18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>> കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും >>> 'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ് >>> സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍ >>>
Home >> EDITOR'S CHOICE
മൂക്ക് കൊണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പിങ്, മൂന്നാം തവണയും തിരുത്തി കുറിച്ചത് സ്വന്തം റെക്കോര്‍ഡ്, 'ടൈപ്പിങ് മാന്‍ ഓഫ് ഇന്ത്യ' വീണ്ടും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി

സ്വന്തം ലേഖകൻ

Story Dated: 2024-06-03

മൂക്ക് കൊണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് വിനോദ് കുമാര്‍ ചൗധരി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് 2023ല്‍ ആണ്. ആരും ഇതുവരെ പരീക്ഷിക്കാത്ത ഒന്നിലൂടെ കടന്നു പോയ ഇദ്ദേഹം വലിയ കയ്യടിയാണ് നേടിയത്. 44കാരനായ ഇന്ത്യക്കാരന്‍ 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം.

എന്നാല്‍ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യുന്നതില്‍ പക്ഷെ വീണ്ടും രണ്ടു തവണയാണ് ഇദ്ദേഹം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. അതേ വര്‍ഷം തന്നെ 26.73 സെക്കന്റുകള്‍ കൊണ്ട് സ്വന്തം റെക്കോര്‍ഡ് അദ്ദേഹം തിരുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും 25.66 സെക്കന്റുകള്‍ കൊണ്ട് ടൈപ്പ് ചെയ്ത് മൂന്നാം തവണയും മൂക്ക് കൊണ്ടൊരു അത്ഭുതമാണ് ചെയ്തത്. 

വെറുതെ ഒരു റെക്കോര്‍ഡ് അല്ലായിരുന്നു ഇദ്ദേഹം സ്വന്തമാക്കിയത്. ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങള്‍ക്കിടയിലും സ്‌പേസ് ഇടാനും പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. 'ടൈപ്പിങ് മാന്‍ ഓഫ് ഇന്ത്യ' എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്റ്) കൈകള്‍ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്ത റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.

ടൈപ്പിങ് ആണ് താന്റെ ജോലി. അതുകൊണ്ടാണ് അതില്‍ റെക്കോര്‍ഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാര്‍ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാന്‍ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിശ്ചയദാര്‍ഢ്യമാണ് തനിക്ക് റെക്കോര്‍ഡ് നേടാന്‍ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Latest News

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും

മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ്‍ ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ്‍ രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ്‍ മൂന്ന് എത്തുകയാണ്. സീസണ്‍ രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ്‍ രണ്ടും മൂന്നും ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ്‍ ഒന്നിലുണ്ടായിരുന്ന കുട്ടിമാമന്‍ എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ്‍ മൂന്നിനുണ്ട്. അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന്‍ വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്. ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ്‍ ആരംഭിക്കും എന്നാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്

ഒരു മികച്ച നടിയാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ബിഗ്‌ബോസ് താരം ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചു. പക്ഷെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരി ആകുന്നത് ബിഗ്‌ബോസിലൂടെയാണ്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.  ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ ദിവസങ്ങള്‍ ഓര്‍മ വന്നുവെന്ന് പറയുകയാണ് ധന്യ. 'വീണ്ടും ബിഗ്ബോസ് സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', എന്നായിരുന്നു ധന്യയുടെ വാക്കുകള്‍. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമന്‍, ജിത്തു വേണുഗോപാല്‍, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.

സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍

ആപത്തില്‍ പെടുന്ന വ്യക്തികളെ ഓടിവന്ന് രക്ഷിക്കുന്നവരായാണ് സ്‌പൈഡര്‍മാനെ എല്ലാവരും കാണുന്നത്. എന്നാല്‍ സ്‌പൈഡര്‍മാന് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്ത് ചെയ്യും? ഇതാ അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോ ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. സ്‌പൈഡര്‍മാന് വിശപ്പ് വന്നാല്‍ എന്ത് ചെയ്യും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇതുപോലെ സ്വന്തമായി ഭക്ഷണം പാകം ചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്.  കട്ട വെയിലത്ത് വീടിന് മുകളിലെ ടെറസ്സിലിരുന്ന് സ്പൈഡല്‍മാന്‍ ചപ്പാത്തി ചുടുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ഗ്രീന്‍ ഗോബ്ലിന്‍, ഡോ. ഓക്ടോപസ്, അലീല്‍ വെനം തുടങ്ങി വമ്പന്‍ വില്ലന്മാരെ കീഴ്പ്പെടുത്തിയ സ്പൈഡര്‍മാനാണോ ഈ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ സംശയം. എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുക്കിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയെ വലയിലാക്കി. ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ സ്പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം. കനത്ത വെയിലില്‍ നിന്നും രക്ഷപെടാന്‍ ധരിച്ചതാകാം ഈ കുപ്പായമെന്നും ചിലര്‍ കമന്റില്‍ അഭിപ്രായപ്പെട്ടു. വിഡിയോ ജയ്പൂരില്‍ നിന്നാണെന്നാണ് കമന്റില്‍ പലരും അവകാശപ്പെടുന്നത്. എന്നാല്‍ വിഡിയോയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 'ലോകത്തെ രക്ഷിക്കുന്നത് കൊണ്ട് വയറു നിറയ്ക്കാനാകില്ലെന്ന ക്യാപ്ഷനോടെയാണ് രസകരമായ ഈ വിഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.  

Other News in this category

  • സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍
  • ലക്ഷങ്ങള്‍ വിലവരുന്ന റോളക്‌സ് വാച്ച് പശു തിന്നു, ഉടമയ്ക്ക് വാച്ച് തിരികെ ലഭിച്ചത് 50 വര്‍ഷങ്ങള്‍ക്ക് ശേഷം, വാച്ചിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും വാച്ചില്‍ തുരുമ്പ് പറ്റിയിട്ടില്ല, സംഭവം ലണ്ടനില്‍
  • ജോലി ഒന്നും ചെയ്യിക്കാതെ തുടര്‍ച്ചയായ ഇരുപത് വര്‍ഷമായി കമ്പനി തനിക്ക് ശമ്പളം നല്‍കുന്നു, പരാതിയുമായി യുവതി കോടതിയില്‍ 
  • പ്രസവാനന്തരം സ്ത്രീകള്‍ക്ക് വിശ്രമം പോലെ പുരുഷന്മാര്‍ക്കും ഒരു മാസം നിര്‍ബന്ധിത വിശ്രമം, താമസിക്കുന്ന മുറിവിട്ട് പുരുഷന്മാര്‍ക്ക് പുറത്ത് പോകാന്‍ പോലും പാടില്ല  
  • വൃദ്ധസദനത്തിലെ ജീവനക്കാരിയായി എത്തി, ഒടുവില്‍ വൃദ്ധസദനത്തില്‍ വെച്ച് പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച് 23കാരി
  • മുപ്പത് നില കെട്ടിടത്തിന്റെ ചുമരിലൂടെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പറ്റിപ്പിടിച്ച് കയറി 'സ്വയംപ്രഖ്യാപിത സ്‌പൈഡര്‍മാന്‍', ഒടുവില്‍ യുവാവിനെ നിലത്തെത്തിച്ചത് അഗ്നിശമനസേന
  • ജീവിതത്തില്‍ ഒന്നായവര്‍ ഗിന്നസിലും ഒന്നിച്ച്, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും
  • മനോഹരമായ വീട് വില്‍ക്കാനുണ്ട്, അതും വെറും മുന്നൂറ് രൂപയ്ക്ക്, അതി വിചിത്രമായ വില്‍പന പരസ്യം പുറത്ത് വന്നത് ഇറ്റലിയിലെ അതിമനോഹര ഗ്രാമമായ സംബൂക ഡി സിഷിലിയില്‍ നിന്ന്
  • 300 രൂപയുടെ ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് യുഎസ് വനിതയ്ക്ക് വിറ്റു, ജയ്പൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
  • ലാബിലെ കൊതുകുകള്‍ക്ക് തന്റെ രക്തം ഭക്ഷണമായി നല്‍കുന്നു, കൊതുകുകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് കടത്തിവിട്ട കൈയ്യില്‍ കൊതുക് കടിക്കുന്ന വീഡിയോ പങ്കുവെച്ച് ശാസ്ത്രജ്ഞന്‍ 
  • Most Read

    British Pathram Recommends