18
MAR 2021
THURSDAY
1 GBP =105.96 INR
1 USD =83.28 INR
1 EUR =90.13 INR
breaking news : ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു, പരുക്കേറ്റ ഒരാൾകൂടി ഗുരുതരാവസ്ഥയിൽ! അക്രമിയെത്തിയത് മോഷ്‌ടിച്ച ബൈക്കിൽ, ഹാക്ക്നിയിൽ പതിവ് സംഭവമെന്ന് നാട്ടുകാർ; മോഷ്ടാക്കൾ തമ്മിലുള്ള കുടിപ്പകയെന്ന് നിഗമനം >>> അയര്‍ക്കുന്നം-മറ്റക്കരക്കാര്‍ ഒരുമിക്കുന്ന ഏഴാമത് സംഗമം: കുടുംബാംഗങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്ന സംഗമം ജൂണ്‍ 29ന് ബര്‍മിംഗ്ഹാമില്‍ >>> വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്റ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മാതാവിന്റെ വണക്കമാസാചാരണത്തിന്റെ സമാപനം ഇന്ന്, പാരമ്പര്യ ആചാരപ്രകാരമുള്ള പാച്ചോര്‍ നേര്‍ച്ചയും നടത്തുന്നു >>> ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം വര്‍ധിച്ചു വരുന്നു, മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു, ജല നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കാര്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് >>> തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുരുത്, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് >>>
Home >> NEWS
കണിക്കൊന്നയും കണിവെള്ളരിയുമില്ലാതെ വിഷുക്കണിയൊരുക്കി യുകെ മലയാളികളും..! സൂപ്പർ മാർക്കറ്റുകളിൽ അരിയ്ക്കും തീവില! അസ്സോസിയേഷൻ ആഘോഷങ്ങൾ വൈകും, ആശങ്കയായി ഇസ്രായേൽ, ഇറാൻ സംഘർഷം!

സ്വന്തം ലേഖകൻ

Story Dated: 2024-04-13

കേരളീയർക്കൊപ്പം വിഷു ആഘോഷത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളികളും. ഇവിടെ  മലയാളികളുടെ ഗ്രോസറികളിൽ പോലും കണിക്കൊന്നയും കണിവെള്ളരിയുമൊന്നും ഇക്കൊല്ലം കണികാണാൻ പോലുമില്ല. ഉള്ളവയ്ക്കാകട്ടെ തീവിലയും.

പതിവുപോലെ പ്ലാസ്റ്റിക് കണിക്കൊന്നയും വെള്ളരിയും ഒക്കെ ഒരുക്കിയാണ് യുകെ മലയാളികളുടെ ഭവനത്തിലെ വിഷുക്കണി കാണലും ആഘോഷവും. എന്നാൽ വിഷുക്കൈനീട്ടവും  സദ്യയൊരുക്കലും  പായസം വയ്ക്കലുമൊക്കെ മുറയ്ക്ക് നടക്കും.

കേരളത്തിന്റെ കാർഷിക വർഷപ്പിറവി  കൂടിയാണ് വിഷു. ഇക്കൊല്ലം വിഷു ഏപ്രിൽ 14 ഞായറാഴ്ച്ച ആയതും ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമാകുന്നു. കേരളത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊതുവേ വിലക്കുറവാണ് യുകെയിലെന്ന് പറയാം. എന്നാൽ അരിവില കുത്തനെ ഉയർന്നുനിൽക്കുന്നു.

കിലോയ്ക്ക് 160 രൂപമുതൽ 500 രൂപവരെയായി  അരിവില കുത്തനെ ഉയർന്നിട്ടുണ്ട്. പാലക്കാടൻ മട്ട  അടക്കമുള്ള പ്രമുഖ അരിയിനങ്ങളാണ് 160 രൂപമുതൽ ലഭിക്കുക. നല്ലയിനം ബസുമതി ബിരിയാണി അരിയ്ക്ക് കിലോയ്ക്ക് 500 രൂപവരെയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിയന്ത്രണം തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം.

ഭവനങ്ങളിലെ ആഘോഷം ഏപ്രിൽ 14 നുതന്നെ നടക്കുമെങ്കിലും അസ്സോസിയേഷൻ  ആഘോഷങ്ങൾ ഇക്കുറിയും വൈകും. അവധിദിനങ്ങളും കൂടി  കണക്കിലെടുത്ത് വരും ആഴ്ച്ചകളിലാണ് ഒട്ടുമിക്ക അസ്സോസിയേഷനുകളും  ആഘോഷങ്ങൾ പ്ലാൻ ചെയ്‌തിട്ടുള്ളത്‌.

ഈസ്റ്റർ ആഘോഷവും വൈകിയാണ് നടക്കുന്നത് എന്നതിനാൽ പല അസ്സോസിയേഷനുകളും  ഈസ്‌റ്ററും  വിഷുവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വരും ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളി അസ്സോസിയേഷനുകളിലേയും ആഘോഷ പരിപാടികൾ.

പതിവുപോലെ എൻഎസ്.എസ്  യുകെ ഇക്കൊല്ലവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസാവസാനമാകും എൻഎസ്എസ് ആഘോഷ പരിപാടികൾ.

പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഗാസ സംഘർഷം രൂക്ഷമായതോടെ, വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഇപ്പോൾ ബ്രിട്ടലിനുണ്ട്. സിറിയയിലെ കോൺസുലേറ്റിലെ ആക്രമണത്തിന് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് ഇപ്പോഴത്തെ കനത്ത ആശങ്കയ്ക്ക് കാരണം.

ഇറാനോട് ഇസ്രയേലിനെ ആക്രമിക്കരുതെന്നും ആക്രമിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കാൻ  പ്രതിബദ്ധരാണെന്നും അമേരിക്കൻ പ്രസിഡന്റ്റ് ബൈഡനും മുന്നറിയിപ്പ് നൽകുന്നു.

ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തുനിഞ്ഞാൽ അത് ആണവ യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടങ്ങാൻ യു.എസും യുകെയും ഓസ്‌ട്രേലിയയും പൗരന്മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിലേക്കും ഇറാനിലേക്കും പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ  ധൈര്യപ്പെടില്ലെന്നും മറ്റേതെങ്കിലും രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കുകയോ ഭീകര സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായോ ആയിരിക്കും ഇറാൻ ലക്ഷ്യമിടുകയെന്നും കണക്കാക്കപ്പെടുന്നു.

More Latest News

അയര്‍ക്കുന്നം-മറ്റക്കരക്കാര്‍ ഒരുമിക്കുന്ന ഏഴാമത് സംഗമം: കുടുംബാംഗങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്ന സംഗമം ജൂണ്‍ 29ന് ബര്‍മിംഗ്ഹാമില്‍

അയര്‍ക്കുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ 29 ശനിയാഴ്ച്ച  ബര്‍മിംഗ്ഹാമില്‍ നടക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാ-കായിക -വിനോദ പരിപാടികളുമായി രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്നത്. ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നല്‍കി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. മുന്‍വര്‍ഷങ്ങളിലെ പോലെ സംഗമ ഹാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നല്‍കുന്നതാണ്. കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവില്‍ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്. അയര്‍ക്കുന്ന-മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളില്‍ വിവാഹബന്ധങ്ങള്‍ ആയി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് മേഴ്‌സി ബിജു പാലകുളത്തില്‍, സെക്രട്ടറി ബിന്‍സണ്‍ കോണിക്കല്‍, ട്രഷറര്‍ മോളി ടോം എന്നിവര്‍ അറിയിച്ചു. അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയില്‍ പുതുതായി വിവിധ തരം ജോലികള്‍ക്കായി എത്തിച്ചേര്‍ന്നവരുടെ കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങള്‍ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം  വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഗമ വേദിയുടെ വിലാസം:St. Chad's Church Hall, Hollyfield Road, Sutton Coldfield, Birmingham, B75 7SN കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Mercy Biju: 07952444693Binson Konickal: 07748151592Molly Tom: 07429624185Shajimon Mathew: 07588597149

വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്റ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മാതാവിന്റെ വണക്കമാസാചാരണത്തിന്റെ സമാപനം ഇന്ന്, പാരമ്പര്യ ആചാരപ്രകാരമുള്ള പാച്ചോര്‍ നേര്‍ച്ചയും നടത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് വെള്ളിയാഴ്ച മാതാവിന്റെ വണക്കമാസാചാരണത്തിന്റെ സമാപനം ആഘോഷപൂര്‍വം കൊണ്ടാടുന്നതാണ്.  ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം നമ്മുടെ പാരമ്പര്യ ആചാരപ്രകാരമുള്ള പാച്ചോര്‍ നേര്‍ച്ചയും നടത്തുന്നതാണ്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. ദേവാലയത്തിന്റെ വിലാസം:St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jose N .U : 07940274072Josy Jomon :07532694355Saju Varghese : 07882643201  

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം വര്‍ധിച്ചു വരുന്നു, മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു, ജല നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കാര്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ദിനംപ്രതി വര്‍ധിച്ചുവരുന്ന ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഉഷ്ണ തരംഗം കാരണം സര്‍ക്കാര്‍ ജല നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ജല ദുരുപയോഗം തടയാന്‍ വേണ്ടി 200 സംഘങ്ങളേയും സര്‍ക്കാര്‍ നിയോഗിച്ചു. ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കികൊണ്ട് ഡല്‍ഹി ഫയര്‍ സര്‍വീസ് രം?ഗത്തെത്തി. തീപിടുത്ത സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മാത്രം ഡല്‍ഹിയില്‍ ലഭിച്ചത് 212 ഫയര്‍ കോളുകളാണെന്ന് ഫയര്‍ സര്‍വീസ് വ്യക്തമാക്കി. അതിനിടെ, ഹരിയാന അര്‍ഹമായ ജലം തരുന്നില്ലെന്ന പരാതിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഹരിയാനക്കെതിരെ സുപ്രീംകോടതിയെ കാണുമെന്നും ഡല്‍ഹി മന്ത്രി അതീക്ഷി അറിയിച്ചു. ബിഹാറില്‍ 44 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മരണം 22 ആയി വര്‍ധിച്ചു. ഔറംഗബാദില്‍ മാത്രം ഉഷ്ണതരം?ഗം ഉണ്ടായതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കൈമൂര്‍ ജില്ലയില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ തിരഞ്ഞെടുപ്പ് ജോലിക്കായി വന്ന ഓഫീസറാണ്. ബിഹാറിലെ അറാഹില്‍ മൂന്ന് പേരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ രണ്ട് പേര്‍ നേരത്തെ കൊടും ചൂടില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നിരവധി പൊലീസുകാരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുരുത്, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുന്നതിന് നിരോധനം. സ്‌കൈവേര്‍ഡ് ലേസര്‍ ബീം ലൈറ്റുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മൂഷണറുടെ ഉത്തരവ് പ്രകാരമാണിത്. വിമാന ലാന്‍ഡിംഗ് ദിശയിലേക്ക് ലൈറ്റുകള്‍ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. നടപടി വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ്.

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, പതിനൊന്നുകാരി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

കോഴിക്കോട് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച കുടുംബത്തിനാണ് ഭക്ഷ്യവിഷബാധ ഏറ്റത്.  രാജേഷ്, ഷിംന, എന്നിവരും കുട്ടികളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ 11 കാരിയായ ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണം കഴിച്ച ശേഷം മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് കുടുംബം ആദ്യം എത്തിയത്. അവിടെ വെച്ച് തന്നെ അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.

Other News in this category

  • ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു, പരുക്കേറ്റ ഒരാൾകൂടി ഗുരുതരാവസ്ഥയിൽ! അക്രമിയെത്തിയത് മോഷ്‌ടിച്ച ബൈക്കിൽ, ഹാക്ക്നിയിൽ പതിവ് സംഭവമെന്ന് നാട്ടുകാർ; മോഷ്ടാക്കൾ തമ്മിലുള്ള കുടിപ്പകയെന്ന് നിഗമനം
  • വസ്ത്രം മാറുന്ന മുറിയിൽ ട്രാൻസ്‌ജെൻഡറായ സഹപ്രവർത്തകയുടെ ഉപദ്രവം! യുകെയിലെ പ്രമുഖ ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ കേസ് നൽകി മലയാളി നഴ്‌സുമാർ ഉൾപ്പെട്ട വനിതാ സ്റ്റാഫുകൾ, ട്രാൻസ്‌ജെൻഡർ പുരുഷനെന്ന് ആരോപണം! നടപടിയെടുക്കാതെ മാനേജ്‌മെന്റ് കണ്ണടയ്ക്കുന്നു
  • ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് 7 ലക്ഷത്തിലേറെ രോഗികൾ! 3 വർഷംവരെ കാത്തിരിക്കുന്നവരും ലിസ്റ്റിൽ! സ്കോട്ട്ലാൻഡിൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകൾ സർവ്വകാല റെക്കോർഡിൽ! സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
  • മക്കളും മരുമക്കളും യുകെയിലും കാനഡയിലും, പുതുമണവാളനും മണവാട്ടിയുമായി ചാക്കോച്ചൻ മാസ്റ്ററും റോസ്‌ലിൻ ടീച്ചറും! അപൂർവ്വ ഒത്തുചേരലിൽ ഇല്ലാതായത് റിട്ടയർ ജീവിതത്തിന്റെ ഏകാന്തത; കെയർ ഹോമുകൾ അപ്രിയമാകുമ്പോൾ, വാർദ്ധക്യത്തിൽ ഇണക്കൂട്ടു തേടുന്നവർ കൂടുന്നു
  • ഒരു ദുസ്വപ്‌നം പോലെ ആ കാർ അപകടം! കാർ കള്ളന്മാരുടെ കാറിടിച്ചുണ്ടായ അപകടത്തിൽനിന്ന് ലിവർപൂളിലെ മലയാളി നഴ്‌സ് ബിനോയിയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി..! ആഡംബര വോൾവോ കാർ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി, കാർ മോഷണം ഇപ്പോൾ പതിവ് സംഭവം!
  • നഴ്‌സിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മനോരോഗിയ്ക്ക് 13 വർഷം തടവുശിക്ഷ! ഗർഭിണിയായ നഴ്‌സിന്റെ വയറ്റിൽ ചുംബിച്ചു! സഹപ്രവർത്തകനെ എൻഎച്ച്എസ് പുറത്താക്കി; നഴ്‌സുമാർ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ എൻഎംസി രജിസ്‌ട്രേഷൻ നഷ്ടപ്പെടും
  • യുകെയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്മാർട് ഫോൺ നിരോധനം, അടുത്ത സർക്കാർ നടപ്പിലാക്കണമെന്ന് എംപിമാരുടെ കമ്മിറ്റി; ആരോഗ്യ പ്രശ്നങ്ങളെക്കാളേറെ കുട്ടികളെ നശിപ്പിക്കുക അശ്ലീല - അക്രമ ദൃശ്യങ്ങളുള്ള സൈറ്റുകൾ! കെണിയൊരുക്കി മയക്കുമരുന്ന് മാഫിയ!
  • ലോകപ്രശസ്ത ബ്രിട്ടീഷ് പൗരാണിക നഗരം കേംബ്രിഡ്‌ജ് സിറ്റിയുടെ നായകനായി മലയാളി! മേയർ ബൈജു തിട്ടാലയുടേത് ജീൻ വാൽജീനിനെപ്പോലെ തീയിൽകുരുത്ത ജീവിതവും അവിശ്വസനീയമായ നേട്ടങ്ങളും! തെരുവുമനുഷ്യർക്കായി പോരാടി, സാധാരണക്കാരുടെ മേയറാകും
  • ജൂലൈ നാലിന് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്… രാജ്യത്തെ അമ്പരപ്പിച്ച് ഋഷി സുനക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! പുതിയ വോട്ടർമാർക്ക് ജൂൺ 18 വരെ രജിസ്റ്റർ ചെയ്യാം; പ്രധാനമന്ത്രിയുടേത് സാഹസിക നടപടിയെന്ന് വിമർശകർ; ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്ന് ലേബറുകൾ
  • ദന്ത ഡോക്ടർമാരെ പിടിക്കാൻ തല്ലും തലോടലുമായി യുകെ ആരോഗ്യമന്ത്രി! ‘ഗോൾഡൻ ഹലോ’ റിക്രൂട്ട്‌മെൻ്റ് ഇൻസെൻ്റീവ് സ്കീമിനു പിന്നാലെ പുതിയ ഡെന്റിസ്റ്റുകൾക്ക് എൻഎച്ച്എസിൽ നിർബന്ധിത സേവനവും നടപ്പിലാക്കുന്നു! സ്വകാര്യ പ്രാക്ടീസുകാർക്ക് തിരിച്ചടിയാകും
  • Most Read

    British Pathram Recommends