18
MAR 2021
THURSDAY
1 GBP =111.95 INR
1 USD =83.71 INR
1 EUR =93.52 INR
breaking news : ബെല്‍ഫാസ്റ്റ് മലയാളി ജെയ്സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; ആദ്യകാല കുടിയേറ്റ മലയാളിയും പത്തനാപുരം സ്വദേശിയുമായ ജെയ്സന്റെ സംസ്‌കാരം നാട്ടില്‍ >>> യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം >>> അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു >>> ഈ വിന്ററില്‍ വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തുന്നതിനും പണം ലാഭിക്കുന്നതിനുമുള്ള അഞ്ച് കിടിലന്‍ ഐഡിയകള്‍ പരീക്ഷിക്കാം.... ഹോം ഹീറ്റിംഗ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി എനര്‍ജി എക്‌സ്‌പെര്‍ട്ട് >>> ഇംഗ്ലണ്ടും വെയില്‍സും വെള്ളപ്പൊക്കത്തെ നേരിടുമ്പോള്‍ ശക്തമായ കാറ്റ് മുന്നറിയിപ്പും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, കൂടെ പകര്‍ച്ചവ്യാധി ഭീഷണിയും >>>
Home >> BUSINESS
നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യ, കഴിഞ്ഞ വര്‍ഷം വിറ്റത് 600കോടി!!!

സ്വന്തം ലേഖകൻ

Story Dated: 2024-06-19

ഒരു പപ്പടം കാച്ചാന്‍ അറിയാത്ത വ്യക്തിക്കും മാഗി ഉണ്ടാക്കാന്‍ അറിയാം എന്നാണ് പൊതുവേ ഉള്ള പറച്ചില്‍. അത്രയും എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗി. ഏത് പ്രായക്കാര്‍ക്കും ഇതിന്റെ രുചി ഇഷ്ടപ്പെടും എന്നതാണ് പ്രത്യേകത.

ഇപ്പോഴിതാ ഇന്ത്യയില്‍ ആണ് ഏറ്റവും കൂടുതല്‍ മാഗി വിറ്റഴിക്കപ്പെടുന്നത് എന്ന കണക്കാണ് പുറത്ത് വരുന്നത്. നെസ്ലെയുടെ തന്നെ മറ്റൊരു പ്രധാന ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോക്ലേറ്റ് വാഫര്‍ ബ്രാന്‍ഡ് ആണ് കിറ്റ് കാറ്റ്.

നവീകരണം, വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കല്‍ അടക്കമുള്ള ഘടകങ്ങളാണ് രണ്ടക്ക വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും 2023-2024 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റത്. മാഗിയുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയാണ് ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റിയതെന്നും കമ്പനി അറിയിച്ചു.

മാഗി എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് നെസ്ലെ ഓട്ട്സ് മാഗി, കൊറിയന്‍ ന്യൂഡില്‍സ്, കൂടാതെ വിവിധ മസാല ന്യൂഡില്‍സുകള്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചത്. പത്തുരൂപയ്ക്കാണ് ഒരു പാക്കറ്റ് വില്‍ക്കുന്നത്. ഇക്കാലയളവില്‍ 420 കോടി കിറ്റ് കാറ്റ് ആണ് വിറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റ് കാറ്റ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതാണ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

More Latest News

അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: ഷിരൂരില്‍ മരണപ്പെട്ട അര്‍ജുന് സ്വന്തം വീട്ടില്‍ അന്ത്യവിശ്രമം. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത് ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു. അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു. പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം നാളം, ലിവര്‍പൂളില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും

ബിര്‍മിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച നടക്കും. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്, തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട് ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. മാത്യു പാലക്കരോട്ട് സിആര്‍എം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ എന്ന ലക്ഷ്യവുമായി 1947-ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റവ.സി. ലീന മേരി, ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ലിതര്‍ലാന്‍ഡ് ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കും.

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക്. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്. മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തില്‍ മോനിപ്പള്ളിക്കാരായ യുകെ ബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. വൈകിട്ട് ഒന്‍പത് മണി വരെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോണി ഇലവുംകുഴുപ്പില്‍, വിനോദ് ഇലവുങ്കല്‍, ജോയല്‍ പതിയില്‍, ലേഖ ഷിനു നായര്‍, ഷെറിന്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റിയും റെജി ശൗര്യംമാക്കില്‍, സന്തോഷ് കുറുപ്പന്തറ, സ്റ്റാന്‍ഡിന്‍ കുന്നക്കാട്ട്, അനീഷ് തോട്ടപ്ലാക്കിന്‍, ക്രിസ്റ്റി അരഞ്ഞാണ്‍ണിയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നതായി കമ്മിറ്റി അംഗങ്ങള്‍. സെക്രട്ടറി: ജോമോന്‍ തെക്കേക്കൂറ്റ് പ്രസിഡന്റ് : ജിജി വരിക്കാശ്ശേരി ട്രഷറര്‍: വികാസ് ശൗര്യ മാക്കില്‍

ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്സത്രജ്ഞര്‍, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ മരമാണിതെന്ന് കണ്ടെത്തല്‍

ആയിരം വര്‍ഷം പഴക്കമുള്ള, ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശാ്സത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള മരമാണെന്നും എന്നാല്‍ ഈ മരം ഇപ്പോള്‍ ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980 ല്‍ ഒരു ഗുഹയില്‍ നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010 ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു. 14 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. 'ഷെബ' എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളില്‍ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധ ശക്തിയുള്ള കുഴമ്പിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്. കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങള്‍ ആഫ്രിക്കയിലും മറ്റുചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.

മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങി നല്‍കിയല്ലെന്ന് കാരണം, ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കി, പക്ഷെ വിമര്‍ശനം ഉയര്‍ന്നതോടെ സംഭവിച്ചത് മറ്റൊന്ന്

എന്തെല്ലാം കരണങ്ങള്‍ കൊണ്ട് ഒരാളുടെ ജോലി നഷ്ടമാകുന്നു. ചിലര്‍ക്ക് ജോലിയിലെ അലസത കാരണവും ജോലി സ്ഥലത്ത് വൈകി എത്തുന്നതും അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ജോലി നഷ്ടപ്പെട്ടേക്കാം. എന്നാല്‍ വളരെ വ്യത്യസ്തമായ കാരണം കൊണ്ട് ഇവിടെ ഒരു യുവതിക്ക് ജോലി നഷ്ടമായിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. മേലുദ്യോഗസ്ഥന് ഭക്ഷണം വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരിക്ക് ജോലി നഷ്ടമായത്. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കമ്പനിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയായിരുന്നു. എന്നാല്‍ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ജീവനക്കാരിയെ തിരിച്ചെടുക്കുകയും പിരിച്ചുവിട്ട സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കമ്പനി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തമാക്കുകയായിരുന്നു. ഷാങ്ഹായിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതോടെ ലൂ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ യുവതി പറയുന്നത് തന്റെ സൂപ്പര്‍വൈസര്‍ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവര്‍ക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായാണ്. തന്റെ മേലുദ്യോഗസ്ഥയുടെ യുക്തിരഹിതമായ ആവശ്യങ്ങളെക്കുറിച്ച് ഒരു വര്‍ക്ക് ചാറ്റ് ഗ്രൂപ്പില്‍ ലൂ പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ അവളെ ശാസിക്കുകയും മാനവ വിഭവശേഷി വകുപ്പ് പിരിച്ചുവിടുകയും ആയിരുന്നു. എന്നാല്‍ കമ്പനി നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ ലൂവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയായ സൂപ്പര്‍വൈസറെ അധികാരം ദുരുപയോഗം ചെയ്തതിന് കമ്പനിയില്‍ നിന്ന് പുറത്താക്കി.

Other News in this category

  • ഉപയോക്താക്കളെ സ്പാം കോളുകളില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ടെല്‍, പുതിയ എഐ സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍
  • വെര്‍ച്വല്‍ റിയാലിറ്റിയെ യാഥാര്‍ഥ്യമാക്കി മെറ്റ, ഹെഡ്‌സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ചു
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു, സീരിയല്‍ താരം അനുഷ അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
  • ഇരുചക്രവാഹനങ്ങളുടെ ഓണ്‍ലൈന്‍ വിപണി ഒരുക്കി ഫ്‌ലിപ്പ്കാര്‍ട്ട്, ഇരുചക്രവാഹനങ്ങള്‍ മികച്ച വിലയില്‍ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഉദ്ദേശം
  • ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക്, ഉദ്ഘാടനം നിര്‍വഹിച്ച് ബോചെ, ചടങ്ങില്‍ ബോചെയുടെ മാതാവ് സിസിലി ദേവസ്സിക്കുട്ടി ദീപം തെളിയിച്ചു
  • യുപിഐ സേവനത്തിന് ഇടപാട് ചാര്‍ജ് ഈടാക്കുമോ? എന്നാല്‍ ഭൂരിഭാഗം ഉപയോക്താക്കളും യുപിഐ ഉപേക്ഷിക്കുമെന്ന് സര്‍വേ
  • കൂട്ടപ്പിരിച്ചുവിടലുമായി ക്വാല്‍കോം കമ്പനി; നിലവില്‍ പിരിച്ചുവിടുന്നത് 216 തൊഴിലാളികളെ, പിരിച്ചുവിടലിന് കാരണം ഇതാണ്
  • ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!!
  • ബിഗ് ബില്യണ്‍ ഡേയുമായി ഫ്‌ലിപ്കാര്‍ട്ട്, ഇത്തവണം ഇലക്ട്രോണിക്‌സ്, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവയില്‍ വമ്പിച്ച ഓഫറുകള്‍
  • കണ്ണട ലെന്‍സ് നിര്‍മ്മാണ രംഗത്തേക്ക് ബോചെ, ലെന്‍സിന്റെ മാനുഫാക്ചറിങ് യൂണിറ്റ് ബോചെ ഉദ്ഘാടനം ചെയ്യും, സിനിമാതാരം മാളവിക സി. മേനോന്‍ മുഖ്യാതിഥിയാകും
  • Most Read

    British Pathram Recommends