ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർത്ഥികളെ തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പോർട്സ്മത്തിൽ വൻ പ്രതിഷേധവും സംഘർഷവും. ഫ്രാൻസിൽ നിന്ന് 140-ഓളം അഭയാർത്ഥികളുമായി എത്തിയ ചെറിയ ബോട്ട് യുകെ തീരത്തടുത്തതിന് പിന്നാലെയാണ് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി റോഡുകൾ ഉപരോധിച്ചത്.
മുഖംമൂടിയും കറുത്ത വസ്ത്രങ്ങളും ധരിച്ചെത്തിയ പ്രതിഷേധക്കാർ, അഭയാർത്ഥികളെ കെന്റിലെ മാൻസ്റ്റൺ പ്രോസസിംഗ് കേന്ദ്രത്തിലേക്ക് മാറ്റാൻ കൊണ്ടുവന്ന ബസുകൾ തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കലാപ പ്രതിരോധ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സാധാരണയായി ഡോവർ (Dover) മേഖലയിലാണ് ഇത്തരം ചെറിയ ബോട്ടുകൾ എത്താറുള്ളതെങ്കിലും, ഇത്തവണ ഫ്രാൻസിലെ ബെയ് ഡി സെൻ (Bay of the Seine) പരിസരത്തുനിന്ന് 10 മണിക്കൂറോളം സഞ്ചരിച്ചാണ് ബോട്ട് പോർട്സ്മത്തിന് സമീപം എത്തിയത്.
മുൻദിവസം ഡോവർ തുറമുഖത്തും സമാനമായ പ്രതിഷേധം നടന്നിരുന്നു.പ്രതിഷേധക്കാരുടെ പെരുമാറ്റം "ഗുണ്ടായിസവും ഭീഷണിപ്പെടുത്തലുമാണെന്ന്" വിശേഷിപ്പിച്ച് യുകെ സർക്കാർ സംഭവത്തെ ശക്തമായി അപലപിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അത് ക്രമസമാധാന ലംഘനമാകരുതെന്ന് സർക്കാർ വക്താവ് മുന്നറിയിപ്പ് നൽകി.
2026 സെപ്റ്റംബർ 3-ന് യുകെ ഹോം ഓഫീസ് (UK Home Office) പുറപ്പെടുവിച്ച പുതിയ ഇമിഗ്രേഷൻ ചട്ടങ്ങൾ അനുസരിച്ച് (Statement of Changes in Immigration Rules - HC 584), സ്കിൽഡ് വർക്കർ വിസയിലുള്ള തൊഴിലാളികൾക്ക് തൊഴിൽ ചൂഷണങ്ങളിൽ നിന്നും മോചനം നേടാനും കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും പുതിയ നിയമം വഴി വഴിയൊരുങ്ങുന്നു.
തൊഴിലുടമ അഥവാ സ്പോൺസറിൽ നിന്ന് മോശം അനുഭവമോ ചൂഷണമോ നേരിടേണ്ടി വന്നാൽ വിസ നഷ്ടപ്പെടുമെന്ന ഭയമില്ലാതെ സുരക്ഷിതമായി മറ്റൊരു ജോലിയിലേക്ക് മാറാൻ ഈ പുതിയ ഭേദഗതി അവസരമൊരുക്കുന്നു.
മലയാളികളായ കെയറർമാർക്കും നഴ്സിംഗ് അസിസ്റ്റന്റുമാർക്കും വലിയൊരളവിൽ ആശ്വാസമേകുന്ന നിയമമാറ്റമാണിത്.
സ്പോൺസർഷിപ്പ് നിബന്ധനയിലെ ഇളവ്:
നിലവിൽ സ്കിൽഡ് വർക്കർ വിസയിലുള്ള ഒരാൾക്ക്, സ്പോൺസർ ചെയ്ത തൊഴിൽദാതാവിന്റെ കീഴിൽ മാത്രമേ ഇതുവരെ ജോലിചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ നിയമപ്രകാരം, തൊഴിൽ സ്ഥലങ്ങളിൽ ചൂഷണത്തിനോ അടിമത്ത സമാനമായ സാഹചര്യങ്ങൾക്കോ (Modern Slavery/Exploitation) ഇരയാകുന്ന തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറുടെ പക്കൽ നിന്നും മാറി മറ്റൊരു ജോലി കണ്ടെത്താം.
വിസ സംരക്ഷണം:
പുതിയ മാറ്റങ്ങൾ അനുസരിച്ച്, ചൂഷണം നേരിടുന്ന തൊഴിലാളിക്ക് നിലവിലെ വിസ കാലാവധി തീരുന്നതുവരെ വിസ നഷ്ടപ്പെടാതെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാം.
യോഗ്യത:
യുകെയുടെ 'നാഷണൽ റഫറൽ മെക്കാനിസം' (National Referral Mechanism - NRM) വഴി തൊഴിൽ ചൂഷണം നേരിട്ടതായി തെളിയിക്കപ്പെടുന്ന ("Conclusive Grounds" decision ലഭിക്കുന്ന) തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്.
ലക്ഷ്യം:
തൊഴിൽദാതാക്കൾ വിസ റദ്ദാക്കുമെന്ന ഭയം കാരണം അന്യായമായ വേതനവും ജോലിഭാരവും സഹിക്കേണ്ടി വരുന്ന സാഹചര്യത്തിന് വിരാമമിടുക, തൊഴിൽ രംഗത്തെ തട്ടിപ്പുകൾ തടയുക എന്നിവയാണ് ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം.
കെയർ വർക്കർമാരെയും മലയാളി സമൂഹത്തെയും ഇത് എങ്ങനെ ബാധിക്കുന്നു?
കഴിഞ്ഞ കുറച്ചുകാലമായി യുകെയിലെ കെയർ സെക്ടറിലേക്ക് (Health and Social Care) കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. പുതിയ തീരുമാനം മലയാളി കെയർ വർക്കർമാർക്ക് നൽകുന്ന ആശ്വാസങ്ങളും മാറ്റങ്ങളും താഴെ പറയുന്നവയാണ്:
തൊഴിൽ ചൂഷണങ്ങളിൽ നിന്നുള്ള മോചനം
യുകെയിലെ കെയർ മേഖലയിൽ ചില ഏജൻസികളും തൊഴിൽദാതാക്കളും വിസ നൽകിയതിന്റെ പേരിൽ തൊഴിലാളികളെ അമിതമായി ജോലിചെയ്യിപ്പിക്കുക, കുറഞ്ഞ വേതനം നൽകുക, അല്ലെങ്കിൽ ജോലി നൽകാതിരിക്കുക തുടങ്ങിയ രീതിയിൽ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻപ് ഇത്തരം ചൂഷണങ്ങൾ അനുഭവിക്കുന്നവർ ജോലി ഉപേക്ഷിച്ചാൽ വിസ റദ്ദാക്കപ്പെടുകയും 60 ദിവസത്തിനുള്ളിൽ യുകെ വിടേണ്ടി വരികയും ചെയ്യുമായിരുന്നു.
ഇനി മുതൽ അത്തരം ഭയം കൂടാതെ നിയമപരമായ പരിരക്ഷയോടെ പുതിയ തൊഴിൽദാതാവിനെ കണ്ടെത്താൻ സാധിക്കും.
വ്യാജ ഏജൻസികൾക്കെതിരെയുള്ള നടപടി:
വ്യാജ സ്പോൺസർഷിപ്പ് രേഖകൾ നൽകി പണംതട്ടുന്ന ഏജൻസികളുടെയും കെയർ ഹോമുകളുടെയും സ്പോൺസർഷിപ്പ് ലൈസൻസുകൾ ഹോം ഓഫീസ് റദ്ദാക്കിവരികയാണ്. പുതിയ നിയമം നിലവിൽ വന്നതോടെ, ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലിചെയ്യിക്കാൻ സ്പോൺസർമാർക്ക് സാധിക്കില്ല.
ഇത് മലയാളി നഴ്സിംഗ് അസിസ്റ്റന്റുമാർക്കും കെയറർമാർക്കും തൊഴിൽ രംഗത്ത് വലിയ സുരക്ഷിതത്വം ഉറപ്പാക്കുന്നു.ധൈര്യമായി പരാതിപ്പെടാം. നാഷണൽ റഫറൽ മെക്കാനിസം (NRM) വഴി പരാതി നൽകിയാൽ, അത് അന്വേഷിച്ച് സ്ഥിരീകരിക്കുന്നത് വരെ ഇമിഗ്രേഷൻ പദവിക്ക് ഭീഷണി ഉണ്ടാകില്ല.
ഇത് തട്ടിപ്പിനിരയായ മലയാളികൾക്ക് നിയമപരമായ സംരക്ഷണം നേടാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ (Important Limitations)
പുതിയ വിസ ലഭിക്കില്ല:
ഈ നിയമമാറ്റം വഴി പുതിയൊരു വിസ ലഭിക്കുകയോ നിലവിലെ വിസ കാലാവധി നീട്ടി നൽകുകയോ ചെയ്യില്ല. പകരം നിങ്ങളുടെ നിലവിലെ വിസയുടെ ബാക്കി കാലാവധി പൂർത്തിയാക്കാൻ മറ്റൊരു തൊഴിൽ ചെയ്യാനുള്ള അനുമതിയാണ് ലഭിക്കുന്നത്.
ഔദ്യോഗിക സ്ഥിരീകരണം അത്യാവശ്യം:
വെറുതെ ജോലി മാറാൻ ഈ നിയമം ഉപയോഗിക്കാൻ സാധിക്കില്ല. NRM പരിശോധനയിലൂടെ തൊഴിൽ ചൂഷണം നേരിട്ടു എന്ന് ഹോം ഓഫീസ് ഔദ്യോഗികമായി അംഗീകരിക്കണം.
നിയമപരമായ മാറ്റങ്ങൾ സ്വീകരിക്കുന്നത്:
2026 സെപ്റ്റംബർ 3-ന് പ്രഖ്യാപിച്ച ഈ നയം ഒക്ടോബർ 8, 2026 മുതലാണ് ഇമിഗ്രേഷൻ ചട്ടങ്ങളിൽ പൂർണ്ണമായി നടപ്പിലാക്കുന്നത്.
യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളി തൊഴിലാളികൾക്ക് വലിയ തോതിൽ ആശ്വാസവും സുരക്ഷിതത്വവും നൽകുന്ന പ്രഖ്യാപനമാണിത്.
Latest News
ലോകം ചുറ്റി സഞ്ചരിക്കുന്ന യാത്രാവിശേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ട്രാവല്‍ വ്ളോഗറാണ് അരുണിമ ബാക്ക്പാക്കര്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അരുണിമയുടെ പുതിയ യാത്രാനുഭവങ്ങളും കാഴ്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അഫ്ഗാന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കുന്ന 'ചാദരി' ധരിച്ചുകൊണ്ടുള്ള അരുണിമയുടെ പുതിയ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ശരീരം മുഴുവന്‍ മൂടിപ്പുതച്ചു നില്‍ക്കുന്ന ചാദരി ധരിച്ചപ്പോള്‍ തനിക്ക് കണ്ണ് പോലും ശരിയായി കാണാന്‍ കഴിയുന്നില്ലെന്നാണ് അരുണിമ വിഡിയോയില്‍ പറയുന്നത്. ഈ വസ്ത്രം ധരിച്ച് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ എങ്ങനെയാണ് നിത്യജീവിതം നയിക്കുന്നതെന്ന് താന്‍ അദ്ഭുതപ്പെടുന്നുവെന്നും അവര്‍ പറയുന്നു. ചാദരി ധരിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്ത്രീകളും ഒരുപോലെ ഒരു യൂണിഫോം അണിഞ്ഞതുപോലെയാണ് കാണപ്പെടുന്നത്. ഇതിനുള്ളില്‍ നില്‍ക്കുന്നത് ആരാണെന്ന് പുറത്തുനിന്ന് നോക്കിയാല്‍ തിരിച്ചറിയാന്‍ പോലുമില്ലെന്നും അരുണിമ കൂട്ടിച്ചേര്‍ക്കുന്നു.
അഫ്ഗാനില്‍ എത്തിയപ്പോള്‍ തന്നെ താലിബാന്‍ അധികൃതര്‍ വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ധരിച്ചിരുന്ന വസ്ത്രം മാറ്റി ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. താനൊരു വിദേശ യാത്രികയായതുകൊണ്ട് മാത്രമാണ് മുഖം മാത്രം കാണുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി ലഭിച്ചതെന്നും അരുണിമ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ എന്ന നിലയില്‍ അഫ്ഗാനില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെയും അവിടുത്തെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനില്‍ എത്തിയപ്പോള്‍ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിപ്പോയെന്ന അരുണിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത അവിടുത്തെ അവസ്ഥ അവര്‍ വിവരിച്ചിരുന്നു. വസ്ത്രധാരണത്തിലും യാത്രാവേളകളിലും അനുഭവപ്പെടുന്ന ഈ നിയന്ത്രണങ്ങള്‍ കാണുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്ന് മനസ്സിലാവുന്നതെന്നും അഫ്ഗാനില്‍ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണെന്നും അരുണിമ പറയുന്നു.
അതേസമയം, അരുണിമയുടെ വിഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇന്ത്യയില്‍ ജനിക്കാന്‍ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമാണെന്നും അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ കമന്റ് ചെയ്യുമ്പോള്‍, മറ്റൊരു വിഭാഗം ഇതിനെ വിമര്‍ശിക്കുന്നുണ്ട്. വ്യൂസും റീച്ചും കിട്ടാന്‍ വേണ്ടി മാത്രം സ്വയം തേടിപ്പോയ സ്ഥലത്തെക്കുറിച്ച് പിന്നീട് എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നും, അതത് രാജ്യങ്ങളുടെ പരമ്പരാഗത രീതികളെ ആ രീതിയില്‍ കാണണമെന്നുമാണ് വിമര്‍ശകരുടെ വാദം.
ASSOCIATION
യുകെയിലെ ആദ്യകാല മലയാളി സംഘടനയും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നുമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം എം സി എ) യുടെ ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ച് കൊണ്ടും വർണാഭമായി. നാട്ടിൽ നിന്നും എത്തിച്ചേർന്ന സിനിമാ താരങ്ങൾ ഉൾപ്പെടുന്ന പ്രഗത്ഭ കലാകരൻമാർ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവർന്നു.
രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിച്ച ഓണഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും രസകരമായ വിവിധ ഗെയിംസുകളുമായി മുന്നോട്ട് പോയി. ഉച്ചക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. ലിവർപൂർ അക്ഷയ കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
വൈകിട്ട് 4 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ എം എം സി എ പ്രസിഡൻ്റ് റോസ്ബാസ്‌റ്റ്യൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ് ആശംസകൾ നേർന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിൻ്റ് ട്രഷററും എം എം സി എ കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. പൊതുയോഗത്തിൽ വച്ച് വിവിധ മേഘലകളിൽ മികവ് തെളിയിച്ച ബിൻ്റോ സൈമൺ ലിയാ ജോബിൻസ് തുടങ്ങിയവരെയും യുക്മ വള്ളംകളിയിൽ ടീമുകൾക്ക് നേതൃത്വം നൽകിയ അഖിൽ ജോർജിനെയും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഈ വർഷം ഗ്രാജ്വേറ്റ് ചെയ്തവരെയും, എ ലെവൽ, ജി സി എസ് ഇ വിജയികളെയും വേദിയിൽ ആദരിച്ചു.
ഒരിടവേളയ്ക്ക് ശേഷം അംഗങ്ങളുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് കമ്മിറ്റി തീരുമാനപ്രകാരം എം എം സി എ സ്‌കൂൾ ഓഫ് ഡാൻസിൻ്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടിയിൽ വേദിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാൻസ് ടീച്ചർമാരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. വേദിയിൽ ടീച്ചർമാരുടെ ഡാൻസ് പെർഫോർമൻസും ഉണ്ടായിരുന്നു.
തുടർന്ന് എം എം സി എ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ അനീഷ്, അനീറ്റ ജിൻ്റോ, ജെയിൻ ജിൻ്റിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാ അനീഷ് , ജാസിം ഹംസ എന്നിവരായിരുന്നു പരിപാടികൾ
ആങ്കർമാരായി വളരെ മനോഹരമായി നിയന്ത്രിച്ചത്.
ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോൾ തന്നെ സ്‌കോട്ലൻഡിൽ പരിപാടിയിൽ സംബന്ധിച്ച ശേഷം വൈകിട്ട് എത്താമന്നറിയിച്ച യുക്മയുടെ ആദരണീയനായ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്‌റ്റ്യൻ 6 മണിക്ക് എത്തിച്ചേർന്നു. മുൻ എം എം സി എ പ്രസിഡൻ്റ് ജോബി മാത്യുവിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളും യുക്മ പ്രസിഡൻ്റിനെ സ്വീകരിച്ചു. വൈകിയെത്തിയതിലുള്ള ക്ഷമാപണത്തോടെ ആരംഭിച്ച തൻ്റെ പ്രസംഗത്തിൽ നിലവിലെ ഭാരവാഹികളെയും മുൻ പ്രസിഡൻ്റുമാരെയും അനുസ്മരിച്ച് കൊണ്ട്, യുക്മ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തി വൻ വിജയമാക്കിയതിൽ എം എം സി എയുടെ നിർണായകമായ പങ്കിനെ അനുസ്‌മരിച്ചു. യുക്മ ചാരിറ്റിഫൗണ്ടേഷൻ ഒന്നര വർഷത്തിനിടെ രണ്ടു കോടിയോളം രൂപ യുകെ മലയാളികളുടെ സഹകരണത്തോടെ പ്രതിസന്ധി ഘട്ടങ്ങളിൽ വിഷമമനുഭവിച്ച യുകെ മലയാളികൾക്ക് വിതരണം ചെയ്തകാര്യം ഓർമിപ്പിച്ചു. യുക്മ നഴ്സസ് ഫോറം മെയ് മാസം അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം വൻപിച്ച വിജയമായിരുന്നുവെന്നും നഴ്‌സുമാർക്ക് വേണ്ടി നടത്തിവന്നിരുന്ന നിരവധിയായ ഇടപെടലുകൾ തുടർന്നും തുടരുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് നവംബർ 7-ാം തീയ്യതി ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ കേരളത്തിൻ്റെ സാംസ്കാരിക ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സംബന്ധിക്കുമെന്നറിയിച്ചു. റീജിയണൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായി നാഷണൽ കലാമേളയിൽ പങ്കെടുക്കുവാനും കാണികളാകുവാനും ഏവരേയും യുക്മ പ്രസിഡൻ്റ് ക്ഷണിച്ചു.
എം എം സി എ കുടുംബാംഗങ്ങളുടെ പരിപാടികൾക്ക് ശേഷം പ്രശസ്ത സിനിമാ താരങ്ങൾ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം, അറഫാത്ത്, ഗായകരായ ലിജിൻ, ഗ്രേഷ്യ എന്നിവർ നയിച്ച സൂപ്പർ മെഗാ ഷോ കാണികളുടെ മനം കവർന്നു. മെഗാഷോയിൽ നാട്ടിൽ നിന്നും എത്തിച്ചേർന്ന് അറാഫത്തിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ അക്ഷരാർത്ഥത്തിൽ കാണികളെ ഇളക്കിമറിച്ചു. രാത്രി 9 മണിയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങൾക്ക് എം എം സി എ ഭാരവാഹികളായ റോസ്ബിൻ സെബാസ്റ്റ്യൻ, ജയൻ ജോൺ, അലക്സ് വർഗീസ്, സുമേഷ് രാജൻ, ജിൻ്റിൽ രാജ് സെബാസ്‌റ്റ്യൻ, ജനീഷ് കുരുവിള, ജോസഫ് മാത്യു, ജോബിൻ ജോസഫ്, അലൻ തോമസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്‌റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്‌കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്, എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്‌സ്, ബുക്ക് ബോക്സ് യുകെ എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ.
എം എം സി എ ഓണാഘോഷം വൻവിജയമാക്കി എല്ലാ കുടുംബാംഗങ്ങൾക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് റോസ്ബിൻ സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ നന്ദി അറിയിച്ചു.
പരിപാടികളുടെ കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://photos.app.goo.gl/dbtckYqv93AfeuLM6
https://photos.app.goo.gl/HPK5DLubiNdH4Sd68
സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു. ഓണാഘോഷത്തിന് ശേഷം ചേര്‍ന്ന ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍ :
ഷൈനി ജിജോ (പ്രസിഡന്റ്)
ശങ്കര്‍ സുരേന്ദ്ര കുമാര്‍ (വൈസ് പ്രസിഡന്റ് )
ലിബിന്‍ ജോണ്‍ (സെക്രട്ടറി)
ലിന്‍ഡ മാത്യു (ജോയന്റ് സെക്രട്ടറി)
ജിതിന്‍ ജിജി ( ട്രഷറര്‍)
അനന്തു ജേക്കബ് (ജോയന്റ് ട്രഷറര്‍)
ബിനു ടി സോമന്‍, ഷിജു ലോനപ്പന്‍, ആഡ്‌ലിന്‍ അശ്വിന്‍, അലിന്‍ സന്തോഷ് (ആക്റ്റിവിറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് ).
ആദ്യമായാണ് സിഎസ്എംഎയുടെ അമരത്ത് ഒരു വനിത എത്തുന്നത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രിമണ്ട് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഓണാഘോഷം. പൂക്കളവും മാവേലിക്ക് വരവേല്‍പ്പും സദ്യയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസ്സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ഹാര്‍ലോ മലയാളി അസോസിയേഷന്‍ (HMA) വാര്‍ഷിക ഓണാഘോഷം ''ആര്‍പ്പോ'26'' പ്രഖ്യാപിച്ചു, 2026 സെപ്റ്റംബര്‍ 5 ശനിയാഴ്ച ഹാര്‍ലോയിലെ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ച് ആഘോഷങ്ങള്‍ നടക്കും. HMA രൂപീകരിച്ചതിന് ശേഷമുള്ള 16-ാം വര്‍ഷവും 2026 ല്‍ അധികാരമേറ്റ പുതുതായി തിരഞ്ഞെടുക്കപ്പെട്ട HMA എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ വര്‍ഷവും ഒന്നിച്ച് ചേരുന്ന വര്‍ഷം കൂടിയാണ് ഇത്തവണ.
ഹാര്‍ലോയിലെ പാര്‍ലമെന്റ് അംഗം ക്രിസ് വിന്‍സ്, ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ്, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ക്രോയ്ഡണിലെ ബ്രോഡ് ഗ്രീനിലെ കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ആഘോഷത്തില്‍ പങ്കെടുക്കും.
പരമ്പരാഗത ഓണസദ്യ, സാംസ്‌കാരിക പ്രകടനങ്ങള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ ദിവസത്തെ ആഘോഷ പരിപാടി ആണ് ഒരുക്കുന്നത്. രാവിലെ 11:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും, തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 2:30 വരെ ഗംഭീരമായ ഓണം സദ്യ നടക്കും. ഉച്ചയ്ക്ക് 3:00 മണിക്ക് ഔപചാരിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും, വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെ സാംസ്‌കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും.
പ്രാര്‍ത്ഥന, വിളക്ക് കൊളുത്തല്‍ ചടങ്ങ്, തുടര്‍ന്ന് സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായ മാവേലിയുടെ പരമ്പരാഗത വരവ് എന്നിവയോടെ വേദിയിലെ പരിപാടികള്‍ ആരംഭിക്കും. തിരുവാതിര, സോളോ, ഗ്രൂപ്പ് നൃത്തങ്ങള്‍, ലൈറ്റ് മ്യൂസിക്, ശങ്കരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സുമായി സഹകരിച്ച് എച്ച്എംഎ ഡാന്‍സ് ക്ലബ്ബിന്റെ പ്രകടനങ്ങള്‍ എന്നിവ സാംസ്‌കാരിക നിരയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മുഴുവന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ക്ലാസിക്കല്‍, സിനിമാറ്റിക്, സമകാലിക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
ആവേശം വര്‍ദ്ധിപ്പിക്കുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക കായിക സമ്മാന വിതരണവും ചാരിറ്റി ഭാഗ്യ നറുക്കെടുപ്പും പരിപാടിയില്‍ ഉള്‍പ്പെടുന്നു.എച്ച്എംഎ സമൂഹത്തിനുള്ളിലെ ഐക്യം, പാരമ്പര്യം, കലാപരമായ കഴിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഒത്തുചേരലിന്റെ സമാപനം കുറിച്ചുകൊണ്ട് ആഘോഷം രാത്രി 9:00 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പങ്കെടുക്കുന്നവര്‍ക്ക് എച്ച്എംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടാം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ഓക്ടോബർ ശനിയാഴ്ച ലിവർപൂളിൽ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണൽ കലാമേള 2026 ഒക്ടോബർ 3-ന് (ശനിയാഴ്ച) നടക്കുന്നതിൻ്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.
യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ. കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർത്ഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
SPIRITUAL
കിഡ്ഡർമിൻസ്റ്റർ∙ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ വാർഷിക ഓർത്തഡോക്സ് യുവജന സമ്മേളനം (AOYC 2026) യുകെയിലെ കിഡ്ഡർമിൻസ്റ്ററിൽ ആരംഭിച്ചു. ‘സ്റ്റുവാർഡ്സ് ഓഫ് ഗ്രേസ്: കോൾഡ് ടു സെർവ്’ (Stewards of Grace: Called to Serve) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സെപ്റ്റംബർ നാല് മുതൽ ആറ് വരെ നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ദൈവനാമത്തിലുള്ള സേവനം ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിൽ നിന്നെത്തിയ പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ആത്മീയ ചിന്തകൾ, പാനൽ ചർച്ചകൾ, പ്രാർഥനാ സമ്മേളനങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം ഓണാഘോഷം 'തുമ്പപ്പുലരി 2026' ഗംഭീരമായി ആഘോഷിച്ചു. ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ 'തുമ്പപ്പുലരി 2026' ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂളില്‍ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത ആചാരപ്രകാരം തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊള്ളുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ജോ.സെക്രട്ടറി നിഷ മുണ്ടേക്കാട് സ്വാഗതവും ഓണാശംസകളും നേര്‍ന്നു.
താലപ്പൊലി, സാത്വിക ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ചെണ്ട ടീമിന്റെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയെ സദസ് സാദരം വരവേറ്റു. തുടര്‍ന്ന്, തിരുവാതിരക്കളി, കുട്ടി മങ്ക, കുട്ടി ശ്രീമാന്‍ മത്സരവും നടത്തുകയുണ്ടായി. തുമ്പപ്പുലരി 2026ല്‍ വിവിധ തരം ഓണക്കളികള്‍, വടംവലി എന്നിവയെക്കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സാത്വിക ടീമിന്റെ ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി.
കണ്ണകിയുടെ കഥയുടെ നൃത്താവിഷ്‌കാരം വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജാ രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആവിഷ്‌കരണം പ്രേക്ഷക മനസ്സുകളില്‍ ആനന്ദവും അത്ഭുതവും നിറച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും പാട്ടും ഡാന്‍സുമൊക്കയായി തുമ്പപുലരി 2026 അതിഗംഭീരമായിരുന്നു. എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായി സമാജത്തിലെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. എല്‍എംഎച്ച്എസ് സെക്രട്ടറി ഡോ. നിതിന്‍ നന്ദി പ്രകാശനം നടത്തിയതോടെ തുമ്പപുലരി 2026ന് തിരശ്ശീല വീണു.
യുകെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യുകെ. & യൂറോപ്പിന്റെ 24 മത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. എംപിഎയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും.
“ഉത്തമമായ സമ്പത്ത്”(എബ്രായർ 10:34) എന്നുള്ള തീമിൽ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
SPECIAL REPORT
കൈയിൽ കീബോർഡില്ലെങ്കിലും ഇനി ഗൂഗിൾ വർക്ക്‌സ്‌പേസിൽ പല കാര്യങ്ങളും ചെയ്യാം. ടൈപ്പ് ചെയ്യുന്നതിന് പകരം പറഞ്ഞാൽ മതി—ഇമെയിലുകൾ തിരയാനും ഡോക്യുമെന്റുകൾ തയ്യാറാക്കാനും കുറിപ്പുകൾ ക്രമീകരിക്കാനും സഹായിക്കുന്ന പുതിയ ജെമിനി എഐ വോയ്സ് ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ജിമെയിൽ, ഗൂഗിൾ ഡോക്സ്, ഗൂഗിൾ കീപ്പ് എന്നിവയിലാണ് പുതിയ സൗകര്യം എത്തുന്നത്.
ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തന്നെയാണ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പുതിയ വോയ്സ് ഫീച്ചറുകളുടെ വിവരം പങ്കുവച്ചത്. ഗൂഗിൾ എഐ വരിക്കാർക്ക് ഫീച്ചറുകൾ ഇപ്പോൾ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കൾക്കും ഉടൻ സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
ഇമെയിലുകൾ കണ്ടെത്താൻ ഇനി ഇൻബോക്സിൽ കയറി ഓരോന്നായി തുറന്ന് നോക്കേണ്ടതില്ല. ജിമെയിൽ ലൈവ് ഉപയോഗിച്ച് ആവശ്യമായ കാര്യം സംസാരിച്ചുകൊണ്ട് തന്നെ തിരയാം.
ഉദാഹരണത്തിന്, എന്റെ ഫ്ലൈറ്റിന്റെ ഗേറ്റ് നമ്പർ ഏതാണ്? എന്ന് ചോദിച്ചാൽ ഇൻബോക്സിലെ ബന്ധപ്പെട്ട ഇമെയിലുകൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ജെമിനി കണ്ടെത്തി നൽകും. നീണ്ട ഇമെയിലുകൾ തുറക്കുകയോ സ്ക്രോൾ ചെയ്ത് വിവരങ്ങൾ തിരയുകയോ ചെയ്യേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം.
മനസ്സിലുള്ള ആശയങ്ങൾ പറഞ്ഞുകൊടുത്താൽ അവയെ ഒരു ക്രമത്തിലുള്ള ഡോക്യുമെന്റാക്കി മാറ്റാൻ സഹായിക്കുന്നതാണ് ഡോക്സ് ലൈവ്. ആശയങ്ങൾ വികസിപ്പിക്കാനും ഔട്ട്‌ലൈൻ തയ്യാറാക്കാനും എഴുത്തിന്റെ ശൈലി മെച്ചപ്പെടുത്താനും ജെമിനിക്ക് കഴിയും.
ഉപഭോക്താവിന്റെ അനുമതിയോടെ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ചാറ്റ്, വെബ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ ഉപയോഗിച്ചും ജെമിനിക്ക് സഹായിക്കാനാകും. അതുകൊണ്ടുതന്നെ വെറുമൊരു വോയ്സ് ടൈപ്പിങ് സംവിധാനത്തിനപ്പുറം ഒരു എഴുത്ത് സഹായിയായി ഡോക്സ് ലൈവിനെ ഉപയോഗിക്കാനാകും.
പെട്ടെന്ന് ഓർമയിൽ വരുന്ന കാര്യങ്ങൾ രേഖപ്പെടുത്താനും ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. കീപ്പ് ലൈവ് ഉപയോഗിച്ച് കാര്യങ്ങൾ പറഞ്ഞാൽ അവയെ ക്രമത്തിലുള്ള കുറിപ്പുകളായും ലിസ്റ്റുകളായും ചെയ്യേണ്ട ടാസ്കുകളായും മാറ്റാൻ ജെമിനിക്ക് സാധിക്കും.
വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് മുതൽ ചെയ്യാനുള്ള കാര്യങ്ങൾ വരെയുള്ളവ വേഗത്തിൽ രേഖപ്പെടുത്താൻ ഇത് സഹായിക്കും. ആശയങ്ങൾ മറന്നുപോകുന്നതിന് മുൻപ് ശബ്ദത്തിലൂടെ തന്നെ കുറിച്ചുവയ്ക്കാനും സാധിക്കും.
ഈ ആഴ്ച മുതൽ പുതിയ വോയ്സ് ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും. ജിമെയിൽ ലൈവ്, കീപ്പ് ലൈവ് എന്നിവ ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്ക് ലഭിക്കും. ഡോക്സ് ലൈവ് നിലവിൽ പ്രോ, അൾട്രാ വരിക്കാർക്കാണ് ലഭ്യമാകുക.
ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ് ഉപഭോക്താക്കൾക്കും ഈ വോയ്സ് സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
കീബോർഡിലും മൗസിലും മാത്രം ആശ്രയിച്ചിരുന്ന വർക്ക്‌സ്‌പേസ് ഉപയോഗം കൂടുതൽ സ്വാഭാവികമാക്കുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. ഇനി ആശയം ടൈപ്പ് ചെയ്ത് തുടങ്ങേണ്ടതില്ല; പറഞ്ഞുതുടങ്ങിയാൽ ജെമിനി അത് ജോലിയാക്കി മാറ്റും.
CINEMA
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിഗത മേക്കപ്പ് മാനും മാനേജരും ചലച്ചിത്ര നിർമ്മാതാവുമായ എസ്. ജോർജ് പങ്കുവെച്ച വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. 35 വർഷം നീണ്ട അപൂർവ്വവും തീവ്രവുമായ സൗഹൃദബന്ധത്തെക്കുറിച്ച് ഓർത്തെടുത്താണ് ജോർജ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒരു തൊഴിൽബന്ധത്തിനപ്പുറം സ്വന്തം സഹോദരനെപ്പോലെ തന്നോട് ചേർന്നുനിൽക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് ജോർജ് കുറിച്ചു. “35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു. മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളാണ്…” എന്ന് ജോർജ് ഫേസ്ബുക്കിൽ കുറിച്ചു
മമ്മൂട്ടിയുടെ നിഴലായി എപ്പോഴും കൂടെയുള്ള വ്യക്തിയാണ് ജോർജ്. കഥാപാത്രങ്ങളുടെ മേക്കപ്പിൽ മമ്മൂട്ടി പൂർണ്ണ തൃപ്തി രേഖപ്പെടുത്തുന്നത് ജോർജിന്റെ കൈവിരലുകളിലൂടെ ഒരുങ്ങുമ്പോൾ മാത്രമാണെന്നത് സിനിമ മേഖലയിൽ പ്രശസ്തമാണ്. വെറുമൊരു മേക്കപ്പ് മാനും മാനേജരും മാത്രമായി ഒതുങ്ങാതെ ചലച്ചിത്ര നിർമ്മാണ രംഗത്തും ജോർജ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇമ്മാനുവൽ, അച്ചാ ദിൻ, പുഴു തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് ജോർജ് ആണ്.
ജീവിതത്തിലെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുപോലെ പങ്കാളിയായ മമ്മൂട്ടിയുമൊത്തുള്ള 35 വർഷത്തെ അവിസ്മരണീയ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജോർജ് തന്റെ ആശംസാക്കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രിയ താരത്തോടുള്ള ജോർജിന്റെ സ്നേഹവും ആദരവും നിറഞ്ഞ കുറിപ്പ് മമ്മൂട്ടി ആരാധകരും സിനിമാ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.
അടുത്തിടെയാണ് നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നത്. ഇന്റർനാഷണൽ ഡയമണ്ട് എക്‌സിബിഷനിൽ പങ്കെടുത്തപ്പോഴാണ് ധരിച്ച വസ്ത്രത്തെച്ചൊല്ലി ഐശ്വര്യക്ക് നേരെ വലിയതോതിൽ വിമർശനങ്ങളുയർന്നത്. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ഐശ്വര്യ. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഐശ്വര്യ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
എന്നാൽ താൻ പറയുന്നത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിശദീകരണമല്ലെന്നും താരം വ്യക്തമാക്കി. താൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. "കുറച്ച് ജിബിയും കുറച്ച് അധികം സമയവുമുണ്ടെങ്കിൽ എവിടെയെങ്കിലും പോയിരുന്ന് ആർക്കും ആരെയും ട്രോളാം. അത് എല്ലായ്പ്പോഴും വളരെ മോശമായ കാര്യമാണ്.
ആ ഔട്ട്ഫിറ്റ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ നെഗറ്റീവ് കമന്റുകളോ അല്ലെങ്കിൽ അത്തരം കാര്യങ്ങളിലൊന്നും ബോധവതിയല്ല. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. ഒന്നാമത്തെ കാര്യം ഇതൊരു വിശദീകരണമല്ല, താൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എനിക്കാരോടും വിശദീകരിക്കേണ്ട കാര്യമില്ല. അത് പക്ഷേ ഭയങ്കര രസമായിരുന്നു. എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്.
ഞാൻ ആ വസ്ത്രം ഫിറ്റ് ചെയ്തിട്ടില്ലായിരുന്നു. ഏഴ് എട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞിട്ട് വരുമ്പോൾ എന്തെങ്കിലുമാകട്ടെ എന്നൊരു ചിന്തയിലാണ് നമ്മൾ. 'കുളിച്ചോണ്ടിരുന്നതിന്റെ ഇടയിൽ വന്ന് ഉദ്ഘാടനം ചെയ്തിട്ട് പോയി' എന്നൊക്കെയായിരുന്നു കമന്റുകൾ. അത് കറക്ടാണ്. സ്റ്റൈലിസ്റ്റ് എന്നോട് പറയുന്നുണ്ട്, 'നമുക്ക് മുടി അഴിച്ചിടാം അല്ലെങ്കിൽ ഒരു ചോക്കർ ഇട്ടു നോക്കാം' എന്നൊക്കെ. ഇത് ശരിക്കും കുളിക്കുന്ന ഡ്രസ് ആണ്.
കുളിക്കുന്ന ഡ്രസ് ആയിരുന്നു ശരിക്കും ദുരന്തമായത്. എന്റെ സുഹൃത്തുക്കൾ വരെ എന്നെ കളിയാക്കി. 'അത് ധരിക്കണ്ട' എന്ന് എന്നോട് എല്ലാവരും പറഞ്ഞതാണ്. സുഹൃത്തുക്കളും സ്റ്റൈലിസ്റ്റും അത് ധരിക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനത് തന്നെ ധരിച്ചു. അത് വലിയ അബദ്ധമായിരുന്നു. എന്റെ കയ്യിൽ വേറെ വസ്ത്രങ്ങൾ ഉണ്ടായിട്ടും അന്ന് രാവിലെ ഞാൻ അത് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ഭയങ്കര കോൺഫിഡന്റ് ആണ്, ഇതാണ് ഫാഷൻ, നമ്മളെ പഴയകാലത്തിലേക്ക് കൊണ്ടു പോകുന്നു എന്നൊക്കെയുള്ള മട്ടിലായിരുന്നു.
അങ്ങനെ മുലക്കച്ച വീണ്ടും ട്രെൻഡിങ് ആയി. അത് ആദ്യം തിരിച്ചറിഞ്ഞതും ഞാൻ തന്നെയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ആ ബോധം വരുന്നത്. കാറിൽ നിന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് 'അയ്യോ ഇത് വേണ്ടായിരുന്നു' എന്ന് തോന്നിയത്. അതിന് ശേഷം കൂട്ടുകാർ പറഞ്ഞതാണ് ശരി, എനിക്ക് തെറ്റി എന്ന സാധനത്തിലേക്ക് ഞാനെത്തി.
അത് കഴിഞ്ഞാണ് ക്ലീവേജ് കാണുന്ന തരത്തിലുള്ള ആ ഡ്രസ് ഇട്ടത്. അതിന് മുൻപ് തന്നെ 'ഇത് ഇട്ടോട്ടെ' എന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു. പക്ഷേ അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ ആ വസ്ത്രത്തിന് അത്രയും വലിയ കീഹോൾ ആയിരിക്കുമെന്ന് ഞാനും വിചാരിച്ചില്ല. ഡിസൈൻ ചെയ്യുന്ന സമയത്ത്. പക്ഷേ ഞാനത് ധരിച്ച് കഴിഞ്ഞപ്പോൾ ഒരു വ്യത്യസ്തമായി.
എന്റെ കൂടെ എപ്പോഴും സ്ത്രീകളുടെ ഒരു ക്രൂ ഉണ്ടാകും. ആ വസ്ത്രം ധരിച്ച്, ഡയമണ്ട് ഒക്കെ ഇട്ടതിന് ശേഷം കാണാനിപ്പോൾ ഇന്റർനാഷണൽ ലുക്ക് ഉണ്ട് എന്നൊക്കെ ആണ് നമ്മളെല്ലാവരും പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു ആ പരിപാടി. ഇന്റർനാഷണൽ ഡയമണ്ട് എക്സിബിഷൻ ആയിരുന്നു പരിപാടി. അന്ന് രാവിലെ വേറൊരു ഉദ്ഘാടനം കൂടി ഉണ്ടായിരുന്നു എനിക്ക്.
അപ്പോൾ അതുവഴി പോയപ്പോൾ ഞാൻ വെറുതെ ഒന്ന് കയറിയതാണ് അവിടെ, അല്ലാതെ അത് പെയ്ഡ് ആയിരുന്നില്ല. എന്റെ ഉള്ളിലെ ഫാഷൻ ദൈവങ്ങളെ മുഴുവൻ വിളിച്ചിട്ടാണ് ഞാൻ ആ ഔട്ട്ഫിറ്റ് ധരിച്ചത്. മേക്കപ്പും ഹെയർ സ്റ്റൈൽ ചെയ്തതുമൊക്കെ നമുക്കിഷ്ടപ്പെട്ടു. പക്ഷേ ചെന്നിറങ്ങിയത് പഴവങ്ങാടിയിൽ ആണെന്ന് മാത്രം നമ്മൾ പ്ലാൻ ചെയ്തില്ല.
ആ ഒരു ദിവസം മുഴുവൻ ഞാൻ ചിരിയായിരുന്നു. വിഡിയോ കോൾ ചെയ്ത് എന്റെ സുഹൃത്തുക്കളെയൊക്കെ ഞാൻ ഔട്ട്ഫിറ്റ് കാണിച്ചു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു കടയിലൊക്കെ ഞാൻ പോയി കാണിച്ചു. പക്ഷേ കാമറയും കൊണ്ട് ആളുകൾ വരുമെന്ന് ഞാൻ വിചാരിച്ചില്ല. അത് ഞാൻ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല.
കാമറകൾ പെട്ടെന്ന് മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ആകുമ്പോൾ ആർക്കായാലും അസ്വസ്ഥത തോന്നും. അപ്പോൾ ഞാൻ അസ്വസ്ഥയായി. അപ്പോൾ നമ്മുടെ ബോഡി ലാങ്വേജും മാറുമല്ലോ. വ്യക്തിപരമായ നമ്മുടെ അതിരിനപ്പുറമാണ് ആൾക്കാരും കാമറയുമൊക്കെ നിൽക്കുന്നത്.
ആ വസ്ത്രത്തിൽ എനിക്ക് യാതൊരു കുഴപ്പവും തോന്നിയിരുന്നില്ല, എന്നാൽ ആളുകളുടെ കണ്ണുകൾ എവിടേക്കാണ് നോക്കുന്നത് എന്നതിലാണ് പ്രശ്‌നം. 'സംസ്കാരത്തിന് ചേർന്ന വസ്ത്രമല്ല' എന്നൊക്കെയാണ് ആളുകൾ പറയുന്നത്.
സംസ്കാരത്തിന് ചേരുന്ന ഭാഷയാണോ നിങ്ങൾ ഉപയോഗിക്കുന്നത് ?. സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?. അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. അതിനൊന്നും പൊലീസിങ് ഇല്ല, അതിൽ നിയന്ത്രണങ്ങളില്ലാ. ആളുകൾക്ക് തോന്നുന്നത് പറയാം". - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മലയാള സിനിമയിലൂടെ വളർന്നു ദേശീയതലത്തിൽ ശ്രദ്ധേയയായ നടി മമിത ബൈജു ബോക്സ് ഓഫീസിൽ ചരിത്രമെഴുതിയിരിക്കുന്നു. ഒരു കലണ്ടർ വർഷത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ നടിയെന്ന വലിയ നേട്ടമാണ് മമിത സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ബോളിവുഡ് താരനിരയിലെ പ്രമുഖരായ ദീപിക പദുക്കോണും ആലിയ ഭട്ടും മാത്രമാണ് ഈ അപൂർവ്വ റെക്കോർഡിന് അർഹരായിട്ടുള്ളത്.
കേവലം 23 ദിവസങ്ങൾക്കുള്ളിലാണ് മമിതയുടെ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത വിജയ് ചിത്രമായ ‘ജനനായകൻ’ ആയിരുന്നു ഈ വിജയക്കുതിപ്പിലെ ആദ്യ ചിത്രം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിടവാങ്ങൽ ചിത്രം കൂടിയായ ‘ജനനായകൻ’ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 324.38 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡും ഈ സിനിമ സ്വന്തമാക്കി.
‘ജനനായകന്’ പിന്നാലെ സൂര്യ നായകനായ ‘വിശ്വനാഥ് ആന്റ് സൺസ്’ ആണ് മമിതയുടേതായി തിയേറ്ററുകളിലെത്തിയത്. സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ 203.26 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. തിയേറ്റർ റൺ അവസാനിക്കുമ്പോഴേക്കും ചിത്രം 210 കോടി രൂപ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഓണം റിലീസായി എത്തിയ നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയ്ക്ക് ഹാട്രിക് നേട്ടം സമ്മാനിച്ചത്. നിലവിൽ 238.05 കോടി രൂപ നേടിയ ഈ മലയാള ചിത്രം വൈകാതെ തന്നെ 250 കോടി ക്ലബ്ബിൽ ഇടംനേടും.
മുമ്പ് ദീപിക പദുകോണും ആലിയ ഭട്ടും കൈവരിച്ച സമാനമായ റെക്കോർഡുകൾക്കൊപ്പമാണ് മമിത ഇപ്പോൾ എത്തിനിൽക്കുന്നത്. 2013-ൽ ദീപിക പദുകോൺ അഭിനയിച്ച ചിത്രങ്ങളിൽ ‘യേ ജവാനി ഹേ ദീവാനി’ (318 കോടി), ‘ചെന്നൈ എക്സ്പ്രസ്’ (310 കോടി), ‘ഗോലിയോം കി രാസലീല രാം-ലീല’ (218.07 കോടി) എന്നീ മൂന്ന് ചിത്രങ്ങളാണ് 200 കോടി ക്ലബ്ബിൽ കടന്നത്. പിന്നീട് 2022-ൽ ആലിയ ഭട്ട് അഭിനയിച്ച ‘ഗംഗുഭായ് കഠിയാവാഡി’ (211.50 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ’ (431 കോടി) എന്നീ ചിത്രങ്ങളും ഈ വൻ നേട്ടം കൈവരിച്ചു. ഈ ക്ലബിലേക്കാണിപ്പോൾ മമിതയും എത്തിയിരിക്കുന്നത്.
ദീപികയുടെയും ആലിയയുടെയും വിജയങ്ങളിൽ നിന്നും മമിതയുടെ ഈ നേട്ടത്തെ വേറിട്ടു നിർത്തുന്നത് ചിത്രങ്ങളുടെ പ്രാദേശികമായ വിജയമാണ്. ദീപികയുടെയും ആലിയയുടെയും ചിത്രങ്ങൾക്ക് വടക്കേ ഇന്ത്യയിലുടനീളം വലിയ വിപണി ഉണ്ടായിരുന്നുവെങ്കിൽ, മമിതയുടെ ചിത്രങ്ങൾ അതത് സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിൽ നിന്ന് മാത്രമാണ് ഈ വൻ തുക നേടിയെടുത്തത്.
‘ജനനായകൻ’, ‘വിശ്വനാഥ് ആന്റ് സൺസ്’ എന്നീ ചിത്രങ്ങൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നും, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കേരളത്തിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. ഈ ചിത്രങ്ങൾക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഭാവന വളരെ കുറവായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലും പ്രാദേശിക തലത്തിലും നേടിയ ഈ വൻ വിജയം മമിതയുടെ കരിയറിലെ സവിശേഷമായ ഒരു നാഴികക്കല്ലാണ്.
NAMMUDE NAADU
ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അഞ്ചായി. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഒൻപതര മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അപകടം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഭാഗത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള കെട്ടിടമാണ് തകര്‍ന്നത്. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികൾ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളം, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്റ്റല്‍ സാധാരണയായി തിങ്ങിനിറഞ്ഞാണ് കാണപ്പെടുന്നത്. സ്ഥലത്തേയ്ക്കുള്ള വഴികളെല്ലാം ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രവൃത്തിദിനമായിരുന്നെങ്കില്‍ കൂടുതൽ പേർ അപകടത്തിൽപ്പെടുമായിരുന്നു. വാരാന്ത്യമായതിനാല്‍ പല കുട്ടികളും വീട്ടിൽ പോയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു,
മോത്തിലാല്‍ നെഹ്‌റു കോളേജ്, ആത്മാ റാം സനാതന്‍ ധര്‍മ്മ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരാണ് താമസക്കാരിലേറെയും. ഒരാളിൽ നിന്ന് 12,000 രൂപ വരെയായിരുന്നു വാടക ഈടാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അപകടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സലിനെതിരെ കേസെടുത്തിട്ടുണ്ട്.
അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും.
ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും ആറുമാസത്തോളം നീണ്ടുപോകുമെന്ന് യുഎസിലെ മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഈ യുദ്ധം പശ്ചിമേഷ്യയില്‍ അനന്തകാലം നിലനില്‍ക്കും. യുദ്ധം അവസാനിപ്പിക്കാന്‍ ഒരു വഴിയുമില്ലെന്നും ലിയോൺ പനേറ്റ പറഞ്ഞു. ഇരുരാജ്യങ്ങളും അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നു എന്നത് രഹസ്യമല്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ പോലെ പരാജയപ്പെട്ട മറ്റൊരു യുദ്ധമായി ഇത് മാറുമെന്നും പനേറ്റ കൂട്ടിച്ചേർത്തു. ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് പനേറ്റയുടെ പ്രതികരണം.
ട്രംപിന് മുന്നില്‍ സാധ്യമായ മൂന്ന് വഴികളാണുള്ളതെന്ന് പനേറ്റ പറഞ്ഞു. അതിൽ ഒന്നാമത്തേത് യുദ്ധത്തിൽ നിന്ന് പിന്മാറി പരാജയപ്പെട്ട യുദ്ധമാണിതെന്ന് ട്രംപ് അംഗീകരിക്കുകയാണ് വേണ്ടത്. അത്തരമൊരു തീരുമാനം അദ്ദേഹം സ്വീകരിക്കാന്‍ സാധ്യയില്ല. രണ്ടാമത്തേത്ത്, പകരത്തിന് പകരമായി ആക്രമണം തുടരാം എന്നുള്ളതാണ്. ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തയ്യറാകാത്ത സാഹചര്യത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇത് ഒഴിവാക്കാൻ ഇരു രാജ്യങ്ങളിൽ നിന്നും ശ്രമമുണ്ടാകണമെന്നും പനേറ്റ അഭിപ്രായപ്പെട്ടു. മൂന്നാമത്തെ സാധ്യത ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായും യുഎസ് പിടിച്ചെടുക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ജൂണില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും സൈനിക നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഉണ്ടായി. പലതവണ നടന്ന സമാധാനശ്രമങ്ങള്‍ പാഴാകുകയും ചെയ്തു.
Channels
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിംഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള്‍ എന്നതാണ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്‍റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബിഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബിഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്‍റെ ബിഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം സുധി. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല.
ഇപ്പോഴിതാ എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ കൊല്ലം സുധിയുടെ അപകട മരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്. ജൂൺ 5 പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു.
രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്‍. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്.
നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്.
''ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു.
''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്.
''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.
അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന്‍ വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
BUSINESS
ഇന്ത്യയിലെ എഐ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പർവോൾട്ട് ഹൈദരാബാദിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ ക്യാമ്പസ് സ്ഥാപിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി 264 ഏക്കർ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റർ ക്യാമ്പസാണ് ഇവിടെ വികസിപ്പിക്കുക.
അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിനും നടത്തിപ്പിനുമായി ഹൈപ്പർവോൾട്ടും പങ്കാളി സ്ഥാപനങ്ങളും ചേർന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസുകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
എഐ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉയർന്ന കംപ്യൂട്ടിങ് ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എഐ മോഡലുകളുടെ പരിശീലനം, ഇൻഫറൻസ്, മറ്റ് നൂതന കംപ്യൂട്ടിങ് ജോലികൾ എന്നിവയ്ക്കായി ഉയർന്ന സാന്ദ്രതയിലുള്ള ജിപിയുകൾ വിന്യസിക്കാനാകുന്ന തരത്തിലാണ് ക്യാമ്പസ് രൂപകൽപ്പന ചെയ്യുന്നത്.
ജിപിയുകളിൽ നിന്നുള്ള ഉയർന്ന തോതിലുള്ള ചൂട് നിയന്ത്രിക്കുന്നതിനായി ഡയറക്ട് ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. പരമ്പരാഗത എയർ കൂളിങ്ങിനെ അപേക്ഷിച്ച് ഉയർന്ന കംപ്യൂട്ടിങ് ശേഷിയുള്ള സംവിധാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക.
വലിയ തോതിലുള്ള എഐ കംപ്യൂട്ടിങ്ങിന് ആവശ്യമായ വൈദ്യുതിയും കൂളിങ് സംവിധാനങ്ങളും കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ സമീപനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത ഊർജത്തിന്റെ ഉപയോഗത്തിനൊപ്പം വാട്ടർ-ന്യൂട്രൽ ഡിസൈൻ അടിസ്ഥാനമാക്കിയും ക്യാമ്പസ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എഐ അധിഷ്ഠിത സേവനങ്ങൾക്കും ഉയർന്ന ശേഷിയുള്ള കംപ്യൂട്ടിങ്ങിനുമുള്ള ആവശ്യം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദിലെ ഈ വൻ പദ്ധതിക്ക് തുടക്കമാകുന്നത്. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ക്യാമ്പസും അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനങ്ങളും ഹരിത ഊർജ കേന്ദ്രീകൃത രൂപകൽപ്പനയും പൂർത്തിയാകുമ്പോൾ രാജ്യത്തെ എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നിർണായക കേന്ദ്രമായി ഹൈദരാബാദ് മാറുമെന്നാണ് പ്രതീക്ഷ.
ആപ്പിളിന്റെ ഐഫോൺ 17ന് വൻ വിലക്കുറവ്. 256GB മോഡലിന് ലോഞ്ച് വിലയായി 82,900 രൂപയായിരുന്നു. എന്നാൽ പരിമിതകാല ഓഫറിൽ ഫ്ലിപ്കാർട്ടിൽ വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്തി 53,817 രൂപയ്ക്ക് ഐഫോൺ 17 സ്വന്തമാക്കാൻ സാധിക്കും. എന്നാൽ എല്ലാവർക്കും ഈ വിലയിൽ ഫോൺ ലഭ്യമാകില്ല. നിലവിലെ ഓഫർ ലഭിക്കാൻ യോഗ്യമായ ഫ്ളിപ്പ്കാർട്ട് എസ് ബി ഐ അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം.
ഐഫോൺ 17ന്റെ ഫ്ലിപ്കാർട്ട് ലിസ്റ്റഡ് വിലയിൽ ആദ്യം 2,000 രൂപയുടെ കുറവാണ് ലഭിക്കുന്നത്. ഇതോടെ 82,900 രൂപയുടെ ഫോൺ 80,900 രൂപയായി കുറയും. തുടർന്ന് യോഗ്യമായ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 4,833 രൂപയുടെ അധിക ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വില 76,067 രൂപയായി കുറയും. ഇതിന് പുറമെ, മികച്ച കണ്ടീഷനിലുള്ള ഐഫോൺ 13 (128GB) എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,250 രൂപ വരെ എക്സ്ചേഞ്ച് വാല്യു ലഭിക്കും. ഇതോടെ ഐഫോൺ 17ന്റെ വില 53,817 രൂപയായി കുറയും.
53,817 രൂപ എന്നത് എല്ലാവർക്കും ലഭിക്കുന്ന ഫ്ലാറ്റ് സെയിൽ വിലയല്ലെന്നതാണ് പ്രധാന കാര്യം. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാലാണ് ഈ വിലയിലെത്താൻ സാധിക്കുക. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, കണ്ടീഷൻ എന്നിവ അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റമുണ്ടാകും. ഫോണിൽ സ്ക്രാച്ചുകൾ, ഡെന്റുകൾ, മറ്റ് കേടുപാടുകൾ എന്നിവയുണ്ടെങ്കിൽ എക്സ്ചേഞ്ച് വാല്യു കുറയാം. അങ്ങനെ വന്നാൽ ഐഫോൺ 17ന് നൽകേണ്ട അന്തിമ തുക ഉയരും.
അതേസമയം, സെപ്റ്റംബർ 9ന് ആപ്പിൾ അടുത്ത പ്രധാന ലോഞ്ച് ഇവന്റ് നടത്താനിരിക്കുകയാണ്. പുതിയ ഐഫോൺ മോഡലിനൊപ്പം ഏറെക്കാലമായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം വിലയുള്ള ഫോൾഡബിൾ മോഡൽ കമ്പനിയുടെ ശരാശരി വിൽപ്പന വിലയും മാർജിനും ഉയർത്തുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ പോകോ തങ്ങളുടെ പുതിയ സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10,000mAh ബാറ്ററി പവർ വാഗ്ദാനം ചെയ്യുന്ന POCO X8, X8 Power എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ AMOLED ഡിസ്പ്ലേ, Snapdragon ചിപ്സെറ്റ്, 50MP ക്യാമറ, വലിയ Silicon-Carbon ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. 10,000mAh Silicon-Carbon ബാറ്ററിയാണ് പ്രധാന സവിശേഷത. 67W ഫാസ്റ്റ് ചാർജിംഗും 22.5W വയേർഡ് റിവേഴ്സ് ചാർജിംഗും ഉണ്ടാകും. POCO X8 ൽ Xiaomi HyperOS 3 ഓപ്പറേറ്റിംഗ് സിസ്റ്റവും X8 Power ൽ Snapdragon 6 Gen 5 ചിപ്സെറ്റുമാണ് ഉപയോഗിക്കുന്നത്.
ഇരു ഫോണുകൾക്കും Gorilla Glass Victus 2 സംരക്ഷണവും IP66, IP68, IP69, IP69K റേറ്റിംഗുകളും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ Flipkart വഴി വിൽപ്പന ആരംഭിക്കും.
POCO X8 ന്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 മുതലാണ് വില ഈടാക്കുന്നത്. 8GB + 128GB മോഡലിന് 32,999 രൂപയും 8GB + 256GB മോഡലിന് 35,999 രൂപയുമാണ് വില. POCO X8 Power-ന് 35,999 ആണ് വില ഈടാക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിംഗിന്റെ ഭാഗമായി വിവിധ ഓഫറുകൾ ഉണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
OBITUARY
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്‌സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) 'ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്‌വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
PRAVASI VARTHAKAL

