യുറോപ്പിനെയാകെ വിഴുങ്ങിയ അതിശക്തമായ വേനൽച്ചൂടിനിടെ, തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പാടുപെടുകയാണ്.
ശക്തമായ കാറ്റ് ബോർഡോ നഗരത്തിലേക്ക് തീ പടർത്തുന്നു. "തീ നിയന്ത്രണവിധേയമാക്കുന്നതിൽ നിന്ന് വളരെ അകലെയാണ്" എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കാറ്റും ഉയർന്ന താപനിലയും മൂലം തീ നിയന്ത്രണവിധേയമാകാത്തതിനാൽ, ദിവസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിന്ന് ഫ്രാൻസിലും സ്പെയിനിലും 300,000-ത്തിലധികം ആളുകളെ മാറ്റിത്താമസിപ്പിച്ചു.
കാട്ടുതീ നിയന്ത്രണാതീതമായതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സ്പെയിനിൽ, കാലാവസ്ഥയിലുണ്ടായ മാറ്റം മാഡ്രിഡിന് പുറത്തുള്ള അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു.
"സങ്കീർണ്ണമായ സമയങ്ങൾ വരാനിരിക്കുന്നു" എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സമ്മതിച്ചു. അതേസമയം, വലൻസിയയിലെ അധികാരികൾ തീപിടുത്തത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.
മാനിസസിലെ സാൾട്ട് ഡി എൽ'ഐഗ്വ മലയിടുക്കിൽ ഉണ്ടായ തീ അണയ്ക്കുന്നതിനിടെ 70 വയസ്സ് പ്രായം തോന്നിക്കുന്നയാളെ അഗ്നിശമന സേനാംഗങ്ങൾ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രാൻസിൽ, ശനിയാഴ്ച വൈകിട്ടോടെ 55,000 പേരോട് കൂടി ഒഴിപ്പിക്കാൻ ഉത്തരവിട്ടു, ഇതോടെ ഗിറോണ്ടെ, ലാൻഡെസ് മേഖലകളുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ആകെ ആളുകളുടെ എണ്ണം 250,000 ആയി.
തീപിടുത്തം "സ്വന്തം കാറ്റുകൾ സൃഷ്ടിച്ചു - ചുഴലിക്കാറ്റുകൾ നിറഞ്ഞത്" എന്ന് ഫയർഫൈറ്റർ ക്യാപ്റ്റൻ നിക്കോളാസ് ബ്രാസ് എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു, അത് "ക്രമരഹിതവും നിയന്ത്രിക്കാൻ കഴിയാത്തതുമാണ്" എന്ന് കൂട്ടിച്ചേർത്തു.
ഇത് മറ്റൊരു "ദുഷ്കരമായ രാത്രി" ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജർമ്മനിയിലെ ബെർലിനിൽ എല്ലാവർഷവും പതിവായി നടത്താറുള്ള പ്രൈഡ് റാലിയിലെ ആൾക്കൂട്ടത്തിലേക്ക് ആക്രമി കാർ ഇടിച്ചുകയറ്റി. ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്ലാമിക് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു.
പ്രാദേശിക സമയം 22:00 ന് തൊട്ടുമുമ്പ് , പ്രശസ്തമായ ബ്രാൻഡൻബർഗ് ഗേറ്റിനടുത്തുള്ള ടിയർഗാർട്ടൻ പാർക്കിലാണ് സംഭവം.
സ്വവർഗാനുരാഗികളും ട്രാൻസ്ജെന്‍ഡറുകളും ഹിജഡകളുമൊക്കെ ഉൾപ്പെടുന്ന എൽ.ജി.ബി.ടി.ക്യൂ സംഘടന എല്ലാവർഷവും ആഘോഷമായി നടത്തിവരുന്നതാണ് ബെർലിൻ പ്രൈഡ് റാലി.
ആക്രമണത്തിനുശേഷം റോഡിലാകെ ചോരയൊലിപ്പിച്ച് പരുക്കേറ്റ് വീണുകിടക്കുന്നവർ ദാരുണമായ ദൃശ്യമായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.
അക്രമിയെന്ന് പോലീസ് സംശയിക്കുന്നയാൾ "ഇസ്ലാമിസ്റ്റ് സ്പെക്ട്രവുമായി ബന്ധമുള്ള" 21 വയസ്സുള്ള അബ്ദുൾ ബി എന്നയാളാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
മെലിഞ്ഞ ശരീരവും കറുത്ത മുടിയുമുള്ള 21 വയസ്സുള്ള അബ്ദുൾ ബി എന്നാണ് ബെർലിൻ പോലീസ് പ്രതിയെ വിളിച്ചിരിക്കുന്നത്. കറുത്ത ഹൂഡിയും വെളുത്ത ട്രൗസറും ധരിച്ച ആളാണ് ഇയാൾ എന്ന് അവർ പറയുന്നു.
എന്നാൽ ആക്രമണത്തിനുശേഷം "ഒന്നോ അതിലധികമോ ആളുകൾ പിന്നീട് വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതായി സംശയിക്കുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ നിരവധിപ്പേർക്ക് മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റതായും പറയുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജർമ്മൻ തലസ്ഥാനത്ത് പ്രതിക്കായി തീവ്രമായ വ്യാപക അന്വേഷണമാണ് ജർമ്മൻ പോലീസും തീവ്രവാദ വിരുദ്ധസേനയും ചേർന്ന് നടത്തുന്നത്.
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് സംഭവത്തെ "ഭയാനകമായ പ്രവൃത്തി" എന്ന് വിശേഷിപ്പിക്കുകയും അക്രമികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു .
"നമ്മുടെ സ്വതന്ത്രവും തുറന്ന മനസ്സുള്ളതുമായ സമൂഹത്തിനു നേരെയുള്ള ആക്രമണം" എന്നാണ് ബെർലിൻ മേയർ കൈ വെഗ്നർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
Latest News
ചന്ദ്രന്റെയും ചൊവ്വയുടെയും അതികഠിനമായ പ്രതലങ്ങളിലൂടെ യാതൊരു കേടുപാടുമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക ‘സൂപ്പർ ഇലാസ്റ്റിക്’ ടയർ സാങ്കേതികവിദ്യ വികസിപ്പിച്ച് നാസയുടെ ഗ്ലെൻ റിസർച്ച് സെന്റർ. വായു നിറയ്ക്കേണ്ടതില്ലാത്ത ഈ ടയർ ‘നിറ്റിനോൾ’ എന്ന നിക്കൽ-ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എത്ര വളച്ചാലും ഞെക്കിയാലും ഉടൻ പഴയ രൂപത്തിലേക്ക് മടങ്ങിയെത്തുന്ന ഈ ടയർ ഒരിക്കലും പഞ്ചറാകില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ ചൊവ്വയിലെ ക്യൂരിയോസിറ്റി റോവറിന്റെ അനുഭവമാണ്. ചൊവ്വയിൽ ഇറങ്ങി വെറും 16 മാസത്തിനുള്ളിൽ റോവറിന്റെ അലുമിനിയം ചക്രങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. പാറകളും മൂർച്ചയേറിയ പ്രതലങ്ങളും നിറഞ്ഞ ചൊവ്വയുടെ ഭൂപ്രകൃതി സാധാരണ ചക്രങ്ങൾക്ക് വെല്ലുവിളിയായതോടെയാണ് കൂടുതൽ കരുത്തും ഇലാസ്റ്റികതയും ഒരുമിച്ചുള്ള പുതിയ തലമുറ ടയറിനെക്കുറിച്ച് നാസ ഗൗരവമായി ചിന്തിച്ചത്.
സാധാരണ ലോഹങ്ങൾ വളഞ്ഞാൽ അതേ രൂപത്തിൽ തന്നെ തുടരും. എന്നാൽ നിറ്റിനോൾ വ്യത്യസ്തമാണ്. ഇത് വളച്ചാലും തിരിച്ചതും അമർത്തിയാലും അതിന്റെ ആന്തരിക ഘടന താൽക്കാലികമായി മാറുകയും സമ്മർദ്ദം ഒഴിവാക്കിയാൽ നിമിഷങ്ങൾക്കകം പഴയ രൂപത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും. ‘ഷെയ്പ് മെമ്മറി അലോയ്’ എന്നറിയപ്പെടുന്ന ഈ സവിശേഷതയാണ് ടയറിനെ അസാധാരണമായി കരുത്തുറ്റതും ദീർഘായുസ്സുള്ളതുമാക്കുന്നത്. റബ്ബറിന്റെ ഇലാസ്റ്റികതയും ടൈറ്റാനിയത്തിന്റെ കരുത്തും ഒരുമിപ്പിക്കുന്ന ഈ വസ്തുവിന് സാധാരണ ലോഹങ്ങളെക്കാൾ ഏകദേശം 30 മടങ്ങ് വരെ സമ്മർദ്ദം താങ്ങാൻ കഴിയും.
പാറകളും മണലും നിറഞ്ഞ പ്രതലങ്ങളിൽ സഞ്ചരിക്കുമ്പോൾ വലിയൊരു ഷോക്ക് അബ്സോർബറിനെപ്പോലെ പ്രവർത്തിക്കുന്ന ഈ ടയർ ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങളിൽ നിർണായകമാകുമെന്നാണ് നാസയുടെ പ്രതീക്ഷ. അതേസമയം, ഈ സാങ്കേതികവിദ്യ ബഹിരാകാശ പര്യവേക്ഷണത്തിൽ മാത്രം ഒതുങ്ങില്ലെന്നും ഗവേഷകർ പറയുന്നു.
ഈ ടയറുകളുടെ സാങ്കേതികവിദ്യ വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനാണ് നാസയുടെ നീക്കം. ഇതിനോടകം ‘SMART Tire Company’ METL എന്ന ബ്രാൻഡിലൂടെ വാണിജ്യവൽക്കരണ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൈക്കിളുകൾ, കാറുകൾ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ, സൈനിക വാഹനങ്ങൾ, വിമാനങ്ങളുടെ ലാൻഡിങ് ഗിയർ തുടങ്ങി നിരവധി മേഖലകളിൽ ഈ എയർലെസ് ടയറുകൾക്ക് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കാറ്റ് നിറച്ച ടയറുകളുടെ യുഗത്തിന് പകരം പഞ്ചറാകാത്ത, ദീർഘായുസ്സുള്ള പുതിയ തലമുറ ടയറുകളുടെ കാലം വിദൂരമല്ലെന്ന സൂചനയാണ് നാസയുടെ ഈ കണ്ടുപിടിത്തം.
ASSOCIATION
ഹെറിഫോഡ്: ഇത്തവണ ഓണം ആഘോഷിയ്ക്കുവാന്‍ ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവര്‍ത്തകര്‍ വേറിട്ട വഴിയിലാണ്. നാല്പതിലേറെ കലാ പ്രവര്‍ത്തകരെ അണി നിരത്തി പ്രശസ്ത ഗാനരചയിതാവ് ജെയ്സണ്‍ ആറ്റുവാ രചിച്ചു നിരവധി സംഗീത സൃഷ്ടികള്‍ക്ക് ഈണവും നാദവും നല്കിയ പ്രശസ്ത ഗായകന് ജോണി ജോബി സംഗീതം നല്കി ആലപിച്ച ഓണം മ്യൂസിക് ആല്‍ബം ശ്രാവണ സുധ അണിയറയില്‍ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആല്‍ബം ഒരുക്കുന്നത്. നാട്ടില്‍ നിന്നും ഉപ ജീവനം തേടി ഇവിടെയെത്തിയ പ്രവാസികള്‍ക്കു ഇങ്ങിനെയുള്ള സൃഷ്ടികള്‍ തികച്ചും മാനസിക സന്തോഷം നല്‍കുന്നതാണെന്നും ഇനിയും ഇങ്ങിനെയുള്ള കലാസൃഷ്ടികളുമായി കഴിവും താല്പര്യവുമുള്ള കലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍പോട്ടു പോകുവാനാണ് ആഗ്രഹിയ്ക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും, ജയ്സണും അറിയിച്ചു. ആല്‍ബം ഓണത്തിന് പുറത്തിറങ്ങും.
യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപം റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുൻനിര സൗത്ത് ഇന്ത്യൻ ഫാഷൻ ബ്രാൻഡായ തെരേസാസ് ലണ്ടനും യുകെ ഫാഷൻ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ മാണിക്കത്ത് ഇവൻ്റ്സും സംയുക്തമായി ആരംഭിക്കുന്ന പുതിയ സംരംഭമായ ഇസ ലണ്ടൻ (IZA London) ആണ് ഇവൻ്റ് സ്പോൺസറായി യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ ലണ്ടൻ്റെ മാതൃ കമ്പനിയായ തെരേസാസ് ലണ്ടൻ കേരളപൂരം വള്ളംകളി - 2026ൻ്റെ മെഗാ സ്പോൺസറായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരുടെ പ്രീമിയം എത്നിക് വസ്ത്രങ്ങൾ, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം ഡിസൈൻ സേവനങ്ങൾ എന്നിവയ്ക്കൊപ്പം, ഇസ ലണ്ടൻ സ്വന്തം കൈയ്യൊപ്പുമായി പ്രത്യേകം കളക്ഷനുകളും (IZA London Signature Collection) എന്ന പേരിൽ സ്വന്തമായുള്ള ഹൈ-എൻഡ് ഡിസൈനർ വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ശേഖരവും അവതരിപ്പിക്കുന്ന യുകെയിലെ പുതിയ മൾട്ടി-ഡിസൈനർ ഫാഷൻ ഡെസ്റ്റിനേഷനാണ്. വിവാഹം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങൾക്കും സമ്പൂർണ ഇവന്റ് സൊല്യൂഷനുകളും ഒരേ കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
വിവാഹങ്ങൾ കൂടുതൽ മനോഹരവും ആകർഷകവും ആശങ്കരഹിതവുമാക്കുന്നതിനായി, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം വസ്ത്രങ്ങൾ, മേക്കപ്പ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4 i , ഇവന്റ് സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടുന്ന Intimate Wedding സേവനങ്ങളും IZA London നൽകുന്നു. യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് വിവാഹം, വിവാഹത്തിന് മുൻപുള്ള ചടങ്ങുകളായ എൻഗേജ്മെൻ്റ്, നിശ്ചയം, മധുരംവെപ്പ്, ഹൽദി, സംഗീത് തുടങ്ങിയവ ഉൾപ്പടെയുള്ള വിവിധങ്ങളായ ആഘോഷ പരിപാടികൾക്ക് അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ വിപുലമായ സിഗ്നേച്ചർ കളക്ഷൻ ശ്രേണിയിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിരുചികൾക്ക് അനുസൃതമായി പ്രമുഖ ഫാഷൻ ഡിസൈനർമാർ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ യുകെയിലെ വസ്ത്ര വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ തെരേസാസ് ലണ്ടൻ ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇസ ലണ്ടന്‍ തുടക്കം കുറിച്ചിരിക്കുന്നത് .
കാണികളിൽ ആവേശത്തിൻ്റെ തിരമാലകളുയർത്തുന്ന വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും ആഗസ്റ്റ് 15 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജ്ജ് - 07403312250.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath-Upon-Dearne,
Rotherham,
South Yorkshire.
S63 7DG.
ഹെറിഫോഡ്: ഇത്തവണ ഓണം ആഘോഷിയ്ക്കുവാന്‍ ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവര്‍ത്തകര്‍ വേറിട്ട വഴിയിലാണ്. നാല്പതിലേറെ കലാ പ്രവര്‍ത്തകരെ അണി നിരത്തി പ്രശസ്ത ഗാനരചയിതാവ് ജെയ്സണ്‍ ആറ്റുവാ രചിച്ചു നിരവധി സംഗീത സൃഷ്ടികള്‍ക്ക് ഈണവും നാദവും നല്കിയ പ്രശസ്ത ഗായകന് ജോണി ജോബി സംഗീതം നല്കി ആലപിച്ച ഓണം മ്യൂസിക് ആല്‍ബം ശ്രാവണ സുധ അണിയറയില്‍ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആല്‍ബം ഒരുക്കുന്നത്. നാട്ടില്‍ നിന്നും ഉപ ജീവനം തേടി ഇവിടെയെത്തിയ പ്രവാസികള്‍ക്കു ഇങ്ങിനെയുള്ള സൃഷ്ടികള്‍ തികച്ചും മാനസിക സന്തോഷം നല്‍കുന്നതാണെന്നും ഇനിയും ഇങ്ങിനെയുള്ള കലാസൃഷ്ടികളുമായി കഴിവും താല്പര്യവുമുള്ള കലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍പോട്ടു പോകുവാനാണ് ആഗ്രഹിയ്ക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും, ജയ്സണും അറിയിച്ചു. ആല്‍ബം ഓണത്തിന് പുറത്തിറങ്ങും.
മിഡ്ലാൻഡ്സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു.
“നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും സുഹൃത്തുമായിരുന്ന തമ്പി ജോസും മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ബ്ലാക്പൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചൻ, ജനറൽ സെക്രട്ടറി സാജൻ തോമസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ്, ആൽവിൻ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജുവെൽ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജെസു സൈമൺ, ജനറൽ സെക്രട്ടറി സുജിത്, ട്രഷറർ ജോഷി അലക്സ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിൻ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, യൂത്ത് വിംഗ് കോർഡിനേറ്റർ നികിത കോശി, എക്സിക്യൂട്ടീവ് അംഗം ഡയാന പോളി, വിമൻസ് കോർഡിനേറ്റർ അമ്പിളി പ്രദീഷ്, അഞ്ജലി, സുധീൻ, നിഖിൽ, ഡാനി, സായി എന്നിവർ നേതൃത്വം നൽകി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജോൺ പി, പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ഐ ഓ സി കുടുംബാംഗം ജേക്കബ് ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇരുവരും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഷൈജു കുര്യാക്കോസ്, ജോസഫിൻ, ജേക്കബ് ചെറിയാൻ, ജെയ്മി, ട്രീസ, അനെക്സ് എന്നിവർ നേതൃത്വം നൽകി.
ബാൺസ്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രവർത്തകർ സ്മൃതിദീപം തെളിച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ്, വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലയിൽ അധ്യക്ഷത വഹിച്ചു. ബിബിൻ കാലായിൽ, ജോർജി, റോമിയോ, അബിൻ ജോസഫ്, ബേസിൽ കുര്യാക്കോസ്, ജോമോൻ ജോയി, അനീഷ് എന്നിവർ നേതൃത്വം നൽകി.
ചെസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമാപന അനുസ്മരണ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്ത് അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, സുബിൻ കൊറ്റത്തിൽ, വിനോയ് വർഗീസ്, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.
ജനങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവും ലാളിത്യവും സേവന മനോഭാവവും കൊണ്ട് വേറിട്ടുനിന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്ന് വിവിധ അനുസ്മരണ യോഗങ്ങളിൽ അഭിപ്രായപ്പെട്ടു.
SPIRITUAL
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു .
2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷൻ ) തുടർന്ന് നാമ സങ്കീർത്തനവും ശേഷം ദീപാരാധനയും തുടർന്ന് അന്നദാനവും നടത്തപ്പെട്ടു.
ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.രാമായണ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
ഗില്‍ഫോര്‍ഡ് : ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19- മത് വാര്‍ഷിക കോണ്‍ഫറന്‍സ് ജൂലൈ 24, 25, 26 തീയതികളില്‍ ഗില്‍ഡ്ഫോര്‍ഡില്‍ നടക്കും. ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടോള്‍വര്‍ത്ത് സഭയുടെ നേതൃത്വത്തില്‍ Christ's College, Larch Avenue, Guildford, GU1 1JY എന്ന വിലാസത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്
''THE PREPARED BRIDE' - 'ഒരുക്കപ്പെട്ട മണവാട്ടി'' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യവിഷയം. എഫെസ്യര്‍ 5:26-27 വാക്യങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്‍ ഡയറക്ടര്‍ റെവ. ഡോ. ജോ കുര്യന് (UKCCM- Director) പ്രാര്‍ത്ഥിച്ച് സമര്‍പ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രശസ്ത സുവിശേഷകനായ റെവ. എബി ഐരൂര്‍ (കേരള) മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പാസ്റ്റര്‍ റ്റിജു തോമസ്, പാസ്റ്റര്‍ ബ്ലെസ്സന്‍ മാത്യു എന്നിവര്‍ ദൈവവചന ക്ലാസുകള്‍ നയിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30-ന് പൊതുയോഗത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. ശനിയാഴ്ച രാവിലെ 9.30-നും, ഉച്ചയ്ക്ക് 2 മണിക്കും, വൈകിട്ട് 5.30-നും പൊതുയോഗങ്ങള്‍ നടക്കും. വിവിധ സെഷനുകളിലായി യുവജന സമ്മേളനം, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്, സഹോദരി സമ്മേളനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്
2025-ലെ സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്നു ദിവസത്തെ ആത്മീയ സമ്മേളനം സമാപിക്കും.കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ തോമസ് ജോര്‍ജ് - അസിസ്റ്റന്റ് ഡയറക്ടര്‍ & കോണ്‍ഫറന്‍സ് കണ്‍വീനര്‍; പാസ്റ്റര്‍ ബിജു ചെറിയാന് - സെക്രട്ടറി; ബ്രദര്‍ മാമന് ജോര്‍ജ് - ട്രഷറര്‍; പാസ്റ്റര്‍ ജോസ്മോന് പൗലോസ് - കോണ്‍ഫറന്‍സ് സെക്രട്ടറി; പാസ്റ്റര്‍ റിജോയ് സ്റ്റീഫന്‍ - പബ്ലിസിറ്റി ആന്‍ഡ് മീഡിയ; പാസ്റ്റര്‍ വില്‍സണ്‍ മാത്യു, പാസ്റ്റര്‍ സന്തോഷ് കുമാര്‍ - പ്രയര്‍ കോര്‍ഡിനേറ്റര്‍മാര്‍; പാസ്റ്റര്‍ ബ്ലെസ്സണ്‍ തോമസ് - യൂത്ത് കോര്‍ഡിനേറ്റര്‍; ബ്രദര്‍ ബിനു യോഹന്നാന് - സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍; സിസ്റ്റര്‍ സിമോണി കുര്യന് - ലേഡീസ് മിനിസ്ട്രി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി നിരവധി ശുശ്രൂഷകരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ആത്മീയ നവീകരണത്തിനും ദൈവവചന പഠനത്തിനും കൂട്ടായ ആരാധനയ്ക്കും വേദിയാകുന്ന ഈ മഹാസമ്മേളനത്തിലേക്ക് എല്ലാ ദൈവജനങ്ങളെയും സംഘാടകര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹകരവും വിജയകരവുമായ നടത്തിപ്പിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ബിജു ചെറിയാന്: 07411 539877
പാസ്റ്റര്‍ തോമസ് ജോര്‍ജ്: 07943 866456
ഡെര്‍ബി: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം (MCYM) യുകെ സെന്‍ട്രല്‍ സമിതി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഡേ - ചാമ്പ്ഡേ 2026 ജൂലൈ 25-ന് ഡെര്‍ബിയില്‍ നടക്കും.ജൂലൈ 25-ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രാര്‍ത്ഥനയ്ക്കും ഉദ്ഘാടനച്ചടങ്ങിനും ശേഷം എംസിവൈഎം പതാക ഉയര്‍ത്തുന്നതോടെ സ്പോര്‍ട്സ് ഡേയ്ക്ക് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ഔദ്യോഗിക സമാപനച്ചടങ്ങുകളും സമാപന പ്രാര്‍ത്ഥനയും നടക്കും. ഇതോടെ ചാമ്പ്ഡേ 2026 സമാപിക്കും.യുവജനങ്ങളുടെ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിവിധ മിഷനുകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സ്പോര്‍ട്സ് ഡേ അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
SPECIAL REPORT
നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തിക്കുമോയെന്ന ആശങ്കകൾക്ക് ആക്കം കൂട്ടി ഞെട്ടിക്കുന്ന സംഭവം. പരീക്ഷണ ഘട്ടത്തിലിരുന്ന ഓപ്പൺഎഐയുടെ (OpenAI) സ്വയം നിയന്ത്രിത (Autonomous) എഐ ഏജന്റ് സുരക്ഷാ വേലിക്കെട്ടുകൾ തകർത്ത് പുറത്തുകടക്കുകയും, പ്രമുഖ എഐ പ്ലാറ്റ്ഫോമായ ‘ഹഗ്ഗിങ് ഫെയ്സ്’ (Hugging Face) ഹാക്ക് ചെയ്യുകയും ചെയ്തു.
എഐ ലോകത്തെ “ഗിറ്റ്ഹബ്ബ്” (GitHub) എന്നറിയപ്പെടുന്ന ഹഗ്ഗിങ് ഫെയ്സ്, ഓപ്പൺ സോഴ്സ് എഐ മോഡലുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണ്.
ജൂലായ് 9: പരീക്ഷണ ഇക്കോസിസ്റ്റത്തിൽ നിന്ന് എഐ ഏജന്റ് സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് പുറത്തുകടന്നു.
ജൂലായ് 11 – 13: ഏജന്റ് ഹഗ്ഗിങ് ഫെയ്സ് പ്ലാറ്റ്ഫോമിൽ കടന്നുകയറി (നുഴഞ്ഞുകയറ്റം ജൂലായ് 13 വരെ തുടർന്നു എന്ന് ഹഗ്ഗിങ് ഫെയ്സ് സഹസ്ഥാപകൻ തോമസ് വുൾഫ് സ്ഥിരീകരിച്ചു).
ജൂലായ് 18 – 19: ഇന്റേണൽ ലോഗുകൾ പരിശോധിച്ച ശേഷമാണ് എഐ ഏജന്റ് രക്ഷപ്പെട്ട വിവരം ഓപ്പൺഎഐ തിരിച്ചറിയുന്നത്.
ജൂലായ് 20 – 21: സംഭവം ഹഗ്ഗിങ് ഫെയ്സിനെ അറിയിക്കാൻ ഓപ്പൺഎഐ ശ്രമിച്ചെങ്കിലും, അതിനുമുമ്പ് തന്നെ അവർ നുഴഞ്ഞുകയറ്റം കണ്ടെത്തുകയും എഫ്ബിഐയെ (FBI) വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ജൂലായ് 21-നാണ് ഓപ്പൺഎഐ സംഭവം പരസ്യമാക്കിയത്.
നേരത്തെ, ജിപിടി 5.6 സോൾ (GPT 5.6 Soul) അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് ഏജന്റ് പരീക്ഷണ ഘട്ടത്തിൽ അസാധാരണമായി പെരുമാറിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ നിയന്ത്രണങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ഭാവിയിലെ എഐ ഏജന്റുകൾക്കായി ഈ മോഡൽ കുറിപ്പുകൾ തയാറാക്കിവെക്കുക വരെ ചെയ്തു.
എഐ സുരക്ഷ ചരിത്രത്തിലെ നിർണായകമായ നിമിഷമാണിതെന്നും ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ലെന്നും ഓപ്പൺഎഐ സമ്മതിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് വിദഗ്ധർ ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്:
“എഐ ഏജന്റ് രക്ഷപ്പെട്ടത് ഓപ്പൺഎഐയുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണോ, അതോ അതിനെ എങ്ങനെ തടയണമെന്ന് അറിയാത്തതാണോ പ്രശ്നം? ഈ രണ്ടു സാഹചര്യങ്ങളും ഒരുപോലെ അപകടകരമാണ്.”
— മാർലി സ്മിത്ത് (പ്രിൻസിപ്പൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ്, വേൾഡ് എത്തിക്കൽ ഡാറ്റ ഫൗണ്ടേഷൻ)
എഐ മോഡലുകൾക്ക് നുണ പറയാനും, വഞ്ചിക്കാനും, ഹാക്ക് ചെയ്യാനും കഴിയുമെന്ന് പാലിസേഡ് റിസർച്ചിന്റെ ജെഫ്രി ലാഡിഷും മുന്നറിയിപ്പ് നൽകി.
സ്വയംഭരണാധികാരമുള്ള എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്ന കമ്പനികൾക്കുമേൽ സർക്കാരുകളുടെ ക കർശന മേൽനോട്ടം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ സാങ്കേതിക റിപ്പോർട്ട് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പൺഎഐ.
CINEMA
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് നായികയാണ് ശോഭന. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരുസ്ഥാനം ഉറപ്പിക്കാന്‍ ശോഭനക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ പഴയകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും കണ്മഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ഷെയര്‍ ചെയ്ത ചിത്രത്തില്‍ കാണുന്നത്. ശോഭനയുടെ കണ്ണുകള്‍ തന്നെയാണ് ഈ ഈ ഫോട്ടോകളുടെ പ്രധാന ആകര്‍ഷണം. പഴയൊരു ചുവന്ന സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞ് ഒരു ശാലീന സുന്ദരിയായിട്ടാണ ശോഭനയെ ഇതില്‍ കാണാന്‍ സാധിക്കുന്നത്.
കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ശാലീനസൗന്ദര്യത്തിനും കണ്ണുകളിലെ ആ തിളക്കത്തിനും ഒരു മാറ്റവുമില്ലെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിക്കുന്നത്. വെള്ളാനകളുടെ നാട് സമയത്തു ഉള്ളതാണോ?'യാത്ര' സിനിമയിലെ ഫോട്ടോസ് ആണോ. എന്നൊക്കെയാണ് ആരാധകര്‍ വന്ന് കമന്റിടുന്നത്.
അതേസമയം അഭിനയത്തേക്കാളേറെ നൃത്ത വേദികളിലാണ് ശോഭന സജീവമായിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ 'തുടരും' ആണ് ശോഭനയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബോളിവുഡ് ചിത്രമായ 'രാമായണ'യിലും ശോഭന പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രമായിരുന്നു 'ഒരു ദുരൂഹ സാഹചര്യത്തിൽ'. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്നു സമ്മതിച്ചിരിക്കുകയാണ് താരം.
ഉന്മാദം' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. ഒരു ദുരൂഹ സാഹചര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന് അത് തിരുത്തുന്ന വിഡിയോയാണ് വൈറലായത്. ആ സിനിമ പരാജയമാണെന്ന് താരം സമ്മതിക്കുകയായിരുന്നു.
റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്. "ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ. അതില്‍ ഒരു മടിയും കാണിക്കണ്ട. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണ്. അത് ഹിറ്റാണോ, ഫ്ലോപ്പാണോ, എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം. ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുകയൊന്നുമില്ല".- കുഞ്ചാക്കോ ബോബന് പറഞ്ഞു.
ചിത്രത്തിന് ഒടിടിയിൽ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും കുഞ്ചാക്കോ ബോബന് സംസാരിച്ചു. തിയറ്ററില്‍ നിന്ന് കണ്ടവര്‍ തന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തിയറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ സേതുവില്‍ മാര്‍ക്കോസില്‍ നിന്ന് മാറുന്ന സീനിനെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്.
ഒടിടിയിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ റീച്ച് കിട്ടി. എല്ലാവരും ആ പെര്‍ഫോമന്‍സിനെക്കുറിച്ച് എടുത്തു പറഞ്ഞതുകൊണ്ട് എനിക്ക് പ്രത്യേകം പിആര്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.- കുഞ്ചാക്കോ ബോബന് പറയുന്നു. എഡിറ്റർ കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ഉന്മാദത്തില് പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്.
സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. പേളിയെയെയും നടനും ബിജെപി നേതാവുമായ കൃഷണകുമാറിനെയും ട്രോളി കൊണ്ടാണ് ചന്തു രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു, ശരിയാണോ ഗയ്സ് ?'- എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.
കശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു.
കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും താരത്തിന് വലിയ തിരിച്ചടിയായിരുന്നു. അതേസമയം, കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
NAMMUDE NAADU
നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിൽ. ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം . അതേസമയം, പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.
ഡൽഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിലൂടെ വരുന്നത് കർശന വ്യവസ്ഥകളാണ്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ഐതിഹാസിക ഏടാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ കോക്രോച്ച് ജനതാ പാർട്ടി അടയാളപ്പെടുത്തിയത്. ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച ഈ യുവജന കൂട്ടായ്മയുടെ അടുത്ത നീക്കം എന്താവും എന്നത് യുവജനങ്ങൾ മാത്രമല്ല ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
യുവാക്കളെ കുറിച്ച് രാജ്യത്തെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തെ തുടർന്നാണ് CJP യുടെ തുടക്കം . യുവജനങ്ങളുടെ ഈ ഓൺലൈൻ കൂട്ടായ്മ രൂപപ്പെട്ട ശേഷം ആദ്യം ഇടപെട്ട വിഷയം മാത്രമാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച. സമരം വിജയം കണ്ടു. ഇനിയും വിഷയങ്ങൾ ബാക്കിയുണ്ട്. മൂന്നിൽ രണ്ട് യുവജനങ്ങളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. യുവജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അനവധി. തൊഴിൽ ഇല്ലായ്മ അത്രയേറെ രൂക്ഷം. സർക്കാർ ജോലികൾ അടക്കം നികത്താത്ത ഒഴിവുകൾ ലക്ഷക്കണക്കിന്. വലിയൊരു വിഭാഗത്തെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്ന വിഷയങ്ങളിൽ ഒന്നാണ് അത്. E 20 പെട്രോൾ അടക്കം രാജ്യത്ത് പുകയുന്ന അമർഷവും സിജെപി കാണാതെയില്ല. ഇതൊരു തുടക്കം മാത്രം എന്ന് അഭിജിത്ത് ദീപ്കെ ഇന്നലെ പ്രഖ്യാപിച്ചത് ഒരു സൂചനയാണ്. ഒന്നാമത്തെ വിക്കറ്റ് മാത്രമാണ് വീണതെന്ന് സി.ജെ.പി പറയുന്നു.
ജൂലൈ 20-ലെ ലാത്തിച്ചാർജ്ജിനും സർക്കാരിന്റെ കടുത്ത നിലപാടുകൾക്കും ശേഷവും ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി ഉറച്ചുനിന്നു. ഒടുവിൽ, വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയും രാജ്യവിരുദ്ധ ശക്തികൾ സമരം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജിവെക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ 13 ദിവസത്തിന് ശേഷം ഇറാന് മേലുള്ള അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമം. കഴിഞ്ഞ രാത്രി ഇറാന് നേരെ ആക്രമണം നടന്നില്ലെന്നാണ് വിവരം. ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ട്രംപിന്റെ വാദം തള്ളി ഇറാന് രംഗത്തെത്തിയിട്ടുണ്ട്. 11 അമേരിക്കന്‍ പോര് വിമാനങ്ങള്‍ തകര്‍ത്തെന്നും 200 യുഎസ് സേനാംഗങ്ങള്‍ കൊപ്പെട്ടെന്നുമുള്ള അവകാശവാദമാണ് ഇറാന് ഉന്നയിക്കുന്നത്.
അതേസമയം അമേരിക്ക കൂടുതല്‍ ആക്രമണം നടത്തിയേക്കില്ലെന്നാണ് സൂചന. ട്രംപ് ആക്രമണത്തിന് അനുമതി നല്‍കിയില്ലെന്നാണ് വിവരം. ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ തടഞ്ഞതായും വിവരമുണ്ട്. അതേസമയം ഒമാന്‍-ഇറാന് ഹോര്‍മൂസ് കരാര്‍ ചര്‍ച്ചകള്‍ സജീവമെന്നാണ് സൂചന. ഇത് സംബന്ധിച്ച കരാര്‍ ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ സംഘം ഇറാനിലെത്തിയാണ് ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ചെങ്കടലില്‍ ആശങ്കയായി ഹൂതികള്‍ സൗദിക്ക് മേല്‍ ആക്രണം നടത്തുകയാണ്. ചെങ്കടല്‍ തീരത്തെ ജിസാന്‍, യാന്‍ബു എന്നിവിടങ്ങളിലെ അരാംകോ എണ്ണ ശാലകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഹൊദൈദ തുറമുഖത്തും കമറാന് ദ്വീപിലും സൗദി നേതൃത്വത്തിലുള്ള സഖ്യസേന തിരിച്ചടിയും നടത്തി. ഇതിനിടെ കാസ്പിയന്‍ കടലില്‍ ഇറാനിയന്‍ കപ്പലിനു നേരെ കീവ് നടത്തിയ ബോംബാക്രമണത്തില്‍ ഒരു നാവികന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഉക്രെയ്ന് നയതന്ത്രജ്ഞരെ ഇറാന് വിളിച്ചുവരുത്തിയിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഇതൊരു അന്താരാഷ്ട്ര ജലപാതയാണെന്നും, എല്ലാവിധ വാണിജ്യ-സൈനിക ഗതാഗതത്തിനും ഇത് തുറന്നുകൊടുക്കേണ്ടതാണെന്നും, അതിനാല്‍ ഈ കടലിടുക്കിലൂടെയുള്ള സഞ്ചാരത്തെ ഒരു പ്രത്യേക രാജ്യം മാത്രം നിയന്ത്രിക്കാന്‍ പാടില്ലെന്നുമാണ് അമേരിക്കയുടെ പരമ്പരാഗത നിലപാട്. കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തങ്ങളുടെ നീക്കങ്ങളെ ന്യായീകരിക്കാന്‍ ഇറാന് അമേരിക്കയുമായി ഒപ്പുവച്ച ധാരണാപത്രത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറ്റവും ഉചിതമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുന്നത്.
Channels
നടന് ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.
തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്കി. ബാക്കിയുള്ള 5000 നല്കാന് താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.
''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.
''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.
''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.
''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.
അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.
''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.
''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബിഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മോനിഷ. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് മോനിഷ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർഥിയാണ് മോനിഷ. ഈ ഷോയിലാണ് മോനിഷ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.
"വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛന് മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.
ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന് സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്.
ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.
വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി.
അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി".- മോനിഷ പറഞ്ഞു.
അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.
രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
"ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.
എനിക്കുവേണ്ടി ഒരുപാട് പേര് പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.
അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.
കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന് പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.
മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർഗമാണ്. എനിക്ക് വേറെ വഴിയില്ല.
ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.
എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക".- രേണു പറഞ്ഞു. "കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല".- രേണുവിന്റെ സഹോദരി പറഞ്ഞു.
BUSINESS
ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ 'ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്' അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും.
ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ 'ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്' പ്ലാറ്റ്ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം. പുതിയ പ്ലാറ്റ്ഫോമിന്റെ പേരോ ഏത് നഗരത്തിലായിരിക്കും ആദ്യം തുടങ്ങുകയെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെലവ് കുറയ്ക്കുക എന്നത് മാത്രമല്ല, വിപുലമായ റെസ്റ്റോറന്റ് ശ്രേണി, കൃത്യതയുള്ള സേവനം, വേഗത്തിലുള്ള ഡെലിവറി, ലളിതമായ ഓര്‍ഡറിങ് അനുഭവം എന്നിവ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുതിയതും മികച്ചതുമായ അനുഭവം നല്കാന് സാധിക്കുമെന്ന് ഉറപ്പുള്ള മേഖലകളിലേക്ക് മാത്രമേ ഫ്ളിപ്കാര്‍ട്ട് പ്രവേശിക്കാറുള്ളൂവെന്നും, മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളും തങ്ങളുടെ പ്ലാറ്റ്ഫോമിലും ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കോർപ്പറേറ്റ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഒരു പാദത്തിൽ (മൂന്ന് മാസം) 100 ബില്യൺ ഡോളറിലധികം അറ്റാദായം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടമാണ് ആൽഫബെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 22ന് പുറത്തുവിട്ട രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനിയുടെ അസാധാരണ പ്രകടനം വ്യക്തമാകുന്നത്.
റിപ്പോർട്ട് പ്രകാരം, രണ്ടാം പാദത്തിൽ ആൽഫബെറ്റ് 112.1 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി ഡോളറിലധികം) അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം നാല് മടങ്ങ് വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്.
മൂന്ന് മാസത്തെ ലാഭം 459 വൻകിട കമ്പനികളുടെ വാർഷിക വരുമാനത്തേക്കാൾ കൂടുതൽ
ആൽഫബെറ്റിന്റെ മൂന്ന് മാസത്തെ ഈ വരുമാനം അമേരിക്കയിലെ മികച്ച വരുമാനം നേടുന്ന 500 കമ്പനികളുടെ പട്ടികയായ ഫോർച്യൂൺ 500 ലെ 459 കമ്പനികൾക്ക് ഒരു വർഷം ലഭിക്കുന്ന മൊത്തം വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ മൊത്തം വരുമാനം ഒരു വർഷം മുൻപത്തേതിനെ അപേക്ഷിച്ച് 24 ശതമാനം ഉയർന്ന് 119.8 ബില്യൺ ഡോളറിലെത്തി. ഇതിന് പ്രധാന കാരണം ഗൂഗിൾ ക്ലൗഡ് ബിസിനസിലുണ്ടായ വൻ വളർച്ചയാണ്. ഗൂഗിൾ ക്ലൗഡിന്റെ വരുമാനത്തിൽ മാത്രം 82 ശതമാനം വർധന രേഖപ്പെടുത്തി.
എഐ നിക്ഷേപങ്ങൾ നൽകിയ വൻ നേട്ടം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളും ആൽഫബെറ്റിന്റെ റെക്കോർഡ് പ്രകടനത്തിന് കരുത്തായി. എഐ സ്ഥാപനമായ ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള മൂല്യവർധനയും കമ്പനിക്ക് വലിയ നേട്ടമായി.
വരുമാന കണക്കുകൾ ആൽഫബെറ്റിന്റെ എഐ തന്ത്രം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
ആന്ത്രോപിക്കിലും സ്പേസ്എക്സിലും നിക്ഷേപ നേട്ടം
2023ൽ ആൽഫബെറ്റ് ആന്ത്രോപിക്കിൽ 300 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. പിന്നീട് ഈ നിക്ഷേപത്തിന്റെ മൂല്യം ഗണ്യമായി ഉയർന്നു. ഇരു കമ്പനികൾക്കും തമ്മിൽ ക്ലൗഡ് പങ്കാളിത്തവുമുണ്ട്. ഗൂഗിൾ ക്ലൗഡിൽ നിന്ന് വലിയ തോതിൽ കമ്പ്യൂട്ടിങ് ശേഷി വാങ്ങാൻ ആന്ത്രോപിക് കരാറിലേർപ്പെട്ടതും ക്ലൗഡ് ബിസിനസിന്റെ വളർച്ചയ്ക്ക് സഹായകമായി.
അതേസമയം, സ്പേസ്എക്സിൽ ഏകദേശം 6 ശതമാനം ഓഹരി പങ്കാളിത്തം ആൽഫബെറ്റിനുണ്ടെന്നാണ് റിപ്പോർട്ട്. ഈ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം കമ്പനിയുടെ നിക്ഷേപ പോർട്ട്ഫോളിയോയെ കൂടുതൽ ശക്തമാക്കി. കൃത്രിമ ബുദ്ധി, ക്ലൗഡ് സാങ്കേതികവിദ്യ, ഭാവി ബഹിരാകാശ നിക്ഷേപങ്ങൾ എന്നിവയിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് ആൽഫബെറ്റിനെ പുതിയ സാമ്പത്തിക ഉയരങ്ങളിലെത്തിച്ചത്.
യുദ്ധവിമാനങ്ങളും മിസൈലുകളും മാത്രമല്ല, ഭാവിയിലെ പ്രതിരോധ ശേഷിയെ നിർണയിക്കുക പുതിയ തലമുറ ഗതാഗത സാങ്കേതികവിദ്യകളായിരിക്കും. അതിർത്തികളിൽ അതിവേഗ സഹായം എത്തിക്കാനും, ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ എളുപ്പമാക്കാനും കഴിയുന്ന വമ്പൻ എയർ ഷിപ്പുകളുടെ നിർമാണത്തിലേക്ക് ഇന്ത്യ ചുവടുവയ്ക്കുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഭാവി മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ വ്യവസായ സ്ഥാപനമായ ഭാരത് ഫോർജ് പുതിയൊരു നിർണായക നീക്കത്തിന് തുടക്കമിട്ടു. ഫ്രഞ്ച്-കനേഡിയൻ എയ്റോസ്പേസ് കമ്പനിയായ ഫ്ലൈയിങ് വെയിൽസുമായി തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്.
യുകെയിൽ നടന്ന ഫാർൺബറോ ഇന്റർനാഷണൽ എയർ ഷോയിൽ വച്ചാണ് നിർണായക കരാർ ഒപ്പുവച്ചത്. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് കരുത്ത് പകരുന്ന രീതിയിൽ, അത്യാധുനിക എയർ ഷിപ്പുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം.
കരാർ പ്രകാരം, പ്രതിരോധ ആവശ്യങ്ങൾക്കായുള്ള എയർ ഷിപ്പുകളുടെ രൂപകൽപന, വികസനം, നിർമാണം എന്നിവയിൽ ഭാരത് ഫോർജിന്റെ എയ്റോസ്പേസ് വിഭാഗവും ഫ്ലൈയിങ് വെയിൽസും ഒരുമിച്ച് പ്രവർത്തിക്കും. ഇതിലൂടെ ഇന്ത്യയുടെ എയ്റോസ്പേസ് മേഖലയെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ആഗോള തലത്തിൽ മത്സരക്ഷമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഫ്ലൈയിങ് വെയിൽസിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് എൽസിഎ60ടി (LCA60T) എയർ ഷിപ്പ്. ഒറ്റയടിക്ക് 60 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വമ്പൻ എയർ ഷിപ്പുകളാണ് ഇന്ത്യയിൽ നിർമിക്കാൻ ലക്ഷ്യമിടുന്നത്.
പരമ്പരാഗത വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹെലികോപ്റ്ററുകളെപ്പോലെ ലംബമായി പറന്നുയരാനും സുരക്ഷിതമായി ഇറങ്ങാനും എൽസിഎ60ടിക്ക് കഴിയും. ഹൈബ്രിഡ്-ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
വലിയ റൺവേകളോ വിപുലമായ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമില്ല എന്നതാണ് ഈ എയർ ഷിപ്പുകളുടെ പ്രധാന പ്രത്യേകത. അതിനാൽ തന്നെ പർവതപ്രദേശങ്ങൾ, അതിർത്തി മേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവയ്ക്ക് വലിയ സാധ്യതകളുണ്ട്.
അതിർത്തി മേഖലകളിലേക്ക് സൈനികർക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുന്നതിൽ എൽസിഎ60ടി നിർണായക പങ്കുവഹിക്കും. വലിപ്പമേറിയ സൈനിക ഉപകരണങ്ങളുടെ ഗതാഗതം, ദീർഘദൂര നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗപ്പെടുത്താനാകും.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും ഈ എയർ ഷിപ്പുകൾ വലിയ സഹായമാകും. റോഡോ റൺവേയോ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഇവയുടെ പ്രധാന നേട്ടം.
പുതിയ പദ്ധതിയിലൂടെ ഉയർന്ന സാങ്കേതികവിദ്യ ആവശ്യമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തെ എയ്റോസ്പേസ് വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ തുറക്കാനും ഈ കൂട്ടുകെട്ട് സഹായിക്കും.
HEALTH
രാവിലെ ഒരു കട്ടൻ കാപ്പി പതിവുള്ളവരാണോ നിങ്ങൾ? ഉറക്കച്ചടവു മാറ്റി, ഉന്മേഷം കിട്ടാൻ കാപ്പി നല്ലൊരു തിരഞ്ഞെടുപ്പാണ്. വെറും ഉന്മേഷത്തിന് മാത്രമല്ല, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തത്തിനും കട്ടൻ കാപ്പി നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ്.
തലച്ചോറിനെ ക്ഷീണിപ്പിക്കാൻ കാരണമാകുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിനെ തടയാൻ കഫീൻ സഹായിക്കും. ശരിയായ അളവിൽ കുടിക്കുമ്പോൾ ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ (Chlorogenic acid) തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നു. ദീർഘകാല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഇവയ്ക്ക് പങ്കുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ നല്ല ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ കാപ്പി സഹായിക്കും.
ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്സിന് നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്പം കറുവപ്പട്ട ചേര്‍ക്കാം. 400 മില്ലിഗ്രാം കഫീനിൽ താഴെ (ഏകദേശം 3–4 കപ്പ് സാധാരണ ബ്ലാക്ക് കോഫി) സുരക്ഷിതമാണെന്നാണ് പല ആരോഗ്യസംഘടനകളും നിർദേശിക്കുന്നത്. എന്നാൽ ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.
എപ്പോൾ കാപ്പി കുടിക്കാം?
രാവിലെ എഴുന്നേറ്റതിന് ശേഷം
ജോലിക്ക് മുമ്പ് അല്ലെങ്കിൽ പഠനം ആരംഭിക്കുന്നതിന് മുമ്പ്
ഉച്ചയ്ക്ക് മുമ്പുള്ള സമയത്ത്
വ്യായാമത്തിന് 30–60 മിനിറ്റ് മുമ്പ്
രാത്രിയോ വൈകുന്നേരമോ കോഫി കുടിക്കുന്നത് ചിലരിൽ ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് ദീർഘകാലത്ത് ഓർമ്മശക്തിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന് 6–8 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്.
PRAVASI VARTHAKAL

