18
MAR 2021
THURSDAY
1 GBP =104.05 INR
1 USD =83.56 INR
1 EUR =89.13 INR
breaking news : ഉത്തരമെഴുതാതെ ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി, പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകന് ഉത്തരക്കടലാസില്‍ 200 രൂപ കൈക്കൂലിയും!!! സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു സംഭവം >>> നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന പേരില്‍ മലയാളി കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കെയര്‍ ഹോമിന്റെ നടപടി മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കുറ്റം സിഷേധിച്ച് കെയര്‍ വര്‍ക്കര്‍ >>> ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യുകെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു >>> ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ് >>> ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് അറിഞ്ഞ ഭാവം നടിക്കു്‌നില്ല്; 72% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പോലും അധികൃതര്‍ ഹാജരായില്ലെന്ന് കണക്കുകള്‍ >>>
Home >> NAMMUDE NAADU

NAMMUDE NAADU

കെ.കെ.ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവം: കേസില്‍ പ്രതിപ്പട്ടികയിലെ ആളുകളുടെ എണ്ണം കൂടുന്നു, കൂടുതല്‍ പേരെ പൊലീസ് പ്രതിചേര്‍ത്തു

വടകര : സോഷ്യല്‍ മീഡിയ വഴി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലെ കൂടുതല്‍ ആളുകള്‍. നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സല്‍മാന്‍ വാളൂര്‍ എന്നയാള്‍ക്കും എതിരേ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന നിഗമനമുണ്ട്. അതിനാലാണ് അധികം പേരെ പ്രതി ചേര്‍ത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തേ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തു. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.  യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.  തന്റെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്താനും തെറ്റിദ്ധാരണ പടര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നെന്നായിരുന്നു ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരുന്നത്. അതിനിടയില്‍ ഷാഫി പറമ്പിലും പല വിഷയങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു, പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്

കൊല്ലങ്കോട് : കേരളത്തില്‍ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്. കേരളത്തിന് ഇതുവരെ സുപരിചിതമല്ലാത്ത ആദ്യത്തെ അനുഭവമായിരിക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.  പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ആണ് ഇന്ന് നടത്തുന്നത്. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടത്തുന്നത്. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. ഉദയ് എക്സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.

മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം  സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ ചെയര്‍മാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം. അമിത വേഗതയാണ് അപകടത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുമ്പോഴും കയര്‍ കെട്ടിയ രീതിയില്‍ പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.  കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. മനോജിന്റെ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. പൊലീസിന്റെ പക്കല്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് നേരെയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  മരിച്ച മനോജ് ഉണ്ണിക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. മദ്യപിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്ന് ഇതിന് മുന്‍പ് പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം തള്ളി മനോജിന്റെ സഹോദരി ചിപ്പി രംഗത്തുവന്നു. പൊലീസ് പറഞ്ഞത് ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് വ്യക്തമാകാനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും സഹോദരി പറഞ്ഞു. പ്രദേശത്ത് രാവിലെ വരെയും തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും സജ്ജമാക്കട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.    

വിവാഹത്തിന്റെ അന്ന് പള്ളിമുറ്റത്ത് വരന്‍ ഫിറ്റായെത്തി, വധു വിവാഹത്തില്‍ നിന്നും പിന്‍മാറി വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരവും

പത്തനംതിട്ട : വിവാഹത്തിന്റെ അന്ന് മദ്യപിച്ച് എത്തി പള്ളിമുറ്റത്ത് പ്രശനമുണ്ടാക്കിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്റെ മദ്യപിച്ചുള്ള പെരുമാറ്റം കണ്ട് വധു വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ വിവാഹം മുടങ്ങി.  വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.

തൃശ്ശൂര്‍പൂരത്തിന് ഇന്ന് കൊടികയറും: പൂരത്തിന് കുരുക്കിട്ട് വനംവകുപ്പിന്റെ സര്‍ക്കുലര്‍, ആനകളുടെ 50 മീറ്റര്‍ അകലെ ആളുകള്‍ നില്‍ക്കാന്‍ പാടില്ല

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടികയറ്റം. പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടത്തും. ആദ്യ കൊടിയേറ്റ് നടക്കുക തിരുവമ്പാടി ക്ഷേത്രത്തിലാണ്. എന്നാല്‍ ഈ വര്‍ഷത്തെ പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ടിരിക്കുകയാണ് വനംവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പ്രകാരം ആനകളുടെ 50 മീറ്റര്‍ അകലെ ആളു നില്ക്കാന്‍ പാടില്ല. 15ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്ന് തുടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.  പക്ഷെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു തരില്ലെന്ന് ആന ഉടമ സംഘടന പ്രതിഷേധം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം തൃശൂരില്‍ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം നല്‍കുന്ന പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.  എല്ലാ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ആനകളെ അമിക്കസ് ക്യൂറി പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ഇന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ കൊടിയേറ്റം. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഉണ്ടാകും. തിരുവമ്പാടിയുടെ കൊടിയേറ്റം രാവിലെ 11 നാണു.തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളില്‍ കൊടി ഉയര്‍ത്തും. 11.20നും 12.15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം ഉണ്ടാവുക. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠന്‍ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടില്‍ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുന്നത്.

പടക്കവുമായി ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ കുടുങ്ങും, പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും, മൂന്നു വര്‍ഷം വരെ തടവ് കൂടാതെ പിഴയും ലഭിക്കാവുന്ന കുറ്റം

ഈ വിഷുക്കാലത്ത് പടക്കവുമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി വിലക്ക്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍പിഫ്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ പടക്കം വാങ്ങി തീവണ്ടിയില്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പുതിയ നീക്കമാണ് ആര്‍പിഎഫ് നടത്തുന്നത്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയാണ് തടവും പിഴയും ആണ് ലഭിക്കുക. ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം?ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐയോ എഎസ്‌ഐയോ നേതൃത്വം നല്‍കുന്ന നാലം?ഗ സംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും. മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മൂന്നു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാം, പുതിയ പരിഷ്‌ക്കാരവുമായി കെഎസ്ആര്‍ടിസി

പുത്തന്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് കെഎസ്ആര്‍ടിസി. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ പരിഷ്‌ക്കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ വരുന്നത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആന്ധ്രാപ്രദേശില്‍ രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്ന് 13 കുട്ടികള്‍ക്ക് ഷോക്കേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ അപകടനില തരണം ചെയ്തു

കുര്‍ണൂല്‍ : ക്ഷേത്രത്തിലെ രഥ പ്രദക്ഷണത്തിനിടെ ഷോക്കേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ ഉഗാഡി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.  13 കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. കുട്ടികളെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുര്‍ണൂലിലെ  ആശുപത്രിയില്‍ ആണ് കുട്ടികള്‍ ഇപ്പോള്‍. കുട്ടികള്‍ അപകടനില തരണം ചെയ്തെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  തെലുങ്ക് കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ തുടക്കമാണ് ഉഗാഡി. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ ദിവസം ആഘോഷിക്കാറുണ്ട്. 'ഇന്ന് രാവിലെ ഉഗാഡി ഉത്സവത്തിന്റെ സമാപനത്തിനിടെശേഷം 13 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. എന്നാല്‍ പത്ത് ശതമാനത്തില്‍ താഴെയാണ് പൊള്ളലേറ്റിട്ടുള്ളത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'... കുര്‍ണൂല്‍ പൊലീസ്  ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാര്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. വൈഎസ്ആര്‍സിപി നേതാവും പനയം എംഎല്‍എയുമായ കടസാനി രാമഭൂപാല്‍ റെഡ്ഡിയും നന്ദ്യാല ടിഡിപി സ്ഥാനാര്‍ഥി ബൈറെഡ്ഡി ശബരിയും പരിക്കേറ്റ കുട്ടികളെ കാണാന്‍ ആശുപത്രിയിലെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളമെന്ന് ബൈറെഡ്ഡി ശബരി ആവശ്യപ്പെട്ടു.

തൂക്കുകയറില്‍ നിന്ന് രക്ഷിക്കാന്‍ 'ബോചെ ടീ ചലഞ്ച്', പണം സ്വരൂപിക്കുന്നതിനായി യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത്

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത് എത്തിയിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തന്നെ 18 കോടി രൂപയോളം റഹീമിനു വേണ്ടി മനുഷ്യസ്‌നേഹികള്‍ നല്‍കിയിട്ടുണ്ട്.  ഇനി 16 കോടി രൂപയും കൂടി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആയതിനാല്‍ ശേഷിക്കുന്ന തുക പെട്ടെന്ന് സമാഹരിക്കാന്‍ വേണ്ടി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് ഏപ്രില്‍ 15 നു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു വണ്‍ ഡേ ചലഞ്ച് ആണ്. ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില.  ദിവസേന രാത്രി 9 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, പതിനഞ്ചായിരത്തോളം പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍, ദിവസേന www.bochetea.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ദുബായില്‍ വന്‍ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഓണ്‍ലൈനായി മാത്രമേ ഇപ്പോള്‍ ബോചെ ടീ ലഭ്യമാവുകയുള്ളു. ഈ മാസം അവസാനത്തോടെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിത്തുടങ്ങും.  മുന്‍പ് ബോചെ പറഞ്ഞിരുന്നത് ബോചെ ടീ വിറ്റുകിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരുകോടി രൂപ രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കും എന്നായിരുന്നു. എന്നാല്‍ ഇനിയും ഒരുപാട് കോടി രൂപ ആവശ്യം ഉള്ളത് കൊണ്ട് ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും, മുതലടക്കം ബോചെ റഹീമിനായി നല്‍കും. എല്ലാ മനുഷ്യസ്‌നേഹികളും ഈ ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചാലഞ്ചില്‍ പങ്കെടുത്ത് അബ്ദുള്‍ റഹീമിനെ തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു ചേരണമെന്ന് ബോചെ അഭ്യര്‍ത്ഥിക്കുന്നു.  

More Articles

മോഷണമുതല്‍ കൈവശം വച്ചതുകൊണ്ട് കുറ്റവാളിയാകണമെന്നില്ലെന്ന് സുപ്രീം കോടതി; 'മോഷ്ടിച്ച മുതലാണെന്നു പ്രതിക്ക് അറിയാമായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനാകണം'
2.07 കോടി രൂപ വാങ്ങി വഞ്ചിച്ചു: സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ പരാതി, അമ്പലപ്പുഴ സ്വദേശിയെ കബളിപ്പിച്ചത് സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു വാഗ്ദാനം ചെയ്ത്
'ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ല'; എലിസബത്ത് രാജ്ഞിയുടെ മനം കവര്‍ന്ന കേരള ഭക്ഷണം ഇതാണ്; രാജ്ഞിയുടെ ഒരിക്കലും മറക്കാത്ത കേരള സന്ദര്‍ശനം....
ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന എഴുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍; ഇരുവരും വിവാഹിതരായത് 2 വര്‍ഷം മുമ്പ്, കൃത്യം ഭക്ഷണത്തെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് മൊഴി
'മകനെതിരായ വാര്‍ത്ത 10 ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പ് പറയണം'; ഏഷ്യാനെറ്റിന് കെ സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്; 'നിയമനം നടപടി ക്രമങ്ങള്‍ പാലിച്ച്'
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ക്ലാസില്‍വച്ച് പ്രസവവേദന, ടോയ്ലറ്റില്‍ പ്രസവം, പേന കൊണ്ട് പൊക്കിള്‍കൊടി മുറിച്ചു; പത്താം ക്ലാസ്‌കാരന്‍ പിടിയില്‍
കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം:  ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
മലയാളിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൃത്യം നടത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു, അനാഥരായി മൂന്ന് മക്കള്‍

Most Read

British Pathram Recommends