18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ >>> നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും >>> എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>>
Home >> BP SPECIAL NEWS
സുന്ദരികളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ മസില്‍ പെരുപ്പിക്കാനായി 6 ലിറ്റര്‍ വാസ്‌ലിന്‍ കൈകളില്‍ കുത്തിവെച്ച് യുവാവ്, ഒടുവില്‍ യുവാവിന് സംഭവിച്ചത് ഗുരുതര ആരോഗ്യപ്രശനങ്ങള്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-06-14

സുന്ദരികളായ സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ യുവാവ് ചെയ്തത് അല്‍പം കടന്ന കൈ. ഒടുവില്‍ പണികിട്ടി യുവാവ്. മസില്‍ പെരുപ്പിക്കാനായി 6 ലിറ്റര്‍ വാസ്‌ലിന്‍ ആണ് യുവാവ് കൈകാലുകളില്‍ കുത്തിവെച്ചത്. റഷ്യന്‍ പോപ്പെയ് എന്നറിയപ്പെടുന്ന കിറില്‍ തെരേഷിന്‍ എന്ന വ്യക്തി ആണ് ഇത്തരത്തില്‍ സാഹസികത കാട്ടിയത്.

ഓരോ കൈകളിലും 3 ലിറ്റര്‍ വീതം വാസ്‌ലിന്‍ ആണ് കുത്തിവച്ചതിന് പിന്നാലെ ഇയാള്‍ക്ക് ഗുരുതര ആരോഗ്യപ്രശനങ്ങള്‍ ആണ് വന്നത്. റഷ്യയില്‍ നിന്നുള്ള കിറില്‍ തെരേഷിന്‍ തന്റെ ശരീരഘടന കൊണ്ട് ബസൂക്ക ഹാന്‍ഡ്സ്, റഷ്യന്‍ പോപ്പേ എന്നീ പേരുകള്‍ നേടിയിട്ടുണ്ട്. ശരീരത്തിലെ, പ്രധാനമായും കൈകളിലെ മസിലുകള്‍ പെരുപ്പിക്കുക എന്നതാണ് തെരേഷിന്റെ പ്രധാന വിനോദം. ഇതിനാണ് ഇയാള്‍ തന്റെ രണ്ടു കൈകളിലും ലിറ്റര്‍ കണക്കിന് വാസ്‌ലിന്‍ അടിസ്ഥാനമാക്കിയുള്ള പെട്രോളിയം ജെല്ലി കുത്തിവച്ചത്. ഈ മസില്‍ പെരുപ്പിക്കലിന്റെ വീഡിയോ തെരേഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെ വലിയ വിമര്‍ശനമാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്.

തന്റെ ഓരോ കൈകളിലും 3 ലിറ്റര്‍ വീതം വാസ്‌ലിന്‍ കുത്തിവെച്ചതായാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. വീഡിയോ കണ്ട പലരും ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെ സ്വയം ചെയ്യുന്നതിലൂടെ താങ്കള്‍ അക്ഷരാര്‍ത്ഥത്തില്‍ മരിക്കാന്‍ പോവുകയാണ് എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴി തുറന്നത്. രക്തപ്രവാഹം, ടിഷ്യു ക്ഷതം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായി. ജെല്ലിയും കേടായ കോശവും നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. കൈകള്‍ മുറിച്ചു കളയാനുള്ള സാധ്യതയും അദ്ദേഹം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More Latest News

നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും

നോര്‍വിച്ച്: നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്' ഈമാസം 23ന് നടക്കും. എപ്പിസ്‌കോപ്പല്‍ വിസിറ്റിന്റെ ഭാഗമായി 22ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത വൈകിട്ട് ഏഴിന് നടക്കുന്ന സന്ധ്യാനമസ്‌കാരം 23ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇടവകയുടെ ലോഗോയും പുതിയതായി തുടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. 23ന് ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പായി മെത്രാപ്പോലീത്തയ്ക്ക് നല്‍കുന്ന സ്വീകരണത്തിന് ഇടവക വികാരി ഫാ. ലിജു വര്‍ഗീസ്, ട്രസ്റ്റി നെല്‍സണ്‍ ഡാനിയേല്‍, സെകട്ടറി റോബിന്‍ മാമച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഫാ. ലിജു വര്‍ഗീസ് (വികാരി): +447833841750, നെല്‍സണ്‍ ഡാനിയേല്‍ (ട്രസ്റ്റി): +447958070852, റോബിന്‍ മാമച്ചന്‍ (സെക്രട്ടറി): +447462103087 ദേവാലയത്തിന്റെ വിലാസംAcle Methodist Church, 2 Bridwell Ln, Acle, Norwich, NR13 3RA

എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

Other News in this category

  • ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
  • ഓര്‍ഡര്‍ ചെയ്തത് ഗെയിമിംഗ് കണ്‍ട്രോളര്‍ വീട്ടിലെത്തിയത് മൂര്‍ഖന്‍ പാമ്പ്!!! ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത പാക്കറ്റ് തുറന്നതും ഞെട്ടിവിറച്ച് ദമ്പതിമാര്‍ 
  • കാമുകനും കാമുകിയും വാഹനപകടത്തില്‍ മരണപ്പെട്ടു, മരണാനന്തരം ഒന്നിക്കാന്‍ പ്രണയിതാക്കള്‍ക്ക് പ്രേത വിവാഹം നടത്തിക്കൊടുത്ത് കുടുംബം
  • ഇത് സത്യത്തില്‍ റോബോട്ട് തന്നെ അല്ലേ? ചൈനയിലെ ഒരു റെസ്റ്റോറന്റില്‍ റോബോര്‍ട്ട് വേഷത്തിലെത്തി ഭക്ഷണം വിളമ്പുന്ന പെണ്‍കുട്ടി, ഒറ്റ നോട്ടത്തില്‍ ആരും സംശയിച്ചു പോകും
  • 'സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ പെടുന്ന ഒരു കഷ്ടപ്പാടുകളേ' മുളക് പൊടിയും പച്ചമുളകും പച്ച മീനുമൊക്കെ കഴിക്കുന്ന യുവാവിന്റെ വീഡിയോ
  • ഡോക്ടറുടെ വീട്ടിലെ കുടുംബാംഗത്തിന് ശാരീരിക അസ്വസ്തതകള്‍, എന്തസുഖം ആണെന്ന് മനസ്സിലാക്കാനാവാതെ കുഴഞ്ഞ ഡോക്ടര്‍ക്ക് ആ വിവരം നല്‍കിയത് വീട്ടുജോലിക്കാരി, സംഭവം ഇങ്ങനെ
  • പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുന്‍പ് ഭര്‍ത്താവിന് വേണ്ടി ഒരു മാസത്തേക്കുള്ള ഭക്ഷണങ്ങള്‍ പാകം ചെയ്‌ത്വെച്ച് യുവതി, എക്‌സില്‍ ഞെട്ടിച്ച് യുവതിയുടെ പോസ്റ്റ്
  • ഈ ബാര്‍ റെസ്റ്റോറന്റ് സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് കുറഞ്ഞത് 30 വയസും പുരുഷന്മാര്‍ക്ക് 35 വയസ്സും ആകണമത്രെ, ബാറില്‍ ഇങ്ങനെ ഒരു തീരുമാനം വരാന്‍ കാരണമുണ്ട്
  • ഓര്‍ഡര്‍ ചെയ്യുന്നത് ഒന്ന് പക്ഷെ ലഭിക്കുന്നത് മറ്റൊന്ന്, ടോക്കിയോയില്‍ ഒരു റെസ്റ്റോറന്റില്‍ ഈ 'മോശം സേവനം' ലഭിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം തന്നെ
  • വിവാഹമണ്ഡപം ഒരുക്കിയത് കരിമ്പിന്‍ തണ്ട് വെച്ച്, ഭക്ഷണം കഴിക്കാന്‍ വാഴയിലയും സ്റ്റീല്‍ ഗ്ലാസും, ഇലകളും ചില്ലകളും കൊണ്ട് വേദി അലങ്കലരിച്ചു, ഇതാണ് 'എക്കോ ഫ്രെണ്ട്‌ലി' വിവാഹം
  • Most Read

    British Pathram Recommends