18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.45 INR
1 EUR =89.57 INR
breaking news : മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!!  >>> ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി, പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറില്‍, 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി >>> ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കൊല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു, 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത് >>> വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ >>> ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍  >>>
Home >> ASSOCIATION
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയ്ക്ക് പ്രൗഢോജ്വലമായ സ്വീകരണം; കേംബ്രിഡ്ജ് പാര്‍ലമെന്റ് മെമ്പര്‍ ഡാനിയേല്‍ ഷൈനെര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡന്റ് എബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ചു

സ്വന്തം ലേഖകൻ

Story Dated: 2024-06-10

കേംബ്രിഡ്ജിലുള്ള സെന്റ് തോമസ് ഹാളില്‍ വച്ച് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഇന്ത്യന്‍ കമ്മ്യുണിറ്റിയ്ക്ക് അഭിമാനമായി കേംബ്രിഡ്ജ് മേയറായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു തിട്ടാലയ്ക്കു പ്രൗഢോജ്വലമായ സ്വീകരണം നല്‍കി. ഈ മാസം ഏഴിന് വൈകുന്നേരം ആയിരുന്നു പ്രൗഡഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചത്.

യോഗത്തിലേക്ക് താലപ്പൊലിയോടെയാണ് കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയ്ക്ക് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ചു. കേംബ്രിഡ്ജ് പാര്‍ലമെന്റ് മെമ്പര്‍ ഡാനിയേല്‍ ഷൈനെര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇംഗ്ലണ്ടിന്റെ അക്ഷര നഗരിയെന്നറിയപ്പെടുന്ന കേംബ്രിഡ്ജില്‍ ഇന്ന് നിലവിലുള്ള ഏക സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് പുതുതായി കേംബ്രിഡ്ജ് മേയറായി തെരെഞ്ഞെടുക്കപ്പെട്ട മേയറിന് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. മേയറിന് ആശംസ നേര്‍ന്നുകൊണ്ട് സോണി ജോര്‍ജ്, മഞ്ജു ബിനോയ്, ഇന്ദു ഫ്രാന്‍സിസ്, വിദ്യാ പ്രകാശ് എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സെക്രട്ടറി മിനി ജോണ്‍ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പര്‍ ജിജോ ജോര്‍ജ് നന്ദിയും പറഞ്ഞു.

തനിക്ക് ലഭിച്ച സ്വീകരണം വലിയ ഒരു അംഗീകാരമായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ അഡ്വ. ബൈജു തിട്ടാല പ്രസ്ഥാപിച്ചു. 20 വര്‍ഷം മുമ്പ് കേംബ്രിഡ്ജില്‍ എത്തിയ താന്‍ കടന്നുവന്ന വഴികളും അവിടെ അഭിമുഖീകരിച്ച പ്രതിസന്ധികളും ആ പ്രതിസന്ധികളിലൂടെ വിജയത്തിലെത്തിയതും വിശദീകരിച്ചു. കൂടാതെ തന്റെ രാഷ്ട്രീയ വഴികളില്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ലഭിച്ച അകമൊഴിഞ്ഞ പ്രോത്സാഹനവും സപ്പോര്‍ട്ടും എടുത്തുപറഞ്ഞു. തുടര്‍ന്നും മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഒരു കൈത്താങ്ങായി കേംബ്രിഡ്ജ് മലയാളി കമ്മ്യൂണിറ്റി കൂടെയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

More Latest News

മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!! 

മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി എറണാകുളം സ്വദേശി. തൃപ്പൂണിത്തുറ എന്‍എസ്എസ് സ്‌കൂളില്‍ നാലാം ക്ലാസ്സുകാരിയായ തീര്‍ത്ഥയാണ് ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയത്.  തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തില്‍ തീര്‍ഥാ വിവേക് ആണ് ഈ മിടുക്കിക്കുട്ടി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സ്വന്തം ആശയത്തില്‍ നിന്നും കവിതകള്‍ ചൊല്ലാന്‍ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും. വളരെ ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുണ്ണി കവിതകളോട് ആഭിമുഖ്യം പുലര്‍ത്തിയ തീര്‍ത്ഥ കുഞ്ഞുണ്ണി മാഷിനെ ഗുരു സ്ഥാനീയനായി സങ്കല്‍പ്പിച്ച് സമര്‍പ്പിച്ചു കൊണ്ടാണ് തന്റെ കുട്ടിക്കവിതകള്‍ എല്ലാം രചിച്ചിരിക്കുന്നത്. തന്റെ കുഞ്ഞ് ആശയത്തില്‍ നിന്നും കുഞ്ഞുണ്ണി മാഷിനെ വര്‍ണിച്ചുകൊണ്ടാണ് ആദ്യ കവിത രചിക്കുന്നത്. ഹാസ്യവും ചിന്തകളും കളിയും ചിരിയും കൂട്ടുകാരും അമ്മയും സ്നേഹവും ഭക്തിയും കുസൃതിയും പക്ഷിമൃഗാദികളും നാടന്‍ കഥാപാത്രങ്ങളും ഒത്തിണങ്ങി ചേരുന്നുണ്ട് കുട്ടി തീര്‍ത്ഥയുടെ 27 കുട്ടിക്കവിതകളില്‍. കൂടാതെ കുട്ടികളിലേക്ക് തന്റെ കവിതകളിലെ തനതായ ആശയം സ്വയമേ ചിത്രങ്ങള്‍ വരച്ചും തീര്‍ത്ഥാ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഒരോ കവിതകള്‍ അവതരിപ്പിച്ചും ചൊല്ലിയും തന്റെ കൂട്ടുകാരിലേക്കും കുട്ടികളിലേക്കും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് തീര്‍ത്ഥ. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകള്‍ നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വിവേക് കെ. വിജയന്റെയും സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൗമ്യ വിവേകിന്റെയും മകളാണ്. തന്റെ കുട്ടിക്കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹവും ഉണ്ട് തീര്‍ത്ഥയ്ക്ക്.  

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി, പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറില്‍, 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും ഓഫര്‍ വില്പനയില്‍ വാങ്ങിയ ടി.വി. പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.  ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയര്‍ ചെയ്യാനോ വില തിരിച്ചു നല്‍കാനോ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ടിവി ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉപഭോക്താവിന് റിപ്പയര്‍ ചെയ്തു നല്‍കുകയോ ടിവിയുടെ വില നല്‍കുകയോ ചെയ്യാത്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു. എറണാകുളം അയ്യപ്പന്‍കാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓണ്‍ലൈനില്‍ വന്‍ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുള്‍ എച്ച് ഡി എല്‍.ഇ.ഡി ടിവി വാങ്ങിയത്. എന്നാല്‍ ഇത് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു. 49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തില്‍ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി പ്രസിഡന്റ് ഡി. ബി. ബിനു, മെമ്പര്‍മാരായ വി.രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.  

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കൊല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു, 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കാെല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വിത്തുപാകിയ പുരാതന സംരംഭം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ജീവനക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 20ന് കമ്പനി മുന്നേട്ട് വച്ച വിഅര്‍എസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്ബനിയുടെ പ്രവര്‍ത്തനങ്ങളും ബാധിക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. മാദ്ധ്യമ വാര്‍ത്തകളനുസരിച്ച് കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് സൂചന. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കര്‍ പാട്ടഭൂമിയിലാണ് ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്.ഫാക്ടറി അടച്ചുപൂട്ടുന്നത് 150 ഓളം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്ബനി പങ്കാളികള്‍ക്ക് ഉറപ്പ് നല്‍കി. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വര്‍ഷത്തേക്കുകൂടി പാട്ട കരാര്‍ നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ദേശീയപാതയില്‍ കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ദേശീയപാതയില്‍ തിരുവനന്തപുരം കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാര്‍ നിര്‍ത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തില്‍ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷര്‍ ഉണ്ട്. വാഹനത്തില്‍ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം.

വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ഓരോ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും വളരെ വ്യത്യസ്തത നിറഞ്ഞതാവാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തന്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സാപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല എന്നാണ് പറയുന്നത്. കോള്‍സ് ടാബില്‍ ഒരു ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം. ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്‍ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. വാട്‌സാപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.

Other News in this category

  • സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
  • ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; ജൂലായ് 21ന് ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ്; താല്‍പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം
  • യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം
  • യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന്
  • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും, ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്നു
  • ആറാമത് യുക്മ കേരളപൂരം വള്ളംകളി 2024: വിജയികളാകുന്ന ടീമിന് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം, മറ്റ് വിജയികള്‍ക്ക് വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍
  • നോര്‍ത്ത് വെസ്റ്റിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഫുഡ് ഫെസ്റ്റിവല്‍, അമ്പതോളം മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് ജൂലായ് ഏഴാം തീയതിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്
  • ഡെറം ഇന്ത്യന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗാനമേളയും ഡിജെയും, ഈ മാസം 30ന് മൂന്നു മണി മുതല്‍ ഒന്‍പതു വരെ ലീഡ്സില്‍ മനോഹര സംഗീത സായാഹ്നം ഒരുക്കുന്നു
  • മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്
  • കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
  • Most Read

    British Pathram Recommends