18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : 43 വർഷം ഇഷ്ടവിഭവം.. ഇപ്പോൾ ആർക്കും വേണ്ട.. ക്ലാസിക് ഐസ്ഡ് ബൺ നിർത്തലാക്കി പ്രമുഖ ബേക്കറി ബേൺസ് ദി ബ്രെഡ് >>> ഇംഗ്ലണ്ടിൽ മരുന്ന് ക്ഷാമം റെക്കോർഡ് ഉയരത്തിൽ! അത്യാവശ്യ മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം, സ്ട്രോക്ക്, കാൻസർ മരുന്നുകൾ ദൗർലഭ്യത്തിൽ >>> ഉഷ്‌ണതരംഗത്തിൽ കടലിലും നദിയിലും നീന്താനിറങ്ങി മുങ്ങിമരിച്ചത് പത്തോളം കൗമാരക്കാർ! അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 വിളിക്കാൻ നിർദ്ദേശം, ഇന്ന് ചൂടുകുറയും >>> ആറ് യുവാക്കളിൽ ഒരാൾക്കുവീതം ജോലിയില്ല.. വിദ്യാഭ്യാസമില്ല.. പരിശീലനവുമില്ല! യുകെയെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന വിമർശനവുമായി മുൻ മന്ത്രി >>> യോഗ ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു! ലിറ്റല്‍ഹാംപ്ടണിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയും വിടവാങ്ങി; യുകെ മലയാളികളെ വിട്ടൊഴിയാതെ അകാല മരണങ്ങൾ >>>
Home >> BUSINESS
യാത്രാപ്രേമികൾക്ക് സുവർണ്ണാവസരം; ആഭ്യന്തര-അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം വരെ വൻ വിലക്കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്; 50 ലക്ഷം സീറ്റുകളിൽ മെഗാ ഓഫറുമായി 'എക്സ്പ്രസ് സെയിൽ' ആരംഭിച്ചു

സ്വന്തം ലേഖകൻ

Story Dated: 2026-05-28

ആഭ്യന്തര- രാജ്യാന്തര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മേയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂ പാസ് അംഗങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടും എക്‌സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്‌ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്‍ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോ അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്‍, ഭക്ഷണം, ഇന്ത്യന്‍ ആതിഥ്യ മര്യാദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്‌സ്പ്രസ് വാലി ബാത് ഹെ ക്യാംപെയിന്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ക്യാംപെയിന്‍ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

More Latest News

യുകെയിലെ വിശ്വാസികൾക്ക് ചരിത്ര നിമിഷം; വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ പരുമല തിരുമേനിയുടെ വിശുദ്ധ നാമത്തിൽ പുതിയ ദേവാലയം; സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ജൂൺ 7 മുതൽ വിശ്വാസികൾക്കായി തുറന്നുനൽകും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്‌സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്‍ഗ്രിഗേഷന്‍ വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വേല്‍സിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും ഈ പുതിയ കോണ്‍ഗ്രിഗേഷനുണ്ട്. ഏകദേശം 85-ഓളം വരുന്ന ഓര്‍ത്തഡോക്‌സ് കുടുംബങ്ങളുടെ നീണ്ട കാലത്തെ പ്രാര്‍ത്ഥനാ സാക്ഷത്കാരമായിട്ടാണ് ഈ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പില്‍ഗ്രിമേജ് ചര്‍ച്ച് സ്വാന്‍സി ഇടവകയാണ് മാതൃ ഇടവക. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്‌നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. യു.കെയിലുള്ള എല്ലാ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും, ഇതര സഭകളിലുള്ള എല്ലാ സഭാവിശ്വാസികളെയും ജൂണ്‍ 7-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയ ഈ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ഇപ്‌സ്വിച്ച് കെസിഎ ഇനി വനിതാ കരുത്തിൽ മുന്നോട്ട്; സുജ സജി പ്രസിഡന്റായും ശോഭ സജി വൈസ് പ്രസിഡന്റായും അജ്ഞു മാർട്ടിൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരത്തിലേക്ക്

ഇപ്‌സ്വിച്ച്: ഇപ്‌സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്‌സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി (2026-27) രക്ഷാധികാരി: ഡോ.അനുപ് മാത്യു പ്രസിഡന്റ്: സുജ സജി വൈസ് പ്രസിഡന്റ്: ശോഭ സജി സെക്രട്ടറി: അഞ്ജു മാര്‍ട്ടിന്‍ ജോയിന്റ് സെക്രട്ടറി: സുബിന്‍ എബ്രഹാം ട്രഷറര്‍: ലിജോ ഈയോസ്വ് പിആര്‍ഒ: സജി സാമുവല്‍ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന്‍ ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്‍, സാജന്‍ ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്‌സി വര്‍ഗീസ്, ജിനു ജോര്‍ജ് പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ഭാര്യയെ 21 വെട്ടി കൊലപ്പെടുത്തിയ പ്രതിയുമായി അപൂർവ്വ സൗഹൃദം; പരോളിന് ഇറങ്ങുമ്പോൾ കാണാൻ വരും, ഒപ്പം ഇരുന്ന് ചായ കുടിക്കും; ജയിലിൽ ജോലി ചെയ്ത് കിട്ടിയ പണം എനിക്ക് തരും; സോഷ്യൽ മീഡിയയിൽ തരംഗമായി ശാന്തി മായാദേവിയുടെ വാക്കുകൾ

മലയാളിയ്ക്ക് ജോര്‍ജുകുട്ടിയുടെ വക്കീലാണ് ഇന്ന് ശാന്തി മായാദേവി. ദൃശ്യം 2വില്‍ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന വക്കീലായാണ് ശാന്തി മായാദേവി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് ദൃശ്യം 3 വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ശാന്തി വക്കീലാണ്. ജീവിതത്തില്‍ ജോര്‍ജുകുട്ടിയെപ്പോലുള്ളവരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ശാന്തി മായാദേവി പറയുന്നത്. ജോര്‍ജുകുട്ടിയേക്കാളും ബുദ്ധിയുള്ള പ്രതികളുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മായാദേവി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്: ജോര്‍ജുകുട്ടിയെ പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ സമാനമായത് ഉണ്ട്. പേര് പറയാന്‍ പറ്റില്ല. ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. വധശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അപ്പീല്‍ നല്‍കി ജീവപര്യന്തമാക്കി. അദ്ദേഹം ജയിലില്‍ കിടക്കുകയാണ്. നല്ല നടപ്പു കാരണം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ്. അദ്ദേഹം എല്ലാ പരോളിനും എന്നെ കാണാന്‍ വരും. അവിടെ ജോലി ചെയ്ത് ലഭിച്ചതെല്ലാം കൂട്ടി വച്ച് പതിനായിരം രൂപയുമായിട്ടാണ് വരിക. എന്റെ ഓഫീസിലെ എല്ലാവരും ഭാര്യയെ ക്രൂരമായി കൊന്ന ഒരാളായിട്ടാണ് കാണുന്നത്. പക്ഷെ എനിക്ക് അദ്ദേഹം അതല്ല. കാരണം അതിന് പിന്നിലൊരു കഥയുണ്ട്. ഒന്നിനേയും ന്യായീകരിക്കുകയല്ല. മുന്‍വിധി പാടില്ല. കഴിഞ്ഞ ദിവസം എന്റെ സീനിയറുമായി സംസാരിച്ചു. അദ്ദേഹം റിപ്പറിന്റെ ഒരു കേസ് എടുത്തിരിക്കുകയാണ്. അപ്പോള്‍ അതില്‍ മുന്‍വിധി പാടില്ല. റേപ്പ് ചെയ്തു കൊന്ന കേസാണെങ്കില്‍, ങേ റേപ്പ് ചെയ്ത് കൊന്നോ എന്ന് നമുക്ക് തോന്നും. പക്ഷെ അങ്ങനെ മുന്‍വിധി പാടില്ല. മുന്‍വിധിയോടെ സമീപിച്ചാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. തീര്‍ച്ചയായും മനുഷ്യരാണ്, നമ്മളെ ബാധിക്കും. അദ്ദേഹം പരോളില്‍ ഇറങ്ങി വരുമ്പോള്‍ ആ പതിനായിരം രൂപ കൊണ്ട് തന്ന് വക്കീലേ ഇത് വച്ചോളൂവെന്ന് പറയും. താനിത് ആര്‍ക്ക് കൊടുക്കാനാണ്, വേറാരുമില്ലെന്ന് പറയും. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം എനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകും ചായ കുടിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിന് ആ പതിനായിരത്തില്‍ നിന്നുമൊരു ആയിരം രൂപയെങ്ങാനും എടുക്കും, ബാക്കി തിരികെ നല്‍കും. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളുണ്ട്. ജോര്‍ജുകുട്ടിയ്ക്കും കാരണമുണ്ട്. കുടുംബത്തെ രക്ഷിക്കാനായി ചെയ്തതാണ്. ഞാന്‍ പറയുന്നത് കേട്ടിട്ട് കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് നാളെ വക്കീലന്മാര്‍ തന്നെ ഇറങ്ങിയേക്കാം. പക്ഷെ വക്കീല്‍ എന്ന നിലയില്‍, ഭാര്യയെ വെട്ടിക്കൊന്ന ആളോട് എനിക്ക് സ്‌നേഹമുണ്ട്. ഭാര്യയെ വെട്ടിക്കൊന്നതു കൊണ്ടല്ല. അതിനൊരു പശ്ചാത്തലമുണ്ട്. ഏത് സാഹചര്യത്തില്‍, എന്തുകൊണ്ട് എന്നൊക്കെ നമുക്കല്ലേ അറിയൂ. അങ്ങനെ ഓരോന്നും ഓരോ വ്യക്തികളും സാഹചര്യങ്ങളുമായിട്ടാണ് കാണേണ്ടത്.

മെഗാസ്റ്റാർ മമ്മൂക്കയ്ക്കൊപ്പമുള്ള സിനിമ രണ്ടു തവണ നിർഭാഗ്യവശാൽ കൈവിട്ടുപോയി, ഒടുവിൽ ആ വലിയ കാത്തിരിപ്പ് അവസാനിക്കുന്നു; മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിടുന്നതിന്റെ ആവേശത്തിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലെൻ

യുവതലമുറയിലെ മുൻനിര താരമായി മാറിയ നസ്ലെൻ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ചും അത് കൈവിട്ടുപോയതിനെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നേരത്തെ രണ്ട് പ്രൊജക്ടുകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയെന്നുമാണ് നസ്ലെൻ വെളിപ്പെടുത്തിയത്. “ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോവുകയും ജയറാം ഏട്ടൻ ആ വേഷത്തിലേക്ക് എത്തുകയുമായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇതായിരിക്കാം കറക്ട് ടൈം.” – നസ്ലെൻ പറയുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യിൽ നസ്ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നഷ്ടമായ സ്വപ്നതുല്യമായ അവസരം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം. അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

‘കാന്താര’യിലെ ദൈവക്കോലത്തെ അനുകരിച്ച് വിവാദത്തിലായ സംഭവം; ഒടുവിൽ കോടതി നിർദേശപ്രകാരം കർണാടകയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രായശ്ചിത്തവുമായി എത്തി ബോളിവുഡ് താരം രൺവീർ സിങ്

‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ, ബോളിവുഡ് താരം രൺവീർ സിങ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴരയോടെ താരം ചാമുണ്ഡി മലയിലെത്തിയത്. സംഭവത്തിൽ താരം നിരുപാധികം മാപ്പുപറയുകയും ക്ഷേത്രദർശനം നടത്തി പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ക്ഷേത്ര സന്ദർശനം നടത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ സന്ദർശനം. കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർസിങ്ങിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.

Other News in this category

  • മരിച്ചയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് നിയമവിരുദ്ധമോ? ബാങ്ക് അക്കൗണ്ടുടമ മരണപ്പെട്ടാൽ പണം പിൻവലിക്കാൻ പിന്തുടരേണ്ട നിയമങ്ങളും ശിക്ഷാനടപടികളും ഉറപ്പായും അറിഞ്ഞിരിക്കണം
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നവർക്ക് കനത്ത തിരിച്ചടി; കർശന നടപടിയും കടുത്ത ശിക്ഷയും ഉണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പുമായി ദുബൈ പോലീസ്
  • നിങ്ങളുടെ ഫോൺ നമ്പർ മാറിയോ? എങ്കിൽ പഴയ യുപിഐ ഐഡി വഴി ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടാൻ സാധ്യത; ഉപയോക്താക്കൾ അടിയന്തരമായി ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ
  • ഗൂഗിൾ സെർച്ചിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട ചരിത്രം മാറുന്നു; സെർച്ചിങ് രീതികളെ പൂർണ്ണമായി മാറ്റിമറിക്കുന്ന അത്യാധുനിക എഐ വിപ്ലവം പ്രഖ്യാപിച്ച് കമ്പനി, ഇനി എഐ അധിഷ്ഠിത സ്മാർട്ട് അസിസ്റ്റന്റ് സംവിധാനം
  • ജിമെയിൽ ഉപയോക്താക്കൾക്ക് വൻ തിരിച്ചടി; പുതിയ അക്കൗണ്ടുകൾക്ക് ഇനി മുതൽ സൗജന്യ സ്റ്റോറേജ് ലഭിക്കില്ലെന്ന കടുത്ത നിയന്ത്രണവുമായി മുൻനിര ടെക് ഭീമനായ ഗൂഗിൾ
  • നിങ്ങളുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ ഡാറ്റയും നിമിഷനേരം കൊണ്ട് മോഷ്ടിക്കപ്പെട്ടേക്കാം; സുരക്ഷിതമായി ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
  • മാവേലിക്കരയിൽ ആഘോഷമായി ബോചെ ഗോൾഡ് & ഡയമണ്ട്സ് ഷോറൂം; ഡോ. ബോബി ചെമ്മണ്ണൂരും നടി അമല പോളും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു; വൻ ജനപങ്കാളിത്തത്തോടെ പുതിയ ബ്രാൻഡിന് തുടക്കം
  • ആപ്പിളും സാംസങ്ങും തോറ്റുപോകുന്ന വിൽപന; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ മൊബൈൽ ഫോൺ ഇതല്ല, ആ പഴയ 'പാവം' നോക്കിയ 1100 ആണ്!
  • ‘നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ, നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുന്നു’; ഉപഭോക്താക്കളുടെ ഓരോ ചലനവും ഡാറ്റയാക്കി മാറ്റുന്ന സ്ട്രീമിംഗ് ഭീമന്റെ രഹസ്യ നിരീക്ഷണ രീതികൾ പുറത്ത്
  • ഡിസൈൻ വിപ്ലവത്തിന് പിന്നിലെ ബ്രാൻഡിംഗ് തന്ത്രം; ആപ്പിളിന്റെ ഇയർബഡുകൾ എപ്പോഴും വെള്ളനിറത്തിൽ മാത്രം കാണപ്പെടുന്നതിന് പിന്നിലെ രഹസ്യം ഇതാണ്; ഐക്കോണിക് ലുക്കിന് പിന്നിലെ വിപണന തന്ത്രം വെളിപ്പെടുന്നു
  • Most Read

    British Pathram Recommends