18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : എട്ടുവയസ്സുള്ള കുട്ടികൾ വരെ സ്ലഷി ഐസ് പാനീയങ്ങൾ കഴിക്കരുതെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ, കഴിക്കുന്നവരെ കാത്തിരിക്കുന്നത് മാരക ആരോഗ്യപ്രശ്നങ്ങൾ! >>> ഗാർഹിക പീഡനത്തിനെതിരെ തെരുവിൽ നൃത്തം ചവിട്ടി ഓസ്ട്രേലിയയിലെ മലയാളി വനിതകൾ; പ്രവാസി മലയാളി സ്ത്രീകളിൽ അവബോധമുണർത്തുകയും അതിജീവിതരെ സംരക്ഷിക്കുകയും ലക്‌ഷ്യമെന്ന് സംഘാടകരായ ‘ ചങ്ങായിമാർ’ >>> വേസ്റ്റ് ബിൻ തൊഴിലാളികളുടെ പണിമുടക്ക്… നിറഞ്ഞുകവിഞ്ഞ് ബർമിംഗ്ഹാം റോഡുകളിലെ വീലി ബിന്നുകൾ, തെരുവുകളിൽ എലികൾ പെരുകുന്നു.. ചീഞ്ഞുനാറ്റവും! കണ്ണുതുറക്കാതെ കൗൺസിൽ അധികൃതർ >>> എയിഡ്‌സ് രോഗവും വൈദ്യശാസ്ത്രത്തിന്റെ പിടിയിൽ ഒതുങ്ങുന്നു.. വർഷത്തിലൊരു കുത്തിവയ്പ്പ് എടുത്താൽ, എച്ചഐവിയെ പ്രതിരോധിക്കുന്ന മരുന്ന് ആദ്യ സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കി >>> 2008 മുതൽ അഡ്‌മിൻ എറർ… വിവിധ കാൻസറുകൾ അടക്കം പതിവ് സ്ക്രീനിങ് നടത്തേണ്ടിയിരുന്ന അയ്യായിരത്തിലേറെ രോഗികൾക്ക് യഥാസമയം അറിയിപ്പുകൾ ലഭിച്ചില്ല, പരാതിപ്പെട്ടാൽ പുതിയ പരിശോധനാ അനുമതി നൽകുമെന്ന് വിശദീകരണം >>>
Home >> NEWS
മലയാളികളുടെ മരണഭൂമിയായി യുകെ..! ചായകുടിക്കാൻ പോലും കഴിയാതെ കുഴഞ്ഞുവീണു, ലീഡ്‌സിലെ അനീഷിന്റെ മരണത്തിൽ നടുക്കംമാറാതെ യുകെ മലയാളി സമൂഹം; ഡബ്ലിനിൽ മകനെ കാണാനെത്തിയ പിതാവും യാത്രയായി!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-03-07

 

 

ഒന്നിനുപിന്നാലെ ഒന്നായെത്തുന്ന അകാല മരണവർത്തകൾക്കു മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുകെ മലയാളികൾ. ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും അകാലത്തിലുള്ള അപ്രതീക്ഷിത വിടവാങ്ങലിൽ, കണ്ണീരൊഴിയാത്ത പ്രവാസി സമൂഹമായി യുകെ മലയാളികൾ മാറുന്നു.


2025 പിറന്നശേഷം മാത്രം വിടപറഞ്ഞവരുടെ എണ്ണം വിരലുകൾകൊണ്ട്  എണ്ണിത്തീർക്കാൻ കഴിയാത്തതാണ്. ഭാര്യ ചായയെടുക്കാൻ പോയ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ലീഡ്‌സിലെ ലീഡ്‌സിലെ തീർത്തും ആരോഗ്യവാനായ യുവാവ് അനീഷ് ഹരിദാസ് കുഴഞ്ഞുവീണ് മരിച്ചത്.


കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കല്‍ ഹരിദാസിനു വെറും 32 വയസ്സുമാത്രമാണ് പ്രായം. അപ്രതീക്ഷിതമായ കടന്നുവന്ന ഹൃദയാഘാതം മൂലമാണ് മരണമെന്ന പ്രാഥമിക വിവരമാണ് പാരാമെഡിക്കൽസും നൽകുന്നത്.


ഒന്നരവര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അനീഷ്, പക്ഷേ, ലീഡ്സില്‍ താമസമാക്കിയിട്ട് 6  മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ്, ഏറെ പ്രതീക്ഷകളുമായി യുകെ ജീവിതം സ്വപ്നംകണ്ട അനീഷിന്റെ മടക്കം. 


അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ്. പതിവുപോലെ ചായ എടുത്തുകൊണ്ടുവരാൻ ഭാര്യ ദിവ്യയോട് ആവശ്യപ്പെട്ടു. നഴ്‌സായ ദിവ്യ ചായയുമായി എത്തുംമുമ്പേ അനീഷ് ഇരുന്നിരുന്ന കസേരയിൽത്തന്നെ കുഴഞ്ഞുവീണിരുന്നു!


ദിവ്യതന്നെ പ്രാഥമിക ശുശ്രുഷകൾ നൽകാൻ ശ്രമിച്ചു. കരച്ചിൽ കേട്ട് അയൽക്കാരും  എത്തിയിരുന്നു. അധികം വൈകുംമുമ്പുതന്നെ പാരാമെഡിക്കൽസും എത്തി. എന്നാൽ അതിനുമുമ്പുതന്നെ പ്രിയപ്പെട്ടവന്റെ ആത്മാവ് ഈ ലോകത്തുനിന്നും വിടവാങ്ങിയിരുന്നു.


തുടർച്ചയായ അകാല മരണങ്ങളിൽ മനസ്സ് മരവിച്ചെങ്കിലും അനീഷിന്റെ മരണവാര്‍ത്ത നടുക്കത്തോടെയാണ്  യുകെ മലയാളി സമൂഹം  ശ്രവിച്ചത്..


യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്  കുടുംബം. ഇതുസംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.


നേരത്തെ ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ, ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറ്റിയത്. ദിവ്യയുടെ ഡിപെൻഡന്റ് വിസയിലാണ് പിന്നീട് അനീഷും കുട്ടികളും യുകെയിലേക്ക് വന്നത്,


ലീഡ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍, ഈ വിഷമഘട്ടത്തിൽ  അനീഷിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.


തോമസ് മൈക്കിള്‍, 74, ഡബ്ലിൻ  


മകനെയും കുടുംബത്തെയും അയർലണ്ടിൽ സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശിയായ പിതാവാണ് ഡബ്ലിനില്‍ വിടപറഞ്ഞത്.


കഴിഞ്ഞദിവസം രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം.  അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍, 74, ആണ് അപ്രതീക്ഷിതമായി യാത്രപറഞ്ഞത്.


മകന്‍ സിജോ തോമസിന്റെ സ്റ്റെപ്സൈഡിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു വേർപാട്.


കുറച്ചുനാളുകളേ  യുകെയിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരോടും പെട്ടെന്ന് ഇടപഴകിയിരുന്ന  തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


ഭാര്യ: ലില്ലി തോമസ് കഞ്ഞിക്കുഴി ചെറുതാനിക്കല്‍ കുടുംബാംഗമാണ്. മകള്‍: ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കള്‍: മെറീന തോമസ് (മാര്‍ലെ നഴ്സിങ് ഹോം/ബ്ലാക്ക്റോക്ക് ക്ലിനിക്), ബിജു റാഫേല്‍ (ദുബായ്). 


ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നു.


More Latest News

ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' നാളെ നടക്കും, മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ഫാ. ജോസഫ് മുക്കാട്ട്

റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കല്‍, കടുത്തുരുത്തി SVD പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്. നാളെ രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍  വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും  ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്. വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍- 07848 808550 മാത്തച്ചന്‍ വിളങ്ങാടന്‍- 07915 602258 March1st  Saturday 9:00 - 16:00 PM. Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.

രാജേഷ് രാജഗോപാലിന്റെ നേതൃത്വത്തില്‍ സംഗീതിക യുകെക്ക് പുതിയ ഭരണസമിതി, മഹാശിവരാത്രി ദിനത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം

ഭഗവത് ഗീതയും ഇതര ഭാരതീയ ദര്‍ശനങ്ങളും പഠിക്കുവാനും പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ടു രൂപീകൃതമായ സംഗീതിക യുകെ ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്.വഴിതെറ്റിപ്പോകുന്ന ഇന്നത്തെ യുവത്വത്തെ യോഗയും പ്രാണായാമവും ജീവനകലയും പഠിപ്പി ക്കുവാനുള്ള യത്നത്തിന് തുടക്കമിടുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആയതിനുവേണ്ടിയുള്ള ശില്പശാലക്കു എട്ടാമത് വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. ടോണ്ടനില്‍ നടന്ന എട്ടാമത് വാര്‍ഷിക പൊതുയോഗം സംഗീതികയുടെ പുതിയ പ്രസിഡന്റായി രാജേഷ് രാജഗോപാല്‍ കുറുപ്പിനെ ഐക്യകണ്ഠെന തെരഞ്ഞെടുത്തു .ദ്വിദീഷ് ടി പിള്ള രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റായി രാജേഷ് കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.ഗുരുവായൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ കളരിക്കല്‍ പരേതനായ രാജഗോപാല്‍ കുറുപ്പിന്റെയും ഓമന രാജഗോപാലിന്റെയും മകനാണ്.ഭാര്യ ഐശ്വര്യ രാജേഷിനോടും രണ്ടുമക്കളോടുമൊപ്പം സോമേര്‍സെറ്റ് ലെ ടോണ്ടണിലാണ് താമസം. ഒരുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ഇപ്പോഴത്തെ ഭരണ സമിതിക്കു ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്.ജനറല്‍ സെക്രട്ടറിയായി ലിജിന്‍ തമ്പി (ബ്രിഡ്ജ് വാട്ടര്‍ )യും വൈസ് പ്രെസിഡന്റ്മാരായി പ്രദീപ് ബാലകൃഷ്ണ പിള്ള ,നീതു ബിനു എന്നിവരും ട്രെഷറര്‍ ആയി സിമോദ് ശശിയും റീജിയണല്‍ സെക്രട്ടറിമാരായി ശ്യാമളാ സതീശന്‍ (ബ്രിസ്റ്റോള്‍ )രാജേഷ് നായര്‍(എക്സിറ്റര്‍ )വിഷ്ണു ബാലചന്ദ്രന്‍ (ടോണ്ടന്‍ )എന്നിവരും തുടരും ..ലക്ഷ്മിശ്രീദേവിപിള്ള ,സ്വാതി ഹരിദാസ് ,സുധീഷ് പിള്ള ഉള്‍പ്പെടെ 8 നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ  15 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സാമൂഹ്യ സേവനരംഗത്തും ഭാരതീയ ദര്ശന പഠന പാരമ്പര്യത്തിലും പ്രവര്‍ത്തന പരിചയമുള്ള രാജേഷ് കുറുപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നു സംഗീതിക ഫൗണ്ടര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ പറഞ്ഞു . ഇന്നലെ നടന്ന മഹാശിവരാത്രി ദിനത്തില്‍ പുതിയ ഭാവനപദ്ധതികള്‍ക്ക് തുടക്കമായി.  വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയും ശിവസ്തോത്രമാലികയും ഭജനയും  തുടര്‍ന്ന് പഞ്ചാക്ഷരീമന്ത്ര പ്രാണായാമവും രാത്രി ഏറെ വൈകി അവസാനിച്ചത്. വിശദവിവരങ്ങള്‍ക്ക് - Ph -07414608807, +44 7466 292026, +44 7442 021073

ഇതാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന സ്‌കൂള്‍, ആഡംബരത്തിന്റെ കാര്യത്തിലും വിധ്യപകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും ഒട്ടും കുറവില്ലാത്ത സ്‌കൂള്‍

ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് ഇനി അദാനി ഗ്രൂപ്പിന്റേത്; ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുമതി ലഭിച്ചു

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ്. പാപ്പരത്ത നടപടി നേരിടുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങള്‍ ഈ പ്ലാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാവൂ. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ ആദ്യം കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിലെ 895.85 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. നവംബര്‍ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ അദാനി പവറിന് 660 രൂപവരെ ഉയരാന്‍ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാര്‍ഷിക വളര്‍ച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയര്‍ന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ലാഭം 3,298 കോടി രൂപയായിരുന്നു.

Other News in this category

  • 2008 മുതൽ അഡ്‌മിൻ എറർ… വിവിധ കാൻസറുകൾ അടക്കം പതിവ് സ്ക്രീനിങ് നടത്തേണ്ടിയിരുന്ന അയ്യായിരത്തിലേറെ രോഗികൾക്ക് യഥാസമയം അറിയിപ്പുകൾ ലഭിച്ചില്ല, പരാതിപ്പെട്ടാൽ പുതിയ പരിശോധനാ അനുമതി നൽകുമെന്ന് വിശദീകരണം
  • കബഡി.. കബഡി.. ആതിര ശ്വാസംവിട്ടാൽ ഇംഗ്ലീഷ് ടീം ഔട്ടാകും! ക്യാപ്റ്റൻ ആതിര സുനിൽ അടക്കം ഇംഗ്ലണ്ടിന്റെ ലോകക്കപ്പ് ടീമിൽ നാല് മലയാളി വനിതകൾ, പുരുഷ ടീമിലും രണ്ട് മലയാളികൾ; 17 മുതൽ ഇംഗ്ലണ്ടിൽ കബഡി ലോകക്കപ്പ് പോരാട്ടങ്ങൾ തുടങ്ങും
  • രണ്ടുവർഷം കൂടി കാത്തിരിക്കൂ.. ലാബിൽ വളർത്തിയ ഇറച്ചിയും പാലും പഞ്ചസാരയുമെല്ലാം ബ്രിട്ടനിലെ തീന്മേശയിലും എത്തും; അംഗീകാരം നൽകാൻ ധൃതിപിടിച്ച നടപടികൾ, ആരോഗ്യത്തിന് ഹാനികരമെന്ന് വിമർശകർ
  • 110 ന്റെ കടമ്പയും കടന്ന് പൗണ്ടിന്റെ റെക്കോർഡ് കുതിപ്പ്…! ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു! നാട്ടിൽ നിക്ഷേപങ്ങൾ നടത്താൻ മടിച്ച് യുകെ മലയാളികൾ, ഡോളറിലും യൂറോയിലുമുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചു; വരും മാസങ്ങളിലും പൗണ്ട് മൂല്യം ഉയരുമെന്ന് നിഗമനം
  • ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി, 1.6 മില്യൺ പൗണ്ടിന് കന്യകാത്വം വിറ്റു! വാങ്ങിയത് ഹോളിവുഡ് നടൻ, സെക്‌സിനുമുമ്പ് പരിശോധന! എസ്‌കോർട്ട് സൈറ്റുകളിൽ നിരവധി കന്യകാത്വങ്ങൾ വില്പനയ്ക്ക്!
  • ബിഗ്‌ബെന്നിൽ നാടകീയ സംഭവങ്ങൾ… മുകളിൽ കയറിയ ആക്രമി പാലസ്തീൻ കൊടിനാട്ടി! 16 മണിക്കൂറിനുശേഷം അനുനയിപ്പിച്ച് താഴെയിറക്കി അറസ്‌റ്റ്
  • വെയിൽസിലെ മോട്ടോർ വേകളിൽ കുറച്ച വേഗത കൂട്ടുന്നു! കാർഡിഫിലെ നാല് പ്രധാന റോഡുകളിലെ വേഗത പരിധി മണിക്കൂറിൽ 20 മൈലിൽ നിന്ന് 30 മൈലായി വർദ്ധിപ്പിക്കും; ജനരോഷത്തെത്തുടർന്ന് നടപടി
  • മൂക്കിലൂടെയും വായിലൂടെയും രക്തം വമിക്കും..! യുകെയിൽ ഭീതിപരത്തി ലാസ്സ പനി വ്യാപന മുന്നറിയിപ്പ്; വൈറസ്സ് ബാധിച്ചയാൾ നൈജീരിയയിലേക്ക് മടങ്ങി; ആശങ്ക വേണ്ടെന്ന് യുകെഎച്ച്എസ്എ, മെസ്സേജ് കിട്ടുന്നവർ ഉടൻ ബന്ധപ്പെടണം
  • പിടിച്ചുനിൽക്കാൻ മാർഗ്ഗമില്ല… ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയൽ മെയിൽ കൂട്ടുന്നു; സാധാരണ ജനങ്ങളോടുള്ള അനീതിയെന്ന് ഉപഭോക്തൃ സംഘടനകൾ
  • ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർക്കു നേരെനടന്ന ആക്രമണം, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ, സംഭവത്തെ അപലപിച്ച് യുകെയും; നടപടികൾ പതിവുപോലെ തണുപ്പനാകും!
  • Most Read

    British Pathram Recommends