18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =86.58 INR
1 EUR =90.59 INR
breaking news : മഞ്ഞുകാലത്തെ വസന്തദിനങ്ങൾ കഴിയുന്നു… ഇന്നുമുതൽ കാറ്റും മഴയും; അയർലാൻഡിലും സ്കോട്ട്ലാൻഡിലും 90 മൈൽ വേഗതയിൽ വരെ കാറ്റുവീശാനും മിന്നൽ പ്രളയത്തിനും സാധ്യത; വാഹന ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ് >>> ഇടുക്കി പന്നിയാര്‍കുട്ടി വാഹനാപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയില്‍ യുകെ മലയാളി പെണ്‍കുട്ടി; മരണമടഞ്ഞ ബോസിന്റെ സഹോദരനും യു കെ മലയാളി >>> അമിത വണ്ണക്കാര്‍ക്ക് എയര്‍ ടിക്കറ്റിന് ഇനി വലിയ വില നല്‍കേണ്ടി വരും! ശരീര ഭാരം അനുസരിച്ച് വ്യത്യസ്തമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ എയര്‍ലൈനുകള്‍, 72.5 കിലോ വരെ തൂക്കമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് >>> ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധന: വരുമാനം കുറഞ്ഞ ജോലികള്‍ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്, മലയാളികള്‍ അടക്കമുള്ള സാധാരണ വരുമാനക്കാര്‍ ആശങ്കയില്‍ >>> യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും >>>
Home >> NEWS
ഏജന്റുമാരുടെ ചൂഷണം.. തോട്ടം ഉടമകളുടെ ഭീഷണി, കുറഞ്ഞ ശമ്പളം! മലയാളികളടക്കം തോട്ടം ജോലിക്കാർ കടുത്ത ദുരിതത്തിൽ! വിസയ്ക്കായി ഏജന്റിനു കൊടുത്തത് ലക്ഷങ്ങൾ! കെയറർമാരായി എത്തിയവരും ഫാം ജോലിക്കാരായി! കേരളത്തിൽ റിക്രൂട്ട്മെന്റും പണംതട്ടലും തുടരുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-02-14


സീസണൽ തൊഴിൽ വിസയുടെ മറവിൽ യുകെയിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. വിസയ്ക്കായി ഏജന്റിനു  നൽകിയതു മുതൽ, വാഗ്‌ദാനം  ചെയ്‌ത വേതനത്തിന്റെ പകുതിപോലും ലഭിക്കാത്ത മലയാളികൾ ഉൾപ്പടെയുള്ള തൊഴിലാളികൾ ലണ്ടൻ തെരുവിൽ വൻ  പ്രതിഷേധപ്രകടനം നടത്തി.


ഫ്രൂട്ട് പിക്കർ എന്നപേരിൽ അറിയപ്പെടുന്ന വിസകളിൽ  തോട്ടത്തിൽ പഴങ്ങൾ പറിക്കാൻ സീസൺ കാലത്ത് എത്തിയവരാണ് ഇവരിൽ കുടുതലും. അതിനുപുറമെ, തോട്ടത്തിലെ കൃഷിപ്പണിയും ഫാമുകളിലെ ജോലിയും ഉയർന്ന ശമ്പളവും നല്ല താമസ സൗകര്യവും മറ്റും ഇവർക്ക് ഓഫർ ചെയ്തിരുന്നു. എന്നാൽ യുകെയിൽ എത്തിയപ്പോൾ യാഥാർഥ്യം മറ്റൊന്നായി.


യുകെയിലെ ഫാമുകളിലെ ചൂഷണം, ഭീഷണിപ്പെടുത്തൽ, വേതനം കുറവ്, മോശം ജീവിത സാഹചര്യങ്ങൾ എന്നിവയെ തുടർന്ന് സഹായം തേടുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു.


2024-ൽ മാത്രം ഏകദേശം 700 വിദേശ സീസണൽ കാർഷിക തൊഴിലാളികൾ വർക്കർ സപ്പോർട്ട് സെന്ററിൽ (WSC) നാഷണൽ ചാരിറ്റിയിൽ തൊഴിൽ ദുരിതത്തെക്കുറിച്ച് പരാതിപ്പെട്ടു. അവരെ ജോലിക്ക് കൊണ്ടുവന്ന തൊഴിലുടമകൾ വളരെ മോശമായി പെരുമാറി.  2023-ൽ ഇത്തരം പരാതികൾ  400-ൽ താഴെയായിരുന്നു.


ഫാം വിസയിൽ എത്തുന്നവർക്ക് പുറമെ, യുകെയിൽ നഴ്‌സിംഗ് ജോലി അന്വേഷിച്ച് കെയറർ വിസകളിൽ  എത്തുന്നവരേയും  പലപ്പോഴും സ്‌പോൺസർമാർ തോട്ടങ്ങളിൽ ജോലിക്കുവിടുന്നതായി പരാതി ഉയർന്നിരുന്നു. ശമ്പളം ലഭിക്കാത്തതിനാൽ പലപ്പോഴും തോട്ടത്തിൽ പറിക്കുന്ന ആപ്പിളും ചെറിയുമൊക്കെ കഴിച്ചാണ് ജീവൻ നിലനിർത്തുന്നതെന്നും മലയാളികൾ അടക്കം പലരും നേരത്തേ  വെളിപ്പെടുത്തിയിരുന്നു. കുടിയേറ്റക്കാരെ അടിമകളെപ്പോലെയാണ് പല കൃഷിസ്ഥലങ്ങളിലും കാണുന്നത്. 



അതേസമയം ഫാമുകളിൽ തൊഴിലാളികളെ ചൂഷണം ചെയ്യലും ദുരുപയോഗവും കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു.


ഹെയർഫോർഡ്ഷെയർ ആസ്ഥാനമായുള്ള ഒരു ഫാം ബിസിനസായ ഹേഗ്രോവിലേക്ക് ചെറി പറിക്കുന്നതിനായി സീസണൽ വർക്കർ വിസയിൽ  എത്തിയ നിരവധിപ്പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യായമായ പിരിച്ചുവിടൽ, വംശീയ വിവേചനം, വേതനം കുറവാണെന്ന ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.


ഇന്ത്യയ്ക്കു പുറമേ, ഇന്തോനേഷ്യ, കസാഖ്, കിർഗിസ്, താജിക്, ഉസ്ബെക്ക്  എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തോട്ടം പണിക്കായി എത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് തോട്ടം കൃഷിപ്പണിയ്ക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇപ്പോഴും കേരളത്തിലടക്കം നിരവധി റിക്രൂട്ട്മെന്റുകൾ നടന്നുവരുന്നു.


ആദ്യം അപേക്ഷാ പ്രോസസ്സിങ് ഫീസായി അമ്പതിനായിരം രൂപയോളവും പിന്നീട് വിമാന ടിക്കറ്റുകളുടെ ചാർജ്ജും അതിനുശേഷം വിസ ഫീസായി മൂന്നുലക്ഷത്തോളം രൂപയും  യുകെയിൽ എത്തിച്ചശേഷം 5 ലക്ഷം രൂപയും റിക്രൂട്ട്മെന്റ് ഏജന്റുമാർ വാങ്ങിയെടുക്കുന്നു.  20 ലക്ഷം രൂപയോളം നൽകി യുകെയിൽ എത്തിയവരുമുണ്ട്.


സർക്കാരിന്റെ സീസണൽ കാർഷിക തൊഴിലാളി പദ്ധതി പ്രകാരം ഈ വർഷം ഹോർട്ടികൾച്ചർ മേഖലയിൽ 43,000 വിസകളും കോഴി ഫാമുകൾക്ക് 2,000 വിസകളും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതാണ് പല ഏജന്റുമാരും ചൂഷണത്തിന്റെ അടിസ്ഥാനമാക്കി മാറ്റുന്നത്.


കഴിഞ്ഞ വേനൽക്കാലത്ത് ഒരു മാസത്തിനുള്ളിൽ 158 കർഷകത്തൊഴിലാളികളുടെ പരാതിക്കേസുകൾ കേസ് വർക്കർമാർ കൈകാര്യം ചെയ്തതായും 101 തൊഴിലാളികൾ ഉൾപ്പെട്ട 19 കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് റഫർ ചെയ്തതായും ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റികൾ ചൂണ്ടിക്കാണിക്കുന്നു.

 

 

More Latest News

യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

യുകെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന് ശനിയാഴ്ച സ്‌കോട്ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ട്രെയിനിങ് സെന്ററായ സര്‍ ക്രെയ്ഗ് റീഡി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു.  യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്ഗോയില്‍ എത്തിച്ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആയിരിക്കും മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയും മറ്റനവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. എല്ലാ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക Joe - 07882435921 Jothish - 07882923415 Noel - 07412021628 Praveen - 07799260515

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

കേംബ്രിഡ്ജ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജന്‍18-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍ നടക്കും.റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണ് മുഖ്യ പ്രഭാഷകന്‍. യുകെ പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്റ്റേഴ്സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജന്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ തോമസ്, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

ഒരു സിനിമയ്ക്ക് അതിന്റെ വരവിന് വേണ്ടി ആരാധകരെ കാത്ത് നില്‍ക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചുരുക്കം ചില ചിത്രങ്ങളേ ഉള്ളൂ. അതില്‍ പ്രധാനമാണ് എംപുരാന്‍. എംപുരാന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആണ്. ഇപ്പോഴിതാ എംപുരാന്റെ പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. എംപുരാന്‍ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള്‍ കണ്ടത്. ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍', 'ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. അതേസമയം എംപുരാന്റെ കഥ എന്തായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ ഖുറേഷി അബ്രാം ആയി മാറിയെന്നതാകും ചിത്രം പറയുന്നത് എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ,എലിസബത്ത് ഉദയന്‍. ബാല തന്നെ ബലാത്സംഗം ചെയ്‌തെന്നും കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് എലിസബത്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിച്ചു. ഡോ. എലിസബത്ത് ഉദയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ നിങ്ങളുടെ പ്ലാനിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ലേ?? ഞാന്‍ ഇത്ര വലിയ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കൂ,? എനിക്ക് പിആര്‍ ജോലി ചെയ്യാന്‍ എന്റെ കൈയില്‍ അധികം പണമില്ല എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയക്കാരുടെയോ ഉന്നതരുടെയോ സ്വാധീനമില്ല. ഒരിക്കല്‍ ചെന്നെയില്‍ നിന്നുള്ള നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി, പിന്നീട് കേരളത്തിലെ ഒരു പൊലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ എന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിന് പിന്നാലെ താന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്തുചെയ്താലും അത് പീഡനമാണ്. കൂടാതെ, പണം നല്‍കിയുള്ള കരള്‍ മാറ്റിവയ്ക്കല്‍ നിയമവിരുദ്ധമാണെന്നും ഞാന്‍ കരുതുന്നു. എനിക്കറിയില്ല. ഇപ്പോള്‍ പ്രതികരിക്കുന്നു. ആളുകള്‍ ഇങ്ങനെയാണ് പ്രതികരിക്കുന്നത്, അതുകൊണ്ടാണ് എനിക്ക് സംശയം. അതൊരു കുറ്റകൃത്യമാണെന്ന് എനിക്ക് തോന്നി. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ ദയവായി കമന്റില്‍ തിരുത്തുക.എന്റെ പോസ്റ്റ് കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. സത്യം പറഞ്ഞാല്‍, എനിക്കും പേടിയായിരുന്നു. ഇനി ഞാന്‍ നിയമപരമായി പോയാല്‍ അവര്‍ പറയും, നീ അന്ന് പറഞ്ഞില്ലല്ലോ എന്ന്. ചെന്നൈയില്‍ പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചോ എന്ന് അവര്‍ എന്നോട് ചോദിച്ചില്ല, ശരി, ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ഈ എഴുത്ത് ഒഴികെ മറ്റ് തെളിവൊന്നുമില്ല, കാരണം ആരും എന്നെ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചില്ല. എനിക്ക് മാനസികമായി സ്ഥിരതയില്ല എന്ന് പറയുന്ന എല്ലാവരും ആരാണെന്ന് എനിക്കറിയില്ല, എന്നും പോസ്റ്റില്‍ പറയുന്നു

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍

തന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് ആഗ്രഹമെന്ന് നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നിര്‍മ്മാണത്തിലേക്ക് തിരിയാനുള്ള കാരണവും ഉണ്ണി വിശദമാക്കി. 2014നുശേഷം എന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. സ്ഥിരമായി വില്ലന്‍ റോളുകള്‍ മാത്രമായപ്പോഴാണ് 2018ല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചത്. കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകള്‍ ചെയ്യാനാണ് എന്റെ ആഗ്രഹം. എന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന സിനിമകള്‍ നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറയുന്നു. മേപ്പടിയാന്‍, ഷെഫീക്കിന്റെ സന്തോഷം, ജയ് ഗണേഷ് എന്നിവയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകള്‍. മാര്‍ക്കോയില്‍ നായികയുണ്ടായിരുന്നുവെങ്കിലും ആക്ഷനും വയലന്‍സിനും പ്രധാന്യം കൊടുത്തൊരുക്കിയ സിനിമയായിരുന്നതുകൊണ്ട് പ്രണയരംഗങ്ങള്‍ വിരളമായിരുന്നു. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടന്‍ വ്യക്തമാക്കിയത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍. എന്റെ സമപ്രായക്കാരായ അഭിനേതാക്കള്‍ ഇത്തരം സീനുകള്‍ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിന് കിസ്സിങ് സീന്‍ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തില്‍ പ്രേക്ഷകനെ തോന്നിപ്പിക്കാന്‍ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവര്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതില്‍ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല.

Other News in this category

  • മഞ്ഞുകാലത്തെ വസന്തദിനങ്ങൾ കഴിയുന്നു… ഇന്നുമുതൽ കാറ്റും മഴയും; അയർലാൻഡിലും സ്കോട്ട്ലാൻഡിലും 90 മൈൽ വേഗതയിൽ വരെ കാറ്റുവീശാനും മിന്നൽ പ്രളയത്തിനും സാധ്യത; വാഹന ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
  • സൈബർ ഭീകര മോഷ്‌ടാവ്‌ അസ്റ്ററോത്ത് വരുന്നു! 180 കോടി ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ജിമെയിൽ, ടു-ഫാക്ടർ സുരക്ഷ പൊളിക്കും, പണവുംഡാറ്റകളും മോഷ്ടിക്കും, വ്യാജചിത്രങ്ങളും മെസ്സേജുകളും അയക്കും; ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഭീഷണിയിൽ
  • റെക്കോർഡ് വ്യാപനവുമായി കുതിച്ചുയർന്ന് വീണ്ടും നോറോവൈറസ്… ഇംഗ്ലണ്ടിൽ കഴിഞ്ഞയാഴ്ച്ച ഓരോദിവസവും 1100 ലേറെപ്പേർ ആശുപത്രിയിലെത്തി! സോപ്പിട്ട് കൈകഴുകാനും ബാധിതർ പുറത്തിറങ്ങരുതെന്നും നിർദ്ദേശം
  • മഞ്ഞുകാലം മായുംമുമ്പെ തണുപ്പുമാറി ചൂടുവരുന്നു..! പകൽ താപനില 15 സെ. വരെ ഉയർന്നേക്കും; യുകെയിൽ വരുംദിനങ്ങളിൽ അപൂർവ്വ കാലാവസ്ഥാ മാറ്റം, ആഴ്ചാവസാനം കൊടുങ്കാറ്റും മഴയും വന്നേക്കാം; മാർച്ചോടെ വീണ്ടും മഞ്ഞും മഴയും ശൈത്യവും
  • സറേയിലെ ഹൈ സ്ട്രീറ്റിൽ പാതാളക്കുഴി രൂപപ്പെട്ടു! ഭീമൻ സിങ്ക് ഹോളിൽ വാഹനങ്ങളും ആളുകളും വീഴാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം, സറേയിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്, വീടുകൾ ഒഴിപ്പിച്ചു; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് കൗൺസിൽ
  • എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രണ്ട് വയോധിക സ്ത്രീകൾ കുഴഞ്ഞുവീണു..! അപൂർവ്വ സംഭവം ഉംറ കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘം സഞ്ചരിച്ച വിമാനത്തിൽ, ജീവൻ രക്ഷിച്ച് സംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർ; വിമാന യാത്രക്കാർക്കിടയിൽ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നു!
  • പിടിച്ചുപറി, അക്രമം, ലൈംഗിക പീഡനം.. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സിറ്റികളും പട്ടണങ്ങളും തിരിച്ചറിയുക, കുറ്റകൃത്യങ്ങൾ കൂടുതൽ ബിർമിംഹാമിൽ, ഹെർട്ട്‌ഫോർഡ്‌ഷെയർ കുറഞ്ഞ സ്ഥലം
  • നിങ്ങൾ അറിയാതെ നിങ്ങളുടെ എച്ച്ഐവി പരിശോധന എൻഎച്ച്എസ് നടത്തും! ഹെപ്പറ്റൈറ്റിസ് അടക്കം ഓട്ടോമാറ്റിക് പരിശോധന 90 എമർജൻസി യൂണിറ്റുകളിൽ! രോഗം അറിയാത്ത നിരവധിപ്പേരെ കണ്ടെത്തി, 30 പുതിയ കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കും, ഒഴിവാക്കാനും മാർഗ്ഗം
  • മൂവായിരം യുവ ഇന്ത്യക്കാർക്ക് രണ്ടുവർഷം യുകെയിൽ ജോലിചെയ്യാം, പഠിക്കാം, യാത്രചെയ്യാം.. ഈവർഷത്തെ ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം, ബാലറ്റ് ഫെബ്രുവരി 18നു തുടങ്ങും, അപേക്ഷകരുടെ യോഗ്യതയും നിബന്ധനകളും അറിയുക
  • കിടമത്സരം ഗുണമായി.. മോർട്ഗേജ് പലിശ നിരക്ക് 4% ത്തിൽ താഴെയാക്കി രണ്ട് പ്രമുഖ ബാങ്കുകൾ! ഇന്ററസ്റ്റ് ഇനിയും കുറഞ്ഞേക്കും, കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ പിന്തുടരും; ഫിക്‌സഡ് റേറ്റുകാർക്ക് പുതുക്കാനുള്ള അവസരം, മോർട്ഗേജ് ഭാരം കുറയ്ക്കാനുള്ള വഴികളും അറിയാം
  • Most Read

    British Pathram Recommends