ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷത്തിന്റെ രാവായിരുന്നു ഇന്നലെ. സ്വപ്നംപോലൊരു വിജയം… 140 കോടി ജനങ്ങളുടെ അഭിലാഷ സാക്ഷാത്കാരം സഞ്ജുവും സംഘവും കൈപ്പിടിയിലൊതുക്കിയത് അത്ഭുതപ്പെടുത്തുന്ന പോരാട്ട വീര്യത്തിലൂടെ.
രണ്ടുപതിറ്റാണ്ടു തികയാത്ത ട്വന്റി20 ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി ഇന്ത്യ. കുട്ടി ക്രിക്കറ്റിലെ മൂന്ന് ലോകക്കപ്പ് വിജയങ്ങൾ പിള്ളേരുകളിയല്ല. ഇന്ത്യൻ യുവതയുടെ പോരാട്ട വീര്യത്തിനു മുന്നിൽ ഇതുവരെ തലകുനിയ്ക്കാത്ത ന്യൂ സീലാൻഡ് പട ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് അതിശയിപ്പിക്കുന്ന കാഴ്ചയായി.
തെരുവുകളിൽ ചെണ്ടകൊട്ടിയും ആരവങ്ങൾ മുഴക്കിയും ആനന്ദനൃത്തം ചവിട്ടിയും ഇന്ത്യൻ യുവത്വം ആഘോഷത്തിമർപ്പിലായി. ചരിത്രവിജയം ജനതയൊന്നാകെ, നെഞ്ചിലേറ്റുകയും ചെയ്തിരിക്കുന്നു.
സഞ്ജു സാംസന്റെ മാസ്മരിക ബാറ്റിംഗിൽ ഇന്നലെ ഇതാദ്യമായി കമന്റേറ്റര്‍മാർ പക്വതയുടെ തികവുംകൂടി ചാർത്തിക്കൊടുക്കുന്നത് കണ്ടു. സ്വയം പരിചയപ്പെടുത്താൻ പോലും മടിച്ചിരുന്ന ഷൈയായ മലയാളിപ്പയ്യൻ, ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളെ, സ്വന്തം തോളിലേറ്റി വിജയകിരീടം അണിയിക്കുവാൻ കഴിയും വിധം ഉയരങ്ങളിലായി.
അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്തതാണ് സഞ്ജുവെന്ന ക്രിക്കറ്റ് പ്രതിഭയെ. കളത്തിനുപുറത്തെ കളികൾക്ക് പേരുകേട്ട ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത്, പലപ്പോഴും ക്ഷമയുടെ നെല്ലിപ്പലകയായി മാറിയ യുവാവ്, ഒരുപതിറ്റാണ്ടോളം കാലത്തിന്റെ കാവ്യനീതിക്കായി കാത്തിരുന്നപ്പോൾ നേടിയെടുത്തത് സൂര്യകിരീടം.
ഇന്നിങ്സിന്റെ തുടക്കത്തിൽ ഉറച്ചുനിന്നു സഞ്ജു. അഭിഷേകിനും ഇഷാന്തിനുമൊപ്പം 46 ബോളിൽ നിന്ന് അടിച്ചുകൂട്ടിയത് 89 റൺസ്. കാപ്റ്റൻ സൂര്യകുമാർ യാദവിനും വാലറ്റക്കാർക്കും പിന്നീട് അധികമൊന്നും ചെയ്യേണ്ടി വന്നില്ല 5 വിക്കറ്റിന് 255 റൺസ് എന്ന മികച്ചനിലയിൽ എത്തിക്കാൻ.
തുടക്കത്തിൽ ഒന്നാഞ്ഞുപിടിച്ചെങ്കിലും റോക്കറ്റ് വേഗതയിൽ പന്തെറിഞ്ഞ ജസ്പ്രീതും കൂട്ടരും ന്യൂ സീലാൻഡ് സ്വപ്നങ്ങൾ അതിവേഗം എറിഞ്ഞുവീഴ്ത്തി. ഒരു ഓവർ ബാക്കിനിൽക്കെ വെറും 159 റൺസുമായി കീവീസ് കടപുഴകി വീണു.
ഇന്ത്യൻ ക്രിക്കറ്റിന് സമാനതകൾ ഇല്ലാത്ത ചരിത്ര വിജയമാണ് സഞ്ജുവും സംഘവും സമ്മാനിച്ചത്. ക്രിക്കറ്റ് പ്രേമികൾക്ക് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ സ്വപ്നം പോലൊരു കിരീടധാരണം.
കേരള ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ അവിഹിത പരാതിയുമായി പുതിയ ഭാര്യയും രംഗത്തെത്തി. 2014 മുതൽ ഗണേഷിനൊപ്പം ഭാര്യയായി താമസിച്ചുവരുന്ന ബിന്ദു മേനോൻ ആണ് പരാതിപ്പെട്ടിട്ടുള്ളത്.
ബിന്ദു മേനോൻ സ്വന്തം വീട്ടിൽ ആയിരിക്കും തിരിച്ചു വന്ന സമയത്ത് ഗണേശനെ ബെഡ്റൂമിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായാണ് ബിന്ദു മേനോൻ പരാതിപ്പെട്ടിട്ടുള്ളത്. ഇതിൻറെ ഫോട്ടോ എടുക്കുകയും ഗണേശനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ, വീട്ടിലെ ജോലിക്കാരനേയും ഗൺ മാനേയും വിട്ട് ബലമായി ഫോൺ എൻറെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി എന്നും ബിന്ദു ആലോപിക്കുന്നു.
ഇതേക്കുറിച്ച് 112 ൽ വിളിച്ച് പോലീസിനും മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് പരാതി എടുത്തില്ലെന്ന് മാത്രമല്ല 112 ൽ വിളിച്ചത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് മുൻ ഡിജിപിയും തിരുവനന്തപുരം കൗൺസിലറുമായ ആർ ശ്രീലേഖയ്ക്ക് പരാതി നൽകി. ശ്രീലേഖ ഇക്കാര്യം ഗണേശനോട് ചോദിച്ചുവെന്നും എന്നാൽ ഗണേശൻ അവരെ അപമാനിക്കുംവിധം പെരുമാറിയെന്നും ആരോപിക്കപ്പെടുന്നു.
ഗണേശന്റെ ആദ്യഭാര്യ ഡോക്ടർ യാമിനി തങ്കച്ചിയും ഇത്തരം ഒരു ആരോപണം ഉന്നയിച്ചാണ് ഗണേശനുമായി വേർപിരിഞ്ഞത്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ ഭാര്യ ബിന്ദുവും വിവാഹം കഴിച്ചിട്ടുള്ളത്. ആദ്യഭാര്യയുടെ കുഴപ്പം കൊണ്ടാണ് ഗണേശൻ വിട്ടുപോയതെന്നും പരിചരണംകൊണ്ട് ഭർത്താവിന്റെ സ്നേഹം പിടിയ്ക്കണമെന്നും വിവാഹസമയത്ത് ബിന്ദു പറഞ്ഞിരുന്നു.
ഇപ്പോൾ ആദ്യഭാര്യയുടെ അതേഗതിതന്നെ ബിന്ദു മേനോനും വന്നുവെന്നത് വിധിയുടെ തിരിച്ചടിയായി തന്നെ കരുതാം. സോളാർ കേസിൽ വിചാരണ നേരിടുന്ന സരിത അടക്കം സ്ത്രീകളുമായുള്ള ഗണേശന്റെ ബന്ധത്തെ എതിർത്താണ് ആദ്യഭാര്യ വിവാഹമോചനം നേടിയത്. .
അതിനിടെ മാധ്യമപ്രവർത്തകർ ഗണേശനോട് ഇക്കാര്യം ചോദിച്ചപ്പോൾ തനിക്ക് നിരവധി പ്രണയങ്ങൾ ഉണ്ടെന്നും അതുതന്റെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവർ ഇടപടെണ്ടതില്ലെന്നും ആയിരുന്നു മറുപടി. ശ്രീലേഖ തിരുവനന്തപുരം മേയർ ആകാൻ കഴിയാത്തതിൽ കുശുമ്പു പിടിച്ചു നടക്കുന്ന സ്ത്രീയാണെന്നും നെഹ്രുവും എംടിയും കമലയുമടക്കം മഹാന്മാർ പലരും പലരീതിയിലും പ്രണയിച്ചിട്ടുണ്ടെന്നും തനിക്ക് ആയിരത്തോളം പ്രണയം ഉണ്ടെന്നും ഗണേശൻ പറഞ്ഞു. ലോകത്തിൽ എല്ലാവരും പ്രണയിക്കട്ടെ എന്നാണ് എൻറെ ആഗ്രഹം എന്നും ഗണേശൻ പരിഹാസത്തോടെ പറഞ്ഞു.
അതിനിടെ കാരണവർ വധക്കേസിലെ പ്രതിയും കാലത്ത് ജയിൽ മോചിതയുമായ ഷെറിൻ ആണോ ഗണേശന്റെ പുതിയ കാമുകി എന്ന സംശയവും ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാം. ഷെറിനെ ശിക്ഷാകാലാവധി തീരും മുമ്പ്, നല്ല നടപ്പ് പ്രമാണിച്ച് ജയിലിൽ നിന്നും നേരത്തെ പുറത്തു വിട്ടത് ഗണേശന്റെ ഇടപെടൽ മൂലം ആണെന്നും ആരോപണം ഉയർന്നിരുന്നു.
അതെന്തായാലും മുഖ്യമന്ത്രിക്കും സർക്കാരിനും തലവേദന തന്നെയായിരിക്കും ഗണേശന്റെ ഈ പെണ്ണുവിഷയം. പാലക്കാട് ഇതുപോലെ നിരവധി സ്ത്രീ ബന്ധങ്ങൾ ആരോപിക്കപ്പെട്ട പി കെ ശശിയെ സമീപകാലത്താണ് പാർട്ടി പുറത്താക്കിയത്.
Latest News
ഒരു റെസ്റ്റോറന്റിൽ നിങ്ങൾ ചിക്കൻ ഫ്രൈ ഓർഡർ ചെയ്താൽ പകരം മീൻ ഫ്രൈ ലഭിച്ചാൽ എന്ത് ചെയ്യും? പലരും പരാതി പറയുകയോ അസ്വസ്ഥരാകുകയോ ചെയ്യും. എന്നാൽ ജപ്പാനിലെ ഒരു പ്രത്യേക റെസ്റ്റോറന്റിൽ തെറ്റായ ഓർഡർ ലഭിക്കുന്നത് തന്നെ അനുഭവത്തിന്റെ ഭാഗമാണ്. കാരണം അവിടത്തെ വെയിറ്റർമാർ ഡിമെൻഷ്യ ബാധിച്ച മുതിർന്ന ആളുകളാണ്. അവർ ചിലപ്പോൾ ഓർഡറുകൾ മറന്നു പോകാനും തെറ്റിക്കാനും സാധ്യതയുണ്ട്. എന്നാൽ അതാണ് ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത. മനുഷ്യരുടെ ചെറിയ തെറ്റുകളെയും മറവികളെയും കരുണയോടും മനസ്സിലാക്കലോടും കൂടി സ്വീകരിക്കാൻ പഠിപ്പിക്കുന്നതാണ് ജപ്പാനിലെ പ്രശസ്തമായ ‘റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്’.
2017ൽ ജാപ്പനീസ് സംവിധായകനും നിർമാതാവുമായ ഷിറോ ഓഗുൻ മുന്നോട്ട് വെച്ച ആശയമായിരുന്നു ‘റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്’. ഇവിടെ സർവീസ് ചെയ്യുന്നവരിൽ പലരും ഡിമെൻഷ്യ ബാധിച്ച മുതിർന്നവരാണ്. അവർക്ക് ഓർഡറുകൾ ശരിയായി ഓർമ്മിക്കാൻ സാധ്യതയില്ലാത്തതിനാൽ, ചിലപ്പോൾ ഉപഭോക്താക്കൾക്ക് അവർ ആവശ്യപ്പെട്ടതല്ലാത്ത ഭക്ഷണം ലഭിക്കാം.
എന്നാൽ റെസ്റ്റോറന്റിൽ എത്തുന്നവർക്ക് ഇത് മുൻകൂട്ടി അറിയിച്ചിരിക്കും. അതിനാൽ തെറ്റായ ഓർഡറുകൾ പോലും സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു വ്യത്യസ്ത ഡൈനിംഗ് അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ് സന്ദർശിച്ചാൽ അതിഥികൾ ഏറെ സന്തോഷത്തോടെ ഭക്ഷണവും മറ്റും ആസ്വദിക്കുന്നത് കാണാൻ സാധിക്കും. വെയ്റ്റർമാർ ഭക്ഷണം മാത്രമല്ല ചിലപ്പോൾ മാറ്റിത്തരുക. അവർ വെയ്റ്റർമാരാണ് എന്ന വസ്തുതപോലും ചിലപ്പോൾ മറന്നുപോകാറുണ്ട്. ചിലപ്പോൾ അവർ അതിഥികളാണ് എന്ന് വിചാരിച്ച് അതിഥികളോട് ഓർഡർ എടുക്കാൻ ആവശ്യപ്പെടും. ഇതെല്ലാം പ്രതീക്ഷിച്ചു മാത്രമാണ് അതിഥികൾ എത്താറുള്ളത്.
ഈ ആശയത്തിന്റെ പ്രധാന ലക്ഷ്യം ഡിമെൻഷ്യയെക്കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണ്. ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് സമൂഹത്തിൽ സജീവമായി പങ്കാളികളാകാൻ കഴിയുമെന്നും, ചെറിയ സഹായവും മനസ്സിലാക്കലും നൽകിയാൽ അവർക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകുമെന്നും ഈ റെസ്റ്റോറന്റ് തെളിയിക്കുന്നു.
‘റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്’ ഒരു സാധാരണ ഭക്ഷണശാല മാത്രമല്ല. അത് സഹാനുഭൂതിയും സഹിഷ്ണുതയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യവും ഓർമ്മിപ്പിക്കുന്ന ഒരു സാമൂഹിക പരീക്ഷണമാണ്. ഈ വ്യത്യസ്ത ആശയം സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടി. പല രാജ്യങ്ങളിലും ഇതേ മാതൃകയിൽ പോപ്പ്-അപ്പ് റെസ്റ്റോറന്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഒരു തെറ്റായ ഓർഡർ പോലും ചിലപ്പോൾ നമ്മെ മനുഷ്യത്തിൻ്റെ വലിയ പാഠം പഠിപ്പിക്കാം എന്നതാണ് ഈ ജപ്പാൻ റെസ്റ്റോറന്റിന്റെ വലിയ സന്ദേശം.
ASSOCIATION
മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ ഹിന്ദു മലയാളി സംഘടനകളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിലെ ജെയിന് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ നേതൃത്വത്തെ ഐക്യ കണ്ഠേന തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: രാധേഷ് നായര്‍
സെക്രട്ടറി: അശോക് കുമാര്‍
ട്രഷറര്‍: അനുരാജ് രാജന്
വൈസ് പ്രസിഡന്റ്: ദീപ ആസാദ്
ജോയിന്റ് സെക്രട്ടറി: രഞ്ജിത് പിള്ള
ജോയിന്റ് ട്രഷറര്‍: രാജേഷ് രാഘവന്
കൂടാതെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ധനേഷ് ശ്രീധര്‍, അനീഷ് റോണ്‍, രാജു മുത്തുസ്വാമി, കൃഷ്ണദാസ്, ലിജി ലജീഷ്, രേഷ്മ പ്രഭാകര്‍, ദിനേശ് ഡി കെ, ജയകൃഷ്ണന്, അനൂപ് കെ എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 2026-2027 വര്‍ഷങ്ങളിലെ പ്രധാന പരിപാടികള്‍ ആസൂത്രണം ചെയ്തു. വിഷു മഹോത്സവം, ഓണം, ശ്രീകൃഷ്ണ ജയന്തി, ദീപാവലി, നവരാത്രി, ധനുമാസ തിരുവാതിര, യുകെയിലെ തന്നെ ഏറ്റവും വലിയ മകരവിളക്കുത്സവം, ശിവരാത്രി എന്നിവയ്ക്ക് പുറമെ മാസം തോറും നടത്തുന്ന ഭജനുകള്‍, കുട്ടികള്‍ക്കായുള്ള ഗുരുകുലം ആക്ടിവിറ്റീസ് എന്നിവ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷത്തെ എല്ലാ പരിപാടികളും വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ കുടുംബാംഗങ്ങളോടും യോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്നും ഏവരുടെയും സജീവമായ സഹകരണവും പിന്തുണയും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാധേഷ് നായര്‍ (പ്രസിഡന്റ് ) 07815819190)
അശോക് കുമാര്‍ (സെക്രട്ടറി ) 07767744423
യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍.ആര്.ഐകളും ഒ.സി.ഐ സ്റ്റാറ്റസ് ഉള്ളവരുമായ പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ ടി.പി രാമകൃഷ്ണന് എം.എല്‍.എ, യു.ഡി.എഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മറ്റി ചെയര്മാന് ശ്രീ. ബെന്നി ബഹനാന് എം.പി, എന്‍.ഡി.എ മുന്നണിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കാണ് യുക്മ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്നണി നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി വിവിധ മുന്നണികള്‍ക്കായി അതത് രാഷ്ട്രീയ മുന്നണി നേതാക്കളുമായി ബന്ധമുള്ള യുക്മ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഡോ. ബിജു പെരിങ്ങത്തറ, സി.എ ജോസഫ്, സുജു ജോസഫ് (എല്‍.ഡി.എഫ്), വര്‍ഗ്ഗീസ് ഡാനിയേല്‍, സണ്ണിമോന്‍ മത്തായി, ജിപ്സണ്‍ തോമസ് (യു.ഡി.എഫ്), മനോജ്കുമാര്‍ പിള്ള, അബ്രാഹം പൊന്നുംപുരയിടം, ജോണ്‍ വടക്കേമുറി (എന്‍.ഡി.എ). എന്നിവര്‍ക്കാണ് ഈ നിര്‍ദ്ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി ചുമതല നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ യുക്മ ദേശീയ മിഡ്ടേം ജനറല്‍ ബോഡിയില്‍ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ സ്മിതാ തോട്ടം, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ജെയ്സണ്‍ ചാക്കോച്ചന്, ബിജു പീറ്റര്‍, സുരേന്ദ്രന് ആരക്കോട്ട്, ജോര്‍ജ്ജ് തോമസ്, ബെന്നി അഗസ്റ്റിന് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത്.
പ്രവാസി സമൂഹം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്കുന്ന സംഭാവന വളരെ വലുതാണെന്നും അവരുടെ നിക്ഷേപങ്ങള്‍ പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ മേഖല, ചെറുകിട വ്യവസായങ്ങള്‍ എന്നിവയിലേക്ക് എത്തുന്നുവെന്നും യുക്മ കത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വിദേശവിനിമയ വരുമാനവും നിക്ഷേപങ്ങളും കേരളത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണായകമാണെന്നും സംഘടന ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ അടുത്തകാലത്ത് പ്രവാസികളുടെ ഭൂമി, വീടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയ ആസ്തികള്‍ സംബന്ധിച്ച് അനധികൃത ഇടപാടുകള്‍, വ്യാജ രജിസ്ട്രേഷന്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, അനധികൃത മ്യൂട്ടേഷന്, ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ പരാതികള്‍ വര്‍ധിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ “കേരള എന്‍.ആര്.ഐ & ഒ.സി.ഐ ആസ്തി സംരക്ഷണ നിയമം” രൂപീകരിക്കുമെന്ന് 2026 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുക്മ മുന്നണികളോട് ആവശ്യപ്പെട്ടു.
നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്:
ഓരോ ജില്ലയിലും എന്‍.ആര്.ഐ/ഒ.സി.ഐ ആസ്തി സംരക്ഷണ സെല്‍ രൂപീകരിക്കല്‍
ആസ്തി കൈമാറ്റത്തിന് മുമ്പ് ഡിജിറ്റല്‍ അലര്‍ട്ട് സംവിധാനം
രജിസ്ട്രേഷന് സമയത്ത് ബയോമെട്രിക്, വീഡിയോ സ്ഥിരീകരണം
പ്രവാസി ആസ്തി തര്‍ക്കങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് ട്രൈബ്യൂണല്‍
എന്‍.ആര്.ഐ/ഒ.സി.ഐ പരാതികള്‍ക്ക് പ്രത്യേക പോലീസ് പ്രോട്ടോക്കോള്‍
സഹകരണ ബാങ്കുകളില്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍
അതേസമയം ബാങ്കിംഗ്, വിദേശവിനിമയം, ഓഹരി വിപണി, പൗരത്വം തുടങ്ങിയ യൂണിയന് ലിസ്റ്റ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള ശുപാര്‍ശകളും യുക്മ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് എന്‍.ആര്.ഐ അക്കൗണ്ടുകളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിത അലര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര രജിസ്ട്രി, ഒ.സി.ഐ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള സ്വത്ത് ഇടപാടുകള്‍ക്ക് അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രവാസികള്‍ കേരളത്തിലേക്ക് എത്തിക്കുന്ന വിദേശവിനിമയം സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തിയുടെ അടിസ്ഥാനമാണെന്നും അവരുടെ ആസ്തി സംരക്ഷണം സാമൂഹിക സുരക്ഷ മാത്രമല്ല, സാമ്പത്തിക ആവശ്യകതയുമാണ് എന്നും യുക്മ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആവശ്യമായാല്‍ വിശദമായ നിയമ രൂപരേഖ തയ്യാറാക്കി നല്‍കാനും നയചര്‍ച്ചകളില്‍ പങ്കെടുക്കാനും യുക്മ തയ്യാറാണെന്ന് സംഘടന അറിയിച്ചു. യു.കെയിലെ വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായി അലക്സ് വര്‍ഗ്ഗീസ്, സുനില്‍ ജോര്‍ജ്ജ്, ഷാജി വരാക്കുടി, ജോബിന് ജോര്‍ജ്, അമ്പിളി സെബാസ്റ്റ്യന്‍, ജോഷി തോമസ്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.
ലണ്ടൻ: യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും നാളെ ലണ്ടനിലെ ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയം വേദിയാകും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു മുഖ്യാതിഥിയായി യുക്മ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ പങ്കെടുക്കും. നിരവധി പ്രഗത്ഭരായ ഗായകരും, നർത്തകരും ചേർന്ന് ഒരുക്കുന്ന സംഗീത-നൃത്ത വിരുന്നിൽ രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, നിരവധി ഭാഷാ ചിത്രങ്ങളിലൂടെ അഭിനയ മികവിൽ സിനിമാ ലോകം കീഴടക്കുകയും ചെയ്ത സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുന്നതാണ്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി പത്തുവരെ നീളും.
7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ സ്വാഗതം ആശംസിക്കും. കോർഡിനേറ്റർമാരായ സണ്ണിമോൻ മത്തായി ഉദ്ഘാടന പ്രസംഗം നടത്തുകയും, ഒ.എൻ.വി & എസ്.പി.വി അനുസ്മരണം പ്രശസ്ത എഴുത്തുകാരിയും, അവതാരകയുമായ രശ്മി പ്രകാശും നടത്തും. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.
കോർഡിനേറ്റർമാരായ ഡോ. ശിവകുമാർ, മനോജ് തോമസ്, കെവിൻ കോന്നിക്കൽ, ലൂബി മാത്യൂസ് എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരാവും. 7 ബീറ്റ്സ് വേദിയിൽ പ്രമുഖ അതിഥികളായി സുജു കെ ഡാനിയൽ (ഐഒസി പ്രസിഡണ്ട്), അഡ്വ. ഫ്രാൻസിസ് മാത്യു ( ലോ & ലോയേഴ്സ് സോളിസിറ്റേഴ്സ് ), 7 ബീറ്റ്സ് സംഗീതോത്സവം മുൻവർഷ കോർഡിനേറ്ററും, കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ പ്രതിനിധിയുമായ അബ്രാഹം ലൂക്കോസ്, ജെയ്സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ), യൂജിൻ തോമസ് (ബെഡ്ഫോർഡ് മാർസ്റ്റൺ കേരള അസോസിയേഷൻ പ്രസിഡണ്ട്), ജോബിൻ ജോർജ് (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട്) എന്നിവർ പങ്കുചേരും.
പ്രോഗ്രാം സ്പോൺസേഴ്സായ ഷാൻ (ഷാൻ പ്രോപ്പർട്ടീസ്), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ് ), റെജുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്), നോർഡി ജേക്കബ് (ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി), സജി ചാക്കോ (ഐഡിയൽ സോളിസിറ്റർസ്) എന്നിവർ സംഗീതോത്സവ വേദിയിൽ സാന്നിദ്ധ്യമരുളും.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. കൂടാതെ നവരുചി റെസ്റ്റോറന്റ് ലണ്ടൻ, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഫ്രണ്ട്സ് മൂവേഴ്സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്സ് , സീകോം അക്കൗണ്ടൻസി എന്നിവരും 7 ബീറ്റ്സ് ചാരിറ്റി ഇവന്റിൽ പ്രായോജകരാണ്. സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി, ഫ്രണ്ട്സ് ഓഫ് ഈസ്റ്റ് ലണ്ടൻ, വൺ ആർക് യു കെ , റേഡിയോ ലൈം എന്നിവർ സംഗീതോത്സവത്തിന് ഊർജ്ജവും സഹായവുമായി പിന്നണിയിൽ ഉണ്ടാവും.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്. പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിലെ കലാസദസ്സിനായി ഹോൺചർച്ചിൽ ഒരുക്കുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ഹോൺചർച്ചിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
The Campion School, Wingletye Lane, Hornchurch, London, RM11 3BX
ഗ്രേറ്റ് യാർമൗത് : യു.കെയിലെ ശ്രദ്ധേയവും സജീവവുമായ മലയാളി സംഘടനകളിലൊന്നായി,കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഗ്രേറ്റ് യാർമൗത് മലയാളി അസോസിയേഷൻ (GYMA) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രേറ്റ് യാർമൗതിലെ പ്രശസ്തമായ ഓർമിസ്റ്റൺ വെഞ്ച്വർ അക്കാഡമിയിൽ വെച്ച് നടന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഏകകണ്ഠേന തിരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി എബിസൺ തോമസ്, വൈസ് പ്രസിഡന്റായി സിജി ബ്ലിന്റോ, സെക്രട്ടറിയായി ജെയ്നി ടിജു, ജോയിന്റ് സെക്രട്ടറിയായി ജെസ്മിൻ തങ്കച്ചൻ, ട്രഷററായി ഇന്ദ്രദേവ് പിള്ളൈ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി സ്നേഹമോൾ ജെയിംസ് (ആർട്സ് സെക്രട്ടറി), അഗസ്റ്റിൻ ജോസഫ് (സ്പോർട്സ് സെക്രട്ടറി),ബിൻഡ്സൺ ഭാസ്കർ (മീഡിയ & കൾച്ചറൽ കോഓർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കും.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഖിൽ ശേഖർ (സ്പോർട്സ് കോഓർഡിനേറ്റർ), അനീഷ് ബാബു അജയ്കുമാർ (ഹോസ്പിറ്റാലിറ്റി കോഓർഡിനേറ്റർ), അഫിജിത്ത് ജോർജ് (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ ബിൽജി പി തോമസ്, വിപിൻ അഗസ്റ്റിൻ , ലിജോ ജോസ്, സ്റ്റെഫി ജിജോ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മിറ്റിയിൽ പ്രവർത്തിക്കും.
ഗ്രേറ്റ് യാർമൗത് മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും അവരുടെ സാംസ്കാരിക പൈതൃകം നിലനിർത്തുകയും ചെയ്യുന്നതിനായി GYMA വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഓണം, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയിലൂടെ സംഘടന സമൂഹജീവിതത്തിൽ സജീവമായ പങ്കുവഹിക്കുന്നു.
യുവജനങ്ങൾക്കും കുട്ടികൾക്കും കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്നതിൽ സംഘടന പ്രത്യേക ശ്രദ്ധ പുലർത്തുന്നു. കൂടാതെ സമൂഹ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന നിരവധി സാമൂഹിക പ്രവർത്തനങ്ങളും GYMAയുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെടുന്നു.
കഴിഞ്ഞ വർഷങ്ങളിലായി സംഘടനയെ മുന്നോട്ട് നയിച്ച മുൻ ഭരണസമിതികളുടെ സേവനങ്ങളെ പുതിയ കമ്മിറ്റി നന്ദിയോടെ സ്മരിക്കുകയും, എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ GYMAയെ കൂടുതൽ ശക്തമായ ഒരു കൂട്ടായ്മയായി മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭരണസമിതിക്ക് ഗ്രേറ്റ് യാർമൗത്തിലെ മലയാളി സമൂഹത്തിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും ആശംസകൾ നേർന്നു.
SPIRITUAL
സെവന്ത് ബീച്ചിലെ വില്ലേജ് ഹാളില്‍ നടന്ന പാരിഷ് ഡേയും 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഇടവക വിശ്വാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ഇടവക വികാരി റവ. ഫാ. സജി എബ്രഹാം കൊച്ചേത്ത്, റവ ഫാദര്‍ ജെറിന് ടി രാജു, ട്രസ്റ്റി അപ്പൂ മണലിത്തറ, സെക്രട്ടറി ജോസഫ് , ആശംസകള്‍ ഏകി. പൊതുയോഗം പ്രത്യേകം തിരഞ്ഞെടുത്ത പ്രോഗ്രാം കോഡിനേറ്റര്‍മാരുടെയും( സുനോജ്, സജി, പ്രിന്‍സി, ജിപ്പു, രാജന്, വിനോദ്, ടിജൂ ) എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗങ്ങളുടെയും (സജി, ടിറ്റു,സുരേഷ്, സുനില്‍, ഹിന്ടോ) നേതൃത്വത്തിലാണ് വിജയകരമായി കൊണ്ടാടിയത്.
ബ്രിസ്റ്റോള്‍ ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിലെ വികാരി റവറന്റ് ഫാദര്‍ സജി മാത്യു വിശിഷ്ടാതിഥിയായി ഉള്ള പൊതുസമ്മേളനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളും മാറ്റുകൂട്ടി.
ലോക പ്രശസ്ത വചന പ്രഘോഷകന് ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ ആത്മീയനേതൃത്വം നല്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ 10 വരെ (ചൊവ്വ മുതല്‍ വെള്ളി) ടീനേജുകാര്‍ക്കായി സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍, താമസിച്ചുള്ള ധ്യാനം നടത്തുന്നു. ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന് തുടരുന്നു. കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുശ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും. 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org/register എന്ന വെബ്സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
THE BRIARS YOUTH CENTRE, MATLOCK, DERBYSHIRE, DE4 5BW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സാജു വര്‍ഗീസ് 07809 827074
തോമസ് 07877 508926
സില്‍ബി സാബു 07882 277268
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഏപ്രിൽ മാസം 10 മുതൽ 12 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും 'റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.
'അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം 147:3)
ദൈവീക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ഏപ്രിൽ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org
Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA
SPECIAL REPORT
ഏതുനിമിഷവും ഇറാനില്‍ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയേക്കാം എന്ന ഭീതിയിലാണ് ഇസ്രയേലി ജനങ്ങള്‍. അതുകൊണ്ടുതന്നെ, 'ഇപ്പോൾ കുളിക്കുന്നത് സുരക്ഷിതമാണോ, എപ്പോഴാണ് കുളിക്കാൻ ഏറ്റവും നല്ല സമയം' എന്നൊക്കെ പറഞ്ഞുതരാൻ ഒരു പുതിയ ആപ്പ് ഇസ്രയേല്‍ തന്നെ വികസിപ്പിച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സംവിധാനത്തെ കുറിച്ച് വിശദമായി അറിയാം.
എതിര് രാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാൽ ഏതൊരാള്‍ക്കും സുരക്ഷിത മുറിയിലോ ബോംബ് ഷെൽട്ടറിലോ എത്താൻ കുറഞ്ഞത് 30 മുതൽ 90 സെക്കൻഡ് വരെ വേണം. കുളിക്കുന്നതിനിടെയാണ് ആക്രമണമെങ്കിൽ നനഞ്ഞ ശരീരത്തോടെ പുറത്തേക്ക് ഓടാൻ കഴിയില്ലല്ലോ. ഈ സാഹചര്യത്തിലാണ് ഇസ്രയേലികളെ സഹായിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'ഇപ്പോള്‍ കുളിക്കാൻ സുരക്ഷിതമാണോ?' എന്ന് ചോദിച്ചാൽ, ഡാറ്റ പരിശോധിച്ച് ആ സമയം ഇറാന്റെ ആക്രമണ സാധ്യതയുണ്ടോയെന്ന് ഈ ആപ്പ് മറുപടി നൽകുമെന്നാണ് വിവരങ്ങള്‍.
'Can I Shower' എന്നാണ് ഈ വെബ്സൈറ്റിന്റെയും ആപ്പിന്റെയും പേര് എന്ന് ടൈംസ് ഓഫ് ഇസ്രയേലിനെ ഉദ്ദരിച്ച് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. കുളിക്കാന്‍ ഏറ്റവും സുരക്ഷിതമായ സമയം ഇസ്രയേലികള്‍ക്ക് ഈ ആപ്പ് പറഞ്ഞുനല്‍കും. എന്നാല്‍ ഈ ആപ്പ് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഒരു ഉറപ്പും അതിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ല. എങ്കിലും ഈ ആപ്പ് ആളുകള്‍ക്ക് സഹായകമാണ് എന്നാണ് വാര്‍ത്ത.
യുദ്ധമേഖലകളില്‍ സാങ്കേതികവിദ്യയെ എത്രത്തോളം പ്രാധാന്യത്തോടെ ഇക്കാലത്ത് ഉപയോഗപ്രദമാക്കുന്നു എന്നതിന് ഉദാഹരണമാണ് 'ഷവര്‍ ആപ്പ്'. സ്റ്റാര്‍ട്ടപ്പ് രാഷ്ട്രം എന്ന വിശേഷണമുള്ള ഇസ്രയേല്‍ ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രസിദ്ധമാണ്. വ്യോമാക്രമണങ്ങളെ കുറിച്ച് റിയല്‍ടൈം അലര്‍ട്ടുകള്‍ നല്കുന്ന ഹോം ഫ്രണ്ട് കമാന്‍ഡ്, റെഡ് അലര്‍ട്ട് പോലുള്ള ആപ്പുകള്‍ ഇതിന് ഉദാഹരണമാണ്.
'കാൻ ഐ ഷവർ?' എന്ന ടൂൾ സോഷ്യൽ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. സംഘര്‍ഷങ്ങള്‍ ദൈനംദിന ജീവിതം തടസപ്പെടുത്തുമ്പോള്‍ അതിനെ സമര്‍ഥമായി മറികടക്കാനുള്ള വഴിയാണ് ഇത്തരം ആപ്പുകള്‍ എന്നാണ് ഉപയോക്താക്കളുടെ പ്രശംസ. 'ഞാൻ ഇപ്പോൾ കുളിക്കണോ?' എന്ന് ഒരു ആപ്പ് തീരുമാനിക്കുന്ന ലോകം ഇസ്രയേലില്‍ മാത്രമാണുള്ളത് എന്നായിരുന്നു ഒരാളുടെ പ്രതികരണം.
CINEMA
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് മേഖലയാണ് സിനിമയും ക്രിക്കറ്റും. ഈ രണ്ടു മേഖലകളിലും കഴിവ് തെളിയിച്ച യുവതാരങ്ങളാണ് സഞ്ജു സാംസണും ബേസില്‍ ജോസഫും. ഇരുവരും സൗഹൃദം ഏവരും വളരെ സന്തോഷത്തോടെ നോക്കികാണുന്ന ഒന്നാണ്. ടി20 വേള്‍ഡ് കപ്പ് നടക്കുന്ന അഹമ്മദാബാദ് നരേന്ദമോദി സ്റ്റേഡിയത്തില്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുകയാണ് ബേസില്‍. ലോകകപ്പ് കിരീടവുമായി സഞ്ജുവും ബേസിലും ഒരുമിച്ചു നില്ക്കുന്ന മുഹൂര്‍ത്തത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ് എന്ന കമന്റുകളാണ് ആ ചിത്രത്തിന് താഴെ.
ടി 20 വേള്‍ഡ് കപ്പ് തിരുവനന്തപുരത്ത് വച്ച് നടന്നപ്പോഴും സഞ്ജുവിന് പിന്തുണയുമായി ബേസില്‍ എത്തിയിരുന്നു. അന്ന് സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഇന്നിങ്ങ്സുകളായിരുന്നു സഞ്ജുവിന്റേത്.
ആ മാസ്മരിക പ്രകടനങ്ങള്‍ ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതാണെന്നാണ് ബേസില്‍ പറഞ്ഞത്. ഇത് സഞ്ജുവിന്റെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമാണെന്നാണ് അന്ന് ബേസില്‍ പറഞ്ഞു.
ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും നിലം പരിശാക്കി 46 പന്തില്‍ 89 റണ്‍സ് ആണ് സഞ്ജു ഇന്ന് നേടിയത്. ഈ ലോകകപ്പില്‍ മാത്രം 300ലധികം റണ്‍സ് നേടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് ആണ് സഞ്ജു നേടിയത്.
വിവാദങ്ങള്‍ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ റഫീഖിനോട് മാറി നില്ക്കാന് മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടന് റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.
സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം. അതേസമയം വിവാദത്തില്‍ റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്‍ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടത്.
''നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'' എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നടന് റഫീഖിനെ ഫോണില്‍ വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.
സര്‍ക്കാര്‍ പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവന. 'വീണ്ടും തുടരും, നമ്മള് തുടരും' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. 'സെറ്റല്ലേ…നമ്മളീ യാത്ര തുടരും' എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. റാപ്പര്‍ വേടന് ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. 'കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്. 2021ലും എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'അന്തിവിണ്ണില്‍ അമ്പിളിക്കല' എന്ന ഗാനമായിരുന്നു അത്. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.
NAMMUDE NAADU
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. 256 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിനെ ഇന്ത്യൻ ബൗളർമാർ 19 ഓവറിൽ 159 റൺസിന് പുറത്താക്കി.
ഓപ്പണർ സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി ഇന്നിംഗ്സിന്റെ കരുത്തായി. 5 ഫോറും 8 സിക്സും ഉൾപ്പെട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഇന്ത്യൻ സ്കോറിനെ 250 കടത്തി. അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസും ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി സഞ്ജുവിന് മികച്ച പിന്തുണ നൽകി. അവസാന ഘട്ടത്തിൽ ശിവം ദുബെ 8 പന്തിൽ 26 റൺസ് നേടി ഇന്ത്യയെ 255 എന്ന വലിയ സ്കോറിലെത്തിച്ചു. ന്യൂസിലാൻഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
256 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ടിം സെയ്ഫർട്ട് 26 പന്തിൽ 52 റൺസ് നേടി പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർക്ക് വലിയ സംഭാവന നൽകാൻ കഴിഞ്ഞില്ല. നായകൻ മിച്ചൽ സാന്റ്നർ 35 പന്തിൽ 43 റൺസ് നേടി പൊരുതി നോക്കി.ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് നേടി മത്സരത്തിലെ മികച്ച ബൗളറായി തിളങ്ങി. അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.
സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്.
സൗദിയിലെ അല്‍-ഖര്‍ജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇന്ന് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇറാന് ക്ഷമ ചോദിച്ചിട്ടും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം തുടരുകയാണ്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ബര്‍ഷയിലുണ്ടായ ആക്രമണത്തില്‍ പാകിസ്താന് സ്വദേശിയാണ് കൊല്ലപ്പെട്ടത്. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു. ബഹ്റൈനിലെ മനാമയില്‍ ഒരു കെട്ടിടത്തിന് കേടുപാടുണ്ടായി.
Channels
ഒറ്റയ്ക്ക് ജീവിച്ചു മടുത്തു.. ഒരു കൂട്ടു വേണമെന്ന രേണു സുധിയുടെ പോസ്റ്റിന് പിന്നാലെ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഇട്ട പോസ്റ്റിന് മറുപടിയുമായി രേണു സുധി. രേണു സുധിയെ താൻ വിവാഹം കഴിക്കില്ലെന്നാണ് സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിന് താഴെ നിരവധി പേർ ട്രോളുമായി രംഗത്തെത്തിയിരുന്നു. സന്തോഷ് വർക്കിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് രേണു സുധി നൽകുന്നത്.
“അതെയ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചാലും ആരെ കെട്ടിയാലും.. ആറാട്ടണ്ണാ..നിങ്ങളേ മാത്രം ഞാൻ കല്യാണം കഴിക്കത്തുമില്ല. നിങ്ങളേ കല്യാണം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല”, എന്നായിരുന്നു ആറാട്ടണ്ണന് രേണു സുധിയുടെ മറുപടി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു രേണുവിന്റെ പ്രതികരണം.
“ഞാൻ ഒരിക്കലും രേണു സുധിയെ കല്യാണം കഴിക്കില്ല. കാരണം എനിക്ക് താല്പര്യം ഇല്ല”, എന്നായിരുന്നു സന്തോഷ് വർക്കി മാർച്ച് 4ന് ഫേസ് ബുക്കിൽ പങ്കിട്ട കുറിപ്പ്. വൻ ട്രോളുകളായിരുന്നു ഇതിന് താഴെ വന്നത്. “രേണു സുധിയ്ക്ക് പിന്നെ നിന്നെ കെട്ടാൻ താല്പര്യമാണല്ലോ”, എന്നാണ് പരിഹാസ്യ രൂപേണ വന്ന ചില കമന്റുകൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും ഒരു കൂട്ട് വേണമെന്നും തുറന്നു പറഞ്ഞ് രേണു സുധി എത്തിയിരുന്നു. ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന എന്നെ നോക്കുന്ന എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..”, എന്നായിരുന്നു രേണുവിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ആയിരുന്നു സന്തോഷ് വർക്കിയുടെ പോസ്റ്റ് വന്നത്.
ആറ്റുങ്കാല്‍ പൊങ്കാലയുടെ പേരിലുള്ള വിദ്വേഷ കമന്റുകളോട് പ്രതികരിച്ച് നടി റെനീഷ റഹ്മാന്. പൊങ്കാലയിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റെനീഷ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം തന്നെ താരത്തിന് നേരിടേണ്ടി വന്നു. നടിയുടെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു കമന്റുകള്‍. ഇതോടെയാണ് റെനീഷ മറുപടിയുമായെത്തിയത്.
പൊങ്കാല ദിവസത്തേക്കാള്‍ തിരക്ക് തന്റെ കമന്റ് ബോക്സിലുണ്ടെന്നാണ് റെനീഷ പറയുന്നത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്ന താരം താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറയുന്നു. വിശ്വാസത്തോടേയും ബഹുമാനത്തോടേയും തന്നെയാണ് പൊങ്കാലയിട്ടതെന്നും താരം പറയുന്നു.
ആ വാക്കുകളിലേക്ക്:
ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. ആറ്റുകാല്‍ ക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആള്ക്കാര് വന്നിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാള്‍ തിരക്കുണ്ട് ഇപ്പോള്‍ എന്റെ ഇന്‍സ്റ്റഗ്രാമിലേയും ഫെയ്സ്ബുക്കിലേയും കമന്റ് സെക്ഷനില്‍ നെഗറ്റീവ് പറയാന്‍ നില്ക്കുന്നവരുടെ ക്യൂവില്‍. എന്ത് മാത്രം നെഗറ്റിവിറ്റിയാണ് എനിക്ക് കിട്ടുന്നതെന്ന് അറിയാമോ? രാവിലെ മുതല്‍ ഞാനിത് കാണുന്നുണ്ട്. ആദ്യം കരുതിയത് അവഗണിക്കാമെന്നാണ്. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമല്ലോ. പക്ഷെ ഇത് കൂടിക്കൂടി വരികയാണ്. രണ്ട് മൂന്ന് കമന്റുകള്‍ എനിക്ക് ഡിലീറ്റ് ചെയ്യേണ്ടിയും വന്നു.
ഞാന്‍ ചെയ്തത് തെറ്റല്ല എന്ന് വിശ്വസിക്കുന്നിടത്തോളം കാലം ആരെന്ത് പറഞ്ഞാലും പ്രശ്നമല്ല, എന്നെ ബാധിക്കാനും പോകുന്നില്ല. പക്ഷെ വീട്ടുകാര്‍ കണ്ട് വേദനിക്കേണ്ടെന്ന് കരുതി മൂന്ന് കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു. എന്നിട്ടും നില്ക്കുന്നില്ല. അതിനാല്‍ മറുപടി കൊടുക്കണം എന്ന് കരുതി.
ഒരു വിഭാഗം പറയുന്നത് എനിക്ക് ജോലിയില്ലെന്നും അതിനാല്‍ അറ്റന്ഷന് കിട്ടാന്‍ വേണ്ടിയുള്ള പ്രഹസനം ആണെന്നാണ്. രണ്ടാമതൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടേയും ബഹുമാനത്തോടേയും ചെയ്തതല്ല, വെറും ഷോ ഓഫ് ആണെന്നാണ്. ഇവര്‍ക്കൊരു മറുപടി കൊടുക്കണമെന്ന് തോന്നി.
ആദ്യം പറഞ്ഞവരോട്, എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ സുഖമോ ദേവി സീരിയല്‍ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തില്‍ ചെമ്പരത്തി എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. 30 ദിവസമല്ലേയുള്ളൂ ഒരു മാസത്തില്‍. ആ മുപ്പത് ദിവസവും എനിക്ക് വര്‍ക്കുണ്ട്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രാം കൊളാബ്, പ്രൊമോഷന് വിഡിയോ, ഉദ്ഘാടനങ്ങള്‍, വ്ളോഗിങ് എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്. നല്ല രീതിയിലൊരു കുടുംബം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ആദ്യം പറഞ്ഞ ആളുകള്‍ക്കുള്ള ഉത്തരം ആയല്ലോ.
രണ്ടാമത് പറഞ്ഞവരോട്, ഞാന്‍ 12 വര്‍ഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയത്തിലാണ്. അറിയുന്നവര്‍ക്കറിയാം ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഗായത്രി മന്ത്രവും ഭഗത്ഗീതയും ഹനുമാന് ചാലിസയുമൊക്കെ വച്ചിട്ടാണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പള്ളിയില്‍ പോകുമ്പോള്‍ കിട്ടുന്ന പോസിറ്റിവിറ്റി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്. നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയും തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്.
ചിലര്‍ പറയുന്നുണ്ട് അത്രയും നല്ലൊരു വേളയില്‍ പോയി ഞാനതിനോട് അനാദരവ് കാട്ടിയെന്നും കുളമാക്കിയെന്നും. ഞാന്‍ പൊങ്കാലയിടാന്‍ പോകും മുമ്പ് പലരോടും ചോദിച്ചു എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന്. അവരെല്ലാം പറഞ്ഞത് ജാതി-മത-വര്‍ണഭേദമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീയ്ക്കും മനസും ശരീരവും ശുദ്ധമാണെങ്കില്‍ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. അതെല്ലാം പിന്തുടര്ന്ന് മനസും ശരീരവും ശുദ്ധമാക്കി വിശ്വാസത്തോടെ തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്. ഞാനൊരു അനാദരവും കാണിച്ചിട്ടില്ല. ചെയ്യാറുമില്ല.
തിരുവനന്തപുരത്തേക്ക് എഴെട്ട് വര്‍ഷമായി സീരിയലിന് വേണ്ടി ഞാന്‍ വരാന്‍ തുടങ്ങിയിട്ട്. ഫ്രീ ടൈം കിട്ടുമ്പോള്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളെല്ലാം അമ്പലത്തില്‍ തൊഴാന്‍ പോകാറുണ്ട്. ഞാന്‍ പോകാറില്ലായിരുന്നു. എനിക്ക് വിശ്വാസമുണ്ട്, തൊഴണമെന്ന ആഗ്രഹവുമുണ്ട്. എന്നിട്ടും പോകാത്തത് അവരുടെ വിശ്വാസം അന്യമതത്തിലുള്ളവര്‍ക്ക് പ്രവേശനം ഇല്ല എന്നതാണ്. അതിനെ ബഹുമാനിക്കുന്നു. ഞാന്‍ പുറത്തു നിന്നും അതിലൂടെ പാസ് ചെയ്തു പോകുമ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. ഞാന്‍ പള്ളി കണ്ടാലും അമ്പലം കണ്ടാലും, ഒരു ആംബുലന്‍സ് പാസ് ചെയ്താലും പ്രാര്‍ത്ഥിക്കാറുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് ആരും എന്നോട് പറഞ്ഞിട്ടുമില്ല.
മനുഷ്യനെ ബഹുമാനിക്കണമെന്നും, നല്ലകാര്യം ചെയ്താല്‍ അതിനെ ബഹുമാനിക്കണമെന്നുമാണ് ഞാന്‍ കേട്ട് വളര്‍ന്നത്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി? എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെയല്ലേ. മനുഷ്യന് നന്നായി ജീവിക്കാനും സഹജീവികളോട് സ്നേഹവും ആദരവും കാണിച്ച് മുന്നോട്ട് പോകാനല്ലേ എല്ലാ മതവും പറയുന്നത്. എന്തിനാണ് ഇതിനിടയ്ക്ക് ഇത്രമാത്രം നെഗറ്റിവിറ്റി. പ്രത്യേകിച്ച് ഫെയ്സ്ബുക്കില്‍. തുറക്കാന്‍ പറ്റില്ല.
എന്നെ ഞെട്ടിക്കുന്നൊരു കാര്യം, നോമ്പിന്റെ തുടക്കസമയത്ത് ഹിന്ദു കുടുംബത്തില്‍ നിന്നുള്ളൊരു ചേച്ചി ഒരു വിഡിയോ ചെയ്തു. ജീവിതത്തില്‍ ആദ്യത്തെ നോമ്പിനെക്കുറിച്ച്. ഭയങ്കര പോസിറ്റീവ് വൈബുള്ളൊരു വിഡിയോയാണ്. അതിന്റെ കമന്റ്സ് നോക്കുമ്പോള്‍ ഇതായിരിക്കണം നമ്മുടെ കേരളം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പോസിറ്റീവ് കമന്റുകളാണ്. ഒരു നെഗറ്റീവ് കമന്റു പോലും ഞാന്‍ കണ്ടില്ല. പക്ഷെ പത്ത് ദിവസത്തിന് ഇപ്പുറം ഞാനൊരു പൊങ്കാലയിട്ടപ്പോള് എന്തിനാണ് ഇത്ര നെഗറ്റിവിറ്റി?
ഒരാളെ കുത്തിനോവിക്കാനോ മോഷ്ടിക്കാനോ കുത്തിപ്പറിക്കാനോ ഒന്നും ഞാന്‍ നിന്നിട്ടില്ല. 2026 ആയില്ലേ? ആളുകള്‍ക്ക് പലതരത്തിലുള്ള വിശ്വാസവും കാഴ്ചപ്പാടും കാണും. മറ്റുളളവരുടെ സംസ്കാരങ്ങളെ അംഗീകരിക്കുന്നത് തെറ്റാണെന്ന് ഞാനിതുവരെ കേട്ടിട്ടില്ല. എന്റെ വീട്ടുകാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. എല്ലാവരേയും ബഹുമാനിക്കണം സ്നേഹിക്കണം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും ദൈവവും തമ്മില്‍ ആയിക്കോട്ടെ. ഞങ്ങള്‍ തമ്മിലുള്ള കോണ്‍ട്രാക്ട് അല്ലേ ഇത്? നിങ്ങളെന്തിനാണ് ഇത്ര വിഷമിക്കുന്നതും കരയുന്നതും. തെറ്റ് ചെയ്താലും നല്ലത് ചെയ്താലും ബൂമറാംഗ് പോലെ തിരിച്ചുവരുന്നത് നമുക്കല്ലേ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ആളുകളെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ. ഒരൊറ്റ ജീവിതമേയുള്ളൂ.
കേരളം എന്തിനൊയൊക്കെ അഭിമുഖീകരിച്ചു. മഹാമാരി, പ്രളയം, മണ്ണിടിച്ചില്‍, എന്തോരം ദുരന്തങ്ങള്‍ നേരിട്ടു. അപ്പോഴൊക്കെ മനുഷ്യര്‍ ഒറ്റക്കെട്ടായല്ലേ നിന്നിട്ടുള്ളത്. രക്ഷിച്ചതും സഹായിച്ചതും ജാതിയും മതവും നോക്കിയിട്ടാണോ? പിന്നെ എന്തിനാണ് ഒരു പൊങ്കാലയിടുമ്പോള്‍ ഇത്രയും ഭൂകമ്പം? ഇതൊക്കെ കേട്ടിട്ടും നെഗറ്റീവ് പറയണമെന്നുണ്ടെങ്കില്‍ ഞാനാളല്ലപ്പാ, നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോ! അതും നിങ്ങളും നിങ്ങളുടെ കര്‍മയും ആയിക്കോട്ടെ. ബൂമറാംഗ് പോലെ നിങ്ങള്‍ക്ക് തന്നെ വരും.
മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് രേണു. വിവാദമായും വാര്‍ത്തയായുമൊക്കെ രേണുവിന്റെ പേര് എപ്പോഴും സജീവമായി തന്നെ ചര്‍ച്ചകളിലുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടും തളരാതെ മുന്നോട്ട് പോവുകയാണ് രേണു സുധി.
അഭിനയത്തിലും സാന്നിധ്യം അറിയിച്ചുണ്ട് രേണു സുധി. അതേസമയം തന്നെ തേടി വന്ന സീരിയല്‍ അവസരത്തോട് നോ പറഞ്ഞുവെന്നാണ് രേണു പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് താന്‍ എന്തുകൊണ്ടാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം നിരസിച്ചതെന്ന് രേണു പറയുന്നത്.
''എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യമില്ല. എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ താല്പര്യമില്ല. കാരണം എഗ്രിമെന്റില്‍ ഒപ്പിടണം. അത്രയും ദിവസം നമ്മള് അവിടെ ഉണ്ടാവണം. ആ ദിവസങ്ങളിലൊന്നും നമ്മുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാല്‍ ഞാന്‍ ചെയ്യില്ല'', എന്നാണ് രേണു പറഞ്ഞത്.
അതേസമയം രേണുവിനൊപ്പം സോഷ്യല്‍ മീഡിയ താരം ദാസേട്ടന് കോഴിക്കോട് എന്ന ഷണ്മുഖദാസും ഉണ്ടായിരുന്നു. സീരിയലില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദാസേട്ടന്. എങ്കിലും താനും അവസരം നിരസിച്ചിട്ടുണ്ടെന്നാണ് ദാസേട്ടന് പറയുന്നത്. എല്ലാ മാസവും 15 ദിവസം കൊച്ചിയില്‍ ഉണ്ടാകണമെന്നതാണ് ദാസേട്ടന് നിരസിക്കാനുള്ള കാരണമായി പറയുന്നത്. സര്‍ക്കാര്‍ ജോലിക്കാരനാണ് ദാസേട്ടന്.
അതേസമയം, ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആഗ്രഹം പങ്കുവച്ചത്. 'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.'' രേണു സുധി കുറിച്ചു.
ഒറ്റയ്ക്ക് ജീവിച്ച് താൻ മടുത്തെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആഗ്രഹം പങ്കുവച്ചത്. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.’’ രേണു സുധി കുറിച്ചു.
ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പം വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്.
ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു. 2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വർഷത്തോടടുക്കുമ്പോൾ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.
വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെ രേണുവിന് നേരെ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ വീണ്ടും വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇടയ്ക്ക് രേണുവിന്റെ മേക്കോവർ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ താരമാണിന്ന് രേണു സുധി. എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരുന്ന, എന്ത് ചെയ്താലും വൈറലാകുന്ന താരം. അതുകൊണ്ട് തന്നെ രേണുവിന് സോഷ്യല്‍ മീഡിയയില്‍ സ്നേഹത്തോളം തന്നെ വിദ്വേഷവും നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണങ്ങളെ നേരിട്ടു കൊണ്ടാണ് രേണു സുധി ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.
ഇതിനിടെ ഇപ്പോഴിതാ രേണു സുധി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പഴയൊരു ചിത്രമാണ് രേണു പങ്കുവച്ചിരിക്കുന്നത്. 'ജീവിതത്തില്‍ കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് രേണു പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ ചിത്രമാണ് രേണു പങ്കുവച്ചത്.
ചിത്രം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചത് 20,000 ത്തോളം ലൈക്കുകളാണ്. നിരവധി പേര് കമന്റുകളുമായി എത്തിയിട്ടുണ്ട്. 'വിസ്മയത്തുമ്പത്തിലെ നയന്‍താരയെ പോലുണ്ട്' എന്നാണ് ആരാധകരില്‍ നിന്നും ലഭിച്ച ഹിറ്റ് കമന്റുകളിലൊന്ന്.
തളര്‍ത്തുക എന്നതാണ് മറ്റുള്ളവരുടെ ആവശ്യമെങ്കില്‍ , അവര്‍ക്കിടയിലൂടെ തഴച്ചു വളരുക എന്നതായിരിക്കണം രേണുവിന്റെ ധര്‍മ്മമെന്ന് രേണുവിനോട് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഈ ഭൂമിയില്‍ എല്ലാവര്ക്കും ഉള്ളതുപോലെ ജീവിക്കാന്‍ അവകാശം രേണുവിനും ഉണ്ട്. രേണുവിനെ വിധിക്കാന്‍ രേണുവിന്റെ മനസ്സിന്റെ നോവറിഞ്ഞ ദൈവത്തിന് അല്ലാതെ ഈ ഭൂമിയിലുള്ള ഒരു മനുഷ്യനും അവകാശമില്ല. മക്കള്‍ക്ക് വേണ്ടി രേണു ജീവിച്ച മതിയാവു.ഒരിഞ്ചു പിന്നോട്ട് വയ്ക്കരുതെന്നും കമന്റ് പറയുന്നു.
അന്തരിച്ച മിമിക്ര താരം കൊല്ലം സുധിയുടെ ഭാര്യയായിട്ടാണ് രേണുവിനെ മലയാളികള്‍ പരിചപ്പെടുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ താരമാണ് രേണു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി രേണു എത്തിയിട്ടുണ്ട്. നിരവധി മ്യൂസിക് വിഡിയോകളും ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.
BUSINESS
സ്വർണ്ണത്തിനും വജ്രത്തിനും വിലയുണ്ടെന്ന് നമുക്കറിയാം. എന്നാൽ ഒരു നിറത്തിന് സ്വർണ്ണത്തേക്കാൾ വിലവരുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതെ, കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും സംഭവം സത്യമാണ്. ഒരു ഗ്രാമിന് 80,000 രൂപയിലധികം വിലവരുന്ന ഒരു ‘വിഐപി’ നിറമുണ്ട് നമ്മുടെ ലോകത്ത്. അതാണ് ‘അൾട്രാമറൈൻ ബ്ലൂ’ (Ultramarine Blue). സാധാരണ കടകളിൽ നിന്നോ മാർക്കറ്റിൽ നിന്നോ പണം കൊടുത്താൽ പോലും എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയാത്തത്ര അപൂർവ്വമാണ് ഈ രാജകീയ വർണ്ണം.
എന്തുകൊണ്ടാണ് ഒരു നിറത്തിന് ഇത്രയും വില? അതിനുത്തരം ഈ നിറം ഉണ്ടാക്കിയെടുക്കുന്നതിലെ സങ്കീർണ്ണതയും അതിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവിന്റെ അപൂർവ്വതയുമാണ്. അഫ്ഗാനിസ്ഥാനിലെ ദുർഘടമായ ഖനികളിൽ നിന്ന് മാത്രം ലഭിക്കുന്ന ‘ലാപിസ് ലാസുലി’ എന്ന അത്യപൂർവ്വ രത്നക്കല്ലിൽ നിന്നാണ് ഈ നിറം വേർതിരിച്ചെടുക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ലാപിസ് ലാസുലി ഖനികൾ സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലാണ്.
ലാറ്റിൻ ഭാഷയിലെ ‘അൾട്രാമറീനസ്’ എന്ന വാക്കിൽ നിന്നാണ് ഈ നിറത്തിന് പേര് ലഭിച്ചത്. ‘കടലിനക്കരെ നിന്ന് വരുന്നത്’ എന്നാണ് ഇതിനർത്ഥം. വെറുതെ കല്ല് പൊടിച്ചാൽ ഈ നിറം ലഭിക്കില്ല. അതീവ ദുഷ്കരവും ക്ഷമയോടെ ചെയ്യേണ്ടതുമായ ഒരു പ്രക്രിയയിലൂടെയാണ് ഈ നീല നിറം വേർതിരിച്ചെടുക്കുന്നത്. ലാപിസ് ലാസുലി കല്ലുകൾ പൊടിച്ച്, അതിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നു. തുടർന്ന് മെഴുക്, പശ, എണ്ണ എന്നിവ പ്രത്യേക അനുപാതത്തിൽ കുഴച്ചുണ്ടാക്കിയ മിശ്രിതത്തിൽ ചേർത്ത് പലതവണ കഴുകിയെടുത്ത ശേഷമാണ് ഏറ്റവും ശുദ്ധമായ പിഗ്മെന്റ് വേർതിരിച്ചെടുക്കുന്നത്. കല്ലിന്റെ ദൗർലഭ്യവും നിർമ്മാണ പ്രക്രിയയുടെ കാഠിന്യവുമാണ് ഇതിനെ ലോകത്തിലെ ഏറ്റവും വിലയേറിയ നിറമാക്കി മാറ്റുന്നത്.
ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഈ നിറത്തിന്റെ പ്രൗഢിക്ക്. അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് തന്നെ ഈജിപ്ത്, മെസൊപൊട്ടാമിയ തുടങ്ങിയ പുരാതന നാഗരികതകളിലേക്ക് ഈ രത്നക്കല്ലുകൾ കയറ്റുമതി ചെയ്തിരുന്നതായി ചരിത്രം പറയുന്നു. പുരാതന ഈജിപ്തിലെ ഫറവോമാരുടെ രാജകീയ ആഭരണങ്ങളിലും, ഭരണാധികാരികളുടെ ഔദ്യോഗിക മുദ്രകളിലും ഈ ആകർഷകമായ നീലനിറം ഉപയോഗിച്ചിരുന്നു എന്നത് ഇതിന്റെ രാജകീയ പദവി വിളിച്ചോതുന്നു.
ചുരുക്കത്തിൽ, വെറുമൊരു നിറം എന്നതിലുപരി നൂറ്റാണ്ടുകളുടെ ചരിത്രവും, രാജകീയ പ്രൗഢിയും, മനുഷ്യന്റെ കഠിനാധ്വാനവും ഇഴചേർന്ന ഒരു അത്ഭുതമാണ് അൾട്രാമറൈൻ ബ്ലൂ. കലാലോകത്തെയും ചരിത്രകാരന്മാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഈ ‘നീല വിസ്മയം’ ഇന്നും നിറങ്ങളുടെ ലോകത്തെ കിരീടം വെക്കാത്ത രാജാവായി തുടരുകയാണ്.
അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മാര്‍ച്ച് പത്ത് വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ റീഫണ്ട് നല്‍കും. സൗജന്യമായി റീ ഷെഡ്യൂള്‍ ചെയ്യാനും സൗകര്യം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകളിലേക്ക് ഉള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ആയിരിക്കും ഇളവ് ബാധകമാക്കുക.
നാളെ മുതല്‍ ജിദ്ദയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആരംഭിക്കും എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. നാളെ രാവിലെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ ദുബായിലേക്ക് ഒരു സര്‍വീസ് നടത്തും. ബോയിംഗ് 777 വിമാനമാണ് ഉപയോഗിക്കുക. അതേസമയം, തിരുവനന്തപുരത്ത് ഇന്ന് ആകെ 30 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 16 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 14 വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് എത്തി.
അതേസമയം, വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസ പിഴകള്‍ യുഎഇ ഒഴിവാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍, ഫെബ്രുവരി 28ന് ശേഷം സന്ദര്‍ശകവിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമാണ്. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും ഫൈന്‍ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ, ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ആക്രമിക്കുമെന്ന് ഇറാന് വീണ്ടും ഭീഷണി മുഴക്കി. ലെബനോണിലെ ഇറാന് ദൗത്യസേനയെ ഇസ്രായേല്‍ ആക്രമിച്ചാല്‍ ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ലക്ഷ്യമിടുമെന്നാണ് ഇറാന് സായുധ സേനയുടെ മുന്നറിയിപ്പ്, ഇറാനിയന്‍ സായുധ സേനയുടെ വക്താവിന്റേതാണ് ഭീഷണി.
ആക്രമണം അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാനും വ്യക്തമാക്കിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പെസ്ഷ്കിയാന്റെ പ്രസ്താവന. ഇറാന് നയതന്ത്ര ചര്‍ച്ചയിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍, അമേരിക്ക-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയല്ലാതെ വേറെ മറുപടിയില്ലെന്നും പെഷസ്കിയാന് പറഞ്ഞു. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെയാണ് മേഖലയില്‍ സമാധാനം കൈവരിക്കേണ്ടത് – അദ്ദേഹം പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന് വിദേശകാര്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പെഷസ്കിയാന്റെ പ്രസ്താവന.
ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നവീകരണം വർധിപ്പിക്കുന്നതിനുമായി സ്പെയിനിൽ 18 ബില്യൺ യൂറോ (21 ബില്യൺ ഡോളർ) കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ച് ആമസോൺ. സ്പെയിനിൽ ആമസോണിന്റെ എക്കാലത്തെയും വലിയ സാങ്കേതിക നിക്ഷേപമാണിത്. ആമസോണിന്റെ സ്പെയിനിലെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം പുറത്തുവന്നത്.
ഈ നിക്ഷേപം സ്പെയിനിന്റെ ജിഡിപിയിൽ 31.7 ബില്യൺ യൂറോ കൂട്ടിച്ചേർക്കുമെന്നും പ്രതിവർഷം 29,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. അരഗോണിലെ പുതിയ വിതരണ ശൃംഖല സൗകര്യങ്ങൾ ഏകദേശം 1,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2035 വരെ സ്പെയിനിലുടനീളം കമ്മ്യൂണിറ്റി പ്രോഗ്രാമുകളിൽ 30 മില്യൺ യൂറോ നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നു.
യൂറോപ്പിലുടനീളമുള്ള സ്ഥാപനങ്ങൾക്ക് നൂതന കൃത്രിമ ബുദ്ധി (AI), ക്ലൗഡ് കമ്പ്യൂട്ടിംഗ് കഴിവുകൾ എന്നിവ നൽകുന്നതിനായി ഡാറ്റാ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായാണ് സ്പെയിനിൽ 33.7 ബില്യൺ യൂറോ (39.8 ബില്യൺ ഡോളർ) നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതെന്ന് കമ്പനി വ്യക്തമാക്കി. അരഗോണിൽ സ്ഥിതി ചെയ്യുന്ന ആമസോൺ വെബ് സർവീസസ് (AWS) യൂറോപ്പ് (സ്പെയിൻ) മേഖലയിലെ മൊത്തം ആസൂത്രിത നിക്ഷേപം 2035 വരെ സ്പെയിനിന്റെ മൊത്തം ജിഡിപിയിലേക്ക് 31.7 ബില്യൺ യൂറോ സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
സ്പെയിനിലും യൂറോപ്പിലുടനീളമുള്ള ഡാറ്റാ സെന്റർ പ്രവർത്തനങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്ന സപ്ലൈ ചെയിൻ സൗകര്യങ്ങൾ അരഗോണിൽ നിർമ്മിക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്. അസംബ്ലിയും പരിശോധനയും പൂർത്തിയാക്കുന്നതിനുള്ള ഒരു സെർവർ നിർമ്മാണ പ്ലാന്റ്, ഒരു നിർമ്മാണ പൂർത്തീകരണ വെയർഹൗസ്, ഞങ്ങളുടെ സർക്കുലർ ഇക്കണോമി തന്ത്രത്തിന്റെ പ്രധാന ഘടകമായ ഒരു സമർപ്പിത AI, മെഷീൻ ലേണിംഗ് (ML) സെർവർ നിർമ്മാണ, നന്നാക്കൽ സൗകര്യം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
HEALTH
രാത്രിയിൽ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഇടയ്ക്കിടെ ഉറക്കമുണരുന്നത് നിസ്സാരമായി തള്ളിക്കളയല്ലേ,
ചില രോഗങ്ങളുടെ തുടക്കത്തിൽ നമ്മുടെ ശരീരം കാണിച്ചുതരുന്ന വളരെ പ്രധാനപ്പെട്ട ഒരു സൂചനയാണിത്. അമിതമായ ക്ഷീണവും ഉറക്കമില്ലായ്മയും പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് ഉറക്കത്തെ നേരിട്ട് ബാധിക്കുന്നു.
വൃക്കകൾ അമിതമായ പഞ്ചസാരയെ പുറന്തള്ളാൻ കൂടുതൽ അധ്വാനിക്കുന്നു. ഇത് രാത്രികാലങ്ങളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാക്കുന്നു. തൽഫലമായി ആഴത്തിലുള്ള ഉറക്കം തടസ്സപ്പെടുകയും ശരീരം തളരുകയും ചെയ്യുന്നു. ഈ ശാരീരിക മാറ്റങ്ങളെ നാം പലപ്പോഴും മാനസിക സമ്മർദമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് പ്രമേഹത്തിന്റെ ആദ്യ ഘട്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഉറക്കമില്ലായ്മ ശരീരത്തിന്റെ മെറ്റബോളിസത്തെയും താളം തെറ്റിക്കുകയും ഇത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. കൃത്യമായ വിശ്രമം ലഭിക്കാത്ത കോശങ്ങൾ കൂടുതൽ ഊർജ്ജത്തിനായി വഴി അന്വേഷിക്കും. ഇത് വിശപ്പ് വർധിപ്പിക്കുകയും ഭക്ഷണക്രമം തെറ്റിക്കുകയും ചെയ്യുന്നു. ഒരു വശത്ത് ഉറക്കമില്ലായ്മയും മറുവശത്ത് വർധിക്കുന്ന പഞ്ചസാരയും ശരീരത്തെ തളർത്തുന്നു. ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ കൃത്യസമയത്തുള്ള പരിശോധന അത്യാവശ്യമാണ്.
നമ്മുടെ ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ രീതിയിലായിരിക്കും ശരീരത്തിൽ പ്രതിഫലിക്കുന്നത്. രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് വളരെയധികം സഹായിക്കും. വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ഇതിനോടൊപ്പംതന്നെ ചേർത്തുപിടിക്കണം. ഉറക്കത്തിനിടയിലെ അസ്വസ്ഥതകൾ പതിവാണെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്. രോഗനിർണ്ണയത്തിലെ താമസം പലപ്പോഴും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ആരോഗ്യമുള്ള ഒരു ശരീരത്തിന് ആഴത്തിലുള്ള ഉറക്കം അനിവാര്യമാണ്. പ്രമേഹം എന്നത് ഒരു ജീവിതശൈലീ രോഗം മാത്രമാണ്. ശരിയായ അറിവും ജാഗ്രതയും ഉണ്ടെങ്കിൽ നമുക്ക് അതിനെ പ്രതിരോധിക്കാം. സുഖകരമായ ഉറക്കവും ആരോഗ്യകരമായ നാളെയും നമ്മുടെ ലക്ഷ്യമാകട്ടെ. അധികം വൈകും മുൻപേ സ്വന്തം ആരോഗ്യത്തിനായി ഒരു നിമിഷം മാറ്റിവെക്കുക
PRAVASI VARTHAKAL

