ലണ്ടനിലുള്ള ആണ്മക്കളുടെ ഭവന സന്ദർശനത്തിനും അവരുടെ കൂടെ കുറച്ചുകാലം കഴിയാനും നാട്ടിൽ നിന്നെത്തിയ പിതാവിന് അപ്രതീക്ഷിത വേര്‍പാട്. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്.
ശരീരവേദനയെയും അസ്വസ്ഥതകളെയും തുടര്‍ന്ന് ജൂലൈ 25-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്സിസും (Sepsis) കണ്ടെത്തി.
വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
ഞാറളേലി പറക്ക എല്‍സി ആന്റണിയാണ് ഭാര്യ. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി.
മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടത്തും.
തീയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
പൈലറ്റ് പിഴവ് വരുത്തിയപ്പോൾ ലണ്ടന്‍ മുകളിൽ ഏകദേശം 4,000 അടി ഉയരത്തിൽ എത്തിയ, ബ്രിട്ടീഷ് എയർവേയ്സ് ജെറ്റ് ഇടിച്ചിറങ്ങുന്നതിന് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പറന്നുയർന്ന് വൻ ദുരന്തം ഒഴിവാക്കി.
180 യാത്രക്കാരും വിമാനയാത്രക്കാരുമായി എയർബസ് എ320 ഹീത്രോയിലേക്ക് അടുക്കുകയായിരുന്നതിനാൽ ഫസ്റ്റ് ഓഫീസറുടെ പിഴവ് മൂലം ക്യാപ്റ്റന്റെ ശാരീരിക ഇടപെടൽ ആവശ്യമായി വന്നതായി വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിനുള്ളിൽ ഫസ്റ്റ് ഓഫീസറും ക്യാപ്റ്റനും തമ്മിൽ പിഴവിനെച്ചൊല്ലി ഏറ്റുമുട്ടിയതായും സംശയിക്കുന്നു.
ജൂലൈ 6 ന് കാനറി വാർഫിന് മുകളിലാണ് ഡസൽഡോർഫിൽ നിന്നുള്ള ഫ്ലൈറ്റ് BA919 ലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിമാനത്തിന്റെ എയർ ഡാറ്റ സിസ്റ്റങ്ങളിലൊന്ന് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതോടെ താഴേക്ക് കൂപ്പുകുത്താനും തുടങ്ങി.
ജെറ്റ് ഒരു സാങ്കേതിക തടസ്സം നേരിട്ടതായും, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനായി ഫസ്റ്റ് ഓഫീസറുടെ പ്രാരംഭ നിർദ്ദേശങ്ങൾ മറികടന്ന് ക്യാപ്റ്റൻ ഇടപെട്ടുവെന്നും അറിയുന്നു.
"ഒരു ക്യാപ്റ്റൻ കോക്ക്പിറ്റിൽ ശാരീരികമായി ഇടപെടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്." റിപ്പോർട്ടിൽ പറയുന്നു.
ഒരു വിമാനം നശിക്കുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വ്യോമയാന പദമായ "ഹൾ ലോസ്" ഏതാണ്ട് ഉണ്ടായതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു .
ക്യാപ്റ്റൻ ഇപ്പോൾ "സമ്മർദ്ദ അവധിയിൽ" പ്രവേശിച്ചതായി മനസ്സിലാക്കുന്നു.
ഈ സംഭവത്തെ "വിമാനത്തിനുള്ളിൽ നിയന്ത്രണം നഷ്ടപ്പെട്ടു" എന്ന് റിപ്പോർട്ട് ചെയ്യുകയും "പൈലറ്റ് പ്രേരിതം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"ഗുരുതരമായ സംഭവത്തെക്കുറിച്ച്" വ്യോമയാന അപകട അന്വേഷണ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തെ സഹായിക്കുന്നുണ്ടെന്ന് ബിഎ പറഞ്ഞു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതികരിച്ചു.
Latest News
തൊഴിൽ മേഖലകളെ നിർമ്മിത ബുദ്ധി എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ചകൾക്കിടെ, വയലിൽ കൃഷിപ്പണിയിലേർപ്പെടുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. എക്സിൽ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൃഷി പോലുള്ള ശാരീരിക അധ്വാനം ആവശ്യമായ മേഖലകൾ എഐയുടെ സ്വാധീനത്തിൽ നിന്ന് ഏറെക്കുറെ സുരക്ഷിതമാണെന്ന ധാരണയെയാണ് ഈ ദൃശ്യങ്ങൾ ചോദ്യം ചെയ്യുന്നത്. ‘ഫിഡെക്സ്കോഡ്’ എന്ന പേരിലുള്ള ഒരു സോഫ്റ്റ്വെയർ ഡെവലപ്പറാണ് വീഡിയോ പങ്കുവെച്ചത്.
മൺവെട്ടി ഉപയോഗിച്ച് വയലിൽ ജോലി ചെയ്യുന്ന മനുഷ്യസദൃശ റോബോട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. “ടെക് ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ കൃഷിയിലേക്ക് മാറൂ… അതേസമയം എഐ” എന്ന പരിഹാസാത്മക അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതോടെ, എഐയിൽ നിന്ന് രക്ഷപ്പെടാൻ കൃഷി മേഖലയിലേക്ക് തിരിയാമെന്ന് കരുതിയവർക്കുപോലും ആശങ്കയുണ്ടാക്കുന്ന തരത്തിൽ നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
“കൃഷി, പ്ലംബിങ്, ആശാരിപ്പണി പോലുള്ള ശാരീരിക അധ്വാനം ആവശ്യമായ ജോലികളിലേക്ക് എഐ എത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് കരുതിയത്. എന്നാൽ അതും വേഗത്തിൽ യാഥാർഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നത്” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. അതേസമയം, വീഡിയോ യഥാർഥമാണോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചവരും കുറവല്ല. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങളാകാമെന്നാണ് ചിലരുടെ അഭിപ്രായം.
ഇതിനിടെ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു മുമ്പ് നടത്തിയ പരാമർശവും വീണ്ടും ചർച്ചയിലായി. സാമ്പത്തിക ലാഭത്തേക്കാൾ മനുഷ്യബന്ധങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും പ്രാധാന്യമുള്ള മേഖലകളെ എഐക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. കുട്ടികളുടെ പരിപാലനം, അധ്യാപനം, വയോജന സംരക്ഷണം, വനസംരക്ഷണം, ക്ഷേത്രങ്ങളിലെ നിത്യചടങ്ങുകൾ, കർണാടക സംഗീതം, കൃഷി തുടങ്ങിയ മേഖലകളെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ആ വിലയിരുത്തലിനെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കാർഷിക മേഖലയിൽ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും എഐയും റോബോട്ടിക് സാങ്കേതികവിദ്യയും ഭാവിയിൽ നിർണായക പങ്കുവഹിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സഹായി സാങ്കേതികവിദ്യയായിരിക്കും ഇത്തരം റോബോട്ടുകളുടെ പ്രധാന ഉപയോഗമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത് യഥാർഥ ദൃശ്യമാണോ, എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും, എഐയുടെ അതിവേഗ വളർച്ച തൊഴിൽ മേഖലയിലും കാർഷിക രംഗത്തും ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
ASSOCIATION
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാക്കളില്‍ ഒരാളും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികവും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പോരാടുന്ന ഇന്ത്യയുടെ യുവതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമീക്ഷ യു.കെ. ഒരു ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു.
ഞായറാഴ്ച്ച വൈകുന്നേരം 4.30 നു തുടങ്ങിയ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയ സഖാവ് എം സ്വരാജ്,ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായ സഖാവ് എം. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു. സഖാവ് എം സ്വരാജിന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പോരാട്ടത്തിന്റെ പ്രതീകവമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ ജീവിതവും പോരാട്ടവീര്യവും ജനങ്ങള്‍ക്കായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു.
അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന വരും തലമുറക്ക് സഖാവ് വി എസ് ന്റെ ജീവിതം എന്നും ഒരു പ്രജോതനമാകും.എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും വിശദീകരിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു കൊണ്ട് വരും തലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
സമീക്ഷ യുകെ നാഷണല്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ രാമചന്ദ്രന് സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍, നാഷണല്‍ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു . നാഷണല്‍ കമ്മറ്റി അംഗം ഷാജു സി ബേബിയുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു.
മലയാളി അസോസിയേഷന് ഓഫ് ദി യുകെ പൊന്നോണം 2026 സെപ്റ്റംബര്‍ 12ന് നടക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കുന്ന വിശിഷ്ട വ്യക്തികളെയും സംഘടനകളെയും ആദരിക്കാനും വേദിയൊരുങ്ങുകയാണ്.
ബാര്‍ക്കിംഗിലെ ഈസ്റ്റ്ബറി സ്കൂളില്‍ നടക്കുന്ന 'പൊന്നോണം 2026'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുരസ്കാരങ്ങളില് നേതൃത്വം, ബിസിനസ്സ്, സന്നദ്ധസേവനം, കല-സാംസ്കാരികം, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളാണ് ആദരിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളാവരെ വിക്രം ദൊരൈസ്വാമി, ഈസ്റ്റ് ഹാമില്‍ നിന്നുള്ള യുകെ പാര്‍ലമെന്റ് അംഗവും സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിസബിലിറ്റി സഹമന്ത്രിയുമായ സര് സ്റ്റീഫന്‍ ടിംസ്, ലോക്സഭാംഗം രാജ്മോഹന്‍ ഉണ്ണിത്താന്, യുകെ പാര്‍ലമെന്റ് അംഗം ഉമ കുമാരന് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്. 2026-ലെ അവാര്‍ഡുകളും സമാനമായ നിലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.
അര്‍ഹരായ വ്യക്തികളെയും സംഘടനകളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.അന്തിമ പട്ടികയില്‍ ഇടംനേടിയവരെയായിരിക്കും ഓണാഘോഷ ചടങ്ങില്‍ ആദരിക്കുക.
നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി;
22 ഓഗസ്റ്റ് 2026
അവാര്‍ഡ് ദാന ചടങ്ങ്: 12 സെപ്റ്റംബര്‍ 2026
How to Nominate
Visit: awards.mauk.org
Please submit your nomination and share the story of someone whose achievements merit recognition.
Media & Enquiries
Email: info@mauk.org
Phone: 07960 212334 / 07412 671671
Website: awards.mauk.org
ബര്‍മിങ്ഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സൗഹൃദക്കൂട്ടായ്മയായ മാളക്കാരുടെ സംഗമം സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച ബര്‍മിങ്ഹാമിലെ ഏര്‍ഡിങ്ടണില്‍ നടക്കും. URC ഹാളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിപാടി.
യുകെയിലുടനീളമുള്ള മാളയിലെ മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സൗഹൃദം പുതുക്കാനും സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ളഅവസരമായിട്ടാണ് ഈ സംഗമം ഒരുക്കുന്നത്.
പരിപാടിയുടെ പ്രധാന ആകര്ഷണങ്ങള് മലയാളി രുചിക്കൂട്ടുകളുമായി ഭക്ഷണമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വിനോദ പരിപാടികള്‍ പ്രവാസി മലയാളികളുടെ ക്ഷേമവും പുതുതലമുറയുടെ സാംസ്കാരിക വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുന്നതാണ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
വേദി വിവരങ്ങള്‍
സ്ഥലം: URC ഹാള്‍, ഏര്‍ഡിങ്ടണ്‍
പോസ്റ്റുക്കോട് : B24 9JS
തീയതി: 2026 സെപ്റ്റംബര്‍ 26, ശനിയാഴ്ച
സമയം: രാവിലെ 11:00 മുതല്‍ വൈകിട്ട് 5:00 വരെ
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
• ആന്റണി തോമസ് (സ്വാന്‍സീ) - 07860 934418 • ബാബു തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) - 07577 834404 • ജോഷി വര്‍ഗീസ് (ലണ്ടന്‍) - 07578 192595 • ബാബു ദേവസ്സി (കാര്‍ഡിഫ്) - 07459 102859 • ഷാജി സുബ്രഹ്മണ്യന് (മാഞ്ചസ്റ്റര്‍) - 07946 082504 • റോണി ഈസി (ബര്‍മിങ്ഹാം) - 07788 276860 .യുകെയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മാളക്കാരെ സംഗമത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ചെംസ്ഫോര്‍ഡ്: സമീക്ഷ യുകെ സംഘടിപ്പിച്ച 2026 ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ തത്സമയ (Live) നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ Zoom ലൈവിലൂടെ പൊതുജനങ്ങള്‍ക്കായി സംപ്രേഷണം ചെയ്ത ചടങ്ങിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ചെംസ്ഫോര്‍ഡില്‍ വെച്ച് നടന്ന ചടങ്ങില്‍ സമീക്ഷ യുകെ വൈസ് പ്രസിഡന്റ് ആന്റണി ജോസഫും ചെംസ്ഫോര്‍ഡ് യൂണിറ്റ് ട്രഷറര്‍ ജിസില്‍ ഹുസൈനും ചേര്‍ന്ന് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ബൈജു നാരായണനും സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്ളീറ്റര് കോട്ട് പോളും ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെയുടെ മറ്റ് ദേശീയ-സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
ആവേശം നിറഞ്ഞ പ്രവചന മത്സരത്തില്‍ ആകെ ലഭിച്ച 256 എന്‍ട്രികളില്‍ നിന്ന് 85 പേരാണ് ശരിയായ പ്രവചനങ്ങള്‍ നടത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.
വിജയികള്‍:
ഒന്നാം സമ്മാനം (£251): ദീപ പോള്‍
രണ്ടാം സമ്മാനം (£151): സുബിന് എസ്. സുഹിന്‍
മൂന്നാം സമ്മാനം (£101): ജോജോ പാപ്പച്ചന്
മത്സര വിജയികള്‍ക്ക് സമ്മാനത്തുക ഉടന്‍ കൈമാറുന്നതാണ്. വിജയികളായവര്‍ക്ക് സമീക്ഷ യുകെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുകയും, ഈ പ്രവചന മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്യുന്നു.
SPIRITUAL
മാഞ്ചസ്റ്റർ: കാർലയിൽ സെന്റ് മേരി മഗ്ദലനെ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആദ്യത്തെ പെരുന്നാൾ ജൂലൈ 18ന് ഭക്തിപൂർവം ആഘോഷിച്ചു. ഇംഗ്ലണ്ടിലെ വടക്കൻ അതിർത്തി നഗരമായ കാർലയിലിൽ കഴിഞ്ഞ വർഷം സ്ഥാപിതമായ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓർമ്മപ്പെരുന്നാൾ നടത്തിയത്. പെരുന്നാൾ കുർബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും വികാരി ഫാ. ഡോ. സജി സി ജോൺ കാർമികത്വം വഹിച്ചു.
പെരുന്നാൾ ശുശ്രൂഷകളിൽ കുമ്പ്രിയ കൌണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്റ്റ് ഉൾപ്പെടുന്ന കുമ്പ്രിയ കൌണ്ടിയിലെ ഏക ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയാണ് കാർലയിൽ സെന്റ് മേരി മഗ്ദലനെ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലാണ് കോൺഗ്രിഗേഷന്റെ പ്രവർത്തനം.
പെരുന്നാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റി സോണി വർഗീസ്, സെക്രട്ടറി ജിന്റോ കെ ജോയ് ഉൾപ്പടെയുള്ള കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.സൺഡേ സ്കൂൾ മേഖല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റാഹേൽ എൽദോയെ പെരുന്നാൾ ദിനത്തിൽ അനുമോദിച്ചു.
വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.
ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.
ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.
വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.
വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ് ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.
ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര
തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.
1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു 'വാക് മാൻ' വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം 'ദയാ സാഗർ' എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.
ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.
പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. 'ആത്മാ പാവനാത്മാ' എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.
ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഡിവൈൻ വോയ്സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.
ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.
കാര്‍ഡിഫ്: കുടിയേറ്റ കാലം മുതല്‍ മനസില്‍ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സംതൃപ്തിയില്‍ കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കാര്‍ഡിഫ് മിനിവീയ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാര്‍ക്ക് ഓ ടൂലെ യുടെ സാനിധ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍ഡിഫിലെ സെന്റ് തോമസ് മിഷനെ രൂപതയിലെ ആറാമത്തെ ഇടവകയായ മാര്‍ തോമാ ശ്ലീഹാ ഇടവകയായും ആദ്യ വികാരിയായി റെവ ഫാ പ്രജില്‍ പണ്ടാരപ്പറമ്പിലിനെയും നിയമിച്ചു.
തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.കാര്‍ഡിഫ് മിനിവീയ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാര്‍ക്ക് ഓ ടൂലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശം നല്കി.രൂപതാ ചാന്‍സിലര്‍ റവ ഡോ മാത്യു പിണക്കാട്ട്, വികാരി ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ സഹ കാര്മ്മികര് ആയിരുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത രൂപീകൃതമായി പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ആറാമത്തെ ഇടവക കാര്‍ഡിഫില്‍ സ്ഥാപിതമായതിന്റെ സന്തോഷത്തിലാണ് രൂപത അംഗങ്ങളും പ്രത്യേകിച്ച് കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസികളും.
ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച നാള് മുതല്‍ ചെറു സമൂഹമായി രൂപപ്പെട്ട പിന്നീട് രൂപതയുടെ രൂപീകരണം വരെ തദ്ദേശീയ രൂപതകളില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുര്‍ബാന സെന്ററുകളായും,പിന്നീട് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് ശേഷം പ്രൊപ്പോസഡ് മിഷനായും രൂപതയില്‍ നിന്ന് നിയമിച്ച വൈദികരുടെയും,തദ്ദേശീയ രൂപതയുടെയും വൈദികരുടെയും അത്മായ നേതാക്കളുടെയും അശ്രാന്ത പരിശ്രമ ഫലമായി പിന്നീട് മിഷനായും മാറിയ സമൂഹമാണ് ഇപ്പോള്‍ മുന്നൂറിനടുത്ത് കുടുംബങ്ങളും 230 കുട്ടികള്‍ പഠനം മതബോധന കേന്ദ്രവും മറ്റ് ഭക്ത സംഘടനകളും ഒക്കെ പ്രവര്‍ത്തിക്കുന്ന സ്വന്തമായ ദേവാലയത്തോടു കൂടിയ ഇടവകയായി മാറിയത്.
കൈക്കാരന്മാരായ സിബിച്ചന് ജോസഫ് ,സില്‍വി സജി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് ഇടവക പ്രഖ്യാപനത്തിനും, തിരുനാള്‍ ആഘോഷ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്.
SPECIAL REPORT
നിരവധി ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് എക്സ്. ഇപ്പോഴിതാ എക്സിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്ക്. പ്രീമിയം, പ്രീമിയം+ സബ്സ്ക്രൈബർമാർക്കാവും ഈ സേവനം ലഭ്യക്കുക. എക്സിനെ എല്ലാം കാര്യങ്ങളും ചെയ്യാൻ സാദിക്കുന്ന ഒരു സമ്പൂർണ ആപ്പായി മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ യുഎസ് ഉപയോക്താക്കൾക്ക് മാത്രം ലഭിക്കുന്ന ഈ സേവനം യു.എസിന് പുറത്തേക്കും ഭാവിയിൽ ലഭ്യമാക്കിയേക്കാം.
നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും, വ്യക്തികൾ തമ്മിൽ പണം കൈമാറാനും, ബില്ലുകൾ അടയ്ക്കാനും, വയർ ട്രാൻസ്ഫർ വഴി പണം അയക്കാനും, മെയിൽ ചെക്ക് ചെയ്യാനും ഇതുവഴി സാധിക്കും. നിക്ഷേപങ്ങൾ ന്യൂജേഴ്സി ആസ്ഥാനമായുള്ള വായ്പാ ദാതാവായ ക്രോസ് റിവർ ബാങ്കിലാവും സൂക്ഷിക്കുക. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) വഴി 250,000 ഡോളർ വരെയുള്ള ഇൻഷുറൻസും ലഭ്യമാക്കും. ചൈനയുടെ വീചാറ്റ് പോലെ എക്സിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മസ്ക് മുൻപ് പറഞ്ഞിരുന്നു. ഇതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
നിക്ഷേപങ്ങൾക്ക് പ്രതിവർഷം ആറ് ശതമാനം വരെ പലിശ നൽകുമെന്ന് എക്സ് മണി പറയുന്നു. യുഎസിലെ ബാങ്കിങ് നിരക്കുകളെക്കാൾ കൂടുതൽ ആണ് ഇത്.
CINEMA
പ്രേമലു എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിച്ച മമിത ബൈജു ജനനായകനിലൂടെ വീണ്ടും തരംഗമാകുന്നു. വിജയ്ക്കൊപ്പം ഡാൻസിലും ഫൈറ്റിലും വൈകാരിക പ്രകടനങ്ങളിലുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന പ്രകടനമെന്നാണ് മമിതയെ ആരാധകർ വിലയിരുത്തുന്നത്. മാത്രമല്ല, മമിതയ്ക്ക് ബാറ്റൺ കൈമാറിയാണ് വിജയ് സിനിമാലോകത്ത് നിന്നും പടിയിറങ്ങിയതെന്നും ആരാധകർ വിലയിരുത്തുന്നു. ഇപ്പോൾ തെന്നിന്ത്യയിലാകെ മമിത തരംഗമാണ്.
മലയാള സിനിമയിൽ ബാലതാരമായാണ് മമിത സിനിമാ അഭിനയ ജീവിതം ആരംഭിക്കുന്നത്. സൂപ്പർ ശരണ്യയിലെ സോനാരെ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവിൽ മമിത വലിയ പ്രേക്ഷക പ്രശംസയാണ് ഏറ്റുവാങ്ങിയത്. പ്രേമലു തെന്നിന്ത്യയാകെ തരംഗമായപ്പോൾ മമിതയ്ക്കും ആരാധകരേറി. തമിഴിൽ പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡൂഡിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കറയിൽ നായികാ കഥാപാത്രമായിരുന്നുവെങ്കിലും അത്ര പ്രാധാന്യം ഇല്ലാതിരുന്നതും ഇതിനിടയിൽ ചർച്ചയായി. തുടർന്നാണ് ജനനായകൻ പുറത്തിറങ്ങുന്നത്.
ചിത്രത്തിലെ ‘വിജി’ എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയായിരുന്നു. തെന്നിന്ത്യയിലാകെ നിരവധി പോസ്റ്റുകളിലും സിനിമാ പേജുകളിലും മമിതയുടെ പ്രകടനത്തെ പ്രശംസിക്കുന്ന കുറിപ്പുകൾ നിറയുകയാണ്. വിജി എന്ന കഥാപാത്രത്തെ മമിത അവിസ്മരണീയമാക്കി എന്നാണ് ആരാധകർ പറയുന്നത്. ആക്ഷൻ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും വിജയ്ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെച്ച മമിതയെ നിരവധി പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. വിജി എന്ന കഥാപാത്രത്തിന്റെ വൈകാരിക നിമിഷങ്ങളെ താരം മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്നാണ് സമൂഹ്യമാധ്യമങ്ങളിലെ വിലയിരുത്തൽ.
ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് ക്ലൈമാക്സ് രംഗങ്ങളിൽ വിജയ്ക്കൊപ്പമുള്ള മമിതയുടെ പ്രകടനമാണ്. ആക്ഷൻ രംഗങ്ങളിൽ ഇതുപോലെ വിജയ്ക്കൊപ്പം നിന്ന മറ്റൊരു നടനോ നടിയോ ഉണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജനനായകന് ശേഷം ഏത് കഥാപാത്രവും വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയുന്ന അഭിനേത്രിയെന്ന അംഗീകാരം നേടിയെടുത്തിരിക്കുകയാണ് മമിത.
നടൻ സൂര്യയുടെ കൂടെയാണ് അടുത്തതായി മമിതയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വെങ്കി അട്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രം ഓഗസ്ത് 14 നാണ് പുറത്തിറങ്ങുന്നത്. സൂര്യയുടെ കൂടെയുള്ള ചിത്രത്തിലെ മമിതയുടെ പാട്ടുകളും ചിത്രങ്ങളും ഇതിനകം തന്നെ വൈറലാണ്. പ്രേമലുവിന് ശേഷം ഗിരീഷ് എഡിയും മമിതയും ഒരുമിക്കുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായ ചിത്രം ഓഗസ്ത് 21 നാണ് പുറത്തിറങ്ങുന്നത്.
തന്റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കായി ആറ് മണിക്കൂറിലേറെ സമയമാണ് താരം മാറ്റിവെച്ചത്. കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു.
താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു. ആരാധകരോടൊപ്പം വെറുമൊരു ഫോട്ടോ ഷൂട്ടിനായി കാമറയ്ക്ക് മുന്നിൽ നിൽക്കുക മാത്രമായിരുന്നില്ല അല്ലു അർജുൻ ചെയ്തത്.
ആറ് മണിക്കൂറിലധികം സമയം ആരാധകർക്കൊപ്പം ഡാൻസ് കളിച്ചും തമാശകൾ പങ്കുവെച്ചും സംസാരിച്ചും താരം ആഘോഷങ്ങളിൽ പങ്കുചേർന്നു. തങ്ങളുടെ സൂപ്പർതാരത്തെ കാണാൻ എത്തിയ ആരാധകർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പുനഃസംഗമം പോലെയായിരുന്നു അല്ലുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ ചെലവഴിച്ചത്.
കരിയറിന്റെ തുടക്കം മുതൽ തന്റെ വളർച്ചയിൽ ഒപ്പം നിന്ന മനുഷ്യരുമായി അല്ലു പുലർത്തുന്ന അപൂർവ്വമായ ആത്മബന്ധത്തിന്റെ തെളിവായിരുന്നു ഇത്. തന്റെ ആരാധകരുടെ ക്ഷേമത്തിന് താരം നൽകുന്ന വലിയ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു നിർണ്ണായക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
പരിപാടിയിൽ പങ്കെടുത്ത 1,000 അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആരാധകർ പ്രിയതാരത്തെ കാണാനെത്തിയത്.
അവരുടെ സ്നേഹത്തിന് പകരമായി, പുതിയ സിനിമാ പ്രൊമോഷനുകളോ ബ്രാൻഡ് ഇവന്റുകളോ ഒന്നുമില്ലാതെ, കേവലം നന്ദി പറയാനായി മാത്രം അല്ലു അർജുൻ ഒരു ദിവസം മുഴുവൻ മാറ്റിവെക്കുകയായിരുന്നു. സെലിബ്രിറ്റികൾ ആരാധകർക്കായി ഏതാനും മിനിറ്റുകൾ മാത്രം മാറ്റിവെക്കുന്ന ഈ കാലഘട്ടത്തിൽ, തനിക്കേറ്റവും പ്രിയപ്പെട്ട 'സമയം' തന്നെയാണ് താരം അവർക്ക് സമ്മാനമായി നൽകിയത്.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡീയസ് ഈറെ'. ഹൊറർ ത്രില്ലറായെത്തിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും സാന്നിധ്യമറിയിച്ചിരുന്നു. മനു എന്നറിയപ്പെടുന്ന ഫിലിപ്പ് സെബാസ്റ്റ്യൻ എന്ന കഥാപാത്രമായിരുന്നു ഷൈനിന്റേത്. 2025 ൽ പുറത്തിറങ്ങിയ ചിത്രം താനിതുവരെ കണ്ടിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഷൈൻ.
അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. 'പിന്നാലെ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. "ശരിക്കും ഞാൻ പ്രേത സിനിമകൾ കാണുന്നത് നിർത്തിയിരിക്കുന്നു.
ചെറുപ്പത്തിൽ കണ്ട പ്രേത സിനിമകളേയുള്ളൂ. 'മണിച്ചിത്രത്താഴ്' കഴിഞ്ഞിട്ട് പിന്നെ 'ആകാശഗംഗ'യാണ് ഞാൻ കണ്ടിട്ടുള്ളത്. പക്ഷേ പ്രേത പടങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രശ്നമില്ല. കണ്ടു കഴിഞ്ഞാൽ എനിക്ക് പ്രശ്നമാണ്. ഡീയസ് ഈറെ ഞാനിതുവരെ കണ്ടിട്ടില്ല. കാരണം കണ്ടിട്ട് ഞാൻ തന്നെ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ. 'ഡീയസ് ഈറെ'യ്ക്ക് വേണ്ടി അവർ എന്റെ ഫോട്ടോ എടുത്തു.
പിന്നെ മോൾഡ് ഉണ്ടാക്കി എന്റെ ശരീരം വച്ചിട്ട്. അവർ അങ്ങനെ തന്നെയാണ് ചെയ്തത്. പടത്തിന്റെ ലൊക്കേഷനിലേക്ക് ഞാൻ പോയിട്ടില്ല. ഒന്നും ഷൂട്ട് ചെയ്തിട്ടുമില്ല. ഫോട്ടോ എടുത്തതും മോൾഡ് ഉണ്ടാക്കിയതുമല്ലാതെ. പടത്തിന് നല്ല അഭിപ്രായം വന്നപ്പോൾ ഞാൻ രാഹുലിന്റെ അടുത്ത് പറഞ്ഞു, ഞാൻ പടം കാണാൻ വരില്ല. ഞാൻ പ്രേത പടങ്ങൾ കാണുന്നത് നിർത്തി എന്ന്.
കാണാൻ ഭയങ്കര ഇൻട്രസ്റ്റ് ഒക്കെയാണ്. പണ്ട് ഈവിൽ ഡെഡ് എന്നൊക്കെയുള്ള പടങ്ങൾ കണ്ടിട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്. കാരണം ഒറ്റയ്ക്ക് ആകുമ്പോൾ ഞാൻ തന്നെ ഇത് അനുഭവിക്കണം. ഈ പ്രേതം വരുന്നതും അവിടുന്ന് പേടിക്കുന്നതും ഓടുന്നതും ഒക്കെ ഞാൻ ഒറ്റയ്ക്ക് ആണേ. ഇത് നമ്മുടെ ഉള്ളിലുണ്ടാകുന്ന പ്രതിഭാസം കൂടിയാണ്.
വേറെ ഒരാളെ വിളിച്ച് കാണിക്കാനും പറ്റില്ല. ഒരാളും വിശ്വസിക്കത്തുമില്ല. ഇത്രയും പ്രായമായിട്ടും പ്രേതത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന് നമ്മൾ വിചാരിക്കും. ഇരുട്ടിനെ പേടിയാണോ എന്നൊക്കെ. ഇതെല്ലാം നമ്മുടെ ഉള്ളിലാണ് ഉണ്ടാകുന്നതും". - ഷൈൻ പറഞ്ഞു.
NAMMUDE NAADU
ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോര്‍ദാനിലെ യുഎസ് സേനയ്ക്കും ഹോര്‍മൂസ് കടലിടുക്കിലെ കപ്പലുകള്‍ക്കും നേരെ ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ നീക്കം അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാന് വിക്ഷേപിച്ച ഓരോ ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ തന്നെ തകര്‍ത്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സൈനികര്‍ മിസൈലുകളുടെ സ്ഥാനം കൃത്യമായി നിരീക്ഷിക്കുകയും അവയെ തകര്‍ക്കുകയും ചെയ്തെന്നും അത് താന്‍ തത്സമയം കണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാഖില്‍ ഇറാന് അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്കരണ ശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികള്‍ എന്ന് ആരോപിച്ചാണ് ഇറാഖി പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന് നേരെ ആക്രമണം നടത്തിയത്. ഇറാഖിലെ ബസ്റ മേഖലയില്‍ പിഎംഎഫിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൗദി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
അതേസമയം, അമേരിക്കയെയും ഇസ്രയേലിനെയും നേരിടാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന് ചൈനയില്‍ നിന്ന് ആയുധം വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. തോളില്‍ വെച്ച് തൊടുക്കാവുന്ന ചൈനീസ് നിര്‍മ്മിത വ്യോത പ്രതിരോധ മിസൈല്‍ ലോഞ്ചറുകളാണ് ഇറാന് വാങ്ങുന്നതെന്നാണ് വിവരം. ഏകദേശം 60 മുതല്‍ 70 മില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന സൈനിക കരാറാണ് ഇതെന്നാണ് വിവരം. QW12, FN16 എന്നീ ചൈനീസ് ആയുധങ്ങളാണ് വാങ്ങുന്നത്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മർ വ്യക്തമാക്കി. ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് നെയ്മർ വിരമിച്ചത്.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ ഗോൾ വേട്ടക്കാരൻ ആണ് നെയ്മർ.ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.
കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്. ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെയ്മറുടെ പ്രതികരണം.
അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചതോടെ ക്ലബ്ബ് ഫുട്ബോളിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാനാണ് നെയ്മറിന്റെ തീരുമാനം. പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായാണ് നെയ്മർ മഞ്ഞക്കുപ്പായമഴിക്കുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ബ്രസീലിനെ നയിച്ച താരം, 2016 റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ സമ്മാനിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
Channels
അയർലൻഡിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേര് പരാമർശിച്ച രീതിയെച്ചൊല്ലി മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിനിടെ ‘സാർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർക്കാതെ വെറും ‘വി.ഡി. സതീശൻ’ എന്ന് വിളിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. എന്നാൽ, ആരെയും അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സാങ്കേതികപരമായ ഒരു കാര്യത്തിനാണ് പേര് മാത്രം എടുത്തുപറഞ്ഞതെന്നും മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. എൽ.ഇ.ഡി വാൾ പിക്ചർ വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ ‘വിഡി സതീശൻ എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ “സാർ” എന്നോ “മുഖ്യമന്ത്രി” എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി- മഹേഷ് പറയുന്നു.
എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്കിൽ കുറിച്ചു.
നടന് ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.
തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്കി. ബാക്കിയുള്ള 5000 നല്കാന് താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.
''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.
''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.
''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.
''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.
അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.
''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.
''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബിഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മോനിഷ. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് മോനിഷ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർഥിയാണ് മോനിഷ. ഈ ഷോയിലാണ് മോനിഷ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.
"വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛന് മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.
ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന് സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്.
ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.
വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി.
അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി".- മോനിഷ പറഞ്ഞു.
BUSINESS
ശാസ്ത്ര സാങ്കേതിക ലോകത്ത് ചൈന പലപ്പോഴും ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇത്തവണയും പുതിയ ഒരു നേട്ടം അവതരിപ്പിച്ചിരിക്കുകയാണ് ചൈന. പകുതി മനുഷ്യനെയും പകുതി മൃഗത്തെയും പോലെ കാണപ്പെടുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി. 'സെഞ്ചോര്‍ റോബോട്ട്' എന്നാണ് ഈ റോബോട്ടിന് പേരിട്ടിരിക്കുന്നത്. അവയുടെ മുകള്ഭാഗം മനുഷ്യന്റേതും താഴത്തെ ശരീരം കുതിരയുടേതോ മറ്റേതെങ്കിലും മൃഗത്തിന്റേതോ പോലെയുള്ളതാണ്. ഈ റോബോട്ടിന്റെ പ്രത്യേകതകളും അതിന്റെ ഉപയോഗവും അറിയാം.
ചൈനയിലെ ഷാങ്ഹായിലെ 'റണ്‍ റോബോട്ടിക്സ്' എന്ന കമ്പനിയാണ് ഈ പ്രത്യേക റോബോട്ടിനെ സൃഷ്ടിച്ചത്. അടുത്തിടെ ഷാങ്ഹായില്‍ നടന്ന വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സ് 2026 ല്‍ അവര്‍ ഇത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഈ റോബോട്ട് ഒരു സവിശേഷമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിന്റെ മുകള്ഭാഗം, മുഖം, കൈകള്‍ എന്നിവ ഒരു സാധാരണ മനുഷ്യന്റെ ശരീരത്തോട് സാമ്യമുള്ളതാണ്. ഇതിന് രണ്ട് കൈകളുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കള്‍ എടുക്കാനും മനുഷ്യരെപ്പോലെ ജോലികള്‍ ചെയ്യാനും അതിന് കഴിയും. കൂടാതെ താഴത്തെ ശരീരം നാല് കാലുകളുള്ള ഒരു മൃഗത്തിന്റേതിന് സമാനമാണ്. കാലുകളില്‍ ചക്രങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇത് റോബോട്ടിനെ വളരെ വേഗത്തില്‍ നടക്കാനും ഓടാനും സഹായിക്കുന്നു.
കാഴ്ചയില്‍ മാത്രമല്ല പ്രവര്‍ത്തനക്ഷമതയിലും ഈ റോബോട്ട് ശക്തമാണ്. അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണിതെന്ന് ഇത് സൃഷ്ടിച്ച കമ്പനി പറയുന്നു. കാലുകളുടെയും ചക്രങ്ങളുടെയും അതുല്യമായ രൂപകല്‍പ്പന പാറകളിലും പടികളിലും തകര്‍ന്ന റോഡുകളിലും പോലും വീഴാതെ വളരെ വേഗത്തില്‍ ചലിക്കാന്‍ അനുവദിക്കുന്നു. കത്തുന്ന കെട്ടിടത്തില്‍ കയറി തീ കെടുത്തുക, ഭൂകമ്പത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുക തുടങ്ങിയ അപകടകരമായ ജോലികള്‍ ഇതിന് നല്‍കുമെന്ന് കമ്പനി പറയുന്നു. കൂടാതെ അതിന്റെ ശക്തമായ കൈകളാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഭാരമേറിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും റോബോട്ടിന് പൂര്‍ണ്ണമായും കഴിയും.
ഈ റോബോട്ടിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങളില്‍ 95 ശതമാനത്തിലധികവും ചൈനയില്‍ തന്നെ നിര്‍മ്മിച്ചതാണ് എന്നതാണ്. ഇത് റോബോട്ടിക്സിലും കൃത്രിമബുദ്ധിയിലും ചൈനയുടെ സ്വാശ്രയത്വവും ആഗോള പുരോഗതിയും പ്രകടമാക്കുന്നു
പേടിഎം പേയ്മെന്റ്സ് ബാങ്ക് (Paytm Payments Bank) അടച്ചുപൂട്ടുന്നതിനുള്ള നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാർ എം. നായരെ നിയോഗിച്ചതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു.
പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രിൽ 24ന് ബാങ്കിങ് ലൈസൻസ് ആർ ബി ഐ റദ്ദാക്കിയിരുന്നു. തുടർന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ആർ ബി ഐ സമീപിച്ചു. ഇതിനാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളും എഐ നിർമിത പ്രൊഫൈലുകളും വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി ഫെയ്സ്ബുക്ക്. യഥാർത്ഥ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ‘ഫെയ്സ്ബുക്ക് വെരിഫൈഡ്’ എന്ന സൗജന്യ വെരിഫിക്കേഷൻ ബാഡ്ജാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇതുവരെ പ്രശസ്ത വ്യക്തികൾക്കും പണമടച്ച് മെറ്റ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ എടുത്തവർക്കുമാണ് വെരിഫിക്കേഷൻ ബാഡ്ജ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ സാധാരണ ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്കും സൗജന്യമായി അക്കൗണ്ട് സ്ഥിരീകരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
വെരിഫിക്കേഷൻ ലഭിക്കാൻ ഉപയോക്താക്കൾ ഒരു ചെറിയ സെൽഫി വീഡിയോ സമർപ്പിക്കണം. ഈ വീഡിയോ അക്കൗണ്ടിലെ നിലവിലെ പ്രൊഫൈൽ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണോയെന്ന് ഫെയ്സ്ബുക്ക് സ്ഥിരീകരിക്കും. പരിശോധന വിജയകരമായാൽ പേരിന് സമീപം വെള്ള പശ്ചാത്തലത്തിലുള്ള കറുത്ത ചെക്ക്മാർക്ക് ബാഡ്ജ് പ്രദർശിപ്പിക്കും.
എഐ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും വിശ്വസനീയമായി തോന്നുന്ന പ്രൊഫൈലുകളും എളുപ്പത്തിൽ സൃഷ്ടിക്കാനാകുന്ന സാഹചര്യത്തിൽ, ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പരിചയമില്ലാത്ത ആളുകളുമായി ആശയവിനിമയം നടക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ എല്ലാവർക്കും ഈ ബാഡ്ജ് ലഭിക്കില്ല. അക്കൗണ്ടിന് തട്ടിപ്പ്, വ്യാജപ്രവർത്തനം, സ്കാം തുടങ്ങിയവയുമായി ബന്ധപ്പെട്ട മുൻകാല ചരിത്രം ഉണ്ടാകരുത്. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
വെരിഫിക്കേഷൻ ലഭിച്ചതിന് ശേഷവും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകളും കൊമേഴ്സ് പോളിസികളും പാലിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ വെരിഫിക്കേഷൻ ബാഡ്ജ് അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണെന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. ആ വ്യക്തിയുടെ വിശ്വാസ്യതയ്ക്കോ എല്ലാ ഇടപാടുകളുടെയും സുരക്ഷയ്ക്കോ ഇത് ഉറപ്പ് നൽകുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
HEALTH
പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവും ആൻ്റി ഓക്സിഡന്റുകളുടെ കലവറയുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമെന്ന പദവി മുന്നേ കൈവരിച്ചതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യം പുഷ്ടിപ്പെടുത്താനുമുള്ള കഴിവ് ഈ ഫലത്തിനുണ്ട്. എന്നാൽ എല്ലാവരും ഈ ഫലം കഴിക്കുന്നത് നല്ലതല്ലെന്നാണ് പഠനം പറയുന്നത്.
എല്ലാവർക്കും ഈ ഫലം അനുയോജ്യമല്ലാത്തതിന്റെ കാരണങ്ങൾ പലതാണ്. വൃക്കരോഗമുള്ളവരോട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ കഴിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. പഴങ്ങളോട് അലർജിയുള്ളവരും മാതളനാരങ്ങളോട് എപ്പോഴും അകലം പാലിക്കുന്നതാവും ഉചിതം. പ്രമേഹരോഗികൾ നിശ്ചിത അളവിൽ മാത്രമേ മാതളനാരങ്ങ കഴിക്കാവൂവെന്നും വിദഗ്ധർ നിർദേശിക്കുന്നു.
മാതളനാരങ്ങ സ്വാഭാവികമായും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത്തരക്കാർ മാതളനാരങ്ങ കഴിക്കുമ്പോൾ രക്തസമ്മർദ്ദം അനിയന്ത്രിമായ വിധത്തിൽ താഴേക്ക് പോകാൻ കാരണമാകും. നിലനവിൽ ബിപി കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം
ചില വ്യക്തികളിൽ മാതളനാരങ്ങ കഴിക്കുന്നത് ശാരീരികമായ അസ്വസ്ഥതകളുണ്ടാക്കിയേക്കാം. തൊലിപ്പുറത്തെ ചൊറിച്ചിൽ, വീക്കം , തൊണ്ടയിൽ അനുഭവപ്പെടുന്ന തടസം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഈ ഫലത്തിനോട് അലർജിയുണ്ടെന്ന് കരുതാം.
നാരുകൾ അഥവാ ഫൈബർ കൂടുതൽ അടങ്ങിയ ഫലമായതിനാൽ ഈ ഫലം ദഹനത്തെ സഹായിക്കും. എന്നാൽ, ഇറിറ്റബിൾ ബവൾ സിൻഡ്രം പോലുള്ള ആരോഗ്യപ്രശ്നമുള്ളവർ ഈ ഫലം കഴിക്കുന്നത് നല്ലതല്ല. ഈ ഫലത്തിന്റെ വിത്ത് ഇത്തരക്കാരിൽ ദഹനപ്രശ്നുമുണ്ടാക്കിയേക്കാം.
PRAVASI VARTHAKAL

