18
MAR 2021
THURSDAY
1 GBP =108.87 INR
1 USD =87.78 INR
1 EUR =90.65 INR
breaking news : ആശുപത്രി വാർഡുകളിൽ നൊറോവൈറസ്സ് അതിസാരം കാട്ടുതീ പോലെ പടരുന്നു! ഇംഗ്ലണ്ടിൽ പ്രതിദിനം ആശുപത്രികളിൽ അഡ്‌മിറ്റാകുന്നത് ആയിരത്തോളം രോഗികൾ! ലണ്ടനിലെ ആശുപത്രി 3 വാർഡുകൾ അടച്ചു, ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളും എൻഎച്ച്എസ് ആശുപത്രികളും ലിസ്റ്റിൽ >>> വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍ >>> പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ >>> ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു >>> ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ് >>>
Home >> NAMMUDE NAADU
നടനും എംഎല്‍എയുമായ മുകേഷിന് വിലക്ക്, പാര്‍ട്ടി പരിപാടികളുടെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടെന്ന് രഹസ്യ ധാരണ

സ്വന്തം ലേഖകൻ

Story Dated: 2025-02-05

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിന് പാര്‍ട്ടിയുടെ രഹസ്യ വിലക്ക് ഏര്‍പ്പെടുത്തിയതായി സൂചന. ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക തെളിവുകള്‍ സഹിതമുള്ള കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ആണ് പാര്‍ട്ടിയുടെ ഈ തീരുമാനം.

എം.മുകേഷ് എം.എല്‍.എയ്ക്ക് പാര്‍ട്ടി പരിപാടികളില്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജില്ലാ നേൃത്വം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എം.എല്‍.എ എന്ന നിലയില്‍ മുകേഷിന് പൊതുപരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ പാര്‍ട്ടി പരിപാടികളുടെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടെന്നാണ് രഹസ്യ ധാരണയാണ് ഉള്ളത്.

അടുത്ത മാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് ജില്ലയില്‍ വ്യാപകമായി നടക്കുകയാണ്. മുകേഷിനെ ഇത്തരം പരിപാടികളുടെ ഭാഗമാക്കുന്നത് സംസ്ഥാന സമ്മേളനത്തിന് എതിരെ പ്രചാരണത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് മാറ്റിനിറുത്തല്‍. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മുകേഷ് ഇതുവരെ കൊല്ലത്ത് എത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാര്‍ട്ടി അംഗത്വം നല്‍കിയിട്ടില്ല. മുകേഷിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന ശേഷമാണ് കൊല്ലത്ത് പാര്‍ട്ടി സംഘടനാ സമ്മേളനങ്ങള്‍ ആരംഭിച്ചത്. കൊല്ലത്തെ ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ഒരു പൊതുപരിപാടിയിലും മുകേഷ് പങ്കെടുത്തിരുന്നില്ല.

More Latest News

വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍

മെല്‍ബണ്‍: വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഒരാഴ്ച ഉറക്കം പോകുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ വീട്ടു വളപ്പില്‍ നൂറിലധികം പാമ്പുകളെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആണ് അത്തരം ഒരു അനുഭവം ആളുകള്‍ക്ക് ഉണ്ടായത്. ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക് എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാമ്പുകളെ കണ്ട ഉടന്‍ തന്നെ പ്രദേശത്തെ പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറിനെ അറിയിച്ചു. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത് ഡിലന്‍ കൂപ്പര്‍ പറഞ്ഞു. പാമ്പുകളെ പിടിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്. വനപ്രദേശങ്ങളിലും, ചതുപ്പുനിലങ്ങളിലും, നദീതീരങ്ങളിലും, ജലപാതകളിലും സാധാരണയായി കാണപ്പെടുന്ന ഈ പാമ്പ് പലപ്പോഴും അടുത്തുള്ള നഗരപ്രദേശങ്ങളിലേക്ക് കടക്കാറുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍, സാധാരണയായി ജലസസ്യങ്ങളുടെയും മരക്കഷണങ്ങളുടെയും കെട്ടുകളിലൂടെയാണ് ഇത് ഭക്ഷണം കഴിക്കുന്നത്. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുത്തുകാരനുമായ സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.

പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ

ചില തീരുമാനങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എതിര്‍പ്പ് കാണിച്ചാലും കഠിനാധ്വാനവും ബുദ്ധിയും അവരെ ഉയര്‍ച്ചയില്‍ എത്തിക്കും. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ ടെക്‌സാസ് സ്വദേശിനിയായ 23 വയസുകാരിയുടേത്. ഈ പെണ്‍കുട്ടി ഒരു മാസം മാലിന്യം ശേഖരിച്ച് വിറ്റ് നേടുന്നത് 9 ലക്ഷമാണ്. ഒരു കൗതുകത്തിന് തന്റെ പതിമൂന്നാമത്തെ വയസില്‍ ആണ് മാലിന്യ ശേഖരത്തില്‍ ആദ്യമായി പരിശോധന നടത്തുന്നത്. അന്ന് ആ കൗമാരക്കാരിക്ക് അതില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ ലഭിച്ചു. പക്ഷേ. വീട്ടില്‍ നിന്നും ആവശ്യത്തിലേറെ വഴക്കും കിട്ടി. മാതാപിതാക്കളുടെ വഴക്കിനെക്കാള്‍ കളിപ്പാട്ടമായിരുന്നു അവളെ കീഴടക്കിയത്. അതുകൊണ്ട് തന്നെ അവള്‍ വീണ്ടും വീണ്ടും മാലിന്യകൂമ്പാരത്തിലേക്ക് എത്തി. പതുക്കെ അവള്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചു. തന്റെ വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ അവള്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വസ്‌കുക്കള്‍ ശേഖരിച്ച് അവള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് മുന്നോടിയാണെന്ന് എല്ലാ റോസ് തിരിച്ചറിഞ്ഞില്ല. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ന് ലക്ഷാധിപതിയാണ് എല്ലാ റോസ്, 50,000 രൂപ വിലയുള്ള ഒരു ഡൈസണ്‍ എയര്‍റാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്റീനോ പരിശീലക ഉപകരണങ്ങളുമാണ് തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെന്ന് എല്ലാ റോസ് പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന പലതും ബ്രാന്റഡ് വസ്തുക്കളായിരിക്കും. അവയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്റാണെന്നും എല്ലാ കൂട്ടിചേര്‍ക്കുന്നു. ഓഫ് സീസണില്‍ കുറഞ്ഞത് 45,000 രൂപയും സീസണില്‍ 9 ലക്ഷം രൂപവരെയും മാസ വരുമാനം ലഭിക്കുന്നെന്നും എല്ലാ പറയുന്നു. ഒപ്പം താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവള്‍ പങ്കുവയ്ക്കുന്നു. ഇത് തനിക്ക് ബിസിനസില്‍ വിശ്വാസ്യത നേടിത്തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തിയതിനാല്‍ ഇന്ന് വീട്ടുകാരും എല്ലയെ പിന്തുണയ്ക്കുന്നു.

ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു

രാജ്യത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിലില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു. മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നവരെ ആണ് കമ്പനി പിരിച്ചുവിട്ടത്. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കിയെന്നും എന്നിട്ടും പരീക്ഷയില്‍ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോള്‍ ഒരു പരീക്ഷ എഴുതിച്ചെന്നും അതില്‍ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടല്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷ പാസായില്ലെങ്കില്‍ പിരിച്ചു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവരില്‍ നിന്നും എഴുതി വാങ്ങിയിരുന്നു. ഇവരോട് വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്നും നിര്‍ദേശിച്ചിരുന്നു. ബാച്ചുകളായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അന്യായമായ പിരിച്ചു വിടലാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. പിരിച്ചു വിടാന്‍ ഉറച്ചാണ് പരീക്ഷ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചു വിടലിനെതിരേ തൊഴില്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ ഇന്റേണല്‍ അസെസ്‌മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നാണ് ഇന്‍ഫോസിസ് പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ കോണ്‍ട്രാക്ടിലും മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ പരീക്ഷയില്‍ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടര്‍ന്ന് വരികയാണെന്നും ക്ലയന്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്

മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്മെന്റ് സംവിധാനം തയ്യാറാക്കുന്നു. ഉടന്‍ ഉപയോക്താക്കളിലേക്ക് ഇത് എത്തുമെന്നാണ് സൂചന. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്‌മെന്റ് സംവിധാനമുണ്ട്. ഇതിന്റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്മെന്റുകള്‍ നടത്താന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്റ്, വാട്ടര്‍ ബില്‍, മൊബൈല്‍ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്‌മെന്റുകള്‍, ലാന്‍ഡ്ലൈന്‍ പോസ്റ്റ്പെയ്ഡ് ബില്‍, റെന്റ് പെയ്‌മെന്റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്‌സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല. ഇവന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്‌സ്ആപ്പിന്റെ ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചര്‍ ഉടന്‍ തന്നെ സ്വകാര്യ ചാറ്റുകള്‍ക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്‌സ്ആപ്പ്. ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി. ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

കഴിഞ്ഞ വ്യാഴാഴ്ച യുഎസിലെ അലാസ്‌കയില്‍ നിന്നും കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ വിമാനത്തില്‍ സഞ്ചരിച്ചവരില്‍ 10 പേര്‍ മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ വിമാനത്തെയാണ് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകട സിഗ്നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു. പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Other News in this category

  • വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
  • വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ മൂന്ന് വയസ്സുകാരന്‍ കുഞ്ഞ് വീണ് മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹവുമായി കുടുംബം മടങ്ങും
  • കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു, അഭിഭാഷകനെ മാറ്റിയതായി അറിയിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
  • വലിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്: ഭൂനികുതി കുത്തനെ കൂട്ടി, ഭൂനികുതി സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം
  • കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരം ഒരുക്കി കൊച്ചി വാട്ടര്‍ മെട്രോയും, ഇനി മുതല്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കും
  • 'സ്‌കൂളില്‍ നിന്നും തിരികെ ഫ്ളാറ്റില്‍ സന്തോഷത്തോടെ എത്തിയ മകന്‍ ആത്മഹത്യ ചെയ്തതെന്ന കാര്യത്തില്‍ സംശയം', മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് പിതാവിന്റെ പരാതി
  • 'അച്ഛന്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല' നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു, നാടിനെ നടുക്കിയ സംഭവം നെയ്യാറ്റിന്‍കരയില്‍
  • ഏഴു ദിവസത്തിനകം വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കണം, സഞ്ജുവിനെ പിന്തുണച്ചതിന് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെസിഎ
  • കേരളക്കര കാത്തിരുന്ന ക്രിസ്മസ് ബംബര്‍ ഭാഗ്യശാലിയെ ഇന്നറിയാം, കിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും
  • കൊല്ലത്ത് ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം, രോഗി അടക്കം രണ്ടു പേര്‍ മരിച്ചു
  • Most Read

    British Pathram Recommends