അനീഷയുടെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലാണ് അവൾ പാർട്ട് ടൈം ജോലിചെയ്തിരുന്ന റെസ്റ്റോറന്റ് മാനേജർ.
“എപ്പോഴും പ്രസന്നവതിയായ, ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടി. ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോണെടുത്ത പണവുമായി യുകെയിൽ പഠിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി എത്തിയതാണ്.” റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ പറഞ്ഞു.
റെസ്റോറന്റിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ദാരുണമായ ആ അപകടം. മെയ് 30 ശനിയാഴ്ച പുലർച്ചെ 2.30 ന് ഡാർട്ട്മൗത്ത് മിഡിൽവേയിൽ വെച്ച് അമിതവേഗതയിൽ എത്തിയ ഒരു കറുത്ത ഓഡി ആർഎസ്ക്യു8 കാർ അനീഷയെ ഇടിച്ചുതെറിപ്പിച്ചു.
പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിലായിരുന്ന 28 കാരിയായ അനിഷ ചക്രവർത്തി, ജിമ്മി സ്പൈസസിന്റെ ബ്രോഡ് സ്ട്രീറ്റ് ബ്രാഞ്ചിലെ റെസ്റ്റോറന്റ് ശൃംഖലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു .
കാർ ഇടിച്ചതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗം എന്നിവയിലൂടെ മരണത്തിന് കാരണക്കാരനായി എന്ന സംശയത്തിന്റെ പേരിൽ 22 വയസ്സുള്ള ഒരാളെ വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
അനീഷ പഠിച്ചിരുന്ന വിഷയത്തിന്റെ മേഖലയിൽ ജോലി അന്വേഷിക്കുകയായിരുന്നുവെന്നും , മാർക്കറ്റിംഗിൽ ജോലികണ്ടെത്തണമെന്നും ആഗ്രഹിച്ചു.
"ഞാനും ഇന്ത്യയിൽ നിന്ന് ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായിട്ടാണ് വന്നത്. ആരെയും അറിയാത്ത ഒരു രാജ്യത്ത് നിങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു എന്നറിയുമ്പോൾ, ആദ്യമായി അത് അനുഭവിക്കുന്ന വികാരമാണ് ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നത്." ഷെഫാലി പറഞ്ഞു.
പഠനാനന്തര വിസയിലാണ് അനിഷ യുകെയിൽ എത്തിയത്, ബർമിംഗ്ഹാമിൽ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഷെഫാലി പറഞ്ഞു.
അനിഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സംസ്കാരച്ചെലവുകൾ വഹിക്കുന്നതിനുമായി റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ ഒരു ഫണ്ട്റൈസിംഗ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഡാഷ്ക്യാം ദൃശ്യങ്ങൾ ഉൾപ്പെടെ, വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അഭ്യർത്ഥിച്ചു.
"അപകടം കണ്ടിട്ടുണ്ടാകാൻ സാധ്യതയുള്ള പ്രദേശത്തുണ്ടായിരുന്ന ആരെങ്കിലുമോ, ഡാഷ് ക്യാമറ ദൃശ്യങ്ങൾ കൈവശം വച്ചിരിക്കാൻ സാധ്യതയുള്ള ഡ്രൈവർമാരോ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു," പോലീസ് അറിയിപ്പിൽ പറയുന്നു.
23 വർഷം നീണ്ട വിവാഹമോചന പോരാട്ടത്തിൽ യുകെയിലെ ഇന്ത്യൻ വംശജയായ സ്ത്രീക്ക് 85 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചു.
ലണ്ടനിൽ ഒരു പതിവ് വിവാഹമോചനമായി തുടങ്ങിയത്, മുൻ നൈജീരിയൻ ഗവർണറുമായി ബന്ധപ്പെട്ട വൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോളിസിറ്റർ ഭദ്രേഷ് ഗോഹിൽ ശിക്ഷിക്കപ്പെട്ടതോടെ 23 വർഷം നീണ്ടുനിന്ന നിയമയുദ്ധമായി മാറി.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട്, മൂന്ന് കുട്ടികളും ജനിച്ചതിനും ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളും വഴിവിട്ട ജീവിതവുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.
2000 കളുടെ തുടക്കത്തിൽ ലണ്ടനിൽ ഒരു പതിവ് വിവാഹമോചനമായി തുടങ്ങിയ കേസാണിത്. രണ്ട് പതിറ്റാണ്ട് നീണ്ട ഒരു കേസിലേക്കും, കോടതിമുറി നാടകത്തിലേക്കും, നയിച്ചു.
ഈ വെളിപ്പെടുത്തലുകൾ വർഷ ഗോഹിലിനു ഒത്തുതീർപ്പ് പുനരാരംഭിക്കാനും ഒടുവിൽ 85 കോടി രൂപ നഷ്ടപരിഹാരം നേടാനും സഹായിച്ചു.
ഒടുവിൽ വർഷ ഗോഹിലിന് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നൽകലിലേക്കും വളർന്നു. ഇപ്പോൾ, 23 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വംശജയായ സ്ത്രീ സമീപകാല ബ്രിട്ടീഷ് നിയമ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീർപ്പുകളിൽ ഒന്നുമായി മാറി.
മുൻ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ ചൊവ്വാഴ്ച വർഷ ഗോഹിൽ 6.6 ദശലക്ഷം പൗണ്ട് (85 കോടി രൂപ) ഒത്തുതീർപ്പ് തുക നേടി
Latest News
മൂക്കുത്തി ഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യ സങ്കൽപ്പത്തിൽ എന്നും പ്രത്യേക സ്ഥാനമുള്ള ആഭരണമാണ്. എന്നാൽ ഫാഷൻ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, പരമ്പരാഗത മൂക്കുത്തിക്ക് ഒരു മോഡേൺ ബദലായി പുതിയൊരു ട്രെൻഡ് ശ്രദ്ധ നേടുകയാണ്. ജെൻ-സി തലമുറയ്ക്കും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർമാർക്കുമിടയിൽ ഇപ്പോൾ വൈറലാകുന്നത് ‘നോസ് കഫ്’ എന്ന പേരിലുള്ള വ്യത്യസ്ത ആഭരണമാണ്.
മൂക്ക് കുത്താതെ തന്നെ ധരിക്കാനാകുന്ന നോസ് കഫുകൾ അഥവാ നോസ് ഫ്രെയിമുകളാണ് ഫാഷൻ ലോകത്തെ പുതിയ താരങ്ങൾ. സാധാരണ മൂക്കുത്തികളിൽ നിന്ന് വ്യത്യസ്തമായി മൂക്കിന്റെ ഭാഗത്ത് ക്ലിപ്പ് ചെയ്യാവുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ മൂക്ക് കുത്താൻ മടിയുള്ളവർക്കും വേദന ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു ഫാഷൻ ഓപ്ഷനായി മാറിയിരിക്കുകയാണ്.
മെറ്റാലിക് ഫിനിഷുകൾ, മിനിമൽ ഡിസൈനുകൾ, സങ്കീർണമായ വയർ പാറ്റേണുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ നോസ് കഫുകൾ ലഭ്യമാണ്. ധരിക്കുന്നവരുടെ മുഖത്തിന് കൂടുതൽ ബോൾഡ് ലുക്കും വ്യത്യസ്തമായ സ്റ്റൈലും നൽകാൻ ഇവയ്ക്ക് സാധിക്കും. സാരി, ലഹങ്ക, ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾ, സ്ട്രീറ്റ് സ്റ്റൈൽ ഔട്ട്ഫിറ്റുകൾ തുടങ്ങി വിവിധ വേഷങ്ങളുമായി ഇവ എളുപ്പത്തിൽ ഇണങ്ങുകയും ചെയ്യുന്നു.
ഫാഷൻ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്ന യുവതികൾക്കിടയിൽ ഈ ട്രെൻഡിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലളിതമായ മേക്കപ്പിനൊപ്പം പോലും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ലുക്ക് സൃഷ്ടിക്കാൻ നോസ് കഫുകൾക്ക് കഴിയുമെന്നാണ് ഫാഷൻ പ്രേമികളുടെ അഭിപ്രായം.
എന്നാൽ എല്ലാ പുതിയ ട്രെൻഡുകളെയും പോലെ ഇതും വിമർശനങ്ങളിൽ നിന്ന് മുക്തമല്ല. മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന ചില ഡിസൈനുകൾ അത്ര ആകർഷകമല്ലെന്നും പരമ്പരാഗത മൂക്കുത്തിയുടെ ഭംഗി ഇതിന് ഇല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്കിടയിൽ നോസ് കഫുകളുടെ ജനപ്രീതി ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
സൗന്ദര്യവും സ്റ്റൈലും ഒരുപോലെ തേടുന്ന പുതിയ തലമുറയ്ക്ക്, മൂക്ക് കുത്താതെ തന്നെ മൂക്കുത്തിയുടെ ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് നോസ് കഫുകൾ ഒരുക്കുന്നത്. ഫാഷനിൽ പുതുമ തേടുന്നവർക്ക് ഈ ട്രെൻഡ് തീർച്ചയായും പരീക്ഷിക്കാവുന്ന ഒന്നാണ്.
ASSOCIATION
എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്.
2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ 'മണവാട്ടി'യാണ്.
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ഇന്ത്യൻ അറാക്ക് വാറ്റായ ‘മണവാട്ടി’ ആഗോളതലത്തിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളിൽ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്വർക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ പ്രമുഖ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷൻ 2025ൽ വെങ്കല മെഡൽ, ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റിഷൻ വാർഷിക പുരസ്കാര വേദിയിൽ ‘സ്പിരിറ്റ് ബ്രോൺസ് 2025’ തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്കാരങ്ങളാണ് “മണവാട്ടി” വിപണിയിലെത്തി വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ സ്വന്തമാക്കിയത്. കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് ‘മണവാട്ടി' പുരസ്കാരങ്ങൾക്ക് അർഹയായത്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിർമിക്കുന്നത്. നിരവധി വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് നേട്ടം.
പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് “മണവാട്ടി”യെ വിദേശികൾക്കിടയിൽ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും “മണവാട്ടി”ക്ക് ഗുണകരമായി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ വാറ്റിയെടുക്കുന്ന ‘മണവാട്ടിയിൽ 44% ആണ് ആൽക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനിൽ പ്രവർത്തിക്കുന്ന ക്യാമ്പ്ഡൻ ബി. ആർ. ഐ എന്ന മുൻനിര സ്ഥാപനമാണ് "മണവാട്ടി"ക്ക് ഫുൾ മാർക്ക് നൽകിയിട്ടുള്ളത്.
പുരസ്കാര നിർണയത്തിൽ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്ജുമാർ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണനസാദ്ധ്യതകൾ, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ് ബ്രാൻഡുകൾക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മദ്യനിർമാണത്തിൽ പരമ്പരാഗതമായ നാടൻ രീതികൾ ആഗോളതലത്തിൽ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടൻ ബാരൺ ലിമിറ്റഡിന്റെ ഡയറക്ടർ ജോൺ സേവ്യർ പറഞ്ഞു. ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരെഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനകീയ ബ്രാൻഡായിട്ടാണ് “മണവാട്ടി”യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ഗ്രേ മക്കെൻസീ ആൻഡ് പാർട്ട്ണേഴ്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും “മണവാട്ടി” ലഭ്യമാണ്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും യാത്രക്കാർക്ക് ലഭ്യമാണ്.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയുടെ തയ്യാറെടുപ്പുകൾ യുക്മ ദേശീയ ഭാരവാഹികളായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, വള്ളംകളി രജിസ്ട്രേഷൻ ചുമതല വഹിക്കുന്ന ജോർജ്ജ് തോമസ്, യുക്മ ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്) - 07702862186,
ജയകുമാർ നായർ (ജനറൽ സെക്രട്ടറി) - 07403223066
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ബോൺമൗത്ത്: യുകെയിലെ മലയാളി കലാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവിൽ സംഗീതം ‘മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്’ ജൂൺ 13ന് ബോൺമൗത്തിൽ അരങ്ങേറും. മഴവിൽ സംഗീതത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ 'മെഗാ ഇവന്റ്' സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷവേദിയാകും.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവിൽ സംഗീതം. കലാസ്നേഹികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതൽ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന ‘വോക്സ് ആൻജെല’ ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാർന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും.
യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഏജൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും. വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സംഗമത്തിലൂടെ വൈവിധ്യവും ഐക്യവും ആഘോഷിക്കുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ തനതായ രുചികൾ ആസ്വദിക്കാൻ മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. മിതമായ നിരക്കിൽ വിവിധ കേരളീയ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.
ജൂൺ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂർവ അവസരത്തിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ് അറിയിച്ചു. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
Aneesh George:
07915 061105
Shinu Cyriac: 07888 659644
Venue : Barrington Theatre, Bournemouth, BH22 9TH
ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്.
യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറാൻ യു കെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഓ സി (യു കെ) ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു.
ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.
ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ് അനീഷ് തോമസ്, വൈസ് പ്രസിഡന്റ് ലിജോ വർഗീസ്, ജനറൽ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറർ ഫിലിപ്പ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ, അരവിന്ദ് രഘുനാഥൻ, ജർലിൻ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനിൽ ലൂയിസ്, ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്കോട്ട്ലാൻഡിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫിന്റെ ജനകീയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.
ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികൾ:
അനീഷ് തോമസ് (പ്രസിഡന്റ്)
രോഹിത് (ജനറൽ സെക്രട്ടറി)
ലിജോ വർഗീസ്
(വൈസ് പ്രസിഡന്റ്)
ശ്യാമ ശശിധരൻ (ജോയിന്റ് സെക്രട്ടറി)
ഫിലിപ്പ് കുര്യാക്കോസ്
(ട്രഷറർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷനില്‍ അനങ്ങരത്ത്, വൈസ് പ്രസിഡന്റ്: റീജ തോമസ്, സെക്രട്ടറി: സുമേഷ് അരവിന്ദാക്ഷന്, ജോയിന്റ് സെക്രട്ടറി: വിനു വി ആര്, ട്രഷറര്‍: ടോമി പാറയ്ക്കല്‍, ആര്‍ട്ട്സ് സെക്രട്ടറി ജിജോ ഉണ്ണി. സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍: ജെയിസണ്‍ മാത്യു, സോഷ്യല്‍ മീഡിയ: അനൂപ് ചിമ്മന്‍ എന്നിവരെ തിരഞ്ഞെടുത്തു.
SPIRITUAL
രണ്ടാമത് ക്നാനായ മര്‍ത്തമറിയം യൂറോപ്പ് മേഖലാ സമ്മേളനം ജൂണ്‍ 6ന് ശനിയാഴ്ച ബെര്‍മിംഗ്ഹാമില്‍ വെച്ച് രാവിലെ 9മണി മുതല്‍ നടത്തപ്പെടുന്നു. രാവിലെ 10മണിക്ക് പ്രഭാതപ്രാത്ഥനയോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ക്ലാസുകളും സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രോഗ്രാമുകളും നടത്തപ്പെടുന്നു. വൈകിട്ട് അഞ്ചുമണിയോടെ സമ്മേളനം സമാപിക്കും.
യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള പ്രതിനിധികളും ബഹു വൈദികരും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഫാ :സജി എബ്രഹാം കൊച്ചേത്ത് (പ്രസിഡന്റ് )വെല്‍ക്കി രാജീവ് (വൈസ് പ്രസിഡന്റ് )ബിജി രഞ്ജു (സെക്രട്ടറി )ജയിനി എബി (ജോയിന്റ് സെക്രട്ടറി )ജീനാ ഷൈന്റി (ട്രസ്റ്റീ )എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
യാക്കോബായ സുറിയാനി സഭയുടെ യു കെ യിലെ ആദ്യ ദൈവാലയമായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവായ മോര് തോമാ ശ്ളീഹായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകയുടെ പ്രഥമ വികാരിയും പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കാതോലിക്കായുമായ ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും നല്കപ്പെടുന്നു.
ജൂലൈ മാസം രണ്ടാം തീയതി യുകെയില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവ,ജൂലൈ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നു. ജൂലൈ നാല് ശനിയാഴ്ച, വിവിധ സഭാ, രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആബൂന്‍ മോര് ബസേലിയോസ് ജോസഫ്കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും തുടര്‍ന്ന് പൊതുസമ്മേളനവും ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു
റെവ: ഫാ ഗീവര്‍ഗീസ് തണ്ടായത്ത് (വികാരി)
റെവ: ഫാ ബേസില്‍ ബെന്നി (അസി വികാരി )
ബേസില്‍ ജോണ്‍(സെക്രട്ടറി)
പ്രദീപ് ചെറിയാന് ( ട്രസ്റ്റി )
Convenors
Reception Committee- Mr Thomas Kakkassery
Programme and Publicity Committee - Mr Saji Chacko
Decoration Committee - Mr Shyam Simon
Food and Refreshments Committee - Mr Rikku Varghese
Procession ,Logistics and Liturgical Committee - Mr Biju Jacob & Mr C K Varghese
Media Committee- Mrs Riya Santosh
Finance and Accounts Committee- Mr Pradeep Cherian
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബേസില്‍ ജോണ്‍(സെക്രട്ടറി) - 07710021788
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ്ജ് പനക്കൽ,റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും 'റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.
'അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം 147:3)
ദൈവീക തിരുസാന്നിദ്ധ്യത്തിൽ, ഉള്ളം തുറന്നു പ്രാർത്ഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിൽ ഉണർത്തി, വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാൻ അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4:30 മണിയോടെ സമാപിക്കും.
ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 11 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org
Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA
SPECIAL REPORT
അടുത്തിടെ നിരവധി പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ ടൂൾ ടെസ്റ്റ് ചെയ്യുകയാണ് വാട്സാപ്പ് . എന്താണ് അതെന്ന് അറിയാമോ? തട്ടിപ്പുകൾ പണി തരുന്നതിന് മുൻപേ അവയെ കണ്ടെത്താനുള്ള ‘സ്കാം അലേർട്ട്’ പ്ലാറ്റ്ഫോം ആണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. വാട്സാപ്പ്ന്റെ ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.26.22.2-ലാണ് ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്.
അതായത് നിങ്ങൾക്ക് അറിയാത്ത നമ്പറിൽ നിന്ന് മെസേജ് വന്നാൽ, അത് തട്ടിപ്പാണോ അല്ലയോ എന്ന് വാട്സാപ്പ് ഉടൻ തന്നെ സ്കാൻ ചെയ്യും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. കൂടാതെ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ, ആ ചാറ്റിൽ തന്നെ ഒരു മുന്നറിയിപ്പ് നൽകുന്നു. ഇത്രയും കാര്യങ്ങൾ ചെയ്യുമെങ്കിലും മെസേജിനെ ഓട്ടോമാറ്റിക്കായി ഈ ഫീച്ചർ ബ്ലോക്ക് ചെയ്യില്ല. അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. യൂസർമാർക്ക് 2 ഓപ്ഷനാണ് ലഭിക്കുന്നത്. മെസേജ് അയ്ക്കുന്ന വ്യക്തിയെ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. അതുമല്ലങ്കിൽ തട്ടിപ്പല്ലെന്ന് ബോധ്യപ്പെട്ടാൽ മെസേജ് അയക്കുന്നത് തുടരാം. ഇത് നിങ്ങളെ ജാഗ്രത പാലിക്കാൻ സഹായിക്കുകയും കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യും.
സ്കാം ചെക്കിംഗ് നിങ്ങളുടെ ഫോണിൽ തന്നെയാണ് നടക്കുന്നത്, വാട്സാപ്പിന്റെ സെർവറിൽ അല്ല. അതുകൊണ്ട് നിങ്ങളുടെ മെസേജുകളുടെ ഉള്ളടക്കം വാട്സാപ്പിൽ കാണാൻ കഴിയില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അതേപടി നിലനിൽക്കും. വോയ്സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ചെയ്യുന്ന അതേ രീതിയിലാണ് ഇതും പ്രവർത്തിക്കുന്നത്. ആപ്പിൽ ഒരു പുതിയ ട്രാൻസ്പരൻസി സെക്ഷനും വരുന്നുണ്ടെന്നാണ് സൂചന. ആപ്പ് ഫ്ലാഗ് ചെയ്ത സ്കാം ആക്ടിവിറ്റികൾ കാണാൻ കഴിയുന്ന ഒരു ലോക്കൽ ലോഗ് വാട്സാപ്പിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പൂർണ്ണ ആക്സസ് ഉണ്ടാകും, പക്ഷേ ഈ റെക്കോർഡുകൾ നിങ്ങളുടെ ഫോൺ വിട്ട് പോകില്ല. ഈ ഫീച്ചർ പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും. സെറ്റിംഗ്സിൽ പോയി നിങ്ങൾ ഓൺ ചെയ്താലല്ലാതെ ഇത് പ്രവർത്തിക്കില്ല.
CINEMA
തന്റെ മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വിജയ്യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്.
ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.
വിജയ്യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. "ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിത്.
എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യെ, അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയും ശ്രാവൺ ശ്രീനിവാസനുമായുള്ള ഞങ്ങളുടെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് നൽകുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറയുന്നു. കുട്ടികൾ വളരെ ത്രില്ലിലാണ്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.
തിരക്കുകളേറെ ഉണ്ടായിരുന്നിട്ടും, ഞങ്ങളോട് എപ്പോഴുമുള്ള അതേ ഊഷ്മളതയോടും, വാത്സല്യത്തോടും, മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ സമയത്തിനും, സ്നേഹത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി പ്രിയപ്പെട്ട സഹോദരാ. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതിലും അപ്പുറമാണ് അത്. എപ്പോഴും നിന്നെ സ്നേഹിക്കുന്നു".- എന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചിരിക്കുന്നത്.
അതേസമയം വിജയ്യുടെ ഭാര്യ സംഗീത സ്വർണലിങ്കം ബിജെപിയില്‍ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സംഗീതയെ ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഖുശ്ബു ആണെന്ന തരത്തിലും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ ഖുശ്ബുവിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നടൻ രവി മോഹനമായുള്ള പ്രശ്നത്തെയും ചൂണ്ടിക്കാട്ടിയാണ് ഖുശ്ബുവിനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. 'ഒരിടത്ത് ആ നിലപാടും ഇവിടെ എത്തുമ്പോൾ ഈ നിലപാടുമാണോ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
'സംഗീതയ്ക്കെതിരെ ആരോപണം വരാത്തപ്പോൾ നിങ്ങൾ വിജയ്യെയും തൃഷയെയും പിന്തുണയ്ക്കുകയും, ആർത്തിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ അവരെ പിന്തുണയ്ക്കുകയും ചെയ്തു...ശരിക്കും നിങ്ങളുടെ നിലപാട് ഒന്ന് പറയാമോ' - എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
'നിങ്ങൾക്ക് നാണമില്ലേ, ഏതൊക്കെ രീതിയിൽ വിജയ്യെ നിങ്ങൾ രാഷ്ട്രീയപരമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ..'- എന്നും ചിലർ കുറിച്ചിട്ടുണ്ട്. 'നിങ്ങൾ തൃഷയെ ക്ഷണിക്കുന്നില്ലേ'യെന്നും ചിലർ കുറിച്ചിട്ടുണ്ട്.
അതേസമയം ഇത് ശരിക്കും സഹോദരി സഹോദര ബന്ധമാണെന്നും പലരും കുറിച്ചു. 'ആരംഭം' എന്ന മലയാളം ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഖുശ്ബുവിന്റെ മകൾ അവന്തിക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖുശ്ബുവും കുടുംബം നേരിൽ കണ്ട് വിവാഹ ക്ഷണക്കത്ത് കൈമാറിയിരുന്നു.
തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണിപ്പോൾ നടി സ്വാസിക. ഇപ്പോഴിതാ തമിഴിൽ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന 'ബ്ലാസ്റ്റ്' എന്ന ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത് ചെയ്യാനായില്ലെന്നും തുറന്നു പറയുകയാണ് സ്വാസിക ഇപ്പോൾ.
ആ വേഷം നഷ്ടപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്നും സ്വാസിക പറഞ്ഞു. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക. "ബ്ലാസ്റ്റി'ലെ അഭിരാമി അവതരിപ്പിച്ച അമ്മയുടെ വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല.
'കറുപ്പി'ന്റെയും ഞാൻ മുൻപ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു".- സ്വാസിക പറഞ്ഞു. "പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ഒരുപക്ഷേ അത് വ്യത്യസ്തമായി മാറുമായിരുന്നോ എന്ന് എനിക്കറിയില്ല. സിനിമ നന്നായി വന്നുവെന്ന് തോന്നുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, അത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അത് ഞാൻ ശരിക്കും പരീക്ഷിച്ചു നോക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്".- സ്വാസിക പറഞ്ഞു. "എനിക്ക് ഹിസ്റ്റോറിക്കൽ കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്. കണ്ണകിയെപ്പോലെ, അല്ലെങ്കിൽ കറുപ്പസ്വാമിയെപ്പോലുള്ള ദൈവികതയുള്ള ഒരാളെ, അല്ലെങ്കിൽ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന പ്രാദേശിക ദേവതകളിൽ ഒരാളെ.
അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട് എനിക്ക്. അടുത്തിടെ ഞാൻ പൊള്ളാച്ചിക്ക് സമീപമുള്ള മസാനി അമ്മൻ ക്ഷേത്രത്തിൽ പോയിരുന്നു. അതുപോലെയുള്ള സ്ഥലങ്ങളും കഥകളും കാണുമ്പോൾ, ഒരു ഭക്തിപരമായ, ചരിത്രപരമായ അല്ലെങ്കിൽ ദിവ്യമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനം തോന്നും.
തീവ്രമായ ശക്തിയും വികാരവുമുള്ള, രൗദ്ര താണ്ഡവം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഒരുപക്ഷേ ഭാവിയിൽ ആരെങ്കിലും ഒരു ദേവിയെയോ അതുപോലുള്ള ഒരു വിഷയത്തെയോ കേന്ദ്രീകരിച്ച് ഒരു സിനിമ നിർമിച്ചാൽ, അതിന്റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞാൽ അത് ശരിക്കും നന്നായിരിക്കും".- സ്വാസിക പറഞ്ഞു. സൂര്യ നായകനായെത്തിയ കറുപ്പ് ആണ് സ്വാസികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
തന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത വിശ്വസ്തനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ വിഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മോഹൻലാൽ, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളും ശാന്തി പങ്കുവെച്ച വിഡിയോയിലുണ്ട്. സിംഗപ്പൂരിൽ വച്ചായിരുന്നു ജന്മദിനാഘോഷം.
"ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ" എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.
"ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിക്ക്, ഒരായിരം ജന്മദിനാശംസകൾ. ഒത്തിരി പ്രാർത്ഥനകളോടെ".- ആശംസകൾ നേർന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു. ആഘോഷ വേദിയിൽ '60' എന്ന് വലിയ അക്ഷരത്തിൽ ബലൂണുകൾ കൊണ്ട് എഴുതിവച്ചിരിക്കുന്നത് കാണാം. സുചിത്രയുടെ പിറന്നാൾ ആഘോഷം ഏറെ സവിശേഷമായിരുന്നുവെന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
മോഹൻലാലിന്റെ കുടുംബവുമായി ഏറെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ആന്റണി പെരുമ്പാവൂരും കുടുംബവും. രാവിലെ ആശംസകൾ നേർന്ന് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചിരുന്നു. "പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാൽ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.
NAMMUDE NAADU
21 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. നാല്പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.
ഇന്ന് രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു.
കുവൈത്ത് വിമാനത്താളത്തില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ 3 മലയാളികളും. ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരുക്കേറ്റത്.വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു
അതിനിടെ, കുവൈത്തില്‍ നിന്ന് നാളെ കേരളത്തിലേക്ക് നാല് വിമാന സര്‍വീസുകളുണ്ടായിരിക്കും. കുവൈറ്റ് – തിരുവനന്തപുരം ജെസീറ എയര്‍വെയിസ് JZR411 (വൈകിട്ട് – 5:30),കുവൈറ്റ് – കൊച്ചി JZR405 (വൈകിട്ട് -6:10), കുവൈറ്റ് – കൊച്ചി – കുവൈറ്റ് എയര്‍വേസ് KAC357 – (വൈകിട്ട്- 7:05), കുവൈറ്റ് – തിരുവനന്തപുരം – കുവൈറ്റ് എയര്‍വെയ്സ് (രാത്രി 9:45) – എന്നിങ്ങനെയാണ് സര്‍വീസുകള്‍.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേര്‍ക്കാണ് ഇറാന്റെ മിസൈല്‍ ആക്രണമുണ്ടായത്. തിരക്കേറിയ ടെര്‍മിനലിലുണ്ടായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടി. അന്പത്തിയഞ്ചുകാരനായ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന് ആണ് കൊല്ലപ്പെട്ടത്. എയര്‍പോര്‍ട്ടിലെ ഒരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് മന്‍സൂര്‍ അഹമ്മദ് റഹ്മാന്. ആശുപത്രിയില്‍വച്ചായിരുന്നു മരണം. അഹമ്മദ് റഹ്മാന്റെ കുടുംബത്തിനാവശ്യമായ സഹായം നല്‍കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അറുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി അടച്ചു. ബഹ്റൈന്‍ നേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായെന്നും ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കനത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Channels
തനിക്ക് സ്തനാർബുദം ബാധിച്ചെന്ന തരത്തിലുള്ള വാർത്തകളോട് സോഷ്യൽ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം.
എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു.
അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി".- രേണു സുധി പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്യുവി കാറും കല്യാണിന് ലഭിച്ചു.
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ് ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ് 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ് ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബിഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബിഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക.
15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. പക്ഷെ വിജയിക്കാനായില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അഖില്‍ മാരാര്‍ അപ്രതക്ഷ്യനായിരുന്നു. ഇപ്പോഴിതാ താന്‍ എവിടെയായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? എന്ന് ചോദിക്കുന്നവര്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി പറയുന്നത്. കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍. ഞാന്‍ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങള്‍ക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകള്‍ ഉണ്ട്. പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു.
ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാന്‍ ഈ യുദ്ധസാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവന്‍ സമയ ട്രേഡര്‍ ആയ എന്റെ സുഹൃത്തു ക്യാപ്റ്റന്‍ ഹരീഷ് കുമാര്‍ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാന്‍ ആണെങ്കിലും ആളു നിലവില്‍ ഇക്കാര്യത്തില്‍ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല.
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാന്‍ ഷെയര്‍ ചെയ്തത്. ഇത് ഞാന്‍ പങ്ക് വെച്ചത് നിങ്ങള്‍ പോയി ട്രേഡ് ചെയ്യാന്‍ വേണ്ടിയല്ല മറിച്ചു ഞാന്‍ എന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ അടിയില്‍ വല്ല ജോലിക്ക് പോടാ എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികള്‍ക്ക് വേണ്ടിയാണു ഈ മറുപടി. ഓഹരി വിപണി ഇടപാടുകള്‍ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേര്‍ന്നതാണ്... സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വര്‍ഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങള്‍ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി പ്രത്യേക ആനുകൂല്യം അല്ലെന്നും, സ്വാഭാവികമായ ജൈവിക പ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണെന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്:
ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.
സമത്വം എന്നത് എല്ലാവര്ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ.
ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചുു. ഉമ തോമസ് എംഎല്‍എ, വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവരും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ആദിത്യൻ ജയൻ. കാലങ്ങളായി സീരിയൽ മേഖലയിൽ നിൽക്കുന്ന ആദിത്യൻ അടുത്തിടെ പുതിയൊരു ചുവടുകൂടി വച്ചിരുന്നു. ഒരു പോഡ്കാസ്റ്റിൽ അവതാരകനായിട്ടായിരുന്നു ആദിത്യൻ എത്തിയത്. അഭിമുഖത്തിനേക്കാൾ ഉപരി ശ്രദ്ധനേടിയത് നടന്റെ മുഖമായിരുന്നു. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി കരുവാളിച്ച മുഖമായിരുന്നു ആദിത്യന്റേത്. പോഡ് കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ലിവർ പ്രശ്നമാണ് ഇതിന് കാരണമെന്നും ആദിത്യൻ മദ്യപാനി ആണെന്നും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ആദിത്യൻ.
ആദിത്യൻ ജയന്റെ വാക്കുകൾ ഇങ്ങനെ
രണ്ടു ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹ ആയിരുന്നു അതിഥി. ആ വീഡിയോയുടെ അടിയിൽ നിരവധി കമെന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി, പിന്നെ കുറെ ശാപവാക്കുകളും. ഇത് കണ്ടു കുറെ അധികം ആളുകൾ എന്നെ വിളിച്ചും msg അയച്ചും ചോദിച്ചു എന്തുപറ്റി എന്ന്. കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾക്കു നന്നയി അറിയാം. മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ok.
ഇനി കാര്യം പറയാം
കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല. പറയുന്നവർ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജി ഉണ്ടായി. അത് എന്റെ ഒപ്പം വർക്ക് ചെയ്തവർക്കു എല്ലാം അറിയാം. അതൊന്നു മാറി വരുമ്പോൾ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം എന്റെ മുഖത്തു ഒരു അലര്‍ജി വന്നു. ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന്. കുറെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി. ഒന്നും അങ്ങോട്ടു ശരിയായില്ല. പക്ഷെ ഷിപ്യാർഡിൽ ഭാഗത്തു ഉള്ള വളരെ പ്രശസ്തനായ ഡോക്ടര്‍ സോണി വർക്കി സാറിന്റെ ട്രീറ്റ്മെന്റില്‍ എനിക്ക് നല്ല മാറ്റം ഉണ്ടായി. നല്ല ചൊറിച്ചൽ പൊള്ളൽ ഒക്കെ ആയിട്ടാണ് ഞാൻ സാറിന്റെ മുന്നിൽ ചെന്നതും. ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറെ അധികം ഭേദമായി. ഇപ്പോൾ നല്ല മാറ്റം ഉണ്ടായി. നിങ്ങൾക്കു അന്വേഷിക്കാം. സാറിന്റെ ഫോട്ടോ ഇതിന്റെ ഒപ്പം വയ്ക്കുന്നു.
പക്ഷെ അടുത്ത കാലത്തു കുറച്ചു അധികം വെയിൽ കൊള്ളുകയും സൈനെസ്സ് ഇൻഫെക്ഷൻ ഉണ്ടായപ്പോൾ മുഖത്തു അല്പം നീരും വന്നു. ok അതാണ് എനിക്ക് സംഭവിച്ചത്. ഇനി ഒരാളുടെ മുഖം കറുത്തൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസർ ആണ് ലിവർ പോയി എന്ന് പറയുന്നത് മോശമല്ലേ. ഈ വാർത്ത ഇടുന്നവർക്കു ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ,
ഒരാൾക്ക് ഒരു ആപത്തു വന്നാൽ അയ്യോ ഈശ്വര എന്ന് വിളിക്കുന്നവരാണ് നമ്മൾ മലയാളികൾ നല്ല മനുഷ്യർ. പിന്നെ 5 കുടുംബം മാറി 2 ആക്കി ഇളവ് തന്നവർക്കു നന്ദി. ഇവിടെ 4 കല്യാണം കഴിക്കുന്നവർ ഇന്നും മണ്ഡപം ബുക്ക് ചെയ്തു ആട്ടവും പാട്ടുമായി യൂട്യൂബ്ഴ്സിനെ വിളിച്ചു വരുത്തി അടിച്ചു പൊളിക്കുന്നു. ആഘോഷിക്കുന്നു. 60 വയസ്സിലും പ്രണയിക്കുന്നവർ ഉള്ളകാലത്തു ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുവാണ് ഒരു പരാതിയുമില്ലാതെ. ഞാൻ ഒരു വർക്ക് ചെയ്താൽ ഞാൻ ഒരാളോട് മിണ്ടിയാൽ ഒരു ഫോട്ടോ ഇട്ടാൽ ഉടൻ വന്നു പഴയ കഥകൾ പറയുന്നു. എന്തിനു? അത് കഴിഞ്ഞു. അവർ അവരുടെ വഴിക്കു ജീവിക്കുന്നു. ഞാൻ എന്റെ വഴിക്കും. പിന്നെ ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല. അതൊക്കെ ഓർത്തു വേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ. എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോ രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ്. ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം. വായിൽ തോന്നുന്നത് പറയരുത് ആരും.
പിന്നെ എന്റെ ഈ അവസ്ഥ ഇൻഡസ്ടറിയില്‍ ഉള്ളവർക്കു അറിയാം. ഈ അവസ്ഥയിൽ 5 സീരിയൽ ഞാൻ ചെയ്തു. ഇന്ന് സീരിയൽ ഇൻഡസ്ട്രിയില്‍ ഏറ്റവും തിരക്കുള്ള ഡയറക്ടർ ഷിജു അരൂർ സംവിധാനം ചെയ്യുന്ന സീരിയലിൽ ഞാൻ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു. ഈശ്വരൻ അനുഗ്രഹിച്ചാൽ അത് ഉടൻ ടെലികാസ്റ് ചെയ്യും. സിത്താര എന്നാണ് പേര്. കിടക്കട്ടെ ഒരു പരസ്യം.
ഞാൻ ഒരു ജോലി ചെയ്യാൻ സമ്മതിക്കു. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ. ഞാൻ ഒന്ന് ജോലി ചെയ്യട്ടെ. ഈ പോസ്റ്റ് ഞാൻ ഇടാൻ കാരണം ചിലർ വിചാരിക്കും ഇനി ഇവന്റെ കരൾ വല്ലതും പോയോ എന്ന്. ചിലർ എന്നെ വിളിച്ചു സംസാരിച്ചു. സന്തോഷം തോന്നി. മെസ്സേജ് അയിച്ചു സന്തോഷം തോന്നി. ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് ചിന്തിക്കുവാണ്. അതിന്റെ ഇടയിൽ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്നു ചിന്തിക്കുന്നവർ വേറെയും. ദയവു ചെയ്തു ഉപദ്രവിക്കാതെ വിടൂ എന്നെ. പിന്നെ ഒരു സന്തോഷം ഞാൻ ഏറ്റവും സഹായിച്ചവരും സ്നേഹിച്ചവരും എന്നെ ഓർക്കുന്നില്ല. എന്നെ ചീത്ത വിളിക്കാൻ എങ്കിലും കുറച്ചു അധികം ആളുകൾ ഓർക്കുന്നല്ലോ.
പിന്നെ ഇനി എന്നോട് സ്നേഹം ഉണ്ടെന്ന് കാണിക്കാൻ ചിലർ എന്നെ അറിയാത്തവർ അല്ല. എന്നെ നന്നയി അറിയുന്നവർ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവർ. കാണുന്ന ലിങ്കുകൾ ആയക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്നേഹം കൊണ്ടല്ല എന്ന് നന്നയി എനിക്ക് അറിയാം. അങ്ങനെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർക്കു കമന്റ് ചെയ്യാം. ഞങ്ങൾക്ക് അറിയാം ഇതായിരുന്നു കാരണം. അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ചു ചില താരങ്ങൾ വേണ്ട കേട്ടോ.
പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല. നിങ്ങൾ ഉണ്ടാക്കുന്ന കഥകളിൽ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങൾ വാർത്ത ചെയ്യുന്നവർക്കും ലാഭം ആയിരുന്നു. പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല. അതിനു ഇപ്പോഴും നല്ല ഉറപ്പാണ്. പിന്നെ ഇത് കുറെ ആളുകൾ കോണ്ടെന്റ് ആക്കും. വിരോധമില്ല. കുറെ അധികം കമന്റ് ചെയ്യും വിരോധമില്ല. വായിൽ തോന്നുന്നത് എല്ലാം പറയും. എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്ത് ഏൽക്കാത്ത ഒന്നും ഇപ്പോൾ പ്രതികരിക്കാറില്ല. pls കുറെ ശിക്ഷിച്ചില്ലേ ജീവിച്ചോട്ടെ അപേക്ഷയാണ്.
BUSINESS
പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ അടുത്ത തലമുറ സ്മാര്‍ട്ട്ഫോണ്‍ സീരീസ് ആയ പിക്സല്‍ 11 ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. പിക്സല്‍ 11 സീരീസിലെ പിക്സല്‍ 11 പ്രോയ്ക്ക് 85,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വരാനിരിക്കുന്ന സീരീസില്‍ നാല് മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിക്സല്‍ 11, പിക്സല്‍ 11 പ്രോ, പിക്സല്‍ 11 പ്രോ എക്സ്എല്‍, പിക്സല്‍ 11 പ്രോ ഫോള്‍ഡ് എന്നിവയാണവ.
ഗൂഗിള്‍ പിക്സല്‍ 11 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
ഡിസ്പ്ലേ: പിക്സല്‍ 11 പ്രോയില്‍ 120Hz റിഫ്രഷ് റേറ്റും 3,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.
പ്രൊസസ്സറും സ്റ്റോറേജും: ഈ ഫോണ്‍ ടെന്‍സര്‍ ജി6 (Tensor G6) ചിപ്പിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതില്‍ 16ജിബി വരെ റാമും (RAM) 1TB വരെ സ്റ്റോറേജും ലഭിച്ചേക്കാം.
ബാറ്ററി: 45W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി ഇതില്‍ ഉണ്ടായേക്കാം.
കാമറ: ഫോട്ടോഗ്രാഫിക്കായി, പിക്സല്‍ 11 പ്രോയില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹം. ഇതില്‍ 50എംപി പ്രധാന കാമറ, 50എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 48എംപി പെരിസ്കോപ്പ് ലെന്‍സ് എന്നിവ ഉള്‍പ്പെട്ടേക്കാം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 42എംപി കാമറയും ഉണ്ടായേക്കാം.
ഒരാളുടെ ബാങ്ക് ബാലന്‍സ്, സ്വത്ത് വകകള്‍ ഇവയെല്ലാം അയാളുടെ മരണശേഷം അവകാശികള്‍ക്ക് ലഭിക്കും. എന്നാല്‍ നിങ്ങളുടെ ഇന്‍സ്റ്റഗ്രാമോ ഫേസ് ബുക്കോ,ഈമെയിലിലെ വിവരങ്ങളോ,ക്രിപ്റ്റോ നിക്ഷേപങ്ങളുടെയോ അവകാശികള്‍ ആരായിരിക്കും. മരണശേഷം ഡിജിറ്റല്‍ ആസ്തികളുടെ അവകാശങ്ങള്‍ക്ക് ആരാണ് അര്‍ഹരാവുക.
അതിനുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്. അറിയാം.ഡിജിറ്റല്‍ ആസ്തികള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര ഇലക്ട്രോണിക്-വിവരസാങ്കേതിക മന്ത്രാലയം 'ഡിജിറ്റല്‍ ലീഗല്‍ ഹെയര്‍' അഥവാ ഡിജിറ്റല്‍ ആസ്തികളുടെ അവകാശി എന്ന വിഷയത്തെക്കുറിച്ച് പുതിയ നിയമങ്ങള്‍ ആലോചിച്ച് വരികയാണ്. ഒരാളുടെ സ്വത്ത് വകകള്‍ പോലെതന്നെ അയാളുടെ ഓണ്‍ലൈന്‍ ആസ്തികളും നിയമപരമായി കൈമാറാന്‍ അനുവദിക്കുന്ന സംവിധാനമാണിത്.
ഒരാളുടെ മരണശേഷം അയാളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും ഡാറ്റകളുടെയും ഡിജിറ്റല്‍ നിക്ഷേപങ്ങളുടെയും അവകാശി ആരാണെന്ന് തീരുമാനിക്കുന്ന ഒരു രേഖയാണ് ഡിജിറ്റല്‍ വില്പത്രം. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഇമെയിലുകള്‍,ക്ലൗഡ് സ്റ്റോറേജ്, ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ വില്പത്രങ്ങളില്നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വില്പത്രങ്ങളില് പാസ്വേഡുകള്, ആക്സസ് ആവകാശങ്ങള്‍, സ്വകാര്യത എന്നിവയാണ് കൈമാറ്റം ചെയ്യുന്നത്.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്.
ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല.
പേയ്മെന്റ് റിക്വസ്റ്റ് അറിയിപ്പുകള് ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും.
പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക.
പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന് വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും.
ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര് കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന് ആരുമായും പങ്കിടരുത്.
HEALTH
മലയാളിയുടെ ഭക്ഷണപ്രേമത്തിൽ പൊറോട്ടയ്ക്കുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ചൂടുപറക്കുന്ന, മൊരിഞ്ഞ പൊറോട്ടയും കൂടെ നല്ല നാടൻ കറിയും കൂട്ടി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ പലരുടെയും നാവിൽ വെള്ളമൂറും. എന്നാൽ, അമിതമായി മൈദയും ഡാൽഡയും എണ്ണയും അടങ്ങിയ പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന തിരിച്ചറിവ് പലരെയും ഇതിൽ നിന്നും അകറ്റി നിർത്താറുണ്ട്. പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ദഹനക്കേട് എന്നിവയ്ക്കൊക്കെ പൊറോട്ട കാരണമാകാറുണ്ട്.
എത്ര പൊറോട്ട കഴിക്കുന്നു ? കൂടെ എന്ത് കറി കഴിക്കുന്നു, ഭക്ഷണം കഴിക്കുന്ന സമയം എന്നിവയാണ് പ്രധാനം. പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത് മൈദ ഉപയോഗിച്ചാണ്. ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും മാത്രമല്ല, അധിക എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നതു മൂലം അനാരോഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും.
ഒന്നോ രണ്ടോ പൊറോട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ ഇത് പതിവാക്കുന്നതിന് പകരം ആഴ്ചയിൽ ഒരു തവണയോ മാസത്തിൽ രണ്ടോ മൂന്നോ തവണ എന്ന നിലയിൽ കഴിക്കാം. അതുപോലെ രാത്രി വൈകിയ സമയത്ത് പൊറോട്ട കഴിക്കുന്നതും അത്ര നല്ലതല്ല.
പൊറോട്ട കഴിക്കുന്നതിന് ഒപ്പം എന്ത് കഴിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന കാര്യം. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കിൽ ക്രീമി ഗ്രേവികൾ എന്നിവയ്ക്ക് പകരം പച്ചക്കറി, ഗ്രിൽ ചെയ്ത ചിക്കൻ / മുട്ട, മീൻ കറി, കടല കറി (കുറച്ച് എണ്ണയിൽ) എന്നിവ കഴിക്കാവുന്നതാണ്. പൊറോട്ട കഴിക്കുമ്പോൾ അതിനൊപ്പം പ്രോട്ടീൻ കൂടി കഴിക്കുണ്ട് എന്ന് ഉറപ്പാക്കണം. പ്രോട്ടീൻ കഴിക്കുമ്പോൾ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം.
ഇനിയിപ്പോൾ പുറത്തുനിന്നു കഴിക്കുന്നതിനു പകരം മൈദ മാത്രമാക്കാതെ അതിനൊപ്പം ഗോതമ്പു കൂടി ചേർത്ത് എണ്ണ കുറച്ചു ഇത് തയാറാക്കാം. പൊറോട്ടയും വലിപ്പവും കുറയ്ക്കുന്നത് അളവു നിന്ത്രിക്കാൻ സഹായിക്കും. ഒപ്പം പച്ചക്കറി ചേർത്ത സൈഡ് ഡിഷായും കഴിക്കാവുന്നതാണ്.
ഇനി പൊറോട്ട കഴിച്ചതിനു ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനൊപ്പം അധികം മധുരമുള്ള, അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക, വൈകിട്ടാണ് കഴിക്കുന്നത് എങ്കിൽ അളവിൽ കുറവ് വരുത്തണം.
PRAVASI VARTHAKAL

