യുകെയിലെ സൗത്താംപ്ടൺ പോർട്സ്വുഡിൽ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തിൽ, ആക്രമം നടത്തിയവരും യുവാവും ഒരേ കെയർഹോമിൽ നേരത്തേ ജോലിചെയ്തിരുന്നവർ.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ബ്രൂക്ക്വെയിൽ റോഡിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 36 വയസ്സുകാരനാണ് വയറ്റിൽ കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ പാരാമെഡിക്കുകൾ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രണ്ടു അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവസ്ഥലത്തുനിന്ന് അക്രമത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു.
ആക്രമണം നടത്തിയ വ്യക്തിയും ഇരയായ യുവാവും അടുത്ത സുഹൃത്തുക്കളും മുൻപ് ഒരുമിച്ച് താമസിച്ചിരുന്നവരുമാണ്.
എറണാകുളം സ്വദേശിയായ അക്രമിയും പരുക്കേറ്റ യുവാവും മുൻപ് ഒരേ സ്ഥാപനത്തിൽ കെയർ വർക്കർമാരായി ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് ജോലി മാറുകയും വെവ്വേറെ താമസമാക്കുകയുമായിരുന്നു.
ദമ്പതികളെക്കുറിച്ച് പ്രചരിച്ച ചില കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാൻ അക്രമിയും ഭാര്യയും യുവാവിന്റെ ഫ്ലാറ്റിലെത്തിയതിനെ തുടർന്നാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ നേരത്തെ 38 വയസ്സുകാരനായ യുവാവിനെ കൊലപാതകശ്രമത്തിനും 29 വയസ്സുള്ള സ്ത്രീയെ കുറ്റവാളിയെ സഹായിച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ അക്രമിയുടെ ഭാര്യയും പിന്നീട് പിടിയിലായ കുടുംബസുഹൃത്തും ജാമ്യത്തിലിറങ്ങിയതായും, പ്രധാന പ്രതി മാത്രമാണ് നിലവിൽ കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (CID) നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
യുഎസിൽ കൂട്ടുകാരിയാൽ കൊല്ലപ്പെട്ട മലയാളി അധ്യാപികമാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടികൾ തുടങ്ങി
കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ മൃതദേഹം ഞായറാഴ്ച (അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ 4 വരെ) സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.
അഞ്ജനയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഫ്യൂനറൽ ഹോമിലേക്കു മാറ്റി. വിരലടയാള പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു മൃതദേഹങ്ങളും ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനായി ആവശ്യമായ മരണ സർട്ടിഫിക്കറ്റ് (Death Certificate), എംബാം സർട്ടിഫിക്കറ്റ് (Embalming Certificate), സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം (Non-communicable Disease Certificate), പൊലീസ് സർട്ടിഫിക്കറ്റ് (Police Clearance Certificate) എന്നീ രേഖകളെല്ലാം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളും ലഭ്യമാക്കിയ ശേഷം മാത്രമേ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നാട്ടിലേക്കു തിരിക്കൂ.
ഇതിനിടെ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് യുഎസ് പൊലീസ്. കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനി അനില (32) കൃത്യം നടത്തിയത് ആയുധങ്ങൾ ഉപയോഗിച്ച് വളരെ ആസൂത്രിതമായും അതിക്രൂരമായുമാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരാണു കൊല്ലപ്പെട്ടത്.
Latest News
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സംരക്ഷിക്കാൻ മനുഷ്യർക്ക് എന്ത് ചെയ്യാനാകും? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് എവറസ്റ്റിലെ മഞ്ഞുരുകലുമായി ബന്ധപ്പെട്ട പുതിയൊരു ആശങ്ക പഠനം മുന്നോട്ടുവയ്ക്കുന്നത്. മഞ്ഞുരുകലിന് ആഗോള താപനില ഉയരുന്നത് മാത്രമല്ല, എവറസ്റ്റ് ബേസ് ക്യാമ്പിലെ മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകളും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രം പുറന്തള്ളപ്പെടുന്നുവെന്നും ഇതിൽ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിനെ സ്വാധീനിക്കുന്നുവെന്നുമാണ് പഠനം പറയുന്നത്.
നേപ്പാളിലെയും യുഎസിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനം ജിണൽ എൻവയോൺമെന്റൽ ചെയ്ഞ്ച് (Regional Environmental Change) ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിലെ ഖുംബു ഹിമാനിയിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന പ്രദേശങ്ങളിൽ നിർജലീകരണം ഒഴിവാക്കാൻ പർവതാരോഹകരും ഗൈഡുമാരും വലിയ അളവിൽ വെള്ളം കുടിക്കുന്നതാണ് ദിവസേനയുള്ള മൂത്രത്തിന്റെ അളവ് ഇത്രയും ഉയരാൻ പ്രധാന കാരണം.
ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകാനുള്ള സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്റെ വലിയൊരു ഭാഗം നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു കയറ്റ സീസണിൽ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടൺ മഞ്ഞ് ഉരുകാൻ കാരണമാകാമെന്നാണ് പഠനത്തിലെ കണക്കുകൂട്ടൽ.
ബേസ് ക്യാമ്പിലെ മഞ്ഞുരുകലിന് മനുഷ്യരുടെ മൂത്രം മാത്രമല്ല കാരണമാകുന്നത്. 2023ലെ വസന്തകാല കയറ്റ സീസണിൽ ബേസ് ക്യാമ്പിലെ ഏകദേശം 1,600 ടെന്റുകൾ പ്രവർത്തിപ്പിക്കാൻ എൽപിജി, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളും വലിയ തോതിൽ ഉപയോഗിച്ചിരുന്നു.
ഇന്ധനം കത്തുന്നതിലൂടെ ഉണ്ടാകുന്ന ചൂടും മൂത്രത്തിൽ നിന്നുള്ള ചൂടും ചേർന്ന് ഒരു സീസണിൽ ഏകദേശം 2,492 ടൺ മഞ്ഞും മഞ്ഞുപാളികളും ഉരുകാൻ ശേഷിയുള്ള താപം സൃഷ്ടിച്ചതായാണ് പഠനം വിലയിരുത്തുന്നത്.
അതേസമയം, എവറസ്റ്റിലെ മഞ്ഞുരുകലിന്റെ പ്രധാന കാരണം ഇപ്പോഴും കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഹിമാനിയിൽ ആയിരക്കണക്കിന് ആളുകൾ വർഷംതോറും കേന്ദ്രീകരിക്കുന്നത് പ്രാദേശിക തലത്തിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കാമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.
1991 മുതൽ 2023 വരെയുള്ള ഉപഗ്രഹ വിവരങ്ങൾ പരിശോധിച്ച ഗവേഷകർ എവറസ്റ്റ് ബേസ് ക്യാമ്പിലെ ഉപരിതല താപനില പ്രതിവർഷം ശരാശരി 0.28 ഡിഗ്രി സെൽഷ്യസ് വീതം ഉയർന്നതായി കണ്ടെത്തി. സമീപത്തെ മഞ്ഞുമേഖലയിലെ താപനില വർധനയുടെ ഏകദേശം ഇരട്ടിയാണിത്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ബേസ് ക്യാമ്പിലെ മനുഷ്യസാന്നിധ്യവും ഹിമാനിയെ ബാധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുസ്ഥിരമായ സംവിധാനങ്ങൾ അനിവാര്യമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മഞ്ഞുരുകിക്കൊണ്ടിരിക്കുന്ന ഹിമാനിയിൽ തന്നെ ബേസ് ക്യാമ്പ് നിലനിർത്തുന്നത് ദീർഘകാലത്തേക്ക് പ്രായോഗികമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ ബേസ് ക്യാമ്പ് സമീപത്തെ കൂടുതൽ സ്ഥിരതയുള്ള, മഞ്ഞില്ലാത്ത പ്രദേശത്തേക്ക് മാറ്റുന്നതും പരിഗണിക്കണമെന്നാണ് ഗവേഷകരുടെ നിർദേശം. എവറസ്റ്റിന്റെ മഞ്ഞുരുകലിന് ആഗോള കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യരുടെ പ്രാദേശിക ഇടപെടലുകൾക്കും പങ്കുണ്ടെന്ന മുന്നറിയിപ്പാണ് പഠനം നൽകുന്നത്.
ASSOCIATION
സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു. ഓണാഘോഷത്തിന് ശേഷം ചേര്‍ന്ന ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍ :
ഷൈനി ജിജോ (പ്രസിഡന്റ്)
ശങ്കര്‍ സുരേന്ദ്ര കുമാര്‍ (വൈസ് പ്രസിഡന്റ് )
ലിബിന്‍ ജോണ്‍ (സെക്രട്ടറി)
ലിന്‍ഡ മാത്യു (ജോയന്റ് സെക്രട്ടറി)
ജിതിന്‍ ജിജി ( ട്രഷറര്‍)
അനന്തു ജേക്കബ് (ജോയന്റ് ട്രഷറര്‍)
ബിനു ടി സോമന്‍, ഷിജു ലോനപ്പന്‍, ആഡ്‌ലിന്‍ അശ്വിന്‍, അലിന്‍ സന്തോഷ് (ആക്റ്റിവിറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് ).
ആദ്യമായാണ് സിഎസ്എംഎയുടെ അമരത്ത് ഒരു വനിത എത്തുന്നത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രിമണ്ട് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഓണാഘോഷം. പൂക്കളവും മാവേലിക്ക് വരവേല്‍പ്പും സദ്യയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസ്സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ഹാര്‍ലോ മലയാളി അസോസിയേഷന്‍ (HMA) വാര്‍ഷിക ഓണാഘോഷം ''ആര്‍പ്പോ'26'' പ്രഖ്യാപിച്ചു, 2026 സെപ്റ്റംബര്‍ 5 ശനിയാഴ്ച ഹാര്‍ലോയിലെ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ച് ആഘോഷങ്ങള്‍ നടക്കും. HMA രൂപീകരിച്ചതിന് ശേഷമുള്ള 16-ാം വര്‍ഷവും 2026 ല്‍ അധികാരമേറ്റ പുതുതായി തിരഞ്ഞെടുക്കപ്പെട്ട HMA എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ വര്‍ഷവും ഒന്നിച്ച് ചേരുന്ന വര്‍ഷം കൂടിയാണ് ഇത്തവണ.
ഹാര്‍ലോയിലെ പാര്‍ലമെന്റ് അംഗം ക്രിസ് വിന്‍സ്, ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ്, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ക്രോയ്ഡണിലെ ബ്രോഡ് ഗ്രീനിലെ കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ആഘോഷത്തില്‍ പങ്കെടുക്കും.
പരമ്പരാഗത ഓണസദ്യ, സാംസ്‌കാരിക പ്രകടനങ്ങള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ ദിവസത്തെ ആഘോഷ പരിപാടി ആണ് ഒരുക്കുന്നത്. രാവിലെ 11:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും, തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 2:30 വരെ ഗംഭീരമായ ഓണം സദ്യ നടക്കും. ഉച്ചയ്ക്ക് 3:00 മണിക്ക് ഔപചാരിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും, വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെ സാംസ്‌കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും.
പ്രാര്‍ത്ഥന, വിളക്ക് കൊളുത്തല്‍ ചടങ്ങ്, തുടര്‍ന്ന് സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായ മാവേലിയുടെ പരമ്പരാഗത വരവ് എന്നിവയോടെ വേദിയിലെ പരിപാടികള്‍ ആരംഭിക്കും. തിരുവാതിര, സോളോ, ഗ്രൂപ്പ് നൃത്തങ്ങള്‍, ലൈറ്റ് മ്യൂസിക്, ശങ്കരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സുമായി സഹകരിച്ച് എച്ച്എംഎ ഡാന്‍സ് ക്ലബ്ബിന്റെ പ്രകടനങ്ങള്‍ എന്നിവ സാംസ്‌കാരിക നിരയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മുഴുവന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ക്ലാസിക്കല്‍, സിനിമാറ്റിക്, സമകാലിക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
ആവേശം വര്‍ദ്ധിപ്പിക്കുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക കായിക സമ്മാന വിതരണവും ചാരിറ്റി ഭാഗ്യ നറുക്കെടുപ്പും പരിപാടിയില്‍ ഉള്‍പ്പെടുന്നു.എച്ച്എംഎ സമൂഹത്തിനുള്ളിലെ ഐക്യം, പാരമ്പര്യം, കലാപരമായ കഴിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഒത്തുചേരലിന്റെ സമാപനം കുറിച്ചുകൊണ്ട് ആഘോഷം രാത്രി 9:00 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പങ്കെടുക്കുന്നവര്‍ക്ക് എച്ച്എംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടാം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ഓക്ടോബർ ശനിയാഴ്ച ലിവർപൂളിൽ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണൽ കലാമേള 2026 ഒക്ടോബർ 3-ന് (ശനിയാഴ്ച) നടക്കുന്നതിൻ്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.
യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ. കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർത്ഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
യു.എസ്.എയിലെ ടെക്സസിലുള്ള ഡാളസില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15ാമത് ഗ്ലോബല്‍ ബൈഎന്നിയല് സമ്മേളനത്തില്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയളാനെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
യുകെയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജിമ്മി ലോനപ്പന്‍ മൊയളാന്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷ, ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ ഡെലിഗേറ്റുകള്‍ അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
തന്നെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് തിരഞ്ഞെടുത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും ഡോ. ജിമ്മി നന്ദി അറിയിച്ചു. ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനും യംഗ് ഗ്ലോബല്‍ മലയാളി സംരംഭങ്ങള്‍ക്കും താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത നാല് ദിവസം നീണ്ടുനിന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.
SPIRITUAL
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം ഓണാഘോഷം 'തുമ്പപ്പുലരി 2026' ഗംഭീരമായി ആഘോഷിച്ചു. ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ 'തുമ്പപ്പുലരി 2026' ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂളില്‍ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത ആചാരപ്രകാരം തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊള്ളുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ജോ.സെക്രട്ടറി നിഷ മുണ്ടേക്കാട് സ്വാഗതവും ഓണാശംസകളും നേര്‍ന്നു.
താലപ്പൊലി, സാത്വിക ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ചെണ്ട ടീമിന്റെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയെ സദസ് സാദരം വരവേറ്റു. തുടര്‍ന്ന്, തിരുവാതിരക്കളി, കുട്ടി മങ്ക, കുട്ടി ശ്രീമാന്‍ മത്സരവും നടത്തുകയുണ്ടായി. തുമ്പപ്പുലരി 2026ല്‍ വിവിധ തരം ഓണക്കളികള്‍, വടംവലി എന്നിവയെക്കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സാത്വിക ടീമിന്റെ ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി.
കണ്ണകിയുടെ കഥയുടെ നൃത്താവിഷ്‌കാരം വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജാ രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആവിഷ്‌കരണം പ്രേക്ഷക മനസ്സുകളില്‍ ആനന്ദവും അത്ഭുതവും നിറച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും പാട്ടും ഡാന്‍സുമൊക്കയായി തുമ്പപുലരി 2026 അതിഗംഭീരമായിരുന്നു. എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായി സമാജത്തിലെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. എല്‍എംഎച്ച്എസ് സെക്രട്ടറി ഡോ. നിതിന്‍ നന്ദി പ്രകാശനം നടത്തിയതോടെ തുമ്പപുലരി 2026ന് തിരശ്ശീല വീണു.
യുകെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യുകെ. & യൂറോപ്പിന്റെ 24 മത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. എംപിഎയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും.
“ഉത്തമമായ സമ്പത്ത്”(എബ്രായർ 10:34) എന്നുള്ള തീമിൽ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ആഘോഷങ്ങള്‍ ഈമാസം അഞ്ചിന് ശനിയാഴ്ച പ്രൗഢഗംഭീരമായി നടക്കും. ചാന്ദ്ലേഴ്സ് ഫോര്‍ഡിലുള്ള 'ദി ഹില്‍റ്റ്' വേദിയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വിവിധ സാംസ്കാരിക പരിപാടികളോടെയും പരമ്പരാഗത ആഘോഷങ്ങളോടെയും പരിപാടി ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
സുനില്‍കുമാര്‍: 07533 959193
പ്രജിത: 07838 705061
സ്ഥലത്തിന്റെ വിലാസം
The Hilt, Hiltingbury Road, Chandlers Ford, England, SO53 5NP
SPECIAL REPORT
കൂടുതൽ ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്സ്ആപ്പ്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇവർ നമ്മളെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ഫീച്ചറുമായി എത്തുകയാണഅ അവർ. ബില്‍ പേയ്മെന്റ്സ് എന്ന ഫീച്ചറാണ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിവിധ ഗാര്‍ഹിക ബില്ലുകള്‍ ഇനി വാട്സ്ആപ്പിലൂടെ പേയ്മെന്റ് ചെയ്യാൻ കഴിയും. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ ആണ് ഇത് പ്രവർത്തിക്കുന്നത്. പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാവുക.
വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം ആയിരിക്കും വാട്സ്ആപ്പില്‍ ലഭ്യമാവുക. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാട്സ്ആപ്പിന്റെ ഹോം സ്ക്രീനില്‍ മുകളില്‍ രൂപ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ ബില്‍ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കാം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക. വാട്സ്ആപ്പ് ബില്‍ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് നടത്താം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും ഇതിൽ കാണാം.
വീട്ടിലെ വിവിധ ബില്ലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോള്‍ഡ് ബില്‍സ് സമ്മറിയും ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലര്‍മാരെ പേയ്മെന്റ്സ് ഹോം സ്ക്രീനില്‍ കാണാൻ സാധിക്കും. അതുവഴി വീണ്ടും ബില്‍ പേയ്മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇന്ന് എല്ലാ ബില്ലുകളും ഓൺലൈനായി ആണ് ആളുകൾ അടയ്ക്കുന്നത്. അതുകൊണ്ട് വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിലേക്ക് മാറേണ്ട സാഹചര്യം കൂടി ഒഴിവാക്കുകയാണ് പുതിയ ഫീച്ചർ കൊണ്ട് വാട്സ്ആപ്പ് ഉദ്ദേശമിടുന്നത്.
CINEMA
മലയാള സിനിമയുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്സ് എന്നിവർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മൂവരും ഒരുമിച്ച് ഒരു ഫോട്ടോയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തോടൊപ്പം ലാലു അലക്സ് എഴുതിയ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്.
'മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്സ് — ഇങ്ങനെ ഞങ്ങൾ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ കുറേ കാലങ്ങൾക്കു ശേഷമാണ് കിട്ടുന്നത്. ആ ചിത്രം കാണുമ്പോൾ പലതും പലതും ഓർമയിൽ വരുന്നു. പറഞ്ഞറിയിക്കാനാകാത്ത ഒരു വലിയ സന്തോഷത്തിന്റെ ഫീൽ… ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും “എടാ… പോടാ…” എന്ന് വിളിക്കുന്ന അത്രയും ആത്മബന്ധമുള്ള സൗഹൃദമാണ് വർഷങ്ങളായി കാത്തുസൂക്ഷിക്കുന്നത്. ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു, ഒരുപാട് കഥാപാത്രങ്ങളും ഓർമകളും പങ്കുവച്ചു. ആ ബന്ധം ഇന്നും അതേ സ്നേഹത്തോടെ മുന്നോട്ട് പോകുന്നു. മോഹൻലാലിനൊപ്പമുള്ള അതിമനോഹരം എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ഈ സൗഹൃദത്തിന്റെ യാത്ര,' ലാലു അലക്സ് കുറിച്ചു.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിരവധി ചിത്രങ്ങളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. കാലം എത്ര കടന്നുപോയാലും ചില സൗഹൃദങ്ങൾക്ക് മാത്രം പ്രായമാകില്ല… “എടാ… പോടാ…” എന്ന വിളികളിൽ പോലും നിറഞ്ഞുനിൽക്കുന്ന ആ ആത്മബന്ധം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം, ഒത്തിരി സന്തോഷം ലാലുച്ചായാ ഇങ്ങനെ ഒരു ഫോട്ടോ വളരെ നാളുകൾക്കു ശേഷം കണ്ടതിൽ…എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ഉർവശിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. പുതിയ ചിത്രം 'ആശ'യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ ഡബ്ബിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശബ്ദം നൽകിയ കലാകാരന്മാരെക്കുറിച്ച് സംസാരിക്കാതെ ഉർവശി വിഷയം മാറ്റിയതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്.
തന്റെ സിനിമകളിൽ ശബ്ദം നൽകിയവരെക്കുറിച്ച് അഭിനേതാക്കൾക്ക് അറിവില്ലാത്തതുപോലെയാണ് പെരുമാറുന്നതെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. ''ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം.
ഇവിടെയാണ് മോഹന്‍ലാലിന്റെ വിസ്മയയെ ഞാന്‍ റെസ്പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും'', എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ആദ്യ ചിത്രമായ 'തുടക്ക'ത്തിന്റെ പ്രൊമോഷനിടെ തനിക്ക് ശബ്ദം നൽകിയ ആദിത്യ ലക്ഷ്മിയുടെ പേരെടുത്തുപറഞ്ഞ് വിസ്മയ നന്ദി അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് ഡബ്ബിംഗ് ആർട്ടിസ്റ്റിനാണെന്ന് തുറന്നുപറഞ്ഞ വിസ്മയയെ മാതൃകയാക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. എല്ലാ ഡബ്ബിംഗ് കലാകാരന്മാർക്കും വേണ്ടിയാണ് താൻ ഈ വിഷയം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രേമലു 2. ആദ്യം ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ എല്ലാവരേയും നിരാശപ്പെടുത്തി കൊണ്ട് പ്രേമലു 2 ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്തുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്താക്കിയിരുന്നില്ല.
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ റിലീസിന് പിന്നാലെ സംവിധായകന് ഗിരീഷ് എഡി നടത്തിയ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു. നസ്ലെന് പിന്മാറിയതാണ് പ്രേമലു 2 ഉപേക്ഷിക്കാനുള്ള കാരണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. നസ്ലെന് തിരക്കഥ തൃപ്തികരമായിരുന്നില്ലെന്നും ചിലര്‍ കഥ മെനഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നുമല്ല പ്രേമലു 2 നടക്കാതെ പോയതിനുള്ള കാരണമെന്നാണ് സംവിധായകന് ആലപ്പി അഷ്റഫ്.
തന്റെ യൂട്യൂബ ചാനലിലൂടെ നസ്ലെനും ഭാവന സ്റ്റുഡിയോസും ഗിരീഷ് എഡിയുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ വിഡിയോയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളിലേക്ക്:
''പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ ഗിരീഷ് എഡിയ്ക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. കളക്ഷനില്‍ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്ന വിശ്വാസവും സംവിധായകന് പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകരും ആ ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. ഏത് സിനിമയുടേയും രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച നടീ നടന്മാരുടെ സഹകരണം അത്യന്താപേഷികമാണ്.
ഇത് പറയുമ്പോള്‍ പഴയൊരു കാര്യം ഓര്മ വരികയാണ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം കുറേ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് സംവിധായകന് ലാല്‍ അതിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നത്. ഇതിനിടെ നടന് മുകേഷും സംവിധായകരായ സിദ്ധീഖ്-ലാലുമായി ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടായിരുന്നു. അവര്‍ മാനസികമായി അകല്‍ച്ചയിലായിരുന്നു. അതിനാല്‍ ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗത്തില്‍ മുകേഷ് അഭിനയിക്കുമോ എന്ന ആശങ്ക ലാലിന് ഉണ്ടായിരുന്നു. മുകേഷിന്റെ മനസ് അറിഞ്ഞ ശേഷം പ്രൊജക്ടുമായി മുന്നോട്ട് പോകാമെന്നും മുകേഷ് വിസമ്മതിച്ചാല്‍ രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറാമെന്നും അവര്‍ തീരുമാനിച്ചു.
വലിയ പ്രതീക്ഷയൊന്നും വെക്കാതെ ലാല്‍ മുകേഷിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അവിടെയാണ് ഒരു കലാകാരന്റെ സിനിമയോടുള്ള കമ്മിറ്റ്മെന്റ് നാം മനസിലാക്കേണ്ടത്. വ്യക്തിപരമായ പിണക്കങ്ങളും വൈരാഗ്യങ്ങളും ഒന്നും ചിത്രത്തോട് കാണിക്കാതെ ചെയ്തു തരമാണെന്ന് മുകേഷ് ഏറ്റു. അപ്പോള്‍ ലാല്‍ മുകേഷിനോട് പറഞ്ഞു. താന്‍ സഹകരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ പ്രൊജക്ട് തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കാനായിരുന്നു പ്ലാന്‍ എന്ന്. മുകേഷ് അന്നത് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊന്നും കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാകില്ലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഞാനും മുകേഷും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.
ഇനി പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍, സംവിധായകനും നസ്ലനും തമ്മില്‍ വ്യക്തിപരമായ വൈരാഗ്യങ്ങളോ പിണക്കങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. തന്നേയുമല്ല അവര്‍ തമ്മില്‍ മാനസികമായി വലിയ അടുപ്പവുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന് പ്രേമുലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ കാരണങ്ങളൊന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഈയ്യടുത്ത സമയത്ത് സംവിധായകന് ഗിരീഷ് എഡി പറഞ്ഞ ചില കാര്യങ്ങളുണ്ട്, ചിലര്‍ക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കില്‍ അവര്‍ വേറെ പോകട്ടെ എന്ന്. ഇത് കേട്ട പ്രേക്ഷകര്‍, രണ്ട് പക്ഷത്തായി നിലയുറപ്പിച്ച് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല, അതൃപ്തി തോന്നി, അതുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുകയെന്നത് നസ്ലെന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവര്‍ പറയുന്നു. എന്നാല്‍ സംവിധായക പക്ഷത്തുള്ളവര്‍ പറയുന്നു, ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിലെത്തിച്ചവരോട് കാണിച്ചത് നന്ദികേടാണ്, ഇവന് അഹങ്കാരിയാണ് എന്ന്. എന്നാല്‍ കാരണമായി ഞാന്‍ അറിഞ്ഞത് ഇതൊന്നുമല്ല.
ഗിരീഷിന്റെ സ്ക്രിപ്റ്റിനെ നസ്ലെന് കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം അഭിനയിക്കാനും തയ്യാറായിരുന്നു. എന്നാല്‍ അതിനായി നസ്ലെന് ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നു പോയി. സാധാരണ നടീനടന്മാര് അവരെ കൈ പിടിച്ചുയര്‍ത്തിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിക്കാറുള്ളത്.
ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്ലെന് എന്ന അഭിനേതാവ് അവിഭാജ്യഘടകമാണെന്ന ബോധ്യമായിരിക്കാം വന്‍ തുക പ്രതിഫലമായി ചോദിക്കാനുള്ള കാരണം. അതുകൊണ്ടാകണം അവരുടെ കാര്യം നടക്കണമെങ്കില്‍ അവര്‍ വേറെ പോകട്ടെ എന്ന് സംവിധായകന് പറഞ്ഞത്. ഈ പ്രതിഫല തര്‍ക്കത്തെക്കുറിച്ചുള്ള കാര്യം ഞാന്‍ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലരില്‍ നിന്നുമാണ്. കേട്ടത് സത്യമാണെങ്കില്‍, കലാകാരന് എന്ന നിലയില്‍ നസ്ലെന് ഉയരങ്ങള്‍ താണ്ടാന്‍ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ?
അതുകൊണ്ടാണ് ഒരു കലാകാരന് കലയോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി മുകേഷിനെക്കുറിച്ച് ഞാനിവിടെ പ്രതിപാദിച്ചത്. പ്രേമലു രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ പ്രതീക്ഷയും സ്വപ്നവും വെച്ചുപുലര്‍ത്തുന്ന ആളാണ് ഗിരീഷ് എഡി. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ നസ്ലെന് കുറച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അതൊരു നല്ല കാര്യമല്ലേ? നസ് ലെന് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ നല്ലൊരു കലാസൃഷ്ടി കണ്ടാസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. മാത്രമല്ല, നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതല്‍ ദൃഢതയും വരും. അത് നസ്ലെന് എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വര്‍ദ്ധിക്കാനുള്ള കാരണമാവുകയും ചെയ്യും''.
NAMMUDE NAADU
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്. ഇന്നലെ ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇറാന് വ്യക്തമാക്കി. നാവിക ഉപരോധം തുടര്‍ന്നാല്‍ യുഎസ് സൈനിക കപ്പലുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന് സൈന്യം മുന്നറിയിപ്പ് നല്കി. ഇറാന്റെ മുഴുവന്‍ എണ്ണക്കപ്പലുകളും നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സേത്തിന്റെ പ്രതികരണം.
ഹോര്‍മുസില്‍ ബദല്‍ ജലപാത ഉപയോഗിച്ചതിന് മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതായാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുമായി ബന്ധമുള്ള വേറെ മൂന്ന് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായും ഐ ആര് ജി സി യുടെ അവകാശപ്പെട്ടു. ഇന്നലെ ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രണ്ട് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇന്നലെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ അമേരിക്ക ആക്രമിച്ചത്. ഇറാന്റെ മുഴുവന്‍ എണ്ണക്കപ്പലുകളും നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സേത്ത് വ്യക്തമാക്കി. തെക്കന്‍ ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
അതിനിടെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഇന്നലെ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാനചര്‍ച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കാനുള്ള പ്രശ്നങ്ങളെക്കുറിച്ചും ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ അഞ്ച് അർധരാത്രി മുതൽ യുക്രൈൻ തലസ്ഥാനമായ കീവിൽ ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും സമാധാന ചർച്ചകൾക്കായി മോസ്കോയിലെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ നടപടി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് നിർദേശങ്ങളാണ് ഇരുവരും പുടിനുമായി ചർച്ച ചെയ്യുന്നത്. നിർദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ പ്രതിനിധികളുടെ സന്ദർശന കാലയളവിൽ യുക്രൈന്റെ ഭാഗത്തുനിന്ന് റഷ്യയ്ക്കെതിരെ വ്യോമാക്രമണം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് വ്ളഡിമിർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ സുഗമമാക്കാൻ റഷ്യയും സമാനമായ രീതിയിൽ ആക്രമണം നിർത്തിവെക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോസ്കോയുടെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. മോസ്കോയിലെ ചർച്ചകൾക്ക് ശേഷം വിറ്റ്കോഫും കുഷ്നറും ഞായറാഴ്ച കീവിലെത്തും. സെലൻസ്കിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. യുഎസ് നയതന്ത്ര ദൗത്യം ഏറ്റെടുത്ത ശേഷമുള്ള ഇരുവരുടെയും ആദ്യ കീവ് സന്ദർശനമാണിത്. EducationalResources
യുഎസ് മധ്യസ്ഥതയിൽ നേരത്തെ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ നയതന്ത്ര നീക്കം. അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം, യുക്രൈന്റെ ഭാവിയിലെ നാറ്റോ അംഗത്വം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണ് സമാധാന ചർച്ചകൾക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ.
Channels
മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം സുധി. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല.
ഇപ്പോഴിതാ എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ കൊല്ലം സുധിയുടെ അപകട മരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്. ജൂൺ 5 പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു.
രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്‍. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്.
നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്.
''ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു.
''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്.
''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.
അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന്‍ വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്ക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു
BUSINESS
ആപ്പിളിന്റെ ഐഫോൺ 17ന് വൻ വിലക്കുറവ്. 256GB മോഡലിന് ലോഞ്ച് വിലയായി 82,900 രൂപയായിരുന്നു. എന്നാൽ പരിമിതകാല ഓഫറിൽ ഫ്ലിപ്കാർട്ടിൽ വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്തി 53,817 രൂപയ്ക്ക് ഐഫോൺ 17 സ്വന്തമാക്കാൻ സാധിക്കും. എന്നാൽ എല്ലാവർക്കും ഈ വിലയിൽ ഫോൺ ലഭ്യമാകില്ല. നിലവിലെ ഓഫർ ലഭിക്കാൻ യോഗ്യമായ ഫ്ളിപ്പ്കാർട്ട് എസ് ബി ഐ അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം.
ഐഫോൺ 17ന്റെ ഫ്ലിപ്കാർട്ട് ലിസ്റ്റഡ് വിലയിൽ ആദ്യം 2,000 രൂപയുടെ കുറവാണ് ലഭിക്കുന്നത്. ഇതോടെ 82,900 രൂപയുടെ ഫോൺ 80,900 രൂപയായി കുറയും. തുടർന്ന് യോഗ്യമായ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 4,833 രൂപയുടെ അധിക ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വില 76,067 രൂപയായി കുറയും. ഇതിന് പുറമെ, മികച്ച കണ്ടീഷനിലുള്ള ഐഫോൺ 13 (128GB) എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,250 രൂപ വരെ എക്സ്ചേഞ്ച് വാല്യു ലഭിക്കും. ഇതോടെ ഐഫോൺ 17ന്റെ വില 53,817 രൂപയായി കുറയും.
53,817 രൂപ എന്നത് എല്ലാവർക്കും ലഭിക്കുന്ന ഫ്ലാറ്റ് സെയിൽ വിലയല്ലെന്നതാണ് പ്രധാന കാര്യം. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാലാണ് ഈ വിലയിലെത്താൻ സാധിക്കുക. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, കണ്ടീഷൻ എന്നിവ അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റമുണ്ടാകും. ഫോണിൽ സ്ക്രാച്ചുകൾ, ഡെന്റുകൾ, മറ്റ് കേടുപാടുകൾ എന്നിവയുണ്ടെങ്കിൽ എക്സ്ചേഞ്ച് വാല്യു കുറയാം. അങ്ങനെ വന്നാൽ ഐഫോൺ 17ന് നൽകേണ്ട അന്തിമ തുക ഉയരും.
അതേസമയം, സെപ്റ്റംബർ 9ന് ആപ്പിൾ അടുത്ത പ്രധാന ലോഞ്ച് ഇവന്റ് നടത്താനിരിക്കുകയാണ്. പുതിയ ഐഫോൺ മോഡലിനൊപ്പം ഏറെക്കാലമായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം വിലയുള്ള ഫോൾഡബിൾ മോഡൽ കമ്പനിയുടെ ശരാശരി വിൽപ്പന വിലയും മാർജിനും ഉയർത്തുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ പോകോ തങ്ങളുടെ പുതിയ സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10,000mAh ബാറ്ററി പവർ വാഗ്ദാനം ചെയ്യുന്ന POCO X8, X8 Power എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ AMOLED ഡിസ്പ്ലേ, Snapdragon ചിപ്സെറ്റ്, 50MP ക്യാമറ, വലിയ Silicon-Carbon ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. 10,000mAh Silicon-Carbon ബാറ്ററിയാണ് പ്രധാന സവിശേഷത. 67W ഫാസ്റ്റ് ചാർജിംഗും 22.5W വയേർഡ് റിവേഴ്സ് ചാർജിംഗും ഉണ്ടാകും. POCO X8 ൽ Xiaomi HyperOS 3 ഓപ്പറേറ്റിംഗ് സിസ്റ്റവും X8 Power ൽ Snapdragon 6 Gen 5 ചിപ്സെറ്റുമാണ് ഉപയോഗിക്കുന്നത്.
ഇരു ഫോണുകൾക്കും Gorilla Glass Victus 2 സംരക്ഷണവും IP66, IP68, IP69, IP69K റേറ്റിംഗുകളും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ Flipkart വഴി വിൽപ്പന ആരംഭിക്കും.
POCO X8 ന്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 മുതലാണ് വില ഈടാക്കുന്നത്. 8GB + 128GB മോഡലിന് 32,999 രൂപയും 8GB + 256GB മോഡലിന് 35,999 രൂപയുമാണ് വില. POCO X8 Power-ന് 35,999 ആണ് വില ഈടാക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിംഗിന്റെ ഭാഗമായി വിവിധ ഓഫറുകൾ ഉണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ വൻ പിരിച്ചുവിടലിനൊരുങ്ങി ഊബർ. മൂവായിരത്തോളം പേർക്ക് ജോലി നഷ്ടമാകുമെന്നും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടികളുടെ ഭാഗമായി ആകെ ജീവനക്കാരുടെ എണ്ണം പത്ത് ശതമാനത്തോളവും കമ്പനിയിലെ മാനേജർമാരുടെ എണ്ണം ഇരുപത് ശതമാനവും കുറയും.
നിലവിൽ വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ‘മൈക്രോ ടീമുകളുടെ’ എണ്ണം പകുതിയാക്കും. റസ്റ്റോറന്റ്, റീട്ടെയ്ൽ, ഡയറക്ട് ഡെലിവറി എന്നിവ ഒന്നാക്കും. കോർ സർവീസസ് എൻജിനിയറിങ്, സയൻസ് ടീമുകളെയും ഒന്നിപ്പിക്കും. സി.ഇ.ഒ.യ്ക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകൾ ഉള്ള തസ്തികകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും.
റോബോ-ടാക്സികളുടെ ഉപയോഗം വർധിപ്പിച്ചും എഐ സാങ്കേതിക വിദ്യയിലൂടെയും ഊബറിന്റെ പ്രവർത്തന ഘടന ലളിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ലാഭിക്കുന്ന വൻ നിക്ഷേപം ഇതിനായി ഉപയോഗപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. റോബോ-ടാക്സിക്കായി 1000 കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കമ്പനി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് മെയിൽ അയച്ചു. കസ്റ്റമർ സർവീസ്, എച്ച്.ആർ വിഭാഗങ്ങളിൽ നിന്ന് നേരത്തെ തന്നെ ഊബർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉബറിനുള്ളത്. ഇപ്പോഴത്തെ പിരിച്ചുവിടൽ കൂടുതലായും മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന കോർപറേറ്റ് ജീവനക്കാരെയാണ് ബാധിക്കുക.
OBITUARY
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്‌സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) 'ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്‌വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
PRAVASI VARTHAKAL

