കഴിഞ്ഞ സമ്മറിൽ യുകെയിലേക്ക് അനധികൃതമായി കുടിയേറാൻ എത്തിയ 300-ലധികം പേരെ മറ്റൊരു സായുധസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നിർബന്ധിതമായി അവയവങ്ങൾ നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദേശീയ മാധ്യമമാണ് ഇക്കാര്യം അന്വേഷണ റിപ്പോർട്ടായി പ്രസിദ്ധീകരിച്ചത്. ഇറാഖി കുർദിസ്ഥാനിൽ നിന്നുള്ള ഈ യുവാക്കളെ, മനുഷ്യക്കടത്ത് ബ്രോക്കർമാർ യുകെയിൽ എത്തിക്കുന്നതിനുമുമ്പ്, ലിബിയയിൽ വച്ച് ഒരു സായുധ സംഘം പിടികൂടുകയായിരുന്നു.
അവരുടെ ഓരോരുത്തരുടേയും കുടുംബത്തിൽ നിന്നും 5,000 ഡോളർ (£3,700) മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം ഉടൻ നൽകിയില്ലെങ്കിൽ ബന്ദികളുടെ വൃക്കകൾ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
മോചിപ്പിക്കപ്പെട്ട ചില ബന്ദികളുമായി മാധ്യമ റിപ്പോർട്ടർമാർ സംസാരിച്ചു, നിർബന്ധിത ഓപ്പറേഷനുകൾ നടന്നുവെന്നതിന്റെ ഫോട്ടോ തെളിവുകൾ കണ്ടു.
മുൻ തടവുകാർ പീഡനത്തിന്റെ തെളിവുകൾ കാണിച്ചുകൊടുത്തു. ജയിൽ പോലുള്ള ഇടുങ്ങിയ കെട്ടിടത്തിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ഏകദേശം 180 പേർ ഒരു സെല്ലിൽ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു.
കുറഞ്ഞത് ഒരു ബന്ദിയെങ്കിലും മരിച്ചതായി കറുതപ്പെടുന്നു, എത്ര പേർ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്ന് വ്യക്തമല്ല.
യുകെ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍; പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ ബാധിക്കുമോ? വിശദമായി അറിയാം
ഉറക്കത്തിൽ കട്ടിലിൽ നിന്നുവീണ 4 വയസ്സുകാരി വിടപറഞ്ഞു! മാലാഖക്കുട്ടി ഹെലൻ റോസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് യുകെ മലയാളി സമൂഹം, ഇടനെഞ്ചുപൊട്ടി മാതാപിതാക്കൾ…
ജോലി ചെയ്യാത്ത ഷിഫ്റ്റുകൾ രേഖപ്പെടുത്തി £20,000 തട്ടിപ്പ്; എൻഎച്ച്എസ് നഴ്സിനെ പിരിച്ചുവിട്ടു
ലിബിയയിലൂടെ മെഡിറ്ററേനിയൻ തീരത്തേക്ക് കുടിയേറ്റക്കാരെ നയിക്കുക എന്നതായിരുന്നു ഇവരെ യുകെയിലേക്ക് കടത്താൻ കൊണ്ടുവന്ന കള്ളക്കടത്തുസംഘം മിലിഷിയയുടെ ലക്ഷ്യം.
അതിനിടെ കുടിയേറ്റക്കാരുടെ യാത്ര സംഘടിപ്പിച്ച ഇറാഖി കുർദ് കള്ളക്കടത്തുകാരനായ നോഹ ആരോണുമായി പണമടയ്ക്കൽ സംബന്ധിച്ച തർക്കം പൊട്ടിപ്പുറപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് എന്നീ പ്രത്യേക കുറ്റങ്ങൾക്ക് ആരോൺ ഇപ്പോൾ ഫ്രാൻസിൽ 10 വർഷത്തെ തടവ് അനുഭവിക്കുകയാണ്.
മറ്റൊരു കള്ളക്കടത്തുകാരനായ കാർഡോ ജാഫിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് തട്ടിക്കൊണ്ടുപോകലുകളുടെ വിശദാംശങ്ങൾ പുറത്തുവന്നത് , കഴിഞ്ഞമാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഇത് കാരണമായി.
ഈ രണ്ട് കള്ളക്കടത്തുകാരും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു.
ബെൽഫാസ്റ്റിൽ ഇന്നലെ രാത്രി 40 കാരനായ പുരുഷനെ തലവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒരു 'സൊമാലി'ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു .
തിങ്കളാഴ്ച രാത്രി 10.30 ഓടെ നഗരത്തിന്റെ വടക്കുള്ള കിന്നൈർഡ് അവന്യൂവിലേക്ക് പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡിലെ (പിഎസ്എൻഐ) ഉദ്യോഗസ്ഥരെ വിളിപ്പിച്ചു.
മുഖത്തും കഴുത്തിലും പുറകിലും ഗുരുതരമായി പരിക്കേറ്റ 40 വയസ്സുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകശ്രമത്തിന് അക്രമിയെന്ന് സംശയിക്കുന്ന സൊമാലിയക്കാരനായ 30 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തെ 'ഗുരുതരമായ സംഭവം' ആയി പ്രഖ്യാപിച്ച പോലീസ്, അടിയന്തരമായി അന്വേഷണം ആരംഭിച്ചു.
സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ നിലത്തിട്ട് മർദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിലൊരാളാണ് ആക്രമിയെ കീഴ്പ്പെടുത്തുന്നതും പൊലീസിന് കൈമാറുന്നതും. എല്ലാവരും ഇദ്ദേഹത്തെ ഹീറോയായി വിശേഷിപ്പിച്ചു.
വീഡിയോയിൽ ഒരാൾ നിലത്ത് കിടക്കുന്ന മറ്റൊരു മനുഷ്യനെ തലയിലും കഴുത്തിലും കുത്തിക്കൊല്ലാൻ നോക്കുന്നത് കാണാം,
അതേസമയം സമീപത്തുള്ളവർ നിർത്താൻ ആക്രോശിക്കുന്നു. ഒരാൾ 'അവൻ തല വെട്ടാൻ ശ്രമിക്കുകയാണ്' എന്ന് പറയുന്നത് കേൾക്കാം.
പിന്നീട് നിരവധി പേർ അക്രമിയെ സമീപിച്ച് പിടിച്ചുമാറ്റാൻ ശ്രമിച്ചു. അതിലൊരാൾ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ അക്രമിയെ കുറച്ച് നേരം അടിച്ച് നിലത്തിട്ടു.
അക്രമത്തിൽ കഴുത്തിന് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.
അന്വേഷണം തുടരുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ആക്രമണത്തെ വളരെ അസ്വസ്ഥമാക്കുന്നത് എന്ന് വിശേഷിപ്പിച്ച സർ കെയർ സ്റ്റാർമർ, 'നമ്മുടെ തെരുവുകളിൽ ഇതുപോലുള്ള ക്രൂരമായ അക്രമങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലയെന്ന് പറഞ്ഞു.
Latest News
ഉയർന്ന ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം ചെയ്യുന്ന ഐടി കരിയർ ഉപേക്ഷിക്കാൻ ഇന്ന് പലരും മടിക്കാറില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഒരു മുൻ മെറ്റാ (Meta) ജീവനക്കാരൻ. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്വെയർ എൻജിനീയറിങ് ജോലി രാജിവെച്ച്, സ്വന്തമായി നൂഡിൽസ് ഷോപ്പ് തുടങ്ങി ജീവിതത്തിൽ പുതിയൊരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ഈ യുവാവ്.
ഒരു ഫിനാൻഷ്യൽ കണ്ടന്റ് ക്രിയേറ്റർക്ക് നൽകിയ അഭിമുഖത്തിലാണ് ആൽവിൻ തന്റെ അസാധാരണമായ ഈ തീരുമാനം പങ്കുവെച്ചത്. മെറ്റ പോലുള്ള ഒരു ആഗോള ഭീമന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെങ്കിലും, അവിടുത്തെ ജോലി ആവർത്തനവിരസവും വ്യക്തിപരമായ സംതൃപ്തി നൽകാത്തതുമായിരുന്നുവെന്ന് ആൽവിൻ തുറന്നുപറയുന്നു. “എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചു?” എന്ന ചോദ്യത്തിന്, “കാരണം സോഫ്റ്റ്വെയർ എൻജിനീയറിങ് വളരെ ബോറാണ്,” എന്നായിരുന്നു ആൽവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
മെറ്റയിൽ ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന ശമ്പളം, ഈ നൂഡിൽസ് സ്റ്റാളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വരുമാനത്തേക്കാൾ രണ്ടോ മൂന്നോ ഇരട്ടി കൂടുതലായിരുന്നു. എങ്കിലും ഉയർന്ന വരുമാനം നൽകുന്നതിനേക്കാൾ വലിയ സന്തോഷവും സംതൃപ്തിയും ഈ പുതിയ ബിസിനസ്സ് തനിക്ക് നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നിലവിൽ പരിമിതമായ സാഹചര്യങ്ങളിലാണ് ഈ നൂഡിൽസ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ജീവനക്കാരെ ശമ്പളം നൽകി നിർത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ആൽവിനും സുഹൃത്തും നേരിട്ടാണ് പാചകം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെക്കാൾ കൂടുതൽ അധ്വാനിക്കുന്ന തന്റെ പങ്കാളിക്ക് ആൽവിൻ പ്രത്യേകം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.
സ്വന്തം താൽപ്പര്യങ്ങൾക്ക് പുറകെ പോകുന്നതിന് പുറമെ, നിലവിൽ ഐടി മേഖലയിൽ നിലനിൽക്കുന്ന വലിയ അനിശ്ചിതത്വങ്ങളും ജോലി വിടാൻ ആൽവിനെ പ്രേരിപ്പിച്ചു. മെറ്റയിൽ ജോലി ചെയ്യുന്ന സമയത്ത് വലിയ തോതിലുള്ള കൂട്ടപ്പിരിച്ചുവിടലുകൾക്ക് (Tech Layoffs) അദ്ദേഹം സാക്ഷിയായിരുന്നു. “ഒരു കരിയർ തീരുമാനവും ശാശ്വതമല്ല. ഈ ബിസിനസ്സ് പരാജയപ്പെട്ടാൽ പോലും ജോലി ചെയ്യാൻ മറ്റ് നിരവധി വാതിലുകൾ എന്റെ മുന്നിൽ തുറന്നുകിടപ്പുണ്ട്”— ആൽവിൻ.
കരിയർ മാറ്റത്തെ ഒരു വലിയ റിസ്ക് ആയിട്ടല്ല, മറിച്ച് പുതിയൊരു അവസരമായിട്ടാണ് ആൽവിൻ കാണുന്നത്. എന്നാൽ, കരിയർ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ പെട്ടെന്ന് ചിന്തിക്കാതെ ജോലി രാജിവെച്ച് ഇറങ്ങിപ്പുറപ്പെടരുതെന്നും, സ്വന്തം ആരോഗ്യവും സമാധാനവും കളഞ്ഞുകൊണ്ട് ഒരു ബിസിനസ്സും ചെയ്യരുതെന്നും ഈ മുൻ മെറ്റാ എൻജിനീയർ കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശവും നൽകുന്നുണ്ട്.
ASSOCIATION
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന, സാക്ഷാല്‍ വേലുത്തമ്പി ദളവ ഉദ്ഘാടനം ചെയ്ത വാണിജ്യനഗരമായ അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി (FOC UK) യുടെ പതിനാലാമത് സംഗമം ഇത്തവണ വെയില്‍സില്‍ സംഘടിപ്പിക്കുന്നു.
2012 ഓഗസ്റ്റ് 19-ന് ലണ്ടനിലെ സറെയില്‍ നടന്ന ആദ്യ സംഗമം അന്നത്തെ ന്യൂഹാം സിറ്റി മേയറും പ്രശസ്ത നോവലിസ്റ്റുമായ ചങ്ങനാശ്ശേരി സ്വദേശിനി ഡോ. ഓമന ഗംഗാധരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഏകദേശം 500 അംഗങ്ങളുടെ സാന്നിധ്യത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിലായി രണ്ടായിരത്തോളം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയ സാമൂഹിക-സാംസ്കാരിക സംഘടനയായി വളര്‍ന്നു.
ഈ വര്‍ഷത്തെ 'ചങ്ങനാശ്ശേരി സംഗമം 2026' ജൂലൈ 3, 4, 5 തീയതികളില്‍ വിപുലമായ പരിപാടികളോടെ വെയില്‍സില്‍ സംഘടിപ്പിക്കുന്നു. യുകെയില്‍ താമസിക്കുന്ന എല്ലാ ചങ്ങനാശ്ശേരിക്കാരെയും ഈ സംഗമത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സാമൂഹിക-സാംസ്കാരിക കൂട്ടായ്മ എന്ന നിലയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന, യുകെയിലെ ചങ്ങനാശ്ശേരിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചുവരുന്നു. അംഗങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കുന്നതിനോടൊപ്പം സാംസ്കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, ചങ്ങനാശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും അനാഥമന്ദിരങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ FOC UK നിശബ്ദമായി നടത്തി വരുന്നു.
2018 ലെ പ്രളയകാലത്തും 2019 മുതല്‍ 2021 വരെയുള്ള കോവിഡ് മഹാമാരി കാലത്തും ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി FOC UK യുടെ നേതൃത്വത്തില്‍ വ്യാപകമായ സഹായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനായി പിന്തുണ നല്കിയ അംഗങ്ങള്‍ക്കും സഹകരണസംഘടനകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഈ അവസരത്തില്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തുന്നു.
ഇത്തവണയും പതിവുപോലെ മുന്‍കൂട്ടി ബുക്ക് ചെയ്ത അംഗങ്ങള്‍ക്കായി വെയില്‍സിലെ Pembrokeshire-ലുള്ള നാഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള, കിംഗ് ചാള്‍സ് പേട്രനായ Stackpole Estate-ല്‍ ജൂലൈ 3,4,5 തീയതികളില്‍ കലാപരിപാടികളാലും കളിചിരികളാലും നാടന്‍ വിഭവങ്ങളാലും സമ്പന്നമായ ''ചങ്ങനാശ്ശേരി സംഗമം 2026'' ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നു.
റിസോര്‍ട്ടിന്റെ സ്ഥലപരിമിതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസങ്ങളിലെ പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്കായി ജൂലൈ 4-ാം തീയതി വൈകുന്നേരം റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്ന പ്രത്യേക സംഗമവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ 20-ന് മുമ്പായി സംഘാടകരെ അറിയിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Office Bearers:
Saji Kariyil 07846897862
Sona Sandeep
Sangeeth Karimattam
പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് പീറ്റർബറോയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.
അതോടൊപ്പം, കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്തിക്കുന്നു .
Please complete Google registration form
ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ജൂണ്‍ 27 ശനിയാഴ്ച ഓള്‍ഡ്ഹാമില്‍ വച്ച് സംഘടിപ്പിക്കും. ഓള്‍ഡ്ഹാമിലെ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറി'ല്‍ വിപുലമായ നടത്തപ്പെടുന്ന ചടങ്ങില്‍ ഡോ.മറിയ ഉമ്മന്‍ മുഖ്യാതിഥിയായെത്തും.
പുതിയ യൂണിറ്റുകളുടെയും യൂത്ത് - വനിതാ - ബാലജനസഖ്യം വിംങ്കളുടെയും രൂപീകരണ ഉദ്ഘടനവും ചടങ്ങില്‍ സംഘടിപ്പിക്കും
സീറ്റുകള്‍ പരിമിതമാണ്.
Venue:
St. Herberts Parish Centre
148 Broadway, Chadderton
Oldham OL9 0JY
എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം കുറിച്ച 2017 മുതൽ വള്ളംകളിയുടെ ആവേശത്തോടൊപ്പം തന്നെ വള്ളംകളി പ്രേമികളെ ആനന്ദിപ്പിച്ച മനോഹരങ്ങളായ കലാപ്രകടനങ്ങളാണ് വേദികളിൽ അരങ്ങേറിയിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലാണ്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന മാൻവേഴ്സിൽ വള്ളംകളിയും ഓണച്ചന്തം സീസൺ 2 സുന്ദരി മത്സരവും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങൾ കേരളപൂരം വേദിയെ കൂടുതൽ ആകർഷണീയമാക്കും. സ്കൂൾ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തിൽ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്ളാദിച്ചുല്ലസിക്കുവാൻ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികൾ ക്രമീകരിക്കുന്നത്.
പതിനായിരത്തിലേറെ മലയാളികൾ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
സ്മിത തോട്ടം (വൈസ് പ്രസിഡൻ്റ്) - 07450 964670
റെയ്മോൾ നിധീരി (ജോയിൻ്റ് സെക്രട്ടറി) - 07789 149473
അമ്പിളി എസ് മാത്യൂസ് (പ്രസിഡൻ്റ്, യോർക്ക്ഷയർ & ഹംമ്പർ റീജിയൻ)- 07901 063481
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
എബി സെബാസ്റ്റ്യൻ - 07702 862186,
ജയകുമാർ നായർ - 07403 223066
ഡിക്സ് ജോർജ് - 07403 312250 .
SPIRITUAL
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത " 2026 ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു, രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന.
കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ റാലി ,ഫാ നിഥിൻ ഇലഞ്ഞിമറ്റം നയിച്ച ക്ലാസ് ,തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നടത്തിയ ആശയ വിനിമയം എന്നിവയും ഉണ്ടായിരുന്നു .മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി .
മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ സോണി വടയാപറമ്പിൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു . സമ്മേളനത്തിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ,വൈസ് ചാൻസിലർ ഫാ ഫാൻസ്വാ പത്തിൽ, ഫാ ഹാൻസ് പുതിയാ കുളങ്ങര , റെവ ഫാ ക്രിസ്റ്റോ നേര്യംപറമ്പിൽ , ഫാ ജെറിൻ കാട്ടാമ്പള്ളി എന്നിവരും പങ്കെടുത്തു.
വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിച്ച പരിപാടികൾക്ക് രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ,ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകി . ലെസ്റ്റർ മദർ ഓഫ് ഗോഡ് ഇടവക അംഗങ്ങൾ നൽകിയ പിന്തുണയും എടുത്തു പറയേണ്ടതാണ് .
പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു.
യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം. അഡ്രസ്സ് : POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG. കൂടുതൽ വിവരങ്ങൾക്ക് ; സാജു വർഗീസ് 07809 827074, മിലി തോമസ് 07877 824673, ബ്രിജിൽ ജോസഫ് 07926912285.
യുകെയിലെ മലയാളി മണ്ണിൽ സംഗീത വസന്തവും ആദരവും ഒരേ വേദിയിൽ; നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ദാനവും ഡിസംബർ 12-ന് ബർമിംഗ്ഹാമിൽ നടക്കും
ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരവും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ഡിസംബര്‍ 12-ന് ബിര്‍മിംഗ്ഹാമിനടുത്തുള്ള കവന്‍ട്രിയില്‍ നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കരോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കല്‍ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂര്‍വ വേദിയായിരിക്കും.
സുറിയാനി പാരമ്പര്യത്തില്‍ നിന്നുള്ള ''നുഹ്റോ'' (Nuhro) എന്ന വാക്കിന്റെ അര്‍ത്ഥം ''ഇരുളില്‍ പ്രകാശിക്കുന്ന വെളിച്ചം'' എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോള്‍ മത്സരത്തിന് ''നുഹ്റോ'' എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്തേഫനോസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനോയ് ജോഷുവയും കോര്‍ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കുന്നതിനായി നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നഴ്സുമാരെ ഈ അവാര്‍ഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
SPECIAL REPORT
ഇന്ത്യൻ ഉപയോക്താക്കൾക്കായി വിഐയും മെറ്റയും ചേർന്ന് പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ്. സാധാരണയായി വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ പാസ്വേഡുകളോ ഒടിപിയോ നൽകണം. എന്നാൽ വിഐയും മെറ്റയും അവതരിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയായ സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ (SMV) ഉപയോഗിച്ചാൽ പാസ്വേഡുകളോ ഒടിപിയോ ഇല്ലാതെ തന്നെ ലോഗിൻ ചെയ്യാൻ കഴിയും. അതിനുപകരം വിഐയുടെ മൊബൈൽ നെറ്റ്വർക്ക് ഉപയോക്താവിന്റെ തിരിച്ചറിയൽ സ്വയം നടത്തുന്നു. മെറ്റ തുടങ്ങുന്ന ഈ സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കാനാണ് വിഐ ശ്രമിക്കുന്നത്
വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താവ് തന്റെ മൊബൈൽ നമ്പർ മാത്രം നൽകിയാൽ മതി. തുടർന്ന് വിഐയുടെ നെറ്റ്വർക്ക് ആ നമ്പർ ഉപയോക്താവിന്റെ സിമ്മുമായി ബന്ധിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. പരിശോധന വിജയിച്ചാൽ ഉടൻ തന്നെ ലോഗിൻ ചെയ്യാൻ കഴിയും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ലോഗിൻ അനുവദിക്കില്ല.
സൈലന്റ് മൊബൈൽ വെരിഫിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത, എസ്എംഎസോ ഒടിപിയോ കാത്തിരിക്കാതെ തന്നെ വേഗത്തിൽ ലോഗിൻ ചെയ്യാൻ കഴിയുമെന്നതാണ്. ഒടിപി തട്ടിപ്പുകൾ, ഫിഷിംഗ്, സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകൾ എന്നിവയിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനും ഈ സംവിധാനം സഹായിക്കും. കൂടാതെ ഡിജിറ്റൽ ഐഡന്റിറ്റി മോഷണം ഒരു പരിധിവരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
CINEMA
നടൻ സലിം കുമാറിന്റെ വിയോഗത്തിന് പിന്നാലെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയ മകൻ ചന്തു സലീംകുമാറിന് പിന്തുണയുമായി എ.എ. റഹീം എം.പി. സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നിൽ മനസ്സ് തകർന്നു നിൽക്കുന്ന ഒരു മകന്റെ സ്വാഭാവിക പ്രതികരണത്തെ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നും എ എ റഹിം ചോദിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവര്‍ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങള്‍ ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബൈറ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകന് കണ്ണുകളായി ഇവര്‍ മാറിയിരിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനെ അല്‍പ്പം പോലും മാനിക്കാതെ അവരുടെ അനുവാദമില്ലാതെ ക്യാമറകള്‍ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും വഷളന്‍ തമ്പ്നൈലുകള്‍ യൂട്യൂബില്‍ വ്യൂസ് വില്‍ക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു 'പ്രേക്ഷക' സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്', എംപി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍, ആ കഠിനയാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍ നില്ക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോര്‍ത്തു നോക്കൂ…നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ? സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നില്‍ നില്ക്കുന്ന ആ നിമിഷം…..നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓര്‍ക്കാന്‍ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കില്‍, ആ വലിയ നഷ്ടത്തിന്റെ കയ്പേറിയ യാഥാര്‍ത്ഥ്യത്തിന് നടുവില്‍, അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂ…
കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്? ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ… അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്. മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാന്‍ ഈ സന്ദര്‍ഭം നാം ഉപയോഗിച്ചേ തീരൂ.
പൊതുവില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവര്‍ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങള്‍ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബെയ്റ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകന് കണ്ണുകളായി ഇവര്‍ മാറിയിരിക്കുന്നു.
സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകള്‍ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളന്‍ തമ്പ്നെയിലുകളിട്ട് യൂട്യൂബില്‍ വ്യൂസ് വില്‍ക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു 'പ്രേക്ഷക' സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.
മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികള്‍ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബര്‍ ക്രിമിനലിസം സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓണ്‍ലൈന്‍ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആര്‍ജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ! ഏത് ചടങ്ങിലായാലും, ഏത് സന്ദര്‍ഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം വെറും അശ്ലീലമാണ്!
ഓൺലൈൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും അതിരുകടന്ന ചോദ്യങ്ങൾക്കും സിനിമാ പ്രമോഷൻ രീതികൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രമുഖ സംവിധായകൻ ലാൽ ജോസ്. കയ്യിലൊരു മൊബൈൽ ഫോണും മൈക്കുമുണ്ടെന്ന് കരുതി എവിടേക്കും അനുവാദമില്ലാതെ കയറിച്ചെല്ലുകയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ചിലർ സാമൂഹികവിരുദ്ധരെപ്പോലെയാണ് (ഹൂളിഗൻസ്) പെരുമാറുന്നതെന്ന് ലാൽ ജോസ് കുറ്റപ്പെടുത്തി. അഭിമുഖങ്ങളുടെ പേരിൽ സിനിമ പ്രവർത്തകരെ വ്യക്തിഹത്യ ചെയ്യുന്ന ഇത്തരം പ്രവണതകൾക്ക് അടിയന്തരമായി തടയിടണമെന്നും, സിനിമാ പ്രമോഷനുകൾക്ക് കൃത്യമായ നിയന്ത്രണങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ നിയമനിർമ്മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടന് സലിം കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ ചന്തുവിന് പ്രതികരിക്കേണ്ടി വന്ന സംഭവം സങ്കടകരമാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ സ്വീകരിക്കണമെന്നും ലാല്‍ ജോസ് പറഞ്ഞു. ആ വാക്കുകളിലേക്ക്:
വളരെ സങ്കടകരം. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും കൂടി നമ്മളെ ആക്രമിക്കാന്‍ വരും. പക്ഷെ സത്യാവസ്ഥ നിങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്ക് സംഭവിക്കുമ്പോഴേ മനസിലാകൂ. ലോകത്ത് എല്ലാ സ്ഥലത്തും വ്യക്തിപരമായ സ്പേസിന് വലിയ വിലയുണ്ട്. കാമറയുമായി ഒരാളുടെ പേഴ്സണല്‍ സ്പേസിലേക്ക് കയറും മുമ്പ് അനുവാദം വാങ്ങിക്കേണ്ടതുണ്ട്. അനുവാദമില്ലാതെ കയ്യില്‍ കാമറയുണ്ട്, ജേണലിസ്റ്റുകളാണെന്ന് പറഞ്ഞ് എവിടേയും ചെന്ന് കയറാമെന്ന ധാരണ തെറ്റാണ്. അതിന് നിയമനിര്‍മാണം ഉണ്ടാകണം.
ലൈസന്‍സ് വേണം. ഒരു മൊബൈല്‍ ഫോണുമായി എവിടേയും, വൈകാരികത എന്താണെന്ന് പോലും നോക്കാതെ ഇടിച്ചു കയറുകയാണ്. ഇത് മാത്രമല്ല. സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ജിമ്മിലേക്ക് വരുമ്പോഴും പോകുമ്പോഴും ഒക്കെ മൊബൈലുമായി ഒരു സംഘം ആളുകള്‍ നില്‍ക്കുകയാണ്. അവരുടെ എല്ലാ സ്വകാര്യതയേയും ലംഘിച്ചു കൊണ്ട്. എന്നിട്ട് ചോദിക്കുന്നതോ ഈ മാലയുടെ ലോക്കറ്റ് എവിടുന്ന് വാങ്ങിയതാ എന്നതുപോലെയുള്ള ഊള ചോദ്യങ്ങളും.
ഒരു സംഘം ഹൂളിഗന്‍സ് ആണിവര്‍. അത് നിയമം മൂലം തടയേണ്ടതാണ്. സര്‍ക്കാരിന് ബാധ്യതയുണ്ട്. പൗരന്റെ പേഴ്സണല്‍ സ്പേസ് സംരക്ഷിക്കണം. ഇങ്ങനെ കടന്നാക്രമിക്കാന്‍ എന്താണ് അവര്‍ക്ക് അവകാശം? നിയമപരമായി ലൈസന്‍സ് വേണം. റിയല്‍ ജേണലിസ്റ്റുകളേയും വ്യാജന്മാരേയും തിരിച്ചറിയാന്‍ പറ്റാതായി. മൊബൈല്‍ ഉള്ളവരെല്ലാം ജേണലിസ്റ്റുകളായി. ചോദ്യം ചോദിക്കാന്‍ കുറഞ്ഞത് പൊലീസ് വെരിഫിക്കേഷന് ഒക്കെ കഴിഞ്ഞ് നല്കുന്ന ലൈസന്‍സ് നല്‍കേണ്ട സമയം അതിക്രമിച്ചു.
മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന രാഷ്ട്രീയ ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സലിം കുമാറിന്റെ മരണം വ്യക്തിപരമായി ഉണ്ടാക്കിയ വലിയ ദുഃഖത്തേക്കാൾ തന്നെ ഭയപ്പെടുത്തിയത്, മരണത്തെപ്പോലും സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുന്ന ചിലരുടെ അശ്ലീല രാഷ്ട്രീയ ചിന്താഗതിയാണെന്ന് ജോയ് മാത്യു തുറന്നടിച്ചു. സലിം കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെ മുൻനിർത്തി അദ്ദേഹത്തിന്റെ മരണത്തെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാൻ ശ്രമിക്കുന്നവരെ 'മരണോത്സവ നർത്തകർ' എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. മനുഷ്യത്വം നഷ്ടപ്പെട്ട ഇത്തരം സൈബർ കൂട്ടങ്ങൾ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ വാക്കുകളിലേക്ക്:
അശ്ളീല രാഷ്ട്രീയത്തിന്റെ ചരമഗീതി. സലിം കുമാര്‍ എന്ന അഭിനേതാവിന്റെ മരണം നല്കിയ ദുഃഖത്തേക്കാള്‍ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് .സലിം കുമാര്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ്. അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കള്‍ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാന്‍ ഉത്സാഹിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാര്‍ട്ടി നേതാക്കളുടെ മോന്തായമോ പാര്‍ട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബര്‍ പോരാളികള്‍ (കോമാളികള്‍ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നര്‍ത്തകര്‍. 'മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം'' (ചിരിക്കരുത് )വരുമെന്ന് പറഞ്ഞ മാര്‍ക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് ?
ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാന്‍ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാന് പോലും ഈ പാര്‍ട്ടിയില്‍ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തില്‍ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത് (മരണോത്സവ നര്‍ത്തകരുടെ ചില പോസ്റ്റുകള്‍ സാമ്പിള്‍ ആയി ചേര്‍ത്തിട്ടുണ്ട് അടിമകള്‍ ആഹ്ലാദിക്കട്ടെ.
NAMMUDE NAADU
വയനാട്ടില്‍ ഒരു സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും അഞ്ചു വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 339 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരില്‍ 21 പേര് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേര് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.
ബത്തേരി കോളാടിയിലെ മാര്‍ ബസേലിയോസ് എയുപി സ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളില്‍ 21 പേരാണ് രോഗബാധയുണ്ടെന്ന നിഗമനത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് കൂട്ടത്തോടെ പനി, ഛര്‍ദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ബാക്ടിരിയ അണുബാധ കണ്ടെത്തിയത്. പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലു മുതല്‍ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് മാര്‍ ബസേലിയോസ് എയുപി സ്കൂളില്‍ പഠിക്കുന്നത്. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളില്‍ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്കൂളിലെ 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കടുത്ത രോഗലക്ഷണങ്ങള്‍ കാണിച്ച അഞ്ച് കുട്ടികളുടെ രക്ത-മല സാംപിളുകളാണ് അടിയന്തര പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതില്‍ രണ്ടുപേരുടെ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന് പ്രതികരിച്ചു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. സാഹചര്യം നേരിട്ടു വിലയിരുത്താന്‍ ബത്തേരിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികളെ ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ വയനാടിന്റെ ചുമതലയുള്ള കൃഷി മന്ത്രി ടി. സിദ്ദീഖും പങ്കെടുക്കും.
ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുവെന്ന് പ്രഖ്യാപിച്ച് ഇറാന്. അതേസമയം ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായ മറുപടിയാകും ഉണ്ടാകുകയെന്നാണ് ഇറാന്റെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോടും ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നത്.
ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അടിയന്തരമായി നടപ്പിലാക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഭീഷണിക്ക് മുന്നില്‍ ഇറാന് പിന്മാറില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ദേശസുരക്ഷയക്കും സമാധാനത്തിനുമാണ് മുന്‍ഗണനയെന്നും ഇറാന് ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും എക്സ് പോസ്റ്റ് അദ്ദേഹം അറിയിച്ചു.
പശ്ചിമ - സെന്‍ട്രല്‍ ഇറാനിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് മറുപടിയായിരുന്നു ഇത്. ഞായറാഴ്ച ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന് എയര്‍പോര്‍ട്ട്സ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞരാത്രി രാജ്യത്തിന്റെ പശ്ചിമ മേഖലയിലെ വ്യോമപാത അടച്ചതായി ഇറാന് സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് വക്താവും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന് ഏപ്രില്‍ അവസാനത്തോടെ യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. അതിനിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സന്നദ്ധരാകണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
Channels
മിനി സ്ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികൾക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കിൽ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായി. ഞങ്ങൾ ഈ ഷോസിന് ട്രാവൽ ചെയ്യും. 18 വയസ്സിൽ ഞാൻ യുകെ സ്വിറ്സർലൻഡ് ജർമനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമകളും മികച്ചതാണ്. ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി.
പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന്റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.
പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്ക്കുമ്പോള് വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള് എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.
ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള് ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്.
എന്റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്ക്കും അറിയാവുന്നൊരു നടന്. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന് ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,' രഞ്ജിനി പറഞ്ഞു.
മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന് യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
രേണുവിന്റെ കരച്ചില് അഭിനയമാണെന്നും അതിന് ഓസ്കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില് കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്സ്ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള് അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍.
'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു.
പ്രൊമോഷന് പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന പോസ്റ്റ് നടി സജ്ന നൂറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. 9 ആഴ്ച എന്നെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും സജ്നയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ് സജ്നയിപ്പോൾ.
വീണ്ടെടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സജ്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. "എന്റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.
എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു.
അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.
ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും.
ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം". - സജ്ന വിഡിയോയിൽ പറഞ്ഞു.
തനിക്ക് സ്തനാർബുദം ബാധിച്ചെന്ന തരത്തിലുള്ള വാർത്തകളോട് സോഷ്യൽ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം.
എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു.
അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി".- രേണു സുധി പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്യുവി കാറും കല്യാണിന് ലഭിച്ചു.
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ് ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ് 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ് ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബിഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബിഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക.
15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
BUSINESS
20,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ. എഐ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ വഴിയൊരുക്കിയത്. ഉപയോക്താക്കൾ അക്കൗണ്ട് റിക്കവർ ചെയ്യാൻ സഹായിക്കുന്ന ഹൈ ടച്ച് സപ്പോർട്ട് എന്ന എഐ അധിഷ്ഠിത ടൂളിലെ സുരക്ഷാ വീഴ്ചയാണ് ഹാക്കർമാർ മുതലെടുത്തത്.
മെറ്റയുടെ ചാറ്റ്ബോട്ടിനോട് ഇമെയിൽ അഡ്രസ് ടാർഗെറ്റ് ചെയ്ത അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഹാക്കർമാർ നിരവധി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയായിരുന്നു. ഇത് ഹാക്കർമാർക്ക് അക്കൗണ്ട് പാസ്വേഡ് റീസെറ്റ് ചെയ്ത് അതിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. നിരവധി ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട് ഡാർക്ക് വെബിൽ വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഒബാമ വൈറ്റ് ഹൗസ്, സെഫോറ, യുഎസ് സ്പേസ് ഫോഴ്സ് ചീഫ് മാസ്റ്റർ സർജന്റ് ജോൺ ബെന്റിവേഗ്ന എന്നിവരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.
ഏപ്രിൽ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് വിലയിരുത്തുന്നത്. മേയ് 31-നാണ് മെറ്റാ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായി മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ആൻഡി സ്റ്റോൺ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുതിയ പാസ്വേഡും കൂടുതൽ സുരക്ഷാ പരിശോധനകളും കഴിഞ്ഞശേഷം പ്രവേശനം നൽകുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ 'ആന്ത്രോപിക്' സി.ഇ.ഒ ഡാരിയോ അമോഡെയ്. വരും വർഷങ്ങളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്നും, ദുരന്തങ്ങൾ ഒഴിവാക്കാൻ ലോകരാജ്യങ്ങൾ ഉടനടി ഈ സാങ്കേതികവിദ്യയുടെ വികസനത്തിന് നിയന്ത്രണങ്ങൾ (ബ്രേക്ക്) ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഐ ഗവേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും, നിയന്ത്രണ സംവിധാനങ്ങള്‍ ലോകത്തിന് ഉണ്ടായിരിക്കണമെന്ന് ആന്ത്രോപിക് അഭിപ്രായപ്പെട്ടു. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും ഇരട്ടിയാകുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടെ സഹായമില്ലാതെ സ്വയം കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്താമെന്നാണ് മുന്നറിയിപ്പ്. ഇതിനെ 'റിക്കഴ്സീവ് സെല്‍ഫ്-ഇംപ്രൂവ്മെന്റ്' എന്നാണ് വിളിക്കുന്നത്.
ആന്ത്രോപിക്കിലെ ഗവേഷകരായ ജാക്ക് ക്ലാര്‍ക്ക്, മരിന ഫവറോ എന്നിവരുടെ അഭിപ്രായത്തില്‍, പല സ്ഥാപനങ്ങളും കരുതുന്നതിലും വേഗത്തില്‍ പുതിയ നിലയിലേക്ക് എഐ എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍, വന്‍കിട എഐ കമ്പനികള്‍, സര്‍ക്കാരുകള്‍, ഗവേഷകര്‍ എന്നിവരുടെ ഏകോപനത്തോടെ എഐ ഭീഷണിയെ ചെറുക്കാനുള്ള സംവിധാനം രൂപീകരിക്കണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഒരു രാജ്യമോ കമ്പനിയോ മാത്രം ഗവേഷണം നിര്‍ത്തിയാല്‍ ഫലപ്രദമാകില്ലെന്നും, എല്ലാ പ്രധാന കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.
എഐ സുരക്ഷാ സംവിധാനങ്ങള്‍, മേല്‍നോട്ട സംവിധാനങ്ങള്‍, നിയമപരമായ നിയന്ത്രണങ്ങള്‍, എഐ മനുഷ്യ മൂല്യങ്ങളോട് യോജിച്ചുനില്‍ക്കുന്നത് ഉറപ്പാക്കുന്ന അലൈന്മെന്റ് റിസര്‍ച്ച് എന്നിവ വികസിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് ഒരു ഇടവേള സഹായകരമാകുകയെന്ന് കമ്പനി പറയുന്നു. അഡ്വാന്‍സ്ഡ് എഐ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന ആശയം പുതുമയുള്ളതല്ല. 2023ലും നിരവധി സാങ്കേതിക വിദഗ്ധരും ഗവേഷകരും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ എഐ നിയന്ത്രണത്തിനായുള്ള ആഗോള ചട്ടക്കൂട് രൂപീകരിക്കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ആന്ത്രോപിക്കിന്റെ നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. എഐ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍, നീക്കം കമ്പനിയുടെ എതിരാളികളെ നിയന്ത്രിക്കാനുള്ള ശ്രമമാകാമെന്ന് മറ്റുചിലര്‍ ആരോപിച്ചു. ലോകമെമ്പാടും എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിവേഗത്തിലാകുന്ന സാഹചര്യത്തില്‍, സാങ്കേതികവിദ്യയും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കുമെന്ന ചര്‍ച്ചയ്ക്ക് ആന്ത്രോപിക്കിന്റെ ആഹ്വാനം പുതിയ ഊര്‍ജം പകരുന്നതാണ്.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്.
ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല. പേയ്മെന്റ് റിക്വസ്റ്റ് അറിയിപ്പുകള് ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും.
പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക. പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന് വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും.
ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര് കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന് ആരുമായും പങ്കിടരുത്.
HEALTH
ഒരു ദിവസം തന്നിൽ തന്നെ മനുഷ്യന്റെ ഉയരത്തിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത്, രാവിലെ ഉറക്കമുണരുമ്പോൾ ഉള്ള ഉയരവും വൈകുന്നേരമാകുമ്പോഴുള്ള ഉയരവും ഒരുപോലെയല്ല. ഈ കൗതുകകരമായ മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് നമ്മുടെ നട്ടെല്ലും ഭൂമിയുടെ ഗുരുത്വാകർഷണബലവും തമ്മിലുള്ള ബന്ധമാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ നട്ടെല്ലിന്റെ ഘടനയാണ് ഈ ഉയരവ്യത്യാസത്തിന് കാരണം.
നമ്മുടെ നട്ടെല്ല് നിരവധി കശേരുക്കൾ ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവയ്ക്കിടയിൽ ദ്രാവകം നിറഞ്ഞ മൃദുവായ ഡിസ്കുകളുണ്ട്. ശരീരത്തിന് ആഘാതങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്നവയാണ് ഈ ഡിസ്കുകൾ. നടക്കുമ്പോഴും ഓടുമ്പോഴും മറ്റ് ശാരീരിക പ്രവർത്തനങ്ങൾ നടത്തുമ്പോഴും അസ്ഥികൾ തമ്മിൽ കൂട്ടിയിടിക്കുന്നത് തടയുന്നതും ഇവയാണ്.
രാത്രിയിൽ കിടന്ന് വിശ്രമിക്കുമ്പോൾ നട്ടെല്ലിന് മേൽ ഗുരുത്വാകർഷണത്തിന്റെ സമ്മർദ്ദം വളരെ കുറവായിരിക്കും. ഈ സമയത്ത് ഡിസ്കുകൾ വീണ്ടും ദ്രാവകം ആഗിരണം ചെയ്ത് പൂർണരൂപത്തിലേക്ക് വികസിക്കുന്നു. അതിനാൽ രാവിലെ ഉറക്കമുണരുമ്പോൾ നട്ടെല്ല് കൂടുതൽ നീണ്ട അവസ്ഥയിലായിരിക്കും. ഇതാണ് അന്ന് ഉയരം അല്പം കൂടുതലായി തോന്നാൻ കാരണം.
എന്നാൽ ദിവസം പുരോഗമിക്കുമ്പോൾ സ്ഥിതി മാറുന്നു. നിൽക്കൽ, നടക്കൽ, ഇരിക്കൽ, ഭാരമുള്ള വസ്തുക്കൾ ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ കാരണം ശരീരഭാരത്തിന്റെ സമ്മർദ്ദം നട്ടെല്ലിലേക്ക് തുടർച്ചയായി എത്തുന്നു. ഇതോടെ ഡിസ്കുകളിലെ ദ്രാവകത്തിന്റെ അളവ് കുറയുകയും അവ ചെറുതായി ചുരുങ്ങുകയും ചെയ്യുന്നു.
ഈ പ്രക്രിയയുടെ ഫലമായി വൈകുന്നേരത്തോടെ നട്ടെല്ലിന്റെ ആകെ നീളം നേരിയ തോതിൽ കുറയുന്നു. മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ മിക്ക ആളുകളിലും രാവിലെയും വൈകുന്നേരത്തിനും ഇടയിൽ ഏകദേശം 1 മുതൽ 2 സെന്റീമീറ്റർ വരെ ഉയരവ്യത്യാസം അനുഭവപ്പെടാം. കായികതാരങ്ങൾക്കും കഠിനമായ ശാരീരിക ജോലികളിൽ ഏർപ്പെടുന്നവർക്കും ഈ വ്യത്യാസം ചിലപ്പോൾ കൂടുതൽ ആയിരിക്കാനും സാധ്യതയുണ്ട്.
അതിനാൽ, വൈകുന്നേരമാകുമ്പോൾ ഉയരം കുറയുന്നതായി തോന്നിയാൽ അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. നട്ടെല്ലിലെ ഡിസ്കുകളിൽ സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങളുടെ ഫലമാണ് ഇത്. വിശ്രമത്തിനും ഉറക്കത്തിനും ശേഷം ശരീരം വീണ്ടും പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യും.
PRAVASI VARTHAKAL

