ഓണത്തിനിടെ പൂട്ട് കച്ചവടം എന്ന് പറയുന്നതുപോലെ ആയിരുന്നു ഇന്നലെ രാത്രി ലണ്ടനടക്കം ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ട പെരുമഴയും കാറ്റും ഇടിമിന്നലും.
വേനൽ ചൂട് കൂടിവരുന്നത് പ്രതീക്ഷിച്ച ഇംഗ്ലണ്ടുകാർ, അതോടെ മഴക്കുളിരിലും നിരത്തുകളിലെ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലുമായി.
ഇംഗ്ലണ്ടിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ രാത്രി ഇടിമിന്നൽ മഴയും കാറ്റും വീശിയടിച്ചു. ഇത് തീവ്രവും കനത്തതുമായ മഴയ്ക്ക് കാരണമായി. ചില പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഒരു ഇഞ്ച് മഴ പെയ്തു.
ഇന്നലെ രാത്രിയിൽ ഉണ്ടായ ഇടിമിന്നലിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിലെ തെരുവുകളിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയകളിൽ പോസ്റ്റുചെയ്തു.
നാഷണൽ ഗ്രിഡിന്റെ കണക്കനുസരിച്ച്, കാലാവസ്ഥ വ്യതിയാനം കാരണം തിങ്കളാഴ്ച വൈകുന്നേരം ഷെപ്റ്റൺ മാലെറ്റ്, ഗ്ലാസ്റ്റൺബറി, ബ്രിസ്റ്റൽ എന്നിവിടങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം ബ്രിസ്റ്റലിലെ എമേഴ്സൺസ് ഗ്രീനിൽ ഒരു വീടിന് തീപിടിച്ചതിന് കാരണം ഇടിമിന്നലാണെന്ന് കരുതുന്നതായി ഏവോൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു - ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തു.
ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം പേമാരിയും ഇടിവെട്ടും അസാധാരണമല്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. അതുപോലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ഇന്ന് ചൂടുള്ള കാലാവസ്ഥ തുടരുകയും ഈർപ്പം വർദ്ധിക്കുകയും ചെയ്യും, അതിനാൽ ഇത് കൊടുങ്കാറ്റുള്ള കാലാവസ്ഥയുടെ അവസാനമായിരിക്കില്ല.
സ്വവർഗാനുരാഗികളായതിന്റെ പേരിൽ സായുധ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട കുറഞ്ഞത് 1,000 എൽജിബിടി വെറ്ററൻമാർക്ക് സാമ്പത്തിക നഷ്ടപരിഹാരം നഷ്ടപ്പെടുമെന്ന് ഒരു സൈനിക ചാരിറ്റി മുന്നറിയിപ്പ് നൽകി.
"സ്വവർഗാനുരാഗ നിരോധനം" എന്നറിയപ്പെടുന്ന ഈ നിയമം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫൈറ്റിംഗ് വിത്ത് പ്രൈഡ് എന്ന സംഘടന നടത്തിയ സംഘടനയുടെ കണക്കനുസരിച്ച്, സഹായത്തിനായി മുന്നോട്ട് വന്നിട്ടില്ലാത്ത 1,000-ത്തിലധികം "നഷ്ടപ്പെട്ട" സൈനികർ ഉണ്ടെന്നും അപേക്ഷിക്കാൻ ആറ് മാസത്തിൽ താഴെ മാത്രം സമയമേയുള്ളൂവെന്നും പറയുന്നു.
തങ്ങളുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാത്തവരോ, അല്ലെങ്കിൽ എന്താണ് സംഭവിച്ചതെന്ന് സമ്മതിക്കാൻ ഇപ്പോഴും ലജ്ജിക്കുന്നവരോ ആയവർക്ക് 70,000 പൗണ്ട് വരെ നഷ്ടമാകുമെന്നും മറ്റ് പിന്തുണകൾ നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്.
എൽജിബിടി വെറ്ററൻമാരോടുള്ള പെരുമാറ്റത്തിൽ "അഗാധമായി ഖേദിക്കുന്നു" എന്നും പദ്ധതികൾ പ്രചരിപ്പിക്കാൻ "കഠിനാധ്വാനം" ചെയ്യുകയാണെന്നും പ്രതിരോധ മന്ത്രാലയം (MoD) പറഞ്ഞു.
സ്വവർഗരതി കുറ്റകരമല്ലാതാക്കുന്നത് 1967-ൽ യുകെയിൽ ആരംഭിച്ചെങ്കിലും എൽജിബിടി സേവന ഉദ്യോഗസ്ഥരെ ബാധിക്കുന്ന ഒരു നിയമം 2000 വരെ നീണ്ടുനിന്നു.
Latest News
ജീവജാലങ്ങൾ വിശ്രമാവസ്ഥയിൽ മാത്രമേ ഉറങ്ങുന്നുള്ളൂ എന്ന് നിങ്ങൾ കരുതിയെങ്കിൽ, അത് തെറ്റ്. പ്രകൃതിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇത് തെളിയിക്കുന്ന ചില പക്ഷികളുമുണ്ട്. വായുവിലൂടെ സഞ്ചരിക്കുമ്പോൾ അവ ഉറങ്ങുന്നു, അതായത് ദീർഘദൂരം പറക്കുമ്പോൾ ഈ പക്ഷികൾ മയങ്ങുന്നു എന്ന് തന്നെ പറയാം! ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന കുടിയേറ്റ യാത്രകൾക്കിടയിലാണ് ഈ സംഭവം. ഈ അസാധാരണ കഴിവ്, ചില പക്ഷികൾക്ക് മാത്രമേ ഒള്ളൂ കേട്ടോ..
ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന ഈ അപൂർവ കഴിവിനെ ‘യൂണിഹെമിസ്ഫെറിക് സ്ലോ-വേവ് സ്ലീപ്’ എന്നാണ് വിളിക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം വിശ്രമിക്കുമ്പോഴും മറ്റേ ഭാഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അപൂർവമായ കഴിവാണിത്. അതിനാൽ ദിശ തെറ്റാതെ പക്ഷികൾക്ക് പറക്കാൻ സാധിക്കുന്നു. വഴിയരികിൽ തടസങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അത് മനസിലാക്കാനും പക്ഷികൾക്ക് സാധിക്കുന്നു.
എന്നാൽ, എല്ലാ പക്ഷികൾക്കും ഈ കഴിവില്ല. കിലോമീറ്ററുകളോളം ദൂരം ദേശാടനം നടത്താനായി മാസങ്ങളോളം നിർത്താതെ പറക്കേണ്ടി വരുന്ന പക്ഷികൾക്കാണ് ഈ കഴിവ് ലഭിച്ചിട്ടുള്ളത്. ചില പക്ഷികൾക്ക് ഒരു കണ്ണ് അടച്ചുവയ്ക്കുമ്പോൾ മറ്റേ കണ്ണ് തുറന്നുവച്ചുറങ്ങാൻ സാധിക്കുന്നു. ചിലതിനാകട്ടെ ഇഷ്ടാനുസരണം തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ വിശ്രമാവസ്ഥയിലാക്കാനും സാധിക്കുന്നു.
1. ആൽപൈൻ സ്വിഫ്റ്റ്
ആകാശയാത്രകൾക്കിടയിൽ ഉറങ്ങുന്ന പക്ഷികളിൽ ഏറ്റവും ശ്രദ്ധേയമാണ് ആൽപൈൻ സ്വിഫ്റ്റ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പറക്കാൻ സാധിക്കുന്ന പക്ഷികളുടെ കൂട്ടത്തിൽ റെക്കോർഡ് നേടിയവയാണിവ. 200 ദിവസം വരെ ഇവയ്ക്ക് തുടർച്ചയായി പറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രചനന കാലഘട്ടത്തിൽ കൂട്കെട്ടുന്നതിനായി മാത്രമാണിവ താഴേക്കിറങ്ങുന്നത്. പറക്കുന്നതിനിടയിൽ വളരെ ചുരുങ്ങിയ നേരത്തേയ്ക്ക് നിയന്ത്രിതമായാണ് ഇവ ഉറങ്ങുന്നത്.
2. കോമൺ സ്വിഫ്റ്റ്
ആൽപൈൻ സ്വിഫ്റ്റുകളുടെ അത്രയും കാലം കോമൺ സ്വിഫ്റ്റ് തുടർച്ചയായി പറക്കാറില്ലെങ്കിലും ആകാശയാത്രകൾക്കിടയിൽ ഉറങ്ങാനുള്ള കഴിവ് ഇവയ്ക്കുമുണ്ട്. പറക്കുന്നതിനിടയിൽ ഒരു ദിവസം 40 മിനിറ്റെങ്കിലും ഇവയ്ക്ക് ഉറങ്ങാൻ സാധിക്കാറുണ്ട്. കൂടുതൽ ഉയരങ്ങളിൽ പറക്കുമ്പോൾ ചിറകുകൾ അടിക്കാതെ തെന്നിനീങ്ങിയാണ് ഇവ ഉറങ്ങുന്നത്. ഇതിലൂടെ ഊർജം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സാധിക്കുന്നു.
3. ഫ്രിഗേറ്റ് പക്ഷി
ഉഷ്ണമേഖലാ സമുദ്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന കടൽപക്ഷിയാണ് ഫ്രിഗേറ്റ്പക്ഷികൾ. കടലിന് മുകളിൽ പറന്നുനടന്ന് ഇരപിടിക്കാൻ കഴിവുള്ള ഇവയെ കടൽക്കൊള്ളക്കാർ എന്നും വിളിക്കാറുണ്ട്. ആഴ്ചകളോളം സമുദ്രത്തിന് മുകളിലൂടെ തുടർച്ചയായി പറക്കാൻ ഇവയ്ക്ക് സാധിക്കുന്നു. പറക്കുന്നതിനിടയിൽ ഒരു ദിവസം 45 മിനിറ്റ് മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം മാത്രം. കരയിലായിരിക്കുമ്പോൾ ഒരു മിനിറ്റ് നേരം വരെയും കടലിലായിരിക്കുമ്പോൾ 12 മിനിറ്റ് വരെയുമാണ് ഉറക്കം നീളുന്നത്. ഫ്രിഗേറ്റ് പക്ഷികൾക്ക് മറ്റ് കടൽപക്ഷികളെപ്പോലെ വെള്ളത്തിൽ നീന്താൻ സാധിക്കില്ല. ആൺപക്ഷികൾക്ക് ഇണയെ ആകർഷിക്കുന്നതിനായി കഴുത്തിന് താഴെ ചുവന്ന നിറത്തിൽ ബലൂൺ പോലെ വീർപ്പിക്കാൻ സാധിക്കുന്ന ഒരു ഭാഗമുണ്ട്.
4. സ്വെയിൻസൺസ് ത്രഷ്
സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന പക്ഷികളിൽനിന്ന് വ്യത്യസ്തമായി സ്വെയിൻസൺസ് ത്രഷ് രാത്രികാലങ്ങളിൽ കരയ്ക്ക് മുകളിലൂടെയാണ് ദേശാടനം ചെയ്യുന്നത്. ഈ സമയം, ഇവയ്ക്ക് നിമിഷനേരത്തേക്ക് മാത്രം ഉറങ്ങാൻ സാധിക്കുന്നു. ഒപ്പം പറക്കുന്ന പക്ഷികൾ നൽകുന്ന സൂചനകൾ ഉപയോഗിച്ച് പറക്കുന്നത് തുടരുമ്പോൾ തലച്ചോറിന്റെ ഒരു ഭാഗം വിശ്രമാവസ്ഥയിലാക്കുന്നു.
5. ബാൺ സ്വാലോ (കത്രിക പക്ഷി)
കൃഷിയിടങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥിരമായി കാണപ്പെടുന്ന പക്ഷിയാണ് ബാൺ സ്വാലോ അഥവാ കത്രികപക്ഷി. കരയിലാണ് ഉറക്കം കൂടുതലും സംഭവിക്കുന്നതെങ്കിലും നീണ്ട ദേശാടന സമയങ്ങളിൽ, പ്രത്യേകിച്ച് കൂട്ടമായി പറക്കുമ്പോൾ ഇവ ഭാഗികമായി ഉറക്കത്തിലേക്ക് പ്രവേശിക്കുന്നു. ദേശാടന യാത്രകളിൽ ഊർജ്ജ കാര്യക്ഷമത നിലനിർത്താൻ ഇത് അവയെ അനുവദിക്കുന്നു.
ASSOCIATION
പതിനൊന്നാമത് യുകെയിലെ കോലഞ്ചേരിക്കാരുടെ സംഗമം ജൂണ്‍ 27 ശനിയാഴ്ച ലണ്ടനില്‍ നടക്കും. എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം അനവധി വര്‍ഷങ്ങളായി നാട്ടിലും വിദേശത്തുമായി നിരവധി സന്നദ്ധ സേവനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
സംഘടനയുടെവര്ഷത്തെ വാര്‍ഷിക സമ്മേളനവും,കുടുംബകൂട്ടായ്മയും 2026 ജൂണ്‍ മാസം 27 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ ലണ്ടനില്‍, High Wycombe ലുള്ള Bledlow Village Hall ല്‍ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലണ്ടന്‍ ഇത്തവണ സാക്ഷ്യം വഹിക്കും.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി നിഖില്‍ പോള്‍ ബാബു (High Wycombe) ചെയര്മാന് ആയും ജോണ്സണ് മാണി(Peterborough) ജന. കണ്‍വീനറായും, Naisent Jacob (Bristol)ഫിനാന്‍സ് കണ്‍വീനറായും, ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍), സ്നേഹ റോഷന്, റിയ ജോബിന് എന്നിവര്‍ കലാ വിഭാഗം കണ്‍വീനര്‍മാരായും, സണ്ണി വര്‍ഗീസ് (Liverpool), Jaby Chakkappan(Wolverhampton), തങ്കച്ചന് എറയക്കാട്ടുകുഴി (Bristol),Angel Elsa Biju, ബിനു കുര്യാക്കോസ് (Southampton), അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ് (മാഞ്ചെസ്റ്റെര്‍) ബിജു മാത്യു (Wembley), സണ്ണി വര്‍ഗീസ് (Exeter), ജൂബി പോള്‍ (Norwich), സോജന് കെ പാവു (Yorkshire), ബിനോയ് കുര്യാക്കോസ് (Bristol), Asaikumar (Swindon)എന്നിവര്‍ സബ് കണ്‍വീനര്‍മാരുമായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നു.
Venue Address: Bledlow Village Hall, Chinnor Road, Princes Risborough, HP27 9QF High Wycombe, Buckinghamshire
Contact: (President) Nikhil Paul Babu: 07721 701859, (Secretary) Johnson Mani: 07956 315123, (Treasurer) Naisent Jacob:07809444940,
ലണ്ടന്‍: ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ (Sameeksha UK - Progressive Cultural Forum) 'വേള്‍ഡ് കപ്പ് 2026 പ്രെഡിക്ഷന് കോണ്ടസ്റ്റ്' (World Cup 2026 Prediction Contest) സംഘടിപ്പിക്കുന്നു.
ലോകകപ്പ് കിരീടം ആര് കരസ്ഥമാക്കുമെന്നും, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിജയികളായി വരുന്നവരെ കൃത്യമായി പ്രവചിക്കുന്ന ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ്. ഈ മത്സരത്തിലെ വിജയികള്‍ക്ക് താഴെ പറയുന്ന ക്യാഷ് പ്രൈസുകള്‍ ലഭ്യമാകും
ഒന്നാം സ്ഥാനം പ്രവചിക്കുന്നവര്‍ക്ക്.
£ 251 (251 പൗണ്ട്)
രണ്ടാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.
£ 151 (151 പൗണ്ട്)
മൂന്നാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.
£ 101 (101 പൗണ്ട്)
ലോകകപ്പിന്റെ ആവേശം പങ്കുവെക്കാനും തങ്ങളുടെ പ്രവചനശേഷി തെളിയിക്കാനും താല്പര്യമുള്ള എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും ഈ മത്സരത്തില്‍ പങ്കാളികളാകാം.
എങ്ങനെ പങ്കെടുക്കാം?
താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് 2026 ഫിഫ ലോകകപ്പ് വിജയിയെ പ്രവചിച്ചുകൊണ്ട് മത്സരത്തില്‍ സൗജന്യമായി പങ്കാളികളാകാം:
മത്സരത്തില്‍ പങ്കെടുക്കാനുള്ളലിങ്ക്: https://docs.google.com/forms/d/e/1FAIpQLScC-dk7S1pEGPixBlwWGaDI0ZwxU5WWJcws1kQibMiALKqClw/viewform?usp=publish-editor
ഫുട്ബോള്‍ ലഹരി നെഞ്ചിലേറ്റുന്ന മുഴുവന്‍ കായികപ്രേമികളെയും ഈ ആവേശകരമായ പ്രവചന മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെ ഭാരവാഹികള്‍ അറിയിച്ചു.
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം 'പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ്. ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ച് 'ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള 'കർമ്മശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
റെഡിറ്റ്ച്: യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ സംഘടിപ്പിച്ച കായികമാമാങ്കം റെഡിറ്റ്ചിലെ ആബി സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരങ്ങളോടെയും മികച്ച പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു. റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പരിപാടി കായിക മികവിന്റെയും കൂട്ടായ്മയുടെയും മഹോത്സവമായി മാറി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ കായികമേള ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ കമ്മിറ്റി അംഗം ജോർജ് തോമസ്, റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, മറ്റ് റീജിയണൽ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് താരങ്ങൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് അരങ്ങേറി.
ദിവസം മുഴുവൻ വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി നടന്ന മത്സരങ്ങൾ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള താരങ്ങളുടെ ഉജ്ജ്വല പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മത്സരങ്ങൾ സ്പോർട്സ് കോർഡിനേറ്റർ സജീവ് സെബാസ്റ്റ്യന്റെയും ട്രാക്ക് കോർഡിനേറ്റർ ജിനു സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സുഗമമായി നടന്നു.
കടുത്ത മത്സരങ്ങൾക്കൊടുവിൽ വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി കിരീടം സ്വന്തമാക്കി. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പായും അമ്മ മലയാളം മാൻസ്ഫീൽഡ് രണ്ടാം റണ്ണർ-അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
വ്യക്തിഗത ചാമ്പ്യൻമാർ
കിഡ്സ് വിഭാഗത്തിൽ പെൺകുട്ടികളുടെ ചാമ്പ്യനായി അഹാന അഭിഷേക് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ)യും ആൺകുട്ടികളുടെ ചാമ്പ്യനായി ആയ്ഡൻ ഷെറിൻ (അമ്മ മലയാളം മാൻസ്ഫീൽഡ്)യും തിരഞ്ഞെടുക്കപ്പെട്ടു.
സബ് ജൂനിയേഴ്സ് വിഭാഗത്തിൽ കൈറ ഫെർണാണ്ടസ് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ആരോൺ വിൻസെന്റ് (അമ്മ മലയാളം മാൻസ്ഫീൽഡ്) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
ജൂനിയേഴ്സ് വിഭാഗത്തിൽ റിയാന ജോസഫ് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ഏസൽ ജെയിംസ് വിപിൻ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
സീനിയേഴ്സ് വിഭാഗത്തിൽ നേഹ റെൻജിത്ത് (സട്ടൺ കോൾഡ്ഫീൽഡ് മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ധ്യാൻ കൃഷ്ണ (അമ്മ മലയാളം മാൻസ്ഫീൽഡ്) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
അഡൾട്ട് വിഭാഗത്തിൽ വനിതാ ചാമ്പ്യനായി ദിവ്യ നിഖിൽ (കോവെൻട്രി കേരള കമ്മ്യൂണിറ്റി)യും പുരുഷ ചാമ്പ്യനായി ആകാശ് ഉപേന്ദ്രൻ പാലാപറമ്പിൽ (കോവെൻട്രി കേരള കമ്മ്യൂണിറ്റി)യും വിജയിച്ചു.
സീനിയർ അഡൾട്ട് വിഭാഗത്തിൽ വനിതാ വിഭാഗത്തിൽ നിഷ ലിജു (നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ)യും ഷീബ സ്കറിയ (വോർസെസ്റ്റർഷയർ മലയാളി അസോസിയേഷൻ)യും സംയുക്ത ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ജോസ് പരയ്ക്കൽ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) ചാമ്പ്യനായി.
സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ ചാമ്പ്യനായി ബിൻസി ലിനു (കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച്)യും പുരുഷ വിഭാഗത്തിൽ മനോജ് വർക്കി (കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച്)യും സണ്ണി ജോൺ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ)യും സംയുക്ത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും റീജിയണൽ ട്രഷറർ പോൾ ജോസഫ് സ്വാഗത പ്രസംഗം നടത്തി. അദ്ദേഹം മുഖ്യാതിഥിയെയും വിവിധ അസോസിയേഷനുകളെയും കായികതാരങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ദിനം മുഴുവൻ മികച്ച രീതിയിൽ മത്സരങ്ങൾ സംഘടിപ്പിച്ച സംഘാടക സമിതിയെയും വോളണ്ടിയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. കായികമാമാങ്കം വിജയകരമാക്കാൻ പങ്കെടുത്ത എല്ലാ അസോസിയേഷനുകളുടെയും സഹകരണവും ആവേശവും പ്രശംസിച്ച അദ്ദേഹം, ഇത്തരം പരിപാടികൾ സമൂഹ ഐക്യവും യുവജനങ്ങളുടെ കായികമികവും ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും യുക്മ നാഷണൽ സെക്രട്ടറി ജയ്കുമാർ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകരെയും സന്നദ്ധപ്രവർത്തകരെയും പങ്കെടുത്ത എല്ലാ അസോസിയേഷനുകളെയും അഭിനന്ദിച്ചുകൊണ്ട് റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി നന്ദി രേഖപ്പെടുത്തി.
കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://photos.app.goo.gl/AdanEMKvDHvuFUEHA
SPIRITUAL
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തെ (രജതജൂബിലി) ആദരസൂചകമായി, തിരുവനന്തപുരം മേജർ അതിഭദ്രാസന വൈദികനായ റവ. ഫാ. തോംസൺ രചിച്ച ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളിൽ’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. റോമിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന യൂറോപ്പ്-യുകെ കൺവൻഷനിൽ വച്ചായിരുന്നു പുസ്തക പ്രകാശനം.
അത്യഭിവന്ദ്യ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് നൽകിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ അത്യഭിവന്ദ്യ ജോർജ് കർദിനാൾ കൂവക്കാട്, സഭയിലെ മറ്റ് അഭിവന്ദ്യ പിതാക്കന്മാർ, യൂറോപ്പ്-യുകെ മേഖലകളിലെ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ പങ്കുചേർന്നു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2026 ജൂൺ 27 ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.
അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ ഗുരുവായൂർ വാസുദേവൻ തിരുമേനിയുടെ കാർമികത്വത്തിൽ വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജൻ - 07576492822
ശാലിനി രവി - 07529394745
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടന്‍ സെന്റ് ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഇന്ന് ഭക്തിനിര്‍ഭരമായി ആഘോഷിക്കും.ഉച്ചകഴിഞ്ഞ് 2.30-ന് കൊടിയേറ്റത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടന്‍ മലങ്കര മിഷന് വികാരി റവ.ഫാ. ചെറിയാന് ജോണ്‍ കോട്ടയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
മിഷന് ട്രസ്റ്റി ബിനോജ് ജോണ്‍, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയില്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ എബ്രഹാം ചാണ്ടി , പ്രിന്‍സി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാള്‍ മാറുമെന്ന് മിഷന് ഭാരവാഹികള്‍ പറഞ്ഞു.
Address:
Everest Road, TW19 7EE, West London
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോര്‍ജ് വലിയപറമ്പില്‍ : +44 7907 609295
SPECIAL REPORT
ആഗോള ടെക്നോളജി രംഗത്ത് ഇന്ത്യയുടെ പെരുമ വീണ്ടുമുയർത്തി മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ജനതയ്ക്ക് അഭിമാന നിമിഷം. ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ വാട്സ്ആപ്പിന്റെ (WhatsApp) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) പ്രമുഖ ഇന്ത്യൻ വ്യവസായിയും ക്രെഡ് (CRED) സ്ഥാപകനുമായ കുനാൽ ഷാ നിയമിതനാകുന്നു. സിലിക്കൺ വാലിയിലെ വൻകിട ടെക് കമ്പനികളുടെ തലപ്പത്തേക്ക് ഇന്ത്യൻ കരുത്ത് വീണ്ടുമെത്തുന്നതിന്റെ തെളിവാണ് ഈ പുതിയ പ്രഖ്യാപനം. പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്മെന്റ് റിവാര്‍ഡ് പ്ലാറ്റ്ഫോമായ ക്രെഡ് സ്ഥാപിച്ചത്.
പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്മെന്റ് റിവാര്‍ഡ് പ്ലാറ്റ്ഫോമായ ക്രെഡ് സ്ഥാപിച്ചത്.
വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. പേയ്മെന്റുകള്‍, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകള്‍ എന്നിവ മെച്ചപ്പെടുത്തി വാട്സ്ആപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിനായി കുനാലിന്റെ മികവും ആഗോള കാഴ്ചപ്പാടും സഹായകമാകുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മാര്‍ക്ക് സുക്കര്‍ബര്‍ഗിനൊപ്പം മെറ്റയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്ന് കുനാല്‍ പറഞ്ഞു.
ക്രെഡിനെ ഇന്ത്യയിലെ വലിയ കമ്പനികളാക്കി മാറ്റിയത് കുനാലാണെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുനാല്‍ പടിയിറങ്ങിയതോടെ മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആകും.
CINEMA
സിനിമയെ വെല്ലുന്ന ജീവിതകഥകളുള്ള താരങ്ങൾ ബോളിവുഡിൽ കുറവല്ല. എന്നാൽ പൂജ്യത്തിൽ നിന്നും തുടങ്ങി ലോകം കീഴടക്കിയ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ ജീവിതം എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യൻ സിനിമയുടെ രാജാവായി മാറിയ കിങ് ഖാന്റെ അധികമാരും അറിയാത്ത ഒരു ഭൂതകാല ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനുമായ പങ്കജ് കപൂർ.
ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പത്ത് വയസുകാരന് ഷാരൂഖ് ഖാനെ പതിവായി കാണാറുണ്ടായിരുന്നു എന്നാണ് പങ്കജ് കപൂര്‍ പറയുന്നത്. അന്ന് കാന്റീനില്‍ തങ്ങള്‍ക്ക് ചായ വിളമ്പിയിരുന്നത് പത്ത് വയസുകാരന് ഷാരൂഖ് ഖാന് ആയിരുന്നുവെന്നാണ് പങ്കജ് കപൂര്‍ പറയുന്നത്. ''അന്ന് സമൂസയും ചായയും വിളമ്പിയിരുന്നത് മറ്റാരുമല്ല, ഷാരൂഖ് ഖാന് എന്ന കൊച്ചുപയ്യനായിരുന്നു. അന്നവന് പത്ത് വയസായിരുന്നു'' എന്നാണ് പങ്കജ് കപൂര്‍ പറയുന്നത്.
''അദ്ദേഹത്തിന്റെ അച്ഛനോ അമ്മാവനോ ആയിരുന്നു അന്ന് കാന്റീന് നടത്തിയിരുന്നത്'' എന്നും പങ്കജ് കപൂര്‍ ഓര്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന് നടനാവുകയും ബോളിവുഡിലെത്തുകയും ചെയ്തു. പിന്നീട് രാം ജാനെ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും പങ്കജ് കപൂറും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
ഷാരൂഖ് ഖാന്റ അച്ഛന് മിര്‍ താജ് മുഹമ്മദ് ഖാന് ഡല്‍ഹിയില്‍ ഖാതിര്‍ എന്നൊരു റസ്റ്റോറന്റ് നടത്തിയിരുന്നു. 1981 ല്‍ അച്ഛന് മരിച്ച ശേഷം 1990 വരെ അമ്മ ലതീഫ് ഫാത്തിമ ഖാന് ആയിരുന്നു ഖാതിര്‍ നടത്തിയിരുന്നത്. പ്രധാന ബിസിനസ് ഖാതിര്‍ റസ്റ്റോറന്റായിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ അച്ഛന് അതേ സമയം തന്നെ എന്‍എസ്ഡിയില്‍ കാന്റിനും നടത്തിയിരുന്നു. അക്കാലത്ത് അച്ഛനൊപ്പം താന്‍ പതിവായി അവിടെ പോകാറുണ്ടായിരുന്നുവെന്ന് ഷാരൂഖും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
''ഞാനൊരു കൊച്ചു കുട്ടിയായിരിക്കെ, എന്റെ കുട്ടിക്കാലമത്രയും ഞാന്‍ ചെലവിട്ടത് അവിടെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ മടിയിലും, അവര്‍ക്കിടയിലൂടെ നടന്നുമാണ് എന്റെ കുട്ടിക്കാലം ഞാന്‍ ചെലവിട്ടത്'' എന്നാണ് ഷാരൂഖ് ഖാന് പറഞ്ഞത്. പങ്കജ് കപൂര്‍ മാത്രമല്ല, രഘുബീര്‍ യാദവ്, രാജ് ബബ്ബര്‍, നാദിറ ബബ്ബര്‍, നസറുദ്ദീന്‍ ഷാ, അനുപം ഖേര്‍ തുടങ്ങിയവരെയെല്ലാം ഷാരൂഖ് അക്കാലത്താണ് കാണുന്നത്. അവരെല്ലാം പിന്നീട് ഷാരൂഖ് ഖാന് ചിത്രങ്ങളുടെ ഭാഗവാകയും ചെയ്തു.
''ഞാന്‍ അവരുടെയെല്ലാം നാടകങ്ങള്‍ കണ്ടിട്ടുണ്ട്. മാസങ്ങളോളം അവര്‍ റിഹേഴ്സല്‍ കണ്ടിട്ടുണ്ട്. അവരെ കണ്ടാണ് ഞാന്‍ നടനാകണം എന്ന് ആഗ്രഹിച്ചത്. ഇന്ന് അവരെ അധികം കാണാറില്ലെങ്കിലും അവരെല്ലാമാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്'' എന്നും ഷാരൂഖ് ഖാന് പറഞ്ഞിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്തുനിന്നും രാഷ്ട്രീയത്തിന്റെ ചെങ്കോൽ കൈപ്പിടിയിലൊതുക്കാൻ തമിഴക വെട്രി കഴകം (ടിവികെ) എന്ന പുതിയ പാർട്ടിയുമായി ജനങ്ങളിലേക്ക് ഇറങ്ങിയ ദളപതി വിജയ്, ഒടുവിൽ തന്റെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും നിർണായകമായ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഉടൻ താരം നേരെ എത്തിയത് തന്റെ മാതാപിതാക്കളുടെ അടുത്തേക്കാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് വിജയ് സഫലീകരിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ അച്ഛന് കണ്ട സ്വപ്നമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് അച്ഛനോട് ചോദിച്ചത്, ഞാന്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കിയില്ലേ എന്നായിരുന്നുവെന്നാണ് അമ്മ ശോഭ പറയുന്നത്. അതെ എന്ന തല കുലുക്കി അച്ഛന് സമ്മതിച്ചുവെന്നും അമ്മ പറയുന്നു.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ അമ്മ സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ക്കറിയാം പലരും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടെന്ന്. മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചവര്‍ക്ക് അതിന് സാധിച്ചിരുന്നില്ല. പക്ഷെ വിജയ്ക്കുള്ള ആരാധക പിന്തുണ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു'' എന്നാണ് അമ്മ ശോഭ പറയുന്നത്.
''അവന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരിട്ട വിമര്‍ശനങ്ങള്‍ എന്റെ കുടുംബത്തെയാകെ വേദനിപ്പിച്ചു. പക്ഷെ, അവന് സിനിമയിലേക്ക് ഇറങ്ങിയപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അവന് നിശബ്ദമായി തന്റെ യാത്ര തുടര്‍ന്നു, എല്ലാം പോസിറ്റീവായിട്ട് എടുത്തു. അത് അവനെ വിജയത്തിലേക്ക് നയിച്ചു'' എന്നും അമ്മ പറയുന്നു. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടു പോകില്ലെന്നും, രണ്ടില്‍ ഒന്നില്‍ മാത്രമായിരിക്കും ശ്രദ്ധയെന്ന കാര്യത്തില്‍ വിജയ്ക്ക് നേരത്തെ തന്നെ വ്യക്തയുണ്ടായിരുന്നുവെന്നും അമ്മ പറയുന്നു.
മലയാള സിനിമയുടെ ചരിത്രതാളുകളിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട ‘കിരീടം’ തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ 4K റെസ്റ്റൊറേഷൻ പൂർത്തിയാക്കിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ, ചിത്രത്തിലെ നായിക ‘ദേവി’യെ അവതരിപ്പിച്ച നടി പാർവതി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് തനിക്കൊരു കടം വീട്ടാനുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് സംവിധായകൻ സിബി മലയിൽ വിളിച്ചയുടൻ തന്നെ ചടങ്ങിലേക്ക് ഓടിയെത്തിയതെന്നും പാർവതി വെളിപ്പെടുത്തി.
കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങളായി. പക്ഷേ ഞാന്‍ എവിടെ പോവുകയാണെങ്കിലും അതിലെ ദേവിയെപ്പറ്റിയാണ് ഇപ്പോഴും ആളുകള്‍ എന്നോട് പറയാറ്. അത് എനിക്ക് അന്ന് തൊട്ട് ഇന്ന് വരെ പ്രശംസ കിട്ടിയ ഒരു കഥാപാത്രമാണ്. എന്നെ രണ്ട് മൂന്ന് ദിവസം മുന്‍പ് സിബി സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉറപ്പായിട്ടും വരാമെന്ന് പറഞ്ഞു. കാരണം എനിക്ക് ഒരു കടം വീട്ടാനുണ്ട്. ഇത്രയും വര്‍ഷമായിട്ട് ആരോടും ഞാന്‍ ഒരു നന്ദി ഇതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇത്രയും നല്ല ഒരു കഥാപാത്രം, ഇത്രയും നല്ല ഒരു അവസരം എനിക്ക് തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടന്, ദിനേശ് പണിക്കര്‍, വിജയകുമാര്‍ സാര്‍, കുമാര്‍ സാര്‍ അങ്ങനെ എല്ലാവരോടും. ഏറ്റവും കൂടുതല്‍ ലാലേട്ടനോട്. ഏറ്റവും നല്ല ഒരു സപ്പോര്‍ട്ടിംഗ് കോ സ്റ്റാര്‍ ആയി നിന്നതിന്. എനിക്കറിയില്ല ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടതെന്ന്. വളരെ സന്തോഷമുണ്ട് എല്ലാവരെയും കാണാന്‍ സാധിച്ചതിലും ഇവിടെ വന്ന് നില്ക്കാന് പറ്റിയതിലും. വളരെയധികം നന്ദി, പാര്‍വതിയുടെ വാക്കുകള്‍.
നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ 4 കെ റെസ്റ്റൊറേഷന് നിര്‍വ്വഹിച്ചത്. മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടത്തിന്റെ രണ്ടാം വരവ്. ട്രെയ്ലര് അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിബി മലയിലിന്റെയും ലോഹിതദാസിന്റെയും മോഹന്‍ലാലിന്റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സേതുമാധവന്. ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് സ്പെഷല്‍ മെന്‍ഷന്‍ നേടിക്കൊടുത്ത കഥാപാത്രവുമാണ് ഇത്.
NAMMUDE NAADU
ആരാധകരെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ച് ഫുട്ബോള്‍ മാന്ത്രികന് ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകളെന്ന റെക്കോര്‍ഡ് 38 വയസ് കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം പേരിലെഴുതി. പ്രതിഭകള്‍ക്ക് പ്രായം പ്രശ്നമല്ലെന്ന് ഒരിക്കല്‍ കൂടി ലോകം കണ്ടു മെസിയിലൂടെ. ഇതോടെ ഗോള്‍ വേട്ടയില്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടം പഴംങ്കഥയായി.
ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് നേടിയിരുന്നു. ആ മത്സരത്തിലെ ഹാട്രിക് നേട്ടമാണ് മെസിയെ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോര്‍ഡിനൊപ്പമെത്തിച്ചത്. അത് അര്‍ജന്റീനയുടെ 200ാംമത് മത്സരം കൂടിയായിരുന്നു. ലോകകപ്പിലെ രണ്ടാമത്സരത്തില്‍ ഓസ്ട്രിയക്കെതിരെയാണ് മെസിയുടെ നേട്ടം. ലോങ് റേഞ്ച് ഷോട്ടുകളില്‍ അസാധ്യ മികവുള്ള മെസി, ലോകകപ്പില്‍ ഇതുവരെ ബോക്സിന് പുറത്തുനിന്ന് ഇതിനകം അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രിയയ്ക്കെതിരെ, അര്‍ജന്റീന ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസിയിലായിരുന്നുന്നു. അള്‍ജീരിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ കോര്‍ത്തിണക്കിയ താന്‍ തന്നെയാണ് ഇപ്പോഴും ഫുട്ബോളിലെ 'മഹാവിസ്മയം' എന്ന് മെസി ലോകത്തെ വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നു.
ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി. ഖത്തർ അധികൃതരെ ഉദ്ധരിച്ച് എക്സ്’ പ്ലാറ്റ്ഫോമിലൂടെ ആണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. ആക്രമണം അല്ല അപകടമാണുണ്ടായതെന്ന് ഊർജമന്ത്രി സ്ഥിരീകരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉൾപെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഖത്തർ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും ഇന്ത്യൻ എംബസി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപെടുന്നതായി ഇന്ന് വൈകീട്ട് ചേർന്ന വാർത്താസമ്മേളനത്തിൽ ഖത്തർ ഊർജമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരിദ അൽ-കാബി അറിയിച്ചിരുന്നു.ഇ തിന് പിന്നാലെയാണ് മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചത്.
Channels
ബിഗ് ബോസ് മലയാളം സീസണ് 6 മത്സരാര്‍ഥിയും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്റെ യുട്യൂബ് ചാനലിലൂടെ രേണു സുധിയെക്കുറിച്ച് ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ പറഞ്ഞിരുന്നു. രേണു സുധി തന്റെ കാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് ഇത് പറഞ്ഞത്. സായ് കൃഷ്ണ വാക്ക് പാലിച്ചുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു സുധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്.
“നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്കിയ സഹായത്തിന്”, രേണു സുധി കുറിച്ചു. തനിക്ക് കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി തുടങ്ങിയതായ വിവരം രേണു സുധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ആണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. രേണു സുധിയുടെ രോഗസംബന്ധമായ ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാസ്തവം വ്യക്തമാക്കി അവര്‍ രംഗത്തെത്തിയത്.
രേണു സുധിയെക്കുറിച്ച് വീഡിയോകള്‍ ചെയ്തതിനെക്കുറിച്ചും അവശ്യ സാഹചര്യത്തില്‍ അവരെ സഹായിക്കേണ്ടതുണ്ടെന്ന തന്റെ ബോധ്യത്തെക്കുറിച്ചും സായ് കൃഷ്ണ നേരത്തെ പറഞ്ഞത് ഇങ്ങനെ- “രേണു സുധിയുടെ ഒരുപാട് കോണ്ടെന്റുകള് ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കോണ്ടെന്റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും അത്യാവശ്യം വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള് കോണ്ടെന്റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന് ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി”, സായ് കൃഷ്ണ പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രേണു.
''കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.
ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം'', രേണു വീഡിയോയിൽ പറഞ്ഞു.
ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും വീണ നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വീണ നായരുടെ വിഡിയോ ശ്രദ്ധ നേടുകയാണ്. തനിക്ക് കടുത്ത മരുന്ന് അലര്‍ജിയാണെന്നാണ് വീണ നായര്‍ വെളിപ്പെടുത്തല്‍.
അത്യാഹിത ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ ഇക്കാര്യം ടാറ്റു ചെയ്തിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. താന്‍ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്നു കരുതിയുള്ള മുന്‍കരുതലാണ് പച്ച കുത്തലെന്നാണ് വീണ പറയുന്നത്.
''മെഡിസിന് അലര്‍ജി'എന്ന ടാറ്റൂ ആണ് ഞാന്‍ അടിച്ചിരിക്കുന്നത്. ഞാന്‍ മെഡിസിന് അലര്‍ജി ഉള്ള ആളാണ്. ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം'' വീണ പറയുന്നത്.
ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പൊ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്ജെക്ഷന് ചെയ്യുകയുള്ളൂവെന്നും വീണ പറയുന്നു. നമ്മള് അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാല്‍ നന്നായിരിക്കുമെന്നും വീണ നായര്‍ പറയുന്നു.
സോഷ്യൽ മീഡിയ താരം രേണു സുധി തനിക്ക് കാൻസറാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രേണു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാൻസർ ചികിത്സയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് പറയുകയാണ് രേണു. ആശുപത്രിയിൽ പോയി പിക് ലൈൻ ഇട്ടുവെന്നും കീമോ ഉടൻ തുടങ്ങുമെന്നും രേണു പറഞ്ഞു.
നല്ല വേദനയുണ്ടെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും രേണു സുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എത്രയും പെട്ടെന്ന് എല്ലാം ഭേദമാകട്ടെ എന്നാണ് പലരും ആശംസിക്കുന്നത്. ‘ദൈവം എപ്പോഴും കൂടെയുണ്ടാകും കൈവിടില്ല’ എന്നാണ് നടി തെസ്നിഖാൻ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്.
രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു. 15 വയസുള്ളപ്പോഴാണ് തനിക്ക് ബ്രെസ്റ്റിൽ ഒരു മുവ കണ്ടെത്തിയതെന്നും എന്നാൽ അത് അത്ര കാര്യമാക്കിയിരുന്നില്ല എന്നും രേണു പറഞ്ഞിരുന്നു.
ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തയതും ആരാധകരെ വിഷമിപ്പിച്ചിരുന്നു. "ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്.
സബ്സ്ക്രിപ്ഷന്റെ ഒക്കെ ചീത്ത കേട്ടിട്ടും ഞാന്‍ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികള്‍ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്ക്രിപ്ഷൻ ചെയ്തത്. തുടക്ക സമയമായിരുന്നു അത്.
എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാള്‍ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷന് ആയാലും യൂട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
അതൊരു വരുമാനം ആണ്. പിന്നെ ആല്‍ബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്മെന്റ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. ഞാന്‍ ഡൗണ്‍ ആകില്ല. ഇങ്ങനെ തന്നെ ഞാന്‍ മുന്നോട്ട് പോകും".- എന്നായിരുന്നു അടുത്തിടെ ഒരഭിമുഖത്തിൽ രേണു പറഞ്ഞത്.
ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആദിലയും നൂറയും. ഇരുവരുടേയും റീലുകളും വ്ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്ത് ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് ആദിലയും നൂറയും. ഇതിനിടെ ആദിലയുടേയും നൂറയുടേയും വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.
തങ്ങളുടെ പേഴ്സണല്‍ സ്പേസിലേക്ക് കടന്നു കയറിയ പാപ്പരാസിയ്ക്ക് ആദില നല്കിയ മറുപടിയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു ആദിലയും നൂറയും. താരങ്ങളുടെ പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓടിയെത്തി. ബൈറ്റ് എടുക്കാനായി പാപ്പരാസികള്‍ തിക്കും തിരക്കും കൂട്ടിയതോടെ ആദില പ്രതികരിക്കുകയായിരുന്നു.
'എന്നാല്‍ പിന്നെ എന്റെ തോളത്ത് കയറി ഇരിക്ക് എല്ലാവരും' എന്നാണ് ആദില പറഞ്ഞത്. ഷുഭിതയായ ആദില അവിടെ നിന്നും പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന നൂറ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ആദിലയ്ക്ക് പിന്തുണുമായെത്തിയത്.
കിട്ടിയോ, ഇല്ല ചോദിച്ച് വാങ്ങിയെന്നാണ് കമന്റുകള്‍. വ്യക്തികളുടെ സ്വകാര്യതയുടേയും പേഴ്സണല്‍ സ്പേസിന്റേയും അതിര് വരമ്പുകള്‍ ലംഘിക്കുന്ന പാപ്പരാസികളോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
BUSINESS
ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ഭക്തർ സമർപ്പിച്ചത് കോടികളുടെ കണികകൾ. ഇത്തവണ 8.5 കോടിയിലധികം രൂപയാണ് ഭണ്ഡാരത്തിൽ നിന്ന് മാത്രം ലഭിച്ചത്. പണത്തിന് പുറമെ സ്വർണ്ണവും വെള്ളിയും നിരോധിച്ച പഴയ നോട്ടുകളും വരെ ഭണ്ഡാരത്തിലെത്തിയിട്ടുണ്ട്. കാനറാ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു ഇത്തവണത്തെ ഭണ്ഡാരം എണ്ണൽ.
ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില് നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.
മനുഷ്യരേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്ന കമ്പനി എന്ന നേട്ടവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ഫിഗർ എഐ. ഈ കമ്പനിയിൽ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ടെന്ന് ഫിഗർ എ ഐ സിഇഒ ബ്രെറ്റ് ആഡ്കോക്ക് ആണ് പ്രഖ്യാപിച്ചത്.
ഹെഡ് കൌണ്ട് വേഴ്സസ് റോബോട്ടുകൾ എന്ന ഗ്രാഫ് ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടാണ് സിഇഒ ഈ നിർണ്ണായക മാറ്റം ലോകത്തെ അറിയിച്ചത്. പെട്ടികളിൽ അടുക്കി വച്ചിരിക്കുന്ന നിരവധി റോബോട്ടുകളുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് പവർ ഓൺ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2022 മുതൽ 2026 വരെയുള്ള കമ്പനിയുടെ ഗ്രാഫ് പരിശോധിച്ചാൽ റോബോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് വ്യക്തമാണ്. 2025ന്റെ ആദ്യ പാദം വരെ കമ്പനിയിലെ റോബോട്ടുകളുടെ എണ്ണം പൂജ്യത്തിനടുത്തായിരുന്നു. എന്നാൽ, കമ്പനി റോബോട്ട് നിർമ്മാണം ആരംഭിച്ചതോടെ ഇത് കുത്തനെ ഉയർന്നു. 2025ൽ ഇത് നൂറ് കടക്കുകയും , 2026ഓടെ 740ൽ എത്തി നിൽക്കുകയുമാണ്.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലിറക്കി. ‘Kitex GoalLine എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഡിസൈനുകളോടെയാണ് പുതിയ കളക്ഷനുകൾ വിപണിയിലെത്തുന്നത്.
കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് ഒരു വാണിജ്യ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു. പൂർണ്ണമായും പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെയാണ് ലുങ്കികൾ തയാറാക്കിയിരിക്കുന്നത്.
ഈ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ എല്ലാ ടെസ്റ്റൈൽസ് ഷോപ്പുകളിലും കൂടാതെ അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്സ് വെബ്സൈറ്റായ www.kitexlifestyle.com-ലും ലഭ്യമാണ്.
HEALTH
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിയായ 54കാരിയാണ് മരിച്ചത്. ഇന്നലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട്ട് ആശങ്ക പടര്‍ത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍, നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളത്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേര് വളരെ ഉയര്‍ന്ന റിസ്ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര് ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര് കുറഞ്ഞ റിസ്ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
PRAVASI VARTHAKAL

