18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : 43 വർഷം ഇഷ്ടവിഭവം.. ഇപ്പോൾ ആർക്കും വേണ്ട.. ക്ലാസിക് ഐസ്ഡ് ബൺ നിർത്തലാക്കി പ്രമുഖ ബേക്കറി ബേൺസ് ദി ബ്രെഡ് >>> ഇംഗ്ലണ്ടിൽ മരുന്ന് ക്ഷാമം റെക്കോർഡ് ഉയരത്തിൽ! അത്യാവശ്യ മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം, സ്ട്രോക്ക്, കാൻസർ മരുന്നുകൾ ദൗർലഭ്യത്തിൽ >>> ഉഷ്‌ണതരംഗത്തിൽ കടലിലും നദിയിലും നീന്താനിറങ്ങി മുങ്ങിമരിച്ചത് പത്തോളം കൗമാരക്കാർ! അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 വിളിക്കാൻ നിർദ്ദേശം, ഇന്ന് ചൂടുകുറയും >>> ആറ് യുവാക്കളിൽ ഒരാൾക്കുവീതം ജോലിയില്ല.. വിദ്യാഭ്യാസമില്ല.. പരിശീലനവുമില്ല! യുകെയെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന വിമർശനവുമായി മുൻ മന്ത്രി >>> യോഗ ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു! ലിറ്റല്‍ഹാംപ്ടണിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയും വിടവാങ്ങി; യുകെ മലയാളികളെ വിട്ടൊഴിയാതെ അകാല മരണങ്ങൾ >>>
Home >> BP SPECIAL NEWS
മനുഷ്യനും മാരകവിഷമുള്ള പാമ്പുകളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ! ഓരോ വീടുകളിലും പാമ്പുകൾക്കായി പ്രത്യേക വിശ്രമകേന്ദ്രമൊരുക്കുന്ന മഹാരാഷ്ട്രയിലെ 'ഷെത്ഫൽ'; ഇന്ത്യയിലെ പ്രശസ്തമായ പാമ്പ് ഗ്രാമത്തിന്റെ അമ്പരപ്പിക്കുന്ന വിശേഷങ്ങൾ

സ്വന്തം ലേഖകൻ

Story Dated: 2026-05-28

നിങ്ങൾ ഏറ്റവുമധികം ഭയപ്പെടുന്ന ജീവി ഏതാണെന്ന് ചോദിച്ചാൽ എന്തുപറയും. കൂടുതലാളുകളും പറയുന്നത് കൊടുംവിഷമുള്ള പാമ്പുകളുടെ പേരുകളായിരിക്കും. എന്നാൽ പാമ്പുകളെ ഭയക്കാത്ത ഒരു കൂട്ടം ആളുകളുള്ള ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ ഷെത്ഫൽ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് പാമ്പുകളെ ഭയക്കാതെ ജീവിക്കുന്നത്. ഇന്ത്യയിലെ പാമ്പ് ഗ്രാമമെന്നാണ് ഷെത്ഫൽ അറിയപ്പെടുന്നത്.

ഈ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റും പാമ്പുകൾ ഇഴഞ്ഞു നീങ്ങുകയോ വീടുകളിൽ കയറുകയോ ചെയ്യുന്നത് തികച്ചും സാധാരണമായാണ് കണക്കാക്കപ്പെടുന്നത്. വീടുകളിൽ നിന്ന് ആളുകൾ ഭയന്ന് നിലവിളിക്കുകയോ പാമ്പുകളെ തുരത്താൻ ശ്രമിക്കുകയോ ചെയ്യില്ല. പകരം ഗ്രാമവാസികൾ ശാന്തരായി തങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുകയാണ് പതിവ്. തലമുറകളായി പാമ്പുകളുടെ ചുറ്റും വളർന്ന ഗ്രാമവാസികൾ അവയുടെ പെരുമാറ്റവും ചലനങ്ങളും മനസിലാക്കുന്നു. ഗ്രാമത്തിലെ ജനങ്ങൾ പ്രാദേശിക വിശ്വാസങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെ പാമ്പുകളുമായി ഒരു അതുല്യമായ ബന്ധം രൂപപ്പെടുത്തിയിട്ടുണ്ട് ഇത് സോഷ്യൽ മീഡിയയിലടക്കം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

ഗ്രാമത്തിലെ പല വീടുകളിലും പാമ്പുകൾക്കായി പ്രത്യേക വിശ്രമ സ്ഥലങ്ങൾ ഉണ്ടെന്ന വിശ്വാസമാണ് ഷെത്ഫലിനെ ശരിക്കും അസാധാരണമാക്കുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും നാഗപഞ്ചമി പോലുള്ള ഉത്സവങ്ങൾ നടത്തുമെങ്കിലും ഷെത്ഫലിൽ ഇത് ജനങ്ങളുടെ ദൈനംദിനത്തിന്റെ ഭാഗമാണ്. ഈ കാഴ്ചകൾ കാണാനെത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സാഹചര്യത്തിലും പാമ്പുകളെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ അക്രമാസക്തമായി പെരുമാറുകയോ ചെയ്യരുതെന്ന് സന്ദർശകരോട് നിർദ്ദേശിക്കുന്നു. പാമ്പുകളെ സ്പർശിക്കാൻ ശ്രമിക്കുന്നതിനെതിരെയും ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ മാർനിർദ്ദേശങ്ങൾ പാലിക്കാനും, വന്യജീവികളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും, അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നു.

More Latest News

യുകെയിലെ വിശ്വാസികൾക്ക് ചരിത്ര നിമിഷം; വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ പരുമല തിരുമേനിയുടെ വിശുദ്ധ നാമത്തിൽ പുതിയ ദേവാലയം; സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ജൂൺ 7 മുതൽ വിശ്വാസികൾക്കായി തുറന്നുനൽകും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്‌സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്‍ഗ്രിഗേഷന്‍ വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വേല്‍സിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും ഈ പുതിയ കോണ്‍ഗ്രിഗേഷനുണ്ട്. ഏകദേശം 85-ഓളം വരുന്ന ഓര്‍ത്തഡോക്‌സ് കുടുംബങ്ങളുടെ നീണ്ട കാലത്തെ പ്രാര്‍ത്ഥനാ സാക്ഷത്കാരമായിട്ടാണ് ഈ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. ഹോളി ഇന്നസെന്റ്‌സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പില്‍ഗ്രിമേജ് ചര്‍ച്ച് സ്വാന്‍സി ഇടവകയാണ് മാതൃ ഇടവക. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്‌നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. യു.കെയിലുള്ള എല്ലാ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും, ഇതര സഭകളിലുള്ള എല്ലാ സഭാവിശ്വാസികളെയും ജൂണ്‍ 7-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയ ഈ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ഇപ്‌സ്വിച്ച് കെസിഎ ഇനി വനിതാ കരുത്തിൽ മുന്നോട്ട്; സുജ സജി പ്രസിഡന്റായും ശോഭ സജി വൈസ് പ്രസിഡന്റായും അജ്ഞു മാർട്ടിൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരത്തിലേക്ക്

ഇപ്‌സ്വിച്ച്: ഇപ്‌സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്‌സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി (2026-27) രക്ഷാധികാരി: ഡോ.അനുപ് മാത്യു പ്രസിഡന്റ്: സുജ സജി വൈസ് പ്രസിഡന്റ്: ശോഭ സജി സെക്രട്ടറി: അഞ്ജു മാര്‍ട്ടിന്‍ ജോയിന്റ് സെക്രട്ടറി: സുബിന്‍ എബ്രഹാം ട്രഷറര്‍: ലിജോ ഈയോസ്വ് പിആര്‍ഒ: സജി സാമുവല്‍ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന്‍ ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്‍, സാജന്‍ ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്‌സി വര്‍ഗീസ്, ജിനു ജോര്‍ജ് പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ഭാര്യയെ 21 വെട്ടി കൊലപ്പെടുത്തിയ പ്രതിയുമായി അപൂർവ്വ സൗഹൃദം; പരോളിന് ഇറങ്ങുമ്പോൾ കാണാൻ വരും, ഒപ്പം ഇരുന്ന് ചായ കുടിക്കും; ജയിലിൽ ജോലി ചെയ്ത് കിട്ടിയ പണം എനിക്ക് തരും; സോഷ്യൽ മീഡിയയിൽ തരംഗമായി ശാന്തി മായാദേവിയുടെ വാക്കുകൾ

മലയാളിയ്ക്ക് ജോര്‍ജുകുട്ടിയുടെ വക്കീലാണ് ഇന്ന് ശാന്തി മായാദേവി. ദൃശ്യം 2വില്‍ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന വക്കീലായാണ് ശാന്തി മായാദേവി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് ദൃശ്യം 3 വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ശാന്തി വക്കീലാണ്. ജീവിതത്തില്‍ ജോര്‍ജുകുട്ടിയെപ്പോലുള്ളവരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ശാന്തി മായാദേവി പറയുന്നത്. ജോര്‍ജുകുട്ടിയേക്കാളും ബുദ്ധിയുള്ള പ്രതികളുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മായാദേവി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്: ജോര്‍ജുകുട്ടിയെ പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ സമാനമായത് ഉണ്ട്. പേര് പറയാന്‍ പറ്റില്ല. ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. വധശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അപ്പീല്‍ നല്‍കി ജീവപര്യന്തമാക്കി. അദ്ദേഹം ജയിലില്‍ കിടക്കുകയാണ്. നല്ല നടപ്പു കാരണം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ്. അദ്ദേഹം എല്ലാ പരോളിനും എന്നെ കാണാന്‍ വരും. അവിടെ ജോലി ചെയ്ത് ലഭിച്ചതെല്ലാം കൂട്ടി വച്ച് പതിനായിരം രൂപയുമായിട്ടാണ് വരിക. എന്റെ ഓഫീസിലെ എല്ലാവരും ഭാര്യയെ ക്രൂരമായി കൊന്ന ഒരാളായിട്ടാണ് കാണുന്നത്. പക്ഷെ എനിക്ക് അദ്ദേഹം അതല്ല. കാരണം അതിന് പിന്നിലൊരു കഥയുണ്ട്. ഒന്നിനേയും ന്യായീകരിക്കുകയല്ല. മുന്‍വിധി പാടില്ല. കഴിഞ്ഞ ദിവസം എന്റെ സീനിയറുമായി സംസാരിച്ചു. അദ്ദേഹം റിപ്പറിന്റെ ഒരു കേസ് എടുത്തിരിക്കുകയാണ്. അപ്പോള്‍ അതില്‍ മുന്‍വിധി പാടില്ല. റേപ്പ് ചെയ്തു കൊന്ന കേസാണെങ്കില്‍, ങേ റേപ്പ് ചെയ്ത് കൊന്നോ എന്ന് നമുക്ക് തോന്നും. പക്ഷെ അങ്ങനെ മുന്‍വിധി പാടില്ല. മുന്‍വിധിയോടെ സമീപിച്ചാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. തീര്‍ച്ചയായും മനുഷ്യരാണ്, നമ്മളെ ബാധിക്കും. അദ്ദേഹം പരോളില്‍ ഇറങ്ങി വരുമ്പോള്‍ ആ പതിനായിരം രൂപ കൊണ്ട് തന്ന് വക്കീലേ ഇത് വച്ചോളൂവെന്ന് പറയും. താനിത് ആര്‍ക്ക് കൊടുക്കാനാണ്, വേറാരുമില്ലെന്ന് പറയും. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം എനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകും ചായ കുടിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിന് ആ പതിനായിരത്തില്‍ നിന്നുമൊരു ആയിരം രൂപയെങ്ങാനും എടുക്കും, ബാക്കി തിരികെ നല്‍കും. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളുണ്ട്. ജോര്‍ജുകുട്ടിയ്ക്കും കാരണമുണ്ട്. കുടുംബത്തെ രക്ഷിക്കാനായി ചെയ്തതാണ്. ഞാന്‍ പറയുന്നത് കേട്ടിട്ട് കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് നാളെ വക്കീലന്മാര്‍ തന്നെ ഇറങ്ങിയേക്കാം. പക്ഷെ വക്കീല്‍ എന്ന നിലയില്‍, ഭാര്യയെ വെട്ടിക്കൊന്ന ആളോട് എനിക്ക് സ്‌നേഹമുണ്ട്. ഭാര്യയെ വെട്ടിക്കൊന്നതു കൊണ്ടല്ല. അതിനൊരു പശ്ചാത്തലമുണ്ട്. ഏത് സാഹചര്യത്തില്‍, എന്തുകൊണ്ട് എന്നൊക്കെ നമുക്കല്ലേ അറിയൂ. അങ്ങനെ ഓരോന്നും ഓരോ വ്യക്തികളും സാഹചര്യങ്ങളുമായിട്ടാണ് കാണേണ്ടത്.

മെഗാസ്റ്റാർ മമ്മൂക്കയ്ക്കൊപ്പമുള്ള സിനിമ രണ്ടു തവണ നിർഭാഗ്യവശാൽ കൈവിട്ടുപോയി, ഒടുവിൽ ആ വലിയ കാത്തിരിപ്പ് അവസാനിക്കുന്നു; മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിടുന്നതിന്റെ ആവേശത്തിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലെൻ

യുവതലമുറയിലെ മുൻനിര താരമായി മാറിയ നസ്ലെൻ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ചും അത് കൈവിട്ടുപോയതിനെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നേരത്തെ രണ്ട് പ്രൊജക്ടുകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയെന്നുമാണ് നസ്ലെൻ വെളിപ്പെടുത്തിയത്. “ഇതിന് മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോവുകയും ജയറാം ഏട്ടൻ ആ വേഷത്തിലേക്ക് എത്തുകയുമായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇതായിരിക്കാം കറക്ട് ടൈം.” – നസ്ലെൻ പറയുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യിൽ നസ്ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നഷ്ടമായ സ്വപ്നതുല്യമായ അവസരം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം. അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

‘കാന്താര’യിലെ ദൈവക്കോലത്തെ അനുകരിച്ച് വിവാദത്തിലായ സംഭവം; ഒടുവിൽ കോടതി നിർദേശപ്രകാരം കർണാടകയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രായശ്ചിത്തവുമായി എത്തി ബോളിവുഡ് താരം രൺവീർ സിങ്

‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ, ബോളിവുഡ് താരം രൺവീർ സിങ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴരയോടെ താരം ചാമുണ്ഡി മലയിലെത്തിയത്. സംഭവത്തിൽ താരം നിരുപാധികം മാപ്പുപറയുകയും ക്ഷേത്രദർശനം നടത്തി പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ക്ഷേത്ര സന്ദർശനം നടത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ സന്ദർശനം. കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർസിങ്ങിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.

Other News in this category

  • ഐടി ജോലി ഉപേക്ഷിച്ച് 'ഡോഗ് വാക്കിംഗ്' ബിസിനസിലേക്ക്; നായ്ക്കളെ നടത്തിച്ച് മാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനം നേടി യുവ ടെക്കി കൊയ്യുന്നത് കോടികളുടെ വൻ വിജയം
  • എന്തുകൊണ്ടാണ് ഇന്ത്യയിലെ പോസ്റ്റ് ബോക്സുകൾക്ക് 'ചുവപ്പ്' നിറം നൽകിയിരിക്കുന്നത്? ബ്രിട്ടീഷ് കാലം മുതലുള്ള ആ കൗതുക ചരിത്രവും കാരണവും അറിയാം, ഇന്ത്യൻ പോസ്റ്റ് ബോക്സുകളുടെ നിറത്തിന് പിന്നിലെ രഹസ്യം
  • "മാനസിക സമാധാനമാണ് വലുത്, ടോക്സിക് ആയ തൊഴിൽ അന്തരീക്ഷത്തിൽ ഇനി പണിയെടുക്കാനാകില്ല"; കരിയറിനേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകി ജോലി രാജിവെച്ച് ‘ജെൻ സി’ യുവതി
  • ജന്മദിനാഘോഷത്തിനായി പുറത്തുനിന്ന് കൊണ്ടുവന്ന ചെറിയ കേക്ക് മുറിക്കാൻ ഈടാക്കിയത് വൻ തുക...! ആഡംബര റെസ്റ്റോറന്റിലെ ബിൽ കണ്ട് ഞെട്ടി യുവതി; സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും പ്രതിഷേധവും
  • ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അക്ഷരത്തെറ്റ് കണ്ടെത്തി എട്ടുവയസുകാരൻ; കുട്ടിക്ക് അഭിനന്ദനങ്ങളുമായി നാസയുടെ രസകരമായ മറുപടി കത്ത്
  • പോക്കിമോൻ ആരാധകർക്ക് ഇനി ജപ്പാനിലേക്ക് പറക്കാം; ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ 'പോക്കിമോൻ തീം' വിമാനത്താവളമെന്ന അത്ഭുതവുമായി ജപ്പാൻ, വിമാനത്താവളത്തിൽ ഇനി പിക്കാച്ചുവും കൂട്ടരും വരവേൽക്കും
  • സിമ്പിൾ ജോലി ചെയ്ത് പ്രതിമാസം സമ്പാദിക്കുന്നത് 7 ലക്ഷം രൂപ! ലക്ഷക്കണക്കിന് ആളുകളെ ഞെട്ടിച്ച 19 കാരന്റെ ആ രഹസ്യ ഐഡിയ നിങ്ങളും പരീക്ഷിച്ചാലോ? പുതിയ ഓൺലൈൻ ബിസിനസ്സ് തന്ത്രം ഇതാ
  • ഓരോ പെൺകുഞ്ഞിന്റെ ജനനവും ഇവിടെ 111 വൃക്ഷത്തൈകളായി തഴച്ചുവളരുന്നു; പെൺകുട്ടികളെ ശാപമായി കണ്ട നാടിനെ ഹരിതാഭമാക്കിയ രാജസ്ഥാനിലെ പിപ്ലാന്ത്രി ഗ്രാമത്തിന്റെ അപൂർവ്വ മാതൃകയ്ക്ക് പിന്നിലെ കഥയറിയാം
  • മരണത്തെ മുഖാമുഖം കണ്ട് മൂന്നാഴ്ചത്തെ അഗാധനിദ്ര; കോമയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന 19-കാരിയുടെ ആദ്യ ചോദ്യം കേട്ട് വിറങ്ങലിച്ച് മാതാപിതാക്കളും ഡോക്ടർമാരും; അമ്പരപ്പിക്കുന്ന ആ ആവശ്യത്തിന് പിന്നിലെ സത്യം
  • സാങ്കേതിക വിദ്യയുടെ പോരാട്ടം: സാൻ ഫ്രാൻസിസ്കോയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിൽ ഏറ്റുമുട്ടി; ലോകത്തെ ഞെട്ടിച്ച റോബോട്ട് 'തല്ലുമാല'യുടെ വിശേഷങ്ങൾ പുറത്ത്
  • Most Read

    British Pathram Recommends