18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : അമിതതാപം… പലയിടത്തും ട്രെയിൻ സർവീസുകൾ കാൻസൽ ചെയ്‌തു; യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി; താപനില 36 ലേക്കുവരെ ഉയരാനും സാധ്യത >>> സ്കോട്ട്ലാൻഡിലെ മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോളയുടെ വേർപിരിഞ്ഞ ഭർത്താവ് അറസ്റ്റിൽ!; എസ്എൻപിയിൽ നിന്ന് മുൻ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ മുറെൽ 400,000 പൗണ്ടിലധികം തട്ടി >>> ഇംഗ്ലണ്ടിൽ ഇന്നും ചൂട് റെക്കോർഡ് മറികടക്കും, താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും; ലണ്ടനിൽ ഇന്നലെ മെയ് മാസത്തിലെ ഉയർന്ന താപനില രേഖപ്പെടുത്തി >>> കേൾക്കാൻ അവരെത്തി… ഇനി മനസ്സുതുറന്നു പറയാം നിങ്ങളുടെ പ്രശ്‌നങ്ങൾ.. ഫാ. ഡേവിസ് ചിറമ്മേൽ നേതൃത്വം നൽകുന്ന ചാരിറ്റി സംഘം സൗഖ്യവും സ്വാന്ത്വനവും പകർന്ന് ജൂൺ 11 വരെ യുകെയിൽ, ആത്മഹത്യ തടയാൻ ‘കേൾക്കാം’ പദ്ധതി >>> യുകെ മലയാളി കായികപ്രേമികൾ കാത്തിരുന്ന ആവേശം വീണ്ടുമെത്തുന്നു; യുക്മ വെയില്‍സ് റീജിയണല്‍ കായികമേള ജൂണ്‍ 6ന് മെര്‍ത്താറില്‍ നടക്കും, രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ദേശീയ സ്പോര്‍ട്സ് മീറ്റ് ജൂണ്‍ 20ന് >>>
  ഷാർജയിൽ 15 നില ഫ്‌ളാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്കെറിഞ്ഞശേഷം മലയാളി യുവതി ചാടി ആത്മഹത്യ ചെയ്തതിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പെ, യുഎഇ മലയാളി സമൂഹത്തെ തേടി മറ്റൊരു ദുരന്തവാർത്ത. റാസൽഖൈമയിലെ വ്യവസായ പ്രമുഖനും സമ്പന്നനുമായ കൊല്ലം സ്വദേശിയും ഭാര്യയും നാട്ടിലെ വീട്ടിൽ,  ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നു ദിവസം മുമ്പ് റാസൽഖൈമയിൽ നിന്നു നാട്ടിലെത്തിയ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്.സുഗതൻ, 67, ഭാര്യ ലത, 55, എന്നിവരെയാണു കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  ഇവർ ഇന്നലെ രാവിലെ 11നു ദുബായിലേക്കു മടങ്ങാനിരിക്കെ, കൊടുത്തുവിടാൻ അച്ചാറുമായി എത്തിയ ബന്ധു വിളിച്ചിട്ടു വാതിൽ തുറന്നില്ല. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണപ്പെട്ട നിലയിൽ കണ്ടത്.  ലതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ബന്ധുക്കൾ മറ്റുചില സംശയങ്ങളും ഉയർത്തിയിട്ടുണ്ട്. സുഗതന്റെ പ്രായംചെന്ന അമ്മ മാത്രമാണ്  സംഭവ   സമയം വീട്ടിൽ ഉണ്ടായിരുന്നത്. സുഗതൻ 40 വർഷമായി റാസൽഖൈമയിൽ കൺസ്ട്രക്‌ഷൻ കമ്പനി നടത്തുകയാണ്. ഇടക്കാലത്ത് ആറ്റിങ്ങലിൽ ഒരു ബാർ ഏറ്റെടുത്തു നടത്തിയിരുന്നു. മകൻ ഷാനിത്തിനു പിന്നീടു ചുമതല കൈമാറി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി അറിയില്ല. കോവിഡുകാലത്ത് കൺസ്ട്രക്‌ഷൻ കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും പിന്നീട് കരകയറിയിരുന്നു. റാസൽഖൈമയിലെ അറിയപ്പെടുന്ന വ്യക്തിത്വവും സാമുദായിക സാംസ്കാരിക പരിപാടികളിലെല്ലാം സജീവ സാന്നിധ്യവുമായിരുന്നു. മകനു  പുറമേ, അശ്വതി എന്നൊരു മകൾ കൂടിയുണ്ട്. വിദ്യയാണ് മരുമകൾ. പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹം ഞായറാഴ്ച്ച വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മരണത്തിൽ ചില ബന്ധുക്കൾ സംശയം ഉയർത്തിയതിനാൽ, ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കുന്നതിന് പകരം, കുഴിമാടത്തിൽ സംസ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്, ആവശ്യമെങ്കിൽ ഇനിയും പുറത്തെടുത്ത് പരിശോധിക്കുവാൻ വേണ്ടിയാണ് ഈവിധം ചെയ്തിട്ടുള്ളത്, (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിത പ്രതിസന്ധികളിൽ മനോരോഗ വിദഗ്ധരുടെയോ കൗണ്സിലര്മാരുടെയോ സഹായം തേടുക)
    എസ്എൻപിയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ മുറെൽ പാർട്ടിയിൽ നിന്ന് 400,000 പൗണ്ടിലധികം തട്ടിയെടുത്തതായി സമ്മതിച്ചു. മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ വേർപിരിഞ്ഞ ഭർത്താവ് മുറെൽ, എഡിൻബർഗിലെ ഹൈക്കോടതിയിൽ കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിൽ വിടുകയും ചെയ്തു. 61 കാരനായ അദ്ദേഹം പാർട്ടി ഫണ്ടുകൾ ഉപയോഗിച്ച് ആഡംബര വസ്തുക്കൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, രണ്ട് കാറുകൾ, ഒരു മോട്ടോർഹോം എന്നിവ അനധികൃതമായി വാങ്ങി. 2010 ഓഗസ്റ്റ് 12 നും 2022 ഒക്ടോബർ 19 നും ഇടയിൽ ആകെ £400,310.65 തട്ടിപ്പ് നടത്തിയതായി അയാൾ സമ്മതിച്ചു. 20 വർഷത്തിലേറെയായി എസ്‌എൻ‌പി ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച മുറെൽ ഇപ്പോൾ ദീർഘകാല ജയിൽ ശിക്ഷ നേരിടുന്നു. ജൂൺ 23 ന് അദ്ദേഹത്തിന് ശിക്ഷ വിധിക്കും. നിശബ്ദമായ കോടതിമുറിക്ക് മുന്നിൽ മുറെലിനെ കൈകൾ വിലങ്ങിട്ട് കോടതിയിൽ നിന്ന് കൊണ്ടുപോയി. "വലിയ വിശ്വാസ വഞ്ചന"യ്ക്ക് മുൻ രാഷ്ട്രീയ പ്രമുഖൻ ഉത്തരവാദിയാണെന്ന് ജഡ്ജി ലോർഡ് യംഗ് പറഞ്ഞു.
  ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു, കാരണം റെക്കോർഡ് ഭേദിക്കുന്ന ഉഷ്ണതരംഗം തുടരുന്നു. തിങ്കളാഴ്ച, ലണ്ടന്റെ ഒരു ഭാഗം 34.8 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ യുകെയിലെ എക്കാലത്തെയും ഉയർന്ന താപനില മെയ് മാസത്തിൽ രേഖപ്പെടുത്തി. ക്യൂ ഗാർഡൻസിൽ രേഖപ്പെടുത്തിയ ആ താൽക്കാലിക കണക്ക്, റെക്കോർഡിലെ ഏറ്റവും ചൂടേറിയ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ചയെ മറികടന്നു - 2019 ഓഗസ്റ്റിലെ 33.3C. "മെയ് മാസത്തിലെ കാര്യം പറയട്ടെ, വേനൽക്കാലത്തിന്റെ മധ്യത്തിൽ പോലും യുകെയിൽ ഈ ചൂട് അസാധാരണമായിരിക്കും," മെറ്റ് ഓഫീസ് പറഞ്ഞു. തിങ്കളാഴ്ചത്തെ കൊടും ചൂട് ചൊവ്വാഴ്ചയും ആവർത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു, താഴ്ന്ന താപനിലയിൽ അൽപ്പം ചൂട് കൂടിയാൽ മെർക്കുറി കൂടുതൽ ഉയരുമെന്ന്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്, അതേസമയം ഇംഗ്ലണ്ടിലെയും വെയിൽസിലെയും മറ്റ് പ്രദേശങ്ങളിൽ ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തിങ്കളാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ തീവ്രമായ താപനില അനുഭവപ്പെടൂ. മിക്കയിടങ്ങളിലും വരണ്ടതും വെയിൽ നിറഞ്ഞതുമായിരിക്കും, പക്ഷേ അന്തരീക്ഷത്തിൽ ഈർപ്പം അൽപ്പം കൂടുതലായിരിക്കും.
    ബ്രിട്ടൻ രണ്ടാം ദിവസവും കൊടുംതാപനിലയെ അഭിമുഖീകരിക്കുമ്പോൾ, 'കഠിനമായ കാലാവസ്ഥ' കാരണം  'അതിശക്തമായ ചൂടിൽ സർവീസുകൾ  തുടരാൻ കഴിയില്ല' എന്ന് പ്രഖ്യാപിച്ചതിന് ട്രെയിൻ കമ്പനികൾ വിമർശനത്തിന് വിധേയരായി. റെക്കോർഡ് ഭേദിച്ച ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് ശേഷം ജോലിയിലേക്ക് മടങ്ങുമ്പോൾ ഇന്ന് രാവിലെ ദശലക്ഷക്കണക്കിന് ആളുകൾ ചുട്ടുപൊള്ളുന്ന ട്യൂബുകളിലും ബസുകളിലും ട്രെയിനുകളിലും തിക്കിത്തിരക്കി.  'കടുത്ത കാലാവസ്ഥ' കാരണം നിരവധി സർവീസുകൾ റദ്ദാക്കി, ഇന്നലെ ഓക്സ്ഫോർഡ്ഷയറിൽ എയർ കണ്ടീഷനിംഗ് സംവിധാനത്തിലെ തകരാറുമൂലം യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങാൻ നിർബന്ധിതരായി. ലണ്ടൻ മേരിലെബോണിൽ നിന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സ്റ്റോർബ്രിഡ്ജ് ജംഗ്ഷനിലേക്കുള്ള ട്രെയിൻ ബാൻബറിയിൽ വെച്ച് യാത്രക്കാരെ നിറച്ചപ്പോൾ ജീവനക്കാർ വെള്ളക്കുപ്പികൾ വിതരണം ചെയ്തു. അതേസമയം, ചൂട് കാരണം സൗത്ത് വെസ്റ്റേൺ റെയിൽവേ സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ന് രാവിലെ സറേയിലെ സർബിറ്റൺ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി ചിത്രങ്ങൾ കാണിക്കുന്നു. എസികൾ വർക്ക് ചെയ്യാത്തതുകാരണം ട്രെയിനുകളിലെ അമിത താപവും അതിനുപുറമെ, ചൂടിൽ റെയിൽപ്പാളങ്ങൾ വികസിച്ച് പാളംതെറ്റാൻ സാധ്യതയുള്ളതും കൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത്.
Latest News
ഇന്റർനെറ്റും മൊബൈൽ ഫോണുകളും സജീവമാകുന്നതിന് മുൻപ് കത്തുകളിലൂടെയായിരുന്നു നമ്മുടെ ആശയവിനിമയം. കത്തുകൾ നിക്ഷേപിക്കാൻ റോഡരികുകളിൽ സ്ഥാപിച്ചിട്ടുള്ള ചുവപ്പ് നിറത്തിലുള്ള പോസ്റ്റ് ബോക്സുകൾ ഇന്നും നമ്മളിൽ പഴയകാല ഓർമ്മകൾ ഉണർത്തുന്ന ഒന്നാണ്. എന്നാൽ, എന്തുകൊണ്ടാണ് ഇന്ത്യയിലെ പോസ്റ്റ് ബോക്സുകൾക്ക് ചുവപ്പ് നിറം നൽകിയിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ലളിതവും എന്നാൽ വളരെ രസകരവുമായ ഒരു ചരിത്രമുണ്ട് ഇന്ത്യയിലെ പോസ്റ്റ് ബോക്സുകൾക്ക് ചുവപ്പ് നിറം നൽകിയത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇന്ത്യയിൽ തപാൽ സംവിധാനം തുടങ്ങിയ ആദ്യകാലങ്ങളിൽ പോസ്റ്റ് ബോക്സുകൾക്ക് പച്ച നിറമായിരുന്നു. എന്നാൽ ആളുകൾക്ക് മരങ്ങൾക്കും ചെടികൾക്കുമിടയിൽ ഇവ പെട്ടെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടായതിനെത്തുടർന്നാണ് 1874 ൽ നിറം മാറ്റിയത്. ദൂരത്തുനിന്നും ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ ഏറ്റവും അനുയോജ്യമായ നിറം ചുവപ്പായതുകൊണ്ടാണ് പോസ്റ്റ് ബോക്സുകളുടെ നിറം ഇത്തരത്തിൽ മാറ്റിയതെന്നാണ് വിവരം. ഇന്ത്യയിൽ ജനറൽ മെയിലുകൾക്ക് ചുവപ്പ് നിറമാണ് ഉപയോഗിക്കുന്നതെങ്കിലും, അക്ഷരങ്ങൾ വേഗത്തിൽ അടുക്കാൻ സഹായിക്കുന്നതിന് പ്രാദേശിക നഗര മെയിലുകൾക്ക് പച്ച നിറത്തിലുള്ള ബോക്സുകളും, വേഗതയേറിയ മെട്രോ നഗരങ്ങൾക്ക് നീല നിറത്തിലുള്ള ബോക്സുകളും ഉപയോഗിക്കുന്നു. എന്നിരുന്നാലും ഈ കാഴ്ച അത്യപൂർവമായേ കാണാൻ സാധിക്കുള്ളൂ. മുൻ ബ്രിട്ടീഷ് കോളനികളിൽ ഭൂരിഭാഗവും ചുവന്ന പെട്ടികൾ സൂക്ഷിച്ചിരുന്നപ്പോൾ, ചൈന കടും പച്ച നിറത്തിൽ നിന്ന് വ്യത്യസ്തമായി നിറം മാറ്റി. ക്വിംഗ് രാജവംശത്തിന്റെ അവസാന കാലത്ത് ഇന്റർനെറ്റിൽ ഈ പാരമ്പര്യം ആരംഭിച്ചു. ക്വിംഗ് സാമ്രാജ്യം അതിന്റെ ആധുനിക തപാൽ സേവനം സ്ഥാപിച്ചപ്പോൾ, ഔദ്യോഗിക ബ്രാൻഡ് നിറമായി കടും പച്ച നിറം തെരഞ്ഞെടുത്തതായി റിപ്പോർട്ടുണ്ട്.
ASSOCIATION
കാര്‍ഡിഫ്: യുക്മ ദേശീയ സ്‌പോര്‍ട്‌സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയില്‍സ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 6 ശനിയാഴ്ച മെര്‍ത്താറില്‍ വച്ച് നടത്തപ്പെടുന്നു. ജൂണ്‍ 20ന് നടക്കുന്ന യുക്മ ദേശീയ സ്‌പോര്‍ട്‌സിന്  മുന്‍പായി എല്ലാ റീജിയനുകളിലും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തപ്പെടും. ജൂണ്‍ 6ന് മെര്‍ത്തറിലെ അഫോണ്‍ റ്റാഫ് ഹൈ സ്‌കൂളില്‍  (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയില്‍സ് റീജിയണല്‍ സ്‌പോര്‍ട്‌സ് നടക്കുക. സ്‌പോര്‍ട്‌സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.  റീജിയണല്‍ സ്‌പോര്‍ട്‌സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷന്‍ ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.  വെയില്‍സ് റീജിയണല്‍ സ്‌പോര്‍ട്‌സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിന്‍, റീജിയണല്‍ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണല്‍ സ്‌പോര്‍ട്‌സ്  കോര്‍ഡിനേറ്റര്‍ സാജു സലിംകുട്ടി, ട്രഷറര്‍ റ്റോമ്പില്‍ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോള്‍ പുതുശ്ശേരി, ആര്‍ട്‌സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോമോന്‍ വര്ഗീസ്, റെനില്‍, അലന്‍ പോള്‍,  ബിജു പോള്‍, രതീഷ്, അഡ്വ. ഷിന്‌ടോ തുടങ്ങിയവര്‍ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. വെയില്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബാരി, ബ്രിഡ്ജിന്ദ് മലയാളി അസോസിയേഷന്‍, മെര്‍ത്തര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലാന്‍ഡഡ്‌നോ മലയാളി അസോസിയേഷന്‍,  അബര്‍ഗവാനി മലയാളി അസോസിയേഷന്‍, സ്വാന്‍സി മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ തുടങ്ങി എല്ലാ അസ്സോസിയേഷനുകളില്‍ നിന്നും ധാരാളം മത്സരാര്‍ത്ഥികള്‍ ഈ റീജിയണല്‍ കായിക മാമാങ്കത്തിലേക്ക് വരുവാന്‍ തെയ്യാറെടുത്തുകഴിഞ്ഞു. 
റിഥം 25 ന്റെ വിജയത്തിന് ശേഷംയുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോര്‍ത്തിണക്കിക്കൊണ്ട് ഈ വരുന്ന 30ന് ലിവര്‍പൂളില്‍ വീണ്ടും Rhythm '26 Season 2 അണിഞ്ഞൊരുങ്ങുന്നു.റിഥം യുകെ ഷോസ് ടീം  അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്. ജിനിഷ് നൃസുകുമാരന്‍, ഷിബു പോള്‍, റോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ കലാസന്ധ്യയില്‍ തിരി തെളിയിക്കാനായി എത്തുന്നത്, പ്രിയ ചലച്ചിത്ര താരം സനൂഷ സന്തോഷ് ആണ്. ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും  കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥിതികളായെത്തും.  ലിവര്‍പൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാ ടകര്‍ അറിയിച്ചു.
ചെസ്റ്റർ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.  നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അദ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക  ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ  രൂപീകൃതമാകുന്ന 14 - ലാമത്തെ യൂണിറ്റാണ് ചെസ്റ്ററിൽ രൂപീകൃതമായത്. കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക. സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.  ചെസ്റ്റർ യൂണിറ്റ് ഭാരവാഹികൾ:  ജോബിൻസ് വർക്കി (പ്രസിഡന്റ്‌) ജിനീഷ് കുളത്തിനാൽ (ജനറൽ സെക്രട്ടറി) വിനോയ് വർഗീസ്  (വൈസ് പ്രസിഡന്റ്‌) സുബിൻ കോറ്റത്തിൽ (ജോയിന്റ് സെക്രട്ടറി) ബിജു മാത്യു  (ട്രഷറർ)
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന സജി മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കെന്റിലെ Upchurch Cricket club ല്‍ വച്ച്  നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങള്‍കൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇക്കുറി May 24, 25 തിയതികളിലാണ് നടക്കുന്നത്. ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 ടീമുകളാണ് എത്തുന്നത്.ഒന്നാം സ്ഥാനം നേടുന്ന ടീമിന് സജി മെമ്മോറിയല്‍ ട്രോഫിയും £1001 കാഷ്‌സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 451 പൗണ്ടും ട്രോഫിയുമാണ് ലഭിയ്ക്കുന്നത്.  ഒപ്പം ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് പ്ലയര്‍എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളായ സമ്മാനങ്ങളൊരുക്കിയാണ് Gillingham Warriors ഒരുക്കുന്ന ആറാമത് സജി മെമ്മോറിയല്‍ ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിയ്ക്കുന്നത്. മത്സരങ്ങള്‍ നടക്കുന്ന രണ്ടു ദിവസങ്ങളിലും രുചികരമായ വിഭവങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതാണ്. For more information please contact : Lijo , Thomas , Rakesh and Aromal.
SPIRITUAL
കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ മഹായോഗം ബെല്‍ഫാസിറ്റില്‍ ആരംഭിച്ചു. സഭാവിത്യാസം ഇല്ലാതെ എല്ലാ ക്രിസ്തിയ സഭയിലുമുള്ള വിസ്വാസികളുടെയും കൂടിവരവാണ് കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്. 30 ശനിയാഴച്ച ലണ്ടനില്‍ അവസാനിക്കുന്ന ഗോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാകാ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ്  30 ആം  ശനിയാഴ്ച വൈകുന്നേരം  5:30  മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം  വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളർത്തിയെടുക്കാൻ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതിൽ അനേകം വർഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ കണ്ണൻ, ലണ്ടൻ “കലാ”പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടർന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്  സുരേഷ് ബാബു - 07828137478 ഗണേഷ് ശിവൻ - 07405513236 അനൂപ് ശശി  -07743024090 രമ രാജൻ - 07576492822
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തില്‍ GUILDFORD SURREY UK GU2 8JW ലെ ആദ്യ ദേവാലയത്തില്‍ പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂണ്‍ മാസം 12 -13 വെള്ളി,ശനി ദിവസങ്ങളില്‍ ഭക്ത്യാദര പൂര്‍വം കൊണ്ടാടുവാന്‍  കര്‍ത്താവില്‍ ആലോചിച്ചു തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ എല്ലാം സ്‌നേഹ പൂര്‍വം അറിയിക്കുന്നു. പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുന്നാളില്‍  കോഴിക്കോട്ഭദ്രാസനാധിപന്‍ അഭിവന്ദ്യ മോര്‍ ഐറേനിയോസ് പൗലോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കുന്നു. London,surrey  പരിസര പ്രദേശത്തുള്ള നമ്മുടെ എല്ലാ സഭാമക്കളും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു. വികാരി -fr . ജോണ്‍സണ്‍ പീറ്റര്‍   07404548072 സെക്രട്ടറി - പ്രിന്‍സ് പൈലി  07581344179 ട്രസ്റ്റി - എബിന്‍ ഏലിയാസ്   07446969016
SPECIAL REPORT
ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. അപരിചിതർക്ക് ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്സാപ്പിൽ പരസ്പരം ബന്ധപ്പെടാൻ സഹായിക്കുന്ന 'യൂസർ നെയിം' ഫീച്ചറാണ് കമ്പനി ഉടൻ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലേതിന് സമാനമായ രീതിയിലായിരിക്കും ഇതും പ്രവർത്തിക്കുക. ‌ ടെലിഗ്രാമും ഇൻസ്റ്റാഗ്രാമും പോലെ സ്വകാര്യത കൂട്ടുന്ന നീക്കമാണിത്. നിലവിൽ ചില ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിച്ചത്. എന്നാൽ ഉടൻ എല്ലാവർക്കും ഈ ഫീച്ച‌ർ ലഭ്യമാകുമെന്നാണ് സൂചന. നമ്പർ ഷെയർ ചെയ്യുന്ന പഴയ രീതി വേണമെങ്കിൽ തുടരാം. പിന്നീട് എപ്പോൾ വേണമെങ്കിലും യൂസർനെയിം മാറ്റാനും കഴിയും അതുകൊണ്ട് ചാറ്റുകളോ അക്കൗണ്ട് നഷ്ടപ്പെടില്ല എന്നതാണ് മറ്റൊരു ഗുണം. വാട്സാപ്പിൽ യൂസർ നെയിം എങ്ങനെ പ്രവർത്തിക്കും ഓരോ വാട്സാപ്പ് അക്കൗണ്ടിനും സ്വന്തമായി ഒരു യൂണീക് യൂസർ നെയിം സൃഷ്ടിക്കാം. ആരെങ്കിലും നിങ്ങളുടെ യൂസർ നെയിം വഴി മെസേജ് അയച്ചാൽ, അവർ നിങ്ങളുടെ യഥാർത്ഥ നമ്പർ അല്ല. കാണുന്നത് ആ ഹാൻഡിൽ മാത്രമായിരിക്കും. ലോഗിൻ ചെയ്യാനും, അക്കൗണ്ട് വീണ്ടെടുക്കാനും, സുരക്ഷാ പരിശോധനകൾക്കും നിങ്ങളുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. യൂസർ നെയിം സെറ്റ് ചെയ്ത് നമ്പർ മറയ്ക്കുന്നത് എങ്ങനെ? വാട്സ്ആപ്പ് തുറന്ന് സെറ്റിങിലേക്ക് പോകുക. നിങ്ങളുടെ ഫ്രാഫൈൽ ടാപ്പ് ചെയ്യുക. ഫീച്ചർ ലഭ്യമാകുമ്പോൾ കാണുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യുക യൂസർനെയിം വാട്സ്ആപ്പ് അത് ലഭ്യമാണോ എന്ന് പരിശോധിക്കും. ലഭ്യമാണെങ്കിൽ സേവ് ചെയ്യുക. കഴിഞ്ഞു ഇനി നിങ്ങളുടെ നമ്പറിന് പകരം ഈ യൂസർനെയിം ആളുകൾക്ക് ഷെയർ ചെയ്താൽ മതി. യൂസർ നെയിം നി‍‍‍‍‍യമങ്ങൾ 3 മുതൽ 35 വരെ അക്ഷരങ്ങൾ ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു അക്ഷരമെങ്കിലും ഉണ്ടാകണം. അനുവദനീയമായത് അക്ഷരങ്ങൾ, അക്കങ്ങൾ, ഡോട്ട് (.), അണ്ടർസ്‌കോർ (_)‘www’ എന്ന് തുടങ്ങുന്ന യൂസർനെയിം പാടില്ല. ഡോട്ടിൽ തുടങ്ങാനോ അവസാനിപ്പിക്കാനോ പാടില്ല.  തുടർച്ചയായി രണ്ട് ഡോട്ട് (..) വരാൻ പാടില്ല .com, .org പോലുള്ളവയിൽ അവസാനിപ്പിക്കാനും പാടില്ല. അധികം പരിചയമില്ലാത്തവർക്ക് കോൺടാക്ട് കൊടുക്കേണ്ടി വരുന്നതിനും വലിയൊരു മാറ്റമാണ്.ഇനി അപരിചിതർക്ക് നിങ്ങളുടെ നമ്പർ കൊടുക്കേണ്ട ആവശ്യമില്ല. അതോടെ സ്പാം കുറയും, വിചിത്രമായ കോളുകൾ കുറയും, ആരാണ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കൂടുതൽ നിയന്ത്രണവും ലഭിക്കും.
CINEMA
എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. കുട്ടിക്കാലത്ത് തന്നെ ഒരു ഡോക്ടറാക്കണമെന്ന് തന്റെ അച്ഛന് വലിയ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 45 വർഷമായി സിനിമയിലൂടെ പ്രേക്ഷകരെ ട്രീറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും മമ്മൂട്ടി പറഞ്ഞു.  "ഡോക്‌ടറേറ്റ് എന്ന് പറയുന്നത് ഒരു അം​ഗീകാരമാണ്. എന്റെ അച്ഛന് എന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷേ എനിക്ക് അച്ഛന്റെ ആ ആ​ഗ്രഹം നിറവേറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് മൂന്നാം തവണയാണ് ഡോക്‌ടറേറ്റ് ലഭിക്കുന്നത്. പക്ഷേ ഇപ്പോൾ എനിക്ക് രോഗികളെ അല്ല, മറിച്ച് കഴിഞ്ഞ 45 വര്‍ഷമായി സിനിമയിലൂടെ നിങ്ങളെ ട്രീറ്റ് ചെയ്യാൻ സാധിച്ചു. നിങ്ങളെ ഇനിയും എന്റർടെയ്ൻ ചെയ്യിപ്പിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. എന്റെ അവസാന ശ്വാസം വരെയും. നിങ്ങളുടെ സ്നേഹത്തിനും ചേർത്തു നിർത്തലിനും നന്ദി". - മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോണും ചടങ്ങിൽ പങ്കെടുത്തു.
ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മെയ് 28 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം പെപ്പെയുടെ സ്റ്റാർഡം കൂടുമെന്നും മോഹൻലാലിന് ശേഷം ഏറ്റവും പഞ്ചുള്ള ഇടി പെപ്പെയുടേതാണെന്നും ജഗദീഷ് പറഞ്ഞു. 'ഒരുപാട് റിസ്‌ക്കുള്ള ഷോട്ടുകൾ കാട്ടാളനിൽ പെപ്പെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് ശേഷം പെപ്പെയുടെ സ്റ്റാർഡം കൂടും. അത്രയ്ക്ക് നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്. പെപ്പെയുടെ ഇടി ഒരു 15 കിലോ ഉണ്ടെന്ന് പറയും. പെപ്പെ ഇടിക്കുമ്പോൾ എതിരാളിയെ അദ്ദേഹം കീഴ്പ്പെടുത്തുന്നത് നമുക്ക് കയ്യടിക്കാൻ തോന്നും. മോഹൻലാൽ ഇടിക്കുമ്പോൾ ആ പഞ്ചിന് ഇത്ര കിലോ ഉണ്ടെന്ന് നമുക്ക് തോന്നാറില്ലേ. അത് കഴിഞ്ഞാൽ പുതുതലമുറയിൽ പെപ്പെയുടെ ഇടിക്കാണ് ഏറ്റവും പഞ്ചുള്ളത്. പ്രേക്ഷരുടെ സപ്പോർട്ട് പെപ്പെയ്ക്ക് ഉണ്ട്. അത് കാട്ടാളന് ഗുണം ചെയ്യും', റിപ്പോർട്ടർ ഫിലിംസിനോട് ജഗദീഷ് പറഞ്ഞു. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ആദ്യ ദിനം സിനിമയ്ക്ക് മികച്ച ഓപ്പണിങ് തന്നെ നേടാനാകും എന്നാണ് കണക്കുകൂട്ടൽ. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്‌നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങമാരെയും കുറിച്ച് അധിക്ഷേപ കമന്റിട്ടാൽ തനിക്ക് ക്ഷമിച്ച് ഇരിക്കാൻ പറ്റില്ലെന്ന് ന‍ടൻ മാധവ് സുരേഷ്. ഇത്തരത്തിൽ അധിക്ഷേപ കമന്റിടുന്നവരുടെ വീട്ടിൽ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും മാധവ് പറഞ്ഞു.  മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്. "വീട്ടിലിരിക്കുന്ന എന്റെ അമ്മയെ വരെ പറയുന്നു. അത് എന്നെക്കൊണ്ട് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. എത്രയൊക്കെ വളർന്നുവെന്ന് പറഞ്ഞാലും ഒരു സന്യാസിയായി എവിടെയെങ്കിലും പോയി തപസിരുന്നാൽ പോലും ഈ കാര്യത്തിൽ ഒരു ക്ഷമയും എന്റെ ഭാ​ഗത്തുണ്ടാകില്ല. അമ്മയെയോ എന്റെ ചേച്ചിമാരെയോ പറഞ്ഞാൽ ഞാൻ ഉറപ്പായും പ്രതികരിക്കും. അച്ഛനെ പറയുന്നത് പോലും ഒരുപരിധി വരെ എനിക്കിപ്പോൾ അവ​ഗണിക്കാൻ പറ്റുന്നുണ്ട്. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം തിരഞ്ഞെടുത്തു. അതുപോലെയല്ല എന്റെ അമ്മ. അവരുടെ മെന്റാലിറ്റിയെ ഞാൻ ചോദ്യം ചെയ്യുന്നുള്ളൂ. ഇങ്ങനെ കമന്റിടുന്നവരുടെ വീട്ടിൽ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെ സംശയിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. മറ്റൊരാളുടെ അമ്മയെയും പെങ്ങളെയുമൊക്കെ പറ്റി ഇങ്ങനെ പറയുകയാണെങ്കിൽ. അവരിട്ടതുപോലെ ഞാനൊരു കമന്റ് ഇട്ട് കഴിഞ്ഞാൽ പൊലീസിന് എന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്താൽ കേസ് വരുമെന്ന് എനിക്കറിയാം. അതേസമയത്ത് എന്നെ ഇതുപോലെ ട്രാക്ക് ചെയ്ത് വരാമെങ്കിൽ ഒരു സാധാരണ പൗരന്റെ കാര്യത്തിൽ ​ഗവണമെന്റിന് എന്തുകൊണ്ട് ഇത് ചെയ്തു കൂടാ. വെറും സുരക്ഷയ്ക്ക് വേണ്ടിയെങ്കിലും. നമ്മൾ ഒരു പ്രശ്നമുണ്ടായിട്ട് അതിനെ മാറ്റാൻ നിൽക്കുന്ന അവസ്ഥ തന്നെയാണ്. അത് പരിഹരിക്കുന്ന സമയത്തും എന്തുകൊണ്ട് ഒരു തുല്യ സംരക്ഷണം ഒരു സെലിബ്രിറ്റിക്കോ അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾക്ക് കിട്ടുന്നില്ല. സൈബർ ആക്രമണത്തിന് എന്തുകൊണ്ട് ഇവരെ വീണ്ടും വീണ്ടും ഇരയാക്കി വിടുന്നു. സെലിബ്രിറ്റികൾക്ക് അവരുടെ ജീവിതത്തിൽ കിട്ടിയിരിക്കുന്ന കംഫർട്ട് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കിട്ടിയതാണ്. ഫ്രീ ആയിട്ട് ആരും കൊണ്ടുവന്ന് തന്നതല്ല. ഇതിന്റെ ഏറ്റവും വലിയ കോമഡി എന്താണെന്നു വച്ചാൽ എന്റെ റിയാക്ഷൻ അവനെയായിരിക്കും അവന്റെ വീട്ടുകാരെ ആയിരിക്കില്ല. ഞാനൊരു തെറി വിളിച്ചാൽ ഞാനൊരു രാജ്യദ്രോഹി ആയി അവിടെ. അത്രയും ഊതിപ്പെരുപ്പിച്ച് വലുതാക്കും. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാലോ, നീ സെലിബ്രിറ്റിയല്ലേ, നീ ഇതൊക്കെ അനുഭവിക്കേണ്ടതാണെന്ന് പറയും. ‍ഞാനും ഒരു മനുഷ്യനല്ലേ. മനുഷ്യരാണെന്ന കാര്യം ആരും മറക്കരുത്. ഒരു പെൺകുട്ടി നേരിടുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഞാനൊന്നും നേരിടുന്നത് ഒന്നുമല്ല. വേറോ ഏതോ സൈറ്റ് മാറി വന്ന് ഇൻസ്റ്റ​ഗ്രാമിൽ കമന്റിട്ടതു പോലെയാണ് ചിലരുടെയൊക്കെ കമന്റ് കാണുമ്പോൾ തോന്നുന്നത്. ഇതൊക്കെ കാണുമ്പോഴാണ് പുച്ഛം തോന്നുന്നത്".- മാധവ് സുരേഷ് പറഞ്ഞു.
NAMMUDE NAADU
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.  സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുക. ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.
സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in മൊബൈൽആപ്പുകൾ: SAPHALAM 2026,
Channels
സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ജിഷിൻ അമേയയെ താലി ചാർത്തിയത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽ നിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും ജിഷിൻ മുൻപ് തുറന്നു പറഞ്ഞിരുന്നു. "ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്. എല്ലാവരുടേയും അനു​ഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാ​ഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതു കൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്". - വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളോട് ജിഷിനും അമേയയും പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ ഏഴ് സീസണുകളിലായി നടന്ന ഷോ ഓരോ സീസണ്‍ കഴിയുന്തോറും പുതിയ പ്രേക്ഷകരെ നേടിയാണ് യാത്ര തുടര്‍ന്നത്. ഏഴാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ത്തന്നെ അവതാരകനായ മോഹന്‍ലാല്‍ ഷോയുടെ എട്ടാം സീസണും പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണ്‍ എന്ന് മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ എട്ടാം സീസണ്‍ സംബന്ധിച്ച് ഏറെ കൗതുകകരവും പുതുമ നിറഞ്ഞതുമായ ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഷോയ്ക്ക് വേണ്ടി അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ വിവരം എത്തിയിരിക്കുന്നത് എന്നതും കൗതുകം. മിനിസ്ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ശ്രദ്ധ നേടിയ അഭിനേതാക്കളും ഇന്‍ഫ്ലുവന്‍സേഴ്സുമൊക്കെയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളായി സാധാരണ എത്താറ്. എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളായി കോമണര്‍ എന്ന ഒരു വിഭാഗം കൂടി മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ട്. സാധാരണക്കാര്‍ക്ക് ഷോയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത്. അവസാന സീസണില്‍ വിജയിയായ അനീഷ് ടി എ ഈ കാറ്റഗറിയില്‍ ഷോയില്‍ എത്തിയ ആളായിരുന്നു. ഒന്നിലധികം കോമണേഴ്സും ഒരുമിച്ച് പങ്കെടുത്ത സീസണ്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ നിരവധി കോമണേഴ്സ് ആവും ഷോയില്‍ ഉണ്ടാവുക എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. കോമണേഴ്സിനെ തെരഞ്ഞെടുക്കാനായി ഒരു പ്രത്യേക ഷോ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്. മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ- സീസണ്‍ 8 ല്‍ നിരവധി സാധാരണക്കാര്‍ക്കാണ് അവസരം കൊടുക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ നമ്മള്‍ ഒരുക്കുകയാണ്. ബിഗ് ബോസ് അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ചു വരുന്നവര്‍ക്ക്. ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം, മോഹന്‍ലാലിന്‍റെ വാക്കുകള്‍. ബി​ഗ് ബോസില്‍ പങ്കെടുക്കണമെന്ന ആ​ഗ്രഹവുമായി നടക്കുന്നവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് ഒരുങ്ങുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തും. സീസണ്‍ 8 നെ കൂടുതല്‍ കൗതുകകരമാക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ഫാൻബേസുണ്ട് നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അവതാരകയും ബി​ഗ് ബോസ് സീസൺ 7 ലെ മത്സരാർഥിയുമായിരുന്ന ആർജെ ബിൻസി ചാണ്ടി ഉമ്മനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മനെ കാണാൻ പോകുന്നതിന്റെ വിഡിയോയും ബിൻസി പങ്കുവച്ചിരുന്നു. 'കൂടുതൽ ആ​ഗ്രഹമൊന്നുമില്ല, ഒന്ന് കാണണം ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം. നടക്കുമോ എന്നറിയില്ല, നല്ല തിരക്കാണ്'. - എന്നായിരുന്നു അന്ന് വിഡിയോയിലൂടെ ബിൻസി പറഞ്ഞത്. ഇപ്പോഴിതാ ഒരു ചടങ്ങിനിടെ യൂട്യൂബേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബിൻസി. മന്ത്രിയാകാത്തതിൽ ചാണ്ടി ഉമ്മന് വിഷമം ഇല്ലെങ്കിലും തനിക്ക് വിഷമമുണ്ടെന്ന് പറയുകയാണ് ബിൻസി. അതോടൊപ്പം അദ്ദേഹം മന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ക്യൂട്ട്നെസാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അവർ പറയുന്നു. "രാഹുൽ ​ഗാന്ധി പങ്കെടുത്ത ഒരു പരിപാടിയിലൊക്കെ ചാണ്ടി ഉമ്മൻ ഇങ്ങനെ സോൺഔട്ട് ആയി നിൽക്കുന്നത് നമ്മൾ കണ്ടു. ശരിക്കും അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയാണ്".- ബിൻസി പറയുന്നു. അതോടൊപ്പം ചാണ്ടി ഉമ്മൻ അവിവാഹിതനാണെന്ന് ഒരാൾ‌ പറയുമ്പോൾ, "അതെ അതെ സ്കോപ് ഉണ്ട്. ഞാൻ കാത്തിരിക്കുകയാ. എങ്ങാനും ഒരു ബിരിയാണി കിട്ടിയാലോ. ഞങ്ങൾ കണ്ടുമുട്ടാൻ വൈകിയത് കൊണ്ടായിരിക്കും. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്".- എന്നും ബിൻസി പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകള് ദിയ കൃഷ്ണ. ആരാധകരെ നേടുന്നത് പോലെ തന്നെ വിമർശകരേയും നേടിയിട്ടുണ്ട് ദിയ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ദിയയാണ്. ഭർത്താവ് അശ്വിൻ ഗണേഷിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ വിശദീകരണമാണ് വിവാദമായത്. തനിക്ക് അമ്മയെന്ന് വിളിക്കാൻ സിന്ധു കൃഷ്ണ എന്ന സ്വന്തം അമ്മയുണ്ടെന്നും, വഴിയിൽ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ലെന്നുമാണ് ദിയ പറഞ്ഞത്. ദിയയുടെ വാക്കുകൾ വിവാദമായതോടെ എതിർത്തും അനുകൂലിച്ചും നിരവധി പേരെത്തി. ഈ വിഷയത്തിൽ ദിയ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിഡിയോയിൽ ദിയ നടത്തിയൊരു പരാമർശത്തെ ചൂണ്ടിക്കാണിച്ച ഒരു കമന്റിനോടായിരുന്നു ദിയയുടെ പ്രതികരണം. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവർ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമർശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നൽകിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താൻ മാപ്പ് പറയാൻ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്. ദിയയുടെ വാക്കുകളിലേക്ക്:  കുറച്ച് നെഗറ്റീവ് കമന്റുകൾക്കെതിരെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി ക്ഷമ ചോദിച്ചാൽ ആഗ്രഹിക്കുകയാണ്.  ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇൻസ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലർ വളരെ സ്‌നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല.
സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രത്തിൽ നടി സ്വാസികയും പ്രധാന വേഷത്തിലെത്തിയിരുന്നു. കറുപ്പിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഇൻസ്റ്റ​ഗ്രാമിൽ വന്ന പോസ്റ്റിന് സ്വാസിക നൽകിയ മറുപടിയാണിപ്പോൾ വൈറലാകുന്നത്. 45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലമെന്നും നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകൻ ആർജെ ബാലാജിക്ക് 4 കോടിയും സഹതാരങ്ങളായ ഇന്ദ്രൻസിന് 80 ലക്ഷവും സ്വാസികയ്ക്ക് 40 ലക്ഷം രൂപയും നൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്. തനിക്ക് ഇങ്ങനെയൊരു പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്. ‘‘അയ്യോ എനിക്കൊന്നും ഈ പ്രതിഫലം കിട്ടിയിട്ടില്ലേ’’ എന്നാണ് പോസ്റ്റിനു മറുപടിയായി നടി കുറിച്ചത്. രസകരമായ കമന്റുകളാണ് സ്വാസികയുടെ മറുപടിക്കു ലഭിക്കുന്നത്. ആർജെ ബാലാജി അവതരിപ്പിച്ച ബേബി കണ്ണൻ എന്ന അഭിഭാഷകന്റെ സഹായിയായാണ് സ്വാസിക ‘കറുപ്പി’ൽ എത്തുന്നത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സൂര്യ നായകനാകുന്ന ഫാന്റസി എന്റർടെയ്നർ തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ദ്രൻസിനും സ്വാസികയ്ക്കും പുറമെ അനഘ, ശിവദ, ഉണ്ണിമായ, അജു വർഗീസ് തുടങ്ങിയ മലയാളി താരങ്ങളും ‘കറുപ്പി’ൽ എത്തുന്നുണ്ട്.
BUSINESS
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്നും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുവാക്കള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, ബിസിനസ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ അപരിചിതരായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വരുന്ന ഇത്തരം പരസ്യ ഓഫറുകളില്‍ വീഴരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. വ്യാജ ബ്രാന്‍ഡഡ് വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, വസ്ത്രങ്ങള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഒരു പാര്‍ട്ട് ടൈം ബിസിനസ് ആയി പലരും, പ്രത്യേകിച്ച് യുവാക്കള്‍ തെറ്റായി കാണുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ഒമര്‍ ഹസന്‍ നാസര്‍ പറഞ്ഞു. ഇത് യുഎഇയിലെ ബൗദ്ധിക സ്വത്തവകാശ, ട്രേഡ്മാര്‍ക്ക് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നത് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരും ഓണ്‍ലൈന്‍ കച്ചവടക്കാരും ഏതൊരു ഉല്‍പ്പന്നം പരസ്യം ചെയ്യുന്നതിന് മുന്‍പും അതിന്റെ കൃത്യമായ ഉറവിടം, ഔദ്യോഗിക ലൈസന്‍സ്, ഒറിജിനല്‍ ഇന്‍വോയ്സ് എന്നിവ പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ദുബൈ പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങള്‍ പുതിയ ഫോണ്‍ നമ്പര്‍ ആണോ ഉപയോഗിക്കുന്നത്? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം. യുപിഐ ഇടപാട് നടത്തുന്നവരാണ് ശ്രദ്ധിക്കേണ്ടത്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതും ഉപേക്ഷിച്ചതോ മറന്നുപോയതോ ആയ യുപിഐ ഐഡികള്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായി സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ട് മാത്രം യുപിഐ ഹാന്‍ഡിലുകള്‍ റദ്ദാക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ ഉണ്ടാക്കിയിട്ടുള്ള യുപിഐ ഐഡിയും ആക്ടീവ് സ്റ്റാറ്റസില്‍ തുടരുന്നതായിരിക്കും. പിന്നീട് 12 മാസത്തോളം ഉപയോഗിക്കാതിരുന്നാല്‍ ഈ ഐഡി നിഷ്‌ക്രിയമായി പോകും. ഉപയോഗശൂന്യമായ യുപിഐ ഐഡികള്‍ കണ്ടെത്തിയാല്‍, മൊബൈല്‍ ആപ്പ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പായി ആപ്പിനുള്ളില്‍ കയറി ആ ഐഡികള്‍ പൂര്‍ണമായും നിര്‍ജ്ജീവമാക്കേണ്ടതാണ് (Deactivate). ആപ്പുകളില്‍ 'Active', 'Inactive', 'Pending' എന്നിങ്ങനെയുള്ള സ്റ്റാറ്റസ് ലേബലുകള്‍ പരിശോധിച്ച് ആവശ്യമില്ലാത്തവ ക്ലോസ് ചെയ്യുക. അല്ലാത്തപക്ഷം ഇത്തരം ഡോര്‍മന്റ് ഐഡികള്‍ മൊബൈല്‍ ആപ്പുകളുടെ റെക്കോര്‍ഡുകളില്‍ ഫോണ്‍ നമ്പറുമായോ ബാങ്ക് അക്കൗണ്ടുമായോ ഇപ്പോഴും ബന്ധിപ്പിക്കപ്പെട്ട നിലയിലുണ്ടാകാം. തട്ടിപ്പുകാര്‍ക്ക് ഇവ ദുരുപയോഗം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ അയക്കാനും പണം തട്ടിയെടുക്കാനും സാധിക്കും. അതിനാല്‍ സജീവമായ യുപിഐ ഐഡികള്‍ കൃത്യമായി പരിശോധിച്ച്, ആവശ്യമില്ലാത്തവ നിര്‍ജ്ജീവമാക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
ഇന്റർനെറ്റിൽ വിവരങ്ങൾ കണ്ടെത്തുന്ന രീതിയെ തന്നെ മാറ്റിമറിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷമായി നീല ലിങ്കുകളുടെയും കീവേഡ് സെർച്ചിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഗൂഗിൾ സെർച്ച്, ഇനി പൂർണ്ണമായും എഐ അധിഷ്ഠിത സ്മാർട്ട് അസിസ്റ്റന്റ് സംവിധാനത്തിലേക്ക് മാറുകയാണ്. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഇനി ഉപയോക്താക്കൾക്ക് വെറും തിരച്ചിൽ ഫലങ്ങൾ മാത്രമല്ല, നേരിട്ടുള്ള മറുപടികളും പ്രവർത്തന സഹായവും ലഭിക്കുന്ന തരത്തിലാണ് സെർച്ച് എഞ്ചിൻ രൂപാന്തരം പ്രാപിക്കുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് ഇത് ‘സെർച്ചിന്റെ ഏറ്റവും വലിയ പരിണാമം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവരെ ഇന്‍റർനെറ്റിൽ വിവരങ്ങൾ തേടുന്നതിനുള്ള പ്രധാന മാർഗം കീവേഡുകൾ ടൈപ്പ് ചെയ്‌ത് നീല ലിങ്കുകൾ നിറഞ്ഞ റിസല്‍റ്റ് പേജുകളിൽ നിന്ന് ആവശ്യമായ വെബ്സൈറ്റുകൾ തിരഞ്ഞെടുക്കുന്നതായിരുന്നു. എന്നാൽ ഇനി ആ രീതിയിൽ നിന്ന് മാറി, ഇനി സംഭാഷണ രൂപത്തിലുള്ള ചോദ്യങ്ങൾക്ക് പോലും കൃത്യമായ മറുപടി നൽകുന്ന എഐ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. പുതിയ അപ്‌ഡേറ്റിന്റെ പ്രധാന ഘടകമാണ് എ ഐ മോഡിന്റെ വിപുലീകരണം. സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാനും അതിനനുസരിച്ചുള്ള മറുപടികൾ ലഭിക്കാനും ഈ സംവിധാനം സഹായിക്കും. നിലവിൽ തന്നെ ഈ മോഡിന് ബില്യൺ കണക്കിന് ഉപയോക്താക്കളുണ്ടെന്നാണ് ഗൂഗിളിന്റെ അവകാശവാദം. പുതിയ പതിപ്പിൽ ജമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ട് ആയി പ്രവർത്തിക്കും. ഇനി ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവയും ഉപയോഗിച്ച് തിരച്ചിൽ നടത്താം. കൂടാതെ, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുൻപ് നൽകിയ മറുപടികളുടെ ബാക്ക് ഗ്രൗണ്ട് സെർച്ച് മെമ്മറിയിൽ സൂക്ഷിക്കും. മറ്റൊരു പ്രധാന പ്രഖ്യാപനം സെർച്ച് ഏജന്‍റ്സ് ആണ്. ഉപയോക്താവിന് വേണ്ടി ഇന്‍റർനെറ്റ് നിരന്തരം നിരീക്ഷിക്കുന്ന എഐ ഏജന്‍റുകൾ ഇനി സെർച്ച് സംവിധാനത്തിനുള്ളിൽ തന്നെ ഉണ്ടാകും. ഉദാഹരണത്തിന് ഒരു വ്യക്തി വീട് അന്വേഷിക്കുകയാണെങ്കിൽ, ആവശ്യങ്ങൾ നൽകിയാൽ ലഭ്യമായ വീടുകൾ തുടർച്ചയായി കണ്ടെത്തി അറിയിപ്പുകൾ നൽകും. ഇതോടൊപ്പം, ഗൂഗിൾ ഏജന്‍റിക്ക് ബുക്കിംഗ് എന്ന സംവിധാനവും അവതരിപ്പിക്കുന്നു. ഇതിലൂടെ ഹോം സർവീസ്, ബ്യൂട്ടി, പെറ്റ് കെയർ തുടങ്ങിയ സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യാൻ സാധിക്കും. ചില സാഹചര്യങ്ങളിൽ എഐ തന്നെ ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യും. അതിനൊപ്പം, സെർച്ച് ഇനി ചെറിയ ആപ്ലിക്കേഷനുകളും ഡാഷ്‌ബോർഡുകളും സൃഷ്‍ടിക്കും. ഫിറ്റ്‌നസ് ട്രാക്കിംഗ്, യാത്രാ പ്ലാനിംഗ്, വിവാഹ ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ ഇന്‍ററാക്‌ടീവ് ടൂളുകൾ സെർച്ച് തന്നെ നിർമിക്കും. ഗ്രാഫുകൾ, ടേബിളുകൾ, സിമുലേഷനുകൾ എന്നിവയും എഐ വഴി തത്സമയം ഉണ്ടാകും. ഒപ്പം പേഴ്‌സണൽ ഇന്‍റലിജൻസ് ഫീച്ചർ വഴി ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെടുത്തി കൂടുതൽ വ്യക്തിഗതമായ മറുപടികൾ നൽകും. ഉപയോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ കൃത്യമായ നിർദേശങ്ങൾ നൽകുന്ന സംവിധാനമാണിത്. വെറും വിവരങ്ങൾ കാണിക്കുന്ന ഒരു സെർച്ച് ബാറിൽ നിന്ന്, മനുഷ്യനോട് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു എഐ സഹായിയിലേക്ക് ഗൂഗിൾ സെർച്ച് മാറുകയാണ്. ഇന്റർനെറ്റിന്റെ ദൈനംദിന ഉപയോഗ രീതി തന്നെ മാറ്റിമറിക്കാനിടയുള്ള ഈ നവീകരണം, ഡിജിറ്റൽ ലോകത്തിന്റെ അടുത്ത വലിയ പരിണാമമായി കണക്കാക്കപ്പെടുന്നു.
HEALTH
നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാൽ. പ്രഭാത ചായ മുതൽ കുട്ടികൾക്ക് നൽകുന്ന പോഷകാഹാരങ്ങളിൽ വരെ പാലിന് പ്രധാന സ്ഥാനമുണ്ട്. എന്നാൽ, വിപണിയിൽ ഇന്ന് ലഭ്യമാകുന്ന പാൽ പൂർണ്ണമായും ശുദ്ധമാണോ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ പലർക്കും സാധിക്കില്ല. ലാഭം മാത്രം ലക്ഷ്യമിട്ട് പാലിൽ വെള്ളം ചേർക്കുന്നത് മുതൽ മാരകമായ രാസവസ്തുക്കൾ വരെ കലർത്തുന്ന സംഘങ്ങൾ ഇന്ന് സജീവമാണ്. വിപണിയിൽ നിന്ന് നമ്മൾ വാങ്ങുന്ന പാൽ ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പരിശോധനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി പോലുള്ള ധാരാളം അവശ്യ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളിൽ പലതിലും മായം ചേർക്കുന്നുവെന്ന വാർത്ത നമ്മൾ സ്ഥിരവും കേൾക്കുന്നതാണ്. എന്നാൽ പാലിൽ മായം ചേർക്കുന്നത് എങ്ങനെ കണ്ടുപിടിക്കും. പാലിൽ വിവിധ തരത്തിലുള്ള മായം കലർന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. പാലിന്റെ ശുദ്ധതയും മായം കലർന്നതല്ലെന്നും ഉറപ്പുവരുത്താൻ ചില എളുപ്പവഴികൾ അറിഞ്ഞാലോ. വെള്ളമാണ് പാലിൽ ഏറ്റവും കൂടുതൽ ചേർക്കപ്പെടുന്ന സാധാരണ മായം. പാലിൽ അമിത അളവിൽ വെള്ളം ചേർക്കുന്നത് പാലിന്റെ കട്ടി കുറയ്ക്കാനും പോഷക​ഗുണം കുറയാനും കാരണമാകും. യൂറിയയും പാലിൽ സാധാരണ ചേർക്കാറുള്ള മറ്റൊരു മായമാണ്. പാൽ കൊഴുപ്പുളളതാക്കാനും വെളുത്ത നിറം വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ യൂറിയ ചേർക്കുന്നത്. പാലിലെ യൂറിയയുടെ അംശം അൾസർ, ക്ഷീണം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദ​ഗ്ദ‍ർ പറയുന്നത്. പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ വൃത്തിയായ ഉണങ്ങിയ ഒരു സ്റ്റീൽ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാൽ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാൽ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കിൽ അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല പാൽത്തുള്ളി വേ​ഗത്തിൽ വെള്ളക്കറയില്ലാതെ ഒഴുകിയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസിലാക്കാവുന്നതാണ്.
PRAVASI VARTHAKAL