ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കപ്പലുകൾക്ക് ഉണ്ടാകുന്ന ഷിപ്പിംഗ് തടസ്സങ്ങൾ ലഘൂകരിക്കാൻ ഇറാനുമായുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
"ഞാൻ ഇപ്പോൾ അവരുമായി സംസാരിക്കുകയാണ്, എന്റെ സംസാരം ചില ഫലങ്ങൾ നൽകിയിട്ടുണ്ട്," അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
എന്നിരുന്നാലും, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും ഒരു സുപ്രധാന എണ്ണ ഷിപ്പിംഗ് ചാനലായ ഇടുങ്ങിയ ജലപാതയിലൂടെ കടന്നുപോകാൻ ഒരു "പുതപ്പ് ക്രമീകരണം" ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിക്കും ടെഹ്റാനും ഇടയിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാകയുള്ള ഗ്യാസ് ടാങ്കറുകൾ ഈ കടലിടുക്കിലൂടെ കടന്നുപോയി. ഇന്ത്യൻ പതാകയുള്ള ഇരുപത്തിരണ്ട് കപ്പലുകൾ ഇപ്പോഴും ഈ കനാൽ വഴി കടന്നുപോകാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 40-50% ഈ കടലിടുക്ക് വഴിയാണ് വരുന്നതെന്നതിനാൽ ഈ ചാനൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാജ്യത്തിന്റെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയുടെ പകുതിയോളം, ദ്രവീകൃത പെട്രോളിയം വാതക കയറ്റുമതിയുടെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് നടത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ പാചക വാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട് , ഇത് ഗാർഹിക ഉപയോക്താക്കൾ പരിഭ്രാന്തിയോടെ ഗ്യാസ് വാങ്ങാൻ പ്രേരിപ്പിക്കുകയും ചില റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയും ചെയ്തു.
ടെഹ്റാനുമായി ഇന്ത്യയുടെ ചർച്ചകൾ തുടരുകയാണെന്ന് ജയ്ശങ്കർ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. "ഇത് തുടരുകയാണ്. ഇത് എനിക്ക് ഫലങ്ങൾ നൽകുന്നുണ്ടെങ്കിൽ, സ്വാഭാവികമായും ഞാൻ അത് നോക്കുന്നത് തുടരും," അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി വികസിക്കുമ്പോൾ ഇന്ത്യ വളരെ തന്ത്രപരമായ ഒരു നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായേലുമായി ഡൽഹി അടുത്ത ബന്ധം പുലർത്തുകയും അമേരിക്കയുമായി തന്ത്രപരമായ സഹകരണം വളർത്തിയെടുക്കുകയും ചെയ്യുന്നു, എന്നാൽ ഇറാനുമായി ദീർഘകാല രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളുമുണ്ട്.
ഈ വർഷത്തെ ഓസ്കാറിൽ മികച്ച ചിത്രം ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ 'വൺ ബാറ്റിൽ ഓഫ് അനദർ' നേടി.
മികച്ച നടിക്കുള്ള ഓസ്കാർ നേടുന്ന ആദ്യ വനിതയായി ഹാംനെറ്റിന്റെ ജെസ്സി ബക്ക്ലിയും , മികച്ച ഛായാഗ്രാഹകനുള്ള ഓസ്കാർ നേടുന്ന ആദ്യ വനിതയായി സിന്നേഴ്സിന്റെ ഓട്ടം ഡ്യൂറാൾഡ് അർക്കാപോവും ചരിത്രം സൃഷ്ടിച്ചു.
സിന്നേഴ്സിലെ ഇരട്ട സഹോദരന്മാരായ സ്മോക്ക് ആൻഡ് സ്റ്റാക്കിനെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചുകൊണ്ട് മൈക്കൽ ബി ജോർദാൻ പറഞ്ഞു, "എനിക്ക് മുമ്പ് വന്ന ആളുകൾ കാരണമാണ് ഞാൻ ഇവിടെ നിൽക്കുന്നത്".
മികച്ച നടിക്കുള്ള ഓസ്കാർ നേടിയ ആദ്യ ഐറിഷ് വനിതയായി ഹാംനെറ്റിന്റെ ജെസ്സി ബക്ക്ലി മാറി.
ഛായാഗ്രഹണ അവാർഡ് നേടിയ ആദ്യ വനിതയായി സിന്നേഴ്സിന്റെ 'ഓട്ടം ഡ്യൂറാൾഡ് അർക്കാപോവ് ചരിത്രം സൃഷ്ടിച്ചു.
ഈ വർഷത്തെ ഓസ്കാറിൽ തിമോത്തി ചാലമെറ്റിന് വിജയം നഷ്ടമായി. മാർട്ടി സുപ്രീം എന്ന സിനിമയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. യുവ പുരുഷ അഭിനേതാക്കളെ അവരുടെ വലിയ നിമിഷത്തിനായി കാത്തിരിക്കാൻ പ്രേരിപ്പിച്ച ചരിത്രമാണ് അക്കാദമി വോട്ടർമാർക്ക് ഉള്ളതെന്ന് വിമർശകർ പറയുന്നു
Latest News
കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ ഇന്നും ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു കൗതുകകരമായ കണ്ടെത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പാണ്ടയുടെ മുഖം പോലെ തോന്നിക്കുന്ന രൂപമുള്ള ഒരു ചെറിയ കടൽജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ജപ്പാനിലെ കുമേജിമ ദ്വീപിന് സമീപമുള്ള കടലിൽ, ഏകദേശം 10 മുതൽ 20 മീറ്റർ വരെ ആഴത്തിൽ ഈ അപൂർവ ജീവിയെ കണ്ടെത്തിയതാണ്. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായ ഈ ജീവിക്ക് ക്ലാവെലിന ഒസിപ്പാൻഡേ (Clavelina ossipandae) എന്ന ശാസ്ത്രീയ നാമമാണ് നൽകിയിരിക്കുന്നത്.
ഈ ചെറിയ ജീവിയുടെ ശരീരത്തിലുള്ള വെള്ളയും കറുപ്പും നിറത്തിലുള്ള അടയാളങ്ങൾ പാണ്ടയുടെ കണ്ണും മൂക്കും പോലെ തോന്നുന്ന രൂപം നൽകുന്നു. സുതാര്യമായ ശരീരത്തിനുള്ളിൽ കാണുന്ന വെള്ള നിറത്തിലുള്ള അസ്ഥികൂടം പോലെയുള്ള ഘടന യഥാർത്ഥത്തിൽ അതിന്റെ ശ്വസന അവയവങ്ങളിലെ രക്തക്കുഴലുകളാണ്.
പാണ്ടയുടെ രൂപവും ശരീരത്തിനുള്ളിലെ അസ്ഥികൂടം പോലെയുള്ള ഘടനയും കാരണം ഇതിന് “സ്കെലിറ്റൺ പാൻഡ സീ സ്ക്വിർട്ട്” എന്ന വിളിപ്പേരും ലഭിച്ചു. ഒരു ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ള വളരെ ചെറുതായ ജീവിയാണ് ഇത്. കടൽവെള്ളത്തിൽ ഉള്ള പ്ലവകങ്ങളെ അരിച്ചെടുത്താണ് ഇവയുടെ പ്രധാന ആഹാരം.
ഈ ജീവി സീ സ്ക്വിർട്ടുകൾ എന്ന വിഭാഗത്തിൽപ്പെടുന്ന നട്ടെല്ലില്ലാത്ത ജീവിയാണ്. എന്നാൽ പരിണാമപരമായി ഇവക്ക് നട്ടെല്ലുള്ള ജീവികളുമായി ദൂരബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ ജീവിയെക്കുറിച്ചുള്ള ഔദ്യോഗിക ശാസ്ത്രീയ വിവരങ്ങൾ 2024-ലാണ് പുറത്ത് വന്നത്. എന്നാൽ സമുദ്രത്തിൽ ഇവ എത്രത്തോളം വ്യാപകമായി കാണപ്പെടുന്നുവെന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. ജപ്പാനിലെ പവിഴപ്പുറ്റുകൾക്കിടയിൽ മാത്രമായി കണ്ടുവരുന്ന ഇവ ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപ്പെടാതെ ഒളിഞ്ഞുകിടന്നതായും ഗവേഷകർ പറയുന്നു.
പാണ്ടയെ ഓർമ്മിപ്പിക്കുന്ന ഈ കുഞ്ഞൻ കടൽജീവിയുടെ കണ്ടെത്തൽ, സമുദ്രലോകത്ത് ഇനിയും അനവധി അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുകയാണെന്നതിന് മറ്റൊരു തെളിവാണ്. കടലിന്റെ ആഴങ്ങളിൽ നടക്കുന്ന ഇത്തരം പുതിയ കണ്ടെത്തലുകൾ, പ്രകൃതിയുടെ വൈവിധ്യവും പരിണാമത്തിന്റെ അത്ഭുതങ്ങളും കുറിച്ച് ശാസ്ത്രലോകത്തിന് കൂടുതൽ പഠനവാതിലുകൾ തുറക്കുകയാണ്.
ASSOCIATION
പീറ്റർബോറോ / പറവൂർ: യു കെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.
എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ മാർച്ച് 14ന് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.
സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐ ഓ സി (യു കെ) - പീറ്റർബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.
'സ്നേഹവീടി'ന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ് നേതാവ് നവാസ്, എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.
ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും 'ബിരിയാണി ചലഞ്ച്' പോലുള്ള പദ്ധതികൾ സംഘടിപ്പിച്ചുമാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തിയത്. പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ - അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തവും സഹായ സഹകരണവുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും സാക്ഷാത്കരിക്കാൻ സഹായിച്ചത്.
ഐ ഓ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് , ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് - പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ,ഡിനു എബ്രഹാം, കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു എന്നിവരാണ് ഈ സ്വപ്നപദ്ധതിയുടെ നേതൃനിരയിൽ പ്രവർത്തിച്ചത്.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് എന്നും മുൻതൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും അതിനായി കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകകളും എന്നും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിൻ്റെ പതിനാറ് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നൂറ്റി അൻപത്തഞ്ച് പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്. യുക്മ നഴ്സസ് ഫോറം (UNF), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (UCF), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും, യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്. യുക്മ അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസോസിയേഷനുകൾ secretary.ukma@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ 2026 ഏപ്രിൽ 15 ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയല്‍ ഓള് യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാര്‍ഡിഫ് ഡ്രാഗന്‍സ് ചാമ്പ്യന്മാരായി. അകാലത്തില്‍ നമ്മെ വിട്ടുപോയ കാര്‍ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിച്ച ടൂര്‍ണമെന്റ്City & Local Guides
കാര്‍ഡിഫ് നഗരത്തിന്റെ ലോര്‍ഡ് മേയര്‍ അഡ്രിയന്‍ റോബ്സണ്, കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്, വോളിബോള്‍ വെയില്‍സ് ചെയര്മാന് കാള്‍ ഹാര്‍വുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ആശിഷിന്റെ പിതാവ് തങ്കച്ചന് ടൂര്‍ണമെന്റിന്റെ ആദ്യ സര്‍വീസ് നിര്‍വഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും ലിവര്‍പൂള്‍ ലയണ്‍സ്, ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ്, rdx മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് ഡ്രാഗന്‍സ് എന്നിവര്‍ ആണ് സെമിയിലേക്ക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കാര്‍ഡിഫ് ഡ്രാഗന്‍സ്, rdx മാഞ്ചസ്റ്റര്‍ എന്നിവര്‍ ഫൈനലിലേക്ക് നടന്നു കയറി. ഫൈനലില്‍ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും, ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാര്‍ഡിഫ് ഡ്രാഗണ്‍സിന് മുന്നില്‍ മാഞ്ചസ്റ്റര്‍ ടീം അടിപതറുകയായിരുന്നു. മുന്‍ ജൂനിയര്‍ ഇന്ത്യന്‍ പ്ലെയര്‍ ആകാശ്, മുന്‍ കേരള താരം മാര്‍ഷല്‍, ആര്‍മിയുടെ താരം മാര്ട്ടിന്, പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാര് അണിനിരന്ന മാഞ്ചസ്റ്റര്‍ ടീമിന് കളിയുടെ ഒരു ഘട്ടത്തില്‍ പോലും കാര്‍ഡിഫിനു മേല്‍ അധിപത്യം നേടാന്‍ കഴിഞ്ഞില്ല.
ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓള് റൗണ്ടറും മാഞ്ചസ്റ്ററിനു മേല്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തില്‍ ഇഞ്ചുറിയില്‍ പതുങ്ങിയ എമില്‍ കൂടി ഫോമില്‍ എത്തിയപ്പോള്‍ സെറ്റര്‍ ആല്‍ബര്‍ട്ടിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കാര്‍ഡിഫിന്റെ സര്‍വീസ് ''മെഷീന് ''ശുഭം ആക്രമിച്ചു കളിച്ചപ്പോള്‍ മാഞ്ചസ്റ്ററിന്റെ പാസുകള്‍ ബാക്ക് കോര്‍ട്ടില്‍ മാത്രം നിന്നു. ഒരുപക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതിന് ഉള്ള മധുരപ്രതികാരം. ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കര്‍ ആയി കാര്‍ഡിഫിന്റെ ബിനീഷ്, ഓള് റൗണ്ടര്‍ ആയി കാര്‍ഡിഫിന്റെ ശുഭം, സെറ്റര്‍ ആയി മാഞ്ചസ്റ്ററിന്റെ ആകാശ്, എമെര്‍ജിങ് പ്ലെയര്‍ ആയി കാര്‍ഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു.
ലിവര്‍പൂള്‍: യുകെയിലെ മലയാളി കായിക ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന 'രണ്ടാമത് ഓള് യുകെ ആം റെസ്ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യന്‍ഷിപ്പ്' ലിവര്‍പൂളിലെ വിസ്റ്റണ്‍ ഹാളില്‍ വച്ച് വന്‍ വിജയകരമായി സമാപിച്ചു. ലിവര്‍പൂള്‍ ടൈഗേഴ്സ് സംഘടിപ്പിച്ച ഈ ബൃഹത്തായ മത്സരത്തിന് ഹരികുമാര്‍ ഗോപാലന് ആണ് കോര്‍ഡിനേറ്ററായി നേതൃത്വം നല്‍കിയത്.
യുക്മ (UUKMA) നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷാജി വരാക്കുടി പരിപാടി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ട്രഷറര്‍ ഷിജോ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പോരാട്ടങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കരുത്തര്‍ മാറ്റുരച്ചു. സണ്ണി സെബാസ്റ്റ്യന്‍, തോമസ് ജോസഫ് എന്നിവര്‍ മത്സരങ്ങളുടെ ഔദ്യോഗിക റഫറിമാരായി സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വിജയത്തിന് ശേഷം എത്തിയ ഈ രണ്ടാം പതിപ്പില്‍ വനിതകള്‍ക്കായി പ്രത്യേകം മത്സരവിഭാഗം ഏര്‍പ്പെടുത്തിയത് വലിയ ശ്രദ്ധയാകര്‍ഷിച്ചു. വാശിയേറിയ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍:മലയാളി കല്യാണം
പുരുഷ വിഭാഗം വിജയികള്‍:
55-65 Kg:
ഒന്നാം സ്ഥാനം: അജയ്
രണ്ടാം സ്ഥാനം: ജയന് ജോര്‍ജ്
65-75 Kg:
ഒന്നാം സ്ഥാനം: ടോം ജേക്കബ്
രണ്ടാം സ്ഥാനം: സ്റ്റിനോയ് ബെന്നി
75-85 Kg:
ഒന്നാം സ്ഥാനം: ജിതിന് മാത്യു
രണ്ടാം സ്ഥാനം: സുനീഷ് (കണ്ണന്)
85-95 Kg:
ഒന്നാം സ്ഥാനം: എല്‍ദോ
രണ്ടാം സ്ഥാനം: ലൂക്ക് എബ്രഹാം
95+ Kg:
ഒന്നാം സ്ഥാനം: സിജോ ജോസഫ്
രണ്ടാം സ്ഥാനം: ലിജിന്‍ ജോണ്സണ്
വനിതാ വിഭാഗം വിജയികള്‍:
Below 75 Kg:
ഒന്നാം സ്ഥാനം: ട്വിങ്കിള്‍ ജോര്‍ജ്
രണ്ടാം സ്ഥാനം: ഷേര്‍ളി സ്റ്റാന്‍ലി
Above 75 Kg:
ഒന്നാം സ്ഥാനം: ലൂസി ജോര്‍ജ്
രണ്ടാം സ്ഥാനം: ബിജി സാജു
വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. മത്സരത്തോടനുബന്ധിച്ച് നടന്ന റാഫിള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ലഭിച്ചു.രണ്ടാം പതിപ്പിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ സംഘാടകര്‍ സംതൃപ്തി രേഖപ്പെടുത്തി. കായിക പ്രേമികളുടെ ആവേശം കണക്കിലെടുത്ത് വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ ഗോപാലന് അറിയിച്ചു. യുകെയിലെ മലയാളി കായിക രംഗത്ത് പുതിയൊരു ചരിത്രം കുറിക്കാന്‍ ഈ പരിപാടിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SPIRITUAL
ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇക്കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച രാവിലെ മുതല്‍ ന്യൂ കാസില്‍ സേജ് ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കപ്പെട്ടു. മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലം രാഹുല്‍ ശങ്കരന് നമ്പൂതിരിയുടെ മുഖ്യ കാര്മികത്തില് തികച്ചും ഭക്തിസാന്ദ്രമായി സംഘടിപ്പിക്കപ്പെട്ട ഈ പൊങ്കാല മഹോത്സവത്തില്‍ മുപ്പതിലധികം പൊങ്കാല സമര്‍പ്പണം നടക്കുകയും നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളാവുകയും ചെയ്തു.
അന്നേദിവസം രാവിലെ 10 മണിക്ക് അനില്‍ ശിവാനന്ദന്, സോമന് നാരായണന് എന്നിവര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തിയതോടുകൂടി പൊങ്കാല മഹോത്സവത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് പൊങ്കാല സമര്‍പ്പണം 11.30 ഓടുകൂടി പണ്ടാര അടുപ്പില്‍ നിന്നും പകര്‍ന്ന ദീപം എല്ലാ പൊങ്കാല അടുപ്പിലേക്കും പകരുകയുണ്ടായി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ടും, നാമജപ ഘോഷാന്തരീക്ഷത്തിലും, ദേവീചൈതന്യത്തിലും ആണ് ഈ പൊങ്കാല സമര്‍പ്പണം സംഘടിപ്പിക്കപ്പെട്ടത്.
പൊങ്കാല മഹോത്സവം വിജയിപ്പിക്കുവാന്‍ അകമഴിഞ്ഞു സഹായസഹകരണങ്ങള്‍ നല്കിയവരെയും, പൊങ്കാല അര്‍പ്പിച്ച ഭക്ത ജനങ്ങളെയും, പങ്കെടുത്തവരെയും, പൊങ്കാല അര്‍പ്പിക്കുവാന്‍ താല്പര്യപ്പെടുകയും എന്നാല്‍ പല കാരണങ്ങളാല്‍ വരാന്‍ കഴിയാതിരുന്നവരെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടെയും ന്യൂ ക്ലാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും കടപ്പാടും സ്നേഹവും അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. 2026 മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.
അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,നാമസങ്കീർത്തനം,താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.പ്രത്യേക വഴിപാടുകളായ പൊങ്കാല സമർപ്പണം,പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ് ചടങ്ങുകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവൻ - 07405513236
സുബാഷ് ശാർക്കര - 07519135993
രമ രാജൻ - 07576492822
ലണ്ടന്‍: യാക്കോബായ സുറിയാനി സഭ എല്ലാ വര്‍ഷത്തെപ്പോലെയും ഈ വര്‍ഷവും യുകെ ഭദ്രാസനത്തിലെ 50ല്‍ പരം ദേവാലയങ്ങളില്‍ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പരിശുദ്ധ സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മൊത്രാപ്പോലീത്ത വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ കാലേകൂട്ടി ജോലി കാര്യങ്ങള്‍ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
SPECIAL REPORT
ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകളില്‍ ഒന്നായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉടൻ പിൻവലിക്കുമെന്ന് മെറ്റ. 2026 മെയ് 8-ന് ശേഷം ഇൻസ്റ്റാഗ്രാം ചാറ്റുകളില്‍ ഈ സുരക്ഷാ ഫീച്ചർ ലഭ്യമാവില്ല. പ്ലാറ്റ്ഫോമിന്റെ സപ്പോർട്ട് പേജിലൂടെയാണ് കമ്പനി ഈ മാറ്റം ഔദ്യോഗികമായി അറിയിച്ചത്.
അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും അല്ലാതെ മറ്റാർക്കും (മെറ്റയ്ക്ക് പോലും) സന്ദേശങ്ങള്‍ വായിക്കാൻ കഴിയാത്ത രീതിയിലുള്ള സാങ്കേതിക വിദ്യയാണിത്. ഹാക്കർമാരില്‍ നിന്നും മൂന്നാം കക്ഷികളില്‍ നിന്നും സന്ദേശങ്ങള്‍ക്ക് ഇത് പൂർണ സുരക്ഷ നല്കുന്നു. വളരെ കുറച്ചാളുകള്‍ മാത്രമാണ് ഫീച്ചർ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാണ് മെറ്റ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ പിൻവലിക്കുന്നത്. വാട്സാപ്പില്‍ എൻക്രിപ്ഷൻ 'ഡിഫോള്‍ട്ട്' ആയി ലഭ്യമാണ്. എന്നാല്‍, ഇൻസ്റ്റാഗ്രാമില്‍ ഉപയോക്താക്കള്‍ ഈ ഫീച്ചർ പ്രത്യേകം തെരഞ്ഞെടുക്കണം.
എൻക്രിപ്ഷൻ ഫീച്ചർ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികള്‍ മെറ്റയ്ക്ക് മേല്‍ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു. ഈ സമ്മർദം തീരുമാനത്തിന് പിന്നിലുണ്ടെന്ന് സൂചന. നിലവില്‍ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ ഉള്ളവർ മെയ് 8-ന് മുമ്പായി സന്ദേശങ്ങളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. ഇത് സംബന്ധിച്ച നിർദേശങ്ങള്‍ ആപ്പിനുള്ളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. പഴയ വേർഷൻ ഉപയോഗിക്കുന്നവർ ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടി വരും.
എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങള്‍ മെറ്റയുടെ സെർവറുകളിലൂടെ കടന്നുപോകുമ്പോള്‍ കമ്പനിക്ക് അവ പരിശോധിക്കാൻ സാധിക്കും. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തടയാൻ ഇത് ഉപകരിക്കുമെന്നാണ് മെറ്റയുടെ വാദം. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നവർക്ക് വാട്സാപ്പ് ഉപയോഗിക്കാമെന്നാണ് മെറ്റയുടെ നിർദേശം. ഇൻസ്റ്റാഗ്രാമിനെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായും വാട്സാപ്പിനെ ഒരു പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായും നിലനിർുകയാണ് മെറ്റയുടെ ലക്ഷ്യം.
CINEMA
സംവിധായകൻ ബ്ലെസിയുടെ മകന് അദിതിന്റെ വിവാഹത്തിനെത്തി നടൻ മോഹൻലാൽ. വിവാഹച്ചടങ്ങിൽ നിന്നുള്ള മോഹൻലാലിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
മോഹന്‍ലാല്‍, മീര ജാസ്മിന്, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്, ജോണി ആന്റണി തുടങ്ങി നിരവധി പേരാണ് വധൂവരൻമാരെ ആശംസിക്കാനായെത്തിയത്. ബ്ലെസിയുമായുള്ള അടുപ്പത്തെക്കുറിച്ചും മോഹൻലാൽ വിവാഹവേദിയിൽ വച്ച് സംസാരിച്ചു.
പത്മരാജന്റെ അസിസ്റ്റന്റ് ആയിരുന്ന കാലം മുതല്‍ താന്‍ കാണുന്ന ബ്ലെസി പിന്നീട് തനിക്ക് കരിയറിലെ മൂന്ന് മികച്ച സിനിമകള്‍ നല്കിയ കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിച്ചു. “എന്റെ മകന്റെ കല്യാണം നടക്കുന്നതു പോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.
ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ മകന് എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം.
എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.”, -മോഹന്‍ലാല്‍ പറഞ്ഞു. തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും ഒരുമിച്ച സിനിമകള്‍. തന്മാത്രയിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
മമ്മൂട്ടിയെ കുറിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങളെ മുൻനിർത്തിയുള്ള യൂട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാർ. മമ്മൂട്ടി പറയുന്നതിനെ സീരിയസ് ആയി എടുക്കേണ്ടതില്ലെന്നും അദ്ദേഹം അത് ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോരുത്തർക്കും ഓരോ നേച്ചർ അല്ലേ?. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു. അതൊരു തെറ്റിദ്ധാരണ പരത്തി. അതൊന്നും സാരമില്ല. പോട്ടേ… അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ? മലയാള സിനിമയ്ക്ക് എത്ര വലിയ സംഭാവനകൾ നൽകിയാളാണ്. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ്. അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അതിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല. അദ്ദേഹം കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ അഭിമാനകരമായ ഒരു വ്യക്തിയാണ്. ആ വ്യക്തിയെ കുറിച്ച് അനാവശ്യമായ ചർച്ചകൾ പാടില്ല. അതൊക്കെ അങ്ങ് വിട്ടേക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജില്ല സെക്രട്ടറിക്കും ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനും ഒന്നും സംഭവിക്കില്ല. ജില്ല സെക്രട്ടറി ജില്ല സെക്രട്ടറി അല്ലാതെ ആവുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയേയും ഇഷ്ടപ്പെടും. മമ്മൂക്കയുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണ്.
നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായി തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഇതുപോലെ ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അത് അത്ര സീരയസായി എടുക്കേണ്ടതില്ല. ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല. വെറുതെ അങ്ങ് പറയുന്നതാണ്. കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്നയാളല്ല. ഇങ്ങോട്ട് വിരട്ടുകയൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ട് ആരെങ്കിലും വിരട്ടിയാൽ പുള്ളി പേടിച്ച് പോകും. ദുഷ്ടനൊന്നുമല്ല പാവമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നിസാരമായി വിടണം. അല്ലാതെ അധിക്ഷേപിക്കേണ്ടതില്ല. ആ വിഷയം സംസാരിക്കേണ്ടതില്ല, ചർച്ച ചെയ്യേണ്ടതില്ല… വിട്ടേക്കുക. അദ്ദേഹം ഒരു വല്യേട്ടനാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല. പൊതുവിൽ ഒരു വല്യേട്ടനാണ്. എല്ലാവരേയും പുള്ളി അങ്ങനെയങ്ങ് വിരട്ടും', ഗണേഷ് കുമാറിന്റെ വാക്കുകൾ.
വയനാട് ടൌണ്‍ഷിപ്പിൽ മമ്മൂട്ടി സന്ദർശിച്ചതിനിടെ സി പി എം ജില്ലാസെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വലിയ വിവാദമാണ് ഉയർന്നത്. ദുരന്തസമയത്ത് കയ്മെയ് മറന്ന് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട ജില്ലാ സെക്രട്ടറി ഷഫീഖിനെ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് മമ്മൂട്ടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്നാണ് വിമർശനം ഉയർന്നത്. തനിക്കൊപ്പം നടന്നാൽ താൻ സി പി എമ്മിൻ്റെ ഭാഗമായി എത്തിയതാണെന്ന് ആളുകൾ തെറ്റിധരിക്കുമെന്നായിരുന്നു മമ്മൂട്ടി ഷഫീഖിനോട് പറഞ്ഞത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണവും കടുത്തു.
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് , ഹിന്ദി സിനിമകളിലും അഭിനയിച്ച് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് അമല പോൾ. സുഹൃത്ത് ജഗദ് ദേശായിയുമായി 2023ലാണ് താരം വിവാഹിതയാകുന്നത്. ഇവർക്കിപ്പോൾ ഒരു മകനുമുണ്ട്. 2024 ജൂണിൽ ആയിരുന്നു മകന്റെ ജനനം. ഇപ്പോഴിതാ മകനെ കുറിച്ച് അമല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ജഗദുമായി കണ്ടുമുട്ടി രണ്ട് മാസത്തിനുള്ളിൽ താൻ ഗർഭിണിയായെന്ന് അമല പോൾ പറയുന്നു. ശേഷമാണ് വിവാഹം നടന്നതെന്നും കുഞ്ഞ് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തങ്ങളുടെ റിലേഷൻ എങ്ങനെ ആകുമെന്ന് പറയാനാകുമായിരുന്നില്ലെന്നും അമല പോൾ പറഞ്ഞു.
“ഞങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസം ആയപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. അതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമുള്ളതാക്കി. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന് ഇല്ലായിരുന്നുവെങ്കില്‍ ഈ ബന്ധം എങ്ങനെ പോകുമെന്ന് പറയാനാവില്ല. മകന് വന്നതിന് ശേഷം ഞങ്ങളുടെ ഈഗോ എല്ലാം മാറ്റിവച്ച്, ബേബിക്ക് പ്രാധാന്യം കൊടുത്തു. ഞങ്ങളുടെ ബന്ധം കൂടുതല്‍ ആരോഗ്യകരമായി മാറി. അവന് ഡിവൈന്‍ ആണ്. ദൈവം ഞങ്ങള്‍ക്ക് തന്ന കുഞ്ഞാണവൻ. അതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്”, എന്നായിരുന്നു അമല പോളിന്റെ വാക്കുകൾ.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച അമലയുടെ ധൈര്യത്തെ പ്രശംസിച്ച് കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റുകളും. ചിലർ നെഗറ്റീവ് കമന്റുകളും ഇട്ടിട്ടുണ്ട്. ഭാവി തലമുറയ്ക്ക് തെറ്റായ മാർഗനിർദേശങ്ങളാണ് ഇവർ നൽകുന്നതെന്നാണ് ഈ കന്റുകൾ. വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്ന വിവരം മുൻപും അമല പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.
NAMMUDE NAADU
കീവ്: ഇറാന്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ വേണ്ട സഹായം പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നൽകാമെന്ന വാഗ്ദാനവുമായി യുക്രെെൻ. ഡ്രോൺ പ്രതിരോധരംഗത്തുള്ള സേവനങ്ങൾ നൽകാൻ രാജ്യം തയ്യറാണ്. എന്നാൽ സേവനങ്ങൾക്ക് ഇനി മുതൽ രാജ്യങ്ങൾ പണം നൽകണമെന്നും യുക്രൈന് പ്രസിഡന്റ് വ്ലാഡിമിർ സെലെന്‍സ്കി പറഞ്ഞു.
യുക്രൈനിലെ നഗരങ്ങളിൽ ആക്രമണം നടത്തുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാൻ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനം യുക്രെെനിൽ ഉണ്ട്.
സ്വന്തം രാജ്യത്തിന്റെ പ്രതിരോധം ദുർബലപ്പെടാത്ത രീതിയിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള സാധ്യതകൾ പഠിച്ചു വരികയാണ്. ഇതിനായി യുക്രൈനിലെ വിദേശ,പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികൾ വിലയിരുത്താനുമായി വിദഗ്ധ സംഘങ്ങളെ നാല് രാജ്യങ്ങളിലേക്ക് യുക്രെെൻ അയച്ചിട്ടുണ്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ,ജോർദാനിലെ യുഎസ് സൈനിക താവളം എന്നി സ്ഥലങ്ങളിലാണ് സംഘം സന്ദർശിച്ചത്. ''ഇറാനുമായി ഞങ്ങൾ യുദ്ധത്തിലല്ല. ഷാഹെദ് ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനേക്കുറിച്ചു പഠനം നടത്തുക മാത്രമാണ് ലക്ഷ്യം'' സെലെന്‍സ്കി വ്യക്തമാക്കി.
യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സൂചന നല്കി ഇറാന്. വെടിനിര്‍ത്തലിന് ഇറാന് ആഗ്രഹിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കാലം സ്വയം പ്രതിരോധം തുടരാനാണ് തീരുമാനമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി പറഞ്ഞു. വെടിനിര്‍ത്തലിന് ഇറാന് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാന് നേതൃത്വത്തിനുണ്ടെന്നും അരഗ്ചി പറഞ്ഞു.
ആക്രമണം ആവര്‍ത്തിക്കില്ലെന്ന് പൂര്‍ണമായി ബോധ്യം വരുമ്പോഴും തങ്ങളുടെ നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടായെന്ന് കരുതുമ്പോഴുമല്ലാതെ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാന് വ്യക്തമാക്കിയിരിക്കുന്നത്. അറബി വാര്‍ത്താ പ്ലാറ്റ്ഫോമായ അല്‍-അറബി അല്‍-ജദീദിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാന് വ്യക്തമാക്കി. യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ പ്രാദേശിക സഹകരണം ആവശ്യമാണെന്നും അരഗ്ചി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് യുഎസിനും അവരുടെ സഖ്യകക്ഷികള്‍ക്കും ഒഴികെ എല്ലാവര്ക്കും തുറന്നിരിക്കുന്നുവെന്നും ഇറാന് വ്യക്തമാക്കി. മാര്‍ച്ച് 8ന് ഇറാന്റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മുജ്തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല.
Channels
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചിട്ട് നാല് മാസങ്ങൾ പിന്നിടുകയാണ്. ഷോയിലൂടെ നിരവധി പേരാണ് പ്രേക്ഷകർക്ക് ഇതിനകം സുപരിചിതരായി മാറിയത്. അക്കൂട്ടത്തിലൊരാളാണ് അനീഷ്. കോമണറായി എത്തി പിന്നീട് സീസൺ ഫൈനലിൽ ഫസ്റ്റ് റണ്ണറപ്പായ ആളാണ് അനീഷ്. അനുമോൾ ആയിരുന്നു സീസൺ 7ലെ വിജയി. ഷോ അവസാനിച്ച് മാസങ്ങൾ പിന്നിട്ടതിന് പിന്നാലെ അനുമോളും അനീഷും തമ്മിൽ പേരെടുത്ത് പറയാതെ കൊമ്പുകോർത്തിരുന്നു. അനുമോളാണ് ബിഗ് ബോസ് വിന്നറെന്നത് അനീഷിന് ഇതുവരെയും അംഗീകരിക്കാൻ സാധിച്ചില്ലെന്നാണ് പിന്നാലെ വന്ന വിമർശനങ്ങൾ. ഇപ്പോഴിതാ അനീഷിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അവാർഡ് നിശയിൽ അനുമോളെ കുറിച്ച് അനീഷ് പറഞ്ഞ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അനുമോൾ ആയിരുന്നു അനീഷിന് അവാർഡ് നൽകിയത്. "അനുമോളുടെ കയ്യിൽ നിന്നാണ് എനിക്ക് അവാർഡ് ലഭിച്ചത്. അതൊരു സ്വീറ്റ് റിവഞ്ച് പോലെയാണ് എനിക്ക് തോന്നുന്നത്. തമാശയായി പറയുന്നതാണ്. ആ സെൻസിൽ എടുക്കണം. ആരുമറിയാതെ കിടന്ന എന്നെ ബിഗ് ബോസ് ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും എന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കും. ഞാനും അനുവും തമ്മിൽ പ്രൊഫഷണൽ ബന്ധം മാത്രമെ ഉള്ളൂ. അത് അങ്ങനെ തന്നെ കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടവും. ലൈൻ കട്ട് തന്നെയാണ്. എനിക്ക് ഒളിവോ മറവോ ഇല്ല. ഒരുപാട് ഓവർ ക്യൂട്ട്നെസ് ഒന്നും വാരി വിതറാനും അറിയില്ല", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.
"തോറ്റത് ഇനിയും അംഗീകരിക്കാൻ പറ്റാത്ത ഒരു അൽപൻ. സ്വീറ്റ് റിവഞ്ച് ആണ് പോലും. അതിനു തനിക്ക് മാത്രം അല്ല. അനുമോൾക്കും അവാർഡ് കിട്ടി. എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ ആണ്. താൻ അനുവിനോട് തോറ്റു തുന്നം പാടി. ഇനിയെങ്കിലും മനസിലാക്കൂ", എന്നാണ് ഒരാളുടെ കമന്റ്.
ഇതിന്റെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ അനീഷിന് എതിരെയുള്ള കമന്റുകളാണ് വന്നത്. "കപ്പ് കിട്ടാതെ ഭ്രാന്ത് ആയ ഒരു ചങ്ങായി, അനീഷിന് വോട്ട് കൊടുക്കാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇപ്പോൾ മനസ്സിലായി അന്ന് അനുമോളോട് കാണിച്ചിട്ടുള്ള ഇഷ്ട്ടം ഫേക്ക് ആണെന്ന്, ഇയാൾക്ക് ഒരു വോട്ട് പോലും കൊടുക്കാത്തതിൽ എനിക്ക് വളരെ അധികം സന്തോഷം..ഇയാൾ ഇതു വരെ ബിഗ്ഗ് ബോസ്സിൽ നിന്ന് ഇറങ്ങിയിട്ടില്ല. പരമ കഷ്ടം, അടുത്ത ബിഗ്ബോസ് തുടങ്ങാറായി. എന്നിട്ടും അവന്റെ കരച്ചിൽ തീർന്നില്ല, റിവഞ്ച് ഒക്കെ ഞങ്ങൾ ബിഗ് ബോസ് ഫിനാലേയ്ക്ക് തന്ന് വിട്ടില്ലേ ബ്രോ. ഇനിയെങ്കിലും കരച്ചിൽ നിർത്ത്. നിങ്ങൾക്ക് വോട്ട് ചെയ്തത് ഓർത്ത് ലജ്ജ തോന്നുന്നു. അനുമോൾ ആയിരുന്നു ശരിയെന്ന് ഇപ്പോ തോന്നുന്നു", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മൂലം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ടെലിവിഷൻ അവതാരകനും വ്ളോഗറുമായ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയെന്നും താൻ കുഴഞ്ഞുവീണെന്നും കാർത്തിക് സൂര്യ പറയുന്നു. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് കാർത്തിക് ദുരനുഭവം പങ്കുവെച്ചത്.
രാത്ര ഭക്ഷണം കഴിച്ചപ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഭാര്യ വർഷ മാത്രമാണ് അടുത്തുണ്ടായിരുന്നതെന്നും പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും കാർത്തിക് പറയുന്നു. 'രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.' കാർത്തിക് വീഡിയോയിൽ പറയുന്നു.
വെള്ളമെടുത്ത് തിരിച്ചുവന്നപ്പോഴേക്കും കാർത്തിക് കുഴഞ്ഞുവീണ് കിടക്കുന്നതാണ് താൻ കണ്ടതെന്നും അവിടെയുണ്ടായിരുന്ന ചേട്ടൻമാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വർഷ പറയുന്നു. 'ചേട്ടൻമാർ വന്നപ്പോഴേക്കും ആകെ തളർന്ന അവസ്ഥയിലായിരുന്നു കാർത്തിക് ചേട്ടൻ. കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദിച്ച് തുടങ്ങിയത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു.'-വർഷ പറയുന്നു.
ആശുപത്രിയിലെത്തിയ ശേഷം എക്സറേയും എക്കോയുമെല്ലാം എടുത്തു. രക്തം പരിശോധിക്കുകയും ചെയ്തു. തുമ്മന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ച് സമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്സിജൻ ഫ്ളോ കട്ടായെന്നും അതിനാലാണ് ഛർദ്ദിച്ചതെന്നും അബോധാവസ്ഥയിൽ ആയതെന്നും കാർത്തിക് പറയുന്നു.
'അങ്ങനെ ഒരു അവസ്ഥയിലും സ്ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ചുവരുത്തിയതും കാര്യങ്ങൾ ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. ഛർദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്.'-കാർത്തിക് വ്യക്തമാക്കി.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് ലക്ഷ്മി. ഇപ്പോഴിതാ റമദാൻ നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.
''ഈ വർഷം ഞാൻ നോമ്പ് എടുത്തിട്ടില്ല. പക്ഷേ, എല്ലാ വർഷവും എന്നെക്കൊണ്ട് പറ്റുന്നതുപോലെ നോമ്പെടുക്കാറുണ്ട്. കാരണം, എന്റെ വീട് പള്ളിയുടെ തൊട്ടുനേരെയാണ്. നബിദിനത്തിന് ഉസ്താദിന്റെ കൈ പിടിച്ച് മാപ്പിളപ്പാട്ട് പാടാൻ കൊണ്ടുപോയിട്ടുണ്ട്. ഓത്തുപള്ളിയും ജീരകക്കഞ്ഞിയുമൊക്കെ എന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു. 16-ാം രാവും 27-ാം രാവും എടുക്കുന്നത് നല്ലതാണെന്നു പറയും. ഈ വർഷം ഇതു രണ്ടും എടുക്കാനുള്ള പ്ലാനിലാണ്. അല്ലെങ്കിലും എല്ലാ വർഷവും ഏതെങ്കിലും രണ്ടോ മൂന്നോ നോമ്പ് ഞാൻ എടുക്കാറുണ്ട്.
സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി നോമ്പ് എടുത്തത്. രണ്ടാം ക്ലാസ് മുതൽ കാണുന്നത് ഈ കസ്റ്റം ആണ്. എന്റെ ഹൈസ്കൂളും മുസ്ലീം മാനേജ്മെന്റ് ആയിരുന്നു. ദുഅ ആണെങ്കിലും പ്രാർത്ഥനകളാണെങ്കിലും അതൊക്കെ കണ്ടറിഞ്ഞും പഠിച്ചുമാണ് വളർന്നത്. ആ ശീലം എന്റെ വീട്ടിലെ ഒരു ശീലം പോലെ തന്നെ ആയിരുന്നു. ബാങ്ക് വിളിക്കുന്ന സമയമാകാൻ കാത്തിരിക്കുമായിരുന്നു. അതിനു ശേഷം എല്ലാവരും ചേർന്ന് കാരക്ക കഴിച്ചും നാരങ്ങാ വെള്ളമൊക്കെ കുടിച്ചുമാണ് നോമ്പ് തുറന്നിരുന്നത്. എല്ലാം അതിന്റെ ചിട്ടയിൽ തന്നെ ചെയ്തിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നാണ് വീഡിയോയ്ക്കു താഴെ പലരും കുറിക്കുന്നത്.
മഞ്ജു പത്രോസിന് മറുപടിയുമായി രേണു സുധി. വനിത ദിനത്തില്‍ മഞ്ജു പത്രോസ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ അഭിമാനത്തെക്കുറിച്ച് സംസാരിച്ച വിഡിയോയില്‍ യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യം ആസ്വദിച്ച് മറുപടി നല്കുന്ന സെലിബ്രിറ്റിയെക്കുറിച്ച് മഞ്ജു പരാമര്‍ശിച്ചിരുന്നു. ഇത് രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു രേണുവിന്റെ മറുപടി. മഞ്ജു ഉദ്ദേശിച്ചത് തന്നെ തന്നെയാണെന്നാണ് രേണു പറയുന്നത്. തന്നോടായിരുന്നു യൂട്യൂബേഴ്സ് അങ്ങനൊരു ചോദ്യം ചോദിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.
''എന്റെ പേര് പറയുന്നില്ലെങ്കിലും മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം യൂട്യൂബേഴ്സ് വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് എന്നോടാണ്. എനിക്കത് തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ പൊതുവെ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. ഡബിള്‍ മീനിങ് ആയി തോന്നിയിട്ടില്ല. ഇങ്ങനെ രസകരമായ തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം തന്നെ കൊടുക്കാനാണ് തോന്നുന്നത്.'' രേണു പറയുന്നു.
യൂട്യൂബേഴ്സ് പലരും എന്റെ സുഹൃത്തുക്കളാണ്. ആ സ്പേസില്‍ നിന്നാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല. എനിക്ക് തോന്നുന്നത് പോലയേ ഞാന്‍ പെരുമാറുകയുള്ളൂവെന്നും രേണു സുധി പറയുന്നു. മഞ്ജു പത്രോസിനെ ശക്തമായ ഭാഷയില്‍ തന്നെ രേണു വിമര്‍ശിക്കുന്നുണ്ട് .
മഞ്ജു പത്രോസിനെപ്പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിലുപരിയായി മഞ്ജുവിനെപ്പറ്റി അറിയില്ല. ഞാന്‍ അവരുടെ വസ്ത്രധാരണത്തെയോ ടാറ്റു കുത്തിയ വിഡിയോ പങ്കുവച്ചതിനെയോ നൃത്തത്തെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ലെന്നും രേണു പറയുന്നു.
എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. എന്റെ കമന്റ് ബോക്സ് നോക്കിയാല്‍ അത് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാകും പലര്‍ക്കും ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാനൊരു മൂലയ്ക്ക് ഇരുന്നിരുന്നെങ്കില്‍ എനിക്ക് ചെലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? എന്നും രേണു ചോദിക്കുന്നുണ്ട്.
കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്.
ആ വാക്കുകളിലേക്ക്:
18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേര്‍ ചേര്‍ന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവന് ഇങ്ങനെ അവസാനിച്ചു.
പക്ഷേ അതില്‍ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല.. ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമര്‍ശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്.
പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവന് പോയപ്പോള്‍ ആ വേദനയെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മള് ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ മറ്റൊരു 18 വയസ്സുകാരന് കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോള്‍ കൂടി സമൂഹം മിണ്ടാതിരിക്കുമോ?
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.
BUSINESS
പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ നടപടി. യൂറോപൻ യൂണിയനാണ് എക്സിന് വൻ പിഴ ഈടാക്കിയിരിക്കുന്നത്. 120 മില്യൺ യൂറോ(13.8 കോടി)യാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ നൽകുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്താണ് യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയത്.
ഐഡന്റിറ്റി സ്ഥിരീകരണമില്ലാതെ ഉപയോക്താക്കൾക്ക് ഒരു വെരിഫിക്കേഷൻ ബാഡ്ജ് വാങ്ങാൻ കഴിയുമെന്നതിനാൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2022ലാണ് എക്സ് പ്ലാറ്റ്ഫോമിൽ പണം നൽകി വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാനുള്ള സംവിധാനം മസ്ക് ഏർപ്പെടുത്തുന്നത്. ഈ മാറ്റം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചനയിലാണ് മസ്ക്. വെരിഫിക്കേഷൻ ബാഡ്ജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ എക്സ് തന്നെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടം തീരുമാനിക്കുന്നതിന് മുമ്പ് യൂറോപ്യൻ കമ്മീഷൻ ആ നിർദ്ദേശങ്ങൾ അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക പിഴ ചുമത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.
ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.
നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.
ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യമാകെ എല്‍പിജി ക്ഷാമഭീതിയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വില്പന കുതിച്ചുയരുന്നു.
ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓണ്‍ലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ അസാധാരണമായ വില്പന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓണ്‍ലൈനിലാണ് കൂടുതലും.
രാജ്യത്ത് ചില ഷോറൂം ശൃംഖലകള്‍ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 150ന് അടുത്തായി. അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ വില്പന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മല്‍ പറഞ്ഞു. മൈജി ഷോറൂമുകളിലും അന്വേഷണങ്ങള്‍ ഉയർന്നു വെന്ന് സെയില്‍ വിഭാഗം പ്രതിനിധി രതീഷ് പറഞ്ഞു.
വില്പനയും അന്വേഷണങ്ങളും വർധിച്ചതോടെ ഇൻഡക്ഷൻ കുക്കർ നിർമാണക്കമ്പനികളുടെ ഓഹരി വിലയും കുതിച്ചു. ബോറോസില്‍ 13%, ബജാജ് ഇലക്ട്രിക്കല്‍സ് 7%, ടികെകെ പ്രസ്റ്റീജ് 7%, ഹോക്കിൻസ് 4.8% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസ് ഓഹരി 2 ശതമാനവും ഉയർന്നു.
പ്രതിവർഷം 31.3 മില്യൻ ടണ്‍ എല്‍പിജിയാണ് ഇന്ത്യയിലെ ഉപഭോഗം. ഇതിന്റെ 87 ശതമാനവും വീടുകളിലാണ്. എല്‍പിജി ക്ഷാമപ്പേടിക്ക് പിന്നാലെ ഇൻഡക്ഷൻ കുക്കറിന് ഡിമാൻഡ് കൂടാനും ഇതാണ് കാരണമെന്ന് വിലയിരുത്തുന്നു. യുദ്ധ പശ്ചാത്തലത്തില്‍ എല്‍പിജി വില വർധിച്ചതും വില ഇനിയും ഉയരാനുള്ള സാധ്യതകളും ഇൻഡക്ഷൻ കുക്കറിനുള്ള ഡിമാൻഡ് കൂട്ടി.
അതേസമയം, ആഭ്യന്തര എല്‍പിജി ഉല്പാദനം വർധിപ്പിച്ചും സിലിണ്ടർ വിതരണം അവശ്യ മേഖലയ്ക്കുമായി നിയന്ത്രിച്ചും പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്രവും പൊതുമേഖലാ എണ്ണ വിതരണക്കമ്പനികളും. വീടുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കു മാത്രമായാണ് നിലവില്‍ എല്‍പിജി വിതരണം. ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ഒഴിവാക്കി. ആഭ്യന്തര ഉല്പാദനം 10% വർധിച്ചെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിച്ച് നിയന്ത്രണത്തില്‍ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്.
HEALTH
ശരീരത്തിലും മനസ്സിലും പലവിധ മാറ്റങ്ങൾ അനുഭവപ്പെടുന്ന സമയമാണ് വേനൽക്കാലം. ചൂട് കൂടുമ്പോൾ അസ്വസ്ഥത, ക്ഷീണം, ടെൻഷൻ, ചിടിച്ചിൽ തുടങ്ങിയവയും കൂടുതലാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പങ്കാളികളുമായുള്ള അടുപ്പവും സ്നേഹവും മാനസിക ആശ്വാസം നൽകുന്ന ഘടകങ്ങളായി മാറാം. എന്നാൽ വേനൽക്കാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കഠിനമായ ചൂടുള്ള ഉച്ചസമയങ്ങളിൽ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിൽ ചൂട് കൂടുതലുള്ള സമയമായതിനാൽ ഇത് കൂടുതൽ ക്ഷീണം ഉണ്ടാക്കാൻ ഇടയാക്കാം. നിർബന്ധമായും ആ സമയത്ത് ബന്ധത്തിൽ ഏർപ്പെടേണ്ട സാഹചര്യമുണ്ടെങ്കിൽ തണുപ്പുള്ള അന്തരീക്ഷം ഉറപ്പാക്കണം. എയർ കണ്ടീഷൻ ചെയ്ത മുറിയോ നല്ല വായുസഞ്ചാരമുള്ള ഇടമോ തെരഞ്ഞെടുക്കുന്നത് ഉചിതമാണ്.
വേനൽക്കാലത്ത് രാവിലെ സമയങ്ങളിലോ വൈകുന്നേരം നാല് മണിക്ക് ശേഷമോ ബന്ധത്തിൽ ഏർപ്പെടുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. അതേസമയം ശരീരത്തെ തണുപ്പിക്കുന്ന രീതിയിൽ തയ്യാറെടുക്കുന്നതും പ്രധാനമാണ്. കുളിച്ചതിന് ശേഷം ബന്ധത്തിൽ ഏർപ്പെടുന്നത് കൂടുതൽ സുഖകരമായ അനുഭവം നൽകാം. ചിലർക്കു ഷവർ കുളിയിലോ വെള്ളത്തിനരികിലോ സമയം ചെലവഴിക്കുന്നത് കൂടുതൽ ആശ്വാസം നൽകുന്ന അനുഭവമായിരിക്കാം.
ശരീരത്തിന് തണുപ്പ് നൽകുന്ന ഭക്ഷണങ്ങളും പഴങ്ങളും ഈ കാലത്ത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. മുന്തിരി, ഓറഞ്ച് പോലുള്ള പഴങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. അതേസമയം ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ നിയന്ത്രിതമായി ഉപയോഗിക്കുന്നതും ഉചിതമാണ്.
വേനൽക്കാലത്ത് സൗകര്യപ്രദമായ അന്തരീക്ഷവും മാനസിക ശാന്തിയും ഉണ്ടെങ്കിൽ പങ്കാളികളുമായുള്ള അടുത്ത് സമയം ചെലവഴിക്കുന്നത് കൂടുതൽ സന്തോഷകരമായ അനുഭവമാകാൻ സഹായിക്കും. തണുപ്പുള്ള അന്തരീക്ഷവും മനസ്സിനെ ശാന്തമാക്കുന്ന സംഗീതവും ചേർന്നാൽ ആ സമയം കൂടുതൽ സ്മരണീയമാകുകയും ചെയ്യും.
PRAVASI VARTHAKAL

