കുട്ടികളായി വേഷമിടുന്ന മുതിർന്ന കുടിയേറ്റക്കാരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രായപരിധി നിർണ്ണയിക്കൽ ഉപകരണം അടുത്ത വർഷം യുകെയുടെ അതിർത്തികളിൽ വിന്യസിക്കും.
അതിർത്തിയിൽ എടുത്ത ഫോട്ടോഗ്രാഫുകൾ വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി ഒരു സോഫ്റ്റ്വെയർ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ "പ്രകടനവും കൃത്യതയും വാഗ്ദാനമാണെന്ന്" തെളിഞ്ഞതിന് ശേഷം, "സിസ്റ്റത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്ന" മുതിർന്ന കുടിയേറ്റക്കാരെ തിരിച്ചറിയുന്നത് ഈ സാങ്കേതികവിദ്യ എളുപ്പമാക്കുമെന്ന് ഹോം ഓഫീസ് പറയുന്നു.
എന്നാൽ ദുർബലരായ കുട്ടികൾക്ക് അർഹമായ സംരക്ഷണം നിഷേധിക്കുന്ന "തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യ" എന്ന് വിശേഷിപ്പിച്ചുകൊണ്ട് പദ്ധതി നിർത്തലാക്കാൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
അകമ്പടിയില്ലാത്ത കുട്ടി കുടിയേറ്റക്കാർക്ക് പ്രാദേശിക കൗൺസിലുകളുടെ പിന്തുണ ലഭിക്കുകയും ഹോട്ടലുകൾ പോലുള്ള പരമ്പരാഗത അഭയ കേന്ദ്രങ്ങൾക്ക് പകരം പരിചരണ സംവിധാനത്തിലാണ് അവരെ പാർപ്പിക്കുന്നത്.
അഭയ അപേക്ഷാ സംവിധാനം ലളിതമാക്കുന്നതിനും രാജ്യത്ത് കൂടുതൽ കാലം തുടരുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കുന്ന നിയമപരമായ പരിരക്ഷകൾക്ക് അവർക്ക് അർഹതയുണ്ട്.
വർഷങ്ങളായി ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് അതിർത്തിയിൽ അഭയം തേടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതിന് ശേഷമാണ് സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള തീരുമാനം.
2025 ജൂണിൽ അവസാനിച്ച വർഷത്തിൽ യുകെയിൽ ആകെ 111,084 പേർ അഭയം തേടി, മുൻ വർഷത്തേക്കാൾ 14% കൂടുതൽ.
ഷെഫീൽഡിലെ ഒരു ബാറിന് പുറത്ത് വെടിയേറ്റ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ഒരു പുരുഷനും ഒരു സ്ത്രീക്കും എതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വെസ്റ്റ് സ്ട്രീറ്റിലെ വൺ ഫോർ വണ്ണിന് പുറത്ത് ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടന്ന സംഘട്ടനത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. വെടിയേറ്റത് പ്രശ്നത്തിൽ പങ്കാളിയല്ലാത്ത യുവതിയ്ക്കും.
ഗുരുതരമായ പരിക്കുകളോടെ 30 കാരിയായ ഷാനിസ് ബ്രൂക്ക്സിനെ പോലീസ് കണ്ടെത്തി, ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
നഗരത്തിൽ താമസിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തക, ബാങ്ക് അവധിക്കാലത്ത് ഒരു രാത്രിയിൽ പുറത്തുപോയപ്പോൾ സംഘട്ടനത്തിന്റെ "നിരപരാധിയായ ഒരു കാഴ്ചക്കാരി" മാത്രം ആയിരുന്നുവെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.
ഷെഫീൽഡിലെ ഔട്രാം റോഡിൽ താമസിക്കുന്ന ജെമെലെ റോണിനെതിരെ (30) കൊലപാതകക്കുറ്റവും ഷെഫീൽഡിലെ എല്ലെസ്മിയർ റോഡ് നോർത്തിൽ താമസിക്കുന്ന ഡെയ്റിയൻ ഡൈസിനെതിരെ (32) ഒരു കുറ്റവാളിയെ സഹായിച്ചതിന് കുറ്റവും ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി കുറ്റം ചുമത്തി കസ്റ്റഡിയിൽ വിട്ട ദമ്പതികളെ പിന്നീട് ഷെഫീൽഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
റോണിനെതിരെ തോക്ക് കൈവശം വച്ചതിനും ക്രിമിനൽ സ്വത്ത് കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് സേന പറഞ്ഞു, ഡൈസിനെതിരെ വെടിമരുന്ന് കൈവശം വച്ചതിനും, മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതിനും, ക്രിമിനൽ സ്വത്ത് കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 30 വയസ്സുകാരനെ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു, ഇനി അയാളെ ഒരു പ്രതിയായി കണക്കാക്കുന്നില്ല.
Latest News
വേനൽച്ചൂടിൽ ഒരു സ്കൂപ്പ് ഐസ്ക്രീം നാവിൽ അലിയുമ്പോൾ നമ്മളാരും അതിന്റെ ചരിത്രത്തെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്ന ഈ തണുത്ത മധുരത്തിന് പിന്നിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള, സാമ്രാജ്യങ്ങളും രാജാക്കന്മാരും ശാസ്ത്രജ്ഞരും ഒക്കെ ഉൾപ്പെട്ട വലിയൊരു ചരിത്രമുണ്ട്. രാജകൊട്ടാരങ്ങളിലെ ആഡംബര വിഭവമായിരുന്ന ഐസ്ക്രീം എങ്ങനെയാണ് ഇന്ന് സാധാരണക്കാരന്റെ പ്രിയപ്പെട്ട മധുരമായി മാറിയതെന്ന് നോക്കാം.
ഐസ്ക്രീമിന്റെ തുടക്കം പുരാതന ചൈനയിലേക്കാണ് എത്തിപ്പെടുന്നത്. ഏകദേശം ക്രിസ്തുവിന് മുൻപ് 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ പാലും അരിയും ചേർത്ത് പ്രകൃതിദത്ത ഐസിൽ ഫ്രീസുചെയ്ത ഒരു ഭക്ഷണരീതി അവിടെ നിലവിലുണ്ടായിരുന്നു. ഇന്നത്തെ ക്രീമിയായ ഐസ്ക്രീമല്ലെങ്കിലും, ഫ്രോസൺ ഡെസേർട്ടുകളുടെ തുടക്കമായി ഇത് കണക്കാക്കപ്പെടുന്നു.
പിന്നീട് ഇറാനിലെ സംസ്കാരം ഈ തണുത്ത മധുരത്തിന് കൂടുതൽ പുതുമ നൽകി. യാഖ്ചാൽ എന്ന പ്രത്യേക ഐസ് സംഭരണ സംവിധാനത്തിൽ സൂക്ഷിച്ച ഐസ്, മുന്തിരി നീര്, കുങ്കുമപ്പൂവ്, പനിനീര് എന്നിവ ചേർത്ത് അവർ ഒരുക്കിയത് ഇന്നത്തെ ഫലൂദയോട് സാമ്യമുള്ള ഒരു വിഭവമായിരുന്നു. ഇതോടെ ഐസ്ക്രീമിന്റെ രൂപം കൂടുതൽ സമ്പന്നമായി.
പതിമൂന്നാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരി മാർക്കോ പോളോ ചൈനയിൽ നിന്ന് ഐസ് അടിസ്ഥാനമാക്കിയുള്ള പാചകക്കുറിപ്പുകൾ ഇറ്റലിയിലേക്ക് കൊണ്ടുവന്നതോടെ യൂറോപ്പിൽ ഐസ്ക്രീം പരിചിതമായി. പിന്നീട് അത് വിവിധ രാജ്യങ്ങളിലൂടെ വ്യാപിച്ച് ഇന്നത്തെ ആധുനിക മധുരപലഹാരമായി മാറി. 1843-ൽ നാൻസി ജോൺസൺ കൈകൊണ്ട് പ്രവർത്തിക്കുന്ന ഐസ്ക്രീം മെഷീൻ കണ്ടുപിടിച്ചതോടെ വാണിജ്യ ഉൽപാദനത്തിന് വലിയ വഴിത്തിരിവുണ്ടായി.
ഇന്ത്യയിൽ ഐസ്ക്രീമിന് മുമ്പേ തന്നെ സ്വന്തം ഫ്രോസൺ ഡെസേർട്ടായ കുൽഫി ജനപ്രിയമായിരുന്നു. മുഗൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച് അക്ബറിന്റെ ഭരണകാലത്ത്, ഹിമാലയൻ മേഖലയിൽ നിന്ന് ഐസ് എത്തിച്ച് പാലും പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് കുൽഫി തയ്യാറാക്കിയിരുന്നു. ഇതാണ് ഇന്ത്യയിലെ തണുത്ത മധുരങ്ങളുടെ തുടക്കം.
ആധുനിക ഐസ്ക്രീം ഇന്ത്യയിൽ എത്തുന്നത് 1940 -കളിലാണ്. ക്വാളിറ്റി പോലുള്ള ബ്രാൻഡുകൾ വാനില, സ്ട്രോബെറി തുടങ്ങിയ രുചികളിലൂടെ വിപണി തുറന്നു. പിന്നീട് നാച്ചുറൽ ഐസ്ക്രീം പോലുള്ള ബ്രാൻഡുകൾ കൃത്രിമ രുചികൾ ഒഴിവാക്കി പഴങ്ങളുടെ സ്വാഭാവിക രുചികൾക്ക് പ്രാധാന്യം നൽകി വ്യവസായത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു.
നൂറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങളുടെയും സംസ്കാരങ്ങളുടെയും കൈമാറ്റങ്ങളുടെയും ഫലമായി, ഐസ്ക്രീം ഇന്ന് ലോകത്തിന്റെ ഓരോ കോണിലും വ്യത്യസ്ത രൂപങ്ങളിലും രുചികളിലും എത്തിച്ചേർന്നിരിക്കുന്നു. കാലം മാറിയാലും മനുഷ്യന്റെ മധുരപ്രിയതയ്ക്ക് ഒരിക്കലും മങ്ങാത്ത ഒരു തണുത്ത കൂട്ടുകാരനായി ഐസ്ക്രീം തുടരുന്നു.
ASSOCIATION
യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓള് യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്ബറിയില്‍ അരങ്ങേറും. ലണ്ടന്‍ റോഡ് സ്പോര്‍ട്സ് സെന്റര്‍ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തില്‍ യുകെയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകള്‍ക്കിടയില്‍ ഇതിനകം തന്നെ വന്‍ ആവേശമുണര്‍ത്തിയ ഈ ടൂര്‍ണമെന്റ്, പ്രൊഫഷണല്‍ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷന് ഫീസ്: £125.ആകര്‍ഷകമായ സമ്മാനത്തുകകള്‍ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവര്‍റോളിംഗ് ട്രോഫികളുമാണ് ആണ് നല്‍കുന്നത്.
ഒന്നാം സ്ഥാനം£2001 + എവര്‍റോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങള്‍: മികച്ച കായിക സംസ്കാരം പുലര്‍ത്തുന്ന ടീമിന് 'ഫെയര്‍ പ്ലേ അവാര്‍ഡും', ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് 'ബെസ്റ്റ് പുള്ളര്‍ അവാര്‍ഡും' സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കള്‍ക്ക് നല്‍കുക.
മത്സരക്രമത്തെക്കുറിച്ചോ ടൂര്‍ണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:
അഖില്‍ ശശി : +44 7436 651206
വിപിന്‍ രാജ്: +44 7782 528998
യുകെയിലെ മലയാളി കായിക പ്രേമികളെയും പ്രവാസി കൂട്ടായ്മകളെയും ഈ ആവേശപ്പോരാട്ടത്തിലേക്ക് സമീക്ഷ യുകെ ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
ഇപ്സ്വിച്ച്: ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന് ഇപ്സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026-27)
രക്ഷാധികാരി: ഡോ.അനുപ് മാത്യു
പ്രസിഡന്റ്: സുജ സജി
വൈസ് പ്രസിഡന്റ്: ശോഭ സജി
സെക്രട്ടറി: അഞ്ജു മാര്ട്ടിന്
ജോയിന്റ് സെക്രട്ടറി: സുബിന് എബ്രഹാം
ട്രഷറര്‍: ലിജോ ഈയോസ്വ്
പിആര്‍ഒ: സജി സാമുവല്‍
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ്
എക്സിക്യൂട്ടീവ് അംഗങ്ങള്‍
സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന് ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്, സാജന് ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്സി വര്‍ഗീസ്, ജിനു ജോര്‍ജ്
പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
ജൂൺ 13നു വാറിങ്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon's Academy of science) ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്. നിങ്ങളുടെ കുട്ടികൾക്ക് KS1, KS2, KS3, GCSE, A-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്, കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്)എക്സാം പ്രിപ്പറേഷൻ, GCSE ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു. ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്.
വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ പതിമൂന്നാം തീയ്യതി (13/6/26) ശനിയാഴ്ച വാറിങ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുന്നത്.
കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു. കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക് ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ അസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിനോയ് മാത്യു - 07533094770
uukmanwrc@gmail.com
യുക്മ നോർക്ക് വെസ്റ്റ് റീജിയൺ സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:
Victoria Park Stadium Warrington, Knutsford Rd, Latchford,
Warrington, WA4 1AG.
കാര്‍ഡിഫ്: യുക്മ ദേശീയ സ്പോര്‍ട്സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയില്‍സ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ സ്പോര്‍ട്സ് ജൂണ്‍ 6 ശനിയാഴ്ച മെര്‍ത്താറില്‍ വച്ച് നടത്തപ്പെടുന്നു. ജൂണ്‍ 20ന് നടക്കുന്ന യുക്മ ദേശീയ സ്പോര്‍ട്സിന് മുന്‍പായി എല്ലാ റീജിയനുകളിലും റീജിയണല്‍ സ്പോര്‍ട്സ് നടത്തപ്പെടും. ജൂണ്‍ 6ന് മെര്‍ത്തറിലെ അഫോണ്‍ റ്റാഫ് ഹൈ സ്കൂളില്‍ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയില്‍സ് റീജിയണല്‍ സ്പോര്‍ട്സ് നടക്കുക.
സ്പോര്‍ട്സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. റീജിയണല്‍ സ്പോര്‍ട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷന് ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
വെയില്‍സ് റീജിയണല്‍ സ്പോര്‍ട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിന്, റീജിയണല്‍ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സാജു സലിംകുട്ടി, ട്രഷറര്‍ റ്റോമ്പില്‍ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോള്‍ പുതുശ്ശേരി, ആര്‍ട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് മാത്യു, ജോമോന് വര്‍ഗീസ്, റെനില്‍, അലന് പോള്‍, ബിജു പോള്‍, രതീഷ്, അഡ്വ. ഷിന്ടോ തുടങ്ങിയവര്‍ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
വെയില്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി, കാര്‍ഡിഫ് മലയാളി അസോസിയേഷന്, മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ബാരി, ബ്രിഡ്ജിന്ദ് മലയാളി അസോസിയേഷന്, മെര്‍ത്തര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, ലാന്‍ഡഡ്നോ മലയാളി അസോസിയേഷന്, അബര്‍ഗവാനി മലയാളി അസോസിയേഷന്, സ്വാന്‍സി മലയാളി അസോസിയേഷന്, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് തുടങ്ങി എല്ലാ അസ്സോസിയേഷനുകളില്‍ നിന്നും ധാരാളം മത്സരാര്‍ത്ഥികള്‍ ഈ റീജിയണല്‍ കായിക മാമാങ്കത്തിലേക്ക് വരുവാന്‍ തെയ്യാറെടുത്തുകഴിഞ്ഞു.
SPIRITUAL
യൂറോപ്യന്‍ മലയാളി പെന്തെക്കൊസ്തല്‍ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണല്‍ കോണ്‍ഫറന്‍സ് മെയ് 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുന്നു. റവ. ഡോ. ജോ കുര്യന് ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ ബ്രദര്‍ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സന്‍ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
പാസ്റ്റര്‍ ഐസക്ക് എല്‍സാദനം യൂത്ത് സെക്ഷനില്‍ പ്രസംഗിക്കും. ഇവാ. സോണി സി ജോര്‍ജ്, ബ്രദര്‍ എബിന് എബ്രഹാം, ഡോ. പോള്‍സണ്‍ സാമുവേല്‍, ഇവാ. എബ്രഹാം ദാനിയേല്‍ എന്നിവര്‍ ആരാധനക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ സൂറിയേല്‍ തോമസാണ് യൂത്ത് കോര്‍ഡിനേറ്റര്‍. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോര്‍ഡിനേറ്റര്‍.
പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഹന്‍സ് തോമസ്.വൈസ്ചെയര്‍മാന്‍ പാസ്റ്റര്‍ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ബിജു ചെറിയാന്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ മനോജ് ഏബ്രഹാം, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സണ്‍ ചാക്കോ.കോണ്‍ഫറന്‍സ്ണ്‍ കണ്‍വീനര്‍ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദര്‍ റെജിന്‍ കുര്യാക്കോസ്.കൂടുതല്‍ വിവരങ്ങള്‍ക്ക് റവ ഡോ ജോ കുര്യന്, പാസ്റ്റര്‍ സി റ്റി എബ്രഹാം, പാസ്റ്റര്‍ ബിജു ചെറിയാന്, പാസ്റ്റര്‍ ഹന്‍സ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്ഗ്രിഗേഷന് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.
നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്ഗ്രിഗേഷന് വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്ഗ്രിഗേഷന് വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വേല്‍സിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും ഈ പുതിയ കോണ്‍ഗ്രിഗേഷനുണ്ട്. ഏകദേശം 85-ഓളം വരുന്ന ഓര്‍ത്തഡോക്സ് കുടുംബങ്ങളുടെ നീണ്ട കാലത്തെ പ്രാര്‍ത്ഥനാ സാക്ഷത്കാരമായിട്ടാണ് ഈ കോണ്ഗ്രിഗേഷന് പ്രവര്‍ത്തനസജ്ജമാകുന്നത്. ഹോളി ഇന്നസെന്റ്സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പില്‍ഗ്രിമേജ് ചര്‍ച്ച് സ്വാന്‍സി ഇടവകയാണ് മാതൃ ഇടവക.
ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
യു.കെയിലുള്ള എല്ലാ ഓര്‍ത്തഡോക്സ് വിശ്വാസികളെയും, ഇതര സഭകളിലുള്ള എല്ലാ സഭാവിശ്വാസികളെയും ജൂണ്‍ 7-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയ ഈ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ലീഡ്സ്: മലങ്കര മാര്‍ത്തോമ സഭയുടെ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴില്‍ ലീഡ്സസില്‍ പുതുതായി സ്ഥാപിതമായ ജറുസലേം മാര്‍ത്തോമ ഇടവകയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കുര്‍ബാനയും ഞായറാഴ്ച രാവിലെ 9 മണിക്ക് ഭദ്രാസന എപ്പിസ്കോപ്പ Rt. Rev. PD. Dr. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീര്‍വാദത്തോടെ ആരംഭിച്ചു. ഇടവക വികാരി റവ. സുബിന് മാത്യു പാരയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഡോ. ജയ് ശങ്കറിന്റെ പ്രാര്‍ഥനക്ക് ശേഷം, ഇടവക സെക്രട്ടറി ഐസക് ഉമ്മന്‍ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇവാനിയോസ് തിരുമേനി ദീപം കൊളുത്തിയും, കേക്ക് മുറിച്ചും ഇടവകയുടെ ഔദ്യോഗികമായ ഉല്‍ഘാടനം നിര്‍വഹിച്ചു പ്രസംഗിച്ചു. മുന്‍ വികാരി റവ. ജോണ്‍ പി ചാക്കോ അച്ചന് മുഖ്യ ആശംസ പ്രസംഗം നടത്തി. സമീപ ഇടവക സെക്രട്ടറി മാരായ ഡോ. പ്രീത തോമസ്, റോജി സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ മ്യൂസിക്കല്‍ ഷോ ഏവരുടെയും മനം കവര്‍ന്നു. ഇടവക ട്രസ്റ്റി സ്റ്റാലിന് ഐസക് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ലീഡ്സിലെ ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയിലെ നാഴിക കല്ലാണ് പുതിയ ജറുസലേം മാര്‍ത്തോമ ഇടവകയുടെ തുടക്കം.
ഇടവകയുടെ മുന്നോട്ട് ഉള്ള പ്രവര്‍ത്തനങ്ങളും, കുര്‍ബാന സമയവും www. jerusalemmarthomachurch.org.UK എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
SPECIAL REPORT
ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണല്ലേ. തങ്ങളുടെ ജോലിക്ക് ഇടയിൽ സമയം കണ്ടെത്തിയും മുഴുവൻ സമയം കണ്ടന്റ് ക്രിയേറ്റേഴ്സായും പ്രവർത്തിക്കുന്നവർ ഏറെയാണ്. കാണുമ്പോൾ എളുപ്പമുള്ള ജോലിയാണ് തോന്നുമെങ്കിലും, ഒരു വീഡിയോ ചിത്രീകരിക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് വളരെ വലുതാണ്.
വീഡിയോ ചിത്രീകരിക്കുമ്പോൾ നിരന്തരം തെറ്റ് സംഭവിക്കുന്നതും ആവർത്തിച്ച് ചിത്രീകരിക്കേണ്ടി വരുന്നതും ഉപയോക്താക്കളെ മടുപ്പിക്കാറുണ്ട്. എന്നാൽ ഇതിനുപരിഹാരമായി ഒരു തകർപ്പൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിപ്പോൾ. റീൽസിന് വേണ്ടിയുള്ള ടെലിപ്രോംപ്റ്റർ ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് സ്ക്രീനിൽ തെളിഞ്ഞ് വരും. ഇത് തെറ്റാതെ വളരെ എളുപ്പത്തിൽ വീഡിയോ ചിത്രീകരിക്കാൻ ക്രിയേറ്റേഴ്സിനെ സഹായിക്കും.
പുതിയ ഫീച്ചർ എത്തുന്നതോടെ, പുറത്തു നിന്നുള്ള ടെലിപ്രോംപ്റ്റർ ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. ഒരു റീൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുമ്പോൾ, നിങ്ങളുടെ സ്ക്രിപ്റ്റ് നേരിട്ട് ഇൻസ്റ്റഗ്രാമിൽ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക. സ്ക്രിപ്റ്റ് സ്ക്രീനിൽ തെളിഞ്ഞു വന്നാൽ അത് നോക്കി ക്രിയേറ്റേഴ്സിന് വായിക്കാവുന്നതാണ്.
വിദ്യാഭ്യാസപരമായ വീഡിയോകൾ ചിത്രീകരിക്കുന്നവർ, ടെക് റിവ്യൂവേഴ്സ്, ഇൻഫ്ലുവൻസേർസ്, ന്യൂസ് ക്രിയേറ്റേഴ്സ്, മാർക്കറ്റിംഗ് പ്രൊഫഷണൽസ്, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർക്കെല്ലാം ഈ ഫീച്ചർ ഗുണം ചെയ്യും.
ഇൻസ്റ്റഗ്രാമിലെ ടെലിപ്രോംപ്റ്റർ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ഇൻസ്റ്റാഗ്രാം തുറന്ന് “+” ടാപ്പ് ചെയ്യുക
ശേഷം “റീലുകൾ” തെരഞ്ഞെടുക്കുക
ക്യാമറ സ്ക്രീനിൽ താഴെ ഇടതുവശത്തേക്ക് നോക്കിയാൽ ഓഡിയോ, ഇഫക്റ്റുകൾ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ ഓപ്ഷനുകൾ കാണാം
“ടെലിപ്രോംപ്റ്റർ” കാണുന്നത് വരെ സ്ക്രോൾ ചെയ്ത് അതിൽ ടാപ്പ് ചെയ്യുക
വായിക്കാൻ ഉദ്ദേശിക്കുന്ന സ്ക്രിപ്റ്റ് അവിടെ പകർത്തുക
പിന്നീട് ,റെക്കോർഡിംഗ് ആരംഭിച്ച് സ്ക്രീനിൽ നോക്കി വായിക്കാം.
CINEMA
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്കുള്ള ആദ്യ ചുവടുവപ്പായ 'തുടക്കം' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മക്കളുടെ സിനിമാ താല്പര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്കുന്ന മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം 3 യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
'മകള്‍ സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന് മകള്‍ എന്നൊന്നുമില്ല, അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ നമ്മള് സമ്മതം കൊടുക്കുക എന്നതാണ്. അവര്‍ക്ക് അഭിനയിക്കണമെന്ന് പറഞ്ഞ് അവര്‍ സിനിമയിലേക്ക് വന്നു. ഇനി അവരാണ് കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പുവൊക്കെ വളരെ കുറച്ച് സിനിമ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്, എങ്ങിനെ സിനിമ ചെയ്യാതിരിക്കണമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'- മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, ദൃശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇപ്പോഴിതാ 200 കോടിയും നേടിയിരിക്കുകയാണ് ജോര്‍ജുകുട്ടി. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. എമ്പുരാന്, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികള്‍ തെളിവാണ്. ദൃശ്യം 3' കേരളത്തില്‍ 465 സ്ക്രീനുകളിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര് അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
സൂര്യയെ നായകനാക്കി ആര് ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കറുപ്പ് വിജയിക്ക് വേണ്ടി തയ്യാറാക്കിയ സിനിമ ആയിരുന്നുവെന്ന് നേരത്തെ തന്നെ ആർ ജെ ബാലാജി പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് വിജയ് പിന്മാറാനുള്ള കാരണം പറയുകയാണ് സംവിധായകൻ. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു.
അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണമെന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത്.
പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്ചേഴ്സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിൽനിന്ന് പിന്മാറാനുള്ള വിജയ്യുടെ തീരുമാനം ന്യായീകരിക്കാവുന്നതാണെന്ന് ബാലാജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം. വെള്ള ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ വിജയ് ധരിച്ച ബനിയൻ കാണുന്നത് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.
ഇത്ര ശ്രദ്ധയില്ലാതെ ആണോ ഔദ്യോഗിക പരിപാടികളിൽ ഒരു മുഖ്യമന്ത്രി വസ്ത്രം ധരിക്കേണ്ടതെന്നും വിജയ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പലരും പറയുന്നു. എന്നാൽ വിജയ്യുടെ ലാളിത്യമാണ് ഇതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
വളരെ റിലാക്സഡ് ആയാണ് വിജയ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും അതിൽ വിമർശിക്കാൻ ഒന്നുമില്ലെന്നും ഇവർ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളിലെല്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോഴും വിജയ്യുടെ ഈ വസ്ത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ ചോദ്യം ചെയ്യലിനായാണ് തെരഞ്ഞെടുപ്പിന് മുൻപ് വിജയ് ഡൽഹിയിലെത്തിയത്.
NAMMUDE NAADU
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ.വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്.തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം.നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും, വയോജനവകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ,ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്,പിന്നോക്ക വിഭാഗങ്ങൾക്ക് നൽകേണ്ട പിന്തുണകൾ അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം.
ഇറാൻ്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ച തുടരാനും വെടിനിർത്തൽ നീട്ടാനുമുള്ള 60 ദിവസത്തേയ്ക്കുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ (എംഒയു) അമേരിക്കയും ഇറാനും യോജിപ്പിലെത്തിയതായി റിപ്പോർട്ട്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എംഒയുവിന് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും പ്രദേശിക സ്രോതസ്സിനെയും ഉദ്ധരിച്ച് ആക്സിയോസാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ കരട് ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയച്ച് നൽകിയതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വെള്ളിയാഴ്ച അമേരിക്കയിലെത്തി കാണുമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് തുറന്നുകൊടുക്കും, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യുഎസ് ഉപരോധം പിൻവലിക്കും, ഇറാൻ്റെ 12 ബില്യൺ ഡോളർ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കും എന്നിങ്ങനെയാണ് ട്രംപ് സഖ്യരാജ്യങ്ങൾക്ക് പങ്കുവെച്ച കരട് കരാറിലുള്ളത്. ഹോർമൂസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരിക, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് 60 ദിവസം വരെ നീണ്ടുനിൽക്കുന്ന ചർച്ചകൾ ആരംഭിക്കുക എന്നതാണ് കരട് കരാറിലുള്ളത്. ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ സംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടം എന്നിവ കരാറിൻ്റെ കരടിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനിടെ മരവിപ്പിച്ച സ്വത്തുക്കൾ ഇറാനിയൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിബന്ധനകളില്ലാതെ വിട്ടുകൊടുക്കണമെന്ന ആവശ്യം മോസ്കോയിലുള്ള ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബാഗേരി ആവർത്തിച്ചിട്ടുണ്ട്. ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് നേരത്തെ ഇറാൻ രംഗത്തെത്തിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ 'അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. 'പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ'ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. 'ഐക്യരാഷ്ട്രസഭാ അംഗരാജ്യം കൂടിയായ ഒമാനെ നശിപ്പിക്കുമെന്ന ഭീഷണി ബലപ്രയോഗ ഭീഷണി നിരോധിക്കുന്നതിനുള്ള അടിസ്ഥാന തത്വത്തിന്റെ ലംഘനം മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമലംഘനവും ഭീഷണിപ്പെടുത്തലും സാധാരണ നിലയിലാകുന്നതിന്റെ അപകടകരമായ മറ്റൊരു അടയാളം കൂടിയാണെന്നും' പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കൈകാര്യം ചെയ്യാൻ ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.
Channels
അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന് സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സർജറിയെത്തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. തന്റെ പുതിയ ആരോഗ്യവിവരങ്ങളാണ് പുതിയ പോസ്റ്റിലൂടെ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, തുടങ്ങിയവരുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് കണ്ണൻ സാഗർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മനുഷ്യ ദൈവങ്ങളേ, ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും, വിശ്രമവും കുറേ നാളുകൾക്കൂടി മുന്നോട്ട് കൊണ്ടുപോണം എന്ന നിർദ്ദേശം നൽകി. നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ, യാത്രകളിൽ ഒക്കെ പോകാം മനസിന് ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ, പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ ഭാരവാഹികൾ, രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെഎസ് പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും, മനസ്സും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന 'മാ' സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം'', കണ്ണൻ സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും അശ്ലീല കമന്റുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അമേയ മാത്യു. രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷന്‍ ശേഷമാണ് നടൻ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു. "നല്ലൊരു ദിവസമായത് കൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്.
ഫെയ്സ്ബുക്കില്‍ കുറേ ആളുകള്‍ നെഗറ്റീവ് കമന്റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അക്കൗണ്ടിലെ കമന്റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി.
സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്‍. 100 നല്ല കമന്റും കാണും 100 മോശം കമന്റും കാണും. നമ്മള് എല്ലാം സ്വാഗതം ചെയ്യുന്നു".- ഓണ്‍ലൈന്‍ മലയാളി ഇവന്റ്സിന് നല്കിയ പ്രതികരണത്തില്‍ അമേയ പറഞ്ഞു. ഇത്തരം കമന്റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. "പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല.
അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും".- ജിഷിന് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അമേയയുടെയും ജിഷിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ജിഷിൻ അമേയയെ താലി ചാർത്തിയത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽ നിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും ജിഷിൻ മുൻപ് തുറന്നു പറഞ്ഞിരുന്നു. "ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്.
എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതു കൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്.
ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്". - വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളോട് ജിഷിനും അമേയയും പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ ഏഴ് സീസണുകളിലായി നടന്ന ഷോ ഓരോ സീസണ് കഴിയുന്തോറും പുതിയ പ്രേക്ഷകരെ നേടിയാണ് യാത്ര തുടര്‍ന്നത്. ഏഴാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ത്തന്നെ അവതാരകനായ മോഹന്‍ലാല്‍ ഷോയുടെ എട്ടാം സീസണും പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണ് എന്ന് മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ എട്ടാം സീസണ് സംബന്ധിച്ച് ഏറെ കൗതുകകരവും പുതുമ നിറഞ്ഞതുമായ ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഷോയ്ക്ക് വേണ്ടി അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ വിവരം എത്തിയിരിക്കുന്നത് എന്നതും കൗതുകം.
മിനിസ്ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ശ്രദ്ധ നേടിയ അഭിനേതാക്കളും ഇന്‍ഫ്ലുവന്‍സേഴ്സുമൊക്കെയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളായി സാധാരണ എത്താറ്. എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളായി കോമണര്‍ എന്ന ഒരു വിഭാഗം കൂടി മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ട്. സാധാരണക്കാര്‍ക്ക് ഷോയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത്. അവസാന സീസണില്‍ വിജയിയായ അനീഷ് ടി എ ഈ കാറ്റഗറിയില്‍ ഷോയില്‍ എത്തിയ ആളായിരുന്നു. ഒന്നിലധികം കോമണേഴ്സും ഒരുമിച്ച് പങ്കെടുത്ത സീസണ് മുന്‍പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ നിരവധി കോമണേഴ്സ് ആവും ഷോയില്‍ ഉണ്ടാവുക എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം.
കോമണേഴ്സിനെ തെരഞ്ഞെടുക്കാനായി ഒരു പ്രത്യേക ഷോ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ- സീസണ് 8 ല്‍ നിരവധി സാധാരണക്കാര്‍ക്കാണ് അവസരം കൊടുക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ നമ്മള് ഒരുക്കുകയാണ്. ബിഗ് ബോസ് അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ചു വരുന്നവര്‍ക്ക്. ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ് 8 ലേക്ക് നേരിട്ട് പ്രവേശനം, മോഹന്‍ലാലിന്റെ വാക്കുകള്‍. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് ഒരുങ്ങുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തും. സീസണ് 8 നെ കൂടുതല്‍ കൗതുകകരമാക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ഫാൻബേസുണ്ട് നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അവതാരകയും ബിഗ് ബോസ് സീസൺ 7 ലെ മത്സരാർഥിയുമായിരുന്ന ആർജെ ബിൻസി ചാണ്ടി ഉമ്മനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മനെ കാണാൻ പോകുന്നതിന്റെ വിഡിയോയും ബിൻസി പങ്കുവച്ചിരുന്നു. 'കൂടുതൽ ആഗ്രഹമൊന്നുമില്ല, ഒന്ന് കാണണം ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം. നടക്കുമോ എന്നറിയില്ല, നല്ല തിരക്കാണ്'. - എന്നായിരുന്നു അന്ന് വിഡിയോയിലൂടെ ബിൻസി പറഞ്ഞത്.
ഇപ്പോഴിതാ ഒരു ചടങ്ങിനിടെ യൂട്യൂബേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബിൻസി. മന്ത്രിയാകാത്തതിൽ ചാണ്ടി ഉമ്മന്‍ വിഷമം ഇല്ലെങ്കിലും തനിക്ക് വിഷമമുണ്ടെന്ന് പറയുകയാണ് ബിൻസി. അതോടൊപ്പം അദ്ദേഹം മന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ക്യൂട്ട്നെസാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അവർ പറയുന്നു. "രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു പരിപാടിയിലൊക്കെ ചാണ്ടി ഉമ്മൻ ഇങ്ങനെ സോൺഔട്ട് ആയി നിൽക്കുന്നത് നമ്മൾ കണ്ടു. ശരിക്കും അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയാണ്".- ബിൻസി പറയുന്നു.
അതോടൊപ്പം ചാണ്ടി ഉമ്മൻ അവിവാഹിതനാണെന്ന് ഒരാൾ പറയുമ്പോൾ, "അതെ അതെ സ്കോപ് ഉണ്ട്. ഞാൻ കാത്തിരിക്കുകയാ. എങ്ങാനും ഒരു ബിരിയാണി കിട്ടിയാലോ. ഞങ്ങൾ കണ്ടുമുട്ടാൻ വൈകിയത് കൊണ്ടായിരിക്കും. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്".- എന്നും ബിൻസി പറയുന്നുണ്ട്.
BUSINESS
സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയവരാണ് നമ്മളിൽ പലരും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് അങ്ങനെ പലതും നമ്മുടെ ഫോണിൽ ഉണ്ടാകും. ഇവരെല്ലാം പലപ്പോഴും പുതിയ ഫീച്ചറുകൾ നമുക്കായി ഒരുക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോഴിതാ മെറ്റ നൽകുന്നത്. പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ പുതിയ ഫീച്ചറുകൾ നടപ്പിലാക്കും. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സാപ്പ് പ്ലസ് എന്നാണ് പുതിയ പ്ലാനുകൾക്ക് പേരിട്ടിരിക്കുന്നത്.
പുതിയ പ്രീമിയം പ്ലാനുകൾ നടപ്പിലാകുന്നതോടെ മറ്റു ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കിട്ടാതെ ഒരുപാട് ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പ്ലസ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും. കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ സ്റ്റോറി എത്താനും, നിങ്ങളുടെ സ്റ്റോറി വീണ്ടും കണ്ടവരെ തിരിച്ചറിയാനുമടക്കമുള്ള നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം പ്ലസിൽ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പ്ലസിലും വാട്സാപ്പ് പ്ലസിലും ഇതുപോലെ നിരവധി ഫീച്ചറുകൾ മെറ്റ അവതരിപ്പിക്കും. ഫേസ്ബുക്ക് പ്ലസിൽ പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളടക്കം നിരവധി ഫീച്ചറുകളും കൊണ്ടുവരും.
അതേസമയം, വാട്സാപ്പിൽ പ്രധാനമായും മെസേജിംഗ് അനുഭവം മികച്ചതാക്കാനായിരിക്കും ശ്രദ്ധിക്കുക. കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, പ്രത്യേക റിങ്ടോണുകൾ അടക്കം കൂടുതൽ സൗകര്യങ്ങൾ വാട്സാപ്പ് പ്ലസ് ഉപയോക്താക്കൾക്ക് ലഭിക്കും.
ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് സബ്സ്ക്രിപ്ഷനുകൾക്ക് പ്രതിമാസം 3.99 ഡോളറും വാട്സാപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ നിരക്ക്. പക്ഷെ, പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ ഇന്ത്യയിലെ വില മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെറ്റയുടെ ഈ നീക്കം വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതൽ കാഴ്ചക്കാരെ ആഗ്രഹിക്കുന്ന ക്രിയേറ്റേഴ്സ്, ഇൻഫ്ലുവൻസേഴ്സ്, ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് മെറ്റയുടെ ഈ പുതിയ നീക്കം.
ആഭ്യന്തര- രാജ്യാന്തര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മേയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂ പാസ് അംഗങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്ക്കൗണ്ടും എക്സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്‍ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോ അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്ക്കൗണ്ടും ലഭിക്കും.
വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്‍, ഭക്ഷണം, ഇന്ത്യന്‍ ആതിഥ്യ മര്യാദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാംപെയിന് അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ക്യാംപെയിന് ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.
പലരും മാതാപിതാക്കളുടെ എടിഎം കാർഡുകൾ അവരുടെ അനുമതിയോടെ ഉപയോഗിച്ച് പണം പിൻവലിക്കാറുണ്ട്. പല കുടുംബങ്ങളിലും, മാതാപിതാക്കൾ തന്നെ അവരുടെ ഡെബിറ്റ് കാർഡുകൾ നൽകുകയും ആവശ്യമുള്ളപ്പോൾ വീട്ടിലെ ആരോടെങ്കിലും പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു വ്യക്തിയുടെ മരണശേഷം, എടിഎം കാർഡോ യുപിഐയോ ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിയമപരമായി പണം പിൻവലിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാമോ? ചിലർ ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും, അത് ബാങ്കിംഗ് നിയമങ്ങൾക്ക് വിരുദ്ധമാണ്.
മരിച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ ഡെബിറ്റ് കാർഡ്, എടിഎം അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ നിയമപരമായി സാധിക്കില്ല. ബാങ്കിംഗ് നിയമങ്ങൾ അനുസരിച്ച്, ഒരാൾ മരിച്ചുകഴിഞ്ഞാൽ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ബാങ്ക് അക്കൗണ്ട് ഫലപ്രദമായി പ്രവർത്തനരഹിതമാകും. അക്കൗണ്ടിലെ പണം നിയമപരമായി ശരിയായ നോമിനിക്കോ നിയമപരമായ അവകാശിക്കോ മാത്രമുള്ളതാണ്.
ഒരു വ്യക്തിയുടെ മരണശേഷം, അക്കൗണ്ട് ഉടമ ഒരു നോമിനിയെ നിയമിച്ചിരിക്കാം അല്ലെങ്കിൽ നിയമപരമായ അവകാശികളെ ഉപേക്ഷിച്ചിരിക്കാം എന്നതിനാൽ അവരുടെ ബാങ്ക് അക്കൗണ്ട് വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോമിനിക്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പണം ക്ലെയിം ചെയ്യാനുള്ള നിയമപരമായ അവകാശം ലഭിക്കുന്നു. ഇക്കാരണം കൊണ്ട് മരിച്ച വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് മറ്റാർക്കും പണം പിൻവലിക്കാൻ അനുവാദമില്ല.
മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന്, നോമിനിയോ നിയമപരമായ അവകാശിയോ അക്കൗണ്ട് സ്ഥിതി ചെയ്യുന്ന ബാങ്ക് ശാഖ സന്ദർശിക്കണം. അവർ ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനെ കാണുകയും ആവശ്യമായ ഫോം പൂരിപ്പിച്ച് അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മരിച്ചയാളുടെ അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുള്ളൂ.
HEALTH
മഴക്കാലം ആരംഭിച്ചു. ചൂട് കുറഞ്ഞെന്ന് പറഞ്ഞ് വെള്ളം കുടിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ചർമത്തിന്റെ ആരോഗ്യത്തിനും ദിവസവും എട്ട് ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.
എന്നുകരുതി ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. പകൽ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.
വ്യായാമത്തിന് ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല.
പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.
PRAVASI VARTHAKAL

