EDITORIAL
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ 500 രൂപ കൊടുത്ത് വാങ്ങിയ എസ്ബിഐ ഓഹരികളുടെ ഇന്നത്തെ മൂല്യം കണ്ട് ഞെട്ടി പേരക്കുട്ടി, ഒറ്റദിവസം കൊണ്ട് പണക്കാരന്‍!!!
3>ചിലര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാകും ഭാഗ്യം വന്നു ചേരുക. ചിലര്‍ പൂര്‍വ്വികര്‍ സമ്പാദിച്ച് വെച്ച അമൂല്യമായ സമ്പത്ത് കണ്ടെത്തി ഒറ്റരാത്രികൊണ്ട് സമ്പന്നരായിട്ടുണ്ട്. ഇതാ അത്തരത്തില്‍ മുത്തച്ഛന്‍ ചെയ്ത ഒരു കാര്യം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കിയ ഒരു വ്യക്തിയാണ് തന്റെ ഭാഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നത്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ എസ്ബിഐ ബാങ്കിന്റെ ഓഹരി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെയാണ് ഇദ്ദേഹത്തിന് ഞെട്ടലുണ്ടായത്. ഇന്ന് അതിന്റെ മൂല്യം ഇദ്ദേഹത്തെ ഒരു പണക്കാരനാക്കിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1994ല്‍ 500 രൂപ മുടക്കിയാണ് മുത്തച്ഛന്‍ എസ്ബിഐ ഓഹരികള്‍ വാങ്ങിയത്. പക്ഷെ ഇതിനു ശേഷം ഈ സര്‍ട്ടിഫിക്കറ്റ് എവിടെയാണ് വെച്ചതെന്ന് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും എന്നാണ് ഇദ്ദേഹം പറയുന്നത്. കുട്ടികളുടെ ഡോക്ടര്‍ ആയ ഡോ. തന്‍മയ് മോത്തിവാല ആണ് ഈ കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
ഇപ്പോള്‍ എസ്ബിഐ ഓഹരികള്‍ക്ക് 3.75 ലക്ഷം രൂപ മൂല്യം വരുമത്രേ. ഇക്വിറ്റി കൈവശം വെയ്ക്കുന്നതിന്റെ ശക്തി എന്ന തലക്കെട്ടോടെയാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇങ്ങനെ: 'എന്റെ മുത്തച്ഛന്‍ 1994ല്‍ 500 രൂപ മൂല്യമുള്ള എസ്ബിഐ ഓഹരികള്‍ വാങ്ങിയിരുന്നു. അവര്‍ അത് മറന്നുപോയി. വാസ്തവത്തില്‍, അവര്‍ എന്തിനാണ് ഇത് വാങ്ങിയതെന്നും അവരുടെ കൈവശം ഉണ്ടോ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ആസ്തികള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഡീമാറ്റ് ചെയ്യുന്നതിന് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതിനോടകം തന്നെ അയച്ചുകൊടുത്തു'- തന്‍മയ് മോത്തിവാല കുറിച്ചു.
ആ ഷെയറുകളുടെ നിലവിലെ മൂല്യം എന്താണ് എന്ന് നിരവധിപ്പേരാണ് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റിലാണ് മൂല്യത്തിന്റെ കണക്ക് പുറത്തുവിട്ടത്. 'ഡിവിഡന്റ് ഒഴികെ ഇത് ഏകദേശം 3.75 ലക്ഷം വരും. ഒറ്റനോട്ടത്തില്‍ വലിയ തുകയല്ല, 30 വര്‍ഷത്തിനുള്ളില്‍ 750 മടങ്ങ് വര്‍ധന. അങ്ങനെ നോക്കിയാല്‍ തീര്‍ച്ചയായും വലുതാണ്.'- ഡോക്ടര്‍ പറഞ്ഞു. ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആർവെൻ ശീതക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു.. യുകെയിൽ ഒരുമരണം, നിരവധി നാശനഷ്ടങ്ങൾ; ഗതാഗതം പലയിടത്തും താറുമാറായി
3>മെറ്റ് ഓഫീസ് മുന്നറിയിപ്പ് പോലെ ഇന്നലെ വൈകുന്നേരത്തോടെ ആർവെൻ ശീതക്കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിച്ചു.
സ്കോട്ട്ലാൻഡിലും ഇംഗ്ലണ്ടിലും നോർത്തേൺ അയർലാൻഡിലും ഒരേപോലെ നാശനഷ്ടങ്ങൾ വിതച്ചായിരുന്നു ആർവെനിന്റെ കടന്നുപോകാൽ.
നോർത്തേൺ അയർലണ്ടിലാണ് ജീവഹാനി. ആഞ്ഞടിച്ച കാറ്റിൽ കാറിൽ മരം കടപുഴകി വീണാണ് യാത്രക്കാരൻ കൊല്ലപ്പെട്ടത്.
സ്കോട്ട്ലാൻഡിൽ 80000 ത്തോളം ആളുകൾ വൈദ്യുതിബന്ധം വിച്‌ഛേദിക്കപ്പെട്ട് കഴിയുന്നു. ഇവിടെ ഇപ്പോഴും ആളുകൾക്ക് യാത്രാനിരോധനം നിലനിൽക്കുന്നു.
നോർത്തംബർലാൻഡിൽ 98 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്. ഏകദേശം 120 ലോറികൾ റോച്ച്‌ഡെയ്‌ലിന് സമീപം മഞ്ഞിൽ കുടുങ്ങി.
ശനിയാഴ്ചയും യുകെയിലുടനീളം കാറ്റ്, മഞ്ഞ്, ആലിപ്പഴം പെയ്ത്ത് എന്നിവയെക്കുറിച്ചുള്ള കൂടുതൽ മുന്നറിയിപ്പുകളുണ്ട്.
അതിശക്തമായ കാറ്റിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സ്‌കോട്ട്‌ലൻഡിന്റെയും നോർത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിന്റെയും കിഴക്കൻ തീരത്ത് കൊടുങ്കാറ്റിന്റെ അപൂർവമായ റെഡ് ജാഗ്രതാ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്, നോർത്തംബർലാൻഡിലെ ബ്രിസ്‌ലീ വുഡിൽ രേഖപ്പെടുത്തിയിരിക്കുന്ന കാറ്റിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 98 മൈൽ ആണ്.
മിഡിൽസ്ബ്രോ മുതൽ അബർഡീൻ വരെയുള്ള കിഴക്കൻ തീരത്ത് നിലനിന്നിരുന്ന റെഡ് മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് 02:00 വരെ നിലവിലുണ്ട്. കൂടാതെ ഒരു സാഹചര്യത്തിലും യാത്ര ചെയ്യരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ സ്കോട്ട്ലൻഡിലെ പോലീസിനെ പ്രേരിപ്പിച്ചു.
ശനിയാഴ്ച, സ്‌കോട്ട്‌ലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും വടക്കുകിഴക്കൻ തീരങ്ങളിലും ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്ക്-പടിഞ്ഞാറൻ തീരങ്ങളിലും രാത്രി 09:00 മണിവരെ ആംബർ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
ശനിയാഴ്ച രാവിലെ വടക്കൻ സ്കോട്ട്ലൻഡിൽ ശൈത്യകാല മഴയും തെക്ക്-പടിഞ്ഞാറൻ സ്കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു.