പാൻക്രിയാറ്റിക് കാൻസർ ബാധിച്ച രോഗികളുടെ അതിജീവന സമയം ഇരട്ടിയാക്കാൻ പുതിയതായി കണ്ടുപിടിച്ച ഗുളിക സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്, ഈ പരീക്ഷണത്തെ ഒരു ഗെയിം ചേഞ്ചർ എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
എല്ലാ പ്രധാന കാൻസറുകളിലും ഏറ്റവും ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ഡാരക്സോൺറാസിബ് എന്ന് വിളിക്കപ്പെടുന്ന ഈ മരുന്ന് ഒരു വഴിത്തിരിവായി കാണപ്പെടുന്നു.
പാൻക്രിയാറ്റിക് ട്യൂമറുകളിൽ 90% ത്തിലധികത്തിലും കാണപ്പെടുന്നതും കാൻസർ വളർച്ചയെ ഉത്തേജിപ്പിക്കുന്നതുമായ മ്യൂട്ടേറ്റഡ് KRAS ജീനിനെ ലോക്ക് ചെയ്ത് പൂട്ടുന്നതിലൂടെ ഇത് കാൻസർ പടരുന്നത് തടയാൻ സഹായിക്കുന്നു.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 500 രോഗികളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിൽ, കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളുടെ ശരാശരി അതിജീവന സമയം 6.6 മാസമാണെന്ന് കണ്ടെത്തി, ഡാരക്സോൺറാസിബ് സ്വീകരിക്കുന്ന രോഗികൾക്ക് ഇത് 13.2 മാസമായിരുന്നു. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്തു.
"KRAS മ്യൂട്ടേഷൻ ഉള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് കാൻസർ രോഗികൾക്ക് ഈ ഫലങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നതാണ്," അരിസോണ സർവകലാശാല കാൻസർ സെന്ററിലെ ഹെമറ്റോളജി/ഓങ്കോളജി വിഭാഗം മേധാവി രചന ഷ്രോഫ് പറഞ്ഞു.
പാൻക്രിയാറ്റിക് കാൻസർ പലപ്പോഴും വൈകിയാണ് കണ്ടുപിടിക്കപ്പെടുന്നത്, ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടാണ് . പാൻക്രിയാറ്റിക് കാൻസർ ബാധിച്ചവരിൽ പകുതിയിലധികം പേരും
എസ്ടിവിയുടെ വിവാദ പദ്ധതികളായ സ്കോട്ട്ലൻഡിലെ നോർത്ത് ഓഫ് സ്കോട്ട്ലൻഡ് വാർത്താ പരിപാടി നിർത്തലാക്കാനുള്ള പദ്ധതികൾക്ക് ടിവി റെഗുലേറ്റർ ഓഫ്കോം അംഗീകാരം നൽകി.
അടുത്ത വർഷത്തോടെ £2.5 മില്യൺ ലാഭിക്കാനുള്ള പ്രക്ഷേപകന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത് .
സ്കോട്ടിഷ് ഗവൺമെന്റ്, നിരവധി മുതിർന്ന രാഷ്ട്രീയക്കാർ, നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (NUJ) എന്നിവരുടെ എതിർപ്പിനും നീണ്ട കൂടിയാലോചന പ്രക്രിയയ്ക്കും ശേഷമാണ് ഓഫ്കോമിന്റെ തീരുമാനം.
ഈ അംഗീകാരം വഴി, സുസ്ഥിരമായ രീതിയിൽ "ഉയർന്ന നിലവാരമുള്ള" ദേശീയ, പ്രാദേശിക വാർത്തകൾ കാഴ്ചക്കാർക്ക് തുടർന്നും നൽകാൻ കഴിയുമെന്ന് എസ്ടിവി പറഞ്ഞു.
ഗ്രാമ്പിയൻ ടെലിവിഷന്റെ പാരമ്പര്യമുള്ള, സ്കോട്ട്ലൻഡിന്റെ വടക്കൻ ഭാഗത്തേക്കുള്ള പൂർണ്ണമായും വേറിട്ട വാർത്താ സേവനത്തിന് എസ്ടിവിയുടെ പദ്ധതി അവസാനിക്കും.
എല്ലാ വാർത്താ പരിപാടികളും ഗ്ലാസ്ഗോയിൽ നിന്നായിരിക്കും അവതരിപ്പിക്കുക, മധ്യ, വടക്കൻ സ്കോട്ട്ലൻഡിലെ കാഴ്ചക്കാർക്ക് മിക്കപ്പോഴും ഒരേ വാർത്തകൾ തന്നെയായിരിക്കും കാണാൻ കഴിയുക.
എന്നിരുന്നാലും, പ്രധാന 18:00 പരിപാടിയുടെ കുറഞ്ഞത് മൂന്നിലൊന്ന് രണ്ട് മേഖലകളിലും വ്യത്യസ്തമായിരിക്കും.
Latest News
ലോകത്തിലെ ഏറ്റവും ഭീകരനായ കടന്നലിനമായ ‘ഏഷ്യൻ ജയന്റ് ഹോർണറ്റ്’ (Asian Giant Hornet) അഥവാ കൊലയാളി കടന്നലുകൾ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാകുന്നു. ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ഇവ, ചരക്കുവിമാനങ്ങൾ വഴി ഇപ്പോൾ കാനഡ, യു.എസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപകമായി പടരുന്നതായാണ് റിപ്പോർട്ടുകൾ. മറ്റു കടന്നലുകളിൽ നിന്ന് വ്യത്യസ്തമായി മരവേരുകൾക്കിടയിലും ഭൂമിക്കടിയിലെ മാളങ്ങളിലുമാണ് ഇവ കൂടുകൂട്ടുന്നത്.
മരത്തൊലികൾ ചവച്ച് അത് ഉമിനീരുമായി കലർത്തി പേപ്പർ പോലൊരു വസ്തു നിർമിച്ച് അതുകൊണ്ടാണ് കൂടു നിർമിക്കുക. ചില കൂടുകളിൽ ആയിരക്കണക്കിന് കടന്നലുകളാണ് ഉണ്ടാകുക. കുപ്രസിദ്ധനാണ് കൊലയാളിക്കടന്നൽ, മനുഷ്യനെ വരെ തന്റെ കുത്തുകളാൽ കൊലപ്പെടുത്താൻ കഴിയുന്ന കടന്നലുകളിലെ കൊടുംഭീകരൻ. 4 സെന്റിമീറ്ററാണ് ഇവയുടെ നീളം. ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ചൈന, ജപ്പാൻ മേഖലകളിൽ നിന്നുള്ളവയാണ് ഇവ.
ഈ മേഖലകളിൽ നിന്നുള്ള ചരക്കുവിമാനങ്ങളിൽ കയറിപ്പറ്റി ഇവ കാനഡയിലും യുഎസിലും എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യനെ കുത്തി കൊലപ്പെടുത്താൻ ഇവയ്ക്കു കഴിയും. ജപ്പാനിൽ പ്രതിവർഷം 30 പേർ ഈ കടന്നലുകളുടെ കുത്തേറ്റ് കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. എന്നാൽ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ പൊതുവെ വളരെക്കുറവാണ്. തേനീച്ചകൾ മാംസാഹാരികളല്ല, എന്നാൽ കടന്നലുകൾ മറ്റുള്ള ഈച്ചകളെയും കീടങ്ങളെയും ആക്രമിക്കുന്നവയാണ്. അവയിൽ നിന്നുള്ള പ്രോട്ടീനുകളാണ് ഇവയുടെയും ഇവയുടെ സന്തതികളുടെയും പ്രധാനപോഷണം. വെട്ടുക്കിളികൾ ആക്രമിക്കുന്ന പാടശേഖരം പോലെയാണ് കൊലയാളിക്കടന്നലുകൾ ആക്രമിക്കുന്ന തേനീച്ചക്കൂടുകൾ. മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് തേനീച്ചകളെ ഇവ വലിച്ചുകീറി കൊന്നുകളയും.
കോടികൾ മറിയുന്ന വ്യവസായമാണ് തേനീച്ച വളർത്തലും തേനുത്പാദനവും. മാത്രമല്ല, പല ചെടികളുടെയും വിളകളുടെയും പരാഗണത്തിൽ തേനീച്ചകൾ വലിയ പ്രകൃതിപരമായ പങ്ക് വഹിക്കുന്നുണ്ട്. കൊലയാളിക്കടന്നലുകൾ പെരുകിയാൽ ഈ സന്തുലിതാവസ്ഥയ്ക്ക് കനത്തനാശമാകും സംഭവിക്കുക. മൂന്നിഞ്ചോളം ചിറകിനു വിസ്തീർണവും കറുപ്പും മഞ്ഞയും വരകളുള്ള വയറും മഞ്ഞനിറത്തിലുള്ള തലയുമുള്ള കൊലയാളിക്കടന്നലുകളെ കണ്ടാൽ പല്ലപ്പോഴും വലിയ ഈച്ചകളാണെന്നു തോന്നും. അമേരിക്കയിലെ ഓറിഗണിലൊക്കെ അധികൃതർ തേനീച്ച കർഷകർക്ക് ഇവയുടെ വിശദമായ ഫോട്ടോകൾ നൽകിയിട്ടുണ്ട്. എവിടെയെങ്കിലും കണ്ടാൽ അധികൃതരെ ഉടനടി അറിയിക്കണമെന്ന നിർദേശവും ഇവിടങ്ങളിൽ പുറത്തിറക്കി.
ASSOCIATION
യുകെയില്‍ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പര്‍ശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയാണ് സോമര്‍സെറ്റ് ടോണ്ടനിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ കരുതലിന്റെ കരസ്പര്‍ശം തീര്‍ത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്കൂളിലെ 65ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങള്‍ നല്‍കിയത്. നോട്ട് ബുക്കുകള്‍, സ്കൂള്‍ ബാഗ്, കുട, ടിഫിന്‍ ബോക്സ്, പേനകള്‍, പെന്സിലുകള്, പൗച്ച്, പെന്‍സില്‍ ഷാര്പ്നര് എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും.
പഠനോപകരണ വിതരണം ആറന്മുള എംഎല്‍എയും യൂത്ത്കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രമാടം ഡിവിഷന് അംഗം റോബിന് മോന്‍സി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി സാമൂവേല്‍, ജോളി അജി തോമസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവര്‍ പ്രസംഗിച്ചു. യുകെയില്‍ നിന്നും ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍, സെക്രട്ടറി ബിജു കുളങ്ങര എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.
റീനാ രാജന്, അനിറ്റ് ജേക്കബ്, രഞ്ജിനി നായര്‍, നികിത മേരി മോന്സണ്, പിടിഎ പ്രസിഡന്റ് സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റര്‍ ടോണ്ടന് - സോമര്‍സെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറര്‍ ജിനു ജോസ്, കോ-ഓര്‍ഡിനേറ്റര്‍ ലിന്റോ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജോമോന് ജോസ് വാത്യേലില്‍, എക്സിക്യൂട്ടീവ് മെമ്പര്‍ മോബിന് മോന്‍സി എന്നിവര്‍ പങ്കെടുത്തു. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ സ്കൂള്‍ പ്രവേശനത്തോട് അനുബന്ധിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് കിറ്റുകള്‍ കൈമാറാന്‍ കഴിഞ്ഞതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടന് - സോമര്‍സെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറല്‍ സെക്രട്ടറി സൂരജ് പി കെ എന്നിവര്‍ പറഞ്ഞു.
ഐഒസി യുകെ കേരള ചാപ്റ്റര്‍ ടോണ്ടന് - സോമര്‍സെറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോന്നി മല്ലശേരി കെഎംയുപി സ്കൂളില്‍ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം യൂത്ത്കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിക്കുന്നു.
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 2026 ജൂണ്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കവന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ് ഓണ്‍ലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് MP, ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന് എം.എല്‍.എ, വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ, റെജി ചെറിയാന് എം.എല്‍.എ, ഷിബു തെക്കുംപുറം എം.എല്‍.എ, വിനു ജോബ് എം.എല്‍.എ എന്നിവരുള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍, ജനറല്‍ സെക്രട്ടറി ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ എന്നിവര്‍ സമ്മേളന വിവരം അറിയിച്ചു.സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷന് നടത്തുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
Registration Link - https://forms.gle/PK8VBqUaFHjSG6Q76
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു മാത്യു ഇളംതുരുത്തിയില്‍ (President)
+44 7846 194373
ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ (General Secretary)
+44 7453 288745
ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസും ദി നന്ദ് ആന്‍ഡ് ജീത് ഖേംക ഫൗണ്ടേനും ചേര്‍ന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഭൂമി സ്പിരിറ്റ് എ്ന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. ലണ്ടന്‍ നെഹ്റു സെന്ററില്‍ ജൂണ്‍ 5 ന് നടക്കുന്ന പരിപാടിയില്‍ പ്രകൃതി, വിദ്യാഭ്യാസം, ധര്‍മ്മം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച, ഭൂമി സ്പിരിറ്റ് എന്നിവയ്ക്കെുറിച്ച് കൂടുതല്‍ വിവരങ്ങള്‍, കുട്ടികളുടെ ഒരു പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
For more details, please see our website: bhumispirit.org
യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓള് യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്ബറിയില്‍ അരങ്ങേറും. ലണ്ടന്‍ റോഡ് സ്പോര്‍ട്സ് സെന്റര്‍ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തില്‍ യുകെയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകള്‍ക്കിടയില്‍ ഇതിനകം തന്നെ വന്‍ ആവേശമുണര്‍ത്തിയ ഈ ടൂര്‍ണമെന്റ്, പ്രൊഫഷണല്‍ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷന് ഫീസ്: £125.ആകര്‍ഷകമായ സമ്മാനത്തുകകള്‍ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവര്‍റോളിംഗ് ട്രോഫികളുമാണ് ആണ് നല്‍കുന്നത്.
ഒന്നാം സ്ഥാനം£2001 + എവര്‍റോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങള്‍: മികച്ച കായിക സംസ്കാരം പുലര്‍ത്തുന്ന ടീമിന് 'ഫെയര്‍ പ്ലേ അവാര്‍ഡും', ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് 'ബെസ്റ്റ് പുള്ളര്‍ അവാര്‍ഡും' സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കള്‍ക്ക് നല്‍കുക.
മത്സരക്രമത്തെക്കുറിച്ചോ ടൂര്‍ണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:
അഖില്‍ ശശി : +44 7436 651206
വിപിന്‍ രാജ്: +44 7782 528998
യുകെയിലെ മലയാളി കായിക പ്രേമികളെയും പ്രവാസി കൂട്ടായ്മകളെയും ഈ ആവേശപ്പോരാട്ടത്തിലേക്ക് സമീക്ഷ യുകെ ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
SPIRITUAL
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസ ആചരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന് ഹീത്തിലുള്ള വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന് പരമേശ്വരന് ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി.
അനേകം വര്‍ഷങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്, ലണ്ടന്‍ ''കലാ''പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.പ്രഭാഷണത്തിന് ശേഷം ദീപാരാധനയും,അന്നദാനവും നടത്തപ്പെട്ടു.
ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.വൈശാഖ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
ബ്രിസ്റ്റോള്‍ -പ്രവാസി എസ്.എന്‍.ഡി.പി യോഗം യു.കെയുടെ നാലാമത് വാര്‍ഷിക പൊതുയോഗം 2026 മേയ് 24-ന് പ്രസിഡന്റ് രജനി ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്നു. ജനറല്‍ സെക്രട്ടറി സുധാകരന് പാലാ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് സ്സ്റ്റെമെന്റും അവതരിപ്പിചു പാസ്സാക്കി. സംഘടനയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും 2026-27 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അനുവദിക്കുകയും വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
പൊതുയോഗത്തില്‍ സംഘടനയുടെ ഉന്നതാധികാര സമിതിയായ സെക്രട്ടറിയേറ്റില്‍ വന്ന ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി ശ്രീകാന്ത് കൊല്ലം തെരഞ്ഞെടുക്കപ്പെട്ടു. എച്ച്.ആര് സെക്രട്ടറിയായി ആനുമോള്‍ രവിയും തെരഞ്ഞെടുക്കപ്പെട്ടു.ശ്രീകാന്ത് കൊല്ലം നിലവില്‍ 'ഗുരുദീപം കുടുംബയോഗം'ബ്രിസ്റ്റോള്‍ (unit RNo 8)പ്രസിഡന്റാണ് .അനുമോള്‍ രവി നിലവില്‍ ചെമ്പഴന്തി കുടുംബയോഗം ടോണ്ടന് (unit RNo 1)ഫിനാന്‍സ് കോര്‍ഡിനേറ്ററാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച രാവിലെ 10.30ന് നടക്കും.
പ്രസിഡന്റ് രജനി ഷിബു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും .ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ,സെക്രട്ടറിയേറ്റ് അംഗങ്ങള്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങങ്ങള്‍ ,റീജിയന് പ്രതിനിധികള്‍, യൂണിറ്റ് ഭാരവാഹികള്‍, വനിതാ സംഘം &യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സംഘടനയുടെ ഭാവി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പുതിയ ഭാരവാഹികള്‍ നേതൃത്വം നല്‍കുമെന്ന് പൊതുയോഗം പ്രത്യാശ പ്രകടിപ്പിച്ചു.
സെക്രട്ടറിയേറ്റ് അംഗങ്ങളായ ലെനിന്കുമാര് പുനലൂര്‍ (സംഘടനാ സെക്രട്ടറി )സുനില്‍ കാലടി (ദേവസ്വം സെക്രട്ടറി )ജയപ്രകാശ് ഉള്ളൂര്‍ (സാംസ്കാരിക സെക്രട്ടറി) നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിഷ് നാരായണന് മനീഷ് സുകുമാരന്‍,ജയെഷ് കെ എസ് രാധിക വിനീഷ് ,പ്രവീണ്‍ ബി എസ്,നീതു ബിനു,രാജേഷ് നടേപ്പള്ളി എന്നിവര്‍ക്ക് പുറമേ സൗത്വെസ്റ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മനുവാസപ്പണിക്കര്‍ സെക്രട്ടറി സിമൊദ് ശശി വനിതാസംഘം നാഷണല്‍ പ്രസിഡന്റ് സൗമ്യ അനിഷ് ,നാഷണല്‍ സെക്രട്ടറി രാഖി ഹരിദാസ് (പ്രവാസിയോഗം നാഷണല്‍ എക്സിക്യൂട്ടീവ് ),വിവിധ കുടുംബയോഗങ്ങളെ പ്രധിനിധീകരിചു മിഥുന്‍രാജ് (വെബ്സൈറ് കോര്‍ഡിനേറ്റര്‍ ))ശ്യാം ചന്ദ്രന് ശബരിസുകുമാരന്‍,സിനി രതീഷ്,നിഷി ഷിബിന്‍ ,സ്വാതി ഹരിദാസ്,അനുമൊള്‍ രവി ശ്രീനന്ദന എസ് വെട്ടത്തു (യൂത്ത് മൂവമെന്റ് ))എന്നിവരും വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകാന്ത് കൊല്ലത്തിനും ആനുമോള്‍ രവിക്കും പൊതുയോഗം അഭിനന്ദനങ്ങള്‍ അറിയിച്ചു.ഗുരുസ്മരണയോടെ ആരംഭിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ദേവസ്വം സെക്രട്ടറി സുനില്‍ കാലടി സ്വാഗതവും ശ്രീകാന്ത് കൊല്ലം കൃതജ്ഞതയും പറഞ്ഞു. മനുഷ്യവംശത്തിനു സര്‍വ്വനാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസ്സാക്കി. റിപ്പോര്‍ട്ടു വര്‍ഷത്തില്‍ നിര്യാതരായവര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു.
റാംസ്ഗേറ്റ്∙ ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും.
വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു." (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.രാവിലെ 8:30 നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം 5 മണിയോടെ സമാപിക്കും.
റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.
For more information:+44 7474787870 , Email: office@divineuk.org Website : www.divineuk.org, Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA .
SPECIAL REPORT
ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ചർച്ചകൾ ഇനി കൂടുതൽ സ്മാർട്ടും സിമ്പിളുമാകുന്നു. മെറ്റയുടെ പുതിയ ആപ്പായ ‘ഫോറം’ എത്തുന്നത് എഐ പവറോടെയാണ്. ട്രെൻഡിങ് പോസ്റ്റുകളുടെ ബഹളമില്ലാതെ ഗ്രൂപ്പ് അഡ്മിൻമാർക്കും മെമ്പർമാർക്കും ഒരുപോലെ ഉപയോഗപ്രദമായ ഫീച്ചറുകളുമായാണ് ഫോറം വരുന്നത്. അമേരിക്കയിൽ മെറ്റ പുറത്തിറക്കിയ പുതിയ സ്റ്റാൻഡലോൺ ആപ്പാണ് ഫോറം. ഇത് എഐ സവിശേഷതകളുള്ള റെഡ്ഡിറ്റ് ശൈലിയിലുള്ള ആപ്പാണ്. ഇപ്പോൾ താൽകാലികമായി ഐ ഫോണിൽ മാത്രമാണ് ഈ ഫോറം പരീഷിക്കാൻ പോകുന്നത്.
ഫേസ്ബുക്ക് ഗ്രൂപ്പുകളെ നേരിട്ട് ബദ്ധിപ്പിക്കുക എന്നതാണ് ഈ അപ്പിന്റെ പ്രത്യേക. സാധാരണയായി നമ്മൾ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ ഫോട്ടോകളും റീൽസും കണ്ടന്റുമാണ് പൊതുവേ വരാറുള്ളത്. എന്നാൽ ഫോറം ആപ്പ് ഉപയോഗിക്കുന്നത് വഴി ചർച്ചകൾ മാത്രമുള്ള ഒരു ക്ലീൻ ഫീഡ് ലഭിക്കും. കുടാതെ ഈ ഗ്രൂപ്പുകളിലുടെ ചർച്ചകൾ ചെയ്യാം. ഫോറമിലുടെ പങ്കവെയ്ക്കുന്ന ഓരോ പോസ്റ്റും നമ്മുടെ മെയിൻ ഫേസ്ബുക്ക് ആപ്പിലെ ഓരോ ഗ്രൂപ്പിലും കാണിക്കും.
മെറ്റയുടെ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോറം ഫീച്ചർ നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പഴയ ചർച്ചകളിൽ നിന്നോ പോസ്റ്റുകളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തി തരും. കൂടുതൽ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കൻ ആവശ്യമായ ത്രെഡുകളുടെ ലിങ്കും ഇതിനൊപ്പം ലഭിക്കും.
CINEMA
സൂര്യ നായകനായ 'കറുപ്പി'ലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ് നടൻ ഇന്ദ്രന്‍സ്. സൂര്യയെ വരെ സൈഡാക്കിയ അഭിനയമായിരുന്നു ഇന്ദ്രൻസിന്റേത് എന്നാണ് സിനിമ കണ്ട ഒന്നടങ്കം പേരും പറഞ്ഞത്. സിനിമയിൽ ഇത്രയും വലിയ നടനായിട്ടും അംഗീകാരങ്ങൾ പലതും ലഭിച്ചിട്ടും തന്റെ വിനയപൂർവമുള്ള പെരുമാറ്റം ഇന്ദ്രൻസ് ഇതുവരെ കൈവിട്ടിട്ടില്ല.
പലപ്പോഴും വിനയപൂർവമുള്ള ഇന്ദ്രൻസിന്റെ ഈ പെരുമാറ്റം അഭിനയമാണെന്ന തരത്തിൽ വിമർശനങ്ങളുമുയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്ക്കാന് പറ്റില്ലായിരുന്നു.
അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയിൽ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയത് സിനിമയിൽ. അന്ന് ചിലപ്പോൾ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്റെ ഭാഗമായി.
മുന്പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല".- ഇന്ദ്രൻസ് പറഞ്ഞു. ചാർലി ചാപ്ലിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഇന്ദ്രൻസ് പങ്കുവച്ചു.
"ലോകത്ത് കുട്ടികൾ വരെയും ഇഷ്ടപ്പെടുന്ന മറ്റൊരാളുടെ പേര് പറയാൻ ഇല്ല. ഭാഷ ഏതായാലും ഏത് രാജ്യത്ത് ആയാലും അതുപോലെയൊരു പേര് ഞാൻ വേറെ കേട്ടിട്ടില്ല. കാണുന്നതും അങ്ങനെ തന്നെ. പിന്നെ അദ്ദേഹത്തിന്റെ പുസ്തകമൊക്കെ വായിച്ചപ്പോൾ നമ്മളൊന്നും ഒന്നും അല്ലായെന്ന് തോന്നും. നമുക്ക് ഇനിയും ചുരുങ്ങാം.
നമ്മുടെ ധൈര്യവും അതൊക്കെ തന്നെയാണ്. ചാപ്ലിന്റെ പുസ്തകത്തിന്റെ പൂർണരൂപമുണ്ട് ഇപ്പോൾ കയ്യിൽ. എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനും അദ്ദേഹം തന്നെയാണ്. അത് നമ്മൾ കുറച്ച് അറിഞ്ഞ ശേഷമാണ് അങ്ങനെയൊരു ഇഷ്ടം തോന്നുന്നത്.
അതിന് മുൻപ് നമ്മൾ കാണുന്ന ചെറിയ കാഴ്ചയിൽ നാഗേഷ്, ബഹദൂറിക്ക അങ്ങനെയുള്ള ആൾക്കാരായിരുന്നു. ശേഷം കൂടുതൽ അറിഞ്ഞ് വരുമ്പോൾ കൂടുതൽ ശ്രദ്ധ വന്ന് പതിയുന്നത് അദ്ദേഹത്തിലേക്കാണ്. പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അതെടുത്ത് വച്ചു". - ഇന്ദ്രൻസ് പറഞ്ഞു.
യുവതാരങ്ങളായ നസ്ലെനും മമിത ബൈജുവും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടൻ നസ്ലെൻ. തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും താരം വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് താരം തമാശരൂപേണ പ്രതികരിച്ചത്.
ഗൂഗിളിൽ ആരാധകർ തന്നെയക്കുറിച്ച് ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ‘മമിതയും നസ്ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?’ എന്ന ചോദ്യം ഉയർന്നുവന്നത്.
“തീർച്ചയായും ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഏതവനാണ് അങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത്? ഞങ്ങൾ തമ്മിൽ അടികൂടി പിരിഞ്ഞു എന്നാണോ? മമിതയുടെ പുതിയ സിനിമയുടെ ട്രെയ്ലർ കണ്ടപ്പോൾ ഞാൻ മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ സ്ഥിരമായി കാണുകയോ വിളിക്കുകയോ ചെയ്യുന്ന കൂട്ടരല്ല, എങ്കിലും സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെല്ലാം പരസ്പരം പങ്കുവെക്കാറുണ്ട്. മമിത ഇപ്പോൾ കൊച്ചിയിൽ പുതിയ സിനിമയുടെ ഷൂട്ടിലാണ്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെയാണ്.”
— നസ്ലെൻ
‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലെ സോന, സംഗീത് എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ റീനുവും സച്ചിനും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലല്ലെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.
‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിലേക്ക്
അഭിമുഖത്തിനിടെ തന്റെ പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസ്’ വിശേഷങ്ങളും താരം പങ്കുവെച്ചു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാ സംവിധായകൻ ആകാൻ ആഗ്രഹിച്ചു നടക്കുന്ന ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തെയാണ് നസ്ലെൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അൻസിബയെപ്പോലെയുള്ളവർ നിവർത്തികേടുകൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നതെന്ന് നടൻ ആസിഫ് അലി. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്. സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണം.
ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം നടൻ ടിനി ടോമിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നാട്ട് പോകുമെന്ന് നടി അൻസിബ ഹസ്സൻ പറഞ്ഞിരുന്നു. ടിനി ടോം സാമൂഹ്യ വിപത്തെന്നും അൻസിബ ഹസൻ പറഞ്ഞു.
അതേസമയം തൃപ്പൂണിത്തുറ വനിതാ സെൽ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അൻസിബ നൽകിയ പരാതിയിൽ തൃക്കാക്കര എ സി പി അൻസിബയുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
NAMMUDE NAADU
രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളിൽ സൈബർ സുരക്ഷ പ്രതിജ്ഞയുമെടുക്കും.
ഇക്കുറി 44 ലക്ഷത്തോളം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും.
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ഹൃദയം ഉള്‍പ്പെടെ 4 അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. 23 കാരനായ എം കെ അര്‍ജുന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്.
അര്‍ജുന്റെ ഹൃദയം രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48 കാരന് ഹൃദയം മാറ്റിവയ്ക്കും. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്കകള്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യും.
ബൈക്ക് അപകടത്തെ തുടര്‍ന്ന് അര്ജുന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 28-ാം തിയതിയാണ് അപകടമുണ്ടാകുന്നത്. ഇന്നലെയാണ് അര്‍ജുന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അര്‍ജുന്റെ മരണം സംഭവിച്ചത്.
Channels
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി പ്രത്യേക ആനുകൂല്യം അല്ലെന്നും, സ്വാഭാവികമായ ജൈവിക പ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണെന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്:
ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.
സമത്വം എന്നത് എല്ലാവര്ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ.
ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചുു. ഉമ തോമസ് എംഎല്‍എ, വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവരും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ആദിത്യൻ ജയൻ. കാലങ്ങളായി സീരിയൽ മേഖലയിൽ നിൽക്കുന്ന ആദിത്യൻ അടുത്തിടെ പുതിയൊരു ചുവടുകൂടി വച്ചിരുന്നു. ഒരു പോഡ്കാസ്റ്റിൽ അവതാരകനായിട്ടായിരുന്നു ആദിത്യൻ എത്തിയത്. അഭിമുഖത്തിനേക്കാൾ ഉപരി ശ്രദ്ധനേടിയത് നടന്റെ മുഖമായിരുന്നു. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി കരുവാളിച്ച മുഖമായിരുന്നു ആദിത്യന്റേത്. പോഡ് കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ലിവർ പ്രശ്നമാണ് ഇതിന് കാരണമെന്നും ആദിത്യൻ മദ്യപാനി ആണെന്നും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ആദിത്യൻ.
ആദിത്യൻ ജയന്റെ വാക്കുകൾ ഇങ്ങനെ
രണ്ടു ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹ ആയിരുന്നു അതിഥി. ആ വീഡിയോയുടെ അടിയിൽ നിരവധി കമെന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി, പിന്നെ കുറെ ശാപവാക്കുകളും. ഇത് കണ്ടു കുറെ അധികം ആളുകൾ എന്നെ വിളിച്ചും msg അയച്ചും ചോദിച്ചു എന്തുപറ്റി എന്ന്. കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾക്കു നന്നയി അറിയാം. മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ok.
ഇനി കാര്യം പറയാം
കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല. പറയുന്നവർ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജി ഉണ്ടായി. അത് എന്റെ ഒപ്പം വർക്ക് ചെയ്തവർക്കു എല്ലാം അറിയാം. അതൊന്നു മാറി വരുമ്പോൾ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം എന്റെ മുഖത്തു ഒരു അലര്‍ജി വന്നു. ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന്. കുറെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി. ഒന്നും അങ്ങോട്ടു ശരിയായില്ല. പക്ഷെ ഷിപ്യാർഡിൽ ഭാഗത്തു ഉള്ള വളരെ പ്രശസ്തനായ ഡോക്ടര്‍ സോണി വർക്കി സാറിന്റെ ട്രീറ്റ്മെന്റില്‍ എനിക്ക് നല്ല മാറ്റം ഉണ്ടായി. നല്ല ചൊറിച്ചൽ പൊള്ളൽ ഒക്കെ ആയിട്ടാണ് ഞാൻ സാറിന്റെ മുന്നിൽ ചെന്നതും. ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറെ അധികം ഭേദമായി. ഇപ്പോൾ നല്ല മാറ്റം ഉണ്ടായി. നിങ്ങൾക്കു അന്വേഷിക്കാം. സാറിന്റെ ഫോട്ടോ ഇതിന്റെ ഒപ്പം വയ്ക്കുന്നു.
പക്ഷെ അടുത്ത കാലത്തു കുറച്ചു അധികം വെയിൽ കൊള്ളുകയും സൈനെസ്സ് ഇൻഫെക്ഷൻ ഉണ്ടായപ്പോൾ മുഖത്തു അല്പം നീരും വന്നു. ok അതാണ് എനിക്ക് സംഭവിച്ചത്. ഇനി ഒരാളുടെ മുഖം കറുത്തൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസർ ആണ് ലിവർ പോയി എന്ന് പറയുന്നത് മോശമല്ലേ. ഈ വാർത്ത ഇടുന്നവർക്കു ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ,
ഒരാൾക്ക് ഒരു ആപത്തു വന്നാൽ അയ്യോ ഈശ്വര എന്ന് വിളിക്കുന്നവരാണ് നമ്മൾ മലയാളികൾ നല്ല മനുഷ്യർ. പിന്നെ 5 കുടുംബം മാറി 2 ആക്കി ഇളവ് തന്നവർക്കു നന്ദി. ഇവിടെ 4 കല്യാണം കഴിക്കുന്നവർ ഇന്നും മണ്ഡപം ബുക്ക് ചെയ്തു ആട്ടവും പാട്ടുമായി യൂട്യൂബ്ഴ്സിനെ വിളിച്ചു വരുത്തി അടിച്ചു പൊളിക്കുന്നു. ആഘോഷിക്കുന്നു. 60 വയസ്സിലും പ്രണയിക്കുന്നവർ ഉള്ളകാലത്തു ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുവാണ് ഒരു പരാതിയുമില്ലാതെ. ഞാൻ ഒരു വർക്ക് ചെയ്താൽ ഞാൻ ഒരാളോട് മിണ്ടിയാൽ ഒരു ഫോട്ടോ ഇട്ടാൽ ഉടൻ വന്നു പഴയ കഥകൾ പറയുന്നു. എന്തിനു? അത് കഴിഞ്ഞു. അവർ അവരുടെ വഴിക്കു ജീവിക്കുന്നു. ഞാൻ എന്റെ വഴിക്കും. പിന്നെ ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല. അതൊക്കെ ഓർത്തു വേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ. എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോ രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ്. ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം. വായിൽ തോന്നുന്നത് പറയരുത് ആരും.
പിന്നെ എന്റെ ഈ അവസ്ഥ ഇൻഡസ്ടറിയില്‍ ഉള്ളവർക്കു അറിയാം. ഈ അവസ്ഥയിൽ 5 സീരിയൽ ഞാൻ ചെയ്തു. ഇന്ന് സീരിയൽ ഇൻഡസ്ട്രിയില്‍ ഏറ്റവും തിരക്കുള്ള ഡയറക്ടർ ഷിജു അരൂർ സംവിധാനം ചെയ്യുന്ന സീരിയലിൽ ഞാൻ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു. ഈശ്വരൻ അനുഗ്രഹിച്ചാൽ അത് ഉടൻ ടെലികാസ്റ് ചെയ്യും. സിത്താര എന്നാണ് പേര്. കിടക്കട്ടെ ഒരു പരസ്യം.
ഞാൻ ഒരു ജോലി ചെയ്യാൻ സമ്മതിക്കു. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ. ഞാൻ ഒന്ന് ജോലി ചെയ്യട്ടെ. ഈ പോസ്റ്റ് ഞാൻ ഇടാൻ കാരണം ചിലർ വിചാരിക്കും ഇനി ഇവന്റെ കരൾ വല്ലതും പോയോ എന്ന്. ചിലർ എന്നെ വിളിച്ചു സംസാരിച്ചു. സന്തോഷം തോന്നി. മെസ്സേജ് അയിച്ചു സന്തോഷം തോന്നി. ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് ചിന്തിക്കുവാണ്. അതിന്റെ ഇടയിൽ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്നു ചിന്തിക്കുന്നവർ വേറെയും. ദയവു ചെയ്തു ഉപദ്രവിക്കാതെ വിടൂ എന്നെ. പിന്നെ ഒരു സന്തോഷം ഞാൻ ഏറ്റവും സഹായിച്ചവരും സ്നേഹിച്ചവരും എന്നെ ഓർക്കുന്നില്ല. എന്നെ ചീത്ത വിളിക്കാൻ എങ്കിലും കുറച്ചു അധികം ആളുകൾ ഓർക്കുന്നല്ലോ.
പിന്നെ ഇനി എന്നോട് സ്നേഹം ഉണ്ടെന്ന് കാണിക്കാൻ ചിലർ എന്നെ അറിയാത്തവർ അല്ല. എന്നെ നന്നയി അറിയുന്നവർ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവർ. കാണുന്ന ലിങ്കുകൾ ആയക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്നേഹം കൊണ്ടല്ല എന്ന് നന്നയി എനിക്ക് അറിയാം. അങ്ങനെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർക്കു കമന്റ് ചെയ്യാം. ഞങ്ങൾക്ക് അറിയാം ഇതായിരുന്നു കാരണം. അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ചു ചില താരങ്ങൾ വേണ്ട കേട്ടോ.
പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല. നിങ്ങൾ ഉണ്ടാക്കുന്ന കഥകളിൽ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങൾ വാർത്ത ചെയ്യുന്നവർക്കും ലാഭം ആയിരുന്നു. പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല. അതിനു ഇപ്പോഴും നല്ല ഉറപ്പാണ്. പിന്നെ ഇത് കുറെ ആളുകൾ കോണ്ടെന്റ് ആക്കും. വിരോധമില്ല. കുറെ അധികം കമന്റ് ചെയ്യും വിരോധമില്ല. വായിൽ തോന്നുന്നത് എല്ലാം പറയും. എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്ത് ഏൽക്കാത്ത ഒന്നും ഇപ്പോൾ പ്രതികരിക്കാറില്ല. pls കുറെ ശിക്ഷിച്ചില്ലേ ജീവിച്ചോട്ടെ അപേക്ഷയാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത താരമാണ് കോമണർ ആയെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും അനീഷ് സജീവമാണ്. ആദ്യമായി താൻ പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ചാണ് അനീഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്റെ ഓർമയിൽ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് അനീഷ് പറയുന്നു.
"എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേൽ വിപുലമായി ആഘോഷിച്ചിട്ടില്ല. അതിനു കാരണങ്ങൾ പലതാണ്. പ്രധാനമായി എന്റെ പിറന്നാൾ മെയ് 20 നാണ് എന്നുള്ളത് തന്നെ. ചെറുപ്പത്തിൽ ആ സമയത്ത് സ്കൂളും, കോളേജും അവധിയിലാകും. അപ്പോൾ പിന്നെ ആഘോഷിക്കാൻ അവസരമില്ല. മുതിർന്നപ്പോൾ എന്തുകൊണ്ടോ ഞാനത് ആഘോഷിക്കാറില്ല. ആ ദിവസം സാധാരണ ദിവസം പോലെ കടന്നുപോകും. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അങ്ങനെ പോരല്ലോ എന്നൊക്കെ. എങ്കിലും ഞാനത് കാര്യമായി എടുത്തില്ല.
എന്നാൽ ഈ വർഷം എന്റെ പ്രതീക്ഷകൾക്കും അപ്പുറത്ത് കാര്യങ്ങൾ സംഭവിച്ചു. മെയ് 20 നാണ് എന്റെ പിറന്നാൾ എന്ന് ബിഗ്ബോസിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ അതിന്റെ യാതൊരു സൂചനയും കൊടുത്തിരുന്നില്ല. എങ്കിലും ഒരുപാട് പേർ അതോർത്തുവെച്ച് എന്നെ വിഷ് ചെയ്തു. സർപ്രൈസ് ഗിഫ്റ്റുകളും, കേക്കുകളും അയച്ചുതന്നു. സർവോപരി നിങ്ങളുടെ സ്നേഹവും, പ്രാർത്ഥനയും തന്നു. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഞാനിതിന് അർഹനാണോ എന്നുപോലും അറിയില്ല. എങ്കിലും പറയുകയാണ്, ഹൃദയം കൊണ്ട് പറയുകയാണ്. നന്ദി.. ഒരുപാട് നന്ദി", അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആർജെ ബിൻസി അടക്കമുള്ള ബിഗ്ബോസിലെ അനീഷിന്റെ സഹതാരങ്ങളും നിരവധി ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന് സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സർജറിയെത്തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. തന്റെ പുതിയ ആരോഗ്യവിവരങ്ങളാണ് പുതിയ പോസ്റ്റിലൂടെ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, തുടങ്ങിയവരുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് കണ്ണൻ സാഗർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മനുഷ്യ ദൈവങ്ങളേ, ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും, വിശ്രമവും കുറേ നാളുകൾക്കൂടി മുന്നോട്ട് കൊണ്ടുപോണം എന്ന നിർദ്ദേശം നൽകി. നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ, യാത്രകളിൽ ഒക്കെ പോകാം മനസിന് ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ, പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ ഭാരവാഹികൾ, രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെഎസ് പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും, മനസ്സും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന 'മാ' സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം'', കണ്ണൻ സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും അശ്ലീല കമന്റുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അമേയ മാത്യു. രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷന്‍ ശേഷമാണ് നടൻ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു. "നല്ലൊരു ദിവസമായത് കൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്.
ഫെയ്സ്ബുക്കില്‍ കുറേ ആളുകള്‍ നെഗറ്റീവ് കമന്റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അക്കൗണ്ടിലെ കമന്റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി.
സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്‍. 100 നല്ല കമന്റും കാണും 100 മോശം കമന്റും കാണും. നമ്മള് എല്ലാം സ്വാഗതം ചെയ്യുന്നു".- ഓണ്‍ലൈന്‍ മലയാളി ഇവന്റ്സിന് നല്കിയ പ്രതികരണത്തില്‍ അമേയ പറഞ്ഞു. ഇത്തരം കമന്റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. "പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല.
അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും".- ജിഷിന് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അമേയയുടെയും ജിഷിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
BUSINESS
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിൽ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നു, പുതിയ മാറ്റവുമായി മെറ്റ. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്സ്ആപ്പ് പ്ലസ് എന്നിങ്ങനെ പ്രീമിയം പ്ലാനുകൾ വഴി വരിക്കാർക്ക് കൂടുതൽ പ്രത്യേക ഫീച്ചറുകൾ ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്സ്ആപ്പ് പ്ലസ് എന്നിവ പുറത്തിറക്കുന്ന കാര്യം മെറ്റയുടെ പ്രൊഡക്റ്റ് വിഭാഗം മേധാവി നവോമി ഗ്ലീറ്റാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. മെറ്റ വൺ എന്ന പേരിൽ പുതിയ ഫീച്ചറുകളും സബ്സ്ക്രിപ്ഷൻ പ്ലാനുകളും പരീക്ഷിച്ചു വരികയാണ്. ഭാവിയിൽ കൂടുതൽ രസകരമായ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി പ്രൊഫഷണൽ പ്ലാനുകളും എഐ അധിഷ്ഠിത പ്ലാനുകളും മെറ്റ ഉടൻ അവതരിപ്പിക്കും.
പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് മെറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്. വാട്ട്സ്ആപ്പ് പ്ലസിന് പ്രതിമാസം 270 രൂപയാണ് ഈടാക്കുന്നത്. പ്രൊഫൈൽ കസ്റ്റമൈസേഷൻ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി ഇൻസൈറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വരിക്കാർക്ക് ലഭ്യമാകും.
ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് തങ്ങളുടെ സ്റ്റോറി എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാൻ സാധിക്കും. ക്ലോസ് ഫ്രണ്ട്സ് ഓപ്ഷന് പുറമെ സ്റ്റോറികൾക്കായി പരിധിയില്ലാത്ത സുഹൃത്തുക്കളുടെ പട്ടികകൾ ഉണ്ടാക്കാനും ഇതിലൂടെ കഴിയും. കൂടാതെ, പെയ്ഡ് ഉപയോക്താക്കൾക്ക് ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്ലൈറ്റ് ചെയ്ത് കൂടുതൽ ആളുകളിലെത്തിക്കാൻ സാധിക്കും. 24 മണിക്കൂറിന് ശേഷവും സ്റ്റോറി നിലനിർത്തുക, കാണുന്നയാളുടെ പേര് വെളിപ്പെടാതെ സ്റ്റോറി പ്രിവ്യൂ ചെയ്യുക, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ സെർച്ച് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ലഭിച്ചേക്കാം. ഫോളോവേഴ്സിന്റെ ഫീഡിൽ കാണിക്കാതെ തന്നെ പോസ്റ്റുകൾ നേരിട്ട് പ്രൊഫൈലിലും ഹൈലൈറ്റുകളിലും ഷെയർ ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.
ഇതിനൊപ്പം സ്റ്റോറികൾക്കായി സൂപ്പർ ഹാർട്ട് ആനിമേറ്റഡ് റിയാക്ഷനുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രൊഫൈൽ ബയോയിൽ ഉപയോഗിക്കാവുന്ന വ്യത്യസ്ത ഫോണ്ടുകൾ, കൂടുതൽ പിൻ സൗകര്യങ്ങൾ എന്നിവയും പെയ്ഡ് വരിക്കാർക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാം പ്ലസിന് സമാനമായ ഫീച്ചറുകൾ ഫേസ്ബുക്ക് പ്ലസിലും ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ആപ്പ് തീമുകൾ, കസ്റ്റം റിംഗ്ടോണുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, ലിസ്റ്റ് കസ്റ്റമൈസേഷൻ, പ്രീമിയം സ്റ്റിക്കറുകൾ തുടങ്ങിയവയാണ് വാട്ട്സ്ആപ്പ് പ്ലസിലൂടെ ലഭ്യമാകുന്നത്. മെറ്റയുടെ സേവനങ്ങളിൽ ക്രിയേറ്റർമാരുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാൻ സഹായിക്കുന്ന മെറ്റ വെരിഫൈഡ് (Meta Verified) ഈ പുതിയ പ്ലാനുകൾ കൊണ്ട് ബാധിക്കില്ല.
യാത്രകളെ പ്രണയിക്കുന്നവർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വില്ലനാണ് പെട്ടെന്ന് നഷ്ടമാകുന്ന മൊബൈൽ നെറ്റ്വർക്ക് കണക്റ്റിവിറ്റി. അപരിചിതമായ സ്ഥലങ്ങളിൽ കൃത്യമായ നാവിഗേഷനും വിവരങ്ങളും നൽകാൻ ഫോണിൽ നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഇവ പലപ്പോഴും നിഷ്ക്രിയമാകാറുണ്ട്. ഈ പ്രതിസന്ധി മൂലം വഴിയറിയാതെ യാത്രകൾ വഴിമുട്ടിയ അനുഭവങ്ങൾ ഭൂരിഭാഗം സഞ്ചാരികൾക്കുമുണ്ടാകും. എന്നാൽ, മൊബൈൽ ഡാറ്റയോ വൈഫൈ കണക്ഷനോ ഇല്ലെങ്കിലും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ചില മികച്ച ഓഫ്ലൈൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ മുൻകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഏത് ഉൾപ്രദേശങ്ങളിലും തികച്ചും ‘ടെൻഷൻ ഫ്രീ’ ആയി സുരക്ഷിത യാത്ര ആസ്വദിക്കാൻ സാധിക്കും.
1. ഗൂഗിൾ മാപ്സ് (Google Maps – Offline Mode)
യാത്രക്കാർക്ക് ഏറെ പരിചിതമായ ഗൂഗിൾ മാപ്സിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മാപ്പ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. നമ്മൾ പോകുന്ന നഗരത്തിന്റെയോ പ്രദേശത്തിന്റെയോ മാപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ സേവ് ചെയ്താൽ, ഇന്റർനെറ്റ് ഇല്ലെങ്കിലും നാവിഗേഷൻ, കൃത്യമായ ദിശാസൂചനകൾ, സ്ഥലങ്ങൾ തെരയൽ എന്നിവയെല്ലാം ഓഫ്ലൈനായി തന്നെ പ്രവർത്തിക്കും. മൊബൈൽ സിഗ്നൽ അടിക്കടി നഷ്ടപ്പെടുന്ന വലിയ നഗരങ്ങൾ ചുറ്റിക്കാണാൻ ഇത് ഏറെ സഹായകരമാണ്.
2. മാപ്സ്.മി (Maps.me)
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിലേക്കും കാടുകളിലേക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണിത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ നടക്കാനും സൈക്കിൾ ചവിട്ടാനും വാഹനം ഓടിക്കാനുമുള്ള വിശദമായ വഴികൾ ഈ ആപ്പ് നൽകുന്നു. പ്രധാനപ്പെട്ട റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ ഓഫ്ലൈനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഫോണിന്റെ മെമ്മറി അധികം കവരാത്ത ലൈറ്റ് വെയ്റ്റ് ആപ്പായതിനാൽ ബഡ്ജറ്റ് ഫോണുകളിലും ആപ്പ് നന്നായി പ്രവർത്തിക്കും.
3. ഹിയർ വിഗോ (HERE WeGo)
നൂറിലധികം രാജ്യങ്ങളിലെ ഓഫ്ലൈൻ മാപ്പുകളും നാവിഗേഷനും നൽകുന്ന ആപ്പാണിത്. മാപ്പുകൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ മൊബൈൽ ഡാറ്റ ഇല്ലെങ്കിലും ‘ടേൺ-ബൈ-ടേൺ’ (Turn-by-turn) ദിശാസൂചനകൾ ഇതിലൂടെ ലഭ്യമാകും. പല പ്രമുഖ നഗരങ്ങളിലെയും പൊതുഗതാഗത റൂട്ടുകളും യാത്രാസമയവും വരെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഈ ആപ്പിൽ അറിയാൻ സാധിക്കും. ദീർഘദൂര റോഡ് യാത്രകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
4. ഓസ്മാൻഡ് (OsmAnd)
‘ഓപ്പൺ സ്ട്രീറ്റ് മാപ്പ്’ ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓഫ്ലൈൻ നാവിഗേഷൻ ആപ്പാണിത്. ഓഫ്ലൈൻ മാപ്പുകൾക്ക് പുറമെ ജിപിഎസ് നാവിഗേഷൻ, വനങ്ങളിലെയും മലകളിലെയും കാൽനടപ്പാതകൾ എന്നിവയും ഇതിൽ നിന്ന് അറിയാൻ കഴിയും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഭൂപ്രകൃതിയുടെ ഉയർച്ചതാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കുമെന്നതിനാൽ ട്രെക്കിംഗ് നടത്തുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും സാഹസിക സഞ്ചാരികൾക്കും ഇത് ഏറെ അനുയോജ്യമാണ് ഈ ആപ്പ്.
5. ഗൂഗിൾ ട്രാൻസ്ലേറ്റ് (Google Translate – Offline Mode)
അപരിചിതമായ സ്ഥലങ്ങളിൽ ഭാഷാ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ ഓഫ്ലൈൻ ഫീച്ചർ സഹായിക്കും. തങ്ങൾക്ക് ആവശ്യമുള്ള ഭാഷകളുടെ ‘ലാംഗ്വേജ് പാക്കുകൾ’ (Language packs) മുൻകൂട്ടി ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ വാക്കുകളും വാചകങ്ങളും വിവർത്തനം ചെയ്യാം. ചില ഭാഷകളിൽ ഓഫ്ലൈൻ മോഡിൽ തന്നെ വോയ്സ് ഇൻപുട്ടും ക്യാമറ ഉപയോഗിച്ചുള്ള ട്രാൻസ്ലേഷനും (ക്യാമറ ബോർഡുകൾക്ക് നേരെ പിടിച്ച് അർത്ഥം മനസ്സിലാക്കുന്നത്) ഈ ആപ്പിൽ ലഭിക്കും.
6. ട്രയൽ വാലറ്റ് (Trail Wallet)
യാത്രകൾക്കിടയിലെ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലളിതമായ ഓഫ്ലൈൻ ആപ്പാണിത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ദിവസേനയുള്ള ചെലവുകൾ രേഖപ്പെടുത്താനും അവയെ വിവിധ കാറ്റഗറികളായി തിരിക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഒന്നിലധികം കറൻസികളെ പിന്തുണയ്ക്കുന്ന ഈ ആപ്പ്, ഓഫ്ലൈൻ ആയിരിക്കുമ്പോൾ തന്നെ കറൻസി മൂല്യങ്ങൾ മാറ്റാനും സഹായിക്കും.
രാജ്യത്തെ കറന്‍സി നിര്‍മാണത്തില്‍ പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കൂടുതൽ കറൻസി ആവശ്യമായി വന്നതും കാരണമാണ്. അതോടൊപ്പം അച്ചടി ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്.
കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകള്‍ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തില്‍ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും നേട്ടമാണ്.
2024-25ല്‍ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. പിന്‍വലിച്ച നോട്ടുകളില്‍ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു. പോളിമര്‍ നോട്ടുകളുടെ വ്യാജന് ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍ക്കൊള്ളിക്കാം. ഇതും കള്ളനോട്ടടിക്കുള്ള സാധ്യത കുറയ്ക്കും.
2012ല്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. നോട്ടുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സാങ്കേതിക വെല്ലുവിളി കാരണം പദ്ധതി ഉപേക്ഷിച്ചു. പത്ത് വര്‍ഷത്തിനുശേഷം സാങ്കേതികവിദ്യ വികസിച്ചതോടെ എടിഎമ്മുകള്‍ക്ക് ഇത്തരം നോട്ടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും വീണ്ടും പരിഗണനയില്‍ വരാന്‍ കാരണമായി.
അറുപതോളം രാജ്യങ്ങള്‍ നിലവില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. 1988-ല്‍ ഓസ്ട്രേലിയയാണ് ആദ്യമായി 10 ഡോളറിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്ഡ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും കാനഡയും (2011) ഈ രീതി പിന്തുടരുന്നുണ്ട്. 1998-ല്‍ റൊമാനിയയാണ് പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിച്ച ആദ്യ യൂറോപ്യന്‍ രാജ്യം. അമേരിക്കന്‍ ഡോളര്‍ നോട്ടുകള്‍ ഇപ്പോഴും നിര്‍മിക്കുന്നത് കോട്ടണ്‍-ലിനന്‍ മിശ്രിതം ഉപയോഗിച്ചാണ്.
HEALTH
മുമ്പ് പ്രായമായവരിലായിരുന്നു സ്ഥിരമായി ശരീരവേദന കണ്ടുവന്നിരുന്നതെങ്കിൽ, ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. പ്രായഭേദമന്യേ എല്ലാവരിലും ശരീരവേദന ഒരു സ്ഥിരക്കാഴ്ചയാണ്. ഇരുപതുകളിലും മുപ്പതുകളിലും തന്നെ നിരന്തരമായ കഴുത്ത് വേദനയും നടുവേദനയും യുവ പ്രൊഫഷണലുകളെ വേട്ടയാടുന്നുണ്ട്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നവരിലും വർക്ക് ഫ്രം ഹോം ചെയ്യുന്നവരിലും പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നു.
ജോലി ചെയ്യാൻ ഇരിക്കുന്ന രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. ലാപ്ടോപ്പിനും മൊബൈൽ ഫോണിനും മുമ്പിൽ മണിക്കൂറുകളോളം ഒറ്റ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്നത്തെ ഒട്ടുമിക്ക യുവാക്കളും. ഇത് തന്നെയാണ് ഈ ആരോഗ്യപ്രശ്നങ്ങൾക്കും കാരണം.
ദീർഘനേരം അനങ്ങാതെ ഇരുന്ന് ജോലി ചെയ്യുന്നത് നട്ടെല്ല്, പേശികൾ, സന്ധികൾ എന്നിവയിൽ തുടർച്ചയായ സമ്മർദ്ദമുണ്ടാകുന്നതിന് കാരണമാകുന്നു. കാലക്രമേണ, ഇത് വിട്ടുമാറാത്ത വേദന, പേശികളുടെ മുറുക്കം, വഴക്കമില്ലായ്മ എന്നിവയിലേക്ക് നയിക്കും.
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കുന്നു. പലയാളുകളും സോഫ, കിടക്ക, മേശ തുടങ്ങിയ സ്ഥലങ്ങളിൽ ഇരുന്നാണ് ജോലി ചെയ്യാറ്. ശരിയായ രീതിയിൽ ഇരുന്ന് ജോലി ചെയ്യാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. തെറ്റായ സ്ക്രീൻ ലെവൽ, തെറ്റായ ഇരിപ്പിടം, ദീർഘനേരമുള്ള ലാപ്ടോപ്പുകളുടെ ഉപയോഗം എന്നിവ ക്രമേണ അസ്ഥി-പേശി വ്യവസ്ഥയിൽ വിട്ടുമാറാത്ത സമ്മർദ്ദത്തിന് കാരണമാകും.
ശരീരവേദന എപ്പോഴും ശാരീരികമായ കാരണങ്ങൾ കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമ്മർദ്ദം നിറഞ്ഞ നിങ്ങളുടെ ജോലി അന്തരീക്ഷവും ആരോഗ്യത്തിന് വെല്ലുവിളിയായി മാറും. തോളിലെ കാഠിന്യം, തലവേദന, താടിയെല്ലിന്റെ പിരിമുറുക്കം, ശരീര ക്ഷീണം എന്നിവയെല്ലാം യുവാക്കളിൽ ഇന്ന് സ്ഥിരമായി കണ്ടുവരുന്നു.
ആളുകൾ പലപ്പോഴും പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നു എന്നത് നിലവിലുള്ള മറ്റൊരു പ്രധാന ആശങ്കയാണ്. വേദന തങ്ങളുടെ ഉൽപ്പാദനക്ഷമതയെയോ ഏകാഗ്രതയെയോ ചലനങ്ങളെയോ ബാധിക്കുന്നത് വരെ പലരും വേദന സഹിച്ചുകൊണ്ട് ജോലി തുടരുന്നു. എന്നാൽ, ചെറിയ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ തക്കതായ രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.
PRAVASI VARTHAKAL

