18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =86.58 INR
1 EUR =90.59 INR
breaking news : മഞ്ഞുകാലത്തെ വസന്തദിനങ്ങൾ കഴിയുന്നു… ഇന്നുമുതൽ കാറ്റും മഴയും; അയർലാൻഡിലും സ്കോട്ട്ലാൻഡിലും 90 മൈൽ വേഗതയിൽ വരെ കാറ്റുവീശാനും മിന്നൽ പ്രളയത്തിനും സാധ്യത; വാഹന ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ് >>> ഇടുക്കി പന്നിയാര്‍കുട്ടി വാഹനാപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയില്‍ യുകെ മലയാളി പെണ്‍കുട്ടി; മരണമടഞ്ഞ ബോസിന്റെ സഹോദരനും യു കെ മലയാളി >>> അമിത വണ്ണക്കാര്‍ക്ക് എയര്‍ ടിക്കറ്റിന് ഇനി വലിയ വില നല്‍കേണ്ടി വരും! ശരീര ഭാരം അനുസരിച്ച് വ്യത്യസ്തമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ എയര്‍ലൈനുകള്‍, 72.5 കിലോ വരെ തൂക്കമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് >>> ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധന: വരുമാനം കുറഞ്ഞ ജോലികള്‍ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്, മലയാളികള്‍ അടക്കമുള്ള സാധാരണ വരുമാനക്കാര്‍ ആശങ്കയില്‍ >>> യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും >>>
Home >> ASSOCIATION
ത്രിവര്‍ണ്ണക്കടലായി ബോള്‍ട്ടന്‍; ഓഐസിസി ആസ്ഥാന മന്ദിരവും പ്രിയദര്‍ശിനി ലൈബ്രറിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2025-02-20

ബോള്‍ട്ടന്‍: യുകെയിലെ പ്രവാസി കോണ്‍ഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമാനം ഉയര്‍ത്തിയും ബോള്‍ട്ടണില്‍ ഒഐസിസി ക്കു ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചു ഇന്ദിരാ പ്രിയദര്‍ശിനി ലൈബ്രറിയും ആരംഭിച്ചു. ജനകീയ സമരനായകനും, യുവ നിയമസഭാ സാമാജികനും, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടുമായ  രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയാണ് ആസ്ഥാന മന്ദിരവും, ലൈബ്രറിയും ഉദ്ഘാടനം ചെയ്തത്. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച വീഥിയിലൂടെ മുദ്രാവാക്യം മുഴക്കിയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അത്യാവേശത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ അമരക്കാരനെ ബോള്‍ട്ടനിലേക്ക് സ്വീകരിച്ച് ആനയിച്ചത്. വിവിധയിടങ്ങളില്‍ നിന്നും രാഹുലിനെ വരവേല്‍ക്കാനും അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും വന്‍ ജനാവലിയാണ് ബോള്‍ട്ടനിലേക്ക് ഒഴുകിയെത്തിയത്.

തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഐസിസി (യുകെ) വക്താവുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. 'യൂത്ത് കോണ്‍ഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ തനിക്കിതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫീസും ലൈബ്രറിയും യു കെയില്‍ സാക്ഷാത്കരിച്ച ഓഐസിസി നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'യെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.


ഓഐസിസി (യുകെ) വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, മണികണ്ഠന്‍ ഐക്കാട്, ജനറല്‍ സെക്രട്ടറിമാരായ അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണല്‍ ട്രഷറര്‍ ബിജു വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങിനോടാനുബന്ധിച്ചു നടത്തിയ പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് ബോള്‍ട്ടന്‍ ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയും, മുന്‍ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് നല്‍കികൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.



ഓഐസിസി (യുകെ) പുതിയതായി രൂപീകരിച്ച ബോള്‍ട്ടന്‍, ആക്‌റിങ്ട്ടന്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ, ലിവര്‍പൂള്‍, ബ്ലാക്ക്പൂള്‍ എന്നീ യൂണിറ്റുകളുടെ ഇന്‍സ്റ്റലേഷനും, ഭാരവാഹികള്‍ക്കുള്ള ചുമതലാപത്രവും പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.

ഓഐസിസിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാല സ്വപ്നമാണ് ബോള്‍ട്ടനില്‍ യാഥാര്‍ഥ്യമായത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കിയ പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള പുസ്തകങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

More Latest News

യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

യുകെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന് ശനിയാഴ്ച സ്‌കോട്ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ട്രെയിനിങ് സെന്ററായ സര്‍ ക്രെയ്ഗ് റീഡി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു.  യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്ഗോയില്‍ എത്തിച്ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആയിരിക്കും മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയും മറ്റനവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. എല്ലാ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക Joe - 07882435921 Jothish - 07882923415 Noel - 07412021628 Praveen - 07799260515

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

കേംബ്രിഡ്ജ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജന്‍18-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍ നടക്കും.റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണ് മുഖ്യ പ്രഭാഷകന്‍. യുകെ പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്റ്റേഴ്സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജന്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ തോമസ്, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

ഒരു സിനിമയ്ക്ക് അതിന്റെ വരവിന് വേണ്ടി ആരാധകരെ കാത്ത് നില്‍ക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചുരുക്കം ചില ചിത്രങ്ങളേ ഉള്ളൂ. അതില്‍ പ്രധാനമാണ് എംപുരാന്‍. എംപുരാന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആണ്. ഇപ്പോഴിതാ എംപുരാന്റെ പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. എംപുരാന്‍ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള്‍ കണ്ടത്. ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍', 'ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. അതേസമയം എംപുരാന്റെ കഥ എന്തായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ ഖുറേഷി അബ്രാം ആയി മാറിയെന്നതാകും ചിത്രം പറയുന്നത് എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ,എലിസബത്ത് ഉദയന്‍. ബാല തന്നെ ബലാത്സംഗം ചെയ്‌തെന്നും കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് എലിസബത്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിച്ചു. ഡോ. എലിസബത്ത് ഉദയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ നിങ്ങളുടെ പ്ലാനിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ലേ?? ഞാന്‍ ഇത്ര വലിയ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കൂ,? എനിക്ക് പിആര്‍ ജോലി ചെയ്യാന്‍ എന്റെ കൈയില്‍ അധികം പണമില്ല എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയക്കാരുടെയോ ഉന്നതരുടെയോ സ്വാധീനമില്ല. ഒരിക്കല്‍ ചെന്നെയില്‍ നിന്നുള്ള നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി, പിന്നീട് കേരളത്തിലെ ഒരു പൊലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ എന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിന് പിന്നാലെ താന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്തുചെയ്താലും അത് പീഡനമാണ്. കൂടാതെ, പണം നല്‍കിയുള്ള കരള്‍ മാറ്റിവയ്ക്കല്‍ നിയമവിരുദ്ധമാണെന്നും ഞാന്‍ കരുതുന്നു. എനിക്കറിയില്ല. ഇപ്പോള്‍ പ്രതികരിക്കുന്നു. ആളുകള്‍ ഇങ്ങനെയാണ് പ്രതികരിക്കുന്നത്, അതുകൊണ്ടാണ് എനിക്ക് സംശയം. അതൊരു കുറ്റകൃത്യമാണെന്ന് എനിക്ക് തോന്നി. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ ദയവായി കമന്റില്‍ തിരുത്തുക.എന്റെ പോസ്റ്റ് കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. സത്യം പറഞ്ഞാല്‍, എനിക്കും പേടിയായിരുന്നു. ഇനി ഞാന്‍ നിയമപരമായി പോയാല്‍ അവര്‍ പറയും, നീ അന്ന് പറഞ്ഞില്ലല്ലോ എന്ന്. ചെന്നൈയില്‍ പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചോ എന്ന് അവര്‍ എന്നോട് ചോദിച്ചില്ല, ശരി, ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ഈ എഴുത്ത് ഒഴികെ മറ്റ് തെളിവൊന്നുമില്ല, കാരണം ആരും എന്നെ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചില്ല. എനിക്ക് മാനസികമായി സ്ഥിരതയില്ല എന്ന് പറയുന്ന എല്ലാവരും ആരാണെന്ന് എനിക്കറിയില്ല, എന്നും പോസ്റ്റില്‍ പറയുന്നു

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍

തന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് ആഗ്രഹമെന്ന് നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നിര്‍മ്മാണത്തിലേക്ക് തിരിയാനുള്ള കാരണവും ഉണ്ണി വിശദമാക്കി. 2014നുശേഷം എന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. സ്ഥിരമായി വില്ലന്‍ റോളുകള്‍ മാത്രമായപ്പോഴാണ് 2018ല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചത്. കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകള്‍ ചെയ്യാനാണ് എന്റെ ആഗ്രഹം. എന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന സിനിമകള്‍ നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറയുന്നു. മേപ്പടിയാന്‍, ഷെഫീക്കിന്റെ സന്തോഷം, ജയ് ഗണേഷ് എന്നിവയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകള്‍. മാര്‍ക്കോയില്‍ നായികയുണ്ടായിരുന്നുവെങ്കിലും ആക്ഷനും വയലന്‍സിനും പ്രധാന്യം കൊടുത്തൊരുക്കിയ സിനിമയായിരുന്നതുകൊണ്ട് പ്രണയരംഗങ്ങള്‍ വിരളമായിരുന്നു. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടന്‍ വ്യക്തമാക്കിയത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍. എന്റെ സമപ്രായക്കാരായ അഭിനേതാക്കള്‍ ഇത്തരം സീനുകള്‍ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിന് കിസ്സിങ് സീന്‍ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തില്‍ പ്രേക്ഷകനെ തോന്നിപ്പിക്കാന്‍ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവര്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതില്‍ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല.

Other News in this category

  • യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും
  • യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം, സുരേന്ദ്രന്‍ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്, ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, സാംസണ്‍ പോള്‍ സെക്രട്ടറി, തേജു മാത്യൂസ് ട്രഷറര്‍
  • ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു, ഒന്‍പതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബര്‍മിംഗ്ഹാമില്‍
  • യുക്മ വാര്‍ഷിക പൊതുയോഗവും 2025 - 27 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് ബര്‍മിംങ്ഹാമില്‍
  • ഉമ്മന്‍ ചാണ്ടി, പിറ്റി തോമസ് മെമ്മോറിയല്‍ 'ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്' രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു, ജേതാക്കള്‍ ജെറമി-അക്ഷയ്, സുരേഷ്-ഡോണ്‍ ടീമുകള്‍
  • ഗോ റോറിങ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' സംഘടിപ്പിക്കുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഹാറ്റ്ഫീല്‍ഡില്‍, മാര്‍ച്ച് 29 ന്; ജേതാക്കള്‍ക്ക് ട്രോഫിയും, കാഷ് പ്രൈസും
  • 7 ബീറ്റ്സ് സംഗീതോത്സവം 22 ന് കേംബ്രിഡ്ജില്‍; ചലച്ചിത്രതാരം എസ്ഥേര്‍ അനില്‍ മുഖ്യാതിഥി; മേയര്‍ ബൈജു തിട്ടാല ഉദ്ഘാടകന്‍; ഓ എന്‍ വി- പി ജയചന്ദ്രന്‍ ട്രിബൂട്ടുകളും, സംഗീത-നൃത്താദരവും: പൂതപ്പാട്ടും
  • യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവനേതൃത്വം ജെയ്‌സണ്‍ ചാക്കോച്ചന്‍ ദേശീയ സമിതിയില്‍, ജോബിന്‍ ജോര്‍ജ് റീജണല്‍ പ്രസിഡന്റ്, ഭുവനേഷ് പീതാംബരന്‍ ജനറല്‍ സെക്രട്ടറി, ഷിന്റൊ സ്‌കറിയ ട്രഷറര്‍
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാന്‍ സുനില്‍ ജോര്‍ജ്ജ്, രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി ജോബി തോമസ്, ട്രഷറര്‍ ബേബി വര്‍ഗ്ഗീസ് ആലുങ്കല്‍
  • കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഡാന്‍സ് ഫെസ്റ്റിവല്‍ 'ജിയ ജലേ' ഏപ്രില്‍ 12 ന് ലണ്ടനില്‍ ഒപ്പം ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും ഡാന്‍സ് വര്‍ക്ഷോപ്പും ഓണ്‍ലൈന്‍ ഡാന്‍സ് റീല്‍ കോമ്പറ്റിഷനും
  • Most Read

    British Pathram Recommends