![](https://britishpathram.com/malayalamNews/97188.jpg)
“കടലിൽ കുളിക്കുന്നവനെ കുളം കാണിച്ച് പേടിപ്പിക്കുന്നോ?” മെറ്റ് ഓഫീസ് പുറത്തുവിട്ട ഹീറ്റ് വേവ് മുന്നറിയിപ്പ് വാർത്തയായി വന്നതോടെ യുകെയിലെ ഇന്ത്യക്കാരുടെ പ്രതികരണം ഇതുപോലുള്ള കമന്റുകളായിരുന്നു.
സോഷ്യൽ മീഡിയ നിറയെ ഈ വിധത്തിലുള്ള കോമഡി കമന്റുകൾകൊണ്ട് നിറഞ്ഞു. മുന്നറിയിപ്പ് തമാശയാക്കി ഇന്ത്യൻ വംശജർ കാര്യമായിത്തന്നെ രണ്ടുദിനം ആഘോഷിച്ചു. ഇന്ത്യയിലെ ശരാശരി ചൂടുതന്നെ 30 ഡിഗ്രി സെൽഷ്യസ് കടക്കും. അപ്പോൾപ്പിന്നെ 26 നെ ആരുഭയപ്പെടും?
ഇത് യുകെയിൽ പുതിയതായി എത്തിയവരുടെ കാര്യം. എന്നാൽ യുകെയിലെത്തി വർഷങ്ങൾ കഴിഞ്ഞവർ മുന്നറിയിപ്പിനെ അവഗണിച്ചാൽ, താപാഘാതവും സൂര്യാഘാതവും മൂലം കുഴഞ്ഞുവീഴലും ആരോഗ്യപരമായ മറ്റുപ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ ആഴ്ച താപനില 26 ഡിഗ്രി സെൽഷ്യസിൽ (78.8 ഡിഗ്രി ഫാരൻഹീറ്റ്) എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകൾ യുകെയിലെ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ് ഓഫിസ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ, 26 ഡിഗ്രി സെൽഷ്യസ് പലപ്പോഴും "ഹീറ്റ്‌വേവ് മാനദണ്ഡ"ത്തിനുള്ളിൽ വരും.
ഇന്നുമുതൽ സമ്മർ തുടങ്ങുന്നതിനാൽ വരും ദിനങ്ങളിൽ താപനില ഉയർന്നുതുടങ്ങും. ഈ ആഴ്‌ചത്തെ ശരാശരി താപനില 24 ഡിഗ്രി സെൽഷ്യസ് വരെയാകും.
വെള്ളിയാഴ്ചയോടെ തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ 24C ഉം സ്കോട്ട്‌ലൻഡിൽ 20C ഉം വരെ താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇംഗ്ലണ്ടിലെ ഹീറ്റ് വേവ് മുന്നറിയിപ്പും നൽകുന്നു.
അതായത് ആരോഗ്യപരമായ പ്രശ്‌നങ്ങളും ഒരുവേള ജീവഹാനി വരെയും സംഭവിക്കാൻ സാധ്യതയുള്ള മുന്നറിയിപ്പാണിത്. വയോധികർ, കുട്ടികൾ, മറ്റുരോഗങ്ങൾ ഉള്ളവർ എന്നിവർ അമിതതാപം മൂലം ഉണ്ടാകാവുന്ന ശാരീരിക അസ്വസ്ഥതകളെ ചെറുക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.
അമിതതാപത്തെ പ്രതിരോധിക്കാനും നിർജ്ജലീകരണം തടയാനും ധാരാളം വെള്ളം കുടിയ്ക്കുവാനും പകൽ സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്ത് പതിക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. . വയോധികരുടെ മുറികളിൽ വീടിനുള്ളിലേക്ക് സൂര്യരശ്മികൾ കടന്നുവരാതിരിക്കുവാൻ കാർട്ടനുകളും മറ്റുമിട്ട് സുരക്ഷിതമാക്കണം.
ഇനി താപാഘാതം സംഭവിച്ചാൽ, വ്യക്തിയെ തണുത്തസ്ഥലത്ത് കിടത്തുകയും വെള്ളം കുടിയ്ക്കാൻ നൽകുകയും വേണം. വിശ്രമിസ്ഥലം ധാരാളം കാറ്റും വെളിച്ചവും കടക്കുന്നതാകണം.
അമിത ചൂട് വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ ടൂറിസത്തെയോ ഹൈ സ്ട്രീറ്റ് ഫൂട്ട് ട്രാഫിക്കിനെയോ ആശ്രയിക്കുന്ന ചെറുകിട ബിസിനസ്സുകളെ അടക്കം ബാധിക്കുന്നു. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ജൂണിൽ നിന്ന് വ്യത്യസ്തമായി, ലിങ്കൺഷെയറിലും സറേയിലും ഇക്കുറി മെർക്കുറി 32.2C വരെ ഉയർന്നു.
തെക്കൻ ഇംഗ്ലണ്ടിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭൂരിഭാഗവും വെയിലുള്ള ദിവസങ്ങൾ ആയിരുന്നു. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും മറ്റ് ദിവസങ്ങളിൽ കുറഞ്ഞ 20 സിയും ആയിരിക്കും.
അവിടെ "വാരാന്ത്യത്തിൽ ഉണ്ടായതിനേക്കാൾ ചൂട്" അനുഭവപ്പെടും, അതേസമയം രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും മഴയും ലഭിക്കും.
കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുമ്പോൾ, ഡെൽഹിയിൽ 46 സെ. വരെയായി താപനില ഉയർന്നിട്ടുണ്ട്. അമിത താപനം മൂലം മരണപ്പെടുന്നവരുടെ എണ്ണവും രാജ്യതലസ്ഥാനത്ത് ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യ മുഴുവൻ അത്യുഷ്ണത്തിൽ വലയുകയാണ്. ശരാശരി താപനില 32 - 36 ഡിഗ്രി സെ. ആകുമ്പോൾ 26 ഡിഗ്രി സെ. ഇന്ത്യക്കാരേയും മലയാളികളേയും സംബന്ധിച്ച് ശൈത്യകാലാവസ്ഥയുമാണ്. അതാണ് മെറ്റ് ഓഫീസ് ജാഗ്രതാ മുന്നറിയിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വ്യാപകമായ പരിഹാസത്തിന് കാരണം.
More Latest News
ആള്‍ഡര്‍ഷോട് സെയിന്റ് മേരീസ് ദേവാലയത്തില്‍ ഒരുമിച്ച് വിശ്വാസികള്‍ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി, വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി ജിയോ ആന്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനാലാപനം
![](https://britishpathram.com/malayalamNews/thumb/97355-uni.jpg)
'എനിക്ക് മാത്രമല്ല അവിടെ പലര്‍ക്കും കത്ത് വരാറുണ്ട്, എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അതൊക്കെ ഗോസിപ്പ് ആക്കി മാറ്റിയത്' ഒടുവില്‍ മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം ജാസ്മിന്‍
![](https://britishpathram.com/malayalamNews/thumb/97354-uni.jpg)
'അവസാനം അത് ഔദ്യോഗികമാകുന്നു', ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് അച്ചു സുഗന്ദ്
![](https://britishpathram.com/malayalamNews/thumb/97353-uni.jpg)
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!
![](https://britishpathram.com/malayalamNews/thumb/97352-uni.jpg)
ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്തിന് ഊബര്‍ കിട്ടിയിട്ടില്ല, ഹെലിക്കേപ്റ്റര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് യുവതി, അഞ്ച് മിനുറ്റില്‍ എത്തേണ്ട സ്ഥലത്തെത്തി യുവതി
![](https://britishpathram.com/malayalamNews/thumb/97351-uni.jpg)