ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കുന്ന രാമായണ മാസചരണം 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന് ഹീത്തിലുള്ള വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ രാമായണ പാരായണം (പാരായണം ചെയുന്നത് ടി. പങ്കജാക്ഷന് ), നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090Hinduism
രമ രാജന് - 07576492822
ശാലിനി രവി - 07529394745
എല്ലാ കൗമാരക്കാർക്കും ഏകദേശം 15 വയസ്സ് ആകുമ്പോഴേക്കും മെനിഞ്ചൈറ്റിസ് ബി (MenB) യ്ക്കെതിരെ സൗജന്യ വാക്സിൻ നൽകണമെന്ന് യുകെയിലെ വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു - ഇത് മുൻ ഉപദേശത്തിൽ നിന്ന് ഒരു മാറ്റമാണ്.
ഈ വർഷം ആദ്യം കെന്റിൽ രണ്ട് പേർ മരിച്ച യുകെയിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ഇത് .
മുൻകരുതൽ എന്ന നിലയിൽ, ഈ വേനൽക്കാലത്ത് ആദ്യമായി സർവകലാശാലയിലേക്ക് പോകുന്ന യുവാക്കൾക്കായി യുകെയിലുടനീളം ഒറ്റത്തവണ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു , മറ്റു ചിലർ ഉൾപ്പെടെ.
മാരകമായേക്കാവുന്ന ഒരു രോഗത്തിൽ നിന്ന് അവരെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി സെക്കൻഡറി സ്കൂൾ പ്രായമുള്ളവർക്ക് പതിവായി മെൻബി ജാബുകൾ അവതരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഉപദേഷ്ടാക്കൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.
"ഞങ്ങൾ ഉപദേശം പരിഗണിക്കുകയും ഭാവിയിലെ ഏതൊരു പരിപാടിയെക്കുറിച്ചും യഥാസമയം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും" എന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു.
Latest News
യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് യുദ്ധം പ്രകൃതിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ വിചിത്രവും കൗതുകകരവുമായ ചിത്രങ്ങളാണ്. പരമ്പരാഗതമായി പുല്ലും വൈക്കോലും കൊണ്ട് കൂടുകൂട്ടിയിരുന്ന പക്ഷികൾ, ഇപ്പോൾ യുദ്ധമുന്നണിയിൽ ചിതറിക്കിടക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് കൂടുകൾ നെയ്യാൻ തുടങ്ങിയിരിക്കുന്നു! റഷ്യ-യുക്രെയ്ൻ സംഘർഷം വർഷങ്ങളായി തുടരുന്നതിനിടയിൽ, പ്രകൃതിയും വന്യജീവികളും ഈ യുദ്ധകാലാന്തരീക്ഷവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഗവേഷകർ കണ്ടെത്തിയ ഈ കൂടുകൾ.
1200 കിലോമീറ്റർ നീളുന്ന യുദ്ധമുന്നണിയിലുടനീളം വളരെ നേർത്ത ഫൈബർ ഒപ്റ്റിക് കേബിളുകൾ വ്യാപിച്ചു കിടക്കുന്നുണ്ട്. ഇലക്ട്രോണിക് ജാമിങ്ങിനെ അതിജീവിച്ച് ഡ്രോണുകളെ നിയന്ത്രിക്കാൻ യുക്രെയ്ൻ, റഷ്യൻ സൈനികർ ഈ കേബിളുകളാണ് ഉപയോഗിക്കുന്നത്.
20 കിലോമീറ്റർ വരെ നീളമുള്ള ഈ കേബിളുകൾ, യുക്രെയ്നിലെ യുദ്ധമേഖലകളിലെ മരങ്ങളിലും പാടങ്ങളിലും പട്ടണങ്ങളിലെ മേൽക്കൂരകളിലുമെല്ലാം കുരുങ്ങിയും ചിതറിയും കിടക്കുന്നുണ്ട്. സൂര്യരശ്മിയിൽ ഇവ ചിലന്തിവല പോലെ വെട്ടിത്തിളങ്ങും. പക്ഷികൾ ഉപേക്ഷിക്കപ്പെട്ട ഈ കേബിളുകൾ കൂടുണ്ടാക്കാൻ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പക്ഷിക്കൂടുകൾ. 2022 ഫെബ്രുവരിയിൽ ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളുമായി റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തി. പരമ്പരാഗത ആയുധങ്ങളിലുള്ള റഷ്യയുടെ ഈ മുൻതൂക്കം മറികടക്കാൻ, ഡ്രോണുകൾ വികസിപ്പിക്കുന്നതിൽ യുക്രെയ്ൻ വൻതോതിൽ വിഭവങ്ങൾ മുതൽമുടക്കി. ഇന്ന് യുദ്ധക്കളത്തിൽ ഡ്രോണുകൾക്കാണ് മേധാവിത്വം.
ഏതുതരം പക്ഷികളാണ് ഈ കൂടുകൾ നിർമിച്ചതെന്നോ ഇത്ര നീളമുള്ള കേബിളുകൾ എങ്ങനെ ശേഖരിച്ചുവെന്നോ ഗവേഷകർക്ക് അറിയില്ല. ഈ രണ്ട് കൂടുകളിൽ ഒന്ന് യുദ്ധ മ്യൂസിയത്തിലെ യുദ്ധകാല ശേഖരത്തിൻ്റെ ഭാഗമായി കീവിൽ സൂക്ഷിക്കും. മറ്റൊന്ന് പഠനത്തിനായി നെതർലൻഡ്സിലേക്ക് അയയ്ക്കും. യുക്രെയ്നിൽ സമ്പന്നമായ പക്ഷി വൈവിധ്യമുണ്ട്. അതിനാൽ, നിരവധി ഇനം പക്ഷികൾ ഈ കൂട് നിർമിക്കാൻ സാധ്യതയുണ്ട്. ഫൈബർ ഒപ്റ്റിക് കേബിളുകൾ പക്ഷികളിൽ ഉണ്ടാക്കുന്ന സ്വാധീനം ഗുണവും ദോഷവുമുണ്ടാക്കാം. പക്ഷികൾക്ക് ഈ കേബിളുകളിൽ കുരുങ്ങി അപകടം സംഭവിക്കാം. അതേസമയം, ബലമുള്ള കൂടുണ്ടാക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
ASSOCIATION
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. 'ഓർമ്മകളിൽ ഉമ്മൻ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.
സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക - മാധ്യമ മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഭാഗമാകുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
ജനകീയനും ജനപ്രീയനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓർമ്മ ദിനങ്ങളിലും ഐ ഓ സി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, പ്രോഗ്രാം കോർഡിനേറ്ററും ഐ ഓ സി (ജർമ്മനി) - കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.
Zoom Link:
https://us06web.zoom.us/j/81725624043?pwd=XgYEKaAedXuf0WLXWafETMPM0WG27j.1
Meeting ID: 817 2562 4043
Passcode: OC2026
കൂടുതൽ വിവരങ്ങൾക്ക്:
സിറോഷ് ജോർജ്: +43 69919744443
സണ്ണി ജോസഫ്: +49 1523 6924999
റോമി കുര്യാക്കോസ്: +44 7776646163
ലിവര്‍പൂള്‍: യുകെയിലെ മലയാളി പ്രവാസികള്‍ക്ക് ആവേശമായി ലിവര്‍പൂളില്‍ വീണ്ടുമൊരു വമ്പന്‍ ഓണാഘോഷം ഒരുങ്ങുന്നു. 'ലിവര്‍പൂള്‍ മാവേലി' ടീമിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇത്തരത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ മാവേലി തമ്പുരാന് ഹെലികോപ്റ്ററിലാണ് ലിവര്‍പൂളില്‍ പറന്നിറങ്ങിയത്.
സാമൂഹിക പ്രവര്‍ത്തകനായ ജോഷിയാണ് ഇത്തവണ ലിവര്‍പൂള്‍ മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ട് മാവേലിയുടെ വേഷത്തിലെത്തിയത്. സംഘാടകരായ ടിജോ, ഡിജോ എന്നിവരും മാവേലിക്ക് ഒപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മാവേലി തമ്പുരാന്റെ ഈ കിടിലന്‍ ഹെലികോപ്റ്റര്‍ എന്‍ട്രി വീഡിയോ ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വന്‍ തരംഗമായി മാറിക്കഴിഞ്ഞു. യുകെയിലെമ്പടുമുള്ള മലയാളികള്‍ വളരെ ആവേശത്തോടെയാണ് ഈ വേറിട്ട എന്‍ട്രി വീഡിയോ ഏറ്റെടുത്തിരിക്കുന്നത്
ഒരു പൗണ്ട് സദ്യ; ആഘോഷത്തിന്റെ പ്രധാന ആകര്ഷണങ്ങള്
യുകെയുടെ അങ്ങോളമിങ്ങോളമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ ഇത്തവണത്തെ ലിവര്‍പൂള്‍ ഓണാഘോഷത്തില്‍ അതിഥികളായി പങ്കെടുക്കുന്നു എന്നത് ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു. കൂടാതെ, കേവലം ഒരു പൗണ്ട് ( £1 ) മാത്രം ടോക്കണ്‍ നിരക്കില്‍ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനുള്ള വലിയൊരു അവസരമാണ് സംഘാടകര്‍ ഇതിലൂടെ ഒരുക്കുന്നത്. ലിവര്‍പൂളിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും നാടന്‍ തനിമയാര്‍ന്ന വിഭവങ്ങള്‍ ആസ്വദിക്കാനും ഈ ആഘോഷം വേദിയാകും.
'ഓണം വരവായി... ഐക്യം നിറവായി...' എന്ന സന്ദേശവുമായി എത്തുന്ന ഈ ഉത്സവത്തില്‍ 1 പൗണ്ട് സദ്യയ്ക്ക് പുറമേ, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ (Cultural Programmes), ആവേശകരമായ മത്സരങ്ങള്‍ (Fun Activities) എന്നിവയും കുടുംബാംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ലിവര്‍പൂള്‍ മാവേലി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ വന്‍പൂര്‍വ്വമായ ഓണാഘോഷത്തില്‍ പങ്കാളികളാകാന്‍ എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരാഹികള്‍ അറിയിച്ചു.
ആഘോഷം ആഗസ്റ്റ് 29-ന് റെയ്ന്ഹില്ലില്
തീയതി: 2026 ഓഗസ്റ്റ് 29, ശനിയാഴ്ച
സമയം: രാവില 10:30 മുതല്‍
വേദി: റെയ്ന്‍ഹില്‍ ഹൈസ്കൂള്‍ (Rainhill High School, Rainhill)
ലിവര്‍പൂള്‍: യുകെയിലെ മലയാളി കായികപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ 'ഒരുമ ബ്ലാക്ക്ബേണ്‍ പുള്‍ ലീഗ് സീസണ് 2' വടംവലി മത്സരത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) വനിതാ ടീമിന് ചരിത്ര വിജയം. ജൂലൈ 11-ന് ബ്ലാക്ക്ബേണില്‍ വച്ചു നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ലിമയുടെ പെണ്‍പട കിരീടം ചൂടിയത്.
യുകെയിലെ പ്രമുഖ ടീമുകളായ ക്വീന്‍സ് ഓള്‍ഡ്ഹാം (Queens Oldham), സ്റ്റോക്ക് എലൈറ്റ് (Stock Elite), യു.എം.എ ബ്ലാക്ക്ബേണ്‍ (UMA Blackburn) എന്നിവര്‍ക്കെതിരെ ഒരൊറ്റ കളിപോലും തോല്‍ക്കാതെ, തുടര്‍ച്ചയായ വിജയങ്ങള്‍ അനായാസം കരസ്ഥമാക്കിയാണ് ലിമ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫൈനല്‍ പോരാട്ടത്തില്‍, ടൂര്‍ണമെന്റിന്റെ ആതിഥേയരും കരുത്തരുമായ ഒരുമ ബ്ലാക്ക്ബേണിനെ അടിയറവ് പറയിച്ചാണ് ലിമയുടെ പെണ്‍പുലികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കോച്ച് ഹരികുമാര്‍ ഗോപാലന്റെ കീഴില്‍ കൃത്യമായ തന്ത്രങ്ങളും തികഞ്ഞ പ്രൊഫഷണല്‍ ശൈലിയും പരിശീലിച്ചാണ് ടീം കളത്തിലിറങ്ങിയത്. യുകെയിലെ കഠിനമായ ജോലിത്തിരക്കുകള്‍ക്കും വീട്ടുചുമതലകള്‍ക്കും ഇടയിലാണ് ഈ പെണ്‍കുട്ടികള്‍ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. യുകെയിലെ പ്രതികൂലമായ കാലാവസ്ഥയെപ്പോലും വകവെക്കാതെ ഗ്രൗണ്ടില്‍ അവര്‍ ഒഴുക്കിയ വിയര്‍പ്പിനും കഠിനാധ്വാനത്തിനും ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചാമ്പ്യന്‍ പട്ടം.
യുകെയുടെ മണ്ണില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ അഭിമാനമായി കപ്പുയര്‍ത്തിയ ലിമയുടെ വനിതാ ടീമിനെ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സമൂഹവും സംഘടനകളും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും ഈ പെണ്‍കരുത്ത് വലിയ വിജയങ്ങള്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂളിലെ കായികപ്രേമികള്‍.
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ കളി കാഴ്ച്ച വെക്കുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് 'കൊമ്പൻസ് കപ്പ് 2026' ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സ്റ്റീവനേജിൽ നടക്കുക. ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 300 പൗണ്ടാണ്. ഹർട്ട്ഫോർഡ്ഷയറിലെ
മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരമാവും കാണികൾക്കായി അരങ്ങേറുക.
ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ12 ടീമുകൾ മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ഓരോ ഗ്രൂപ്പിലും ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും വിജയികളാവുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.
'കൊമ്പൻസ് കപ്പ് 2026' ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1501 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 751 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ തലങ്ങളിൽ ആകർഷകമായ ഉപഹാരങ്ങൾ നേടുവാനും കളിക്കാർക്ക് അവസരം ഉണ്ട്.
ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായും, കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മെൽവിൻ അഗസ്റ്റിൻ - 07456281428
ബേസിൽ ജോയി - 07721678689
Venue: Knebworth Park Cricket Club Stadium,
SG3 6HQ
SPIRITUAL
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കുന്ന രാമായണ മാസചരണം 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന് ഹീത്തിലുള്ള വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ രാമായണ പാരായണം (പാരായണം ചെയുന്നത് ടി. പങ്കജാക്ഷന് ), നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090Hinduism
രമ രാജന് - 07576492822
ശാലിനി രവി - 07529394745
വാൽസിങ്ങാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർത്ഥാടനം നാളെ പ്രൗഢവും,ഭക്ത്യാഘോഷപൂർവ്വവും കൊണ്ടാടും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും, പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.
ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം, തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച് , അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്. https://forms.office.com/e/5CmTvcW6p7
വാത്സിങ്ഹാം അധികൃതർ നല്കിയ ഗതാഗത നിയന്ത്രണങ്ങളും, റൂട്ടു മാപ്പുകളും മനസ്സിലാക്കി വോളണ്ടിയേഴ്സ് നൽകുന്ന നിർദ്ദേശങ്ങളും, ട്രാഫിക് സൈൻ ബോർഡുകളും പാലിച്ചാവണം തീർത്ഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും, തീർത്ഥാടനത്തിൽ പങ്കെടുക്കേണ്ടതും എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.
തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്സിന്റെ സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുവാൻ 07869212935, 07720614876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി ഒരുങ്ങി 'ഹോളി മൈൽ' നഗ്ന പാദരായി നടക്കാനായി സ്ലിപ്പർ അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പർ ചാപ്പൽ' ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.
രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകുന്ന മരിയൻ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.
പന്ത്രണ്ടു മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12:30 നു മാതൃഭക്തി പ്രഘോഷണ നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ അണിനിരന്ന് 'പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാന അർപ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീർത്ഥാടന തിരുന്നാൾ സമാപിക്കും.
വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM - സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 - കൊടിയേറ്റ്
12:00 - പ്രസുദേന്തി വാഴിയ്ക്കൽ .
12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 - ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 - നന്ദി പ്രകാശനം
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.
Registration Link:
https://forms.office.com/e/5CmTvcW6p7
Caterers Contact;
Aju - 07869212935,
IFC -07720614876.
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady Walshingham, Houghton, St. Giles
Norfolk,NR22 6AL
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷൻ ), നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജൻ - 07576492822
ശാലിനി രവി - 07529394745
SPECIAL REPORT
ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ എഐ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍. ജിമെയിലിലെ ജെമിനി അധിഷ്ഠിത ഫീച്ചറായ 'ഹെല്‍പ്പ് മി റൈറ്റ്' ഇനിമുതല്‍ ഉപയോക്താക്കളുടെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച് ഇമെയില്‍ ഡ്രാഫ്റ്റുകള്‍ കൂടുതല്‍ കൃത്യതയോടെ തിരുത്തി നല്‍കും.
ഗൂഗിള്‍ മുൻപ് നല്‍കിയിരുന്ന ഓപ്ഷനുകള്‍ക്ക് പുറമെ, സ്വന്തം വാക്കുകളില്‍ നല്കുന്ന നിർദ്ദേശങ്ങള്‍ അനുസരിച്ചും ഇമെയിലുകള്‍ മാറ്റിയെഴുതാൻ ഇതിലൂടെ സാധിക്കും. എഐ വരുത്തിയ മാറ്റങ്ങള്‍ തിരുത്താനായി അണ്‍ഡൂ (Undo), റീഡൂ (Redo) ഓപ്ഷനുകളും പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 20ഓടെ ഈ ഫീച്ചർ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളിലേക്കും എത്തും.
ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് പ്രകാരമാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ജെമിനി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി കഴിഞ്ഞാല്‍, അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രോംപ്റ്റ് ബാറിലൂടെ നേരിട്ട് വിവരിക്കാം. ഇതനുസരിച്ച് ജിമെയില്‍ സന്ദേശം പുതുക്കി നല്‍കും. മുൻപ് ലഭ്യമായിരുന്ന പോളിഷ്, ഫോർമലൈസ്, ഷോർട്ടൻ തുടങ്ങിയ പരിമിതമായ ഓപ്ഷനുകള്‍ക്ക് പകരമായാണ് ഈ പുതിയ സംവിധാനം. ഇമെയിലിന്റെ ഏതെങ്കിലും ഭാഗത്ത് വിട്ടുപോയ വിവരങ്ങള്‍ ചേർക്കാനോ, ഒരു സമയപരിധി ഉള്‍പ്പെടുത്താനോ ഇനി ഉപയോക്താക്കള്‍ക്ക് നേരിട്ട് ആവശ്യപ്പെടാം.
ഗൂഗിള്‍ വർക്ക്സ്പേസ് ഉപയോക്താക്കള്‍ക്ക് അഡ്മിനിസ്ട്രേറ്റർമാർ വഴി ഈ ഫീച്ചർ ലഭ്യമാകും. ബിസിനസ് സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്, എന്റർപ്രൈസ്, ഗൂഗിള്‍ വണ്‍ എഐ പ്രീമിയം തുടങ്ങിയ പ്ലാനുകള്‍ ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ജിമെയിലില്‍ ചുരുങ്ങിയ വാക്കുകളില്‍ നല്കുന്ന പ്രോംപ്റ്റുകളില്‍ നിന്ന് പൂർണമായ ഇമെയിലുകള്‍ നിർമിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗൂഗിളിന്റെ എഐ അസിസ്റ്റന്റാണ് ഹെല്‍പ്പ് മി റൈറ്റ്.
CINEMA
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് നരസിംഹം. ഒരു കൊമേർഷ്യൽ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. നരസിംഹം റീ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ടിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് ഷാജി കൈലാസ്.
'നരസിംഹം റീ റിലീസ് ചെയ്യണ്ട. എന്ന് പറഞ്ഞാല്‍ അത് കാണാത്ത മലയാളി ഇല്ലെന്നാണ് എന്റെ വിശ്വാസം. എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടതാണ് ആളുകള്‍. നരസിംഹം 4 കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നാണ് ഞാന്‍ ആന്റണിയോട് പറഞ്ഞത്. ഉദാഹരണത്തിന് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പൈസ ഉണ്ടാക്കണം. നരസിംഹം പ്രീമിയം ടിക്കറ്റുകളില്‍ ഇട്ട് ഫണ്ട് ഉണ്ടാക്കൂ. അല്ലാതെ റിലീസ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറച്ച് ആളുകള്‍ക്ക് നന്മയുണ്ടാവട്ടെ. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആന്റണി പറഞ്ഞു', ഷാജി കൈലാസിന്റെ വാക്കുകൾ.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തിയ ആദ്യ ചിത്രമാണ് നരസിംഹം. ഷാജി കൈലാസിനും മോഹന്‍ലാലിനുമൊപ്പം നിരവധി ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ രഞ്ജിത്ത് ആണ് നരഹിംഹത്തിന്റെയും രചന നിര്‍വ്വഹിച്ചത്. മോഹന്‍ലാല്‍ പൂവള്ളി ഇന്ദുചൂഡനായി എത്തിയ ചിത്രത്തില്‍ തിലകന്, എന്‍ എഫ് വര്‍ഗീസ്, ഐശ്വര്യ ഭാസ്കരന്, ജഗതി ശ്രീകുമാര്‍, അഗസ്റ്റിന്, ഭാരതി, സ്ഫടികം ജോര്‍ജ്, കനക, ടി പി മാധവന് തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു.
നടനും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് തന്റെ മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ അവൻ ഞെട്ടി എന്നും നവ്യ പറഞ്ഞു. വിസിറ്റർ എന്ന സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.
“ഒരിക്കൽ മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവേ മോൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചു പോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്നൊക്കെ ചോദിച്ച് അവൻ ഭയങ്കര ആവേശഭരിതനായി". - നവ്യ നായർ പറഞ്ഞു.
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര്‍ ചിത്രത്തിന്റെ സഹനിർമാതാക്കൾ.
നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ പ്രിന്റ് നേരത്തെ ലീക്ക് ആയത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇനി തിയേറ്ററിൽ എത്താൻ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിർമാതാവ് കെ എൻ നാരായണ.
'ജനനായകനിൽ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു വേർഷൻ ആകും പ്രേക്ഷകർ തിയേറ്ററിൽ കാണാൻ പോകുന്നത്. പാട്ടുകളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ ഞങ്ങൾ വരുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. ഒരു സ്പോയിലറും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല', നിർമാതാവിന്റെ വാക്കുകൾ.
ജനനായകന്റെ കേരള അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതൽ ആരംഭിക്കും. ആദ്യ ദിനം വമ്പൻ കളക്ഷൻ തന്നെ സിനിമയ്ക്ക് കേരളത്തിൽ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
ദളപതി വിജയ്യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.
NAMMUDE NAADU
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തി. തെക്കൻ ഇറാനിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഏറ്റവും പുതിയ വ്യോമാക്രമണമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബാക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇറാനും പ്രത്യാക്രമണം തുടരുകയാണെന്നാണ് വിവരം.
മുൻദിവസം ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള നഗരങ്ങൾ അമേരിക്കയുടെ ആക്രമണത്തിന് ഇരയായിരുന്നു. ബന്ദർ അബ്ബാസ് റെയിൽവേ സ്റ്റേഷനും തെക്കൻ ഇറാനിലെ രണ്ട് പ്രധാന പാലങ്ങളും ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന നിലപാട് യു.എസ്. പ്രതിരോധ സെക്രട്ടറി ആവർത്തിക്കുകയും ചെയ്തു.
അതേസമയം, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിയതായി ഇറാൻ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിൽ നിലയുറപ്പിച്ചിരുന്ന യു.എസ്. സൈനിക വിമാനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ പ്രസ്താവനയിൽ പറയുന്നത്. നിരവധി റീഫ്യൂവലിങ് വിമാനങ്ങളും യുദ്ധവിമാനങ്ങളും നശിപ്പിച്ചതായും മറ്റു ചിലതിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെടുന്നു.
ഇറാൻഷഹറിലെ ഇറാനിയൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരമായാണ് സിറിയയിലെ അൽ-ടൻഫിലുള്ള യു.എസ്. സ്പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ആക്രമണം നടത്തിയതെന്ന് ഐആർജിസി അറിയിച്ചു. ഇറാൻ മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ഇറാന്റെ ഈ അവകാശവാദങ്ങളോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ വാക്കാൽ അനുമതി നൽകി. ശനിയാഴ്ചത്തെ തെളിവെടുപ്പിന് ശേഷം ഇതിൽ ഔദ്യോഗിക ഉത്തരവിറങ്ങും. പുതിയ തീരുമാനപ്രകാരം അടുത്ത വർഷം ജൂലൈ 14 വരെ ദിവസം മുഴുവൻ 200 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും. എൻ.ടി.പി.സി. വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്.
വൈദ്യുതി ഉടൻ വാങ്ങിത്തുടങ്ങും. നിയന്ത്രണത്തിൽ ചെറിയ ഇളവുണ്ടാവും. എന്നാലും തുടരേണ്ടിവരും. കാരണം മഴയില്ലാത്ത ദിവസങ്ങളിൽ 600 മെഗാവാട്ടുവരെ വൈദ്യുതി കുറവുണ്ട്.
അഞ്ചുവർഷത്തേക്ക് 300 മെഗാവാട്ട് വാങ്ങുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ഭേദഗതിയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചു. വൈകാതെ കെ.എസ്.ഇ.ബി. ഇതിനായും ടെൻഡർ വിളിക്കും. വ്യാഴാഴ്ച രാത്രി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങി. 493 മുതൽ 850 മെഗവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നു. നിയന്ത്രണത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനാലും ന്യായമായ വിലയ്ക്ക് കിട്ടുന്നതുകൊണ്ടുമാണ് 140 കോടി യൂണിറ്റ് വൈദ്യുതി 840 കോടി രൂപ മുടക്കി വാങ്ങാൻ തീരുമാനിച്ചത്. ഈ ചെലവ് ഭാവിയിലെ വൈദ്യുതി നിരക്കിലൂടെ ഉപഭോക്താവുതന്നെ നൽകേണ്ടിവരും.
കൂടുതൽ വൈദ്യുതി വാങ്ങുന്നതിനാൽ ലോകകപ്പ് ഫൈനൽ ദിവസമായ ഞായറാഴ്ച കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം പറഞ്ഞു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബി. സൃഷ്ടിച്ചതല്ല. മഴ കുറഞ്ഞതിനാൽ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത കൂടി. ഇതോടെ തത്സമയ വിപണിയിൽ വൈദ്യുതി കിട്ടാതെ വന്നു. ഇതിനായി ചെലവിടുന്ന പണം പിന്നീട് ഉപഭോക്താവുതന്നെ നൽകുന്നതിനെക്കാൾ നല്ലത് ചെറിയ തോതിലുള്ള നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
Channels
അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.
രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
"ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.
എനിക്കുവേണ്ടി ഒരുപാട് പേര് പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.
അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.
കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന് പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.
മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർഗമാണ്. എനിക്ക് വേറെ വഴിയില്ല.
ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.
എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക".- രേണു പറഞ്ഞു. "കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല".- രേണുവിന്റെ സഹോദരി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട താരമാണ് ബിഗ്ബോസ് താരം ബിൻസി. ഇപ്പോഴിതാ ബിൻസിയെ കുറിച്ച് സഹോദരി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്ന സ്നേഹം വെറും അഭിനയം മാത്രമാണെന്നും, യഥാർത്ഥ ജീവിതത്തിൽ താൻ കുട്ടിക്കാലം മുതൽ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് അനുഭവിക്കുന്നതെന്നും സഹോദരി വെളിപ്പെടുത്തി. തന്നെ കടിച്ചുകീറി ഉപദ്രവിച്ചതിന്റെ പാടുകൾ ചൂണ്ടിക്കാട്ടി, ക്യാമറയ്ക്ക് മുന്നിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.
തന്റെ കുടുംബവുമായുള്ള ബിന്‍സിയുടെ അടുപ്പം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ചര്‍ച്ചയാകാറുണ്ട്. ബിന്‍സിയുടെ സഹോദരി മരിയയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പൊതുപരിപാടികളിലും ബിന്‍സി കുടംബത്തോടൊപ്പമാണ് എത്താറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്നൊരു വിഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ബിന്‍സിക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന സഹോദരി മരിയയുടെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് മരിയ പറയുന്നത്. റീലില്‍ കാണുന്നത് പോലല്ല ബിന്‍സിയെന്നും മരിയ വിഡിയോയില്‍ പറയുന്നുണ്ട്. തന്നെ കടിച്ച് പറിച്ചെന്നും മരിയ പറയുന്നുണ്ട്.
'കുറേ നാളായി ഞാന്‍ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോയില്‍ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല്‍ മുഴുവന്‍ ബിന്‍സി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്നെ ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല. അവള് പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്'' എന്നാണ് ബിന്‍സി പറയുന്നത്.
''കൊച്ചിലെ മുതല്‍ ഞാന്‍ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയില്‍ കാണുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല്‍ മുഴുവന്‍ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്'' എന്നും മരിയ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് മരിയയുടെ വിഡിയോ പ്രതക്ഷ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പല പേജുകളിലൂടേയും ഈ വിഡിയോ ചര്‍ച്ചയാവുകയാണ്.
തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് സിദ്ധാർത്ഥ് പ്രഭു. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്തിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി താരം എത്തിയത്. ഡെയ്ൻ ഡേവിസാണ് ആദ്യം ഈ വേഷം ചെയ്തിരുന്നത്. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതിനെത്തുടർന്ന് അടുത്തിടെ ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു.
ക്രിസ്മസ് തലേന്ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് വയോധിനെ ഇടിച്ചിട്ടത്. ഒരിടവേളക്കു ശേഷം ഉപ്പും മുളകിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ വീണ്ടും പ്പും മുളകിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.
''ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒരു വിടപറയലല്ല, ഒരു ചെറിയ ഇടവേള മാത്രമാണ്. ഇനി ഒരിക്കൽ തിരികെ വരാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഞാൻ തീർച്ചയായും നിങ്ങളെയെല്ലാം അറിയിക്കും. ഈ യാത്രയിൽ എന്നിൽ വിശ്വാസമർപ്പിക്കുകയും ഇത്ര മനോഹരമായൊരു അവസരം നൽകുകയും ചെയ്ത ഫ്ളവേഴ്സ് ടിവിയോട് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സംവിധായകൻ, തിരക്കഥാകൃത്തുകൾ, നിർമാതാക്കൾ, ടെക്നീഷ്യൻമാർ, ക്യാമറ ടീം, മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റ്യൂം ടീം, പ്രൊഡക്ഷൻ സ്റ്റാഫ്, ക്യാമറയ്ക്ക് പിന്നിൽ അക്ഷീണം പ്രയത്നിച്ചവർ... ഓരോരുത്തർക്കും എന്റെ പ്രത്യേകം നന്ദി. നിങ്ങളാണ് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി ഇതിനെ മാറ്റിയത്'', സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രേണു സുധിയുടെ കാന്‍സര്‍ കെട്ടിചമച്ചതാണെന്നും മരുന്നിന് രണ്ട് ലക്ഷം രൂപയാകില്ലെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി സഹോദരി. രേണുവിന്റെ മരുന്നുകളും അവയുടെ വിലയുമെല്ലാം പുറത്തു വിട്ടു കൊണ്ടാണ് സഹോദരിയുടെ മറുപടി. ഇനിയെങ്കിലും തന്റെ സഹോദരിയെ വെറുതെ വിടണമെന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
ഇങ്ങനൊരു വിഡിയോ ചെയ്യണെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ രണ്ട് മൂന്ന് ദിവസമായി രേണുവിന് നല്കുന്ന മരുന്നുകളെക്കുറിച്ച് ചില വ്ളോഗര്‍മാര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ എങ്ങനെയാണ് ഇഞ്ചക്ഷന് രണ്ട് ലക്ഷം, കീമോയ്ക്കും മെഡിസിനും അത്രയും ആകില്ല എന്നൊക്കെയാണ് പറയുന്നത്. തങ്ങള്‍ക്ക് മെഡിസിന് അയ്യായിരത്തിന് കിട്ടിയെന്ന് പറയുന്ന ചില കാന്‍സര്‍ രോഗികളുടെ വോയ്സുമുണ്ട്. രേണുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും തെറ്റായ സന്ദേശം നല്‍കുകയാണ്. അവര്‍ സത്യം മനസിലാക്കണം.
രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER-2 പോസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്റെ യഥാര്‍ത്ഥ വില 202628 ആണ്. കീമോയ്ക്ക് കൊടുക്കുന്നത് കാര്‍ബോ പ്ലാറ്റിന് എന്ന മെഡിസിന് ആണ്. അത് കൊടുക്കുന്നതിന് മുന്പായിട്ട് ഇഞ്ചക്ഷന് കൊടുക്കും. രേണുവിന് മൊത്തം പറഞ്ഞിരിക്കുന്നത് ആറ് കീമോ ആണ്. അത് കഴിയുമ്പോള്‍ സര്‍ജറി നടക്കും.
ഇന്നും പറയുന്നത് കേട്ടു ഈ ഇഞ്ചക്ഷന് അയ്യായിരം രൂപയ്ക്ക് കിട്ടുമെന്ന്. എവിടെയാണ് അയ്യായിരം രൂപയ്ക്ക് കിട്ടുന്നതെന്ന് അറിയിച്ചാല്‍ വലിയ ഉപകാരം ആയേനെ. എനിക്ക് അത്രയും ആയില്ലെന്ന് പറയുന്ന കാന്‍സര്‍ രോഗികളുടെ വോയ്സ് ഉണ്ട്. അവരോട് പറയാനുള്ളത്, കാന്‍സര്‍ പല തരത്തിലുള്ളതുണ്ട്. പല സ്റ്റേജുണ്ട്. ചികിത്സയും പല തരത്തിലാണ്. her2- negative ആയിട്ടുള്ളൊരു രോഗിയാണെങ്കില്‍ അവര്‍ക്ക് കീമോയുടെ ആവശ്യമെ ഉള്ളൂ. തനിക്ക് ഇത്രയും ആയില്ലെന്ന് പറയുന്ന ചേച്ചി കാന്‍സര്‍ റിപ്പോര്‍ട്ട് നോക്കണം, ഏത് തരം കാന്‍സര്‍ ആണെന്ന് അതില്‍ നോക്കുക. എന്നിട്ട് പറയണം.
രേണു ആശുപത്രിയല്ല, കെട്ടിച്ചമച്ച കഥയാണെന്ന് പറയുന്നവരുമുണ്ട്. അവരോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ ആരും ഇങ്ങനെ ഒന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ കീമോ കഴിയുമ്പോഴും അവരുടെ കൗണ്ട് കുറയും. ഛര്‍ദ്ദി, വയറിളക്കം, ഒക്കെ ഉണ്ടാകും. സൈഡ് എഫക്ട് താങ്ങാനാകാതെ അവര്‍ ഐസിയുവില്‍ ആകും. കീമോ കഴിയുന്നത് വരെ ഈ അവസ്ഥയാണ്. അത് അനുഭവിച്ചവര്‍ക്കും അറിയാവുന്നവര്‍ക്കും അറിയാം. അതൊന്നും കണ്ട് നില്‍ക്കാനാകില്ല.
എന്നും അവള് അങ്ങനെ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് മനസിലായി. അവള് ഒന്ന് എഴുന്നേല്‍ക്കണ്ടേ? അവള് എന്നും അങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അവള്‍ക്കൊരു കുഞ്ഞുണ്ട്. അവന് എന്തുമാത്രം ആഗ്രഹിക്കുന്നുണ്ട് അവള് തിരിച്ചുവരുന്നതിനായി. ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. അവള് തിരിച്ചുവരും. ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങള്‍ അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യണ്ട. സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന മാത്രം മതി. കുറച്ച് പേരുടെ കമന്റ് കണ്ടു, അവളുടെ തന്തയോടും തള്ളയോടും ഇറങ്ങി തെണ്ടാന്‍ പറയാന്‍. അവരോട് പറയട്ടെ, ഈ സ്റ്റേജിലുള്ള കാന്‍സര്‍ നിങ്ങളുടെ ആരുടേയും വീട്ടില്‍ വരാതിരിക്കട്ടെ.
സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുകയാണ്.
സീമ ജി നായര്‍ക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാന്‍ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമര്‍ശനം. രേണുവിന്റെ മറുപടി ഇങ്ങനെയാണ്:
'എന്റെ ഒരു ഫ്രണ്ട്, അന്‍ഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയില്‍ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവില്‍ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മനസിലാകും.
ചേച്ചി എന്നെ നേരിട്ട് കാണാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാത്തതിനാലും ഐസിയുവില്‍ കയറാന്‍ പറ്റാത്തതിനാലും എന്റെ സുഹൃത്തുക്കളെ വച്ച് എഐയിലൂടെ ചെയ്തതാണ് ആ ഫോട്ടോ. അത് കണ്ടാല്‍ എല്ലാവര്ക്കും അറിയാം. ഐസിയുവിലെ വേഷം വെള്ളയും വെള്ളയുമാണ്. ആരേയും ഐസിയുവില്‍ കയറ്റില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേച്ചിയെ സിസ്റ്റര്മാര് വിളിക്കും.
വെറുതെ, എന്നെ കാണാന്‍ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കില്‍, കാന്‍സറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.
BUSINESS
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയേയും ഈ പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സമാനമായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് കമ്പനി നിഷേധിച്ചിരുന്നു. എന്നാല്‍ വണ്‍പ്ലസ് ഈ ആഴ്ച യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങുന്നത് ബുദ്ധിയാണോ?.
നിലവില്‍ ചില വിപണികളില്‍ നിന്ന് കമ്പനി പുറത്തുകടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനര്‍ത്ഥം കമ്പനി പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നു എന്നല്ല. വണ്‍പ്ലസ് ചൈനീസ് വിപണിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. രണ്ടാമതായി, വണ്‍പ്ലസിന്റെ മാതൃ കമ്പനിയായ OPPO പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും, വണ്‍പ്ലസ് വെബ്സൈറ്റ് ഉപഭോക്താക്കളെ OPPO ഉല്‍പ്പന്നങ്ങളിലേക്ക് റീഡയറക്ട് ചെയ്യുന്നുമുണ്ട്. വണ്‍പ്ലസിന്റെ പുറത്തുകടക്കലിന് ശേഷവും OPPO സാന്നിധ്യം തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങുന്നത് ലാഭകരമാണോ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു ഫോണ്‍ വാങ്ങുകയാണെങ്കില്‍ അത് പ്രവര്‍ത്തനം തുടരുന്നിടത്തോളം കാലം വണ്‍പ്ലസ് ഉപഭോക്തൃ, സുരക്ഷാ അപ്ഡേറ്റ് പിന്തുണ നല്‍കുന്നത് തുടരും. വണ്‍പ്ലസ് അടച്ചുപൂട്ടിയാലും, ഓപ്പോ ഈ പിന്തുണ നല്‍കുന്നത് തുടരും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓപ്പോ അതിന്റെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ്സിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതായത് വണ്‍പ്ലസ് ഫോണില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് ഒരു ഓപ്പോ സര്‍വ്വീസ് സെന്ററില്‍ കാണിക്കാവുന്നതാണ്.
നിലവില്‍ ഒരു OnePlus ഫോണ്‍ വാങ്ങുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികളുടെയും റീപ്ലേസ്മെന്റിന്‍െയും കാര്യത്തില്‍ കമ്പനിയുടെ ഉപഭോക്തൃ പിന്തുണ തൃപ്തികരമല്ലെന്ന് TechAdvisor റിപ്പോര്‍ട്ട് പറയുന്നു. റീപ്ലേസ് ചെയ്യുന്നതിന് പകരം വൗച്ചറുകള്‍ പോലും ലഭിക്കുന്നതായി പല ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍, OnePlus ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുപോയാല്‍ വില്‍പ്പനാനന്തര സേവന സാഹചര്യം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കൃത്രിമ ബുദ്ധിയുടെ യുഗത്തിൽ ഐഫോൺ ഉപയോഗം കൂടുതൽ സ്മാർട്ടാക്കാനുള്ള അടുത്ത വലിയ ചുവടുവെപ്പുമായി ആപ്പിൾ. കഴിഞ്ഞ മാസം നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് (WWDC 2026) വേദിയിൽ അവതരിപ്പിച്ച iOS 27-ന്റെ പബ്ലിക് ബീറ്റ പതിപ്പ് ഇപ്പോൾ ഉപയോക്താക്കൾക്കായി ലഭ്യമായിരിക്കുകയാണ്. സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം അന്തിമ പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബീറ്റ പതിപ്പ് ഉപയോഗിക്കാം. CellPhones
ഐഓഎസ് 27-ലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിരിയുടെ സമഗ്ര നവീകരണമാണ്. ഗൂഗിളിൻ്റെ ജെമിനി പോലുള്ള എഐ അസിസ്റ്റന്റുകളോട് മത്സരിക്കാൻ ലക്ഷ്യമിട്ട് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന ‘സിരി എഐ’ കൂടുതൽ സ്വാഭാവികവും ബുദ്ധിപരവുമായ സംഭാഷണങ്ങൾ നടത്താൻ ശേഷിയുള്ളതാണ്. ഇതിനായി പ്രത്യേക ആപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.
മെയിൽ, മെസേജസ്, നോട്ട്സ്, കലണ്ടർ തുടങ്ങിയ വിവിധ ആപ്പുകളിലെ വിവരങ്ങൾ മനസ്സിലാക്കി ആവശ്യമായ മറുപടികൾ നൽകാനും, സ്ക്രീനിൽ കാണുന്ന ഉള്ളടക്കത്തോട് പ്രതികരിക്കാനും, ആപ്പുകൾക്കുള്ളിൽ നേരിട്ട് പ്രവർത്തിക്കാനും ‘സിരി എഐ’യ്ക്ക് കഴിയും. കൂടാതെ, സിരിയുടെ ശബ്ദവും സംസാരശൈലിയും ഉപയോക്താവിന് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാനും സാധിക്കും. എന്നാൽ ഈ എഐ സൗകര്യങ്ങൾ ഉപയോഗിക്കാൻ ഐഫോൺ 15 പ്രോയോ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളോ ആവശ്യമാണ്. നിലവിൽ ചില ഇംഗ്ലീഷ് ഭാഷാ വകഭേദങ്ങളിൽ മാത്രമാണ് ഇത് ലഭ്യമാകുക.
സിരിക്കൊപ്പം മറ്റു നിരവധി ആപ്പുകളിലും ആപ്പിൾ എഐ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോസ് ആപ്പിൽ ആവശ്യമില്ലാത്ത വസ്തുക്കൾ ചിത്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ‘ക്ലീൻ അപ്പ്’ (Clean Up) ടൂളും, ചിത്രത്തിന്റെ ഫ്രെയിം എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ ‘എക്സ്റ്റൻഡ്’ ഫീച്ചറും ലഭിക്കും.
സഫാരി ബ്രൗസറിൽ വിഷയങ്ങൾക്കനുസരിച്ച് ടാബുകൾ ക്രമീകരിക്കാനും നാച്ചുറൽ ലാംഗ്വേജ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് എക്സ്റ്റൻഷനുകൾ സൃഷ്ടിക്കാനും കഴിയും.
പാസ്സ്വേഡ്സ് ആപ്പ് സുരക്ഷ കുറഞ്ഞതോ എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതോ ആയ പാസ്വേഡുകൾ തിരിച്ചറിഞ്ഞ് കൂടുതൽ സുരക്ഷിതമായവ നിർദേശിക്കും.
ഇതിനുപുറമെ, കലണ്ടറിൽ പുതിയ ഇവന്റുകൾ സൃഷ്ടിക്കാനും, എഴുത്തിലെ സ്പെല്ലിങ്, ഗ്രാമർ എന്നിവ സിരിയുടെ സഹായത്തോടെ തിരുത്താനും ഐഒഎസ് 27ൽ സാധിക്കും.
ആപ്പുകൾ 30 ശതമാനം വരെ വേഗത്തിൽ തുറക്കുമെന്നും എയർഡ്രോപ്പ് വഴിയുള്ള ഫയൽ കൈമാറ്റം 80 ശതമാനം വരെ വേഗത്തിലാകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു. ലിക്വിഡ് ഗ്ലാസ് ഡിസൈൻ കൂടുതൽ വ്യക്തിഗതമാക്കാനുള്ള സ്ലൈഡർ, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പുതിയ സ്ക്രീൻ ടൈം ഡാഷ്ബോർഡ്, സിസ്റ്റം വോളിയത്തിൽനിന്ന് വേർതിരിച്ച് അലാറം വോളിയം ക്രമീകരിക്കാനുള്ള സൗകര്യം, എയർപോഡ്സ്നായി കസ്റ്റം ഇക്വലൈസർ എന്നിവയും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Apples
ഐഓഎസ് 26 പിന്തുണയ്ക്കുന്ന എല്ലാ ഐഫോണുകളിലും — ഐഫോൺ 11 മുതലുള്ള മോഡലുകളും രണ്ടാം തലമുറ ഐഫോൺ SE-യും ഉൾപ്പെടെ — ഐഓഎസ് 27 പബ്ലിക് ബീറ്റ ഇൻസ്റ്റാൾ ചെയ്യാം. സഫാരി ബ്രൗസറിലൂടെ ആപ്പിളിന്റെ ബീറ്റ പ്രോഗ്രാം വെബ്സൈറ്റിൽ ആപ്പിൾ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം സൗജന്യമായി അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാം.
എന്നാൽ ഇത് ബീറ്റ പതിപ്പായതിനാൽ ബഗുകൾ, പ്രകടനത്തിലെ ചെറിയ പ്രശ്നങ്ങൾ, ബാറ്ററി വേഗത്തിൽ തീരൽ തുടങ്ങിയവ ഉണ്ടായേക്കാമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഐ ക്ലൗഡിലോ കമ്പ്യൂട്ടറിലോ പൂർണ ബാക്കപ്പ് എടുക്കുന്നത് നിർബന്ധമായും ശുപാർശ ചെയ്യുന്നു.
എഐയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഐഓഎസ് 27, ഐഫോൺ ഉപയോഗാനുഭവത്തെ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള ആപ്പിളിന്റെ ഏറ്റവും വലിയ ശ്രമങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ബുദ്ധിപരമായ സിരി എഐ, മെച്ചപ്പെട്ട പ്രകടനം, സുരക്ഷാ സംവിധാനങ്ങൾ, ദൈനംദിന ഉപയോഗം എളുപ്പമാക്കുന്ന പുതിയ സൗകര്യങ്ങൾ എന്നിവയിലൂടെ അന്തിമ പതിപ്പ് പുറത്തിറങ്ങുമ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിപരവും കാര്യക്ഷമവുമായ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ.
ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ എത്തുന്നു. ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. 10000 കോടിയുടെ പദ്ധതി ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതിൻറെ നടപടികൾ ആരംഭിക്കും. ഇന്റർനാഷണൽ സ്റ്റാൻന്റെഡിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ വരും. അതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്യൂറേറ്ററെ കണ്ടെത്തി. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്. ഒഷനേറിയം സ്ഥാപിക്കും. ഇതൊക്കെ പോർട്ട് സിറ്റിയുടെ ഭാഗം. ഷിപ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപര്യം പരിഗണിച്ച് നടപ്പാക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ല. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര തുറമുഖ മന്ത്രിയെയും കണ്ടിരുന്നു.
പ്രോജക്ട് ഇംപ്ലിമെന്റേഷനിൽ പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ് ബോർഡ് ഉണ്ടാകും. അതിൽ പോർട്ട് ഡെവലപ്മെന്റ് സ്റ്റാറ്റസ് ഉണ്ടാവും. തീരദേശവാസികളുടെ മക്കളുടെ ജീവിത നിലവാരവും ഉയരണം. ഓരോ വികസനത്തിലും ആ പ്രദേശത്തുള്ളവരുടെ ജീവിതം നിലവാരവും ഉയരണം. കരകാണാ കടലലെ മേലെ മോഹപ്പൂങ്കൂരുവി പറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
HEALTH
വെള്ളം ജീവന്റെ അടിസ്ഥാനമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര വെള്ളം കുടിക്കുന്നു എന്നതിനേക്കാൾ, എപ്പോൾ കുടിക്കുന്നു എന്നതും ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ശരിയായ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ, മെറ്റബോളിസം, ശരീരത്തിലെ ജലാംശം എന്നിവ നിലനിർത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതേസമയം, വെള്ളം കുടിക്കുന്ന സമയത്തെക്കുറിച്ചുള്ള ചില പ്രചാരത്തിലുള്ള നിർദേശങ്ങൾക്ക് എല്ലാവർക്കും ബാധകമായ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും ഓർക്കണം
രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ജലാംശം വീണ്ടെടുക്കാൻ സഹായിക്കും. ചിലർ ഇഞ്ചിയോ കറുവപ്പട്ടയോ ചേർത്ത് കുടിക്കാറുണ്ട്. ഇത് രുചി കൂട്ടാമെങ്കിലും, ഇവ മെറ്റബോളിസം ഗണ്യമായി വർധിപ്പിക്കുമെന്നതിന് ശക്തമായ തെളിവുകൾ പരിമിതമാണ്. കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. എന്നാൽ ഇത് രക്തയോട്ടം വർധിപ്പിക്കുമെന്ന അവകാശവാദത്തിന് വ്യക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ല.
ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുമെന്നത് പൊതുവായൊരു വിശ്വാസമാണ്. എന്നാൽ നിലവിലുള്ള പഠനങ്ങൾ പ്രകാരം, മിതമായ അളവിൽ വെള്ളം ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് സാധാരണയായി ദഹനത്തെ തടസപ്പെടുത്തുന്നില്ല. മറിച്ച് ഭക്ഷണം വിഴുങ്ങാനും ദഹിക്കാനും ഇത് സഹായിക്കാം. അതിനാൽ ദാഹമുണ്ടെങ്കിൽ ഭക്ഷണത്തിനിടയിലും വെള്ളം കുടിക്കാം.
ദിവസം മുഴുവൻ ആവശ്യമായ അളവിൽ വെള്ളം ചെറിയ അളവുകളായി കുടിക്കുന്നതാണ് നല്ലത്. ഒരേസമയം വളരെ അധികം വെള്ളം കുടിക്കുന്നതിനേക്കാൾ, ശരീരത്തിന് ആവശ്യമായപ്പോൾ ഇടവിട്ട് വെള്ളം കുടിക്കുന്ന ശീലമാണ് കൂടുതൽ അനുയോജ്യം.ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് വളരെ അധികം വെള്ളം കുടിച്ചാൽ രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരാം. അതിനാൽ, ദാഹമുണ്ടെങ്കിൽ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് മതിയാകും. എല്ലാവരും നിർബന്ധമായും അര ഗ്ലാസ് മാത്രം കുടിക്കണമെന്ന നിശ്ചിത നിയമമില്ല.
വെള്ളം കുടിക്കേണ്ട ഏറ്റവും നല്ല സമയം എന്നതിന് എല്ലാവർക്കും ഒരേ ഉത്തരമില്ല. കാലാവസ്ഥ, ശാരീരിക പ്രവർത്തനം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ച് ശരീരത്തിന്റെ ആവശ്യവും മാറും. ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുക, ദിവസം മുഴുവൻ ആവശ്യമായ ജലാംശം നിലനിർത്തുക, ഒരേസമയം അമിതമായി കുടിക്കാതിരിക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യശീലങ്ങൾ. ശരിയായ അളവിലും ശരിയായ ഇടവേളകളിലും വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം.
PRAVASI VARTHAKAL

