18
MAR 2021
THURSDAY
1 GBP =106.02 INR
1 USD =83.55 INR
1 EUR =89.44 INR
breaking news : വാറ്റ്ഫോഡ് വേഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ക്രിസ്തീയ ആരാധന ലണ്ടന്‍ വെംബ്ലിയില്‍, ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണി മുതല്‍ പ്രയര്‍ മീറ്റിങ്ങും >>> ഇത് മലയാളത്തിലെ പ്രിയനടി ശ്രീവിദ്യ തന്നെയാണോ? ശ്രീവിദ്യയുടെ ലുക്കിലെത്തി നടി വീണ നായര്‍, ഇത് വല്ലാത്ത സാദൃശ്യം ആണെന്ന് സോഷ്യല്‍ മീഡിയ >>> 'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍' ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത് >>> 'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍  >>> 'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി >>>
Home >> EDITOR'S CHOICE
യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്

സ്വന്തം ലേഖകൻ

Story Dated: 2024-05-21

യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളില്‍ ഒന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. പക്ഷെ ഇവിടെ കഴിഞ്ഞിടയ്ക്ക് നടന്ന ഒരു സംഭവം കേട്ടവരെല്ലാം വളരെ വിചിത്രമെന്ന് പറയുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആണ് ഇവിടെ നടന്ന സംഭവത്തെ കുറിച്ച് ഒരു പോസ്റ്റ് വന്നത്. 

ഇവിടെ ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് പാക്കറ്റിലെ ചോക്ലേറ്റ് കഴിച്ചത് മുതലാണ് സംഭവം ആരംഭിക്കുന്നത്. പക്ഷെ ഇതോടെ കഴിച്ച ജോലിക്കാരെല്ലാം വളരെ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

അതിന് കാരണം കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ആയിരുന്നു ഇവര്‍ കഴിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.

ഒരു സ്റ്റാഫ് അംഗം ഇതേ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്.

റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.

More Latest News

വാറ്റ്ഫോഡ് വേഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ക്രിസ്തീയ ആരാധന ലണ്ടന്‍ വെംബ്ലിയില്‍, ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണി മുതല്‍ പ്രയര്‍ മീറ്റിങ്ങും

വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു മണി വരെ പ്രയര്‍ മീറ്റിങ്ങും നടത്തപ്പെടുന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 & ബ്രദര്‍ ടൈറ്റസ് ജോണും 07442966142 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക്, ആത്മീക കൂട്ടായ്മകള്‍ക്ക് പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അവസരമാണ്. Wembley Central സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്ഥലത്തിന്റെ വിലാസം:St John's Community Centre, 1Crawford Avenue, Wembley, HA02HX. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Pr. Johnson George 07852304150Br. Titus John  07442966142 www.wbpfwatford.co.uk & Email wbpfwatford@gmail.com

ഇത് മലയാളത്തിലെ പ്രിയനടി ശ്രീവിദ്യ തന്നെയാണോ? ശ്രീവിദ്യയുടെ ലുക്കിലെത്തി നടി വീണ നായര്‍, ഇത് വല്ലാത്ത സാദൃശ്യം ആണെന്ന് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വീണ നായര്‍. ബിഗ്‌ബോസിലും മകിച്ച മത്സരാര്‍ത്ഥിയായി താരം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ചിത്രമാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് വൈറാലകുന്നത്. മലയാളത്തിന്റെ മുഖശ്രീയായിരുന്ന ശ്രീവിദ്യയുടെ ലുക്കിലാണ് താരം എത്തിയത്. പ്രിയ നടിയെ അനുകരിച്ചുളള വീഡിയോ താരം തന്നെയാണ് പങ്കുവെച്ചത്.  എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!'ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചത് എന്ന് വീണ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അബി ഫൈന്‍ ഷൂട്ടേഴ്സ് ആണ് ഡിഒപിയും എഡിറ്റിങും ചെയ്തത്. മഞ്ജു കല്ലൂന, നിഥിന്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ അണിയിച്ചൊരുക്കിയത്. പഴയ കാലത്തെ ഓര്‍മപ്പെടുത്തുന്ന വീണ ധരിച്ചിരിയ്ക്കുന്ന സാരി ഡൈസിന്‍ ചെയ്തത് ശോഭ വിശ്വനാഥിന്റെ വീവേഴ്സ് വില്ലേജാണ്.   

'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍' ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി ശ്രീകാന്ത്

അഭിനേതാവും അവതാരകയും എഴുത്തുകാരിയും ആണ് നടി അശ്വതി ശ്രീകാന്ത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായ അശ്വതി തന്റെ കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയ ലോകത്തേക്ക് എത്തുന്നത്. അതിനു ശേഷം ചില മലയാള ചിത്രങ്ങളിലും താരം അഭിനയം തെളിയിച്ചു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാളാശംസ അറിയിച്ച് എത്തിയിരിക്കുകയാണ് അശ്വതി. 'ഞങ്ങള്‍ ഈ ദിവസം ആഘോഷിക്കാന്‍ ആഗ്രഹിച്ചത് ഇങ്ങനെയല്ല, എനിക്കറിയാം വര്‍ഷങ്ങളുടെ ആസൂത്രണത്തിന് ശേഷം നമ്മള്‍ നിങ്ങളുടെ 40-ാം ജന്മദിനത്തില്‍ ലോകത്തിന്റെ രണ്ട് ഭാഗങ്ങളില്‍ ഇരുന്നു. പക്ഷേ കുഴപ്പമില്ല. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാന്‍ ജീവിതം നമ്മെ നന്നായി പരിശീലിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇതാ, മറ്റൊരു മനോഹരമായ നാഴികക്കല്ല് കൂടി സ്വീകരിക്കുന്നു. ഈ യാത്രയില്‍ നിങ്ങളെ എന്റെ കൂട്ടാളിയായി ലഭിച്ചതില്‍ എപ്പോഴും നന്ദിയുണ്ട്. 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകള്‍',- അശ്വതി ശ്രീകാന്ത് കുറിച്ചു.

'ലാലേട്ടന് കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയും ജനക്കൂട്ടം, അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്' എം.പത്മകുമാര്‍ 

മലയാള സിനിമയുടെ ക്ലാസിക്ക് ഹിറ്റില്‍ പെടുത്താന്‍ സാധിക്കുന്ന ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും വാര്യരും ശേഖരനും എല്ലാം ഇന്നും സിനിമയെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. മുണ്ടയ്ക്കലെ ക്ഷേത്രവും ഉത്സവവും എല്ലാം ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒന്നാണ്. അത്തരം ചിത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ആ ചിത്രം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ എം.പത്മകുമാര്‍.് ഐ.വി. ശശി-രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ദേവാസുരം. ദേവാസുരം എന്ന സിനിമ മോഹന്‍ലാലിന്റെ മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവവും പ്രശസ്തിയുമാണ് സമ്മാനിച്ചത്. ദേവാസുരം സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടായി എം.പത്മകുമാറുമുണ്ടായിരുന്നു. ആ സിനിമയിലെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത് ഇന്നും മനസ്സില്‍ നില്‍ക്കുന്നുവെന്നാണ് പത്മകുമാര്‍ പറയുന്നത്. ''ദേവാസുരം സിനിമയുടെ തുടക്കവും ക്ലൈമാക്‌സും ഉത്സവത്തിന്റെ സീനുകളായിരുന്നല്ലോ. ഷൂട്ട് നടന്നത് പരിയാനാംപെറ്റ എന്ന ക്ഷേത്രത്തില്‍ വച്ചായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ പോസ്റ്ററുകളും അനൗണ്‍സ്‌മെന്റുമൊക്കെ നടത്തിയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റും വേണമല്ലോ. അങ്ങനെ ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ പോയി. അവിയാണെങ്കില്‍ വലിയ ജനക്കൂട്ടമാണ്. ഒരു ആര്‍ട്ടിസ്റ്റിന് ചെന്നിറങ്ങാന്‍ പറ്റില്ല. ലാലേട്ടനൊന്നും കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയ്ക്കും ആളുകള്‍ വന്ന് പൊതിയുകയാണ്. ഷൂട്ടിന് വന്നിട്ട് ലാലേട്ടന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, അത്രയായിരുന്നു തിരക്ക്. അവരെയൊന്ന് മാറ്റിയെടുക്കണമെങ്കില്‍ തന്നെ ആയിരത്തിലധികം പോലീസുകാര്‍ വേണം. അതിനിടയില്‍ നിന്നാണ് ശശിയേട്ടന്‍ ദേവാസുരം ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്...'' എം.പത്മകുമാര്‍ പറയുന്നു.  

'കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് അന്ന് കമല്‍സര്‍ നായകനായ സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയില്ല' 28 വര്‍ഷം മുന്‍പുള്ള അനുഭവം തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി

വില്ലനും നായകനും കഥാപാത്രങ്ങള്‍ വിജയ് സേതുപതിയുടെ കൈകളില്‍ എപ്പോഴും സുരക്ഷിതമാണ്. സ്വന്തം പ്രയത്‌നംകൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ വിജയ് സേതുപതിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം താന്‍ അഭിനേതാവാന്‍ മോഹിച്ച് നടന്ന കാലത്ത് നേരിട്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ്. കോളേജില്‍ പഠിക്കുന്ന സമയത്തെ ഓഡിഷനില്‍ പങ്കെടുത്ത അനുഭവമാണ് വിജയ് പങ്കുവയ്ക്കുന്നത്. കമല്‍ ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നെന്നും, എന്നാല്‍ കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് തനിക്ക് സെലക്ഷന്‍ കിട്ടിയില്ലെന്നും ആണ് വിജയ് സേതുപതി പറയുന്നത്. 'കമല്‍ സാര്‍ എനിക്ക് ഉമ്മ തന്നപ്പോള്‍ എന്റെ മനസ് പോയത് 28 വര്‍ഷം പിറകിലേക്കാണ്. കോളേജില്‍ പഠിക്കുന്ന് സമയത്ത് കമല്‍ സാര്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് ഞാനും എന്റെ ഫ്രണ്ട്സും പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ആ സിനിമയുടെ സെറ്റിലേക്ക് പോയത്. എന്റെ കൂടെ വന്ന എല്ലാവര്‍ക്കും അന്ന് അവസരം കിട്ടി. പക്ഷേ എന്നെ കണ്ടാല്‍ കോളേജ് പയ്യനായി തോന്നുന്നില്ല, മെചുരിറ്റി പോരാ എന്നു പറഞ്ഞ് തിരിച്ചയച്ചു. ആ സമയത്ത് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല, ഭാവിയില്‍ കമല്‍ സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കുമെന്നും പുള്ളിയുടെ കൈയില്‍ നിന്ന് ശമ്പളം വാങ്ങുമെന്നും. സാധാരണ ഞാനാണ് എല്ലാവര്‍ക്കും ഉമ്മ കൊടുക്കുന്നത്. പക്ഷേ കമല്‍ സാറിന്റെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം എന്നെ ഉമ്മ വെക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല,' വിജയ് സേതുപതി പറഞ്ഞു. താരത്തിന്റെ 50-ാം ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി നായകനായത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

Other News in this category

  • മുപ്പത് നില കെട്ടിടത്തിന്റെ ചുമരിലൂടെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പറ്റിപ്പിടിച്ച് കയറി 'സ്വയംപ്രഖ്യാപിത സ്‌പൈഡര്‍മാന്‍', ഒടുവില്‍ യുവാവിനെ നിലത്തെത്തിച്ചത് അഗ്നിശമനസേന
  • ജീവിതത്തില്‍ ഒന്നായവര്‍ ഗിന്നസിലും ഒന്നിച്ച്, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും
  • മനോഹരമായ വീട് വില്‍ക്കാനുണ്ട്, അതും വെറും മുന്നൂറ് രൂപയ്ക്ക്, അതി വിചിത്രമായ വില്‍പന പരസ്യം പുറത്ത് വന്നത് ഇറ്റലിയിലെ അതിമനോഹര ഗ്രാമമായ സംബൂക ഡി സിഷിലിയില്‍ നിന്ന്
  • 300 രൂപയുടെ ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് യുഎസ് വനിതയ്ക്ക് വിറ്റു, ജയ്പൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
  • ലാബിലെ കൊതുകുകള്‍ക്ക് തന്റെ രക്തം ഭക്ഷണമായി നല്‍കുന്നു, കൊതുകുകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് കടത്തിവിട്ട കൈയ്യില്‍ കൊതുക് കടിക്കുന്ന വീഡിയോ പങ്കുവെച്ച് ശാസ്ത്രജ്ഞന്‍ 
  • ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഏതാണ്ട് ഒരു കോടിയിലധികം രൂപ സമ്മാനം, വണ്ണം കുറയ്ക്കാന്‍ ഇതിലും വലിയ ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്ന് സോഷ്യല്‍ മീഡിയ
  • ഒരു മിനിറ്റിനുള്ളില്‍ കഴിച്ചത് 332.70 ഗ്രാം ഹോട്ട് സോസ്!!! വെറും മിനുറ്റുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ഹോട്ട് സോസ് കഴിച്ച വ്യക്തിയെന്ന ഗിന്നസ് ലോക റെക്കാഡ് സ്വന്തമാക്കി യു.എസ് സ്വദേശി
  • വീട്ടിലേക്ക് ഒറ്റ ദിവസം എത്തിയത് നിരവധി കൊറിയറുകള്‍, ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് എല്ലാം താന്‍ ഓര്‍ഡര്‍ ചെയ്തത് അര്‍ദ്ധരാത്രിയെന്ന്, ഒടുവില്‍ യുവതി ആ സത്യം മനസ്സിലാക്കി!!!
  • വ്‌ലേഗിങ്ങ് എന്ന പേരില്‍ വഴിയില്‍ കണ്ടവരെയെല്ലാം കെട്ടിപ്പിടിച്ചു, ഒടുവില്‍ പണി മേടിച്ച് വ്‌ലോഗര്‍!!! രണ്ട് മാസത്തെ തടവ് ശിക്ഷയ്ക്ക് ഇപ്പോള്‍ ജയിലില്‍!!!
  • മുടിയിലും, താടിയിലും ഉള്‍പ്പെടെ മുഖത്ത് അടിമുടി മാറ്റം, മധ്യവയസ്‌കനില്‍ നിന്നും ചെറുപ്പക്കാരനിലേക്ക്, ശസ്ത്രക്രിയയിലൂടെ കുറച്ചത് 30 വയസ്സ് വരെ പ്രായം!!!
  • Most Read

    British Pathram Recommends