![](https://britishpathram.com/malayalamNews/96910.jpg)
കേരളത്തിലിനി കാറ്ററിങ് കോളേജുകളുടെ സുവർണ്ണകാലമാകും. ഇപ്പോൾ തന്നെ ഏതാണ്ട് അങ്ങനെയൊക്കെയാണ് സ്ഥിതിഗതികൾ. അതൊന്നുകൂടി പൂത്തുതളിർക്കാൻ പോകുന്നു.
എന്താണ് കാരണമെന്നല്ലേ?
യുകെ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്, കഴിഞ്ഞവർഷം ടെക്കികളെപ്പോലും പിന്തള്ളി ഏറ്റവും കൂടുതൽ തൊഴിൽ വിസകൾ നേടിയത് പാചകക്കാരാണ്. ഒരുപക്ഷേ, ഷെഫുകൾ അധികം വൈകാതെ നഴ്‌സുമാരുടെ എണ്ണത്തെപ്പോലും മറികടന്നേക്കാം എന്നുചുരുക്കം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് 2024 മാർച്ച് വരെയുള്ള വിസ ഡാറ്റയുടെ വിശകലനം കാണിക്കുന്നത്, ഷെഫുകൾക്കുള്ള യുകെയിലെ സ്‌കിൽഡ് വർക്ക് വിസകൾ ടെക് തൊഴിലാളികളെ മറികടന്നുവെന്നാണ്.
2024 മാർച്ചിന് മുമ്പുള്ള വർഷത്തിൽ, 6,203 ഷെഫുകൾക്ക് വിദഗ്ധ തൊഴിലാളി വിസ അനുവദിച്ചു. ഹോം ഓഫീസ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരംഇത് മുൻ വർഷത്തെ അപേക്ഷിച്ച് 54% വർധനവാണ്.
ഇതിനു വിപരീതമായി, പ്രോഗ്രാമർമാർക്കും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും അനുവദിച്ച വിസകളുടെ എണ്ണം പകുതിയിലധികം കുറഞ്ഞു, 8,752 ൽ നിന്ന് 4,280 ആയി.
ഇവിടെ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ കൂടുതൽ വകയുണ്ട്. കാരണം ഈ കാറ്റഗറിയിൽ അനുവദിച്ച ബ്രിട്ടീഷ് വിസകളിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നുള്ള ഷെഫുകൾക്കാണ് ലഭിച്ചത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഇന്ത്യക്കാർക്ക് 25%, ബംഗ്ലാദേശികൾക്ക് 22%, പാകിസ്ഥാനികൾ 21% എന്നിങ്ങനെയാണ് വിസകളുടെ വിതരണം.
അതേസമയം, ടെക് തൊഴിലാളികൾക്ക് അനുവദിച്ച വിസകൾ 50 ശതമാനത്തിലധികം കുറഞ്ഞു. പ്രോഗ്രാമർമാർക്കും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും അനുവദിച്ച വിസകളുടെ എണ്ണം പകുതിയിലധികം കുറഞ്ഞു, 8,752 ൽ നിന്ന് 4,280 ആയി.
എന്നിട്ടും ഇപ്പോഴും നല്ല പാചകക്കാരെ കിട്ടാതെ പൂട്ടിപ്പോകുന്ന ഇന്ത്യൻ കറിക്കടകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല എന്നതാണ് ശ്രേദ്ധേയമായ മറ്റൊരുകാര്യം. അതിനാൽത്തന്നെ ഷെഫ് വിസകളുടെ കാര്യത്തിൽ കൂടുതൽ യോഗ്യതാ ഇളവുകൾ വേണമെന്നും പരമ്പരാഗത ഇന്ത്യൻ, ഏഷ്യൻ ഹോട്ടൽ നടത്തിപ്പുകാർ ആവശ്യപ്പെടുന്നു.
ദക്ഷിണേഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പാചകക്കാർക്കുള്ള വിദഗ്ധ തൊഴിലാളി വിസകളുടെ കുതിപ്പിന് കാരണമായതെന്നും റിപ്പോർട്ടുചെയ്യുന്നു. അതിൽ മലയാളികൾക്ക് കൂടുതൽ സന്തോഷിക്കാം. കാരണം വിസ കിട്ടിയവരിൽ നല്ലൊരുശതമാനം കേരളത്തിൽ നിന്നുള്ള ഷെഫുകളുമാണ്.
ഇതുകൊണ്ടുതന്നെ കേരളത്തിൽ ഇപ്പോൾ കാറ്ററിങ് കോളേജുകളുടെ സുവർണ്ണകാലമാണ്. കാരണം പാചകകല പഠിച്ച് വിദേശത്തേക്ക് കടക്കാനായി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയതായും ഹോട്ടൽ മാനേജ്‌മെന്റ് - കാറ്ററിങ് കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ പറയുന്നു.
തിരക്കുകൂടിയതോടെ പല സ്ഥാപനങ്ങളും ഫീസുകളും കുത്തനെ ഉയർത്തിയിട്ടുണ്ട്. അതായത് അമ്മയും ഭാര്യയുമൊക്കെ വീട്ടിലുണ്ടാക്കി വച്ചുവിളമ്പുന്ന പുട്ടും കടലക്കറിയും മുട്ടക്കറിയും ഇറച്ചിക്കറിയും ഓംലെറ്റുമൊക്കെ പാചകം ചെയ്യുന്നത് കാറ്ററിങ് കോളേജിൽ നിന്ന് പഠിച്ചിറങ്ങണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം.
എന്നാൽ വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ പാചകങ്ങൾ മാത്രമല്ല, ആളുകളുടെ ഭക്ഷണ രീതിയും സംസ്‌കാരവും തൊഴിൽ സാഹചര്യവുമെല്ലാം പഠിപ്പിച്ചാണ് വിദ്യാർത്ഥികളെ യോഗ്യരാക്കുന്നതെന്ന് പാചക ഇൻസ്റ്റിട്യൂട്ടുകളും പറയുന്നു.
ഇതിനായി പലരുമിപ്പോൾ കോഴ്‌സുകൾ വിദേശത്തും സ്വദേശത്തുമായി വേർതിരിച്ചാണ് നടത്തുന്നത്. നാട്ടിലെ പഠനശേഷം അവസാനവർഷത്തെ പഠനം യുകെയിലും ദുബൈയിലും സ്വിറ്റ്സർലണ്ടിലുമൊക്കെ ഓഫർ ചെയ്യുന്നു. അതിനുശേഷം അവിടെ താൽക്കാലിക ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നുമാണ് വാഗ്‌ദാനം.
യുകെയിൽ ഷെഫുമാർ, ഷോർട്ടേജ് ഒക്കപ്പേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ, സ്‌കിൽഡ് വർക്ക് വിസ റൂട്ടിലൂടെ എളുപ്പം ജോലി നേടാനുമാകും. അഞ്ചുവർഷം കഴിയുമ്പോൾ നിലവിലെ നിയമമനുസരിച്ച് പി.ആറോ പൗരത്വമോ നേടാനാകും എന്നതും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ ആകർഷിക്കുന്നു.
ഇതുമൂലം മറ്റുമേഖലകളിലെ പ്രൊഫഷണലുകളും പാചകകല പഠിച്ച് യുകെയിലേക്കെത്താനുള്ള പരിശ്രമത്തിലാണ്. സെറ്റിൽഡ് ആയിക്കഴിഞ്ഞാൽ പിന്നീട് പ്രൊഫഷൻ മാറ്റാമെന്നാണ് ഇവരുടെ കണക്കുകൂട്ടലും കാറ്ററിങ് കോളേജുകാരുടെ പ്രലോഭനവും.
അതേസമയം ഇപ്പോഴും ശരാശരി ഒരു ഷെഫിനു യുകെയിൽ ആദ്യവർഷങ്ങളിൽ പരമാവധി 22000 പൗണ്ടിൽ താഴെയാകും വാർഷിക പ്രതിഫലം എന്നുമറിയുക. അതുപോലെ കർശനമായ ഡ്യൂട്ടി നിയമങ്ങളും ജോലിസ്ഥലത്തെ സാഹചര്യങ്ങളും ഓവർ ഡ്യൂട്ടിയുമൊക്കെ ആദ്യകാലത്ത് വാഗ്‌ദാനങ്ങളിലേതുപോലെ ജീവിതം അത്ര മധുരിപ്പിക്കില്ല എന്നതാണ് നിലവിൽ യുകെയിലേക്ക് കുടിയേറിയ ഷെഫുകളുടെ അനുഭവപാഠം.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)