1
April 2025
TUESDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പുതിയ സാമ്പത്തിക വർഷത്തിന് മുമ്പ് മാർച്ചവസാനം നേഷൻവൈഡ് ബാങ്കിൻറെ സേവനങ്ങൾ തകരാറിലായി, നട്ടംതിരിഞ്ഞ് ഉപഭോക്താക്കൾ! പണമെടുക്കാനും അയക്കാനും കഴിയുന്നില്ല; പരിഹരിച്ചുവെന്ന് ബാങ്ക് >>> ജിപി സർജറികളിൽ മൂന്നിലൊന്നും പരാജയം, 28 എണ്ണം ഉടൻ അടച്ചു പൂട്ടേണ്ടത്, രോഗികൾ വലയുന്നു; നടപടികളുമായി കെയർ ക്വാളിറ്റി കമ്മീഷൻ >>> വിഥിൻഷോ ഹോസ്പിറ്റലിലെ യുവ മലയാളി നഴ്‌സ് ജെബിൻ സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിച്ചു! വിയോഗം പുലർച്ചെ രണ്ടുമണിയോടെ, ഹൃദയം തകർന്ന് ഭാര്യയും പറക്കമുറ്റാത്ത 3 മക്കളും! >>> ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും സന്ദർശകർക്കും തിരിച്ചടി! യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ രാജ്യങ്ങൾ സ്റ്റഡി, വർക്ക്, വിസിറ്റിംഗ് വിസ ചാർജുകൾ ഇന്നുമുതൽ കുത്തനെ കൂട്ടുന്നു. യുകെയിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസും കൂടും >>> മാലിന്യങ്ങൾ കുമിഞ്ഞുകൂടി…ബിർമിംഹാമിലെ തെരുവുകൾ ചീഞ്ഞുനാറുന്നു; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് കൗൺസിൽ; 35 വാഹനങ്ങളും ജീവനക്കാരേയും അധികമിറക്കി മാലിന്യനിർമാർജനം നടത്തുമെന്ന് കൗൺസിൽ അധികൃതർ >>>
    യുകെ മലയാളികളിൽ നടുക്കവും നൊമ്പരവും വിതച്ച് ഹൃദയാഘാതം മൂലമുള്ള യുവാക്കളുടെ കുഴഞ്ഞുവീണ് മരണങ്ങൾ തുടരുന്നു. മാഞ്ചസ്റ്റർ വിഥിൻഷോയിലെ മലയാളി മെയിൽ നഴ്‌സ് ജെബിൻ സെബാസ്റ്റ്യൻഇന്ന് പുലർച്ചെയാണ് ഏവരേയും  ഞെട്ടിച്ച് ഹൃദയാഘാതം മൂലം തീർത്തും അപ്രതീക്ഷിതമായി മരണമടഞ്ഞത്. നാൽപത്  വയസ്സുമാത്രമായിരുന്നു പ്രായം. പുലർച്ചെ രണ്ടുമണിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ജെബിൻ ജോലിചെയ്തിരുന്ന വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ജെബിന്  മറ്റ്  അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു  വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സാണ് ജെബിന്‍. നാലു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഹൃദയം തകർന്ന അവസ്ഥയിലാണ് അൽഫോൻസയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളും.  മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയിരുന്നില്ല. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ്. ജെബിന്റെ മരണ വിവരമറിഞ്ഞ് ഇടവക വികാരി  ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതുദർശനവും സംസ്‌കാരവും അടക്കമുള്ള മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന്  ബന്ധുക്കൾ അറിയിച്ചു.
    ബിർമിംഹാമിന്റെ തെരുവുകൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ! ഏതുസമയവും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാം. ഈ മാസം രണ്ടാംവാരം  മുതൽ ബിർമിംഹാമിൽ ഇതാണ് അവസ്‌ഥ. മാസങ്ങളായി തുടർന്നുവന്ന ബിൻ തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരം,  മാർച്ച് 11 മുതൽ തുടർച്ചയായ സമരമായി മാറുകയായിരുന്നു.  ഇതേത്തുടർന്ന് ബിൻ പണിമുടക്കിനെ ബർമിംഗ്ഹാം സിറ്റി കൗൺസിൽ ഒരു മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചു. 17,000 ടൺ മാലിന്യം തെരുവുകളിൽ ഇതിനകം കൂടിക്കിടപ്പുണ്ടെന്ന് കൗൺസിൽ അധികൃതർ പറയുന്നു. മാലിന്യം നീക്കം ചെയ്യാൻ അതോറിറ്റി പാടുപെടുന്നതിനാൽ പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കുള്ള പ്രതികരണമായാണ് മേജർ ഇൻസിഡൻസ് പ്രഖ്യാപിച്ചതെന്ന് കൗൺസിൽ ലീഡർ ജോൺ കോട്ടൺ പറഞ്ഞു, ഇതാണ് പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ കാരണമായത്. ഈ പ്രഖ്യാപനം വഴി, 35 വാഹനങ്ങളും ജീവനക്കാരും അധികമായി വിന്യസിച്ചുകൊണ്ട് അതോറിറ്റിക്ക് തെരുവ് ശുചീകരണ പ്രവർത്തനങ്ങളും ഈച്ച നീക്കംചെയ്യലും വർദ്ധിപ്പിക്കാൻ കഴിയും. ചവർ നീക്ക തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും തൊഴിൽ തരംതാഴ്ത്തുന്നതിനും എതിരെയുള്ള പദ്ധതി നടപ്പാക്കുന്നതിൽ കൗൺസിൽ  പരാജയപ്പെട്ടുവെന്ന്  ആരോപിച്ചുകൊണ്ട്, മാർച്ച് 11 മുതൽ തുടർച്ചയായി യുണൈറ്റ് യൂണിയൻ അംഗങ്ങൾ പണിമുടക്കിലാണ്. മാലിന്യം കുന്നുകൾ കുന്നുകൂടുന്നത് കണ്ട് മതിയായെന്നാണ് നഗരത്തിലെ പല പ്രദേശങ്ങളിലുമുള്ള താമസക്കാർ പറയുന്നത്. ചില പ്രദേശങ്ങളിൽ ബിന്നുകൾ കാലിയാക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ ചവറുകൾ  കൂനകൂട്ടിയിടുന്നു.  മാലിന്യങ്ങൾ പലതും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. എലികളുടെയും ഈച്ചകളുടെയും ശല്യം പെരുകിക്കഴിഞ്ഞു ഇതുമൂലം സമീപവാസികളുടെ ജീവിതം ദുസ്സഹമായി  മാറിയതായും ആരോപിക്കുന്നു.  പാർലമെൻറ് ഹൗസ് ഓഫ് കോമൺസിൽ പണിമുടക്ക് വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ പ്രശ്നം പരിഹരിക്കാനും സമരം  ഒത്തുതീർക്കാനുമുള്ള യാതൊരുവിധ നടപടികളും സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും യൂണിയൻ ആരോപിക്കുന്നു.  പിക്കറ്റ് ലൈനുകളിലെ ജീവനക്കാർ വാഹനങ്ങൾ ഡിപ്പോയിൽ നിന്ന് പുറത്തേക്ക് പോകുന്നത് തടയുന്നതിനാലാണ് തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ ബുദ്ധിമുട്ടുന്നതെന്ന്   കൗൺസിൽ ലീഡർ  കോട്ടൺ പറഞ്ഞു. മേജർ ഇൻസിഡന്റ് പ്രഖ്യാപിക്കുന്നത് കൗൺസിലിന് "നഗരം നേരിടുന്ന അപകടസാധ്യതകൾ നന്നായി കൈകാര്യം ചെയ്യുന്നതിന് പങ്കാളികളുമായി പ്രവർത്തിക്കാൻ" അനുവദിക്കുന്നു, അതിൽ ഡാറ്റയുടെ വർദ്ധിച്ച പങ്കിടലും ഉൾപ്പെട്ടേക്കാം. അയൽ കൗൺസിലുകളിൽ നിന്നും സർക്കാരിൽ നിന്നുമുള്ള കൂടുതൽ പിന്തുണയും പരിശോധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നിലൊന്ന് ജിപി സർജറികൾ പരാജയമാണെന്ന് യുകെയിലെ പ്രമുഖ ദേശീയ ദിനപ്പത്രം നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.  ഇംഗ്ലണ്ടിലുടനീളമുള്ള 6,000-ത്തിലധികം പ്രാക്ടീസുകളുടെ സമഗ്രമായ ഓഡിറ്റിൽ 28 എണ്ണം പ്രവർത്തനം തുടരാൻ  തീരെ  'അപര്യാപ്ത'മാണെന്ന് റേറ്റുചെയ്‌തതായി കാണിക്കുന്നു. നിലവിലെ ഏറ്റവും മോശം സ്‌കോറാണ് ഈ സർജറികൾക്ക് ലഭിച്ചത്. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) റെഗുലേറ്ററുടെ കണക്കനുസരിച്ച്, മറ്റൊരു 288 സർജറികൾക്ക്  നിലവാരം മെച്ചപ്പെടുത്തൽ ആവശ്യമാണ്. ബാർക്കിംഗിലെയും ഡാഗെൻഹാമിലെയും 29.4 ശതമാനം സർജറികളും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.. കെന്റിലെ മെഡ്‌വേയിലും സമാനമായ ഉയർന്ന അനുപാതത്തിൽ, താഴ്ന്ന നിലവാരത്തിലുള്ള ചികിത്സാരീതികൾ (24.2 ശതമാനം) തിരിച്ചറിഞ്ഞു. തൊട്ടുപിന്നിൽ ഈസ്റ്റ് ലണ്ടനിലെ ഗ്രീൻവിച്ച് (19.4 ശതമാനം) ആയിരുന്നു. ലണ്ടനിലെ ബാർക്കിംഗിലും ഡാഗെൻഹാമിലും 34 ജിപി സർജറികളിൽ രണ്ടെണ്ണം 'അപര്യാപ്തമാണെന്ന്' കണക്കാക്കി - അതായത് 'സേവനം മോശം പ്രകടനം കാഴ്ചവയ്ക്കുന്നു, അത് നടത്തുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെ നടപടിയെടുത്തു. എട്ടെണ്ണത്തിന് 'മെച്ചപ്പെടുത്തൽ ആവശ്യമാണ് എന്ന് റേറ്റ് ലഭിച്ചു.  എല്ലാ ജിപി ശസ്ത്രക്രിയകൾക്കും മികച്ച സ്കോർ ഐൽസ് ഓഫ് സില്ലിക്ക് മാത്രമേ ഉള്ളൂ. കാരണം അവിടെ സർജറി ഒന്ന് മാത്രമേയുള്ളൂ. ഗോസ്‌പോർട്ടിലെ ബ്ലോസം ഹെൽത്ത് എന്ന 'അപര്യാപ്ത' റേറ്റിംഗുള്ള ഒരു ജിപി സർജറി, ഗർഭിണികൾക്ക് മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അവരെ അറിയിക്കാതെ, മനഃപൂർവ്വം പ്രീഗബാലിൻ നിർദ്ദേശിക്കുകയായിരുന്നു.   ഗർഭകാലത്ത് അപസ്മാരത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒരു മരുന്നാണ് പ്രീഗബാലിൻ. ഇത് ഗർഭകാലത്ത് ജന്മനാ വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  മറ്റൊന്ന്, ദി വൈറ്റ്‌സ്റ്റോൺ സർജറി ഇൻ ന്യൂനേട്ടൺ, അടുത്തകാലം വരെ, ജനറൽ മെഡിക്കൽ കൗൺസിൽ അതിന്റെ ലീഡ് ജിപിയെ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് ഒരു കൂട്ടം ലോക്കംസ് നടത്തിയിരുന്നു.
    സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ യുകെയിലെ പ്രമുഖ ബാങ്ക് നേഷൻ വൈഡിന്റെ സർവീസുകൾ അവതാളത്തിലായി. പണമെടുക്കാനും അയക്കാനും കഴിയാതെ രാജ്യമെങ്ങുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കൾ പാടുപെട്ടു. ഓൺലൈൻ സേവനങ്ങളാണ് കൂടുതലും പരാജയപ്പെട്ടത്.  പലർക്കും സ്വന്തം അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞില്ല.  ഇതോടെ നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അവരുടെ പരാതികൾ പ്രകടമാക്കി. മാർച്ച് 30ന് രാവിലെ സംഭവിച്ചതായി പറയുന്ന "ബ്ലാക്ക്ഔട്ടിനെക്കുറിച്ച്" ബിൽഡിംഗ് സൊസൈറ്റിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.  എങ്കിലും ഉപഭോക്താക്കൾക്ക് സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് ബാങ്ക് ഖേദം പ്രകടിപ്പിച്ചു.  റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഉച്ചസ്ഥായിയിലെത്തിയത്. നേഷൻവൈഡിന്റെ സേവനങ്ങളിൽ ഏകദേശം 1,500 പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു . പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ബാങ്ക് അറിയിച്ചെങ്കിലും തിങ്കളാഴ്ചയും നിരവധി പേർക്ക് ട്രാൻസാക്ഷനുകൾ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി.  ഈ പരാതികളിൽ 58 ശതമാനം മൊബൈൽ ബാങ്കിംഗുമായി ബന്ധപ്പെട്ടതായിരുന്നു, അതേസമയം 39 ശതമാനം പരാതികൾ ബിൽഡിംഗ് സൊസൈറ്റിയുടെ ഓൺലൈൻ ബാങ്കിംഗിലെ പരാജയങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് 4 ശതമാനം പ്രശ്നങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. "ബാങ്ക് ട്രാൻസ്ഫറുകളിൽ വീണ്ടും രാജ്യവ്യാപകമായി സ്തംഭിച്ചിരിക്കുന്നു, നാളെ നേരിട്ട് ഡെബിറ്റുകൾ ലഭിക്കേണ്ടതുണ്ട്, പണം ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്" എന്ന് X-ലെ ഒരു ഉപയോക്താവ് പറഞ്ഞു. “ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിംഗ് ആപ്പ് വഴി പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും, അവരുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങലുകൾ നടത്താനും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും. നേഷൻവൈഡ് വക്താവ് പറഞ്ഞു: "അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു." സാധാരണ സാമ്പത്തിക വർഷാരംഭവുമായി ബന്ധപ്പെട്ട ബാങ്കുകളിലെ കണക്കെടുപ്പ് ദിനവും അതിന് തൊട്ടുമുന്നിലെ ദിവസങ്ങളിലും കസ്റ്റമേഴ്സിന് സർവീസ് തകരാറുകൾ ഉണ്ടാകുക പതിവാണ്.  എന്നാൽ ഇത്തവണ മറ്റു ബാങ്കുകളെ കുറിച്ച് അത്തരം പരാതികൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Latest News
ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.
ASSOCIATION
    ലണ്ടൻ ∙ സിപിഐ (എം) 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ലണ്ടനിൽ നടന്ന ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ സമ്മേളനത്തിൽ ജനേഷ് നായർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും.  സംഘടനയുടെ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട മിക്കവരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ ചരിത്രം തിരുത്തി കുറിച്ചാണ് 60 വർഷത്തിലധികം നീണ്ട പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയായ ജനേഷ്‌ ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാണ്. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ ലണ്ടനിൽ നിന്ന് രണ്ട് പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ അറിയിച്ചു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹർസേവ് ബയിൻസും രാജേഷ് കൃഷ്ണയുമാണ് പ്രതിനിധികൾ.  
ബെറി സെന്റ് എഡ്‌മെന്റ് ബാഡ്മിന്റണ്‍ മലയാളി ക്ലബ് മാര്‍ച്ച് 2 ാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച ബാഡ്‌മെന്റണ്‍ ടുര്‍ണമെന്റില്‍ ജേതാക്കളായി സുഖീദ്, ആദിത്യന്‍ സഖ്യം ഒന്നാം സമ്മാനം കരസ്ഥമാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫ്‌ലോയിഡ്, ജിതു സഖ്യം മികച്ചപ്രകടനം കാഴ്ച വെച്ച് കനത്ത വെല്ലുവിളി ഉയര്‍ത്തി റണ്ണേഴ്‌സ് അപ്പായി രണ്ടാം സ്ഥാനവും നേടി. സഫോള്‍ക്ക് കൗണ്ടിയില്‍ നിന്നുള്ള 16 ടീമുകളാണ് ആദ്യറൗണ്ടുമുതല്‍ മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ കൃത്യം പത്തുമണിയോടു ക്ലബ് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്ത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കോര്‍ട്ടുകളിലായി വാശിയേറിയ മത്സരമാണ് നടന്നത്. സാക്ഷികളായി നിരവധി ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളികളും ഒത്തുകൂടി. വിജയികളെ ക്ലബ് നടത്തുന്ന ആഘോഷപരിപാടിയില്‍ ആദരിക്കുമെന്ന് ബാഡ്മിന്റണ്‍ ക്ലബ് സെക്രട്ടറി ഡോ ബോബി സെബാസ്റ്റ്യന്‍ അറിയിച്ചു. വൈകുന്നേരം മൂന്നൂ മണിയോടുകൂടി  മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമാപന ചടങ്ങില്‍ടൂര്‍ണമെന്റില്‍ സഹകരിച്ച എല്ലാ ടീം അംഗങ്ങള്‍ക്കൂം ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രോട്ടക്ടറിനൂം സഘാടകര്‍ നന്ദി അറിയിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ടോമി ജോസഫ്, സുഖീദ് പാപ്പച്ചന്‍, റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തിയത്.
  ശിവഗിരി മഠത്തിന്റെയും ശിവഗിരി ആശ്രമം യുകെയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ 1925-ല്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാര്‍ഷികം ഹാര്‍മണിയില്‍ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദര്‍ഭത്തില്‍ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും. സാംസ്‌കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുദര്‍ശനങ്ങളില്‍ വിശ്വാസമുള്ളവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തില്‍ സമാധാനവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മതസൗഹാര്‍ദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സര്‍വ്വമത സമ്മേളനം ഹാര്‍മണിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ശ്രീനാരായണ ഗുരുദര്‍ശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, കവന്‍ട്രിയില്‍ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്ത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായും കെ ജി ബാബുരാജന്‍ (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്) ചെയര്‍മാനായും ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാര്‍മണിയുടെ പ്രധാന ലക്ഷ്യം.
    വെയിൽസിലെ പ്രകൃതിസുന്ദര ദേശവും അറിയപ്പെടുന്ന ടൂറിസ്റ് കേന്ദ്രവുമായ  പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ  രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവിൽ വന്നു. വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവർഷം എന്നീ അവസരങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ ഇവെന്റുകൾ നടത്തും.  കൂടാതെ ടൂർ, ചാരിറ്റി ഇവെന്റ്സ് എന്നിവ നടത്തുവാനും അസോസിയേഷൻ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു. രണ്ടുവർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തിൽ അരുൺ സൈമൺ ജനറൽ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവർ ആണ്.  ട്രഷറർ; ഷബീർ ബഷീർ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറർ- ജോമറ്റ് ജോസഫ്, പി ആർ ഒ; ആന്റണി എം ജോസ്, മീഡിയ കോഓർഡിനേറ്റർ- നിഖിൽ രാജ്, ആർട് കോഓർഡിനേറ്റർമാരായി മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാർ, സ്പോർട്സ് കോഓർഡിനേറ്റർമാരായി ബൈജു തോമസ്, പ്രിൻസി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചൽ കുര്യൻ. പ്രോഗ്രാം കോഓർഡിനേറ്റർമായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസർ- അനീസ് മാത്യു,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി നിഖിൽ ജോസഫ്, അൽഫിൻ ജോസഫ്, ജിജോ പുത്തൻപുരക്കൽ ജോസ്, ലിജോ തോമാസ് എന്നിവരും, എക്സ് ഒഫീഷ്യൽ മെമ്പേഴ്‌സ് ആയി പോൾ പുതുശ്ശേരിയും മാമൻ കടവിൽ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു.
SPIRITUAL
    റെയിൻഹാം ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.  ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.  ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷൻ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപഴ്സനും കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച്  വചനപ്രഘോഷണം നടത്തും. ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി വിമൻസ് ഫോറം ചെയർമാനും മിഷൻ പ്രീസ്റ്റുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ധ്യാനഗുരുവും ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കൽ തുടങ്ങിയ വൈദികർ സഹകാർമികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുകയും ചെയ്യും.
    വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.    പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വിസി ആണ് വിശുദ്ധവാര ധ്യാനവും തിരുവചന പ്രഘോഷണവും നയിക്കുന്നത്.   നോമ്പുകാല ദ്വിദിന ധ്യാനത്തിലും  തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ  നവീകരണവും ആത്മീയമായ  ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആണ് ബെഡ്ഫോർഡിൽ ക്രമീകരിക്കുക.   മാർച്ച് 15ന്   രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെയും ഔർ ലേഡി കത്തോലിക്കാ ചർച്ചിലും (Opp. Sainsbury's Kempton. MK42 8QB) 16ന്   വൈകിട്ട് 3  മണി മുതൽ 8 മണിവരെ ക്രൈസ്റ്റ് ദ് കിങ് കത്തോലിക്കാ ചർച്ചിലും (Harrowden Road, Bedford, MK42 9SP) ആണ്  ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. നോമ്പുകാല ധ്യാന ശുശ്രുഷയിൽ എല്ലാവരും പങ്കെടുക്കണമെന്ന് മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും ഓർമപ്പെടുത്തി.    
    ലണ്ടന്‍: പതിനെട്ടാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല, മാര്‍ച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് അര്‍പ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് ആണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരവധി വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നത് . മാര്‍ച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ടെന്നതിനാല്‍, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നല്‍കി പോരുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്ഠ വ്യക്തികളും പൊങ്കാലയില്‍ പങ്കു ചേരുന്നതാണ്. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റവര്‍ക്ക് നേതൃത്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 020 8478 8433
SPECIAL REPORT
ഇന്‍സ്റ്റഗ്രാം ഫീഡില്‍ 'സെന്‍സിറ്റീവ്, വയലന്റ്' കണ്ടന്റുകള്‍ നിറഞ്ഞിരിക്കുന്നുവെന്ന് പരാതി. സെന്‍സിറ്റീവ് കണ്ടന്റ് കണ്‍ട്രോള്‍ എനേബിള്‍ ചെയ്തിട്ടും ഇത്തരം കണ്ടന്റുകള്‍ ഫീഡുകളില്‍ നിരന്തരം വരുന്നതായാണ് പലരും പരാതി ഉയര്‍ത്തിയത്. പലരും തങ്ങളുടെ ഫീഡിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ''ആരെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ഇത് ശ്രദ്ധിച്ചോ? കഴിഞ്ഞ ഏതാനും മണിക്കൂറുകളായി എന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഫീഡില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും ഇത്തരം അനുഭവമുണ്ടോ? അതോ എനിക്ക് മാത്രമാണോ? എന്തെങ്കിലും തകരാറോ അല്‍ഗോരിതത്തിലെ മാറ്റമോ ആണോ?' എന്നിങ്ങനെ തുടങ്ങി പലരുടെയും സംശയം. ഇന്‍സ്റ്റാഗ്രാമിന്റെ ഉള്ളടക്ക മോഡറേഷന്‍ സിസ്റ്റത്തിലെ ബഗ് ആയിരിക്കാം ഇതിന് കാരണമെന്ന് പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സിറ്റീവ് ഉള്ളടക്കത്തിനായി എഐ പോസ്റ്റുകള്‍ സ്‌കാന്‍ ചെയ്യുകയും അവയുടെ ദൃശ്യപരത പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സിസ്റ്റം തകരാറിലായാല്‍, അത്തരം ഉള്ളടക്കം കൂടുതല്‍ പ്രേക്ഷകര്‍ക്ക് കാണിക്കാന്‍ ഇത് കാരണമായേക്കാം. ഇന്‍സ്റ്റാഗ്രാമിന്റെ അല്‍ഗോരിതത്തിലെ മാറ്റമാണ് മറ്റൊരു വിശദീകരണം. ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചില പോസ്റ്റുകള്‍ക്ക് തെറ്റായി മുന്‍ഗണന നല്‍കിയിരിക്കാം, ഇത് അത്തരം ഉള്ളടക്കത്തില്‍ വര്‍ദ്ധനവിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് മെറ്റാ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
CINEMA
    ബുക്ക് മൈ ഷോയിൽ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’. കേരളത്തിലെ തിയേറ്ററുകൾ വർഷങ്ങൾക്കുശേഷം  വീണ്ടും ആളുകളെക്കൊണ്ട് നിറഞ്ഞത് എമ്പുരാന്റെ ബുക്കിങ്ങിനാണെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. എമ്പുരാൻ റെക്കോർഡുകളുടെ  തമ്പുരാനായി മാറുമെന്ന സൂചനകൾ നൽകുന്നതാണ് ബുക്കിങ് ദിന സംഭവങ്ങൾ. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്.  ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 93,500 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്.  ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. 85000 ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്റെ ജവാൻ വിറ്റിരുന്നത്. വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡ് ആണ് ‘എമ്പുരാൻ’ നിമിഷങ്ങൾകൊണ്ട് തകർത്തത്. മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും ബ്രേക്ക് ആയ അവസ്ഥ ഉണ്ടായി. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചുകഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച എല്ലായിടത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത വ്യാജമാണെന്ന് പിആർ.ഒ മാധ്യമങ്ങളെ അറിയിച്ചു. 73 കാരനായ മമ്മൂട്ടി അർബുദ രോഗത്തിന് ചികിത്സയിലാണെന്നും അതാണ് ഷൂട്ടിങ്ങുകളിൽ പങ്കെടുക്കാത്തതെന്നും വ്യാജവാർത്തകൾ പതിവായി പടച്ചുവിടുന്ന ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. നടന് അർബുദം ബാധിച്ചെന്ന് വ്യാപകമായി സോഷ്യൽ മീഡിയയിലും  പ്രചരിച്ചിരുന്നു. തുടർന്നാണ് മമ്മൂട്ടിയുടെ ടീം വാർത്തകൾ തള്ളി രം​ഗത്തെത്തിയത്. പ്രചരിക്കുന്ന വാ​ർത്തകളെല്ലാം വ്യാജമാണെന്നും താരം റംസാൻ നോമ്പിലാണെന്നും അദേഹത്തിന്റെ ടീം വ്യക്തമാക്കി. “റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദേഹം അവധിയിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും അദ്ദേഹം അവധിയെടുത്തത്.  മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദേഹം തിരികെയെത്തും” നടന്റെ പിആർഒ മാധ്യമങ്ങളെ അറിയിച്ചു. ഉടനെ തിയേറ്ററിലെത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ബാബു ആന്റണി, ഐശ്വര്യ മേനോൻ, നീത പിള്ള, ഗായത്രി അയ്യർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഇന്റര്‍വ്യൂയില്‍ പോയിരുന്ന് എന്തും സംസാരിക്കുന്ന നടന്‍ എന്ന ടാഗ്ലൈന്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും. പക്ഷെ ആ അഭിമുഖങ്ങളെല്ലാം സസൂക്ഷമം നിരീക്ഷിക്കുന്ന വ്യക്തിക്ക് മനസ്സിലാകും സിനിമയെ എങ്ങനെ വളരെ സീരിയസ്സായി നോക്കി കാണുന്നു എന്ന്. സിനിമയെ കുറിച്ച് അഭിമുഖങ്ങളിലെ വളരെ മികച്ച ചോദ്യങ്ങള്‍ക്ക് ധ്യാനിന്റെ മറുപടികള്‍ കൈയ്യടിച്ച് പോകും. വളരെ സൂക്ഷ്മമായി തന്നെയാണ് ധ്യാന്‍ സിനിമയെ നിരീക്ഷിക്കുന്നത്. സിനിമയെ വളരെ സീരിയസ്സായി കാണുന്ന വ്യക്തിയാണ് ധ്യാന്‍ എന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായ കാര്യമാണ്. ധ്യാനിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ പ്രസ്മീറ്റില്‍ ഉണ്ടായ ഒരു സംഭവം ആണ് വാര്‍ത്തയാകുന്നത്. പ്രൊമോഷന്‍ പരിപാടിക്കിടെ യൂട്യൂബറുമായി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. ഇതിനെതിരെ ആണ് ധ്യാന്‍ പ്രതികരിച്ചത്. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് യൂട്യൂബറോട് പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷെ അപ്പോഴും ധ്യാനിന്റെ വാക്കുകളില്‍ കാണികളായവര്‍ കൈയ്യടിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍, 'ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്' എന്നായിരുന്നു ''വളരെ പേഴ്‌സണലായിട്ടുള്ള ചോദ്യമാണ് നീ ചോദിച്ചത്. അത് നിനക്ക് ഈ പടത്തിന്റെ പ്രെമോഷന്‍ പാരിപാടിയില്‍, ഇത്രയും ആളുകള്‍ ഇരിക്കുമ്പോള്‍ ചോദിക്കണമായിരുന്നോ? യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ നീ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് നിനക്ക് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്''- ധ്യാന്‍ പറഞ്ഞു. ''എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ്. നീ ഇത്രയും സമയമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് വെറുപ്പിക്കലാണ്. എന്നെയും അവിടെ ഇരിക്കുന്ന മുഴുവന്‍ ആളുകളെയും വെറുപ്പിച്ചില്ലേ''- ധ്യാന്‍ ചോദിച്ചു. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്.
NAMMUDE NAADU
    ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും. ഒമ്പത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഇവർക്കൊപ്പം തിരിച്ചെത്തുമെന്നതാണ് ദൌത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. സ്റ്റാർലൈനർ പേടകം ആളില്ലാതെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.  നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വത്തം നല്‍കുന്നത്. കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
    മുതിര്‍ന്ന സിപിഐഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. മറ്റന്നാള്‍ ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക. അതേസമയം, ബിജെപി നേതാക്കൾ വന്നത് അനുമതി വാങ്ങാതെയാണെന്നും ഒരുതരത്തിലും ബിജെപിയിലേക്ക് മാറില്ലെന്നും പദ്‌മകുമാർ പിന്നീട്  പ്രതികരിച്ചു.
Channels
മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്ത് ഗായിക അമൃതസുരേഷും. സ്‌നാനം നടത്തുന്നതിന്റെ ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ നിന്ന് മഹാശിവരാത്രി ആശംസകള്‍ എന്ന കുറിപ്പോടെയാണ് അമൃത സ്‌നാനം നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുംഭമേള നടക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ അവിടെ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണയും അമൃത കുംഭമേളയില്‍ പോയിരുന്നു. അതിന്റെ വിഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് ഇത്തവണ പോകാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. അതൊരു ദിവ്യമായ ആത്മീയ അനുഭവമായിരുന്നു. ഇത്തവണയും ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും കഴിഞ്ഞ പ്രാവശ്യം തിക്കിലും തിരക്കിലും പെട്ട അനുഭവവും മനസ്സിലുള്ളതിനാല്‍ പോകുന്നത് സാധ്യമാവുമോ എന്നറിയില്ല. ദൈവം അനുഗ്രഹിച്ചാല്‍ വീണ്ടും ഞാന്‍ അവിടെ എത്തും എന്ന് പറഞ്ഞായിരുന്നു അമൃത സുരേഷ് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോ പങ്കുവച്ച് എത്തിയത്. വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ഇതുവരെ 63 കാടിയിലേറെപ്പേര്‍ പുണ്യസ്നാനം ചെയ്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്. മഹാകുംഭമേളയുടെ അവസാനദിവസം വന്‍തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ സംഗമം നടക്കുന്നയിടത്തേക്ക് വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. പ്രയാഗ് രാജിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്നിറങ്ങുന്ന പ്രവേശനകവാടങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകള്‍ ഉപയോഗിക്കാന്‍ തീര്‍ഥാടകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഏറ്റുവാങ്ങിയിട്ടുള്ള അത്രയും വിമര്‍ശനങ്ങള്‍ ഇതുവരെ മറ്റൊരു നടന്‍ ഭാര്യയും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ എന്നിരുന്നാലും അതൊന്നും വകവയ്ക്കാതെ തന്റെ ജീവിതവും തിരക്കുകളുമായി രേണു മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഡാന്‍സ് റീലുമായി എത്തിയിരിക്കുകയാണ് രേണു സുധി. ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാന്‍സ് നമ്പറുമായാണ് ഇത്തവണ രേണു എത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ചെയ്ത ഗ്‌ളാമര്‍ റീല്‍സ് വീഡിയോ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നിരവധി പേര്‍ രേണുവിനെ പിന്തുണയ്ക്കുകയും ചെയ്തു. ഡൈലാമോ എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്‌ളാക് ഔട്ട് ഫിറ്റില്‍ സ്‌റ്റൈലിഷ് ആയി രേണു പ്രത്യക്ഷപ്പെട്ടു. ലോഡിംഗ് നെക്സ്റ്റ് ബോംബ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. വിമര്‍ശനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുമെന്നും ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും രേണു പറഞ്ഞു. കൊച്ചിന്‍ സംഘമിത്രയുടെ നാടകമായ ഇരട്ട നഗരത്തില്‍ പ്രധാന കഥാപാത്രത്തെ രേണു അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനാണ് രേണുവിന്റെ ആഗ്രഹം.
വിജയ് മാധവ് ദേവിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ആയിരുന്നു ഫെബ്രുവരി 25ന്. പേരിടലിനു മുന്‍പേ തന്നെ കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. നൂലുകെട്ടിനു മുന്‍പേ തന്നെ ഫാന്‍സിനെ കൂട്ടിയ കുട്ടി താരം. ആഘോഷപൂര്‍വ്വം തന്നെ ചടങ്ങുകള്‍ നടന്നു. ആഘോഷപൂര്‍വ്വം നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചടങ്ങില്‍ മുഴുവന്‍ താരമായത് രാധിക സുരേഷ് ഗോപിയാണ്. മൂത്തമകന്‍ ആത്മജയുടെ ജനനസമയത്തും നൂലുകെട്ടിനും എല്ലാം സുരേഷ് ഗോപിയും രാധികയും ഭാഗം ആയിരുന്നു. രാധികയും സുരേഷ് ഗോപികയും ഒക്കെ ആയി അടുത്ത ബന്ധമാണ് വിജയ്ക്കും ദേവികക്കും. ഇരുവരും അവരുടെ അനുഗ്രഹം വാങ്ങാന്‍ പോയതൊക്കെ മുന്‍പും വൈറലായിരുന്നു. ഗിഫ്റ്റ് ആയി എന്താകും നല്‍കിയത് എന്നൊക്കെ ആയി ആരാധകര്‍. അതേസമയം കുഞ്ഞിന്റെ പേരിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ വരെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു ദേവിക സമ്മതിച്ചു എന്നാണ് വിജയ് പറഞ്ഞതും. ആത്മജ മഹാദേവ് എന്ന പേര് മനസ്സില്‍ തനിയെ വന്നപോലെയാണ് രണ്ടാമത്തെ കുട്ടിക്കും പേര് ഇട്ടത് എന്നും ദൈവത്തിന്റെ തീരുമാനം ആയിരുന്നു എന്നും വിജയും ദേവികയും വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി അവസാനമായിരുന്നു വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും പെണ്‍ കുഞ്ഞ് പിറന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി പാര്‍വ്വതി വിജയ്. കുടുംബ വിളക്കിലെ ശീതളായി എത്തിയാണ് മലയാളികള്‍ക്കിടയില്‍ താരം പ്രിയങ്കരിയായി മാറിയത്. പാര്‍വതിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി സീരിയല്‍ ക്യാമറമാനായ അരുണിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതോടെ ഒളിച്ചോടിയാണ് താരം വിവാഹിതയായത്. ഇപ്പോഴിതാ, വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് താരം വിവാഹ മോചിതയായെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വിഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത് ഈ യൂട്യൂബ് ചാനലിന് പാര്‍വന്‍ എന്നാണ് പേര്. ഞങ്ങള്‍ രണ്ടാളുടെയും പേര് ചേര്‍ത്ത് ഫാന്‍സുകാരാണ് അങ്ങനൊരു പേര് ഇട്ടത്. ഇനി മുതല്‍ അത് മാറ്റാന്‍ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം. പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോള്‍ കൂടെയുണ്ട്. ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്. കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ പിന്തുണയ്ക്കുക.''
നടിയും യുട്യൂബറുമായ ശ്രീവിദ്യ മുല്ലച്ചേരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തമ്പ്നെയിലും നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 'ഞാനും നന്ദുവും ഇപ്പോ ഒരുമിച്ചല്ല' എന്ന തലക്കെട്ടും വിഷമിച്ചിരിക്കുന്ന തന്റെ ഒരു ചിത്രവും ചേര്‍ത്താണ് ശ്രീവിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ശ്രീവിദ്യയും ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രനും വേര്‍പിരിഞ്ഞു എന്ന തെറ്റിദ്ധാരണ വന്നുവെന്നും കൂടുതല്‍ ആളുകള്‍ വീഡിയോ കാണാന്‍ ഇത്തരം തലക്കെട്ടുകളും തമ്പ്നെയിലും നല്‍കിയത് അല്‍പം കടന്നുപോയെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ചെയ്ത് ആളുകളെ പറ്റിക്കരുതെന്നും തലക്കെട്ടില്‍ പറഞ്ഞ കാര്യം സത്യമാകാതിരിക്കാന്‍ തങ്ങള്‍ പ്രാര്‍ഥിക്കാം എന്നുമെല്ലാം കമന്റുകളുണ്ട്. യഥാര്‍ഥത്തില്‍ ജോലിത്തിരക്ക് കാരണമാണ് ഭര്‍ത്താവ് ശ്രീവിദ്യയുടെ കൂടെയില്ലാത്തത്. ഇക്കാര്യം അവര്‍ വ്ളോഗില്‍ പറയുന്നുണ്ട്. 'എന്താണ് നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ ഇടാത്തത് എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയാണ് പറയുന്നത്. 2025-ലെ ആദ്യത്തെ വീഡിയോയാണിത്. ഇങ്ങനെയൊരു വീഡിയോ ആകുമെന്ന് കരുതിയില്ല. ഭയങ്കര വിഷമത്തിലണ്. ഞങ്ങളുടെ ഹണിമൂണ്‍ സമയമാണിത്. പക്ഷേ നന്ദു കൂടെയില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോയേ പറ്റൂ. ജോലി സംബന്ധമായും ഭാവി സംബന്ധിച്ചും ചില നിര്‍ണായക കാര്യങ്ങളുള്ളതുകൊണ്ടാണ് ഇങ്ങനെ മാറി നില്‍ക്കുന്നത്. ഇതിനിടയില്‍ പരസ്പരം മൂന്ന് ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. ഇതാണ് സത്യം. പുതിയ ഒരു വസ്ത്ര ബ്രാന്‍ഡ് ഞങ്ങള്‍ തുടങ്ങി. കാസര്‍കോട് ആണ് കടയുള്ളത്. ഒരുപാട് കാലത്തെ എന്റെ ആഗ്രഹമായിരുന്നു ഇത്. ജനുവരി 12-നായിരുന്നു ഉദ്ഘാടനം. ജനുവരി 25-ന് നന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹവും സഫലമായി. സ്വന്തമായി ഒരു റസ്റ്ററന്റ് വേണമെന്നായിരുന്നു നന്ദുവിന്റെ ആഗ്രഹം. അങ്ങനെ തിരുവനന്തപുരത്ത് ഒരു ടേക്ക് എവേ കിച്ചണ്‍ തുടങ്ങി.'-വീഡിയോയില്‍ ശ്രീവിദ്യ പറയുന്നു.
BUSINESS
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ്. പാപ്പരത്ത നടപടി നേരിടുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങള്‍ ഈ പ്ലാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാവൂ. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ ആദ്യം കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിലെ 895.85 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. നവംബര്‍ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ അദാനി പവറിന് 660 രൂപവരെ ഉയരാന്‍ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാര്‍ഷിക വളര്‍ച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയര്‍ന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ലാഭം 3,298 കോടി രൂപയായിരുന്നു.
ഫ്ളിപ്പ്കാര്‍ട്ട് ആകര്‍ഷകമായ ഓഫറുകളോടെ  ടാബ്ലെറ്റ് പ്രീമിയര്‍ ലീഗ് 2025 ( ടി പി എല്‍ 2025) ആരംഭിച്ചു. ടിപിഎല്ലിന്റെ ആദ്യ പതിപ്പില്‍ മികച്ച വില്‍പ്പന നടക്കുന്ന  ടാബ്ലെറ്റുകള്‍ക്ക് ഒരു ചുരുങ്ങിയ കാലയളവില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും.  സാംസങ്, ലെനോവോ, ആപ്പിള്‍, റിയല്‍മി, വണ്‍പ്ലസ്, റെഡ്മി, ലെനോവോ, എംഐ,  പോക്കോ, ഇന്‍ഫിനിക്‌സ് എന്നീ  ടാബ്ലെറ്റു കള്‍ക്ക് എക്സ്ചേഞ്ച് ഓഫറും നോ- കോസ്റ്റ് ഇംഎം ഐയിലും ലഭിക്കും. ഇതിന് പുറമെ, സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ  ടാബ്ലെറ്റുകള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ 'മിനിറ്റ്സിലൂടെ ടാബ്ലെറ്റുകള്‍ 10 മിനിറ്റിനുള്ളില്‍ തിരഞ്ഞെടുത്ത പിന്‍ കോഡുകളില്‍ ഡെലിവറി നടത്തും.
ജീവനക്കാര്‍ക്ക് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഡിബിഎസ് ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 തസ്തികകള്‍ വെട്ടിക്കുറക്കാനാകുമെന്ന് ഡിബിഎസ് സിഇഒ അറിയിച്ചു. സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കാണ് ഡിബിഎസ്. ഏകദേശം 41000 പേര്‍ ബാങ്കിലാകമാനമായി ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക, കരാര്‍ ജീവനക്കാരുടെ തസ്തികകളാണ് ഒഴിവാക്കാനുദ്ദേശിക്കുന്നതെന്നും എന്നാല്‍ സ്ഥിരം ജീവനക്കാരെ ഈ വെട്ടിച്ചുരുക്കല്‍ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരില്‍ എത്ര ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, നിര്‍ദ്ദിഷ്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവില്‍, ഡിബിഎസില്‍ 8,000 മുതല്‍ 9,000 വരെ താല്‍ക്കാലിക, കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാര്‍. കഴിഞ്ഞ വര്‍ഷം, ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി. മാര്‍ച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാന്‍ സു ഷാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐ മൊത്തത്തിലുള്ള അസമത്വം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു.
BP SPECIAL NEWS
ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.