18
MAR 2021
THURSDAY
1 GBP =104.05 INR
1 USD =83.56 INR
1 EUR =89.13 INR
breaking news : ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം 40 ശതമാനം ജനങ്ങള്‍ക്ക് മാത്രം; സ്‌കോട്ട്ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; വംശീയ ന്യൂനപക്ഷങ്ങള്‍ക്കും പോലീസിന്റെ നീതിനിര്‍വ്വഹണത്തില്‍ വിശ്വാസമില്ല! >>> കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക >>> ആഗോള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്ന 37 പേരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്; ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റ് നടത്തിപ്പിലൂടെ പ്രതികള്‍ ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ചതായി വിവരം >>> ജീവന്‍രക്ഷാ മരുന്നുകള്‍ യുകെയില്‍ കിട്ടാക്കനിയാകുന്നു; സ്ഥിതി രൂക്ഷമായത് ബ്രെക്സിറ്റിന് ശേഷമെന്ന് റിപ്പോര്‍ട്ട്; ആയിരക്കണക്കിന് രോഗികളുടെ ജീവനും ജീവിതവും ഭീഷണിയില്‍ >>> ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും എറിഞ്ഞു, ആളെ കൈയ്യോടെ പൊക്കി പൊലീസ്, മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയെന്ന് മൊഴി >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

ഉത്തരമെഴുതാതെ ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി, പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകന് ഉത്തരക്കടലാസില്‍ 200 രൂപ കൈക്കൂലിയും!!! സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു സംഭവം

പരീക്ഷയ്ക്ക് പഠിച്ചോ അല്ലെങ്കില്‍ കോപ്പിയടിച്ചോ ജയിക്കാമെന്ന പതിവ് രീതികളെല്ലാം തെറ്റിച്ച് ഒരു വിദ്യാര്‍ത്ഥി വ്യത്യസ്തമായി പരീക്ഷയെ സമീപിച്ച രീതി സോഷ്യല്‍ മീഡിയയെ തന്നെ ചിരിപ്പിക്കുകയാണ്. അധ്യാപകന് കൈക്കൂലി നല്‍കുകയാണ് വിദ്യാര്‍ത്ഥി ചെയ്തിരിക്കുന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി അധ്യാപകന് കൈക്കൂലി നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 200 രൂപ ഉത്തരക്കടലാസില്‍ ചുരുട്ടി വെച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷയെ നേരിട്ടത്.  വീഡിയോ അതിവേഗം ആണ് പ്രചരിച്ചത്. വീഡിയോയില്‍ അധ്യാപകന്‍ പരീക്ഷാപേപ്പര്‍ നോക്കുന്നത് കാണാം. 'ഈ വിദ്യാര്‍ത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണ്, അതിനാല്‍ മാര്‍ക്കൊന്നും നല്‍കാന്‍ കഴിയില്ല' എന്നും അധ്യാപകന്‍ പറയുന്നുണ്ട്.  'എന്റെ കോപ്പി ഞാന്‍ ഗുരുവിന് നല്‍കിക്കഴിഞ്ഞു, അദ്ദേഹം ആഗ്രഹിച്ചാല്‍ ഞാന്‍ പാസാകും' എന്നും ഉത്തരക്കടലാസില്‍ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കില്‍ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകന്‍ കാണിച്ചു തരുന്നുണ്ട്.  എന്തായാലും ഒരുത്തരം പോലും എഴുതാതെ പരീക്ഷയെ നേരിടാനും, അധ്യാപകന് കൈക്കൂലി നല്‍കാനും വിദ്യാര്‍ത്ഥി കാണിച്ച ധൈര്യം അപാരം തന്നെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്ട്രീറ്റ് ഫുഡില്‍ പാനി പൂരിയുടെ പുതിയ പതിപ്പ്, ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍!!! പുതുമയാര്‍ന്ന പരീക്ഷണം

ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ വ്യത്യസ്തതയ്ക്ക് നല്ല രുചിയും വേണം. വ്യത്യസ്തതയും രുചിയും ഒന്നിച്ചാകുമ്പോള്‍ പിന്നെ ആ ഭക്ഷണത്തിനായി ആളുകളുടെ തിരക്കായിരിക്കും. അത്തരത്തില്‍ എല്ലാം ഒരുമിക്കുന്ന ഒരു സ്ട്രീറ്റ് ഫുഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ സാധാരണക്കാരുടേയും ഇഷ്ടഭക്ഷണത്തിലാണ് ഒരു വെറൈറ്റി പരീക്ഷിക്കുന്നത്. പാനീപൂരിയിലെ വ്യത്യസ്ത പരീക്ഷണം ആണ് ഞെട്ടിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരന്‍ ആണ് പാനി പൂരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍ വിളമ്പുന്നു. ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേര്‍ത്താണ് പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടര്‍ന്ന് ധാരാളം തേനും ചേര്‍ക്കുന്നു. ഓരോ പൂരിയും ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. എന്തായാലും, ആളുകള്‍ ഒന്ന് പരീക്ഷിക്കാനുള്ള തയായറെടുപ്പിലും കൂടിയാണ്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് നേടിക്കൊണ്ടിരിക്കുന്നത്.  എന്നാല്‍ എല്ലാ ക്രിയാത്മതയ്ക്കും പല അഭിപ്രായങ്ങള്‍ ചുറ്റിനും ഉണ്ടാകും. അത്തരത്തില്‍ ഈ വിഭവത്തിനും എതിരുമായി പലരും എത്തിയിട്ടുണ്ട്

ഏറ്റവും മനോഹരമായ സമയത്തെ ആ ചിത്രങ്ങള്‍ ബ്രേക്കപ്പിന് ശേഷം ഇനി മാലിന്യ കൂമ്പാരത്തില്‍ തള്ളേണ്ട, ചൈനയില്‍ അതിനൊരു 'മികച്ച' പരിഹാരമുണ്ട്

ബിജിങ് : സന്തോഷ നിമിഷങ്ങള്‍ ഒരു ക്യാമറയില്‍ പകര്‍ത്തി ആല്‍ബമായോ ഫോട്ടോ ഫ്രെയിമായോ സൂക്ഷിക്കുന്ന പതിവുണ്ട്. പക്ഷെ ഒരു ബ്രേക്കപ്പിന് ശേഷം ഈ ഫോട്ടോകളും ആല്‍ബവുമെല്ലാം എന്ത് ചെയ്യുമെന്ന ചിന്ത ഉണ്ടോ? എന്നാല്‍ അതിനൊരു പരിഹാരം ചൈനയില്‍ ഉണ്ട്. വിവാഹ ഫോട്ടോയും ഷൂട്ടും ഒക്കെ മറ്റ് രാജ്യങ്ങളേക്കാളും വലിയ ബിസിനസാണ് ചൈനയില്‍ ഉള്ളത്. ആരാധനാലയങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും എല്ലാം നടത്തുന്ന ഫോട്ടോ ഷൂട്ട് വന്‍ ചിലവേറിയതുമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കണമെന്നുമാണ് വിശ്വാസം. പലതരം വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും ഓരോ വര്‍ഷവും മില്ല്യണ്‍ കണക്കിന് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്.  അങ്ങനെ വരുമ്പോള്‍ വലിയ ഫോട്ടോകളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളാറാണ് പതിവ്. ഇതിനെ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തിയാലോ എന്ന ആശയത്തില്‍ നിന്നാണ് ലിയു വി എന്ന കമ്പനി ഈ ഫോട്ടോകളെ ഇലക്ട്രിസിറ്റി ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കുന്നത്. പ്ലാസ്റ്റിക്, അക്രിലിക്, ഗ്ലാസ് എന്നിവയില്‍ തീര്‍ത്ത ഭീമാകാരമായ ഫോട്ടോകളും ചെറിയ ആല്‍ബങ്ങളും വിവാഹ ഫോട്ടോ ഉള്‍പ്പെടുത്തിയ അലങ്കാര വസ്തുക്കളും എല്ലാം ഇതില്‍ ഉണ്ടാകും. രണ്ട് വ്യക്തികളുടെ ഏറ്റവും മികച്ച സമയത്ത് എടുത്ത ഫോട്ടോകളുടെ സ്വകാര്യതയും ഇവിടെ സൂക്ഷിക്കാറുണ്ട്. മറ്റ് ജൈവ മാലിന്യത്തോടു ചേര്‍ത്താണ് ഇവയെ വൈദ്യുതിയാക്കി മാറ്റുന്നത്. ഇവിടെ എത്തിക്കുന്ന ഫോട്ടോകളുടെ മുഖങ്ങള്‍ അപ്പോള്‍ തന്നെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. പലരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ ഈ ഫോട്ടോകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാവണം ഇത് നശിപ്പിക്കാന്‍ തയ്യാറാവുന്നതെന്ന് ഫാക്ടറിയിലെ ജീവനക്കാരന്‍ പറയുന്നു. മാത്രമല്ല, ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്ന് താന്‍ കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യുകയും അന്തിമ തീരുമാനം ലഭിക്കുന്നതിനായി മെസേജ് അയച്ച് തിരികെ മറുപടി കിട്ടുമ്പോള്‍ മാത്രമാണ് ഇവ ഇല്ലാതാക്കുകയുള്ളൂവെന്നും കമ്പനി ഉടമ പറയുന്നു. ചൈനയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 2.9 മില്യണ്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നത്.

നായയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍, നായ കരടിക്കുടുംബവുമായി കളിച്ച് ഉല്ലസിച്ച് ഹാപ്പിയായി കാട്ടില്‍!!! തിരികെ കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

അരുമയായി വളര്‍ത്തുന്ന മൃഗത്തെ കാണാതായല്‍ വീട്ടിലൊരു അംഗത്തെ കാണാതെ പോകുന്ന അതേ ടെന്‍ഷനായിരിക്കും. എന്നാല്‍ ഇവിടെ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും നായയെ കണ്ടെത്തിയതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. @sailorjerrithedogtrainer എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ  പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇവരുടെ കാണാതായ നായയെ കണ്ടെത്തുന്ന ഒരു വീഡിയോ ആണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരുടെ നായയെ തിരഞ്ഞത്. നായയെ അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണില്‍ തെളിഞ്ഞ തങ്ങളുടെ നായയെ കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും ഞെട്ടലും ആണ് ഉണ്ടായത്. കാട്ടില്‍ കരടിക്കുടുംബവുമായി കളിച്ച് നടക്കുകയാണ് നായ. റഷ്യന്‍ ഹസ്‌കി എന്ന നായയെ ആണ് കാണാതാവുന്നത്.  ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്‌കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്‌കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്‌കിയിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട പലരും കമന്റായി ചോദിക്കുന്നത് നായയെ തിരികെ കിട്ടിയോ എന്നാണ്.   

ബീച്ച് ടവ്വല്‍ വിഴുങ്ങി പെരുമ്പാമ്പ്, എക്‌സറേയിലൂടെ ടവ്വലിന്റെ സ്ഥാനം കണ്ടെത്തി കൃത്യമായി പുറത്തെടുത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പെരുമ്പാമ്പ് ബീച്ച് ടവ്വല്‍ അപ്പാടെ വിഴുങ്ങുകയും പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  ഓസ്‌ട്രേലിയയില്‍ ഒരു വീട്ടില്‍ വളര്‍ത്തുന്ന മോണ്ടി എന്ന പെരുമ്പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തങ്ങളുടെ പാമ്പ് എന്തോ വിഴുങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അവന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. ബീച്ച് ടവ്വലിന്റെ ഒരു ഭാഗം പാമ്പിന്റെ വായില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ നേരേ ഡോക്ടറുടെ അടുത്തേക്ക് ഓടുകയായിരുന്നു. കൃത്യമായി ടവ്വലിന്റെ സ്ഥാനം എവിടെയെന്ന് മനസ്സിലാക്കാനായി എക്‌സറേ എടുത്ത ശേഷം എന്‍ഡോസ്‌കോപ്പി ചെയ്യുകയും ശേഷം ടവ്വല്‍ വലിച്ചെടുക്കുകയുമായിരുന്നു. പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ച് വായില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് കടന്നു കളഞ്ഞു, ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് ഭാര്യ, 24 മണിക്കൂറിനുള്ളില്‍ തേടിപിടിച്ച് ഫേസ്ബുക്ക്‌

രണ്ടു മക്കളുള്ള ഒരമ്മയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുകയും അവര്‍ക്ക് 24 മണിക്കറിനുള്ളില്‍ അവര്‍ പറഞ്ഞത് പ്രകാരം ചെയ്ത് കൊടുക്കുകയും ചെയ്തു. അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ എന്നാണ് യുവതിയുടെ പേര്. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിത്തരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്. തന്നെ ഉപേക്ഷിച്ച് ഒരു വര്‍ഷമായി മുങ്ങിനടന്ന യുവാവിനെയാണ് സോഷ്യല്‍ മീഡിയ 24ണിക്കൂറിനുള്ളില്‍ തേടിപിടിച്ച് കൊടുത്തത്. തന്നെയും മക്കളെയും ഉപേക്ഷിച്ചിട്ടു മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് അഭ്യര്‍ഥിച്ച് അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിട്ടിരിക്കുമ്പോഴാണ് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് കടന്നുകളയുന്നത്. ഫോണ്‍നമ്പറും മാറ്റിയതോടെ ബന്ധപ്പെടാന്‍ മറ്റ് വഴികളില്ലാതെ പോയി. ഇയാള്‍ എവിടെയാണ് എന്നതിനെ കുറിച്ച് യുവതിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് യുവതി സോഷ്യല്‍ മീഡിയയില്‍ ഇയാളെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചത്. ചാള്‍സ് വിതേഴ്‌സ് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. ഇയാള്‍ ഒരു ഷെഫ് ആണ്. തന്റെ ഭര്‍ത്താവ് ഒരു വര്‍ഷമായി തന്നെയും മക്കളെയും അന്വേഷിക്കുകയോ കാണാന്‍ വരികയോ ചെയ്തിട്ടില്ലെന്ന് യുവതി പോസ്റ്റില്‍ പറയുന്നു.അയാള്‍ക്കൊപ്പം ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ വിവാഹമോചനം നേടിയിരുന്നു എങ്കില്‍ തനിക്ക് തന്റെ ജീവിതം ജീവിക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അയാളെ കണ്ടെത്താനാവാത്തതു കൊണ്ട് വിവാഹമോചനം നടക്കുന്നില്ല. അതിനുള്ള ഒപ്പുകള്‍ ഇട്ടാല്‍ മാത്രം മതി എന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ ഭര്‍ത്താവിനെ സോഷ്യല്‍ മീഡിയ വെറും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി. അതും യുവതി പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിംഗ് ആപ്പിലാണ് പലരും ഇയാളെ കണ്ടുമുട്ടിയിരുന്നത്.  മറ്റൊരു പോസ്റ്റില്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് യുവതി പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭര്‍ത്താവിനെ കണ്ടെത്താനായി എന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും യുവതി പോസ്റ്റില്‍ പറയുന്നു.

18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ ദമ്പതികള്‍ വളര്‍ത്തിയത് 159 പൂച്ചകളെയും ഏഴ് നായകളെയും, സ്ത്രീയ്ക്ക് 'നോഹസ് സിന്‍ഡ്രോം' ഉണ്ടെന്ന് കണ്ടെത്തല്‍!!!

മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തി തികഞ്ഞ മൃഗ സ്‌നേഹിയാകുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ വളര്‍ത്താവുന്നതിലും കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തി അവയ്ക്ക് ഉപദ്രവം ചെയ്യുന്ന ഒരു ദമ്പതികളെ കുറിച്ചുള്ള വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്നും വരുന്നത്. 18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ വയോധികരായ ദമ്പതികള്‍ വളര്‍ത്തിയത് 159 പൂച്ചകളെയും ഏഴ് നായകളെയുമായിരുന്നു. എന്നാല്‍ ഇവയ്ക്ക് കൃത്യമായി ഭക്ഷണമോ വെള്ളമോ കൊടുക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചിരുന്നില്ല. അവയെ ഒരുമിച്ച് വളര്‍ത്തി നരകിപ്പിക്കുകയായിരുന്നു.  മൃഗസംരക്ഷണ വകുപ്പ് എത്തുമ്പോള്‍ ഇവയില്‍ പലതും നീര്‍ജ്ജലീകരണവും പോഷകക്കുറവും മൂലം അവശനിലയിലായ നിലയിലായിരുന്നു. ഫ്രഞ്ച് കോടതി ദമ്പതികള്‍ക്കെതിരെ 1.35 കോടി രൂപ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു.  68കാരിയായ സ്ത്രീയും 52കാരനായ പുരുഷനും ആണ് ഇവര്‍. ഇവര്‍ തങ്ങളുടെ അപ്പാര്‍മെന്റില്‍ മൃഗങ്ങളെ ഒന്നിച്ചിട്ടു വളര്‍ത്തുന്ന അവസ്ഥയായിരുന്നു. അന്വേണത്തില്‍ സ്ത്രീയ്ക്ക് 'നോഹസ് സിന്‍ഡ്രോം' ഉണ്ടെന്ന് കണ്ടെത്തി. മൃഗങ്ങളെ ഒളിപ്പിച്ചു വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു മാനസിക പ്രശ്നമാണിത്. തനിക്ക് സംരക്ഷിക്കാന്‍ കഴിയുന്നതിലും അധികം മൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്ന മാനസികാവസ്ഥയില്‍ നിന്നാണ് ഈ വൈകല്യം ഉടലെടുക്കുന്നത്. പൂച്ചകളുടെയും നായകളുടെയും കരച്ചിലും ദുര്‍ഗന്ധവും അസഹനീയമായതോടെ അയല്‍വാസികളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. നിര്‍ജ്ജലീകരണം കാരണം ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും അപ്പാര്‍ട്ട്മെന്റില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പൂച്ചകളുടെയും നായകളുടെ ശരീരം പുഴവരിച്ച നിലയിലായിരുന്നു. ജീവനോടെ കണ്ടെടുത്ത മൃഗങ്ങളുടെ ആരോഗ്യ മോശമാണെന്ന് സ്ഥിരീകരിച്ചതോടെ ദമ്പതികള്‍ കുറ്റക്കാരാണെന്ന് ഫ്രാന്‍സിലെ നൈസ് ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു.  

കാന്റീനില്‍ വിളമ്പിയ സമൂസയില്‍ നിന്ന് ഗര്‍ഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയും, കേള്‍ക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്ന സംഭവം

ഏറ്റവും ശുചിയായി കഴിക്കേണ്ട ഭക്ഷണത്തില്‍ നിന്നും ഏറ്റവും വൃത്തിഹീനമായ അറപ്പുളവാക്കുന്ന വസ്തുക്കള്‍ കിട്ടിയ സംഭവം ആണ് പൂനെയില്‍ നിന്നും പുറത്ത് വരുന്നത്. കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ച വസ്തുക്കളെ കുറിച്ച് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഗര്‍ഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയുമാണ് കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ കാന്റിനീല്‍വിളംബിയ സമൂസയില്‍ നിന്നാണ് അറപ്പുളവാക്കുന്ന ഈ വസ്തുക്കള്‍ ലഭിച്ചത്.  സംഭവം നടക്കുന്നത് പൂനെയിലെ ചിഞ്ച്വാദിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് എത്തിച്ചതാണ് ആഹാര സാധനങ്ങളെന്നാണ് പുറത്ത് വരുന്ന വിവരം. ഇവിടത്തെ പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 27നാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറ്ററിംഗ് കരാറുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഒരു ബിസിനസുകാരന്‍ ഇത്തരം തരംതാണ പ്രവൃത്തി കാട്ടിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ കരാര്‍ റദ്ദാക്കി പുതിയാള്‍ക്ക് കരാര്‍ നല്‍കിയതിലുള്ള വിരോധത്തിലാണ് ഇയാള്‍ ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറയടക്കമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണം.

ആള്‍ക്കൂട്ടത്തിന് മുന്നില്‍ പാമ്പിനെ ഭയമില്ലെന്നും ധൈര്യശാലിയാണെന്നും തെളിയിക്കാന്‍ ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്, പക്ഷെ സംഭവിച്ചത് മറ്റൊന്ന്, വീഡിയോ പുറത്ത്

സോഷ്യല്‍ മീഡിയയില്‍ പാമ്പിനെ സംബന്ധിച്ച് നിരവധി വീഡിയോകള്‍ വരാറുണ്ട്. പലതും പലര്‍ക്കും പറ്റിയ അബദ്ധങ്ങളാണ് കാണിക്കുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. എക്സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല. ചുറ്റിലും കൂടിയിരിക്കുന്ന ആളുകള്‍ക്ക് മുന്‍പിലാണ് യുവാവ് അതിസാഹസികത കാണിച്ചത്. പാമ്പിനെ ഭയമില്ലെന്നും ധൈര്യശാലിയാണെന്നും തെളിയിക്കാന്‍ വേണ്ടിയാണ് മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ എടുത്ത് യുവാവ് ചുംബിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചുംബിച്ച് നിമിഷങ്ങള്‍ക്കകം യുവാവിന്റെ ചുണ്ടില്‍ കൊത്തിയാണ് പാമ്പ് പ്രതികരിച്ചത്. യുവാവിന് എന്തുസംഭവിച്ചു എന്ന തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

വരന്റെ വാഹനം അലങ്കരിച്ചത് പൊട്ടറ്റോ ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട്, വിവാഹമണ്ഡപത്തിലേക്ക് വ്യത്യസ്തമായ വരവ് അറിയിക്കാന്‍ മികച്ച മാര്‍ഗ്ഗമെന്ന് സോഷ്യല്‍ മീഡിയ

വിവാഹത്തിന് എന്തെങ്കിലും വെറൈറ്റി വേണോ? വരനോ വധുവോ അത്തരത്തില്‍ വെറൈറ്റി ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാം എന്നാണ് സോഷ്യല്‍ മീഡിയയുടെ തന്നെ അഭിപ്രായം. ഇവിടെ വരന്‍ മണ്ഡപത്തിലേക്ക് വാഹനത്തില്‍ വരുന്നതിലാണ് പ്രത്യേകത. പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളാല്‍ അലങ്കരിച്ച കാറിലാണ് വരന്‍ എത്തുന്നത്. സത്യപാല്‍ യാദവ് എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.  പല കമ്പനികളുടെ വിവിധ ഫ്ലേവറുകളിലുള്ള ചിപ്സ് പാക്കറ്റുകള്‍ കൊണ്ടാണ് കാര്‍ അലങ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം 77 ദശലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ട പലരും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് കമന്റ് ചെയ്യുന്നത്. ''സുസുകി ആയതിനാല്‍, ബ്രോ കാറിന്റെ ബില്‍ഡ് ക്വാളിറ്റി വര്‍ധിപ്പിക്കുകയാണ്'' - എന്ന് ഒരാള്‍ കളിയാക്കി. മറ്റൊരാള്‍ ചോദിച്ചത് ഇങ്ങനെ, ''ചിപ്‌സ് വില്‍ക്കാന്‍ ഇത് എന്ത് രീതിയാണ് ഭായ് ?.'-എന്നാണ്. തന്റെ സഹോദരന്റെ വിവാഹത്തിനും ഇതേ രീതിയില്‍ കാര്‍ അലങ്കരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ് ചെയ്തിരിയ്ക്കുന്നത്.  

More Articles

'മകനെ പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് അമ്മ തയ്യാറാക്കിയ നിയമം', ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണെന്ന് സോഷ്യല്‍ മീഡിയയും
സ്ത്രീധനത്തിന്റ പേരില്‍ വീട്ടുകാര്‍ വിവാഹം മുടക്കിയാല്‍ ഇങ്ങനെയാല്ലാതെ പിന്നെ എന്ത് ചെയ്യും? രാത്രിയില്‍ വിവാഹവേഷത്തില്‍ ഒളിച്ചോടിപ്പോകുന്ന വരനെയും വധുവിനെയും കണ്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ
മത്സ്യങ്ങള്‍ ലൈംഗീക വേളയില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദം പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു, വിചിത്രമായ പരാതി ഉന്നയിച്ച് ഫ്ളോറിഡ നിവാസികള്‍
'പ്രോപ്പോസല്‍ ഡേ' ആഘോഷിക്കാന്‍ സ്വിഗ്ഗിയില്‍ തയ്യാറെടുത്തത് 1.5 മില്യണ്‍ ചുവന്ന റോസാ പൂക്കള്‍, പാക്ക് ചെയ്ത റോസാപ്പൂകള്‍ക്ക് വേണ്ടി മിനുട്ടില്‍ ലഭിച്ചത് 251 ഓര്‍ഡറുകള്‍!!!
മകന്‍ ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് വീടുവിട്ടു പോയി, തിരിച്ചെത്തിയത് സന്യാസിയായി, അമ്മയില്‍നിന്ന് ഭിക്ഷ സ്വീകരിച്ച് വീണ്ടും വീടുവിട്ടിറങ്ങി
സഹോദരിയുടെ വിവാഹത്തിന് മാതാപിതാക്കള്‍ കരുതിവെച്ച സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് മൂത്ത സഹോദരി, കാരണം കേട്ട് വീട്ടുകാരും പോലീസും ഒരുപോലെ ഞെട്ടി
വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിലെല്ലാം സെക്‌സില്‍ നിന്നും ഒഴിഞ്ഞുമാറി ഭാര്യ, ഒടുവില്‍ ഭാര്യയെ ഡോക്ടറെ കാണിച്ചപ്പോള്‍ ഭര്‍ത്താവ് ആ സത്യം അറിഞ്ഞു!!!
'ഇറ്റ്സ് നോട്ട് മീ, ഇറ്റ്സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്' ഇനി പ്രണയം വേണ്ടെന്ന് വളരെ 'മധുരമായി' പറയാം, ഇതാണ് പുതുതലമുറയുടെ ബ്രേക്കപ്പ് കുക്കീസ്

Most Read

British Pathram Recommends