ഇന്ത്യയില്‍ ഏറ്റവുമധികം ചായ കുടിക്കാരുള്ള നഗരം ബെംഗളൂരു ആണെന്ന് ഇന്‍സ്റ്റാമാര്‍ട്ട്. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാല്‍ ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് കേരളത്തിലാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്. ഇന്‍സ്റ്റാമാര്‍ട്ട്പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളര്‍ച്ചനിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. ഭുവനേശ്വര്‍ തൊട്ടടുത്തുണ്ട്.
ഇന്ത്യയുടെ അതിവേഗം വളരുന്ന 'തേയില നഗരം' ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികള്‍ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചര്‍ ടീ, കട്ടന്‍ ചായ, ഏലയ്ക്കാ ചായ, ഗ്രീന്‍ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയമേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Latest News
ഇന്ത്യയില്‍ ഏറ്റവുമധികം ചായ കുടിക്കാരുള്ള നഗരം ബെംഗളൂരു ആണെന്ന് ഇന്‍സ്റ്റാമാര്‍ട്ട്. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാല്‍ ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് കേരളത്തിലാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്. ഇന്‍സ്റ്റാമാര്‍ട്ട്പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളര്‍ച്ചനിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. ഭുവനേശ്വര്‍ തൊട്ടടുത്തുണ്ട്.
ഇന്ത്യയുടെ അതിവേഗം വളരുന്ന 'തേയില നഗരം' ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികള്‍ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചര്‍ ടീ, കട്ടന്‍ ചായ, ഏലയ്ക്കാ ചായ, ഗ്രീന്‍ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയമേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ASSOCIATION
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് (BMA) 2026-27 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്
പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ജയന് മലയില്‍, സെക്രട്ടറിയായി ആതിര അനൂബ് എന്നിവര്‍ തുടരും. വൈസ് പ്രസിഡന്റായി ലാലു അലക്സ്, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി അനു ശരത് , ഉണ്ണിമായ നന്ദു, യൂത്ത് കോ-ഓര്‍ഡിനേറ്ററും പി.ആര്.ഒയുമായി ബിജില്‍ റെജി, ട്രഷററായി വിനു ഡേവിസ്, ജോയിന്റ് ട്രഷററായി സിജോ ജോസഫ് എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് ഒഴിവായ അംഗങ്ങള്‍ക്ക് പകരമായി ധന്യ അനീഷ്, മീനു തോമസ്, നൗഫല്‍, അര്ജുന് എന്നിവരെയും ഉള്‍പ്പെടുത്തി ആകെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 2026-27 കാലയളവില്‍ ബി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കണമെന്നും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബെല്‍ഫാസ്റ്റിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹം ബി.എം.എയ്ക്ക് നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇതേ സ്നേഹവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും അംഗങ്ങള്‍ പ്രകടിപ്പിച്ചു.ബി.എം.എയുടെ നേതൃത്വത്തില്‍ ജൂണ്‍ 27-ന് സംഘടിപ്പിക്കുന്ന 'BMA Family Fun Day'യും ഓഗസ്റ്റ് 22-ന് നടക്കുന്ന 'BMA Onam Celebration 2026'**ഉം വന്‍ വിജയമാക്കുന്നതിനായി മുഴുവന്‍ ബി.എം.എ കുടുംബാംഗങ്ങളുടെയും പിന്തുണയും സജീവ പങ്കാളിത്തവും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
പരസ്പര സഹകരണവും ഐക്യവും സൗഹൃദവും അടിസ്ഥാനമാക്കിയുള്ള ശക്തമായ മലയാളി സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് തുടര്‍ന്നും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുമെന്നും, സമൂഹത്തിന് കൂടുതല്‍ പ്രയോജനകരവും ഉള്‍ക്കൊള്ളുന്നതുമായ പരിപാടികളും പദ്ധതികളും വരുംകാലങ്ങളില്‍ നടപ്പാക്കുമെന്നും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
പതിനൊന്നാമത് യുകെയിലെ കോലഞ്ചേരിക്കാരുടെ സംഗമം ജൂണ്‍ 27 ശനിയാഴ്ച ലണ്ടനില്‍ നടക്കും. എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം അനവധി വര്‍ഷങ്ങളായി നാട്ടിലും വിദേശത്തുമായി നിരവധി സന്നദ്ധ സേവനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
സംഘടനയുടെവര്ഷത്തെ വാര്‍ഷിക സമ്മേളനവും,കുടുംബകൂട്ടായ്മയും 2026 ജൂണ്‍ മാസം 27 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ ലണ്ടനില്‍, High Wycombe ലുള്ള Bledlow Village Hall ല്‍ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലണ്ടന്‍ ഇത്തവണ സാക്ഷ്യം വഹിക്കും.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി നിഖില്‍ പോള്‍ ബാബു (High Wycombe) ചെയര്മാന് ആയും ജോണ്സണ് മാണി(Peterborough) ജന. കണ്‍വീനറായും, Naisent Jacob (Bristol)ഫിനാന്‍സ് കണ്‍വീനറായും, ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍), സ്നേഹ റോഷന്, റിയ ജോബിന് എന്നിവര്‍ കലാ വിഭാഗം കണ്‍വീനര്‍മാരായും, സണ്ണി വര്‍ഗീസ് (Liverpool), Jaby Chakkappan(Wolverhampton), തങ്കച്ചന് എറയക്കാട്ടുകുഴി (Bristol),Angel Elsa Biju, ബിനു കുര്യാക്കോസ് (Southampton), അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ് (മാഞ്ചെസ്റ്റെര്‍) ബിജു മാത്യു (Wembley), സണ്ണി വര്‍ഗീസ് (Exeter), ജൂബി പോള്‍ (Norwich), സോജന് കെ പാവു (Yorkshire), ബിനോയ് കുര്യാക്കോസ് (Bristol), Asaikumar (Swindon)എന്നിവര്‍ സബ് കണ്‍വീനര്‍മാരുമായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നു.
Venue Address: Bledlow Village Hall, Chinnor Road, Princes Risborough, HP27 9QF High Wycombe, Buckinghamshire
Contact: (President) Nikhil Paul Babu: 07721 701859, (Secretary) Johnson Mani: 07956 315123, (Treasurer) Naisent Jacob:07809444940,
ലണ്ടന്‍: ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ (Sameeksha UK - Progressive Cultural Forum) 'വേള്‍ഡ് കപ്പ് 2026 പ്രെഡിക്ഷന് കോണ്ടസ്റ്റ്' (World Cup 2026 Prediction Contest) സംഘടിപ്പിക്കുന്നു.
ലോകകപ്പ് കിരീടം ആര് കരസ്ഥമാക്കുമെന്നും, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിജയികളായി വരുന്നവരെ കൃത്യമായി പ്രവചിക്കുന്ന ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ്. ഈ മത്സരത്തിലെ വിജയികള്‍ക്ക് താഴെ പറയുന്ന ക്യാഷ് പ്രൈസുകള്‍ ലഭ്യമാകും
ഒന്നാം സ്ഥാനം പ്രവചിക്കുന്നവര്‍ക്ക്.
£ 251 (251 പൗണ്ട്)
രണ്ടാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.
£ 151 (151 പൗണ്ട്)
മൂന്നാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.
£ 101 (101 പൗണ്ട്)
ലോകകപ്പിന്റെ ആവേശം പങ്കുവെക്കാനും തങ്ങളുടെ പ്രവചനശേഷി തെളിയിക്കാനും താല്പര്യമുള്ള എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ഈ മത്സരത്തില്‍ പങ്കാളികളാകാം.
എങ്ങനെ പങ്കെടുക്കാം?
താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് 2026 ഫിഫ ലോകകപ്പ് വിജയിയെ പ്രവചിച്ചുകൊണ്ട് മത്സരത്തില്‍ സൗജന്യമായി പങ്കാളികളാകാം:
മത്സരത്തില്‍ പങ്കെടുക്കാനുള്ളലിങ്ക്: https://docs.google.com/forms/d/e/1FAIpQLScC-dk7S1pEGPixBlwWGaDI0ZwxU5WWJcws1kQibMiALKqClw/viewform?usp=publish-editor
ഫുട്ബോള്‍ ലഹരി നെഞ്ചിലേറ്റുന്ന മുഴുവന്‍ കായികപ്രേമികളെയും ഈ ആവേശകരമായ പ്രവചന മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെ ഭാരവാഹികള്‍ അറിയിച്ചു.
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം 'പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ്. ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ച് 'ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള 'കർമ്മശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
SPIRITUAL
പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിള്‍ പണ്ഡിതനുമായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ' യുകെയിൽ ജൂണ്‍ 26മുതല്‍ 29 വരെ നടക്കുന്നു. യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ശുഷ്രൂഷകളില്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും. 18 വയസ്സുമുതല്‍ പ്രായക്കാര്‍ക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷന് തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
അഡ്രസ്സ്
POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജില്‍ ജോസഫ് 07926912285.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തെ (രജതജൂബിലി) ആദരസൂചകമായി, തിരുവനന്തപുരം മേജർ അതിഭദ്രാസന വൈദികനായ റവ. ഫാ. തോംസൺ രചിച്ച ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളിൽ’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. റോമിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന യൂറോപ്പ്-യുകെ കൺവൻഷനിൽ വച്ചായിരുന്നു പുസ്തക പ്രകാശനം.
അത്യഭിവന്ദ്യ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് നൽകിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ അത്യഭിവന്ദ്യ ജോർജ് കർദിനാൾ കൂവക്കാട്, സഭയിലെ മറ്റ് അഭിവന്ദ്യ പിതാക്കന്മാർ, യൂറോപ്പ്-യുകെ മേഖലകളിലെ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ പങ്കുചേർന്നു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2026 ജൂൺ 27 ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.
അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ ഗുരുവായൂർ വാസുദേവൻ തിരുമേനിയുടെ കാർമികത്വത്തിൽ വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജൻ - 07576492822
ശാലിനി രവി - 07529394745
SPECIAL REPORT
പ്രമുഖ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മെസ്സേജ് ആനിമേഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്കായാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ ഈ മാറ്റം ഐഫോൺ ഉപയോഗിക്കുന്നവരുടെ ഫോണുകളിൽ ദൃശ്യമാകും.
ഇതിനായി ഉപഭോക്താക്കൾക്ക് ആപ്പിൻ്റെ സെറ്റിങ്സിൽ മെസ്സേജ് ആനിമേഷൻ നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക ടോഗിൾ ബട്ടൺ ലഭിക്കും. ഇത് ഉപയോഗിച്ച് ഫീച്ചർ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്സാപ്പിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോ ആണ് ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ഐഒഎസിന്റെ ബീറ്റാ പതിപ്പായ 26.24.10.70 നൊപ്പമാണ് നൽകിയിരിക്കുന്നത്. നിലവിൽ ചില ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രമായാണ് ഇത് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും വരും ആഴ്ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തിക്കുമെന്നാണ് വിവരം.
CINEMA
മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് കുടുംബസമേതം മമ്മൂട്ടി പ്രധാനമന്ത്രിയെ കണ്ടത്. പുരസ്കാര വിതരണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. തന്റെ ഊഴമെത്തിയപ്പോള്‍ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി അടക്കമുള്ളവരെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിയുടെ കൈയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ന് നേരത്തെ നടന്ന പത്മ ചടങ്ങിന് ശേഷം ശ്രദ്ധേയ നടന് മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു, ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നരേന്ദ്ര മോദി കുറിച്ചു.
മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകനും നടനുമായ ദുല്‍ഖര്‍ സല്മാന്, ഭാര്യ അമാല്‍ സൂഫിയ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു. ഇവര്‍ക്കെല്ലാമൊപ്പമുള്ള ചിത്രവും നരേന്ദ്ര മോദി പങ്കുവച്ചതിന്റെ കൂട്ടത്തിലുണ്ട്. പത്മ പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങാണ് ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയത്. ഇവർക്ക് പുറമേ, പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് കയ്യടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.
കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. 1998 ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ വിജയ് അമൃത്രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്ത്തകന് ഡോ എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി.
സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോള്‍ റീറിലീസിനൊരുങ്ങുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്മോസില് 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് തയ്യാറാവുകയാണ്. സിനിമയുടെ ട്രെയ്ലർ പുറത്തുവന്നു. ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ വെച്ച് സിബി മലയിലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ.
'ഞാൻ സിനിമയിൽ വന്നിട്ട് 50 വർഷമായി. തിരനോട്ടം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ഓഡിഷന് അതിന്റെ അവസാനദിവസമാണ് ഞാൻ ചെല്ലുന്നത്. അവിടെവെച്ച് ഒരു സീൻ തന്നിട്ട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അന്നവിടെ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരുണ്ട്. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഇപ്പോൾ ഇതിവിടെ പറയാതിരിക്കാൻ പറ്റില്ല. നൂറിലാണ് മാർക്ക് തരുന്നത്. അന്ന് ഓരോരുത്തരും മാർക്ക് തന്നപ്പോൾ എനിക്ക് ഏറ്റവും നല്ല മാർക്ക് തന്ന് സഹായിച്ചയാളാണ് സിബി. നൂറിൽ രണ്ടുമാർക്ക്. പക്ഷേ പിൽക്കാലത്ത് അദ്ദേഹമെനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങളും സമ്മാനിച്ചു. എന്റെ ആദ്യത്തെ നാഷണൽ അവാർഡ് കിരീടത്തിനായിരുന്നു. ആ വർഷത്തെ സംസ്ഥാന പുരസ്കാരവും അതേ ചിത്രത്തിലൂടെ കിട്ടി. അതുകഴിഞ്ഞ് ഭരതത്തിനും പുരസ്കാരം ലഭിച്ചു. താങ്ക്യൂ സിബി. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു', മോഹൻലാലിന്റെ വാക്കുകൾ.
ചിത്രം ജൂലൈയിൽ പുറത്തിറങ്ങും. കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, മുരളി, കൊച്ചിന് ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന് തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന് ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
NAMMUDE NAADU
ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന പഴികൾക്ക് കളിക്കളത്തിൽ മറുപടി നൽകി ക്രിസ്ത്യാനോ റൊണാൾഡോയും പോർച്ചുഗലും. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു = ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചു.
പോർച്ചുഗലിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത് ഇരട്ട ഗോളുകൾ നേടിയ ഇതിഹാസതാരം റൊണാൾഡോയാണ്. കളിയുടെ ആറാം മിനുട്ടിൽ സഹതാരം ക്യാൻസലോ നൽകിയ മികച്ച ക്രോസ്സ് വലയിലാക്കി വിമർശകരുടെ വായടപ്പിച്ച താരം 38ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ലോകകപ്പിലെ തന്റെ പത്താം ഗോൾ നേടി. ഇതോടെ ആറു വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിച്ച താരവും പോർച്ചുഗലിന്റെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമായി റൊണാൾഡോ മാറി.റൊണാൾഡോയുടെ ഈ രണ്ടു ഗോളുകൾക്കിടയിൽ 17 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് ഫ്രീ കിക്കിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടിയിരുന്നു.
രണ്ടാം പകുതിയിലും പറങ്കിപ്പട ഉസ്ബെക്കിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. സമ്മർദ്ദം ഫലം കണ്ടത് 60ആം മിനുട്ടിലാണ്. പ്രതിരോധതാരം നിമാറ്റോവിന്റെ സെൽഫ് ഗോളിലൂടെ ഉസ്ബെക് താരം പോർച്ചുഗലിന് നാലാം ഗോൾ ദാനം ചെയ്തു. ഒടുവിൽ 87ആം മിനുട്ടിൽ റാഫേൽ ലിയയോ പറങ്കിപ്പടയുടെ അഞ്ചാം ഗോൾ സ്വന്തമാക്കി.
ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണമെന്നും യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സൈനിക ചുമതലയുള്ള ഗഷ് എറ്റിസണുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു നെതന്യാഹുവിൻ്റെ പരാമർശം.
'അമേരിക്ക ഇതുവരെ നല്കിയ സൈനിക ബലത്തിലും ആയുധശേഷിയിലും ഇസ്രയേല്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുഎസ് എന്നും നല്ല സുഹൃത്താണ്. എന്നിരുന്നാലും ഇനി മുതല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം. ഇസ്രയേലിന് വേണ്ട ആയുധങ്ങള്‍ നമ്മള് തന്നെ നിര്‍മ്മിക്കണം . ഇക്കാര്യത്തില്‍ ഇനി അമേരിക്കയെ ആശ്രയിക്കേണ്ടതില്ല'; എന്നാണ് നെതന്യാഹു പറഞ്ഞത്.
'ഇറാനെതിരായ പോരാട്ടത്തിലാണ് നാം. അവരെ ആഞ്ഞടിക്കേണ്ടതുണ്ട്. ഇതുവരെയും ഈ പോരാട്ടം അവസാനിച്ചിട്ടില്ല. 30 വര്‍ഷത്തോളമായി നാം നമ്മുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം അത് തന്നെ തുടരും. അതുപയോഗിച്ച് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തും'. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ സൈനിക പിന്തുണ അവസാനിപ്പിക്കുമെന്ന് ഇതാദ്യമായല്ല നെതന്യാഹു പറയുന്നത്. എന്നാല്‍ യുഎസ്-ഇറാന് സമാധാന കരാര്‍ നടന്നതിന് ശേഷം നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്. ടെക്നോളജിയുമായി സഹകരിച്ച് കൂടുതല്‍ ശക്തമായി സൈനികനീക്കത്തെ സജ്ജീകരിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ പ്രതിരോധ ആയുധങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും യുഎസില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മുൻപ് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ വ്യോമസേന പൂര്‍ണമായും അമേരിക്കന്‍ യുദ്ധവിമാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കും അമേരിക്ക തന്നെ വേണമെന്നും വാന്‍സ് പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ പ്രധാന പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിൽ പോലും അമേരിക്കന്‍ പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണങ്ങളെ പലപ്പോഴും തടയുന്നത് അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. സൈനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് അമേരിക്ക നിര്‍ത്തുന്നതോടെ ഇസ്രായേലിന്റെ യുദ്ധശേഷി അതിവേഗം ഇല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Channels
ബിഗ് ബോസ് മലയാളം സീസണ് 6 മത്സരാര്‍ഥിയും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്റെ യുട്യൂബ് ചാനലിലൂടെ രേണു സുധിയെക്കുറിച്ച് ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ പറഞ്ഞിരുന്നു. രേണു സുധി തന്റെ കാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് ഇത് പറഞ്ഞത്. സായ് കൃഷ്ണ വാക്ക് പാലിച്ചുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു സുധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്.
“നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്കിയ സഹായത്തിന്”, രേണു സുധി കുറിച്ചു. തനിക്ക് കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി തുടങ്ങിയതായ വിവരം രേണു സുധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ആണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. രേണു സുധിയുടെ രോഗസംബന്ധമായ ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാസ്തവം വ്യക്തമാക്കി അവര്‍ രംഗത്തെത്തിയത്.
രേണു സുധിയെക്കുറിച്ച് വീഡിയോകള്‍ ചെയ്തതിനെക്കുറിച്ചും അവശ്യ സാഹചര്യത്തില്‍ അവരെ സഹായിക്കേണ്ടതുണ്ടെന്ന തന്റെ ബോധ്യത്തെക്കുറിച്ചും സായ് കൃഷ്ണ നേരത്തെ പറഞ്ഞത് ഇങ്ങനെ- “രേണു സുധിയുടെ ഒരുപാട് കോണ്ടെന്റുകള് ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കോണ്ടെന്റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും അത്യാവശ്യം വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള് കോണ്ടെന്റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന് ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി”, സായ് കൃഷ്ണ പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രേണു.
''കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.
ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം'', രേണു വീഡിയോയിൽ പറഞ്ഞു.
ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും വീണ നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വീണ നായരുടെ വിഡിയോ ശ്രദ്ധ നേടുകയാണ്. തനിക്ക് കടുത്ത മരുന്ന് അലര്‍ജിയാണെന്നാണ് വീണ നായര്‍ വെളിപ്പെടുത്തല്‍.
അത്യാഹിത ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ ഇക്കാര്യം ടാറ്റു ചെയ്തിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. താന്‍ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്നു കരുതിയുള്ള മുന്‍കരുതലാണ് പച്ച കുത്തലെന്നാണ് വീണ പറയുന്നത്.
''മെഡിസിന് അലര്‍ജി'എന്ന ടാറ്റൂ ആണ് ഞാന്‍ അടിച്ചിരിക്കുന്നത്. ഞാന്‍ മെഡിസിന് അലര്‍ജി ഉള്ള ആളാണ്. ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം'' വീണ പറയുന്നത്.
ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പൊ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്ജെക്ഷന് ചെയ്യുകയുള്ളൂവെന്നും വീണ പറയുന്നു. നമ്മള് അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാല്‍ നന്നായിരിക്കുമെന്നും വീണ നായര്‍ പറയുന്നു.
സോഷ്യൽ മീഡിയ താരം രേണു സുധി തനിക്ക് കാൻസറാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രേണു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാൻസർ ചികിത്സയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് പറയുകയാണ് രേണു. ആശുപത്രിയിൽ പോയി പിക് ലൈൻ ഇട്ടുവെന്നും കീമോ ഉടൻ തുടങ്ങുമെന്നും രേണു പറഞ്ഞു.
നല്ല വേദനയുണ്ടെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും രേണു സുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എത്രയും പെട്ടെന്ന് എല്ലാം ഭേദമാകട്ടെ എന്നാണ് പലരും ആശംസിക്കുന്നത്. ‘ദൈവം എപ്പോഴും കൂടെയുണ്ടാകും കൈവിടില്ല’ എന്നാണ് നടി തെസ്നിഖാൻ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്.
രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു. 15 വയസുള്ളപ്പോഴാണ് തനിക്ക് ബ്രെസ്റ്റിൽ ഒരു മുവ കണ്ടെത്തിയതെന്നും എന്നാൽ അത് അത്ര കാര്യമാക്കിയിരുന്നില്ല എന്നും രേണു പറഞ്ഞിരുന്നു.
ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തയതും ആരാധകരെ വിഷമിപ്പിച്ചിരുന്നു. "ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്.
സബ്സ്ക്രിപ്ഷന്റെ ഒക്കെ ചീത്ത കേട്ടിട്ടും ഞാന്‍ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികള്‍ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്ക്രിപ്ഷൻ ചെയ്തത്. തുടക്ക സമയമായിരുന്നു അത്.
എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാള്‍ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷന് ആയാലും യൂട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
അതൊരു വരുമാനം ആണ്. പിന്നെ ആല്‍ബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്മെന്റ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. ഞാന്‍ ഡൗണ്‍ ആകില്ല. ഇങ്ങനെ തന്നെ ഞാന്‍ മുന്നോട്ട് പോകും".- എന്നായിരുന്നു അടുത്തിടെ ഒരഭിമുഖത്തിൽ രേണു പറഞ്ഞത്.
ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആദിലയും നൂറയും. ഇരുവരുടേയും റീലുകളും വ്ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്ത് ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് ആദിലയും നൂറയും. ഇതിനിടെ ആദിലയുടേയും നൂറയുടേയും വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.
തങ്ങളുടെ പേഴ്സണല്‍ സ്പേസിലേക്ക് കടന്നു കയറിയ പാപ്പരാസിയ്ക്ക് ആദില നല്കിയ മറുപടിയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു ആദിലയും നൂറയും. താരങ്ങളുടെ പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓടിയെത്തി. ബൈറ്റ് എടുക്കാനായി പാപ്പരാസികള്‍ തിക്കും തിരക്കും കൂട്ടിയതോടെ ആദില പ്രതികരിക്കുകയായിരുന്നു.
'എന്നാല്‍ പിന്നെ എന്റെ തോളത്ത് കയറി ഇരിക്ക് എല്ലാവരും' എന്നാണ് ആദില പറഞ്ഞത്. ഷുഭിതയായ ആദില അവിടെ നിന്നും പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന നൂറ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ആദിലയ്ക്ക് പിന്തുണുമായെത്തിയത്.
കിട്ടിയോ, ഇല്ല ചോദിച്ച് വാങ്ങിയെന്നാണ് കമന്റുകള്‍. വ്യക്തികളുടെ സ്വകാര്യതയുടേയും പേഴ്സണല്‍ സ്പേസിന്റേയും അതിര് വരമ്പുകള്‍ ലംഘിക്കുന്ന പാപ്പരാസികളോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
BUSINESS
പണ്ട് എവിടെ പോയാലും നമ്മുടെ കയ്യിൽ കാണുന്ന ഒന്നാണ് പേഴ്സ്. എന്നാൽ യുപിഐ വന്നതിന് ശേഷം പേഴ്സിന്റെ ഉപയോഗം കുറഞ്ഞു എന്നതാണ് സത്യം. അതായത് യുപിഐ വഴിയുള്ള പണമിടപാടുകൾ വേഗത്തിലാണ് നടക്കുന്നത്. കൂടാതെ എവിടെ നിന്ന് വേണമെങ്കിലും പണമിടപാടുകൾ നടത്തൻ കഴിയുന്നു. എന്നാൽ എപ്പോഴെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ,ഫോൺ നമ്പറോ മാറിപ്പോയി മറ്റൊരാൾക്ക് പണം എത്തിയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നഷ്ടപ്പെട്ട പണം സുരക്ഷിതമായി തിരികെ ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക. അബദ്ധത്തിൽ പണം വന്ന കാര്യം അറിയിച്ച് അത് തിരികെ ചോദിക്കുക.
2. പണം തിരികെ തരാൻ ആ വ്യക്തി തയ്യാറാകുന്നില്ലങ്കിൽ നിയമപരമായ നടപടികളിലേക്ക് നോക്കുക. അതിനു വേണ്ടി താഴെ പറയുന്ന വിവരങ്ങൾ സൂക്ഷിക്കുക.
പണം അയച്ചതിന്റെ സ്ക്രീൻഷോട്ട്, അയച്ച തുക, തീയതി, സമയം, ട്രാൻസാക്ഷൻ ഐഡി ,യുടിആർ നമ്പർ
3. നിങ്ങൾ ഉപയോഗിച്ച യുപിഐ ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
ഗൂഗിൾ പേ -1800 419 0157
ഫോൺ പേ – 080 6872 7374
നിർദേശം : ഈ സഹചര്യത്തിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിക്കുക.
ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ഭക്തർ സമർപ്പിച്ചത് കോടികളുടെ കണികകൾ. ഇത്തവണ 8.5 കോടിയിലധികം രൂപയാണ് ഭണ്ഡാരത്തിൽ നിന്ന് മാത്രം ലഭിച്ചത്. പണത്തിന് പുറമെ സ്വർണ്ണവും വെള്ളിയും നിരോധിച്ച പഴയ നോട്ടുകളും വരെ ഭണ്ഡാരത്തിലെത്തിയിട്ടുണ്ട്. കാനറാ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു ഇത്തവണത്തെ ഭണ്ഡാരം എണ്ണൽ.
ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില് നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.
മനുഷ്യരേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്ന കമ്പനി എന്ന നേട്ടവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ഫിഗർ എഐ. ഈ കമ്പനിയിൽ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെന്ന് ഫിഗർ എ ഐ സിഇഒ ബ്രെറ്റ് ആഡ്കോക്ക് ആണ് പ്രഖ്യാപിച്ചത്.
ഹെഡ് കൌണ്ട് വേഴ്സസ് റോബോട്ടുകൾ എന്ന ഗ്രാഫ് ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടാണ് സിഇഒ ഈ നിർണ്ണായക മാറ്റം ലോകത്തെ അറിയിച്ചത്. പെട്ടികളിൽ അടുക്കി വച്ചിരിക്കുന്ന നിരവധി റോബോട്ടുകളുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് പവർ ഓൺ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2022 മുതൽ 2026 വരെയുള്ള കമ്പനിയുടെ ഗ്രാഫ് പരിശോധിച്ചാൽ റോബോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് വ്യക്തമാണ്. 2025ന്റെ ആദ്യ പാദം വരെ കമ്പനിയിലെ റോബോട്ടുകളുടെ എണ്ണം പൂജ്യത്തിനടുത്തായിരുന്നു. എന്നാൽ, കമ്പനി റോബോട്ട് നിർമ്മാണം ആരംഭിച്ചതോടെ ഇത് കുത്തനെ ഉയർന്നു. 2025ൽ ഇത് നൂറ് കടക്കുകയും , 2026ഓടെ 740ൽ എത്തി നിൽക്കുകയുമാണ്.
HEALTH
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിയായ 54കാരിയാണ് മരിച്ചത്. ഇന്നലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട്ട് ആശങ്ക പടര്‍ത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍, നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളത്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേര് വളരെ ഉയര്‍ന്ന റിസ്ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര് ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര് കുറഞ്ഞ റിസ്ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
PRAVASI VARTHAKAL

