വിദേശരാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറുന്ന വാർത്തകൾക്കൊപ്പം തന്നെ കൂടിവരുന്ന ഒന്നാണ് ഇതുമായി ബന്ധപ്പെട്ട പണം തട്ടിപ്പുകൾ. പാഴ് വാഗ്ദാനങ്ങളും,മികച്ച പെരുമാറ്റവും കാഴ്ച്ചവച്ചുകൊണ്ട് ലക്ഷങ്ങളുടെ തട്ടിപ്പുകളാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഇപ്പോൾ മുംബൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിനെതിരെയാണ് ഇത്തരത്തിൽ വിവിധ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയെന്ന പരാതി ലഭിച്ചത്. ഇവർ സമൂഹമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്.
130 ഓളം ആളുകളാണ് ഇവരുടെ ചതിക്കുഴിയിൽ വീണ് അഞ്ചു ലക്ഷത്തോളം പണം വരെ നഷ്ടപ്പെടുത്തിയത്.ഇതിൽ മലയാളികളായ 4 പേരും ഉൾപ്പെടുന്നുവെന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ്.
"സമൂഹമാധ്യങ്ങളിൽ സ്ഥാപനത്തെക്കുറിച്ചുള്ള മികച്ച റിവ്യൂവും റേറ്റിംഗും കണ്ടാണ് മുംബൈ മലാഡ് വെസ്റ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് " എന്ന് പറ്റിക്കപ്പെട്ടവരിൽ ഒരാൾ പ്രതികരിച്ചു."ഓഫർ ലെറ്ററും, കോൺട്രാക്ട് ഒപ്പിടാനുള്ള പേപ്പറുകളുമടക്കം ലഭിച്ചിരുന്നു.എന്നാൽ ഇവ നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ഇവരെ ബന്ധപ്പെട്ടപ്പോൾ അത്ര നാളത്തേതിൽ നിന്നും വിപരീതമായ രീതിയിലാണ് പെരുമാറിയത്. പിന്നീട് സ്ഥാപനം പൂട്ടിപ്പോവുകയും ചെയ്തു " എന്നും മൂന്നര ലക്ഷം രൂപയോളം നഷ്ടപ്പെട്ട യുവാവ് വ്യക്തമാക്കി.
ഈ തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടവർ ഇനിയും ഏറെയാണ്. ഇനിയെങ്കിലും വിദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ സ്ഥാപനങ്ങളുടെ സ്ഥിതിഗതികൾ അറിഞ്ഞു മാത്രം പണം നിക്ഷേപിക്കുക എന്ന് ഒരിക്കൽക്കൂടി ഈ വാർത്ത ഓർമിപ്പിക്കുകയാണ്.
യുകെ യിൽ വരവറിയിക്കുന്ന വേനൽക്കാലത്തിന് ഇത്തവണ പ്രതീക്ഷിക്കുന്നത്തിലും ഏറെ ചൂട് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ.മറ്റു വർഷങ്ങളെ അപേക്ഷിച്ച് അധികമായി ചൂട് അനുഭവപ്പെടാനും, ഉഷ്ണതരംഗങ്ങൾ ഉണ്ടാവാനും സാധ്യതകൾ ഉണ്ട്. ദീർഘാകാലത്തേക്ക് ചൂട് നിലനിന്നില്ലെങ്കിൽപ്പോലും, കടുത്ത ചൂടുള്ള അനേകം ദിവസങ്ങൾ ഈ വേനലിൽ ഉണ്ടാകുമെന്നത് കരുതിയിരിക്കണം.
വേനൽക്കാലത്ത് യുകെ യിലെ ശരാശരി താപനിലയായി കണക്കാക്കുന്നത് 10 മുതൽ 17 ഡിഗ്രി സെൽഷ്യസ് ആണ്.തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ കാര്യത്തിൽ ഇത് 16-17 ഡിഗ്രി സെൽഷ്യസ് ആണ്. വടക്കുപടിഞ്ഞാറൻ യൂറോപ്യൻ ജലാശയങ്ങളിലുള്ള കടുത്ത സമുദ്ര ഉഷ്ണത്തരംഗമാണ് ഇത്തവണ താപനില വർദ്ധിക്കാനുള്ള കാരണമെന്നും പറയപ്പെടുന്നു.
2022 ൽ ഇംഗ്ലണ്ടിൽ ഇതിനു മുൻപ് ഇതുപോലെ ഉയർന്ന അളവിൽ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇന്നേ വരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ താപനിലയായ 40 ഡിഗ്രി സെൽഷ്യസ് ആണ് അന്ന് രേഖപെടുത്തിയത്
Latest News
സാങ്കേതിക വിദ്യയുടെ സാധ്യതകളിലൂടെ പരിണാമം ചെയ്യപ്പെടുന്ന ഒരു ഡിജിറ്റൽ യുഗത്തിലാണ് നാം ജീവിക്കുന്നത്.ലോകത്തിലെ എല്ലാ തൊഴിൽമേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അതിന്റെ സാന്നിധ്യം വികസിപ്പിക്കുകയാണ്. ഈ ഡിജിറ്റൽ യുഗത്തിലെ പുതിയ ഒരു വാർത്തയാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
അടുത്ത വർഷത്തോടെ പൂർണ്ണമായും എഐ ടൂളുകൾ ഉപയോഗിച്ച് കൊണ്ടുള്ള പരസ്യങ്ങൾ നിർമ്മിക്കാൻ മാർക്ക് സുക്കർബർഗിന്റെ മെറ്റ കമ്പനി ഒരുങ്ങുന്നു എന്നതാണ് ആ വാർത്ത. ആഗോളതലത്തിൽ പല ആവശ്യങ്ങൾക്കായും മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരായി കോടിക്കണക്കിന് ഉപഭോക്താക്കളുണ്ട്. ഇതിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടുന്നു.ഇന്ന് പ്രധാനമായും പരസ്യങ്ങൾ പ്രചരിക്കുന്നത് പോലും ഈ സമൂഹാമാധ്യമങ്ങളിലൂടെയാണ്.
'മെറ്റ'പരസ്യനിർമ്മാണത്തിന് അടിത്തറ പാകുമ്പോൾ അത് പരസ്യക്കമ്പനികളെ ബാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ സംശയം.കാരണം പരസ്യത്തിനാവശ്യമായ ചിത്രങ്ങൾ, വീഡിയോകൾ,ടെക്സ്റ്റ് എന്നിവ ജനറേറ്റ് ചെയ്യുന്നത് മുതൽ ടാർഗറ്റ് ഓഡിയൻസിനെ തീരുമാനിക്കാനുള്ള ഓപ്ഷനുകൾ വരെ ഇതിലൂടെ ലഭ്യമാകും. പരസ്യങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നതിനോടൊപ്പം, ഇതിനായി ചിലവാകുന്ന തുകയും കണക്കാക്കും.ഇതിലൂടെ ആളുകൾക്ക് ആവശ്യമായ രീതിയിൽ തന്നെ പരസ്യങ്ങൾ എത്തപ്പെടും.പരസ്യം പങ്കുവയ്ക്കുന്ന ലൊക്കേഷന് അനുസരിച്ച് ഒരേ പരസ്യത്തിന്റെ ഒന്നിൽ കൂടുതൽ പതിപ്പുകളും ലഭ്യമായേക്കും എന്നാണ് റിപ്പോർട്ടുകൾ
ASSOCIATION
യുകെ യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തു. മെയ് 10 ന് ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തിയത്. മുൻ പ്രസിഡന്റായ എബിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആന്റണി വാർഷിക കണക്കും അവതരിപ്പിച്ചു. ശേഷം റിട്ടേണിങ് ഓഫീസർ റോയി ഫ്രാൻസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബെന്നി പാലാട്ടി (പ്രസിഡന്റ്), സജി ജോർജ്ജ് മുളക്കൾ ( സെക്രട്ടറി), ആന്റണി സെബാസ്റ്റ്യൻ ( ട്രഷറർ),രാജലക്ഷ്മി ജയകുമാർ, ജോസ് ജോൺ ( വൈസ് പ്രസിഡന്റ്) എന്നിവരാണ് 2025-2026 വർഷത്തേക്ക് സംഘടനയെ നയിക്കാൻ ഒരുങ്ങുന്നത്. ഇവർക്ക് പുറമെ ജിൽസൺ കുര്യാക്കോസ്, ജയ വിപിൻ,(ജോയിന്റ് സെക്രട്ടറി), സിബി തോമസ് (പിആർഒ), എബിൻ ബേബി, ജിജോ ജോസഫ് ( എക്സ് ഓഫീസ് കോ.), ആഷ്ലി കുര്യൻ, എബിൻ തോമസ് (സ്പോർട്സ് കോർഡിനേറ്റർ), സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ, രാജലക്ഷ്മി ജയകുമാർ ( ആർട്സ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തിരിക്കുന്നു.
അസോസിയേഷന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനും, സംഘടനയിൽ അംഗങ്ങളായ കുടുംബങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമൊപ്പം സാമുദായിക സൗഹൃദം വളർത്തിയെടുക്കാനും ശ്രദ്ധ ചെലുത്തുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
യുക്മ നേഴ്സസ് ഫോറമും യുക്മ യോർക്ഷയർ & ഹംബർ റീജിയനും സംയുക്തമായി നടത്തുന്ന നഴ്സസ് ഡേ സെലിബ്രേഷൻ ഈ മാസം 31 ന് വെക്ഫീൽഡിൽ വെച്ച് നടക്കും. വെക്ഫീൽഡിലെ, ഹോർബറി വർക്കിംഗ് മെംബേർസ് ക്ലബ് ൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യു കെ യിലെ തൊഴിലിടങ്ങളിൽ, ഏറ്റവും ശക്തമായ മലയാളിസാന്നിധ്യം നിലനിർത്തുന്ന നേഴ്സിംഗ് പ്രൊഫഷനിലുള്ളവരെ വരവേറ്റും, അനുമോദിച്ചും ഈ പരിപാടി പ്രൗഢഗംഭീരമായി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിംഗ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലടക്കം ഏറെ പ്രയോജനപ്പെടുന്ന സെഷനുകൾ ആണ് പരിപാടിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും വലിയ മലയാളി അസ്സോസ്സിയേഷൻ നെറ്റ്‌വർക്കിംഗ് നേടുന്നതിനും യുക്മ നേഴ്സസ് ഫോറം വഴിയൊരുക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കേറ്റ്, സി പി ഡി പോയ്ന്റ്സ് എന്നിവ നൽകുന്നതാണ്.
യുക്മ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്റെ ഉദ്ഘാടന നിർവ്വഹണത്തോടെ നേഴ്സസ് ദിനാഘോഷ പരിപാടികൾക്ക് തിരി കൊളുത്തും.നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ , റീജിയണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് , നാഷണൽ നഴ്സസ് കോ ഓർഡിനേറ്റർ സോണിയ ലുബി, റീജിയണൽ സെക്രട്ടറി അജു വർഗീസ്, നഴ്സസ് കോർഡിനേറ്റർസ് ഹരി കൃഷ്ണൻ, അലീന, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിവർ ചടങ്ങിൽ സംബന്ധിക്കും.
നേഴ്സിംഗ് കൺവെൻഷന്റെ ഭാഗമാകുവാനും, നഴ്സിംഗ് എന്ന മഹത്തായ സേവന മേഖലയെ ഒരുമിച്ചു ആഘോഷിക്കാനും ആദരിക്കാനും വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിയിൽ പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, കമ്മ്യൂണിറ്റി ബിൽഡിങ് എന്നിവയെല്ലാം ഒരുപോലെ സംയോജിപ്പിക്കാനാണ് യു.എൻ.എഫ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവാസി സംഘടനകളായ ഒഐസിസിയും, ഐഒസി യും യു കെയിൽ ഔദ്യോഗികമായി ലയിച്ചു. ഇന്നലെ നടന്ന ഓൺലൈൻ 'സും' മീറ്റിംഗിൽ ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോദയാണ് ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ഐഒസി യുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും, ക്യാബിനറ്റ് റാങ്കിലുള്ള കർണാടക എൻ ആർ ഐ ഫോറം വൈസ് ചെയർപേഴ്‌സണനുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ ഈ മീറ്റിംഗിൽ പങ്കു ചേർന്നു.
ലയന പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ അദ്ധ്യക്ഷരായി യു കെയിലെ സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവും, സംരംഭകയുയമായ ഷൈനു ക്ലെയർ മാത്യൂസിനെയും, ഐഓസി (യു കെ) കേരള ചാപ്റ്ററിന്റെ നിലവിലെ അധ്യക്ഷനും, മികച്ച സംഘാടകനുമായ സുജു കെ ഡാനിയേലിനെയും ഈ അവസരത്തിൽ നിയമിച്ചു. യു കെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇനിമുതൽ ഷൈനുവും, സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.പരിചയ സമ്പന്നരായ ഇരുവരുടെയും നേതൃത്വത്തിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും, കരുത്തോടും കൂടി മുന്നേറുമെന്നാണ് യു കെ യിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെയും,ഗ്ലോബൽ നേതാക്കളുടെയും വിലയിരുത്തൽ.
‘സൂം’ മീറ്റിംഗിൽ യു കെ യിൽ നിന്നും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കുചേർന്നിരുന്നു.രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും, തുറന്ന മനസ്സും ഐക്യവും വേണമെന്നും സാം പിത്രോദ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും തീർത്തും അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക കലാ സംഘടനയായ സി.എം. സി. സി യുടെ 2025-2026 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം ചേർന്ന പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.സാമൂഹികനന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള കലാസാംസ്‌കാരിക രംഗത്തെ മികവുറ്റ പ്രവർത്തനത്തിലൂടെ സാധാരക്കാരുടെ ഒരു സ്‌നേഹക്കൂട്ടായ്മയായി ഇതിനോടകം തന്നെ വളർന്നുകഴിഞ്ഞ സംഘടനയാണ് സി.എം. സി. സി .
സംഘടനയുടെ പുതിയ പ്രസിഡന്റായി ഷൈൻ മാത്യു, ജനറൽ സെക്രട്ടറിയായി സന്തോഷ് പി ജോർജ്ജ് ,എക്സിക്യൂട്ടീവ് കോ കോർഡിനേറ്ററായി സ്റ്റാൻലി ജോസെഫ്, വൈസ് പ്രസിഡന്റായി ഷിജോ സെബാസ്റ്റിൻ, ആർട്സ് സെക്രട്ടറിയായി ആൻസി ആന്റണി എന്നിവരടങ്ങുന്ന പതിനാറംഗ നേതൃത്വനിരയെയാണ് പൊതുയോഗത്തിലൂടെ തിരഞ്ഞെടുത്തത്. ഇവരിലൂടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാനും, ഇവ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് മറ്റ് അംഗങ്ങളുടെ വിശ്വാസം.
SPIRITUAL
കുട്ടികളിലെ വിശ്വാസ രൂപീകരണ പ്രക്രിയയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമൂഹിക കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്ന ബർമിങ്ങാമിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ രൂപത വാർഷിക കൂട്ടായ്മ സംഘടിപ്പിച്ചു.ബർമിങ്ങാമിലെ 'വാഷ് വുഡ് ഹീത്ത് ' അക്കാദമിയിൽ വച്ച് അരങ്ങേറിയ പരിപാടി നൂറുകണക്കിന് വിശ്വാസികളുടെ പ്രവാഹത്താലും, തികഞ്ഞ സഹകരണത്താലും ഒരു അപൂർവ്വ സംഗമവേദിയായി മാറി.
രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഇതേ തുടർന്ന് കുർബാന, വിശ്വാസ പ്രാഘോഷണ റാലി, പ്രെയിസ് ആൻഡ് വാർഷിപ് എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിയിരുന്നു. രൂപതയുടെ എസ്എംവൈഎം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് ചടങ്ങിന്റെ മറ്റൊരു പ്രധാന ആകർഷണമായി മാറി.
മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റവ.ഫാ. മാത്യു പാല രക്കരോട്ട് സ്വാഗതപ്രസംഗവും, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, പ്രൊക്കുറേറ്റർ റവ. ഫാ. ജോ മുല്ലശ്ശേരി തുടങ്ങിയവർ ആശംസകളും നേർന്നു.തുടർന്ന് മെൽവിൻ ജെയ്മോൻ പ്രസംഗം അവതരിപ്പിച്ചു. നേതൃത്വ നിരയായ കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ വൈകിട്ട് മിഷൻ ലീഗ് ഗീതത്തോടെയാണ് പരിപാടി അവസാനിച്ചത്.
സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; മുഖ്യകാർമ്മികത്വം വഹിക്കുന്നത് മാർ ജോസഫ് സ്രാമ്പിക്കൽ
ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന്, ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.
യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും ഏവർക്കും പങ്കുചേരാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
യുകെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് ജൂൺ 7ന് 'ഡിവൈൻ പെന്തക്കോസ്ത് ' പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു.സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോൾ പാള്ളിച്ചാൻകുടിയിൽ എന്നിവർ സംയുക്തമായി ശുശ്രുഷകൾ നയിക്കും.
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം പത്താംനാൾ, സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും തീനാളത്തിന്റെ രൂപത്തിൽ പരിശുദ്ധാന്മാവിന്റെ അഭിഷേകമുണ്ടായ ദിനത്തിലാണ് ആഗോള കത്തോലിക്കാ സഭ പെന്തക്കോസ്ത് തിരുനാളായി ആചരിക്കുന്നത്. ഇതേ ദിനത്തിലാണ് പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷകൾ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.ജൂൺ 7 ന് വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി പന്ത്രണ്ട് മണിയോടെ സമാപിക്കും
SPECIAL REPORT
മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ 'മണപ്പുറം ഫൗണ്ടേഷന്‍' നിര്‍ധനരും ഭിന്ന ശേഷിക്കാരുമായ 50 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഫൗണ്ടേഷന്റെ '' വിങ്‌സ് ഓണ്‍ വീല്‍സ് '' എന്ന പരിപാടിയുടെ ഭാഗമായാണ് വാഹനങ്ങൾ വിതരണം ചെയ്തത്. കൊടുങ്ങല്ലൂര്‍ കെബീസ് ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ച് എംഎല്‍എ വി ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നേതൃത്വത്തിൽ വാഹന വിതരണവും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ പദ്ധതി അവതരണവും നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് സ്വാഗതം അർപ്പിച്ചു. കൈയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍, നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്,
കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് സജീവന്‍ ടിഎസ്, റിട്ട.ആര്‍ഡിഒ ജോയ്‌സണ്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ പോള്‍ തോമസ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സിഇഒ ജയപ്രസാദ് എംജെ, റിതി ജ്വല്ലറി എംഡിയും മണപ്പുറം ഫിനാന്‍സ് കോ പ്രമോട്ടറുമായ സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇതിനോടൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറും സിഎസ് ആര്‍ മേധാവിയുമായ ശില്‍പ തെരേസ സെബാസ്റ്റിയന്‍ നന്ദി പ്രസംഗം അവതരിപ്പിച്ചു.
'വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ' എന്ന മുദ്രാവാക്യവുമായി സാമൂഹ്യ ജീവിതത്തില്‍ ഭിന്ന ശേഷിക്കാര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാക്കി.
CINEMA
മോഹൻലാലിൻറെ മികച്ച പ്രകടനം,തരുൺ മൂർത്തിയുടെ സംവിധാനം, പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥ എന്നിവയിലൂടെ ഈ വർഷത്തെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ മലയാളം ചിത്രമാണ് 'തുടരും '. ഏറെ കാലത്തിന് ശേഷം മോഹൻലാലിന്റെ അഭിനയമുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരിൽ സന്തോഷം തീർത്ത ചിത്രത്തിനെ പ്രശംസിച്ചു കൊണ്ട് സിനിമാ മേഖലയിൽ നിന്നടക്കം ഒരുപാട് ആളുകൾ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ സെൽവരാഘവൻ ചിത്രത്തെക്കുറിച്ച് തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അഭിപ്രായം ഏറെ ശ്രദ്ധ നേടുകയാണ്. " തുടരും ഒരു ഗംഭീര ചിത്രമാണ്, മോഹൻ ലാൽ സാറിനെക്കൊണ്ട് മാത്രമേ ഈ സിനിമ ഇതുപോലെ ചെയ്യാൻ സാധിക്കുകയുള്ളു, അദ്ദേഹം എന്തൊരു അഭിനേതാവാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്‌റ്ററിന്റെ അഭിനയം കണ്ട് വിസ്മയിച്ചു പോയി " എന്നിങ്ങനെയാണ് അദ്ദേഹം എക്‌സിലൂടെ കുറിച്ചത്.
'തുടരും' എന്ന ചിത്രം ഒരുപാട് പ്രേക്ഷകരുടെയും, മോഹൻലാൽ ആരാധകരുടെയും ഹൃദയം കീഴടക്കുമ്പോൾ ഇത് ശെരിക്കും മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവാണ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രശംസകൾ വ്യക്തമാക്കുന്നത്.
സിനിമാ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ഹൃതിക് റോഷൻ ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തും.കാലമെത്ര കഴിഞ്ഞാലും മാറാത്ത സ്റ്റാർഡവും, ആരാധകക്കൂട്ടവുമാണ് ഹൃതിക് റോഷനുള്ളത്.കെജിഎഫ്, സലാർ, കാന്താരാ, എന്നിങ്ങനെ പല പാൻ- ഇന്ത്യൻ ഹിറ്റുകൾക്കും അടിത്തറയിട്ട ഹോംബാലെ ഫിലിംസിന്റെ കൂട്ടുകെട്ടിൽ താരമെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്.
" ധൈര്യത്തിന്റെയും, ഗാംഭീര്യത്തിന്റെയും, മഹത്വത്തിന്റെയും ഒരു കഥ ഇവിടെ ആരംഭിക്കുന്നു" എന്നാണ് ഹോംബാലെ ഫിലിംസ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. "പ്രേക്ഷകർക്ക് വേണ്ടി ഒരു മികച്ച സിനിമാ അനുഭവം പങ്കുവയ്ക്കാൻ ഹോംബാലെ ഫിലിംസുമായുള്ള ഈ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു" എന്നാണ് ഹൃതിക് റോഷന്റെ വാക്കുകൾ.
എന്ത് തന്നെയായാലും ചിത്രം ഒരു വൻവിജയമായി മാറുമെന്നും, പല റെക്കോർഡുകളും തകർക്കുമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം ഹരികൃഷ്ണൻ ലോഹിതദാസ് , സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസ് എന്നിവർ നിർവ്വഹിക്കും.
NAMMUDE NAADU
തമിഴ്‌നാട്ടിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിലെ വടുകപ്പാളത്ത് താമസിക്കുന്ന മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ്‌വികയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. അണ്ണാനഗർ സ്വദേശിയും, ഒരു പണമിടപാട് സ്ഥാപനത്തിൽ ജോലിക്കാരാനുമായ പ്രവീൺ എന്ന യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. പൊന്മുത്ത് നാഗറിലുള്ള അഷ്വികയുടെ വീട്ടിൽ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കി പ്രവീൺ എത്തുകയും,ഇരുവരും തമ്മിൽ ചില വാക്കേറ്റങ്ങൾ നടന്നതിനെ തുടർന്ന് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തി ആക്രമിക്കുകയുമാണ് സംഭവിച്ചത്.വീട്ടിൽ നിന്നും ഒച്ച കേട്ട് ഓടി വന്ന അയൽക്കാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
കുറച്ചു കാലം മുൻപ് പ്രതി പെൺകുട്ടിയുടെ വീടിന്റെ അടുത്ത് താമസിച്ചു വന്ന സാഹചര്യത്തിൽ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടർന്ന് ഏറെ നാളായി പിറകെ നടന്ന് ശല്യം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം പെൺകുട്ടി തന്റെ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചതോടെ പ്രവീൺ വൈരാഗ്യപൂർവ്വം കൊല ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പ്രണയത്തിന്റെ പേരിൽ ഏറിവരുന്ന കൊലപാതകങ്ങളും, ക്രൂരകൃത്യങ്ങളും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെങ്കിൽ പോലും അത് എന്നും മനുഷ്യരെ കണ്ണീരിലാഴ്ത്തുന്നതാണ്.ഇതുപോലെയുള്ള ക്രൂരകൃത്യങ്ങൾ ഇനിയും തുടരുന്നത് തടയാൻ തക്കതായ ശിക്ഷാനടപടികൾ ഉണ്ടാവണമെന്നത് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം.
മഴക്കാല ഭീതിക്കും, വീട് അടച്ചിരുന്ന് ഇരുട്ടിനെ കൂട്ട് പിടിച്ച നേരത്തിനും ഇന്ന് വിട. മഴ തോർന്ന ആശ്വാസത്തിൽ, തെളിവെയിലിന്റെ ഭംഗിയിൽ സംസ്ഥാനത്തെ 12900 ത്തോളം സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം അരങ്ങേറും.ആദ്യമായി അക്ഷര മുറ്റത്തേക്കെത്തുന്ന കുരുന്നുകൾക്കും, പകുതി വഴിയിൽ മഴക്കെടുതിയിൽ അ വധികൾ നീണ്ടു പോയവർക്കും ഇന്ന് സ്കൂളിൽ വന്നുചേർന്ന് സൗഹൃദത്തിന്റെ സന്തോഷം ആവോളം ആസ്വദിക്കാം.
നിറമുള്ള ബലൂണുകളും, സമ്മാനങ്ങളുമായി കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും ഒരുങ്ങി കഴിഞ്ഞു.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചേർന്ന വാർത്താസമ്മേളനത്തിൽ പങ്കുവച്ച വിവരങ്ങൾ അനുസരിച്ച് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലേക്ക് ആകെ 37 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തിച്ചേരും.
കലവൂർ ഗവണ്മെന്റ്. ഹയർ സെക്കന്ററി സ്കൂളിലാണ് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുക.മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ, മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന്, വിവിധ കലാപരിപാടികൾക്ക് ശേഷം, പ്രവേശനഗാനത്തിനൊത്ത് കുട്ടികൾ ചുവടു വയ്ക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രവേശനോത്സവം നടക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ മാത്രം അവധിയായിരിക്കും.
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രവർത്തനസമയത്തിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ഐഡഡ് ഹൈസ്കൂളുകളിൽ രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഇത്തരത്തിൽ അര മണിക്കൂർ അധികം കുട്ടികൾ ക്ലാസ്സിൽ ഇരിക്കണം. ഇതാണ് ഈ അധ്യയന വർഷത്തിൽ വന്ന പ്രധാനപ്പെട്ട മാറ്റം.
Channels
പതിനാല് വർഷങ്ങൾക്ക് ശേഷം തെലങ്കാന സംസ്ഥാന സർക്കാർ 'ഗദ്ദർ ' അവാർഡ് എന്ന പേരിൽ നൽകുന്ന ചലച്ചിത്ര അവാഡിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് ദുൽഖർ സൽമാൻ.വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ 'എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിനെ തേടി ഈ നേട്ടമെത്തിയത്. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച മൂന്നാമത്തെ ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ മറ്റ് മൂന്ന് അവാർഡുകളും 'ലക്കി ഭാസ്കർ ' സ്വന്തമാക്കി.
1992 ൽ യഥാർത്ഥത്തിൽ നടന്ന ഒരു പണം തട്ടിപ്പിനെ അടിസ്ഥാനമാക്കിയാണ് 'ലക്കി ഭാസ്കർ ' എന്ന പീരിയഡ് ഡ്രാമ ത്രില്ലെർ നിർമ്മിക്കപ്പെട്ടത്.തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രത്തിന് ' ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകരണവും, പ്രേക്ഷകശ്രദ്ധയും ലഭിച്ചിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പ്രദർശിപ്പിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ടൈറ്റിൽ കഥാപാത്രമായ 'ഭാസ്കർ ' ആയി ദുൽഖർ നടത്തിയ പ്രകടനം വ്യത്യസ്തവും, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ചു നിൽക്കുന്നതുമായിരുന്നു എന്ന തരത്തിൽ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഈ അവാർഡിലൂടെ കൂടുതൽ പ്രേക്ഷകരിലും ഇതേ അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്.
കമൽ ഹാസന്റെ വിവാദപരാമശത്തിനെതിരെ കർണാടകയിലെങ്ങും വിമർശനങ്ങൾ ഉയരുമ്പോൾ അതിനോടൊപ്പം ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനായ നാദബ്രഹ്മ ഹംസലേഖ.'കന്നഡ ഭാഷക്ക് ജന്മം നൽകിയത് തമിഴ് ആണ്' എന്ന കമലിന്റെ വാക്കുകൾക്കെതിരെ 'തമിഴ് ഭാഷയക്ക് ലിപിയുണ്ടായത് കന്നഡയിൽ നിന്നാണ്' എന്നു പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.കമൽ ഹാസൻ തമിഴ് ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, കന്നഡക്കാർക്ക് സ്വന്തം ഭാഷയിൽ അഭിമാനവും അതിനെക്കുറിച്ച് വ്യക്തമായ അറിവുമുണ്ടെന്നും ഹംസലേഖ കൂട്ടിച്ചർത്തു.
കമൽ ഹാസൻ - മണിരത്നം കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം 'തഗ് ലൈഫ്' ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കമൽ വിവാദത്തിനിടയായ വാക്കുകൾ സംസാരിച്ചത്. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധം ഉണ്ടാവുകയും, പല രാഷ്‌ട്രീയ പ്രവർത്തകരും വിമർശനങ്ങളുമായി രംഗത്ത് വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കമൽ ഹാസൻ മാപ്പ് പറയാതെ 'തഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കില്ല എന്ന് കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച സമയത്തിനുള്ളിൽ മാപ്പ് പറയാൻ താരം വിസമ്മതം പ്രകടിപ്പിച്ചതോടെ ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കണ്ട എന്നതാണ് സംഘടനയുടെ തീരുമാനം
മയാളികൾക്കേറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ചിരിച്ചും, ചിന്തിപ്പിച്ചും കടന്നു പോയ ചിത്രങ്ങൾ മുതൽ ഗിന്നസ് റെക്കോർഡിന്റെ ഉയരം വരെ തൊട്ട ഈ കലാകാരന് മലയാളി പ്രേക്ഷകർക്കിടയിൽ അത്രമാത്രം സ്വീകാര്യതയുണ്ട്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം ഗിന്നസ് പക്രു നായകനായെത്തിയ '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.
"സിനിമയും അഭിനയവും ആവണം ഒരു അഭിനേതാവിന്റെ ലഹരി. അതിനപ്പുറമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നല്ലതല്ല.അതിനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല. സിനിമാ മേഖലയിലെ ലഹരിയുടെ കടന്നുവരവിനെ ചെറുക്കൻ സിനിമാ സംഘടനയും, അതിലെ അംഗങ്ങളും കൃത്യമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്" എന്നിങ്ങനെയാണ് പക്രു പറഞ്ഞത്. ഇന്ന് എല്ലായിടത്തും വ്യാപകമായ ലഹരിയുടെ കടന്നു കയറ്റം കുട്ടികളിലേക്ക് വരെയെത്തുന്നത് ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇത് തടയാൻ സിനിമാ മേഖലയുലുള്ളവരടക്കം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഇതിനിടയിൽ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലത്തെച്ചൊല്ലി ഇപ്പോൾ നിലനിൽക്കുന്ന തർക്കങ്ങളെക്കുറിച്ച് സംസാരിക്കേ,അഭിനേതാക്കൾ അവരുടെ പ്രതിഫലം തീരുമാനിക്കുമ്പോൾ അത് സിനിമയെ തകർക്കുന്ന രീതിയിൽ ആവരുതെന്നും പ്രതികരിച്ചിരുന്നു.
ബലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം വളർത്തിയെടുത്ത നിവേദ തോമസ് ഇപ്പോൾ തെലുങ്കിലും താരമാണ്.14 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപിക്കുന്ന തെലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ, മികച്ച നടിക്കുള്ള പുരസ്‌കാരമാണ് നിവേദ സ്വന്തമാക്കിയിരിക്കുന്നത്.
നന്ദ കിഷോറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ '35 ചിന്ന കഥ കാതു' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ അവാർഡ് തേടിയെത്തിയത്. ഒരു സാധാരണ കുടുംബത്തിലെ വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമായ സരസ്വതി എന്ന വേഷം വളരെ തൻമയത്വത്തോടു കൂടിയാണ് നിവേദ ചിത്രത്തിൽ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളെയും, അതേ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന അഭിനയമാണ് അതിൽ എടുത്തുപറയേണ്ടത്. നിവേദ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അവാർഡ് വാർത്ത പങ്കുവച്ചതോടെ, ഏറ്റവും അർഹതപ്പെട്ട അവാർഡ് എന്നാണ് പേക്ഷകർ അതിനെ വിശേഷിപ്പിച്ചത്.
ഇതേ ചിത്രത്തിന് വേണ്ടി, കഥാപാത്രത്തിന്റെ പൂർണ്ണതയെ കണക്കിലെടുത്തു കൊണ്ട് നടി തന്റെ ശരീരഭാരം വർദ്ധിപ്പിച്ചിരുന്നു.എന്നാൽ ഇതിന്റെ പേരിൽ പൊതുവേദികളിലും, സമൂഹമാധ്യമങ്ങളിലും ബോഡി ഷെയ്മിങ്ങിനും, സൈബർ ബുള്ളിയിങ്ങിനും ഇരയാകുന്ന അവസ്ഥ വരെ നേരിടേണ്ടി വന്നു. ഇപ്പോൾ ഈ സിനിമയും,നിവേദയുടെ കഥാപാത്രവും വലിയ ചർച്ചയാകുമ്പോൾ ഇത്രയും നാളും വിമർശിച്ചവർക്കുള്ള ഒരു തിരിച്ചടിയായിത്തന്നെ ഈ പുരസ്‌കാരനേട്ടത്തെ കാണാൻ കഴിയും.
ബിന്റോ സ്റ്റീഫന്റെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' യെ പ്രശംസിച്ചതിന്റെ പേരിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
സിനിമയെക്കുറിച്ച് താൻ സംസാരിച്ചതിനെച്ചൊല്ലി പലരും പരാതി പറഞ്ഞെന്നും,നല്ല സന്ദേശം നൽകുന്ന ഒരു ചിത്രമെന്നതിനപ്പുറം ആരോപണ വിധേയനായ നടനെ അതിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്നും,തന്നെ സ്നേഹിക്കുന്നവരെ ഇതിലൂടെ വിഷമിപ്പിച്ചതിൽ ഖേദിക്കുന്നു ' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എം എ ബേബിയുടെ വാക്കുകൾ ഇങ്ങനെ, "പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.
സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമായാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി.അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവച്ചത്.
ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.പാർട്ടിയെയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട് "
കഴിഞ്ഞ ദിവസം,ഡൽഹി മലയാളികൾക്കൊപ്പം ചിത്രം കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ, മികച്ച അഭിപ്രായമാണ് എം എ ബേബി പങ്കുവച്ചത്. ചിത്രം പ്രസക്തമായ സന്ദേശവും, മികച്ച ആശയവും പങ്കുവയ്ക്കുന്നുണ്ടെന്നു പറഞ്ഞതിനോടൊപ്പം, സംവിധായകനും മറ്റെല്ലാ അണിയറപ്രവർത്തകർക്കും അനുമോദനങ്ങളും നേർന്നിരുന്നു.
BUSINESS
മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ 'മണപ്പുറം ഫൗണ്ടേഷന്‍' നിര്‍ധനരും ഭിന്ന ശേഷിക്കാരുമായ 50 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഫൗണ്ടേഷന്റെ '' വിങ്‌സ് ഓണ്‍ വീല്‍സ് '' എന്ന പരിപാടിയുടെ ഭാഗമായാണ് വാഹനങ്ങൾ വിതരണം ചെയ്തത്. കൊടുങ്ങല്ലൂര്‍ കെബീസ് ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ച് എംഎല്‍എ വി ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നേതൃത്വത്തിൽ വാഹന വിതരണവും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ പദ്ധതി അവതരണവും നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് സ്വാഗതം അർപ്പിച്ചു. കൈയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍, നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്,
കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് സജീവന്‍ ടിഎസ്, റിട്ട.ആര്‍ഡിഒ ജോയ്‌സണ്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ പോള്‍ തോമസ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സിഇഒ ജയപ്രസാദ് എംജെ, റിതി ജ്വല്ലറി എംഡിയും മണപ്പുറം ഫിനാന്‍സ് കോ പ്രമോട്ടറുമായ സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇതിനോടൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറും സിഎസ് ആര്‍ മേധാവിയുമായ ശില്‍പ തെരേസ സെബാസ്റ്റിയന്‍ നന്ദി പ്രസംഗം അവതരിപ്പിച്ചു.
'വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ' എന്ന മുദ്രാവാക്യവുമായി സാമൂഹ്യ ജീവിതത്തില്‍ ഭിന്ന ശേഷിക്കാര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാക്കി.
ക്രോംപ്ടണ്‍ ഗ്രീവ്സ് ഏറ്റവും പുതിയ സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി . സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. രണ്ട് മടങ്ങ് കൂടുതല്‍ നിശബ്ദ പ്രകടനം, എയറോഡൈനാമിക് ഡിസൈന്‍, ശക്തമായ വായുപ്രവാഹം, ദൈര്‍ഘ്യമേറിയതും ശക്തമായതുമായ മോട്ടോര്‍ ആയുസ്സ്, പ്രീമിയം എബിഎസ് ബോഡി എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ പ്രത്യേകതകള്‍. 9,799 രൂപ മുതല്‍ 16,249 രൂപവരെയാണ് വില.
ആധുനിക ഇന്റീരിയറുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൈലന്റ്പ്രോ ഫ്ലൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. "ഫാനുകള്‍ വ്യക്തിഗത ശൈലിയുടെ ഭാഗവും, പുതിയ ഡിസൈന്‍ പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതുമാണ്" എന്നും ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കല്‍സ് ആന്‍ഡ് പമ്പ്സ് ബിസിനസ് മേധാവി രജത് ചോപ്ര പറഞ്ഞു.
മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 സ്മാർട്ട്‌ഫോൺ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യ സ്മാർട്ട്‌ഫോണെന്ന നേട്ടമാണ് റേസർ 60 ഇതിനോടകം കൈവരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആംഗ്യത്തിലൂടെ മാത്രം,സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും ഇതിലൂടെ സാധിക്കും.
പ്രീമിയം പേൾ മാർബിളും ഫാബ്രിക് ഫിനിഷുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലിപ്പ് ഫോൺ കൂടിയായ റേസർ 60 യിൽ 6.9ഇഞ്ച് എൽടിപിഒ എൽഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂൺ 4 മുതൽ ഇവ വിപണിയിൽ ലഭ്യമാകും.
BP SPECIAL NEWS
മൂന്ന് വർഷത്തെ വിജയാരവങ്ങളുടെ തുടർച്ചയായി എൽ എസ് കെ പ്രീമിയർ കപ്പിന്റെ ഫോർത്ത് എഡിഷൻ (L S K PREMIER CUP 2025 4th Edition) ജൂൺ 15,29,ജൂലൈ 6 എന്നീ തീയതികളിൽ അരങ്ങേറും.ആകെ പതിനാറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വൈറ്റ് ബോളിൽ നടക്കുന്ന ഗ്രൂപ്പ്സ്റ്റേജിലെ മത്സരങ്ങൾ ജൂൺ 15,29 എന്നീ ദിവസങ്ങളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിൽ വച്ചും ജൂലൈ 6 ന് നടക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സെയിന്റ് ഹെലെൻസ് (L34 6JW) പ്രെസ്‌കോട്ട് ആൻഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വച്ചുമാണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കും.
2024 ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്‌സും, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽ എസ് കെ സൂപ്പർകിങ്‌സും കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്ന ഈ ക്രിക്കറ്റ് കാർണിവലിൽ 2024 ലെ റണ്ണർ അപ് മേഴ്‌സി സ്‌ട്രൈക്കേഴ്‌സ്, 2023 ലെ റണ്ണർ അപ് നൈറ്റ് മാഞ്ചെസ്റ്റെർ, എന്നീ ടീമുകളും, ഇവർക്ക് പുറമെ നോർത്ത് വെസ്റ്റിലെ മറ്റു പ്രമുഖ ടീമുകളും പങ്കെടുക്കും.
മത്സരത്തിലെ വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും ലഭിക്കും. ഇതുകൂടാതെ പ്ലേയർ ഓഫ് ദി മാച്ച് , ബെസ്റ്റ് ബാറ്റ്സ് മാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകും.
രാവിലെ 9 മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടുനിൽക്കും. ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിനായി ഫുട്ബോളിൻ്റെയും കലയുടെയും സാംസ്കാരിക നഗരി എന്നു അറിയപ്പെടുന്ന ലിവർപൂളിൽ അരങ്ങേരുന്ന ഈ മത്സരദിനം ഒരു വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ സംഘാടകർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
PRAVASI VARTHAKAL