18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ക്ലാക്ടണിൽ വിടപറഞ്ഞ ജസ്റ്റിൻ ജോർജിന്റെ സംസ്‌കാര ശുശ്രുഷകൾ 23നു 12 മണിയ്ക്ക്.. ഔർ ലേഡി ഓഫ് ലൈറ്റ് ക്ലാക്ടൺ ചർച്ചിൽ >>> മഴ കൂടിയിട്ടും യുകെയിൽ പലയിടത്തും വരൾച്ചയും ഹോസ് പൈപ്പ് നിരോധനവും തുടരുന്നു; ഒരുമാസത്തേക്ക് വലിയതോതിൽ മഴ പെയ്യില്ലെന്നും പ്രവചനം; കേരളത്തിൽ മഴക്കാലം വേനൽക്കാലം പോലെയായി >>> കലാരംഗത്ത് കഴിവ് തെളിയിക്കാൻ അവസരമൊരുക്കി കലാഭവൻ ലണ്ടൻ: സർഗ്ഗാത്മക കഴിവുകൾ വളർത്താനും പ്രൊഫഷണൽ രീതികൾ പഠിക്കാനുമായി സംഘടിപ്പിക്കുന്ന ഏകദിന ക്രിയേറ്റീവ് ശിൽപശാലയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു >>> യുകെ ക്നാനായ സമൂഹത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി 'വാഴ്‌വ് 2026': അർഹതപ്പെട്ട നിർദ്ധന കുടുംബത്തിന് വീടൊരുക്കുന്ന കാരുണ്യത്തിന്റെ മഹാസംഗമം ഈ മാസം 26-ന് അരങ്ങേറുന്നു >>> "ലോകത്തിലെ തന്നെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം!": പ്രിയപിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് വികാരഭരിതമായ കുറിപ്പുമായി ദുൽഖർ സൽമാൻ >>>
ക്ലാക്ടൺ ഹോസ്പിറ്റലിലെ അഡ്വാൻസ്‌ഡ്  നഴ്‌സ്  പ്രാക്ടീഷണറായി ജോലിചെയ്തിരുന്ന കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിൻ ജോര്‍ജ് (58) ന്റെ സംസ്‌കാര ശുശ്രുഷകൾ ഈമാസം 23നു നടക്കും.   ഉച്ചയ്ക്ക് 12 മണിയ്ക്കാണ്  ഔർ ലേഡി ഓഫ് ലൈറ്റ് ക്ലാക്ടൺ പാരിഷ് ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുക. അതിനുശേഷം ബര്‍സ് റോഡിലെ സെമിത്തേരിയില്‍ ഭൗതികദേഹം സംസ്കരിക്കും.   ആരോഗ്യമേഖലയില്‍ ദീര്‍ഘകാലമായി സജീവമായിരുന്ന ജസ്റ്റിന, എസ്സെക്സിലെ കോൾചെസ്റ്റർ ആശുപത്രിയിലും മുമ്പ് സേവനമനുഷ്ഠിച്ചിരുന്നു. യുകെയിലെ പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്നിലുണ്ടായിരുന്നു.   ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ഏറെക്കാലം സേവനം അനുഷ്ടിച്ചു.   യുകെ മലയാളികൾക്കിടയിൽ  ജോയ് എന്നറിയപ്പെടുന്ന ജോർജ് ആണ്  ഭർത്താവ്.   ടോംസ് ജോര്‍ജ്, ആന്‍സ് ജോര്‍ജ് എന്നിവര്‍ മക്കളും, മിന്നു സണ്ണി, ടോം മാത്യു എന്നിവര്‍ മരുമക്കളുമാണ്.    കോൾചെസ്റ്റർ ഹോസ്പിറ്റലിലെ സെന്റ്. ഹെലേന ഹോസ്പൈസിൽ ആണ് ജസ്റ്റിൻ അസുഖം മൂർഛിച്ച അവസാനകാലം ചിലവഴിച്ചത്. അതിനാൽ ഈ പാലിയേറ്റീവ് കെയറിന്റെ നവീകരണ പ്രക്രിയകൾക്കായി ഒരു ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിനും കുടുംബം തുടക്കമിട്ടിട്ടുണ്ട്.    സംസ്‌കാര  ശുശ്രുഷയിൽ പങ്കെടുക്കാൻ എത്തുന്നവർ,  ബൊക്കയും പൂവുകളും ഒഴിവാക്കി, ആ പണം ഇതിൽ നിക്ഷേപിക്കാൻ കുടുംബം അഭ്യർത്ഥിക്കുന്നു. നേരിട്ട് സെന്റ്. ഹെലെന  ഹോസ്പൈസിന്റെ സൈറ്റിൽ കയറിയും ഡൊണേഷൻ നൽകാവുന്നതാണ്. ഇതിനായുള്ള ലിങ്ക് ചുവടെ:  https://jestingeorge.muchloved.com https://jestingeorge.muchloved.com  
പ്രശസ്ത  ബിബിസി ന്യൂസ് അവതാരക മർയം മോഷിരിക്ക് (49) അപൂർവ്വമായ രക്ത അർബുദം (Blood Cancer) സ്ഥിരീകരിച്ചു.  രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി താൻ നേരിടുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് മർയം തന്നെയാണ് പരസ്യമായി വെളിപ്പെടുത്തിയത്. 'പോളിസൈതീമിയ വേറ' (Polycythaemia vera - PV) എന്ന അപൂർവ്വ രോഗമാണ് 2024 നവംബറിൽ ഇവർക്ക് സ്ഥിരീകരിച്ചത്. ശരീരത്തിൽ ചുവന്ന രക്താണുക്കൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും രക്തത്തിന് കട്ടി കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്.  ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമായേക്കാം. പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും ശരിയായ ചികിത്സയിലൂടെ ഈ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുമെന്ന് മർയം പറഞ്ഞു.  കഴിഞ്ഞ രണ്ടു വർഷമായി രോഗത്തോടും കടുത്ത ക്ഷീണത്തോടും പോരാടുമ്പോഴും അവർ ബിബിസിക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയായിരുന്നു. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.  
ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർത്ഥികളെ തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പോർട്സ്മത്തിൽ വൻ പ്രതിഷേധവും സംഘർഷവും. ഫ്രാൻസിൽ നിന്ന് 140-ഓളം അഭയാർത്ഥികളുമായി എത്തിയ ചെറിയ ബോട്ട് യുകെ തീരത്തടുത്തതിന് പിന്നാലെയാണ് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി റോഡുകൾ ഉപരോധിച്ചത്.   മുഖംമൂടിയും കറുത്ത വസ്ത്രങ്ങളും ധരിച്ചെത്തിയ പ്രതിഷേധക്കാർ, അഭയാർത്ഥികളെ കെന്റിലെ മാൻസ്റ്റൺ പ്രോസസിംഗ് കേന്ദ്രത്തിലേക്ക് മാറ്റാൻ കൊണ്ടുവന്ന ബസുകൾ തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കലാപ പ്രതിരോധ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.   സാധാരണയായി ഡോവർ (Dover) മേഖലയിലാണ് ഇത്തരം ചെറിയ ബോട്ടുകൾ എത്താറുള്ളതെങ്കിലും, ഇത്തവണ ഫ്രാൻസിലെ ബെയ് ഡി സെൻ (Bay of the Seine) പരിസരത്തുനിന്ന് 10 മണിക്കൂറോളം സഞ്ചരിച്ചാണ് ബോട്ട് പോർട്സ്മത്തിന് സമീപം എത്തിയത്.    മുൻദിവസം ഡോവർ തുറമുഖത്തും സമാനമായ പ്രതിഷേധം നടന്നിരുന്നു.പ്രതിഷേധക്കാരുടെ പെരുമാറ്റം "ഗുണ്ടായിസവും ഭീഷണിപ്പെടുത്തലുമാണെന്ന്" വിശേഷിപ്പിച്ച് യുകെ സർക്കാർ സംഭവത്തെ ശക്തമായി അപലപിച്ചു.    സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അത് ക്രമസമാധാന ലംഘനമാകരുതെന്ന് സർക്കാർ വക്താവ് മുന്നറിയിപ്പ് നൽകി.    
 മാനസികാരോഗ്യ പ്രതിസന്ധി അനുഭവിക്കുന്ന ആളുകൾക്ക് ടെക്സ്റ്റ് വഴി സഹായം തേടുന്നതിനുള്ള ഒരു പുതിയ സംവിധാനം ഈ വർഷം അവതരിപ്പിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളെ സഹായിക്കുന്നതിനായി ലങ്കാഷെയർ ആൻഡ് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് 24 മണിക്കൂർ ടെക്‌സ്‌റ്റ്‌ലൈൻ സേവനം ആരംഭിക്കും. ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സേവനം വൈകാരിക പിന്തുണയും ഉചിതമായ സേവനങ്ങളിലേക്ക് റഫറൽ നൽകുന്നതും ആയിരിക്കും. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ട്രസ്റ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോണ റോബിൻസൺ പറഞ്ഞു. അവർ പറഞ്ഞു: "ചില ആളുകൾക്ക് ഒരു പ്രാരംഭ കോൾ വിളിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാമെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളെ ബന്ധപ്പെടാനുള്ള ഈ പുതിയ മാർഗം, അവർക്കോ പ്രിയപ്പെട്ടവർക്കോ വേണ്ടിയുള്ള പിന്തുണ നേടുന്നതിനുള്ള പ്രധാനപ്പെട്ട ആദ്യപടിയായിരിക്കാം." ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നുള്ള രേഖകൾ കാണിക്കുന്നത് ഘട്ടം ഘട്ടമായാണ് നടപ്പാക്കൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആദ്യത്തെ നാല് മാസത്തേക്ക് ഏകദേശം £160,000 ചിലവാകുമെന്നും ആണ്. ട്രസ്റ്റിന് ഇതിനകം അറിയാവുന്ന മാനസികാരോഗ്യ രോഗികൾക്കും, രോഗികളല്ലാത്തവർക്കും ഈ സേവനം ലഭ്യമാകും. 111 NHS ഫോൺ ലൈൻ വഴി നിലവിലുള്ള മാനസികാരോഗ്യ പിന്തുണയ്‌ക്കൊപ്പം ഇത് പ്രവർത്തിക്കും.
Latest News
അയൽവീട്ടിലെന്താണ് നടക്കുന്നത്? ആര് ആരുമായാണ് പ്രണയത്തിൽ? ഏത് വീട്ടിലാണ് വഴക്ക്? ഇത്തരം ചോദ്യങ്ങൾ പലർക്കും വെറും കൗതുകം മാത്രമായിരിക്കാം. എന്നാൽ കൊളംബിയയിലെ 67കാരിയായ മിറിയത്തിന് ഇതെല്ലാം ഒരു വരുമാന മാർഗമാണ്. അയൽക്കാരുടെ സ്വകാര്യ വിവരങ്ങളും നാട്ടിലെ ഗോസിപ്പുകളും ശേഖരിച്ച് വിൽക്കുന്ന മിറിയം, ഈ വ്യത്യസ്ത ബിസിനസിലൂടെ സ്വന്തമായി രണ്ട് വീടുകൾ വരെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കൊളംബിയയിലെ ക്വിൻഡിയോ ഡിപ്പാർട്ട്‌മെന്റിലെ അർമേനിയയിലാണ് മിറിയം താമസിക്കുന്നത്. താനൊരു പ്രൊഫഷണൽ ‘ചിസ്മോസ’ ആണെന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഗോസിപ്പുകൾ പ്രചരിപ്പിക്കുന്ന ആളുകളെയാണ് ‘ചിസ്മോസ’ എന്ന് വിളിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ലേഡി ഡാനിയേലയ്ക്ക് മിറിയം നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇവരുടെ അസാധാരണമായ തൊഴിൽരീതി പുറത്തറിയുന്നത്. അയൽപക്കത്തെ പ്രണയബന്ധങ്ങൾ, രഹസ്യ ബന്ധങ്ങൾ, കുടുംബ വഴക്കുകൾ തുടങ്ങി പലതരം സ്വകാര്യ വിവരങ്ങളാണ് മിറിയത്തിന്റെ ശേഖരത്തിലുള്ളത്. വീടിന് പുറത്തിരുന്ന് ചുറ്റുപാടുകൾ നിരീക്ഷിക്കുക മാത്രമല്ല, വിവരങ്ങൾ കൃത്യമായി ഓർത്തുവയ്ക്കാൻ തീയതിയും സമയവും ഉൾപ്പെടെ നോട്ട്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. സംശയമുള്ളവരുടെ ചിത്രങ്ങളും വിവിധ വിവരങ്ങളും ഉൾപ്പെടുത്തിയ വലിയൊരു ആർക്കൈവ് ബോർഡും മിറിയത്തിന്റെ വീട്ടിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതായത്, വെറുമൊരു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, തെളിവുകൾ ശേഖരിച്ച ശേഷമാണ് തന്റെ വിവരങ്ങൾ കൈമാറുന്നതെന്നാണ് ഇവരുടെ അവകാശവാദം. എല്ലാ വിവരങ്ങൾക്കും ഒരേ വിലയല്ല മിറിയം ഈടാക്കുന്നത്. ചെറിയ സംഭവങ്ങൾക്ക് കുറച്ച് ആയിരം കൊളംബിയൻ പെസോ മുതൽ, ഏറെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾക്ക് വലിയ തുക വരെയാണ് ഈടാക്കുന്നത്. ഭാര്യ യാത്രയിലായിരുന്ന സമയത്ത് മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ട ഒരാളിൽ നിന്ന് വിവരം പുറത്തുപറയാതിരിക്കാൻ മാത്രം 7 ലക്ഷം കൊളംബിയൻ പെസോ ലഭിച്ചിട്ടുണ്ടെന്നും മിറിയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയിൽ ഇത് പതിനായിരത്തിലധികം വരും. സാംസ്കാരികപരിപാടികൾ കണ്ടെത്തുക. താൻ ഈ ബിസിനസിലൂടെ നല്ലൊരു തുക സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാൻ നാണയങ്ങളും നോട്ടുകളും നിറച്ച പിഗ്ഗി ബാങ്കും മിറിയം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മിറിയത്തിന്റെ ബിസിനസിനെതിരെ വിമർശനങ്ങളും ശക്തമാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുകയും വ്യക്തിപരമായ വിവരങ്ങൾ പണത്തിനായി വിൽക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് ചില അയൽക്കാരുടെ ആരോപണം. എന്നാൽ വിമർശനങ്ങളെ മിറിയം കാര്യമാക്കുന്നില്ല. ഒടുവിൽ ഗോസിപ്പുകൾ തേടി ആളുകൾ തന്നെ തന്റെ അടുത്തെത്തുമെന്നാണ് ഇവരുടെ വാദം. ”ഗോസിപ്പാണ് എന്റെ ജീവിതം, അത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്” എന്നാണ് മിറിയത്തിന്റെ മറുപടി. തെളിവില്ലാത്ത വിവരങ്ങൾ പുറത്തുവിടാറില്ലെന്നും മിറിയം പറയുന്നു. വിമർശനങ്ങൾക്കിടയിലും നാട്ടുകാർ നൽകിയിരിക്കുന്ന വിശേഷണം പക്ഷേ വേറെയാണ്…’ഗോസിപ്പുകളുടെ റാണി’. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സാധാരണയായി രഹസ്യമായി സൂക്ഷിക്കപ്പെടേണ്ട ഒന്നാണെങ്കിൽ, മിറിയം അതിനെ തന്നെ ഒരു വിപണിയാക്കി മാറ്റിയിരിക്കുകയാണ്.
ASSOCIATION
സംഗീതം, അഭിനയം, നൃത്തം കവിതാപാരായണം തുടങ്ങിയ മേഖലകളിൽ കഴിവുണ്ടോ?  പാടാൻ… അഭിനയിക്കാൻ നൃത്തം ചെയ്യാൻ…കവിത അവതരിപ്പിക്കാൻ…എന്നാൽ ആ കഴിവ് വേദിയിൽ ആത്മവിശ്വാസത്തോടെയും പ്രൊഫഷണൽ മികവോടെയും എങ്ങനെ അവതരിപ്പിക്കാം? മത്സരങ്ങളിലും വേദികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച പരിശീലന അവസരം! ഈ Workshop-ൽ എന്തെല്ലാം പഠിക്കാം? മത്സരങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ തയ്യാറെടുക്കാം?, വേദിയിൽ ആത്മവിശ്വാസത്തോടെ എങ്ങനെ പ്രകടനം നടത്താം?, പ്രേക്ഷകരുടെ ശ്രദ്ധ എങ്ങനെ ആകർഷിക്കാം?, Stage Presence എങ്ങനെ മെച്ചപ്പെടുത്താം?, ശരീരഭാഷയും മുഖഭാവവും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?,  ശബ്ദനിയന്ത്രണവും അവതരണശൈലിയും എങ്ങനെ മെച്ചപ്പെടുത്താം?,  ഒരു പ്രകടനത്തെ എങ്ങനെ കൂടുതൽ Professional ആക്കാം. പ്രകടനത്തിന്റെ അവതരണശൈലി, ശരീരഭാഷ, മുഖഭാവം, ശബ്ദനിയന്ത്രണം, ആത്മവിശ്വാസം, പ്രേക്ഷകരുമായുള്ള ആശയവിനിമയം തുടങ്ങി മികച്ചൊരു Stage Performer-ന് ആവശ്യമായ പ്രധാന ഘടകങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ പരിചയപ്പെടുത്തും. പ്രത്യേക പരിശീലനം പ്രമുഖ ഗായകനും സംഗീതരംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ശ്രീ കാവാലം ശ്രീകുമാർ Workshop-ന് നേതൃത്വം നൽകുന്നു. ഗാനാലാപന പരിശീലനം, കവിതാപാരായണ പരിശീലനം,  Voice & Presentation, Stage Performance Techniques. എന്നിവയിൽ പ്രത്യേക പരിശീലനവും മാർഗനിർദേശവും ലഭിക്കും. ആർക്കൊക്കെ പങ്കെടുക്കാം പ്രായപരിധിയില്ല! സംഗീതം, നൃത്തം, അഭിനയം, കവിതാപാരായണം തുടങ്ങിയ കലാരംഗങ്ങളിൽ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം.  മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർ, നിലവിൽ കലാപരിശീലനം നടത്തുന്നവർ, Stage Performance മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവ,  ഭാവിയിൽ Professional Performer ആകാൻ ആഗ്രഹിക്കുന്നവർ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. ഓർക്കുക… കഴിവ് മാത്രം പോരാ — ആ കഴിവ് വേദിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം! നിങ്ങളുടെ കഴിവിനെ കൂടുതൽ ആത്മവിശ്വാസത്തോടെയും മികവോടെയും വേദിയിലെത്തിക്കാൻ… സെപ്റ്റംബർ 26, 27 തീയതികളിൽ യുകെയിലെ രണ്ടു തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Mob : 07841613973 , Email: mailto:kalabhavanlondon@gmail.com           kalabhavanlondon@gmail.com
യുകെയിലെ ആദ്യകാല മലയാളി സംഘടനയും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നുമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം എം സി എ) യുടെ ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ച് കൊണ്ടും  വർണാഭമായി. നാട്ടിൽ നിന്നും എത്തിച്ചേർന്ന സിനിമാ താരങ്ങൾ ഉൾപ്പെടുന്ന പ്രഗത്ഭ കലാകരൻമാർ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവർന്നു. രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിച്ച ഓണഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും രസകരമായ വിവിധ ഗെയിംസുകളുമായി മുന്നോട്ട് പോയി. ഉച്ചക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. ലിവർപൂർ അക്ഷയ കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.  വൈകിട്ട് 4 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ എം എം സി എ പ്രസിഡൻ്റ് റോസ്ബാസ്‌റ്റ്യൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ് ആശംസകൾ നേർന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിൻ്റ് ട്രഷററും എം എം സി എ കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. പൊതുയോഗത്തിൽ വച്ച് വിവിധ മേഘലകളിൽ മികവ് തെളിയിച്ച ബിൻ്റോ സൈമൺ ലിയാ ജോബിൻസ് തുടങ്ങിയവരെയും യുക്മ വള്ളംകളിയിൽ ടീമുകൾക്ക് നേതൃത്വം നൽകിയ അഖിൽ ജോർജിനെയും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഈ വർഷം ഗ്രാജ്വേറ്റ് ചെയ്തവരെയും, എ ലെവൽ, ജി സി എസ് ഇ വിജയികളെയും വേദിയിൽ ആദരിച്ചു. ഒരിടവേളയ്ക്ക് ശേഷം അംഗങ്ങളുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് കമ്മിറ്റി തീരുമാനപ്രകാരം എം എം സി എ സ്‌കൂൾ ഓഫ് ഡാൻസിൻ്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടിയിൽ വേദിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാൻസ് ടീച്ചർമാരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. വേദിയിൽ ടീച്ചർമാരുടെ ഡാൻസ് പെർഫോർമൻസും ഉണ്ടായിരുന്നു. തുടർന്ന്  എം എം സി എ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ അനീഷ്, അനീറ്റ ജിൻ്റോ, ജെയിൻ ജിൻ്റിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാ അനീഷ് , ജാസിം ഹംസ   എന്നിവരായിരുന്നു  പരിപാടികൾ ആങ്കർമാരായി വളരെ മനോഹരമായി നിയന്ത്രിച്ചത്.  ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോൾ തന്നെ സ്‌കോട്ലൻഡിൽ പരിപാടിയിൽ സംബന്ധിച്ച ശേഷം വൈകിട്ട് എത്താമന്നറിയിച്ച യുക്മയുടെ ആദരണീയനായ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്‌റ്റ്യൻ 6 മണിക്ക് എത്തിച്ചേർന്നു. മുൻ എം എം സി എ പ്രസിഡൻ്റ് ജോബി മാത്യുവിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളും യുക്മ പ്രസിഡൻ്റിനെ സ്വീകരിച്ചു. വൈകിയെത്തിയതിലുള്ള ക്ഷമാപണത്തോടെ ആരംഭിച്ച തൻ്റെ പ്രസംഗത്തിൽ നിലവിലെ ഭാരവാഹികളെയും മുൻ പ്രസിഡൻ്റുമാരെയും അനുസ്മരിച്ച് കൊണ്ട്, യുക്മ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തി വൻ വിജയമാക്കിയതിൽ എം എം സി എയുടെ നിർണായകമായ പങ്കിനെ അനുസ്‌മരിച്ചു. യുക്മ ചാരിറ്റിഫൗണ്ടേഷൻ ഒന്നര വർഷത്തിനിടെ രണ്ടു കോടിയോളം രൂപ യുകെ മലയാളികളുടെ സഹകരണത്തോടെ പ്രതിസന്ധി ഘട്ടങ്ങളിൽ വിഷമമനുഭവിച്ച യുകെ മലയാളികൾക്ക് വിതരണം ചെയ്തകാര്യം ഓർമിപ്പിച്ചു. യുക്മ നഴ്സസ് ഫോറം മെയ് മാസം അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം വൻപിച്ച വിജയമായിരുന്നുവെന്നും നഴ്‌സുമാർക്ക് വേണ്ടി നടത്തിവന്നിരുന്ന നിരവധിയായ ഇടപെടലുകൾ തുടർന്നും തുടരുമെന്നും അദ്ദേഹം അറിയിച്ചു.      തുടർന്ന് നവംബർ 7-ാം തീയ്യതി ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ കേരളത്തിൻ്റെ സാംസ്കാരിക ടൂറിസം മന്ത്രി പി സി  വിഷ്ണുനാഥ് സംബന്ധിക്കുമെന്നറിയിച്ചു. റീജിയണൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായി നാഷണൽ കലാമേളയിൽ പങ്കെടുക്കുവാനും കാണികളാകുവാനും ഏവരേയും യുക്മ പ്രസിഡൻ്റ് ക്ഷണിച്ചു. എം എം സി എ കുടുംബാംഗങ്ങളുടെ പരിപാടികൾക്ക് ശേഷം പ്രശസ്ത സിനിമാ താരങ്ങൾ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം,  അറഫാത്ത്, ഗായകരായ ലിജിൻ, ഗ്രേഷ്യ  എന്നിവർ നയിച്ച സൂപ്പർ മെഗാ ഷോ കാണികളുടെ മനം കവർന്നു.  മെഗാഷോയിൽ നാട്ടിൽ നിന്നും എത്തിച്ചേർന്ന് അറാഫത്തിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ അക്ഷരാർത്ഥത്തിൽ കാണികളെ ഇളക്കിമറിച്ചു. രാത്രി 9 മണിയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. ആഘോഷങ്ങൾക്ക് എം എം സി എ ഭാരവാഹികളായ റോസ്ബിൻ സെബാസ്റ്റ്യൻ, ജയൻ ജോൺ, അലക്സ് വർഗീസ്, സുമേഷ് രാജൻ, ജിൻ്റിൽ രാജ് സെബാസ്‌റ്റ്യൻ, ജനീഷ് കുരുവിള, ജോസഫ് മാത്യു, ജോബിൻ ജോസഫ്, അലൻ തോമസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്‌റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്‌കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്,  എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്‌സ്, ബുക്ക് ബോക്സ് യുകെ എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ. എം എം സി എ ഓണാഘോഷം വൻവിജയമാക്കി എല്ലാ കുടുംബാംഗങ്ങൾക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് റോസ്ബിൻ സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ നന്ദി അറിയിച്ചു. പരിപാടികളുടെ കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://photos.app.goo.gl/dbtckYqv93AfeuLM6 https://photos.app.goo.gl/HPK5DLubiNdH4Sd68
സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു. ഓണാഘോഷത്തിന് ശേഷം ചേര്‍ന്ന ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍ : ഷൈനി ജിജോ (പ്രസിഡന്റ്) ശങ്കര്‍ സുരേന്ദ്ര കുമാര്‍ (വൈസ് പ്രസിഡന്റ് ) ലിബിന്‍ ജോണ്‍ (സെക്രട്ടറി) ലിന്‍ഡ മാത്യു (ജോയന്റ് സെക്രട്ടറി) ജിതിന്‍ ജിജി ( ട്രഷറര്‍) അനന്തു ജേക്കബ് (ജോയന്റ് ട്രഷറര്‍) ബിനു ടി സോമന്‍, ഷിജു ലോനപ്പന്‍, ആഡ്‌ലിന്‍ അശ്വിന്‍, അലിന്‍ സന്തോഷ് (ആക്റ്റിവിറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് ). ആദ്യമായാണ് സിഎസ്എംഎയുടെ അമരത്ത് ഒരു വനിത എത്തുന്നത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രിമണ്ട് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഓണാഘോഷം. പൂക്കളവും മാവേലിക്ക് വരവേല്‍പ്പും സദ്യയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി.  സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസ്സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ഹാര്‍ലോ മലയാളി അസോസിയേഷന്‍ (HMA) വാര്‍ഷിക ഓണാഘോഷം ''ആര്‍പ്പോ'26'' പ്രഖ്യാപിച്ചു, 2026 സെപ്റ്റംബര്‍ 5 ശനിയാഴ്ച ഹാര്‍ലോയിലെ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ച്  ആഘോഷങ്ങള്‍ നടക്കും. HMA രൂപീകരിച്ചതിന് ശേഷമുള്ള 16-ാം വര്‍ഷവും 2026 ല്‍ അധികാരമേറ്റ പുതുതായി തിരഞ്ഞെടുക്കപ്പെട്ട HMA എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ വര്‍ഷവും ഒന്നിച്ച് ചേരുന്ന വര്‍ഷം കൂടിയാണ് ഇത്തവണ. ഹാര്‍ലോയിലെ പാര്‍ലമെന്റ് അംഗം ക്രിസ് വിന്‍സ്, ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ്, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ക്രോയ്ഡണിലെ ബ്രോഡ് ഗ്രീനിലെ കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ആഘോഷത്തില്‍ പങ്കെടുക്കും. പരമ്പരാഗത ഓണസദ്യ, സാംസ്‌കാരിക പ്രകടനങ്ങള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ ദിവസത്തെ ആഘോഷ പരിപാടി ആണ് ഒരുക്കുന്നത്. രാവിലെ 11:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും, തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 2:30 വരെ ഗംഭീരമായ ഓണം സദ്യ നടക്കും. ഉച്ചയ്ക്ക് 3:00 മണിക്ക് ഔപചാരിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും, വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെ സാംസ്‌കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും. പ്രാര്‍ത്ഥന, വിളക്ക് കൊളുത്തല്‍ ചടങ്ങ്, തുടര്‍ന്ന് സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായ മാവേലിയുടെ പരമ്പരാഗത വരവ് എന്നിവയോടെ വേദിയിലെ പരിപാടികള്‍ ആരംഭിക്കും. തിരുവാതിര, സോളോ, ഗ്രൂപ്പ് നൃത്തങ്ങള്‍, ലൈറ്റ് മ്യൂസിക്, ശങ്കരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സുമായി സഹകരിച്ച് എച്ച്എംഎ ഡാന്‍സ് ക്ലബ്ബിന്റെ പ്രകടനങ്ങള്‍ എന്നിവ സാംസ്‌കാരിക നിരയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മുഴുവന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ക്ലാസിക്കല്‍, സിനിമാറ്റിക്, സമകാലിക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. ആവേശം വര്‍ദ്ധിപ്പിക്കുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക കായിക സമ്മാന വിതരണവും ചാരിറ്റി ഭാഗ്യ നറുക്കെടുപ്പും പരിപാടിയില്‍ ഉള്‍പ്പെടുന്നു.എച്ച്എംഎ സമൂഹത്തിനുള്ളിലെ ഐക്യം, പാരമ്പര്യം, കലാപരമായ കഴിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഒത്തുചേരലിന്റെ സമാപനം കുറിച്ചുകൊണ്ട് ആഘോഷം രാത്രി 9:00 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പങ്കെടുക്കുന്നവര്‍ക്ക് എച്ച്എംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടാം.
SPIRITUAL
യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി സ്ഥാപിതമായ 15 ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ 2026 സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്ന നാലാമത് ക്‌നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയില്‍ ക്‌നാനായക്കാരുടെ നേതൃത്വത്തില്‍ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും, കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്നുകൊണ്ട് ക്‌നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്. ''കരുണതന്‍ കരുതലായി വാഴ്വ്'' എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി, അര്‍ഹതപ്പെട്ട ഒരു ക്‌നാനായ കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനും രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നല്‍കുന്നത്. പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകള്‍ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്. യു.കെ.യിലെ 15 ക്‌നാനായ കത്തോലിക്കാ മിഷനുകളും മാസ്സ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസപാരമ്പര്യപൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങള്‍ പുരോഗമിച്ചത്. യുകെയിലെ നിരവധി മഹാസംഗമങ്ങള്‍ക്ക് വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്തവണ വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. യു.കെ.യുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത. ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്. വാഴ്വ് 2026-ന്റെ ജനറല്‍ കണ്‍വീനറായി സാജന്‍ ഈഴാറത്ത്, കണ്‍വീനര്‍മാരായി ഫാ. ജോസ് തേകനില്‍ക്കുന്നതില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവരും ജോയിന്റ് കണ്‍വീനറായി ജില്‍സ് നന്ദികാട്ടും നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ മികച്ച സംഘാടക മികവോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്‌നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പം, മധ്യസ്ഥപ്രാര്‍ത്ഥന (Intercession & Prayer) കമ്മിറ്റി ആറുമാസങ്ങള്‍ക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. യുവജനങ്ങള്‍ക്കായി ''യുവ വാഴ്വ്'' എന്ന പേരില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്. യുകെയിലെ ക്‌നാനായ കത്തോലിക്കാ മിഷനുകളിലെ ലീജന്‍ ഓഫ് മേരി അംഗങ്ങളുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എന്‍ട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് 15 മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും എന്‍ട്രി പാസ് വിതരണോദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചു. വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാര്‍ച്ച് 13-ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പകര്‍ന്നുനല്‍കിയ സ്‌നേഹദീപം 15 ക്‌നാനായ മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേര്‍ന്നിരുന്നു. പ്രവാസി ക്‌നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈ വര്‍ഷത്തെ വാഴ്വിനായി യു.കെ.യിലെ ക്‌നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബര്‍ 26-നായി കാത്തിരിക്കുന്നത്. യു.കെ.യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍, ഏറ്റവും കുറഞ്ഞ നിരക്കില്‍ എന്‍ട്രി പാസുകള്‍ ലഭ്യമാക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും, അതോടൊപ്പം നാട്ടില്‍ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള കാരുണ്യപ്രവര്‍ത്തനവും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ മികവിന് തെളിവാണ്. പരിപാടിയുടെ വിജയത്തിനായി റിസപ്ഷന്‍, ഗസ്റ്റ് മാനേജ്‌മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്‌മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ക്‌നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകള്‍, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026-നെ യു.കെ.യിലെ ക്‌നാനായ സമൂഹം ഇതിനോടകം ഹൃദയപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. യു.കെ.യിലെ ക്‌നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാല്‍ സമ്പന്നമാണ്. ക്‌നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ഈ വര്‍ഷത്തെ വാഴ്വില്‍ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതല്‍ ആത്മീയ പ്രൗഢി പകരും.
കിഡ്ഡർമിൻസ്റ്റർ∙ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ വാർഷിക ഓർത്തഡോക്സ് യുവജന സമ്മേളനം (AOYC 2026) യുകെയിലെ കിഡ്ഡർമിൻസ്റ്ററിൽ ആരംഭിച്ചു. ‘സ്റ്റുവാർഡ്സ് ഓഫ് ഗ്രേസ്: കോൾഡ് ടു സെർവ്’ (Stewards of Grace: Called to Serve) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സെപ്റ്റംബർ നാല് മുതൽ ആറ് വരെ നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.  സഭയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ദൈവനാമത്തിലുള്ള സേവനം ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിൽ നിന്നെത്തിയ പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ആത്മീയ ചിന്തകൾ, പാനൽ ചർച്ചകൾ, പ്രാർഥനാ സമ്മേളനങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം ഓണാഘോഷം 'തുമ്പപ്പുലരി 2026' ഗംഭീരമായി ആഘോഷിച്ചു. ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ 'തുമ്പപ്പുലരി 2026' ലിവര്‍പൂള്‍ കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂളില്‍ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത ആചാരപ്രകാരം തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊള്ളുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ജോ.സെക്രട്ടറി നിഷ മുണ്ടേക്കാട് സ്വാഗതവും ഓണാശംസകളും നേര്‍ന്നു. താലപ്പൊലി, സാത്വിക ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ചെണ്ട ടീമിന്റെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയെ സദസ് സാദരം വരവേറ്റു. തുടര്‍ന്ന്, തിരുവാതിരക്കളി, കുട്ടി മങ്ക, കുട്ടി ശ്രീമാന്‍ മത്സരവും നടത്തുകയുണ്ടായി. തുമ്പപ്പുലരി 2026ല്‍ വിവിധ തരം ഓണക്കളികള്‍, വടംവലി എന്നിവയെക്കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സാത്വിക ടീമിന്റെ ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. കണ്ണകിയുടെ കഥയുടെ നൃത്താവിഷ്‌കാരം വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജാ രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആവിഷ്‌കരണം പ്രേക്ഷക മനസ്സുകളില്‍ ആനന്ദവും അത്ഭുതവും നിറച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും പാട്ടും ഡാന്‍സുമൊക്കയായി തുമ്പപുലരി 2026 അതിഗംഭീരമായിരുന്നു. എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായി സമാജത്തിലെ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. എല്‍എംഎച്ച്എസ് സെക്രട്ടറി ഡോ. നിതിന്‍ നന്ദി പ്രകാശനം നടത്തിയതോടെ തുമ്പപുലരി 2026ന് തിരശ്ശീല വീണു.
SPECIAL REPORT
ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-6 ആസ്ട്ര അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ലോകത്തിലെ ഏറ്റവും 'ഇന്റലിജെന്റ് ആന്‍ഡ് അലൈന്‍ഡ് മോഡല്‍' എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രീ-ട്രെയിനിങ്, റീഇന്‍ഫോഴ്സ്മെന്റ് ലേണിങ്, അലൈന്‍മെന്റ് എന്നിവയിലുടനീളം വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെയും വലിയ പ്രവചനങ്ങളുടെയും സംയോജനമാണ് ജിപിടി-6 ആസ്ട്രയെന്ന് ഓപ്പണ്‍എഐ പറഞ്ഞു. കമ്പ്യൂട്ടര്‍ ഉപയോഗം, ബ്രൗസിങ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, സൈബര്‍ സുരക്ഷ, ശാസ്ത്രം, പ്രൊഫഷണല്‍ ജോലി എന്നിവയില്‍ അത്യാധുനിക മികവോടെയാണ് ആസ്ട്ര എത്തുന്നത്.  എഐ യുക്തി, കമ്പ്യൂട്ടര്‍ ഉപയോഗം, കോഡിങ്, പ്രൊഫഷണല്‍ ജോലി എന്നിവയിലെ ഒരു പ്രധാന മുന്നേറ്റമാണ് ഓപ്പണ്‍എഐ ഇതിനെ വിളിക്കുന്നത്. പ്രോംപ്റ്റുകള്‍ക്ക് മറുപടി നല്‍കിയിരുന്ന മുന്‍ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണവും മള്‍ട്ടി-സ്റ്റെപ്പ് ജോലികളും നിര്‍വഹിക്കുന്നതിനാണ് ആസ്ട്ര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്യല്‍, ഡോക്യുമെന്റുകളും സോഫ്റ്റ്വെയറും ഉപയോഗിച്ച് പ്രവര്‍ത്തിക്കല്‍, കോഡ് എഴുതല്‍, ഗവേഷണം നടത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലളിതമായി പറഞ്ഞാല്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഒരു ഉപകരണത്തില്‍ നിന്ന് കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നിലേക്ക് എഐ മാറ്റുക എന്നതാണ് ആസ്ട്രയുടെ ലക്ഷ്യം. ഒരു മനുഷ്യ ഉപയോക്താവിനെപ്പോലെ കമ്പ്യൂട്ടറുകളുമായി ഇതിന് സംവദിക്കാന്‍ കഴിയും. ഫോമുകള്‍ പൂരിപ്പിക്കാനും, സിആര്‍എം റെക്കോര്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യാനും, കലണ്ടറുകള്‍ പ്ലാന്‍ ചെയ്യാനും ഓണ്‍ലൈന്‍ ഗവേഷണം നടത്താനും, വെബ്സൈറ്റുകള്‍ സൃഷ്ടിക്കാനും, സോഫ്റ്റ്വെയര്‍ പരീക്ഷിക്കാനും, ശാസ്ത്രീയ ഡാറ്റ വിശകലനം ചെയ്യാനും ഇതിന് കഴിയുമെന്ന് ഓപ്പണ്‍എഐ പറഞ്ഞു. ഒരു ഉപയോക്താവിന്റെ ടെംപ്ലേറ്റുകളും നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍, അവതരണങ്ങള്‍ എന്നിവ സൃഷ്ടിക്കാനും ഇവയ്ക്ക് കഴിയും. ജിപിടി-6 ആസ്ട്ര ആര്‍ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന്റെ (എജിഐ) വരവിന്റെ ഒരു സുപ്രധാന നാഴികക്കല്ലായി കാണാമെന്ന് ഒപ്പണ്‍എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാന്‍ പറഞ്ഞു. മനുഷ്യനെ പോലെ പഠിക്കാനും യുക്തിസഹമായി ചിന്തിക്കാനും വൈവിധ്യമാര്‍ന്ന ബൗദ്ധിക ജോലികള്‍ ചെയ്യാനും ഇത്തരം എഐ മോഡലുകള്‍ക്ക് കഴിയും. എജിഐ ഒരു 'ചാരനിറത്തിലുള്ള, അവ്യക്തമായ കാര്യമായി' തുടരുന്നു എന്ന് ബ്രോക്ക്മാന്‍ സമ്മതിച്ചു, പക്ഷേ സാങ്കേതികവിദ്യ ഇപ്പോള്‍ എജിഐ യുഗത്തിലേക്ക് പ്രവേശിച്ചുവെന്നും അദ്ദേഹം പഞ്ഞു.
CINEMA
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്നലെ 75ാം ജന്മദിനമായിരുന്നു. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. വാപ്പച്ചിയും നടനുമായ മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് ദുൽഖർ ആശംസകൾ അറിയിച്ചത്. 'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അച്ഛാ. നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നു', എന്നാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ദുൽഖറിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ചരിത്രത്തിലാദ്യമായി ദില്ലിക്ക് പുറത്തേക്ക് മാറ്റുന്നു. 72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ പ്രശസ്തമായ പുരസ്കാര ചടങ്ങ് രാജ്യതലസ്ഥാനത്തിന് പുറത്ത് നടക്കുന്നത്. ഗുജറാത്തിലെ ഏകതാ നഗറാണ് ഇത്തവണ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിന് വേദിയാകുന്നത്. സെപ്റ്റംബർ 22-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. 1954-ൽ ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകാൻ തുടങ്ങിയത് മുതൽ ഡൽഹിയുമായി ഈ ചടങ്ങ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് മിക്ക പതിപ്പുകളും പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു പോന്നത്. ഈ പരമ്പരാഗത രീതിയിൽ നിന്നുള്ള വലിയൊരു മാറ്റമാണ് ഇത്തവണ ഗുജറാത്തിലേക്ക് ചടങ്ങ് മാറ്റാനുള്ള തീരുമാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പഴയ കെവാദിയ എന്നറിയപ്പെട്ടിരുന്ന ഏകതാ നഗർ. കഴിഞ്ഞ ജൂലൈ മാസത്തിലാണ് 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ‘ആർട്ടിക്കിൾ 370’ മികച്ച ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള അവാർഡ് നേടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും, ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം സംയുക്തമായി പങ്കിട്ടു.
മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ രസകരമായ പോസ്റ്റുമായി നടൻ വി കെ ശ്രീരാമൻ. കൊച്ചു കുട്ടിയുമൊത്തുള്ള മഹാനടൻ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തി​ന്റെ ഫേസ്ബുക്ക് പോസ്റ്റ്. നീ എന്നോടങ്ങനെ ചിരിച്ചാൽ ഞാൻ നിന്നോട് ഇങ്ങനെ ചിരിക്കും. നീ ആക്ഷനായാൽ ഞാൻ റിയാക്ഷനാവും, എന്നോട് കളിക്കേണ്ട മോനേ… എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീരാമ​ൻ പോസ്റ്റ് പങ്കുവെച്ചത്. മമ്മൂട്ടിയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നടനും എഴുത്തുകാരനും കൂടിയായ വി കെ ശ്രീരാമ​ൻ. നിരവധി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. സംഘം, ഹരികൃഷ്ണൻസ്, വല്യേട്ടൻ, വജ്രം, ഇൻസ്പെക്ടർ ബലറാം എന്നിങ്ങനെ നീളുന്നു സിനിമകളുടെ ലിസ്റ്റ്. അതേസമയം, മലയാള സിനിമയുടെ പകരക്കാരനില്ലാത്ത സുൽത്താൻ മമ്മൂട്ടി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. നടൻ മോഹൻലാൽ, ​ഗാന​ഗന്ധർവ്വൻ യേശുദാസ്, ആസിഫലി, നിവിൻ പോളി, മുൻമുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങീ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്.
NAMMUDE NAADU
സത്യ നികേതനില്‍ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇതുവരെ കണ്ടെത്തിയത് 12 പേരെ. മരണ സംഖ്യ 7. നിലവിൽ പരുക്കേറ്റവർ 5. ഗുരുതര പരുക്ക് 3 പേർക്ക്. ഉടമയുടെ ഭാര്യയും മകനും അറസ്റ്റിലായി. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലിസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലിസ്, സ്‌പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന്‍ യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ്  ഞായറാഴ്ച ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ ഡേയ്‌സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് മെഴുകുതിരി കത്തിച്ച് AAP പാർട്ടി മാർച്ച് നടത്തി.
വി എസ് അച്യുതാനന്ദന്റെ ജീവചരിത്രത്തിന്റെ ഇം​ഗ്ലീഷ് പതിപ്പ് ‘റെഡ് സോയിൽ അയേൺ വിൽ, ദ ജേർണി ഓഫ് വിഎസ്’ സെപ്തംബർ പത്തിന് പ്രകാശനം ചെയ്യും. കെ വി. സുധാകരൻ ഇംഗ്ലീഷിൽ രചിച്ച് ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം സെപ്തംബർ 10 വ്യാഴാഴ്ച സി പി ഐ എം നേതാവ് ബൃന്ദ കാരാട്ട് പ്രകാശനം ചെയ്യും. രാവിലെ 11.30ന് ഏ.കെ.ജി. ഹാളിൽ ചേരുന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിലാണ് പ്രകാശനച്ചടങ്ങ്. 1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് അച്യുതാനന്ദൻ 1940 മുതൽ ഇടതു പ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1964ൽ പാർട്ടി പിളർന്നതോടെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി. 96 വയസ് വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന വി എസ്, 2025 ജൂലൈ 21ന് 102-ാം വയസിലാണ് വിട പറയുന്നത്.
Channels
ജീവിതത്തേയും ജീവിതത്തിലെ വഴിത്തിരുവുകളേയും കുറിച്ച് അപര്‍ണ തോമസ്. വയസ് 32 ആയി, അത് സമ്മതിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് അപര്‍ണ കുറിപ്പ് പങ്കുവെക്കുന്നത്. തന്റെ ഏറ്റവും വലിയ പേടിയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:  ''നാല് വര്‍ഷം ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്‍, ചെറിയൊരു ടെര്‍ബുലന്‍സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കും. 2. ഒരു മോണിങ് പേഴ്‌സണ്‍ ആകാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല്‍ ആ ദിവസം തന്നെ പാഴായത് പോലെ തോന്നും. 3. എക്കണോമിക്‌സില്‍ എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റ് എവിടേയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്‍, അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി. 4. ഓണ്‍ലൈന്‍ ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്‌റ്റോറില്‍ പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്‌ട്രെസ് റിലീഫ് ആണ്. 5. ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. 6. ഈ പ്രായത്തില്‍, ഞാന്‍ ജീവിതത്തിന്റെ പാതകള്‍ പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡ് ആയി. വീണ്ടും ഞാന്‍ ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന്‍ ആണ്. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സമയവും അത് തന്െനയാണ് ചെയ്യുന്നതും. അതില്‍ നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല്‍ ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും. 7. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരു പോലെയോ നേര്‍രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്‍. ബി​ഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിം​ഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാ​ഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സം​ഗ പരാതി നല്‍കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈം​ഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാ​ഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള്‍ എന്നതാണ് ബി​ഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്‍റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബി​ഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബി​ഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആ​ഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബി​ഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്‍റെ ബി​ഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം സുധി. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമം​ഗലത്തു വച്ചുണ്ടായ വാ​ഹനാപകടത്തിൽ അദ്ദേഹം മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വിയോ​ഗം മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല.  ഇപ്പോഴിതാ എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ കൊല്ലം സുധിയുടെ അപകട മരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്. ജൂൺ 5 പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച വാ​ഹനം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്‍. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്. നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്. ''ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു. ''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്. ''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.  അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന്‍ വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി. "ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ‌ അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
BUSINESS
എഐ കാമറയുടെ കണ്ണുവെട്ടിക്കണോ? ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്ത ഈ ഷര്‍ട്ട് ധരിച്ചാല്‍ അപ്രത്യക്ഷനാകാം. സൈമണ്‍ വൈകര്‍ട്ടാണ് കാമറാക്കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷനാക്കുന്ന ഷര്‍ട്ട് കണ്ടുപിടിച്ചത്. എഐ കാമറകളില്‍ മനുഷ്യരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന എഐ അല്‍ഗൊരിതത്തെ കുഴപ്പത്തിലാക്കാന്‍കഴിയുന്ന പ്രത്യേക രൂപങ്ങളും കടുത്തനിറങ്ങളുമാണ് ഷര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. എഐ കാമറകള്‍ എത്രമാത്രം വിശ്വസനീയമാണെന്നും അവയെ കബളിപ്പിക്കാന്‍ കഴിയുമോ എന്നും തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടാണ് വൈകര്‍ട്ട് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്. 'ഡിജിറ്റല്‍ കാമോഫ്‌ലാഗ്' എന്നാണ് ഈ ഷര്‍ട്ടിനിട്ടിരിക്കുന്ന പേര്. 65 പൗണ്ട് (ഏകദേശം 8300 രൂപ) ആണ് വില. എഐയെ പറ്റിക്കാനുള്ള ഈ ഷര്‍ട്ട് എഐയുടെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു എഐ കാമറ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ശരീരത്തിന്റെ ആകൃതി, അരികുകള്‍, നിറങ്ങള്‍, ടെക്സ്ചറുകള്‍ എന്നിവ പോലുള്ള പരിചിതമായ ദൃശ്യ സൂചനകളെ ആശ്രയിക്കുന്നു. ഇതെല്ലാം വ്യക്തമായി മനസിലാക്കിയാണ് വൈകര്‍ട്ട് ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഡിജിറ്റല്‍ കാമോഫ്‌ലാഗ് ഉപയോഗിച്ച് ഷര്‍ട്ട് എഐയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. തിളങ്ങുമ്പോള്‍ മാറ്റമുണ്ടാകുന്ന നിറങ്ങളും ഓവര്‍ലാപ്പ് ചെയ്യുന്ന വിവിധ ആകൃതികളും ഇതിനായി ഷര്‍ട്ടില്‍ ഉപയോഗിക്കുന്നു. നിറങ്ങള്‍ എഐയുടെ ശ്രദ്ധ ആകര്‍ഷിക്കും. അതേസമയം മേല്‍പ്പറഞ്ഞ ആകൃതികള്‍ എഐ പഠിച്ചുവെച്ചിരിക്കുന്ന മനുഷ്യ ശരീരത്തിന്റെ രൂപഘടനയെ തകര്‍ക്കുന്നു. ഇതോടെ താന്‍ നോക്കുന്നത് ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാന്‍ സിസ്റ്റത്തിന് ബുദ്ധിമുട്ടാകുന്നു. അഡ്വേഴ്സേറിയല്‍ ലൂപ്പ് എന്ന് പേരുനല്‍കിയ ഡിസൈന്‍ സൃഷ്ടിച്ചത് വൈകര്‍ട്ട് എഐയുടെ സഹായത്തോടെയാണ് സൃഷ്ടിച്ചത്. ഡിഡക്ഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് അത് പരിശോധിച്ചു.ഒരു വ്യക്തിയെ തിരിച്ചറിയുന്നതില്‍ എഐയ്ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് പരിശോധിക്കുന്നു. സിസ്റ്റം വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നതുവരെ പാറ്റേണ്‍ മാറ്റുകയും വീണ്ടും പരിശോധിക്കുകയും ചെയ്താണ് അന്തിമ പാറ്റേണ്‍ വികസിപ്പിച്ചത്.
ഇന്ത്യയിലെ എഐ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പർവോൾട്ട് ഹൈദരാബാദിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ ക്യാമ്പസ് സ്ഥാപിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി 264 ഏക്കർ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റർ ക്യാമ്പസാണ് ഇവിടെ വികസിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിനും നടത്തിപ്പിനുമായി ഹൈപ്പർവോൾട്ടും പങ്കാളി സ്ഥാപനങ്ങളും ചേർന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസുകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. എഐ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉയർന്ന കംപ്യൂട്ടിങ് ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എഐ മോഡലുകളുടെ പരിശീലനം, ഇൻഫറൻസ്, മറ്റ് നൂതന കംപ്യൂട്ടിങ് ജോലികൾ എന്നിവയ്ക്കായി ഉയർന്ന സാന്ദ്രതയിലുള്ള ജിപിയുകൾ വിന്യസിക്കാനാകുന്ന തരത്തിലാണ് ക്യാമ്പസ് രൂപകൽപ്പന ചെയ്യുന്നത്. ജിപിയുകളിൽ നിന്നുള്ള ഉയർന്ന തോതിലുള്ള ചൂട് നിയന്ത്രിക്കുന്നതിനായി ഡയറക്ട് ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. പരമ്പരാഗത എയർ കൂളിങ്ങിനെ അപേക്ഷിച്ച് ഉയർന്ന കംപ്യൂട്ടിങ് ശേഷിയുള്ള സംവിധാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. വലിയ തോതിലുള്ള എഐ കംപ്യൂട്ടിങ്ങിന് ആവശ്യമായ വൈദ്യുതിയും കൂളിങ് സംവിധാനങ്ങളും കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ സമീപനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത ഊർജത്തിന്റെ ഉപയോഗത്തിനൊപ്പം വാട്ടർ-ന്യൂട്രൽ ഡിസൈൻ അടിസ്ഥാനമാക്കിയും ക്യാമ്പസ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എഐ അധിഷ്ഠിത സേവനങ്ങൾക്കും ഉയർന്ന ശേഷിയുള്ള കംപ്യൂട്ടിങ്ങിനുമുള്ള ആവശ്യം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദിലെ ഈ വൻ പദ്ധതിക്ക് തുടക്കമാകുന്നത്. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ക്യാമ്പസും അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനങ്ങളും ഹരിത ഊർജ കേന്ദ്രീകൃത രൂപകൽപ്പനയും പൂർത്തിയാകുമ്പോൾ രാജ്യത്തെ എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നിർണായക കേന്ദ്രമായി ഹൈദരാബാദ് മാറുമെന്നാണ് പ്രതീക്ഷ.
ആപ്പിളിന്റെ ഐഫോൺ 17ന് വൻ വിലക്കുറവ്. 256GB മോഡലിന് ലോഞ്ച് വിലയായി 82,900 രൂപയായിരുന്നു. എന്നാൽ പരിമിതകാല ഓഫറിൽ ഫ്ലിപ്കാർട്ടിൽ വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്തി 53,817 രൂപയ്ക്ക് ഐഫോൺ 17 സ്വന്തമാക്കാൻ സാധിക്കും. എന്നാൽ എല്ലാവർക്കും ഈ വിലയിൽ ഫോൺ ലഭ്യമാകില്ല. നിലവിലെ ഓഫർ ലഭിക്കാൻ യോഗ്യമായ ഫ്ളിപ്പ്കാർട്ട് എസ് ബി ഐ അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം. ഐഫോൺ 17ന്റെ ഫ്ലിപ്കാർട്ട് ലിസ്റ്റഡ് വിലയിൽ ആദ്യം 2,000 രൂപയുടെ കുറവാണ് ലഭിക്കുന്നത്. ഇതോടെ 82,900 രൂപയുടെ ഫോൺ 80,900 രൂപയായി കുറയും. തുടർന്ന് യോഗ്യമായ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 4,833 രൂപയുടെ അധിക ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വില 76,067 രൂപയായി കുറയും. ഇതിന് പുറമെ, മികച്ച കണ്ടീഷനിലുള്ള ഐഫോൺ 13 (128GB) എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,250 രൂപ വരെ എക്സ്ചേഞ്ച് വാല്യു ലഭിക്കും. ഇതോടെ ഐഫോൺ 17ന്റെ വില 53,817 രൂപയായി കുറയും. 53,817 രൂപ എന്നത് എല്ലാവർക്കും ലഭിക്കുന്ന ഫ്ലാറ്റ് സെയിൽ വിലയല്ലെന്നതാണ് പ്രധാന കാര്യം. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാലാണ് ഈ വിലയിലെത്താൻ സാധിക്കുക. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, കണ്ടീഷൻ എന്നിവ അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റമുണ്ടാകും. ഫോണിൽ സ്ക്രാച്ചുകൾ, ഡെന്റുകൾ, മറ്റ് കേടുപാടുകൾ എന്നിവയുണ്ടെങ്കിൽ എക്സ്ചേഞ്ച് വാല്യു കുറയാം. അങ്ങനെ വന്നാൽ ഐഫോൺ 17ന് നൽകേണ്ട അന്തിമ തുക ഉയരും. അതേസമയം, സെപ്റ്റംബർ 9ന് ആപ്പിൾ അടുത്ത പ്രധാന ലോഞ്ച് ഇവന്റ് നടത്താനിരിക്കുകയാണ്. പുതിയ ഐഫോൺ മോഡലിനൊപ്പം ഏറെക്കാലമായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം വിലയുള്ള ഫോൾഡബിൾ മോഡൽ കമ്പനിയുടെ ശരാശരി വിൽപ്പന വിലയും മാർജിനും ഉയർത്തുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
HEALTH
ഉറക്കമില്ലായ്മ ഇന്ന് ഉയര്‍ന്നു വരുന്ന വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കും. നമ്മുടെ തലച്ചോറിന്‍റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടാം. ഇത് സാധാരണയായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകാം. ഒരു ദിവസത്തെ ഉറക്ക കുറവ് പോലും തുടര്‍ന്നുള്ള ദിവസങ്ങളെ ബാധിക്കും. ഇത് കഠിനമായ ക്ഷീണത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാനം. വെറും മൂന്ന് ശീലങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് പരിഹരിക്കാനാകാം ജലാംശം നിലനിര്‍ത്തുക, ഇത് ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും. സൂര്യപ്രകാശം കൊള്ളുക. ഓരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇവ നിങ്ങളുടെ ഉറക്ക കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല, ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഭക്ഷണക്രമത്തില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. മഗ്നീഷ്യത്തിന്‍റെ കുറവ് ഇന്‍സോമിയ പോലുള്ള അവസ്ഥകളെ വഷളാക്കും.
PRAVASI VARTHAKAL