\യുകെയിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപിക്കുകയും പുകവലിക്കുകയും വേ്പ്പ് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പഠനം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 44 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണമനുസരിച്ച്, കുട്ടികളുടെ മദ്യപാനത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇംഗ്ലണ്ട് ഒന്നാമതാണ്. ഇത്തരത്തില്‍ ഇതുവരെ നടത്തപ്പെട്ട ഏറ്റവും വലിയ ഈ പഠനത്തില്‍, 11, 13, 15 വയസ്സുള്ള 280,000 കുട്ടികളുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്..
യുകെയില്‍ 13-ഉം 15-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപാനവും പുകവലിയും വാപ്പിംഗും ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തി. ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും പെണ്‍കുട്ടികളില്‍ അഞ്ചില്‍ രണ്ട് പേരും 15 വയസ് പ്രായമാകുമ്പോള്‍ തന്നെ മദ്യപാനവും പുകവലിയും വാപ്പിംഗും ചെയ്യുന്നതായി പഠനം പറയുന്നു.
ഇംഗ്ലണ്ടിലെ 15 വയസ്സുള്ള പെണ്‍കുട്ടികളില്‍ 30% പേരും 15 വയസ്സുള്ള ആണ്‍കുട്ടികളില്‍ 17% പേരും കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മദ്യപിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇത് അയര്‍ലന്‍ഡ്, കാനഡ, പോര്‍ച്ചുഗല്‍, സ്പെയിന്, ഡെന്മാര്ക്ക് എന്നിവയുള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലെയും കുട്ടികളേക്കാള്‍ കൂടുതലായിരുന്നു.
പഠന വിധേയമാക്കിയ 44 രാജ്യങ്ങളിലെ ശരാശരിയേക്കാള്‍ 15 പേര് പെണ്‍കുട്ടികള്‍ വാപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. വാപ്പിംഗ് ഇപ്പോള്‍ പുകവലിയെ മറികടന്നിരിക്കുന്നു എന്നാ സാരം.
മറ്റെല്ലാ രാജ്യങ്ങളിലെയും യുവാക്കളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലെ 11-ഉം 13-ഉം വയസ്സുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ മദ്യപിച്ചിട്ടുള്ളത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, യുകെയില്‍ മദ്യപാന നിരക്ക് കൂടുതലാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍.
ലോകാരോഗ്യ സംഘടനയുടെ ഗവേഷണമനുസരിച്ച്, 34% പെണ്‍കുട്ടികളും 35% ആണ്‍കുട്ടികളും 11 വയസ്സുള്ളപ്പോള്‍ തന്നെ മദ്യപിച്ചപ്പോള്‍ ഇംഗ്ലണ്ട് ആഗോള ചാര്‍ട്ടില്‍ ഒന്നാമതായി. 13 വയസ്സുള്ളപ്പോള്‍, ഇത് 57% പെണ്‍കുട്ടികളിലേക്കും 50% ആണ്‍കുട്ടികളിലേക്കും ഉയരുന്നതായും പഠനം പഠനം പറയുന്നു.
39% ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 വയസ്സുള്ളപ്പോള്‍, 53% പെണ്‍കുട്ടികള്‍ കഴിഞ്ഞ 30 ദിവസങ്ങളില്‍ മദ്യപിച്ചതായി പറഞ്ഞു. ഇംഗ്ലണ്ടിലെ 4,000-ത്തിലധികം കുട്ടികളും സ്കോട്ട്ലന്‍ഡിലെ അതേ എണ്ണം കുട്ടികളും സര്‍വേയില്‍ പങ്കെടുത്തു.
കൂടാതെ സ്കോട്ട്ലന്‍ഡിലെയും വെയില്‍സിലെയും കുട്ടികള്‍ മറ്റ് പല രാജ്യങ്ങളിലെയും കുട്ടികളേക്കാള്‍ കഞ്ചാവ് വലിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവ ആഗോളതലത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.
ഹൃദയാഘാതമോ സ്ട്രോക്കോ നേരിടുന്ന രോഗികളുടെ ജീവന് യാഥാസമയം ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് അപകടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത്തരം അത്യാഹിതങ്ങള്‍ നേരിട്ട ഇംഗ്ളണ്ടിലെ രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ സംഭവസ്ഥലങ്ങളില്‍ പാരാമെഡിക്കുകള്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്സര്‍ & മെയ്ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും.
കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു മണിക്കൂര്‍ 9 മിനിറ്റാണ് ഇവിടെ ശരാശരി പ്രതികരണം സമയം. അനുവദനീയമാതിന്റെ നാലിരട്ടിയാണ് ഇത്. വെസ്റ്റ് ഡിവോണില്‍ ശരാശരി ഒരു മണിക്കൂറില്‍ കൂടുതലും, സൗത്ത് ഹാംസില്‍ 59 മിനിറ്റും വരെ ആംബലന്‍സിനായി കാത്തിരിക്കണമെന്നും കണക്കുകള്‍ കാണിക്കുന്നു.
Latest News
പ്രായം കൂടുന്തോറും അത് മുഖത്തും ശരീരത്തും പ്രകടമാകും. എന്നാല്‍ പ്രായത്തെ പിന്നിലാക്കാനുള്ള തയ്യാറെടുപ്പിലാണ് 46കാരനായ ഒരാള്‍. അമേരിക്കന്‍ സംരംഭകനും സോഫ്ട്വെയര് മേഖലയില്‍ നിന്നുള്ള കോടീശ്വരനുമായ ബ്രയാന്‍ ജോണ്സണ് മൂന്ന് വര്‍ഷമായി പ്രായത്തെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്.
തന്റെ പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്നം നടത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 18 വയസുകാരന്റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവുമാണ് 46ാം വയസില്‍ തനിക്ക് ഉള്ളതെന്നും ബ്രയാന്‍ പറയുന്നു. ഇതിനെല്ലാം കാരണം സ്ഥിരമായി കഴിക്കുന്ന ഒരു സാധനമാണെന്നാണ് ബ്രയാന്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പതിവായി ചോക്ളേറ്റ് കഴിക്കാറുണ്ടെന്നും ഇതാണ് പ്രായത്തെ പിടിച്ചുകെട്ടാന്‍ തന്നെ സഹായിക്കുന്നതെന്നും ആണ് ഇദ്ദേഹത്തിന്റെ വാദം. കൊക്കോ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആരോഗ്യപരമായ അളവില്‍ നിത്യവും കൊക്കോ ഭക്ഷിക്കുന്നത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കടകളില്‍ കിട്ടുന്ന എല്ലാ തരത്തിലെ കൊക്കോയും ഇതിന് സഹായിക്കില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു. ശുദ്ധമായ കൊക്കോ ആണോയെന്ന് പരിശോധിക്കുക, അഴുകാത്തതാണെന്ന് ഉറപ്പുവരുത്തുക, കനത്ത ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക, ഫ്ളാവനോളിന്റെ അളവ് കൂടുതലാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രയാന്‍ നിര്‍ദേശിക്കുന്നു.
ഇങ്ങനെ പ്രയത്നിച്ച് തന്റെ യഥാര്‍ത്ഥ പ്രായത്തില്‍ നിന്ന് അഞ്ചുവയസോളം പിന്നിലാക്കിയെന്നാണഅ ഇദ്ദേഹം അവകാശപ്പെടുന്നത്. പ്രത്യേക ഭക്ഷണക്രമം, മെഡിക്കല്‍ നിരീക്ഷണം, ചികിത്സകള്‍, വ്യായാമം എന്നിവ ഉള്‍പ്പെടുന്ന 'പ്രോജക്ട് ബ്ലൂപ്രിന്റില്‍' അദ്ദേഹം വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ASSOCIATION
ലണ്ടന്‍ : ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന് സംഘടിപ്പിച്ചത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന് ഉല്‍ഘാടനം ചെയ്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.
രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്കിയ ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ - കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്, നിസാര്‍ അലിയാര് എന്നിവര്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്.
ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്ട്ടന്, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റന്, വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര് റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യുകെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന് തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)
2024-2025 വര്‍ഷത്തെ വിറാള്‍ മലയാളി കമ്മ്യൂണിറ്റി തങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിറാള്‍ കമ്മ്യൂണിറ്റിയുടെ (ഡബ്ല്യുഎംസി)യുടെ പ്രസിഡന്റായി ജെസ്വിന് കുളങ്ങരയെ തിരഞ്ഞെടുത്തു.
കമ്മ്യൂണിറ്റിയുടെ ഓരോ നേതൃസ്ഥാനവും മികച്ച കൈകളിലാണ് ഇക്കുറിയും ഏല്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറിയായി തിരഞ്ഞെടുത്തത് സിബി സാം തോട്ടത്തിലിനെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രീതി ദിലീപിനെയും തിരഞ്ഞെടുത്തു.
ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പിആര്‍ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്കി.
മാത്രമല്ല അടുത്തമാസം മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന് ആഘോഷം നടത്തുവാനും തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു.
ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണില്‍ വിജയം കരസ്ഥമാക്കി മലയാളി താരങ്ങള്‍. മലയാളി സഹോദരിമാരായ ആന്‍ മേരി മല്പ്പാനും, ക്രിസ്റ്റല്‍ മേരി മല്പ്പാനും തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്.
സ്പോര്‍ട്സില്‍ തല്പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിതെന്നത് പ്രത്യേകതയാണ്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്റല്‍ എല്ല വര്‍ഷവും ഈ മാരാത്തോണ്‍ നടക്കാറുണ്ട്.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ഷീജോ മല്പ്പാനും സിനി ഷീജോയും ആണ് ഇവരുടെ മാതാപിതാക്കള്‍. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരാണ് ഷീജോ മല്പ്പാനും സിനി ഷീജോയും.
ഷീജോ മല്പ്പാന് യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും, സിനി ലണ്ടന്‍ ബാര്‍ട്ട്സ് nhs ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കല്‍ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
ബെഡ്ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്, ബെഡ്ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന് തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന് മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN
SPIRITUAL
ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും.
രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ് മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്ട്ടിന് ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ നടത്തപ്പെടുന്നു. ഈ മാസം ഏപ്രില്‍ 28ന് ഞാറാഴ്ചയാണ് പെരുന്നാള്‍ വിപുലമായി കൊണ്ടാടുന്നത്.
അന്നേ ദിവസം ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ :സജി എബ്രഹാം അറിയിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: ട്രസ്റ്റീ : എബിമോന് ജേക്കബ് 07577738234സെക്രട്ടറി : ജോമോന് എബ്രഹാം 07944397832
സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്കുവാന് ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന് കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.
ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്.
'ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു.
'മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു.
റോബിന്-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന് ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിന് കോയിക്കര നന്ദി പ്രകാശിപ്പിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു.
അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന് നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.
'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്കുവാന് തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന് പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍ ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.
സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന് കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന് ജോസഫ് റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.
'ദൈവം നല്കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍ തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന് ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
SPECIAL REPORT
പുതുമകള്‍ കണ്ടെത്തി കമ്പനിയെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളും മത്സരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആപ്പായ എക്സ് അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ ഭാഗമായി ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാനാണ് എക്സ് ഒരുങ്ങുന്നത്.
എക്സിലൂടെ പുറത്തു വരുന്ന ആപ്പ് പുതിയ ആപ്പ് സ്മാര്‍ട്ട് ടിവികളിലേക്ക് 'തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം' എത്തിക്കും വിധം ആണ് രൂപകല്‍പ്പന ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരു വലിയ സ്ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള, ആഴത്തിലുള്ള വിനോദം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം-എക്സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു.
മിക്ക സ്മാര്‍ട്ട് ടിവികളിലും എക്സ് ടിവി ആപ്പ് ഉടന്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രെന്‍ഡിങ് വീഡിയോ അല്‍ഗോരിതം ഫീച്ചര്‍ ആപ്പ് അവതരിപ്പിക്കും. അനുയോജ്യമായ ജനപ്രിയ ഉള്ളടക്കം വേഗത്തില്‍ എത്തിച്ച് ഉപയോക്താക്കളെ അപ്ഡേറ്റഡ് ആക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് മികച്ച വീഡിയോ അനുഭവം നല്കാന് ഉദ്ദേശിച്ചാണ് ഇത്തരം ക്രമീകരണങ്ങള്‍. വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിന് അപ്ഡേറ്റഡ് രീതി അവലംബിക്കുമെന്നും കമ്പനി അറിയിച്ചു.
CINEMA
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന വനിത അവാര്‍ഡ് നിശയില്‍ ലാലേട്ടന്റെ നൃത്ത വീഡിയോ നടന് ഷാരൂഖ് ഖാന് പങ്കുവെച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. 'നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ എന്നും, നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി' എന്നുമായിരുന്നു കിങ് ഖാന് കമന്റ് ചെയ്തത്.
ലാലേട്ടന് ആരാധകര്‍ക്ക് ഏറെ ആവേശമായിരുന്നു കിങ് ഖാന്റെ വാക്കുകള്‍. ഈ വാചകങ്ങള്‍ കേട്ട് ലാലേട്ടനും രസകരമായ മറുപടിയും നല്‍കിയിരുന്നു. മാത്രമല്ല കിങ് ഖാനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു പിന്നാലെ ലാലേട്ടനും മറുപടിയും വൈറലായിരുന്നു. 'ഷാരൂഖ്, നിങ്ങളെപ്പോലെ മറ്റാര്‍ക്കും സാധിക്കില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ജീവിക്കുന്ന ആളാണ്. ഒറിജനല്‍ സിന്ദാ ബന്ദാ! നിങ്ങളുടെ വാക്കുകള്‍ക്ക് ഒരുപാട് നന്ദി. അത്താഴം മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' നോക്കിയാലോ?'-എന്നായിരുന്നു മോഹന്‍ലാല്‍ എക്സില്‍ കുറിച്ചത്. ഇതെല്ലാം കണ്ട് ലാലേട്ടന്- കിങ് ഖാന് ആരാധകര്‍ കോരിത്തരിച്ചിരിക്കുമ്പോള്‍ പുറകെയിതാ നടന് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്.
ഓരോ ലാലേട്ടന് ആരാധകരുടോയും രോമം എഴുന്നേറ്റ് നില്ക്കുന്ന കാര്യങ്ങളാണ് ഹരീഷ് പേരടി പറഞ്ഞത്. മോഹന്‍ലാല്‍ ജീവതത്തില്‍ ഒരു ആട്ടിന്കുട്ടിയെപ്പോലെയാണെന്നും എന്നാല്‍ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയായി മാറുമെന്നാണ് ഹരീഷ് പേരടി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആ മാന്ത്രികത അടുത്തു കണ്ട നിമിഷത്തെ കുറിച്ചും ഹരീഷ് പേരടി പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:'എന്റെ ഷാരൂഖാന് സാര്‍.. നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു...ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെ പോലെ നടക്കും.. ആരുപറഞ്ഞാലും അനുസരിക്കും.. പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പുലിയാണ്.. ഡാന്‍സും സിനിമയും മാത്രമല്ല... രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നില്പ്പില് ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്...
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയന്‍സുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോത്സാഹിപ്പിക്കും.. ഞാന്‍ അറിഞ്ഞ ലാലേട്ടനെക്കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ... മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല... ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്... അതുകൊണ്ടുത്തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം.. വാഴ്ത്തുക്കള്‍ ലാലേട്ടാ..'
എത്ര വലിയ ഹേറ്റേഴ്സ് ഉണ്ടായാലും അവരെയെല്ലാം ആരാധകരാക്കി മാറ്റുന്ന മാജിക്ക് പൃഥ്വിരാജ് എന്ന നടനുണ്ടെന്ന് അദ്ദേഹം പണ്ടേ തെളിയിച്ചത്. ഇന്ന് അദ്ദേഹത്തിനുള്ള മികച്ച കരിയര്‍ ഗ്രാഫ്, സുകുമാരന്റെ മകന് എന്ന ലേബലില്‍ അല്ലാതെ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയതാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും മഹാനടനായ മോഹന്‍ലാലിനുമൊപ്പം ആളുകള്‍ ഇടുത്ത് പറയുന്ന പേരിനൊപ്പം എത്താന്‍ പൃഥ്വി എന്ന നടനായിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആരാധകനായി മാറിയ നിമിഷത്തെ കുറിച്ച് വാചാലനാവുകയാണ് ധ്യാന്‍ ശ്രീനിവാസന്.
ധ്യാന്‍ എന്ന നടനെ മറ്റ് നടന്മാരേക്കാള് വ്യത്യസ്തനാക്കുന്നത് എല്ലാ കാര്യങ്ങളോട് താരം പുലര്‍ത്തുന്ന നീതിയാണ്. എന്തിനെ കുറിച്ചും തുറന്നു പറയുന്ന ധ്യാനിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊള്ളേണ്ടിടത്ത് കൊള്ളുന്ന മറുപടികള്‍ പറയുമെങ്കിലും ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും ചിരിപ്പിക്കാന്‍ അച്ഛന് ശ്രീനിവാസനെ പോലെ ധ്യാനിനും സാധിക്കാറുണ്ട്. താരത്തിന് പൃഥ്വിരാജ് എന്ന നടനെ വലിയ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. പൃഥ്വിയുടെ ആരാധകനായ ആ സംഭവവും ആ സിനിമയെയും കുറിച്ചാണ് ധ്യാന്‍ പറയുന്നത്.
രാജുവേട്ടന്റെ അഭിനയത്തേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ മാസ്സ് വേഷങ്ങളാണ് തനിക്കിഷ്ടമാണെന്ന് പറയുന്ന ധ്യാന്‍ അതിനുദാഹരണമായി പറയുന്നത് ആ ചിത്രമാണ്. അന്ന് അത്രയും ചെറുപ്പം കാലത്ത് അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ച രാജുവേട്ടന് തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് ധ്യാന്‍ സമ്മതിക്കുന്നത്. തനിക്ക് തമിഴിലെ നടന്മാരായ കമല്‍ ഹാസന്റെയും, രജനി കാന്തിന്റെയും, അവരെ പോലെ തന്നെ മലയാളത്തില്‍ ഒരു ഓളം സൃഷ്ട്ടിച്ച നടനാണ് പൃഥ്വിരാജ് എന്നും ധ്യാന്‍ പറയുന്നു.
ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ: 'രാജുവേട്ടന് അദ്ദേഹത്തിന്റെ ആദ്യ കാലത്തു തന്നെ വന്ന വേഷമായിരുന്നു നന്ദനമൊക്കെ. അതുപോലെ രാജുവേട്ടന് തന്റെ 24മത്തെ വയസില്‍ ചെയ്യ്ത വേഷമായിരുന്നു 'വാസ്തവം' സിനിമയിലെ വേഷം. രാജുവേട്ടന് വാസ്തവത്തില്‍ ചെയ്യ്ത ആ വേഷം ഒരു യുവനടന്മാരും ചെയ്യുകയില്ല, എന്ത് മാസ്സ് വേഷമാണ്, ഇപ്പോള്‍ മമ്മൂക്കക്കും, ലാലങ്കിളിനും ശേഷം അങ്ങനൊരു മാസ്സ് വേഷം ചെയ്യുന്ന നടന് രാജുവേട്ടനാണ്. ഇനിയുമൊരു നടനും രാജുവേട്ടന് ചെയ്യ്ത ആ വേഷം ചെയ്യുവാനും കഴിയില്ല എന്നാണ് ഞാന്‍ പറയുന്നതും. സ്റ്റേറ്റ് അവാര്‍ഡ് വരെ ലഭിച്ച ചിത്രമായിരുന്നു വാസ്തവം. രാജുവേട്ടന് അവാര്‍ഡ് ലഭിച്ചതിന് ശേഷം അദ്ദേഹം ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഒരു പ്രസംഗം ഉണ്ട്. ഒരു 24കാരന് ഇത്രയും പക്വതയും, ഒരു വലിയ വിഷനും ഉണ്ടോ എന്ന് പോലും ഞാന്‍ ചിന്തിച്ചു, അന്നദ്ദേഹത്തിന്റെ പ്രസംഗം കേട്ടാണ് ഞാന്‍ അദ്ദേഹത്തിന്റ ആരധകനായി മാറിയത്', ധ്യാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നടനും തിരക്കഥാകൃത്തുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വന്നത്. എന്നാല്‍ ഹാക്ക് ചെയ്ത അക്കൗണ്ട് തിരികെ ലഭിച്ച സന്തോഷം അറിയിച്ച് വീണ്ടും എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
തന്റെ അക്കൗണ്ട് തിരികെ ലഭിക്കാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു താരം എത്തിയത്. അക്കൗണ്ട് ഹാക്ക് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നുമാണെന്നും താരം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്നം പരിഹരിക്കപ്പെട്ടെന്നും നന്ദി വാക്കുകളില്‍ താരം അറിയിച്ചിട്ടുണ്ട്.
''എന്റെ ഫെയ്സ്ബുക് പേജ് തിരികെ ലഭിച്ചു. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി പെട്ടന്ന് എന്നെ വിവരം അറിയിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിയാന്‍ സാധിച്ചു.
ഇന്നലെ രാത്രി തന്ന വിവരം സൈബര്‍ സെല്ലില്‍ അറിയിക്കുകയും ഫെയ്സ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തുകയും 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാന്‍ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെന്‍), ജിയാസ് ജമാലിനും ഒരു ആയിരം നന്ദി. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനില്‍ നിന്നാണ്,' നടന് പറഞ്ഞു.
NAMMUDE NAADU
അന്ന് ചൂണ്ടു വിരലില്‍ പതിഞ്ഞ ആ മഷി ഇനിയും മാഞ്ഞിട്ടില്ല, നാളെ കേരളം ഒട്ടാകെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ തനിക്കതിന് സാധിക്കുമോ എന്ന സംശയത്തില്‍ ഒരു വൃദ്ധ. കുളപ്പുള്ളി ഗുരുവായൂരപ്പന് നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ പതിഞ്ഞ മഷിയുമായി 2024ല്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
ഇന്ന് 2024 കേരളം വീണ്ടും ഒരു ഇലക്ഷനെ നേരിടുമ്പോള്‍ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളില്‍ അന്ന് പതിഞ്ഞ കറുത്ത വര മായാതെ നില്‍ക്കുകയാണ്. കുളപ്പുള്ളി എയുപി സ്കൂളിലാണ് 2016ല്‍ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല.
പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. അടയാളം മായ്ക്കാന്‍ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തില്‍ ചെന്നാല്‍ തര്‍ക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നില്ക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചര്‍മ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലര്‍ക്ക് നഖത്തിനുള്ളില്‍ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധിച്ചാല്‍ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവര്‍ വ്യക്തമാക്കി.
ജലഗതാഗതത്തിന് പുതിയ മുഖം നല്കി കൊച്ചി വാട്ടര്‍ മെട്രോ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. കൊച്ചി മെട്രോ റെയില്‍, കൊച്ചി വാട്ടര്‍ മെട്രോ എന്നിങ്ങനെ കൊച്ചിയിലെ ഗതാഗത സൗകര്യത്തില്‍ ജനങ്ങള്‍ സന്തോഷിക്കുന്ന നിമിഷമാണിത്.
ഈ വാര്‍ഷികത്തില്‍ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണമാണ് കൊച്ചി വാട്ടര്‍ മെട്രോ പുറത്തു വിടുന്നത്. ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി തുടങ്ങിയ യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തമായി.
20 രൂപ മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. വിവിധ യാത്രാ പാസ് ഉണ്ടെങ്കില്‍ പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, അഭിനേത്രി മിയ ജോര്‍ജ്ജ്, പ്രഫസര്‍ എം.കെ.സാനു, റോയല്‍ ഡ്രൈവ് സി.എം.ഡി മുജീബ് റഹ്മാന്, ദീപക് അസ്വാനി തുടങ്ങിയ പ്രമുഖര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനങ്ങള്‍ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം കഴിഞ്ഞു. 38 ടെര്‍മിനലുകളാണ് മെട്രോയുടെ ലക്ഷ്യം. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണതോതിലാകുമ്പോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ ഉറപ്പാണ്.
Channels
ദൂരദര്ശന് കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലെ വാര്‍ത്ത അവതാരക തത്സമയ വാര്‍ത്ത അവതരണത്തിനിടെ കുഴഞ്ഞു വീണു. ലോപമുദ്ര സിന്‍ഹ എന്ന വാര്‍ത്ത അവതാരകയാണ് വായനയ്ക്കിടെഫ്ളോറില്‍ തലകറങ്ങി വീണത്.
സഹപ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് താന്‍ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകുമെന്നാണ് കരുതിയത്.
'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാന്‍ വിചാരിച്ചത് വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. 42.5 ഡിഗ്രി സെല്‍ഷ്യസാണ് പനഡഡില്‍ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
മിനിസ്ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്.
ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.
ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്.
പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.
അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്ഫ്യൂഷന് ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്.
നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ് കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ് കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി' നടി കുറിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന് ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
ബിഗ്ബോസ് സീസണ് 6 മറ്റ് സീസണുകളെ പോലെ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ കുറവാണെന്നത് പോരാഞ്ഞ് ചില മത്സരാര്‍ത്ഥികള്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റില്ലെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും മറ്റ് സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും താരതമ്യം ചെയ്യുകയാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.
ഇപ്പോഴുള്ള സീസണ് കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താന്‍ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പറയുന്നത്.
മനോജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:''കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാന്‍ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാന്‍ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ.
കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ് ഫോറിലെ ജാസ്മിന് മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാസ്മിന് അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിന് മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാന്‍ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.'
കാരണം ഒരു ഗെയിം ജയിപ്പിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യന്. ഞാന്‍ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്കിയ സ്ത്രീയെ മുന്‍നിര്‍ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാന്‍ പറ്റാതെയായി.'
ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാന്‍ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവര്‍ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിന്) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.
ഹൗസിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള.
നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വലിയ സംഭവമാണ് ഞാന്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടര്‍വേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....'' മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.
BUSINESS
അയോദ്ധ്യ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പു വരുന്നി ഒല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഇവിടെ ലഭ്യമാക്കുമെന്ന് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല അറിയിച്ചു.
അറൈവല്‍, എക്സിറ്റ് പോയിന്റുകളില്‍ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോണ്‍ സ്ഥാപിച്ച വിവരം ഒല തന്നെയാണ് അറിച്ചത്. രാജ്യത്തേറ്റവും വേഗത്തില്‍ വളരുന്ന സാംസ്കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങള്‍ ഇവിടെ വിപുലീകരിക്കാന്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയുടെ പുണ്യഭൂമിയിലെത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം നല്കാന് തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴും അയോദ്ധ്യയില്‍ ഇപ്പോഴും തിരക്കാണ്. ഇതുവരെ ദര്‍ശനം നടത്തിയത് ഒന്നരക്കോടിയലേറെ പേരാണ്. ഇതെല്ലാം കണ്ടാണ് ഒല തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയോദ്ധ്യയില്‍ തുടങ്ങിയത്.
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓരോ പൗരനും തന്റെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അറിയിക്കാന്‍ പുതിയൊരു ഓഫറുമായാണ് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് കൊച്ചി ഒരുങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യുന്നവര്‍ നേരെ വണ്ടര്‍ലയിലേക്ക് പോന്നോളാന്‍ ആണ് പറയുന്നത്. 15 ശതമാനം ഇളവാണ് വോട്ട് ചെയ്തവരെ കാത്തിരിക്കുന്നത്.
വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് 15 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ഷന് ദിനമായ ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള മൂന്നു ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും.
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പാര്‍ക്ക് ടിക്കറ്റുകള്‍ക്കും പാര്‍ക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകള്‍ക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫര്‍ ലഭ്യമായിട്ടുള്ള തിയതികളില്‍ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമായിരിക്കില്ല.
വോട്ടര്‍ ഐഡിയും സന്ദര്‍ശകര്‍ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടര്‍ല ബെംഗളൂരു, കൊച്ചി പാര്‍ക്കുകളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണര്‍ത്തുന്ന റൈഡുകള്‍, വാട്ടര്‍ പാര്‍ക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാന്‍ വേണ്ടെതെല്ലാം ഇവിടെയുണ്ട്.
വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വണ്ടര്‍ലാ- 0484-3514001, 7593853107 , ബാഗ്ലൂര് വണ്ടര്‍ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വെണ്ടര്‍മാര്‍ വഴി ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലുള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സ് ആണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍.
ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.
അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) അഞ്ചിരട്ടിയിലധികം വര്‍ധന ലക്ഷ്യമിട്ട് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി അതിന്റെ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു.
BP SPECIAL NEWS
പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു ആഘാതം മനസ്സിന് ഉണ്ടാകും. എന്നാല്‍ മീററ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും അതേ ആഘാതം ഉണ്ടാകും എന്നതാണ് സത്യം.
സംഭവം പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് കണ്ട് വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിലായി എന്നാണ്. പക്ഷെ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കുട്ടി ബോധരഹിതനായത് പരീക്ഷയില്‍ തോറ്റതുകൊണ്ടാം എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാല്‍ കുട്ടി ബോധരഹിതനായത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനാലാണ്.
മീററ്റിലെ മോദിപുരം മഹര്‍ഷി ദയാനന്ദ് ഇന്റര്‍ കോളേജിലെ വിദ്യാര്‍ഥിയായ അന്‍ഷുല്‍ കുമാര്‍ എന്ന 16കാരനാണ് പരീക്ഷയില്‍ ഉന്നതവിജയം നേടിയത്. എന്നാല്‍ ആഘോഷത്തിലായ കുടുംബത്തെ മുഴുവന്‍ ദു:ഖത്തിലാഴ്തി കുട്ടി ബോധരഹിതനാവുകയായിരുന്നു എന്ന് തപാല്‍ ഓഫീസിലെ കരാര്‍ തൊഴിലാളിയായ അന്ഷുലിന്റെ പിതാവ് സുനില്‍ കുമാര്‍ പറയുന്നു.
ബോധരഹിതനായ അന്ഷുലിന് വീട്ടില്‍വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരീക്ഷാഫലം വരുമ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക സമ്മര്‍ദത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ യു.പിയില്‍ 89.55ശതമാനമാണ് വിജയം. 12 ക്ലാസ് പരീക്ഷയില്‍ വിജയം 82.60 ശതമാനമാണ്.
PRAVASI VARTHAKAL
HEALTH
BUSINESS
SPORTS
CHARITY