18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>> വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>>
Home >> HOT NEWS
നാട്ടിലെ ലോണ്‍ തിരിച്ചടവും യുകെയിലെ നിത്യച്ചെലവുകളും താങ്ങാനാകുന്നില്ല; പഠനം അവതാളത്തിലാക്കി വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലിക്കിറങ്ങുന്നു, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-06-14

ജീവിതച്ചെലവ് പ്രതിസന്ധി കാരണം യുകെയിലെ മലയാളികളടക്കമുള്ള പകുതിയിലധികം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ദീര്‍ഘനേരം പാര്‍ട്് ടൈം ജോലികളില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്.  ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപി) 10,000 ഫുള്‍ടൈം യുകെ ബിരുദധാരികളില്‍ നടത്തിയ ഒരു സര്‍വേയില്‍ 56% പേരും അവര്‍ പഠിക്കുന്ന സമയത്ത് ശരാശരി 14.5 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി.
മെയിന്റനന്‍സ് പിന്തുണയുടെ അഭാവം ദ്വിതല ഉന്നതവിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു. ദീര്‍ഘനേരം ജോലി ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ അവരുടെ മറ്റ് സഹപാഠികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുമൂലം പഠന പ്രവര്‍ത്തനങ്ങളിള്‍ പിന്നാക്കം പോകുന്നതായും കണ്ടെത്തി.

പ്രഭാഷണങ്ങള്‍, ക്ലാസുകള്‍, മറ്റ് പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന സമയവുമായി സംയോജിപ്പിക്കുമ്പോള്‍, പാര്‍ട്ട് ടൈം ജോലിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ശരാശരി 48 മണിക്കൂര്‍ പ്രവൃത്തി ആഴ്ചയുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം ചിലര്‍ക്ക് 56 മണിക്കൂര്‍ ആഴ്ചയുണ്ട്. മുഴുവന്‍ സമയവും മുതിര്‍ന്നവരുടെ ശരാശരി 36.6 മണിക്കൂറിനേക്കാള്‍ വളരെ കൂടുതലാണിത്. 

വിദ്യാര്‍ത്ഥികളുടെ മെയിന്റനന്‍സ് പിന്തുണ മെച്ചപ്പെടുത്തിയില്ലെങ്കില്‍, ബിരുദധാരികള്‍ക്ക് മുഴുവന്‍ സമയവും വീട്ടില്‍ നിന്ന് പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ മാതൃക അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഹെപിയുടെ പോളിസി ഡയറക്ടര്‍ റോസ് സ്റ്റീഫന്‍സണ്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ജീവിതച്ചെലവിനോട് പോരാടുമ്പോള്‍, പാര്‍ട്ട് ടൈം ജോലിയെക്കുറിച്ചുള്ള പ്രവണത കൂടുതല്‍ ആശങ്കാജനകമാണ്. മിക്ക വിദ്യാര്‍ത്ഥികളും ജോലിചെയ്യുകയും അവര്‍ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു, ഈ പ്രവണത തുടര്‍ന്നാല്‍ മുഴുവന്‍ സമയ പഠനം പലര്‍ക്കും അപ്രായോഗികമായിരിക്കാം. സ്റ്റീഫന്‍സണ്‍ പറഞ്ഞു. 

ജീവിതച്ചെലവ് പ്രതിസന്ധി, ശമ്പളമുള്ള ജോലിയും മുഴുവന്‍ സമയ പഠനവും ഇടകലര്‍ന്ന വിദ്യാര്‍ത്ഥികളുടെ അനുപാതത്തെ പെട്ടെന്ന് മാറ്റിമറിച്ചു. 2021-ന് മുമ്പ്, ഏകദേശം മൂന്നില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ടേം ടൈമില്‍ ശമ്പളമുള്ള ജോലി ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം, 56% വിദ്യാര്‍ത്ഥികള്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടെന്നും അവര്‍ മുന്‍ വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ജോലിയിലുള്ളവരില്‍ മുക്കാല്‍ ഭാഗവും തങ്ങളുടെ ജീവിതച്ചെലവ് നിറവേറ്റുന്നതിനാണ് അങ്ങനെ ചെയ്തതെന്ന് 23% പേര്‍ പറഞ്ഞു. ഇത് തങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുന്നത് എന്നും അവര്‍ പറയുന്നു. 

വെറ്ററിനറി പഠനവും ദന്തചികിത്സയും പോലുള്ള ഗൗരവമേറിയ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനും ശമ്പളമുള്ള ജോലിക്കും ആഴ്ചയില്‍ ശരാശരി 56 മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട്. 

നേരത്തെ ഗവേഷണം കണ്ടെത്തിയ 'അപകട മേഖല' യില്‍ ജോലി ചെയ്യുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഉള്ളതെന്നും ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കും ഫസ്റ്റ് ക്ലാസ് ബിരുദങ്ങള്‍ നേടാനുള്ള സാധ്യത കുറയുമെന്നും ഹെപിയുടെ ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.

പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്രോഗ്രാമുകള്‍ ഉപയോഗിക്കാനും അവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനില്‍ കാണാനും കൂടുതല്‍ സാധ്യതയുണ്ട്. 

ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായതോടെ ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ അനുപാതം ഇരട്ടിയായതായി നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് (എന്‍യുഎസ്) ഒരു പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2023-24 അധ്യയന വര്‍ഷത്തില്‍, 14% വിദ്യാര്‍ത്ഥികള്‍ NUS-നോട് ഒരു ഫുഡ് ബാങ്ക് ഉപയോഗിച്ചതായി പറഞ്ഞു, 2021-22 ല്‍ ഇത് 7% ആയിരുന്നു.

More Latest News

എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

Other News in this category

  • ലണ്ടനിലെ റിസോര്‍ട്ടിലെത്തിയ മലയാളി കണ്ടത് ശുചിമുറിയില്‍ ഗാന്ധിജിയുടെ കാരിക്കേച്ചര്‍; ആളെ വേണ്ടത്ര പരിചയമില്ലെന്ന് നടത്തിപ്പുകാര്‍, തനി രാവണനെന്ന് വിന്‍സന്റ് മനസ്സിലാക്കിച്ചപ്പോള്‍ മാറ്റി സ്ഥാപിച്ചു
  • ബാത്തില്‍ 85 കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; അറസ്റ്റിലായ 87 കാരനെ റിമാന്‍ഡ് ചെയ്തു, അന്വേഷണത്തിനായി പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
  • സമ്മറില്‍ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നത് എമര്‍ജന്‍സി കെയറിലെ നീണ്ട കാത്തിരിപ്പിനെയെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍; ഏറ്റവും ബുദ്ധിമുട്ടാന്‍ പോകുന്നത് പ്രായമായവര്‍
  • പലിശനിരക്ക് തുടര്‍ച്ചയായി ഏഴാം തവണയും 5.25 ശതമാനമായി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍ എത്തിയിട്ടും നിരാശ
  • യുകെയില്‍ ആസിഡ് അടക്കമുള്ള രാസ ആക്രമണങ്ങളില്‍  75ശതമാനത്തിന്റെ വര്‍ദ്ധനവ്; കോടതിയില്‍ പോകുന്നത്  8 ശതമാനം കേസുകള്‍ മാത്രം, ഇരകളില്‍ പലരും പ്രതികാരത്തിനായി കാത്തിരിക്കുന്നു!
  • ടെനറിഫില്‍ കാണാതായ ലങ്കാഷെയറില്‍ നിന്നുള്ള കൗമാരക്കാരന്റെ തിരോധാനം രണ്ടു ദിവസം പിന്നിട്ടു; വിദൂരമായ പര്‍വ്വതപ്രദേശത്ത് ഒറ്റപ്പെട്ട 19 കാരന്റെ ഭക്ഷണവും വെള്ളവും തീര്‍ന്നു എന്ന് ആശങ്ക
  • 2030-ഓടെ എന്‍എച്ച്എസിന് പ്രതിവര്‍ഷം 38 ബില്യണിന്റെ ഫണ്ട് അധികമായി വേണ്ടിവരുമെന്ന് മുന്നറിയിപ്പ്; എന്‍എച്ച്എസിനെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പണത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളോട് പറയുന്നില്ലെന്ന് കുറ്റപ്പെടുത്തല്‍
  • വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിച്ചു; പോസ്റ്റല്‍ വോട്ടിനായി ഇന്ന് വരെ ഓണ്‌ലൈനായി അപേക്ഷിക്കാം
  • 'ചെറുത് അടിച്ചാലും പിടിക്കണം'! മദ്യപിച്ച് വാഹനം ഓടിക്കാവുന്ന പരിധി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍; പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന്  ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍
  • യുകെയിലെ കുട്ടികളുടെ ഉയരം കുറയുന്നു, പൊണ്ണത്തടി മൂന്നിലൊന്നായി വര്‍ദ്ധിക്കുന്നു, ടൈപ്പ് 2 പ്രമേഹം അഞ്ചിലൊന്നായി വര്‍ദ്ധിക്കുന്നു.....നിര്‍ണ്ണായക റിപ്പോര്‍ട്ട് പുറത്തു വിട്ട് ഫുഡ് ഫൗണ്ടേഷന്‍
  • Most Read

    British Pathram Recommends