18
MAR 2021
THURSDAY
1 GBP =102.97 INR
1 USD =83.35 INR
1 EUR =88.82 INR
breaking news : ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി >>> പിറന്നാള്‍ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തല്‍ >>> കാന്‍സറിന് കാരണമാകുന്നു, പ്രമുഖ ഇന്ത്യന്‍ കറിമസാല ബ്രാന്‍ഡുകള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു, ഇതിലെ രാസവസ്തുക്കള്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തല്‍ >>> വാട്‌സ്ആപ്പിന്റെ 'കോണ്‍ടാക്ട് നോട്ട്‌സ്', ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പിന്റെ പുതു പുത്തന്‍ ഫീച്ചര്‍!!! >>> 'വരുന്നോ എന്റെ കൂടെ?' എന്ന് ലാലേട്ടന്‍, ഇല്ലെന്ന് മറുപടിക്ക് ശേഷം 'വന്നേക്കാട്ടോ' എന്ന് തിരുത്തി മുത്തശ്ശി, ആരാധകരുടെ മനം കവരുന്ന് ലാലേട്ടന്റെ മറ്റൊരു വീഡിയോ >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

ചില സമയങ്ങളില്‍ വീടിനുള്ളില്‍ അസാധാരണമായ തട്ടലും മുട്ടലും, ഒടുവില്‍ വീടിനുള്ളിലെ രസഹ്യ നിലവറ കണ്ടെത്തി!!! സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് യുവാവ്

സ്വന്തം വീട്ടില്‍ ഇതുവരെ അറിയാത്ത ഒരു മുറിയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ഒരു അനുഭവമാണ് ഒരു യുവാവ് പറയുന്നത്. വീടിനുള്ളിലെ അസാധാരണമായ ശബ്ദം തിരിച്ചറിഞ്ഞ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. വീടിനുള്ളില്‍ നിന്നും ചിലസമയങ്ങളില്‍ വന്നിരുന്ന അസാധാരമായ ശബ്ദങ്ങള്‍ ആണ് ഈ യുവാവിനെ ആദ്യം ഞെട്ടിച്ചത്. ശബ്ദം കേട്ട ഇടത്ത് നിന്നാണ് ഒരു ബേസ്‌മെന്റ് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീടാണ് മനസ്സിലാകുന്നത് തന്റെ വീട്ടില്‍ ഒരു രസഹ്യ നിലവറയുണ്ടെന്ന്. ഇയാള്‍ പറയുന്നത് ഇങ്ങനെ: 'കണ്ടെത്തിയ ബേസ്‌മെന്റിന്റെ ചിലഭാഗങ്ങളില്‍ താനും വീട്ടുകാരും ചെല്ലാറുള്ളതാണ്. പക്ഷേ അവിടെ നിന്നും വിചിത്രമായ പല ശബ്ദങ്ങളും കേട്ട് തുടങ്ങിയപ്പോഴാണ് ആ ദിവസം അങ്ങോട്ട് ചെന്ന് നോക്കിയത്. അപ്പോള്‍ കണ്ടത് ഒരു രഹസ്യ വാതിലാണ്. ആ വാതില്‍ പഴയ ഉടമ ഒരു ഷെല്‍ഫ് കൊണ്ട് അടച്ചുവച്ചിരിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. വാതിലിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ വീട്ടുടമയും കുടുംബവും ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല എന്നും അതിനകത്ത് എന്താണുള്ളത് എന്ന് നോക്കാന്‍ ശ്രമിച്ചില്ല എന്നുമാണ് പറയുന്നത്.'  സംഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി ആളുകള്‍ കമന്റുകളുമായി രംഗത്തെത്തി. പലരും ആ വാതില്‍ തുറന്നു നോക്കൂ എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റുചിലര്‍ അതൊരു ശൂന്യമായ മുറിയായിരിക്കും എന്നാണ് പറഞ്ഞതെങ്കില്‍ മറ്റുചിലര്‍ പറഞ്ഞത് അതിനകത്ത് എന്തെങ്കിലും കാണും. അതിനാല്‍ സൂക്ഷിച്ചും കണ്ടും തുറക്കണം എന്നാണ്. എന്തായാലും താന്‍ ജോലി കഴിഞ്ഞ് പോയ ശേഷം, വാതില്‍ തുറന്നു നോക്കുമെന്ന് ഉപയോക്താവ് പറഞ്ഞിട്ടുണ്ട്. അതിനുള്ളില്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മറ്റുള്ളവര്‍.  

പരീക്ഷിച്ച് പരീക്ഷിച്ച് ഒടുവില്‍ അത് ഐസിലും എത്തി, ഇതുവരെ ചിന്തിക്കാത്ത ഐസ് ആപ്പില്‍ ബിരിയാണി കോംപിനേഷനില്‍ ഒരു വിഭവം!!! സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറല്‍

ഭക്ഷണത്തില്‍ വെറൈറ്റി കൊണ്ടുവന്ന് അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്ന പതിവ് ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കോംപിനേഷന്‍ ആയിരിക്കും അവര്‍ കൊണ്ടു വരിക. സ്‌പൈസി ആയുള്ള ഭക്ഷണത്തില്‍ ചോക്ലേറ്റും, വളരെ ക്രീമിയോ മധുരമുള്ളതോ ആയ ഭക്ഷണത്തില്‍ സ്‌പൈസിയായുള്ള വെറൈറ്റികള്‍ പരീക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.  ഓരോ ഭക്ഷണം ഹിറ്റാകുമ്പോള്‍, അല്ലെങ്കില്‍ കോംപിനേഷന്‍ ഹിറ്റാകുമ്പോള്‍ ആ ഭക്ഷണം ആഗ്രഹിച്ച് അതേ സ്ഥലങ്ങളിലേക്ക് പോകുന്നവരുണ്ട്. ചിലര്‍ പുതിയത് പുതിയത് പരീക്ഷിക്കാറുമുണ്ട്. ഓരോ ദിവസവും അത്തരത്തില്‍ പരീക്ഷിക്കുന്ന ഭക്ഷണങ്ങളുടെ ഇടയിലേക്കാണ് പുതിയൊരു കോംപിനേഷന്‍ എത്തുന്നത്. ബിരിയാണിയില്‍ ആണ് ഈ പുതിയ പരീക്ഷണം ഐസ് ആപ്പിള്‍ ബിരിയാണി എന്നാണ് ഈ വിഭവത്തിന്റെ പേര്. ഹൈദരാബാദിലാണ് ഇത് പരീക്ഷിക്കപ്പെടുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററന്റ് ആണ് സമ്മര്‍ സ്പെഷല്‍ വിഭവമായി അവരുടെ മെനുവില്‍ ഐസ് ആപ്പിള്‍ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനംനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനംനൊങ്ക്. ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിള്‍ കറിയും പുലാവും ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമിലെ 'hyderabadbucketlist' എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.

ഒരു മണിക്കൂറിനുള്ളില്‍ ഒറ്റപ്രസവത്തിലൂടെ പിറന്നത് ആറ് കണ്‍മണികള്‍, മെഡിക്കല്‍ ലോകം തന്നെ 'മിറാക്കിള്‍' എന്ന് സൂചിപ്പിച്ച സംഭവം പാക്കിസ്ഥാനില്‍

ഒറ്റ പ്രസവത്തിലൂടെ പിറന്ന ആറ് കണ്‍മണികള്‍ മെഡിക്കല്‍ ലോകത്തിന് തന്നെ അത്ഭുതമാകുന്നു. പാക്കിസ്ഥാനിലെ ജില്ലാ ആശുപത്രിയിലാണ് അത്ഭുതകരവും ഏറെ സങ്കീര്‍ണ്ണവുമായ പ്രസവം നടന്നത്. 27-കാരിയെ പ്രസവ വേദന തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നത് 18ാം തീയതിയാണ്. റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് ഒരു മണിക്കൂറിനിടെ ജന്മം നല്‍കിയത് ആറ് കുഞ്ഞുങ്ങള്‍ക്കും. വളരെ അപൂര്‍വ്വമായ സംഭവമാണിതെന്ന് ഡോക്ടര്‍ അറിയിച്ചു. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് യുവതി ജന്മം നല്‍കിയത്. കുട്ടികള്‍ ആറുപേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നുപേരെ ഇന്‍കുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു പേരുടെ പ്രസവത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പ്രസവത്തിന് സ്‌പെഷ്യല്‍ ടീമിനെ തന്നെയാണ് ആശുപത്രി അധികൃതര്‍ സജ്ജമാക്കിയത്. അമ്മയ്ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇവര്‍ സാധാരണനിലയിലാകും. ആശുപത്രിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വയസ്സുകാരന്റെ അമ്പരപ്പിക്കുന്ന ഫെരാരി കാര്‍ ഡ്രൈവിങ്, ഒപ്പം വിജയകരമായി കാര്‍ പാര്‍ക്ക് ചെയ്ത് കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് ഒരു 'മാസ്സ്' വരവും

ട്രാഫിക്ക് ബ്ലോക്കില്‍ കാറോ ബൈക്കോ ഓടിച്ച് യാത്ര ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. പക്ഷെ അതെല്ലാം നല്ല ട്രെയിനിങ്ങും പ്രാക്ടീസും കിട്ടിയാല്‍ നടക്കും. എന്നാല്‍ ഇതെല്ലാം നിഷ്പ്രയാസം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  ഫെരാരി കാറില്‍ ആണ് ഈ മൂന്ന് വയസുകാരന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിങ് പ്രകടനം. വീട്ടില്‍ ഗ്യാരേജില്‍ കിടക്കുന്ന ഫെരാരി എസ്എഫ് 90 സ്ട്രാഡേലെ ഡ്രൈവ് ചെയ്ത് പാര്‍ക്കിങ് ലോട്ടിലേക്ക് നിഷ്പ്രയാസം മാറ്റിയിടുകയാണ് ചെറിയ കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളെയാണ് അമ്പരപ്പിച്ചത്. വാഹനത്തിന് പുറത്ത് നിന്നു നോക്കിയാല്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരുക്കുന്നു എന്നു പോലും തോന്നാത്ത അത്ര കുഞ്ഞു ശരീരം വെച്ചാണ് ഈ പണിയെല്ലാം ഈ കുട്ടിക്കുറുമ്പന്‍ കാണിക്കുന്നത്. സ്വാഭാവികമായും മുന്‍വശ കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിനാല്‍ പ്രത്യേകം കാമറ ഘടിപ്പിച്ച് മോണിറ്റര്‍ ചെയ്താണ് ആശാന്‍ ഡ്രൈവ് ചെയ്യുന്നത്. കാലുകള്‍ എത്തിച്ച് ഇടയ്ക്ക് ബ്രേക്ക് ചവിട്ടുന്നതും വിജകരമായി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന കുട്ടിയെയും വിഡിയോയില്‍ കാണാം. മൂന്നാം വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന കമന്റോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

കാണാനൊക്കെ വളരെ സുന്ദരന്‍, പക്ഷെ ഉള്ളില്‍ നിറയെ വിഷവും, തവളയിനത്തില്‍ ഏറ്റവും അധികം ഡിമാന്റുള്ള 'പോയിസണ്‍ ഡാര്‍ട്ട്' എന്ന കുഞ്ഞന്‍ തവളകള്‍ 

കണ്ടാല്‍ ഏറെ സുന്ദരനാണെങ്കിലും കൈവശം ആളെ കൊല്ലാനുള്ള അത്രയും വിഷവുമായാണ് നടപ്പ്. തവളകളുടെ ഇനത്തില്‍ ഏറ്റവും പ്രശസ്തനായ അല്ലെങ്കില്‍ ഏറെ ഡിമാന്റുള്ള 'പോയിസണ്‍ ഡാര്‍ട്ട്' എന്ന് പേരുള്ള തവളകള്‍ കാഴ്ചകളില്‍ സുന്ദരനാണെങ്കിലും വിഷധാരിയാണ്. വിഷം ഉള്ളില്‍ നിറച്ച തവളകളാണിവ. പേര് സൂചിപ്പിക്കും പോലെ തന്നെ കൊടിയ വിഷം പേറി നടക്കുന്നവയാണ് ഈ തവളകള്‍. പത്ത് പേരെ വരെ കൊലപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കും. വിഷധാരിയാണെങ്കിലും ഇവന്‍ ആളൊരു കൊച്ച് സെലിബ്രറ്റിയാണ്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളില്‍ ഒന്നായാണ് ഇവയെ കരുതുന്നത്. കൊളംബിയക്കാരായ ഇവയ്ക്ക് രണ്ട് ലക്ഷം വരെയാണ് വില.  യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില സമ്പന്ന കുടുംബങ്ങള്‍ തങ്ങളുടെ വീട്ടില്‍ ഇവ വളര്‍ത്തുന്നത് സമ്പന്നതയുടെ ചിഹ്നമായി കരുതുന്നു. കൊള്ളക്കാരും കള്ളന്മാരും ഇവയെ ദുരുപയോഗം ചെയ്യാറുണ്ട്. പല രാജ്യങ്ങളും ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞിരിക്കുകയാണെങ്കിലും അനധികൃതമായി പലയിടത്തേക്കും ഇവയെ കടത്തിക്കൊണ്ട് പോകാറുണ്ട്.

ഉത്തരമെഴുതാതെ ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി, പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകന് ഉത്തരക്കടലാസില്‍ 200 രൂപ കൈക്കൂലിയും!!! സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു സംഭവം

പരീക്ഷയ്ക്ക് പഠിച്ചോ അല്ലെങ്കില്‍ കോപ്പിയടിച്ചോ ജയിക്കാമെന്ന പതിവ് രീതികളെല്ലാം തെറ്റിച്ച് ഒരു വിദ്യാര്‍ത്ഥി വ്യത്യസ്തമായി പരീക്ഷയെ സമീപിച്ച രീതി സോഷ്യല്‍ മീഡിയയെ തന്നെ ചിരിപ്പിക്കുകയാണ്. അധ്യാപകന് കൈക്കൂലി നല്‍കുകയാണ് വിദ്യാര്‍ത്ഥി ചെയ്തിരിക്കുന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി അധ്യാപകന് കൈക്കൂലി നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 200 രൂപ ഉത്തരക്കടലാസില്‍ ചുരുട്ടി വെച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷയെ നേരിട്ടത്.  വീഡിയോ അതിവേഗം ആണ് പ്രചരിച്ചത്. വീഡിയോയില്‍ അധ്യാപകന്‍ പരീക്ഷാപേപ്പര്‍ നോക്കുന്നത് കാണാം. 'ഈ വിദ്യാര്‍ത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണ്, അതിനാല്‍ മാര്‍ക്കൊന്നും നല്‍കാന്‍ കഴിയില്ല' എന്നും അധ്യാപകന്‍ പറയുന്നുണ്ട്.  'എന്റെ കോപ്പി ഞാന്‍ ഗുരുവിന് നല്‍കിക്കഴിഞ്ഞു, അദ്ദേഹം ആഗ്രഹിച്ചാല്‍ ഞാന്‍ പാസാകും' എന്നും ഉത്തരക്കടലാസില്‍ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കില്‍ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകന്‍ കാണിച്ചു തരുന്നുണ്ട്.  എന്തായാലും ഒരുത്തരം പോലും എഴുതാതെ പരീക്ഷയെ നേരിടാനും, അധ്യാപകന് കൈക്കൂലി നല്‍കാനും വിദ്യാര്‍ത്ഥി കാണിച്ച ധൈര്യം അപാരം തന്നെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്ട്രീറ്റ് ഫുഡില്‍ പാനി പൂരിയുടെ പുതിയ പതിപ്പ്, ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍!!! പുതുമയാര്‍ന്ന പരീക്ഷണം

ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ വ്യത്യസ്തതയ്ക്ക് നല്ല രുചിയും വേണം. വ്യത്യസ്തതയും രുചിയും ഒന്നിച്ചാകുമ്പോള്‍ പിന്നെ ആ ഭക്ഷണത്തിനായി ആളുകളുടെ തിരക്കായിരിക്കും. അത്തരത്തില്‍ എല്ലാം ഒരുമിക്കുന്ന ഒരു സ്ട്രീറ്റ് ഫുഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ സാധാരണക്കാരുടേയും ഇഷ്ടഭക്ഷണത്തിലാണ് ഒരു വെറൈറ്റി പരീക്ഷിക്കുന്നത്. പാനീപൂരിയിലെ വ്യത്യസ്ത പരീക്ഷണം ആണ് ഞെട്ടിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരന്‍ ആണ് പാനി പൂരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍ വിളമ്പുന്നു. ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേര്‍ത്താണ് പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടര്‍ന്ന് ധാരാളം തേനും ചേര്‍ക്കുന്നു. ഓരോ പൂരിയും ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. എന്തായാലും, ആളുകള്‍ ഒന്ന് പരീക്ഷിക്കാനുള്ള തയായറെടുപ്പിലും കൂടിയാണ്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് നേടിക്കൊണ്ടിരിക്കുന്നത്.  എന്നാല്‍ എല്ലാ ക്രിയാത്മതയ്ക്കും പല അഭിപ്രായങ്ങള്‍ ചുറ്റിനും ഉണ്ടാകും. അത്തരത്തില്‍ ഈ വിഭവത്തിനും എതിരുമായി പലരും എത്തിയിട്ടുണ്ട്

ഏറ്റവും മനോഹരമായ സമയത്തെ ആ ചിത്രങ്ങള്‍ ബ്രേക്കപ്പിന് ശേഷം ഇനി മാലിന്യ കൂമ്പാരത്തില്‍ തള്ളേണ്ട, ചൈനയില്‍ അതിനൊരു 'മികച്ച' പരിഹാരമുണ്ട്

ബിജിങ് : സന്തോഷ നിമിഷങ്ങള്‍ ഒരു ക്യാമറയില്‍ പകര്‍ത്തി ആല്‍ബമായോ ഫോട്ടോ ഫ്രെയിമായോ സൂക്ഷിക്കുന്ന പതിവുണ്ട്. പക്ഷെ ഒരു ബ്രേക്കപ്പിന് ശേഷം ഈ ഫോട്ടോകളും ആല്‍ബവുമെല്ലാം എന്ത് ചെയ്യുമെന്ന ചിന്ത ഉണ്ടോ? എന്നാല്‍ അതിനൊരു പരിഹാരം ചൈനയില്‍ ഉണ്ട്. വിവാഹ ഫോട്ടോയും ഷൂട്ടും ഒക്കെ മറ്റ് രാജ്യങ്ങളേക്കാളും വലിയ ബിസിനസാണ് ചൈനയില്‍ ഉള്ളത്. ആരാധനാലയങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും എല്ലാം നടത്തുന്ന ഫോട്ടോ ഷൂട്ട് വന്‍ ചിലവേറിയതുമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കണമെന്നുമാണ് വിശ്വാസം. പലതരം വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും ഓരോ വര്‍ഷവും മില്ല്യണ്‍ കണക്കിന് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്.  അങ്ങനെ വരുമ്പോള്‍ വലിയ ഫോട്ടോകളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളാറാണ് പതിവ്. ഇതിനെ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തിയാലോ എന്ന ആശയത്തില്‍ നിന്നാണ് ലിയു വി എന്ന കമ്പനി ഈ ഫോട്ടോകളെ ഇലക്ട്രിസിറ്റി ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കുന്നത്. പ്ലാസ്റ്റിക്, അക്രിലിക്, ഗ്ലാസ് എന്നിവയില്‍ തീര്‍ത്ത ഭീമാകാരമായ ഫോട്ടോകളും ചെറിയ ആല്‍ബങ്ങളും വിവാഹ ഫോട്ടോ ഉള്‍പ്പെടുത്തിയ അലങ്കാര വസ്തുക്കളും എല്ലാം ഇതില്‍ ഉണ്ടാകും. രണ്ട് വ്യക്തികളുടെ ഏറ്റവും മികച്ച സമയത്ത് എടുത്ത ഫോട്ടോകളുടെ സ്വകാര്യതയും ഇവിടെ സൂക്ഷിക്കാറുണ്ട്. മറ്റ് ജൈവ മാലിന്യത്തോടു ചേര്‍ത്താണ് ഇവയെ വൈദ്യുതിയാക്കി മാറ്റുന്നത്. ഇവിടെ എത്തിക്കുന്ന ഫോട്ടോകളുടെ മുഖങ്ങള്‍ അപ്പോള്‍ തന്നെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. പലരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ ഈ ഫോട്ടോകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാവണം ഇത് നശിപ്പിക്കാന്‍ തയ്യാറാവുന്നതെന്ന് ഫാക്ടറിയിലെ ജീവനക്കാരന്‍ പറയുന്നു. മാത്രമല്ല, ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്ന് താന്‍ കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യുകയും അന്തിമ തീരുമാനം ലഭിക്കുന്നതിനായി മെസേജ് അയച്ച് തിരികെ മറുപടി കിട്ടുമ്പോള്‍ മാത്രമാണ് ഇവ ഇല്ലാതാക്കുകയുള്ളൂവെന്നും കമ്പനി ഉടമ പറയുന്നു. ചൈനയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 2.9 മില്യണ്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നത്.

നായയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍, നായ കരടിക്കുടുംബവുമായി കളിച്ച് ഉല്ലസിച്ച് ഹാപ്പിയായി കാട്ടില്‍!!! തിരികെ കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

അരുമയായി വളര്‍ത്തുന്ന മൃഗത്തെ കാണാതായല്‍ വീട്ടിലൊരു അംഗത്തെ കാണാതെ പോകുന്ന അതേ ടെന്‍ഷനായിരിക്കും. എന്നാല്‍ ഇവിടെ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും നായയെ കണ്ടെത്തിയതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. @sailorjerrithedogtrainer എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ  പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇവരുടെ കാണാതായ നായയെ കണ്ടെത്തുന്ന ഒരു വീഡിയോ ആണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരുടെ നായയെ തിരഞ്ഞത്. നായയെ അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണില്‍ തെളിഞ്ഞ തങ്ങളുടെ നായയെ കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും ഞെട്ടലും ആണ് ഉണ്ടായത്. കാട്ടില്‍ കരടിക്കുടുംബവുമായി കളിച്ച് നടക്കുകയാണ് നായ. റഷ്യന്‍ ഹസ്‌കി എന്ന നായയെ ആണ് കാണാതാവുന്നത്.  ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്‌കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്‌കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്‌കിയിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട പലരും കമന്റായി ചോദിക്കുന്നത് നായയെ തിരികെ കിട്ടിയോ എന്നാണ്.   

ബീച്ച് ടവ്വല്‍ വിഴുങ്ങി പെരുമ്പാമ്പ്, എക്‌സറേയിലൂടെ ടവ്വലിന്റെ സ്ഥാനം കണ്ടെത്തി കൃത്യമായി പുറത്തെടുത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പെരുമ്പാമ്പ് ബീച്ച് ടവ്വല്‍ അപ്പാടെ വിഴുങ്ങുകയും പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  ഓസ്‌ട്രേലിയയില്‍ ഒരു വീട്ടില്‍ വളര്‍ത്തുന്ന മോണ്ടി എന്ന പെരുമ്പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തങ്ങളുടെ പാമ്പ് എന്തോ വിഴുങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അവന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. ബീച്ച് ടവ്വലിന്റെ ഒരു ഭാഗം പാമ്പിന്റെ വായില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ നേരേ ഡോക്ടറുടെ അടുത്തേക്ക് ഓടുകയായിരുന്നു. കൃത്യമായി ടവ്വലിന്റെ സ്ഥാനം എവിടെയെന്ന് മനസ്സിലാക്കാനായി എക്‌സറേ എടുത്ത ശേഷം എന്‍ഡോസ്‌കോപ്പി ചെയ്യുകയും ശേഷം ടവ്വല്‍ വലിച്ചെടുക്കുകയുമായിരുന്നു. പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ച് വായില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

More Articles

അമ്മയ്ക്ക് സ്വന്തം തുടയില്‍ നിന്നും തൊലിയെടുത്ത് ചെരുപ്പ് തയ്യാറാക്കി മകന്‍, രാമായണത്തില്‍ രാമന്‍ പറഞ്ഞ ആ വാക്യങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചു എന്ന് യുവാവ്
ഇഷ്ടപ്പെട്ട പെണ്ണിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതേ ഓര്‍മ്മയുള്ളൂ, പക്ഷെ പെണ്‍കുട്ടി 'കുടുംബത്തിലെ ദൈന്യംദിന ചെലവുക'ളുടെ ലിസ്റ്റ് കാണിച്ചതോടെ യുവാവിന്റെ കണ്ണ്തള്ളി
പിഴയടക്കേണ്ട വ്യക്തി എത്തിയില്ല, തുടര്‍ച്ചയായ അന്വേഷണത്തില്‍ ഇയാള്‍ മരിച്ചെന്ന് അധികൃതര്‍ രേഖപ്പെടുത്തി, പക്ഷെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 'പരേതന്‍' തിരിച്ചെത്തി!!!
123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശയോ!!! ഗിന്നസ് ലോക റെക്കോര്‍ഡിസില്‍ ഇടം പിടിച്ച ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടി ദോശ ഇതാണ്
സമൂഹ വിവാഹത്തിന്റെ അന്ന് വരന്‍ എത്തിയില്ല, ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു, സംഭവം ഉത്തര്‍പ്രദേശില്‍ 
അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ
ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ച് നാലിഞ്ച് നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂര്‍വമായ ജനിതക വൈകല്യവുമായി കുഞ്ഞ് പിറന്നത് ചൈനയില്‍
ചിലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ സാധനങ്ങളും സെക്കന്റ് ഹാന്റായി വാങ്ങി, കുഞ്ഞിനുള്ള മുലപ്പാല്‍ പോലും സെക്കന്റ് ഹാന്റായി വാങ്ങിയ ഒരമ്മ

Most Read

British Pathram Recommends