18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>> ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി >>> വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി >>> പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു >>>
Home >> CINEMA

CINEMA

'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ്

ബേസില്‍ ജോസഫിന്റെ അഭിനയനത്തിലെ റിയല്‍ മാജിക്ക് കാണിച്ചു തന്നെ, ഒരു പക്ഷെ കാണുന്നവര്‍ക്ക് പോലും ഒരു തല്ല് കൊടുക്കാന്‍ തോന്നിപ്പിച്ചേക്കാവുന്ന ചിത്രമായിരുന്നു ജയ ജയ ജയഹേ. സ്ത്രീ പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ടു കൂടി ബേസിലിന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ജഡ്ജിയായി എത്തിയ മഞ്ജു പിള്ള പറയും പോലെ 'കണ്ടാല്‍ ഒരു തനി നിഷ്‌കളങ്കന്‍' ലുക്കിലായിരുന്നു ബേസില്‍ എത്തിയത്. പക്ഷെ ഭാര്യയെ ഭരിച്ചും ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉപദ്രവിച്ചും പെരുമാറുന്ന ഒരു ഭര്‍ത്താവ്. ആ കഥാപാത്രം അത്രയും മനോഹരമായിട്ടാണ് ബേസില്‍ ചെയ്ത് വെച്ചതും. ഇപ്പോഴിതാ സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചും നടി ജ്യോതിക പറഞ്ഞ കാര്യമാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു എന്നും അവിടെ വെച്ച് തങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.  'ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്‌സണാലിറ്റിയെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല റിമാര്‍ക്ക് ജ്യോതികയില്‍ നിന്നാണ്. ഞാന്‍ മുംബൈയിലുള്ള അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഞാന്‍ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവര്‍ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങള്‍ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചര്‍ച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടര്‍ അവന്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,' പൃഥ്വി പറഞ്ഞു.

കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍

ബോളീവുഡ്ഡില്‍ താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വളരെ സെന്‍സേഷണല്‍ വാര്‍ത്തകളാണ്. അതുകൊണ്ട് തന്നെ താര ദമ്പതികളുടെ പിന്നാലെയായിരിക്കും പാപ്പരാസികളുടെ കണ്ണുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍വീര്‍ സിങും-ദീപികയും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വളരെ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞു. ഇപ്പോഴിതാ സെയ്ഫ് അലിഖാനും കരീന കപൂറും വേര്‍പിരിയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിന് കാരണം സെയ്ഫിന്റെ കൈയ്യില്‍ നിന്നും മാഞ്ഞ് പോയ കരീനയുടെ പേരാണെന്നാണ് കണ്ടെത്തല്‍. നടന്‍ ഭാര്യയുടെ പേര് കൈയില്‍ ടാറ്റു ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ കൈ തണ്ടയില്‍ കരീന എന്ന് ഹിന്ദിയില്‍ പതിച്ചിരുന്ന ടാറ്റു ശിവന്റെ ത്രിശൂലമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതാണ് വാര്‍ത്തകള്‍ക്ക് ആധാരം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നത്. ഇത് പുതിയ ചിത്രത്തിന് വേണ്ടി ചെയ്തതാണെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നുണ്ട്. എന്തായാലും നടനോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. സാധാരണ ഷൂട്ടിംഗിനായി ഈ ടാറ്റു താത്കാലികമായി കവര്‍ ചെയ്യുകയാണ് നടന്റെ പതിവ്. രൂപ മാറ്റം വരുത്തുന്നത് ആദ്യമെന്നാണ് ആരാധകരുടെ പ്രതികരണം. 2008ലാണ് നടന്‍ കരീനയുടെ പേര് ഇടതു കൈ തണ്ടയില്‍ ടാറ്റു ചെയ്യുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് ഇരുവരും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് തൈമൂര്‍ അലിഖാന്‍ ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരുള്ള രണ്ടു മക്കളുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.  

''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു

യങ് സ്റ്റാറുകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് നസ്ലിന്റേതാണ്. വളരെ നിഷ്‌കളങ്കമായി സംസാരിച്ച് ആളുകളെ ആരാധകരാക്കുന്ന കഴിവ് നസ്ലിനുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും നസ്ലിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയിതട്ടുണ്ട്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും നസ്ലിനെ പ്രശംസിച്ചത് താരത്തിന് വലിയ അംഗീകാരമായിരുന്നു.    ഇപ്പോഴിതാ പൃഥ്വിരാജ് -ബേസില്‍ ചിത്രമായ ഗുരുവായൂരമ്പലനടയിലിന്റെ പ്രമോഷന്‍ വേളയില്‍ പൃഥ്വിരാജും നസ്ലിനെ കുറിച്ച് പറയുകയുണ്ടായി. നസ്‌ലിന്‍ എന്ന ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാര്‍ ആകുമെന്ന് തന്‍ പറഞ്ഞത് സത്യമായി എന്നും പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.  ''ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇന്‍ഡസ്ട്രിയില്‍. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയില്‍ ഇതിഹാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയില്‍പ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാന്‍ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോള്‍ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോള്‍ ഇതാ നസ്ലിന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്. 'കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‌ലിന്‍ എന്നൊരു പയ്യനുണ്ട്, അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോള്‍ നസ്‌ലിന്‍ നല്ല പോപ്പുലറായ യങ് സ്റ്റാര്‍ ആയി മാറിയില്ലേ.''-പൃഥ്വിരാജ് പറഞ്ഞു.

രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത്

കേരളക്കരയെ തന്നെ ആവേശത്തിലാഴ്ത്തിയ കോംപിനേഷനായിരുന്നു രംഗണ്ണന്റെയും-അമ്പാന്റെയും. പ്രധാന റൗഡിയുടെ നീക്കവും നോട്ടവും എല്ലാം എന്താണെന്ന് മനസ്സിലാക്കി ജീവന്‍ കൊടുക്കാന്‍ പോലും മടിയില്ലാത്ത സഹ റൗഡിയായി അമ്പാന്‍ തിളങ്ങി.  സജിന്‍ ഗോപുവിന്റെ ആദ്യ ചിത്രമല്ല ആവേശം. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ സജിന്‍ ഗോപു ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സജിന്‍ നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായകനാവുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. ആര്‍ ഡി. എക്‌സ് എന്ന ചിത്രത്തില്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രമായി തിളങ്ങിയ ശ്രീജിത് നായര്‍ ആവേശം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആവേശത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാന്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്. ആഗോളതലത്തില്‍ 151 കോടി പിന്നിട്ട ആവേശം ഇപ്പോഴും തിയേറ്ററിലുണ്ട്. നിരവധി ചിത്രങ്ങളില്‍ സജിന്‍ കഥാപാത്രം ചെയ്തിട്ടുണ്ടെങ്കിലും ആവേശം സിനിമയാണ് കരിയറില്‍ വഴിത്തിരിവാകന്നുത്. ഏറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ബേസില്‍ ജോസഫ് നായകനാക്കി കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് സജിന്‍ ഗോപു എത്തുന്നത്. ലിജോ മോള്‍ ആണ് നായിക.

ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ

ബോളീവുഡ് സൂപ്പര്‍ താരം കിങ് ഖാന്റെ പിന്നാലെയാണ് ആരാധകര്‍. താരം എവിടെ പ്രത്യക്ഷപ്പെട്ടാലും ക്യാമറാ കണ്ണുകള്‍ ഷാറൂഖ് ഖാനെ കൂടുതല്‍ ഫോക്കസ് ചെയ്യും. താരത്തില്‍ നിന്നും എന്തെങ്കിലും കണ്ടെത്തി അത് വാര്‍ത്തയാക്കാന്‍ തിടുക്കമാണ് ആരാധകര്‍ക്ക്. ഇക്കുറിയും ഒരു വിഭാഗം ആളുകള്‍ ആ പതിവ് തെറ്റിച്ചിട്ടില്ല. ഐ.എല്‍. ടി20 ക്രിക്കറ്റ് വേദിയില്‍ എത്തിയ എസ്.ആര്‍.കെയുടെ വിഡിയോയാണ് ഇക്കുറി വൈറലാകുന്നത്. ദുബൈയില്‍ നടന്ന ഐ.എല്‍.ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ഷാറൂഖ് ഖാന്‍ തന്റെ മാനേജര്‍ പൂജക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതാണ് വിഡിയോയില്‍. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ചിലരുടെ കണ്ടുപിടുത്ത പ്രകാരം ഈ ചോക്ലേറ്റ് അല്‍പ്പം വിഐപി ആണെന്നതാണ്. ചോക്ലേറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലക്ഷ്വറി ചോക്ലേറ്റിന്റെ വില ഏകദേശം എട്ട് ലക്ഷം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ ദേവാന്‍ഷ് സേഥിയാണ് എസ്.ആര്‍.കെയുടെ ചോക്ലേറ്റിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റാണ് നടന്‍ കഴിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഏകദേശം ഏട്ട് ലക്ഷം രൂപയാണ്  ഇതിന്റെ വിലയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. പക്ഷെ ഇതെല്ലാം തെറ്റായ കാര്യങ്ങളാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഷാറൂഖ് ഖാന്‍  കഴിക്കുന്നത് മറ്റൊരു പ്രമുഖ കമ്പനിയുടെ ചോക്ലേറ്റാണെന്ന് ആരോപിച്ചത്. ആ ലക്ഷ്വറി ചോക്ലേറ്റിന് നീല കവര്‍ അല്ലെന്നാണ്  ഇവരുടെ കണ്ടെത്തല്‍. ലൈക്കിനും വ്യൂവിനും വേണ്ടി  തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയ ടൊവിനോയെ കുറിച്ചുള്ള ആരേപണങ്ങളും അതിന് ടൊവിനോ നല്‍കിയ മറുപടിയും എല്ലാം ചര്‍ച്ചയും വാര്‍ത്തയും ആകുന്ന ഈ അവസരത്തില്‍ ഇതാ നടനും സംവിധായകനുമായ മധുപാല്‍. സോഷ്യല്‍ മീഡിയയില്‍ ടൊവിനോയെ കുറിച്ച് ഒരു കുറിപ്പാണ് മധുപാല്‍ പങ്കുവെച്ചത്.  സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ് എന്നാണ് മധുപാല്‍ കുറിപ്പില്‍ പറയുന്നത്. മധുപാലിന്റെ കുറിപ്പ്ഇങ്ങനെ: 'മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും. താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. . സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്.....'

'വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണ്' തന്നോട് ആരും പറയാത്ത കാര്യം അന്ന് ചിമ്പു പറഞ്ഞത് മറക്കില്ലെന്ന് പൃഥ്വിരാജ്

ചില സിനിമകള്‍ അഭിനേതാക്കള്‍ക്ക് അവരുടെ കരിയറിലെ വലിയ അനുഭവമായിരിക്കും. അത്തരത്തില്‍ വലിയ അനുഭവമായ സംഭവങ്ങള്‍ പല അഭിനേതാക്കളും വിവരിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് ശേഷം ആ കഥാപാത്രത്തോട് പുലര്‍ത്തിയ നീതികണ്ട് പലരും വലിയ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. തന്റെ കരിയറില്‍ ആരും ഇതുവരെ പറയാത്ത ഒരു അഭിപ്രായം തന്നോട് തമിഴ് താരം ചിമ്പു പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.  പൃഥ്വിയുടെ ആട്ജീവിതം കണ്ട് കണ്ണ് നിറയാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല. മണലാരണ്യങ്ങളില്‍ ഒരു മനുഷ്യന് നഷ്ടപ്പെട്ട് പോയ ജീവിതവും അയാള്‍ക്ക് സഹിക്കേണ്ടി വന്ന യാതനകളും ആണ് ചിത്രം പറയുന്നത്. ചിത്രത്തിന് പലയിട്ടു നിന്നായി പല താരങ്ങളില്‍ നിന്നുമായി പ്രശംസകള്‍ ലഭിച്ചു. ഇപ്പോഴിതാ ആടുജീവിതം സിനിമയ്ക്ക് ശേഷം തമിഴ് താരം ചിമ്പു തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് പൃഥ്വി വെളിപ്പെടുത്തുന്നത്.   പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ:'ആടുജീവിതം കണ്ടിട്ട് നടന്‍ ചിമ്പു വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. ബ്രദര്‍, നമ്മള്‍ അഭിനേതാക്കള്‍ക്ക് ചില സിനിമകളില്‍, ചില കഥാപാത്രങ്ങളില്‍, ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും. വേറൊരു അഭിനേതാവിനെ ഒരുസിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെയൊരഭിപ്രായം എന്നോടാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.'- ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ഈ കാര്യം പറഞ്ഞത്.  

'സനലേട്ടനെ കുറിച്ച് പലരും മുന്നറിയിപ്പ് തന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല' സംവിധായകന്‍ സനല്‍കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ടൊവിനോ

സിനിമാ മേഖലയില്‍ യാതൊരുവിധ പാരമ്പര്യം ഇല്ലാതെ വന്ന് സ്വന്തം കഴിവും കഠിനപ്രയത്‌നവും കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ടൊവിനോ തോമസ്. ചെറിയ കുട്ടികളെ മുതല്‍ മുതിര്‍ന്ന ആളുകളെ വരെ മയക്കാനുള്ള മാജിക്കല്‍ അഭിനയം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നോട്ട് നോക്കിയാല്‍ ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചം. കേരളം കണ്ട വലിയൊരു പ്രളയം വന്നപ്പോഴും ജനങ്ങള്‍ക്ക് സഹായവുമായി ഓടിയെത്തി ഒപ്പം നിന്ന മനുഷ്യന്‍.  ഇതുവരെ ഒരു ആരോപണങ്ങള്‍ക്കും പ്രേക്ഷകരുടെ അനിഷ്ടത്തിനും സന്ദര്‍ഭം കൊടുക്കാതെ കരിയറില്‍ മുന്നോട്ട് പോകുന്ന ടൊവിനോയെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരുന്നു. 'വഴക്ക്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ എത്തിയത്.  ചിത്രത്തിന്റെ റിലീസ് ടൊവിനോ മുടക്കി എന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നല്‍കിയത്. താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നാണ് ടൊവിനോ പറഞ്ഞത്. സനല്‍കുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. സനല്‍കുമാറിന് അയച്ച മെസേജുകള്‍ ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് താരം മറുപടി നല്‍കിയത്. സനല്‍കുമാറിനെക്കുറിച്ച് പലരും മുന്നറിയിപ്പ് തന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല എന്നാണ് ടൊവിനോ പറഞ്ഞത്. അദ്ദേഹത്തോടുള്ള റെസ്‌പെക്ട് കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അതെന്നും താരം വ്യക്തമാക്കി. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകള്‍ക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം അവര്‍ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇന്റര്‍നാഷണല്‍ കോക്കസ് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകള്‍ക്ക് കിട്ടി. എന്നാല്‍ പിന്നീട് ഐഎഫ്എഫ്ക്ക് അവസരം കിട്ടിയപ്പോഴും അവരും തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്‌ക്രീനിങ്ങിന് അവസരം കിട്ടി. അതിനുശേഷമാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റര്‍ റിലീസിന് എതിര്‍ക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ മറ്റൊരാളെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകള്‍ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്‌കെയില്‍ കണ്ട ആളുകളൊന്നും തിയറ്ററില്‍ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം. എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്‌പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്.- ടൊവിനോ പറഞ്ഞു. ഒടിടി റിലീസിന് ശ്രമിച്ചെങ്കിലും ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യല്‍ പ്രൊഫൈലും തടസമായി വന്നു. 'ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്.' ഇത്തരം സിനിമകള്‍ ചെയ്താല്‍ തകര്‍ന്നുപോകുന്ന കരിയര്‍ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ 'അദൃശ്യജാലകങ്ങള്‍'എന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.  

'എന്റെ അച്ഛന്റെ മരണദിവസം രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്‍കിയതും എല്ലാം സൂര്യ ആയിരുന്നു' സൂര്യ എന്ന 'മനുഷ്യനെ' കുറിച്ച് ഗൗതം മേനോന്റെ വാക്കുകള്‍

തമിഴ് നടന്‍ സൂര്യയും സംവിധായകന്‍ ഗൗതം മേനോനും തമ്മിലുള്ള കൂട്ടുകെട്ടിലെ രണ്ട് വിസ്മയങ്ങള്‍ മലയാളികള്‍ പോലും ആസ്വദിച്ചതാണ്. കാക്ക കാക്കയും വാരണം ആയിരവും ഇന്നും മറക്കാന്‍ പറ്റാത്ത രണ്ട് ചിത്രങ്ങള്‍ ആണ്. സൂര്യ എന്ന നടനെ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങള്‍ കൂടിയാണ് ഇത് രണ്ടും. ഒരു നടനും സംവിധായകും തമ്മിലുള്ള ബന്ധം മാത്രമല്ല ഇരുവരും തമ്മില്‍. അതിനപ്പുറത്തേക്ക് നല്ല സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്ന് പലപ്പോഴും ഇരുവരും പറഞ്ഞിട്ടുണ്ട.് ഇപ്പോഴിതാ ഗൗതം മേനോന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ സൂര്യ എന്ന 'മനുഷ്യനെ' കുറിച്ചാണ് ഗൗതം മേനോന്‍ പറയുന്നത്. തന്റെ അച്ഛന്റെ മരണ സമയത്ത് തന്റെ അഭാവത്തില്‍ സൂര്യ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ഗൗതം മേനോന്‍ പറഞ്ഞത്.  നേരത്തെ ഏതോ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം മേനോന്‍ സൂര്യയെ കുറിച്ച് സംസാരിച്ചത്. ഗൗതം മേനോന്റെ വാക്കുകള്‍ ഇങ്ങനെ: തന്റെ അച്ഛന്‍ മരണപ്പെടുമ്പോള്‍ താന്‍ നാട്ടില്‍ ഇല്ലായിരുന്നെന്നും അതുകൊണ്ട് തന്നെ സൂര്യയെ വിളിച്ച് ഒന്ന് വീട്ടിലേക്ക് ചെല്ലുമോ എന്ന് ചോദിക്കുകയായിരുന്നെനും ഗൗതം മേനോന്‍ പറയുന്നു. ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോന്‍ വ്യക്തമാകുന്നു. അച്ഛന്റെ രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്‍കിയതുമെല്ലാം സൂര്യയാണ് എന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് വാരണം ആയിരം സിനിമ ചെയ്യുമ്പോള്‍ സൂര്യയ്ക്ക് അറിയാമായിരുന്നു അതൊക്കെ എങ്ങനെ ചെയ്യണമെന്ന് എന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.

'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം

ഗുണകേവില്‍ വീണ സുഹൃത്തിനെ രക്ഷിച്ച കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സില്‍ മികച്ച അഭിനയമാണ് ശ്രീനാഥ് ഭാസി കാഴ്ചവെച്ചത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ഹിറ്റാവുകയാണ്. ഇപ്പോഴിതാ സിനിമയില്‍ എല്ലാവരപം ശ്രദ്ധിച്ച ഒരു കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഗുണകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ശരീരത്തില്‍ കണ്ട ചെളി എന്തായിരുന്നു എന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസ്‌ക്കറ്റ് പൊടിച്ചു ചേര്‍ത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്‌ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്‌ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്‌നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേര്‍ത്തു.'  

More Articles

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്
'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍
രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്
'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍
'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത്
'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു
'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും, ഇനി അന്വേഷണമോ നടപടിയോ വേണ്ട' റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നു

Most Read

British Pathram Recommends