അനുചിതമായ പെരുമാറ്റം ഇനി പൊറുപ്പിക്കില്ല എന്ന ഹെല്‍ത്ത് ബോസുമാരുടെ മുന്നറിയിപ്പിന് പിന്നാലെ ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും നേരിടുന്ന ലൈംഗിക പീഡനം അജ്ഞാതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ജോലിസ്ഥലത്ത് ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകള്‍ക്ക് കൂടുതല്‍ പിന്തുണയും പ്രത്യേക അവധിയും കൊണ്ടുവരാനും എന്‍എച്ച്എസ്
പദ്ധതി ഇടുന്നു. ആംബുലന്‍സ് സേവനത്തിലും പീഡനവും ആക്രമണവും 'ധാരാളമായി' ഉണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇത്. ഡസന്‍കണക്കിന് പാരാമെഡിക്കുകളും മോശം കമന്റുകള്‍ക്കും തമാശകള്‍ക്കും ഇരയാകുന്നതും സാധാരണമാണ്.
ചില സ്ത്രീകള്‍ ബലാത്സംഗ ഭീഷണി നേരിടുകയോ അല്ലെങ്കില്‍ അവരുടെ ജോലി നിലനിര്‍ത്താന്‍ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തതായി അവകാശപ്പെട്ടു. അതേസമയം ഒരു വനിതാ പാരാമെഡിക്കിനെ സഹപ്രവര്ത്തകന് ആംബുലന്‍സിന്റെ പിന്നില്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീട് അവര്‍ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും അരങ്ങേറിയിരുന്നു. എന്നാല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്, ഇത്തരം ലൈംഗിക ദുരുപയോഗം 'ആരോഗ്യ സേവനത്തില്‍ ഉടനീളം ഒരു പ്രശ്നമാണ്' എന്ന് മുന്നറിയിപ്പ് നല്കി. ഇതിന്റെ ചുവടു പിടിച്ച് മറ്റ് തൊഴില്‍ ശക്തികളും സ്വയം പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ ഒരു സര്‍വേയില്‍ പ്രതികരിച്ച വനിതാ ശസ്ത്രക്രിയാ വിദഗ്ധരില്‍ ഏകദേശം മൂന്നിലൊന്ന് പേരും തങ്ങള്‍ സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞു, മൂന്നില്‍ രണ്ട് പേരും ലൈംഗിക പീഡനത്തിന് ഇരയായതായി അവകാശപ്പെട്ടു.
എന്‍എച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പ്രിച്ചാര്‍ഡ് ഈ പെരുമാറ്റം 'സ്വീകാര്യമല്ല' എന്ന് പറയുകയും ഇന്ന് മുതല്‍ ഒരു ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് ടൂള്‍ ജീവനക്കാരെ അജ്ഞാതമായി ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പിന്നീട് എച്ച്ആര്‍ ടീമുകള്‍ വിലയിരുത്തുകയും അന്വേഷിക്കുകയും ചെയ്യും.
ലൈംഗിക ദുരുപയോഗം അനുഭവിച്ച ആളുകള്‍ക്ക് പാസ്റ്ററല്‍ പിന്തുണ കൊണ്ടുവരാനും എന്‍എച്ച്എസ് പദ്ധതിയിടുന്നുണ്ട്. ആവശ്യമെങ്കില്‍ പ്രത്യേക അവധിയും നല്‍കും. ലൈംഗികാതിക്രമം കാണുകയോ അവരെക്കുറിച്ച് പറയുകയോ ചെയ്താല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് പുതിയ പരിശീലനം പൂര്‍ത്തിയാക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടു.
പുതിയ നയം ജോലിസ്ഥലത്തെ എല്ലാ ലൈംഗിക ചൂഷണവും ഉള്‍ക്കൊള്ളുന്നുവെന്ന് എന്‍എച്ച്എസ് പറഞ്ഞു. ലൈംഗികാതിക്രമം അല്ലെങ്കില്‍ ബലാത്സംഗം മുതല്‍ ലൈംഗിക അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ തമാശകള്‍, ലൈംഗിക ചിത്രങ്ങള്‍ കാണിക്കുക, ആരെയെങ്കിലും തുറിച്ചുനോക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം.
ഈ വര്‍ഷത്തെ എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍, ഏകദേശം 26,000 ജീവനക്കാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കയ്യേറ്റം, സ്പര്‍ശനം, ലൈംഗികത അല്ലെങ്കില്‍ അനുചിതമായ സംഭാഷണങ്ങള്‍ അല്ലെങ്കില്‍ തമാശകള്‍ എന്നിവയ്ക്ക് ഇരയായതായി പറഞ്ഞു.
എന്‍എച്ച്എസിലെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു കാമ്പെയ്ന് ഗ്രൂപ്പായ സര്‍വൈവിംഗ് ഇന്‍ സ്ക്രബ്സിന്റെ സഹസ്ഥാപകയാണ് ഡോ ചെല്‍സി ജെര്വിക്ക്. ഇനിയും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെങ്കിലും ആളുകള്‍ക്ക് മുന്നോട്ട് വരാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നതിനുള്ള മികച്ച മാര്‍ഗമാണ് അജ്ഞാത സംവിധാനം എന്ന് അവര്‍ വിശ്വസിക്കുന്നു.
എം 6 ല്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്കോഡ എതിരെ വന്ന കാറിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരണമടഞ്ഞു. വടക്കോട്ട് പോകുന്ന കാര്യേജ് വേയില്‍, തെക്ക് ദിശയിലേക്കായിരുന്നു സ്കോഡ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കമ്പ്രിയയിലാണ് അപകടം നടന്നത്.
ടൊയോട്ട കാറില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ച നാലുപേരും. ഇതില്‍ 15 ഉം 7 വയസ്സ് പ്രായമുള്ള 2 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു . 42 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീയുമാണ് മരിച്ച രണ്ടുപേര്‍. ഇവര്‍ ഗ്ലാസ്കോയില്‍ നിന്നുള്ളവരാണ്. അപകടത്തില്‍പ്പെട്ട സ്കോഡ ഓടിച്ചിരുന്ന 40 വയസ്സുകാരനായ ഡ്രൈവര്‍ ആണ് മരിച്ച അഞ്ചാമന്. ഇയാള്‍ കേംബ്രിഡ്ജ് സ്വദേശിയാണ്.
ടൊയോട്ടയില്‍ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ന്യൂകാസില്‍ അപ്പോണ്‍ ടൈനിലെ റോയല്‍ വിക്റ്റോറിയ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തെ തുടര്‍ന്ന് M6 മോട്ടോര്‍ വേയില്‍ J 36 മുതല്‍ J39 വരെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Latest News
അമേരിക്കയിലെ പല വീടുകളിലെയും റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഉടമകളെ അറഞ്ചംപുറഞ്ചം തെറിവിളിച്ച സംഭവം ഇപ്പോഴും ഞെട്ടലുണ്ടാക്കുകയാണ്. അതും കേള്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത തെറി കേട്ട് വീട്ടുകാര്‍ ആകെ പകച്ച് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡല്‍ റോബോട്ടിക് വാക്വം ക്ലീനറുകളാണ് ഉടമകളുമായി കൊമ്പുകോര്‍ത്തത്. വാക്വം ക്ലീനറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. മിനസോട്ടോയില്‍ അഭിഭാഷകനായ ഡാനിയല്‍ സ്വെന്‍സണാണ് ഈ വിചിത്രമായ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്നല്‍പോലെ കേട്ടുതുടങ്ങിയെന്നും ഉപകരണം റിസെറ്റ് ചെയ്തതോടെ ഉടനെ ചീത്തവിളി ആരംഭിച്ചുവെന്നും ഡാനിയല്‍ പറയുന്നു.
Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്‍കൂര്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും സുരക്ഷാ പിഴവുകള്‍ കൃത്യസമയത്ത് പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് വെബ്സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളില്‍ നിന്ന് ലഭിച്ച പഴയ പാസ്വേഡുകള് ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിന് ഉപയോഗിക്കുന്ന ''ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്'' എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ചൂഷണം ചെയ്തിരിക്കുന്നത്.
ഇത്തരം ഉപകരണങ്ങള്‍ വഴി ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ മേല്‍ നിയന്ത്രണം നേടാനാകും. കൂടാതെ അവരുടെ ഉടമസ്ഥര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും അല്ലെങ്കില്‍ ഇതുപോലെ അശ്ലീലങ്ങള്‍ വിളിക്കാനും അവയുടെ സുരക്ഷാ ദൗര്‍ബല്യങ്ങള്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലെ ഇത്തരം സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ വര്‍ധിക്കുന്ന അപകടസാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നവയാണ്.
ASSOCIATION
ബ്രിസ്റ്റോള്‍: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും പ്രവാസികളായി യുകെയില്‍ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ ആവേശകരമായ പരിസമാപ്തി കുറിച്ചു.
പുതുപ്പള്ളി മണ്ഡലംകാര്‍ എന്ന വികാരത്തെ ആഘോഷമാക്കുവാനും, നാട്ടുകാരുമായി സൌഹൃദം പങ്കുവക്കുവാനുമായി യുകെയില്‍ അങ്ങോളം ഇങ്ങോളമുള്ള പുതുപ്പള്ളിക്കാര്‍ പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് കുടുബത്തോടൊപ്പം രാവിലെതന്നെ എത്തിയിരുന്നു.
മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടുകുടിയുള്ള ഒരുക്കങ്ങളുമായി സംഗമ വിജയത്തിനു റോണിയും,ലിസയും മികവുറ്റ സംഘാടകത്വം നിര്‍വ്വഹിച്ചു. രാവിലെ ഒമ്പതു മണിക്ക് രജിട്രേഷനോടെ ആരംഭിച്ച കൂട്ടായ്മയില്‍ വിരുന്നുകരല്ലാതെ, വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടെ നാടിന്റെ ഓര്‍മ്മകള്‍ ഏവരും പങ്കുവച്ചു.
തനത് കായിക രൂപമായ പകിടകളിക്കൊപ്പം നാടന്‍ പന്തുകളിയും കലാപരിപാടികളുമായി നടന്ന സംഗമത്തില്‍ പകിടകളിയില്‍ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. നാടന്‍ പന്തുകളിയില്‍ വാശിയും ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ജെയിന്റെ നേതൃതത്തിലുള്ള ടീമും കപ്പ് ഉയര്‍ത്തി.കാണികളെയും കളിക്കാരെയും ഒരുപോലെ ത്രസിപ്പിച്ച ഗെയിമുകല്‍ക്ക് ലിസ നേതൃത്വം വഹിച്ചു.
പ്രാത്ഥനാ ഗാനത്തോട് ആരംഭിച്ച സംഗമത്തില്‍ സണ്ണിമോന്‍ മത്തായി അദ്ധൃഷത വഹിച്ചു. പുതുപ്പള്ളി മണ്ഡലം MLA ചാണ്ടി ഉമ്മന്‍ ഒണ്‍ലൈന്‍ വഴി സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റോണി,ലിസാ,ബീജൂ ഇപ്സിച്ച്,എബ്രാഹാം കുരൃന്‍,മാത്തുകുട്ടി എന്നിവര്‍ തിരി തെളിച്ച് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
പുതുപ്പള്ളി സംഗമത്തിന് പൂതിയ ഭാരവാഹികളായി ബീജോയ്,അനില്‍ മര്‍ക്കോസ്, എബ്രാഹാം കുരൃന്‍,രാജൂ എബ്രാഹാം എന്നിവര്‍ ചുമതലയേറ്റു. കേരള തനിമയിലുളള വിഭവങ്ങളടങ്ങിയ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴ ഭക്ഷണം എന്നിവ ഏവരും ഏറെ ആസ്വദിച്ചു.
പുതുപ്പള്ളി കലാപ്രതിഭകള്‍ നൃത്തങ്ങളാലും, ഗാനങ്ങളും നാടന്‍പാട്ടുകളുമായും സംഗമത്തെ വര്‍ണ്ണാഭമാക്കി. പുതുപ്പള്ളിയുടെ സ്വന്തം ഗായകനായ ബീജു തമ്പിയുടെ നേതൃതത്തിലുള്ള 'ശ്രൂതി വോയ്സ്' വേദിയില്‍ സംഗീതസാന്ദ്രത പകര്‍ന്നു.
ഏറെ സൗഹൃദവും നാടിന്റെ സ്നേഹവും ഗൃഹാതുരയും പകര്‍ന്ന ആവേശകരമായ പുതപ്പള്ളി സംഗമം രാത്രി പത്തുമണി വരെ നീണ്ടു നിന്നു.
എര്‍ഡിങ്ടണ്‍: ഏര്‍ഡിങ്ടണ്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ സമുചിതമായി തിരഞ്ഞെടുത്തത്. അസോസിയേഷന് പ്രസിഡന്റായ മോനി ഷിജോയുടെ അദ്ധ്യക്ഷതയില്‍ യോഗം പുരോഗമിച്ചു.
ഭാരവാഹികളായി, ജോര്‍ജ് മാത്യു പ്രസിഡന്റും, ഡിജോ ജോണ്‍ സെക്രട്ടറിയും, റോണി ഈസി ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ആനി കുര്യന് വൈസ് പ്രസിഡന്റായും, ജിനേഷ് സി. മനയില്‍ ജോയിന്റ് സെക്രട്ടറിയായും, ജോര്‍ജ് ഉണ്ണുണ്ണി ജോയിന്റ് ട്രഷററായും, ഷൈനി വിവേക് കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററായും, തോമസ് എബ്രഹാം, ബിജു എബ്രഹാം, അജേഷ് തോമസ് എന്നിവരെ ഏരിയ കോഓര്‍ഡിനേറ്റര്‍മാരായും നിയമിച്ചു.
യോഗത്തില്‍ അനിത സേവ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ജെയ്സണ്‍ തോമസ് സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു ഓണാശംസകള്‍ നേര്‍ന്നു. കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ കാര്‍ത്തിക നിജു സദസ്സിനെ സ്വാഗതം ചെയ്യുകയും, ജോയിന്റ് സെക്രട്ടറി ഡിജോ ജോണ്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ സമ്മേളനം സമാപിച്ചു.
അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ ജന്‍സ് ജോര്‍ജ്, കുഞ്ഞുമോന് ജോര്‍ജ്, മേരി ജോയ്, അശോകന് മണ്ണില്‍ എന്നിവര്‍ സമ്മേളനത്തിന് സദ്ഭാവനയോടെ നേതൃത്വം നല്കി.
സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്ക്കുന്ന ലൈവ് സംഗീത നിശയില്‍, സ്റ്റീവനേജില്‍ നിന്നുള്ള അനുഗ്രഹീത പ്രതിഭകളും, പ്രശസ്തരായ അതിഥി ഗായകരും ഗാനങ്ങള്‍ ആലപിക്കും. അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ക്കായി സൗജന്യമായിട്ടാവും 'സര്‍ഗം സ്റ്റീവനേജ്' സംഗീത നിശയൊരുക്കുന്നത്.
തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മര്‍ദ്ധങ്ങളിലും നിന്ന് മനസ്സിന് സന്തോഷവും ശാന്തതയും ആഹ്ലാദവും പകരാന്‍ അവസരം ഒരുക്കുന്ന മ്യൂസിക്ക് നൈറ്റില്‍, സംഗീത സാന്ദ്രമായ മണിക്കൂറുകള്‍ ആണ് ആസ്വാദകര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. സംഗീത നിശയോടനുബന്ധിച്ചു നടത്തുന്ന ഡീ ജെ യില്‍ മനസ്സൂം ശരീരവും സംഗീത രാഗലയ താളങ്ങളില്‍ ലയിച്ച് ആറാടുവാനും, ഉള്ളം തുറന്ന് ആഹ്ലാദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാവും സംജാതമാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജീവ് ദിവാകരന് : 07877902457,
വിത്സി പ്രിന്‍സണ്‍ : 07450921739
നീരജ പടിഞ്ഞാറയില്‍ : 07493859312
പ്രവീണ്‍ തോട്ടത്തില്‍ : 07917990879
Venue: Oval Community Centre
Vardon Road, SG1 5RD,
Stevenage.
മോഹനപ്പള്ളി പിന്നീട് മോനിപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിലെ കൊച്ചുഗ്രാമമായ മോനിപ്പള്ളി പ്രവാസി സംഗമം യുകെയ്ക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. യുകെയില്‍ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് നയിക്കുവാന്‍ ആയിട്ട് സിജു കുറുപ്പന്‍ന്തറയില്‍(പ്രസിഡന്റ്) നോട്ടിഗ്ഹാം. ജിന്‍സ് സണ്ണി മംഗലത്ത് (സെക്രട്ടറി ),നോട്ടിഗ്ഹാം. നോബി കൊച്ചു പറമ്പില്‍ (ട്രഷറര്‍ ) വൂസ്റ്റര്‍ എന്നിവരെ ഒക്ടോബര്‍ അഞ്ചാം തിയതി സ്റ്റോക്ക് ഓണ്‍ ട്രണ്ന്റില് വച്ച് നടന്ന സംഗമത്തില്‍ വച്ച് തെരെഞ്ഞെടുത്തു.
റെജി ശൗര്യാമാക്കിലും ,ലാന്‍സ് വരിക്കശ്ശേരിലും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഇപ്പോഴും വര്‍ഷത്തില്‍ ഒരു ദിവസം യുകെയുടെ ഏതെങ്കിലും നഗരത്തില്‍ ഒരു ദിവസം മാത്രമായി ഒത്ത് കൂടുന്ന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ ആള്‍ബലത്തില്‍ ഓരോ വര്‍ഷം ചെല്ലും തോറും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു.
യുകെയില്‍ നിരവധി നാട്ടുകാരുടെ സംഗമം തുടങ്ങി നിന്നു പോവുകയും അതുപോലെ പല സംഗമങ്ങളും ഉദ്ധേശത്തില് നിന്നും മാറി സഞ്ചരിച്ച് വളരെ ചുരുക്കം ആള്‍ക്കാരുമായി നടത്തപ്പെടുംമ്പോഴും മോനിപ്പള്ളി പ്രവാസി സംഗമം യുകെയുടെ അംഗങ്ങളുടെ ഒത്തൊരുമയും സഹകരണവുമായിട്ട് ഓരോ വര്‍ഷവും വളരെ മികച്ച രീതിയില്‍ നടത്തപ്പെടുന്നു. പതിനാറാമത് സംഗമത്തില്‍ വച്ച് അടുത്ത വര്‍ഷത്തെ കമ്മറ്റിക്കാരായ സിജുവിനും, ജിന്‍സിനും, നോബിക്കും.
അടുത്ത വര്‍ഷം വൂസ്റ്ററ്ററില്‍ വച്ച് നടത്തപ്പെടുന്ന സംഗമത്തിന് ആഥിതേയത്തം വഹിയ്ക്കുന്ന കുര്യാച്ചന്, സന്തോഷ് എന്നിവര്‍ക്ക് മുന്‍ പ്രസിഡന്റ് ജിജി, സെക്രട്ടറി ജോമോന്, ട്രഷന്‍ വികാസ് എന്നിവരില്‍ നിന്നും ബാനര്‍ കെമാറുകയുണ്ടായി. ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങള്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് അടുത്ത വര്‍ഷത്തെ സംഗമം വിജയമാക്കുവാനായിട്ടുളള പരിശ്രമത്തിലാണ്.
SPIRITUAL
മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്വെന്ഷന് ഇന്ന് മുതല്‍ ആരംഭം. 18, 19, 20 തീയതികളില്‍ സ്റ്റോക്പോര്‍ട്ട് ജെയിന് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കണ്വെന്ഷന് നടത്തപ്പെടുന്നു.
പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന് പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്വന്ഷന് നേതൃത്വം നല്‍കും.
കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാമത് വാര്‍ഷിക പെരുന്നാളും ഇടവക മധ്യസ്ഥനായ മോര് അഫ്രേം പിതാവിന്റെ ഓര്‍മ്മയും ഈ വരുന്ന വെള്ളി, ശനി (18,19)തീയതികളിലായി ഭക്തി ആദരപൂര്‍വ്വം നടത്തപ്പെടുന്നു.
18 ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് തുടര്‍ന്ന് സന്ധ്യാനമസ്ക്കാരം, വചനസന്ദേശം, ഭക്തസംഘടനകളുടെ വാര്‍ഷികം ഉണ്ടായിരിക്കുന്നതാണ്.19 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വന്ദ്യ രാജു ചെറുവിളളില്‍ കോര്‍എപ്പിസ്കോപ്പായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാന തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ, ആദ്യഫല ലേലം എന്നിവ നടക്കും.
വൈകിട്ട് മൂന്നു മണിക്ക് കൊടിയിറക്കോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും അനുബന്ധ ചടങ്ങുകള്‍ക്കും വിശ്വാസികള്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്തൃ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
പള്ളിയുടെ വിലാസം
HEOL-Y- FELIN RHIWBINA CARDIFF CF14 6NT
കൂടുതല്‍ വിവരങ്ങള്‍ക്ക്
Rev Fr Eldose KG ( Vicar) - 07825916946
Priyan Mathew ( Secretary) - 07448164586
Sunny Paulose ( Trustee) - 07947256834
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി വാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിഡ്ജില്‍ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ മാസം 24 മുതല്‍ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3)
ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും, ചിന്താധാരകളിലേക്ക് ഉണര്‍ത്തുവാനും, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതയില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് സൗഖ്യപ്പെടുവാനും ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന് വിളങ്ങാടന്‍ എന്നിവര്‍ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
For Contact : Manoj Thayyil 07848808550
Mathachan Vilangadan : 07915602258
Venue:
CALRET CENTRE,
BUCKDEN TOWERS,
HIGH STREET,
BUCKDEN,
SAINT NEOTS,
CAMBRIDGE,
PE14 5TA
Registration Link: https ://forms .gle/NgLJ45X3oyVjZ5YA
SPECIAL REPORT
യൂട്യൂബര്‍മാര്‍ കാത്തിരുന്ന ആ അപ്ഡേഷന് ഇങ്ങെത്തിയിരിക്കുകയാണ്. ഇനി മുതല്‍ യൂട്യൂബ് ഷോട്സ് വീഡിയോകള്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം.
2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. യൂട്യൂബര്‍മാര്‍ക്ക് വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് സഹായകമാകും.
വെര്‍ട്ടിക്കലായും സ്ക്വയര്‍ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്യാം. യൂട്യൂബിന്റെ റെവന്യൂഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള ഫയലുകള്‍ ലോംഗ്ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്റെ പരമ്ബരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും.
പുതിയ മാറ്റം യൂട്യൂബര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോര്‍ട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്ക്ടോപ് വേര്‍ഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്ലോഡ് ചെയ്യേണ്ടത്.
CINEMA
നടി എന്നതിനേക്കാളുപരി നിരന്തരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഉള്ള താരമാണ് ഹണി റോസ്. എന്നാല്‍ ഹണിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് ഹണി റോസ്. എന്നാലും അതൊന്നും താരത്തെ ബാധിക്കാറേ ഇല്ല. അതിനൊന്നും മറുപടി പറഞ്ഞ് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഹണി ശ്രമിച്ചിട്ടില്ല. പകരം അത്തരം വിമര്‍ശനങ്ങള്‍ മൈന്റ് ചെയ്യാതിരിക്കും.
ഇപ്പോഴിതാ തന്റെ കോസ്റ്റൂം തിരഞ്ഞെടുക്കുന്നത് അമ്മയാണെന്ന് പറയുകയാണ് ഹണി. മാത്രമല്ല ഹണിയെ കൊച്ചിലെ മുതല്‍ ഒരുക്കി വിടുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്ന് പറയുകയാണ് ഹണിയുടെ അമ്മ.
'എന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷെ തെറി കേള്‍ക്കുന്നത് ഞാനാണെന്നാണ് ഹണി റോസ് പറഞ്ഞത്. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകില്‍ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണ്. പക്ഷെ എന്റെ പേര് അവള് എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷന്‍ സെന്‍സ് ജനിച്ചപ്പോള്‍ മുതല്‍ എനിക്കുണ്ട്.
ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നില്‍ക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതല്‍ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാന്‍ കൊണ്ടുപോയിരുന്നതെന്നും അമ്മ പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്ത് തരാന്‍ ഹണിക്ക് ഇഷ്ടമല്ല. ഞാന്‍ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാന്‍ സാരി ഉടുത്തതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.'
ബോളിവുഡ് കിംഗ് ഖാന് ഷാരുഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത കഥാപാത്രമാണ് ദേവദാസ് എന്ന ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിലേത്. ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഷാരുഖ് ഖാന്. എന്നാല്‍ ഈ ചിത്രത്തിന് ശേഷം മദ്യപാനം തുടര്‍ന്നുവെന്നും ഇത് ആരോ?ഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് ഖാന് പറഞ്ഞു. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദേവദാസ് അവതരിപ്പിക്കാന്‍ മദ്യം കഴിച്ചത് ഗുണം ചെയ്തോ എന്ന ചോദ്യത്തിന് തനിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചുവെന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. പക്ഷേ സിനിമയ്ക്ക് ശേഷം താന്‍ മദ്യപാനം തുടര്‍ന്നുവെന്നും അത് പോരായ്മയായിരുന്നുവെന്നും ഷാരൂഖ് ഖാന് പ്രതികരിച്ചു. ഇത് തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദേവദാസിനോട് പ്രേക്ഷകര്‍ക്ക് സ്നേഹം തോന്നണമെന്ന് ഞാന്‍ ആ?ഗ്രഹിച്ചിട്ടില്ല. പക്ഷേ, ദേവദാസിനെ നിങ്ങള്‍ വെറുക്കണമെന്നും ഞാന്‍ ആ?ഗ്രഹിച്ചിട്ടില്ല. ആ കഥാപാത്രം വിവരണാതീതനായിരിക്കണമെന്ന് മാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്', ഷാരൂഖ് പറഞ്ഞു.
2002 ലാണ് സഞ്ജയ് ലീല ബാന്‍സാലിയുടെ 'ദേവദാസ്' പുറത്തിറങ്ങുന്നത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു.
മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത രണ്ടു പേരാണ് പരീക്കുട്ടിയും കറുത്തമ്മയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറുമിച്ച ആ കഥാപാത്രങ്ങള്‍ ഒരുമിച്ച ഒരു ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
തിക്കുറിശ്ശി ഫൗണ്ടേഷന് തമ്പാനൂര്‍ റെയില്‍വേ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷീല പോയത് കണ്ണമ്മൂലയിലുള്ള മധുവിന്റെ വീട്ടിലേക്കായിരുന്നു. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നല്കി സ്വീകരിച്ചു. ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചു.
'കുറച്ച് വര്‍ഷം മുന്‍പ് ശംഖുംമുഖം തീരത്തിലൂടെ നടന്നപ്പോള്‍ മകളുടെ പ്രായമുള്ള ഒരു സ്ത്രീ ഓടിയെത്തി മോനെ പരീക്കുട്ടി എന്ന് വിളിച്ച ഓര്‍മ്മ ഏറെ ആവേശത്തോടെയാണ് മധു പങ്കുവെച്ചത്. അവരുടെ മനസില്‍ പരീക്കുട്ടി ഇന്നും ചെറുപ്പമാണ് എന്ന് മധു കൂട്ടിച്ചേര്‍ത്തു.
ചെമ്മീന്‍ എന്നും മലയാളികളുടെ മനസില്‍ മായാതെ കിടക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷന് ചെയര്മാന് ബേബി മാത്യു സോമതീരം ഒപ്പമുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ നേരത്ത് കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ എന്ന മധുവിന്റെ കമന്റ് ചിരിപടര്‍ത്തി. എത്രതന്നെ, ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആള്‍ക്കാരെ കണ്ടപ്പോഴുള്ള സന്തോഷം അതൊരു വേറെ തന്നെയാ അല്ലേ എന്ന ഷീലാമ്മയുടെ ചോദ്യത്തിന് മധു അതേ എന്ന ഭാവത്തില്‍ തലയാട്ടി.
വീണ്ടും വരണം എന്ന് പറഞ്ഞ് തന്റെ കറുത്തമ്മയ്ക്ക് ആലിംഗനവും ചുംബനവും നല്‍കിയാണ് പരീക്കുട്ടി യാത്രയാക്കിയത്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള ആദരവ് ഷീല സാഹിത്യകാരന് ഡോ.ജോര്‍ജ് ഓണക്കൂറിന് സമര്‍പ്പിച്ചു.
NAMMUDE NAADU
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു.
'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.
ഗുരുവായൂരപ്പന് ചാര്‍ത്താന്‍ ഭക്തന് സമര്‍പ്പിച്ചത് പൊന്നിന് കിരീടം. 25 പവനില്‍ അധികം തൂക്കം വരുന്ന പൊന്നിന് കിരീടമാണ് ഗുരുവായൂരപ്പന് വേണ്ടി ഭക്തന് കാണിക്കയായി സമര്‍പ്പിച്ചത്.
പ്രവാസി മലയാളിയായ രതീഷ് മോഹനാണ് ഗുരുവായൂരപ്പന് മുന്നില്‍ കിരീടം സമര്‍പ്പിച്ചത്. ചങ്ങനാശേരി കോട്ടമുറി സ്വദേശിയായ രതീഷ് ആണ് തന്റെ ഇഷ്ട ദേവന് മുന്നില്‍ ഈ വിലപിടിപ്പുള്ള കാണിക്ക സമര്‍പ്പിച്ചത്.
ഭക്തന് സമര്‍പ്പിച്ച കിരീടം പന്തീരടി പൂജയും ഉച്ചപൂജയ്ക്കും ശേഷം ഗുരുവായൂരപ്പന് ചാര്‍ത്തുകയും ചെയ്തു. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണ്ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന്‍ ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്കി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ ഗുരുവായൂരപ്പന് മുന്നില്‍ പൊന്നോടക്കുഴല് സമര്‍പ്പിച്ചിരുന്നു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് രതീഷില്‍ നിന്നും കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ എ വി പ്രശാന്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Channels
ഗായകന് വിജയ്യും അവതാരികയും നടിയുമായ ദേവികയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരങ്ങളാണ്. ദേവിക അഞ്ച് മാസം ഗര്‍ഭിണിയാണിപ്പോള്‍. ഗര്‍ഭിണിയായശേഷം ദേവികയും വിജയിയും സ്ഥിരം യാത്രകളാണ്. അടുത്തിടെ കോലാലംപൂര്‍ പോയ വിശേഷങ്ങള്‍ താരദമ്പതികള്‍ വീഡിയോയാക്കി പങ്കിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിജയ് മാധവ് പങ്കിട്ട പുതിയ റീല്‍ വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
ഹേറ്റേഴ്സ് ഇല്ലാത്ത കപ്പിളായിരുന്നവര്ക്കാണ് ഇപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ ലഭിക്കുന്നത്. യാത്രയ്ക്കിടെ ക്ഷീണിച്ച് അവശയായ ദേവിക ഛര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മയുടെ അവസ്ഥ കണ്ട് ഒന്നര വയസുകാരന് ആത്മജ കരയുന്നതും റീലില്‍ കാണാം. ആദ്യമായാണ് ഇത്തരമൊരു വീഡിയോ റീലാക്കി വിജയ് മാധവ് പങ്കുവെക്കുന്നത്. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടപ്പോള്‍ ഒരു സാഡ് ബിജിഎമ്മും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ചേര്‍ത്തിയിരുന്നു.
അതെല്ലാമാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചത്. കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി എന്നാണ് ദേവിയുടെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പങ്കിട്ട് വിജയ് തലക്കെട്ടായി കുറിച്ചത്. പാക്കിങ്ങൊക്കെ കഴിഞ്ഞ് രാത്രി നേരെ വൈകി കിടക്കുകയും നേരത്തെ എഴുന്നേല്ക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ ഛര്‍ദ്ദിയെന്നും ദേവിക വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ഇങ്ങനെയാണ്... എന്തോ അത്യാഹിതം സംഭവിച്ചതുപോലെയുള്ള ഒരു മ്യൂസിക്ക്.
ഇതൊക്കെ കുറച്ച് ഓവറാണ്. സന്തോഷത്തോടെ സേഫ് ആയിട്ട് ഇരിക്കൂ, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്, എന്താണ് വിജയ് കാണിക്കുന്നത്. ഒരു ഗര്‍ഭിണി ഛര്‍ദ്ദിക്കുന്നത് റീല്‍സാക്കി ഇടാന്‍ മാത്രമുണ്ടന്ന് എനിക്ക് തോന്നിയില്ല. താങ്കള്‍ കുറച്ചു ബുന്ദിയുള്ള യുട്യൂബറാണെന്ന് കരുതി, ഛര്‍ദിലും ഒരു അനുഗ്രഹം... അതും വീഡിയോയാക്കാന്‍ പറ്റിയല്ലേ... നമിച്ചു. അമ്മക്ക് പ്രസവവേദന.. മോള്‍ക്ക് വീണവായനയെന്ന് കേട്ടിട്ടേ ഉള്ളൂ... ദാ ഇപ്പൊ കണ്ടു. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
യൂട്യൂബ് വ്ലോഗറില്‍ നിന്നും മിനിസ്ക്രീന്‍ അവതാരകനിലേക്ക് എത്തിയ താരമാണ് കാര്‍ത്തിക് സൂര്യ. വളരെ വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് കാര്‍ത്തികിനെ ശ്രദ്ധിക്കപ്പെടാന്‍ സഹായിച്ചത്. ആ വ്യത്യസ്തത കാര്‍ത്തിക്കിന്റെ വീഡിയോകളിലും ഉണ്ടെന്ന് ഓരോ തവ താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈറലായ കാര്‍ത്തിക്കിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തന്നെ വലിയ ചര്‍ച്ചയായി മാറി. മുപ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിലൂടെ കാര്‍ത്തിക് പുറത്തുവിട്ട അറുപത് സെക്കന്റില്‍ അറുപത് സ്ഥലങ്ങള്‍ എന്ന വീഡിയോ കേരളത്തിന്റെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വരെ ഷെയര്‍ ചെയ്തിരുന്നു.
മാത്രമല്ല സിനിമാ താരം മഞ്ജു വാര്യര്‍ അടക്കമുള്ള നിരവധി പേരാണ് ഈ വീഡിയോ ശ്രദ്ദിച്ചത്. മഞ്ജു വാര്യര്‍ കാര്‍ത്തിക്കിന്റെ ഈ വൈറല്‍ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിരുന്നു. അത്രത്തോളം പ്രാധാന്യം കൊടുത്ത് സ്റ്റോറിയാക്കാന്‍ മാത്രം എന്താണ് ആ റിലീലുള്ളതെന്ന് ചോദിച്ചാല്‍... കേരളം എന്താണ് എന്നത് കാര്‍ത്തിക്കിന്റെ പുതിയ റീലില്‍ സംയോജിപ്പിച്ച് മനോഹരമായി കാണിച്ചിട്ടുണ്ട്.
വെറും അറുപത് സെക്കന്റ് മാത്രമുള്ള റീലിനായി കേരളത്തിലെ പതിനാല് ജില്ലകളിലും ഒമ്പത് ദിവസം കൊണ്ട് സഞ്ചരിച്ച് അറുപത് സ്ഥലങ്ങളില്‍ നിന്നാണ് കാര്‍ത്തിക്ക് റീല്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം റീലില്‍ കാര്‍ത്തിക്ക് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരോ ജില്ലയ്ക്കും വേണ്ടി വ്യത്യസ്ത വേഷവും ഷൂസും വരെ കാര്‍ത്തിക്ക് തയ്യാറാക്കിയിരുന്നു.
ഇപ്പോഴിതാ ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ ചിത്രീകരിച്ച അറുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി എത്ര രൂപ തനിക്ക് ചിലവായെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ കാര്‍ത്തിക് സൂര്യ പുതിയ വീഡിയോയിലൂടെ. വെറൈറ്റി കണ്ടന്റിന് വേണ്ടി ചെയ്ത റീലാണെങ്കിലും കേരള ടൂറിസത്തിന് അതൊരു മുതല്ക്കൂട്ടായെന്നതില് സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക് വീഡിയോ ആരംഭിച്ചത്.
തന്നെ കാണാനുള്ള ആഗ്രഹം മന്ത്രി മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊരു സമയം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നേരിട്ട് പോയി അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും കാര്‍ത്തിക് പുതിയ വീഡിയോയില്‍ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപയാണ് വൈറലായ റീല്‍ ചെയ്യാനായി കാര്‍ത്തിക്കിന് ചിലവായത്.
അതില്‍ കാറിനുള്ള പെട്രോള്‍, വസ്ത്രം, ഭക്ഷണം, വീഡിയോ എഡിറ്റേഴ്സിന്റെ ശമ്പളം എന്നിവയെല്ലാം ഉള്‍പ്പെടും. റീലിനുവേണ്ടി 2500 കിലോമീറ്ററോളമാണ് കാര്‍ത്തിക് സൂര്യയും സംഘവും സഞ്ചരിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ത്തിക്കിന്റെ ഡ്രോണ്‍ ഉള്‍പ്പടെയുള്ള ചില ഗാഡജന്റുകള്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വ്യത്യസ്തമായ ആശയം എടുത്ത് മനോഹരമായി ചെയ്ത കാര്‍ത്തിക്കിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍മീഡിയയില്‍.
നിരവധി ഭാഷകളില്‍ ഉള്ള ഷോയാണ് ബിഗ്ബോസ്. അതില്‍ ഹിന്ദി പതിപ്പില്‍ നായകനായി എത്തുന്നത് സല്മ്മാന് ഖാന് ആണ്. ഇപ്പോഴിതാ പുതിയ സീസണ് മികച്ച റേറ്റിങ്ങോടെയാണ് മുന്നോട്ട് പോകുന്നത്.
ഇത്തവണയും നിരവധി താരങ്ങള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ മലയാളികള്‍ക്ക് കൂടി സുപരിചിതയായ ഒരു മുഖമാണ് ശ്രുതികയുടേത്. പേര് കേട്ടാല്‍ ചിലപ്പോള്‍ ആര്‍ക്കും മനസ്സിലായില്ലെങ്കിലും സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ നായിക എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലായേക്കാം.
2003 ല്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും നായകരായി എത്തിയ 'സ്വപ്നം കൊണ്ട് തുലാഭാരം' എന്ന ചിത്രത്തിലായിരുന്നു ശ്രുതിക മലയാളത്തിലെത്തിയത്. പക്ഷെ ചിത്രം അത്രയ്ക്കങ്ങ് വിജയിച്ചില്ല. ഇപ്പോഴിതാ ആദ്യ എപ്പിസോഡുകളില്‍ തന്നെ സല്മ്മാന് ഖാനെ വരെ ചിരിപ്പിച്ച വ്യക്തിയായി മാറിയിരിക്കുകയാണ് ശ്രുതിക.
പൊതുവെ ഗൗരവക്കാരനായ സല്മാന് ഖാനെ പെട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് ശ്രുതിക എത്തിയത്. താന്‍ നാല് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നെന്നും ആ നാല് സിനിമകളും ബോക്സോഫീസില്‍ പൊട്ടിയെന്നുമുള്ള ശ്രുതികയുടെ പരാമര്‍ശം കേട്ടായിരുന്നു സല്മാന് ചിരിപൊട്ടിയത്.
ബിഗ് ബോസില്‍ എത്തിയ ശ്രുതികയുടെ വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഹിന്ദി ഷോയ്ക്കിടെ തമിഴ് വാചകങ്ങള്‍ അറിയാതെ ശ്രുതിക പറയുന്നതും ബിഗ് ബോസ് അതിന്റെ അര്‍ത്ഥം ചോദിക്കുകയും ചെയ്യുന്ന വീഡിയോകള്‍ ഇതിനോടകം മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.
മലയാള സിനിമാസംവിധായകനാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 5 ന്റെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അഖില്‍ മാരാര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായത്.
ബിഗ് ബോസ് പ്രേക്ഷകരെല്ലാം ഒരേപോലെ ആഗ്രഹിച്ചതാണ് അഖിലിന്റെ വിജയം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. അഖിലിനെ പോലെ തന്നെ ഭാര്യ രാജലക്ഷ്മിയും സമൂഹമാധ്യമങ്ങള്‍ക്കു സുപരിചിതയാണ്. വിജയദശമി ദിനത്തില്‍ പുത്തന്‍ തുടക്കം കുറിച്ചിരിക്കുകയാണ് രാജലക്ഷ്മി ഇപ്പോള്‍.
വ്യയുടെ മാതംഗി എന്ന നൃത്തവിദ്യാലയത്തില്‍ എത്തി, നവ്യയ്ക്ക് ദക്ഷിണ നല്കി ഡാന്‍സ് പഠനം പുനരാരംഭിച്ചിരിക്കുകയാണ് രാജലക്ഷ്മി.
'നാട്യശാസ്ത്രത്തില്‍ ഭരതമുനി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ വന്നിട്ട് പറഞ്ഞു തരാം... നവ്യയ്ക്ക് എന്തേലും സംശയം ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറഞ്ഞാല്‍ മതി,' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ അഖിലിന്റെ കമന്റ്.
ബിഗ്ബോസ് ഷോയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഞ്ജലി അമീര്‍. മമ്മൂട്ടിയുടെ 'പേരന്പ്' എന്ന ഒറ്റ ചിത്രത്തിലൂടെ അഞ്ജലിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. സിനിമയില്‍ ആദ്യമായി നായികാ കഥാപാത്രത്തെ അവതിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് അഞ്ജലി.
നിരവധി ആരാധകര്‍ ആണ് സാമൂഹമാദ്ധ്യമങ്ങളിലും അഞ്ജലിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് താരം്.
ഈ ലോകത്ത് മറ്റെന്തിനേക്കാളും താന്‍ സ്നേഹിച്ച തന്റെ സുഹൃത്ത് ചതിച്ചുവെന്നും അടച്ചാക്ഷേപിച്ചെന്നും ആണ് അഞ്ജലി പറയുന്നത്.. സോഷ്യല്‍ മീഡിയയില്‍ തന്റെ ആണ്‍സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
നടിയുടെ വാക്കുകള്‍ ഇങ്ങനെ:
'ഈ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടം അയാളെയാണെന്ന് അഞ്ജലി പറയുന്നു. സുഹൃത്ത് ഇല്ലാതായാല്‍ താനും ഇല്ലാതാവുമെന്നും എത്ര പ്രശ്നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും വീണ്ടും ഒരുതവണ വിളിച്ചാല്‍, എല്ലാ പ്രശ്നങ്ങളും തീരുമെന്നും അഞ്ജലി പോസ്റ്റില്‍ പറഞ്ഞു. റാസിന് എന്ന സുഹൃത്തിന്റെ പേരു വിളിച്ചാണ് താരത്തിന്റെ പോസ്റ്റ്.
ഒരു പ്രശ്നം വരുമ്പോള്‍ തള്ളിപ്പറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ തന്നെ വലിച്ചെറിഞ്ഞ് ഓടുന്നത് നല്ലതിനല്ല. എല്ലാം ഉപേക്ഷിച്ച് പോയപ്പോഴും വീണ്ടും വന്നത് നിങ്ങള്‍ തന്നെയാണ്. എന്നാല്‍, വീണ്ടും താന്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇനി വന്നാലും വിശ്വസിക്കും. അത് താന്‍ വിഡ്ഡിയായതുകൊണ്ടല്ല, അത്രയും താന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും' അഞ്ജലി പോസ്റ്റില്‍ പറയുന്നു.
BUSINESS
ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയതതിന്റെ പേരില്‍ മെറ്റാ കമ്പനിയില്‍ ജീവനക്കാരെ പുറത്താക്കി. 24 ജീവനക്കാരെ ആണ് മെറ്റ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 ഡോളറിന്റെ (2,101 രൂപ) വൗച്ചര്‍ ദുരുപയോഗം ചെയ്ത ലോസ് ആഞ്ചലീസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്.
മൂന്നരക്കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കാന്റീന് ഇല്ലാത്ത ഓഫീസുകളിലാണ് ഗ്രബ്ഹബ്ബ്, യൂബര്‍ ഈറ്റ്സ് മുതലായ ആപ്പുകളിലൂടെ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചത്. ജോലി സമയത്തെ പ്രഭാത ഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്.
എന്നാല്‍ ഭക്ഷണത്തിന് പകരം ടൂത്ത്പേസ്റ്റ്, വൈന്‍, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാര്‍ വൗച്ചര്‍ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കെത്താത്ത സമയത്ത് പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും വിവരങ്ങളുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റയുടെ പുറത്താക്കല്‍ നടപടി. ഭക്ഷണത്തിന്റെ വൗച്ചറില്‍ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ താക്കീത് നല്കി ക്ഷമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, മെറ്റയില്‍ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടലും ആരംഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റ?ഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. എത്രപേരെയാണ് ഇത്തവണ മെറ്റ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറോടു കൂടിയ ഫോണ്‍ ഒരുക്കുകയാണ് റിലയന്‍സ് ജിയോ. പുതിയ രണ്ട് ഫോര്‍ജി ഫീച്ചര്‍ ഫോണുകള്‍ ആണ് ജിയോ പുറത്തിറക്കുന്നത്. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്.
1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 14 ജിബി ഇന്റര്‍നെറ്റ് ഡേറ്റയുമാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ആയിരം എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോര്‍ ചെയ്യാം.
പുതിയ ഡിസൈനില്‍ വരുന്ന ഫോണ്‍ 23 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്. 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്പോര്‍ട്സ് പരിപാടികളും ആസ്വദിക്കാം. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിയോ പേ ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സാധിക്കും. ഉടന്‍ തന്നെ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും. ജിയോ മാര്‍ട്ട്, ആമസോണ്‍ എന്നിവ വഴി ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കും.
വാട്സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്.
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്കുന്നു.
ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.
BP SPECIAL NEWS
മലയാളിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന് നിര്‍മിച്ച് ശ്രദ്ധ നേടുന്നു. രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന് സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിന് നിര്‍മിച്ച് വൈറലാകുന്നത്. നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം ആണ് ഈ വിദ്യാര്‍ത്ഥി നടത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന് നിര്‍മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീന് നിര്‍മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന് ഇത് മറികടന്നത്. 33.6 മില്ലീമീറ്റര്‍ നീളവും 32.5 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീനാണ് സെബിന് നിര്‍മിച്ചത്.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥിയായ സെബിന് മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിന് മുന്നിലാണ് വാഷിങ് മെഷീന് നിര്‍മിച്ചത്. തത്സമയം വാഷിങ് മെഷീനില്‍ തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും വിഡിയോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു നല്കി. അധികം വൈകാതെ സെബിനെ തേടി ഗിന്നസ് അധികൃതരുടെ പ്രഖ്യാപനം എത്തുമെന്നാണ് കരുതുന്നത്.
PRAVASI VARTHAKAL