18
MAR 2021
THURSDAY
1 GBP =107.36 INR
1 USD =86.85 INR
1 EUR =89.51 INR
breaking news : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍ >>> പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും >>> 'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു >>> ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ >>> 'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍ >>>
Home >> NAMMUDE NAADU
വീണ്ടും കടുവാ പേടിയില്‍ വയനാട്, കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പിനെ വിമര്‍ശിച്ച് നാട്ടുകാര്‍

സ്വന്തം ലേഖകൻ

Story Dated: 2025-02-09

മാനന്തവാടി: വീണ്ടും കടുവാ പേടിയില്‍ ആണ് ഇപ്പോള്‍ വയനാട്. തലപ്പുഴ കമ്പിപാലം ജനവാസമേഖലയില്‍ ആണ് കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറയും കടുവയെ പിടികൂടാനുളള കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദ്യം നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതിനുശേഷം മാത്രമേ കൂട് സ്ഥാപിക്കുകയുളളൂവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേപ്പാടി, പാടിവയല്‍ എന്നീ മേഖലകളില്‍ പുലിയുടെ സാന്നിദ്ധ്യം ഉളളതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. കര്‍ഷകരുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചുകൊന്നത്.

കഴിഞ്ഞ മാസം പഞ്ചാരക്കൊല്ലിയില്‍ കടുവ സ്ത്രീയെ കടിച്ച് കൊന്ന സംഭവത്തിനുപിന്നാലെ വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നത്. കടുവയെ എത്രയും വേഗം പിടികൂടണമെന്നും കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വനം വകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ചത്തനിലയില്‍ നരഭോജി കടുവയെ കണ്ടെത്തുകയായിരുന്നു.

More Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍

കവന്‍ട്രി: ഫെബ്രുവരി 13, വ്യാഴാഴ്ച യു കെയിലെത്തുന്ന സമരനായകനും യുവ എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്ന യു കെയിലെ ആദ്യ പൊതു ചടങ്ങ് കവന്‍ട്രിയില്‍ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്ന പരിപാടി കവന്‍ട്രി ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗംഭീര പൗര സ്വീകരണമാണ് രാഹുലിനായി കവന്‍ട്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഓഐസിസി (യുകെ) കവന്‍ട്രി യൂണിറ്റും ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റും ചേര്‍ന്നാനാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി / വിവിധ റീജിയന്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങുകളുടെ ഭാഗമാകും. പുതിയതായി രൂപീകരിച്ച കവന്‍ട്രി യൂണിറ്റിന്റെ ഇന്‍സ്റ്റലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികള്‍ക്കുള്ള 'ചുമതല പത്രം' കൈമാറ്റവും ചടങ്ങില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വഹിക്കും. ഓഐസിസി (യുകെ) കവന്‍ട്രി യൂണിറ്റ് രാഹുലിന് 'സ്‌നേഹാദരവ്' നല്‍കും. മുന്‍കൂട്ടി സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. +447436514048 എന്ന ഫോണ്‍ നമ്പറില്‍ വൈകിട്ട് 5 മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വിളിച്ച് സീറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്. വേദി: The Tiffin Box Restaurant 7-9 Butts, Coventry CV1 3GJ

പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. ഈ മാസം 22ാം തീയതി ശനിയാഴ്ച 3.30 മുതല്‍ സറെയിലെ കാര്‍ഷെല്‍ട്ടന്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കോളേജ് അങ്കണത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ലണ്ടനിലെ പ്രമുഖ നൃത്ത അധ്യാപികയായ ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള നൃത്തോത്സവവും തുടര്‍ന്ന് ദീപാരാധന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരും ഈ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ശ്രീ ഗുരുവായൂരപ്പന്റെ നാമത്തില്‍ സംഘടകര്‍ അറിയിച്ചു.

'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു

യൂട്യൂബ് ചാനലുമായി സജീവമാവാനുള്ള തീരുമാനത്തിലാണ് വീണ നായര്‍. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ വീഡിയോയുമായെത്തിയത്. ഇനി സജീവമായി വീഡിയോ ചെയ്യാനാണ് തീരുമാനം. ലൈവ് വീഡിയോയിലൂടെയായിരുന്നു വീണ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ നല്ല ഹാപ്പിയായിരിക്കുന്നു, കണ്ടിട്ട് മനസിലാവുന്നില്ലേ എന്നും വീണ ചോദിച്ചിരുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വരുന്നുണ്ടെന്ന് നേരത്തെ വീണ പറഞ്ഞിരുന്നു. പല ചോദ്യങ്ങള്‍ക്കിടയില്‍ വീണയ്ക്ക് നേരെ വന്ന ചോദ്യമായിരുന്നു ആര്യയെ കുറിച്ച്. രണ്ട് പേരും ബിഗ്‌ബോസ് ഷോയില്‍ വന്നിരുന്നു. ഒപ്പം ബിഗ്‌ബോസിനെ കുറിച്ചും വീണ നായര്‍ പറയുന്നു. ആര്യയും മഞ്ജു ചേച്ചിയുമൊക്കെയായി ഇപ്പോഴും സൗഹൃദമുണ്ട്. എല്ലാവരും തിരക്കിലല്ലേ, ഇടയ്ക്ക് കാണാറുണ്ടെന്നും വീണ പറഞ്ഞിരുന്നു. മോശം കമന്റുകള്‍ കാണുമ്പോള്‍ വിഷമം വരാറുണ്ട്. പലതും നോക്കാറില്ല ഇപ്പോള്‍. ബിഗ് ബോസ് കഴിഞ്ഞ സമയത്തായിരുന്നു ഏറ്റവും അധികം മോശം കമന്റുകള്‍ വന്നത്. ഇതൊക്കെ പ്രൊഫഷന്റെ ഭാഗമല്ലേ, ഇന്‍ഡസ്ട്രിയില്‍ അല്ലാത്തവര്‍ക്കും മോശം കമന്റുകളൊക്കെ വരുന്നില്ലേ, അപ്പോള്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക കൂടുതലായിരിക്കും. ജീവിതത്തില്‍ കുറച്ചൂടെ ബോള്‍ഡായത് ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി വന്നു. ആ ഷോയില്‍ പങ്കെടുത്തത് കൊണ്ടാണ് കുറേക്കാലം കൂടി കുഴപ്പങ്ങളൊന്നുമില്ലാതെ പോയത്.  വീണ നായര്‍ എന്ന പേര് കുറേക്കൂടെ രജിസ്റ്ററായതും ആ ഷോയില്‍ പോയതോടെയായിരുന്നു. ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക് എന്നുമായിരുന്നു വീണ പറഞ്ഞത്.

ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികള്‍ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസിനൊപ്പമാണ്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്‌ഡേറ്റ് പുറത്തുവരികയാണ്. ടോക്‌സിക് പാന്‍ ഇന്ത്യ അല്ല പാന്‍ വേള്‍ഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷില്‍ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളിലേക്കും ടോക്‌സിക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യാഷും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ നിര്‍മാണ ചെലവ് 200 കോടിയാണെന്നാണ് നേരത്തെ കോയ്‌മോയ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചെലവ് ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല്പത് ശതമാനമാണ് നിര്‍മാണ ചെലവ് വര്‍ദ്ധിപ്പിച്ചത്. ജനുവരി 8ന് ടോക്‌സിക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ടീസറില്‍ യാഷ് സ്ത്രീകളും എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആയിട്ടാണ് ടോക്‌സിക് ഒരുങ്ങുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍

മുബൈയില്‍ കഴിഞ്ഞ മാസമായിരുന്നു ബോളിവുഡിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഒരു സുപ്രഭാതത്തില്‍ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ജനുവരി 16ന് ആയിരുന്നു ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആ സംഭവത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉണ്ടായത്. കരീന എന്തുകൊണ്ട് വാഹനം ഓടിച്ച് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചില്ല എന്ന് മുതലായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം സെയ്ഫ് തന്നെ മറുപടിയുമായി എത്തുകയാണ്. ഡല്‍ഹി ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സെയ്ഫ് സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അന്ന് വീട്ടിലേക്ക് കടന്ന മോഷ്ടാവ് സെയ്ഫിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. ഗുരുതരമായ പരിക്കുകളോടെ ഒരു ഓട്ടോയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത് മകന്‍ തൈമൂറാണെന്നും സെയ്ഫ് വ്യക്തമാക്കി. ജെഹിന്റെ മുറിക്കുള്ളില്‍ അക്രമിയോട് എങ്ങനെ പോരാടിയെന്ന് സെയ്ഫ് ഓര്‍ത്തു. സെയ്ഫിനെ കുത്തിയ ശേഷം അക്രമി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബം പെട്ടെന്ന് ഫ്ലാറ്റിന് താഴെ എത്തി. അപ്പോഴാണ് തൈമൂര്‍ പിതാവിന് വലിയ രീതിയില്‍ കുത്ത് ഏറ്റെന്നു മനസിലാക്കിയത്. കുത്തിന്റെ തീവ്രത അപ്പോഴാണ് കുടുംബത്തിന് മനസിലായത്. ഭാര്യ കരീന കപൂറുമായുള്ള സംഭാഷണം അനുസ്മരിച്ചു കൊണ്ട് ആക്രമണത്തെ തുടര്‍ന്നുണ്ടായ നിമിഷങ്ങള്‍ സെയ്ഫ് വിവരിച്ചു. ''കരീന ഭ്രാന്തമായി എല്ലാവരെയും ഫോണില്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആരും ഫോണ്‍ എടുത്തില്ല, കടുത്ത വേദനയിലായിരുന്നു ഞാന്‍. എനിക്ക് ഒന്നുമില്ല എനിക്കൊന്നും പറ്റില്ല, അതേ സമയം എന്റെ രക്തം പോകുന്നത് കണ്ട് അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു, ഇല്ലയെന്ന് ഞാന്‍ മറുപടി നല്‍കി. പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ആരും എത്താവുന്ന ദൂരത്തിലും ആയിരുന്നില്ല. അതിനാലാണ് ഓട്ടോ വിളിച്ച് പോയത്''. അതേ സമയം തൈമൂറും ഹരി എന്ന വ്യക്തിയുമാണ് ഒപ്പം വന്നത്. ആശുപത്രിയിലെത്തി എമര്‍ജന്‍സിയിലേക്ക് നടന്നാണ് പോയതെന്നും. താന്‍ സെയ്ഫ് അലി ഖാനാണെന്ന് മനസിലാക്കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് നിമിഷങ്ങള്‍ എടുത്തുവെന്നും സെയ്ഫ് പറയുന്നു. തനിക്ക് വേഗം സുഖപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച സെയ്ഫ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. നടന് വളരെ വേഗത്തില്‍ ഇന്‍ഷുറന്‍സ് തുക നല്‍കിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

Other News in this category

  • ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു, വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, മകന്‍ പൊലീസ് കസ്റ്റഡിയില്‍
  • മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പ്രയാഗ്രാജിലെത്തും, ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് പൂജ നടത്തും
  • ഗോപന്‍സ്വാമിയുടെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തും, ലിംഗ പ്രതിഷ്ഠ ഉടന്‍ നടത്തും, കേസ് കഴിയുന്നതോടെ സമാധി സ്ഥലം തീര്‍ഥാടന കേന്ദ്രം ആക്കിമാറ്റും
  • വിവാഹതലേന്ന് വേദിയില്‍ നൃത്തം വയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു, ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • കൊച്ചി പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം, യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടി കൊണ്ട് അക്രമിച്ചതായി പരാതി
  • ഭര്‍ത്താവും വീട്ടുകാരും സ്ഥിരമായി മോശമായി പെരുമാറുന്നു, മനം മടുത്ത യുവതി സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തി, യുവതി അറസ്റ്റില്‍
  • വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
  • വിമാനത്താവളത്തിലെ മാലിന്യ കുഴിയില്‍ മൂന്ന് വയസ്സുകാരന്‍ കുഞ്ഞ് വീണ് മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹവുമായി കുടുംബം മടങ്ങും
  • കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു, അഭിഭാഷകനെ മാറ്റിയതായി അറിയിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
  • വലിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്: ഭൂനികുതി കുത്തനെ കൂട്ടി, ഭൂനികുതി സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം
  • Most Read

    British Pathram Recommends