18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : ദുഃഖവെള്ളിയാഴ്ച അവധിദിനം ആയതിനാൽ ഇന്ന് വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതല്ല… നന്ദി >>> സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>>
Home >> GREETINGS

GREETINGS

ലിസ്ബണില്‍ ഗര്‍ഭിണിയായ വിനോദസഞ്ചാരി മരിച്ചതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു...

34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍യുവതി ലിസ്ബണ്‍ ആശുപത്രികള്‍ക്കിടയില്‍ മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു. തനിക്ക് ഇനി ഈ ഓഫീസില്‍ തുടരാന്‍ ആകില്ലെന്നാണ് കാരണമായി മന്ത്രി അറിയിച്ചത്. യുവതി മരിച്ചതിനെ തുടര്‍ന്ന് 'തനിക്ക് ഇനി ഓഫീസില്‍ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായാണ് പറയുന്നത്. കോവിഡ്19 നെതിരെ വിജയകരമായ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടുന്ന പ്രവര്‍ത്തനത്തിന് ടെമിഡോയോട് നന്ദി പറയുകയും അവരുടെ രാജി സ്വീകരിച്ചതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. വേനലവധിക്കാലത്ത് പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഗര്‍ഭിണികള്‍ ചിലപ്പോള്‍ ദൂരെയുള്ള ആശുപത്രികളിലേക്ക് അപകടകരമായ യാത്രകള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളും മുനിസിപ്പാലിറ്റികളും മന്ത്രിയുടെ ഈ നടപടിയെ വിമര്‍ശിച്ചു.  

More Articles

Most Read

British Pathram Recommends