കഴുത്തിൽ കുത്തേറ്റ 17 വയസ്സുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
നെൽസണിനടുത്തുള്ള ബ്രയർഫീൽഡിൽ ലങ്കാഷെയർ പോലീസിൽ നിന്നുള്ള സായുധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് വിന്യസിക്കപ്പെട്ടു, കൊലപാതകശ്രമത്തിന് സംശയിക്കുന്ന 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു.
ഒരു പെൺകുട്ടിയുടെ കഴുത്തിന് പിന്നിൽ കുത്തേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, 3:06 BST ന് വുഡ് സ്ട്രീറ്റിലേക്ക് വിളിച്ചതായി സേന അറിയിച്ചു.
അവളുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് കറുതപ്പെടുന്നു.
"ഇത് പ്രാദേശിക സമൂഹത്തിൽ ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം, കൂടുതൽ പട്രോളിംഗ് ഇന്ന് വൈകുന്നേരം പ്രദേശത്ത് ഉണ്ടാകും," ഒരു സേന വക്താവ് പറഞ്ഞു.
കുത്തേറ്റതിന് ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ, അല്ലെങ്കിൽ ഡോർബെൽ ക്യാമറ ദൃശ്യങ്ങളുടെ സിസിടിവി കൈവശം ഉണ്ടെങ്കിൽ, മുന്നോട്ട് വരണമെന്ന് ലങ്കാഷെയർ പോലീസ് അഭ്യർത്ഥിച്ചു.
മാഞ്ചസ്റ്ററിലെ സ്കൂളിൽ വിദ്യാർത്ഥിനി നടത്തിയ കത്തി ആക്രമണത്തിൽ, ആകെ നടുക്കത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും.
ചൊവ്വാഴ്ചയാണ് ബ്ലാക്ക്ലി പ്രദേശത്തെ പ്ലാന്റ് ഹിൽ റോഡിലുള്ള കോ-ഓപ്പ് അക്കാദമിയിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും 27 വയസ്സുള്ള ഒരു പുരുഷ സ്റ്റാഫിനും കുത്തേറ്റത്.
മാഞ്ചസ്റ്ററിലെ ഒരു സ്കൂളിൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ശേഷം 14 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങൾ ചുമത്തിയതായി തീവ്രവാദ വിരുദ്ധ പോലീസ് അറിയിച്ചു.
സ്കൂൾ പരിസരത്ത് ബ്ലേഡുള്ള ഒരു വസ്തു കൈവശം വച്ചതിന് രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
ഭീകരവിരുദ്ധ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു ഭീകര സംഭവമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) വ്യക്തമാക്കി.
"കുറ്റങ്ങൾ ചുമത്തിയെങ്കിലും, ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്, ബ്ലാക്ക്ലി പ്രദേശത്തെ പ്രാദേശിക പോലീസിംഗ് സഹപ്രവർത്തകരുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു." എന്ന് കൗണ്ടർ ടെററിസം പോളിസിംഗ് നോർത്ത് വെസ്റ്റിന്റെ തലവൻ ഡിറ്റക്റ്റീവ് സൂപ്രണ്ട് ജോനാഥൻ ചാഡ്വിക്ക് പറഞ്ഞു.
പരിക്കേറ്റ വിദ്യാർത്ഥികളെയും അധ്യാപകനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
മാനസികാരോഗ്യ നിയമപ്രകാരം പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നതായും പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടതായും ജിഎംപി പറഞ്ഞു.
Latest News
ലോകകപ്പ് ആവേശം നിറഞ്ഞ മെക്സിക്കോയിൽ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞാന സമൂഹമാധ്യമ താരമായി. ജൂൺ 9ന് ജനിച്ച ഏഷ്യൻ ആനക്കുട്ടി, പന്തുമായി കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടിയത്. “മെക്സിക്കോയുടെ പുതിയ ഫുട്ബോൾ താരം” എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും കുഞ്ഞാനയെ വിശേഷിപ്പിക്കുന്നത്. ജൂൺ 11 ന് ആയപ്പോഴേക്കും അവനെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
ബ്രിട്ടനിലെ ഒരു മൃഗശാലയിൽ ജനിച്ച ഏഷ്യൻ ആനക്കുട്ടിയാണ് താരം. എപി തങ്ങളുടെ എക്സ് ഹാന്റിലിൽ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പങ്കുവച്ച് കൊണ്ട് അസോസിയേറ്റ് പ്രസ് ഇങ്ങനെ കുറിച്ചു,’ബുധനാഴ്ച യുകെയിലെ ഒരു മൃഗശാലയിൽ വെറും രണ്ട് ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഏഷ്യൻ ആന അരങ്ങേറ്റം കുറിച്ചു.
ഫിഫ ലോകകപ്പിന്റെ തലേന്ന്, കുഞ്ഞിന് കളിക്കാൻ ഒരു പന്ത് നൽകി. അവൻ ആ പന്ത് ഡ്രിബിൾ ചെയ്യാൻ ശ്രമിക്കുന്നതും തുമ്പിക്കൈ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും കാണാം.’ വീഡിയോ ഫുട്ബോൾ ആരാധകരുടെയും മൃഗസ്നേഹികളുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ പിടിച്ചുപറ്റി. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ്. നിരവധി പേർ രസകരമായ കുറിപ്പുകളുമായെത്തി.
2026 ലോകകപ്പിലേക്ക് പോകുന്ന ചില ടീമുകളേക്കാൾ മികച്ച കൈയടക്കം ഈ കുഞ്ഞൻ ആന ഇതിനകം കാണിക്കുന്നുണ്ടെന്നായിരുന്നു ഒരാൾ തമാശയായി കുറിച്ചത്. അവനെ ചെറുപ്പത്തിലേ പരിശീലിപ്പിക്കൂ. ഭാവി ലോകകപ്പ് താരത്തിന്റെ സൃഷ്ടി ഇപ്പോഴേ തുടങ്ങൂവെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി.
മറ്റ് ചിലർ അവന്റെ കുഞ്ഞ് തുമ്പിക്കൈയെ കുറിച്ച് കുറിച്ചു, വേണ്ട കുഞ്ഞേ, നിനക്ക് തുമ്പിക്കൈ ഉപയോഗിക്കാൻ കഴിയില്ല. ഫുട്ബോൾ ആയതിനാൽ ബ്രിട്ടീഷുകാർ വിറയ്ക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ ഈ ലോകകപ്പ് സ്വന്തമാക്കുന്ന രാജ്യത്ത് നിന്നുള്ള അർത്ഥമുള്ള ഒരു പേര് അവന് നൽകണമെന്ന് മറ്റ് ചിലർ നിർദ്ദേശിച്ചു. ഭാവിയിലെ ഗോൾഡൻ ബൂട്ട് താരമെന്നായിരുന്നു മറ്റൊരു കുറിപ്പ്.
വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. കുഞ്ഞാനയുടെ ഊർജവും കളിചാതുര്യവും കണ്ട നിരവധി ഫുട്ബോൾ ആരാധകർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. “2026 ലോകകപ്പിനുള്ള ആദ്യ പരിശീലനം തുടങ്ങി”, “മെക്സിക്കോയ്ക്ക് പുതിയ സ്ട്രൈക്കർ റെഡി” തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ASSOCIATION
റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ റീജണൽ സ്പോർട്സ് യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ കായിക മേളയുടെ സംഘാടനത്തിൻ്റെ മേൽനോട്ടം വഹിക്കും.
റീജണൽ സ്പോട്സിൻ്റെ അവസാനവട്ട ഒരുക്കങ്ങൾ എല്ലാം പൂത്തിയായതായി യുക്മ ദേശീയ സമിതി അംഗം ജോർജ്ജ് തോമസ്, റീജണൽ പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര, റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജണൽ ട്രഷറർ പോൾ ജോസഫ് എന്നിവർ അറിയിച്ചു. യോഗത്തിൽ അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. റീജണൽ ഭാരവാഹികളായ ജോസ് തോമസ്, രേവതി അഭിഷേക് , രാജപ്പൻ വർഗ്ഗീസ് ,അരുൺ ജോർജ്ജ്, സനൽ ജോസ്, അരുൺ സെബാസ്റ്റ്യൻ, ആനി കുര്യൻ, ബെറ്റ്സ്, സജീവ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
സജീവ് സെബാസ്റ്റ്യൻ ( സ്പോർട്സ് കോർഡിനേറ്റർ) - 07886319132
സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:
ABBEY STADIUM,
BIRMINGHAM ROAD,
REDDITCH,
B97 6EJ.
മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്.
യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ നടപടികൾ ജൂൺ 6 നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാൻ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങൾ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ.
വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടക്കുന്ന യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-ന് വാറിങ്ടണിലെ ലാച്ച്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോർത്ത് വെസ്റ്റ് റീജിയൻ്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ. കൂടാതെ 50 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ 4X100 റിലേയും.
വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ്
(Ma's House) നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20-ന് സട്ടൺ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ബിനോയ് മാത്യു - 07533094770
uukmanwrc@gmail.com
യുക്മ നേർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സിൻ്റെ സ്പോൺസേഴ്സ്:
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon's Academy of science).
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)
ജെ എം പി സോഫ്റ്റ്വെയർ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ് (click2bring grocery)
എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)
റോസ്റ്റർ കെയർ (Roster Care)
ഓറ ഫാഷൻസ് (AURA Fashions)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പർ മാർക്കറ്റ്, പ്രസ്റ്റൺ (MAAS Hypermarket)
മീഡിയ പാർട്ടണർ - യുക്മ ന്യൂസ് (UUKMA News)
സ്റ്റേഡിയത്തിൻ്റെ വിലാസം:
Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂൺ 27-ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും. മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ചുകൊണ്ട് 'ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.
യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് 'പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള 'കർമ്മശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്കാരം', യു കെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.
വേദി:
ഉമ്മൻ ചാണ്ടി സ്മൃതി നഗർ
St. Herbert's Parish Centre
148 Broadway, Chadderton
Oldham OL9 0JY
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/d7Hv2rDyQ9d1UL4n7
പരിപാടിയുടെ പ്രധാന സംഘാടകരായ ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.
പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന 'പുതുയുഗ സംഗമം 2026' മിഡ്ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന, സാക്ഷാല്‍ വേലുത്തമ്പി ദളവ ഉദ്ഘാടനം ചെയ്ത വാണിജ്യനഗരമായ അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി (FOC UK) യുടെ പതിനാലാമത് സംഗമം ഇത്തവണ വെയില്‍സില്‍ സംഘടിപ്പിക്കുന്നു.
2012 ഓഗസ്റ്റ് 19-ന് ലണ്ടനിലെ സറെയില്‍ നടന്ന ആദ്യ സംഗമം അന്നത്തെ ന്യൂഹാം സിറ്റി മേയറും പ്രശസ്ത നോവലിസ്റ്റുമായ ചങ്ങനാശ്ശേരി സ്വദേശിനി ഡോ. ഓമന ഗംഗാധരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഏകദേശം 500 അംഗങ്ങളുടെ സാന്നിധ്യത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിലായി രണ്ടായിരത്തോളം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയ സാമൂഹിക-സാംസ്കാരിക സംഘടനയായി വളര്‍ന്നു.
ഈ വര്‍ഷത്തെ 'ചങ്ങനാശ്ശേരി സംഗമം 2026' ജൂലൈ 3, 4, 5 തീയതികളില്‍ വിപുലമായ പരിപാടികളോടെ വെയില്‍സില്‍ സംഘടിപ്പിക്കുന്നു. യുകെയില്‍ താമസിക്കുന്ന എല്ലാ ചങ്ങനാശ്ശേരിക്കാരെയും ഈ സംഗമത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സാമൂഹിക-സാംസ്കാരിക കൂട്ടായ്മ എന്ന നിലയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന, യുകെയിലെ ചങ്ങനാശ്ശേരിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചുവരുന്നു. അംഗങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കുന്നതിനോടൊപ്പം സാംസ്കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, ചങ്ങനാശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും അനാഥമന്ദിരങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ FOC UK നിശബ്ദമായി നടത്തി വരുന്നു.
2018 ലെ പ്രളയകാലത്തും 2019 മുതല്‍ 2021 വരെയുള്ള കോവിഡ് മഹാമാരി കാലത്തും ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി FOC UK യുടെ നേതൃത്വത്തില്‍ വ്യാപകമായ സഹായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനായി പിന്തുണ നല്കിയ അംഗങ്ങള്‍ക്കും സഹകരണസംഘടനകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഈ അവസരത്തില്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തുന്നു.
ഇത്തവണയും പതിവുപോലെ മുന്‍കൂട്ടി ബുക്ക് ചെയ്ത അംഗങ്ങള്‍ക്കായി വെയില്‍സിലെ Pembrokeshire-ലുള്ള നാഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള, കിംഗ് ചാള്‍സ് പേട്രനായ Stackpole Estate-ല്‍ ജൂലൈ 3,4,5 തീയതികളില്‍ കലാപരിപാടികളാലും കളിചിരികളാലും നാടന്‍ വിഭവങ്ങളാലും സമ്പന്നമായ ''ചങ്ങനാശ്ശേരി സംഗമം 2026'' ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നു.
റിസോര്‍ട്ടിന്റെ സ്ഥലപരിമിതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസങ്ങളിലെ പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്കായി ജൂലൈ 4-ാം തീയതി വൈകുന്നേരം റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്ന പ്രത്യേക സംഗമവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ 20-ന് മുമ്പായി സംഘാടകരെ അറിയിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Office Bearers:
Saji Kariyil 07846897862
Sona Sandeep
Sangeeth Karimattam
SPIRITUAL
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന ഖ്യാതി നേടിയ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്. ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഈ മാസം 28-ന് കൊടിയേറും. തുടർന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങളുടെ നിറവിലായിരിക്കും.
ജാതി-മത ഭേദമന്യേ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന മലയാളി സമൂഹത്തിന്റെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ. യുകെയിൽ ആദ്യമായി ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിലായിരുന്നു. അന്നുമുതൽ ഓരോ വർഷവും ആഘോഷങ്ങളുടെ പ്രൗഢി ഒട്ടും ചോരാതെ മാഞ്ചസ്റ്റർ തിരുനാൾ വിശ്വാസികളുടെ മനസ്സിൽ ഇടംപിടിച്ച് മുന്നേറുകയാണ്. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറിയും നടന്നുവരുന്നത്.
പാരിഷ് ഡേയും ഗാനമേളയും ജൂൺ 27-ന്
തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി ജൂൺ 27 ശനിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ “GRATIAS 2026” എന്ന പേരിൽ പാരിഷ് ഡേ ആഘോഷിക്കും. മിഷനിലെ വിവിധ കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായരും പിന്നണി ഗായിക നിയ ജോയും നയിക്കുന്ന ഗാനമേളയും അന്നേദിവസം പ്രധാന ആകർഷണമായിരിക്കും.
ജൂൺ 28-ന് കൊടിയേറ്റ്
ജൂൺ 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, നവേന എന്നിവ നടക്കും. അന്നേദിവസം വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും ഉൽപ്പന്ന ലേലവും ഉണ്ടായിരിക്കും.
ദിനംപ്രതി വിശുദ്ധ കുർബാനയും നവേനയും
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30-ന് വിവിധ വൈദികരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നവേനയും നടക്കും.
* ജൂൺ 29: റവ. ഫാ. തോമസുകുട്ടി വാലുമ്മേൽ
* ജൂൺ 30: റവ. ഫാ. സുനി പടിഞ്ഞാറേക്കര
* ജൂലൈ 1: റവ. ഫാ. ജോസ് അന്തിയാംകുളം
* ജൂലൈ 2: സെന്റ് ആന്റണീസ് ദേവാലയ വികാരി റവ. ഫാ. എഡ്മണ്ട് മോണ്ട്ഗോമറി
* ജൂലൈ 3: റവ. ഡോ. വർഗീസ് താനമാവുങ്കൽ എന്നിവർ മുഖ്യകാർമികരാകും.
ജൂലൈ 4-ന് പ്രധാന തിരുനാൾ ദിനാഘോഷം
തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങൾ ജൂലൈ 4 ശനിയാഴ്ച നടക്കും. രാവിലെ 9.30-ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വൈദികനായ റവ. ഫാ. മിഖായേൽ കോച്ചേരി മുഖ്യകാർമികനാകും. തുടർന്ന് പൗരാണികത വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, പ്രത്യേക അനുഗ്രഹ പ്രാർത്ഥനകൾ, ആത്മീയ ശുശ്രൂഷകൾ, കുടുംബങ്ങളുടെ സമർപ്പണ പ്രാർത്ഥനകൾ, സ്നേഹവിരുന്ന് എന്നിവ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ജൂലൈ 5-ന് സമാപന തിരുനാൾ
ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സമാപന തിരുനാൾ ആഘോഷങ്ങൾ നടക്കും. വിശുദ്ധ കുർബാനയ്ക്ക് റോസ്മിനിയൻ സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായ റവ. ഫാ. ടോം പാട്ടശ്ശേരിൽ ഐ.സി. മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥം തേടി ഈ അനുഗ്രഹീതമായ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യാൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി പ്രവർത്തിച്ചുവരികയാണ്. പള്ളിയുടെ വിലാസം: സെന്റ് ആന്റണീസ് ദേവാലയം, ഡങ്കറി റോഡ്, മാഞ്ചസ്റ്റർ, M22 0WR.
ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ബെര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപെട്ടു. രണ്ടാമത് ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ഫാ :ഡോ :തോമസ് ജേക്കബ് മണിമല ഉദ്ഘാടനം ചെയ്തു. ഫാ :ജോമോന് പുന്നൂസ് അധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രസിഡന്റ് ഫാ :സജി എബ്രഹാം കൊച്ചേത്ത് സ്വാഗതം ആശംസിച്ചു.
ഫാ :ജിന്സണ് മുട്ട ത്തുകുന്നേല്‍ (Franciscan Capuchin) ഫാ :ടോമി അടാട്ട് (Research in Cyber Psychology ) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഫാ ഡോ:ബിനോയി അലക്സ്, ഫാ:നിതിന്‍ സണ്ണി,ഫാ:ജെറിന് ടി രാജു, ഫാ :ബിന്‍സു എബ്രഹാം, ഡീക്കന്‍ :രൂബല്‍ എബ്രഹാം, സുനില്‍ കൈതാരം, സമാജം വൈസ് പ്രസിഡന്റ് വെല്‍ക്കി രാജീവ്, ട്രസ്റ്റീ :ജീനാ ഷൈന്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിജി രെഞ്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയിനി എബി (ജോയിന്റ് സെക്രട്ടറി) നന്ദി പറഞ്ഞു.
നോര്‍തേണ്‍ അയര്‍ലന്‍ഡ്, സ്കോലന്റ് എന്നിവിടങ്ങളില്‍ നിന്നും ഉള്‍പ്പെടെ ഏതാണ്ട് മുന്നൂറോളം വനിതാ സമാജ അംഗങ്ങള്‍ ഈ മീറ്റിംഗില്‍ പങ്കെടുത്തു. ക്നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ ഉച്ചക്ക് ശേഷം നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടെ സമ്മേളനം അവസാനിച്ചു.
വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 17 മാത് സംഗമം 2026 ജൂലൈ 10 , 11, 12 തീയതികളിൽ (വെള്ളി മുതൽ ഞായർ വരെ) ഷ്രൂസ്ബറിയിൽ വച്ച് നടത്തപ്പെടും.
മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം, ആയതിനാൽ മുൻകൂട്ടി അറിയിച്ച എല്ലാവർക്കും കുറഞ്ഞ ചിലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .പ്രധാന സംഗമ ദിവസമായ ശനിയാഴ്ച്ച യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നാനൂറോളം ആളുകൾക്ക് സംഗമത്തിൽ പങ്കെടുക്കുമെന്നാണ് ഭാരവാഹികൾ കരുതുന്നത്.
സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ .ഫാ .വർഗീസ് നടക്കൽ മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വി.കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്. കൂടാതെ ജോണി കണിവേലിൽ കൺവീനർ ആയി ഡോണി കരോടൻ, ബിജു കരോടൻ, ഷാരോൺ പന്തല്ലൂർ, ഷെറിൻ പന്തല്ലൂർ, സിറിൾ മാഞ്ഞൂരാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ സംഗമ പരിപാടികൾ അരങ്ങേറുന്നത്.
ജൂലൈ 10 -)o തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് 4 മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികൾ ജൂലൈ 12-)o തിയതി ഞായറാഴ്ച്ച കൂടിയായിരിക്കും അവസാനിക്കുന്നത്. വിവിധ തരം കലാകായിക പരിപാടികളും, മത്സരങ്ങളും സംഗമം വർണ്ണ ശബളമാക്കും. കൂടാതെ നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും. ഒരു സംഗമം എന്നതിലുപരി, നാട്ടിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ കൃത്യതയോടെ ഇടപെടുന്ന യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് വിവിധ മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ ആശംസകളർപ്പിക്കും. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. മറ്റു ദിവസങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുന്നവർ ഉണ്ടെങ്കിൽ ,പ്രധാന സംഗമ ദിനമായ ജൂലൈ 11 ശനിയാഴ്ച മാത്രമായും സംഗമത്തിൽ പങ്കെടുത്തു ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ സംഘാടകർ അവസരമൊരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
ജോണി കണിവേലിൽ - 07889 800292
ഡോണി കരോടൻ -+44 7723 920248
ബിജു കരോടൻ - +44 7723 702367
ഷാരോൺ പന്തല്ലൂർ - +44 7901 603309
SPECIAL REPORT
ഐഫോണിന്റെ സ്ക്രീനിന്റെ മുകളില്‍ പച്ച അല്ലെങ്കില്‍ ഓറഞ്ച് നിറങ്ങളിലുള്ള ചെറിയ ഡോട്ട് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും നാം അവ കാണാറുണ്ടെങ്കിലും അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയില്ലെന്ന് മാത്രം. ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യതാ സവിശേഷതകളില്‍ ഒന്നാണ് ഈ ചെറിയ ഡോട്ടുകള്‍. ഏതെങ്കിലും ഒരു ആപ്പ് ഫോണിന്റെ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നുണ്ടോ എന്ന് ഈ ഡോട്ടുകളിലൂടെ അറിയാന്‍ സാധിക്കും.ഇക്കാലത്ത് ഡിജിറ്റല്‍ സ്വകാര്യത വളരെ പ്രധാനമാണ്. അതിനാല്‍ ഫോണില്‍ എന്താണ് സംഭവിക്കുന്നതെന്ന് തത്സമയം അറിയാന്‍ ഈ ഐഫോണ്‍ ഡോട്ടുകള്‍ സഹായിക്കും.
പച്ച ഡോട്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
നിങ്ങളുടെ iPhone സ്ക്രീനിന്റെ മുകളില്‍ ഒരു പച്ച ഡോട്ട് പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അതിനര്‍ത്ഥം ഒരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു എന്നാണ്. ഫോട്ടോ എടുക്കുമ്പോഴോ, വീഡിയോ റെക്കോര്‍ഡുചെയ്യുമ്പോഴോ, FaceTime കോള്‍ ചെയ്യുമ്പോഴോ, ഒരു വീഡിയോ മീറ്റിംഗില്‍ ചേരുമ്പോഴോ പച്ച ഡോട്ട് പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. രസകരമെന്നു പറയട്ടെ ഒരു ആപ്പ് ക്യാമറയും മൈക്രോഫോണും ഒരേസമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും ഐഫോണ്‍ ഇപ്പോഴും ഗ്രീന്‍ ഡോട്ട് മാത്രമേ കാണിക്കൂ.
ഓറഞ്ച് ഡോട്ട് എപ്പോഴാണ് ദൃശ്യമാകുന്നത്?
ഒരു ആപ്പ് മൈക്രോഫോണ്‍ ആക്സസ് ചെയ്യുന്നുണ്ടെന്നാണ് ഓറഞ്ച് ഡോട്ട് സൂചിപ്പിക്കുന്നത്. ഫോണ്‍ കോളുകള്‍ ചെയ്യുമ്പോഴോ, വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡുചെയ്യുമ്പോഴോ, സിരി ഉപയോഗിക്കുമ്പോഴോ, വോയ്സ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോഴോ ഇത് പലപ്പോഴും ദൃശ്യമാകും. ചുരുക്കി പറഞ്ഞാല്‍ ഫോണ്‍ നിലവില്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിനുള്ള iPhone-ന്റെ മാര്‍ഗമാണിത്.
ഒരു കാരണവുമില്ലാതെ ഫോണില്‍ ഒരു ഡോട്ട് കണ്ടാല്‍ എന്തുചെയ്യും?
മിക്ക കേസുകളിലും ഒരു ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഈ ഡോട്ടുകള്‍ ദൃശ്യമാകൂ. എന്നാല്‍ ഫോണില്‍ അത്തരം ആപ്പുകളൊന്നും തുറക്കാത്ത സാഹചര്യത്തില്‍ ഒരു പച്ച അല്ലെങ്കില്‍ ഓറഞ്ച് ഡോട്ട് കാണുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.ഇതിനര്‍ത്ഥം എന്തെങ്കിലും അപകടമുണ്ടെന്നല്ല. പക്ഷേ നിങ്ങള്‍ മുമ്പ് അനുമതി നല്കിയ ഒരു ആപ്പ് പശ്ചാത്തലത്തില്‍ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നുണ്ടാകാന് സാധ്യതയുണ്ടെന്നാണ്.
CINEMA
നീണ്ട ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരികെ വരികയാണ്. ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. വര്‍ഷ വാസുദേവ് ഒരുക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് നായകന്. ചിത്രത്തിലെ ഇന്ദ്രന്‍സും മധുബാലയുമുള്ള പാട്ട് കയ്യടി നേടിയിരുന്നു.
രണ്ട് അപരിചിതര്‍ക്കിടയില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദ്രന്‍സിന്റെ നായികയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മധുബാല നല്കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.
'ആരാണ് എന്റെയൊപ്പം നായക വേഷത്തില്‍ അഭിനയിക്കുന്നത് എന്ന് ഞാന്‍ നോക്കാറില്ല. എന്റെ വേഷം, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്. എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നത് സംവിധായകന്റേയും നിര്‍മാതാവിന്റേയും തീരുമാനമാണ്. അവര്‍ ചിത്രത്തിലേത്ത് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടു വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു.'' എന്നാണ് മധുബാല പറയുന്നത്.
''ഇന്ദ്രന്‍സ് സാര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ഏണ്പതുകള് മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം. ഹോം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രശസ്തമായിരുന്നു. പക്ഷെ എല്ലാവര്ക്കും അറിയില്ലായിരുന്നു. കറുപ്പിലൂടെ അദ്ദേഹം എല്ലായിടത്തും ഫെയ്മസ് ആയി. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. എല്ലാ വിധ ആശംസകളും.'' എന്നും മധുബാല പറയുന്നു.
ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ എയറിലാകുന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും മുന്നുംപിന്നും നോക്കാതെ പറയുന്ന ഗായത്രിയുടെ മറുപടികളാണ് ട്രോളുകൾക്ക് കാരണമായി മാറാറുള്ളത്. ഇപ്പോഴിതാ ഈ വേൾഡ് കപ്പ് കാലത്ത് ഗായത്രി വീണ്ടും എയറിൽ ആയിരിക്കുകയാണ്.
മൂവാറ്റുപുഴ മെന്റർ എഞ്ചിനീയറിങ് കോളജിൽ വേൾഡ് കപ്പ് ഫാൻ സെലിബ്രേഷന് എത്തിയതായിരുന്നു ഗായത്രി. മെസിയുടെ ജഴ്സി അണിഞ്ഞായിരുന്നു ഗായത്രി കോളജിലെത്തിയത്. റൊണാൾഡോയും നെയ്മറും ബ്രസീലിൽ ആണെന്നാണ് ഗായത്രി സുരേഷ് പറയുന്നത്.
നെയ്മറും റൊണാൾഡോയും ഒരു ടീമിലാ... എന്ന് ചോദിക്കുമ്പോൾ ആശ്ചര്യത്തോടെ അല്ലേ എന്നാണ് ഗായത്രി തിരിച്ചു ചോദിക്കുന്നത്. പിന്നീട് ഞാൻ പോകുവാ എന്ന് പറഞ്ഞ് ഗായത്രി പോകുമ്പോൾ അടുത്ത് നിന്ന ഒരാൾ കറക്ട് ആണെന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെ കറക്ട് ആണോ എന്നും ഗായത്രി ചോദിക്കുന്നുണ്ട്.
ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ ദൈവമേ ഞാൻ തെറ്റാണോ പറഞ്ഞതെന്ന് വിചാരിച്ചു എന്ന് പറഞ്ഞ് താരം നടന്നു പോവുകയാണ്. എന്നാൽ നിരവധി പേരാണ് ഗായത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
'റൊണാൾഡോ, നെയ്മർ ബ്രസീൽ തന്നെയല്ലേ.. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ചോദിച്ചാൽ അല്ലേ ശരിയാവൂ' എന്നാണ് ഗായത്രിയെ സപ്പോർട്ട് ചെയ്ത് പലരും കുറിച്ചിരിക്കുന്നത്. 'ആദ്യം ചോദ്യം ഫുൾ ഇടൂ, കട്ട് അടിച്ച് തെറ്റിദ്ധരിപ്പിക്കല്ലേ' എന്നും ചിലർ കുറിച്ചിട്ടുണ്ട്. 'കറക്റ്റ് അല്ലേ... റൊണാൾഡോ എന്നൊരു ഗോട്ട് പ്ലയെർ ബ്രസീലിന് ഉണ്ടായിരുന്നല്ലോ' എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്.
അതേസമയം മലയാളത്തിൽ തയ്യൽ മെഷീൻ ആണ് ഗായത്രിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തയ്യൽ മെഷീനിൽ യക്ഷിയായിട്ടായിരുന്നു ഗായത്രി എത്തിയത്.
നടന് സലിം കുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്. തന്റെ പുസ്തകത്തില്‍ സലിം കുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ചും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ആര്‍ക്കുമറിയാത്ത ബന്ധത്തെക്കുറിച്ചും ബാലചന്ദ്ര മേനോന് എഴുതുന്നു. സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ പോയി കുടുംബത്തെ കണ്ട ശേഷമാണ് ബാലചന്ദ്ര മേനോന് കുറിപ്പ് പങ്കുവെക്കുന്നത്. ആ വാക്കുകളിലേക്ക്:
മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാഞ്ഞതുകൊണ്ടു ഞാന്‍ സലിം കുമാറിന്റെ 'ലാഫിങ് വില്ല ' എന്ന ഭവനത്തില്‍ പോയി കുടുംബാംഗങ്ങളെ കണ്ടു . വീടിന്റെ പേരില്‍ തന്നെ ഒരു 'സലിം കുമാര്‍' ടച്ചു തോന്നി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്ന വരദാനമായി ഉള്‍കൊണ്ട ഒരാള്‍ക്ക് തന്റെ വാസസ്ഥലത്തിന് അങ്ങിനെ ഒരു പേരേ മനസ്സില്‍ തടയുകയുള്ളു എന്നത് സ്വാഭാവികം !
ഞങ്ങള്‍ തമ്മിലുള്ള ബന്ധം 'സിനിമാപരമായി ' കാണുകയാണെങ്കില്‍ അത് വളരെ ദുര്‍ബലമാണ് എന്ന് പറയേണ്ടിവരും .അമ്പതു വര്‍ഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്റെ സംവിധാനത്തില്‍ സലിംകുമാര്‍ ഒരേ ഒരു ചിത്രത്തില്‍ മാത്രമേ സഹകരിച്ചിട്ടുമുള്ളൂ,' ദേ ഇങ്ങോട്ടു നോക്കിയേ '. എന്നാല്‍ പലയിടങ്ങളിലും വെച്ച് കണ്ടും മിണ്ടിയും, നര്‍മ്മങ്ങള്‍ പറഞ്ഞും, മിമിക്രിയിലൂടെയും ഒക്കെ ഞങ്ങള്‍ നല്ല ഒരു സൗഹൃദം പങ്കിട്ടിരുന്നു .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ വേദിയില്‍ ഒരു മെലിഞ്ഞ പയ്യന് എന്നെ തരക്കേടില്ലാതെ ശബ്ദത്തിലൂടെ അനുകരിക്കുന്നത് കണ്ടതാണ് ആദ്യ ഓര്‍മ്മ.അവിടുന്ന് പിന്നീട് പേക്ഷകരുടെ 'ചിരിയുടെ പര്യായമായി ' മാറിയതും ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി നേടിയതുമൊക്കെ അഭിമാനമുള്ള ചരിത്രം ! കാര്യം ആള്ക്കാര് തമാശക്കാരനായി ചാപ്പ കുത്തിയെങ്കിലും സലീമിന്റെ കാലോചിതമായ പല വീഡിയോകളും സോഷ്യല്‍ മീഡിയായില്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഇത് 'കാര്യം നിസ്സാരമല്ല' , 'പ്രശനം ഗുരുതര' മാണെന്ന് എനിക്ക് ബോധ്യമായി . .'എന്റെ യാത്ര എങ്ങോട്ടാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് ..' എന്നും 'ഈ ഭൂമി മലയാളത്തില്‍ ഒന്നും EXPORT --IMPORT ചെയ്യാന്‍ പറ്റില്ല , എന്നിട്ടും മനുഷ്യന് വലിച്ചു വാരിക്കൂട്ടുകയാണ് എന്നും,' സ്വബോധത്തില്‍ പറയുന്ന ഒരു തമാശക്കാരന്‍ ഒരിക്കലും നിസ്സാരനല്ലല്ലോ.
എന്റെ ഇന്നിതു വരെയുള്ള സിനിമകളെ ഉള്‍പ്പെടുത്തി ഞാന്‍ പ്രസിദ്ധീകരിച്ച 'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന പുസ്തകത്തില്‍ 'ചിരിയോ ചിരി ' എന്ന ചിത്രത്തെ കുറിച്ച് സലിം കുമാര്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോഴാണ് ഈ തമാശക്കാരന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന കുറുമ്പുള്ള വിമര്‍ശകനെ ഞാന്‍ അടുത്തറിഞ്ഞത് . 26 പ്രാവശ്യം 'ചിരിയോ ചിരി ' ആവര്‍ത്തിച്ചു കണ്ട് ആസ്വദിച്ചു എന്ന് സലിം കുമാര്‍ പറഞ്ഞതാണ് ആ ചിത്രത്തിന് അദ്ദേഹം നല്കിയ ആദരവ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഒന്നും ഒന്നിന്റെയും അന്ത്യമല്ല. സലീമിന്റെ പിന്തുടര്ച്ചക്കാരായി മക്കള്‍ രണ്ടുപേരുണ്ട്. ചന്തുവും ആരോമലും. ചന്തു ഇപ്പോള്‍ തന്നെ നടന് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനി അവര്‍ വേണം ആ അമ്മക്ക് ആശ്വാസവും അഭിമാനവുമാകാന്‍ . എന്റെ പ്രാര്‍ത്ഥനകളും ആശംസകളും അവര്‍ക്കൊപ്പം. അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്..
ഈ സഹസ്രാബ്ധം തുടങ്ങിയ പുതു വര്‍ഷം ഞാന്‍ ഭാര്യാസമേതനായി ആഘോഷിച്ചത് എന്റെ സുഹൃത്ത് വേണുവിന്റെ വക 'അഷ്ടമുടി റിസോര്‍ട്സ്' എന്ന വിശ്രമകേന്ദ്രത്തിലായിരുന്നു . അവിടെ പുതു വര്‍ഷ ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് സലിം കുമാറായിരുന്നു. ഞാനും സലീമും ഒരുമിച്ചാണ് 2001ലേക്ക് കാലൂന്നിയത് . എന്റെ പുസ്തകത്തില്‍, സലിം എഴുതിയ ലേഖനത്തിന്റെ അവസാനത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കുക :
'മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍' എന്ന സിനിമയിലായിരുന്നു ഞാന്‍ ബാലചന്ദ്രമേനോനെ ആദ്യമായി അടുത്തു കാണുന്നത് . എന്റെ ബഹുമാനം കൊണ്ടു തന്നെ ഒരല്പം അകലത്തിലായിരുന്നു ഞാന്‍ നിന്നിരുന്നത് . ഇത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് കൂടുതല്‍ അടുത്തു പെരുമാറുകയും, പിന്നീട് വലിയൊരു സൗഹൃദത്തിന് കാരണമാവുകയും ചെയ്തു . കാലം എനിക്ക് കരുതിവെച്ചിരുന്ന സൗഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ ഈ സൗഹൃദത്തെ കാണുന്നു ....' പ്രിയപ്പെട്ട സലീമേ. എന്റെ പക്കല്‍ ഇപ്പോള്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളു. പ്രാര്‍ത്ഥനകള്‍ മാത്രം !
NAMMUDE NAADU
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി മകളുടെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി കനേഡിയന്‍ വനിത. ഓപ്പണ്‍എഐയ്ക്കും കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാനുമെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ മകളുടെ മാനസികാവസ്ഥ മോശമാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നിന്നുള്ള ക്രിസ്റ്റി കേരിയര്‍ ആണ് സാന്‍ ഫ്രാന്‍സിസ്കോ കോടതിയില്‍ കേസ് സമര്‍പ്പിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ 24 വയസ്സുള്ള മകള്‍ ആലിസ് കേരിയര്‍ പന്ത്രണ്ടിലധികം തവണ ചാറ്റ്ജിപിടിയുമായി ആത്മഹത്യാ ചിന്തകള്‍ പങ്കുവെച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ഗുരുതര സംഭാഷണങ്ങള്‍ തടയുന്നതില്‍ ഓപ്പണ്‍എഐയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
പരാതി പ്രകാരം, തുടക്കത്തില്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ചാറ്റ്ബോട്ട് പിന്നീട് ആലിസിന്റെ മാനസിക വിഷമങ്ങളെ സാധൂകരിക്കുന്ന രീതിയിലേക്ക് സംസാരം മാറ്റി. ആത്മഹത്യാ പ്രതിരോധ ഹോട്ട്ലൈനുകളെക്കുറിച്ചും അടുത്ത ബന്ധങ്ങളെക്കുറിച്ചും പ്രതികൂല അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും, സംഭാഷണം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ് രേഖകളില്‍ പറയുന്നത്. കുടുംബത്തിന്റെ വാദമനുസരിച്ച്, ചാറ്റ്ജിപിടി ഒരു സുഹൃത്ത്, വിശ്വസ്തന്, തെറാപ്പിസ്റ്റ് എന്നീ രീതികളില്‍ പെരുമാറിയത് ആലിസില്‍ അമിതമായ മാനസിക ആശ്രയത്വം വളര്‍ത്തിയെടുക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഓപ്പണ്‍എഐ ആരോപണങ്ങളെക്കുറിച്ച് വിശദമായ പ്രതികരണം നടത്തിയിട്ടില്ല. ആലിസ് ഉപയോഗിച്ചിരുന്ന ചാറ്റ്ജിപിടിയുടെ പതിപ്പ് ഇപ്പോള്‍ പ്രവര്‍ത്തനത്തിലില്ലെന്നും, മാനസികാരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചു. ആത്മഹത്യാ ചിന്തകള്‍ പ്രകടിപ്പിക്കുന്ന ഉപയോക്താക്കളെ സഹായകേന്ദ്രങ്ങളിലേക്കും യഥാര്‍ഥ ലോകത്തിലെ പിന്തുണാ സംവിധാനങ്ങളിലേക്കും നയിക്കാനാണ് മോഡലുകളെ പരിശീലിപ്പിച്ചിരിക്കുന്നതെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.
എഐ ചാറ്റ്ബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകള്‍ക്കിടയിലാണ് കേസ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി ചാറ്റ്ബോട്ടുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍, അപകടകരമായ നിര്‍ദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നിയമവിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഓപ്പണ്‍എഐക്കെതിരെ സമാന ആരോപണങ്ങളുമായി മറ്റ് കേസുകളും അമേരിക്കയില്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരുടെ മാനസിക പ്രതിസന്ധികളില്‍ ഇടപെടുന്ന എഐ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ , നിർണായക ഫോൺ സംഭാഷണം പുറത്ത്. കുഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്ന് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ റീന അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മൂമ്മ റീന വിവരം വിളിച്ചു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനു പിന്നാലെയാണ് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിലേക്ക് വിളിച്ചത്.
വിവരം അറിഞ്ഞിട്ടും DCPU ഒരു നടപടിയും എടുത്തില്ല. മെയ് 3 നാണ് DCPU വിലക്ക് ഇവർ വിളിക്കുന്നത്. മെയ് 23 നാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. കുട്ടിയെ മകളുടെ പങ്കാളി ഉപദ്രവിക്കുന്നു എന്നാണ് വിളിച്ച് അറിയിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ വിളിച്ച് അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.
മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞ് സൈക്കിളിൽ നിന്ന് വീണതാണെങ്കില്‍ ശരീരത്തില്‍ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാല്‍ ഫോട്ടോയില്‍ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങള്‍ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന് തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയില്‍ നിന്ന് വീണതാകും, നിങ്ങള്‍ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. അഷ്കർ ഉപദ്രവിച്ചതാണെന്ന് സംശയമുണ്ടെന്നും റീന ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
താൻ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ നോക്കുന്നത് 72 വയസുള്ള വയ്യാത്ത തന്റെ അമ്മയാണെന്നും അതുകൊണ്ടാണ് കുഞ്ഞിനെ നോക്കാൻ അഖിലയെ ഏൽപ്പിച്ചതെന്നും റീന ശബ്ദസന്ദേശത്തിൽ പറയുന്നു. തന്റെ വീട്ടിൽ നിൽക്കുമ്പോൾ കുഞ്ഞ് വളരെ സന്തോഷത്തിൽ ആയിരുന്നുവെന്നും എന്നാൽ അഷ്കർ ചീത്തപറയുന്നത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നും റീന പറയുന്നു.
Channels
ലോകം കാല്‍പന്താവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധയത്രയും ഫുട്ബോള്‍ ലോകകപ്പിലാണ്. കളി നടക്കുന്നത് അങ്ങ് ദൂരെയാണെങ്കിലും ഇങ്ങ് കേരളത്തിലും ആവേശത്തിന് ഒരു കുറവുമില്ല. ഫ്ളക്സുകളും കട്ടൗട്ടുകളും വെല്ലുവിളികളും വാക്പോരുമൊക്കെയായി മലയാളികള്‍ കാല്‍പ്പന്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും ലോകകപ്പ് ആവേശക്കാഴ്ചകള്‍ നിറയുകയാണ്. സാധാരണക്കാരും സിനിമാക്കാരും രാഷ്ട്രീ നേതാക്കളുമെല്ലാം ചേരി തിരിഞ്ഞു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സും ആവേശത്തിലാണ്. ഇതിനിടെ ബിഗ് ബോസ് വിന്നറായ ദില്‍ഷ പ്രസന്നന് പങ്കുവച്ചൊരു റീലാണ് ചര്‍ച്ചയായി മാറുന്നത്.
ബ്രസീലിന്റെ ജേഴ്സിയണിഞ്ഞെത്തി ഫുട്ബോള്‍ കളിക്കുകയും ചില്ലറ കസറത്തുകള്‍ കാണിക്കുകയും ചെയ്യുന്ന ദില്‍ഷയാണ് വിഡിയോയിലുള്ളത്. വിഡിയോ രസകരമായി തന്നെ ദില്‍ഷ ചെയ്തിട്ടുണ്ട്. എന്നാല്‍ വിഡിയോയുടെ പശ്ചാത്തലത്തിന്റെ പാട്ടിന്റെ കാര്യത്തില്‍ ചെറുതായി ഒന്ന് പാളിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബ്രസീലിന്റെ ജേഴ്സിയണിഞ്ഞ് ദില്‍ഷ ചുവടുവെക്കുന്നത് പോര്‍ച്ചുഗല്‍ ടീമിന്റെ പാട്ടിനാണ്. മാത്രമല്ല, ദില്‍ഷ വിഡിയോയ്ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകള്‍ അര്‍ജന്റീനയെന്നും മെസിയെന്നുമാണ്. ഇതോടെ താരത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ കമന്റ് ബോക്സിലെത്തിയിരിക്കുകയാണ്. 'തവിടും പിണ്ണാക്കും അറിയാതെ ലോകകപ്പ് ആകുമ്പോള്‍ ഇറങ്ങിക്കോളും, ആരൊക്കെ ഏതൊക്കെ ടീമില്‍ കളിക്കുന്നെന്ന് പോയിട്ട് ആ നടക്ക് നടക്കുന്നത് ലോകകപ്പ് ആണോ എന്ന് വരെ അറിയുമോ എന്ന് സംശയമുണ്ട്' എന്നാണ് ചിലരുടെ പരിഹാസം.
ബ്രസീല്‍ ജയിക്കണം. അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദില്‍ഷേ..bratugalntina ഫാന്‍ ആണോ, കൊയിലാണ്ടിയുടെയും ബ്രസീലിന്റെയും പേര് കളയാന്‍...അയ്യേ അയ്യയ്യേ, പറ്റുന്ന പണിയ്ക്ക് നിന്നാല്‍ പോരെ, ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ല ലേ, അവനവന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാം, അത് ചെയ്യാം. വേറെ ഒന്നും പറയുന്നില്ല' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.
പല മേഖലകളിൽ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്മി ജയൻ. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിൻറെ മൂന്നാം സീസണിൽ മത്സരാർഥിയായും ലക്ഷ്മി എത്തിയിരുന്നു. ലക്ഷ്മിയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും ലക്ഷ്മി മനസു തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു സെലിബ്രിറ്റിയെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ സംസാരിക്കുന്നത്.
''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല. എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.
മിനി സ്ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികൾക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കിൽ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായി. ഞങ്ങൾ ഈ ഷോസിന് ട്രാവൽ ചെയ്യും. 18 വയസ്സിൽ ഞാൻ യുകെ സ്വിറ്സർലൻഡ് ജർമനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമകളും മികച്ചതാണ്. ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി.
പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന്റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.
പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്ക്കുമ്പോള് വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള് എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.
ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള് ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്.
എന്റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്ക്കും അറിയാവുന്നൊരു നടന്. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന് ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,' രഞ്ജിനി പറഞ്ഞു.
മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന് യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
രേണുവിന്റെ കരച്ചില് അഭിനയമാണെന്നും അതിന് ഓസ്കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില് കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്സ്ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള് അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍.
'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു.
പ്രൊമോഷന് പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന പോസ്റ്റ് നടി സജ്ന നൂറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. 9 ആഴ്ച എന്നെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും സജ്നയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ് സജ്നയിപ്പോൾ.
വീണ്ടെടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സജ്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. "എന്റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.
എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു.
അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.
ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും.
ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം". - സജ്ന വിഡിയോയിൽ പറഞ്ഞു.
BUSINESS
മെറ്റായുടെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവയുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ആപ്പുകൾ ലോഗിൻ ചെയ്യാനോ ഫീഡ് റിഫ്രഷ് ചെയ്യാനോ സാധിക്കുന്നില്ലെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു.
ആപ്പുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘എറർ’ മെസേജുകളാണ് കാണിക്കുന്നത്. മെറ്റാ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ, സാങ്കേതിക തടസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിച്ചത്. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റ് പതിപ്പുകളിലും സാങ്കേതിക തടസം നേരിട്ടു. പിന്നാലെ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും പവർബാങ്ക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായിട്ടുണ്ട്. പ്രത്യേകിച്ച് ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്. നിങ്ങൾ ഏത് പവർബാങ്ക് തെരഞ്ഞെടുക്കുന്നു എന്നുള്ളത് ഫോൺ ചാർജ് തീർന്നു ഓഫ് ആകുന്നത് തടയാൻ മാത്രമല്ല നമ്മുടെ സുരക്ഷയെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മികച്ച പവർബാങ്ക് തെരഞ്ഞെടുക്കുന്നതിലൂടെ ഫോൺ വലിയ തോതിൽ ചൂടാകുന്നതും, ബാറ്ററി കേടാകുന്നത് തടയാനും സഹായിക്കും.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും പവർബാങ്ക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായിട്ടുണ്ട്. പ്രത്യേകിച്ച് ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്. നിങ്ങൾ ഏത് പവർബാങ്ക് തെരഞ്ഞെടുക്കുന്നു എന്നുള്ളത് ഫോൺ ചാർജ് തീർന്നു ഓഫ് ആകുന്നത് തടയാൻ മാത്രമല്ല നമ്മുടെ സുരക്ഷയെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മികച്ച പവർബാങ്ക് തെരഞ്ഞെടുക്കുന്നതിലൂടെ ഫോൺ വലിയ തോതിൽ ചൂടാകുന്നതും, ബാറ്ററി കേടാകുന്നത് തടയാനും സഹായിക്കും.
എത്ര ശേഷിയുള്ള പവർബാങ്ക് വാങ്ങണം എന്നുള്ളതാണ് പലരുടെയും സംശയം. ദൈനംദിന ഉപയോഗത്തിന് 10,000 എംഎഎഎച്ച് ശേഷിയുള്ള പവർബാങ്ക് ഏറ്റവും അനുയോജ്യമായതാണ്. നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ ഇത് ഇടാൻ പറ്റും.
നിങ്ങൾക്ക് നിങ്ങളുടെ ലാപ്ടോപ്പ് ചാർജ് ചെയ്യാനോ അല്ലെങ്കിൽ പവർബാങ്കിന്റെ ഉപയോഗം കൂടുതലോ ആണെങ്കിൽ 20,000എംഎഎഎച്ച് ശേഷിയുള്ള പവർബാങ്ക് വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നിൽ കൂടുതൽ ഡിവൈസുകൾ ഒരുമിച്ച് ചാർജ് ചെയ്യാനും ഇതുവഴി സാധിക്കും.
ചാർജിങ്ങിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാൻ ആർക്കും താത്പര്യമില്ല. ഫാസ്റ്റ് ചാർജിങ് ആയിട്ടുള്ള പവർബാങ്കുകൾ സമയം ലാഭിക്കാനും ഏറെ സഹായകമാണ്. കൂടുതൽ പോർട്ടുകൾ ഉള്ളത് ഒരുമിച്ച് ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാനും സഹായിക്കും.
പവർബാങ്ക് ഒരിക്കലും സൂര്യപ്രകാശം ഏൽക്കുന്നിടത്ത് വെക്കരുത്. അതുപോലെ നനവുള്ള സ്ഥലങ്ങളിലും വെക്കാതിരിക്കുക. തലയണക്കും ബ്ലാങ്കറ്റിനും താഴെ പവർബാങ്ക് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. പവർബാങ്ക് വീർത്തുവരികയോ അമിതമായി ചൂടാകുകയോ അതിൽ നിന്നും മണം വരികയോ ചെയ്താൽ ഉടൻ തന്നെ ആ പവർബാങ്ക് മാറ്റേണ്ടതാണ്.
ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് സേവനമായ ഗൂഗിൾ ജെമിനിയിൽ തടസം നേരിട്ടതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള ഉപയോക്താക്കളിൽ നിന്ന് വ്യാപക പരാതികളാണുയരുന്നത്. ഇന്ന് വൈകുന്നേരം മുതൽ നിരവധി പേരാണ് ഗൂഗിൾ ജെമിനി സേവനം ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലും ഔട്ട്പേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിലും പരാതികൾ അറിയിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ, ചില ഉപയോക്താക്കൾ വെബ്സൈറ്റ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ “എറർ കോഡ് 1076” അല്ലെങ്കിൽ “എറർ കോഡ് 1099” ലഭിച്ചതായും റിപ്പോർട്ട് ചെയ്തു. ചാറ്റുകൾ ലോഡ് ചെയ്യുന്നതിൽ പരാജയപ്പെടുന്നതായി ഒരു ഉപയോക്താവ് പറഞ്ഞു.2023 ൽ ആരംഭിച്ച ജെമിനി, ഓൺലൈനായും മൊബൈൽ ആപ്പ് വഴിയും ആക്സസ് ചെയ്യാവുന്ന ഒരു എഐ പവർഡ് സംഭാഷണ സഹായിയാണ്. ഗൂഗിൾ സെർച്ച്, വർക്ക്സ്പെയ്സ്, വൺ, ക്ലൗഡ് എന്നിവയിലുടനീളം ചാറ്റ്ബോട്ട് സംയോജിപ്പിച്ചിരിക്കുന്നു. ഗൂഗിൾ ജെമിനിക്ക് തടസങ്ങൾ നേരിട്ടതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
HEALTH
2026 ഫിഫ ലോകകപ്പ് മെക്സിക്കോയിൽ ഇന്ന് തുടക്കം കുറിക്കുമ്പോൾ, ആവേശം നിറഞ്ഞ ഉറക്കമില്ലാത്ത രാത്രികൾക്കായി കാത്തിരിക്കുന്ന ദശലക്ഷക്കണത്തിന് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ ഒരാളാണോ നിങ്ങളും? മിക്ക മത്സരങ്ങളും ഇന്ത്യയിൽ ടെലികാസ്റ്റ് സമയം അർദ്ധരാത്രിയിലോ പുലർച്ചയിലോ ആകും. അതുകൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്!.
ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ വമ്പൻ ശക്തികൾ മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ചെറുതും വലുതുമായ സ്ക്രീനിന് മുന്നിൽ ഒട്ടും ആവേശം ചോരാതെ ആരാധകരും അണിനിരക്കും. അതിൽ ധാരാളം കുട്ടി ആരാധകരും ഉണ്ടാകും. നാല് വർഷത്തിൽ ഒരിക്കലുള്ള മത്സരമാമാങ്കം എങ്ങനെ മിസ്സാക്കും! ഉറക്കത്തിൽ കോംപ്രമൈസ് ചെയ്യാനും ആളുകൾ റെഡിയാണ്.
എന്നാൽ ഏതാണ്ട് ഒരു മാസം നീണ്ടും നിൽക്കുന്ന മത്സങ്ങൾ നിങ്ങളുടെ ഉറക്കത്തിൻ്റെ താളം തെറ്റിക്കാനും ഇത് 'ഡിലേയ്ഡ് സ്ലീപ്പ് ഫേസ്' സിൻഡ്രോമിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉറക്കക്കുറവ് ഉൽപ്പാദനക്ഷമത, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ കാര്യമായി തന്നെ ബാധിക്കാം. സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് നമ്മുടെ സർക്കാഡിയൻ താളത്തെ ബാധിക്കും. രാത്രി സ്ക്രീൻ നോക്കുന്നത് നമ്മുടെ തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിൻ്റെ ആവേശം ആ പ്രോത്സാഹനത്തെ ശക്തിപ്പെടുത്തുന്നതാണ്.
ഫുട്ബോൾ മത്സരം കഴിഞ്ഞുള്ള പകൽ അമിതമായ ക്ഷീണവും അത് ജോലിയിലും ദൈനംദിന ജീവിതത്തെ പോലും ബാധിക്കാൻ കാരണമാകും. ആവേശ മത്സരത്തിനൊടുവിൽ തങ്ങൾ പിന്തുണയ്ക്കുന്ന ടീം തോറ്റുപോയാൽ സമ്മർദം കൂടും അത് വീണ്ടും ഉറക്കം നഷ്ടപ്പൊനും അടുത്ത ദിവസം മുഴുവൻ നിരാശപ്പെടുത്തുകയും ചെയ്യും.
ഫുട്ബോൾ മത്സരം മിസ്സാക്കാതെ തന്നെ ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗമുണ്ട്, ചില ടിപ്സ് ഇതാ:
കളിയുടെ തലേന്ന് ഉറക്കത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം, അതായത് മത്സരം ശനിയാഴ്ച പുലർച്ചെ ഒരു മണിക്കാണെങ്കിൽ, വ്യാഴാഴ്ച രാത്രിയിലെ ഉറക്കത്തിൻ്റെ ദൈർഘ്യം കൂട്ടുക. ഇത് ഉറക്കകുറവു കുറയ്ക്കാൻ സഹായിക്കും.
അടുത്ത ദിവസം ഉച്ചകഴിഞ്ഞ് (അർദ്ധരാത്രിയിലെ മത്സരത്തിന് ശേഷം) 15-20 മിനിറ്റ് മയക്കം ഗുണം ചെയ്യും.
രാത്രിയിൽ കളി കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് തടയുന്ന ഒരു ആന്റി-ഗ്ലെയർ കണ്ണട ധരിക്കുന്നത് തലച്ചോറിന് മെലറ്റോണിൻ നിലനിർത്താൻ സഹായിക്കുന്നു, അത് മത്സര ശേഷം വേഗം ഉറക്കം കിട്ടാൻ സഹായിക്കും.
ചെറുചൂടുവെള്ളത്തിലുള്ള കുളി, ശ്വസന വ്യായാമം, കോഗ്നിറ്റീവ് ഷഫിൾ ടെക്നിക് പോലുള്ളവ പരീക്ഷിക്കുന്നത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് നാലോ അഞ്ചോ മണിക്കൂർ മുമ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സാധാരണ ഉറക്കചക്രം നിലനിർത്താൻ സഹായിക്കും.
മത്സരത്തിന് ശേഷമുള്ള പകൽ ഉണരുമ്പോൾ വാം അപ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സഹായകരമാണ്. അതിനായി സൂര്യപ്രകാശം കൊള്ളുന്നത് ആരോഗ്യകരമായിരിക്കും.
ലാപ്ടോപ്പുകളിലോ സ്മാർട്ട്ഫോണുകളിലോ മത്സരം കാണുന്നതിനേക്കാൾ സുരക്ഷിതമായ അകലത്തിൽ നിന്ന് ടെലിവിഷനിൽ മത്സരം കാണുന്നതാണ് താരതമ്യേന നല്ലത്.
PRAVASI VARTHAKAL

