18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് മുതല്‍ പ്രതിമാസ തിരിച്ചടവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വരെ ഈ മൂന്നക്കം ഒഴിച്ചുകൂടാനാകില്ല; യുകെയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.... >>> പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പരാജയപ്പെട്ട ഹാരി രാജകുമാരന്‍ 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി; തുക പകുതിയാക്കി കുറയ്ക്കണമെന്ന അപേക്ഷ ജഡ്ജ് തള്ളി >>> 'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും >>> മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ >>> പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

ഏറ്റവും മനോഹരമായ സമയത്തെ ആ ചിത്രങ്ങള്‍ ബ്രേക്കപ്പിന് ശേഷം ഇനി മാലിന്യ കൂമ്പാരത്തില്‍ തള്ളേണ്ട, ചൈനയില്‍ അതിനൊരു 'മികച്ച' പരിഹാരമുണ്ട്

ബിജിങ് : സന്തോഷ നിമിഷങ്ങള്‍ ഒരു ക്യാമറയില്‍ പകര്‍ത്തി ആല്‍ബമായോ ഫോട്ടോ ഫ്രെയിമായോ സൂക്ഷിക്കുന്ന പതിവുണ്ട്. പക്ഷെ ഒരു ബ്രേക്കപ്പിന് ശേഷം ഈ ഫോട്ടോകളും ആല്‍ബവുമെല്ലാം എന്ത് ചെയ്യുമെന്ന ചിന്ത ഉണ്ടോ? എന്നാല്‍ അതിനൊരു പരിഹാരം ചൈനയില്‍ ഉണ്ട്. വിവാഹ ഫോട്ടോയും ഷൂട്ടും ഒക്കെ മറ്റ് രാജ്യങ്ങളേക്കാളും വലിയ ബിസിനസാണ് ചൈനയില്‍ ഉള്ളത്. ആരാധനാലയങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും എല്ലാം നടത്തുന്ന ഫോട്ടോ ഷൂട്ട് വന്‍ ചിലവേറിയതുമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കണമെന്നുമാണ് വിശ്വാസം. പലതരം വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും ഓരോ വര്‍ഷവും മില്ല്യണ്‍ കണക്കിന് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്.  അങ്ങനെ വരുമ്പോള്‍ വലിയ ഫോട്ടോകളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളാറാണ് പതിവ്. ഇതിനെ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തിയാലോ എന്ന ആശയത്തില്‍ നിന്നാണ് ലിയു വി എന്ന കമ്പനി ഈ ഫോട്ടോകളെ ഇലക്ട്രിസിറ്റി ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കുന്നത്. പ്ലാസ്റ്റിക്, അക്രിലിക്, ഗ്ലാസ് എന്നിവയില്‍ തീര്‍ത്ത ഭീമാകാരമായ ഫോട്ടോകളും ചെറിയ ആല്‍ബങ്ങളും വിവാഹ ഫോട്ടോ ഉള്‍പ്പെടുത്തിയ അലങ്കാര വസ്തുക്കളും എല്ലാം ഇതില്‍ ഉണ്ടാകും. രണ്ട് വ്യക്തികളുടെ ഏറ്റവും മികച്ച സമയത്ത് എടുത്ത ഫോട്ടോകളുടെ സ്വകാര്യതയും ഇവിടെ സൂക്ഷിക്കാറുണ്ട്. മറ്റ് ജൈവ മാലിന്യത്തോടു ചേര്‍ത്താണ് ഇവയെ വൈദ്യുതിയാക്കി മാറ്റുന്നത്. ഇവിടെ എത്തിക്കുന്ന ഫോട്ടോകളുടെ മുഖങ്ങള്‍ അപ്പോള്‍ തന്നെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. പലരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ ഈ ഫോട്ടോകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാവണം ഇത് നശിപ്പിക്കാന്‍ തയ്യാറാവുന്നതെന്ന് ഫാക്ടറിയിലെ ജീവനക്കാരന്‍ പറയുന്നു. മാത്രമല്ല, ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്ന് താന്‍ കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യുകയും അന്തിമ തീരുമാനം ലഭിക്കുന്നതിനായി മെസേജ് അയച്ച് തിരികെ മറുപടി കിട്ടുമ്പോള്‍ മാത്രമാണ് ഇവ ഇല്ലാതാക്കുകയുള്ളൂവെന്നും കമ്പനി ഉടമ പറയുന്നു. ചൈനയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 2.9 മില്യണ്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നത്.

നായയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍, നായ കരടിക്കുടുംബവുമായി കളിച്ച് ഉല്ലസിച്ച് ഹാപ്പിയായി കാട്ടില്‍!!! തിരികെ കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

അരുമയായി വളര്‍ത്തുന്ന മൃഗത്തെ കാണാതായല്‍ വീട്ടിലൊരു അംഗത്തെ കാണാതെ പോകുന്ന അതേ ടെന്‍ഷനായിരിക്കും. എന്നാല്‍ ഇവിടെ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും നായയെ കണ്ടെത്തിയതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. @sailorjerrithedogtrainer എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ  പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇവരുടെ കാണാതായ നായയെ കണ്ടെത്തുന്ന ഒരു വീഡിയോ ആണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരുടെ നായയെ തിരഞ്ഞത്. നായയെ അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണില്‍ തെളിഞ്ഞ തങ്ങളുടെ നായയെ കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും ഞെട്ടലും ആണ് ഉണ്ടായത്. കാട്ടില്‍ കരടിക്കുടുംബവുമായി കളിച്ച് നടക്കുകയാണ് നായ. റഷ്യന്‍ ഹസ്‌കി എന്ന നായയെ ആണ് കാണാതാവുന്നത്.  ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്‌കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്‌കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്‌കിയിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട പലരും കമന്റായി ചോദിക്കുന്നത് നായയെ തിരികെ കിട്ടിയോ എന്നാണ്.   

ബീച്ച് ടവ്വല്‍ വിഴുങ്ങി പെരുമ്പാമ്പ്, എക്‌സറേയിലൂടെ ടവ്വലിന്റെ സ്ഥാനം കണ്ടെത്തി കൃത്യമായി പുറത്തെടുത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പെരുമ്പാമ്പ് ബീച്ച് ടവ്വല്‍ അപ്പാടെ വിഴുങ്ങുകയും പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  ഓസ്‌ട്രേലിയയില്‍ ഒരു വീട്ടില്‍ വളര്‍ത്തുന്ന മോണ്ടി എന്ന പെരുമ്പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തങ്ങളുടെ പാമ്പ് എന്തോ വിഴുങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അവന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. ബീച്ച് ടവ്വലിന്റെ ഒരു ഭാഗം പാമ്പിന്റെ വായില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ നേരേ ഡോക്ടറുടെ അടുത്തേക്ക് ഓടുകയായിരുന്നു. കൃത്യമായി ടവ്വലിന്റെ സ്ഥാനം എവിടെയെന്ന് മനസ്സിലാക്കാനായി എക്‌സറേ എടുത്ത ശേഷം എന്‍ഡോസ്‌കോപ്പി ചെയ്യുകയും ശേഷം ടവ്വല്‍ വലിച്ചെടുക്കുകയുമായിരുന്നു. പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ച് വായില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് കടന്നു കളഞ്ഞു, ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് ഭാര്യ, 24 മണിക്കൂറിനുള്ളില്‍ തേടിപിടിച്ച് ഫേസ്ബുക്ക്‌

രണ്ടു മക്കളുള്ള ഒരമ്മയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുകയും അവര്‍ക്ക് 24 മണിക്കറിനുള്ളില്‍ അവര്‍ പറഞ്ഞത് പ്രകാരം ചെയ്ത് കൊടുക്കുകയും ചെയ്തു. അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ എന്നാണ് യുവതിയുടെ പേര്. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിത്തരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്. തന്നെ ഉപേക്ഷിച്ച് ഒരു വര്‍ഷമായി മുങ്ങിനടന്ന യുവാവിനെയാണ് സോഷ്യല്‍ മീഡിയ 24ണിക്കൂറിനുള്ളില്‍ തേടിപിടിച്ച് കൊടുത്തത്. തന്നെയും മക്കളെയും ഉപേക്ഷിച്ചിട്ടു മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് അഭ്യര്‍ഥിച്ച് അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിട്ടിരിക്കുമ്പോഴാണ് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് കടന്നുകളയുന്നത്. ഫോണ്‍നമ്പറും മാറ്റിയതോടെ ബന്ധപ്പെടാന്‍ മറ്റ് വഴികളില്ലാതെ പോയി. ഇയാള്‍ എവിടെയാണ് എന്നതിനെ കുറിച്ച് യുവതിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് യുവതി സോഷ്യല്‍ മീഡിയയില്‍ ഇയാളെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചത്. ചാള്‍സ് വിതേഴ്‌സ് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. ഇയാള്‍ ഒരു ഷെഫ് ആണ്. തന്റെ ഭര്‍ത്താവ് ഒരു വര്‍ഷമായി തന്നെയും മക്കളെയും അന്വേഷിക്കുകയോ കാണാന്‍ വരികയോ ചെയ്തിട്ടില്ലെന്ന് യുവതി പോസ്റ്റില്‍ പറയുന്നു.അയാള്‍ക്കൊപ്പം ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ വിവാഹമോചനം നേടിയിരുന്നു എങ്കില്‍ തനിക്ക് തന്റെ ജീവിതം ജീവിക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അയാളെ കണ്ടെത്താനാവാത്തതു കൊണ്ട് വിവാഹമോചനം നടക്കുന്നില്ല. അതിനുള്ള ഒപ്പുകള്‍ ഇട്ടാല്‍ മാത്രം മതി എന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ ഭര്‍ത്താവിനെ സോഷ്യല്‍ മീഡിയ വെറും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി. അതും യുവതി പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിംഗ് ആപ്പിലാണ് പലരും ഇയാളെ കണ്ടുമുട്ടിയിരുന്നത്.  മറ്റൊരു പോസ്റ്റില്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് യുവതി പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭര്‍ത്താവിനെ കണ്ടെത്താനായി എന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും യുവതി പോസ്റ്റില്‍ പറയുന്നു.

18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ ദമ്പതികള്‍ വളര്‍ത്തിയത് 159 പൂച്ചകളെയും ഏഴ് നായകളെയും, സ്ത്രീയ്ക്ക് 'നോഹസ് സിന്‍ഡ്രോം' ഉണ്ടെന്ന് കണ്ടെത്തല്‍!!!

മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തി തികഞ്ഞ മൃഗ സ്‌നേഹിയാകുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ വളര്‍ത്താവുന്നതിലും കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തി അവയ്ക്ക് ഉപദ്രവം ചെയ്യുന്ന ഒരു ദമ്പതികളെ കുറിച്ചുള്ള വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്നും വരുന്നത്. 18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ വയോധികരായ ദമ്പതികള്‍ വളര്‍ത്തിയത് 159 പൂച്ചകളെയും ഏഴ് നായകളെയുമായിരുന്നു. എന്നാല്‍ ഇവയ്ക്ക് കൃത്യമായി ഭക്ഷണമോ വെള്ളമോ കൊടുക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചിരുന്നില്ല. അവയെ ഒരുമിച്ച് വളര്‍ത്തി നരകിപ്പിക്കുകയായിരുന്നു.  മൃഗസംരക്ഷണ വകുപ്പ് എത്തുമ്പോള്‍ ഇവയില്‍ പലതും നീര്‍ജ്ജലീകരണവും പോഷകക്കുറവും മൂലം അവശനിലയിലായ നിലയിലായിരുന്നു. ഫ്രഞ്ച് കോടതി ദമ്പതികള്‍ക്കെതിരെ 1.35 കോടി രൂപ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു.  68കാരിയായ സ്ത്രീയും 52കാരനായ പുരുഷനും ആണ് ഇവര്‍. ഇവര്‍ തങ്ങളുടെ അപ്പാര്‍മെന്റില്‍ മൃഗങ്ങളെ ഒന്നിച്ചിട്ടു വളര്‍ത്തുന്ന അവസ്ഥയായിരുന്നു. അന്വേണത്തില്‍ സ്ത്രീയ്ക്ക് 'നോഹസ് സിന്‍ഡ്രോം' ഉണ്ടെന്ന് കണ്ടെത്തി. മൃഗങ്ങളെ ഒളിപ്പിച്ചു വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു മാനസിക പ്രശ്നമാണിത്. തനിക്ക് സംരക്ഷിക്കാന്‍ കഴിയുന്നതിലും അധികം മൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്ന മാനസികാവസ്ഥയില്‍ നിന്നാണ് ഈ വൈകല്യം ഉടലെടുക്കുന്നത്. പൂച്ചകളുടെയും നായകളുടെയും കരച്ചിലും ദുര്‍ഗന്ധവും അസഹനീയമായതോടെ അയല്‍വാസികളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. നിര്‍ജ്ജലീകരണം കാരണം ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും അപ്പാര്‍ട്ട്മെന്റില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പൂച്ചകളുടെയും നായകളുടെ ശരീരം പുഴവരിച്ച നിലയിലായിരുന്നു. ജീവനോടെ കണ്ടെടുത്ത മൃഗങ്ങളുടെ ആരോഗ്യ മോശമാണെന്ന് സ്ഥിരീകരിച്ചതോടെ ദമ്പതികള്‍ കുറ്റക്കാരാണെന്ന് ഫ്രാന്‍സിലെ നൈസ് ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു.  

കാന്റീനില്‍ വിളമ്പിയ സമൂസയില്‍ നിന്ന് ഗര്‍ഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയും, കേള്‍ക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്ന സംഭവം

ഏറ്റവും ശുചിയായി കഴിക്കേണ്ട ഭക്ഷണത്തില്‍ നിന്നും ഏറ്റവും വൃത്തിഹീനമായ അറപ്പുളവാക്കുന്ന വസ്തുക്കള്‍ കിട്ടിയ സംഭവം ആണ് പൂനെയില്‍ നിന്നും പുറത്ത് വരുന്നത്. കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ച വസ്തുക്കളെ കുറിച്ച് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഗര്‍ഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയുമാണ് കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ കാന്റിനീല്‍വിളംബിയ സമൂസയില്‍ നിന്നാണ് അറപ്പുളവാക്കുന്ന ഈ വസ്തുക്കള്‍ ലഭിച്ചത്.  സംഭവം നടക്കുന്നത് പൂനെയിലെ ചിഞ്ച്വാദിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് എത്തിച്ചതാണ് ആഹാര സാധനങ്ങളെന്നാണ് പുറത്ത് വരുന്ന വിവരം. ഇവിടത്തെ പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 27നാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറ്ററിംഗ് കരാറുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഒരു ബിസിനസുകാരന്‍ ഇത്തരം തരംതാണ പ്രവൃത്തി കാട്ടിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ കരാര്‍ റദ്ദാക്കി പുതിയാള്‍ക്ക് കരാര്‍ നല്‍കിയതിലുള്ള വിരോധത്തിലാണ് ഇയാള്‍ ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറയടക്കമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണം.

ആള്‍ക്കൂട്ടത്തിന് മുന്നില്‍ പാമ്പിനെ ഭയമില്ലെന്നും ധൈര്യശാലിയാണെന്നും തെളിയിക്കാന്‍ ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്, പക്ഷെ സംഭവിച്ചത് മറ്റൊന്ന്, വീഡിയോ പുറത്ത്

സോഷ്യല്‍ മീഡിയയില്‍ പാമ്പിനെ സംബന്ധിച്ച് നിരവധി വീഡിയോകള്‍ വരാറുണ്ട്. പലതും പലര്‍ക്കും പറ്റിയ അബദ്ധങ്ങളാണ് കാണിക്കുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. എക്സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല. ചുറ്റിലും കൂടിയിരിക്കുന്ന ആളുകള്‍ക്ക് മുന്‍പിലാണ് യുവാവ് അതിസാഹസികത കാണിച്ചത്. പാമ്പിനെ ഭയമില്ലെന്നും ധൈര്യശാലിയാണെന്നും തെളിയിക്കാന്‍ വേണ്ടിയാണ് മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ എടുത്ത് യുവാവ് ചുംബിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചുംബിച്ച് നിമിഷങ്ങള്‍ക്കകം യുവാവിന്റെ ചുണ്ടില്‍ കൊത്തിയാണ് പാമ്പ് പ്രതികരിച്ചത്. യുവാവിന് എന്തുസംഭവിച്ചു എന്ന തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

വരന്റെ വാഹനം അലങ്കരിച്ചത് പൊട്ടറ്റോ ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട്, വിവാഹമണ്ഡപത്തിലേക്ക് വ്യത്യസ്തമായ വരവ് അറിയിക്കാന്‍ മികച്ച മാര്‍ഗ്ഗമെന്ന് സോഷ്യല്‍ മീഡിയ

വിവാഹത്തിന് എന്തെങ്കിലും വെറൈറ്റി വേണോ? വരനോ വധുവോ അത്തരത്തില്‍ വെറൈറ്റി ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാം എന്നാണ് സോഷ്യല്‍ മീഡിയയുടെ തന്നെ അഭിപ്രായം. ഇവിടെ വരന്‍ മണ്ഡപത്തിലേക്ക് വാഹനത്തില്‍ വരുന്നതിലാണ് പ്രത്യേകത. പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളാല്‍ അലങ്കരിച്ച കാറിലാണ് വരന്‍ എത്തുന്നത്. സത്യപാല്‍ യാദവ് എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.  പല കമ്പനികളുടെ വിവിധ ഫ്ലേവറുകളിലുള്ള ചിപ്സ് പാക്കറ്റുകള്‍ കൊണ്ടാണ് കാര്‍ അലങ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം 77 ദശലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ട പലരും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് കമന്റ് ചെയ്യുന്നത്. ''സുസുകി ആയതിനാല്‍, ബ്രോ കാറിന്റെ ബില്‍ഡ് ക്വാളിറ്റി വര്‍ധിപ്പിക്കുകയാണ്'' - എന്ന് ഒരാള്‍ കളിയാക്കി. മറ്റൊരാള്‍ ചോദിച്ചത് ഇങ്ങനെ, ''ചിപ്‌സ് വില്‍ക്കാന്‍ ഇത് എന്ത് രീതിയാണ് ഭായ് ?.'-എന്നാണ്. തന്റെ സഹോദരന്റെ വിവാഹത്തിനും ഇതേ രീതിയില്‍ കാര്‍ അലങ്കരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ് ചെയ്തിരിയ്ക്കുന്നത്.  

ജീവിച്ചിരുന്ന കാലത്ത് ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു, ഒടുവില്‍ മരണ ശേഷം ചിതാഭസ്മം ബഹിരാകാശത്ത് എത്തിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ബന്ധുക്കള്‍

എല്ലാ ആഗ്രങ്ങളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാധിക്കണം എന്നാണ് പലരും പറയുക. എന്നാല്‍ മരണ ശേഷമുള്ള ഒരാഗ്രഹം സാധിച്ചു കൊടുക്കുന്നതും വലിയ കാര്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സംഭവം. ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സാധിയ്ക്കാതെ മരണപ്പെട്ട എഴുപതുകാരിയുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ചിരിക്കുകയാണ് ബന്ധുക്കള്‍. എലിസബത്ത് ഗാര്‍സിയ എന്ന എഴുപതുകാരിയുടെ ചിതാഭസ്മമാണ് ബന്ധുക്കള്‍ ബഹിരാകാശത്ത് എത്തിച്ചത്.  ഹൃദ്രോഗിയായിരുന്ന എലിസബത്ത്. ഡോക്ടര്‍മാര്‍ അവര്‍ക്ക് രണ്ട് വര്‍ഷം കൂടി ആയുസ്സാണ് പ്രവചിച്ചത്. പക്ഷെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ എലിസബത്ത് മരണപ്പെട്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഭര്‍ത്താവായ ജോണിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച എലിസബത്തിന് ഒരു തവണ പോലും ബഹിരാകാശം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഓറ ഫ്ളൈറ്റ്സ് എന്ന കമ്പനി വഴിയാണ് ബന്ധുക്കള്‍ ഇവരുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 2023ലാണ് സ്ട്രാറ്റോസ്ഫെറിക് ബലൂണ്‍ ഉപയോഗിച്ച് ഭൗമോപരിതലത്തില്‍ നിന്നും 100,000 അടി ഉയരത്തില്‍ ചിതാഭസ്മം എത്തിച്ചത്. ചിതാഭസ്മത്തോടൊപ്പം എലിസബത്തിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ബഹിരാകാശ വിക്ഷേപണം വളരെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ചിതാഭസ്മം ബഹിരാകാശത്തെത്തിക്കാന്‍ കഴിഞ്ഞത് വളരെ ഹൃദയസ്പര്‍ശിയായ കാര്യമായിരുന്നുവെന്നും കമ്പനി വക്താവായ എല്ലെ ലില്ലി പറഞ്ഞു. തന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായി സഹോദരിയായ ജീന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഷെഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറ ഫ്ളൈറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ച് ബന്ധുക്കള്‍ അറിയുന്നതും എലിസബത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതും.

വിവാഹം കഴിക്കാനെത്തുന്നത് ഒരു ഡോക്ടറാകണം, പ്രതിവര്‍ഷം ഒരു കോടിയെങ്കിലും സമ്പാദിക്കണം, മുംബൈയില്‍ സ്വന്തമായി വീട് വേണം, വിവാഹത്തെ കുറിച്ച് യുവതിയുടെ ഡിമാന്റ് വ്യത്യസ്തം

വിവാഹവും വിവാഹ സങ്കല്‍പ്പങ്ങളും ഓരോ പെണ്‍കുട്ടിക്കും വളരെ വ്യത്യസ്തമാണ്. വലിയ പ്രതീക്ഷകളും ഡിമാന്റുകളുമായി യോജിച്ച വരനെ കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. മുംബൈയില്‍ ജോലി ചെയ്യുന്ന മറാത്തി യുവതി അത്തരത്തില്‍ ഉള്ള പെണ്‍കുട്ടിയാണ്. 37 വയസ്സുകാരിയായ യുവതി മുംബൈയില്‍ പത്ത് വര്‍ഷമായി സ്ഥര താമസം ആണ്. നല്ല ജോലിയും സമ്പാദ്യവും ഉണ്ട്. അതിനാല്‍ തന്നെ ഇവരുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പം 'ഭാവി സുരക്ഷിതമാക്കുന്ന' രീതിയിലാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. @Ambar_SIFF_MRA എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വളരെ വ്യത്യസ്തമായ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പ പോസ്റ്റ് പുറത്ത് വന്നത്. യുവതി പ്രതിവര്‍ഷം 4 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. യുവതിയുടെ ആഗ്രഹപ്രകാരം, തന്നെ വിവാഹം കഴിക്കുന്ന വരന്‍ ഒരു ഡോക്ടറാകണം. കുറഞ്ഞ പക്ഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റോ മറ്റേതെങ്കിലും ഉയര്‍ന്ന പദവിയിലോ ആയിരിക്കണം . കൂടാതെ പ്രതിവര്‍ഷം ഒരു കോടിയെങ്കിലും സമ്പാദിക്കണം. ഇതുകൂടാതെ മുംബൈയില്‍ സ്വന്തമായി വീട് വേണമെന്നും യുവതി പറയുന്നു.  പക്ഷെ യുവതിയുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പം കേട്ട് സോഷ്യല്‍ മീഡിയ പറയുന്നത് ഇത് വല്ലാത്തൊരു ആഗ്രഹം ആണെന്നാണ്.

More Articles

കുഞ്ഞിന് ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും വസ്ത്രം മാറ്റാനും 'ബുദ്ധിമുട്ട്', മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ദത്ത് നല്‍കാന്‍ തയ്യാറായി മാതാപിതാക്കള്‍
കാമുകനുമായി ബ്രേക്കപ്പായി, പിറ്റേ ദിവസം ഒരുമിച്ചു താമസിച്ച വീട്ടില്‍ നിന്നും ക്ലോസറ്റുമായി കടന്നു കളഞ്ഞ് കാമുകന്‍, വ്യത്യസ്തമായ പ്രതികാരം
പിണങ്ങി പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ചെന്ന ഭര്‍ത്താവിനോട് അമ്മായിഅമ്മ ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍, ഇതിന് ഇവര്‍ പറഞ്ഞ കാരണം വളരെ വിചിത്രം
'ഒരൊറ്റ ഫോണ്‍ കോളില്‍ കല്യാണം തന്നെ സെറ്റാക്കാം', വിവാഹ ബ്യൂറോയുടെ പരസ്യവാചകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു, പരസ്യം കണ്ട് ആളുകളുടെ കമന്റ് ഇങ്ങനെ
കപ്പലില്‍ സ്ഥിരതാമസം, ഉണ്ടായിരുന്ന ജോലിയും വീടും ഉപേക്ഷിച്ച് കപ്പല്‍ ജീവിതം നടത്തുന്ന ദമ്പതികള്‍, ചിലവാക്കുന്നത് വര്‍ഷത്തില്‍ എട്ട് ലക്ഷം രൂപ!!!
കുട്ടി എവിടെ പോയാലും പിന്തുടരുന്ന കാക്ക, ആരെയും അമ്പരപ്പിക്കുന്ന സൗഹൃദം, സമൂഹ മാധ്യമങ്ങളില്‍ അത്ഭുതമാകുന്ന കാക്കയുടെയും കുട്ടിയുടെയും കളങ്കമില്ലാത്ത സ്‌നേഹം
വിമാന യാത്രയ്ക്ക് ലഗേജ് കൂടുതലാണെങ്കില്‍ ഇവരുടെ ബുദ്ധി പരീക്ഷിക്കാം, ബാഗിലുള്ള വസ്ത്രങ്ങളെല്ലാം ധരിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്റെ വിമാന യാത്ര
ഗതാഗത കുരുക്കൊക്കെ വന്നാല്‍ പിന്നെ എന്ത് ചെയ്യും? ദാ ഇതുപോലെ മടിയില്‍ ലാപ്‌ടോപ് വെച്ച് വീഡിയോ കാണും, യുവാവിന്റെ ബൈക്കോടിച്ചുള്ള വീഡിയോ കാണല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Most Read

British Pathram Recommends