ജീവിതത്തിന്റെ പാതിവഴിയിൽ, അഭിനയം മതിയാക്കി മടങ്ങിയ വെള്ളിത്തിരയിലെ സാധാരണക്കാരനായ നടൻ സലിം കുമാർ, നാടിന്റെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ എരിഞ്ഞടങ്ങുന്നു.
ഇതെഴുതുമ്പോൾ ലാഫിങ് വില്ലയിലെ കോമ്പൗണ്ടിൽ ഒരുക്കിയ ചിതയ്ക്ക് തീകൊളുത്തിയിട്ടുണ്ട്. നാടിന്റെ നാനാസ്ഥലങ്ങളിൽ നിന്നും ഇന്നലെ രാത്രിമുതൽ പ്രിയ നടനെ അവസാനമായി ഒരുനോക്കുകാണാൻ ജനം ഒഴുകിയെത്തുകയായിരുന്നു.
കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അടക്കമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
മൃതദേഹം പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് വീടായ 'ലാഫിങ് വില്ല'യിൽ എത്തിച്ചു. മൂന്നരയോടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി.
ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്കാരം. എന്നാൽ സലിംകുമാറിൻ്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.. ചിതാഭസ്മം പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് സലിം കുമാർ നേരത്തെ ആഗ്രഹം അറിയിച്ചിരുന്നു.
56 വയസ്സുള്ള നടൻ സലിംകുമാറിനെ . ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ പ്രവേശിപ്പിസിച്ചു.. ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്കു മാറ്റി.
ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. ഇന്നു രാവിലെ 9 മണിയോടെ മൃതദേഹം പറവൂർ ടൗൺഹാളിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പൊതുദർശനം.
സെക്കൻഡറി സ്കൂളിന്റെ അവസാനം കുറിക്കുകയും വരാനിരിക്കുന്ന ഒരു നീണ്ട വേനൽക്കാലത്തിനായി തയ്യാറെടുക്കുകയും ചെയ്യുന്നതിനാൽ, 11-ാം വർഷത്തിലെ ഏറ്റവും അവിസ്മരണീയമായ ആഘോഷങ്ങളിൽ ഒന്നായിരിക്കും പഠനം അവസാനിച്ചവരുടെ ലീവേഴ്സ് ഡേ.
ജിസിഎസ്ഇ പരീക്ഷയ്ക്ക് പഠിക്കുന്നതിനിടയിൽ, പതിവ് ഷർട്ട് ഒപ്പിടൽ പാരമ്പര്യത്തിന് അപ്പുറത്തേക്ക്, ഗ്രാഫിക്സ്, എംബ്രോയ്ഡറി, ഫോണ്ടുകൾ എന്നിവ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ വിദ്യാർത്ഥികളുടെ ഷർട്ടുകൾ ഒരു ദിവസത്തേക്ക് രൂപകൽപ്പന ചെയ്യാൻ നിരവധി വിദ്യാർത്ഥികൾ മണിക്കൂറുകൾ ചെലവഴിക്കുന്നു.
വിദ്യാർത്ഥികൾ അവരുടെ സുഹൃത്തുക്കൾ ഒപ്പിടാൻ കൂടുതൽ സ്ഥിരമായ മെമന്റോകൾ തേടുമ്പോൾ, Etsy പോലുള്ള ഓൺലൈൻ ഷോപ്പുകൾ ആയിരക്കണക്കിന് വ്യക്തിഗത ഷർട്ടുകൾ വിലക്കുറവിൽ വാഗ്ദാനം ചെയ്യുമ്പോൾ, TikTok, Pinterest എന്നിവയിൽ നിറഞ്ഞുനിൽക്കുന്ന പോസ്റ്റുകളായി ഇത് മാറിക്കഴിഞ്ഞു.
കസ്റ്റം ഡിസൈനുകൾ നൽകുന്ന ബിസിനസായ ഷർട്ട്സ് ബൈ നിയാമിന് ടിക് ടോക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്, തിളക്കം, രത്നങ്ങൾ, സ്പ്രേ പെയിന്റ്, തൂവലുകൾ എന്നിവയുള്ള ഷർട്ടുകൾക്ക് £35 വരെ ഈടാക്കുന്നു.
'മിസ്റ്ററി' ഷർട്ട് ഡിസൈനുകളും സാറ്റിൻ 2026 ഗൗണുകളും മുതൽ റൈൻസ്റ്റോൺ ലീവേഴ്സ് ഹൂഡികളും പുസ്തകങ്ങളും വരെ, ഈ ട്രെൻഡിൽ നിന്ന് വിജയം നേടുന്ന നിരവധി കമ്പനികളിൽ ഒന്നാണ്
കിഴക്കൻ ലണ്ടനിൽ നിന്നുള്ള 20 കാരിയായ ജോയ് നസൗ, കൈകൊണ്ട് വരച്ച സൃഷ്ടികളുടെ വീഡിയോകൾ ഉപയോഗിച്ച് ആസ്ഡ, നാൻഡോസ്, ഗ്രെഗ്സ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടോപ്പുകൾ സൃഷ്ടിച്ചു, സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടി.
മൂന്ന് വർഷം മുമ്പ് സഹോദരിയുടെ വിടവാങ്ങൽ ദിനത്തിനായുള്ള ഒരു ഹോബിയായി അവൾ ഷർട്ടുകൾ നിർമ്മിക്കാൻ തുടങ്ങി, ഇപ്പോൾ ഒഴിവുസമയങ്ങളിൽ ഓൺലൈൻ ഉപഭോക്താക്കൾ കമ്മീഷൻ ചെയ്യുന്ന ഇഷ്ടാനുസൃത ഡിസൈനുകൾ സൃഷ്ടിക്കുന്നു.
"സ്കൂൾ വിട്ടതിനു ശേഷം എനിക്ക് സ്വന്തമായി തോന്നി, ആ ഷർട്ട് ഒരു ഭൗതിക ഓർമ്മയാണ്, നിങ്ങളുടെ എല്ലാ വികാരങ്ങളും ഗൃഹാതുരത്വവും നിറഞ്ഞ സന്തോഷത്തിന്റെ ഓർമ്മപ്പെടുത്തലാണ്," അവൾ പറഞ്ഞു.
ഫേസ്ബുക്ക് സ്കൂൾ ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ, ടേമിന്റെ അവസാനത്തിൽ ഷൂസ്, ഹൂഡികൾ, ഇയർബുക്കുകൾ എന്നിവ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള ഓർമ്മകളെ വിവരിച്ചു, ചില വിദ്യാർത്ഥികൾ സ്കൂൾ വിട്ടതിനുശേഷം അവരുടെ ഷർട്ടുകൾ സൂക്ഷിച്ചു.
Latest News
വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെപങ്കെടുപ്പിച്ചായിരുന്നു 2026 ലെ ഫിഫ ലോക കപ്പ് ആര് നേടും എന്നത് പ്രവചിക്കാനുള്ള മത്സരം നടത്തിയത്.
ലോകകപ്പ് വേദി സ്ഥിതി ചെയ്യുന്ന മെക്സിക്കന്‍ സിറ്റിയായ ഗോദലഹാറയിലെ മൃഗശാലയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ ഫലങ്ങളായിരുന്നു ലഭിച്ചത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആര് വിജയികളാകും എന്നതടക്കമുള്ള പ്രവചനങ്ങളാണ് മൃഗങ്ങളെ വെച്ച് നടത്തിയത്. ഓരോ മൃഗത്തിനും രണ്ടു ടീമുകളെ വീതം നല്കി. ഇവയില്‍ നിന്നും ഓരോ മൃഗവും വിജയികളാകുന്ന രാജ്യത്തിന്റെ പേര് പ്രവചിച്ചു.
സൗത്ത് ആഫ്രിക്കയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തില്‍ മെക്സിക്കോ വിജയികളാകുമെന്നതായിരുന്നു ആനയുടെ പ്രവചനം. യുറുഗ്വായ് കരുത്തരായ സ്പെയിനിനെ തോല്‍പ്പിക്കുമെന്നതായിരുന്നു ഗൊറില്ലയുടെ പ്രവചനം. പ്യൂമയുടെ പ്രവചനമാകട്ടെ സൗത്ത് കൊറിയ ചെക്റിപബ്ലികിന് വിജയം നേടുമെന്നായിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ റിപബ്ലിക് ഓഫ് കോംഗോയുടെ വിജയമായിരുന്നു ജിറാഫ് പ്രവചിച്ചത്. 2010-ല്‍ സൗത്ത് ആഫ്രിക്ക ആതിഥ്യമരുളിയ ഫിഫ ലോക കപ്പിലായിരുന്നു ജീവികളെ ഉപയോഗിച്ചുള്ള പ്രവചനം ശ്രദ്ധ നേടി തുടങ്ങിയത്. പോള്‍ നീരാളിയായിരുന്നു അന്നത്തെ താരം. നെതര്‍ലാന്റ്സിനെ പരാജയപ്പെടുത്തി സ്പെയിന് ആയിരുന്നു 2010-ലെ ലോക കപ്പ് ജേതാക്കളായിരുന്നത്.
ASSOCIATION
ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ജൂണ്‍ 27 ശനിയാഴ്ച ഓള്‍ഡ്ഹാമില്‍ വച്ച് സംഘടിപ്പിക്കും. ഓള്‍ഡ്ഹാമിലെ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറി'ല്‍ വിപുലമായ നടത്തപ്പെടുന്ന ചടങ്ങില്‍ ഡോ.മറിയ ഉമ്മന്‍ മുഖ്യാതിഥിയായെത്തും.
പുതിയ യൂണിറ്റുകളുടെയും യൂത്ത് - വനിതാ - ബാലജനസഖ്യം വിംങ്കളുടെയും രൂപീകരണ ഉദ്ഘടനവും ചടങ്ങില്‍ സംഘടിപ്പിക്കും
സീറ്റുകള്‍ പരിമിതമാണ്.
Venue:
St. Herberts Parish Centre
148 Broadway, Chadderton
Oldham OL9 0JY
എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം കുറിച്ച 2017 മുതൽ വള്ളംകളിയുടെ ആവേശത്തോടൊപ്പം തന്നെ വള്ളംകളി പ്രേമികളെ ആനന്ദിപ്പിച്ച മനോഹരങ്ങളായ കലാപ്രകടനങ്ങളാണ് വേദികളിൽ അരങ്ങേറിയിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലാണ്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന മാൻവേഴ്സിൽ വള്ളംകളിയും ഓണച്ചന്തം സീസൺ 2 സുന്ദരി മത്സരവും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങൾ കേരളപൂരം വേദിയെ കൂടുതൽ ആകർഷണീയമാക്കും. സ്കൂൾ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തിൽ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്ളാദിച്ചുല്ലസിക്കുവാൻ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികൾ ക്രമീകരിക്കുന്നത്.
പതിനായിരത്തിലേറെ മലയാളികൾ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
സ്മിത തോട്ടം (വൈസ് പ്രസിഡൻ്റ്) - 07450 964670
റെയ്മോൾ നിധീരി (ജോയിൻ്റ് സെക്രട്ടറി) - 07789 149473
അമ്പിളി എസ് മാത്യൂസ് (പ്രസിഡൻ്റ്, യോർക്ക്ഷയർ & ഹംമ്പർ റീജിയൻ)- 07901 063481
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
എബി സെബാസ്റ്റ്യൻ - 07702 862186,
ജയകുമാർ നായർ - 07403 223066
ഡിക്സ് ജോർജ് - 07403 312250 .
യുക്മ - തെരേസാസ് ലണ്ടൻ "ഓണച്ചന്തം മലയാളി സുന്ദരി" സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ 'യുക്മ ഷീ ലീഡ്സ്' മത്സരത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ജൂൺ 20 ന് മുൻപായി അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. കേരളത്തിൻ്റെ പ്രൌഢമായ സംസ്കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൌന്ദര്യവും ഉത്സവാന്തരീക്ഷത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 12 പേർക്കാണ് അവസരമൊരുങ്ങുന്നത്.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ ഷീ ലീഡ്സിൻ്റെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി എന്നിവർ ഓണച്ചന്തം സീസൺ രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഓണച്ചന്തം സീസൺ 1 കാണികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളീയ സംഗീതവും, നൃത്തങ്ങളും, തിരുവാതിരയും, തെയ്യവും, ചെണ്ടമേളവും നിറഞ്ഞാടിയ വേദിയിൽ ഫാഷൻ ഷോ മത്സരാർത്ഥികളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
കേരളത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഷോ രണ്ട് റൌണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൌഢിയും സൌന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൌണ്ടുകളും.
റൌണ്ട് 1 – പ്രൌഢ വേഷം | ഓണം പുനരാവിഷ്ക്കരണം
യുക്മ തെരേസാസ് ഓണച്ചന്തം സീസൺ 2 ന്റെ ആദ്യ റൌണ്ട് ഓണത്തിന്റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാർത്ഥികൾ കേരളത്തിന്റെ വിളവെടുപ്പ്, സംസ്കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങൾ എന്നിവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുള്ള മാതൃകകൾ അവതരിപ്പിക്കും.
ഈ റൌണ്ട് കേരളീയ സൌന്ദര്യബോധത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നൂതന സ്റ്റൈലിങ്ങ് പ്രോത്സാഹിപ്പിക്കുന്നു. കസവിൻ്റെ ആധുനിക പ്രൌഢി, ചുവർചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കഥകളി ഘടകങ്ങൾ, പൂക്കൾ, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് - പന, കേരളീയ ഛായാരൂപങ്ങൾ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാർത്ഥികൾ ആധുനിക ഫാഷൻ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.
റൌണ്ട് 2 – സമ്പന്നമായ കേരള തനിമ റൌണ്ട് -
സ്പോൺസേർഡ് ബൈ തെരേസാസ് ലണ്ടൻ
രണ്ടാമത്തെ റൌണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്റെയും പൈതൃകത്തിന്റെയും കാലാതിവർത്തിയായ സൌന്ദര്യത്തിലേക്ക് മത്സരാർത്ഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടൻ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്കൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മത്സരാർത്ഥികൾ ക്ലാസിക് മലയാളി സ്റ്റൈലിന്റെ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്സ്, പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, ക്ഷേത്രാഭരണങ്ങൾ, മുല്ല പൂക്കൾ, കരകൌശല വസ്തുക്കൾ എന്നിങ്ങനെ കേരളത്തിന്റെ രാജകീയ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് ആശയമുൾക്കൊണ്ട് ഉത്സവാന്തരീക്ഷം പുന: സൃഷ്ടിക്കപ്പെടുന്ന അവതരണം ഈ റൌണ്ടിൻ്റെ പ്രത്യേകതയായിരിക്കും.
കേരളീയ ഓണ - ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാൻ ഓണച്ചന്തം സീസൺ 2 അണിയറയിൽ ഒരുങ്ങുകയാണ്. സൌന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾ ജൂൺ 20 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് - +44 7774966980
റെയ്മോൾ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്.
2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ 'മണവാട്ടി'യാണ്.
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ഇന്ത്യൻ അറാക്ക് വാറ്റായ ‘മണവാട്ടി’ ആഗോളതലത്തിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളിൽ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്വർക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ പ്രമുഖ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷൻ 2025ൽ വെങ്കല മെഡൽ, ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റിഷൻ വാർഷിക പുരസ്കാര വേദിയിൽ ‘സ്പിരിറ്റ് ബ്രോൺസ് 2025’ തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്കാരങ്ങളാണ് “മണവാട്ടി” വിപണിയിലെത്തി വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ സ്വന്തമാക്കിയത്. കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് ‘മണവാട്ടി' പുരസ്കാരങ്ങൾക്ക് അർഹയായത്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിർമിക്കുന്നത്. നിരവധി വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് നേട്ടം.
പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് “മണവാട്ടി”യെ വിദേശികൾക്കിടയിൽ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും “മണവാട്ടി”ക്ക് ഗുണകരമായി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ വാറ്റിയെടുക്കുന്ന ‘മണവാട്ടിയിൽ 44% ആണ് ആൽക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനിൽ പ്രവർത്തിക്കുന്ന ക്യാമ്പ്ഡൻ ബി. ആർ. ഐ എന്ന മുൻനിര സ്ഥാപനമാണ് "മണവാട്ടി"ക്ക് ഫുൾ മാർക്ക് നൽകിയിട്ടുള്ളത്.
പുരസ്കാര നിർണയത്തിൽ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്ജുമാർ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണനസാദ്ധ്യതകൾ, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ് ബ്രാൻഡുകൾക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മദ്യനിർമാണത്തിൽ പരമ്പരാഗതമായ നാടൻ രീതികൾ ആഗോളതലത്തിൽ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടൻ ബാരൺ ലിമിറ്റഡിന്റെ ഡയറക്ടർ ജോൺ സേവ്യർ പറഞ്ഞു. ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരെഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനകീയ ബ്രാൻഡായിട്ടാണ് “മണവാട്ടി”യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ഗ്രേ മക്കെൻസീ ആൻഡ് പാർട്ട്ണേഴ്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും “മണവാട്ടി” ലഭ്യമാണ്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും യാത്രക്കാർക്ക് ലഭ്യമാണ്.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയുടെ തയ്യാറെടുപ്പുകൾ യുക്മ ദേശീയ ഭാരവാഹികളായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, വള്ളംകളി രജിസ്ട്രേഷൻ ചുമതല വഹിക്കുന്ന ജോർജ്ജ് തോമസ്, യുക്മ ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്) - 07702862186,
ജയകുമാർ നായർ (ജനറൽ സെക്രട്ടറി) - 07403223066
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
SPIRITUAL
യുകെയിലെ മലയാളി മണ്ണിൽ സംഗീത വസന്തവും ആദരവും ഒരേ വേദിയിൽ; നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ദാനവും ഡിസംബർ 12-ന് ബർമിംഗ്ഹാമിൽ നടക്കും
ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരവും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ഡിസംബര്‍ 12-ന് ബിര്‍മിംഗ്ഹാമിനടുത്തുള്ള കവന്‍ട്രിയില്‍ നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കരോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കല്‍ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂര്‍വ വേദിയായിരിക്കും.
സുറിയാനി പാരമ്പര്യത്തില്‍ നിന്നുള്ള ''നുഹ്റോ'' (Nuhro) എന്ന വാക്കിന്റെ അര്‍ത്ഥം ''ഇരുളില്‍ പ്രകാശിക്കുന്ന വെളിച്ചം'' എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോള്‍ മത്സരത്തിന് ''നുഹ്റോ'' എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്തേഫനോസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനോയ് ജോഷുവയും കോര്‍ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കുന്നതിനായി നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നഴ്സുമാരെ ഈ അവാര്‍ഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിര്‍ഭരവും, ആഘോഷപൂര്‍വ്വവും കൊണ്ടാടും.എപ്പാര്‍ക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാര്‍ ഡയറക്ടര്‍ ഫാ.ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാര്‍ത്ത നല്കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ്, ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
കാര്‍ഡിഫ്: വെയില്‍സിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ ഇടവക മധ്യസ്ഥനും അത്ഭുതപ്രവര്‍ത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ മാസം 13 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ജപമാലയും നൊവേനയും നടന്നു വരികയാണ്.
തിരുനാള്‍ ദിവസം കാര്‍ഡിഫ് St Illtyd's സ്കൂള്‍ ചാപ്പലില്‍ വച്ച് രാവിലെ 10:00 ന് മിഷന് കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. തുടര്‍ന്ന് St Paul's Kent & St. John Paul II Southampton Missions കോര്‍ഡിനേറ്റര്‍ ഫാ. അജൂബ് തോട്ടനാനിയില്‍ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ വെഞ്ചിരിപ്പ്, ലദീഞ്ഞ് എന്നിവയ്ക്ക് നേതൃത്വം നല്‍കും.
തുടര്‍ന്ന് 10:30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയില്‍ Knanaya Missions UK കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്യും.
ഉച്ചയ്ക്ക് 12:15 ന് ഭക്തിപൂര്‍വ്വകമായ തിരുനാള്‍ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വര്‍ണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം വെയില്‍സിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും.
തുടര്‍ന്ന് 1:00 മണിക്ക് തെക്കന്‍സ് വാദ്യമേളവും, സ്നേഹവിരുന്നും, ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ വിവിധ കലാപരിപാടികളും (Cultural Programmes) അരങ്ങേറും.
വിശുദ്ധ അന്തോണീസിന്റെ മാതൃകാപരമായ ജീവിതസാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തുവാന്‍ കര്‍ത്താവിന്റെ സ്നേഹത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മിറ്റിക്കു വേണ്ടി മിഷന് കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട്, ജനറല്‍ കണ്‍വീനര്‍ തോമസ്കുട്ടി ജോസഫ്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
SPECIAL REPORT
സോഷ്യൽ മീഡിയ ലോകത്ത് വീണ്ടും ശ്രദ്ധ നേടിക്കൊണ്ട് ഇൻസ്റ്റാഗ്രാം പുതിയൊരു പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. ‘ഇൻസ്റ്റാഗ്രാം പ്ലസ്’ എന്ന പേരിലുള്ള ഈ പുതിയ സേവനം, ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങളും വ്യക്തിഗത അനുഭവങ്ങളും നൽകുന്ന രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്.
കമ്പനി വ്യക്തമാക്കുന്നത് പ്രകാരം, നിലവിലെ ഇൻസ്റ്റാഗ്രാം ഉപയോഗത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും ആ സേവനം തുടർന്നും സൗജന്യമായിത്തന്നെ ലഭ്യമാകുമെന്നും ആണ്. എന്നാൽ കൂടുതൽ ഫീച്ചറുകളും ആഴത്തിലുള്ള ഇൻസൈറ്റുകളും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷണൽ അപ്ഗ്രേഡായാണ് ഇൻസ്റ്റാഗ്രാം പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ പ്ലാനിലെ പ്രധാന ആകർഷണം സ്റ്റോറി സംബന്ധിച്ച ഇൻസൈറ്റുകളാണ്. നിങ്ങളുടെ സ്റ്റോറികൾ എത്ര തവണ വീണ്ടും കാണപ്പെട്ടു എന്നതും, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ നിന്ന് പ്രത്യേക വ്യക്തികളെ എളുപ്പത്തിൽ തിരയാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മറ്റുള്ളവരുടെ സ്റ്റോറികൾ അവർ അറിയാതെ പ്രിവ്യൂ ചെയ്യാൻ സഹായിക്കുന്ന ‘സ്റ്റോറി പ്രിവ്യൂ’ ഫീച്ചറും ഉപയോക്താക്കൾക്ക് ലഭിക്കും.
സുഹൃത്തുക്കളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകളും ഈ പ്ലാനിന്റെ ഭാഗമാണ്. സ്റ്റോറികൾ ആദ്യം തന്നെ സുഹൃത്തുക്കളുടെ ഫീഡിൽ എത്തിക്കുന്ന ‘സ്റ്റോറി സ്പോട്ട്ലൈറ്റ്’, പ്രതികരണങ്ങൾ കൂടുതൽ ആകർഷകമാക്കുന്ന ‘സൂപ്പർ ഹാർട്ട്സ്’, കൂടാതെ വ്യത്യസ്ത ഓഡിയൻസ് ഗ്രൂപ്പുകൾക്ക് പ്രത്യേകം സ്റ്റോറികൾ പങ്കിടാൻ സഹായിക്കുന്ന ‘മൾട്ടിപ്പിൾ സ്റ്റോറി ഓഡിയൻസ്’ സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോറികളുടെ ദൈർഘ്യം 24 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുന്ന ‘സ്റ്റോറി എക്സ്റ്റൻഡ്’ ഫീച്ചറും പ്രധാന ആകർഷണമാണ്.
പ്രൊഫൈൽ കസ്റ്റമൈസേഷനിലും ഇൻസ്റ്റാഗ്രാം പ്ലസ് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. കസ്റ്റം ആപ്പ് ഐക്കൺ തിരഞ്ഞെടുക്കാനുള്ള സൗകര്യം, ബയോയിൽ വ്യത്യസ്ത ഫോണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം, പ്രൊഫൈലിൽ കൂടുതൽ പോസ്റ്റുകൾ പിൻ ചെയ്യാനുള്ള ഓപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പോസ്റ്റുകൾ നേരിട്ട് പ്രൊഫൈലിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള സംവിധാനവും പുതിയ അനുഭവം നൽകുന്നു.
സോഷ്യൽ മീഡിയ ഉപയോഗം കൂടുതൽ വ്യക്തിപരവും നിയന്ത്രിതവുമാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ അപ്ഗ്രേഡ്, ക്രിയേറ്റർമാർക്കും സാധാരണ ഉപയോക്താക്കൾക്കും ഒരുപോലെ ആകർഷകമാകുമെന്നാണ് വിലയിരുത്തൽ. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ കൂടി പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്നും കമ്പനി സൂചന നൽകുന്നു.കമ്പനി വ്യക്തമാക്കുന്നത് പ്രകാരം, നിലവിലെ ഇൻസ്റ്റാഗ്രാം ഉപയോഗത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും ആ സേവനം തുടർന്നും സൗജന്യമായിത്തന്നെ ലഭ്യമാകുമെന്നും ആണ്. എന്നാൽ കൂടുതൽ ഫീച്ചറുകളും ആഴത്തിലുള്ള ഇൻസൈറ്റുകളും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷണൽ അപ്ഗ്രേഡായാണ് ഇൻസ്റ്റാഗ്രാം പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ പ്ലാനിലെ പ്രധാന ആകർഷണം സ്റ്റോറി സംബന്ധിച്ച ഇൻസൈറ്റുകളാണ്. നിങ്ങളുടെ സ്റ്റോറികൾ എത്ര തവണ വീണ്ടും കാണപ്പെട്ടു എന്നതും, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ നിന്ന് പ്രത്യേക വ്യക്തികളെ എളുപ്പത്തിൽ തിരയാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മറ്റുള്ളവരുടെ സ്റ്റോറികൾ അവർ അറിയാതെ പ്രിവ്യൂ ചെയ്യാൻ സഹായിക്കുന്ന ‘സ്റ്റോറി പ്രിവ്യൂ’ ഫീച്ചറും ഉപയോക്താക്കൾക്ക് ലഭിക്കും.
സുഹൃത്തുക്കളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകളും ഈ പ്ലാനിന്റെ ഭാഗമാണ്. സ്റ്റോറികൾ ആദ്യം തന്നെ സുഹൃത്തുക്കളുടെ ഫീഡിൽ എത്തിക്കുന്ന ‘സ്റ്റോറി സ്പോട്ട്ലൈറ്റ്’, പ്രതികരണങ്ങൾ കൂടുതൽ ആകർഷകമാക്കുന്ന ‘സൂപ്പർ ഹാർട്ട്സ്’, കൂടാതെ വ്യത്യസ്ത ഓഡിയൻസ് ഗ്രൂപ്പുകൾക്ക് പ്രത്യേകം സ്റ്റോറികൾ പങ്കിടാൻ സഹായിക്കുന്ന ‘മൾട്ടിപ്പിൾ സ്റ്റോറി ഓഡിയൻസ്’ സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോറികളുടെ ദൈർഘ്യം 24 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുന്ന ‘സ്റ്റോറി എക്സ്റ്റൻഡ്’ ഫീച്ചറും പ്രധാന ആകർഷണമാണ്.
പ്രൊഫൈൽ കസ്റ്റമൈസേഷനിലും ഇൻസ്റ്റാഗ്രാം പ്ലസ് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. കസ്റ്റം ആപ്പ് ഐക്കൺ തിരഞ്ഞെടുക്കാനുള്ള സൗകര്യം, ബയോയിൽ വ്യത്യസ്ത ഫോണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം, പ്രൊഫൈലിൽ കൂടുതൽ പോസ്റ്റുകൾ പിൻ ചെയ്യാനുള്ള ഓപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പോസ്റ്റുകൾ നേരിട്ട് പ്രൊഫൈലിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള സംവിധാനവും പുതിയ അനുഭവം നൽകുന്നു.
സോഷ്യൽ മീഡിയ ഉപയോഗം കൂടുതൽ വ്യക്തിപരവും നിയന്ത്രിതവുമാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ അപ്ഗ്രേഡ്, ക്രിയേറ്റർമാർക്കും സാധാരണ ഉപയോക്താക്കൾക്കും ഒരുപോലെ ആകർഷകമാകുമെന്നാണ് വിലയിരുത്തൽ. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ കൂടി പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്നും കമ്പനി സൂചന നൽകുന്നു.
CINEMA
അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് വൈകാരിക കുറിപ്പുമായി നടൻ മമ്മൂട്ടി. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം എന്ന് മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്.........' മമ്മൂട്ടി അനുസ്മരണകുറിപ്പിൽ അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:
'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്.........'
തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം... മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്.
വിട പറഞ്ഞ മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സലിം കുമാറിൻ്റെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിമിക്രി കലകാരനിൽ നിന്ന് ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വിജയൻ പറഞ്ഞു.
നടന് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം സലിം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതിനാൽ ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സലിം കുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടിയും നാദിർഷയും. കലാരംഗത്തുള്ള എല്ലാവരുടെയും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയെന്നായിരുന്നു മാധ്യമങ്ങളോട് നാദിർഷ പ്രതികരിച്ചത്.
"കാര്യമായിട്ട് ഒന്നും പറയാനില്ല. ഞങ്ങളെല്ലാവർക്കും വലിയൊരു നഷ്ടമാണ്. നിലപാടിൽ ഉറച്ചുനിൽക്കുന്ന നിലപാടുകൾ ഉറക്കെ പറയണമെന്ന് പറയുന്ന ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ച അതിനു ശേഷമുള്ള തലമുറയെയും നവമാധ്യമങ്ങളിലൂടെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന അതുല്യനായ കലാകാരനാണ്. കലാരംഗത്തുള്ള എല്ലാവരുടെയും വലിയൊരു നഷ്ടമാണ്". - രമേഷ് പിഷാരടി പറഞ്ഞു.
"ഞാൻ സലിമിന് വേണ്ടിയിട്ട് ചാൻസ് ചോദിച്ച ആളാണ്. ഞങ്ങൾ ഓഡിയോ കാസ്റ്റിൽ നിന്ന് തുടങ്ങിയ ബന്ധമാണ്. സിനിമയിൽ നിന്ന് തുടങ്ങിയ ബന്ധമല്ല. ഓഡിയോ കാസറ്റിൽ നിന്ന് തുടങ്ങി സിനിമയിലെത്തി, ഇപ്പോഴും സൗഹൃദം തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ പോയി".- നാദിർഷ പറഞ്ഞു.
സിനിമയ്ക്കപ്പുറമുള്ള ബന്ധം കാത്തുസൂക്ഷിച്ചവരായിരുന്നു സലിം കുമാറും നാദിർഷയും പിഷാരടിയും തമ്മിൽ. മിമിക്രി വേദികളിലുമൊക്കെ ഈ സൗഹൃദം നിറഞ്ഞു നിന്നിരുന്നു. ശനിയാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
NAMMUDE NAADU
നടനും മിമിക്രി കലാകാരനുമായ സലിം കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. സലിം കുമാറിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ വലിയ നഷ്ടമാണെന്നും, സഹോദരതുല്യമായ ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാടുകളും കോൺഗ്രസ് അനുകൂലതയും തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത ധീരനായ കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. പാർട്ടിയുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും പ്രവർത്തകരോടൊപ്പം ആവേശം പങ്കിടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സതീശൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്താനുള്ള അവകാശം സ്നേഹപൂർവം ഏറ്റെടുത്ത വ്യക്തിയായിരുന്നു സലിം കുമാർ. രാഷ്ട്രീയത്തെയും വ്യക്തിബന്ധങ്ങളെയും ഒരുപോലെ വിലമതിച്ച അദ്ദേഹത്തിന്റെ സൗഹൃദവും പിന്തുണയും എന്നും ഓർമ്മിക്കപ്പെടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ. എന്റെ തിരഞ്ഞൈടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാർ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
വനിതാ ടെന്നിസിൽ പുതിയ അധ്യായമെഴുതി റഷ്യൻ യുവതാരം മിറ ആൻഡ്രീവ. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ പോളണ്ടിന്റെ മയ ഹലിൻസ്കയെ അനായാസം മറികടന്നാണ് 19-കാരി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. റോളണ്ട് ഗാരോസിൽ നടന്ന ഫൈനലിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച മിറ, 6-3, 6-2 എന്ന സ്കോറിന് വിജയം കുറിച്ചു. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നെങ്കിലും, മത്സരത്തിൽ മിറയുടെ ആധിപത്യമാണ് വ്യക്തമായത്.
ഈ വിജയത്തോടെ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായി മിറ മാറി. 1992-ൽ 18-ാം വയസിൽ കിരീടം നേടിയ മോണിക്ക സെലെസിന് ശേഷം റോളണ്ട് ഗാരോസിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും റഷ്യൻ താരത്തെ തേടിയെത്തി.
വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിലെത്തിയതായിരുന്നു ഇതുവരെ മിറയുടെ മികച്ച ഗ്രാൻഡ്സ്ലാം പ്രകടനം. എന്നാൽ ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ കിരീടം ചൂടി അവർ ലോക ടെന്നിസിലെ പുതിയ ശക്തിയായി ഉയർന്നു.
അതേസമയം, ലോക റാങ്കിങ്ങിൽ 114-ാം സ്ഥാനത്തുള്ള മയ ഹലിൻസ്കയും ടൂർണമെന്റിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. കരിയറിലാദ്യമായാണ് താരം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിവയിലെത്തുന്നത്.
Channels
മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന് യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
രേണുവിന്റെ കരച്ചില് അഭിനയമാണെന്നും അതിന് ഓസ്കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില് കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്സ്ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള് അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍.
'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു.
പ്രൊമോഷന് പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന പോസ്റ്റ് നടി സജ്ന നൂറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. 9 ആഴ്ച എന്നെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും സജ്നയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ് സജ്നയിപ്പോൾ.
വീണ്ടെടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സജ്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. "എന്റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.
എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു.
അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.
ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും.
ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം". - സജ്ന വിഡിയോയിൽ പറഞ്ഞു.
തനിക്ക് സ്തനാർബുദം ബാധിച്ചെന്ന തരത്തിലുള്ള വാർത്തകളോട് സോഷ്യൽ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം.
എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു.
അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി".- രേണു സുധി പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്യുവി കാറും കല്യാണിന് ലഭിച്ചു.
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ് ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ് 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ് ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബിഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബിഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക.
15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. പക്ഷെ വിജയിക്കാനായില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അഖില്‍ മാരാര്‍ അപ്രതക്ഷ്യനായിരുന്നു. ഇപ്പോഴിതാ താന്‍ എവിടെയായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? എന്ന് ചോദിക്കുന്നവര്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി പറയുന്നത്. കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? കമന്റ് ബോക്സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍. ഞാന്‍ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങള്‍ക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകള്‍ ഉണ്ട്. പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു.
ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാന്‍ ഈ യുദ്ധസാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവന്‍ സമയ ട്രേഡര്‍ ആയ എന്റെ സുഹൃത്തു ക്യാപ്റ്റന്‍ ഹരീഷ് കുമാര്‍ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാന്‍ ആണെങ്കിലും ആളു നിലവില്‍ ഇക്കാര്യത്തില്‍ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല.
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാന്‍ ഷെയര്‍ ചെയ്തത്. ഇത് ഞാന്‍ പങ്ക് വെച്ചത് നിങ്ങള്‍ പോയി ട്രേഡ് ചെയ്യാന്‍ വേണ്ടിയല്ല മറിച്ചു ഞാന്‍ എന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ അടിയില്‍ വല്ല ജോലിക്ക് പോടാ എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികള്‍ക്ക് വേണ്ടിയാണു ഈ മറുപടി. ഓഹരി വിപണി ഇടപാടുകള്‍ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേര്‍ന്നതാണ്... സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വര്‍ഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങള്‍ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം.
BUSINESS
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്.
ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല. പേയ്മെന്റ് റിക്വസ്റ്റ് അറിയിപ്പുകള് ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും.
പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക. പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന് വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും.
ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര് കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന് ആരുമായും പങ്കിടരുത്.
മൊബൈലുകളിൽ സൈലന്റ് വെരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ ലോഗിൻ സുരക്ഷിതമാക്കാനാണ് മെറ്റ സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിക്കുന്നത്. പാസ് വേർഡുകളോ ഓടിപിയോ ഇല്ലാതെ ലേോഗിൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ലോഗിൻ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം, ഫിഷിംഗ് പോലുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കുന്നു.
കഴിഞ്ഞ ദിവസമാണ് വോഡഫോണും മെറ്റയും ചേർന്ന് സൈലന്റ് വേരിഫിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ലോഗിൻ ചെയ്യാം. പുതിയ ഉപയോക്താക്കളുടെ ലോഗിൻ, റീ ലോഗിൻ നടപടികൾ, അക്കൗണ്ട് വേരിഫിക്കേഷൻ, സുരക്ഷാ പരിശോധന എന്നിവ വേഗത്തിലാക്കാൻ ഈ സൈലന്റ് വേരിഫിക്കേഷന് സാധിക്കും.
ഉപയോക്താക്കൾക്ക് വേരിഫിക്കേ,ൻ വിവരങ്ങൾ മാനുവലായി തന്നെ നൽകേണ്ടതില്ല. നെറ്റ് വർക്ക് വഴി നേരിട്ട് പരിശോധന നടക്കുന്നതിനാൽ ആപ്പുകൾ മാറി മാറി ഉപയോഗിക്കേണ്ടതോ വേരിഫേക്കൻ സന്ദേശങ്ങൾക്കായി കാത്തിരിക്കേണ്ടതായ സാഹചര്യമില്ല. പാസ് വേർഡുകളോേ, ഒടിപികളോ നൽകേണ്ടതില്ലാത്തതിനാൽ ഇത് കൂടുതൽ സുരക്ഷിതമാണ്. ഫിഷിംഗ് ആപ്പുകളിൽ നിന്നും ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഇത് ഉപയോക്താക്കളെ സംരക്ഷിക്കുന്നു.
ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വ്യാജ ഫോൺ കോളുകളും പണം ചോദിച്ചുകൊണ്ടുള്ള തട്ടിപ്പും നമ്മുടെ നാട്ടിൽ സർവ്വസാധാരണയാണിപ്പോൾ. നമുക്ക് പരിചയമുള്ള ആളുകളുടെ ശബ്ദം അനുകരിച്ചുകൊണ്ടും കോളുകൾ വരാറുണ്ട്. വോയ്സ് ക്ലോണിംഗ് ടൂളുകൾ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇത് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
‘ഫേക്ക് കോൾ ഡിറ്റക്ഷൻ’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് 12 ലും ഫോൺ ബൈ ഗൂഗിൾ ആപ്പിലുമാണ് ഈ പുതിയ ഫീച്ചർ എത്തുക. എഐ കൊണ്ട് നിർമിച്ച ശബ്ദം ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കാൻ ഈ ഫീച്ചർ എത്തുന്നതോടെ തട്ടിപ്പുകാർക്ക് സാധിക്കില്ല.
വിളിക്കുന്നയാളും കോൾ സ്വീകരിക്കുന്നയാളും ഫോൺ ബൈ ഗൂഗിൾ ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രമാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുക. ഒരു കോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ, ആൻഡ്രോയിഡ് ഫോണുകളിൽ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് സാങ്കേതികവിദ്യ വഴി ഫോണുകൾ തമ്മിൽ പരസ്പരം ഒരു വെരിഫിക്കേഷൻ സിഗ്നൽ കൈമാറുന്നു. ഫോൺ കോൾ വന്നിട്ടുള്ളത് യഥാർത്ഥത്തിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള വ്യക്തിയുടെ ഫോണിൽ നിന്ന് തന്നെയാണ് എന്ന് തെളിയിക്കുന്നതാണ്
ഈ സിഗ്നൽ കൈമാറ്റം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഈ വെരിഫിക്കേഷൻ സിഗ്നൽ ലഭിച്ചില്ലെങ്കിൽ, യഥാർത്ഥ കോൺടാക്റ്റിന്റെ ഫോണിൽ നിന്ന് തന്നെയാണോ ഈ കോൾ വരുന്നത് എന്ന് നിങ്ങളുടെ ഫോൺ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തും.
HEALTH
പോഷകഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ. ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ നിരവധി രോഗങ്ങളെ അകറ്റി നിർത്താനാകും. പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കോശ നാശത്തെയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും ചെറുക്കുന്നു. മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിന് സഹായിക്കുകയും.
ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഇവയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ പലവിധ വിഭവങ്ങൾ തയ്യാറാക്കാനും ഔഷധക്കൂട്ടുകളിലും ഉപയോഗിക്കാം. ഇത് ചർമസംരക്ഷണത്തിനും മഴക്കാല രോഗങ്ങളായ തൊണ്ടവേദന, ചുമ തുടങ്ങിയവ അകറ്റാനുള്ള ഔഷധക്കൂട്ടായും ഉപയോഗിക്കാം. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും ഇത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ഹെബൽ ചായ
മഴക്കാലത്ത് ഉണ്ടാകുന്ന തൊണ്ട വേദന, ചുമ എന്നിവ അകറ്റാനും ദഹനശേഷി മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചു ചേർത്ത ഹെബൽ ടീ മികച്ചതാണ്.
മാതളനാരങ്ങ തൊലി രസം
ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഔഷധഗുണമുള്ള ഒരു വിഭവമാണ് മാതളനാരങ്ങ തൊലി രസം.
ഹെൽത്തി സ്മൂത്തികൾ
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന ഫ്രൂട്ട് സ്മൂത്തികളുടെ പോഷകഗുണം മാതളനാരങ്ങ തൊലി ഉണക്കിയത് ഉപയോഗിക്കാം.
മോരുകറി
കർണാടകയിലെ തീരദേശങ്ങളിൽ പ്രചാരമുള്ള ഒരു പരമ്പരാഗത വിഭവമാണിത്.
ചമ്മന്തി
ഭക്ഷണത്തിന് നല്ലൊരു പുളിപ്പും കടുപ്പവുമുള്ള രുചിയും നൽകാൻ ഈ ചമ്മന്തി സഹായിക്കും.
സൂപ്പ്
പയർവർഗ്ഗങ്ങളോ പച്ചക്കറികളോ വേവിക്കുമ്പോൾ ഇതുകൂടി ചേർത്താൽ സൂപ്പിന് നല്ലൊരു രുചി ലഭിക്കും.
ഫ്ലേവേർഡ് ഡ്രിങ്ക്
ദിവസവും കുടിക്കുന്ന വെള്ളം കൂടുതൽ ആരോഗ്യപ്രദമാക്കാൻ ഇത് സഹായിക്കും.
PRAVASI VARTHAKAL

