എപ്പോഴും നിറപുഞ്ചിരിയോടെ, സ്കോട്ടിഷ് മലയാളികൾക്കടിയിൽ സ്നേഹവും സേവനവും പങ്കുവച്ച് അതിവേഗം അകാലത്തിൽ മടങ്ങിയ ലിൻഡ മേരി ബാബുവിന്റെ സംസ്കാര ചടങ്ങുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുറവൂർ പള്ളിയിൽ നടക്കും.
ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. തുറവൂരിലെ വീട്ടിൽ ഇപ്പോൾ അന്തിമ കൂദാശകളും പ്രാത്ഥനകളും പൊതുദർശനവും നടക്കുന്നു.
സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കരിക്കും.
ജൂൺ 30-ാം തീയതി സ്കോട്ട് ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലികൾ അർപ്പിച്ചിരുന്നു.
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്.
മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ പോരാടുകയും ഇതര കാൻസർ രോഗികൾക്കും മറ്റുളളവർക്കും ധൈര്യം പകരുകയും ചെയ്ത ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് വലിയ വേദനയുടേതായി.
ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും നാട്ടിലും ആശ്വാസവചനങ്ങളുമായി കൂടെയുണ്ട്.
ഹാരി രാജകുമാരൻ അടുത്ത ആഴ്ച യുകെ സന്ദർശിക്കുമ്പോൾ ഭാര്യ സസെക്സിലെ ഡച്ചസും അവരുടെ രണ്ട് കുട്ടികളും അദ്ദേഹത്തോടൊപ്പം ഉണ്ടാകില്ലെന്ന് മനസ്സിലാക്കാം.
നികുതിദായകരുടെ ധനസഹായത്തോടെയുള്ള പോലീസ് സുരക്ഷ കുടുംബത്തിന് നൽകില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, മേഗൻ, ആർച്ചി, ലിലിബെറ്റ് എന്നിവർ ആദ്യം ആസൂത്രണം ചെയ്തിരുന്നതുപോലെ ലണ്ടനിലേക്ക് വരില്ല.
എന്നിരുന്നാലും ഇൻവിക്റ്റസ് ഗെയിംസിന്റെ പ്രചാരണത്തിനായി ബർമിംഗ്ഹാമിലേക്ക് അഞ്ച് ദിവസത്തെ യാത്ര നീങ്ങുമ്പോൾ, ആഴ്ചയുടെ അവസാനത്തിൽ അവർ പ്രിൻസ് ഹാരിക്കൊപ്പം ചേരാൻ ഇപ്പോഴും സാധ്യതയുണ്ട്.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം ചാൾസ് രാജാവും ഏഴ്, അഞ്ച് വയസ്സുള്ള രണ്ട് പേരക്കുട്ടികളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമോ എന്ന് വ്യക്തമല്ല - നാല് വർഷമായി അദ്ദേഹം നേരിട്ട് കണ്ടിട്ടില്ല.
സസെക്സിലെ ഡ്യൂക്കും ഡച്ചസും അവരുടെ രണ്ട് കുട്ടികളോടൊപ്പം ഒരു രാജകീയ വസതിയിൽ താമസിക്കാനുള്ള വാഗ്ദാനം സ്വീകരിച്ചതിനുശേഷം, കുടുംബ സംഗമത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ലണ്ടനാണെന്ന് കരുതപ്പെട്ടിരുന്നു .
അടുത്ത ആഴ്ച രാജാവിന് നിരവധി പൊതു പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വകാര്യ കുടുംബ കാര്യങ്ങളിൽ ബക്കിംഗ്ഹാം കൊട്ടാരം ഒരു പ്രതികരണവും നടത്തുന്നില്ല.
ഈ മാറ്റം മൂലം ബുധനാഴ്ച ഇൻവിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ട മീറ്റിംഗുകൾക്കായി റോയൽ ഹോസ്പിറ്റൽ ചെൽസിയിൽ ഭർത്താവിനൊപ്പം മേഗൻ പങ്കെടുക്കില്ല. ഹാരി രാജകുമാരൻ ഇനി ഒറ്റയ്ക്കായിരിക്കും പങ്കെടുക്കുക.
സന്ദർശനത്തിന്റെ അവസാന ഭാഗത്തേക്കുള്ള സുരക്ഷാ ഘടകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
Latest News
ഇരുപതാം വയസ്സിൽ ഏറെ ആഗ്രഹിച്ചു നടത്തിയ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ബ്രിട്ടീഷ് യുവതിയെ പിടികൂടിയത് അപൂർവ്വവും മാരകവുമായ അണുബാധ. നിലവിൽ 42 വയസ്സുള്ള ലോറി ഡെൻമാൻ എന്ന യുവതിയുടെ തലച്ചോറിലാണ് ‘ന്യൂറോസിസ്റ്റിസെർക്കോസിസ്’ (Neurocysticercosis) എന്ന ഗുരുതര അവസ്ഥയെ തുടർന്ന് 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട കഠിനമായ ചികിത്സയ്ക്കൊടുവിലാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
2007-ൽ തന്റെ ഇരുപതാം വയസ്സിലാണ് ലോറി ഇന്ത്യ സന്ദർശിക്കുന്നത്. യാത്രയിലുടനീളം സസ്യാഹാരം മാത്രം കഴിച്ചിരുന്ന തനിക്ക് എങ്ങനെ ഈ രോഗം ബാധിച്ചു എന്നതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
2010-ൽ ആദ്യ ലക്ഷണം: ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കവേ മലത്തിനൊപ്പം ഒരു മീറ്ററോളം നീളമുള്ള വിര പുറത്തുപോയത് ലോറിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അന്ന് നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
2011-ൽ രോഗം മൂർച്ഛിക്കുന്നു: കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും (Seizures) ഉണ്ടായതിനെ തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന ആ വിവരം പുറത്തുവിട്ടത്. ലോറിയുടെ തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ രൂപപ്പെട്ടിട്ടുണ്ടായിരുന്നു.
പന്നികളിൽ സാധാരണയായി കാണപ്പെടുന്ന ‘ടീനിയ സോളിയം’ (Taenia solium) അഥവാ പോർക്ക് ടേപ്പ് വേം (Pork Tapeworm) എന്ന വിരയുടെ മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്.
രോഗം പകരുന്നത് എങ്ങനെ?
ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയോ, മലിനമായ വെള്ളത്തിലൂടെയോ, കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഈ വിരയുടെ മുട്ടകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിലെത്തുന്ന മുട്ടകൾ വിരിഞ്ഞ് രക്തയോട്ടത്തിലൂടെ തലച്ചോറിലെ കോശങ്ങളിലെത്തുകയും അവിടെ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി മാറുകയും ചെയ്യും.
മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും ഇതിന്റെ ലക്ഷണങ്ങൾ പുറത്തുവരിക. ലോറി സസ്യാഹാരിയായിരുന്നിട്ടും, മലിനമായ വെള്ളത്തിലൂടെയോ വൃത്തിഹീനമായി തയ്യാറാക്കിയ ഭക്ഷണത്തിലൂടെയോ ആകാം ഈ മുട്ടകൾ ശരീരത്തിലെത്തിയത് എന്നാണ് നിഗമനം.
തകർന്ന ജീവിതം, ഒടുവിൽ അതിജീവനം
തലച്ചോറിലെ വിരകൾക്ക് ചുറ്റും വൻതോതിൽ വീക്കമുണ്ടായതിനെ തുടർന്ന് ശരീരത്തിൽ തരിപ്പും, കടുത്ത മാനസികാസ്വാസ്ഥ്യങ്ങളും വിഷാദവും ലോറിയെ വേട്ടയാടി. രോഗം മൂർച്ഛിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വരികയും മാസങ്ങളോളം ന്യൂറോ സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടതായും വന്നു.
ശസ്ത്രക്രിയ വഴി വിരകളെ പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ മരുന്നുകളുടെ സഹായത്തോടെയാണ് ഇവയെ നശിപ്പിച്ചത്. വർഷങ്ങൾ നീണ്ട കഠിന ചികിത്സയ്ക്ക് ശേഷം 2017-ന് ശേഷം ഇവർക്ക് അപസ്മാരബാധ ഉണ്ടായിട്ടില്ല. ലോറി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജീവിതകാലം മുഴുവൻ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്.
തനിക്ക് രോഗം ബാധിച്ചത് ഇന്ത്യയിൽ നിന്നാണെന്ന് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളോട് ലോറി വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തനിക്കുണ്ടായ ദുരനുഭവത്തിലൂടെ ഈ രോഗത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്താനുള്ള ശ്രമങ്ങളിലാണ് ലോറി ഇപ്പോൾ.
ASSOCIATION
ബർട്ടൻ: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസ്' അതിന്റെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ നിറവിലേക്ക്. 2026 ജൂലൈ 4 ശനിയാഴ്ച നടത്തുന്ന വിപുലമായ വാർഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ നിർവ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 9 വരെയായിരിക്കും പരിപാടികൾ നടക്കുന്നത്.
വർഷങ്ങളായി യുകെയിലെ കലാസ്വാദകർക്ക് നൃത്താവിഷ്കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവർണ്ണ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി പ്രമുഖരും കലാപ്രേമികളും ചടങ്ങിൽ പങ്കാളികളാകും. വിദ്യാർത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാർന്ന മറ്റ് സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം:
THE DE FERRERS ACADEMY,
ST. MARYS DRIVE,
BURTON,
DE13 0LL.
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ 'ഉമ്മൻ ചാണ്ടി സ്മൃതി നഗറി'ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി 'പുതുയുഗ സംഗമം 2026' മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.
ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, ഐ ഓ സി ( യു കെ) നേതാക്കന്മാരായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി ഉൾപ്പെടെ വിവിധ നേതാക്കൾ ആശംസാപ്രസംഗങ്ങൾ നടത്തി. ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് നന്ദി രേഖപ്പെടുത്തി.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ - യൂത്ത് വിങ്ങുകളുടെ രൂപീകരണവും പ്രഖ്യാപിച്ചു. വനിതാ - യൂത്ത് വിങ്ങുകളുടെ കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഡോ. മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി.
ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026' എന്ന് അലേഖനം ചെയ്ത കേക്ക് വേദിയിൽ മുറിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ സംഗമത്തിന് കൂടുതൽ നിറം പകർന്നു. വിദ്യാർത്ഥിനികളായ മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നൃത്തോപഹാരവും ഐ ഓ സി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാനോപഹാരവും ഡി ജെയും വേദിയെ വർണ്ണാഭമാക്കി.
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, ഐ ഓ സി യൂണിറ്റുകൾ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഐ ഒ സി കർമ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്തു.
അതിജീവിതത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും മാതൃകയായ ഓൾഡ്ഹാം എൻ എച് എസിലെ നേഴ്സ് ആശ ചെറിയാൻ, സ്കോട്ട്ലാൻഡിൽ നിന്നുമുള്ള ചാരിറ്റി - സാമൂഹിക പ്രവർത്തകൻ സുനിൽ കെ ബേബി, കുട്ടികൾക്ക് സൗജന്യ ഗണിതശാസ്ത്ര ഡൌട്ട് ക്ലിയറിങ് സെഷനുകൾ നടത്തുന്ന എഡിൻബറോയിലെ ഡയാന പോളി എന്നിവർ കർമ്മശ്രേഷ്ട്ര പുരസ്കാരത്തിനും പറവൂരിലെ ഭവനരഹിത കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം നിർമിച്ചു നൽകുകയും കുട്ടികൾക്ക് 'മധുരം മലയാളം' പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച പീറ്റർബോറോ യൂണിറ്റ്, ബോൾട്ടൻ കൗൺസിലുമായി ചേർന്ന് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്കും 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'നും നേതൃത്വം നൽകുന്ന ബോൾട്ടൻ യൂണിറ്റ്, വിവിധ സാമൂഹിക - ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കോട്ട്ലാൻഡ് യൂണിറ്റ്, കേരള ചാപ്റ്ററിന്റെ രക്തദാന വിങ്ങിന് നേതൃത്വം നൽകുന്ന ബാൺസ്ലി യൂണിറ്റ് തുടങ്ങിയ യൂണിറ്റുകൾ സംഘടനാശ്രേഷ്ട്ര പുരസ്കാരത്തിനും അർഹമായി. ഐ ഓ സി (യു കെ) - ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ പുത്രിയും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ നേഹാൽ ജഗൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രം വേദിയിൽ അനാഛാദനം ചെയ്തു.
ഐ ഓ സി (യു കെ)യുടെ മുതിർന്ന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായ പുഷ്പരാജൻ, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യൻ, ബെന്നി ജോസഫ്, സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ജോഷി വർഗീസ്, ഐ ഓ സി (യു കെ) - ബാൺസ്ലി യൂണിറ്റിന്റെ രക്തദാന വോളന്റിയർമാരായ ബിബിൻരാജ് കുരീക്കൻപാറ, രാജുൽ രമണൻ, വിനീത്, സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ജിതിൻ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാർ, പുതിയതായി ചുമതലയേറ്റ വനിതാ - യൂത്ത് കോർഡിനേറ്റർമാർ എന്നിവരെയും ഡോ. മറിയ ഉമ്മൻ വേദിയിൽ ആദരിച്ചു.
മിഡ്ലാൻഡ്സ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രവർത്തകർ, വനിതാ-യുവജന പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ഐക്യവും സംഘടനാ കരുത്തും വിളിച്ചോതിയ ശ്രദ്ധേയമായ കുടുംബസംഗമമായാണ് 'പുതുയുഗ സംഗമം 2026' സമാപിച്ചത്. കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.
കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.
യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ നിർവഹിച്ചു. പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാർഗനിർദേശവും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് പ്രവർത്തനം ആരംഭിക്കുന്നത്. ഹബ്ബിന്റെ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കവൻട്രി യൂണിറ്റ് വനിതാ വിങ് പ്രതിനിധി ജോസ്ഫൈൻ, ഡോ. മറിയ ഉമ്മന്‍ യൂണിറ്റിന്റെ ഉപഹാരം സമർപ്പിച്ചു.
യു കെയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഷൈജുമോൻ മോഡറേറ്റ് ചെയ്ത സംവാദത്തിൽ രാഷ്ട്രീയം, സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ മേഖല, പ്രൊഫഷണൽ ജീവിതം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. പങ്കെടുത്തവർക്ക് ഡോ. മറിയ ഉമ്മനുമായി നേരിട്ട് ആശയവിനിമയം നടത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ലഭിച്ചു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമ്മകൾ ഡോ. മറിയ ഉമ്മൻ പങ്കുവെച്ചത് സദസ്സിനെ വികാരഭരിതമാക്കി. ജനങ്ങളോടൊപ്പം ജീവിച്ച നേതാവിന്റെ സേവനപാതയും ജീവിതമൂല്യങ്ങളും അവർ അനുസ്മരിച്ചത് ശ്രോതാക്കളുടെ മനസിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.
സമൂഹസേവനത്തിനും പൊതുപ്രവർത്തനത്തിനും പുതിയ പ്രചോദനവും ദിശാബോധവും പകരുന്ന വേദിയായാണ് പരിപാടിയെ പങ്കെടുത്തവർ വിലയിരുത്തിയത്.
ലണ്ടൻ: സിനിമയിൽ അഭിനയിക്കാനുള്ള കഴിവും താൽപ്പര്യവും ഉണ്ടായിട്ടും ഓഡിഷനുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നവർക്ക് സഹായകരമാകുന്ന പ്രത്യേക ഏകദിന Acting Audition Training Programme കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു
**“How To Prepare For A Movie Audition”** എന്ന പേരിൽ നടക്കുന്ന ഈ പരിശീലന പരിപാടി ജൂലൈ 4 ശനിയാഴ്ച ലണ്ടനിൽ നടക്കും. പ്രമുഖ ആക്ടിംഗ് ട്രെയ്നറും കാസ്റ്റിംഗ് കോച്ചുമായ **SS Sharan** പരിശീലനത്തിന് നേതൃത്വം നൽകും.
ക്യാമറയ്ക്കുമുന്നിലെ ഭയം, ആത്മവിശ്വാസക്കുറവ്, ഓഡിഷനിൽ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ പ്രകടനം നടത്തണം എന്നീ കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നതാണ് ഈ പരിശീലനം. പ്രായോഗിക പരിശീലനത്തിലൂടെ പങ്കെടുക്കുന്നവർക്ക് ക്യാമറയ്ക്കുമുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനും അഭിനയശേഷി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.
സിനിമാ അഭിനയത്തിലും ഓഡിഷനുകളിലും താൽപ്പര്യമുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടനുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
SPIRITUAL
ആത്മീയ ചൈതന്യവും പ്രാര്‍ത്ഥനാ നിര്ഭരവുമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡ് (IPC) സ്കോട്ട്ലന്‍ഡ് റീജിയന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് യുകെയിലെ സ്വിന്‍ഡനിലുള്ള പഞ്ചാബി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഞായറാഴ്ച സമാപിച്ചു. ജൂണ്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ഐപിസി സ്കോട്ട്ലന്‍ഡ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മൂന്ന് ദിവസത്തെ വചനവിരുന്ന്, യുകെയിലുടനീളമുള്ള മലയാളി ക്രൈസ്തവ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വിന്‍ഡനിലുള്ള ദൈവസഭ സീനായി മിഷന് ചര്‍ച്ച് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിച്ചത്.ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ. ഡോ. ടി. വത്സന് എബ്രഹാം സമ്മേളനത്തില്‍ മുഖ്യവചന ശുശ്രൂഷകനായി പ്രത്യേക പ്രാര്‍ത്ഥനകളും യോഗങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്കി. കോണ്‍ഫറന്‍സിന്റെ ആത്മീയ കൂട്ടായ്മയും പ്രവാസ ലോകത്തെ സഭകളുടെ ഐക്യവും മുന്‍നിര്‍ത്തിയുള്ള സന്ദേശങ്ങള്‍ അദ്ദേഹം നല്‍കിയത്. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും വിശ്വാസികള്‍ ദൈവവചനത്തില്‍ വേരൂന്നിയവരായിരിക്കണമെന്നും ആത്മീയമായി ഉണര്വുള്ളവരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഐപിസി അയര്‍ലന്‍ഡ് & യൂറോപ്പ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം, യുകെ-ഹോളണ്ട്-ബെല്‍ജിയം നാഷണല്‍ പ്രിസൈഡിംഗ് ബിഷപ്പ് ബിഷപ്പ് ടെഡ്റോയ് പവല്‍, ഐപിസി സ്കോട്ട്ലന്‍ഡ് റീജിയന് സെക്രട്ടറി പാസ്റ്റര്‍ മനോജ് എബ്രഹാം വിവിധ സെഷനുകളില്‍ വചനശുശ്രൂഷ സംസാരിച്ചു.
വിവിധ സെഷനുകളില്‍ പാസ്റ്റര്‍ ജോണ്‍, തോമസ് പാസ്റ്റര്‍ ജേക്കബ് ദാനിയല്‍,പാസ്റ്റര്‍ മനോജ് എബ്രഹാം, പാസ്റ്റര്‍ സിജോ ജോയ് എന്നിവര്‍ നേതൃത്വം നല്കി. ശനിയാഴ്ച പകലിലെ പവര്‍ കോണ്‍ഫറന്‍സ് രണ്ടു ദിനങ്ങളിലെ ഉണര്‍വ്വ് യോഗങ്ങള്‍ ശുശ്രുഷന്മാര്ക്കും വിശ്വാസികള്‍ക്കും അനുഗ്രഹമായി തീര്‍ന്നു. റീജിയണ്‍ ക്വയറിന്റെ നേതൃത്വത്തില്‍ സുവി. എബ്രഹാം ഡാനിയേല്‍, ബ്രദര്‍. സിബി ഡാനിയേല്‍, ബ്രദര്‍. എബിന് എബ്രഹാം, ബ്രദര്‍. നോയല്‍ സാജു എന്നിവര്‍ പരമ്പരാഗത മലയാളം ക്രിസ്തീയ കീര്‍ത്തനങ്ങളും ആരാധനാ ഗാനങ്ങളും കോണ്‍ഫറന്‍സിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം പകര്‍ന്നു.
പകല്‍ സമയങ്ങളില്‍ പവര്‍ കോണ്‍ഫറന്‍സ് ശുശ്രുഷന്മാര്ക്കും വിശ്വാസികള്‍ക്കും അനുഗ്രഹമായിരുന്നു. സണ്ടേ സ്കൂള്‍ & പി.വൈ.പി.എ സംയുക്ത സമ്മേളനം തലമുറയെ ആത്മീയ പാതയില്‍ നിലനിര്‍ത്തുന്നതിനായി പ്രത്യേക യൂത്ത് സെഷനുകള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടായിരുന്നു. റീജിയന് തലത്തില്‍ സണ്ടേ സ്കൂള്‍ പൊതുപരീക്ഷ വിജയികളായ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി വിദ്യാര്‍ത്ഥികളെ പ്രത്യേകമായി ആദരിക്കുകയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരുടെ സേവനത്തിനുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു വൈ.പി.എ ടാലന്റ് ടെസ്റ്റ് വിജയികളായ പ്രതിഭകളെ റീജിയന് സമ്മേളനത്തില്‍ വെച്ച് പ്രത്യേകമായി സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു. ഇതോടൊപ്പം ചാമ്പ്യന്മാരായ സഭകള്‍ക്ക് ട്രോഫിയും ലഭിച്ചു. ഐപിസി സ്കോട്ട്ലന്‍ഡ് റീജിയണ്‍ ലേഡീസ് മിനിസ്ട്രി പ്രസിഡന്റ് സിസ്റ്റര്‍ ലീലാ ഡാനിയേലിന്റെ നേതൃത്വത്തില്‍ സഹോദരിമാര്‍ക്കായി പ്രത്യേക കൂട്ടായ്മകളും പ്രാര്‍ത്ഥനകളും നടന്നു.
ഞായറാഴ്ച രാവിലെ 9:30-ന് നടന്ന സംയുക്ത ആരാധനയില്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സിജോ ജോയ് , പാസ്റ്റര്‍ ജോണ്‍ തോമസ് സങ്കീര്‍ത്തനം വായിച്ചു. ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ. ഡോ. ടി. വത്സന് എബ്രഹാം സമാപന സന്ദേശം നല്കി. ഐപിസി സ്കോട്ട്ലന്‍ഡ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ വിശുദ്ധ കര്‍ത്തൃമേശ ശിശ്രൂഷയ്ക്ക് നേതൃത്വം നല്കി സ്കോട്ട്ലന്‍ഡിന് പുറമെ യുകെയുടെ വിവിധ റീജിയണുകളില്‍ നിന്നുള്ള നിരവധി സഭാ ശുശ്രൂഷകരും അനേകം വിശ്വാസികളും ഈ അനുഗ്രഹീത കൂട്ടായ്മയില്‍ ഒരുമിച്ച് പങ്കെടുത്തു. സ്കോട്ട്ലന്‍ഡ് റീജിയണിലെ സഭകളുടെ വളര്‍ച്ചയ്ക്കും ആത്മീയ ഉണര്‍വിനും ഈ ത്രിദിന സമ്മേളനം വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കിയത് .
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എക്ക്വിപ്പ് & എംബവര്‍ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ സ്പെഷ്യല്‍ കോണ്‍ഫെറെന്‍സ് നടക്കുന്നു. പാസ്റ്റര്‍ സാജു മാവേലിക്കര മുഖ്യ അതിഥിയായി കേരളത്തില്‍ നിന്നും വരുന്ന കോണ്‍ഫറന്‍സ് ലണ്ടന്‍ വംബളിയില്‍ വെള്ളി ജൂലയ് 3 വൈകിട്ട് 6:30 മണിമുതല്‍ 9 മണിവരെയും, വാറ്റ്ഫോര്ഡില് ജൂലയ് 4 ശനിയാഴ്ച രാവിലെ 10:30 മുതല്‍ 1മണിവരെയും & വൈകിട്ട് 6:30 മണിമുതല്‍ 9 മണിവരെയും ആണ് നടക്കുക.
ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സന്മാര്ഗീക ചിന്തകളും വളര്‍ത്തുവാന്‍ ഉതകുന്ന ആവേശകരമായ ദിനങ്ങള്‍ ആയിരിക്കും ഈ മീറ്റിംങ്ങുകള്‍
FRIDAY VENUE WEMBLEY: ST JOHN'S COMMUNITY CENTER, 1 CRAWFORD AVENUE, WEMBLEY, HA0 2HX, MIDDLESEX*.
SATURDAY VENUE WATFORD: CROXLEY GREEN BAPTIST CHURCH, 225 BALDWIN LANE, CROXLEY GREEN, WATFORD, WD3 3LH, HERTFORDSHIRE*.
SUNDAY'S WORSHIP: CROXLEY DANCE SCHOOL, BALDWIN LANE, CROXY LANE, WATFORD, WD3 3LR, HERTFORDSHIRE*.
*FREE PARKING & Refreshments.
കുടുതല്‍ വിവരങ്ങള്‍ക്കു Pastor Johnson George 07852304150 / Pastor SAM JOHN 07435372899 www.wbpfwatford.co.uk & Email:wbpfwatford@gmail.com
ഭജനകളിലൂടെ ഈശ്വരഭക്തിയും സാംസ്കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടി യൂറോപ്പിലെ തന്നെ ആദ്യത്തെ ഭജൻ കൂട്ടായ്മയായ ഭാവലയ ഭജൻസ് യുകെയും (Bhavalaya Bhajans UK), യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളുടെ ഐക്യവേദിയായ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും (NCKHH) സംയുക്തമായി 'ഭജനോത്സവം 2026' ജൂലൈ 4-ന് ഡർബിയിൽ സംഘടിപ്പിക്കുന്നു.
ഹൈന്ദവ സംസ്കാരത്തിൻ്റെയും ഭക്തിയുടെയും ഈ മഹാസംഗമത്തിലേക്ക് എല്ലാ പ്രിയ സമാജ അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
*പരിപാടിയുടെ വിശദാംശങ്ങൾ*
തീയതി: 2026 ജൂലൈ 4
സമയം: രാവിലെ 9 മണി മുതൽ
വേദി: ഗീതാഭവൻ ഹിന്ദു ക്ഷേത്രം, ഡർബി (Geeta Bhavan Temple, Derby)
SPECIAL REPORT
ഒടിടി പ്ലാറ്റ്ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കേന്ദ്രസർക്കാർ നോട്ടീസ്. ജിയോ സിനിമ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ പരാതിയെ തുടർന്നാണ് നടപടി. സിനിമകളും വെബ് സീരിസുകളും ഉൾപ്പെടെയുള്ള പൈറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഐടി നിയമപ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും പൈറസി തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് നിർദേശിച്ചു.
NEET പുനഃപരീക്ഷാ വേളയിൽ ചോദ്യപേപ്പർ ചോരുന്നത് തടയാൻ മുൻകരുതൽ നടപടിയെന്ന നിലയിൽ ജൂണിൽ ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരുന്ന ടെലിഗ്രാമിനോട്, പകർപ്പവകാശ ലംഘനം കേവലം ഒരു സിവിൽ നിയമലംഘനം മാത്രമല്ല, മറിച്ച് 1957-ലെ പകർപ്പവകാശ നിയമം (Copyright Act), 1952-ലെ സിനിമാറ്റോഗ്രാഫ് നിയമം എന്നിവ പ്രകാരം ക്രിമിനൽ കുറ്റം കൂടിയാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചതായി വിവരം.
മെറ്റയ്ക്കെതിരായ കേന്ദ്രത്തിന്റെ സമീപകാല നിയന്ത്രണ നടപടിയെ തുടർന്നാണ് ടെലിഗ്രാമിന് നോട്ടീസ് അയച്ചത്. നിർമ്മാതാക്കൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവർക്കായി ടെലിഗ്രാമിന്റെ പരാതി പരിഹാര സംവിധാനത്തിന്റെ വിശദാംശങ്ങളും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഐടി നിയമത്തിനും ഐടി നിയമങ്ങൾക്കും കീഴിലുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ടെലിഗ്രാമിനോട് ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
CINEMA
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഇപ്പോഴിതാ താൻ ഒരു ഡോക്ടർ ആണെങ്കിലും ഇതുവരെ ഒരു രോഗിയെ ചികിത്സിച്ചിട്ടില്ലെന്ന് പറയുകയാണ് നടി. ഗാട്ടാ ഗുസ്തി സിനിമയുമായി ബന്ധപ്പെട്ട ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃഷികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത് 2017 പുറത്ത് ഇറങ്ങിയ ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു. നടൻ ടൊവിനോ തോമസിന്റേയും കരിയർ മാറ്റിയ ചിത്രമാണ് മായാനദി. അതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
അതേസമയം, ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 'ഗാട്ട കുസ്തി 2'വിന് തീയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഒരു ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 2.93 കോടി രൂപയാണ് ഗാട്ട കുസ്തി 2 ഓപ്പണിംഗില്‍ നേടിയിരിക്കുന്നത്. ഒന്നാം ഭാഗം വെറും 0.85 കോടിയാണ് ഓപ്പണിംഗില്‍ അന്ന് നേടിയിരുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ലിസി അഭിനയത്തിലേക്ക് തിരിച്ചെത്തി. കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയത്. പ്രിയദർശാണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. പരസ്യത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സെറ്റിലെത്തിയ ലിസ്സിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിലുണ്ട്. 1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13നാണ് പ്രിയദർശനും ലിസിയും വിവാഹിതരായത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്ത് വീണ്ടും ഒന്നിച്ചു.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയത് മുതൽ പ്രിയദർശനും ലിസ്സിയും വീണ്ടും ഒന്നിക്കുകയാണെന്ന സൂചന സജീവമായി. തുടർന്ന് മാർച്ച് 16ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇവർ വീണ്ടും ഒന്നിക്കുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു.
പ്രമുഖ ക്ലോത്തിങ് ബ്രാന്റായ സാറയ്ക്കെതിരെ നടി തൃഷ. തന്റെ വീട്ടില്‍ ഡെലിവറി ചെയ്ത വസ്ത്രങ്ങളുടെ ക്വാളിറ്റിയെ ചൊല്ലിയാണ് തൃഷ സാറയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്നായിരുന്നു തൃഷയുടെ ആരോപണം. തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തൃഷ ആരോപിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറയുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തൃഷയുടെ പ്രതികരണം. താന്‍ എന്താണ് ഓര്‍ഡര്‍ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയിട്ടില്ല. ''ഡിയര്‍ സാറ, ഒരു വിനീത അഭ്യര്‍ത്ഥന. അടുത്ത തവണ ഹോം ഡെലിവറികള്‍ നടത്തുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പുനാറ്റം വമിക്കുന്നതല്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണിത് സംഭവിക്കുന്നത്. അസഹനീയമായ വൃത്തികെട്ട നാറ്റം. പാക്ക് ചെയ്യും മുമ്പ് ഒന്ന് മണത്തു നോക്കുകയെങ്കിലും ചെയ്യൂ, പ്ലീസ്'' എന്നാണ് തൃഷയുടെ പ്രതികരണം.
തൃഷയുടെ പരാതിയോട് സാറ ഇതുവരേയും പ്രതികരിച്ചിട്ടില്ല. വളരെ പ്രശസ്തമായ ബ്രാന്റ് ആയ സാറയുടെ ഭാഗത്തു നിന്നുള്ള ഈ വീഴ്ച കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. അതേസമയം ഡെലിവറി ചെയ്ത വസ്ത്രങ്ങള്‍ തിരിച്ചയക്കുകയോ, ഔദ്യോഗികമായി പരാതിപ്പെടുകയോ ചെയ്തതായി തൃഷ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പെരി-മെനോപോസിനെക്കുറിച്ചുള്ള തൃഷയുടെ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു. 'മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഹോര്‍മോണുകള്‍ മാഞ്ഞു പോകുന്ന ഘട്ടമാണ് പെരി-മെനോപോസ് എന്നൊരു ഡോക്ടര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലും കൃത്യമായി ആ സാഹചര്യത്തെ എനിക്ക് വിശദീകരിക്കാനാകില്ല'' എന്നാണ് തൃഷ പറഞ്ഞത്. കഴിഞ്ഞ കുറച്ചുനാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. നടന് വിജയ് യുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തൃഷ വാര്‍ത്തകളില്‍ നിറയുന്നത്. വിജയ്ക്കുള്ള തൃഷയുടെ പിറന്നാള്‍ ആശംസ വലിയ ചര്‍ച്ചയായി മാറിയുന്നു. വിജയ-സംഗീത വിവാഹമോചനത്തിന് കാരണം തൃഷയുമായുള്ള നടന്റെ അടുപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
NAMMUDE NAADU
ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട തെഹ്റാനിലെ പ്രാര്‍ത്ഥനാ ഹാളില്‍ ജനം തിങ്ങി നിറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇറാന് ജനത തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒടുവിലൊന്ന് കാണാന്‍ കാത്തുനിന്നു. എന്നാല്‍ അവിടെ എത്തിച്ചേര്‍ന്നവരില്‍ ആദ്യ കാഴ്ചയില്‍ തന്നെ വിങ്ങലുളവാക്കിയ ചിത്രം പക്ഷേ ആ കുഞ്ഞു ശവമഞ്ചത്തിന്റേതായിരുന്നു. ആയത്തുള്ള ഖമനയിയുടെ 14 മാസം മാത്രം പ്രായമുണ്ടായിരുന്ന ചെറുമകള്‍ സഹ്റ മുഹമ്മദി ഗോല്‍പയേഗാനിയുടെതാണ് കുടുംബാംഗങ്ങളോടൊപ്പമുള്ള ആ കുഞ്ഞ് ശവമഞ്ചം. ഇറാന് അവരുടെ ഭരണാധികാരിക്ക് നല്കുന്ന യാത്രയയപ്പില്‍ ഏറ്റവും കരളലിയിക്കുന്ന അടയാളമായി ആ കുഞ്ഞു ശവമഞ്ചം മാറി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളില്‍ ഖമനയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനു പിന്നാലെ ശ്രദ്ധാപൂര്‍വമാണ് സംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇറാല്‍ ജനതയുടെ സഹനശക്തിയും വിപ്ലവാവേശവും ദേശീയ ഐക്യവും പ്രതിഫലിപ്പിക്കുന്നതാണ് ഖമനേയിയുടെ സംസ്കാര ചടങ്ങ്. എന്തിനെന്ന് പോലുമറിയാതെ കൊലചെയ്യപ്പെട്ട ആ കുഞ്ഞ് ലോകത്തിലെ തന്നെ ഹൃദയഭേദഗമായ കാഴ്ചകളിലൊന്നായി. ഒരു ലോക രാഷ്ട്രീയത്തിനും സൈനിക നടപടികള്‍ക്കും നീതീകരിക്കാനാകുന്നതായിരുന്നില്ല 14മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ കൊലപാതകം.
ടെഹ്റാനിലെ ഇമാം ഖമനയി ഗ്രാന്‍ഡ് മൊസല്ലയിനാണ് ഖമനയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. പുരോഹിതന്മാര്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ തുടങ്ങി ആയിരക്കണക്കിന് പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒത്തുകൂടി. ഖമനയിയുടെ അനുയായികള്‍ പലരും വിങ്ങിപ്പൊട്ടി. നെഞ്ചില്‍ കൈവെച്ചു, ശവപ്പെട്ടിയില്‍ പൂക്കള്‍ അര്‍പ്പിച്ചു. വിടവാങ്ങല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുഖ ചിത്രങ്ങളിലൊന്നായി മാറി.
തെഹ്റാന്റെ അതിര്‍ത്തിക്കപ്പുറത്തേക്കും ശവസംസ്കാര ചടങ്ങുകള്‍ വ്യാപിച്ചു. ഷിയാ പുണ്യനഗരങ്ങളായ ഖോം, നജാഫ്, കര്‍ബല എന്നിവിടങ്ങളില്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ഖമനയിയുടെ സംസ്കാരം മഷാദില്‍ നടക്കുന്നതിന് മുമ്പ് ഇറാന് ഒരാഴ്ച രാജ്യവ്യാപകമായി വിലാപയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവിന്റെ വിയോഗമുണ്ടായിട്ടും, ഇറാന്റെ കെട്ടുറപ്പ് പ്രകടിപ്പിക്കുന്നതായിരിക്കും വിലാപയാത്ര എന്നാണ് ഇറാന് അറിയിച്ചിരിക്കുന്നത്.
പരാഗ്വെയെ ഒറ്റ ഗോളിൽ വീഴ്ത്തി മുൻ ചാംപ്യൻമാരായ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ. ക്യാപ്റ്റൻ കിലിയൻ എംബാപ്പെ നേടിയ ഒറ്റ ഗോൾ ബലത്തിലാണ് ഫ്രാൻസ് ജയിച്ചു കയറിയത്. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരു ടീമുകൾക്കുമായില്ല. പതിയെ ഫ്രാൻസ് മുന്നേറ്റങ്ങൾ നത്തിത്തുടങ്ങി. ഫ്രാൻസ് പന്ത് കൈവശം വെച്ച് കളിച്ച് അവസരം സൃഷ്ടിച്ചു. എന്നാൽ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പരാഗ്വെ ഫ്രഞ്ച് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളിൽ അവരുടെ മുന്നേറ്റനിര ഫ്രഞ്ച് ബോക്സിൽ അപകടം വിതച്ചു. 28ാം മിനിറ്റിൽ ഡീഗോ ഗോമസ് ഗോളിനടുത്തെത്തിയിരുന്നെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം ആദ്യപകുതിയുടെ അവസാനം മത്സരം പരുക്കനായി മാറുന്നതും കണ്ടു. എംബാപ്പെയെ പരാഗ്വെ താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് തർക്കത്തിന് വഴിവെച്ചു. മത്സരത്തിനിടെ 2 തവണയാണ് കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്നു തോന്നിച്ചത്. ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ തർക്കമുണ്ടായി.
രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. എംബാപ്പെയും ഡെംബെലെയും കൂടുതൽ മുന്നേറ്റങ്ങൽ നടത്തി. എന്നാൽ പാരഗ്വെ പ്രതിരോധത്തെ മറികടക്കാനായില്ല. പരാഗ്വ ഗോൾ കീപ്പർ ഒർലാൻഡോ ഗിൽ മികച്ച സേവുകളുമായി കളം നിറഞ്ഞു.
എന്നാൽ പരഗ്വെയ്ക്ക് തിരിച്ചടി സമ്മാനിച്ച് 70ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു. എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എംബാപ്പെ കൃത്യമായി അത് ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പരാഗ്വെയ്ക്ക് ആയില്ല.
Channels
നടി സജ്ന നൂറിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെന്ന് മുൻ ബിഗ് ബോസ് താരം ദിയ സന. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുന്നുവെന്നാണ് ദിയ സനയുടെ ആരോപണം. താൻ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന തരത്തിൽ സജ്ന നൂർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ദിയയുടെ ആരോപണം.
കേരളത്തിലെ മാരകമായ ലഹരി ആയിട്ടുള്ള എംഡിഎംഎ അടിച്ചു, എംഡിഎംഎ കാരിയർ ആണ്, എംഡിഎംഎ കുട്ടികൾക്ക് തിന്നാൻ കൊടുത്തു ഇങ്ങനെയൊക്കെയുള്ള പല ആരോപണങ്ങളുടെ പുറത്താണ് താൻ നിൽക്കുന്നതെന്നും ദിയ പറഞ്ഞു. ഈ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും, എന്നാൽ പരിശോധനയിൽ ലഹരി വസ്തുക്കളോ മറ്റേതെങ്കിലും നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്താനായില്ലെന്നും ദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും, വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു.
ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ദിയ വ്യക്തമാക്കി.
റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഈ വിഷയം അറിഞ്ഞു കഴിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും അവർക്കൊപ്പമേ നിൽക്കാൻ പറ്റുള്ളൂ എന്ന രീതിയിലുള്ള നിലപാട് താനെടുത്തതിന്റെ പേരിലാണ് തനിക്ക് നേരെ ഇത്രയും വലിയ ആരോപണങ്ങളുണ്ടായതെന്നും ദിയ പറയുന്നു.
ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗമൂർച്ഛിച്ചതിനെ തുടർന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
2026 മാർച്ച് 25നാണ് എൻഡോമെട്രിയൽ കാർസിനോമ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് റോബിൻ രാധാകൃഷ്ണൻ പറയുന്നു. പിന്നീട് അങ്ങോട്ട് ആശുപത്രി സന്ദർശനവും ചികിത്സയും വേദയും പ്രാർത്ഥനകളുമായിരുന്നു ജീവിതമെന്ന് റോബിൻ പറയുന്നു. അമ്മ രോഗത്തോട് സധൈര്യം തന്നെ പോരാടിയെന്നും ആ ഘട്ടത്തിലും മറ്റുള്ളവർക്കവർ പ്രചോദനമായി നിന്നുവെന്നും റോബിൻ പറയുന്നു.
“2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല”, എന്നായിരുന്നു റോബിന്റെ വാക്കുകള്‍.
സോഷ്യൽ മീഡിയയിൽ ഏറെ നാളായി തുടരുന്ന കുടുംബ തർക്കങ്ങൾക്കൊടുവിൽ മകൻ കിച്ചു സുധിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രേണു സുധി. കാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന തന്നെക്കുറിച്ച് കിച്ചു യൂട്യൂബിൽ പുതിയ വീഡിയോ പങ്കുവെച്ചതാണ് രേണുവിനെ ചൊടിപ്പിച്ചത്. സബ്സ്ക്രിപ്ഷനും റീച്ചിനും വേണ്ടി കിച്ചു തന്നെ വിറ്റു ജീവിക്കുകയാണെന്ന് രേണു സുധി ആരോപിച്ചു.
സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞ രേണു, കിച്ചുവുമായുള്ള ചാറ്റും പുറത്തുവിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു പറയുന്നു.
കാന്‍സര്‍ ബാധിതയായ രേണു സുധിയെ പോയി കണ്ടതിനെക്കുറിച്ച് സീമ ജി നായര്‍ കഴിഞ്ഞദിവസം എഴുതിയിരുന്നു. എന്നാല്‍ താന്‍ രേണുവിനെ കണ്ടതിനെക്കുറിച്ച് പറഞ്ഞത് പണപ്പിരിവ് നടത്താന്‍ വേണ്ടിയാണെന്ന് ചിലര്‍ ആരോപിച്ചതോടെ മറുപടിയുമായെത്തിയിരിക്കുകയാണ് സീമ ജി നായര്‍. താന്‍ സംസാരിച്ചത് കാന്‍സര്‍ എന്ന അവസ്ഥയെക്കുറിച്ചാണ് അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നില്ലെന്നാണ് സീമ ജി നായര്‍ പറയുന്നത്. ഈ വാക്കുകളിലേക്ക്:
കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു, അതില്‍ ഞാന്‍ വ്യക്തമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അത് കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയില്‍ എഴുതി തുടങ്ങി, പല ''വാക്കുകളും''വളച്ചൊടിക്കപ്പെട്ടു. അതില്‍ ചില കമന്റുകള്‍ വന്നു, അതില്‍ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈല്‍ ലോക്ക് ആണ് )..എഴുതി ഞാന്‍ പിരിവ് തുടങ്ങും, പാതി ഞാന്‍ എടുക്കും, പാതി അവര്‍ക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.
ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ട് ഞാന്‍ പിരിക്കാന്‍ ഇറങ്ങിയിട്ടില്ല, ആര്‍ക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങള്‍ അവരവരുടെ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കില്‍ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവര്‍ക്ക് മാത്രം അധികാരം, ഈ ഭൂമിയില്‍ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കള്‍ ഇവിടെ ജീവിച്ചിരുപ്പുണ്ട്. .ബന്ധുക്കള്‍ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളില്‍ ഒരു പ്രശ്നം വന്നാല്‍ ആദ്യം അവര്‍ എന്നെയാണ് വിളിക്കുക.
പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈന്‍ഡ് ചെയ്യുക എന്ന് ചിലര്‍,സത്യത്തില്‍ ചിരിയാണ് വരുന്നത്, ഏകദേശം 34 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളില്‍ ഇരുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും ഞാന്‍ ചെയ്യുന്നുവെങ്കില്‍ സെലെബ്രറ്റികളെക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാന്‍ ആര്‍ക്കും ശല്യം ആകുന്നില്ലല്ലോ, രെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ.
ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവര്‍ക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്, പാവപെട്ട ഒരു പെണ് കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്, വീടില്ലാത്തവര്‍ക്ക് ഒരു വീട് വെച്ച് കൊടുക്ക്, എല്ലാരുടെയും പേര് എഴുതാന്‍ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോര്‍ഡും ഉണ്ടെങ്കില്‍ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഇന്നുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.
കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ സഹായിച്ചതുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയും യൂട്യൂബർ സായ് കൃഷ്ണയും (സീക്രട്ട് ഏജന്റ്) തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നല്ല കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ചുതന്നെ ചെയ്യണമെന്ന് മുൻപ് സായ് പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയിരുന്നു. തന്റെ പെർഫ്യൂം വീഡിയോ അത്തരത്തിൽ ചെയ്തതാണെന്നായിരുന്നു ലക്ഷ്മിയുടെ വാദം. എന്നാൽ, ലക്ഷ്മിയുടെ ഈ പ്രതികരണത്തിന് വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണയിപ്പോൾ. ലക്ഷ്മി ചെയ്ത സഹായത്തെയല്ല, പകരം അത് ചെയ്ത പാറ്റേണിനാണെന്നും സായ് പറഞ്ഞു. രേണുവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത് ലക്ഷ്മി നക്ഷത്രയാണെന്നാണ് തോന്നുന്നതെന്നും സായ് പറയുന്നു.
സീക്രട്ട് ഏജന്റിന്റെ വാക്കുകൾ ഇങ്ങനെ
ചില കാര്യങ്ങള്‍ നമ്മള് അറിയിച്ച് ചെയ്യണമെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. ഞാനൊരു കാര്യം എനിക്ക് തോന്നിയത് കൊണ്ട് ചെയ്തു. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കട്ടെ. ഒരു വ്യക്തിയുടെ കുറേ കാര്യങ്ങള്‍ അറിയിച്ചിട്ട്, അത് കുറേ വീഡിയോ ആക്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത്. രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയുടെ ആദ്യ വീഡിയോ കാണുന്നത് ഭയങ്കര കരച്ചിലായിട്ടാണ്. ഒടുക്കത്തെ കരച്ചില്. കമന്റ് ബോക്സ് മുഴുവന്‍ അവര്‍ക്ക് എതിരായിരുന്നു. ഞാനത് കണ്ടന്റാക്കിയിട്ടുണ്ട്. അതാണ് തുടക്കം. കൊല്ലം സുധി- രേണു ആയിരുന്നു കണ്ടന്റ്. അതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ തുടക്കം. അന്ന് പലരും പറഞ്ഞു ലക്ഷ്മിയെ നിനക്കറിയില്ലെന്ന്. ഈ കരയുന്ന ആളല്ലെന്ന് പറഞ്ഞു.
ശേഷം രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി ഒരുപാട് വീഡിയോകള്‍ ചെയ്തു. അവര്‍ പെര്‍ഫ്യൂമിന്റെ കാര്യം പറഞ്ഞാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പക്ഷേ അതല്ല. നിങ്ങള്‍ അവിടെ ചെന്ന് സ്ലോ മോഷനില്‍ അവരുടെ കണ്ണുകള്‍ സൂം ചെയ്യുന്നു, നാല് ആംഗിളില്‍ ക്യാമറ വയ്ക്കുന്നു, അതിന് ഒരു എഡിറ്റിംഗ് പാറ്റേണ്‍ ഉണ്ടാക്കുന്നു, ബിജിഎം ഇട്ട് തള്ളുന്നു, രേണു സംസാരിക്കുമ്പോള്‍ സുധിയുടെ മാലയിട്ട ഫോട്ടോ സൂം ചെയ്യുന്നു. അത് നിങ്ങള്‍ സെല്ല് ചെയ്ത രീതിക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്. മോണിറ്റൈസേഷന് ഓണ്‍ ചെയ്തിട്ടല്ലേ ചേച്ചി ഇത് ചെയ്തത്. അത് ഓഫാക്കി ചെയ്ത പരിപാടി ഒന്നുമല്ലല്ലോ? കൊള്ളാം. എനിക്ക് വേണമെങ്കില്‍ രേണുവിന്റെ അടുത്ത് പോയ വീഡിയോ എടുത്തിടാമായിരുന്നു. നക്ഷത്ര ചേച്ചി അതാണല്ലോ ചെയ്തത്. മില്യണ്‍ വ്യൂവ്സ് ആണ് ഉണ്ടാക്കിയത്. അതില്‍ നിന്നും അരിയും മേടിച്ചു. പക്ഷേ നിങ്ങളല്ലല്ലോ ഞാന്‍. ചേച്ചി ചെയ്തത് പോലെ ഞാന്‍ ചെയ്യില്ല.
ചേച്ചി ആദ്യം എന്റെ സുധി ചേട്ടന് എന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. 3.9 മില്യണ്‍ വ്യൂവ്സ്. അതിന്റെ മോണിറ്റൈസേഷന് ഓണ്‍ ആയിരുന്നോ അല്ലയോ എന്ന് ചേച്ചി പറഞ്ഞ് തന്നാല്‍ നന്നാവും. അതിനെത്ര പൈസ കിട്ടി എന്നതും. ഇതുമായി ബന്ധപ്പെട്ട് 6, 7 വീഡിയോ കാണും. എല്ലാം ഒരു മില്യണിലധികം വ്യൂവ്സ് ഉള്ള വീഡിയോകളാണ്. അതായത് 10 ലക്ഷത്തില്‍ കൂടുതല്‍. രേണു – കൊല്ലം സുധി കണ്ടന്റ് വച്ച് നിങ്ങള്‍ നേടിയതാണ്. ഒരു വീഡിയോ പോയിട്ട് ബാക്കി എല്ലാം 30 മിനിറ്റില്‍ കൂടുതലുള്ള വീഡിയോകളാണ്. അതിലെല്ലാം മിഡ് ആഡ്(പരസ്യം) സെറ്റ് ആണ്. ഇത്രയും വീഡിയോസില്‍ നിന്നും ബള്‍ക്ക് എമൗണ്‍ റവന്യൂ(വലിയൊരു തുക) ഉണ്ടാക്കിയ വ്യക്തിയാണ് നിങ്ങള്‍. ഞാന്‍ മോശവും കുറ്റവുമല്ല പറയുന്നത്. ഞങ്ങളും ഇതുതന്നെയാണ് ചെയ്തത്. നിങ്ങള്‍ അവിടെ പോയി കണ്ടന്റുണ്ടാക്കി എന്നേ ഉള്ളൂ. ഇവിടെ പെര്‍ഫ്യൂം കൊടുത്തതിനല്ല വിമര്‍ശനം വന്നത്. വഴി മാറ്റി വിടല്ലേ ലക്ഷ്മി നക്ഷത്ര. നിങ്ങള്‍ ചൂഷണം നടത്തിയതിനാണ് വിമര്‍ശനം വന്നത്. അതും നേരിട്ട്. സാഡ് ബിജിഎം, കണ്ണീര് സൂം. ഫോട്ടോ ഫോക്കസ്, എല്ലാം ചെയ്തിട്ട്. സഹായങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങളെ ഞാൻ വിമർശിച്ചിട്ടുമില്ല. നിങ്ങളത് വില്പന ചെയ്യുകയായിരുന്നു. മില്യൺ അടിക്കുന്നു, ട്രെന്റിംഗ് ആണെന്ന് പറഞ്ഞ് പോസ്റ്റിടുന്നു. ഇത്രയും കാലം ഒന്നും അറിയിക്കാതെ ചെയ്ത പോലെയാണ് സംസാരം. രേണു സുധി കണ്ടന്റിൽ നിങ്ങൾക്കാണ് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയിട്ടുള്ളത്. മില്യൺ ആണ് വ്യൂവ്സ്. എനിക്ക് കിട്ടിയതിൽ നിന്നും ഒരു തുക ഞാൻ കൊടുത്തു. രേണുവിന്റെ വീട്ടിൽ പോയപ്പോൾ നാല് ക്യാമറ ഓണാക്കി ഞാൻ പോയിട്ടില്ല. നാല് ആംഗിളിൽ നിന്നും ഷൂട്ടും ചെയ്തിട്ടില്ല. അത് ചെയ്യത്തുമില്ല.
BUSINESS
കൊക്കകോളയും പെപ്സികോയും അധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് നമ്മുടെ ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്. നിലവില്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന രണ്ട് യു.എസ് വമ്പന്മാര് ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയില്‍ ഏറ്റവും പുതിയ നാളികേരാധിഷ്ഠിത കാര്‍ബണേറ്റഡ് പാനീയം ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിലെ സഹായ് ജി കുടിക്കാന്‍ ആഗ്രഹിച്ച ‘നാരിയല്‍ കാ പാനി’ കുടിക്കാന്‍ നാടു മുഴുവന്‍ കുടിക്കുമ്പോള്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കടുത്ത മത്സരമുള്ള കോളാ വിഭാഗത്തില്‍ കാര്യമായ മുന്നേറ്റം നടത്തുന്നതിന് ആവശ്യമായ പരമ്പരാഗത ‘ഫിസ്’ (ഗ്യാസ്) ഐടിസിയുടെ ‘ബി നാച്ചുറല്‍ കോക്കനട്ട് കോള’യ്ക്ക് ഇല്ല. കൗതുകകരമായ കാര്യം, ഐടിസി നിലവിലുള്ള പ്രമുഖ കോളാ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നില്ല; പകരം കരിക്കിന് വെള്ളവും കോളാ ഫ്ളേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു വിഭാഗം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. കുറഞ്ഞ കലോറിയുള്ളതും പഞ്ചസാര ചേര്‍ക്കാത്തതുമായ, ആരോഗ്യകരമായ ഒരു ബദല്‍ പാനീയമായാണ് ഇത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഐടിസി കടുത്ത വിലയുദ്ധങ്ങളില് നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നു. കൊക്കകോളയുടെ 300 മില്ലി ക്യാന്നിന് 38 രൂപ വിലയുള്ളപ്പോള്‍, ബി നാച്ചുറല്‍ കോക്കനട്ട് കോളയുടെ 250 മില്ലി ക്യാന്നിന് 60 രൂപയാണ് വില ഈടാക്കുന്നത്. ഇതൊരു പ്രീമിയം ഉല്‍പ്പന്നമായാണ് വിപണനം ചെയ്യുന്നത് എന്നാണ് ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ വക്താവ് പറയുന്നു. ഉല്‍പ്പന്നം തിരഞ്ഞെടുത്ത ചില ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ മാത്രമേ നിലവില്‍ ലഭ്യമാകൂ.
കമ്പനിയുടെ നവീനമായ പാനീയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ലോഞ്ച് എന്നാണ് ഐടിസിയെ നിരീക്ഷിക്കുന്ന ബ്രോക്കറേജ് അനലിസ്റ്റ് പറഞ്ഞത്. ഇതിന് മുന്‍പ് ഓട്സ് ചേര്‍ത്ത ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാമ്പഴക്കഷ്ണങ്ങള്‍ ചേര്‍ത്ത മാംഗോ സ്മൂത്തി, ചിയാ വിത്തുകള്‍ ചേര്‍ത്ത ബെറി സ്മൂത്തി എന്നിവയും കമ്പനി അവതരിപ്പിച്ചിരുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുനരവതരിപ്പിച്ച ഐക്കണിക് ബ്രാന്‍ഡായ കാമ്പാ കോള, വിപണിയില്‍ തിരിച്ചെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ മികച്ച നാല് കാര്‍ബണേറ്റഡ് പാനീയ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയെന്ന് റിലയന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആര്‍സിപിഎല്‍ അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ കാമ്പാ 4,700 കോടി രൂപയുടെ വാര്‍ഷിക വരുമാനം രേഖപ്പെടുത്തി, ഇത് ഇന്ത്യയിലെ നാലാമത്തെ വലിയ കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് ബ്രാന്‍ഡായി ഇതിനെ മാറ്റി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ബ്രാന്‍ഡായ കാമ്പാ കോള ഈ വിപണിയില്‍ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും പെപ്സിയെയും കൊക്കെ കോളയേയും വെല്ലുവിളിക്കുന്ന തരത്തില്‍ വളരാന്‍ സാധിച്ചിട്ടില്ല. അവിടേക്കാണ് നാളികേരത്തിന്റെ വെള്ളവുമായി ഐടിസിയുടെ കടന്നുവരവ്. കോളകള്‍ കുടിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും ഏമ്പക്കം വരുമ്പോഴുള്ള ഗുമ്മ് കിട്ടാത്തത് പാനീയത്തിന്റെ മാര്‍ക്കറ്റ് കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ഗ്രാഫിക് ഡിസൈൻ പ്ലാറ്റ്ഫോമായ ക്യാൻവ (Canva) യ്ക്ക് വ്യാഴാഴ്ച സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തന തടസം നേരിട്ടു. ഇതോടെ ഡിസൈനുകൾ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും ഫയലുകൾ അപ്ലോഡ് ചെയ്യാനുമാകാതെ നിരവധി ഉപയോക്താക്കളുടെ ദൈനംദിന ജോലികൾ പ്രതിസന്ധിയിലായി.
ജൂലൈ 2 ഉച്ചയോടെയാണ് ക്യാൻവയുടെ സേവനങ്ങൾ മന്ദഗതിയിലായത്. ഔട്ടേജ് നിരീക്ഷണ പ്ലാറ്റ്ഫോമായ ഡൗൺഡിറ്റെക്ടറി’ൽ (Downdetector) ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് പരാതികളാണ് രേഖപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ സമാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
ഔട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ ‘ഡൗൺഡിറ്റെക്ടറി’ൽ (Downdetector) ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതികളുമായി രംഗത്തെത്തിയത്. പ്രധാനമായും താഴെ പറയുന്ന പ്രശ്നങ്ങളാണ് ഉപയോക്താക്കൾ നേരിടുന്നത്:
ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിത്രങ്ങളും വിഡിയോകളും മറ്റ് ഡിസൈൻ ഫയലുകളും അപ്ലോഡ് ചെയ്യാൻ കഴിയാത്തത്, നിലവിലുള്ള പ്രൊജക്ടുകൾ തുറക്കാനോ എഡിറ്റ് ചെയ്യാനോ സാധിക്കാത്തത്, കൂടാതെ വെബ്സൈറ്റിന്റെ പ്രതികരണ വേഗം ഗണ്യമായി കുറഞ്ഞത് എന്നിവ ഉൾപ്പെടുന്നു. ചിലർക്ക് ഫയൽ അപ്ലോഡിനിടെ “Failed” എന്ന സന്ദേശവും ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തകരാർ പരിഹരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ക്യാൻവ ഔദ്യോഗിക സ്റ്റാറ്റസ് പേജിലൂടെ വ്യക്തമാക്കി. സെർവറുകളിലെ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കമ്പനി തുടർച്ചയായ ഇൻവെസ്റ്റിഗേഷൻ നടത്തിവരികയാണ്. താൽക്കാലിക പരിഹാരമെന്ന നിലയിൽ ബ്രൗസറിലെ കാഷെ (Cache) ക്ലിയർ ചെയ്യുകയോ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുകയോ ചെയ്യാമെന്ന് സാങ്കേതിക വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ പ്രശ്നം സെർവർ തലത്തിലുള്ളതാണെങ്കിൽ ഈ മാർഗങ്ങൾ എല്ലാ ഉപയോക്താക്കൾക്കും ഫലപ്രദമാകണമെന്നില്ല.
അവധിക്കാല യാത്രകള്‍ക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിലെ കുറവ്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞത്.
മലയാളികള്‍ക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിര്‍ഹം വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 2600 ദിര്‍ഹം വരെയായി കുറഞ്ഞിരിക്കുകയാണ്.
ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ റൂട്ടില്‍ തന്നെയാണ് നിരക്ക് കുറഞ്ഞത് എന്നതാണ് ആശ്വാസകരം. വേനല്‍ക്കാല അവധിയായതിനാല്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണ ടിക്കറ്റ് നിരക്കുകള്‍ ഉയരാറാണ് പതിവ്.
പരിമിതമായ വിമാന ലഭ്യത, വേനല്‍ക്കാലത്തെ ഉയര്‍ന്ന ആവശ്യം, പ്രാദേശിക തടസ്സങ്ങള്‍ എന്നിവ കാരണമാണ് ഈ മാസം ആദ്യം ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകള്‍ കൂടുതലാണെന്നും യാത്രാ സീസണ് തുടരുന്നതോടെ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
HEALTH
ജലദോഷം, ചുമ, ശ്വാസതടസ്സം, മൂക്കൊലിപ്പ് തുടങ്ങിയ അണുബാധ മൂലമുള്ള രോഗാവസ്ഥകൾ കാലാവസ്ഥ മാറിയാലും ഇല്ലെങ്കിലും വളരെ സാധാരണമായി വന്നുപോകുന്നതാണ്. വീട്ടിൽ ഒരാൾക്ക് തുമ്മൽ പിടിച്ചാൽ ബാക്കിയുള്ളവർക്കും അധികം വൈകാതെ പിടിപ്പെടും. പിന്നെ പനിയിലേക്കുള്ള ദൂരം വളരെ നിസ്സാരമായിരിക്കും.
ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം കിട്ടാൻ ആവി പിടിക്കുന്ന ശീലം നമ്മളിൽ മിക്കവാറും ആളുകളിൽ ഉണ്ടാകും. ജലദോഷത്തിന്റെയും മറ്റ് സാധാരണ ശ്വാസകോശ അണുബാധകളുടെയും ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇങ്ങനെ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പൊള്ളൽ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ട് തന്നെ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാൻ.
പാത്രത്തിൽ വെള്ളം തിളപ്പിച്ച് പുതപ്പു മൂടി ആവി പിടിച്ച കാലമൊക്കെ ഇപ്പോൾ കുറവാണ് പകരം, ഇലക്ട്രിക് വേപ്പറൈസറുകളാണ് ഏറെയും. ശ്വാസകോശ അണുബാധകൾ നിയന്ത്രിക്കാനാണ് ആവി പിടിക്കുന്നത് പ്രധാനമായും സഹായിക്കുന്നത്. ഇത് കഫക്കെട്ട് കുറച്ചുകൊണ്ടു വരാൻ സഹായിക്കുന്നു. ഇത് രോഗലക്ഷണങ്ങൾ ലഘൂകരിക്കുകയും തൊണ്ടയെ ശമിപ്പിക്കുകയും വീണ്ടെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നു.
ഇതിനൊപ്പം ചിലർ യൂക്കാലിപ്റ്റസ്, പെപ്പർമിന്റ് അല്ലെങ്കിൽ മെന്തോൾ പോലുള്ള എസെൻഷ്യൽ ഓയിൽ ചേർത്ത് ആവി പിടിക്കാറുണ്ട്. എന്നാൽ ചിലരിൽ അലർജി ഉണ്ടാക്കാം. പരിമിതമായി മാത്രമേ ഇത്തരം വസ്തുക്കൾ ഉപയോഗിക്കാവൂ. വലിയ അളവിൽ ഉപയോഗിച്ചാൽ, മെന്തോൾ അപസ്മാരത്തിന് കാരണമാകും, യൂക്കാലിപ്റ്റസ് ശ്വാസതടസ്സം വർധിപ്പിക്കുകയും ചെയ്യാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഒന്നും ചേർക്കാതെ ആവി പിടിക്കുന്നതാണ് ഏറ്റവും മികച്ചത്.
ആവി പിടിക്കുന്നത് ഇത്ര ഫലപ്രദമാകുന്നത് എന്തുകൊണ്ടാണ്
തിളപ്പിച്ച വെള്ളത്തിൽ നിന്ന് വരുന്ന നീരാവിക്ക് അണുക്കളെ ചെറുക്കാനുള്ള കഴിവുണ്ട്. ശ്വാസനാളത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് ഫലപ്രദമായി തുളച്ചുകയറാനും എത്താനും നീരാവിക്ക് കഴിക്കും. ഇത് ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ സഹായിക്കുന്നു.
ചുമയും ശ്വാസതടസവും ലഘൂകരിക്കുന്നു. സൈസസു പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സ്റ്റീം തെറാപ്പി വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലെ ആഴത്തിലുള്ള കഫം ഇളക്കാനും നീക്കം ചെയ്യാനും ആവി സഹായിക്കുമെന്ന് വിദഗ്ധർ വിശദീകരിക്കുന്നു
ഫലപ്രദമായി എങ്ങനെ ആവി പിടിക്കാം
തിളച്ച വെള്ളം അപകടമായതു കൊണ്ട് തന്നെ സുരക്ഷിതമായ അകലത്തിൽ വെച്ചുവേണം ആവി പിടിക്കാൻ. 12-18 ഇഞ്ച് അകലത്തിൽ വെച്ച് ഒരു പുതപ്പുകൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. അണുബാധയുടെ തീവ്രത അനുസരിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ 10 മിനിറ്റ് വീതം ആവി പിടിക്കാം.
അണുബാധകളെ ചെറുക്കുന്നതിന് പുറമേ, ആവി പിടിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ബയോഇൻഫർമേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. നീരാവിയിൽ നിന്നുള്ള ചൂട് വായുമാർഗങ്ങളെ ശുദ്ധീകരിക്കുന്നു. ലിംഫറ്റിക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് രോഗപ്രതിരോധ പ്രതികരണവും വർധിപ്പിക്കുന്നു.
എന്നാൽ അമിതമായാൽ ആവിയും ആരോഗ്യത്തിന് ദോഷം ചെയ്യാം. അമിതമായി ആവി പിടിക്കുന്നത് കഫം പാളികളെ പ്രകോപിപ്പിക്കുകയും ആസ്ത്മ പോലുള്ളവയെ ട്രിഗർ ചെയ്യുന്ന അപൂർവ സാഹചര്യം ഉണ്ടാകാം. ചിലപ്പോൾ ആവി പിടിക്കുന്നത്, അണുബാധ കൂടുതൽ വഷളാക്കാം. ഇത് ശരീരത്തിന്റെ സ്വാഭാവിക മ്യൂക്കസ് ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ശ്വസനനാളിയെ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യും.
ആസ്ത്മ, ന്യുമോണിയ പോലുള്ളവ കഠിനമായ ശ്വസന പ്രശ്നങ്ങൾ ഉള്ളവർ, രക്തസ്രാവ പ്രശ്നങ്ങൾ ഉള്ളവർ ആവി പിടിക്കരുത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയുള്ളവരും ആവി പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
PRAVASI VARTHAKAL

