18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

കുട്ടി എവിടെ പോയാലും പിന്തുടരുന്ന കാക്ക, ആരെയും അമ്പരപ്പിക്കുന്ന സൗഹൃദം, സമൂഹ മാധ്യമങ്ങളില്‍ അത്ഭുതമാകുന്ന കാക്കയുടെയും കുട്ടിയുടെയും കളങ്കമില്ലാത്ത സ്‌നേഹം

കുട്ടികള്‍ക്ക് മൃഗങ്ങളോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടാകും. മൃഗങ്ങള്‍ തിരിച്ചും കുട്ടികളോട് ആ സ്‌നേഹം കാണിക്കാറുണ്ട്. അത്തരത്തില്‍ വളരെ കൗതുകം നിറഞ്ഞ സ്‌നേഹവും സൗഹൃദമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരു ചെറിയ ആണ്‍കുട്ടിയും കാക്കയും തമ്മിലാണ് വളരെ രസകരമായ സൗഹൃദം ഉള്ളത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഓട്ടോ എന്ന് പേരുള്ള ഈ കുഞ്ഞ് എല്ലാ ദിവസവും ഡേ കെയറില്‍ നിന്ന് മടങ്ങിവരുന്നത് വളരെ ആകാംക്ഷയോടെയാണ്. കാരണം അവന് കാക്കയ്ക്കൊപ്പം കളിക്കണം. കാക്ക ആകട്ടെ അവനെ എല്ലായിടത്തും പിന്തുടരും. കുട്ടി വീട്ടിനുള്ളിലിരിക്കുന്ന സമയത്ത് ജനലിന് ഇപ്പുറം കാക്ക കാത്തിരിക്കും. കുട്ടി കാക്കയുടെ സൗഹൃദം വളരെയേറെ ആസ്വദിക്കുന്നുണ്ട്.  വീഡിയോയില്‍ കാക്കയ്ക്ക് ഒപ്പം കുട്ടി നടക്കുന്നതും അതിന് ഭക്ഷണം കൊടുക്കുന്നതുമെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. കാക്കയുടെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. റസ്സല്‍ എന്ന് പേരുള്ള ഈ കാക്ക എപ്പോഴും മകന്റെ അരികിലാണെന്നും ഡേകെയറില്‍ പോയാല്‍ മടങ്ങിവരുന്നതുവരെ അത് വീടിന്റെ മേല്‍ക്കൂരയില്‍ കാത്തിരിക്കുമെന്നും കുട്ടിയുടെ അമ്മ പറയുന്നു. 

വിമാന യാത്രയ്ക്ക് ലഗേജ് കൂടുതലാണെങ്കില്‍ ഇവരുടെ ബുദ്ധി പരീക്ഷിക്കാം, ബാഗിലുള്ള വസ്ത്രങ്ങളെല്ലാം ധരിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്റെ വിമാന യാത്ര

വിമാനയാത്രയ്ക്ക് എറ്റവും കൂടുതല്‍ വെല്ലുവിളിയാകുന്നത് യാത്രയ്ക്ക് കൊണ്ട് പോകുന്ന ലഗേജുകളാണ്. പ്രതീക്ഷിക്കുന്ന അത്രയും ലഗേജ് കൊണ്ടുപോകാന്‍ പലപ്പോഴും സാധിക്കില്ല. എന്നാല്‍ അതിന് വ്യത്യസ്തമായ ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ആ ചെറുപ്പക്കാര്‍. വസ്ത്രങ്ങള്‍ ബാഗിലാക്കി കൊണ്ടുപോകുന്നതിനു പകരം ബാഗിലുള്ള പല വസ്ത്രങ്ങളും ഒരുമിച്ച് ധരിച്ചാണ് ഇവര്‍ യാത്ര ചെയ്തത്. ഇത്തരത്തില്‍ യാത്ര ചെയ്ത നിരവധി യുവതീയുവാക്കളുടെ ചിത്രങ്ങള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  അതേസമയം ട്രാവല്‍ വ്യവസായ കുതിച്ചുച്ചാട്ടത്തില്‍ ചൈനയിലെ ബജറ്റ് എയര്‍ലൈനുകള്‍ക്ക് ലാഭം വന്‍തോില്‍ കൂടുകയാണ്. ഉദാഹരണത്തിണ്, സ്പ്രിംഗ് എയര്‍ലൈന്‍സ് 2023 ല്‍ രണ്ട് ബില്യണ്‍ യുവാന്‍(US$280 ദശലക്ഷം) വരുമാനം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനയാത്രകളിലെ ലഗേജ് കൊണ്ടുപോകാനുള്ള കര്‍ശന പരിമിതികള്‍ മറികടക്കാനും ചെലവ് ചുരുക്കാനും വേണ്ടിയാണ് യുവതീ യുവാക്കള്‍ ഇത്തരത്തില്‍ ഓരോ സമയം ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് യാത്ര ചെയ്യുന്നത്. സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ പലരും തങ്ങളുടെ സമാനമായ യാത്ര അനുഭവങ്ങളുമായി രംഗത്തെത്തി.  നെറ്റിസണ്‍സില്‍ ചിലര്‍ തങ്ങള്‍ ഒരേ സമയം ആറ് വസ്ത്രങ്ങള്‍ വരെ ധരിച്ച് യാത്ര ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി. ചിലര്‍ ലഗേജ് ഫീസ് ലാഭിക്കാന്‍ U അകൃതിയിലുള്ള തലയിണയായി വസ്ത്രങ്ങള്‍ പാക്ക് ചെയ്തുകൊണ്ടുപോയ അനുഭവങ്ങളും പങ്കുവെച്ചു. കൂടാതെ നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച് അതിനുള്ളില്‍ പവര്‍ബാങ്ക് മുതല്‍ ലാപ്ടോപ്പ് വരെ സൂക്ഷിച്ച് യാത്ര ചെയ്തവരും കുറവല്ല. എന്തായാലും, പണം ലാഭിക്കാന്‍ വേണ്ടി യുവാക്കള്‍ കണ്ടെത്തിയ ഈ മാര്‍ഗം ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.  

ഗതാഗത കുരുക്കൊക്കെ വന്നാല്‍ പിന്നെ എന്ത് ചെയ്യും? ദാ ഇതുപോലെ മടിയില്‍ ലാപ്‌ടോപ് വെച്ച് വീഡിയോ കാണും, യുവാവിന്റെ ബൈക്കോടിച്ചുള്ള വീഡിയോ കാണല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഗതാഗത കുരുക്കിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ് ബാംഗ്ലൂര്‍. ഏറ്റവും കൂടുതല്‍ തിരക്കു പിടിച്ച നഗരം. ആ തിരക്കു പിടിച്ച നഗരത്തില്‍ ആളുകള്‍ ചെയ്യുന്ന പല കാര്യങ്ങളും വ്യത്യസ്തമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു സംഭവം ആണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ വീഡിയോ പരക്കുന്നത്. സ്‌കൂട്ടറോടിച്ച് പോകുന്ന ഒരു വ്യക്തി തന്റെ ലാപ്ടോപ്പ് തുറന്ന് വച്ചിരിക്കുന്ന യുവാവിന്റെ വീഡിയോയാണിത്.  @Peak Bengaluru എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതിനടയില്‍ യുവാവ് ലാപ്ടോപ്പ് തുറന്ന് സൂം കോള്‍ അറ്റന്‍ഡ് ചെയ്യുന്ന യുവാവിനെയാണ് കാണുന്നത്. വിചിത്രമായ ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്പരപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാലും സ്‌കൂട്ടറോടിക്കുന്നതിനിടയില്‍ ലാപ്ടോപ്പ് തുറന്നുവച്ച് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ധൈര്യം യുവാവിന് എങ്ങനെ കിട്ടി എന്നാണ് മിക്കവരും ചോദിക്കുന്നത്.  നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം 134.2K പേരാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ഇയാള്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നഗരത്തിലെ ഗതാഗതകുരുക്കായിരിക്കാം ഇയാളെ കൊണ്ടു ഇങ്ങനെ ചെയ്യിച്ചത് എന്ന് പറഞ്ഞ ആളുകളും ഉണ്ട്.

ഈ ബീച്ചില്‍ നിന്നും മണ്ണും കല്ലും പിറക്കിയാല്‍ പണികിട്ടും, ദ്വീപും ബീച്ചും സംരക്ഷിക്കാന്‍ അധികൃതര്‍ കണ്ടെത്തിയത് വ്യത്യസ്തമായ മാര്‍ഗ്ഗം

ബീച്ചില്‍ പോയാല്‍ മണല്‍ വാരുക കല്ല് പിറക്കുക ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. ചിലര്‍ ആ മണലോ കല്ലോ വീട്ടിലേക്കും കൊണ്ടു പോകും. എന്നാല്‍ ഇവിടുത്തെ ഈ ബീച്ചില്‍ എത്തിയാല്‍ മണല്‍ വാരിയാലോ കല്ല് പിറക്കിലായോ പണി കിട്ടും. സ്പെയിനിനോട് ചേര്‍ന്നുകിടക്കുന്ന കാനറി ദ്വീപിന്റെ ഭാഗമായ ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെഞ്ചുറ എന്നീ രണ്ട് ദ്വീപുകളാണ് ബീച്ചില്‍ നിന്ന് പാറകളും കല്ലുകളുമെടുക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് മേല്‍ പിഴ ചുമത്തുന്നതിനായി കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളെന്നാണ് ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെഞ്ചുറ ദ്വീപുകള്‍ അറിയപ്പെടുന്നത്. ബീച്ചുകളില്‍ നിന്ന് കല്ലും മണലുമൊക്കെ എടുത്താല്‍ അതിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലുള്ള നടപടി. ഇവിടുത്തെ ബീച്ചുകളില്‍ നിന്ന് കല്ല് പെറുക്കിയാല്‍ രണ്ടരലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക.  ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങളില്‍ നിന്നും അഗ്നിപര്‍വ്വത സ്ഫോടനങ്ങളുടെ ഫലമായി ഉണ്ടായ വസ്തുക്കളും മണ്ണും ഉള്‍പ്പെടെയുള്ളവ വലിയ അളവില്‍ നഷ്ടമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലാന്‍സറോട്ടയില്‍ നിന്ന് ഓരോ വര്‍ഷവും അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്ന് രൂപപ്പെട്ട ശിലകള്‍ ഒരു ടണ്ണോളം നഷ്ടപ്പെടുന്നു. ഫ്യൂര്‍ട്ടെവെഞ്ചുറയിലെ പ്രശസ്തമായ പോപ്‌കോണ്‍ ബീച്ചില്‍ നിന്ന് ടണ്‍ കണക്കിന് മണലും പോയിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ ബീച്ചുകളുടെ സ്വാഭാവിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്നു. സഞ്ചാരികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുക്കുന്ന ശിലകളുടെ അളവിന് അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. വലിയ അളവില്‍ പിടികൂടിയാല്‍ പരമാവധി പിഴതന്നെ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ബീച്ചുകളില്‍ നിന്നുമുള്ള മണ്ണും, കല്ലും പാറകളുമെല്ലാം ലാന്‍സറോട്ടിന്റെയും ഫ്യൂര്‍ട്ടെവെഞ്ചുറയുടെയും എയര്‍പോര്‍ട്ടുകളിലെ പരിശോധനകളില്‍ പല തവണ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷിത പ്രദേശത്ത് നിന്നും ശേഖരിച്ചതാണ് എന്ന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയാതെ അധികാരികള്‍ കുഴയുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കല്ലും മണലും അടക്കം ശേഖരിക്കുന്നവര്‍ക്കെതിരെ നിയമനടപടയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്.  

അമ്മയ്ക്ക് സ്വന്തം തുടയില്‍ നിന്നും തൊലിയെടുത്ത് ചെരുപ്പ് തയ്യാറാക്കി മകന്‍, രാമായണത്തില്‍ രാമന്‍ പറഞ്ഞ ആ വാക്യങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചു എന്ന് യുവാവ്

അമ്മയും അച്ഛനും സ്വന്തം പ്രാണനായി കരുതി അവര്‍ക്ക് വേണ്ടി ജീവിക്കുന്ന എത്രയോ മക്കള്‍ ഉണ്ട്. എല്ലാത്തിനും ഉപരി അച്ഛന്റെയും അമ്മയുടെയും സന്തോഷവും സമാധാനവും ആണെന്ന് മനസ്സിലാക്കിയായിരിക്കണം ഓരോ മക്കളും അവരെ അവസാനകാലങ്ങളില്‍ പരിപാലിക്കേണ്ടത്. ഇവിടെയും ഒരു മകന്‍ അച്ഛനോടും അമ്മയോടും അളവുറ്റ സ്‌നേഹം ഉള്ളവനാണെന്ന്  തെളിയിക്കുന്ന ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. അതിന്റെ തെളിവായി ഇന്നുവരെ ആരും ചെയ്യാത്ത കാര്യങ്ങളാണ് മകന്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശിയായ റൗണക് ഗുര്‍ജാര്‍ ആണ് ആ മകന്‍. രാമയണത്തെ ഏറെ സ്‌നേഹിക്കുകയും രാമന്റെ വാക്കുകളില്‍ ഏറെ പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്‌തെന്ന് പറയുന്ന മകന്‍ സ്വന്തം തുടയില്‍ നിന്നും എടുത്ത തൊലി ഉപയോഗിച്ച് അമ്മയ്ക്ക് ചെരുപ്പ് നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ്. 'താന്‍ എന്നും രാമായണം വായിക്കുന്ന ആളാണ്. രാമന്‍ തന്നെ അത്ര ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രാമായണത്തില്‍ സ്വന്തം തൊലികൊണ്ടുള്ള ചെരുപ്പ് തുന്നി അമ്മയ്ക്ക് നല്‍കിയാലും മതിയാവില്ലെന്ന് രാമന്‍ പറയുന്നുണ്ട്. അച്ഛനമ്മമാരുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് താന്‍ സമൂഹത്തോട് പറയുവാന്‍ ആഗ്രഹിക്കുന്നു. അച്ഛനാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയെന്നും റൗണക് പറഞ്ഞു.' വലിയ ചടങ്ങായാണ് അമ്മയ്ക്ക് പാദരക്ഷകള്‍ റൗണക് സമ്മാനിച്ചത്. തന്റെ തുടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് റൗണക് തൊലിയെടുത്തത്. വളരെ വികാരഭരിതയായി ചെരുപ്പുകള്‍ റൗണക് അമ്മയെ ധരിപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. റൗണക്കിനെ പോലൊരു മകനെ കിട്ടിയത് ഭാഗ്യമാണെന്ന് മകന്റെ സമ്മാനത്തെ കുറിച്ച് അമ്മ നിരുല പ്രതികരിച്ചു. ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.   

ഇഷ്ടപ്പെട്ട പെണ്ണിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതേ ഓര്‍മ്മയുള്ളൂ, പക്ഷെ പെണ്‍കുട്ടി 'കുടുംബത്തിലെ ദൈന്യംദിന ചെലവുക'ളുടെ ലിസ്റ്റ് കാണിച്ചതോടെ യുവാവിന്റെ കണ്ണ്തള്ളി

വിവാഹ പ്രായം ഇങ്ങെത്തി. ജീവിതം സാമ്പത്തികമായി വളരെ സുരക്ഷിതമായ അവസ്ഥയും. എന്നാല്‍ ഇനിയൊരു വിവാഹം കഴിക്കാമെന്ന് കരുതിയ 35വയസ്സുകാരന്‍ പക്ഷെ ഒരിക്കലും കരുതിയിരുന്നില്ല തനിക്ക് മുന്നില്‍ ഇത്രയും വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന്. ഷീജിങിലെ ഹാങ്‌സുവിലുള്ള വാങ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവാവിനാണ് ഇപ്പോള്‍ വിവാഹം എന്നാല്‍ പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്. ഇദ്ദേഹം തന്റെ ജീവിതം സാമ്പത്തികമായി സുരക്ഷിതമായി എന്ന് കണ്ടതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. പക്ഷെ ഇഷ്ടപ്പെട്ട പെണ്‍കുട്ടി തന്നോട് പറഞ്ഞത് കേട്ട് ഇയാള്‍ ഞെട്ടുകയായിരുന്നു.  35 വയസ്സ് ആയപ്പോഴാണ് ഇദ്ദേഹം വിവാഹിതനാകാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ചൈനയില്‍ സ്വന്തമായി രണ്ട് അപ്പാര്‍ട്‌മെന്റുകളുടെ വരുമാനമായി ഒരു ലഭിക്കുന്നത് ഒരുലക്ഷം രൂപ ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 11 ലക്ഷത്തോളം രൂപയാണ് ഇയാളുടെ ആകെ വരുമാനം. അതുകൊണ്ട് തന്നെ ഇനി ഒരു കുടുംബം കെട്ടിപ്പടുക്കാം എന്ന് കരുത്തുകയായിരുന്നു വാങ്. ഈ മാസം ആദ്യമാണ് വാങ് യുവതിയുമായി പരിചയത്തിലായതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതും. എന്നാല്‍ ഇതിനു പിന്നാലെയാണ് യുവതി വാങിനൊരു ലിസ്റ്റ് നല്‍കിയത്. 'കുടുംബത്തിലെ ദൈന്യംദിന ചെലവുകള്‍' എന്ന തലക്കെട്ടിലുള്ള ലിസ്റ്റായിരുന്നു ഇത്. 'വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കുള്ള ചെലവ്, യാത്രാച്ചെലവ്, ഫോണ്‍, ടി.വി എന്നിവ വാങ്ങാനും പുതുക്കാനുമുള്ള ചെലവ്, ഷോപ്പിങ്, കുട്ടികളുണ്ടായാല്‍ അവരെ വളര്‍ത്താന്‍ വേണ്ട ചെലവ്, തന്റെ മാതാപിതാക്കളുടെ ചികിത്സാച്ചെലവ്', തുടങ്ങി ഏകദേശം 9,900 യുവാന്‍ പൊടിക്കാനുള്ള ലിസ്റ്റായിരുന്നു യുവതിയുടേത്. ഇതെല്ലാം തന്നെ നിര്‍ബന്ധമായും വേണ്ടി വരുന്നതാണ് എന്ന് യുവതി പ്രത്യേകം ലിസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം, ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളെപ്പറ്റി കൃത്യമായ ധാരണ വാങിന് ഉണ്ടാകണം എന്നതുകൊണ്ടാണ് താന്‍ ഈ ലിസ്റ്റ് അയച്ചത് എന്നാണ് യുവതി പറഞ്ഞത്.

പിഴയടക്കേണ്ട വ്യക്തി എത്തിയില്ല, തുടര്‍ച്ചയായ അന്വേഷണത്തില്‍ ഇയാള്‍ മരിച്ചെന്ന് അധികൃതര്‍ രേഖപ്പെടുത്തി, പക്ഷെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 'പരേതന്‍' തിരിച്ചെത്തി!!!

രണ്ടു വര്‍ഷമായി കാണാതിരുന്ന വ്യക്തി മരിച്ചു പോയെന്ന് രേഖകള്‍ വന്നാല്‍ എന്ത് ചെയ്യും? ഇങ്ങനെ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള യുവാവ്. ഒരു നീണ്ട യാത്ര കഴിഞ്ഞ തിരിച്ചെത്തിപ്പോള്‍ രേഖകള്‍ പറഞ്ഞത് ഇദ്ദേഹം മരിച്ചു പോയെന്നായിരുന്നു. മധ്യ അമേരിക്കയിലെ കോസ്റ്റ റിക്കയില്‍ നിന്നുള്ള ഒരു 34 -കാരനാണ് താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കേണ്ട 'വല്ലാത്ത ഒരുവസ്ഥ' വന്നിരിക്കുന്നത്. നിക്ക് ഫാറ്റോറോസ് എന്നാണ് യുവാവിന്റെ പേര്. ഇദ്ദേഹം രണ്ട് വര്‍ഷത്തോളുമള്ള ഒരു നീണ്ട യാത്ര പോയതാണ് ഔദ്യോഗികമായി 'പരേതനാവാന്‍' കാരണം.  ഇദ്ദേഹം അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പിഴയൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ നിക്കിനോട് പഴയടക്കാന്‍ ആവശ്യപ്പെട്ട് രണ്ട് വര്‍ഷമായി അധികൃതര്‍ അതിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവര്‍ക്ക് നിക്കിനെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് ഔദ്യോഗികമായി മരിക്കേണ്ടി വന്നത്.  യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ ഇപ്പോള്‍ നിക്കിന്റെ പ്രധാന ജോലി താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതാണ്. ഇതിന് താന്‍ കഷ്ടപ്പെടുകയാണ് എന്നുമാണ് നിക്ക് പറയുന്നത്. താന്‍ മരിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയെങ്കിലും അമ്മ അത് തുറന്നിരുന്നില്ല എന്നും നിക്ക് പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് അങ്ങനെ ഒരു മെയില്‍ വന്നതായി കാണുന്നത് എന്നും നിക്ക് പറഞ്ഞു.  നിക്കിന്റെ വക്കീലായ വില്യം കോര്‍ബാറ്റ്‌ലി പറയുന്നത്, ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, അത് വളരെ വളരെ അപൂര്‍വമാണ് എന്നാണ്. നിക്കിന്റെ ജീവിതത്തില്‍ ഇനിയങ്ങോട്ട് എല്ലാ മേഖലകളിലും ഇത് ബാധിക്കും. എത്രയും പെട്ടെന്ന് നിക്ക് മരിച്ചിട്ടില്ല എന്ന് രേഖകളില്‍ തിരുത്ത് വരേണ്ടതുണ്ട് എന്നും വക്കീല്‍ പറയുന്നു. എന്നാല്‍, മന്ത്രാലയം പറയുന്നത്, തെറ്റ് പറ്റിപ്പോയി. പക്ഷേ, ഉടനടി തന്നെ അത് ശരിയാക്കി നിക്ക് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന് വിവിധ രേഖകളില്‍ മാറ്റം വരുത്തും എന്നാണ്.

123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശയോ!!! ഗിന്നസ് ലോക റെക്കോര്‍ഡിസില്‍ ഇടം പിടിച്ച ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടി ദോശ ഇതാണ്

ഇന്ത്യക്കാരുടെ പ്രഭാത ഭക്ഷണത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട് ദോശയ്ക്ക്. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ദോശ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരിക്കുകയാണ്. ദോശ പ്രേമികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന സംഭവം ആണ് കഴിഞ്ഞ ദിവസം വാര്‍ത്തയായത്. ഏതൊരു ദോശസ്‌നേഹിയും ഉറപ്പായും അഭിമാനിക്കും ദോശയുടെ ഈ നേട്ടം കണ്ട്. നിരത്തിയിട്ടിരിക്കുന്ന മേശകളില്‍ ഇരിക്കുന്ന വെറും ദോശയല്ല. 123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശയാണ്. ഭക്ഷ്യ ഉല്‍പന്ന കമ്പനിയായ എംടിആറിന്റെ നൂറാം വര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ഭീമന്‍ ദോശയുടെ നിര്‍മാണം.  മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒരു ദോശ കഥയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ദോശ എന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്. ബെംഗളൂരുവിലെ എംടിആര്‍ ഫാക്ടറിയില്‍ മാര്‍ച്ച് 15നാണ് റെക്കോര്‍ഡ് ദോശ ഉണ്ടാക്കിയത്. എംഎസ് റാമയ്യ ഹോട്ടല്‍ മാനേജ്മെന്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഈ നീളന്‍ ദോശയുടെ നിര്‍മാണത്തിന് സഹായിച്ചത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ദോശ ചുടല്‍.

സമൂഹ വിവാഹത്തിന്റെ അന്ന് വരന്‍ എത്തിയില്ല, ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു, സംഭവം ഉത്തര്‍പ്രദേശില്‍ 

മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയില്‍ വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലാണ് വളരെ വിചിത്രമായ സംഭവം നടന്നത് സഹോദരനെ വിവാഹം ചെയ്യാന്‍ കുടുംബം പറഞ്ഞ കാരണം അതിലും വിചിത്രമായിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയ മാര്‍ച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിലാണ് സംഘടിപ്പിച്ചത്. പ്രീതി യാദവ് എന്ന യുവതിക്ക് വരനായി നിശ്ചയിച്ചിരുന്നത് രമേഷ് യാദവിനെയായിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് അല്‍പം വൈകിയാണ് രമേഷ് വിവാഗ വേദിയില്‍ എത്തിയത്. വരുമ്പോള്‍ കാണുന്ന കാഴ്ച തന്റെ വധുവിനെ അവളുടെ സഹോദരന്‍ വിവാഹം ചെയ്തതായിരുന്നു. ഇതിന് കുടുംബം പറഞ്ഞ കാരണം വളരെ വിചിത്രമായിരുന്നു. സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യമായി ലഭിക്കുന്ന ധനസഹായം നഷ്ടപ്പെടുത്താതിരിക്കാനാണ് വധു വിചിത്ര തീരുമാനത്തിലേക്ക് എത്തിയത്. വരന്‍ കൃത്യ സതമയത്ത് എത്താതെ ആയപ്പോള്‍ ധനസഹായം നഷ്ടപ്പെടുമെന്ന പേടിയില്‍ സഹോദരന്‍ കൃഷ്ണയെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സഹോദരങ്ങളാണെന്ന് മനസിലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും സഹോദരങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് മുന്‍പ് വധുവരന്‍മാരുടെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു വില്ലേജ് ഡെവലപ്മെന്റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയില്‍ വിവാഹം ചെയ്യുന്നവര്‍ക്ക് 51,000 രൂപയാണ് ധനസഹായമായി നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ 35,000 വധുവിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ദമ്പതികള്‍ക്ക് സമ്മാനം വാങ്ങാനായി 10,000 രൂപയും ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി 6,000 എന്നിങ്ങനെയാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങള്‍ സംസ്ഥാനത്ത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മൂന്ന് വയസ്സുകാരി കഴിക്കുന്നത് സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും, ഒരു സെക്കന്റ് പോലും കുഞ്ഞിന്റെ പിറകില്‍ നിന്നും മാറാതെ ഒരമ്മ

മാതിപാതാക്കളുടെ കണ്ണൊന്ന് തെറ്റിയാല്‍ മുന്നില്‍ കാണുന്നതെന്തും എടുത്ത് തിന്നുന്ന കുട്ടികളുണ്ട്. എല്ലാകുട്ടികള്‍ക്കും ഇത്തരം ഒരു പ്രവണത ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സാധനങ്ങള്‍ കഴിക്കുന്ന കുട്ടികളും ഉണ്ട്. മണ്ണ് കല്ല് കളിപ്പാട്ടങ്ങളെല്ലാം കുട്ടികള്‍ക്ക് വായിലിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഗ്ലാസ്സുകളും സോഫയും കസേരയുടെ വശങ്ങളും എല്ലാം വായിലിടാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അവളുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുകയാണ്.  സ്റ്റേസി എ ഹെര്‍നെ എന്ന 25 -കാരി ആണ് തന്റെ ഓട്ടിസമുള്ള മൂന്ന് വയസ്സുളഅള കുഞ്ഞിന്റെ ഇത്തരം ഒരു അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അിയിച്ചത്. മകള്‍ക്ക് കഴിക്കാന്‍ ഇഷ്ടം സോഫ, ഗ്ലാസ്, കട്ടില്‍ എന്നിവയൊക്കെയാണ് എന്നാണ് യുവതി പറയുന്നത്. ഓട്ടിസമുള്ള ചില കുട്ടികളില്‍ കാണപ്പെടുന്ന പൈക്ക ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണ് സ്റ്റേസിയുടെ മകള്‍ക്കും. കഴിക്കാനോ ചവയ്ക്കാനോ പാടില്ലാത്ത സാധനങ്ങളെല്ലാം കഴിക്കാനുള്ള ശ്രമം. സ്റ്റേസി പലപ്പോഴും മകള്‍ ഭിത്തികളിലെ പ്ലാസ്റ്റര്‍, സോഫ, കസേരയുടെ വശങ്ങള്‍ ഇവയൊക്കെ ചവയ്ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ കട്ടിലിന്റെ അരികുകളും പുതപ്പും ഒക്കെ ആ മൂന്ന് വയസ്സുകാരി കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സാധനങ്ങളാണ്. സാധാരണ ഭക്ഷണം കൊടുത്താല്‍ മകള്‍ കഴിക്കാന്‍ താല്‍പര്യം കാണിക്കാറില്ലന്നാണ് ഇവര്‍ പറയുന്നത്. എപ്പോഴാണ്, എന്താണ് തന്റെ കുഞ്ഞ് കഴിക്കുക എന്ന് അറിയാത്തതിനാല്‍ തന്നെ സ്റ്റേസി മുഴുവന്‍ സമയവും മകളെ നിരീക്ഷിച്ചുകൊണ്ട് അവളുടെ അടുത്ത് തന്നെ നില്‍ക്കാറാണ് പതിവ്. എപ്പോള്‍ വേണമെങ്കിലും അവള്‍ സ്‌പോഞ്ച് കഴിക്കും. അതുപോലെ വീട്ടിലെ എല്ലാ വസ്തുക്കളും അവള്‍ കഴിക്കാന്‍ ശ്രമിക്കും. ഒരിക്കല്‍ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരുന്നതിലെ ഫ്രെയിം എടുത്ത് മാറ്റിയ ശേഷം ?ഗ്ലാസ് കഴിക്കാന്‍ ശ്രമിച്ചു എന്നും സ്റ്റേസി പറയുന്നു.  ഇങ്ങനെയൊക്കെയാണെങ്കിലും മകള്‍ ഇതുവരെ അപകടമൊന്നും വരുത്തി വച്ചിട്ടില്ല എന്നും അവള്‍ പറയുന്നു. പക്ഷേ, കണ്ണൊന്ന് തെറ്റിയാല്‍ മകള്‍ എന്താണെടുത്ത് കഴിക്കുക എന്ന് അറിയാത്തതിനാല്‍ തന്നെ അവളെപ്പോഴും മകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുകയാണ്.

More Articles

വിവാഹ പ്രായമായിട്ടും വിവാഹം ആയില്ലെങ്കില്‍ പിന്നെ ഇതാണ് ഒരു വഴി, തന്റെ റിക്ഷയില്‍ തന്നെ തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള പരസ്യം പതിച്ചത് യുവാവ്
മൃഗശാലയിലെ ചീങ്കണ്ണിയെ വൈദ്യ പരിചരണത്തിന്റെ ഭാഗമായി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, ചീങ്കണ്ണിയുടെ വയറ്റില്‍ നിന്ന് ലഭിച്ചത് ഏഴ് ഡോളര്‍ മൂല്യമുള്ള നാണയങ്ങള്‍!!!
ഒരു ചോക്ലേറ്റില്‍ ഒന്നും ഒതുങ്ങില്ല ഈ കേസ്, ഡിവേഴ്‌സ് കേസ് നടക്കുന്നതിനിടെ പ്രണദിനത്തില്‍ ഭാര്യയ്ക്ക് ചോക്ലേറ്റ് കൊടുത്ത ഭര്‍ത്താവിന് ഭാര്യ കൊടുത്തത് 'മികച്ച ഒരു മറുപടി'
കുഞ്ഞുണ്ടാകാന്‍ ഐവിഎഫ് ചികിത്സ: ഭാര്യയ്ക്ക് ഗര്‍ഭമുണ്ടാകാന്‍ സ്വന്തം ബീജത്തിനൊപ്പം അച്ഛന്റെ ബീജവും കുത്തിവച്ചു, കുഞ്ഞ് ജനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കേസ്
'സോമാ കല്യാണം വന്ന് വിളിച്ചിട്ടുണ്ട്, കല്യാണത്തിന് എല്ലാവരെയും കൂട്ടി അങ്ങ് എത്തിയേക്കണം' സിസിടിവിയിലൂടെ ഒരു കല്യാണം വിളി, ഇത് വല്ലാത്ത ഒരു കല്യാണം വിളിയെന്ന് സോഷ്യല്‍ മീഡിയ
ആദ്യരാത്രിയില്‍ നവവരന്‍ എത്തിയത് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച്!!! സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു
വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ച് എയര്‍പോട്ടില്‍ ഇറങ്ങിയ ശേഷം കഴിക്കാനെടുത്ത യാത്രക്കാരന്‍ ഞെട്ടി,  ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് ലഭിച്ചത് സ്‌ക്രൂ!!!
'മകനെ പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് അമ്മ തയ്യാറാക്കിയ നിയമം', ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണെന്ന് സോഷ്യല്‍ മീഡിയയും

Most Read

British Pathram Recommends