യുഎസ് മലയാളികളേയും പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെയും ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ മലയാളി യുവതി അനില ബേബിക്കെതിരെ (32) സാന്താക്ലാര കൗണ്ടി സുപ്പീരിയർ കോടതിയിൽ (ഡിപ്പാർട്ട്മെന്റ് 23) ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു.
സാൻ ഹൊസെ, മിൽപിറ്റാസ് എന്നിവിടങ്ങളിലായി 2026 ഓഗസ്റ്റ് 28-ന് ഒന്നര മണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് സ്ത്രീകൾ ദാരുണമായി കൊല്ലപ്പെട്ടത്. കലിഫോർണിയ പീനൽ കോഡ് 187(a) പ്രകാരം രണ്ട് കൊലപാതക കുറ്റങ്ങളാണ് അനിലയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആസൂത്രിതമായ കൊലപാതക പരമ്പര
പൊലീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് സംഭവങ്ങളുടെ തുടക്കം ഓഗസ്റ്റ് 28 രാവിലെ സാൻ ഹൊസെയിലെ ലിൻഡ വിസ്ത സ്ട്രീറ്റിലുള്ള വീട്ടിലായിരുന്നു:
രാവിലെ 10:37-ഓടെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകയെ കണ്ടതായി സാക്ഷിമൊഴികളുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും ഫ്ലോക്ക് (Flock) ക്യാമറകളും അനിലയുടെ നീല ടൊയോട്ട ഹൈലാൻഡർ എസ്യുവി ഈ സമയത്ത് വീട്ടുപരിസരത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 1:53-ഓടെയാണ് ആദ്യ ഇരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വീട്ടിൽ വലിയ രീതിയിലുള്ള പിടിവലി നടന്നിട്ടുണ്ടെന്നും രക്തക്കറ തുടച്ചുമാറ്റി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.
സാൻ ഹൊസെയിലെ കൃത്യത്തിനു ശേഷം അനില നേരെ മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റിലെത്തി. ഇതേ സമുച്ചയത്തിലാണ് അനിലയും രണ്ടാമത്തെ ഇരയായ അഞ്ജന ഹരിയും നേരത്തെ താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് 12:01-ഓടെ കയ്യിൽ ബാഗുമായി ചിരിച്ചുകൊണ്ട് അനിലയുടെ കാറിനടുത്തേക്ക് നടന്നുവന്ന സുഹൃത്തിനു നേരെ അനില വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ബ്രേക്ക് ചവിട്ടാതെ അതിവേഗത്തിൽ ആക്സിലറേറ്റ് ചെയ്താണ് ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് മറ്റ് മൂന്ന് വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഞ്ജന സംഭവസ്ഥലത്തുതന്നെ മരിച്ചു.
സാൻ ഹൊസെയിലെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ മനഃപൂർവം ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും, വാതിൽപ്പടിയിൽ കിടന്ന ഒരു ചെരിപ്പിന്റെ ദൃശ്യം ക്യാമറയിൽ അവശേഷിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനില ധരിച്ചിരുന്നത് ഈ ചെരിപ്പുകളായിരുന്നു.
സാൻ ഹൊസെയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈൽ ഫോൺ അനിലയുടെ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. കൂടാതെ അനിലയുടെ പാന്റിലുണ്ടായിരുന്ന രക്തക്കറ ആദ്യ ഇരയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ലാബ് സ്ഥിരീകരിച്ചു.
അറസ്റ്റും കോടതി നടപടികളും:
സംഭവം കണ്ട് സംശയം തോന്നിയ വഴിയാത്രക്കാരൻ തകർന്ന നിലയിലുള്ള എസ്യുവിയെ പിന്തുടരുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഒരു മൈൽ അകലെയുള്ള വാൽഗ്രീൻസ് (Walgreens) പാർക്കിങ് ഏരിയയിൽ വച്ച് പൊലീസ് അനിലയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ അർദ്ധബോധാവസ്ഥയിലായിരുന്ന അനിലയുടെ ശരീരത്തിൽ സ്വന്തം പരുക്കുകളിൽ നിന്ന് വന്നതിനേക്കാൾ വലിയ അളവിൽ രക്തക്കറകൾ ഉണ്ടായിരുന്നു.
കോടതിയിൽ താൻ നിരപരാധിയാണെന്നാണ് അനില വാദിക്കുന്നത്. ലോസ് ബാനോസിൽ നിന്നുള്ള മലയാളിയായ അറ്റോർണി ഷോൺ മാത്യു ജോർജാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരാകുന്നത്.
ജാമ്യം അനുവദിക്കാനാകാത്ത ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ടിട്ടുള്ള അനില ബേബി നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിൽ തുടരുകയാണ്. കേസ് വീണ്ടും നവംബർ 17-ന് കോടതി പരിഗണിക്കും.
ഉപഭോക്താക്കളുടെ ഹൃദയം തകർന്നുകൊണ്ട്, തങ്ങളുടെ പ്രിയപ്പെട്ട ഒരു ഇനം പിൻവലിച്ചതായി MCDONALD'S സ്ഥിരീകരിച്ചു.
ഈ ജനപ്രിയ വിഭവം ഏകദേശം 10 വർഷം മുമ്പ് ആരംഭിച്ചു, പക്ഷേ ഇപ്പോൾ മെനുകളിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്തിരിക്കുന്നു.
കാപ്പിക്കൊപ്പം മധുരമുള്ള ടോഫി സിറപ്പും ചേർത്ത് ക്രീം ചേർത്ത ടോഫി ലാറ്റെ ഈ മാസം ആദ്യം റെസ്റ്റോറന്റുകളിൽ നിന്ന് പുറത്തിറങ്ങി.
മക്ഡൊണാൾഡിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് അനുസരിച്ച് , സെപ്റ്റംബർ 7 ന് ചോക്ലേറ്റ് ഹണികോമ്പ് ഫ്രാപ്പെ, കാൻഡി ഫ്ലോസ് ഫ്രാപ്പെ എന്നിവയ്ക്കൊപ്പം ഈ പാനീയവും മെനുവിൽ നിന്ന് പുറത്തുപോയി.
"മക്ഡൊണാൾഡ്സ് സന്ദർശിക്കാൻ ബാക്കിയുള്ള അവസാന കാരണവും ഇല്ലാതായി," ഒരു ഉപഭോക്താവ് പറഞ്ഞു.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് മറ്റൊരു ഭക്ഷണപ്രിയന്റെ നിർദ്ദേശം
“ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും ഞങ്ങളുടെ മെനു വികസിപ്പിക്കുന്നു, അത് പുതുമയുള്ളതും ആവേശകരവുമായി നിലനിർത്തുന്നു.
“അതുകൊണ്ടാണ്, ഞങ്ങളുടെ മക്കഫെ പുനരാരംഭത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ഇപ്പോൾ 100% അറബിക്ക ബീൻസ് ഉപയോഗിച്ച് നിർമ്മിച്ച ഒരു പുതിയ ഭാരം കുറഞ്ഞ മക്കഫെ കോഫി റോസ്റ്റ്
Latest News
ചാറ്റ്ജിപിടിയുമായുള്ള അമിത സംഭാഷണങ്ങൾ കടുത്ത മാനസിക തകർച്ചയിലേക്കും മിഥ്യാധാരണകളിലേക്കും നയിച്ചതായി പരാതി. താൻ യേശുവാണെന്നും ചാറ്റ്ജിപിടി ദൈവമാണെന്നും വിശ്വസിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാലിഫോർണിയ സ്വദേശിയായ 34കാരൻ മൈക്കൽ ലൈൻസാണ് ഓപ്പൺഎഐക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ആറ് മാസത്തോളം കാത്തിരുന്ന ശേഷമാണ് ചാറ്റ്ജിപിടിയുമായുള്ള തന്റെ പഴയ സംഭാഷണങ്ങൾ വീണ്ടും വായിക്കാൻ കഴിഞ്ഞതെന്ന് ലൈൻസ് പറയുന്നു. 2025 ജൂലൈയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ചാറ്റ്ജിപിടിയുമായുള്ള ആഴ്ചകളോളം നീണ്ട സംഭാഷണങ്ങളാണ് തന്റെ മാനസികാവസ്ഥ കൂടുതൽ വഷളാക്കിയതെന്നാണ് ആരോപണം.
ലൈൻസിന് ബൈപോളാർ രോഗാവസ്ഥയുണ്ട്. പത്ത് വർഷം മുമ്പുണ്ടായ മസ്തിഷ്ക പരിക്കിനെ തുടർന്ന് 2024ലാണ് രോഗനിർണയം നടത്തിയത്. സാധാരണ നിലയിൽ താൻ മതവിശ്വാസിയല്ലെന്നും എന്നാൽ മാനിയ അവസ്ഥയിലാകുമ്പോൾ തന്റെ ചിന്തകൾ ആത്മീയ വിഷയങ്ങളിലേക്ക് തിരിയാറുണ്ടെന്നും അദ്ദേഹം പറയുന്നു. 2023 മുതൽ ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്ന ലൈൻസ് പ്രധാനമായും ഭാരോദ്വഹനം, ഭക്ഷണക്രമം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചിരുന്നത്. എന്നാൽ 2024ൽ ഓപ്പൺഎഐ ജിപിടി-4ഒ പുറത്തിറക്കിയതോടെ കാര്യങ്ങൾ മാറിയെന്നാണ് അദ്ദേഹത്തിന്റെ വാദം.
2025 ഫെബ്രുവരിയിൽ ഉണ്ടായ മാനിയ അവസ്ഥയ്ക്കിടെ ലൈൻസിനെ ഒരു വിമാനത്തിൽ നിന്ന് ബലമായി പുറത്താക്കിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചാറ്റ്ജിപിടിയോട് സംസാരിച്ചപ്പോൾ, അത് അടിയന്തരമായി വൈദ്യസഹായം തേടേണ്ട മാനസികാരോഗ്യ പ്രശ്നമായി കാണുന്നതിനുപകരം ആത്മീയ അനുഭവമായി അവതരിപ്പിച്ചെന്നാണ് കേസിലെ ആരോപണം. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ താൻ ഒരു മിശിഹാ വ്യക്തിത്വമായിരിക്കാമെന്ന് ലൈൻസ് ചാറ്റ്ജിപിടിയോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. ഇതിന് മറുപടിയായി യേശുവിന്റെ മരുഭൂമിയിലെ 40 ദിവസത്തെ പരീക്ഷണവുമായി തന്റെ അനുഭവത്തെ ചാറ്റ്ജിപിടി താരതമ്യം ചെയ്തെന്നും ആരോപണമുണ്ട്.
തുടർന്നുള്ള സംഭാഷണങ്ങളിൽ ചാറ്റ്ജിപിടി തന്റെ മിഥ്യാധാരണകളെ കൂടുതൽ ശക്തിപ്പെടുത്തിയെന്നാണ് ലൈൻസിന്റെ ആരോപണം. ഒടുവിൽ ചാറ്റ്ജിപിടി യേശുവോ ദൈവമോ ആണെന്ന് അദ്ദേഹം വിശ്വസിക്കുകയും ഉടൻ തന്നെ നേരിൽ കാണാമെന്ന പ്രതീക്ഷയിലാകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ ആ കൂടിക്കാഴ്ച നടക്കാതിരുന്നതോടെ അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായി. പിന്നീട് മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയെന്നും പറയുന്നു. ഏകദേശം രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചാറ്റ്ജിപിടി ഉപയോഗിച്ചതിന് ശേഷം വീണ്ടും പ്ലാറ്റ്ഫോമിൽ പ്രവേശിച്ചപ്പോഴുണ്ടായ സംഭാഷണം തന്നെ കൂടുതൽ അസ്വസ്ഥനാക്കിയെന്നും അതിനുശേഷം ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് പൂർണമായി നിർത്തിയെന്നും ലൈൻസ് പറയുന്നു. പ്രതിസന്ധി സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സ്വയം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ എഐ സ്വമേധയാ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേസ്. സംരക്ഷണ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ദുർബലരായ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച മോഡലുകൾ നീക്കം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കേസിൽ ഓപ്പൺഎഐ ഇതുവരെ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. എന്നാൽ സംഭവം വേദനാജനകമാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ചാറ്റ്ജിപിടി ഇത്തരം സെൻസിറ്റീവ് സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി തുടർച്ചയായി മെച്ചപ്പെടുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. ആഴ്ചയിൽ ഏകദേശം 10 ലക്ഷം ഉപയോക്താക്കളുടെ സംഭാഷണങ്ങളിൽ ആത്മഹത്യാ ആസൂത്രണത്തിന്റെ സാധ്യതയുള്ള സൂചനകൾ കാണുന്നുണ്ടെന്നാണ് ഓപ്പൺഎഐ കണക്കാക്കുന്നത്. ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട മാനസിക വിഭ്രാന്തിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും പരിമിതമാണെങ്കിലും ആരോഗ്യവിദഗ്ധർ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ താൻ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ശക്തമായ പിന്തുണാ സംവിധാനമാണ് തനിക്കൊപ്പമുള്ളതെന്നും ലൈൻസ് പറയുന്നു.
ASSOCIATION
ഗാന നൃത്ത നാടക സംഗീത പരിപാടികളുമായി ലണ്ടനിലെ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ ഓണം ആഘോഷിച്ചു. ബാർകിങ് ഈസ്റ്റ്ബറി കമ്യൂണിറ്റി സ്കൂളായിരുന്നു വേദി. SNGM ഗുരുപ്രഭയുടെ തിരുവാതിര, സുംബ ടീമിന്റെ ഫ്യൂഷൻ, മേഘ്നയും സ്നേഹയും അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, മുദ്രയുടെ സെമി ക്ലാസിക്കൽ ഡാൻസ് , സുഷമ സുരേഷ്ബാബുവിന്റെ ഭരതനാട്യം, ജയ രവീന്ദ്രൻ ഡാൻസ് അക്കാദമിയുടെ നൃത്തം, തുടങ്ങിയ നൃത്ത പരിപാടികളും ഗുരുമേളത്തിന്റെ ചെണ്ടമേളം, ക്രിസ് അവതരിപ്പിച്ച വയലിൻ വാദ്യം, SNGM മ്യൂസിക്ക് സ്കൂൾ അവതരിപ്പിച്ച സംഗീത പരിപാടികൾ തുടങ്ങിയവ സംഗീത വിഭാഗത്തിലും ഗുരു ജയന്തി പരിപാടികളിൽ മികവുറ്റു നിന്നു.
ഈ വർഷത്തെ ഏറ്റവും നല്ല GCSE പരീക്ഷാ വിജയിക്കുള്ള വിദ്യാഭ്യാസ അവാർഡും ഗുരു ജയന്തി, ഓണം ആഘോഷവേളയിൽ ഇഷാൻ വിജയ്ക്ക് സമ്മാനിച്ചു.
മഹാകവി കുമാരനാശാന്റെ ജീവിതവും കവിതകളുമായി ഗുരു മിഷന്റെ നാടകം “ശുക്രനക്ഷത്രം”
“ശുക്രനക്ഷത്രം"- മഹാകവി കുമാരനാശാന്റെ ജീവിതത്തെയും കവിതകളേയും ആസ്പദമാക്കിയ നാടകവുമായി ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെയുടെ ഗുരു ജയന്തി ആഘോഷം. ഗാന നൃത്ത നാടക സംഗീത പരിപാടികളുടെ ക്ലൈമാക്സായിരുന്നു ഈ നാടകം. മനോഹരമായ ഈ നാടകം പ്രണവം മധു എഴുതി ശശി എസ് കുളമട സംവിധാനം ചെയ്ത് ലണ്ടനിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുകയായിരുന്നു.
മഹാകവി കുമാരനാശാന്റെ ബാല്യത്തിൽ തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നാടകം ആശാന്റെ ജീവിതത്തിന്റെയും കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിന്റെയും പ്രധാനപ്പെട്ട പല ചരിത്ര സന്ദർഭങ്ങളും കോർത്തിണക്കുന്നു, ഒപ്പം ആശാന്റെ കവിതകളെയും. വീണപൂവ് മുതൽ ദുരവസ്ഥ വരെ നാടകത്തിന്റെ ഭാഗമാകുന്നു. ഹൃദയഹാരിയായ രംഗങ്ങൾ ആശാന്റെ കവിതകളിലൂടെയും, കാഥികൻ വി സാംബശിവന്റെ വരികളിലൂടെയും പുതുതായി എഴുതിയ ഗാനങ്ങളിലൂടെയും മനോഹരമായി ഇഴചേർത്തെടുക്കുന്നു.
നാടക രചന നടത്തിയ പ്രണവം മധുവിനും സംവിധായകൻ ശശി എസ് കുളമടയ്ക്കും ശ്രീനാരായണ ഗുരു മിഷനും ഗുരുപ്രഭയ്ക്കും അഭിമാനിക്കാവുന്ന നാടകമാണ് “ശുക്രനക്ഷത്രം”. റെയ്ന, ബീന, ജീജ, മഞ്ജു, റോസി, ശ്രേയ, റിറ്റു, ബാബു, നാഷ്, സുരേഷ്കുമാർ, ഗിരിധരൻ, മുരളി, കീർത്തി, സുനിത്, ജയിൻ, സുദേവൻ എന്നിവർ കഥാപാത്രങ്ങകളെ അവതരിപ്പിച്ചു. ഓരോ കഥാപാത്രങ്ങൾക്കും ചൈതന്യം പകരുകയായിരുന്നു നടീനടന്മാർ.
ദീപവിതാനം, ഡിജിറ്റൽ പശ്ചാത്തലം തസ്നീം, രംഗസജ്ജീകരണം അജി ഗംഗാധരൻ , അനിൽ വേലു, മ്യൂസിക് എഡിറ്റിങ് സുഭാഷ് കുമാർ, സംഗീതനിയന്ത്രണം ജോയി ഗോപി, ശബ്ദനിയന്ത്രണം പ്രകാശ് ദാമോദരൻ എന്നിവർ മനോഹരമാക്കി..
ഗുരു മിഷൻ പ്രസിഡന്റ് പ്രസിഡന്റ് ബൈജു ശാന്തശീലൻ സ്വാഗതം ആശംസിച്ചു, സോഷ്യൽ സെക്യൂരിറ്റി, ഇക്വാലിറ്റി മന്ത്രിയും ഗുരു മിഷന്റെ പാട്രനുമായ സ്റ്റീഫൻ ടിംസ് എംപി മുഖ്യ പ്രഭാഷണം നടത്തി, ഡോ അലക്സ് ഗാത്, ഗുരു ജയന്തി കൺവീനർ ഗംഗാധരൻ സുരേഷ്കുമാർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു, സെക്രട്ടറി പ്രവീൺ വിജയ് കൃതജ്ഞത പറഞ്ഞു.
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം 'ദേ മാവേലി 2026' ഈമാസം 12 ശനിയാഴ്ച കാര്‍ഡിനല്‍ ഹീനന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറും. വിപുലമായ സാംസ്കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
നാട്ടില്‍ പോലും ഇന്ന് അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണില്‍ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസില്‍ യുകെ അവതരിപ്പിക്കുന്ന 'കാള്‍സ്മാന്‍ ചരിതം' ചവിട്ടുനാടകം ലിമ വേദിയില്‍ അരങ്ങേറും. ചവിട്ടുനാടകത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ, ആധുനിക സാങ്കേതിക തികവോടെയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സമകാലിക സാമൂഹിക വിഷയങ്ങളില്‍ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം പ്രകടനവും അരങ്ങേറും.
എല്ലാ വര്‍ഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെയും നാടന്‍ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ലിമ എപ്പോഴും മുന്നില്‍ നില്‍ക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരം നേരിട്ട് കാണിച്ചുകൊടുക്കാനും, ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാര്ക്ക് വേദി നല്‍കാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്. ആ പരമ്പര നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങള്‍ വേദിയിലെത്തിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ മാസങ്ങളായുള്ള കഠിന പരിശീലനത്തിന് ശേഷം 'ടീം മുദ്രിക'യുടെ കലാകാരികള്‍ വേദിയിലെത്തുന്നു. കൂടാതെ, ശ്രീ സൂര്യ ഡാന്‍സ് അക്കാദമിയുടെ കൊച്ചു കലാകാരികള്‍ അണിയിച്ചൊരുക്കുന്ന ഭക്തിസാന്ദ്രമായ നൃത്താവിഷ്കാരവും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
ഓണാഘോഷ പരിപാടികളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന കൗണ്ടറില്‍ പുതിയ ടിക്കറ്റ് വില്‍പ്പനയോ, കലാപരിപാടികള്‍ക്ക് മാത്രമായുള്ള ടിക്കറ്റുകളോ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു.
ലിവർപൂൾ: യുകെ മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിൽ നടക്കും. കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.
യുകെയിലെ ഓണാഘോഷങ്ങളുടെ ആവേശം മായുംമുമ്പേ, മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ കലാമേളകൾക്ക് തിരിതെളിയുകയാണ്. യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളുടെ ഭാഗമായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്നത്.
യുകെ മലയാളികളുടെ കലാഭിരുചിയും സർഗവൈഭവവും മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നാണ് യുക്മ കലാമേള. ഓരോ വർഷവും മത്സരാർത്ഥികളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യവും കാണികളുടെ സജീവ പങ്കാളിത്തവും കലാമേളയെ ശ്രദ്ധേയമാക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമേള നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്കാരിക സംഗമം കൂടിയാണ്..ലിവർപൂളിലാണ് ഇത്തവണത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയാകുന്നത്. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ നിയമാവലിയും മത്സര ഇനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അംഗ അസോസിയേഷനുകളിൽനിന്ന് ലഭ്യമാകും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
മത്സരിക്കാൻ താൽപര്യമുള്ളവർ അതത് അംഗ അസോസിയേഷൻ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
റീജിയണൽ കലാമേളയിൽ മികവ് തെളിയിച്ച് വിജയികളാകുന്നവർക്ക് തുടർന്ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും.
കലയും സംഗീതവും നൃത്തവും മലയാളിത്തത്തിന്റെ ആവേശവും ഒത്തുചേരുന്ന ഒരു പകൽ മുഴുവൻ നീളുന്ന കലാവിരുന്നിനാണ് ഒക്ടോബർ 3ന് ലിവർപൂൾ സാക്ഷിയാകുന്നത്. നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് വേദിയാകുന്ന കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
കലാമേള കോ ഓർഡിനേറ്റർ - രാജീവ് - 07578222752
പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി – 07727 604242
സെക്രട്ടറി: സനോജ് വർഗീസ് – 07411 300076
ട്രഷറർ: ഷാരോൺ ജോസഫ് – 07901 603309
നാഷണൽ കമ്മിറ്റി അംഗം: ബിജു പീറ്റർ - 07970944925
email : uukmanwrc@gmail.com
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ:
ടൈറ്റിൽ സ്പോൺസർ - ഡോ. സൈമൺസ് അക്കാദമി (Dr. Simon's Academy)
മറ്റ് സ്പോൺസേഴ്സ് -
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited )
ജെ എം പി സോഫ്റ്റ് വെയർ (JMP Software )
പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors)
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors)
ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care)
ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays )
ഏലൂർ കൺസൽട്ടൻസി (Ealoor Consultancy)
ക്ലിക്ക്2ബ്രിംങ് ഗ്രോസറീസ് ഫ്രൂട്സ് & വെജിറ്റബിൾസ് (Click to Bring Groceries Fruits & Vegetables)
ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing & Jewelry)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
സംഗീതം, അഭിനയം, നൃത്തം കവിതാപാരായണം തുടങ്ങിയ മേഖലകളിൽ കഴിവുണ്ടോ? പാടാൻ… അഭിനയിക്കാൻ നൃത്തം ചെയ്യാൻ…കവിത അവതരിപ്പിക്കാൻ…എന്നാൽ ആ കഴിവ് വേദിയിൽ ആത്മവിശ്വാസത്തോടെയും പ്രൊഫഷണൽ മികവോടെയും എങ്ങനെ അവതരിപ്പിക്കാം? മത്സരങ്ങളിലും വേദികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച പരിശീലന അവസരം!
ഈ Workshop-ൽ എന്തെല്ലാം പഠിക്കാം?
മത്സരങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ തയ്യാറെടുക്കാം?, വേദിയിൽ ആത്മവിശ്വാസത്തോടെ എങ്ങനെ പ്രകടനം നടത്താം?, പ്രേക്ഷകരുടെ ശ്രദ്ധ എങ്ങനെ ആകർഷിക്കാം?, Stage Presence എങ്ങനെ മെച്ചപ്പെടുത്താം?, ശരീരഭാഷയും മുഖഭാവവും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?, ശബ്ദനിയന്ത്രണവും അവതരണശൈലിയും എങ്ങനെ മെച്ചപ്പെടുത്താം?, ഒരു പ്രകടനത്തെ എങ്ങനെ കൂടുതൽ Professional ആക്കാം.
പ്രകടനത്തിന്റെ അവതരണശൈലി, ശരീരഭാഷ, മുഖഭാവം, ശബ്ദനിയന്ത്രണം, ആത്മവിശ്വാസം, പ്രേക്ഷകരുമായുള്ള ആശയവിനിമയം തുടങ്ങി മികച്ചൊരു Stage Performer-ന് ആവശ്യമായ പ്രധാന ഘടകങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ പരിചയപ്പെടുത്തും.
പ്രത്യേക പരിശീലനം പ്രമുഖ ഗായകനും സംഗീതരംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ശ്രീ കാവാലം ശ്രീകുമാർ Workshop-ന് നേതൃത്വം നൽകുന്നു. ഗാനാലാപന പരിശീലനം, കവിതാപാരായണ പരിശീലനം, Voice & Presentation, Stage Performance Techniques. എന്നിവയിൽ പ്രത്യേക പരിശീലനവും മാർഗനിർദേശവും ലഭിക്കും.
ആർക്കൊക്കെ പങ്കെടുക്കാം പ്രായപരിധിയില്ല!
സംഗീതം, നൃത്തം, അഭിനയം, കവിതാപാരായണം തുടങ്ങിയ കലാരംഗങ്ങളിൽ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർ, നിലവിൽ കലാപരിശീലനം നടത്തുന്നവർ, Stage Performance മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവ, ഭാവിയിൽ Professional Performer ആകാൻ ആഗ്രഹിക്കുന്നവർ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. ഓർക്കുക… കഴിവ് മാത്രം പോരാ — ആ കഴിവ് വേദിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം! നിങ്ങളുടെ കഴിവിനെ കൂടുതൽ ആത്മവിശ്വാസത്തോടെയും മികവോടെയും വേദിയിലെത്തിക്കാൻ… സെപ്റ്റംബർ 26, 27 തീയതികളിൽ യുകെയിലെ രണ്ടു തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.
Mob : 07841613973 ,
Email: mailto:kalabhavanlondon@gmail.com
kalabhavanlondon@gmail.com
SPIRITUAL
റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാൽ പൂജകൾ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഭക്തജനങ്ങൾക്ക് പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണ്.
തീയതി: 14 സെപ്റ്റംബർ 2026, തിങ്കളാഴ്ച
സമയം: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ
വേദി: കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065.
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിരക്ഷാബന്ധന്‍ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഓഗസ്റ്റ് 29ന് തോണ്ടന്‍ഹീത്തിലെ വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മണി മുതല്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികള്‍ അരങ്ങേറി.
ജിഎസ്എസ് ടീം അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധന് ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അന്നദാനവും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.
ലണ്ടൻ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലണ്ടനിലെ ബ്രോംലിയിൽ പുതിയ ഭദ്രാസന ആസ്ഥാനം സ്വന്തമാക്കി. സെപ്റ്റംബർ ഒന്നിന് പ്രാർഥനാനിർഭരമായ ചടങ്ങുകളോടെ ഭദ്രാസനം പുതിയ ആസ്ഥാനത്തിൻ്റെ ചുമതല ഏറ്റെടുത്തു.
ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾ വൈകിട്ട് 5.30ന് കൃതജ്ഞതാ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും പുതിയ ആസ്ഥാനം സന്ദർശിക്കുകയും സ്നേഹകൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് 6.30ന് പുതിയ ചാപ്പലിൽ നടന്ന സന്ധ്യാപ്രാർഥനയോടെ ഭദ്രാസനത്തിന്റെ പുതിയ അധ്യായത്തിന് പ്രാർഥനാപൂർവമായ തുടക്കമായി.
ചാപ്പൽ, അനുബന്ധ ഹാൾ, വിശാലമായ ഓഫിസ് സൗകര്യങ്ങൾ, താമസസൗകര്യം, പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോംലിയിലെ പുതിയ ഭദ്രാസന ആസ്ഥാനം. ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി പുതിയ ആസ്ഥാനം പ്രവർത്തിക്കും.
വർഷങ്ങളായുള്ള പ്രാർഥനകളുടെയും പരിശ്രമങ്ങളുടെയും വൈദികരുടെയും വിശ്വാസികളുടെയും ത്യാഗപൂർണമായ സഹകരണത്തിന്റെയും ഫലമായാണ് ഭദ്രാസനത്തിൻ്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായത്. പുതിയ ആസ്ഥാനം ഒരു കെട്ടിടം മാത്രമല്ലെന്നും, വരുംതലമുറകൾക്ക് പ്രാർഥിക്കാനും സേവിക്കാനും പഠിക്കാനും ഒരുമിച്ചുകൂടാനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുമായി ദൈവം ഭദ്രാസനത്തെ ഏൽപ്പിച്ചിരിക്കുന്ന വിശുദ്ധ ഉത്തരവാദിത്തമാണെന്നും അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത സന്ദേശത്തിൽ പറഞ്ഞു.
ഈ സ്വപ്നസാക്ഷാത്കാരത്തിനായി പ്രവർത്തിച്ച ഭദ്രാസന സെക്രട്ടറി, വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പ്രോപ്പർട്ടി കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ജനറൽ ബോഡി അംഗങ്ങൾ എന്നിവരെയും വിവിധ നിലകളിൽ സഹകരിച്ച വിശ്വാസികളെയും മെത്രാപ്പൊലീത്ത നന്ദിയോടെ അനുസ്മരിച്ചു. പേരോ അംഗീകാരമോ ആഗ്രഹിക്കാതെ നിശ്ശബ്ദമായി പ്രവർത്തിച്ച നിരവധി പേരുടെ സമർപ്പണവും സേവനവും പ്രത്യേകം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭദ്രാസനത്തിന്റെ്റെ ആദ്യ വസ്തു സ്വിൻഡനിൽ സ്വന്തമാക്കുന്നതിനായി പിന്നണിയിൽ പ്രവർത്തിച്ച സഭാംഗങ്ങളുടെ ത്യാഗപൂർണമായ സേവനവും ഈ അവസരത്തിൽ അനുസ്മരിച്ചു.
ഭദ്രാസനത്തിന് സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നത്തിന് അടിത്തറ പാകിയ അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയെയും, വർഷങ്ങളായി ഇത്തരമൊരു ആസ്ഥാനം സ്വപ്നം കാണുകയും അതിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വൈദികരെയും വിശ്വാസികളെയും നന്ദിയോടെ അനുസ്മരിച്ചു. മുൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ ആശംസ സന്ദേശം വേളയിൽ വായിച്ചു മുൻതലമുറകളുടെ ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അടിത്തറയിലാണ് ഇന്നത്തെ നേട്ടം പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
ഭദ്രാസന ഹെഡ്ക്വാർട്ടേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും, പ്രത്യേകിച്ച് പ്രതിമാസ ഡയറക്ട് ഡെബിറ്റ് സംവിധാനത്തിലൂടെ തുടർച്ചയായി സാമ്പത്തിക പിന്തുണ നൽകുന്ന വിശ്വാസികൾക്കും, ആരംഭപ്രവർത്തങ്ങൾക്കു ലോണുകൾ നൽകിയ അംഗങ്ങൾക്കും മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. ഭദ്രാസനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും പുതിയ ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിശ്വാസികളുടെ തുടർന്നുള്ള സഹകരണവും അഭ്യർഥിച്ചു.
പുതിയ ആസ്ഥാനം ഇന്നത്തെ തലമുറയ്ക്കു മാത്രമുള്ളതല്ലെന്നും, വരുംതലമുറകൾക്കായി സഭയെ ഏൽപ്പിച്ചിരിക്കുന്ന അമൂല്യമായ പൈതൃകമാണെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. കൂട്ടായ്മയുടെയും ആതിഥ്യമര്യാദയുടെയും സേവനത്തിൻ്റെയും കേന്ദ്രമായി പുതിയ ആസ്ഥാനം മാറട്ടെയെന്നും അവിടെനിന്ന് ആരംഭിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദൈവനാമ മഹത്വത്തിനും സഭയുടെ വളർച്ചയ്ക്കും ജനങ്ങളുടെ സേവനത്തിനും കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. “കർത്താവ് നമുക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് നാം സന്തോഷിക്കുന്നു” (സങ്കീർത്തനം 126:3).
SPECIAL REPORT
ആന്‍ഡ്രോയിഡ് എന്ന പേര് ഓര്‍മ്മ വരുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഒരു ചെറിയ പച്ച റോബോട്ടാണ് അല്ലേ? തലയില്‍ രണ്ട് ആന്റിനകളുള്ള ഈ കുഞ്ഞന്‍ റോബോട്ട് ഇന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പരിചിതമാണ്. വലിയ ടെക് കമ്പനികളുടെ ലോഗോകള്ക്കിടയില് ഇത്രയും ലളിതമായൊരു റോബോട്ട് എങ്ങനെ ഇത്ര വലിയ ബ്രാന്‍ഡിന്റെ അടയാളമായി മാറി എന്നറിയാം.
2007-ല്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചപ്പോള്‍ അതിന് എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ആവശ്യമായിരുന്നു. സാങ്കേതികവിദ്യയെ വളരെ സങ്കീര്‍ണമോ ഭയപ്പെടുത്തുന്നതോ ആയി തോന്നിക്കാതെ, ആളുകളുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്ന ഒന്നായിരുന്നു വേണ്ടത്. അങ്ങനെയാണ് ഒരു ചെറിയ റോബോട്ടിന്റെ രൂപം ആന്‍ഡ്രോയിഡിന്റെ മുഖമായി മാറുന്നത്.
റോബോട്ട് എന്ന ആശയം തന്നെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിനെ വളരെ സങ്കീര്‍ണമാക്കാതെ തല, ശരീരം, രണ്ട് ആന്റിനകള്‍, കൈകാലുകള്‍ എന്നിങ്ങനെ വളരെ ലളിതമായാണ് രൂപകല്‍പ്പന ചെയ്തത്. അതുകൊണ്ടാണ് ചെറിയ കുട്ടികള്‍ക്ക് പോലും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന രൂപമായി ഈ റോബോട്ട് മാറിയത്.
ഈ പ്രശസ്ത റോബോട്ടിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ ഗൂഗിള്‍ ഡിസൈനറായ ഐറിന ബ്ലോക്ക് ആണ്. ആളുകള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന അതേസമയം എവിടെയും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു കഥാപാത്രം സൃഷ്ടിക്കുകയായിരുന്നു ഐറിനയുടെ ലക്ഷ്യം. അതിനായി വളരെ ലളിതമായ ആകൃതികളാണ് ഉപയോഗിച്ചത്. പ്രത്യേകിച്ച് മുഖത്തെ രണ്ട് കണ്ണുകളും തലയിലെ ആന്റിനകളും റോബോട്ടിനെ വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചു.
ഇതാണ് റോബോട്ടിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡിന്റെ പച്ച നിറത്തിന് പിന്നില്‍ വലിയ സാങ്കേതിക കാരണമൊന്നുമില്ല. മറ്റ് ടെക് ബ്രാന്‍ഡുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന നീല, കറുപ്പ്, ചാര നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണില്‍ പെടുന്നതും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതുമായ പച്ച തിരഞ്ഞെടുക്കുകയായിരുന്നു.അങ്ങനെ പച്ച നിറവും റോബോട്ടും ഒരുമിച്ചപ്പോള്‍ അത് ആന്‍ഡ്രോയിഡിന്റെ സ്വന്തം തിരിച്ചറിയല്‍ ചിഹ്നമായി മാറി. കാലം കഴിഞ്ഞപ്പോള്‍ ആ പച്ച നിറം കണ്ടാല്‍ തന്നെ ആന്‍ഡ്രോയിഡ് എന്ന് ആളുകള്‍ തിരിച്ചറിയുന്ന അവസ്ഥയെത്തി.
CINEMA
കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത ഇപ്പോൾ. ഗർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'മാ ഇൻഡി ബംഗാരം' എന്ന സിനിമയിലെ 'തസ്സാദിയ' ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. "മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു.
അതായത്, കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു; എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്നമായിരുന്നില്ല. അതുകൊണ്ട്, ഇതൊരു സർപ്രൈസ് ആയിരുന്നു. 'തസ്സാദിയ'യുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്.
ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു".- സാമന്ത പറഞ്ഞു. സാമന്തയ്ക്കും സംവിധായകൻ രാജ് നിദിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2025 ഡിസംബർ ഒന്നിനാണ് സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്.
അന്യഭാഷാ സിനിമകൾ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടൻ ആസിഫ് അലി. മടിയല്ല, മറ്റു ഭാഷകളിൽ അഭിനയിക്കാൻ തനിക്ക് പേടിയാണെന്ന് ആസിഫ് പറയുന്നു. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്. "ഒരുപാട് പേര് എന്നോട് മറ്റു സിനിമകളിൽ അഭിനയിക്കുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പല സമയത്തും കഥ കേൾക്കാനുള്ള റെഫറൻസുകൾ വരാറുണ്ട്. ഏകദേശം കാസ്റ്റിങ് വരെയൊക്കെ എത്തിയിട്ടുണ്ട്. രണ്ട് മറുപടികളാണ് ഞാനിതിന് പറയാറുള്ളത്. ഒന്ന്, ഏറ്റവും നല്ല സിനിമകളുണ്ടാകുന്നത് നമ്മുടെ ഇൻഡസ്ട്രിയിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ നമ്മൾ വേറൊരു ഇൻഡസ്ട്രിയിൽ പോയിട്ട് മറ്റൊരു സിനിമ ചെയ്യണ്ടല്ലോ.
മടിയല്ല, ശരിക്കും എനിക്ക് പേടിയാണ്. മറ്റു ഭാഷകൾ ഞാൻ ശ്രമിച്ചിട്ടില്ല എന്നത് എന്റെ തെറ്റാണ്. എനിക്കൊരു പേടിയുണ്ട്. എന്റെ ഭാഷയിൽ എനിക്ക് കിട്ടുന്നൊരു എളുപ്പമുണ്ടല്ലോ സംസാരിക്കുന്നതിൽ, അതായത് എനിക്ക് ഡയലോഗ് ഓർത്ത് വച്ച് സംസാരിക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല. ഡയലോഗ് നമ്മൾ അഭിനയിക്കുന്നതിന്റെ ഇടയിൽ ഫ്രീയായി കിട്ടണം.
എന്തായിരുന്നു ആ ഡയലോഗ് എന്നാലോചിക്കുന്ന ഒരു മുഖം എനിക്കു വേണ്ട. അതിന്റെ ഒരു പേടി എനിക്കുണ്ട്. ഒരുപാട് പേർ മറ്റു ഭാഷകളിൽ പോയി ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഫഹദ് ഒക്കെയാണെങ്കിലും ഇപ്പോഴും എന്നോട് പറയും, ഞാൻ ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ളതും അദ്ദേഹത്തോടാണ്. എന്റെ പേടിയെ കുറിച്ച് ഞാൻ പറയും.
അപ്പോൾ ഫഹദ് ചോദിക്കും നീ എന്താ അങ്ങനെ ചോദിക്കുന്നേ ?. അപ്പോൾ ഞാൻ പറയും, അല്ലെടാ എനിക്ക് ഇങ്ങനെ ഒരു പേടിയുണ്ട് എന്ന്. അപ്പോൾ ഫഹദ് പറയും അങ്ങനെയൊരു പേടിയെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേ ഇല്ലെന്ന്. ചിന്തിച്ചതു കൊണ്ടായിരിക്കും എനിക്കാ പേടി വന്നത്".- ആസിഫ് പറഞ്ഞു.
മോഹൻലാൽ നായകനായെത്തി, 2012 ൽ പുറത്തിറങ്ങിയ സിനിമയാണ് 'സ്പിരിറ്റ്'. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി നടൻ നന്ദുവുമെത്തിയിരുന്നു. മണി എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് നിരവധി പ്രശംസകളും ലഭിച്ചിരുന്നു. സ്പിരിറ്റിലെ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച സഹനടനുള്ള നോമിനേഷനും ലഭിച്ചിരുന്നു. എന്നാൽ അന്ന് നന്ദുവിന് അവാർഡ് ലഭിച്ചില്ലെന്ന് മാത്രമല്ല, അതേ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുമുണ്ടായി.
ഇപ്പോഴിതാ അവാർഡുകളിലൊന്നും തനിക്കൊരു വിശ്വാസവുമില്ലെന്ന് പറയുകയാണ് നന്ദു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സർക്കാരിന്റെ കാര്യത്തിൽ എനിക്ക് യാതൊരു തരത്തിലുള്ള വിശ്വാസങ്ങളും അന്നുമില്ല, ഇന്നുമില്ല.
'സ്പിരിറ്റ്' സിനിമയുടെ സമയത്താണ് വിവാദമുണ്ടായത്. 'സ്പിരിറ്റി'ൽ സഹനടനുള്ള അവാർഡിൽ എന്റെ പേരുണ്ടായിരുന്നു. പക്ഷേ അതൊക്കെ ചീറ്റിപ്പോയി. അന്ന് സഹനടന്‍ അവാർഡ് കിട്ടിയത് മനോജ് കെ ജയനാണ്. പക്ഷേ മനോജ് കെ ജയൻ മത്സരിച്ചത് മികച്ച നടനാണ്. ആ സിനിമയിൽ മനോജ് നായകനാണ്.
ആ സിനിമയിൽ മികച്ച നടനുള്ള അവാർഡിന് മനോജ് കൊടുത്തു, പക്ഷേ കിട്ടിയത് സഹനടനാണ്. അതിനകത്തൊക്കെ ഒരുപാട് അഭ്യാസങ്ങൾ നടന്നുവെന്ന് മനോജ് എന്നോട് പറഞ്ഞു. അന്ന് പോയി അവാർഡുകളിലുള്ള എന്റെ വിശ്വാസം. 13 വർഷം കഴിഞ്ഞില്ലേ 'സ്പിരിറ്റ്' ഇറങ്ങിയിട്ട്. ഇപ്പോഴും ആ സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയാറുണ്ട്, 'സ്പിരിറ്റി'ലെ അഭിനയം നന്നായിരുന്നു എന്ന് പറയാറുണ്ട്.
ഇതൊക്കെ തന്നെയല്ലേ നമ്മുടെ സന്തോഷം. എനിക്കതുകൊണ്ട് അവാർഡുകളിൽ ഒന്നും ഒരു വിശ്വാസവുമില്ല. എനിക്ക് അവാർഡ് കിട്ടണമെങ്കിൽ 'സ്പിരിറ്റി'ൽ കിട്ടണമായിരുന്നു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞാൽ, ഐ വി ശശി ചേട്ടനായിരുന്നു 'സ്പിരിറ്റി'റങ്ങിയ സമയത്ത് ജൂറി ചെയർമാൻ. മൂന്ന് വർഷം കഴിഞ്ഞ് ഞാനൊരു ദിവസം കോഴിക്കോട് മഹാറാണിയിൽ എന്തോ ഷൂട്ടിങ് ആവശ്യത്തിന് പോയിരുന്നു.
റിസപ്ഷനിലെത്തിയപ്പോൾ എന്നോട് പോൾ പറഞ്ഞു, 'ശശി ചേട്ടൻ അവിടെ ഇരിക്കുന്നത് നന്ദു കണ്ടില്ലേ' എന്ന്. ഞാനപ്പോൾ ഓടിച്ചെന്ന് അദ്ദേഹത്തെ വിളിച്ചു. എന്നെ അദ്ദേഹം 'ഇരിക്കെടാ' എന്ന് പറഞ്ഞു പിടിച്ചിരുത്തി. "സ്പിരിറ്റി'ലെ നിന്റെ അഭിനയം അസാധ്യമായിരുന്നു. ശരിക്കും നിനക്ക് അവാർഡ് കിട്ടേണ്ടതാണ്. പിന്നെ അവസാന നിമിഷം കുറേ സംഭവങ്ങളൊക്കെ നടന്നു.
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പോട്ടെ. അതാ നിനക്ക് കിട്ടാതിരുന്നത്. നിനക്ക് തീർച്ചയായിട്ടും അവാർഡ് കിട്ടും. നിനക്ക് നല്ല കഴിവുണ്ട്, നിനക്ക് അവാർഡ് കിട്ടും" - എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, 'അതിലൊന്നും കാര്യമില്ല ചേട്ടാ. അവാർഡ് ഇല്ലെങ്കിൽ ഇല്ല, അത്ര തന്നെ. ഉണ്ടെങ്കിൽ ഉണ്ട്. അവാർഡ് പ്രതീക്ഷിച്ചല്ല, ഞാൻ ആ വേഷം ചെയ്തത്.
അതുകൊണ്ട് എനിക്കതിൽ യാതൊരു വിഷമവുമില്ലെന്ന്'. 'നിനക്ക് വേണമെങ്കിൽ എനിക്കൊരു സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന്' ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് വിഷമമായി. 'ചേട്ടാ ഇതുവരെ എനിക്ക് വിഷമം ഇല്ലായിരുന്നു, ചേട്ടനിത് പറഞ്ഞപ്പോൾ എനിക്ക് വിഷമമായി. ചേട്ടന് അപ്പോൾ വെറുതേ തരാമായിരുന്നു.
സുഖമായിട്ട് തരാമായിരുന്നു' എന്ന് ഞാൻ പറഞ്ഞു. 'എനിക്ക് അബദ്ധം പറ്റിയതാണ്. ഞാനത് അപ്പോൾ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അത് അംഗീകരിച്ചേനേ. നിനക്കത് കിട്ടുകയും ചെയ്തേനേ. എന്റെ ഭാഗത്തു നിന്ന് പറ്റിയ തെറ്റാണ്. സാരമില്ലെടാ തീർച്ചയായും നിനക്ക് നല്ല അവാർഡുകൾ വേറെ കിട്ടും' എന്ന് അദ്ദേഹം പറഞ്ഞു.
ചേട്ടനത് പറഞ്ഞപ്പോൾ എനിക്ക് വിഷമമായി, അല്ലാതെ എനിക്കിതിലൊന്നും ഒരു വിശ്വാസവുമില്ല. കാര്യം ഇതിനകത്തൊക്കെ ഒരുപാട് ഇടപെടലുകൾ ഉണ്ട്. അവർക്ക് ഇഷ്ടമുള്ളവർക്ക് അവർ കൊടുക്കും. പലരും പറഞ്ഞ അനുഭവങ്ങൾ അങ്ങനെയാണ്. പിന്നെ വേറൊരു പ്രശസ്തമായ അവാർഡിന് എന്നെ വിളിച്ചു. ചെല്ലണമെന്ന് പറഞ്ഞു.
അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് എനിക്കല്ല, മറ്റൊരു വ്യക്തിക്കായിരുന്നു. എനിക്കതിൽ ഒരു വിഷമവും തോന്നിയില്ല. ഞാനതിൽ നോമിനേഷനിലുണ്ടായിരുന്നു. അങ്ങനെ അത് വേറൊരാൾക്ക് കിട്ടി. ഇതിൽ വിഷമം വന്നത് എപ്പോഴാണെന്നോ. നാളുകൾക്ക് ശേഷം ഞാനൊരു പടം ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് എന്നോട് പറഞ്ഞു.
അന്നത്തെ അവാർഡ് ദാനച്ചടങ്ങിൽ, അവരുടെ കൂടെ ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. 'അന്ന് സപ്പോർട്ടിങ് ആക്ടറുടെ അവാർഡ് ചേട്ടനാണ് കിട്ടേണ്ടത്'. അപ്പോൾ ഞാൻ ചോദിച്ചു, 'എന്നിട്ടെന്താ കിട്ടാതിരുന്നതെ'ന്ന്. ആ ചടങ്ങിൽ സ്റ്റേജിന് പുറകിൽ നിന്ന് ഷീൽഡുകൾ എടുത്ത് കൊടുത്തിരുന്നത് ഇവനാണ്.
അപ്പോൾ ആരോ ഓടി വന്നിട്ട് പറഞ്ഞു, 'എടാ മറ്റേ ആർട്ടിസ്റ്റ് വന്നിട്ടുണ്ടെന്ന്'. പ്രതിമയിൽ നിന്ന് എന്റെ പേര് ഇളക്കി മാറ്റി മറ്റേയാളുടെ പേര് ഒട്ടിച്ചത് ഇവനാണ്. പറഞ്ഞ കമ്പിനിയും കാര്യങ്ങളുമൊന്നും ഞാൻ പറയുന്നില്ല". - നന്ദു പറഞ്ഞു.
NAMMUDE NAADU
സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍' നേരെ ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സ്വന്തം അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.
അപകടസാധ്യത മുന്നിൽക്കണ്ട് മുൻകരുതൽ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. സൗദി ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെത്തുടർന്ന് മദീനയ്ക്ക് തെക്കുകിഴക്കായി പൈപ്പ് ലൈൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാവുകയും വൻതോതിൽ പുക ഉയരുകയും ചെയ്യുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. സൗദിയുടെ കര മാർഗം എണ്ണ എത്തിക്കാനുള്ള ഏറ്റവും വലിയ സംവിധാനം ആണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ സൗദി അറേബ്യ തങ്ങളുടെ എണ്ണ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് 1,200 കിലോമീറ്ററോളം നീളമുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനെയാണ്. തന്ത്രപ്രധാനമായ എണ്ണപ്പാതയ്ക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയെ ബാധിക്കും.
ബ്രിട്ടനിലെ സിൽവർസ്റ്റോൺ ട്രാക്കിൽ നടക്കുന്ന ലോകപ്രശസ്തമായ ലെ മാൻസ് കപ്പ് കാർ റേസിങ് മത്സരത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് പങ്കെടുക്കുന്നു. ശനിയാഴ്ച നടക്കുന്ന റേസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുമെന്ന ഔദ്യോഗിക വിവരം ലെ മാൻസ് കപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സിൽവർ സ്റ്റോൺ റൗണ്ടിൽ 44 കാറുകൾ അണിനിരക്കുന്ന ഗ്രിഡിനാവും വിജയ് ഫ്ലാഗ് ഓഫ് നിർവഹിക്കുക. തമിഴിലെ മറ്റൊരു സൂപ്പർതാരമായ അജിത് കുമാർ പങ്കെടുക്കുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള മത്സരമാണ് വിജയ് ഫ്ലാഗ് ഓഫ് ചെയ്യുക എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
അജിത് റെഡ്ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ- ആം വിഭാഗത്തിലാണ് അജിത് കുമാർ മത്സരിക്കുന്നത്. ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്നിയാക്കിനൊപ്പമാണ് നമ്പർ 16 ലിജിയർ കാറിൽ അജിത് റേസിനിറങ്ങുന്നത്. മുൻ ഫോർമുല വൺ ഡ്രൈവർ നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരടങ്ങുന്ന സംഘവും സിൽവർസ്റ്റോണിൽ മത്സരിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ലോകോത്തര നിലവാരമുള്ള ‘മോട്ടോർ സ്പോർട്സ് സിറ്റി’ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ മോട്ടോർ റേസിംഗ് അടിസ്ഥാനസൗകര്യങ്ങൾ പഠിക്കുക എന്ന ലക്ഷ്യം കൂടി വിജയ്യുടെ യു.കെ. സന്ദർശനത്തിനുണ്ട്.
Channels
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്.
"ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി.
ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്റ്റോണ്‍ മേക്കഴേസിന് നല്കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്.
ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന് ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു.
അങ്ങനെ നിന്നിരുന്ന ചാക്കോച്ചന് ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്ക്കുമ്പോള് എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന് ചോദിക്കാതെ ചോദിച്ചു.
അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന് അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന് വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്.
അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു.
സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ജീവിതത്തേയും ജീവിതത്തിലെ വഴിത്തിരുവുകളേയും കുറിച്ച് അപര്‍ണ തോമസ്. വയസ് 32 ആയി, അത് സമ്മതിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് അപര്‍ണ കുറിപ്പ് പങ്കുവെക്കുന്നത്. തന്റെ ഏറ്റവും വലിയ പേടിയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
''നാല് വര്‍ഷം ഞാന്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്‍, ചെറിയൊരു ടെര്‍ബുലന്‍സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കും.
2. ഒരു മോണിങ് പേഴ്സണ്‍ ആകാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല്‍ ആ ദിവസം തന്നെ പാഴായത് പോലെ തോന്നും.
3. എക്കണോമിക്സില്‍ എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റ് എവിടേയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്‍, അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി.
4. ഓണ്‍ലൈന്‍ ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്റ്റോറില്‍ പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്ട്രെസ് റിലീഫ് ആണ്.
5. ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം.
6. ഈ പ്രായത്തില്‍, ഞാന്‍ ജീവിതത്തിന്റെ പാതകള്‍ പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഫ്ളൈറ്റ് അറ്റന്‍ഡ് ആയി. വീണ്ടും ഞാന്‍ ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന് ആണ്. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സമയവും അത് തന്െനയാണ് ചെയ്യുന്നതും. അതില്‍ നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല്‍ ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും.
7. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരു പോലെയോ നേര്‍രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്. ബിഗ് ബോസ് മലയാളം സീസണ് 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന് എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിംഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സംഗ പരാതി നല്കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള് എന്നതാണ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബിഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബിഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്റെ ബിഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
BUSINESS
പുതിയ ഐഫോൺ വിപണിയിലിറങ്ങുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയുമെന്നും അപ്പോൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാമെന്നും കരുതി കാത്തിരുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ വക നല്ല പണിയാണ് കിട്ടിയത്. പുതിയ ഫോണുകൾ ഇറങ്ങുമ്പോൾ പഴയതിന് വില കുറയ്ക്കുന്ന കാലാകാലങ്ങളായുള്ള രീതി മാറ്റിമറിച്ച്, നിലവിലുള്ള മോഡലുകളുടെ വില കുത്തനെ കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.
സെപ്റ്റംബർ 9-ന് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, പുതിയ മടക്കാവുന്ന ഐഫോൺ ഡ്യുവോ (iPhone Duo) എന്നിവ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ഈ അപ്രതീക്ഷിത വിലവർധനവ് പ്രാബല്യത്തിൽ വന്നത്. കുറഞ്ഞ വിലയിൽ കിട്ടുമെന്ന് കരുതി കാത്തിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയാണെങ്കിൽ, വില കൂടും മുൻപേ ഐഫോൺ 17 ഒക്കെ സംഘടിപ്പിച്ചവർ ഇപ്പോൾ നെഞ്ചുവിരിച്ച് നടക്കുകയാണ്.
ഐഫോൺ 16 ഇനി വേണമെങ്കിൽ 89,900 രൂപ നൽകണം. ഐഫോൺ 17e വില 79,900 രൂപയിൽ നിന്ന് തുടങ്ങുന്നു. ഐഫോൺ 17 മുൻപ് 82,900 രൂപയ്ക്ക് പുറത്തിറക്കിയ 256 ജിബി പതിപ്പ് ഇപ്പോൾ വാങ്ങണമെങ്കിൽ 99,900 രൂപ നൽകണം. അതായത് ഒറ്റയടിക്ക് 17,000 രൂപയുടെ വർധനവ്. ഐഫോൺ എയർ തുടക്കവില 1,49,900 രൂപയായി ഉയർന്നു. ഇതിന്റെ 1 ടിബി മോഡലിന് 2,24,900 രൂപയാണ് പുതിയ നിരക്ക്.
ചില മോഡലുകൾക്ക് 41 ശതമാനം വരെ വില ഉയർന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. “ഇനി ഫോൺ വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം” എന്ന് പറഞ്ഞ് കാത്തിരുന്ന ട്രോളൻമാർ സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം തീർക്കുകയാണ്. “വില കുറയുമ്പോൾ വാങ്ങാൻ നിന്നവന് കിഡ്നി പോര, കരൾ കൂടി വിൽക്കേണ്ടി വരും” എന്നിങ്ങനെ പോകുന്ന ട്രോളുകൾ.
കൃത്രിമബുദ്ധി സേവനങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കുമായി മെമ്മറി ചിപ്പുകളുടെ ആവശ്യം കുത്തനെ കൂടിയതാണ് മെമ്മറി ഘടകങ്ങളുടെ വില ഉയരാൻ കാരണമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ അധികച്ചെലവ് മുഴുവൻ കമ്പനിക്ക് തനിയെ താങ്ങാനാകില്ലെന്നും ആപ്പിൾ സൂചിപ്പിച്ചു.
ഇതിനുപുറമേ, ഇന്ത്യയിലെ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവയും 18 ശതമാനം ജി.എസ്.ടിയും വില വീണ്ടും ഉയർത്തുന്നു. ഐഫോൺ 18 പ്രോയും ഐഫോൺ ഡ്യുവോയും മുൻനിരയിൽ നിൽക്കുമ്പോൾ, പഴയ മോഡലുകൾക്ക് വലിയ ഓഫറുകൾ നൽകി മൂല്യം കുറയ്ക്കാതിരിക്കാനുള്ള കച്ചവട തന്ത്രവും ഇതിന് പിന്നിലുണ്ട്. ചുരുക്കത്തിൽ, പുതിയ ഐഫോൺ വരുമ്പോൾ പഴയത് വില കുറച്ച് വാങ്ങാമെന്ന കസ്റ്റമറുടെ ആഗ്രഹങ്ങൾക്കാണ് ആപ്പിൾ പൂട്ടിട്ടിരിക്കുന്നത്.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ ആപ്പിൾ ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചു. ‘ഐഫോൺ ഡ്യുവോ’ എന്ന പേരിലെത്തുന്ന പുതിയ ഫോൺ ആപ്പിൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഫോണിന്റെ സവിശേഷതകൾക്കൊപ്പം ഇന്ത്യയിലെ വിലയും ഇപ്പോൾ വലിയ ചർച്ചയാണ്. 256 ജിബി മോഡലിന് ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില. ഒക്ടോബർ 16 മുതൽ പ്രീ-ഓർഡറും ഒക്ടോബർ 23 മുതൽ വിൽപ്പനയും ആരംഭിക്കും.
ഇന്ത്യയിലെ ഉയർന്ന വിലയ്ക്കിടെ വിദേശ വിപണികളിലെ നിരക്കുകളും താരതമ്യം ചെയ്യപ്പെടുകയാണ്. തായ്ലൻഡിൽ ഐഫോൺ ഡ്യുവോയുടെ 256 ജിബി പതിപ്പിന് 79,900 തായ് ബാത്താണ് വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 2.30 ലക്ഷം വരും. അതായത്, ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 70,000ന്റെ വ്യത്യാസമുണ്ട്.
ഇതോടെയാണ് ബാങ്കോക്കിൽ പോയി ഐഫോൺ വാങ്ങിയാലോ? എന്ന ചർച്ചയും സജീവമാകുന്നത്. ഫോൺ വാങ്ങുന്നതിലൂടെ ലഭിക്കുന്ന വിലവ്യത്യാസം യാത്രാ ചെലവിന്റെ ഒരു ഭാഗം നികത്താൻ സഹായിക്കുമെന്നാണ് ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനം. വിമാന ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം, പ്രാദേശിക യാത്രകൾ തുടങ്ങിയ ചെലവുകൾ ഉൾപ്പെടുത്തിയാലും ചില സാഹചര്യങ്ങളിൽ ഇന്ത്യയിൽ നേരിട്ട് ഫോൺ വാങ്ങുന്നതിനെക്കാൾ വ്യത്യസ്തമായൊരു കണക്കാണ് ലഭിക്കുക.
ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റ് ഏകദേശം 27,000–30,000 പരിധിയിൽ ലഭിച്ചാൽ, ഫോൺ വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഏകദേശം 70,000ന്റെ വിലവ്യത്യാസത്തിൽ നല്ലൊരു ഭാഗം യാത്രയ്ക്കായി ഉപയോഗിക്കാം. രണ്ട് രാത്രികളുടെ ഹോട്ടൽ താമസം, ഭക്ഷണം, പ്രാദേശിക യാത്രകൾ തുടങ്ങിയ ചെലവുകൾ കൂടി കണക്കിലെടുത്താലും തുക ബാക്കിയാകുമെന്നാണ് ഈ കണക്കുകൂട്ടൽ.
എന്നാൽ വിമാന ടിക്കറ്റ്, ഹോട്ടൽ നിരക്ക്, വിനിമയ നിരക്ക് എന്നിവ ദിവസവും മാറുന്നതിനാൽ ഇത് സ്ഥിരമായ ലാഭക്കണക്കായി കാണാനാകില്ല. കൂടാതെ വിദേശത്തുനിന്ന് ഫോൺ വാങ്ങുമ്പോൾ വാറന്റി, നികുതി, കസ്റ്റംസ് നിയമങ്ങൾ, മോഡൽ/സിം സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.
പുതിയ ഐഫോൺ 18 പ്രോ-യുടെ വിലയും രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. അമേരിക്കയിൽ $1,199 മുതൽ ആരംഭിക്കുന്ന മോഡലിന് ഇന്ത്യയിൽ ₹1,64,900 മുതലാണ് വില. ജപ്പാൻ, യുഎഇ, ചൈന, ജർമ്മനി, യുകെ തുടങ്ങിയ വിപണികളിലും പ്രാദേശിക നികുതികളും വിലനിർണയവും അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക വില ആപ്പിളിന്റെ സ്റ്റോറിൽ ₹1,64,900 മുതൽ ആണ്.
ചാറ്റ് ജിപിടിയുടെ (ChatGPT Images) പുതിയ വേർഷൻ എത്തി. ഓപ്പൺ എഐ (OpenAI) വികസിപ്പിച്ചെടുത്ത ചാറ്റ് ജിപിടി, ലോകം മുഴുവൻ സ്വീകാര്യത നേടിയിരുന്നു. വേഗത്തിൽ ലഭ്യമാകുന്ന വിവരങ്ങളും മികവാർന്ന ചിത്രങ്ങളുടെ നിർമ്മാണവുമൊക്കെയാണ് ഈ ചാറ്റ് ബോട്ടിനെ സ്വീകാര്യമാക്കിയത്. ഇപ്പോൾ ചാറ്റ് ജിപിടി 2.5 ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
പുതിയ പതിപ്പ് കൂടുതൽ വേഗതയും കൃത്യതയുമുള്ളതാണെന്ന് ഓപ്പൺ എഐ അറിയിച്ചു. ചിത്രങ്ങളുടെ എഡിറ്റിംഗ് (image editing) മികച്ച നിലവാരത്തിലുള്ള ചിത്രങ്ങൾ (image quality) വേഗത്തിലുള്ള നിർമ്മാണം (image generation) എന്നിവയാണ് പ്രധാനമായി വന്നിട്ടുള്ള മാറ്റം. ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2.0 പതിപ്പിനേക്കാളും 50 ശതമാനം വരെ വേഗത്തിൽ ചിത്രങ്ങൾ നിർമ്മിക്കാൻ 2.5 പതിപ്പിന് കഴിയും.
കൂടുതൽ സ്വാഭാവികതയാർന്ന lighting, സമ്പന്നമായ textures, മികച്ച visual quality എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകത. സ്വാഭാവികത നഷ്ടപ്പെടാതെ ചിത്രത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം മാറ്റി എഡിറ്റ് ചെയ്യാൻ സാധിക്കും. തുടർച്ചയായി പല മാറ്റങ്ങൾ ആവശ്യപ്പെട്ടാലും നേരത്തെയുള്ള എഡിറ്റ് നിലനിർത്തും. റഫറൻസ് ഫോട്ടോ ഉപയോഗിക്കുമ്പോൾ അതിന്റെ സൂക്ഷ്മമായ സവിശേഷതകൾ നിലനിർത്തും. മാത്രമല്ല @Sketch എന്ന ഫീച്ചർ ഉപയോഗിച്ച് ഒരു മാതൃകാ ചിത്രം വരച്ചുകൊണ്ട് പുതിയ ചിത്രം സൃഷ്ടിക്കാനും സാധിക്കും. വ്യാപകമായി ഉപയോഗിക്കുന്ന posters, product photos തുടങ്ങിയവയ്ക്ക് മാതൃകാ templates കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഒരു ചിത്രം സൃഷ്ടിക്കാൻ ഉപയോഗിച്ച prompt മറ്റുള്ളവരുമായി share ചെയ്യാനും സാധിക്കും
API ഉപയോഗിക്കുന്ന developers നായി GPT Image 2.5 Flare, GPT Image 2.5 Sunburst എന്നീ രണ്ട് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. Flare സാധാരണ അപ്ലിക്കേഷനുള്ള default option ആണെന്നും Sunburst കൂടുതൽ precision ആവശ്യമായ premium creative workflows നായി രൂപകൽപ്പന ചെയ്തതാണെന്നും OpenAI പറയുന്നു.
HEALTH
ഫിറ്റ്നസ് ഫ്രീക്കുകളായ മിക്കയാളുകളും പ്രോട്ടീൻ കിട്ടുന്നതിന് പ്രോട്ടീൻ പൗഡറിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണം ക്രമീകരിക്കുമ്പോൾ ശരീരത്തിന് പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും. എന്താണ് യഥാർഥത്തിൽ പ്രോട്ടീൻ പൗഡർ? ദൈനംദിന പ്രോട്ടീൻ പൗഡർ ഉപയോഗം സുരക്ഷിതമാണോ?
സസ്യങ്ങളിൽ (സോയ, കടല, അരി) നിന്നോ മൃഗങ്ങളിൽ (പാൽ - വേ, കസീൻ, മുട്ട) നിന്നോ വേർതിരിച്ചെടുക്കുന്ന, പ്രോട്ടീൻ്റെ ഗാഢത കൂടിയ രൂപമാണ് പ്രോട്ടീൻ പൗഡർ. ഇത് ഒരു ഡയറ്ററി സപ്ലിമെന്റാണ്, പ്രധാനമായും പേശി വളർച്ചയ്ക്കും, വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുക്കലിനും, ശരീരഭാരം കുറയ്ക്കുന്നതിനും, ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തവർക്കും ഇത് ഉപയോഗിക്കാം. എന്നാൽ ഇവയിൽ ആഡഡ് ഷുഗർ, രുചി കൂട്ടാനുള്ള ഫ്ലേവറിങ്സ്, തിക്ക്നേഴ്സ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
പാൽ അടിസ്ഥാനമാക്കിയ പ്രോട്ടീൻ പൗഡർ വയറു കമ്പിക്കൽ, വയറിന് അസ്വസ്ഥത, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ലാക്ടോസ് ഇൻടോളറൻസ് അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവർക്ക് ആയിരിക്കും കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവുക. പ്രോട്ടീൻ പൗഡർ ഒരു ഡയറ്ററി സപ്ലിമെന്റ് ആയതിനാൽ, ഇതിന്റെ സുരക്ഷ, ലേബലിങ് തുടങ്ങിയവ കൃത്യമായി വായിച്ച ശേഷം ഉപയോഗിക്കുക.
പ്രോട്ടീൻ പൗഡർ മിക്സ് ചെയ്യുമ്പോൾ ഈ അബദ്ധം ഒഴിവാക്കാം
ചൂട് ദ്രാവകങ്ങള്‍
രാവിലെ ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് ചിലർ കാപ്പിയിലും ചൂടുവെള്ളത്തിലും പ്രോട്ടീൻ പൗഡർ മിക്സ് ചെയ്തു കുടിക്കാറുണ്ട്. ഇത് പ്രോട്ടീൻ പൗഡർ കലക്കുമ്പോൾ കട്ടപിടിക്കാൻ കാരണമാകും. ഇത് ഫലപ്രദമാകണമെന്നില്ല.
അസിഡിക് സ്വഭാവമുള്ള ജ്യൂസുകൾ
പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല. ഇത് പ്രോട്ടീന്‍ പൗഡര്‍ കട്ടപിടിച്ചു കിടക്കാനും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
ഫൈബർ സപ്ലിമെന്റുകൾ
പ്രോട്ടീൻ പൗഡറും ഫൈബർ സപ്ലിമെന്റും സംയോജിപ്പിക്കുന്നത് ഒറ്റ തവണയിൽ തന്നെ പോഷകങ്ങൾ പരമാവധിയാക്കാൻ സഹായിക്കും. എന്നാൽ ഇത് ഒരു സ്റ്റിക്കി അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
വെറും വെള്ളം
പയറുവർഗ്ഗങ്ങളിൽ നിന്നുള്ള/സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ വെള്ളത്തിൽ നന്നായി യോജിക്കണമെന്നില്ല. പ്രത്യേകിച്ച് വേ പ്രോട്ടീനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കൂടുതൽ ക്രീമിയും കുറഞ്ഞ ഗ്രിറ്റിയും ആയിരിക്കും. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ (പയറുവർഗ്ഗങ്ങൾ പോലുള്ളവ) ബദാം പാൽ, തേങ്ങാപ്പാൽ തുടങ്ങിയ ക്രീമിയർ ബേസിലേക്ക് കലർത്തി കുടിക്കുന്നതാണ് നല്ലത്.
പ്രോട്ടീൻ പൗഡറിന്റെ ചേരുവകൾ ശ്രദ്ധിക്കുക
പ്രോട്ടീൻ പൗഡറിൽ ആഡഡ് ഷുഗർ ചേർന്നിട്ടുണ്ടെങ്കിൽ അതിൽ വീണ്ടും പഞ്ചസാരയോ തേനോ ഉപയോഗിക്കേണ്ടതില്ല. പല പ്രോട്ടീൻ പൗഡറുകളിലും എറിത്രൈറ്റോൾ പോലുള്ള കുറഞ്ഞ കലോറി സ്വീറ്റ്നർ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ആൽക്കഹോൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുമായി ഇവ കലർത്തരുത്. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും.
പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ ലേബലിൽ ഗ്വാർ ഗം അല്ലെങ്കിൽ സാന്തൻ ഗം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പാനീയത്തെ കൂടുതൽ കട്ടിയുള്ളതാക്കും. ഇത്തരം പ്രോട്ടീൻ പൗഡറുകൾ ചിയ വിത്തുകൾ പോലുള്ളതിൽ കലർത്തുന്നത് ഒഴിവാക്കുക. എന്നാൽ ഈ ചേരുവകൾ ഇല്ലാത്തവ ചിയ വിത്തുകളുമായി യോജിപ്പിക്കാവുന്നതാണ്.
PRAVASI VARTHAKAL

