18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പ്രശസ്‌ത ഗായിക സാറാ ഹാർഡിംഗിന്റെ പേരിൽ ആരംഭിച്ച സ്തനാർബുദ പരിശോധനകളിൽ, 80 ഓളം യുവതികളിൽ രോഗം കണ്ടെത്തി രക്ഷിച്ചു! നേരത്തെയുള്ള ചികിത്സയ്ക്കായി യഥാസമയം സ്ക്രീനിങ് പരിശോധനകൾ നടത്തണം >>> മഞ്ഞും മഴയും വീണ്ടും വഴിമാറുന്നു.. വ്യാഴം മുതൽ സ്പ്രിങ് സീസണിന്റെ ജ്യോതിശാസ്ത്ര തുടക്കം, പകൽ താപനില 18 സെ. വരെ ഉയർന്നേക്കാം; വരാനിരിക്കുന്നത് ചൂടുപിടിച്ച ദിനരാത്രങ്ങളും അപ്രതീക്ഷിത മഴമേഘങ്ങളും >>> ബ്രിട്ടനിലെ നിർധന കുടുംബത്തിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്തും പിന്നിലാകുന്നു, നല്ല സ്കൂളുകൾ നഷ്ടപ്പെടുന്നു, സമപ്രായക്കാരേക്കാൾ 19 മാസംവരെ പിന്നിൽ! സ്കൂളുകളിൽ ഫോൺ നിരോധനം നടപ്പിലാക്കണമെന്ന് ടോറികൾ >>> അമേരിക്കയിലെ ചുഴലിക്കാറ്റ്: മരണം 34 ആയുയർന്നു; പൊടിക്കാറ്റിൽ വാഹനങ്ങളുടെ കൂട്ടയിടി, നിരവധി വീടുകളും വാഹനങ്ങളും തകർന്നു >>> സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും >>>
Home >> HOT NEWS
യുദ്ധ ഭീഷണിക്കിടയിലും റഷ്യയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്! യുകെ, യുഎസ്, ഓസ്‌ട്രേലിയ പ്രിയം കുറയുന്നു; ഫ്രാൻസും ജർമനിയും ഓസ്ട്രിയയും ഇഷ്ട യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-03-16

 

 

റഷ്യ യുദ്ധത്തിലാണ്.  എന്നാൽ യുക്രൈൻ യുദ്ധമൊന്നും പരിഗണിക്കാതെ, യുക്രൈനിൽ നേരത്തേ  പഠിച്ചിരുന്ന ഇന്ത്യൻ  വിദ്യാർഥികൾ പോലും ഇപ്പോൾ റഷ്യയിലേക്ക് പഠനത്തിനായി പോകുന്നു.


ജോലി ലഭിക്കില്ല യൂറോപ്പിലേക്ക് കുടിയറാൻ കഴിയില്ല എന്നീ കാരണങ്ങളായി റഷ്യൻ പഠനം സമീപകാലത്ത് അത്ര ആകർഷകം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. പഠനത്തിലെ ചിലവ് കുറവാണ് റഷ്യയെ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഡിമാൻഡുള്ള വിദേശ പഠനകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.


അതേസമയം വിദ്യാർത്ഥികൾ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നു, യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ  ഇപ്പോൾ അവരുടെ വരവ് കുത്തനെ കുറയുന്നു,. വിദേശത്തേക്ക് പോകുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 2024 ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 15% കുറഞ്ഞുവെന്ന് ഇന്ത്യൻ സർക്കാർ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.


 ഇന്ത്യയുമായി നയതന്ത്ര തലത്തിൽ ഏറ്റുമുട്ടൽ നടക്കുന്ന കാനഡയിലും ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.  അങ്ങോട്ടേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 41% കുറവുണ്ടായി,  


കഴിഞ്ഞവർഷം എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണക്കുറവ് യുകെയിൽ 27.7% ഉം യുഎസിൽ 13% ഉം. ആയി കുറഞ്ഞു. അതേസമയം, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളോടുള്ള താൽപര്യം വർദ്ധിച്ചു.


"ഇന്ത്യൻ വിദ്യാർത്ഥി കുടിയേറ്റ രീതികൾ മാറിക്കൊണ്ടിരിക്കുന്നു, ഇത് വെറുമൊരു പോരായ്മയല്ല. വിസ നയങ്ങൾ, താങ്ങാനാവുന്ന ചിലവ്, പഠനാനന്തര ജോലി അവസരങ്ങൾ എന്നിവയിലെ ആഴത്തിലുള്ള ആഗോള മാറ്റങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു," പ്രമുഖ പഠന വിസ ഏജൻറ്മാർ പറയുന്നു.


യുണൈറ്റഡ് സ്റ്റേറ്റ്സ്: പഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2023-ൽ 2,34,473 ആയിരുന്നത് 2024-ൽ 2,04,058 ആയി കുറഞ്ഞു, 12.9%. ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതിൽ പങ്കു വഹിച്ചിരിക്കാം.  


യുണൈറ്റഡ് കിംഗ്ഡം: 2023-ൽ പഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 1,36,921 ആയിരുന്നത് 2024-ൽ 98,890 ആയി കുറഞ്ഞു, 27.7% കുറവ്, കർശനമായ വിസ നിയമങ്ങളും പഠനാനന്തര തൊഴിൽ നയങ്ങളിലെ മാറ്റങ്ങളും കാരണമായി.


ഓസ്ട്രേലിയ: 2023-ൽ 78,093 ആയിരുന്നത് 2024-ൽ 68,572 ആയി കുറഞ്ഞു, 12% കുറവ്, ഉയർന്ന വിസ ഫീസ്, കർശനമായ പ്രവേശന ആവശ്യകതകൾ, ഭവന ചെലവ് താങ്ങാനാവുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.  


ചൈന: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2023-ൽ 7,279 ആയിരുന്നത് 2024-ൽ 4,978 ആയി കുറഞ്ഞു.  

 

പതിവുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള  ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞപ്പോൾ, റഷ്യ, ഫ്രാൻസ്, ജർമ്മനി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. 


യൂറോപ്പിൽ ജർമ്മനിയും ഫ്രാൻസും ഓസ്ട്രിയയും ബെൽജിയവും ഒക്കെയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത്.


കർശന നിയമം മാറ്റങ്ങൾക്കൊപ്പം തന്നെ ട്യൂഷൻ ഫീസ് അടക്കമുള്ള പഠന ചിലവിന്റെ കുറവും ഈ രാജ്യങ്ങളെ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ കൂടുതൽ ആകർഷണീയമാക്കി മാറ്റുന്നു.


More Latest News

സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

    ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും. ഒമ്പത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഇവർക്കൊപ്പം തിരിച്ചെത്തുമെന്നതാണ് ദൌത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. സ്റ്റാർലൈനർ പേടകം ആളില്ലാതെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.  നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വത്തം നല്‍കുന്നത്. കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത വ്യാജമാണെന്ന് പിആർ.ഒ മാധ്യമങ്ങളെ അറിയിച്ചു. 73 കാരനായ മമ്മൂട്ടി അർബുദ രോഗത്തിന് ചികിത്സയിലാണെന്നും അതാണ് ഷൂട്ടിങ്ങുകളിൽ പങ്കെടുക്കാത്തതെന്നും വ്യാജവാർത്തകൾ പതിവായി പടച്ചുവിടുന്ന ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. നടന് അർബുദം ബാധിച്ചെന്ന് വ്യാപകമായി സോഷ്യൽ മീഡിയയിലും  പ്രചരിച്ചിരുന്നു. തുടർന്നാണ് മമ്മൂട്ടിയുടെ ടീം വാർത്തകൾ തള്ളി രം​ഗത്തെത്തിയത്. പ്രചരിക്കുന്ന വാ​ർത്തകളെല്ലാം വ്യാജമാണെന്നും താരം റംസാൻ നോമ്പിലാണെന്നും അദേഹത്തിന്റെ ടീം വ്യക്തമാക്കി. “റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദേഹം അവധിയിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും അദ്ദേഹം അവധിയെടുത്തത്.  മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദേഹം തിരികെയെത്തും” നടന്റെ പിആർഒ മാധ്യമങ്ങളെ അറിയിച്ചു. ഉടനെ തിയേറ്ററിലെത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ബാബു ആന്റണി, ഐശ്വര്യ മേനോൻ, നീത പിള്ള, ഗായത്രി അയ്യർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

ബെറി സെന്റ് എഡ്‌മെന്റ് ബാഡ്മിന്റണ്‍ മലയാളി ക്ലബ് മാര്‍ച്ച് 2 ാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച ബാഡ്‌മെന്റണ്‍ ടുര്‍ണമെന്റില്‍ ജേതാക്കളായി സുഖീദ്, ആദിത്യന്‍ സഖ്യം ഒന്നാം സമ്മാനം കരസ്ഥമാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫ്‌ലോയിഡ്, ജിതു സഖ്യം മികച്ചപ്രകടനം കാഴ്ച വെച്ച് കനത്ത വെല്ലുവിളി ഉയര്‍ത്തി റണ്ണേഴ്‌സ് അപ്പായി രണ്ടാം സ്ഥാനവും നേടി. സഫോള്‍ക്ക് കൗണ്ടിയില്‍ നിന്നുള്ള 16 ടീമുകളാണ് ആദ്യറൗണ്ടുമുതല്‍ മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ കൃത്യം പത്തുമണിയോടു ക്ലബ് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്ത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കോര്‍ട്ടുകളിലായി വാശിയേറിയ മത്സരമാണ് നടന്നത്. സാക്ഷികളായി നിരവധി ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളികളും ഒത്തുകൂടി. വിജയികളെ ക്ലബ് നടത്തുന്ന ആഘോഷപരിപാടിയില്‍ ആദരിക്കുമെന്ന് ബാഡ്മിന്റണ്‍ ക്ലബ് സെക്രട്ടറി ഡോ ബോബി സെബാസ്റ്റ്യന്‍ അറിയിച്ചു. വൈകുന്നേരം മൂന്നൂ മണിയോടുകൂടി  മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമാപന ചടങ്ങില്‍ടൂര്‍ണമെന്റില്‍ സഹകരിച്ച എല്ലാ ടീം അംഗങ്ങള്‍ക്കൂം ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രോട്ടക്ടറിനൂം സഘാടകര്‍ നന്ദി അറിയിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ടോമി ജോസഫ്, സുഖീദ് പാപ്പച്ചന്‍, റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തിയത്.

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

  ബ്രിട്ടന്റെ അധീനതയിലുള്ള  ഐൽ ഓഫ് മാനിലെ നഴ്‌സുമാർ സമരത്തിലേക്ക് നീങ്ങുന്നു. നിരവധി മലയാളി നഴ്സുമാരും ഈ ദ്വീപിൽ ജോലിചെയ്യുന്നുണ്ട്.    ഉൽപ്പന്നങ്ങൾ എല്ലാം മെയിൻ ലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാൽ ഈ ഐലൻഡിലെ ജീവിത ചെലവ് വളരെ ഉയർന്നതാണ്.  അതേസമയം നേഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം, യുകെയിലെ  മറ്റ് അംഗരാജ്യങ്ങളുമായി കണക്കാക്കുമ്പോൾ കുറവുമാണ്.    ഇതേത്തുടർന്നാണ് ഐൽ ഓഫ് മാനിലെ നഴ്‌സുമാർ സമരപ്രഖ്യാപനം നടത്തിയത്. അതോടെ ഇവിടുത്തെ ആരോഗ്യരംഗം നിയന്ത്രിക്കുന്ന മാങ്ക്സ് കെയർ, പുതിയ ശമ്പള വാഗ്ദാനം നൽകി.   എന്നാൽ ഇത് തീരെ കുറവാണെന്ന് നഴ്സുമാർ പറയുന്നു.  അസോസിയേഷൻ ആർസിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഓഫർ നിരാകരിച്ചാണ് ഇൻഡസ്ട്രിയൽ ആക്ഷനുള്ള വോട്ടിംഗ് നടത്തിയത്.  ഭൂരിഭാഗം നഴ്സുമാരും അതിനെ പിന്തുണച്ചു.    ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ നടന്ന ഒരു ബാലറ്റിൽ ആരോഗ്യ ദാതാവ് ജോലി ചെയ്യുന്ന റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർ‌സി‌എൻ) അംഗങ്ങൾ പങ്കെടുത്തു. മാങ്ക്സ് കെയറിന്റെ ഏറ്റവും പുതിയ ശമ്പള വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന് ഐൽ ഓഫ് മാനിലെ നഴ്‌സുമാർ പണിമുടക്കാൻ വോട്ട് ചെയ്തു.   നവംബറിൽ, 2024 ഏപ്രിലിൽ പ്രഖ്യാപിച്ച 4% ശമ്പള വർദ്ധനവ് എന്ന മാങ്ക്സ് കെയറിന്റെ ഏറ്റവും പുതിയ ഓഫറാണ്  ജീവനക്കാർ നിരസിച്ചത്.   സമീപ വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് ആർ‌സി‌എൻ ഈ വിഷയത്തിൽ അംഗങ്ങളെ വോട്ടെടുപ്പിൽ ഉൾപ്പെടുത്തുന്നത്, 2023 ൽ നഴ്‌സുമാർ നടത്തിയ രണ്ട് റൗണ്ട് പണിമുടക്കിന് ശേഷമാണ് ഇത്.   ഏറ്റവും പുതിയ സർവേയിൽ 70% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. പണിമുടക്ക് തീയതിയും സ്വഭാവവും മറ്റും യൂണിയൻ നേതാക്കൾ പിന്നീട് തീരുമാനിക്കും.  

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക

  2012 ലാണ് കാമറോൺ സർക്കാർ എൻഎച്ച്എസ് പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന ഭരണ നിർവ്വഹണ വിഭാഗത്തെ കൂടി രൂപീകരിച്ചത്.    എന്നാൽ ഇവരുടെ പ്രവർത്തനം തന്നെയാണ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് വിഭാഗവും നടത്തിവരുന്നത്. അതിനാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് വെറുമൊരു അധിക ചിലവാണെന്നും അത് നിർത്തലാക്കിയാൽ ഇരട്ട ചിലവ് നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് ലേബർ സർക്കാരിൻറെ വിലയിരുത്തൽ.    എൻഎച്ച്എസ്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുമ്പോൾ ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്നായിരുന്നു ലേബർ സർക്കാരിൻറെ പ്രാഥമിക  കണക്കുകൂട്ടൽ. എന്നാൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം അതിൻറെ രണ്ട് ഇരട്ടി വരുമെന്നാണ് പുതിയ വിശകലനങ്ങൾ തെളിയിക്കുന്നത്.   എൻഎച്ച്എസ് ഇംഗ്ലണ്ടിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന ധാരാളം മലയാളികളും ഇപ്പോൾ ആശങ്കയിലാണ്. എച്ച് ആർ,  അക്കൗണ്ട്സ്,  പിആർ, മാനേജ്‌മെന്റ് എന്നീ തസ്തികകളിൽ ജോലിചെയ്യുന്നവരിൽ നല്ലൊരുവിഭാഗത്തിന് തൊഴിൽ നഷ്‌ടം  സംഭവിക്കാം.   എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ നിർത്തലാക്കലും മറ്റിടങ്ങളിലെ അഭൂതപൂർവമായ ചെലവ് ചുരുക്കലും മൂലമുണ്ടായ ജീവനക്കാരുടെ നഷ്ടപ്പെടുന്ന തസ്തികകളുടെ എണ്ണം പ്രതീക്ഷിക്കുന്ന 10,000 ൽ നിന്ന് 20,000 നും 30,000 നും ഇടയിൽ ഉയരുമെന്ന് കണക്കുകൂട്ടപ്പെടുന്നു.   ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിന്റെ 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ‌സി‌ബി) ജോലിചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെയും, എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും (ഡി‌എച്ച്‌എസ്‌സി) ജോലി ചെയ്യുന്ന 10,000 പേരുടെയും റോളുകൾ വെട്ടിക്കുറയ്ക്കപ്പെടും.  എൻ‌എച്ച്‌എസ് ട്രസ്റ്റുകളുടെ ഗ്രൂപ്പിംഗുകൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രാദേശിക ആരോഗ്യ സേവന സ്ഥാപനങ്ങളായ ഐ‌സി‌ബികൾ, അവയ്ക്കിടയിൽ 25,000 പേരെ നിയമിക്കുന്നു. അവർക്കും തൊഴിൽ നഷ്‌ടം സംഭവിക്കാം.   എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായ സർ ജിം മാക്കി, വർഷാവസാനത്തോടെ ഐസിബികളുടെ പ്രവർത്തനച്ചെലവ് 50% കുറയ്ക്കാൻ നിർദ്ദേശിച്ചു. "ഐസിബികൾ 25,000 പേരെ നിയമിക്കുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, അവരിൽ പകുതിയും പോകുമെന്നാണ് അർത്ഥമാക്കുന്നത്," എൻഎച്ച്എസ്സിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് 12,500 തസ്തികകൾ നഷ്ടപ്പെടാൻ ഇടയാക്കും.   ഇതിനുപുറമെ, ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോട് എച്ച്ആർ, ധനകാര്യം, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ മാക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് കൂടി ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ആഭ്യന്തര വൃത്തങ്ങൾ പറയുന്നു.  

Other News in this category

  • പ്രശസ്‌ത ഗായിക സാറാ ഹാർഡിംഗിന്റെ പേരിൽ ആരംഭിച്ച സ്തനാർബുദ പരിശോധനകളിൽ, 80 ഓളം യുവതികളിൽ രോഗം കണ്ടെത്തി രക്ഷിച്ചു! നേരത്തെയുള്ള ചികിത്സയ്ക്കായി യഥാസമയം സ്ക്രീനിങ് പരിശോധനകൾ നടത്തണം
  • മഞ്ഞും മഴയും വീണ്ടും വഴിമാറുന്നു.. വ്യാഴം മുതൽ സ്പ്രിങ് സീസണിന്റെ ജ്യോതിശാസ്ത്ര തുടക്കം, പകൽ താപനില 18 സെ. വരെ ഉയർന്നേക്കാം; വരാനിരിക്കുന്നത് ചൂടുപിടിച്ച ദിനരാത്രങ്ങളും അപ്രതീക്ഷിത മഴമേഘങ്ങളും
  • യു.എസിൽ നിന്നും പുറത്താകുമോ ഹാരി രാജകുമാരൻ? മയക്കുമരുന്ന് ഉപയോഗം അടക്കമുള്ള രേഖകൾ കോടതി പുറത്തുവിടും; വിവാദ വിധിയുമായി വാഷിംഗ്‌ടൺ ജഡ്‌ജി
  • ഇബാദാൻ ഇംഗ്ലീഷ് ടെസ്റ്റിംഗ് സെന്ററിലെ തട്ടിപ്പ്: നൈജീരിയൻ നഴ്‌സുമാരെ കൂട്ടത്തോടെ യുകെയിൽ നിന്ന് നാടുകടത്തുന്നു; അപ്പീൽ ഫലം ഇതുവരെ വന്നിട്ടില്ല
  • വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്
  • ഉക്രെയ്‌ൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ, മൂന്നാം ലോക മഹായുദ്ധമെന്ന് ട്രമ്പ്! കാത്തിരിക്കുന്നത് ആണവായുധങ്ങളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള ഭയാനക യുദ്ധം!
  • എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
  • അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു.
  • സ്വിണ്ടനിലെ കുഞ്ഞുമാലാഖ ഐറിൻ മോൾക്ക് വേദനയോടെ അന്ത്യയാത്രാമൊഴിയേകി യുകെ മലയാളി സമൂഹം; വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ശുശ്രൂഷകളിൽ പങ്കുകൊണ്ടു
  • തെയിംസ് വാട്ടർ താൽക്കാലികമായി ദേശസാൽക്കരിക്കപ്പെട്ടാൽ, നികുതിദായകരും തെയിംസ് വാട്ടർ തൊഴിലാളികളുടെ പെൻഷൻ പദ്ധതികളും ഒരുപോലെ കഷ്ടപ്പെടുമെന്ന് ജല നിയന്ത്രണ ഏജൻസിയും തെയിംസിന്റെ പെൻഷൻ ട്രസ്റ്റികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
  • Most Read

    British Pathram Recommends