18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും >>> അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ >>> യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന് >>> 'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്‌കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര >>> മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച >>>
Home >> HOT NEWS
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നഴ്സറി ജീവനക്കാരിക്ക് 14 വര്‍ഷം തടവ്; കേസില്‍ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-23

സ്റ്റോക്ക്പോര്‍ട്ടിലെ ചെഡില്‍ ഹൂമിലെ നഴ്സറിയില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരിക്ക് 14 വര്‍ഷം തടവ്. ടൈനി ടോസ് നഴ്സറിയില്‍ ഡെപ്യൂട്ടി മാനേജരായിരുന്ന കേറ്റ് റഫ്ലി എന്ന 37 കാരിയാണ് ശിക്ഷിക്കപ്പെട്ടത്. 2022 മെയ് 9 നായിരുന്നു സംഭവം. ജിജി എന്ന് വീട്ടുകാര്‍ വിളിക്കുന്ന ജെനിവീവ് മീഹാന്‍ എന്ന കുഞ്ഞാണ് പ്രതിയുടെ 'ശിക്ഷാ നടപടിയുടെ' ഭാഗമായി ശ്വാസം മുട്ടി കൊല്ലപ്പെട്ടത്. 

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നാലാഴ്ചത്തെ വിചാരണയ്ക്കൊടുവിലാണ് റഫ്ലി നരഹത്യയ്ക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രതി പെണ്‍കുട്ടിയെ ഒരു ശല്യമായി കണക്കാക്കുകയും പല സമയങ്ങളിലും അവളോട് വിരോധത്തോടെ പെരുമാറുകയും ചെയ്തിരുന്നതായും ബുധനാഴ്ച അവര്‍ക്കുള്ള ശിക്ഷാ വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി ജസ്റ്റിസ് എല്ലെന്‍ബോഗന്‍ കെസി പറഞ്ഞു.

2022 മെയ് 9 ന് ടിനി ടോസിലെ ബേബി റൂമില്‍ ഒരു മണിക്കൂറും 37 മിനിറ്റും പുതപ്പിനുള്ളില്‍ പൊതിഞ്ഞ് ഒരു ബീന്‍ബാഗിലേക്ക് മുഖം താഴ്ത്തിവെച്ചാണ് പ്രതി കുഞ്ഞിനെ കൊന്നത്. 17 വര്‍ഷമായി നഴ്സറിയില്‍ ജോലി ചെയ്യുകയും ബേബി റൂം നടത്തുകയും ചെയ്ത റഫ്ലി, നരഹത്യയും കുട്ടികളുടെ ക്രൂരതയുടെ കുറ്റവും നിഷേധിക്കുകയും പെണ്‍കുട്ടിയുടെ മരണത്തിന് കാരണം താനല്ലെന്ന് വാദിക്കുകയും ചെയ്തു. 

എന്നിരുന്നാലും, മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ റഫ്ലി ജനീവിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും അവളോട് ക്രൂരമായി പെരുമാറുകയും ചെയ്തതെങ്ങനെയെന്ന് കോടതിയില്‍ തെളിഞ്ഞു. ജെനീവീവ് മരിച്ച ദിവസം സിസിടിവി ദൃശ്യങ്ങളില്‍, റഫ്ലി പെണ്‍കുട്ടിയെ അവളുടെ കട്ടിലില്‍ നിന്ന് പുറത്തെടുക്കുന്നതും അക്ഷമയോടെ ഒരു കളിപ്പാട്ടത്തില്‍ ഇരുത്തുന്നതും ' ''ഇരുപത് മിനിറ്റ്'' എന്ന് മന്ത്രിക്കുന്നതും കാണാം. തുടര്‍ന്ന് 90 മിനിറ്റോളം കുട്ടി ബീന്‍ബാഗില്‍ കിടന്നുറങ്ങുന്നതും ചുമയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ജെനീവീവ് കണ്ടിരുന്നു. എന്നാല്‍ അവള്‍ പ്രതികരിക്കാതെ ആകുന്നതുവരെ റഫ്‌ലി അവളെ പരിശോധിച്ചില്ല. അതേസമയം, നരഹത്യയില്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ച റഫ്ലി എന്നാല്‍ ജനീവിന്റെ മരണം ദാരുണുമായ അപകടം ആണെന്ന് പറയുകയും ചെയ്തു. 

More Latest News

കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും

കോഴിക്കോട് : കോഴിക്കോടിന്റെ സാഹിത്യനഗര പദവി പ്രഖ്യാപനം ഇന്ന്. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമാണ് കോഴിക്കോട്. 2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഇന്നു വൈകിട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ മന്ത്രി എം.ബി. രാജേഷാണ് സാഹിത്യനഗരപദവി പ്രഖ്യാപനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന്

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമയില്‍ ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും. അടുത്ത മാസം ജൂലൈ 21ന് യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ വമ്പന്‍ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് സൈമ ഭാരവാഹികള്‍. സൈമ യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിന്റെ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്‌കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. ജൂലായ് രാവിലെ 10 :30 മുതല്‍ Moor Park Ave, Preston PR1 6AS വച്ചു നടത്തപ്പെടും. പ്രവേശന ഫീസ്: ഒരു ടീമിന് 150 പൗണ്ട്. ഒന്നാം സമ്മാനം: 1000 പൗണ്ട് + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: 500 പൗണ്ട്, മൂന്നാം സമ്മാനം: ഒരു പഴക്കുല. ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ 07540999313 സൈമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ് 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക. യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ അഭിപ്രായപെട്ടു. സൈമ ഓണം ആഘോഷങ്ങളിലേക്കും സ്പോര്‍ട്സ് ഫെസ്റ്റിലേക്കും യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനമാണ്. സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: Grimsargh Village Hall,  Preston PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ് സാംസ്‌കാരിക കലാ കായിക മത്സരങ്ങള്‍, ഊഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്‌കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. 'ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഊഷ്മളത  പങ്കിടാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് എന്ന് ശ്രീ സന്തോഷ് ചാക്കോ പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിന്റെ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പറഞ്ഞു.

'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്‌കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര

ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളും വെന്തുരുകുകയാണ്. ചൂട് അസഹനീയമായതോടെ അതിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളാണ് ആണ് ആളുകള്‍ കണ്ടെത്തുന്നത്. സണ്‍സ്‌ക്രീനുകളും മറ്റ് സണ്‍ പ്രൊട്ടക്ഷന്‍ ക്രീമുകള്‍ എല്ലാം ചൂടപ്പം പോലെ വിറ്റു പോകുകയാണ്. തണുത്ത വെള്ളത്തിനും ഏറെ ഡിമാന്റ് ആണ് ഇവിടെ. ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു യുവാവിന്റെ ഐഡിയ ആണ് വൈറലാകുന്നത്. 'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീീീ..', എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരം തണുപ്പിക്കാന്‍ കുളിമുറിയിലെ ഷവര്‍ തന്റെ സ്‌കൂട്ടറിര്‍ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനില്‍ വെള്ളം നിറച്ച് അതിലാണ് മിനി ഷവര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്‌കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറില്‍ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം.  സണ്‍സ്‌ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ഇതെല്ലാമാണ് നൈസ് ഐഡിയ എന്നാണ് പലരും കമന്റായി പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മരിച്ചെന്ന് കരുതി ഡോക്ടറുടെ അനുമതിയോടെ ശവസംസ്‌ക്കാരത്തിന് എടുത്ത ശേഷം ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പലരുടെയും അനുഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവം ആണ് ഇപ്പോള്‍ യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സ് എന്ന പെഷണറായ 74 -കാരിയെ മരിച്ചെന്ന് കരുതി അടക്കാനായി സെമിത്തേരിയിലേക്ക് എടുത്തതായിരുന്നു. എന്നാല്‍, ഈ സമയം ശവപ്പെട്ടിക്കുള്ളില്‍ നിന്നും ശ്വസം മുട്ടുന്നത് പോലെ അസ്വസ്ഥകരമായ ശബ്ദം കേട്ട് ശ്മശാന ജീവനക്കാര്‍ ഭയന്നു. പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ ഇവര്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാവുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.  ജൂണ്‍ 3-ന് രാവിലെ 9.44-നാണ് കോണ്‍സ്റ്റന്‍സ് മരിച്ചതായി ബുതെറസ്-മസറും ലവ് ഫ്യൂണറല്‍ ഹോമില്‍ നിന്നും അറിയിപ്പുണ്ടായത്.  പിന്നാലെ ഇവരുടെ മൃതദേഹം അടക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ജീവനക്കാര്‍ പെട്ടി തുറന്നത്. ശവപ്പെട്ടിക്കുള്ളില്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കോണ്‍സ്റ്റന്‍സിനെ കണ്ട ശ്മശാന ജീവനക്കാര്‍ ഉടന്‍ തന്നെ അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. മാത്രമല്ല, പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. തന്റെ 31 വര്‍ഷത്തെ സര്‍വ്വീസിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ ബെന്‍ ഹൗച്ചിന്‍ പറഞ്ഞു.  രാവിലെ 11.44 നോടെയാണ് പോലീസ് സ്റ്റേഷനിലേക്ക്  ശവസംസ്‌കാര കേന്ദ്രത്തില്‍ നിന്നും ഫോണെത്തുന്നത്. അവര്‍ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അസാധാരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശവസംസ്‌കാരത്തിന് തൊട്ട് മുമ്പാണ് കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സിന് ശ്വാസമുണ്ടെന്ന് ജീവനക്കാര്‍ കണ്ടെത്തുന്നത്. ഉടനെ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍, മരണത്തിന് മുമ്പ് അവരെ അടക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലെന്നും സംഭവത്തെ കുറിച്ച് കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സിന്റെ കുടുംബത്തെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന്‍ പങ്കിട്ട വീഡിയോ

ബിഗ്‌ബോസ് സീസണ്‍ ആറിന്റെ വിജയി ജിന്റോ ആണെങ്കിലും ആ സീസണ്‍ മുന്നോട്ട് കൊണ്ടുപോയത് ജാസ്മിന്‍ ആയിരുന്നു. നിരവധി തിരിച്ചടികള്‍ ലഭിച്ചിട്ടും പതറാതെ പിന്നെയും പിന്നെയും മുന്നോട്ട് വന്ന ഏക മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. പക്ഷെ പുറത്ത് ജാസ്മിന് നിരവധി വിമര്‍ശകര്‍ ഉണ്ടായിരുന്നു.  പുറത്ത് വന്ന ശേഷം ജാസ്മിന്റെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒന്നും അത്ര ആക്ടീവ് ആയിരുന്നില്ല. നിരാശ്ശയാണോ അതിനെല്ലാം കാരണം എന്നാണ് പലരും ചോദിച്ചിരുന്നത്. എന്നാല്‍ അതിനുള്ള ഉത്തരവുമായി എത്തിയരിക്കുകയാണഅ ജാസ്മിന്‍. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് പങ്കിട്ട വീഡിയോയിലാണ് ജാസ്മിന്‍ ചില കാര്യങ്ങള്‍ പങ്കുവെച്ചത്. തന്റെ അക്കൗണ്ട് താന്‍ തിരിച്ചുപിടിച്ചെന്നും ഇതുപോലെ പലതും തിരിച്ചുപിടിക്കുമെന്നും ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു. ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഫിനാലെ കഴിഞ്ഞു, എനിക്കൊരു സ്റ്റോറി പോലും ഇടാന്‍ പറ്റിയിരുന്നില്ല. കാരണം എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു. ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ. എല്ലാം തിരിച്ചുപിടിക്കും. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അത് പറയാന്‍ പറ്റാത്തതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു. എല്ലാ അപ്‌ഡേറ്റുകളുമായി ഞാന്‍ വരാം. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഞാന്‍ വരുന്നതായിരിക്കും. ബാക്കി നമ്മുക്ക് കണ്ടറിയാം', ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ടുള്ള വീഡിയോ ആയതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ത്തുകയാണ് ആരാധകര്‍.    

Other News in this category

  • റെഡിച്ചില്‍ മലയാളി ദമ്പതികളുടെ നാലു വയസ്സുകാരിയായ മകള്‍ മരണമടഞ്ഞു; എയ്ഞ്ചലിന്റെ അവയവങ്ങള്‍ ദാനം നല്‍കി മാതാപിതാക്കള്‍, പൊട്ടിക്കരയുന്ന ടിജോയെയും അഞ്ചുവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ മലയാളി സമൂഹവും സുഹൃത്തുക്കളും
  • കവെന്‍ട്രിയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം; ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയെ നശിപ്പിച്ചതായി പോലീസ്
  • നായയുടെ വിലപോലും മനുഷ്യനില്ല; ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്ക് എത്തിച്ച് ചൂഷണം; ഹിന്ദുജ കുടുംബത്തിന് സ്വിറ്റ്‌സര്‍ലന്റില്‍ നാലര വര്‍ഷം തടവ്
  • യുകെയിലെ കൗമാരം ഇതെങ്ങോട്ട്? ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം നടന്നത് ഡസണ്‍ കണക്കിന് കത്തി ആക്രമണങ്ങളും ക്രൂര കൊലപാതകങ്ങളും, രാജ്യത്തിന്റെ ഉറക്കം കെടുത്തി കുട്ടി കൊലപാതകികള്‍
  • ലണ്ടനിലെ റിസോര്‍ട്ടിലെത്തിയ മലയാളി കണ്ടത് ശുചിമുറിയില്‍ ഗാന്ധിജിയുടെ കാരിക്കേച്ചര്‍; ആളെ വേണ്ടത്ര പരിചയമില്ലെന്ന് നടത്തിപ്പുകാര്‍, തനി രാവണനെന്ന് വിന്‍സന്റ് മനസ്സിലാക്കിച്ചപ്പോള്‍ മാറ്റി സ്ഥാപിച്ചു
  • ബാത്തില്‍ 85 കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; അറസ്റ്റിലായ 87 കാരനെ റിമാന്‍ഡ് ചെയ്തു, അന്വേഷണത്തിനായി പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
  • സമ്മറില്‍ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നത് എമര്‍ജന്‍സി കെയറിലെ നീണ്ട കാത്തിരിപ്പിനെയെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍; ഏറ്റവും ബുദ്ധിമുട്ടാന്‍ പോകുന്നത് പ്രായമായവര്‍
  • പലിശനിരക്ക് തുടര്‍ച്ചയായി ഏഴാം തവണയും 5.25 ശതമാനമായി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍ എത്തിയിട്ടും നിരാശ
  • യുകെയില്‍ ആസിഡ് അടക്കമുള്ള രാസ ആക്രമണങ്ങളില്‍  75ശതമാനത്തിന്റെ വര്‍ദ്ധനവ്; കോടതിയില്‍ പോകുന്നത്  8 ശതമാനം കേസുകള്‍ മാത്രം, ഇരകളില്‍ പലരും പ്രതികാരത്തിനായി കാത്തിരിക്കുന്നു!
  • ടെനറിഫില്‍ കാണാതായ ലങ്കാഷെയറില്‍ നിന്നുള്ള കൗമാരക്കാരന്റെ തിരോധാനം രണ്ടു ദിവസം പിന്നിട്ടു; വിദൂരമായ പര്‍വ്വതപ്രദേശത്ത് ഒറ്റപ്പെട്ട 19 കാരന്റെ ഭക്ഷണവും വെള്ളവും തീര്‍ന്നു എന്ന് ആശങ്ക
  • Most Read

    British Pathram Recommends