18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : തിങ്കളാഴ്ചത്തെ പണിമുടക്ക്‌ പിൻവലിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ, സർക്കാർ നൽകിയ പുതിയ ഓഫർ അംഗീകരിച്ചു; അടുത്തവർഷം ഉയർന്ന വേതന വർദ്ധനവ് നൽകും >>> അയർലാൻഡിലും വംശീയ ആക്രമണം.. ജോഗിംഗിനുപോയ മലയാളി യുവാവിനെ ക്രൂരമായി മർദ്ദിച്ചു! അജ്ഞാതരായ അക്രമികൾ ഓടി രാക്ഷപ്പെട്ടു! ഗാർഡ അന്വേഷിക്കുന്നു >>> ലണ്ടനിലെ സൗത്താളിൽ ഒരുസംഘം യുവാക്കളുടെ ആക്രമണത്തിൽ, ഇന്ത്യക്കാരൻ കുത്തേറ്റുമരിച്ചു, മറ്റൊരു ഇന്ത്യൻ യുവാവിന് പരുക്കേറ്റു! ആക്രമികളെന്ന് സംശയിക്കുന്ന ഏഴുപേർ അറസ്റ്റിൽ, ആശങ്കയിൽ ഇന്ത്യൻ സമൂഹം! >>> വെടിക്കെട്ട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി ബോച്ചെ; മരിച്ചവരുടെ ആശ്രിതർക്കായി പത്ത് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം കൈമാറി ബോബി ചെമ്മണൂർ >>> വിശ്വാസ പ്രഖ്യാപനവും ആത്മീയ ചർച്ചകളുമായി യൂറോപ്പ്-യുകെ കൺവെൻഷൻ 2026 വത്തിക്കാനിൽ ആരംഭിച്ചു; സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി കോൺഫറൻസിന് കൊടിയേറി >>>
 തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പണിമുടക്കുകൾ ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ, പിൻവലിച്ചു. അവസാന നിമിഷം സർക്കാർ ഒരു പുതിയ ഓഫർ നൽകിയതായി സമരത്തിന് ആഹ്വാനംചെയ്ത  ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. ഇക്കാര്യതിന്റെ സ്വീകാര്യതയ്ക്കായി അംഗങ്ങൾക്കിടയിൽ വോട്ടിനിടും. ജൂൺ 15 തിങ്കളാഴ്ച ബ്രിട്ടീഷ് സമയം 07:00 മുതൽ ജൂൺ 19 വെള്ളിയാഴ്ച 06:59 വരെയായിരുന്നു വാക്ക്ഔട്ട് നടക്കേണ്ടിയിരുന്നത്. ശമ്പളത്തെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിലെ 16-ാമത്തെ ദിവസ സമരമായിരുന്നു ഇത്. "സമീപവർഷങ്ങളിലെ ദോഷകരമായ തർക്കങ്ങളിൽ നിന്ന് ഒരു പരിധി നിശ്ചയിക്കാനുള്ള അവസരമാണ്" പുതിയ ഓഫർ എന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മുറെ പറഞ്ഞു.  അതേസമയം സർക്കാർ നിലപാട് മാറ്റിയതിനുശേഷം "വിലപേശലിന്റെ അവസാനം" ഒഴിയാക്കിയതായി ബിഎംഎ അറിയിച്ചു. ഈ വർഷം അധിക പണമൊന്നും പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ അടുത്ത വർഷം ശമ്പള സ്കെയിലുകളിൽ വേഗത്തിലുള്ള വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതിനുപുറമെ, പുതുതായി യോഗ്യത നേടിയ ഡോക്ടർമാർക്ക് 4,500 അധിക പരിശീലന സ്ഥലങ്ങൾ വാഗ്ദാനം ചെയ്യുകയും ഡോക്ടർമാരുടെ പരീക്ഷാ ഫീസ് വഹിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മുമ്പ് ജൂനിയർ ഡോക്ടർമാർ എന്നറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടർമാർക്ക് കഴിഞ്ഞ നാല് വർഷത്തിനിടെ 33% ശമ്പള വർദ്ധനവ് ലഭിച്ചു, ഈ വർഷം 3.5% വർദ്ധനവ് ഉൾപ്പെടെ. അതായത് ഇപ്പോൾ ഇവരുടെ പ്രാരംഭ ശമ്പളം £40,000 ന് മുകളിലാണ്, ഏറ്റവും മുതിർന്ന റസിഡന്റ് ഡോക്ടർമാർക്ക് അടിസ്ഥാന ശമ്പളമായി £76,500 ലഭിക്കുന്നു. സാമൂഹികമല്ലാത്ത സമയങ്ങൾ, അധിക സമയം എന്നിവ പോലുള്ള കാര്യങ്ങൾക്കായി അവർക്ക് ഓരോ വർഷവും ആയിരക്കണക്കിന് കൂടുതൽ സമ്പാദിക്കാൻ കഴിയും. എന്നാൽ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2008-ൽ ലഭിച്ചിരുന്നതിനേക്കാൾ അഞ്ചിലൊന്ന് കുറവ് വേതനം മാത്രമാണ് ഇപ്പോഴും തങ്ങൾക്ക് ലഭിക്കുന്നതെന്ന് ബിഎംഎ വാദിക്കുന്നു.
    നോർത്തേൺ അയർലൻഡിൽ അരങ്ങേറിയ വംശീയ ആക്രമണത്തിനു പുറമെ, അയർലാൻഡിലും ഇന്ത്യക്കാർ ആടക്കമുളളവർക്ക് നേരെ വംശീയ ആക്രമണങ്ങൾ അരങ്ങേറുന്നു. കഴിഞ്ഞദിവസം ഒരു മലയാളി യുവാവ് അത്തരമൊരു ആക്രമണത്തിന് ഇരയായി. രാവിലെ ജോഗിങിനായി പോയപ്പോഴാണ് അജ്ഞാതരായ രണ്ടുപേർ യുവാവിനെ ക്രൂരമായി ആക്രമിച്ചത്. സ്ഥിരമായി ഓടാറുള്ള പാതയിലൂടെ ജോഗിങ് ചെയ്യുകയായിരുന്ന യുവാവിനെ രണ്ട് പേർ തടഞ്ഞുനിർത്തുകയും, ചില ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ മർദനം ആരംഭിക്കുകയുമായിരുന്നു.  യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പ്രതികൾ യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി [പ്രചരിക്കുന്ന ഈ വാർത്തയോട് പ്രതികരിക്കാനോ, ഈ സംഭവം എവിടെവച്ചാണ് നടന്നതെന്ന് വ്യക്തമാക്കാനും യുവാവോ ബന്ധുക്കളോ സുഹൃത്തുക്കളോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ അയർലണ്ട് പോലീസ് (ഗാർഡ) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പറയുന്നു. ആക്രമണം നടന്ന സമയത്തോ അതിനു മുൻപോ ഈ പ്രദേശത്തുണ്ടായിരുന്നവരും, സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരും ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും പുറത്തിറങ്ങുമ്പോൾ പരമാവധി കൂട്ടമായി പോകാനും, അപരിചിതരായ ആളുകളുമായി ഇടപെടുമ്പോൾ അതീവ ശ്രദ്ധ പുലർത്താനും അധികൃതർ നിർദ്ദേശിച്ചു.
  കഴുത്തിൽ കുത്തേറ്റ 17 വയസ്സുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. നെൽസണിനടുത്തുള്ള ബ്രയർഫീൽഡിൽ ലങ്കാഷെയർ പോലീസിൽ നിന്നുള്ള സായുധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് വിന്യസിക്കപ്പെട്ടു, കൊലപാതകശ്രമത്തിന് സംശയിക്കുന്ന 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ കഴുത്തിന് പിന്നിൽ കുത്തേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, 3:06 BST ന് വുഡ് സ്ട്രീറ്റിലേക്ക് വിളിച്ചതായി സേന അറിയിച്ചു. അവളുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് കറുതപ്പെടുന്നു. "ഇത് പ്രാദേശിക സമൂഹത്തിൽ ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം, കൂടുതൽ പട്രോളിംഗ് ഇന്ന് വൈകുന്നേരം പ്രദേശത്ത് ഉണ്ടാകും," ഒരു സേന വക്താവ് പറഞ്ഞു. കുത്തേറ്റതിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ, അല്ലെങ്കിൽ ഡോർബെൽ ക്യാമറ ദൃശ്യങ്ങളുടെ സിസിടിവി കൈവശം ഉണ്ടെങ്കിൽ, മുന്നോട്ട് വരണമെന്ന് ലങ്കാഷെയർ പോലീസ് അഭ്യർത്ഥിച്ചു.
    മാഞ്ചസ്റ്ററിലെ സ്കൂളിൽ വിദ്യാർത്ഥിനി നടത്തിയ കത്തി ആക്രമണത്തിൽ, ആകെ നടുക്കത്തിലാണ് സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും. ചൊവ്വാഴ്ചയാണ് ബ്ലാക്ക്‌ലി പ്രദേശത്തെ പ്ലാന്റ് ഹിൽ റോഡിലുള്ള കോ-ഓപ്പ് അക്കാദമിയിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും 27 വയസ്സുള്ള ഒരു പുരുഷ സ്റ്റാഫിനും കുത്തേറ്റത്. മാഞ്ചസ്റ്ററിലെ ഒരു സ്കൂളിൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ശേഷം 14 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങൾ ചുമത്തിയതായി തീവ്രവാദ വിരുദ്ധ പോലീസ് അറിയിച്ചു. സ്‌കൂൾ പരിസരത്ത് ബ്ലേഡുള്ള ഒരു വസ്തു കൈവശം വച്ചതിന് രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഭീകരവിരുദ്ധ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു ഭീകര സംഭവമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) വ്യക്തമാക്കി.   "കുറ്റങ്ങൾ ചുമത്തിയെങ്കിലും, ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്, ബ്ലാക്ക്ലി പ്രദേശത്തെ പ്രാദേശിക പോലീസിംഗ് സഹപ്രവർത്തകരുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു." എന്ന് കൗണ്ടർ ടെററിസം പോളിസിംഗ് നോർത്ത് വെസ്റ്റിന്റെ തലവൻ ഡിറ്റക്റ്റീവ് സൂപ്രണ്ട് ജോനാഥൻ ചാഡ്വിക്ക് പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളെയും അധ്യാപകനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മാനസികാരോഗ്യ നിയമപ്രകാരം പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നതായും പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടതായും ജിഎംപി പറഞ്ഞു.
Latest News
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ആതിഥേയരായ മെക്സിക്കോ. മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്‌ടെക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മെക്സിക്കോ ടൂർണമെന്റിന് മികച്ച തുടക്കം കുറിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെയും ആക്രമണാത്മക ശൈലിയിലുമാണ് മെക്സിക്കൻ താരങ്ങൾ കളം നിറഞ്ഞത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മെക്സിക്കോ മേൽക്കൈ പുലർത്തി. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കിയ ആതിഥേയർ ആദ്യ പകുതിയിൽ തന്നെ ലീഡ് നേടുകയും പിന്നീട് രണ്ടാം പകുതിയിൽ മറ്റൊരു ഗോൾ കൂടി നേടി വിജയം ഉറപ്പിക്കുകയുമായിരുന്നു. ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവ ഗോളാക്കി മാറ്റുന്നതിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ തങ്ങളുടെ ദേശീയ ജഴ്സിയണിഞ്ഞ് നൃത്തം വെച്ചും പാട്ടുപാടിയും വിജയം ആഘോഷിച്ചു. എന്നാൽ ഈ ഫുട്ബാൾ ആവേശം മനുഷ്യർ മാത്രമല്ല വേറെ ചിലരും ഏറ്റെടുത്തിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ തെരുവിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അമ്മയും മകനും തെരുവിലൂടെ നടന്നുപോകുന്നതാണ് വിഡിയോയുടെ തുടക്കം. അവർക്ക് തൊട്ടുപിന്നാലെ അങ്ങേയറ്റം ഗൗരവത്തിൽ നടന്നു നീങ്ങുന്ന ഒരു വളർത്തുതാറാവാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. അതും വെറുമൊരു താറാവല്ല, മെക്സിക്കൻ ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് ഈ കൊച്ചു താരം റോഡിലൂടെ നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണക്കാൻ വളർത്തുതാറാവിനെയും ജഴ്സിയണിയിച്ച് ഇറക്കിയ ഇവർക്ക് ചുറ്റുമുള്ളവർ ഒരു പ്രത്യേകതയുമില്ലാത്തതുപോലെയാണ് പെരുമാറിയത്. എന്തായാലും വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘ലോകകപ്പ് തുടങ്ങിയതേയുള്ളൂ, അതിനകം തന്നെ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു’ എന്നാണ് ഒരു കമന്‍റ്. ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയാണിത് മറ്റൊരാൾ കമന്റ് ചെയ്തു. മെക്സിക്കൻ ജഴ്സി ധരിച്ച ആ താറാവാണ് എന്റെ പുതിയ ഫേവറിറ്റ്. ഫുട്ബാളിനോട് മെക്സിക്കൻ ജനതക്കുള്ള ഈ ഭ്രാന്തമായ സ്നേഹം സമ്മതിക്കണം എന്നായിരുന്നു മറ്റൊരു പ്രതികരണം. വ്യാഴാഴ്ച മെക്സിക്കോക്കൊപ്പം ദക്ഷിണ കൊറിയയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. മെക്സിക്കൻ ആരാധകരും ദക്ഷിണ കൊറിയൻ ആരാധകരും മത്സരശേഷം ഒത്തുചേർന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെക്സിക്കൻ ആരാധകർ ദക്ഷിണ കൊറിയൻ ആരാധകർക്കൊപ്പം ചേർന്ന് വിഖ്യാതമായ ‘ഗങ്നം സ്റ്റൈൽ’ നൃത്തം ചെയ്യുന്നതും, ഒരു കൊറിയൻ ആരാധകനെ മെക്സിക്കൻ ആരാധകർ തോളിലേറ്റുന്നതുമൊക്കെ ലോകകപ്പ് മൈതാനങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്ന ഹൃദ്യമായ കാഴ്ചകളാണ്. ഏതായാലും, മെക്സിക്കോയുടെ മണ്ണിൽ തുടങ്ങിയ ഫുട്ബാൾ വിരുന്ന് വരും ദിവസങ്ങളിൽ കൂടുതൽ ആവേശകരമായ കാഴ്ചകളിലേക്ക് വഴിമാറുമെന്നതിൽ സംശയമില്ല. ഫുട്ബാൾ ആരാധകർക്ക് ആവേശം നൽകാൻ ഇത്തരം രസകരമായ സംഭവങ്ങൾ ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം ലോകകപ്പ് വേദിയായ മെക്സിക്കോയിൽ ഇനി വരുന്ന മത്സരങ്ങൾക്കായുള്ള ആവേശവും പ്രതീക്ഷയും ഈ വിജയത്തോടെ കൂടുതൽ ഉയർന്നിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിലെ മികച്ച പ്രകടനം തുടർന്നുള്ള മത്സരങ്ങളിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മെക്സിക്കൻ ടീം. അതേസമയം, ആദ്യ തോൽവിയിൽ നിന്ന് കരകയറി അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ASSOCIATION
ലണ്ടൻ: വ്യക്തിപരവും തൊഴിൽപരവുമായ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫലപ്രദമായ ആശയവിനിമയ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ദ്വിദിന അഭിനയ പരിശീലന കളരി ജൂൺ 27, 28 തീയതികളിൽ ലണ്ടനിൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴിൽപരവുമായ നേട്ടങ്ങൾക്ക് പുറമെ വ്യക്തമായ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടൽ നൈപുണ്യങ്ങളും അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അഭിനയ പരിശീലനം കലാപരമായ കഴിവുകൾ വളർത്തുന്നതിനപ്പുറം ആത്മവിശ്വാസം വർധിപ്പിക്കാനും ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുമുള്ള കഴിവ് വികസിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ പഠനമാർഗമായി കണക്കാക്കപ്പെടുന്നു. കുട്ടികളിൽ സൃഷ്ടിപരമായ ചിന്ത, കേൾവിക്കഴിവ്, സഹകരണ മനോഭാവം, വികാരബോധം എന്നിവ വളർത്തുന്നതിനും മുതിർന്നവരിൽ നേതൃത്വപാടവം, പൊതുപ്രസംഗ മികവ്, വ്യക്തിപരമായ അവതരണശേഷി, സാമൂഹിക ഇടപെടൽ നൈപുണ്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഈ പരിശീലന പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത അഭിനയ പരിശീലകനും കമ്മ്യൂണിക്കേഷൻ കോച്ചുമായ എസ്. എസ്. ശരൺ പരിശീലനത്തിന് നേതൃത്വം നൽകും. സംവേദനാത്മക പഠനരീതികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഇംപ്രൊവൈസേഷൻ പരിശീലനങ്ങൾ, അവതരണ സെഷനുകൾ, കഥാപാത്രാവിഷ്കാര അഭ്യാസങ്ങൾ എന്നിവയിലൂടെ പങ്കാളികൾക്ക് സമഗ്രമായ പഠനാനുഭവം ലഭ്യമാക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത. ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി പ്രായോഗിക പരിശീലനം തേടുന്ന എല്ലാവർക്കും ഈ പരിശീലന കളരി മികച്ച അവസരമായിരിക്കും. തീയതികൾ: ജൂൺ 27, 28 സ്ഥലം: ലണ്ടൻ സംഘാടനം: കലാഭവൻ ലണ്ടൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. Mob : 07841613973 Email : kalabhavanlondon@gmail.com 
റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ  റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട  ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷത്തെ റീജണൽ സ്പോർട്സ് യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ കായിക മേളയുടെ സംഘാടനത്തിൻ്റെ മേൽനോട്ടം വഹിക്കും.  റീജണൽ സ്പോട്സിൻ്റെ അവസാനവട്ട ഒരുക്കങ്ങൾ എല്ലാം പൂത്തിയായതായി യുക്മ ദേശീയ സമിതി അംഗം ജോർജ്ജ് തോമസ്, റീജണൽ  പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര, റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജണൽ ട്രഷറർ പോൾ ജോസഫ് എന്നിവർ അറിയിച്ചു. യോഗത്തിൽ അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. റീജണൽ ഭാരവാഹികളായ ജോസ് തോമസ്, രേവതി അഭിഷേക് , രാജപ്പൻ വർഗ്ഗീസ് ,അരുൺ ജോർജ്ജ്, സനൽ ജോസ്, അരുൺ സെബാസ്റ്റ്യൻ, ആനി കുര്യൻ, ബെറ്റ്സ്, സജീവ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: സജീവ് സെബാസ്റ്റ്യൻ ( സ്പോർട്സ് കോർഡിനേറ്റർ) - 07886319132 സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം: ABBEY STADIUM, BIRMINGHAM ROAD, REDDITCH, B97 6EJ.
മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ നടപടികൾ ജൂൺ 6 നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാൻ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങൾ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ.   വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടക്കുന്ന യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-ന് വാറിങ്ടണിലെ ലാച്ച്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ  അരങ്ങേറും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോർത്ത് വെസ്റ്റ് റീജിയൻ്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.  50, 100, 200, 400 മീറ്റർ  ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ. കൂടാതെ 50 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ 4X100 റിലേയും.  വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ്  (Ma's House)  നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്.  നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20-ന് സട്ടൺ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക്:   ബിനോയ് മാത്യു - 07533094770 uukmanwrc@gmail.com യുക്മ നേർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സിൻ്റെ സ്പോൺസേഴ്‌സ്: ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon's Academy of science).  പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)  ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)  ലൈഫ് ലൈൻ മോർട്ടഗേജ്‌ ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )  സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors) ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions) ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK) ജെ എം പി സോഫ്റ്റ്‌വെയർ (JMP Software) ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ് (click2bring grocery) എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)  റോസ്റ്റർ കെയർ (Roster Care) ഓറ ഫാഷൻസ് (AURA Fashions)   പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa) മാസ് ഹൈപ്പർ മാർക്കറ്റ്, പ്രസ്റ്റൺ (MAAS Hypermarket) മീഡിയ പാർട്ടണർ - യുക്മ ന്യൂസ് (UUKMA News) സ്റ്റേഡിയത്തിൻ്റെ വിലാസം: Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂൺ 27-ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും. മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ചുകൊണ്ട് 'ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് 'പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള 'കർമ്മശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്കാരം', യു കെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും. വേദി: ഉമ്മൻ ചാണ്ടി സ്മൃതി നഗർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമാണ്. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/d7Hv2rDyQ9d1UL4n7 പരിപാടിയുടെ പ്രധാന സംഘാടകരായ ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പരാജൻ, വൈസ് പ്രസിഡന്റ്‌ ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റ്‌ സോണി ചാക്കോ എന്നിവർ അറിയിച്ചു. പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന 'പുതുയുഗ സംഗമം 2026' മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
SPIRITUAL
സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷൻ 2026-ന് വത്തിക്കാൻ സിറ്റിയിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ തുടക്കമായി. സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്തരും അൽമായരും വിശുദ്ധ കുർബാനയിൽ സഹകാർമ്മികരാവുകയും പങ്കുചേരുകയും ചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ ഹൃദയഭാഗത്ത് വെച്ച് നടന്ന ഈ ദിവ്യബലി അർപ്പണം, സീറോ-മലങ്കര സഭയുടെ ആഴമേറിയ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും മിഷനറി ചൈതന്യത്തിന്റെയും ഉദാത്തമായ സാക്ഷ്യമായി മാറി. സഭയുടെ സമ്പന്നമായ ആത്മീയ പൈതൃകവും യൂറോപ്പിലും യുകെയിലുമുള്ള അതിന്റെ ഊർജ്ജസ്വലവും വളർന്നുകൊണ്ടിരിക്കുന്നതുമായ സാന്നിധ്യവും ഈ സന്ദർഭം വ്യക്തമാക്കി. കൃപാനിറഞ്ഞ ചരിത്ര നിമിഷം ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് തുടക്കം കുറിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷത്തിലേക്ക് സഭ പ്രവേശിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ, വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കൽ ഒത്തുചേരുന്നതും പത്രോസിന്റെ പിൻഗാമിയുമായുള്ള പൂർണ്ണ കൂട്ടായ്മയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതും ആത്മീയമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ തന്റെ വചനസന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സീറോ-മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദൈവം സഭയ്ക്ക് മേൽ ചൊരിഞ്ഞ സമൃദ്ധമായ കരുണയ്ക്ക് ഹൃദയപൂർവ്വം നന്ദി അർപ്പിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത കർദ്ദിനാൾ, ദൈവം നട്ടു നനച്ച  മുന്തിരിച്ചെടിയെക്കുറിച്ച് പ്രതിപാദിക്കുന്ന സങ്കീർത്തനം 80-നെക്കുറിച്ച് ധ്യാനിച്ചു. ഒരു മുന്തിരിച്ചെടി അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമേ അത് ഫലം പുറപ്പെടുവിക്കുകയുള്ളൂ എന്ന് അദ്ദേഹം സഭാംഗങ്ങളെ ഓർമ്മിപ്പിച്ചു. അതുപോലെ, സഭാ മക്കൾക്ക്  ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്നത് അവർ ക്രിസ്തുവിനോട് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ്. ∙"എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും." സുവിശേഷത്തിൽ നിന്നുള്ള യേശുവിന്റെ ഈ ക്ഷണം വെറുമൊരു ആത്മീയ ആദർശം മാത്രമല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ജീവിതശൈലിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുവിശേഷത്തിൽ പലവട്ടം ആവർത്തിച്ചു പറയുന്ന ഈ ആഹ്വാനം മഹത്തായൊരു വാഗ്ദാനവും നൽകുന്നുണ്ട്: ക്രിസ്തുവിൽ നിലനിൽക്കുന്നവർ സമൃദ്ധമായി ഫലം പുറപ്പെടുവിക്കും. തങ്ങൾ ക്രിസ്തുവിൽ വസിക്കുന്നുവെങ്കിൽ, അവരുടെ പ്രാർത്ഥനകൾ അവിടുത്തെ ഇഷ്ടപ്രകാരം കേൾക്കപ്പെടുകയും ഉത്തരം നൽകപ്പെടുകയും ചെയ്യുമെന്ന് കർത്താവ് തന്റെ ശിഷ്യന്മാർക്ക് ഉറപ്പുനൽകുന്നു. ഈ സുവിശേഷ സന്ദേശത്തിന്റെ ശക്തമായ മാതൃകകളായി മാർ ഈവാനിയോസിന്റെയും മാർ തിയോഫിലോസിന്റെയും ജീവിതങ്ങളെ കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. അവർ ക്രിസ്തുവുമായുള്ള അടുത്ത കൂട്ടായ്മയിൽ ജീവിച്ചതുകൊണ്ടാണ്, സഭയുടെ നവീകരണത്തിനും വളർച്ചയ്ക്കും ഐക്യത്തിനുമായി അവരുടെ പ്രവൃത്തികളിലൂടെ പ്രവർത്തിക്കാൻ ദൈവത്തിന് സാധിച്ചത്. ക്രിസ്തുവിൽ വേരൂന്നിയവരായി ജീവിക്കാനും സുവിശേഷ ദൗത്യത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കാനും അവരുടെ ജീവിതങ്ങൾ വിശ്വാസികളെ ഇന്നും പ്രചോദിപ്പിക്കുന്നു. വിശുദ്ധ പത്രോസിന്റെ ബലിപീഠത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ലഭിച്ച പദവിയെ ദൈവപരിപാലനയുടെ ദൃശ്യമായ അടയാളമെന്നും ആഗോള സഭയുമായുള്ള നമ്മുടെ കൂട്ടായ്മയുടെ ഓർമ്മപ്പെടുത്തലെന്നും കർദ്ദിനാൾ ക്ലിമീസ് വിശേഷിപ്പിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാക്കന്മാർ തങ്ങളുടെ ആത്മീയ മക്കളുടെ ഈ അനുഗൃഹീത സംഗമം സ്വർഗ്ഗത്തിലിരുന്ന് കണ്ട് തീർച്ചയായും സന്തോഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ദേവാലയത്തിൽ നിന്നുകൊണ്ട് സ്തുതിയുടെയും നന്ദിയുടെയും വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ, "ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്" എന്ന ക്രിസ്തുവിന്റെ ശാശ്വതമായ വാഗ്ദാനമാണ് വിശ്വാസികൾക്ക് ഓർമ്മ വന്നത്. സീറോ-മലങ്കര വിശ്വാസികൾ ക്രിസ്തുവിൽ നിലനിൽക്കാനും, അവിടുത്തെ രാജ്യത്തിനായി ഫലം പുറപ്പെടുവിക്കാനും, പൂർവ്വികർ തങ്ങളെ ഭരമേൽപ്പിച്ച ദൗത്യം മുന്നോട്ട് കൊണ്ടുപോകാനും വിളിക്കപ്പെട്ടവരാണെന്ന ശക്തമായ പ്രഖ്യാപനമായി ഈ ശുശ്രൂഷ മാറി. യൂറോപ്പ്-യുകെ കൺവെൻഷൻ 2026 ആരംഭിക്കുന്ന ഈ വേളയിൽ, ഈ കൃപാനിറഞ്ഞ നിമിഷത്തിന് സഭ ദൈവത്തിന് നന്ദി പറയുകയും, ഇത് വിശ്വാസത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും, സഭാപരമായ കൂട്ടായ്മ ആഴപ്പെടുത്താനും, ലോകത്തിൽ ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാൻ എല്ലാ പങ്കാളികളെയും പ്രചോദിപ്പിക്കാനും ഇടയാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന ഖ്യാതി നേടിയ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്. ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഈ മാസം 28-ന് കൊടിയേറും. തുടർന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങളുടെ നിറവിലായിരിക്കും. ജാതി-മത ഭേദമന്യേ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന മലയാളി സമൂഹത്തിന്റെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ. യുകെയിൽ ആദ്യമായി ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിലായിരുന്നു. അന്നുമുതൽ ഓരോ വർഷവും ആഘോഷങ്ങളുടെ പ്രൗഢി ഒട്ടും ചോരാതെ മാഞ്ചസ്റ്റർ തിരുനാൾ വിശ്വാസികളുടെ മനസ്സിൽ ഇടംപിടിച്ച് മുന്നേറുകയാണ്. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറിയും നടന്നുവരുന്നത്. പാരിഷ് ഡേയും ഗാനമേളയും ജൂൺ 27-ന് തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി ജൂൺ 27 ശനിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ “GRATIAS 2026” എന്ന പേരിൽ പാരിഷ് ഡേ ആഘോഷിക്കും. മിഷനിലെ വിവിധ കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായരും പിന്നണി ഗായിക നിയ ജോയും നയിക്കുന്ന ഗാനമേളയും അന്നേദിവസം പ്രധാന ആകർഷണമായിരിക്കും. ജൂൺ 28-ന് കൊടിയേറ്റ് ജൂൺ 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, നവേന എന്നിവ നടക്കും. അന്നേദിവസം വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും ഉൽപ്പന്ന ലേലവും ഉണ്ടായിരിക്കും. ദിനംപ്രതി വിശുദ്ധ കുർബാനയും നവേനയും തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30-ന് വിവിധ വൈദികരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നവേനയും നടക്കും.  * ജൂൺ 29: റവ. ഫാ. തോമസുകുട്ടി വാലുമ്മേൽ  * ജൂൺ 30: റവ. ഫാ. സുനി പടിഞ്ഞാറേക്കര  * ജൂലൈ 1: റവ. ഫാ. ജോസ് അന്തിയാംകുളം  * ജൂലൈ 2: സെന്റ് ആന്റണീസ് ദേവാലയ വികാരി റവ. ഫാ. എഡ്മണ്ട് മോണ്ട്ഗോമറി  * ജൂലൈ 3: റവ. ഡോ. വർഗീസ് താനമാവുങ്കൽ എന്നിവർ മുഖ്യകാർമികരാകും. ജൂലൈ 4-ന് പ്രധാന തിരുനാൾ ദിനാഘോഷം തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങൾ ജൂലൈ 4 ശനിയാഴ്ച നടക്കും. രാവിലെ 9.30-ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വൈദികനായ റവ. ഫാ. മിഖായേൽ കോച്ചേരി മുഖ്യകാർമികനാകും. തുടർന്ന് പൗരാണികത വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, പ്രത്യേക അനുഗ്രഹ പ്രാർത്ഥനകൾ, ആത്മീയ ശുശ്രൂഷകൾ, കുടുംബങ്ങളുടെ സമർപ്പണ പ്രാർത്ഥനകൾ, സ്‌നേഹവിരുന്ന് എന്നിവ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ 5-ന് സമാപന തിരുനാൾ ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സമാപന തിരുനാൾ ആഘോഷങ്ങൾ നടക്കും. വിശുദ്ധ കുർബാനയ്ക്ക് റോസ്മിനിയൻ സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായ റവ. ഫാ. ടോം പാട്ടശ്ശേരിൽ ഐ.സി. മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥം തേടി ഈ അനുഗ്രഹീതമായ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യാൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി പ്രവർത്തിച്ചുവരികയാണ്. പള്ളിയുടെ വിലാസം: സെന്റ് ആന്റണീസ് ദേവാലയം, ഡങ്കറി റോഡ്, മാഞ്ചസ്റ്റർ, M22 0WR.
ക്‌നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ബെര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപെട്ടു. രണ്ടാമത് ക്‌നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ഫാ :ഡോ :തോമസ് ജേക്കബ് മണിമല ഉദ്ഘാടനം  ചെയ്തു. ഫാ :ജോമോന്‍ പുന്നൂസ് അധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രസിഡന്റ് ഫാ :സജി എബ്രഹാം കൊച്ചേത്ത് സ്വാഗതം ആശംസിച്ചു. ഫാ :ജിന്‍സണ്‍ മുട്ട ത്തുകുന്നേല്‍ (Franciscan Capuchin) ഫാ :ടോമി അടാട്ട് (Research in Cyber Psychology ) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ ഡോ:ബിനോയി അലക്‌സ്, ഫാ:നിതിന്‍ സണ്ണി,ഫാ:ജെറിന്‍ ടി രാജു, ഫാ :ബിന്‍സു എബ്രഹാം, ഡീക്കന്‍ :രൂബല്‍ എബ്രഹാം, സുനില്‍ കൈതാരം, സമാജം വൈസ് പ്രസിഡന്റ് വെല്‍ക്കി രാജീവ്, ട്രസ്റ്റീ :ജീനാ ഷൈന്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിജി രെഞ്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയിനി എബി (ജോയിന്റ് സെക്രട്ടറി) നന്ദി പറഞ്ഞു. നോര്‍തേണ്‍ അയര്‍ലന്‍ഡ്, സ്‌കോലന്റ് എന്നിവിടങ്ങളില്‍ നിന്നും ഉള്‍പ്പെടെ ഏതാണ്ട് മുന്നൂറോളം വനിതാ സമാജ അംഗങ്ങള്‍ ഈ മീറ്റിംഗില്‍ പങ്കെടുത്തു. ക്‌നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ ഉച്ചക്ക് ശേഷം നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടെ സമ്മേളനം അവസാനിച്ചു.
SPECIAL REPORT
നമ്മൾ എല്ലാവരും ഉപയോ​ഗിക്കുന്ന ഒരു ആപ്പാണ് യൂ ട്യൂബ് അല്ലെ. വീഡിയോസ് കാണാനും ന്യൂസ് ലൈവ് കാണാനുമൊക്കെയാണ് നമ്മൾ യൂ ട്യൂബ് ഉപയോ‍​ഗിക്കുന്നത്. എന്നാൽ യൂ ട്യൂബ് ഉപ​ഭോക്താൾക്ക് പരസ്പരം ആപ്പിലൂടെ തന്നെ വീഡിയോസ് ഷെയർ ചെയ്യാനും ചാറ്റ് ചെയ്യാനും സാധിക്കുന്ന രീതിയൽ ഇൻ ചാറ്റ് ആപ്പ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് യൂ ട്യൂബ്. നമ്മൾ എല്ലാരും ഉപയോ​ഗിക്കുന്ന ഒരു ആപ്പാണ് യൂ ട്യൂബ് അല്ലെ. വീഡിയോസ് കാണാനും ന്യൂസ് ലൈവ് കാണാനുമൊക്കെയാണ് നമ്മൾ യൂ ട്യൂബ് ഉപയോ‍​ഗിക്കുന്നത്. എന്നാൽ യൂ ട്യൂബ് ഉപ​ഭോക്താൾക്ക് പരസ്പരം ആപ്പിലൂടെ തന്നെ വീഡിയോസ് ഷെയർ ചെയ്യാനും ചാറ്റ് ചെയ്യാനും സാധിക്കുന്ന രീതിയൽ ഇൻ ചാറ്റ് ആപ്പ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് യൂ ട്യൂബ്. പോളണ്ടിലും അയർലനഡിലുമാണ് പുതിയ മാറ്റം യൂട്യൂബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നാലെ യുഎസ്, യുകെ, ബ്രസീൽ, ഇറ്റലി, സിംഗപ്പൂർ തുടങ്ങിയ 40ളോ രാജ്യങ്ങളിലേക്ക് ഈ ഫീച്ചർ എത്തിക്കാനും യൂ ട്യൂബ് തയ്യാറെടുക്കുന്നുണ്ട്. സാധാരണയായി നമ്മൾ ഒരു വീഡിയോ കണ്ടാൽ അതി​ന്റെ ലിങ്ക് കോപ്പി ചെയ്ത് വാട്ട്‌സ്ആപ്പ് മറ്റു ചാറ്റിങ്ങ് ആപ്പുകളിൽ പോയാണ് വീഡിയോസ് അയ്ക്കുന്നത്. എന്നാൽ ഇനി മുതൽ ഇൻ ചാറ്റ് ആപ്പിലുടെ യൂ ട്യൂബിൽ നിന്ന് തന്നെ നേരിട്ട് വീഡിയോകൾ സുഹൃത്തുക്കൾക്ക് അയക്കാനും ചാറ്റ് ചെയ്യാനും കഴിയും. 18 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുളളൂ. ഈ ഫീച്ചർ പ്രവർത്തിക്കുന്ന രീതി യൂ ട്യൂബ് ആപ്പ് തുറക്കുക. ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. ഷെയർ ബട്ടൺ ടാപ്പ് ചെയ്യുക. ആർക്കാണോ വീ‍ഡിയോ ഷെയർ ചെയ്യാൻ പോകുന്നത് ആയാളുമായി ചാറ്റ് ചെയ്യുക അല്ലെങ്കിൽ അവർക്ക് ക്ഷണം അയിക്കുക. ഒരിക്കൽ ചാറ്റ് വഴി കാണക്ട് ചെയ്താൽ പീന്നിട് ഇരുവർക്കു പരസ്പരം ചാറ്റ് ചെയ്യാനും, വീഡിയോസ് ഷെയർ ചെയ്യാൻ സാധിക്കും. ഈ ഫീച്ചറിന് ഒരു പ്രത്യേക സന്ദേശ വിഭാ​ഗമുണ്ട് ഇത് ഉപയോ​ഗിച്ച് നിങ്ങൾക്ക് ചാറ്റ് തു‍ടങ്ങാവുന്നതാണ് അതിനായി മേസേജിൽ പോയി ഇൻവൈറ്റ് ചാറ്റിലേക്ക് ടാപ്പ് ചെയ്ത് ലിങ്ക് അയക്കവുന്നതാണ്. ആ വ്യക്തിക്ക് ഈ ചാറ്റ് സ്വീകരിക്കാനും അവഗണിക്കാനും കഴിയും. ഈ ലിങ്ക് 7 ദിവസമാണ് പ്രവർത്തിക്കുന്നത്. ഇനി വെറും വീഡിയോ പ്ലാറ്റ്‌ഫോം മാത്രമല്ല യൂ ട്യൂബ് മറിച്ച് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള ഒരു വഴിയുമാണ്.
CINEMA
മണിരത്നത്തിനൊപ്പം നിരവധി സിനിമകളിൽ സഹരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി. ഒരു സഹരചയിതാവിന് ഒരിക്കലും ഈ​ഗോ പാടില്ലെന്ന് പറയുകയാണ് സുഹാസിനിയിപ്പോൾ. അതോടൊപ്പം സഹരചയിതാവിനുണ്ടാകേണ്ട ​ഗുണങ്ങളെക്കുറിച്ചും സുഹാസിനി സിനി അഭിമുഖത്തിൽ പറഞ്ഞു.  "മണി എഴുതുന്ന ഏറ്റവും മികച്ച സീനായിരിക്കും സിനിമയിൽ വരുന്നത് എന്നല്ലേ നിങ്ങൾ കരുതുന്നത്. പക്ഷേ അങ്ങനെയല്ല, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച എഴുത്തുകളെല്ലാം ചവറ്റുകുട്ടയിലാണ് കൂടുതലും കിടക്കുന്നത്. ഏറ്റവും മികച്ച സീനുകളൊക്കെ എഴുതിയത് ചുരുട്ടി കൂട്ടി അദ്ദേഹം ചവറ്റുകുട്ടയിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ കാര്യം എങ്ങനെയാണെന്ന് വച്ചാൽ, ഒരു നാല് വരി എഴുതിയാൽ പോലും അത് ഞാൻ ഭദ്രമായി സൂക്ഷിച്ചു വയ്ക്കും. എന്നാൽ അദ്ദേഹം അങ്ങനെയല്ല. ഈ സിറ്റുവേഷന് ഇത് യോജിച്ചതല്ലെങ്കിൽ ചുരുട്ടി കൂട്ടി കളയും. വേറെ പടത്തിനായി അത് മാറ്റിവയ്ക്കുകയൊന്നുമില്ല. പുതിയ കഥാപാത്രത്തിനായി പുതിയത് എഴുതും. മുൻപ് എഴുതിയ സംഭവം പൊടി തട്ടിയെടുത്ത് പോളിഷ് ചെയ്ത് എടുക്കുന്ന രീതി അദ്ദേഹത്തിനില്ല. എല്ലാ കാര്യങ്ങളും പുതിയതായി ചെയ്താൽ മാത്രമേ അത് ശരിയാവുകയുള്ളൂ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഞാനൊരു പത്ത് പേജ് എഴുതി കൊടുത്താൽ അതിൽ നിന്ന് രണ്ട് പേജ് മണി എടുത്താൽ തന്നെ വലിയ കാര്യം. സഹ രചയിതാവിന് ഒരിക്കലും ഈ​ഗോ പാടില്ല. സഹരചയിതാവായി എഴുതി കൊടുക്കുന്ന കാര്യം ആദ്യമൊക്കെ തിരക്കഥാകൃത്ത് നിരസിക്കുമെന്ന കാര്യമുറപ്പാണ്. ഇത് ശരിയല്ല എന്നേ അവർ ആദ്യം പറയുകയുള്ളൂ. ശരിയായി വരുന്ന ഒരു സമയം വരും. ഉദാഹരണം പറയുകയാണെങ്കിൽ റോജയ്ക്ക് വേണ്ടിയാണ് ഞാനാദ്യം സീൻ എഴുതുന്നത്. അതിൽ മധുബാല അവതരിപ്പിച്ച കഥാപാത്രം ഭർത്താവിനെ കാണാതെ പോയെന്ന് പറഞ്ഞ് പരാതി പറയുന്ന ഒരു രം​ഗമുണ്ട്. 'റോജ' എഴുതുന്ന സമയത്ത് ഒരു കന്നഡ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി നോ മാൻസ് ലാൻഡി (കശ്മീർ) ലായിരുന്നു ഞാൻ. അനുഭവവും ഒരു എഴുത്തുകാരന് കൂട്ടായി വരും. അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത് 24 മണിക്കൂറും അവിടെ സൈനികരുണ്ടെന്ന കാര്യം. ശത്രുക്കൾ വന്നാലും ഇല്ലെങ്കിലും സൈനികർ അവിടെ ഉണ്ടാകണം. കൊടുംതണുപ്പുള്ളപ്പോഴും കൊടിയ വേനലിലും എന്ത് പ്രശ്നം വന്നാലും അവിടെ അവരുണ്ടാകണം. അത് എനിക്ക് റോജയിൽ ഉപയോ​ഗിക്കാൻ പറ്റി. കശ്മീരിലെ എന്റെ ഷൂട്ടിങ്ങിന് ശേഷമായിരുന്നു റോജയുടെ ഷൂട്ട് തുടങ്ങാനിരുന്നത്. കശ്മീരിൽ ഞാൻ‌ പോയപ്പോൾ കണ്ട കാര്യമാണ് ഞാനതിൽ എഴുതിയത്. അതൊരു സഹരചയിതാവിന്റെ ​ഗുണമാണ്. എന്നാൽ ഞാൻ എഴുതിയത് വായിച്ചിട്ട് മണി സാർ എന്നോട് ചോദിച്ചത്, നീ എന്നോട് ഈ പറഞ്ഞ കാര്യം ഒരു മന്ത്രിയുടെ മകളായിരുന്നുവെങ്കിൽ പറയുമോ എന്നായിരുന്നു. ഒരു സഹരചയിതാവ് എന്ന നിലയിൽ ഞാൻ എന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് എഴുതുന്നത്. പക്ഷേ ആ സിനിമയുടെ പ്രധാന രചയിതാവ് ആ സമയത്തെ സമകാലിക വിഷയങ്ങളെക്കൂടി നോക്കിയിട്ടാണ് എഴുതുക. അത്തരമൊരു മനസിലാക്കലും സഹകരണവും ഒരു സഹരചയിതാവിന് എപ്പോഴുമുണ്ടാകണം".- സുഹാസിനി പറഞ്ഞു.
മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. വിജയ് ആന്റണിയുടെ നായകനാകുന്ന നൂറു സ്വാമി എന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ശശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംവിധായകന്‍ മിഷ്‌കിന്‍ സ്വാസികയുടെ കാല്‍തൊട്ടു വണങ്ങിയതാണ് ആ സംഭവം. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം അതിഥിയായി എത്തിയതായിരുന്നു മിഷ്‌കിന്‍. വിജയ് ആന്റണി, സ്വാസിക എന്നിവരെ മിഷ്‌കിന്‍ പ്രത്യേകം അഭിനന്ദിച്ചു. 'ഈ ചിത്രത്തിലെ നായികാവേഷം സ്വാസിക മനോഹരമാക്കി. ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവ് കുറേ നാളുകള്‍ക്കു ശേഷമാണ് ഉണ്ടാകുന്നത്. അത്രമേല്‍ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നല്‍കി'യെന്നും മിഷ്‌കിന്‍ പറഞ്ഞു. സംസാരം പൂര്‍ത്തിയാക്കി സദസിലേക്കിറങ്ങിച്ചെന്ന അദ്ദേഹം ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മിഷ്‌കിന്‍ സ്വാസികയുടെ കാലില്‍ വീണു. ഒരുനിമിഷം അമ്പരന്ന സ്വാസിക അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പിക്കുകയും തിരിച്ച് കൈകൂപ്പി വണങ്ങുകയും നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയും ചെയ്തു. സംവിധായകന്‍ ശശിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എത്ര പ്രശസ്തിയിലെത്തിയാലും ഓസ്‌കര്‍ പുരസ്‌കാരം വാങ്ങിയെന്നു പറഞ്ഞാലും ഒരു നാള്‍ മരണം നമ്മെ കീഴ്‌പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നൂറു സാമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അങ്ങനെയല്ല, ദൈവമാണ് അദ്ദേഹം. ഒരിക്കല്‍ ഒരു കഥയെഴുതി അദ്ദേഹം തന്നെ വിളിച്ച് അതൊന്ന് കേള്‍ക്കാമോ എന്ന് ചോദിച്ചു. മുപ്പതിലേറെ വര്‍ഷം അനുഭവ സമ്പത്തുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ പഴയ അസിസ്റ്റന്റിനോട് ഈ കഥയൊന്ന് കേള്‍ക്കുമോ എന്ന് ചോദിക്കുകയാണ്. ശശിയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നും മിഷ്‌കിന്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഇപ്പോഴിതാ സംഗീതയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്. നേരത്തേ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും സംഗീതയേയും മക്കളെയും കണ്ടിട്ടില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിച്ചിരുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു. മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.
NAMMUDE NAADU
തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് പത്ത് ലക്ഷം രൂപ ധനസഹായം നൽകി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ​ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബോച്ചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ പ്രസാദ് ആണ് തുക കൈമാറിയത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി ആർ എം രവി, സെക്രട്ടറി കെ ​ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോബി ചെമ്മമ്ണൂർ ഇന്റർനാഷ്ണൽ ​ഗ്രൂപ്പ്  പി ആർ ഒ ജോജി എംജെ സ്വാ​ഗതവും, ജെനീഷ് ഓസ്കാർ നന്ദിയും പറഞ്ഞു.
പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നു നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന സമയത്തെക്കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചതോടെ സമാധാന ശ്രമങ്ങളുടെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഞായറാഴ്ച കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വരുംദിവസങ്ങളില്‍ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി പാകിസ്താനിലെ ഇസ്ലാമബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പ്രാഥമിക കരാറില്‍ ഒപ്പിട്ടേക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ചര്‍ച്ചകളുടെ ഫലമായി രൂപംകൊണ്ട കരാര്‍ പ്രകാരം ആഗോള എണ്ണവ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യും. അതിന് പകരമായി ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ ഒരു ഭാഗം വിട്ടുനല്‍കാനും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും അമേരിക്ക തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ച വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്. ഉയര്‍ന്ന അളവില്‍ ശേഖരിച്ചിട്ടുള്ള യുറേനിയം ശേഖരം പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രിത അളവില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ഇറാന്റെ നിലപാട്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ ആണവ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കും. അതേസമയം കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ലെബനനിലും സമാധാനം പുലരണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മേഖലയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആ രാജ്യത്തിനു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമഗ്ര സമാധാനം സാധ്യമല്ലെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ലെബനനിലെ സൈനിക നടപടികളില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗുരുതരമായത്. ഹോര്‍മുസ് കടലിടുക്കിലുണ്ടായ സംഘര്‍ഷങ്ങളും എണ്ണ ഗതാഗതത്തിലെ തടസ്സങ്ങളും ആഗോള ഊര്‍ജ വിപണിയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ എണ്ണവിലയിലെ അനിശ്ചിതത്വം കുറയാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശമിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കരാര്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മുമ്പും പലതവണ വൈകുകയും തടസ്സപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ തുടര്‍നടപടികള്‍ നിര്‍ണായകമാകുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Channels
സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്. നേരത്തെ സുധിയുടെ പേരില്‍ രേണുവിനും കുടുംബത്തിനും വീട് വച്ചു നല്‍കാന്‍ നേതൃത്വം വഹിച്ചത് ഫിറോസായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രേണവുവിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫിറോസ് പങ്കുവച്ചത്.‌‌ രേണു ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണെന്നാണ് ഫിറോസ് പറയുന്നത്. എന്ത് രോഗമാണെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക് ഫിറോസ് നല്‍കിയ മറുപടി കാന്‍സര്‍ ആണെന്നായിരുന്നു. രേണുവിന് കാന്‍സര്‍ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് രേണു പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോയും രേണു പങ്കുവച്ചിരുന്നു. ഫിറോസിന്റെ വാക്കുകളിലേക്ക്: സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍. ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്‍കുന്ന റീലുകളും വിഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ. അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്. അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വിഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.
ലോകം കാല്‍പന്താവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധയത്രയും ഫുട്‌ബോള്‍ ലോകകപ്പിലാണ്. കളി നടക്കുന്നത് അങ്ങ് ദൂരെയാണെങ്കിലും ഇങ്ങ് കേരളത്തിലും ആവേശത്തിന് ഒരു കുറവുമില്ല. ഫ്‌ളക്‌സുകളും കട്ടൗട്ടുകളും വെല്ലുവിളികളും വാക്‌പോരുമൊക്കെയായി മലയാളികള്‍ കാല്‍പ്പന്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ലോകകപ്പ് ആവേശക്കാഴ്ചകള്‍ നിറയുകയാണ്. സാധാരണക്കാരും സിനിമാക്കാരും രാഷ്ട്രീ നേതാക്കളുമെല്ലാം ചേരി തിരിഞ്ഞു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സും ആവേശത്തിലാണ്. ഇതിനിടെ ബിഗ് ബോസ് വിന്നറായ ദില്‍ഷ പ്രസന്നന്‍ പങ്കുവച്ചൊരു റീലാണ് ചര്‍ച്ചയായി മാറുന്നത്. ബ്രസീലിന്റെ ജേഴ്‌സിയണിഞ്ഞെത്തി ഫുട്‌ബോള്‍ കളിക്കുകയും ചില്ലറ കസറത്തുകള്‍ കാണിക്കുകയും ചെയ്യുന്ന ദില്‍ഷയാണ് വിഡിയോയിലുള്ളത്. വിഡിയോ രസകരമായി തന്നെ ദില്‍ഷ ചെയ്തിട്ടുണ്ട്. എന്നാല്‍ വിഡിയോയുടെ പശ്ചാത്തലത്തിന്റെ പാട്ടിന്റെ കാര്യത്തില്‍ ചെറുതായി ഒന്ന് പാളിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബ്രസീലിന്റെ ജേഴ്‌സിയണിഞ്ഞ് ദില്‍ഷ ചുവടുവെക്കുന്നത് പോര്‍ച്ചുഗല്‍ ടീമിന്റെ പാട്ടിനാണ്. മാത്രമല്ല, ദില്‍ഷ വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകള്‍ അര്‍ജന്റീനയെന്നും മെസിയെന്നുമാണ്. ഇതോടെ താരത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സിലെത്തിയിരിക്കുകയാണ്. 'തവിടും പിണ്ണാക്കും അറിയാതെ ലോകകപ്പ് ആകുമ്പോള്‍ ഇറങ്ങിക്കോളും, ആരൊക്കെ ഏതൊക്കെ ടീമില്‍ കളിക്കുന്നെന്ന് പോയിട്ട് ആ നടക്ക് നടക്കുന്നത് ലോകകപ്പ് ആണോ എന്ന് വരെ അറിയുമോ എന്ന് സംശയമുണ്ട്' എന്നാണ് ചിലരുടെ പരിഹാസം. ബ്രസീല്‍ ജയിക്കണം. അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദില്‍ഷേ..bratugalntina ഫാന്‍ ആണോ, കൊയിലാണ്ടിയുടെയും ബ്രസീലിന്റെയും പേര് കളയാന്‍...അയ്യേ അയ്യയ്യേ, പറ്റുന്ന പണിയ്ക്ക് നിന്നാല്‍ പോരെ, ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ല ലേ, അവനവന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാം, അത് ചെയ്യാം. വേറെ ഒന്നും പറയുന്നില്ല' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.
പല മേഖലകളിൽ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്‍മി ജയൻ. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്‍മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിൻറെ മൂന്നാം സീസണിൽ മത്സരാർഥിയായും ലക്ഷ്‍മി എത്തിയിരുന്നു. ലക്ഷ്‍മിയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും ലക്ഷ്മി മനസു തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു സെലിബ്രിറ്റിയെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ സംസാരിക്കുന്നത്. ''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർ‌ക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല. എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ‌ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.
മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്‍കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്‌ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികൾക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. 'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കിൽ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായി. ഞങ്ങൾ ഈ ഷോസിന് ട്രാവൽ ചെയ്യും. 18 വയസ്സിൽ ഞാൻ യുകെ സ്വിറ്സർലൻഡ് ജർമനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമകളും മികച്ചതാണ്. ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്‌നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി. പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന്‍റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി. പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്‌നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള്‍ എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള്‍ ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്‍റസ്ട്രിയില്‍ നില്‍ക്കുന്നത്. എന്‍റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്‍റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്‍റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നൊരു നടന്‍. എന്‍റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,' രഞ്ജിനി പറഞ്ഞു.
മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന്‍ യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്‌റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. രേണുവിന്റെ കരച്ചില്‍ അഭിനയമാണെന്നും അതിന് ഓസ്‌കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില്‍ കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്‌സ്‌ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള്‍ അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍. 'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു. ‌‌ പ്രൊമോഷന്‍ പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്‌റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.
BUSINESS
ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. നിരവധി ഉപയോക്താക്കളുണ്ടെങ്കിലും ആപ്പ് പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങള്‍ വാട്ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  റഷ്യ- നിയമപരമായ ലംഘനങ്ങള്‍ ആരോപിച്ച് വാട്സ്ആപ്പിനെ വിലക്കിയ ഒടുവിലത്തെ രാജ്യമാണ് റഷ്യ. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ റഷ്യ ആപ്പിന് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആപ്പായ മാക്‌സിലേക്ക് മാറാന്‍ രാജ്യം പൗരന്മാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാക്‌സ് സര്‍ക്കാരിന് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പങ്കിടാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സന്ദേശങ്ങള്‍ സ്വകാര്യമാണെന്ന് ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഈ ആപ്പില്‍ ഇല്ല. വഞ്ചന, തീവ്രവാദ കേസുകളില്‍ മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം റഷ്യ ചില വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈന - 2017 ല്‍, ചൈന ഗ്രേറ്റ് ഫയര്‍വാള്‍ എന്ന പേരില്‍ ഒരു സമഗ്ര വാട്സ്ആപ്പ് നിരോധനം നടപ്പിലാക്കി, വിദേശ സെര്‍വറുകളുമായുള്ള എല്ലാ ട്രാഫിക്കും തടഞ്ഞു. വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ സര്‍ക്കാര്‍ ഭരണകൂട നിരീക്ഷണ ശേഷികള്‍ക്ക് ഭീഷണിയായി കാണുന്നു. പ്രധാനമായും ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റും സെന്‍സര്‍ഷിപ്പുമായും ബന്ധപ്പെട്ടായിരുന്നു നിയന്ത്രണം. ദൈനംദിന ആശയവിനിമയത്തിനായി, ചൈനീസ് ഉപയോക്താക്കള്‍ വിചാറ്റ് പോലുള്ള ആഭ്യന്തര ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു, അവ സന്ദേശമയയ്ക്കലിനൊപ്പം സംയോജിത പേയ്മെന്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഉത്തരകൊറിയ - ലോകത്തിലെ ഏറ്റവും നിയന്ത്രിതമായ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൊന്നാണ് ഉത്തരകൊറിയയിലുള്ളത്. 2016 മുതല്‍ രാജ്യത്തെ ആളുകള്‍ക്ക് വാട്സ്ആപ്പും ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാന്‍ കഴിയില്ല. പബ്ലിക് ഇന്റര്‍നെറ്റ് ആക്സസ്സില്‍ സര്‍ക്കാര്‍ വളരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവരപ്രവാഹം നിയന്ത്രിക്കുന്നതിനും പുറത്തുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനുമായുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം. യുഎഇ - 2017 മുതല്‍ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മിക്ക വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ൃ സേവനങ്ങളും യുണൈറ്റഡ് യുഎഇ വിലക്കി. വാട്സ്ആപ്പ് വോയ്സ്, വിഡിയോ കോളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ടെക്സ്റ്റ് മെസേജിങ് അനുവദനീയമാണ്. ഇറാന്‍- കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന്‍ പലതവണ വാട്സ്ആപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു വിലക്കുകള്‍ക്ക് കാരണം. 2024 ല്‍ ഇറാന്‍ വാട്സ്ആപ്പിനുള്ള വിലക്ക് പിന്‍വലിച്ചു. ആഭ്യന്തര കലാപങ്ങളുടെയും രാഷ്ട്രീയ പ്രതിഷേധങ്ങളുടെയും സമയത്ത് ആഭ്യന്തര ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ അധികാരികള്‍ അതൃപ്തരാണ്. ഇതൊക്കെയാണെങ്കിലും, പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ ഉപയോക്താക്കള്‍ വെല്ലുവിളികള്‍ നേരിടുകയാണ്.
മെറ്റായുടെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് എന്നിവയുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ആപ്പുകൾ ലോഗിൻ ചെയ്യാനോ ഫീഡ് റിഫ്രഷ് ചെയ്യാനോ സാധിക്കുന്നില്ലെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ആപ്പുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘എറർ’ മെസേജുകളാണ് കാണിക്കുന്നത്. മെറ്റാ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ, സാങ്കേതിക തടസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിച്ചത്. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റ് പതിപ്പുകളിലും സാങ്കേതിക തടസം നേരിട്ടു. പിന്നാലെ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും പവർബാങ്ക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായിട്ടുണ്ട്. പ്രത്യേകിച്ച് ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്. നിങ്ങൾ ഏത് പവർബാങ്ക് തെരഞ്ഞെടുക്കുന്നു എന്നുള്ളത് ഫോൺ ചാർജ് തീർന്നു ഓഫ് ആകുന്നത് തടയാൻ മാത്രമല്ല നമ്മുടെ സുരക്ഷയെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മികച്ച പവർബാങ്ക് തെരഞ്ഞെടുക്കുന്നതിലൂടെ ഫോൺ വലിയ തോതിൽ ചൂടാകുന്നതും, ബാറ്ററി കേടാകുന്നത് തടയാനും സഹായിക്കും. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും പവർബാങ്ക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായിട്ടുണ്ട്. പ്രത്യേകിച്ച് ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്. നിങ്ങൾ ഏത് പവർബാങ്ക് തെരഞ്ഞെടുക്കുന്നു എന്നുള്ളത് ഫോൺ ചാർജ് തീർന്നു ഓഫ് ആകുന്നത് തടയാൻ മാത്രമല്ല നമ്മുടെ സുരക്ഷയെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മികച്ച പവർബാങ്ക് തെരഞ്ഞെടുക്കുന്നതിലൂടെ ഫോൺ വലിയ തോതിൽ ചൂടാകുന്നതും, ബാറ്ററി കേടാകുന്നത് തടയാനും സഹായിക്കും. എത്ര ശേഷിയുള്ള പവർബാങ്ക് വാങ്ങണം എന്നുള്ളതാണ് പലരുടെയും സംശയം. ദൈനംദിന ഉപയോഗത്തിന് 10,000 എംഎഎഎച്ച് ശേഷിയുള്ള പവർബാങ്ക് ഏറ്റവും അനുയോജ്യമായതാണ്. നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ ഇത് ഇടാൻ പറ്റും. നിങ്ങൾക്ക് നിങ്ങളുടെ ലാപ്ടോപ്പ് ചാർജ് ചെയ്യാനോ അല്ലെങ്കിൽ പവർബാങ്കിന്റെ ഉപയോ​ഗം കൂടുതലോ ആണെങ്കിൽ 20,000എംഎഎഎച്ച് ശേഷിയുള്ള പവർബാങ്ക് വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നിൽ കൂടുതൽ ഡിവൈസുകൾ ഒരുമിച്ച് ചാർജ് ചെയ്യാനും ഇതുവഴി സാധിക്കും. ചാർജിങ്ങിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാൻ ആർക്കും താത്പര്യമില്ല. ഫാസ്റ്റ് ചാർജിങ് ആയിട്ടുള്ള പവർബാങ്കുകൾ സമയം ലാഭിക്കാനും ഏറെ സഹായകമാണ്. കൂടുതൽ പോർട്ടുകൾ ഉള്ളത് ഒരുമിച്ച് ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാനും സഹായിക്കും. പവർബാങ്ക് ഒരിക്കലും സൂര്യപ്രകാശം ഏൽക്കുന്നിടത്ത് വെക്കരുത്. അതുപോലെ നനവുള്ള സ്ഥലങ്ങളിലും വെക്കാതിരിക്കുക. തലയണക്കും ബ്ലാങ്കറ്റിനും താഴെ പവർബാങ്ക് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. പവർബാങ്ക് വീർത്തുവരികയോ അമിതമായി ചൂടാകുകയോ അതിൽ നിന്നും മണം വരികയോ ചെയ്താൽ ഉടൻ തന്നെ ആ പവർബാങ്ക് മാറ്റേണ്ടതാണ്.
HEALTH
2026 ഫിഫ ലോകകപ്പ് മെക്സിക്കോയിൽ ഇന്ന് തുടക്കം കുറിക്കുമ്പോൾ, ആവേശം നിറഞ്ഞ ഉറക്കമില്ലാത്ത രാത്രികൾക്കായി കാത്തിരിക്കുന്ന ദശലക്ഷക്കണത്തിന് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ ഒരാളാണോ നിങ്ങളും? മിക്ക മത്സരങ്ങളും ഇന്ത്യയിൽ ടെലികാസ്റ്റ് സമയം അർദ്ധരാത്രിയിലോ പുലർച്ചയിലോ ആകും. അതുകൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്!. ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ വമ്പൻ ശക്തികൾ മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ചെറുതും വലുതുമായ സ്ക്രീനിന് മുന്നിൽ ഒട്ടും ആവേശം ചോരാതെ ആരാധകരും അണിനിരക്കും. അതിൽ ധാരാളം കുട്ടി ആരാധകരും ഉണ്ടാകും. നാല് വർഷത്തിൽ ഒരിക്കലുള്ള മത്സരമാമാങ്കം എങ്ങനെ മിസ്സാക്കും! ഉറക്കത്തിൽ കോംപ്രമൈസ് ചെയ്യാനും ആളുകൾ റെഡിയാണ്. എന്നാൽ ഏതാണ്ട് ഒരു മാസം നീണ്ടും നിൽക്കുന്ന മത്സങ്ങൾ നിങ്ങളുടെ ഉറക്കത്തിൻ്റെ താളം തെറ്റിക്കാനും ഇത് 'ഡിലേയ്ഡ് സ്ലീപ്പ് ഫേസ്' സിൻഡ്രോമിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉറക്കക്കുറവ് ഉൽപ്പാദനക്ഷമത, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ കാര്യമായി തന്നെ ബാധിക്കാം. സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് നമ്മുടെ സർക്കാഡിയൻ താളത്തെ ബാധിക്കും. രാത്രി സ്ക്രീൻ നോക്കുന്നത് നമ്മുടെ തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിൻ്റെ ആവേശം ആ പ്രോത്സാഹനത്തെ ശക്തിപ്പെടുത്തുന്നതാണ്. ഫുട്ബോൾ മത്സരം കഴിഞ്ഞുള്ള പകൽ അമിതമായ ക്ഷീണവും അത് ജോലിയിലും ദൈനംദിന ജീവിതത്തെ പോലും ബാധിക്കാൻ കാരണമാകും. ആവേശ മത്സരത്തിനൊടുവിൽ തങ്ങൾ പിന്തുണയ്ക്കുന്ന ടീം തോറ്റുപോയാൽ സമ്മർദം കൂടും അത് വീണ്ടും ഉറക്കം നഷ്ടപ്പൊനും അടുത്ത ദിവസം മുഴുവൻ നിരാശപ്പെടുത്തുകയും ചെയ്യും. ഫുട്ബോൾ മത്സരം മിസ്സാക്കാതെ തന്നെ ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ മാർ​ഗമുണ്ട്, ചില ടിപ്സ് ഇതാ:     കളിയുടെ തലേന്ന് ഉറക്കത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം, അതായത് മത്സരം ശനിയാഴ്ച പുലർച്ചെ ഒരു മണിക്കാണെങ്കിൽ, വ്യാഴാഴ്ച രാത്രിയിലെ ഉറക്കത്തിൻ്റെ ദൈർഘ്യം കൂട്ടുക. ഇത് ഉറക്കകുറവു കുറയ്ക്കാൻ സഹായിക്കും.      അടുത്ത ദിവസം ഉച്ചകഴിഞ്ഞ് (അർദ്ധരാത്രിയിലെ മത്സരത്തിന് ശേഷം) 15-20 മിനിറ്റ് മയക്കം ഗുണം ചെയ്യും. രാത്രിയിൽ കളി കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് തടയുന്ന ഒരു ആന്റി-ഗ്ലെയർ കണ്ണട ധരിക്കുന്നത് തലച്ചോറിന് മെലറ്റോണിൻ നിലനിർത്താൻ സഹായിക്കുന്നു, അത് മത്സര ശേഷം വേഗം ഉറക്കം കിട്ടാൻ സഹായിക്കും. ചെറുചൂടുവെള്ളത്തിലുള്ള കുളി, ശ്വസന വ്യായാമം, കോഗ്നിറ്റീവ് ഷഫിൾ ടെക്നിക് പോലുള്ളവ പരീക്ഷിക്കുന്നത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിക്കുന്നു.     ഉറങ്ങുന്നതിന് നാലോ അഞ്ചോ മണിക്കൂർ മുമ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സാധാരണ ഉറക്കചക്രം നിലനിർത്താൻ സഹായിക്കും.     മത്സരത്തിന് ശേഷമുള്ള പകൽ ഉണരുമ്പോൾ വാം അപ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സഹായകരമാണ്. അതിനായി സൂര്യപ്രകാശം കൊള്ളുന്നത് ആരോഗ്യകരമായിരിക്കും.     ലാപ്‌ടോപ്പുകളിലോ സ്മാർട്ട്‌ഫോണുകളിലോ മത്സരം കാണുന്നതിനേക്കാൾ സുരക്ഷിതമായ അകലത്തിൽ നിന്ന് ടെലിവിഷനിൽ മത്സരം കാണുന്നതാണ് താരതമ്യേന നല്ലത്. 
PRAVASI VARTHAKAL