18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; ജൂലായ് 21ന് ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ്; താല്‍പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം >>> യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം >>> നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം >>> യുകെയില്‍ എത്തിയിട്ട് ആറു മാസം മാത്രം; കുംബ്രിയയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു; നോബിള്‍ ജോസിന്റെ മരണംഅപ്രതീക്ഷിത വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും >>> ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ >>>
Home >> NAMMUDE NAADU
വയനാടോ റായ്ബറേലിയോ? റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ ഗാന്ധി മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്ന് നാളെ അറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-06-16

വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും. വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതല്‍ എന്നാണ് പുറത്ത് വരുന്ന വിവരം. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു. 

പ്രതിപക്ഷ നേതാവാരെന്ന തീരുമാനം അടുത്തയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റനോക്കുന്നത്.

ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചൊവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചര്‍ച്ചകളിലും സാധ്യത. 

രാഹുല്‍ റായ്ബറേലിയില്‍ നില്‍ക്കണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളും വയനാട്ടില്‍ നിന്ന് പോകരുതെന്ന് കേരള നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.രാഹുല്‍ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. 

വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. 

മത്സരിക്കാനില്ലന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും.

More Latest News

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സഹായം പ്രഖ്യാപിച്ച തമിഴ്നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്ന് താരം ചോദിക്കുന്നു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് കസ്തൂരിയുടെ വിമര്‍ശനം. പത്തുലക്ഷം ആര്‍ക്കാണ് നല്‍കിയത്, രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കര്‍ഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച് മരിച്ചവര്‍ക്കാണിത് നല്‍കുന്നത്.ഈ മോശം ദ്രാവിഡ മോഡലില്‍ പത്തുലക്ഷം സമ്ബാദിക്കാന്‍ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു കുടിയനായാല്‍ മതി-നടി കസ്തൂരി എക്സില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ദാരുണ സംഭവത്തില്‍ 55 പേരാണ് മരിച്ചത്. 120 ഓളം പേര്‍ ചികിത്സയിലാണ്. മദ്യദുരന്തത്തില്‍ പ്രധാന പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റിലായത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍.

ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; ജൂലായ് 21ന് ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ്; താല്‍പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം

ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ ആവേശകരമായ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ജൂലൈ മാസം 21ന് നടത്താന്‍ ഉദേശിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷനായി ബന്ധപെടുകSujesh: 07438209482 Rahul:07768146907    

യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം

യുക്മ ദേശീയ കായിക മേളക്ക് മുന്നോടിയായി ഇന്ന് യുക്മയുടെ നാല് പ്രമുഖ റീജിയണുകളായ മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കത്തിന് ട്രാക്കുണരുന്നു.  മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ കെ.സി.എ റെഡിച്ച് ആതിഥേയത്വം വഹിക്കുമ്പോള്‍  നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേനും, സൗത്ത് ഈസ്റ്റ് റീജിയണില്‍ ഡാര്‍ട്ട് ഫോര്‍ഡ് മലയാളി അസോസിയേഷനും, യോര്‍ക് ഷെയര്‍ റീജിയണില്‍ ബാണ്‍സലി കേരള കള്‍ച്ചറല്‍ അസോസിയേഷനും കായിക മേളകള്‍ക്ക് ആതിഥേയത്വം വഹിക്കും. രാവിലെ 9 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കും. തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും മത്സരങ്ങള്‍ ആരംഭിക്കും. വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് കായികമത്സരം നടക്കുന്ന എല്ലാ റീജിയണുകളിലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കായികമേളയുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുക്മ റീജിയണല്‍ കായിക മേളകള്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ യുക്മ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസും,   സമാപന സമ്മേളനം യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജും ഉദ്ഘാടനം ചെയ്യും. യുക്മ പി.ആര്‍.ഒ അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ജാക്‌സന്‍ തോമസ്, റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ തങ്കച്ചന്‍ എബ്രഹാം അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സൗത്ത് ഈസ്റ്റ് റീജിയണില്‍ യുക്മ മുന്‍ പ്രസിഡന്റും ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ളയും, യോര്‍ക് ഷെയറില്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ റീജിയണല്‍ കായിക മേളക്ക് എല്ലാവിധ വിജയാശംസകളും ദേശീയ സമിതിക്കുവേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം എന്നിവര്‍ അറിയിച്ചു.    

നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സമയത്തിന് ഉറങ്ങണം നന്നായി ഉറങ്ങണം എന്നതെല്ലാം മുതിര്‍ന്നവര്‍ക്ക് മാത്രം ബാധകമല്ല. ഇങ്ങനെ ചെയ്യുന്നതിലെ അലംബാവം മുതിര്‍ന്നവരുടെ ആരോഗ്യം മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വൈകിയുള്ള ഉറക്കവും വളരെ കുറഞ്ഞ സമയം ഉള്ള ഉറക്കവും കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ്. ഭക്ഷണക്രമത്തില്‍ മാറ്റവരുത്തുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോണ്‍-ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മര്‍ദ്ദത്തിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍

പുതിയ മാറ്റങ്ങളുമായി 'ഗൂഗിള്‍ . 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു . നിങ്ങള്‍ ഓരോ ദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഗൂഗിള്‍ നിര്‍ത്തുന്നത് . ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്. അതേസമയം അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഈ സേവനം ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പിലാക്കും . നിലവില്‍, ഇ-മെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലമാണ് ഈ ടൈംലൈന്‍ സൗകര്യം ലഭ്യമായിരുന്നത് . ഇങ്ങനെ ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ 'ക്ളൗഡില്‍' സൂക്ഷിക്കുന്ന യാത്രാവിവരങ്ങളെ കാണിച്ച് കൊണ്ട് മെയില്‍ വരും. ഈ പുതിയ തീരുമാനത്തിന് കാരണം യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നതു കൊണ്ടാണ് . ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിള്‍ മാപ്സാണ് നിര്‍ത്തുക. അതേസമയം ടൈംലൈന്‍ ഡേറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്‌സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തുകയാണ് .

Other News in this category

  • 10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സഹായം പ്രഖ്യാപിച്ച തമിഴ്നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി
  • നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ
  • ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
  • മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ 
  • കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും
  • മോഷണം പോയ സൈക്കിളിന് പകരം അവന്തികയ്ക്ക് ലഭിച്ച സൈക്കിളും മോഷണം പോയി, മന്ത്രി വി ശിവന്‍കുട്ടി സര്‍പ്രൈസായി നല്‍കിയ സൈക്കിളാണ് വീണ്ടും കള്ളന്‍ മോഷ്ടിച്ചത്
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറി; 59 കാരനായ കണ്ടക്ടറുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്ത് അമ്മ, പ്രതി കസ്റ്റഡിയില്‍
  • മുകേഷ് മോശം സ്ഥാനാര്‍ത്ഥി, പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നു: എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കണം': സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം
  • അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജയിലില്‍ തുടരും, കേസ് മാസം 25 ന് പരിഗണിക്കാനായി മാറ്റി
  • ടിപി കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവുമായി സര്‍ക്കാര്‍;രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാന്‍ നീക്കം, പൊലീസിന് കത്ത് നല്‍കി
  • Most Read

    British Pathram Recommends