ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ഡിസ്ചാര്‍ജിന് വഴങ്ങാതെ 35 കാരി ആശുപത്രിയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം; നിയമ പോരാട്ടം നടത്തി വിജയിച്ച എന്‍എച്ച്എസ് യുവതിയെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കെയര്‍ ഹോമില്‍ പ്രവേശിപ്പിച്ചു
Story Dated: 2025-02-09
![](https://britishpathram.com/malayalamNews/101719-uni.jpg)
2023 ഏപ്രില്‍ 14 ന് സെല്ലുലിറ്റിസുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയ 35 കാരി ജെസ്സി, രോഗം ഭേദമായിട്ടും 18 മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും, പോകാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്. ഒന്‍പത് വര്‍ഷം താമസിച്ചിരുന്ന നഴ്‌സിംഗ് ഹോമിന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമായിരുന്നില്ല.
തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവിധ ആനുകൂല്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജെസ്സിയ്ക്ക് വൈകാരികമായ സ്ഥിരതയും ഉണ്ടായിരുന്നില്ല. അതിനാല്‍ വ്യക്തിഗത ശ്രദ്ധയും സഹായവും ആവശ്യമായിരുന്നു. വളരെ പെട്ടെന്ന് കോപം വരികയും, ആശങ്കാകുലയാവുകയും, താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് ജെസ്സി കടന്നുപോയത്.
ആശുപത്രി വാസം തുടര്‍ന്നതോടെ ജെസ്സിയുടെ മാനസികാരോഗ്യം കൂടുതല്‍ മോശമായി. ആറ് കിടക്കകളുള്ള വാര്‍ഡില്‍ മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തില്‍ നിന്നും രക്ഷനേടാന്‍ കര്‍ട്ടനിട്ട് മറച്ചാണ് ജെസ്സി കഴിഞ്ഞിരുന്നത്. കളിപ്പാട്ടങ്ങളുമായി ഏകാന്തതയില്‍ കഴിഞ്ഞിരുന്ന ജെസ്സിയ്ക്ക് ഒരു കെയര്‍ ഹോം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഹൈക്കോടതിയിലിരുന്ന കേസില്‍ ജെസ്സിയെ സംരക്ഷിക്കേണ്ട ചുമതലയുള്ള നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്‍സില്‍, അന്വേഷണങ്ങളെക്കുറിച്ച് മൗനം പാലിച്ചു. അതേസമയം, ജെസ്സിയുടെ ആശുപത്രി വാസം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഹോസ്പിറ്റല്‍ അധികൃതര്‍.
തുടര്‍ന്ന് 18 മാസങ്ങള്‍ക്ക് ശേഷം പോലീസ് എത്തി ജെസ്സിയെ അറസ്റ്റ് ചെയ്ത് മറ്റൊരു കെയര്‍ ഹോമിലേക്ക് മാറ്റി. 120 ഓളം കെയര്‍ ഹോമുകളെ സമീപിച്ചെങ്കിലും ഒന്നു മാത്രമാണ് ജെസ്സിയെ സ്വീകരിക്കാന്‍ തയ്യാറായതെന്ന് നിയമ രേഖകള്‍ പറയുന്നു. ഈ സംഭവം യുകെയിലെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിലെ പോരായ്മകള്‍ക്ക് ഉദാഹരണമായി വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം ആരംഭത്തിലെ കണക്കുകള്‍ പ്രകാരം 13,000 ത്തോളം രോഗികള്‍ രോഗം ഭേദമായിട്ടും ആശുപത്രികളില്‍ തുടരുകയാണ്. ആരോഗ്യ-സാമൂഹ്യ സുരക്ഷാ വകുപ്പും ഈ പ്രശ്‌നം സമ്മതിക്കുന്നു.
More Latest News
'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു
![](https://britishpathram.com/malayalamNews/thumb/101746-uni.jpg)
യൂട്യൂബ് ചാനലുമായി സജീവമാവാനുള്ള തീരുമാനത്തിലാണ് വീണ നായര്‍. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ വീഡിയോയുമായെത്തിയത്. ഇനി സജീവമായി വീഡിയോ ചെയ്യാനാണ് തീരുമാനം. ലൈവ് വീഡിയോയിലൂടെയായിരുന്നു വീണ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ നല്ല ഹാപ്പിയായിരിക്കുന്നു, കണ്ടിട്ട് മനസിലാവുന്നില്ലേ എന്നും വീണ ചോദിച്ചിരുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വരുന്നുണ്ടെന്ന് നേരത്തെ വീണ പറഞ്ഞിരുന്നു.
പല ചോദ്യങ്ങള്‍ക്കിടയില്‍ വീണയ്ക്ക് നേരെ വന്ന ചോദ്യമായിരുന്നു ആര്യയെ കുറിച്ച്. രണ്ട് പേരും ബിഗ്‌ബോസ് ഷോയില്‍ വന്നിരുന്നു. ഒപ്പം ബിഗ്‌ബോസിനെ കുറിച്ചും വീണ നായര്‍ പറയുന്നു.
ആര്യയും മഞ്ജു ചേച്ചിയുമൊക്കെയായി ഇപ്പോഴും സൗഹൃദമുണ്ട്. എല്ലാവരും തിരക്കിലല്ലേ, ഇടയ്ക്ക് കാണാറുണ്ടെന്നും വീണ പറഞ്ഞിരുന്നു. മോശം കമന്റുകള്‍ കാണുമ്പോള്‍ വിഷമം വരാറുണ്ട്. പലതും നോക്കാറില്ല ഇപ്പോള്‍. ബിഗ് ബോസ് കഴിഞ്ഞ സമയത്തായിരുന്നു ഏറ്റവും അധികം മോശം കമന്റുകള്‍ വന്നത്. ഇതൊക്കെ പ്രൊഫഷന്റെ ഭാഗമല്ലേ, ഇന്‍ഡസ്ട്രിയില്‍ അല്ലാത്തവര്‍ക്കും മോശം കമന്റുകളൊക്കെ വരുന്നില്ലേ, അപ്പോള്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക കൂടുതലായിരിക്കും.
ജീവിതത്തില്‍ കുറച്ചൂടെ ബോള്‍ഡായത് ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി വന്നു. ആ ഷോയില്‍ പങ്കെടുത്തത് കൊണ്ടാണ് കുറേക്കാലം കൂടി കുഴപ്പങ്ങളൊന്നുമില്ലാതെ പോയത്.
വീണ നായര്‍ എന്ന പേര് കുറേക്കൂടെ രജിസ്റ്ററായതും ആ ഷോയില്‍ പോയതോടെയായിരുന്നു. ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക് എന്നുമായിരുന്നു വീണ പറഞ്ഞത്.
ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍
![](https://britishpathram.com/malayalamNews/thumb/101745-uni.jpg)
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികള്‍ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസിനൊപ്പമാണ്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്‌ഡേറ്റ് പുറത്തുവരികയാണ്.
ടോക്‌സിക് പാന്‍ ഇന്ത്യ അല്ല പാന്‍ വേള്‍ഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷില്‍ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളിലേക്കും ടോക്‌സിക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യാഷും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ നിര്‍മാണ ചെലവ് 200 കോടിയാണെന്നാണ് നേരത്തെ കോയ്‌മോയ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചെലവ് ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല്പത് ശതമാനമാണ് നിര്‍മാണ ചെലവ് വര്‍ദ്ധിപ്പിച്ചത്.
ജനുവരി 8ന് ടോക്‌സിക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ടീസറില്‍ യാഷ് സ്ത്രീകളും എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആയിട്ടാണ് ടോക്‌സിക് ഒരുങ്ങുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍
![](https://britishpathram.com/malayalamNews/thumb/101744-uni.jpg)
മുബൈയില്‍ കഴിഞ്ഞ മാസമായിരുന്നു ബോളിവുഡിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഒരു സുപ്രഭാതത്തില്‍ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു.
ജനുവരി 16ന് ആയിരുന്നു ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആ സംഭവത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉണ്ടായത്. കരീന എന്തുകൊണ്ട് വാഹനം ഓടിച്ച് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചില്ല എന്ന് മുതലായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം സെയ്ഫ് തന്നെ മറുപടിയുമായി എത്തുകയാണ്.
ഡല്‍ഹി ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സെയ്ഫ് സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അന്ന് വീട്ടിലേക്ക് കടന്ന മോഷ്ടാവ് സെയ്ഫിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. ഗുരുതരമായ പരിക്കുകളോടെ ഒരു ഓട്ടോയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത് മകന്‍ തൈമൂറാണെന്നും സെയ്ഫ് വ്യക്തമാക്കി.
ജെഹിന്റെ മുറിക്കുള്ളില്‍ അക്രമിയോട് എങ്ങനെ പോരാടിയെന്ന് സെയ്ഫ് ഓര്‍ത്തു. സെയ്ഫിനെ കുത്തിയ ശേഷം അക്രമി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബം പെട്ടെന്ന് ഫ്ലാറ്റിന് താഴെ എത്തി. അപ്പോഴാണ് തൈമൂര്‍ പിതാവിന് വലിയ രീതിയില്‍ കുത്ത് ഏറ്റെന്നു മനസിലാക്കിയത്. കുത്തിന്റെ തീവ്രത അപ്പോഴാണ് കുടുംബത്തിന് മനസിലായത്. ഭാര്യ കരീന കപൂറുമായുള്ള സംഭാഷണം അനുസ്മരിച്ചു കൊണ്ട് ആക്രമണത്തെ തുടര്‍ന്നുണ്ടായ നിമിഷങ്ങള്‍ സെയ്ഫ് വിവരിച്ചു.
''കരീന ഭ്രാന്തമായി എല്ലാവരെയും ഫോണില്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആരും ഫോണ്‍ എടുത്തില്ല, കടുത്ത വേദനയിലായിരുന്നു ഞാന്‍. എനിക്ക് ഒന്നുമില്ല എനിക്കൊന്നും പറ്റില്ല, അതേ സമയം എന്റെ രക്തം പോകുന്നത് കണ്ട് അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു, ഇല്ലയെന്ന് ഞാന്‍ മറുപടി നല്‍കി. പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ആരും എത്താവുന്ന ദൂരത്തിലും ആയിരുന്നില്ല. അതിനാലാണ് ഓട്ടോ വിളിച്ച് പോയത്''.
അതേ സമയം തൈമൂറും ഹരി എന്ന വ്യക്തിയുമാണ് ഒപ്പം വന്നത്. ആശുപത്രിയിലെത്തി എമര്‍ജന്‍സിയിലേക്ക് നടന്നാണ് പോയതെന്നും. താന്‍ സെയ്ഫ് അലി ഖാനാണെന്ന് മനസിലാക്കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് നിമിഷങ്ങള്‍ എടുത്തുവെന്നും സെയ്ഫ് പറയുന്നു. തനിക്ക് വേഗം സുഖപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച സെയ്ഫ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. നടന് വളരെ വേഗത്തില്‍ ഇന്‍ഷുറന്‍സ് തുക നല്‍കിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം ആണെന്ന് ഉറപ്പിച്ച് പ്രേക്ഷകര്‍
![](https://britishpathram.com/malayalamNews/thumb/101743-uni.jpg)
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രയ്‌ലര്‍ റിലീസായി.കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്‌സ് ബിജോയ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള . ചീഫ് അസോ. ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസ്യേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട് ഡയറക്ടര്‍ രാജേഷ് മേനോന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ് നിദാദ് കെ എന്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തി, നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി
![](https://britishpathram.com/malayalamNews/thumb/101742-uni.jpg)
മനാമ: ബഹ്‌റൈനിലെ നിരത്തുകളില്‍ ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിരോധനം. പ്രധാന റോഡുകളിലും അടിയന്തര പാതകളിലും കാറുകള്‍, ട്രക്കുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം മരണങ്ങള്‍ക്ക് കാരണമാകുകയും വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് പല ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്. യാത്രക്കാര്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നടപ്പാതകളിലൂടെ വേഗത കുറച്ച് യാത്ര ചെയ്യാനും പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റുമായാണ്. ഇത് പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോള്‍ അപകട സാധ്യത കൂടുന്നു.
പുതിയ നിയമം ലംഘിക്കുന്നവരുടെ സ്‌കൂട്ടറുകള്‍ കണ്ടുകെട്ടുമെന്നും കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.