15
March 2025
SATURDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും. >>> മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. >>> തകഴിയിൽ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയത് ഓസ്‌ട്രേലിയൻ പ്രവാസിയുടെ ഭാര്യയും മകളും, മലയാളികളെ നടുക്കിയ സംഭവം കോട്ടയത്തെ ഷൈനിയുടെ ആത്മഹത്യപോലെ കുടുംബ ദുരന്തത്തിന്റെ തനിയാവർത്തനം \ >>> അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. >>> സ്വിണ്ടനിലെ കുഞ്ഞുമാലാഖ ഐറിൻ മോൾക്ക് വേദനയോടെ അന്ത്യയാത്രാമൊഴിയേകി യുകെ മലയാളി സമൂഹം; വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ശുശ്രൂഷകളിൽ പങ്കുകൊണ്ടു >>>
Home >> EUROPE
യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ, യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ഇത്

സ്വന്തം ലേഖകൻ

Story Dated: 2025-02-24

യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. 267 ഡ്രോണുകളാണ് ഈ പ്രദേശങ്ങളിലേക്ക് പറന്നെത്തിയത്. യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും റഷ്യ നടത്തിയെന്നും യുക്രൈന്‍ വ്യോമസേനാ വക്താല് യുറി ഇഗ്‌നാത് പറഞ്ഞു. ഇതില്‍ 138 എണ്ണത്തിനെ വെടിവെച്ചിടാനായി എന്നാണ് യുക്രൈന്‍ വ്യോമസേന പറയുന്നത്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ കനത്ത നാശമാണ് റഷ്യന്‍ ആക്രമണത്തിലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുക്രൈന്‍ വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ മിക്ക ദിവസങ്ങളിലും രാത്രിയില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്താറുണ്ട്.

പുതിയ ആക്രമണത്തില്‍ എത്രമാത്രം നാശമുണ്ടായെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1150 ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്.

More Latest News

മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

  ശിവഗിരി മഠത്തിന്റെയും ശിവഗിരി ആശ്രമം യുകെയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന 'ശ്രീനാരായണ ഗുരു ഹാര്‍മണി 2025 'ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ 1925-ല്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാര്‍ഷികം ഹാര്‍മണിയില്‍ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദര്‍ഭത്തില്‍ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും. സാംസ്‌കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുദര്‍ശനങ്ങളില്‍ വിശ്വാസമുള്ളവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തില്‍ സമാധാനവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മതസൗഹാര്‍ദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സര്‍വ്വമത സമ്മേളനം ഹാര്‍മണിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ശ്രീനാരായണ ഗുരുദര്‍ശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, കവന്‍ട്രിയില്‍ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്ത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായും കെ ജി ബാബുരാജന്‍ (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്) ചെയര്‍മാനായും ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാര്‍മണിയുടെ പ്രധാന ലക്ഷ്യം.

ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കല്‍, കടുത്തുരുത്തി SVD പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്. നാളെ രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍  വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും  ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്. വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍- 07848 808550 മാത്തച്ചന്‍ വിളങ്ങാടന്‍- 07915 602258 March1st  Saturday 9:00 - 16:00 PM. Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഭഗവത് ഗീതയും ഇതര ഭാരതീയ ദര്‍ശനങ്ങളും പഠിക്കുവാനും പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ടു രൂപീകൃതമായ സംഗീതിക യുകെ ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്.വഴിതെറ്റിപ്പോകുന്ന ഇന്നത്തെ യുവത്വത്തെ യോഗയും പ്രാണായാമവും ജീവനകലയും പഠിപ്പി ക്കുവാനുള്ള യത്നത്തിന് തുടക്കമിടുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആയതിനുവേണ്ടിയുള്ള ശില്പശാലക്കു എട്ടാമത് വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. ടോണ്ടനില്‍ നടന്ന എട്ടാമത് വാര്‍ഷിക പൊതുയോഗം സംഗീതികയുടെ പുതിയ പ്രസിഡന്റായി രാജേഷ് രാജഗോപാല്‍ കുറുപ്പിനെ ഐക്യകണ്ഠെന തെരഞ്ഞെടുത്തു .ദ്വിദീഷ് ടി പിള്ള രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റായി രാജേഷ് കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.ഗുരുവായൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ കളരിക്കല്‍ പരേതനായ രാജഗോപാല്‍ കുറുപ്പിന്റെയും ഓമന രാജഗോപാലിന്റെയും മകനാണ്.ഭാര്യ ഐശ്വര്യ രാജേഷിനോടും രണ്ടുമക്കളോടുമൊപ്പം സോമേര്‍സെറ്റ് ലെ ടോണ്ടണിലാണ് താമസം. ഒരുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ഇപ്പോഴത്തെ ഭരണ സമിതിക്കു ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്.ജനറല്‍ സെക്രട്ടറിയായി ലിജിന്‍ തമ്പി (ബ്രിഡ്ജ് വാട്ടര്‍ )യും വൈസ് പ്രെസിഡന്റ്മാരായി പ്രദീപ് ബാലകൃഷ്ണ പിള്ള ,നീതു ബിനു എന്നിവരും ട്രെഷറര്‍ ആയി സിമോദ് ശശിയും റീജിയണല്‍ സെക്രട്ടറിമാരായി ശ്യാമളാ സതീശന്‍ (ബ്രിസ്റ്റോള്‍ )രാജേഷ് നായര്‍(എക്സിറ്റര്‍ )വിഷ്ണു ബാലചന്ദ്രന്‍ (ടോണ്ടന്‍ )എന്നിവരും തുടരും ..ലക്ഷ്മിശ്രീദേവിപിള്ള ,സ്വാതി ഹരിദാസ് ,സുധീഷ് പിള്ള ഉള്‍പ്പെടെ 8 നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ  15 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സാമൂഹ്യ സേവനരംഗത്തും ഭാരതീയ ദര്ശന പഠന പാരമ്പര്യത്തിലും പ്രവര്‍ത്തന പരിചയമുള്ള രാജേഷ് കുറുപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നു സംഗീതിക ഫൗണ്ടര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ പറഞ്ഞു . ഇന്നലെ നടന്ന മഹാശിവരാത്രി ദിനത്തില്‍ പുതിയ ഭാവനപദ്ധതികള്‍ക്ക് തുടക്കമായി.  വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയും ശിവസ്തോത്രമാലികയും ഭജനയും  തുടര്‍ന്ന് പഞ്ചാക്ഷരീമന്ത്ര പ്രാണായാമവും രാത്രി ഏറെ വൈകി അവസാനിച്ചത്. വിശദവിവരങ്ങള്‍ക്ക് - Ph -07414608807, +44 7466 292026, +44 7442 021073

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

Other News in this category

  • ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതി, ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ട്
  • ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ഗസ്സയിലെ ഇടവക വികാരിയുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചു
  • കൊവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി, വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളളതാണ് ഈ പുതിയ വകഭേദം
  • ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, അണുബാധ കുറഞ്ഞു, സഹപ്രവര്‍ത്തകരുമായി സംസാരിച്ചു
  • കടുത്ത നിമോണിയ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണമായി തുടരുന്നു, നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍
  • സുരക്ഷാ പ്രശ്നം; ചൈനയുടെ ഡീപ്സീക്ക് എഐ ഡൗണ്‍ലോഡ് നിരോധിച്ച് ദക്ഷിണ കൊറിയ, ദശലക്ഷക്കണക്കിന് ആളുകള്‍ ആണ് ഈ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്
  • ഊന്നുവടിയുടെ മുകള്‍ഭാഗം ഇളകിമാറി വീഴാന്‍ പോയ മാര്‍പാപ്പയെ വീഴാതെ രക്ഷപ്പെടുത്തിയത് ഒപ്പമുള്ളവര്‍, ഒപ്പമുള്ളവരുടെ സഹായത്തോടെ മാര്‍പാപ്പ വേദിയിലേക്ക്
  • ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; നാളെ മുതല്‍ പ്രാബല്യത്തില്‍ വരും, 33 പേരാണ് ആദ്യ പട്ടികയിലുള്ളത്
  • 35 വര്‍ഷത്തിനിടെ ജര്‍മനിയില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയ ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
  • ജപ്പാനില്‍ വന്‍ ഭൂകമ്പം, ഭൂചലനത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി, റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
  • Most Read

    British Pathram Recommends