ഇക്കൊല്ലം ജൂൺ മാസം പ്രവാസി മലയാളികൾക്ക് മരണങ്ങളുടേയും ദുരന്തങ്ങളുടേയും കൂടി മാസമാണ്. യുകെ മലയാളികളെ സംബന്ധിച്ച് നഴ്‌സുമാരടക്കം അഞ്ചിലേറെപ്പേർ ഈമാസം വിവിധ അസുഖങ്ങളാൽ മരണമടഞ്ഞു!
ഒന്നിനുപിന്നാലെ ഒന്നായി മൂന്നോളം നഴ്‌സുമാരാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അകാലത്തിൽ വിടപറഞ്ഞത്. അവർക്കിടയിലെ ഒടുവിലെ കണ്ണിയായി ഇപ്പോൾ പീറ്റർബറോയിലെ സുഭാഷ് മാത്യുവും തീർത്തും അപ്രതീക്ഷിതമായി വിടപറഞ്ഞു.
43 വായസ്സുമാത്രം പ്രായമുള്ള സുഭാഷ് മാത്യു പൂർണ്ണ ആരോഗ്യത്തോടെ പീറ്റർബറോ മലയാളി അസ്സോസിയേഷൻ പ്രവർത്തനങ്ങളിലും മറ്റും ഓടിനടന്നിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത ആർക്കും വിശ്വസിക്കാനും കഴിയുന്നില്ല.
നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ സുഭാഷ്, പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു.
ആസമയം നഴ്‌സായ ഭാര്യ മിനു ഡ്യൂട്ടിക്ക് പോകുകയും ചെയ്‌തു. വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. ഭക്ഷണ സമയമായിട്ടും ഏറെനേരം കഴിഞ്ഞിട്ടും പതിവുപോലെ സുഭാഷ് എഴുന്നേറ്റില്ലെങ്കിലും അച്ഛന്‍ നന്നായി ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. അതിനാൽ വിളിച്ച് ശല്യപ്പെടുത്തിയുമില്ല.
എന്നാല്‍ ജോലി കഴിഞ്ഞെത്തിയപ്പോഴും സുഭാഷ് ഉണർന്നില്ലെന്ന് കണ്ടപ്പോൾ ഭാര്യ മിനുവിന് സംശയമായി. മുറിയിലെത്തി സുഭാഷിനെ കുലുക്കി വിളിച്ചപ്പോഴാണ് ഞെട്ടലോടെ മരണപ്പെട്ടെന്ന വിവരം അറിഞ്ഞത്.
ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നേരത്തേതന്നെ മരണം സംഭവിച്ചിരുന്നു. കിടന്നുറങ്ങുമ്പോൾ ഒരസുഖവും സുഭാഷിന് ഇല്ലായിരുന്നുവെന്ന് അപ്രതീക്ഷിത വേർപാടിൽ ഹൃദയം തകർന്ന് മിനു പറയുന്നു. ഉറക്കത്തിനിടെ വന്ന സൈലന്റ് അറ്റാക്കാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പ്രാഥമികമായി അറിയിച്ചിട്ടുള്ളത്.
ഇടുക്കി വണ്ടിപ്പെിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമായ സുഭാഷ് 2006 ലാണ് യുകെയിലെത്തിയത്.
വർഷങ്ങളായി പീറ്റര്‍ബറോയില്‍ ഭാര്യയ്ക്കും മകനുമൊപ്പം കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
കണ്ണൂര്‍ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗമാണ് ഭാര്യ മിനു. ദമ്പതികൾക്ക് ഒരുമകൻ മാത്രമാണുള്ളത്. സംസ്‌കാരം നാട്ടില്‍ വച്ചു നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. പീറ്റര്‍ബറോ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി കൂടെനിൽക്കുന്നു.
യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ മരണാനന്തര നിയമ നടപടികൾ പൂര്‍ത്തിയാക്കിയതിനുശേഷം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.