18
MAR 2021
THURSDAY
1 GBP =109.81 INR
1 USD =84.06 INR
1 EUR =91.69 INR
breaking news : ബോംബ് ഭീഷണി… എയർ ഇന്ത്യ വിമാനം കാനഡയിലെ ആർട്ടിക് സിറ്റിയിൽ അടിയന്തരമായി ഇറക്കി! വിമാനത്തിൽ ജീവനക്കാരടക്കം 211 യാത്രക്കാർ, ഇന്ത്യ, കാനഡ സർക്കാർ പോരിനെത്തുടർന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര സംഘടനകൾ >>> ഹൈ കമ്മീഷണർമാരേയും ഉന്നത നയതന്ത്ര പ്രതിനിധികളേയും പുറത്താക്കിയും തിരിച്ചുവിളിച്ചും ഇന്ത്യ, കാനഡ സർക്കാർ പോര് വീണ്ടും രൂക്ഷം! കാനഡയിൽ സ്‌റ്റഡി, ഡിപെൻഡന്റ് വിസകളിൽ എത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിൽ, കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചേക്കും >>> കോട്ടയത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍, രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചു >>> ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു; നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് >>> ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും, ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം >>>
ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യുകെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.   2020 പകുതി വരെയുള്ള ഒരു വര്‍ഷക്കാലത്ത് ലോക്ക്ഡൗണ്‍ കാരണം 33,701 പേര്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോയതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ട് വിട്ട് പോകുന്നത് ഇപ്പോഴാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31,393 പേര്‍ ഇംഗ്ലണ്ട് വിട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.   തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ വെയ്ല്‍സിലേക്കുള്ള കുടിയേറ്റം 65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, സ്‌കോട്ട്ലാന്‍ഡിലെക്കുള്ളത് 11 ശതമാനമാണ് വര്‍ദ്ധിച്ചത്. വീടുകളുടെ വിലയും വാടകയും വര്‍ദ്ധിച്ചതും, വര്‍ദ്ധിച്ച ജീവിത ചെലവുകളുമാണ് പലരെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കം ചില സമ്പന്ന കുടുംബങ്ങളെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നതായി സ്‌കോട്ട്ലാന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.  
2023ലെ കണക്കുകളെ അപേക്ഷിച്ച് യുകെയില്‍ സ്റ്റഡി വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ ഗണ്യമായി കുറഞ്ഞതായി പുതിയ കണക്കുകള്‍.  ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വിസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നിമയ മാറ്റങ്ങളാണ് ആശ്രിതരുടെ വരവിനെ അട്ടിമറിച്ചത്. ഈ കണക്കുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന യുകെ യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 263,400 സ്പോണ്‍സേഡ് സ്റ്റഡി വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് പറയുന്നു. 2023 സമ്മറില്‍ 312,500 ആപ്ലിക്കേഷനുകള്‍ ലഭിച്ച സ്ഥാനത്താണ് ഈ ഇടിവ്. വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പന്‍ഡന്റ്സിനായി കേവലം 6700 അപേക്ഷകളാണ് ഈ സമയത്ത് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 59,900 ആയിരുന്നു. ജനുവരി മുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് നിലവിലുണ്ട്. ചില റിസേര്‍ച്ച് അടിസ്ഥാനമാക്കിയ കോഴ്സുകള്‍ക്കും, ഗവണ്‍മെന്റ് പിന്തുണയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കും മാത്രമാണ് ഇളവുള്ളത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് യുകെ യൂണിവേഴ്സിറ്റികളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുമെന്ന് മേഖല മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റ് കഠിനമായി മാറിയെന്ന് 140 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യുകെ വ്യക്തമാക്കുന്നു.
സ്‌പെയിനിലെ മാഡ്രിഡില്‍ നിന്ന് 70 മൈല്‍ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തലവേര ഡി ലാ റെയ്ന എന്ന നഗരത്തില്‍ ബ്രിട്ടീഷ് യുവാവ് അപകടത്തില്‍ മരണമടഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളില്‍ ഒന്നില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയില്‍ വീണാണ് 26 വയസ്സുകാരന്‍ മരിച്ചത്. അപകടം നടക്കുമ്പോള്‍ 24 വയസ്സുകാരനായ മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്‌പെയിനില്‍ മരിച്ച ബ്രിട്ടീഷ് യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതായും നടപടികള്‍ക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസിന്റെ വക്താവ് പറഞ്ഞു. പാലത്തില്‍ കയറാനും സമൂഹമാധ്യമങ്ങള്‍ക്കായി വീഡിയോ ചിത്രീകരിക്കുന്നതിനുമാണ് ഇവര്‍ തലവേരയില്‍ വന്നതെന്ന് സിറ്റി കൗണ്‍സിലര്‍ മകറേന മുനോസ് പറഞ്ഞു. പാലത്തിന്റെ മുകളില്‍ കയറുന്നതും അപകടകരമായ രീതിയില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. 192 മീറ്റര്‍ (630 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേബിള്‍ സ്റ്റേ പാലത്തില്‍ നിരോധനം അവഗണിച്ച് കയറുന്നവര്‍ വളരെയേറെ പേരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.    
ലണ്ടന്‍: ലണ്ടനിലെ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം പീഡനക്കുറ്റത്തിന് അറസ്റ്റിലായി. വെസ്റ്റ്മിന്‍സ്റ്ററിലെ ഒരു അഞ്ചുനക്ഷത്ര ഹോട്ടലില്‍ വച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്നാരോപണമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒക്ടോബര്‍ 9 ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൈറ്റ്ഹാള്‍ പ്ലേസിലെ എക്‌സ്‌ക്ലൂസീവ് കൊറിന്തിയ ഹോട്ടലില്‍ വച്ചാണ് 24 കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. സെന്‍ട്രല്‍ ലണ്ടനിലെ ഒരു ബാറില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും തുടര്‍ന്ന് ഹോട്ടലിലേക്ക് പോകുകയും ചെയ്തുവെന്നാണ് പരാതി. പരാതിക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഹോട്ടലിലെത്തിയ പോലീസ് പ്രതിയെ ചാറിങ് ക്രോസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഡിസംബര്‍ പകുതി വരെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിഎന്‍എ, വിരലടയാളം എന്നിവ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി കുറ്റം നിഷേധിച്ചിരിക്കുകയാണ്. നിയമപരമായ കാരണങ്ങളാല്‍ പൊലീസ് പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരമാണ് പ്രതി. പരാതിക്കാരിയുടെ അഭിപ്രായത്തില്‍, ഹോട്ടലില്‍ വച്ച് പ്രതി തന്നെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.പരാതി ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയില്‍ വിശദമായ പരിശോധന നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതിയില്‍ കേസ് നടപടികള്‍ തുടങ്ങും.    
Latest News
കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ തന്നെ മനുഷ്യ ശരീരം എക്‌സറേ പോലെ കാണാന്‍ സാധിക്കും. റഷ്യയിലെ സരന്‍സ്‌കില്‍ നിന്നുള്ള ഒരു കൗമാരക്കാരിയാണ് ഇത്തരത്തില്‍ വളരെ വിചിത്രമായ കണ്ണുകള്‍ ഉള്ളത്. തനിക്ക് രണ്ട് തരത്തിലുള്ള കാഴ്ചശക്തിയുണ്ടെന്ന് നടാഷ പറയുന്നു. ഒന്ന് ഒരാള്‍ക്ക് സാധാരണ കാണാനാകുന്ന രീതിയിലും മറ്റൊന്ന് സെല്ലുലാര്‍ തലം വരെ മനുഷ്യശരീരത്തിന്റെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. അവള്‍ക്ക് അവളുടെ രണ്ടാമത്തെ കാഴ്ച ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തനം നിര്‍ത്തുവാനും കഴിയും, പക്ഷേ ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് ഭയങ്കര തലവേദനയ്ക്ക് കാരണമാകുന്നു എന്ന് നടാഷ പറയുന്നു. നടാഷയുടെ ഈ കഴിവ് പകല്‍ സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ; നിരവധി റഷ്യന്‍ ശാസ്ത്രജ്ഞരും മെഡിക്കല്‍ സ്ഥാപനങ്ങളും നടാഷയുടെ ഈ അവകാശവാദം സത്യമണോ എന്നറിയാന്‍ പരിശോധനകള്‍ നടത്തി. അവയവങ്ങള്‍, ടിഷ്യുകള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവ കാണാനും കൃത്യമായ മെഡിക്കല്‍ രോഗനിര്‍ണയം നടത്താനുമുള്ള അവളുടെ കഴിവ് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. അവരില്‍ പലരും ഇതിലെ സത്യവസ്ഥ അറിയാന്‍ നടാഷയുടെ അടുത്തെത്തി. അവളെ വിശദമായി പരിശോധിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവളോട് ആവശ്യപ്പെട്ടു. നടാഷയുടെ ഈ കഴിവ് കൊണ്ട് ഒരിക്കല്‍ അവള്‍ ഒരു ഡോക്ടറെ പരിശോധിച്ചു. തുടര്‍ന്ന് അയാള്‍ക്ക് എവിടെയാണ് അള്‍സര്‍ ഉള്ളതെന്ന് അവള്‍ കണ്ടെത്തി. ഡെങ്കിനയെക്കുറിച്ചുള്ള ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററിയില്‍ ഒരു കാര്‍ അപകടത്തില്‍ ഇരയായ സ്ത്രീയുടെ എല്ലാ ഒടിവുകളും മെറ്റല്‍ പിന്നുകളും അവള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് പറയുന്നുണ്ട്.
ASSOCIATION
മോഹനപ്പള്ളി പിന്നീട് മോനിപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിലെ കൊച്ചുഗ്രാമമായ മോനിപ്പള്ളി പ്രവാസി സംഗമം യുകെയ്ക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. യുകെയില്‍ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് നയിക്കുവാന്‍ ആയിട്ട് സിജു കുറുപ്പന്‍ന്തറയില്‍(പ്രസിഡന്റ്) നോട്ടിഗ്ഹാം. ജിന്‍സ് സണ്ണി മംഗലത്ത് (സെക്രട്ടറി ),നോട്ടിഗ്ഹാം. നോബി കൊച്ചു പറമ്പില്‍ (ട്രഷറര്‍ ) വൂസ്റ്റര്‍ എന്നിവരെ ഒക്ടോബര്‍ അഞ്ചാം തിയതി സ്റ്റോക്ക് ഓണ്‍ ട്രണ്‍ന്റില്‍ വച്ച് നടന്ന സംഗമത്തില്‍ വച്ച് തെരെഞ്ഞെടുത്തു.   റെജി ശൗര്യാമാക്കിലും ,ലാന്‍സ് വരിക്കശ്ശേരിലും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഇപ്പോഴും വര്‍ഷത്തില്‍ ഒരു ദിവസം യുകെയുടെ ഏതെങ്കിലും നഗരത്തില്‍ ഒരു ദിവസം മാത്രമായി ഒത്ത് കൂടുന്ന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ ആള്‍ബലത്തില്‍ ഓരോ വര്‍ഷം ചെല്ലും തോറും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു. യുകെയില്‍ നിരവധി നാട്ടുകാരുടെ സംഗമം തുടങ്ങി നിന്നു പോവുകയും അതുപോലെ പല സംഗമങ്ങളും ഉദ്ധേശത്തില്‍ നിന്നും മാറി സഞ്ചരിച്ച് വളരെ ചുരുക്കം ആള്‍ക്കാരുമായി നടത്തപ്പെടുംമ്പോഴും മോനിപ്പള്ളി പ്രവാസി സംഗമം യുകെയുടെ അംഗങ്ങളുടെ ഒത്തൊരുമയും സഹകരണവുമായിട്ട് ഓരോ വര്‍ഷവും വളരെ മികച്ച രീതിയില്‍ നടത്തപ്പെടുന്നു. പതിനാറാമത്  സംഗമത്തില്‍ വച്ച് അടുത്ത വര്‍ഷത്തെ കമ്മറ്റിക്കാരായ സിജുവിനും, ജിന്‍സിനും, നോബിക്കും. അടുത്ത വര്‍ഷം വൂസ്റ്ററ്ററില്‍ വച്ച് നടത്തപ്പെടുന്ന സംഗമത്തിന് ആഥിതേയത്തം വഹിയ്ക്കുന്ന കുര്യാച്ചന്‍, സന്തോഷ് എന്നിവര്‍ക്ക് മുന്‍ പ്രസിഡന്റ് ജിജി, സെക്രട്ടറി ജോമോന്‍, ട്രഷന്‍ വികാസ് എന്നിവരില്‍ നിന്നും ബാനര്‍ കെമാറുകയുണ്ടായി. ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങള്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് അടുത്ത വര്‍ഷത്തെ സംഗമം വിജയമാക്കുവാനായിട്ടുളള പരിശ്രമത്തിലാണ്.
ലണ്ടന്‍: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് ഒക്ടോബര്‍ 25, 26 തീയതികളില്‍ഉഴവൂര്‍ സംഗമം നടക്കും.2013-ലാണ് ഇതിന് മുമ്പ് ഉഴവൂര്‍ സംഗമം ലണ്ടനില്‍ വച്ച് വളരെ വിപുലമായി നടത്തിയത്. സംഗമത്തിലേക്ക്യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്‍ക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജിജി താഴത്തുകണ്ടത്തില്‍ അറിയിച്ചു. എല്ലാവരും ഒരുമിച്ച് ഒത്തുചേരുവാനും കലാ കായിക മാമാങ്കങ്ങളില്‍ ഏര്‍പ്പെടുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ടീംമംഗങ്ങള്‍ അറിയിച്ചു. ഗൂഗിള്‍ ഫോം വഴിയുള്ള റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും പുതിയതായി തുടങ്ങിയ പാമ്‌സ് ഹോട്ടല്‍ എന്ന ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഹോട്ടലില്‍ താമസവും സമ്മേളനവും ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ചെക്കിന്‍ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാന്‍ പാകത്തിനുള്ള വിപുലമായ ഓള്‍ ഇന്‍ക്ലൂസീവ് പാക്കേജ് സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരികുന്നത്. ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ആണ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടന്‍: കേരള ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ (കല) യുകെ 28-ാമത് വാര്‍ഷിക ദിനാചരണം ഒക്ടോബര്‍ 19 ന് ബെര്‍കാംസ്റ്റഡ് സ്‌കൂളിലെ സെന്റിനറി തിയറ്ററില്‍ സംഘടിപ്പിക്കും. വയലാര്‍ സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ കവിത, സംഗീതം, തത്സമയ പ്രകടനങ്ങള്‍ എന്നിവ നടക്കും. മലയാളത്തിലെ ഇതിഹാസ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയെ അദ്ദേഹത്തിന്റെ കാലാതീതമായ കൃതികളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ആദരിക്കും. മുഖ്യാതിഥിയായി എത്തുന്നത് വയലാറിന്റെ മകനും മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയാണ്. ചടങ്ങില്‍ അദ്ദേഹം കലാപുരസ്‌കാരം ഏറ്റുവാങ്ങും. നൃത്ത പരിപാടികള്‍, വയലാറിന്റെ ജീവിതവും കവിതയും നാടകാവിഷ്‌കാരം, വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ തത്സമയ സംഗീത മാമാങ്കം എന്നിവയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും സന്ദര്‍ശിക്കാം: http://www.kala.org.uk ഇവന്റ് വിശദാംശങ്ങള്‍ തീയതി: ഒക്ടോബര്‍ 19, 2024 സമയം: 15:00 സ്ഥലം: ബെര്‍ഖാംസ്റ്റഡ് സ്‌കൂള്‍ സെന്റിനറി തിയേറ്റര്‍, കിങ്‌സ് റോഡ്, HP4 3BG
ബ്രിസ്റ്റോള്‍: യുകെയിലെ പുതുപ്പള്ളി മണ്ഡല പ്രവാസികള്‍ വീണ്ടും ഒത്തു കൂടുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും യുകെയുടെ നാനാഭാഗത്തു നിന്നും കുടിയേറി താമസിക്കുന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളില്‍ തങ്ങളുടെ നാടിന്റെ സ്മൃതികളും സൗഹൃദങ്ങളും പങ്കുവെക്കുവാനാണ് എത്തിച്ചേരുക. നിരവധിയായ പ്രാദേശിക സംഗമങ്ങള്‍ വിജയകരമായി യുകെയില്‍ നടക്കുന്നുണ്ടെങ്കിലും അതിലേറെ ശോഭയോടെ ഒരു മഹാസംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പതിനൊന്നാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നാളെ ശനിയാഴ്ച ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമം ആഘോഷമാക്കാന്‍ വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുര്‍, പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്. നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന പങ്കുവെക്കലുകളും വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തില്‍ പങ്കുചേരുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും ഉച്ച ഊണ് തയ്യാറാക്കുന്നതിന് പുറമെ വൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കുമ്പോള്‍ വ്യത്യസ്ത രൂചിക്കുട്ടിലുളള ഭക്ഷണങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരവുമാവും പുതുപ്പള്ളിക്കാര്‍ക്ക് ലഭിക്കുക. യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരും സംഗമ വേദിയില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ലിസാ: 07528236705 (07528236705), റോണി: 07886997251 സ്ഥലത്തിന്റെ വിലാസം St Johns Hall, Lodge Causeway, Fishpond Bristol, UK, BS16 3QG
SPIRITUAL
ഡെര്‍ബി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ മോര്‍ ബസേലിയോസ് എല്‍ദോ ബാവയുടെ 339-ാമത് ഓര്‍മ്മപെരുന്നാളും ക്രിസ്റ്റല്‍ ജൂബിലി ആഘോഷവും ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെട്ടു. പെരുന്നാളില്‍ വികാരി ഫാ. ബേസില്‍ ബെന്നിയുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫാ. നിധിന്‍ കുര്യാക്കോസ് പെരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. ബേസില്‍ ബെന്നി, ഫാ. നിധിന്‍ കുര്യാക്കോസ് കാത്തലിക് പള്ളി സഹവികാരി ഫാ. ഡിയോഗ്രേസിയസ്, ഡെര്‍ബി നോര്‍ത്ത് റീജിയന്‍ പാര്‍ലമെന്ററി മെമ്പര്‍ കാതറിന്‍ അക്കിന്‍സണ്‍, ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ ദേവാലയത്തിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം, വനിതാ സമാജത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, ദേവാലയത്തിന്റെ യൂത്ത് അസോസിയേഷന്‍, സ്റ്റുഡന്‍സ് മൂവ്മെന്റ് എന്നിവയുടെ ആരംഭവും നടത്തപ്പെട്ടു. ദേവാലയം സ്ഥാപിതമായത് മുതലുള്ള കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രധാന നിമിഷങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോയില്‍ ദേവാലയത്തില്‍ ശുശ്രൂഷിച്ച എല്ലാ വൈദികര്‍ക്കും നന്ദി അറിയിച്ചു. വാങ്ങിപ്പോയ ഫാ. ബിജി ചിറത്തിലാട്ടിന്റെ അനുസ്മരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച വീഡിയോ എല്ലാവരുടേയും കണ്ണ് നനയിച്ചു. ദേവാലയത്തില്‍ കഴിഞ്ഞ 15 വര്‍ഷ കാലയളവില്‍ ശുശ്രൂഷിച്ച ട്രസ്റ്റിമാരെയും സെക്രട്ടറിമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. 15 വര്‍ഷം വിജയകരമായ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് ഉപഹാരം നല്‍കി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും അതേതുടര്‍ന്ന് ദേവാലയത്തിന്റെ ഭക്ത സംഘടനകള്‍ സംയുക്തമായി അവതരിപ്പിച്ച കലാവിരുന്നും നടത്തപ്പെട്ടു. യൂത്ത് അസോസിയേഷന്റെ ആദ്യ പ്രവര്‍ത്തനമായ 'ഫുഡ് സ്റ്റാള്‍', വനിതാ സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 'റാഫിള്‍ ടിക്കറ്റ്' നറുക്കെടുപ്പ് എന്നിവയും നടത്തി. എല്ലാവര്‍ക്കും സ്നേഹവിരുന്ന് നല്‍കി. രാജു ചെറുവിള്ളില്‍ കോറെപ്പിസ്‌കോപ്പായുടെ മുഖ്യ കാര്‍മികത്വത്തിലും മുന്‍ വികാരി ഫാ. ജോണ്‍സണ്‍ പീറ്റര്‍, വികാരി ഫാ. ബേസില്‍ ബെന്നി എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെട്ടു. തുടര്‍ന്ന് പ്രദക്ഷിണവും, വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന ഉല്‍പന്ന ലേലവും നടന്നു. തുടര്‍ന്ന് നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിച്ചു.
ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോ:25 ന് വെള്ളിയാഴ്ച വാല്‍ത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ്‌സ് കാത്തലിക്ക് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും രോഗശാന്തി ശുശ്രൂഷക്കും ഉള്ള അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ഹീലിംഗ് പ്രയര്‍ ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകള്‍ അവസാനിക്കും. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി ആഗോള കത്തോലിക്കാ സഭ ജപമാലാമാസം ആയി ആചരിക്കുന്ന ഒക്ടോബറില്‍ മാതാവിന്റെ സംരക്ഷണയിലും മാദ്ധ്യസ്ഥത്തിലും ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍-07848808550, മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258 നൈറ്റ് വിജില്‍ സമയം: ഒക്ടോബര്‍ 25, വെള്ളിയാഴ്ച, രാത്രി 7:00 മുതല്‍ 11:30 വരെ. Venue: Our Lady & St. George's Catholic Church, Walthamstow, E17 9HU
ഡബ്ലിന്‍: പ്രശസ്ത വചന പ്രഘോഷകനും മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടറും, കല്യാണ്‍ താബോര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചുമാത്യു അച്ചന്‍) വി സി നയിക്കുന്ന ഡബ്ലിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ 28 വരെ അയര്‍ലന്റിലെ ബ്ലാക്ക് റോക്കില്‍ നടക്കും. ബ്ലാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍ ആണ് ത്രിദിന ധ്യാനം നടക്കുന്നത്. 26 ശനിയാഴ്ച 11.30 മുതല്‍ 7.30 വരെയും ഞായറാഴ്ച ഒരു മണി മുതല്‍ ഏഴര വരെയും തിങ്കളാഴ്ച 11.30 മുതല്‍ ഏഴര വരെയുമാണ് മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നടക്കുന്നത്. ഇതേ ദിവസങ്ങളില്‍ തന്നെ ''ആത്മീയം'' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും.വേദപാഠം പഠിക്കുന്ന കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളും ഗ്രൂപ്പ് രണ്ടില്‍ 7,8,9,10 ക്ലാസുകളിലും, ഗ്രുപ്പ് മുന്നില്‍ 11,12 ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികളെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോര്‍ത്ത് സൈഡില്‍ നിന്നും വരുന്നവര്‍ M 50 14 - എക്‌സിറ്റില്‍ ഇറങ്ങിയും, വാട്ടര്‍ ഫോര്‍ഡ് - വിക്ക്‌ലോ - ഭാഗത്ത് നിന്നും വരുന്നവര്‍ എക്‌സിറ്റ് 17 ല്‍ ഇറങ്ങി N 11 വഴി ധ്യാന കേന്ദ്രത്തില്‍ എത്താവുന്നതാണ്. അനുഗ്രഹ ദായകമാകുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തില്‍ എല്ലാവരേയും ക്ഷണിയ്ക്കുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: സിബി സെബാസ്റ്റ്യന്‍:0894488895 ജോയിച്ചന്‍ മാത്യു: 0872636441 ബിനുജിത്ത് സെബാസ്റ്റ്യന്‍: 0879464254 എന്നിവരുമായി ബന്ധപ്പെടുക. Address: Church of the Guardian Angels Newtownpark Ave, Rockfield, Blackrock, Co. DublinA94 WF89
SPECIAL REPORT
റോബോട്ടുകള്‍ എല്ലാം ചെയ്യുന്ന കാലം വിദൂരം അല്ല എന്ന് നേരത്തെ പണ്ട് മുതലേ ആളുകള്‍ ചിന്തിച്ച് തുടങ്ങിയതാണ്. ഇതാ ടെസ്ലയുടെ വീ റോബോട്ട് അക്ഷരാര്‍ത്ഥത്തില്‍ അത് തന്നെയാണെന്ന് തെളിയിക്കുന്നു. കാലിഫോര്‍ണിയയില്‍ നടന്ന ടെസ്ലയുടെ 'വീ റോബോട്ട്' പരിപാടിയില്‍ പുതിയ റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഒപ്റ്റിമസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ നിരവധി ഹ്യൂമനോയിഡ് റോബോട്ടുകള്‍ പരിപാടിയില്‍ അവരുടെ സ്വയംഭരണ ശേഷി പ്രകടമാക്കി കാണികളെ ഞെട്ടിച്ചു ഇലക്ട്രിക് വാഹനങ്ങള്‍ക്കപ്പുറം നൂതന റോബോട്ടിക്‌സിലേക്ക് വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന ടെസ്ലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ റോബോട്ടുകളുടെ അവതരണം.നാം ചെയ്യുന്നതുപോലെ എല്ലാ ദൈനംദിന ജോലികള്‍ ചെയ്യാനും ഒപ്റ്റിമസ് റോബോട്ടുകള്‍ക്ക് സാധിക്കും. ഭക്ഷണം വിളമ്പാനും കുട്ടികളെ പരിപാലിക്കാനും, വളര്‍ത്തു മൃഗങ്ങളുമായി നടക്കുവാനും എന്തിന്, പുല്‍ത്തകിടി വെട്ടാന്‍ പോലും ഒപ്റ്റിമസിന് കഴിയുമെന്ന് മസ്‌ക് പറഞ്ഞു. ഒപ്റ്റിമസ് റോബോട്ടുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 20,000 ഡോളറിനും 30,000 ഡോളറിനും ഇടയില്‍ വില വരുമെന്ന് മസ്‌ക് വെളിപ്പെടുത്തി. ഇതോടെ കമ്പനി അവതരിപ്പിച്ച ഏറ്റവും വിലകൂടിയ ഉല്‍പ്പന്നമായി ഈ റോബോട്ടുകളെ കണക്കാക്കാം. എന്നിരുന്നാലും, ഈ റോബോട്ടുകള്‍ 2026 വരെ വ്യാപകമായ ഉപയോഗത്തിന് ലഭ്യമാകില്ല.
CINEMA
ഭാവഗായകന്‍ എന്ന  ഒറ്റ വാക്കില്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് പി ജയചന്ദ്രന്‍. മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ശബ്ദത്തിന് ഉടമ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഞെട്ടുന്നത് ജയചന്ദ്രന്റ വലിയൊരു മാറ്റം കണ്ടാണ്. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോയും ആ വീഡിയോയ്ക്ക് കീഴില്‍ പി ജയചന്ദ്രന്റെ പാട്ടുകളെയും ഗായകനേയും സ്‌നേഹിക്കുന്നവര്‍ കുറിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ പങ്കുവെച്ച് ബി.കെ ഹരിനാരായണന്‍ കുറിച്ചത് ഇങ്ങനെയാണ്... 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജയട്ടനോട് അടുത്തുനില്‍ക്കുന്നവര്‍ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു. അല്ല ജയേട്ടന്‍... ആശുപത്രീലാണല്ലെ... സീരിയസ്സാന്നൊക്കെ..? ഉടന്‍ നമ്മള്‍ പരിഭ്രമിച്ച് ജയേട്ടന്റെയോ മനോഹരേട്ടന്റേയോ നമ്പറിലേക്ക് വിളിക്കുമ്പോള്‍ അറിയും... ജയേട്ടന്‍ വീട്ടില്‍ തന്നെയുണ്ട് പ്രശ്‌നമൊന്നുമില്ല. ആ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും. പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാല്‍ അത് ഈ പറയുന്നരീതിയില്‍ ഗുരുതരാവസ്ഥയിലുമായിരുന്നില്ല. ഈ അനുഭവം ജയേട്ടനോട് അടുത്ത് നില്‍ക്കുന്ന പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേല്‍ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കില്‍ മാധ്യമപ്രവര്‍ത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടന്‍ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പരക്കുന്നത്. ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടില്‍ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. ഈ വാര്‍ത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് നടന്നു. ബാലുച്ചേട്ടനിലൂടെ... എന്നാണ് ബി.കെ ഹരിനാരായണന്‍ കുറിച്ചത്'. എന്തായാലും ജയചന്ദ്രന്റെ ഇപ്പോഴത്തെ ആ മുഖം മലയാളികള്‍ക്ക് തീരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ആരോഗ്യത്തോടെ തന്നെ ഇരിക്കട്ടെ എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
ഐശ്വര്യ അഭിഷേക് വിവാഹമോചന വാര്‍ത്തകള്‍ ബോളീവുഡില്‍ ചൂട് പിടിച്ച ചര്‍ച്ചയാണ്. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങ് മുതല്‍ ഈ വാര്‍ത്തകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവം ആയിരുന്നു. എന്നാല്‍ ഇതിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും മകള്‍ ആരാധ്യക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന താരവിവാഹമായ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്താതിരുന്നത് വലിയ സംഭവം തന്നെയായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഐശ്വര്യയോ അഭിഷേക് ബച്ചനോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഐശ്വര്യ- അഭിഷേക് വിവാഹമോചനത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ നല്‍കിയിരിക്കുകയാണ്.ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വിഡിയോ അംബാനി കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിഡിയോയില്‍ അഭിഷേക് ബച്ചനും മകള്‍ക്കുമൊപ്പം വിവാഹ ചടങ്ങുകള്‍ ആസ്വദിക്കുന്ന ഐശ്വര്യയെയാണ് കാണുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.അമിതാഭ് ബച്ചനേയും ഈ വിഡിയോയില്‍ കാണാം കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ഐശ്യര്യ എത്തിയിരുന്നു. ബച്ചന്റേയും ആരാധ്യയുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ പ-ദാദാജി, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു  പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല'. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിര്‍വഹിക്കുന്നത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റീലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലിംഗ് ഘടകങ്ങള്‍ നിറഞ്ഞ പ്രോമോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ നടി സംഗീത, ഏറെ നാളുകള്‍ക്കു ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. ലൈന്‍ പ്രൊഡ്യൂസഴ്‌സ്- ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍,പി ആര്‍ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസൈന്‍ - ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്- ലെബിസണ്‍ ഗോപി, ടീസര്‍ കട്ട്- അനന്ദു ഷെജി അജിത്. https://youtu.be/xFBnm-HjpkE?si=j8vgKoMFKrD9DndU  
NAMMUDE NAADU
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ സംശയത്തില്‍ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. അതേസമയം രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു നടിയുടെ പരാതി. സെക്രട്ടേറിയറ്റില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു.ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിന്റെ മറുപടി പരിഗണിച്ച് ജയസൂര്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
Channels
മലയാള സിനിമാസംവിധായകനാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അഖില്‍ മാരാര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായത്. ബിഗ് ബോസ് പ്രേക്ഷകരെല്ലാം ഒരേപോലെ ആഗ്രഹിച്ചതാണ് അഖിലിന്റെ വിജയം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. അഖിലിനെ പോലെ തന്നെ ഭാര്യ രാജലക്ഷ്മിയും സമൂഹമാധ്യമങ്ങള്‍ക്കു സുപരിചിതയാണ്. വിജയദശമി ദിനത്തില്‍ പുത്തന്‍ തുടക്കം കുറിച്ചിരിക്കുകയാണ് രാജലക്ഷ്മി ഇപ്പോള്‍. വ്യയുടെ മാതംഗി എന്ന നൃത്തവിദ്യാലയത്തില്‍ എത്തി, നവ്യയ്ക്ക് ദക്ഷിണ നല്‍കി ഡാന്‍സ് പഠനം പുനരാരംഭിച്ചിരിക്കുകയാണ് രാജലക്ഷ്മി. 'നാട്യശാസ്ത്രത്തില്‍ ഭരതമുനി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ വന്നിട്ട് പറഞ്ഞു തരാം... നവ്യയ്ക്ക് എന്തേലും സംശയം ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറഞ്ഞാല്‍ മതി,' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ അഖിലിന്റെ കമന്റ്.
ബിഗ്‌ബോസ് ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഞ്ജലി അമീര്‍. മമ്മൂട്ടിയുടെ 'പേരന്‍പ്' എന്ന ഒറ്റ ചിത്രത്തിലൂടെ അഞ്ജലിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. സിനിമയില്‍ ആദ്യമായി നായികാ കഥാപാത്രത്തെ അവതിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് അഞ്ജലി. നിരവധി ആരാധകര്‍ ആണ് സാമൂഹമാദ്ധ്യമങ്ങളിലും അഞ്ജലിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് താരം്. ഈ ലോകത്ത് മറ്റെന്തിനേക്കാളും താന്‍ സ്നേഹിച്ച തന്റെ സുഹൃത്ത് ചതിച്ചുവെന്നും അടച്ചാക്ഷേപിച്ചെന്നും ആണ് അഞ്ജലി പറയുന്നത്.. സോഷ്യല്‍ മീഡിയയില്‍ തന്റെ ആണ്‍സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. നടിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഈ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടം അയാളെയാണെന്ന് അഞ്ജലി പറയുന്നു. സുഹൃത്ത് ഇല്ലാതായാല്‍ താനും ഇല്ലാതാവുമെന്നും എത്ര പ്രശ്നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും വീണ്ടും ഒരുതവണ വിളിച്ചാല്‍, എല്ലാ പ്രശ്നങ്ങളും തീരുമെന്നും അഞ്ജലി പോസ്റ്റില്‍ പറഞ്ഞു. റാസിന്‍ എന്ന സുഹൃത്തിന്റെ പേരു വിളിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഒരു പ്രശ്നം വരുമ്പോള്‍ തള്ളിപ്പറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ തന്നെ വലിച്ചെറിഞ്ഞ് ഓടുന്നത് നല്ലതിനല്ല. എല്ലാം ഉപേക്ഷിച്ച് പോയപ്പോഴും വീണ്ടും വന്നത് നിങ്ങള്‍ തന്നെയാണ്. എന്നാല്‍, വീണ്ടും താന്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇനി വന്നാലും വിശ്വസിക്കും. അത് താന്‍ വിഡ്ഡിയായതുകൊണ്ടല്ല, അത്രയും താന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും' അഞ്ജലി പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ചുള്ള ആയുധപൂജയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. അത് തന്നെയാണ് ഇത് വീഡിയോയില്‍ നിറയാന്‍ കാരണം. പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റ ചെന്നൈയിലെ വീട്ടില്‍ നിന്നുള്ള വീഡിയോയാണ് പേളി പേസ്റ്റ് ചെയ്തത്. പൂജയ്ക്കുവെച്ച ആയുധങ്ങള്‍ക്ക് മുന്നില്‍ ശ്രീനിഷിന്റെ അമ്മയും മകള്‍ നിലയും പ്രാര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണുകളാണ് പേളി പൂജയ്ക്ക് വെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ പേളിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ പൂജയ്ക്ക് വെക്കാന്‍ കാണിച്ച ആ മനസിനെ നമിക്കുന്നുവെന്നാണ് ഒരു കമന്റ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പേളി പണം സമ്പാദിക്കാന്‍ തുടങ്ങിയതെന്നും കണ്ടന്റ് ക്രിയേറ്റര്‍ എന്ന രീതിയില്‍ ഫോണ്‍ തന്നെയാണ് പൂജയ്ക്ക് വെയ്ക്കേണ്ടതെന്നും കമന്റുകളുണ്ട്. ഫോണ്‍ വെയ്ക്കണോ എന്ന് ഒരു നൂറ് വട്ടം ആലോചിച്ചു എന്ന് മറ്റുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഏറെ ആരാധകരുള്ള അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ് പേളി മാണി
സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണത്തില്‍ പ്രതികരിച്ച് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. വിധവയാണെന്ന് പറഞ്ഞ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേയെന്നും രേണു ചോദിച്ചു. ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്നാണ് രേണു വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം. വാഹനാപകടത്തില്‍ സുധി മരിച്ചതോടെ രേണുവിനെയും മക്കളെയും സഹായിക്കാന്‍ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അന്നുമുതല്‍ക്കേ രേണു നിരന്തരമായി സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നല്ല വസ്ത്രമിട്ടാലും ചിരിച്ചുകൊണ്ട് റീല്‍ ചെയ്താലും നിരവധി വിമര്‍ശനങ്ങള്‍ രേണു നേരിട്ടിരുന്നു. ഇപ്പോഴിതാ സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന വ്യാജപ്രചാരണത്തിനെ തുടര്‍ന്നാണ് പ്രതികരിച്ചിരിക്കുന്നത്. രേണുവിന്റെ വാക്കുകളിലേക്ക് 'ഒന്നിനും ഞാന്‍ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കാരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടന്‍ മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍.'
സോഷ്യല്‍ മീഡിയയില്‍ ഏറെ നെഗറ്റീവ് നേടിയ വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പക്ഷെ അതുപോലെ തന്നെ കൊല്ലം സുധിയേയും രേണുവിനെയും ആ കുടുംബത്തെയും സ്‌നേഹിക്കുന്നവരും ഉണ്ട്. രേണു നല്‍കിയ അഭിമുഖങ്ങളെ വെച്ചാണ് പലരും രേണുവിനെ എതിര്‍ക്കുന്നത്. അടുത്ത സമയത്ത് രേണു നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് താരമായ ദയ അശ്വതി ഇവരെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒന്ന് ഒതുക്കി തരുമോ ഈ ഇന്റര്‍വ്യൂ എന്നാണ് ദയ ചോദിക്കുന്നത്. നിരവധി വിമര്‍ശനങ്ങളാണ് രേണുവിന് എതിയ ദയ ഉന്നയിക്കുന്നത്. ദയയുടെ വാക്കുകള്‍ ഇങ്ങനെ: 'സുധി ചേട്ടന്‍ മാത്രമല്ല അദ്ദേഹത്തിന് മുന്‍പേ മരിച്ചുപോയ ഒരുപാട് ആളുകള്‍ ഉണ്ട് സിനിമ താരങ്ങള്‍ തന്നെ പലരുമുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ മോനിഷ വളരെ മികച്ച ഒരു നടിയായിരുന്നു വിവാഹം പോലും കഴിക്കുന്നതിനു മുന്‍പാണ് അവര്‍ മരിച്ചു പോയത് അതിനു ശേഷം അവരുടെ അമ്മയെ ഞാന്‍ അധികം അഭിമുഖങ്ങളില്‍ ഒന്നും തന്നെ കണ്ടിട്ടില്ല. കാരണം മരണം എന്ന് പറയുന്നത് അത്രയ്ക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് പിന്നീട് അഭിമുഖം കൊടുക്കാന്‍ ഒന്നും ചിലപ്പോള്‍ സാധിച്ചു എന്ന് വരില്ല. അതേപോലെതന്നെ നമുക്ക് എല്ലാവര്‍ക്കും പരിചിതമായ വ്യക്തിയാണ് മണിച്ചേട്ടന്‍. മണിച്ചേട്ടന്‍ മരിച്ചതിനുശേഷം അവരുടെ ഭാര്യയും മക്കളും വന്ന് ഇതുപോലെ അഭിമുഖം നല്‍കുകയാണെങ്കില്‍ എന്തായിരിക്കും നമുക്ക് തോന്നുന്നത്. അതൊരു വെറുപ്പീരായിട്ട് മാത്രമേ നമുക്ക് തോന്നുകയുള്ളൂ. അതേപോലെ സുധി ചേട്ടന്റെ അവസാന സമയത്ത് ബ്ലഡ് പുരണ്ട ഷര്‍ട്ട് സ്‌പ്രേ ആക്കി എടുത്തു എന്ന് പറയുന്നു. എനിക്ക് ഇതൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല അതിങ്ങനെ മണപ്പിച്ചു കൊണ്ടിരിക്കുക എന്ന് പറയുന്നത് എന്ത് സന്തോഷമാണ് നല്‍കുന്നത്. സുധി ചേട്ടന്‍ എന്തോ വിസിറ്റിംഗ് വിസ എടുത്തു ദുബായ്ക്ക് പോയത് പോലെയാണ് ഇവരുടെ രീതി.'
BUSINESS
ഡിജിറ്റല്‍ പെയ്‌മെന്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചതിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ് അതിനാല്‍ തന്നെ ഇടക്കിടെ യുപിഐ പിന്‍ മാറ്റുന്നത് സുരക്ഷയുടെ കാര്യത്തില്‍ വളരെ നല്ലതാണെന്നാണ് പറയുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ ഇടയ്ക്കിടയ്ക്ക് യുപിഐ പിന്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. പെട്ടന്ന് ആരുകണ്ടുപിടിക്കാന്‍ സാധ്യതയില്ലാത്ത യുപിഐ പിന്‍ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഫോണില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ എനേബിള്‍ ചെയ്ത ആപ്പ് തുറക്കുക. ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക.ക്രെഡന്‍ഷ്യല്‍സില്‍ യുപിഐ ഐഡി, മൊബൈല്‍ നമ്ബര്‍, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുന്നു.ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, യുപിഐ സര്‍വ്വീസിലേക്കോ സെറ്റിങ്‌സിലേക്കോ പോവുക.ഇവ മെയിന്‍ മെനുവില്‍ അല്ലെങ്കില്‍ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നല്‍കിയിരിക്കും.യുപിഐ സര്‍വ്വീസ് മെനുവില്‍ യുപിഐ പിന്‍ അല്ലെങ്കില്‍ റീസെറ്റ് യുപിഐ പിന്‍ ഓപ്ഷന്‍ നോക്കുക. നിലവിലെ യുപിഐ പിന്‍ നല്‍കാന്‍ ആവശ്യപ്പെടും. പിന്‍ നല്‍കിയ ശേഷം,ഒരു പുതിയ യുപിഐ പിന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.ശക്തവും സുരക്ഷിതവുമായ പിന്‍ തന്നെ തിരഞ്ഞെടുക്കുക. സ്ഥിരീകരിക്കാന്‍ പുതിയ യുപിഐ പിന്‍ വീണ്ടും നല്‍കുക. പുതിയ പിന്‍ നല്‍കി കഴിഞ്ഞാല്‍ ചേഞ്ചുകള്‍ സബ്മിറ്റ് ചെയ്യുക.യുപിഐ പിന്‍ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് ലഭിക്കും.
രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ സാമ്രാജ്യത്തിന്റെയും ഇന്ത്യയുടെ കൂടി നഷ്ടവുമാണ്. ജീവിതത്തില്‍ അദ്ദേഹം പാലിച്ചിരുന്ന, തുടര്‍ന്നിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊളാബയിലെ 200 കോടി വിലമതിക്കുന്ന ആഡംബര വീടും പ്രൈവറ്റ് ജെറ്റും, ഫെരാരി കാലിഫോര്‍ണിയ ടി, ജാഗ്വാര്‍ എഫ് ടൈപ്പ് അടങ്ങുന്ന ആഡംബര വാഹനങ്ങളുടെ ശേഖരം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ എന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ അതിന് തെളിവായി മറ്റൊരു കാര്യം കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ രത്തന്‍ ടാറ്റയുടെ മുന്‍കാല ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തന്‍ ടാറ്റ നയിച്ചിരുന്നത്. ക്വാര്‍ഡ്‌സ് പവറുളള വിക്ടോറിനോക്‌സ് സ്വിസ് ആര്‍മി റീക്കണ്‍ ഒരു വാച്ച് ധരിച്ച രത്തന്‍ ടാറ്റയുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ വിലമതിക്കുന്ന ഔട്ട്ഫിറ്റുകള്‍ കൊണ്ട് ശതകോടീശ്വരന്‍മാര്‍ വ്യത്യസ്തമാകുന്ന ഈ കാലത്താണ് രത്തന്‍ അധികം വിലയില്ലാത്ത വാച്ച് ധരിച്ചിരുന്നത്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പണം നിക്ഷേപിച്ച് അദ്ദേഹം മറ്റുളള വ്യവസായികളില്‍ നിന്ന് വ്യത്യസ്തനായി. പ്ലാസ്റ്റിക് കെയ്‌സില്‍ പ്രസ് ഓണ്‍ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകള്‍ ബോള്‍ഡായിട്ട് രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയാണ് വില.
മെറ്റ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്കൂ കൂടി വ്യാപിപ്പിച്ച് മെറ്റ. ബ്രിട്ടന്‍, ബ്രസീല്‍, ബൊളീവിയ, ഗ്വാട്ടിമാല, പരാഗ്വേ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്കാണ് മെറ്റാ എഐയുടെ സേവനം നീട്ടിയിരിക്കുന്നത്. ഇനി മുതല്‍ ഈ രാജ്യങ്ങളില്‍ മെറ്റ എഐ ഉപയോഗിക്കാം. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഉടന്‍ തന്നെ 15 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയ ഭീമന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആകെ 43 രാജ്യങ്ങളില്‍ മെറ്റാ എഐയുടെ സാന്നിധ്യം ഉറപ്പാകും. സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കു പുറമേ, മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും വോയ്സ് ബേസ്ഡ് എഐ കമ്ബനി വാഗ്ദാനം ചെയ്തതുടങ്ങി. ഇതിന്റെ ഭാഗമായി യുകെയിലും ഓസ്ട്രേലിയയിലും മെറ്റാ എഐ പിന്തുണയ്ക്കുന്ന റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചു. ഫിലിപ്പീന്‍സിലെ തഗാലോഗ് ഭാഷയിലും മെറ്റാ എഐ സംസാരിക്കും. പുതുതായി അള്‍ജീരിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, മൊറോക്കോ, സൗദി അറേബ്യ, സുഡാന്‍, തായ്ലന്‍ഡ്, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വിയറ്റ്നാം, യെമന്‍ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് കൂടിയാണ് ചാറ്റ്‌ബോട്ട് വ്യാപിപ്പിക്കാന്‍ പോകുന്നത്. അറബിക്, ഇന്തോനേഷ്യന്‍, തായ്, വിയറ്റ്‌നാമീസ് ഭാഷകളില്‍ എഐ സേവനം ഇവിടങ്ങളില്‍ ലഭിക്കും. ഈ വര്‍ഷം അവസാനം ഇവിടെ ലോഞ്ചിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
BP SPECIAL NEWS
സ്‌പൈഡര്‍മാനെ പോലെ എവിടെയും വലിഞ്ഞ് കയറുക. സ്‌പൈഡര്‍മാനെ പോലെ വലയുണ്ടാക്കി തൂങ്ങി നടക്കുക. സ്‌പൈഡര്‍മാന്‍ സിനിമ കണ്ടത് മുതല്‍ ഏതൊരു കുട്ടിയും ആഗ്രഹിച്ചിട്ടുണ്ടാകുന്ന ഒന്നാണ് ഈ കാര്യങ്ങള്‍. എന്നാല്‍ ഇനി ഇതാ ആ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്നു. മാര്‍വല്‍ കോമിക്സിന്റെ അമാനുഷിക കഥാപാത്രമായ സ്‌പൈഡര്‍-മാന്റെ അതേ കഴിവുകള്‍ ഇനി എല്ലാവര്‍ക്കും കിട്ടും. വസ്തുക്കളില്‍ ഒട്ടിപ്പിടിച്ച് അതിനെ വലിച്ചെടുക്കാന്‍ കഴിയുന്ന കരുത്തുറ്റ നൂലായി മാറാന്‍ കഴിയുന്ന പശ ആണ് വികസിപ്പിച്ചിരിക്കുന്നത്. സ്പൈഡര്‍-മാന്‍ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഈ കൃത്രിമ ചിലന്തിവല നിര്‍മിച്ചത്. ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്താന്‍ കരുത്തുള്ള കൃത്രിമ നാരുകള്‍ സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ടം വിജയമായിരിക്കുന്നു. സിനിമാക്കഥയെ വെല്ലുന്ന സ്‌പൈഡര്‍ മാന്‍ സ്റ്റിക്കി-വെബ് ഗാഡ്ജറ്റാണ് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചത്. ശലഭങ്ങളും ചിലന്തികളും നിര്‍മിക്കുന്ന പട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്തുറ്റ നാരുകള്‍ സൃഷ്ടിക്കാന്‍ മാസങ്ങളായുള്ള കഠിന പരിശ്രമത്തിലായിരുന്നു ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. എന്നാല്‍ ഇത്രയും ഇലാസ്റ്റികതയും കാഠിന്യവും പശപശപ്പുമുള്ള കൃത്രിമ നാരുകള്‍ സൃഷ്ടിക്കുക അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. സിറിഞ്ച് പോലുള്ള ഒരു ഉപകരണത്തില്‍ നിന്ന് ഇഞ്ചക്ട് ചെയ്താല്‍ കരുത്തുറ്റ സ്റ്റിക്കി ഫൈബറായി ഈ പശ മാറും. ഈ ഫൈബറിന് അതിന്റെ 80 ഇരട്ടി ഭാരമുള്ള വസ്തുക്കളെ ഉയര്‍ത്താനാകുമെന്ന് തെളിയിച്ചതായാണ് ഗവേഷകരുടെ അവകാശവാദം. ഈ നാരുകള്‍ സ്റ്റീല്‍ ബോള്‍ട്ടുകള്‍, മരത്തിന്റെ ചെറിയ കഷണം തുടങ്ങി നിരവധി വസ്തുക്കള്‍ ഉയര്‍ത്തി. എന്നിരുന്നാലും ഈ നാരിനേക്കാള്‍ 1000 മടങ്ങ് കരുത്ത് യഥാര്‍ഥ ചിലന്തിവലയ്ക്കുണ്ട്.