വിക്ടോറിയന്‍ രോഗമായ 100 ദിവസം നീളുന്ന വില്ലന്‍ ചുമ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അ്രതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഉണ്ടായത് 50 ശതമാനം വര്‍ദ്ധനവാാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 14 ന് അവസാനിച്ച ഒരാഴ്ച്ചയില്‍ 824 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഇത് 595 ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ , തെക്ക് കിഴക്കന്‍ മേഖലകളിലാണ് രോഗ നിരക്ക് കൂടുതലുള്ളത്.
യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ ഡാറ്റ പ്രകാരം, ഔദ്യോഗികമായി പെര്‍ട്യൂസിസ് എന്ന് അറിയപ്പെടുന്ന വില്ലന്‍ ചുമ പ്രധാനമായും നവജാത ശിശുക്കളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. വലിയ ശബ്ദത്തോടെയുള്ള ചുമയാണിത്. നൂറു ദിവസം വരെ നീണ്ടു നില്ക്കാം. 2024 ലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 1,468 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 858 കേസുകള്‍ ആയിരുന്നു. അതായത് ഈ വര്‍ഷം വില്ലന്‍ ചുമ ബാധിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 71 ശതമാനം വര്‍ദ്ധനവ് ആണ്.
ഇതിന് മുന്‍പ് 2016 ല്‍ ആയിരുന്നു ഏറ്റവും അധികം പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. അന്ന് 6000 പേര്‍ക്കായിരുന്നു വില്ലന്‍ ചുമ ബാധിച്ചത്. ഇതോടെ ഈ രോഗത്തിനെതിരെയുള്ള വാക്സിന് എടുക്കുവാന്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണെങ്കിലും ഇതിനുള്ള വാക്സിന് ലഭ്യമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്സിന് സ്വീകരിക്കാവുന്നതാണ്. എല്ലാ പ്രായത്തിലുള്ളവരെയും വില്ലന്‍ ചുമ ബാധിക്കുമെന്ന് പറഞ്ഞ യു കെ എച്ച് എസ് എ കണ്‍സള്‍ട്ടന്റ് എപിഡെമോളജിസ്റ്റ് ഡോക്ടര്‍ ഗായത്രി അകൃതലിംഗം അത് കുട്ടികളിലാണ് ഗുരുതരമാവുക എന്നും കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണികള്‍ വാക്സിന് എടുക്കുന്നത് പ്രയോജനകരമാകും എന്നും അവര്‍ പറഞ്ഞു. വാക്സിന് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജി പി സര്‍ജറിയെ സമീപിച്ച് കുട്ടികള്‍ക്ക് വാക്സിന് നല്കി അവരെ സംരക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഓരോ മിനിറ്റിലും ഒരു കുറ്റകൃത്യം എന്ന കണക്കില്‍ യുകെയില്‍ കടകളിലെ മോഷണ സംഭവങ്ങളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇവ തടയാന്‍ പോലീസ് സത്വരമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ലേബര്‍ കുറ്റപ്പെടുത്തി. 2023 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 402,482 എന്ന റെക്കോര്‍ഡ് എണ്ണം കട മോഷണ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി പാര്‍ട്ടി അറിയിച്ചു. എന്നാല്‍ വിവരാവകാശ അഭ്യര്‍ത്ഥന പ്രകാരം, 2018 നും 2023 നും ഇടയില്‍ പോലീസ് കേസെടുത്ത കുറ്റകൃത്യങ്ങള്‍ 20% ല്‍ നിന്ന് 15% ആയി കുറഞ്ഞതായാണ് കണക്കുകള്‍.
സമീപകാല ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം, 54 ശതമാനത്തിലധികം ഷോപ്പ് കവര്‍ച്ച കുറ്റകൃത്യങ്ങളിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞിട്ടില്ല. മൊത്തത്തില്‍ 200 പൗണ്ടില്‍ താഴെ വിലയുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ് 'കുറഞ്ഞ മൂല്യമുള്ള' ഷോപ്പ് ലിഫ്റ്റിംഗ് വിഭാഗത്തില്‍ പെടുത്താനുള്ള 2014 ലെ നീക്കത്തെ ലേബര്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ വേഗത്തിലാക്കാനും തപാല്‍ വഴി ഈ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിനെ അനുവദിക്കുന്നതിനാണ് അന്നത്തെ ഹോം സെക്രട്ടറി തെരേസ മേ ഇത് കൊണ്ടുവന്നത്.
കടയില്‍ മോഷണം നടത്തുന്നതും ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ചില ചില്ലറ വ്യാപാരികള്‍ മാംസം, വെണ്ണ, ചോക്കലേറ്റ്, കാപ്പി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ പൂട്ടുകയോ സുരക്ഷാ ടാഗുകള്‍ ഇടുകയോ ചെയ്തു. കടയില്‍ മോഷണം പോയ കേസുകള്‍ വര്‍ദ്ധിച്ചതോടെ കോ-ഓപ്പിന്റെ ഫുഡ് ബിസിനസ്സിന് കഴിഞ്ഞ വര്‍ഷം ആറ് മാസത്തിനുള്ളില്‍ 33 മില്യണ്‍ പൗണ്ട് നഷ്ടമാണ് രേഖപ്പെടുത്തിയത്.
അടുത്തിടെ ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം നടത്തിയ ഒരു സര്‍വേ, യുകെയിലുടനീളമുള്ള വാര്‍ഷിക ഉപഭോക്തൃ മോഷണങ്ങളുടെ എണ്ണം ഇരട്ടിയായി 16 ദശലക്ഷമായി ഉയര്‍ന്നു. ഇത് ഹോം ഓഫീസ് ഡാറ്റയേക്കാള്‍ വളരെ കൂടുതലാണ്.
കുറ്റവാളികള്‍ അതില്‍ നിന്ന് രക്ഷപ്പെടുകയും കൂടുതല്‍ പ്രാദേശിക ബിസിനസുകള്‍ നഷ്ടത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍ ലേബര്‍ നിയമം മാറ്റുമെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കോപ്പര്‍ പറഞ്ഞു. 'കണ്‍സര്‍വേറ്റീവ് ഗവണ്മെന്റ് നെയ്ബര്‍ഹുഡ് പോലീസിനെ ഇല്ലാതാക്കി, നമ്മളുടെ നഗര കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലാതാക്കി, അവര്‍ ഇപ്പോഴും 200 പൗണ്ട് നിയമത്തില്‍ നിന്ന് മുക്തി നേടാന്‍ വിസമ്മതിക്കുന്നു, ഇത് ആവര്‍ത്തിച്ചുള്ള കുറ്റവും സംഘടിത സംഘങ്ങളും പ്രോത്സാഹിപ്പിക്കുന്നു,' മിസ് കൂപ്പര്‍ പറഞ്ഞു.
Latest News
ശരീരം ശ്രദ്ധിച്ച് ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നവര് ഉണ്ട്. ചിലര്‍ പലതരം പരീക്ഷണങ്ങളാണ് ശരീരത്തില്‍ ചെയ്യാറുള്ളത്. യഥാക്രമം വ്യായാമം ചെയ്ത് ശരീരത്തിന് വേണ്ട ഭക്ഷണരീതികള്‍ പിന്തുടരുന്നവര്‍ക്കാണ് നല്ല ആരോഗ്യം ഉണ്ടാകുമെന്ന് പറയുന്നത്.
ആസ്ട്രേലിയയില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീ തന്റെ ശരീരത്തില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചാണ് ഇവര്‍ ജീവിച്ചത് എന്നാണ് പറയുന്നത്. ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പുകാലത്താണ് 40 ദിവസം ആനി ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്.
തന്റെ ശരീരത്തിന് സംഭവിച്ച 'അത്ഭുതകരമായ അനുഭവം' എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. ഒരു ഓറഞ്ച് ജ്യൂസ് മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് ഇവര്‍ പിന്തുടര്ന്നത്.
ശാരീരികമായും വൈകാരികമായും ആത്മീയപരമായും അത് തനിക്ക് നല്ല മാറ്റങ്ങളുണ്ടാക്കി എന്നും അവര്‍ പറയുന്നു. നേരത്തെ തന്നെ പഴങ്ങള്‍ മാത്രം കഴിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടര്ന്നിരുന്ന ആളായിരുന്നു ആനി. അതിനാല്‍ തന്നെ ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചുകൊണ്ടുള്ള ഡയറ്റ് തനിക്കൊരു പ്രശ്നമേ ആയിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. വിവിധ പഴങ്ങളെ പരിചയപ്പെടാനുള്ള അവസരമായിരുന്നു തനിക്ക് പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് എന്നും അവര്‍ പറയുന്നു. തന്റെ ഈ അനുഭവത്തെ അവര്‍ വിശേഷിപ്പിക്കുന്നത് 'സര്‍വീസ് കഴിഞ്ഞ കാര്‍ പോലെ' എന്നാണ്.
എന്നാല്‍, ഇത്തരം ഡയറ്റുകള്‍ വളരെ അപകടകരം കൂടിയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കാം എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ASSOCIATION
ബെഡ്ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്, ബെഡ്ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന് തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന് മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN
ലണ്ടന്‍ : ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്ക് അടുക്കുന്നതിനോട് അനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ന് 'A DAY FOR 'INDIA' ക്യാമ്പയിന് സംഘടിപ്പിക്കും.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന എം ലിജു ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും. യുകെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉദ്ഘാടന ചടങ്ങുകള്‍.
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, 'A DAY FOR 'INDIA' ക്യാമ്പയിനിന്റെ ഉദ്ഘാടകനായി എത്തുന്നത് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.
ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നിവയാണ് 'A DAY FOR 'INDIA'' ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 'വാര് റൂം' മുഖേന, പ്രചാരണം കൂടുതല്‍ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ സുരാജ് കൃഷ്ണന്, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ് എന്നിവര്‍ അറിയിച്ചു.
ഇന്ന് സംഘടിപ്പിക്കുന്ന 'A Day for 'INDIA'' ക്യാമ്പയിനില്‍ യുകെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ പറഞ്ഞു.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ), ഷിനാസ് ഷാജു (പ്രെസ്റ്റണ്)
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്, നിസാര്‍ അലിയാര് (കോ - കണ്‍വീനേഴ്സ്)
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന് തോമസ്, ജെന്നിഫര്‍ ജോയ്
Zoom Link
https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
Meeting ID: 899 8395 0412Passcode: 743274
ലണ്ടന്‍ : ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യുകെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്, നിസാര്‍ അലിയാര് (കോ - കണ്‍വീനേഴ്സ്)
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന് തോമസ്, ജെന്നിഫര്‍ ജോയ്
രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ് മിഷന് 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.
ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യുകെക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തില്‍ നിന്നാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം ഉയര്‍ത്തിയത്.
ഇന്ത്യയില്‍ നിന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കോട്ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാന് സന്ദര്‍ശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.
ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും 15 വയസ്സുള്ള മകന് ലിയോണിനുമൊപ്പം കുടുംബസമേതം ആണ് താമസിക്കുന്നത്. തന്റെ വിജയത്തിനായി കുടുംബം ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി സദാ കൂടെയുണ്ടെന്നും പറഞ്ഞു. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയില്‍ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ വിജയകരമായി പൂര്‍ത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018-ല്‍ തന്റെ അഞ്ചാമത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ടോം കരാട്ടെയില്‍ എക്സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യുകെയിലെ സര്‍ട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.
ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകള്‍ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യന്‍ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളില്‍ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരിക്കുവാന്‍ തുടര്‍ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വര്‍ഷം ജപ്പാനില്‍ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും മാറ്റുരക്കുവാന്‍ ഉള്ള തായ്യാറെടുപ്പിലാണ്.
SPIRITUAL
സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്കുവാന് ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന് കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.
ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്.
'ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു.
'മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു.
റോബിന്-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന് ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിന് കോയിക്കര നന്ദി പ്രകാശിപ്പിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു.
അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന് നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.
'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്കുവാന് തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന് പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍ ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.
സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന് കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന് ജോസഫ് റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.
'ദൈവം നല്കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍ തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന് ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന് സിറോ മലബാര്‍ രൂപതയിലെ ഓക്സ്ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022 ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന് ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.
വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'
പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന് സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
യേശുവിനെ സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE 2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്സ്ഫോര്‍ഡ് റീജിയന് ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്, റീന ജെബിറ്റി എന്നിവര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
For More Details:-Fr. Fanzwa Pathil-07309049040Shino Kurian- 07886326607Reena Jabitty-07578947304
April 4th Thursday from 10:00 AM to 16:00 PM. HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP
ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന് 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.
തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.
വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത് , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്ജ്ജിക്കുവാന് ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.
വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന് ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.
ഏഴാം ക്ലാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന് സ്റ്റീവനേജില്‍ വെച്ച് പ്രത്യേക ധ്യാന ശുശ്രുഷക്ക് അവസരം ഒരുക്കുുന്നുമുണ്ട്.
St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM Luton Contact Numbers- 07886330371,07888754583
Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363
SPECIAL REPORT
ഉപയോക്താക്കളുടെ ആഗ്രഹപ്രകാരം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ മനസ്സില്‍ കണ്ടത് വാട്സ്ആപ്പ് മാനത്ത് കണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയും വിധമാണ് പുതിയ അപ്ഡേഷന്.
കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്സാപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുന്ന വിവരം വാട്സ്ആപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വേറെയും ഫീച്ചര്‍ പുറത്ത് വന്നിരിക്കുകയാണ്.
അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്ടാക്ടുകള് കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന് ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്ടാക്റ്റില് അല്പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
CINEMA
ദിലീപ് ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആണെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ്. കുടുംബത്തിനൊപ്പം കാണാന്‍ സാധിക്കുന്ന സിനിമ, തീയറ്ററില്‍ ഇരിക്കുന്ന ഓരോ നിമിഷവും ചിരിപ്പിച്ച് സ്ട്രെസ് കൊടുക്കുന്ന ചിത്രങ്ങള്‍. ഇതെല്ലാം ദിലീപ് എന്ന നടന് മാത്രം സ്വന്തമാണ്. അത്രയും ജനപ്രിയനായാണ് താരം ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ എല്ലാവരെയും ചിരിപ്പിച്ച് കുറെ കാലമായി കരയുന്ന ആളാണ് താനെന്നാണ് ദിലീപ് പറയുന്നത്.
ദിലീപ് നായകനായി എത്തുന്ന 149ാമത്തെ ചിത്രമാണ് 'പവി കെയര്‍ ടേക്കര്‍'. ഏപ്രില്‍ 26നാണ് ചിത്രം റിലീസ് ആകുകയാണ്. എല്ലാ വെക്കേഷനും ഒരു ദിലീപ് ചിത്രം എന്ന രീതി മാറിയിട്ട് കുറച്ചായെങ്കിലും ദിലീപ് തിരിച്ചെത്തുകയാണ്.
സിനിമയുടെ ഓഡിയോ ലോഞ്ച് ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇപ്പോഴിതാ ആ സമയം ദിലീപ് പറഞ്ഞ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കുകയാണ്.
ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ:'ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ച്, ചിരിപ്പിച്ച് കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്ക്കാന് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്ടെയ്ന്മെന്റ് എന്നാണ്.
ഒരു നടന് എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന് നന്നായി എഴുതിയ കഥ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണ് എന്റെ സിനിമ കാണാന്‍ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്.'
അഭിനയവും യാത്രയും വായനയും എഴുത്തും പോലെ മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട കാര്യ എന്താണെന്ന് ചോദിച്ചാല്‍ എല്ലാവരും ഉത്തരമുണ്ടാകും. പാചകം ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് ലാലേട്ടന് എന്ന് എല്ലാവര്ക്കും അറിയാം. പലതരം പാചക വീഡിയോകള്‍ ലാലേട്ടന്റേതായി പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ പാചകത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടന് വിജയ് വരെ ലാലേട്ടന്റെ പാചകത്തെ കുറിച്ചും കൈപുണ്യത്തെ കുറിച്ചും പുകഴ്തിയിട്ടുണ്ട്. ലാലേട്ടന് ഉണ്ടാക്കിയിട്ടുള്ള വിഭവങ്ങളില്‍ ഏറെ ഇഷ്ടം എന്താണെന്നാണ് സുചിത്രയോട് ചോദിച്ചത്.
ലാലേട്ടന്റെ എന്ത് ഉണ്ടാക്കിയാലും നല്ല രുചിയാണെന്നാണ് സുചിത്ര മറുപടി പറഞ്ഞത്. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ: ''അങ്ങനെ പറയാന്‍ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.''
'വീട്ടില്‍ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ വരുമ്പോള്‍ ആള്‍ക്കൊരു റിലാക്സേഷന് കൂടിയാണല്ലോ'' എന്നാണ് സുചിത്ര പറയുന്നത്.
നടന് മന്‍സൂര്‍ അലിഖാന് വെല്ലുരില്‍ പ്രചരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് നടന് മന്‍സൂര്‍ അലിഖാന്. ഇന്നലെ പ്രചരണത്തിനിടെ പെട്ടന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
താരം കുഴഞ്ഞുവീണ ഉടനെ തന്നെ സഹായികള്‍ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.
ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ മന്‍സൂര്‍ അലി ഖാന് ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണു സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്‍സൂര്‍ പരാജയപ്പെട്ടിരുന്നു.
ഇടവേളകളില്ലാത്ത പ്രചാരണമാണ് മന്‍സൂര്‍ അലിഖാന്റെ ആരോഗ്യത്തെ ബാധിച്ചതെന്നും, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
NAMMUDE NAADU
തിരുവനന്തപുരം : നവകേരള ബസ് ഇനി മുതല്‍ കെ.എസ്.ആര്.ടി.സി ബസ്. പൊതുജനങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി. ഇതിനായി കോണ്‍ട്രാക്ട് ഗാരേജ് പെര്‍മിറ്റില്‍നിന്ന് സ്റ്റേജ് കാരിയേജ് പെര്‍മിറ്റ് എന്നതിലേക്ക് മാറ്റി.
ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റാണ് ഇത്. കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാകും സര്‍വീസ്. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല.
നവകേരള സദസിന്റെ ഭാഗമായി 1.15കോടി മുടക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കും വിവിധവേദികളിലേക്ക് സഞ്ചരിക്കാന്‍ ബസ് വാങ്ങിയത്. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെ.എസ്.ആര്.ടി.സിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി മാറ്റംവരുത്തുന്നതിന്വേണ്ടിയായിരുന്നു ക്രമീകരണം.
എന്നാല്‍ മാസങ്ങളോളം വര്‍ക്ക്ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെ.എസ്.ആര്.ടി.സിയുടെ പാപ്പനംകോട്ടെ വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനം ആകാതെ ഒരുമാസമായി ഇവിടെ കിടന്ന വാഹനത്തിനാണ് ശാപമോക്ഷമാകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകള്‍ മാറ്റി പുഷ്ബാക്ക് സീറ്റാക്കിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിര്‍ത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എ.സി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏര്‍പ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.
ആലപ്പുഴ : വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ചെന്നിത്തല കാരാഴ്മയില്‍ ആണ് യുവാവ് വീട് കയറി ആക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് പ്രതി വെട്ടി പരുക്കേല്‍പ്പിച്ചത്.
കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന് സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെ (വാസു-32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ വിവാഹാലോചന യുവതി നിരസിച്ചതാണ് പ്രകോപിപ്പിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു .
ആക്രമണത്തിന് പിന്നിലെ കാരണം ഇങ്ങനെ, കുവൈത്തില്‍ നഴ്സായ സജിനയെ ഭര്‍ത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് മാന്നാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി രാജേഷിന്റെ നിര്‍ദേശപ്രകാരം മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.രാജേന്ദ്രന് പിള്ള, എസ്ഐ സിദ്ധിഖ്, ഗ്രേഡ് എസ്ഐ വിജയകുമാര്‍, സിപിഒ ഹരിപ്രസാദ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Channels
മിനിസ്ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്.
ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.
ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്.
പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.
അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്ഫ്യൂഷന് ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്.
നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ് കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ് കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി' നടി കുറിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന് ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
ബിഗ്ബോസ് സീസണ് 6 മറ്റ് സീസണുകളെ പോലെ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ കുറവാണെന്നത് പോരാഞ്ഞ് ചില മത്സരാര്‍ത്ഥികള്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റില്ലെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും മറ്റ് സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും താരതമ്യം ചെയ്യുകയാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.
ഇപ്പോഴുള്ള സീസണ് കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താന്‍ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പറയുന്നത്.
മനോജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:''കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാന്‍ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാന്‍ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ.
കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ് ഫോറിലെ ജാസ്മിന് മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാസ്മിന് അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിന് മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാന്‍ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.'
കാരണം ഒരു ഗെയിം ജയിപ്പിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യന്. ഞാന്‍ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്കിയ സ്ത്രീയെ മുന്‍നിര്‍ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാന്‍ പറ്റാതെയായി.'
ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാന്‍ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവര്‍ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിന്) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.
ഹൗസിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള.
നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വലിയ സംഭവമാണ് ഞാന്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടര്‍വേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....'' മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.
ഏതോ ഒരു മലയാളി നടിയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്ന ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ ആ നടിയെ തേടി നടന്ന സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്ക് മുന്നില്‍ നേരിട്ട് എത്തിയിരിക്കുകയാണ് ആ താരം.
സുരഭി ലക്ഷ്മിയാണ് ആ താരം. സുരഭി തന്നെയാണ് ഈ കാര്യം കമന്റ് ചെയ്തത്. ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റിയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ:
''ദേശീയ പുരസ്കാരം വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു, ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, ''സര്... താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?'' 135 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, ''കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?'' ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി. സര് ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?''. അക്ഷയ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഈ വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍താരം പറയുന്നത് തന്നേക്കുറിച്ചാണെന്ന് സുരഭി കമന്റ് ചെയ്തു. ''അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.'' സുരഭി ലക്ഷ്മി കുറിച്ചു.
BUSINESS
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം തങ്ങളുടെ ഇനിയുള്ള ഒരുവര്‍ഷത്തിനുള്ളില്‍ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. ഒരു യുഎസ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് പറഞ്ഞു.
റഷ്യന്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെല്‍ ദുരോവ്. വികെയെ റഷ്യന്‍ ഭരണകൂടം ഏറ്റെടുത്തതോടെ പാവെല്‍ ദുരോവും സഹസ്ഥാപകനായ സഹോദരന് നികോളായും വികെ വിട്ടുകയും പിന്നീട് 2013 ല്‍ ടെലഗ്രാം ആരംഭിക്കുകയുമായിരുന്നു. ദുബായ് ആസ്ഥാനമായാണ് സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.
റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. നിലവില്‍ ടെലഗ്രാമിന് 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
18നും 22നും ഇടയില്‍ പ്രായമുള്ള കന്നി വോട്ടര്‍മാര്‍ക്ക് ഇളവ് ലഭിക്കും. ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു. വിമാനക്കമ്പനിയുടെ 19-ാം വാര്‍ഷികം കൂടി പരിഗണിച്ചാണ് തീരുമാനം. 'വോട്ട് അസ് യൂ ആര്' എന്ന കാമ്പയിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനി അവരുടെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യമാധ്യമമായ എക്സ് പാക്കിസ്ഥാനില്‍ നിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതേ കുറിച്ച് ഓദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി പകുതിമുതല്‍ എക്സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.
പാകിസ്താനിലെ നിയമങ്ങള്‍ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്സ് പരാജയപ്പെട്ടു. അതിനാല്‍, എക്സ് നിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.അതേസമയം, എക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
BP SPECIAL NEWS
ട്രാഫിക്ക് ബ്ലോക്കില്‍ കാറോ ബൈക്കോ ഓടിച്ച് യാത്ര ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. പക്ഷെ അതെല്ലാം നല്ല ട്രെയിനിങ്ങും പ്രാക്ടീസും കിട്ടിയാല്‍ നടക്കും. എന്നാല്‍ ഇതെല്ലാം നിഷ്പ്രയാസം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഫെരാരി കാറില്‍ ആണ് ഈ മൂന്ന് വയസുകാരന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിങ് പ്രകടനം. വീട്ടില്‍ ഗ്യാരേജില്‍ കിടക്കുന്ന ഫെരാരി എസ്എഫ് 90 സ്ട്രാഡേലെ ഡ്രൈവ് ചെയ്ത് പാര്‍ക്കിങ് ലോട്ടിലേക്ക് നിഷ്പ്രയാസം മാറ്റിയിടുകയാണ് ചെറിയ കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളെയാണ് അമ്പരപ്പിച്ചത്.
വാഹനത്തിന് പുറത്ത് നിന്നു നോക്കിയാല്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരുക്കുന്നു എന്നു പോലും തോന്നാത്ത അത്ര കുഞ്ഞു ശരീരം വെച്ചാണ് ഈ പണിയെല്ലാം ഈ കുട്ടിക്കുറുമ്പന് കാണിക്കുന്നത്. സ്വാഭാവികമായും മുന്‍വശ കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിനാല്‍ പ്രത്യേകം കാമറ ഘടിപ്പിച്ച് മോണിറ്റര്‍ ചെയ്താണ് ആശാന് ഡ്രൈവ് ചെയ്യുന്നത്. കാലുകള്‍ എത്തിച്ച് ഇടയ്ക്ക് ബ്രേക്ക് ചവിട്ടുന്നതും വിജകരമായി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന കുട്ടിയെയും വിഡിയോയില്‍ കാണാം. മൂന്നാം വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന കമന്റോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
PRAVASI VARTHAKAL
HEALTH
OBITUARY
SPORTS
CHARITY