18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് മുതല്‍ പ്രതിമാസ തിരിച്ചടവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വരെ ഈ മൂന്നക്കം ഒഴിച്ചുകൂടാനാകില്ല; യുകെയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.... >>> പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പരാജയപ്പെട്ട ഹാരി രാജകുമാരന്‍ 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി; തുക പകുതിയാക്കി കുറയ്ക്കണമെന്ന അപേക്ഷ ജഡ്ജ് തള്ളി >>> 'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും >>> മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ >>> പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം >>>
Home >> NEWS

NEWS

സ്പ്രിങ് സീസണിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പ്രവേശന ലിസ്‌റ്റ് ഇന്നറിയാം, ആകാംക്ഷയോടെ മാതാപിതാക്കൾ, സെലക്റ്റുചെയ്ത സ്‌കൂൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം, അപ്പീൽ നൽകേണ്ട വിധവും സെലക്ഷൻ മാനദണ്ഡങ്ങളും അറിയുക

ഇംഗ്ലണ്ടിൽ സ്പ്രിങ് സീസണിലേക്കുള്ള പ്രൈമറി സ്‌കൂൾ പ്രവേശനം ലഭിച്ച കുട്ടികളുടെ വിവരങ്ങൾ ഇന്ന് സ്‌കൂളുകൾ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയ ഏതൊക്കെ സ്‌കൂളുകളിലാണ് പ്രവേശന ഓഫർ ലഭിച്ചതെന്ന് രക്ഷിതാക്കളെ അറിയിക്കും. ഇംഗ്ലണ്ടിലെ രക്ഷിതാക്കളായ അപേക്ഷകരിൽ 90% ത്തിലധികം പേർക്കും കഴിഞ്ഞവർഷം ആദ്യ ചോയ്‌സ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാതാപിതാക്കൾക്ക്  2024-ലെ പ്രൈമറി സ്കൂൾ പഠനത്തിന് കുട്ടിക്ക് ഏത് സ്‌കൂളാണ് പ്രവേശനം വാഗ്ദാനം ചെയ്തതെന്ന കാര്യം ഏപ്രിൽ 16 ചൊവ്വാഴ്ച അറിയാനാകും. ജനുവരി 15-ലെ അപേക്ഷാ സമയപരിധി നഷ്‌ടമായാൽ, ഇംഗ്ലണ്ടിൽ, ആദ്യ റൗണ്ട് ഓഫറുകൾക്ക് ശേഷം നിങ്ങളെ പരിഗണിക്കില്ല. വെയിൽസിൽ കൗൺസിൽ ഏരിയകൾക്കിടയിൽ പ്രവേശന സമയപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷ വൈകുന്നതിന് നല്ല കാരണമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അഡ്മിഷൻ അതോറിറ്റിയുമായി ബന്ധപ്പെടണം,  വടക്കൻ അയർലണ്ടിൽ, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആയിരുന്നു. ഏപ്രിൽ 25 വ്യാഴാഴ്ച മാതാപിതാക്കളെ ഓൺലൈൻ പോർട്ടൽ വഴിയോ കത്ത് മുഖേനയോ അറിയിക്കുന്നതാണ് . സ്‌കോട്ട്‌ലൻഡിൽ , മാർച്ച് 15-നകം സ്‌കൂൾ സീറ്റിനായി അപേക്ഷകൾ സമർപ്പിച്ച രക്ഷിതാക്കൾക്ക്  ഏപ്രിൽ 30 ചൊവ്വാഴ്ചയോടെ ഫലമറിയാൻ കഴിയും. ആ സമയപരിധിക്ക് ശേഷമാണ് നിങ്ങൾ സീറ്റ് ആവശ്യപ്പെടുന്നതെങ്കിൽ, കൗൺസിലിന് തീരുമാനമെടുക്കാൻ രണ്ട് മാസമുണ്ട്, എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിലെ എല്ലാ ഒഴിവുകളും നികത്തിയിരിക്കാം. പ്രൈമറി സ്കൂൾ പ്രവേശനം എങ്ങനെയാണ് തീരുമാനിക്കുന്നത്? ഇംഗ്ലണ്ടിൽ,  നേരത്തേ പഠിച്ച അല്ലെങ്കിൽ നഴ്‌സറി കെയറിൽ ഉണ്ടായിരുന്ന,  നേരത്തേ ഉണ്ടായിരുന്ന കുട്ടികൾക്ക് മുൻഗണന നൽകും. ഏത് കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് തീരുമാനിക്കാൻ സ്കൂളുകൾക്കും പ്രാദേശിക അധികാരികൾക്കും അവരുടേതായ പ്രവേശന മാനദണ്ഡമുണ്ട് . സ്‌കൂൾ അധികൃതരുടെ വിവേചനാധികാരത്തിൽ താഴെപ്പറയുന്നവ  ഉൾപ്പെടാം: കുട്ടി സ്‌കൂളിനടുത്താണ് താമസംകുട്ടിയ്ക്ക് സ്കൂളിൽ ഒരു സഹോദരനുണ്ട്ഒരു പ്രത്യേക മതത്തിൽ നിന്നുള്ളവർ (മതവിശ്വാസ സ്കൂളുകൾക്ക്)വിദ്യാർത്ഥി പ്രീമിയത്തിന് യോഗ്യത നേടുന്നുകുട്ടിയ്ക്ക് രണ്ട് വർഷത്തിലേറെയായി സ്കൂളിൽ ജോലി ചെയ്യുന്ന ഒരു രക്ഷിതാവുണ്ട്നിങ്ങളുടെ പ്രാദേശിക കൗൺസിലിന് ഒരു പ്രത്യേക സ്കൂളിനെക്കുറിച്ചോ അതോറിറ്റിയുടെ മാനദണ്ഡത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.  നിങ്ങളുടെ കുട്ടിയ്ക്ക് അപേക്ഷിച്ചിടത്ത് പ്രൈമറി സ്കൂൾ പ്രവേശനം ലഭിച്ചില്ലെങ്കിൽഎങ്ങനെയാണ് അപ്പീൽ നൽകേണ്ടത്? ഇംഗ്ലണ്ടിൽ, സ്‌കൂൾ അധികൃതർ അപേക്ഷയിന്മേലുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിച്ച് ലഭിക്കുന്ന കത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീലിനായി എന്തുചെയ്യണമെന്ന് അപേക്ഷകരെ അറിയിക്കും. പരാതിയുള്ള ആർക്കും അപ്പീൽ ചെയ്യാം, എന്നിരുന്നാലും നിങ്ങളുടെ കുട്ടിക്ക് ലഭിച്ച ഓഫർ സ്വീകരിക്കാൻ പൊതുവിൽ നിർദ്ദേശിക്കപ്പെടുന്നു. ഇനി നിങ്ങൾ അതിനെതിരെ അപ്പീൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും. കാരണം അപ്പീൽ പരാജയപ്പെട്ടാൽ ഒരു സ്ഥലമെങ്കിലും ലഭ്യമാണെന്ന് ഉറപ്പാക്കാനാണിത്. അപ്പീൽ സമർപ്പിക്കാൻ ഓഫർ ദിവസം മുതൽ നിങ്ങൾക്ക് കുറഞ്ഞത് 20 സ്കൂൾ ദിവസങ്ങളെങ്കിലും ഉണ്ടായിരിക്കും, നടപടി ക്രമമായി ഒരു ഫോം അയയ്‌ക്കുകയും തുടർന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ പാനലുമായി ഒരു ഹിയറിംഗിൽ പങ്കെടുക്കുകയും ചെയ്യണം. ക്ലാസ് വലുപ്പ പരിധികളും സ്‌കൂളിൻ്റെ പ്രവേശന ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതും ഉൾപ്പെടെ നിരവധി ഘടകങ്ങൾ അപ്പീലിൽ അവർ പരിഗണിക്കും. വെയിൽസിൽ , അപ്പീൽ ഹിയറിംഗിൽ നിങ്ങൾക്ക് തീരുമാനത്തെ എതിർത്ത് വാദമുഖങ്ങൾ ഉയർത്താനും  കഴിയും. അത് ഇരുവശത്തുനിന്നും വാദങ്ങൾ പരിശോധിക്കും. സ്കോട്ട്ലൻഡിൽ , കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകരും രക്ഷിതാക്കളും പോലുള്ള മറ്റ് പ്രാദേശിക ആളുകളും ഉൾപ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ നിങ്ങളുടെ അപ്പീൽ കേൾക്കുന്നതാണ്. നോർത്തേൺ അയർലണ്ടിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ അതോറിറ്റിയുടെ വെബ്‌സൈറ്റിലേക്ക് പോകണം, അവിടെ ഒരു ഫോം ഓൺലൈനിൽ ഫിൽ ചെയ്ത് യയ്ക്കാം. നിങ്ങൾ അപ്പീൽ നൽകിയ ശേഷം, സ്കൂൾ അതിൻ്റെ പ്രവേശന മാനദണ്ഡം ശരിയായി പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ അപ്പീൽ ട്രിബ്യൂണൽ തീരുമാനിക്കുന്നു. അത് അനുകൂലമോ പ്രതികൂലമോ ആകാം.

യു.എ.ഇ അടക്കം 18 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ, മിഡിൽ ഈസ്‌റ്റ്, മെഡിറ്ററേനിയൻ രാജ്യങ്ങൾ ലിസ്റ്റിൽ, ഇസ്രായേൽ തിരിച്ചടിയോടെ യുദ്ധം രൂക്ഷമാകും, ഗൾഫ് വഴി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളും ആശങ്കയിൽ!

ഇസ്രായേൽ - ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങവേ, 18 വിദേശ രാജ്യങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗൾഫ് വഴി നാട്ടിലേക്ക് യാത്രചെയ്യുന്ന മലയാളികളുടേയും  ഇന്ത്യക്കാരുടെയും പ്രധാന കണക്ഷൻ കേന്ദ്രമായ ദുബൈയും അബുദാബിയും ഉൾപ്പെടുന്ന യു.എ.ഇയും മസ്‌ക്കറ്റുള്ള  ഒമാനും  ബഹ്റൈനും അടക്കമുള്ള മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ പട്ടികയിലുണ്ട്.   ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന യുകെ മലയാളികൾ ഉൾപ്പടെ കനത്ത ആശങ്കയിലുമായി. ലിസിറ്റിലുള്ള രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന  ബ്രിട്ടീഷ് പൗരന്മാർ, യുകെ വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. യുകെയിൽ സെറ്റിലായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്. യുദ്ധം രൂക്ഷമായാൽ ഇറാനെ അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ ബ്രിട്ടീഷ് പൗരന്മാരെ ആക്രമിക്കുകയോ ബന്ദികളാക്കുകയോ ചെയ്തേക്കാം എന്നതാണ് മുന്നറിയിപ്പിന് നിദാനം. യുറോപ്പിനും യു.എസിനും പുറത്ത് ബ്രിട്ടീഷുകാർ പ്രധാനമായും ഹോളിഡേ ടൂറിനുപോകുന്ന സുരക്ഷ കുറഞ്ഞ  സതേൺ മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ്, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളെ മുന്നറിയിപ്പിൽ എടുത്തുകാണിക്കുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ലിബിയ, യെമൻ, ഖത്തർ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഒമാൻ, ലെബനൻ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്ന മറ്റ് മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാരോട് യുകെ ഗവൺമെൻ്റ്  പ്രത്യേക ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. "യുകെ, ബ്രിട്ടീഷ് പൗരന്മാരെ ലക്ഷ്യമിട്ടു തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഉൾപ്പെടെ, ആഗോളതലത്തിൽ  തീവ്രവാദ ആക്രമണത്തിൻ്റെ ഉയർന്ന ഭീഷണിയുണ്ട്. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക , വിദേശത്ത് സുരക്ഷിതമായി തുടരുന്നതിനുള്ള വിവരങ്ങളും ഉപദേശങ്ങളും വിദേശത്തായിരിക്കുമ്പോൾ തീവ്രവാദത്തിൽ നിന്നുള്ള നിങ്ങളുടെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് കണ്ടെത്തുക. ബ്രിട്ടീഷ് കോൺസുലേറ്റുകളെയും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും പതിവായി സന്ദർശിക്കാൻ ആവശ്യപ്പെടുന്നു. ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും  താഴെ നൽകിയിട്ടുള്ള സൈറ്റ് സന്ദർശിച്ച് പുതിയ നിർദ്ദേശങ്ങൾ അറിയാനും ആവശ്യപ്പെടുന്നു. https://www.gov.uk/foreign-travel-advice വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. പാശ്ചാത്യ താൽപ്പര്യങ്ങൾക്കും യുകെ പൗരന്മാർക്കും എതിരെ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ആക്രമണം നടത്തുമെന്ന് ഇസ്ളാമിക ഭീകര ഭീഷണി തുടരുകയാണ്. റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ, സൈനിക സൈറ്റുകൾ, എണ്ണ, ഗതാഗത സൗകര്യങ്ങൾ, വ്യോമയാന കേന്ദ്രങ്ങൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ എന്നിവ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇറാൻ, ഇതാദ്യമായി ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഇസ്രയേലിന്റെ തിരിച്ചടിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇറാനെതിരെയുള്ള ആക്രമണം യു.എസും  യുകെയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള ഇസ്രയേലിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ ഒരുമിച്ചോ അല്ലെങ്കിൽ ഇസ്രായേൽ തനിച്ചോ നടത്താനാണ് സാധ്യത. ഇസ്രയേലിനെക്കൊണ്ടുതന്നെ തിരിച്ചടിപ്പിച്ച് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് യു.എസ് ശ്രമമെന്ന് കരുതുന്നു. അതെന്തായാലും ഇസ്രയേലിന്റെ തിരിച്ചടി ഉറപ്പാണ്. നിലവിൽ ഇറാനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള യു.കെ, യു.എസ്, യൂറോപ്യൻ പൗരന്മാർ മടങ്ങിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വ്യോമാക്രമണവും മിസ്സൈൽ  ആക്രമണവും നടത്താനാണ് സാധ്യത. അതോടെ യുദ്ധം രൂക്ഷമാകുകയും അതൊരുപക്ഷേ, ആണവ യുദ്ധത്തിലേക്കും മൂന്നാം ലോക മഹായുദ്ധത്തിലേക്കും നയിച്ചേക്കാനും സാധ്യതയുണ്ട്. 

കണിക്കൊന്നയും കണിവെള്ളരിയുമില്ലാതെ വിഷുക്കണിയൊരുക്കി യുകെ മലയാളികളും..! സൂപ്പർ മാർക്കറ്റുകളിൽ അരിയ്ക്കും തീവില! അസ്സോസിയേഷൻ ആഘോഷങ്ങൾ വൈകും, ആശങ്കയായി ഇസ്രായേൽ, ഇറാൻ സംഘർഷം!

കേരളീയർക്കൊപ്പം വിഷു ആഘോഷത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളികളും. ഇവിടെ  മലയാളികളുടെ ഗ്രോസറികളിൽ പോലും കണിക്കൊന്നയും കണിവെള്ളരിയുമൊന്നും ഇക്കൊല്ലം കണികാണാൻ പോലുമില്ല. ഉള്ളവയ്ക്കാകട്ടെ തീവിലയും. പതിവുപോലെ പ്ലാസ്റ്റിക് കണിക്കൊന്നയും വെള്ളരിയും ഒക്കെ ഒരുക്കിയാണ് യുകെ മലയാളികളുടെ ഭവനത്തിലെ വിഷുക്കണി കാണലും ആഘോഷവും. എന്നാൽ വിഷുക്കൈനീട്ടവും  സദ്യയൊരുക്കലും  പായസം വയ്ക്കലുമൊക്കെ മുറയ്ക്ക് നടക്കും. കേരളത്തിന്റെ കാർഷിക വർഷപ്പിറവി  കൂടിയാണ് വിഷു. ഇക്കൊല്ലം വിഷു ഏപ്രിൽ 14 ഞായറാഴ്ച്ച ആയതും ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമാകുന്നു. കേരളത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊതുവേ വിലക്കുറവാണ് യുകെയിലെന്ന് പറയാം. എന്നാൽ അരിവില കുത്തനെ ഉയർന്നുനിൽക്കുന്നു. കിലോയ്ക്ക് 160 രൂപമുതൽ 500 രൂപവരെയായി  അരിവില കുത്തനെ ഉയർന്നിട്ടുണ്ട്. പാലക്കാടൻ മട്ട  അടക്കമുള്ള പ്രമുഖ അരിയിനങ്ങളാണ് 160 രൂപമുതൽ ലഭിക്കുക. നല്ലയിനം ബസുമതി ബിരിയാണി അരിയ്ക്ക് കിലോയ്ക്ക് 500 രൂപവരെയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിയന്ത്രണം തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഭവനങ്ങളിലെ ആഘോഷം ഏപ്രിൽ 14 നുതന്നെ നടക്കുമെങ്കിലും അസ്സോസിയേഷൻ  ആഘോഷങ്ങൾ ഇക്കുറിയും വൈകും. അവധിദിനങ്ങളും കൂടി  കണക്കിലെടുത്ത് വരും ആഴ്ച്ചകളിലാണ് ഒട്ടുമിക്ക അസ്സോസിയേഷനുകളും  ആഘോഷങ്ങൾ പ്ലാൻ ചെയ്‌തിട്ടുള്ളത്‌. ഈസ്റ്റർ ആഘോഷവും വൈകിയാണ് നടക്കുന്നത് എന്നതിനാൽ പല അസ്സോസിയേഷനുകളും  ഈസ്‌റ്ററും  വിഷുവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വരും ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളി അസ്സോസിയേഷനുകളിലേയും ആഘോഷ പരിപാടികൾ. പതിവുപോലെ എൻഎസ്.എസ്  യുകെ ഇക്കൊല്ലവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസാവസാനമാകും എൻഎസ്എസ് ആഘോഷ പരിപാടികൾ. പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഗാസ സംഘർഷം രൂക്ഷമായതോടെ, വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഇപ്പോൾ ബ്രിട്ടലിനുണ്ട്. സിറിയയിലെ കോൺസുലേറ്റിലെ ആക്രമണത്തിന് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് ഇപ്പോഴത്തെ കനത്ത ആശങ്കയ്ക്ക് കാരണം. ഇറാനോട് ഇസ്രയേലിനെ ആക്രമിക്കരുതെന്നും ആക്രമിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കാൻ  പ്രതിബദ്ധരാണെന്നും അമേരിക്കൻ പ്രസിഡന്റ്റ് ബൈഡനും മുന്നറിയിപ്പ് നൽകുന്നു. ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തുനിഞ്ഞാൽ അത് ആണവ യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടങ്ങാൻ യു.എസും യുകെയും ഓസ്‌ട്രേലിയയും പൗരന്മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിലേക്കും ഇറാനിലേക്കും പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ  ധൈര്യപ്പെടില്ലെന്നും മറ്റേതെങ്കിലും രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കുകയോ ഭീകര സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായോ ആയിരിക്കും ഇറാൻ ലക്ഷ്യമിടുകയെന്നും കണക്കാക്കപ്പെടുന്നു.

സ്പ്രിംഗ് സീസണിലെ കോവിഡ് ബൂസ്റ്റർ വാക്സിൻ ബുക്കിങ് തിങ്കളാഴ്ച്ച മുതൽ തുടങ്ങും, സൗജന്യ വാക്‌സിൻ വയോധികർ ഉൾപ്പടെ ആർക്കൊക്കെ ലഭിക്കുമെന്ന് അറിയുക, എവിടെ നിന്ന് എടുക്കണമെന്നും ഏതൊക്കെ വാക്‌സിനാണെന്നും അറിയണം

ഇനിയും കോവിഡ്  വാക്‌സിൻ എടുക്കണമെന്നോ? സംശയിക്കുന്നവർ അറിയുക, ജനങ്ങൾക്കിടയിൽ കോവിഡ്  ഇപ്പോഴുമുണ്ട്. എന്നാൽ പഴയതുപോലെ ശക്തനല്ലെന്ന് മാത്രം. വ്യാപകമായി പ്രചരിക്കുന്നുമില്ല.  അതിനാൽ ആരോഗ്യമുള്ളവരേയും യുവാക്കളേയും ഇത് കാര്യമായി ബാധിക്കില്ല. അതേസമയം വയോധികർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മറ്റ്  രോഗങ്ങൾ ഉള്ളവർക്കും പഴയതുപോലെ കോവിഡ്  മരണകാരണവും ആയേക്കും. സ്പ്രിംഗ് സീസണിലെ സൗജന്യ കോവിഡ് ബൂസ്റ്റർ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന ഇംഗ്ലണ്ടിലെ ആളുകളിൽ നിന്ന് തിങ്കളാഴ്ച്ച മുതൽ എൻഎച്ച്എസ് ബുക്കിങ് സ്വീകരിക്കും. 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരോ കുറഞ്ഞ  രോഗപ്രതിരോധ ശേഷിയുള്ളവരോ മാരക രോഗങ്ങൾ ഉള്ളവരോ ഉൾപ്പെടെ അർഹരായവർക്ക് NHS വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ 119 എന്ന നമ്പറിൽ വിളിച്ചോ ബൂസ്റ്റർ വാക്‌സിനായി ബുക്ക് ചെയ്യാം. നേരത്തെ എടുത്തിട്ടുള്ള വാക്സിനുകൾ കോവിഡ്  ബാധിച്ചാലുള്ള അപകടസാധ്യത കുറയ്ക്കുന്നു, പക്ഷേ പ്രതിരോധ കവചത്തിന്  കാലക്രമേണ കരുത്തുകുറയുന്നു. അതുനികത്താനാണ് ടോപ്പ്-അപ്പ് ജാബ് വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ബൂസ്റ്റർ വാക്‌സിൻ  ആർക്കൊക്കെ ലഭിക്കും? 2024 ജൂൺ 30-നകം 75 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരും ഓൾഡേജ്  കെയർ ഹോമുകളിലെ അന്തേവാസികൾ  ആറ് മാസമോ അതിൽ കൂടുതലോ പ്രായമുള്ള, പ്രതിരോധശേഷി കുറഞ്ഞവർ  ഇതര മാരക രോഗങ്ങൾ ഉള്ളവർ  എവിടെ നിന്നൊക്കെ ലഭിക്കും? ഫാർമസികളിലും ജിപി പ്രാക്ടീസുകളിലും ടോപ്പ്-അപ്പ് ബൂസ്റ്റർ വാക്‌സിൻ ലഭിക്കും. എൻഎച്ച്എസ് ഒരുക്കുന്ന വാക്ക്-ഇൻ സെൻ്ററുകളിലും ഇത് ലഭ്യമാകും. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് എൻഎച്ച്എസ് ടെക്‌സ്‌റ്റുകളോ ഇമെയിലുകളോ ആപ്പ് മെസ്സേജുകളോ കത്തുകളോ അയയ്‌ക്കും. എന്നാൽ അവർ ബുക്ക് ചെയ്യാൻ എൻഎച്ച്എസ് ക്ഷണത്തിനായി കാത്തിരിക്കേണ്ടതില്ല. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇമ്മ്യൂണൈസേഷൻ ഡയറക്ടർ ഡോ മേരി റാംസെ പറഞ്ഞു. “കോവിഡ് -19 ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും കഠിനമായ രോഗങ്ങൾക്കും കാരണമാകുന്നത് ഞങ്ങൾ ഇപ്പോഴും കാണുന്നു, പ്രത്യേകിച്ച് പ്രായമായവരിലും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിലും. അത്തരക്കാർക്ക്  വാക്സിൻ മികച്ച സംരക്ഷണം നൽകുന്നു - അതിനാൽ അത് മാറ്റിവയ്ക്കരുത്.” "നിങ്ങൾ യോഗ്യനാണെങ്കിൽ, NHS നിങ്ങളെ ക്ഷണിച്ചാലുടൻ നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക." ഏത് കോവിഡ് വാക്സിൻ ആണ് ബൂസ്റ്റർ ഡോസിനായി നൽകുന്നത്? യുകെയിൽ നിരവധി വ്യത്യസ്ത വാക്സിനുകൾ നിലവിൽ ഉപയോഗത്തിലുണ്ട്. ഏറ്റവും പുതിയ കോവിഡ് വേരിയൻ്റുകളിൽ അപ്‌ഡേറ്റ് ചെയ്ത Pfizer-BioNTech അല്ലെങ്കിൽ Moderna messenger ribonucleic acid (mRNA) വാക്സിനുകളാണ് എൻഎച്ച്എസ് ബൂസ്റ്ററുകളായി നൽകുക. കോവിഡ് ബൂസ്റ്റർ വാക്‌സിനുകൾ  ഇപ്പോൾ ഫാർമസികളിലും ലഭ്യമാണ്. £45-£99-ന് 12 വയസ്സിന് മുകളിൽ ഉള്ളവർക്കുള്ള വിവിധ കോവിഡ് വാക്സിനുകൾ ലഭ്യമാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വ്യക്തിയുടെ ആരോഗ്യനില പരിശോധിച്ചു മാത്രമേ വാക്‌സിനും  ബൂസ്റ്ററുകളും എടുക്കാൻ പാടുള്ളൂ.

ഓർമ്മച്ചിത്രങ്ങൾ ബാക്കിവെച്ച് അജോയും മടങ്ങി… യുകെ മലയാളികളുടെ മനംകവർന്ന ഫോട്ടോഗ്രാഫറെ മരണം കവർന്നത് ഹൃദയാഘാതത്തിലൂടെ! കുഴഞ്ഞുവീണുള്ള മരണങ്ങളും യുകെ മലയാളികൾക്കിടയിൽ തുടർക്കഥയാകുന്നു

ഒന്നിനുപിന്നാലെ ഒന്നായി ആകസ്‌മിക മരണങ്ങൾ… അതും കുഴഞ്ഞുവീണുള്ള രണ്ടുയുവാക്കളുടെ മരണങ്ങൾ എൽപിച്ച ആഘാതത്തിലും വേദനയിലുമാണ് യുകെ മലയാളികൾ. മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ അയർലാൻഡിലെ വിജേഷിന്റെ മരണവർത്തയെത്തി അധികം കഴിയുംമുമ്പു തന്നെ വെയിൽസിലെ അജോ ജോസഫിന്റെ മരണവാർത്തയുമെത്തി. ഇരുവരും കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. ജോലികഴിഞ്ഞ് മാടങ്ങവേയാണ് വിജേഷ് വിടവാങ്ങിയതെങ്കിൽ, താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ അജോയെ കണ്ടെത്തുകയായിരുന്നു. വെയിൽസിലെ മാത്രമല്ല യുകെ മലയാളികൾക്ക് ഒന്നാകെ സുപരിചിതനായിരുന്നു ഫോട്ടോഗ്രാഫർ കൂടിയായ അജോ ജോസഫ്. യുകെ മലയാളി അസ്സോസിയേഷനുകളുടെ പ്രോഗ്രാമുകളിലും വ്യക്തിഗത പരിപാടികളിലും ഫോട്ടോഗ്രാഫറായി അജോ നിറഞ്ഞുനിന്നിരുന്നു. ആരോഗ്യവാനും വളരെ ആക്ടീവുമായിരുന്ന അജോയുടെ അപ്രതീക്ഷിത വേർപാട് അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും  അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 41 വയസ്സിന്റെ യൗവനത്തിലാണ് മടക്കം. കോട്ടയം ഉഴവൂർ സ്വദേശിയാണ്. വെയിൽസിലെ ന്യൂ ടൗണിലായിരുന്നു അജോ  താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളായ സുഹൃത്തുക്കൾ പാരാമെഡിക്സിന്‍റെ സേവനം തേടിയെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ‌േ മരണപ്പെട്ടു.  ഫോട്ടോഗ്രാഫിയിൽ പ്രശസ്‌തനായ പിതാവിൻറെ പാത പിന്തുടർന്നാണ് അജോയും ഈ രംഗത്ത് എത്തിയത് ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്‍റെ മകനാണ്.  പത്തുകൊല്ലം മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡ് മഹാമാരിക്കുശേഷം നാട്ടിലെ ഡിജിറ്റൽ ഫൊട്ടോഗ്രാഫി രംഗത്തുണ്ടായ ബിസിനസ് കുറവു  മൂലമാണ് അജോ വീണ്ടും യുകെയിലെത്തിയത്. നഴ്‌സിംഗ് ഏജൻസി ജോലിയും അതിനൊപ്പം ഫോട്ടോഗ്രാഫിയും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു. യുകെയിൽ വീണ്ടും വേരുറപ്പിക്കുന്നതിനിടെയാണ് അജോയുടെ ആകസ്മിക വേർപാട്. നിറമുള്ള ഒട്ടേറെ ഓർമ്മചിത്രങ്ങൾ യുകെ മലയാളികൾക്ക് സമ്മാനിച്ചാണ് അജോയുടെ മടക്കം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ്  ബന്ധുക്കളുടെ തീരുമാനം എന്നറിയുന്നു. അർബുദത്തിന്റെ വേട്ടയാടലിനൊപ്പം ഇപ്പോൾ ഹൃദയാഘാതവും ഏറ്റവുമധികം  യുകെ മലയാളികളുടെ ജീവൻ കവരുന്ന വില്ലനായി മാറിയിരിക്കുന്നത് അതീവ ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

ജോലികഴിഞ്ഞ് മടങ്ങവേ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു! ഡബ്ലിനിലെ വിജേഷിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാതെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും; കെയററായി എത്തിയത് മൂന്നുമാസം മുമ്പുമാത്രം! മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടും ഒരു ആകസ്‌മിക മരണം. മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ 33 വയസ്സുള്ള  മലയാളി യുവാവാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. 2023 ഡിസംബറിലാണ് കേരളത്തിലെ കോഴിക്കോട് പുതുപ്പാടിയിൽ നിന്നും വിജേഷ് സ്റ്റാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിയുന്നു.  ചൊവ്വാഴ്ച്ച രാത്രി കെയർ ഹോമിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്.  ഉടന്തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.  പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിജേഷിന് ഇതിനുമുമ്പ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അയർലാൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ ബാച്ചിലേഴ്‌സ് അക്കമഡേഷനിൽ താമസിച്ചു വരികയായിരുന്നു.  നാട്ടിലുള്ള ഭാര്യയെ യുകെയിലെത്തിക്കാൻ പാർട്ണർ വിസ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിധി മറ്റൊന്നായി.  വിജേഷ് യുകെയിൽ ജോലിയിൽ കയറിയതോടെ, ഏറെ പ്രതീക്ഷയോടെ ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ യുകെയിൽ നിന്നുള്ള ശുഭവാർത്ത കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണവാർത്ത എത്തുന്നത്. വിവരമറിഞ്ഞ് ഹൃദയം തകർന്ന അവസ്ഥയിലാണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സഹപ്രവർത്തകർ. വിജേഷ് കെയററായി ജോലിചെയ്തിരുന്ന റെഡ്‌വുഡ് എക്‌സ്‌റ്റൻഡഡ് കെയർ ഫെസിലിറ്റിയിലെ സഹപ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും പൊതുദർശനത്തിനുമുള്ള ചിലവുകൾ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ്.  ഇതിനായി സഹപ്രവർത്തകൻ ജോസ് ജോർജിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും നടത്തിവരുന്നു.  സുമനസ്സുകളായ യുകെ മലയാളികൾ ഈ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു.

യുകെയും ഓസ്‌ട്രേലിയയും കാനഡയും വിസ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുമ്പോൾ, ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലും! പുതിയ മേച്ചിൽപ്പുറങ്ങളായി ജർമ്മനിയും ഫ്രാൻസും അയർലാൻഡും; യു.എസിലേക്കുള്ള തിരിച്ചുവരവും ശക്തമാകുന്നു

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓസ്‌ട്രേലിയയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന വിദേശപഠന തട്ടകം. പ്രവേശന നിയമത്തിലെ ഇളവുകളും പോസ്ററ് സ്‌റ്റഡി വർക്ക് വിസകളും സെറ്റിൽമെന്റിനുള്ള സാധ്യതയും ഓസ്‌ട്രേലിയയെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠനകേന്ദ്രമാക്കി മാറ്റി. നിയമങ്ങളിൽ ഇളവുകൾ വരുത്തിയും പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് പുനരാരംഭിച്ചും ബ്രെക്‌സിറ്റിനുശേഷം യുകെയും ആഞ്ഞുപിടിച്ചപ്പോൾ, കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും അധികം ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി തിരഞ്ഞെടുത്ത വിദേശ രാജ്യം ബ്രിട്ടനായും മാറി. ജനസംഖ്യ തീരെക്കുറഞ്ഞ കാനഡയാകട്ടെ, കാൽനൂറ്റാണ്ടിലേറെക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും വ്യാപകമായി സ്വീകരിക്കുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. യുകെയ്ക്കു പിന്നാലെ വീണ്ടും കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുകയാണ്, ഓസ്ട്രേലിയയും കാനഡയും.   ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ഏകദേശം 1.8 ദശലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ടാകുമെന്ന് ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.  കഴിഞ്ഞമാസങ്ങളിൽ, യുകെയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും അടുത്തിടെ കാനഡയിൽ നിന്നുമുള്ള കുടിയേറ്റ നിയന്ത്രണ നിയമമാറ്റ അറിയിപ്പുകൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇമിഗ്രേഷനിലും വരവിലും നിയന്ത്രിത മാറ്റങ്ങൾ വരുത്തുന്നതാണ്. തീർച്ചയായും ഇത് വിദേശ വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കനത്ത  ആശങ്ക സൃഷ്ടിക്കുന്നു. സമീപകാല റിപ്പോർട്ടുകൾ ഈ മാറ്റത്തിന് അടിവരയിടുന്നു. 2024-ൽ വിദേശ പഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഗണ്യമായ കുറവുണ്ടായതായി വെളിപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിദേശ വിദ്യാഭ്യാസത്തിനായുള്ള അന്വേഷണങ്ങൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നു. ഈ ഗ്യാപ്പിലേക്കാണ് മറ്റുചില രാജ്യങ്ങളുടെ കടന്നുവരവ്. അതിൽ ഒന്നാമത് ജർമ്മനിയാണ്. അയർലാൻഡും ഫ്രാൻസും ഇറ്റലിയും ജപ്പാനും ഓസ്ട്രിയയുമൊക്കെ പിന്നാലെ പട്ടികയിൽ ഇടംപിടിക്കുന്നു. കാനഡയെപ്പോലെ ജനസംഖ്യാ കുറവ് കാര്യമായി ബാധിച്ചിട്ടുള്ള രാജ്യമാണ് ജർമ്മനി. പ്രാദേശിക രാഷ്ട്രീയ കക്ഷികൾ എതിർക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് കൂടുതൽ വിദേശ വിദ്യാർഥികളെയും കുടിയേറ്റക്കാരെയും രാജ്യത്തേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജർമൻ സർക്കാർ. ഇതിനായി പ്രവേശന യോഗ്യതകളിൽ ജർമ്മനി കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജർമൻ ഭാഷ അറിയണമെന്നതായിരുന്നു  ഇതുവരെയുള്ള വലിയൊരു കടമ്പ. എന്നാൽ ഇപ്പോൾ ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകി ഇളവുകൾ അനുവദിക്കുന്നു.  ഇതിനുപുറമേ സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പെൻഡും സ്‌കോളർഷിപ്പും മറ്റും വാഗ്ദാനം ചെയ്താണ് ജർമ്മനി വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. നിരവധി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും ഇപ്പോൾ ജർമനിയിലേക്ക് കുടിയേറുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡ് ആണ്  കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ള മറ്റൊരു രാജ്യം. നഴ്സുമാരും ഹെൽത്ത് കെയർ സ്റ്റാഫുകളും ഉൾപ്പെടെയുള്ളവരെ അയർലൻഡ് ക്ഷണിക്കുന്നു. ബ്രിട്ടനെ അപേക്ഷിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ അയർലൻഡ് കൂടുതൽ ഇളവുകൾ നൽകുന്നു. ആരോഗ്യമേഖലയിലെ വിദ്യാർത്ഥികളെയും വ്യാപകമായി ക്ഷണിക്കുന്നു. ഫ്രാൻസും ഇറ്റലിയും ജപ്പാനും ഓസ്ട്രിയയുമൊക്കെ ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന മറ്റു രാജ്യങ്ങളാണ്. ഇവിടെനിന്ന് യോഗ്യത നേടിയാൽ യൂറോപ്പ്യൻ യൂണിയനിൽ എവിടെയും ജോലിചെയ്യാനും കുടിയേറാനും കഴിയും എന്നതും മുഖ്യ പരിഗണനയിലുണ്ട്. അതേസമയം തീരെ യോഗ്യത കുറഞ്ഞവർ ഉസ്ബക്കിസ്ഥാനും ചെക്കോസ്ലോവാക്കിയയും സ്പെയിനും ഒക്കെ തിരഞ്ഞെടുക്കുന്നുമുണ്ട്. ഇവിടെനിന്നും യൂറോപ്പിലേക്കും യുകെയിലേക്കും എളുപ്പം കടക്കാനാകും എന്നതാണ് കാരണം. ചിലവ് കൂടുതലാണെങ്കിലും ഒരു ഇടവേളയ്ക്കുശേഷം യുഎസിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഈ വർഷം ഗണ്യമായ വർദ്ധനവ് പ്രകടമാണ്.

യാത്രക്കാർക്ക് ദുരിതമായി ഇംഗ്ലണ്ടിൽ ഇന്നും ട്രെയിൻ സമരം, ലണ്ടൻ ട്യൂബ് ഡ്രൈവർമാർ സമരം പിൻവലിച്ചു; ഏതൊക്കെ സർവീസുകളെ ബാധിക്കുമെന്ന് അറിയുക, യാത്രക്കാർ സർവ്വീസ് ഉറപ്പാക്കി സ്‌റ്റേഷനിലേക്ക് പോകാനും നിർദ്ദേശം, ടിക്കറ്റ് ചാർജ്ജ് റീഫണ്ട് കിട്ടും

കൂട്ടിമുട്ടാത്ത റെയിൽ പാളങ്ങൾ  പോലെ നീളുകയാണ് ഇംഗ്ലണ്ടിൽ ട്രെയിൻ ഡ്രൈവർമാരുടെ സമരവും. ജോൺസൺ മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയതാണ് കൂടുതൽ ശമ്പളത്തിനും ഡ്യൂട്ടി പ്രശ്നപരിഹാരത്തിനുമായുള്ള ട്രെയിൻ ഡ്രൈവർമാരുടെ സമരം. ജോൺസനുശേഷം മറ്റു രണ്ടു പ്രധാനമന്ത്രിമാർ കൂടി അധികാരത്തിലേറി. എന്നിട്ടും ട്രെയിൻ ഡ്രൈവർമാരുടെ സമരത്തിന് പരിഹാരം കാണാനാകാതെ സർക്കാർ ഇപ്പോഴും മുഖംതിരിച്ചു നിൽക്കുന്നു. ശമ്പളവും ജോലി സാഹചര്യങ്ങളിലെ മാറ്റവും ആവശ്യപ്പെട്ട്  ട്രെയിൻ ഡ്രൈവർമാർ വെള്ളിയാഴ്ച്ച ആരംഭിച്ച ഏറ്റവും പുതിയ  വാക്കൗട്ട് സമരം ഇന്നുംകൂടി തുടരും. തിങ്കളാഴ്ച ട്രെയിൻ യാത്രക്കാർക്ക് വലിയ തടസ്സമുണ്ടാകുമെന്ന് റെയിൽവേ നടത്തിപ്പുകാർ മുന്നറിയിപ്പ് നൽകുന്നു. 16 ട്രെയിൻ കമ്പനികളിലെ ജീവനക്കാർ ഏപ്രിൽ 5 വെള്ളിയാഴ്ചയ്ക്കും ഏപ്രിൽ 8 തിങ്കളാഴ്ചയ്ക്കും ഇടയിൽ ഏകദിന വാക്കൗട്ടിൽ പങ്കെടുക്കുന്നു. എന്നാൽ തിങ്കളാഴ്ചയും മെയ് മാസവും പ്രഖ്യാപിച്ചിരുന്ന ലണ്ടൻ അണ്ടർഗ്രൗണ്ട് ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു. യാത്രക്കാർ യാത്ര ചെയ്യുന്നതിനുമുമ്പ് സർവീസുകളുടെ ലഭ്യതയും സമയവും പരിശോധിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു, സമരം മൂലം ചില പ്രദേശങ്ങളിൽ സർവീസുകളുടെ റദ്ദാക്കലിനും കാലതാമസത്തിനും സേവനങ്ങളില്ലാത്തതിനും ഇടയാക്കും. അസ്ലെഫ് യൂണിയനിൽ അംഗങ്ങളായ ട്രെയിൻ ഡ്രൈവർമാർ താഴെ നൽകുന്ന സ്ഥാപനങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുന്നു: ഏപ്രിൽ 8 തിങ്കൾ : c2c, ഗ്രേറ്റർ ആംഗ്ലിയ, GTR ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് ഈസ്റ്റേൺ, സതേൺ/ഗാറ്റ്വിക്ക് എക്സ്പ്രസ്, സൗത്ത് വെസ്റ്റേൺ റെയിൽവേ മെയിൻ ലൈൻ, ഡിപ്പോ ഡ്രൈവർമാർ, SWR ഐലൻഡ് ലൈൻ സൗത്ത് വെസ്റ്റേൺ റെയിൽവേ ഒരു ചെറിയ എണ്ണം ലൈനുകളിൽ ഏതാനും സർവീസ് നടത്തും, 07:00 BST മുതൽ 19:00 വരെ ട്രെയിൻ ഓടും. ഭൂരിഭാഗം നെറ്റ്‌വർക്കിലും ട്രെയിനുകളൊന്നും ഓടില്ലെന്ന് സതേൺ പറഞ്ഞു, എന്നാൽ ലണ്ടൻ വിക്ടോറിയയ്ക്കും ഗാറ്റ്‌വിക്കിനും ഇടയിൽ പരിമിതമായ നോൺ-സ്റ്റോപ്പ് സർവീസ് ഉണ്ടായിരിക്കും. ലണ്ടൻ കിംഗ്‌സ് ക്രോസിനും കേംബ്രിഡ്ജിനുമിടയിൽ പരിമിതമായ നോൺ-സ്റ്റോപ്പ് സർവീസും ലണ്ടൻ സെൻ്റ് പാൻക്രാസ്, ലൂട്ടൺ, ലൂട്ടൺ എയർപോർട്ട് പാർക്ക്‌വേ എന്നിവയ്‌ക്കിടയിലുള്ള മറ്റൊരു ഷട്ടിൽ സർവീസും ഒഴികെ, തേംസ്‌ലിങ്ക് സേവനങ്ങളൊന്നും പ്രവർത്തിക്കില്ല . ഗ്രേറ്റ് നോർത്തേൺ അല്ലെങ്കിൽ ഗാറ്റ്‌വിക്ക് എക്‌സ്‌പ്രസ് സർവീസുകളൊന്നും ഉണ്ടാകില്ല . തിങ്കൾ 8 മുതൽ ചൊവ്വ 9 ഏപ്രിൽ 9 വരെയുള്ള വിശ്രമ ദിവസങ്ങളിലും അസ്ലെഫ് അംഗങ്ങൾ ജോലി ചെയ്യാൻ വിസമ്മതിക്കും. ഇതും നാളെ ഉച്ചവരെയുള്ള  കാലതാമസത്തിനും സർവീസ് റദ്ദാക്കലിനും കാരണമാകും. സർവീസുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള പുതിയതും കൃത്യമായതുമായ വിവരങ്ങൾക്ക്, നാഷണൽ റെയിൽ വെബ്സൈറ്റ് പരിശോധിക്കുക. ലണ്ടൻ ഭൂഗർഭ ഡ്രൈവർമാരുടെ പണിമുടക്ക് ഏപ്രിൽ 8 തിങ്കളാഴ്ചയും മെയ് 4 ശനിയാഴ്ചയും ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിരിക്കുന്നു. പണിമുടക്ക് ദിവസങ്ങളിൽ യാത്രക്കാർക്ക് പണം തിരികെ ലഭിക്കുമോ? മുൻകൂർ ടിക്കറ്റുകളുള്ള റെയിൽവേ യാത്രക്കാർക്ക്, അവർ ബുക്ക് ചെയ്തിരിക്കുന്ന ട്രെയിൻ റദ്ദാക്കുകയോ വൈകുകയോ അല്ലെങ്കിൽ പണിമുടക്കിനെത്തുടർന്ന് ഷെഡ്യൂൾ ചെയ്യുകയോ ചെയ്‌താൽ ടിക്കറ്റ് ചാർജ്ജ് സൗജന്യമായി തിരികെ ലഭിക്കും. യാത്രക്കാർക്ക് റിട്ടേൺ ടിക്കറ്റ് ഉണ്ടെങ്കിൽ, യാത്രയുടെ ഏതെങ്കിലും ഭാഗം റദ്ദാക്കിയാൽ അവർക്ക് ഫീസ് രഹിത റീഫണ്ടിനും അർഹതയുണ്ട്. യാത്ര ചെയ്യാൻ കഴിയാത്ത സീസൺ ടിക്കറ്റ് ഉടമകൾക്ക് (ഫ്ലെക്സിയോ, പ്രതിമാസമോ അതിൽ കൂടുതലോ) സമര തീയതികളിൽ 100% നഷ്ടപരിഹാരം ഡിലേ റീപേ സ്കീം വഴി ക്ലെയിം ചെയ്യാം.

എൻഎച്ച്എസിലെ ഒരുവർഷത്തോളം നീണ്ട സമര പരമ്പരകൾക്ക് പരിസമാപ്‌തി, സീനിയർ ഡോക്‌ടർമാരുടെ സമരം ഔദ്യോഗികമായി അവസാനിപ്പിച്ച് ബി.എം.എ, സർക്കാർ ഓഫർ വോട്ടിങ്ങിലൂടെ അംഗീകരിച്ചു, ഡോക്ടർമാർക്ക് 3000 പൗണ്ടിന്റെ വർദ്ധനവ് ലഭിക്കും

സർക്കാരിന്റെ പുതിയ വേതനവർദ്ധനവ്  ഓഫർ അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിനുള്ള സീനിയർ ഡോക്‌ടർമാരുടെ  തീരുമാനത്തിന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ അംഗങ്ങളുടേയും  അംഗീകാരം. ഇതോടെ ഇംഗ്ലണ്ടിലെ സീനിയർ ഡോക്ടർമാർ, ഒരുവർഷം നീണ്ടുനിന്ന തർക്കം അവസാനിപ്പിച്ചുകൊണ്ട്, മെച്ചപ്പെട്ട സർക്കാർ ശമ്പള കരാർ അംഗീകരിക്കുന്നതിനെ അനുകൂലിച്ച്  വോട്ട് ചെയ്തു. സീനിയർ കൺസൾട്ടൻ്റുമാരെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങൾക്ക് ശമ്പളവും വ്യവസ്ഥകളും വാഗ്ദാനം ചെയ്ത സർക്കാർ  കരാറിനെ 83% പേർ അനുകൂലമായി വോട്ട് ചെയ്തു. ശമ്പള ഇടപാടിൽ ഡോക്ടർമാരുടെയും ഡെന്റിസ്റ്റുകളുടെയും  പ്രതിഫലം (ഡിഡിആർബി) സംബന്ധിച്ച റിവ്യൂ ബോഡിയിലെ മാറ്റങ്ങളും അംഗീകരിക്കപ്പെട്ടു.ഇതനുസരിച്ച് നാലോ ഏഴോ വർഷമായി സീനിയർ ഡോക്ടർമാരായിരിക്കുന്നവരുടെ വാർഷിക വേതനത്തിൽ 2.85% (£3,000) വർദ്ധനവും ഉൾപ്പെടുന്നുവെന്ന് ബിഎംഎ വ്യക്തമാക്കി. കഴിഞ്ഞ വേനൽക്കാലത്ത് DDRB പ്രക്രിയയിൽ നൽകിയ 6% ന് പുറമേയാണ് പുതിയ ഓഫർ. കഴിഞ്ഞ രണ്ട് വർഷമായി നടന്നുവരുന്ന സമരം നടപടി എൻഎച്ച്എസ്  പ്രവർത്തനത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. നിലവിൽ  70 ലക്ഷത്തിലധികം രോഗികൾ ആശുപത്രി ചികിത്സയ്ക്കായി വെയിറ്റിംഗ് ലിസ്റ്റിൽ തുടരുന്നു, സമരം  ആയിരക്കണക്കിന് അപ്പോയിൻ്റ്‌മെൻ്റുകളും നടപടിക്രമങ്ങളും റദ്ദാക്കി. ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമരം ഒത്തുതീർപ്പാക്കാൻ പ്രധാനമന്ത്രി ഋഷി സുനക്കിന്മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. സർവ്വേകളിൽ  ടോറി പാർട്ടി ലേബറിനെക്കാൾ വളരെ പിന്നിലാണെന്നതും വിട്ടുവീഴ്‌ചയ്‌ക്ക്  സർക്കാരിനെ പ്രേരിപ്പിച്ചു. സീനിയർ ഡോക്ടർമാർക്ക് മുമ്പേ നഴ്‌സുമാരും സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ജൂനിയർ ഡോക്‌ടർമാരുടെ  സമരം ഇപ്പോഴും തുടരുന്നു. ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ച് നിൽക്കുകയാണ് സർക്കാർ.   

ഇംഗ്ലണ്ടിൽ വീടുകളുടെ വില കുറയുന്നു… വരും മാസങ്ങളിലും വിലയിടിയുമെന്ന് പ്രവചനം; ആദ്യമായി വാങ്ങുന്നവർക്കും രണ്ടാംവീട് നോക്കുന്നവർക്കും ഗുണകരം; നാട്ടിലെ വീടുവിറ്റ് മലയാളികളും യുകെയിൽ വാങ്ങുന്നു; കേരളത്തിലെ ഭവന വിപണിയും തകർച്ചയിൽ!

കോവിഡിനുശേഷം കുതിച്ചുകയറുകയായിരുന്നു യുകെയിലെ ഭവന  വിപണി. സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ പോലെയുള്ള സർക്കാർ ആനുകൂല്യങ്ങളും അതിനൊപ്പം വലിയ വീടുകൾക്കുള്ള ഡിമാൻഡും വിലകൾ  കുത്തനെ ഉയർത്തി. ഉയർന്ന മോർട്ട്ഗേജ് പലിശ നിരക്കുകളും കൂടിയപ്പോൾ ആദ്യമായി വീടുവാങ്ങാൻ പ്ലാനിട്ടിരുന്ന പലരും അതുപേക്ഷിച്ചു. പകരം വാടക വീടുകളിൽ താമസമാക്കി. ഇതോടെ വാടകനിരക്കും കുത്തനെ ഉയർന്നിരുന്നു. എന്നാലിപ്പോൾ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി മാർച്ചിൽ ഇംഗ്ലണ്ടിൽ വീടുകളുടെ വിലക്കുറവ്  കാര്യമായി പ്രകടമായി.  പ്രമുഖ ഭവന  വായ്‌പാ ദാതാക്കളായ ഹാലിഫാക്‌സിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ വീടുകൾ വാങ്ങുന്നവർക്ക് താങ്ങാനാവുന്നതിലേറെ ആയതിനാൽ കഴിഞ്ഞമാസം വിലയിൽ 1% വരെ ഇടിവ് ഉണ്ടായതായി പറയുന്നു. ഇംഗ്ലണ്ടിൽ വീടിൻ്റെ ശരാശരി വില ഏകദേശം £2,900 കുറഞ്ഞ് £288,430 ആയിട്ടുണ്ട്. എന്നിരുന്നാലും, വീടുകളുടെ വില കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും ഉയർന്നു നിൽക്കുകയാണെന്ന്  ഹാലിഫാക്‌സ്. മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ വിലകൾ 0.3% കൂടുതലായിരുന്നു, എന്നിരുന്നാലും ഫെബ്രുവരിയിലെ 1.6% വാർഷിക വർദ്ധനവിനെ അപേക്ഷിച്ച് അത് കുറവാണ്. ഹാലിഫാക്‌സിൻ്റെ കണ്ടെത്തലുകൾ എതിരാളികളായ ധനകാര്യ സ്ഥാപനം നേഷൻവൈഡും ശരിവയ്ക്കുന്നു. മാർച്ചിൽ ഈയാഴ്ച ആദ്യം വീടുകളുടെ വിലയിൽ ഇടിവ് നേഷൻ വൈഡും റിപ്പോർട്ട് ചെയ്തു. കോവിഡ് പാൻഡെമിക് സമയത്ത് യുകെ പലിശനിരക്കുകൾ റെക്കോർഡ് നിലവാരത്തിൽ താഴ്ന്നിരുന്നു. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാൻ 2021 അവസാനത്തോടെ നിരക്ക് ഉയർത്താൻ തുടങ്ങി. ഇത് മോർട്ട്ഗേജ് നിരക്കുകളും  കുത്തനെ കൂടാൻ കളമൊരുക്കി. അതോടെ ഒരു വീട് വാങ്ങുന്നതിന് ലോണെടുക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് കൂടുതൽ ചെലവേറിയതായി മാറി. കഴിഞ്ഞ വേനൽക്കാലത്ത് മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈവർഷം പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചതോടെ ഇപ്പോൾ വീണ്ടും കുറയാൻ തുടങ്ങി. ഇത് ഭവന വിപണിയിലെ വാങ്ങൽ വിൽക്കലുകളുടെ വർദ്ധനവിന് കാരണമായി, ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡാറ്റ പ്രകാരം, 2022 സെപ്റ്റംബറിന് ശേഷം ഏറ്റവും കൂടുതൽ മോർട്ട്ഗേജ് ഇടപാടുകൾ ഫെബ്രുവരിയിൽ നടന്നു. അതുപോലെ കേരളത്തിൽ വീടുവയ്ക്കുന്ന പരിപാടി യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇപ്പോൾ പാടെ ഉപേക്ഷിച്ച മട്ടാണ്. എന്നുമാത്രമല്ല, കേരളത്തിലെ വിലകൂടിയ വീടുകൾ വിറ്റ് യുകെയിലും യുഎസിലും യൂറോപ്പിലും അവർ വീടുകൾ വാങ്ങുന്നു. യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പ്രവാസികളുടെ വലിയ വീടുകൾ വിൽപനയ്ക്കായി നിരത്തിയിട്ടിരിക്കുന്നത് കാണാം.  2018 ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് ഈ പ്രതിഭാസം. കിഴക്കൻ മേഖലകളിൽ വെള്ളത്തിൽ മുങ്ങിയ വീടുകളിൽ നിന്ന് പ്രവാസികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഹെലിക്കോപ്റ്ററുകളിലേയും വള്ളങ്ങളിലേയും  രക്ഷപ്പെടുത്തലും വെള്ളം മുങ്ങിയ വീടുകളിലേയും  ക്യാംപുകളിലെയും  ഒരാഴ്‌ചക്കാലത്തെ  ദുരിതജീവിതവും അനുഭവിച്ചവർ മഴക്കാലത്ത് ഇനിയൊരിക്കലും കേരളത്തിലേക്ക് വരില്ലെന്ന് പറയുന്നു. മുല്ലപ്പെരിയാർ ഒരു ജലബോംബായി നിൽക്കുകയും ആഗോളതാപനം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വരും വർഷങ്ങളിലും കേരളത്തിൽ കനത്ത പ്രളയ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ  പ്രവചിക്കുന്നു. പ്രളയത്തിനും കോവിഡിനും ശേഷം ടൂറിസ്റ്റുകളുടെ വരവിലുണ്ടായ കുറവും കേരളത്തിലെ വലിയവീടുകളെ ദോഷകരമായി ബാധിച്ചു. വിദേശ പേയിങ് ഗസ്റ്റുകൾ  ഇല്ലാതായതോടെ കൂട്ടത്തോടെ അടഞ്ഞുകിടക്കുകയാണ് കോടികൾ മുടക്കി പണിത ഇത്തരം വീടുകൾ. രാഷ്ട്രീയക്കാരും അവരുടെ ബിനാമികളും ബന്ധുക്കളും സർക്കാർ ഉദ്യോഗസ്ഥരും ഡോക്‌ടർമാരും ബാങ്ക് ജീവനക്കാരും വൻകിട ബിസിനസ്സുകാരും മാത്രമേ ഇപ്പോൾ കുറഞ്ഞതോതിലെങ്കിലും കേരളത്തിൽ വസ്തുവകകൾ വാങ്ങുന്നുള്ളൂ.  ഇതിനിടെ പ്രളയ - കോവിഡു കാലത്ത് നിർത്തിവച്ചിരുന്ന വായ്പകളിലെ ജപ്‌തി നടപടികൾ ബാങ്കുകൾ ഊർജ്ജിതമാക്കിയതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു.  പ്രവാസികളുടെ പണംവരവ് നിലച്ചതോടെ റിയൽ എസ്‌റ്റേറ്റ്  മേഖലയും അതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരും ഇപ്പോൾ ദുരിതത്തിലുമാണ്. 

More Articles

കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം നാളെമുതൽ പ്രാബല്യത്തിൽ, സ്‌കിൽഡ് വിസയിലെയും പാർട്ട്ണർ വിസയിലെയും വേതന പരിധി ഉയർത്തലും ഷോർട്ടേജ് ലിസ്റ്റിലെ മാറ്റവും ഏപ്രിലിൽ നടപ്പിലാകും; ഹോം ഓഫിസ് നടപ്പിലാക്കുന്ന അഞ്ചിന നിയമമാറ്റം അറിയുക
ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്നുവൈകിട്ട് നാലുമണിക്ക് കൊല്ലത്ത് നടത്തും, ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രിയും ഇസ്രയേൽ കോൺസലുമെത്തി; കേരള സർക്കാർ പ്രതിനിധികൾ ആരുമെത്തിയില്ല, പ്രതിഷേധവുമായി പ്രവാസികൾ
വാടക കുതിച്ചുയരുന്നു… വീടുകിട്ടാതെ വലഞ്ഞ് മലയാളി വിദ്യാർഥികൾ അടക്കം കുടിയേറ്റക്കാർ, പ്രമുഖ സിറ്റികളേക്കാൾ വാടക ചെറുനഗരങ്ങളിൽ! വാടകകൂടിയ സ്ഥലങ്ങളും വാടക ലിസ്റ്റിൽ എങ്ങനെ മുൻനിരയിൽ എത്താമെന്നും അറിയുക
തെരഞ്ഞെടുപ്പ് സ്റ്റണ്ടുമായി ഹണ്ടിന്റെ ബഡ്‌ജറ്റ്‌! നാഷണൽ ഇൻഷുറൻസ്‌ കട്ടിൽ 2 പെൻസ് ഇളവ്, പെട്രോൾ, മദ്യ വിലകളും സ്ഥലനികുതിയും ഒരു വർഷത്തേക്ക് കൂടില്ല, വിമാന യാത്രാ നിരക്കുയരും, പുകവലിക്കാരും പാടുപെടും; ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സ്‌കോളർഷിപ്പുമായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ, നഴ്‌സിംഗ്, സയൻസ്, ആർട്സ്, എന്നിവയിലെ അണ്ടർ ഗ്രാഡ്വേറ്റ്, പിജി പഠനങ്ങൾക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കും, മികച്ച പഠന റിസൾട്ടുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇസ്രയേലില്‍ ഹിസ്‌ബൊള്ള ഭീകരരുടെ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു! രണ്ട് മലയാളികൾ അടക്കം 7 പേർക്ക് പരുക്കേറ്റു! രണ്ടുപേരുടെ നില ഗുരുതരം; ഇസ്രായേലിലെ മലയാളികൾ ആശങ്കയിൽ! കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രവാസികൾ
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും നോർത്താംപ്ടൺ മലയാളിയുടെ ബിഎംഡബ്ല്യു കാർ മോഷ്ടിക്കപ്പെട്ടു! പക്ഷേ, കാറിലെ ആപ്പിൾ സാങ്കേതിക വിദ്യ മോഷ്ടാക്കളെ കുടുക്കി, സുഭാഷിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പോലീസും, യുകെ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാർ സുരക്ഷ
കേരളത്തിൽ നിന്ന് 900 നഴ്‌സുമാരെ സ്വാൻസിയ ഹെൽത്ത് ബോർഡ് റിക്രൂട്ടുചെയ്യും, നോർക്കയുടെ 250 നഴ്‌സുമാർ തീരെ കുറവെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്! വെയിൽസിൽ മാത്രം നിലവിലുള്ളത് മൂവായിരത്തിലേറെ നഴ്‌സുമാരുടെ ഒഴിവുകൾ! വീണ്ടും മലയാളി നഴ്‌സുമാരുടെ സുവർണ്ണകാലം!

Most Read

British Pathram Recommends