18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി >>> നിങ്ങളുടെ യുകെ വിസ 'ഇ വിസ'യിലേക്ക് ഇതുവരെ മാറിയില്ലേ? ഉടന്‍ മാറ്റിയില്ലെങ്കില്‍ രാജ്യത്ത് താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം; മറ്റ് നിയമപരമായ അവകാശങ്ങളും അനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാകും >>> തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ >>> വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം >>> കേരളത്തിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു അപ്രതീക്ഷിത കൂടിക്കാഴ്ച, വന്ദേ ഭാരതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി >>>
Home >> MIDDLE EAST
സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം

സ്വന്തം ലേഖകൻ

Story Dated: 2024-05-23

സൗദിയിലേക്കുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍. ഇരുടിക്കറ്റും എടുക്കാത്ത സന്ദര്‍ശകവിസക്കാര്‍ക്ക് ബോഡിങ് അനുവദിക്കില്ലെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ഇതോടെ ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് ടിക്കറ്റും അവരില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും. 

ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഗള്‍ഫ് എയര്‍ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗള്‍ഫ് രാജ്യത്തേക്കും സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും. രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ നല്‍കുന്ന നിര്‍ദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദര്‍ശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതല്‍ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്.

അതെസമയം, ദോഹ- ബഹ്‌റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. പുതിയ സര്‍വീസുകള്‍ നിലവില്‍ വന്നു.

യാത്രക്കാര്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സര്‍വീസുകള്‍ ഗുണകരമാണ്. യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയര്‍ വക്താവ് പറഞ്ഞു.

More Latest News

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന 'കൂലി'യില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദും, അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ കൂടി ചേരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രത്തില്‍ അമീര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 6 ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷന്‍ ചിത്രമായ കൂലിയില്‍ സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയന്‍ ഒക്ടോബറില്‍ തിയേറ്ററില്‍ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോന്‍, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.  

തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. ഇന്നലെ അനുഭവപ്പെട്ടത് പോലെ ഭൂചലനം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.  കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച  3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു.

വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം

വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും. വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതല്‍ എന്നാണ് പുറത്ത് വരുന്ന വിവരം. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു.  പ്രതിപക്ഷ നേതാവാരെന്ന തീരുമാനം അടുത്തയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റനോക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചൊവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചര്‍ച്ചകളിലും സാധ്യത.  രാഹുല്‍ റായ്ബറേലിയില്‍ നില്‍ക്കണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളും വയനാട്ടില്‍ നിന്ന് പോകരുതെന്ന് കേരള നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.രാഹുല്‍ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.  വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.  മത്സരിക്കാനില്ലന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും.

കേരളത്തിന് പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു അപ്രതീക്ഷിത കൂടിക്കാഴ്ച, വന്ദേ ഭാരതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി. വന്ദേ ഭാരതില്‍ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നതെന്ന് മേജര്‍രവി. 'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്' - എന്നാണ് മേജര്‍ രവി ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.  സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കെ.കെ ശൈലജ വടകരയില്‍ പരാജയപ്പെട്ടു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജര്‍ രവി. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ഇനി 'അപേക്ഷ' എന്ന വാക്ക് വേണ്ട, പകരം 'ആവശ്യപത്രം' 'ഡിമാന്റ് പേപ്പര്‍' എന്ന് മതി, പുതിയ തീരുമാനവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കാലാകാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഒരു വാക്കിന് മാറ്റം വരുത്താന്‍ ഉറച്ചിരിക്കുകയാണ് ഒരു പഞ്ചായത്ത് ഓഫീസ്. സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന 'അപേക്ഷ' എന്ന വാക്കിനാണ് മാറ്റം വരുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തില്‍ ആണ് ഇനി മുതല്‍ അപേക്ഷ എന്ന വാക്ക് നീക്കം ചെയ്യുന്നത്. വിവിധ ആനുകുല്യങ്ങള്‍ ഉള്‍പ്പടെ ലഭിക്കാന്‍ 'അപേക്ഷ' സമര്‍പ്പിക്കുന്നു എന്ന രീതിയില്‍ നിന്നു മാറ്റം വരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. അപേക്ഷ എന്ന വാക്കിന് പകരം 'ആവശ്യപത്രം' അല്ലെങ്കില്‍ 'ഡിമാന്റ് പേപ്പര്‍' എന്നാക്കിയിരിക്കുകയാണ്. കൊളോനിയല്‍ രാജഭരണകാലത്താണ് ജനങ്ങള്‍ അധികാര വര്‍ഗ്ഗത്തോട് അപേക്ഷിക്കുന്ന സംസ്‌ക്കാരം തുടങ്ങിയത്. ജനങ്ങള്‍ ഭരിക്കുന്ന ജനാധിപത്യകാലത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പികെ ഗോപന്‍ അറിയിച്ചു.

Other News in this category

  • രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • സ്‌കൂളില്‍ വച്ച് പിസ കഴിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം, സ്‌കൂളിനെതിരെ കേസ് നല്‍കി രക്ഷിതാക്കള്‍
  • സൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച്ച
  • ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസ്: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി, ശിക്ഷാവിധി ജൂലൈ 11ന്
  • യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈ മാസം ചൈന സന്ദര്‍ശിക്കും, ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം
  • ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
  • ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പുതിയ വിമാനത്താവളങ്ങള്‍ 2028-29 വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാക്കും
  • സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടു, സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
  • കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയത്തുള്ള ജോലിക്ക് വിലക്ക്: രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം
  • ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
  • Most Read

    British Pathram Recommends