10
February 2025
MONDAY
1 GBP =108.78 INR
1 USD =87.74 INR
1 EUR =90.50 INR
breaking news : അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി തുടരുന്നു; ഹെല്‍ത്ത് മിനിസ്റ്ററുടെ രാജിക്ക് പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും >>> ഫയര്‍ സ്റ്റിക്കിലൂടെ അനധികൃത സ്‌കൈ ടിവി സംപ്രേഷണം; അറസ്റ്റിലായ 55 കാരിയ്ക്ക മൂന്നു വര്‍ഷം തടവ്, സ്ട്രീമിങ്ങ് സൗകര്യം ഉപയോഗിച്ച പലരും ഇതിനോടകം ജയിലിലായി >>> അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 12 വരെ, ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്‌നി യുകെ ടീം നേതൃത്വം നല്‍കും >>> യൂട്യൂബിന്റെ വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് പുറത്ത്, പരസ്യത്തില്‍ നിന്ന് യൂട്യൂബിനു ലഭിച്ചത് 36.2 ബില്യണ്‍ ഡോളര്‍ എന്ന് കണക്ക് >>> സിനിമയും ഷോകളും എളുപ്പമാക്കാന്‍ എഐ സഹായമാകും, 'ടാറ്റാ പ്ലേ' കമ്പനി 'സെയില്‍സ്‌ഫോഴ്സു'മായി കൈകോര്‍ക്കുന്നു >>>
Home >> NAMMUDE NAADU
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ആക്രമണത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന, അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2025-01-26

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന.

അക്രമം നടത്തിയ ബംഗ്ലാദേശി പൗരനായ ശരീഫുല്‍ ഇസ്ലാമിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞത്. തുടര്‍ന്ന് ശരീഫുലിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 29 വരെ കോടതി നീട്ടി.

ജനുവരി 16-ന് ബാന്ദ്രയിലെ വസ്തിയില്‍ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമണ സമയത്ത് സെയ്ഫ് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ ഫൊറന്‍സിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വസ്ത്രത്തില്‍ പടര്‍ന്ന രക്തം സെയ്ഫിന്റെ തന്നെയാണോയെന്ന് ഉറപ്പുവരുത്താനാണ് ഫൊറന്‍സിക് പരിശോധനയെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 19നാണ് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ശരീഫുല്‍ ഇസ്ലാം അറസ്റ്റിലായത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കത്തി എവിടെ നിന്ന് വാങ്ങി എന്നതിനും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിട്ടിലെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങള്‍ ശരീഫുലിന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

More Latest News

അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 12 വരെ, ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്‌നി യുകെ ടീം നേതൃത്വം നല്‍കും

സ്‌കോട്ട്‌ലന്‍ഡ്: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയിലെ വചന പ്രഘോഷകനും ആത്മീയശുശ്രൂഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയില്‍ (AFCM അട്ടപ്പാടി) നയിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11, 12 തീയതികളില്‍. ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്‌നി യുകെ ടീം നേതൃത്വം നല്‍കും. വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് എഎഫ്‌സിഎം മിനിസ്ട്രി ഏവരെയും സ്വഗതം ചെയ്യുന്നു. ST.JOSEPH PRESBYTERY, RAEBURN CRESCENT, WHITEBURN, BATHGATE, EH47 8HQ. കൂടുതല്‍ വിവരങ്ങള്‍ക്ക് 07828015729.

യൂട്യൂബിന്റെ വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് പുറത്ത്, പരസ്യത്തില്‍ നിന്ന് യൂട്യൂബിനു ലഭിച്ചത് 36.2 ബില്യണ്‍ ഡോളര്‍ എന്ന് കണക്ക്

കഴിഞ്ഞ വര്‍ഷത്തെ യൂട്യൂബിന്‍ഫെ വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് യൂട്യൂബ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം 36.2 ബില്യണ്‍ ഡോളര്‍ ആണ് പരസ്യത്തില്‍ നിന്ന് യൂട്യൂബിനു ലഭിച്ച വരുമാനം. പരസ്യ വില്‍പ്പനയില്‍ നിന്ന് മാത്രം ആണ് ഇത്രയും വരുമാനം. പരസ്യങ്ങളില്‍ നിന്ന് മാത്രം 2024-ലെ അവസാനത്തില്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിനു ലഭിച്ചത് 10.47 ബില്യണ്‍ ഡോളറാണ്.  ഈ വരുമാനത്തിന് മുഖ്യ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ 45 ദശലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ ഇലക്ഷന്‍സുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടുവെന്നാണ് ഗൂഗിളുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ചില ഉപയോക്താക്കള്‍ക്ക് യൂട്യൂബ് നിരവധി തവണ പരസ്യങ്ങള്‍ കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു കാരണം ചില ഉപയോക്താക്കള്‍ യൂട്യൂബ് പ്രീമിയം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും പരാതികള്‍ ഉണ്ട്.

സിനിമയും ഷോകളും എളുപ്പമാക്കാന്‍ എഐ സഹായമാകും, 'ടാറ്റാ പ്ലേ' കമ്പനി 'സെയില്‍സ്‌ഫോഴ്സു'മായി കൈകോര്‍ക്കുന്നു

ഇന്ത്യയിലെ മുന്‍നിര ഡയറക്ട്-ടു-ഹോം കണ്ടന്റ് വിതരണ കമ്പനിയായ 'ടാറ്റാ പ്ലേ' ഉപഭോക്തൃ അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിനായി അമേരിക്കന്‍ ടെക് കമ്പനിയായ 'സെയില്‍സ്‌ഫോഴ്സു'മായി സഹകരിക്കുന്നു.  ടാറ്റ പ്ലേയുടെ ഡിടിഎച്ച്, ഒടിടി സേവനങ്ങളില്‍ ഉടനീളം കൂടുതല്‍ വ്യക്തിഗതമാക്കിയ ഉള്ളടക്ക നിര്‍ദ്ദേശങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എഐ ഉപയോഗിക്കുക എന്നതാണ് ഈ പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഷോകളും സിനിമകളും കണ്ടെത്തുന്നത് എളുപ്പമാക്കുക എന്നതും ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യമാണ്. സെയില്‍സ്‌ഫോഴ്‌സിന്റെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെ ടാറ്റാ പ്ലേക്ക് ഉപഭോക്താക്കളുടെ കാഴ്ചാ ശീലങ്ങളെയും മുന്‍ഗണനകളെയും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാന്‍ കഴിയും. അതായത് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഉള്ളടക്കം ശുപാര്‍ശ ചെയ്യുന്നതില്‍ സേവനം മികച്ചതായിത്തീരും.  കൂടാതെ കൂടുതല്‍ ടാര്‍ഗറ്റ് ചെയ്ത ഓഫറുകളും പ്രമോഷനുകളും നല്‍കും. സെയില്‍സ്‌ഫോഴ്‌സിന്റെ ഡാറ്റ ക്ലൗഡ്, മാര്‍ക്കറ്റിംഗ് ക്ലൗഡ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്, ടാറ്റാ പ്ലേക്ക് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നന്നായി മനസിലാക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനും കഴിയും. കാലത്തിനനുസരിച്ച് വികസിക്കാനുള്ള ടാറ്റ പ്ലേയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് എഐയിലേക്കുള്ള ഈ മാറ്റം. സെയില്‍സ്‌ഫോഴ്സിന്റെ ടൂളുകള്‍ കൊണ്ടുവരുന്നതിലൂടെ, ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ ഉള്ളടക്കം നിങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമാക്കാന്‍ കമ്പനി പ്രതീക്ഷിക്കുന്നു.  മത്സരാധിഷ്ഠിതമായ സ്ട്രീമിംഗ്, ടിവി വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നതിന് ഇത് കമ്പനിയെ സഹായിക്കും. വിനോദവുമായി നമ്മള്‍ ഇടപഴകുന്ന രീതിയെ എഐ എങ്ങനെ മാറ്റുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ പങ്കാളിത്തം. ഇത് ടിവി കാണുന്നത് മാത്രമല്ല നിങ്ങളുടെ അനുഭവം കൂടുതല്‍ മികച്ചതാക്കുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ അനുയോജ്യമാക്കുകയും ചെയ്യും.

എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തി ട്രംപ്, വിശദവിവരങ്ങള്‍ ഈ ആഴ്ച അവസാനം വ്യക്തമാകും

എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോഹത്തിന്റെ അധിക തീരുവകള്‍ക്ക് പുറമേയാണിത്. വിശദവിവരങ്ങള്‍ ഈ ആഴ്ച അവസാനം വ്യക്തമാകും. ന്യൂ ഓര്‍ലിയാന്‍സിലെ എന്‍എഫ്എല്‍ സൂപ്പര്‍ ബൗളിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം, രാജ്യങ്ങള്‍ പരസ്പരമുള്ള താരിഫുകള്‍ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരസ്പര താരിഫുകള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയില്ല. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളാകാനാണ് സാധ്യത. ഔദ്യോഗിക ഡാറ്റ പ്രകാരം, കാനഡ, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നാണ് യുഎസിലേക്ക് പ്രധാനമായും സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയയും വിയറ്റ്നാമുമുണ്ട്. അമേരിക്കയിലേക്ക് പ്രാഥമിക അലുമിനിയം ലോഹം വന്‍തോതില്‍ വിതരണം ചെയ്യുന്ന ഏറ്റവും വലിയ രാജ്യമാണ് കാനഡ. 2024 ലെ ആദ്യ 11 മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയാണ്. അലുമിനിയം സ്‌ക്രാപ്പിന്റെയും അലുമിനിയം അലോയിയുടെയും പ്രധാന വിതരണക്കാരാണ് മെക്സിക്കോ.

മുട്ടവിരിഞ്ഞ് പുറത്ത് വന്ന കോഴിക്കുഞ്ഞിന് ചൂട് കൊടുക്കാന്‍ ടവ്വലില്‍ പൊതിഞ്ഞ് ചൂട് ബള്‍ബിന് അടിയില്‍ വെച്ചു, അല്‍പ സമയം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് 'റോസ്റ്റ്' ചെയ്ത കോഴിക്കുഞ്ഞിനെ

എന്തെങ്കിലും ഒന്നിനെ വളര്‍ത്താനും അതിനെ പരിപാലിക്കാനും നമുക്ക് ഇഷ്ടമുണ്ടാകും. അതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാനും നമുക്ക് ഇഷ്ടടമുണ്ടാകും. പക്ഷെ ചെയ്യുന്നതില്‍ എന്തെങ്കിലും മണ്ടത്തരം സംഭവിച്ചാലോ? ഇതാ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൌവില്‍ നിന്നുള്ള യാങിന്‍ എന്ന യുവതിക്കാണ് ഇവിടെ അബദ്ധം പറ്റിയത്. ഇവര്‍ക്ക്  കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് വളര്‍ത്താന്‍ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, ആ ആഗ്രഹം ഇത്രയും വലിയൊരു ദുരന്തത്തിലാണ് തന്നെ എത്തിക്കുകയായെന്ന് യാങ് ഒരിക്കലും കരുതിയിരിക്കില്ല. ജനുവരിയിലാണ് യാങ്, ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളെ വരിയിച്ച് എടുത്തതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചൂട് ലഭിക്കാനായി വലിയ ചൂടുള്ള ബള്‍ബിന് താഴെ ടൌവലില്‍ പൊതിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെവച്ചു.  ഏതാണ്ട് ഒരു അരമണിക്കൂറ് കഴിഞ്ഞ് കാണും എന്തോ മാംസം കരിയുന്ന മണം യാങിന്റെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍, കോഴിക്കുഞ്ഞിനെ പൊതിഞ്ഞ ടൌവല്‍കത്തിയിരിക്കുന്നു. ഉള്ളില്‍ റോസ്റ്റ് ചെയ്തത് പോലെ കോഴികുഞ്ഞ് കരിഞ്ഞിരിക്കുന്നു. കോഴിക്കുഞ്ഞിന്റെ മരണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് യാങ് പറയുന്നു. ഒപ്പം ഇനിയും മുട്ട വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് പ്രയച്ഛിത്തം ചെയ്യുമെന്നും. ടെക്‌സാസിലെ സെഗ്വിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ മാസം ഹീറ്റ് ലാമ്പുകള്‍ സൃഷ്ടിച്ച മൂന്നോളം പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്തത്. ടെക്‌സസിലെ കനത്ത മഞ്ഞില്‍ ഹീറ്റ് ലാമ്പുകള്‍ കത്തിച്ച് വച്ചതിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ മൂന്നിടത്താണ് തീ പടര്‍ന്നത്. നിരവധി മൃഗങ്ങളും കെട്ടിടങ്ങളും ഈ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യത്തെ സംഭവം ഒരു കോഴി ഫാമില്‍ കത്തിച്ച് വച്ച ഹീറ്റ് ലാമ്പില്‍ നിന്നും തീ പടര്‍ന്ന് ഫാം അടക്കം കത്തിപ്പോയതായിരുന്നു.

Other News in this category

  • ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു, വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, മകന്‍ പൊലീസ് കസ്റ്റഡിയില്‍
  • മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പ്രയാഗ്രാജിലെത്തും, ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് പൂജ നടത്തും
  • ഗോപന്‍സ്വാമിയുടെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തും, ലിംഗ പ്രതിഷ്ഠ ഉടന്‍ നടത്തും, കേസ് കഴിയുന്നതോടെ സമാധി സ്ഥലം തീര്‍ഥാടന കേന്ദ്രം ആക്കിമാറ്റും
  • വിവാഹതലേന്ന് വേദിയില്‍ നൃത്തം വയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു, ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • വീണ്ടും കടുവാ പേടിയില്‍ വയനാട്, കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പിനെ വിമര്‍ശിച്ച് നാട്ടുകാര്‍
  • കൊച്ചി പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം, യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടി കൊണ്ട് അക്രമിച്ചതായി പരാതി
  • ഭര്‍ത്താവും വീട്ടുകാരും സ്ഥിരമായി മോശമായി പെരുമാറുന്നു, മനം മടുത്ത യുവതി സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തി, യുവതി അറസ്റ്റില്‍
  • വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
  • വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ മൂന്ന് വയസ്സുകാരന്‍ കുഞ്ഞ് വീണ് മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹവുമായി കുടുംബം മടങ്ങും
  • കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു, അഭിഭാഷകനെ മാറ്റിയതായി അറിയിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
  • Most Read

    British Pathram Recommends