18
MAR 2021
THURSDAY
1 GBP =107.36 INR
1 USD =86.85 INR
1 EUR =89.51 INR
breaking news : കെയർ ഹോമിന്റെ പേരിൽ അന്തേവാസികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു! ഉടമ ജീവൻ തോമസ് യുകെയിലേക്ക് മുങ്ങി! തൊടുപുഴയിലെ എൽഡർ ഗാർഡൻ ഓൾഡേജ് ഹോമിലെ വയോധികരും രോഗികളുമായ അന്തേവാസികൾ തീരാദുരിതത്തിൽ പാടുപെടുന്നു! >>> പറക്കലിനിടെ പൈലറ്റിന് ബോധക്ഷയം; ഈജിപ്തില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി, പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ >>> അനധികൃത കുടിയേറ്റം തടയാന്‍ കര്‍ശന നടപടികളുമായി യുകെ; രാജ്യ വ്യാപകമായി റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തി നിരവധി ആളുകളെ അറസ്റ്റ് ചെയ്തു >>> ബ്രിട്ടന്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ നാടുകടത്തിയത് 19000 അനധികൃത കുടിയേറ്റക്കാരെ; തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവ്, ്ചിത്രങ്ങള്‍ പുറത്തുവിട്ട ഹോം ഓഫീസിനെതിരെ വിമര്‍ശനം >>> ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത് >>>
Home >> SPIRITUAL
പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും

സ്വന്തം ലേഖകൻ

Story Dated: 2025-02-11

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.

ഈ മാസം 22ാം തീയതി ശനിയാഴ്ച 3.30 മുതല്‍ സറെയിലെ കാര്‍ഷെല്‍ട്ടന്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കോളേജ് അങ്കണത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.



ലണ്ടനിലെ പ്രമുഖ നൃത്ത അധ്യാപികയായ ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള നൃത്തോത്സവവും തുടര്‍ന്ന് ദീപാരാധന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരും ഈ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ശ്രീ ഗുരുവായൂരപ്പന്റെ നാമത്തില്‍ സംഘടകര്‍ അറിയിച്ചു.

More Latest News

ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്

കടുത്തുരുത്തി: ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലര്‍ച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം. കേസില്‍ 131 സാക്ഷികളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്. പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സന്ദീപിന്റെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ മാനസിക നില പരിശോധന നടത്തിയിരുന്നു. മാനസിക നിലയില്‍ തകരാറില്ല എന്നാണ് കോടതിക്കു ലഭിച്ചിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.  മകളുടെ മരണത്തിന് കാരണം പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം. പൊലീസിന്റെ വീഴ്ചയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത

കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. ചന്ദ്രിക സുരക്ഷിതയാണ്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. തമിഴ്നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. വയലിലാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മാനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന് ചന്ദ്രികയെ കാണാതാവുകയായിരുന്നു.

പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചികിത്സയിരുന്ന ഒന്‍പത് വയസുകാരന്‍ ചാരുംമൂട് സ്വദേശി ശ്രാവന്ത് ആണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്്. രണ്ടു മാസം മുന്‍പ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോളാണ് കുട്ടിയെ നായ ആക്രമിച്ചത്. ഭയം കാരണം കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചില്ല. പരിക്ക് ശ്രദ്ധയില്‍ പെടാത്തതിന് തുടര്‍ന്ന് വാക്‌സിന്‍ എടുത്തിരുന്നില്ല. രണ്ടാഴ്ച മുന്‍പ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. കടുത്ത പനി ബാധിച്ച കുട്ടിയെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീടിന് സമീപത്തു വച്ച് തെരുവുനായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നു. തുടയില്‍ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. രക്ഷിതാക്കളെ ഭയന്ന് കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ മറച്ച് വെയ്ക്കുന്നതിനാല്‍ ഉടന്‍ തന്നെ അവര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. .

സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം

പൊതുവെ ശല്യക്കാരാണ് കുരങ്ങന്മാര്‍. വഴിയേ നടന്നു പോകുന്നവരുടെ കൈയ്യിലിരിക്കുന്ന എല്ലാ സാധനങ്ങളും തട്ടിപ്പറിക്കാന്‍ മിടുക്കന്മാരാണ് ഇവര്‍. ഇത്തരത്തില്‍ ഒരു കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം ഒന്നാകെ ഇരുട്ടിലാവുകയായിരുന്നു. ശ്രീലങ്കയിലെ ഒരു കുരങ്ങന്‍ കാരണം ചെറിയ പണിയല്ല അവര്‍ക്ക് കിട്ടിയത്. ഏകദേശം ഒരു ദിവസം മൊത്തം വൈദ്യുതി ഇല്ലാതെയാവാനാണ് ഒരു കുരങ്ങന്‍ കാരണമായിത്തീര്‍ന്നത്. ശ്രീലങ്കയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ നുഴഞ്ഞുകയറിയ ഒരു കുരങ്ങനാണ് ഞായറാഴ്ച ഇവിടമുടനീളം വൈദ്യുതി ഇല്ലാതെയാക്കി കളഞ്ഞത് എന്നാണ് അധികൃതര്‍ പറയുന്നത്. രാവിലെ 11.30 ഓടു കൂടിയാണ് കുരങ്ങന്‍ ഇതിനകത്ത് കയറുന്നതും വൈദ്യുതി പോകാന്‍ കാരണമായിത്തീരുന്നതും. ഒരു കുരങ്ങന്‍ ഞങ്ങളുടെ ഗ്രിഡ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി. ഇത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതാണ് വൈദ്യുതി പോകാന്‍ കാരണമായി തീര്‍ന്നത് എന്നും ഊര്‍ജ്ജ മന്ത്രി കുമാര ജയക്കൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനിലാണ് കുരങ്ങന്‍ കയറിയത്. രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്‌നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണത്രെ. വൈദ്യുതി മുടങ്ങി കുറച്ചുനേരത്തേക്ക് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി തീര്‍ന്നിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 -ലെ വേനല്‍ക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ മാസങ്ങളോളം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.

രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ

ഒരു സ്ത്രീ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കാര്യം എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. രണ്ടുവര്‍ഷമായി താന്‍ ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ചത് ആണ് സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  മരിച്ചുപോയ തന്റെ ഭര്‍ത്താവ് അവസാനമായി പാചകം ചെയ്ത കറിയാണ് അവര്‍ ഇപ്പോള്‍ വീണ്ടും കഴിച്ചത് എന്ന് കേട്ടപ്പോള്‍ സോഷ്യല്‍ മീഡിയയുടെ തന്നെ കണ്ണ് നിറഞ്ഞു പോയി. സബ്രീന (@sabfortony) എന്ന സ്ത്രീയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഭര്‍ത്താവ് അവസാനമായി തനിക്കായി പാചകം ചെയ്ത കറി കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവിന്റെ മരണശേഷം അതില്‍ ഒരു ഭാഗം താന്‍ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വീഡിയോയില്‍ സബ്രീന പറയുന്നത്. തന്റെ ഭര്‍ത്താവ് ടോണി മരിച്ച ദിവസം തനിക്കായി തയ്യാറാക്കി തന്ന ജപ്പാനീസ് കറിയാണ് ഇതെന്നും അവര്‍ പറയുന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം തന്നെ തളര്‍ത്തി എന്നും പക്ഷേ ആ ഓര്‍മ്മകള്‍ എന്നും കൂടെയുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തതെന്നും ആണ് ഇവര്‍ പറയുന്നത്. ഏറെ വൈകാരികമായാണ് വീഡിയോയോട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്. ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ എന്നെന്നും അവരോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് വീഡിയോ കണ്ട നിരവധി പേര്‍ ആശംസിച്ചു. അതേസമയം ചിലര്‍ ഇത്രയും കാലത്തിന് ശേഷം ഇത് കഴിക്കാമോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 5.5 ദശലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

Other News in this category

  • അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 11 മുതല്‍ 12 വരെ, ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്‌നി യുകെ ടീം നേതൃത്വം നല്‍കും
  • ബ്രിസ്റ്റോള്‍ യല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ഇടവകയയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു, ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ഇടവകാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം, നാളെ മുതല്‍ പതിമൂന്നാം തീയതി രാത്രി വരെ
  • റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍; ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും
  • രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍; ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍
  • കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഈമാസം ഏഴ്, എട്ട് തീയതികളില്‍, തീര്‍ത്ഥയാത്ര സെന്റ് ആന്‍സ് കവന്‍ട്രി പള്ളിയില്‍ നിന്നും ആരംഭിക്കും
  • യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന് യൂറോപ്പ് ഭദ്രാസനത്തിന്‍ കീഴില്‍ തുടക്കം, സ്‌ററുട്ട്ഗാര്‍ട്ടിന്റെ പലഭാഗത്തുനിന്നും വിശ്വാസികള്‍ വി.കുര്‍ബാനയില്‍ പങ്കെടുത്തു
  • യൂറോപ്യന്‍ മലയാളി പെന്തക്കോസ്തല്‍ കമ്മ്യൂണിറ്റിയുടെ പ്രമോഷണല്‍ മീറ്റിംഗ് ആന്റ് ട്രൂത്ത് എന്‍കൗണ്ടര്‍ മാര്‍ച്ച് ഒന്നിന്, ക്രൈസ്റ്റ് ദ സെര്‍വന്റ് കിംഗ് ചര്‍ച്ചിലാണ് പരിപാടി
  • ന്യൂ കാസിലില്‍ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഒമ്പതിന്; നീലവന ഇല്ലം രാഹുല്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പണ്ടാര അടുപ്പിന് തിരികൊളുത്തി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും
  • ശിവഗിരി ആശ്രമം യുകെയുടെ ചതയ ദിന സത്സംഗം ഇന്ന്; അനുഗ്രഹ പ്രഭാഷക സുലേഖ ടീച്ചര്‍, വൈകുന്നേരം അഞ്ചു മണി മുതല്‍ സൂം ലിങ്ക് വഴി നടത്തപ്പെടും
  • Most Read

    British Pathram Recommends