18
MAR 2021
THURSDAY
1 GBP =105.47 INR
1 USD =83.58 INR
1 EUR =89.27 INR
breaking news : കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ് >>> ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം >>> 'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍ >>> 'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ് >>> പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!! >>>
Home >> SPIRITUAL
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന് ശനിയാഴ്ച; 'വാത്സിങ്ങാം തീര്‍ത്ഥാടന' ചരിത്രത്തിലൂടെ ഒരു യാത്ര

സ്വന്തം ലേഖകൻ

Story Dated: 2024-06-08

വാത്സിങ്ങാം : ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗത സംഘം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികര്‍, സന്യസ്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിശാസ സമൂഹം തീര്‍ത്ഥാടകരായെത്തുന്ന വാത്സിങ്ങാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന ഏവരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ്.
 
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ത്ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാല്‍ത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.


 
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, 
Walshingham, 
Houghton St.Giles, 
Norfolk, NR22 6AL

വാത്സിങ്ങാം തീര്‍ത്ഥാടന ചരിത്രം:

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ വാല്‍ത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെല്‍ഡിസ് ഡി ഫവേര്‍ചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും, കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.
 
തീക്ഷ്ണമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഒരു നാള്‍ റിച്ചെല്‍ഡിസ് ഡി ഫവേര്‍ചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയില്‍ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെല്‍ഡിസ് പ്രഭ്വിക്കുണ്ടായി.

'നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി' എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ് വാര്‍ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു 'സദ് വാര്‍ത്തയുടെ ആലയം' എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെല്‍ഡിസ്യോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ റിച്ചെല്‍ഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്‍പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്‌നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തില്‍ പ്രാര്‍ത്ഥന തുടര്‍ന്നപ്പോള്‍ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് 'നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും' എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാല്‍ത്സിങ്ങാമില്‍ പതിവില്‍ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെല്‍ഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയില്‍ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിര്‍മ്മാണം നടക്കുമ്പോള്‍ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.

മാനുഷിക കണക്കുകൂട്ടലില്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.

'പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും' എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു. പണി തുടരാനാവാതെ റിച്ചെല്‍ഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട്  തകര്‍ക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്ടം ഇപ്പോഴും കാണാവുന്നതാണ്.

വാല്‍ത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി. ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ 'വാല്‍ത്സിങ്ങാമിലെ മാതാവ്' തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട 'വാല്‍ത്സിങ്ങാമില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും  മറുപടിയും ലഭിക്കുമെന്ന്' പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. വാല്‍ത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും, സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉള്‍പ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങള്‍ ദേവവാലയ രേഖകളിലും തീര്‍ത്ഥാടകര്‍ക്കിടയിലും കാണുവാന്‍ കഴിയും.

വാല്‍ത്സിങ്ങാമില്‍ 1061ല്‍ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെല്‍ഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ വാല്‍ത്സിങ്ങാമിലേക്കു നഗ്‌നപാദരായി തീര്‍ത്ഥാടനങ്ങള്‍ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെന്റി എട്ടാമന്‍  രാജാവ്  കത്തോലിക്കാ സഭയുമായി തെറ്റി 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയില്‍ ആക്കുകയും, ദേവാലയം പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്‌സണ്‍ ബോയ്ഡ് എന്ന വനിത വാല്‍ത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നല്‍കുകയും ചെയ്തു.

കിങ്‌സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാല്‍ത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം  രേഖപ്പെടുത്തുന്നു.

1922 ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാല്‍ത്സിങ്ങാം മാതാവിന്റ്റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാല്‍ത്സിങ്ങാമില്‍ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.

1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950  മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാര്‍ത്ഥനയര്‍പ്പിക്കാനായി സന്ദര്‍ശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാല്‍ത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശന വേളയില്‍, സ്ലിപ്പര്‍ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാര്‍പ്പാപ്പയുടെ പേപ്പല്‍ കുര്‍ബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും  ചെയ്തിരുന്നു.

'സ്ലിപ്പര്‍ ചാപ്പല്‍'

14-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണികഴിപ്പിച്ചതും 'അലക്‌സാണ്ട്രിയയിലെ വിശുദ്ധ കാതറിനു' സമര്‍പ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പല്‍ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.

വിശുദ്ധ കാതറിന്‍ വിശുദ്ധ ദേശത്തേക്കുള്ള തീര്‍ത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയില്‍ തീര്‍ത്ഥാടകര്‍ക്ക് സംരക്ഷകയും ആയിരുന്നു.
 
തീര്‍ത്ഥാടകര്‍ വാല്‍ത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പര്‍ ചാപ്പലില്‍ എത്തുകയും അവിടെ സ്ലിപ്പര്‍ അഴിച്ചു വെച്ച് തീര്‍ത്ഥാടനം തുടങ്ങുക പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍  (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു 'സ്ലിപ്പര്‍ ചാപ്പല്‍' എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം.

ആംഗ്ലിക്കന്‍ സഭ അധീനതയിലാക്കിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തില്‍ കത്തോലിക്കാ സഭയുടെ 'നാഷണല്‍ ഷ്രയിന്‍' ആയി സ്ലിപ്പര്‍ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ല്‍ പോപ്പ് ഫ്രാന്‍സീസ് മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുകയും ചെയ്തു വെന്നത് വാല്‍ഷിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയര്‍ത്തിക്കാട്ടുക.  
 
Catholic National Shrine Of Our Lady,
Walshingham, 
Houghton St. Giles, 
Norfolk, NR22 6AL 

 

More Latest News

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം

ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍, സിറോ മലബാര്‍ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 23 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് തിരുന്നാള്‍ ആഘോഷങ്ങള്‍ രാത്രി ഒന്‍പതു മണിയോടെ സമാപിച്ചു. സെയിന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍, ഇടവക വികാരി ഫാ. എബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു ജോസഫ് മടിക്കാങ്കല്‍ വചന സന്ദേശം നല്‍കി. ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍, തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ദീപക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഈ തിരുന്നാള്‍ ആള്‍ഡര്‍ഷോട്ടിന്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേര്‍ച്ചകാഴ്ചയായി ലഭിച്ച വസ്തുക്കള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഫുഡ് ബാങ്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചു. ആള്‍ഡര്‍ഷോട് സെയിന്റ് ജോസഫ്, സെയിന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബര്‍ട്ട് സ്റ്റ്യൂവര്‍ടിന്റെ സഹായവും സഹകരണവും, തിരുന്നാള്‍ കമ്മിറ്റി, പ്രസുദേന്തിമാര്‍, വിശ്വാസികള്‍ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാള്‍ ഏറ്റവും മനോഹരമാക്കാന്‍ സഹായിച്ചു. തിരുന്നാളിന്റെ ഭാഗമായി  സെയിന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. എബിന്‍, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി, ജോയിന്റ് കണ്‍വീനര്‍ ജെയ്സണ്‍,  അംഗങ്ങളായ അജി, ബിജു, മനു, വിമന്‍സ് ഫോറം അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍

ബിഗ്‌ബോസ് ഷോ അവസാനിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്ന ഒരു കാര്യം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ജാസ്മിന്‍ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും പറയുന്നതായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒടുവിലിതാ ജാസ്മിന്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ഒരു വലിയ ലോകമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആയിരുന്നു അവിടെ നടന്നത് എന്ന് ജാസ്മിന്‍ ജാഫര്‍. അതൊരു ഗെയിം ഷോ ആണ് അതാണ് പലരും മനസിലാക്കേണ്ടത്. എനിക്ക് കത്ത് വന്നതിനെ കുറിച് പലരും ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും വരാറുണ്ട്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത് എന്ന് മാത്രം മനസിലായില്ല പക്ഷെ ഞാന്‍ അതിനോട് ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല- പുത്തന്‍ വീഡിയോയിലൂടെ താരം പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട മറ്റൊരു കാര്യം എനിക്ക് പി ആര്‍ വര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് എന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ ചിന്തിക്കാത്ത ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം ജാസ്മിന്‍ പറയുന്നു. എന്നെ കുറിച്ച് പലരും പലതും പറഞ്ഞു പരത്തിയിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ദൈവം കാണുന്നുണ്ടല്ലോ എന്ന ഒറ്റ വിശ്വാസം മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ. ഇതൊക്കെ എന്നെ പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. ഇപ്പോള്‍ ഞാന്‍ ജീവനോടെ പുറത്തുതന്നെ ഉണ്ട്. അപ്പോള്‍ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആകും. അത് മറക്കരുത്.

'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്

സാന്ത്വനം പരമ്പരയിലെ കണ്ണനായി എത്തിയ അച്ചുവിനെ ആരും മറന്ന് കാണില്ല. പരമ്പര കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ ആ പരമ്പരയും കഥാപാത്രങ്ങളും ഉണ്ട്. ഇപ്പോഴിതാ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തും മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം സഫലീകരിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് അച്ചു. അച്ചു ഇനി നടനല്ല, സംവിധായകനാവുകയാണ്. സിനിമ സംവിധാനം തന്നെയാണ് തന്റെ ലക്ഷ്യം എന്ന് സീരിയല്‍ അവസാനിക്കുന്ന സമയത്തും അച്ചു പറഞ്ഞിട്ടുണ്ട്. സഹതാരങ്ങളും അതിന് അതിന് ആശംസകള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹത്തിലേക്ക് കടന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന പുതിയ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടനായിരുന്ന സംവിധായകന്‍. 'അവസാനം അത് ഔദ്യോഗികമാകുന്നു' എന്ന് പറഞ്ഞ് ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഥയിലെ നായികയും നായകനും സാന്ത്വനത്തിലെ ശിവാഞ്ജലിമാര്‍ തന്നെ. പക്ഷെ ഒറുക്കുന്നത് ആല്‍ബമാണോ ഹ്രസ്വ ചിത്രമാണോ, അതോ ഒരു ഫീച്ചര്‍ ഫിലിം തന്നെയാണോ എന്നതൊന്നും അച്ചു വ്യക്തമാക്കിയിട്ടില്ല. ഗോവിന്ദ് പദ്മസൂര്യയെയും ഷഫ്ന നിസാമിനെയും അടക്കം ഒരുകൂട്ടം ആളുകളെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. 'ആശംസകള്‍ അനിയാ, അക്ഷമയോടെ കാത്തിരിക്കുന്നു' എന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ കമന്റ്. ഷഫ്നയും സജിനും ബിജു ധ്വനിതരംഗവും ഉള്‍പ്പടെ നിരവധി പേരാണ് അച്ചുവിന് ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ അപ്ഡേറ്റിനായി കാത്തിരിക്കുന്നവരും ഉണ്ട്.  

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!

ഹോട്ടല്‍ ഭക്ഷണം കഴിച്ച ശേഷം പലതരത്തില്‍ ശാരീരിക അസ്വസ്തതകളോ അല്ലെങ്കില്‍ ഫുഡ് പോയിസണോ എല്ലാം സംഭവിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ ഇതുപോലെ പുറത്തെ ഭക്ഷണത്തില്‍ നിന്ന് അപകടങഅങള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയേണ്ടതുണ്ട്.  ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്:- ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-പാഴ്സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.-തുറന്നുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.-മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജില്‍ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയില്‍ പെട്ടെന്ന് അണുബാധ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.-കുഴിമന്തി, അല്‍ഫാം, ഷവര്‍മ, ഷവായ് എന്നിവയുടെ കൂടെ നല്‍കുന്ന തണുപ്പുള്ള സാധനങ്ങള്‍ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സല്‍ കിട്ടിയാലുടന്‍ ചൂടുള്ള ഭക്ഷണത്തില്‍ നിന്നു മാറ്റിവയ്ക്കുക.-ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.-ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.

ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി

സമയത്ത് എത്തേണ്ടിടത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് വേറെ മാര്‍ഗ്ഗം നോക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇവിടെ ഒരു യുവതി എടുത്ത വേറെയൊരു മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രാഫിക് ബ്ലോക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാത്തത് കാരണം യുതി ഹെലിക്കോപ്റ്റര്‍ വിളിച്ചതാണ് സംഭവം. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വഴിയിലെ കനത്ത ട്രാഫിക്ക് കാരണം ഊബര്‍ വിളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് യുവതി ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നത്. ഊബറും ഫ്ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ ഹെലികോപ്റ്ററുകളാണ്. ഫ്ലൈ ബ്ലെയ്ഡിന്റെ ഔദ്യോഗിക ആപ്പ് വഴി യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടാതെ യാത്രക്കാര്‍ക്കായി വിവിധ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലേക്കായിരുന്നു ശ്രുതിയ്ക്ക് പോകേണ്ടിയിരുന്നത്. ആ സമയം റോഡില്‍ വലിയ തിരക്കായിരിക്കുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാത്രാ ഹെലികോപ്റ്ററായ ബ്ലെയ്ഡ് തിരഞ്ഞെടുക്കാന്‍ ശ്രുതി തീരുമാനിക്കുകയായിരുന്നു. മാന്‍ഹട്ടനില്‍ നിന്നും ക്വീന്‍സിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഊബര്‍ നിരക്ക് 11,000 രൂപയാണ്. ഹെലികോപ്റ്ററില്‍ 13,765 രൂപയാണെന്നും കൂടാതെ ഊബറില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമ്പോള്‍ ഹെലികോപ്റ്റര്‍ അഞ്ച് മിനുട്ട് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതായും ശ്രുതി പറയുന്നു. ആദ്യമായി ഫ്ലൈ ബ്ലേയ്ഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഓഫര്‍ നേടാന്‍ കഴിയുന്ന കോഡ് ശ്രുതി തന്നെ അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.  

Other News in this category

  • ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
  • വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാള്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന്  ആതിഥേയരാവുക സീറോമലബാര്‍ കേംബ്രിഡ്ജ് റീജിയന്‍ 
  • ചെസ്റ്റര്‍ഫീല്‍ഡ് സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണില്‍ ദുക്രാനാ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി, മിഷണ്‍ ഡയറക്ടര്‍ ഫാദര്‍ ജോബി ഇടവഴിക്കല്‍ കൊടി ഉയര്‍ത്തി  തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
  • റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
  • ചെസ്റ്റര്‍ഫീല്‍ഡ് സെയ്ന്റ് ജോണ്‍ മിഷണില്‍ ദുക്‌റാന തിരുനാള്‍ നാളെ ഞായറാഴ്ച, വൈകുന്നേരം 4മണിക്ക് കൊടിയേറ്റത്തോടെ തിരുനാളാഘോഷത്തിന് ആരംഭം കുറിക്കുന്നു
  • നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
  • പത്താമത് ഇലഞ്ഞി സംഗമം അടുത്ത മാസം, ഇലഞ്ഞിക്കാര്‍ ഒത്തു ചേരുന്നത് ജൂലായ് 19, 20, 21 തീയതികളില്‍
  • സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ എവുപ്രാസ്യ മിഷന്‍ തിരുനാള്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിക്കുന്നു, തിരുനാള്‍ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
  • ഇംഗ്ലണ്ടിലെ 'നസ്രേത്' മരിയന്‍ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഇനി ഒരു മാസം
  • Most Read

    British Pathram Recommends