18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം >>> ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 >>> ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ >>> രാത്രിയില്‍ വൈകി ഉറങ്ങുന്നത് മാത്രമല്ല രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശീലമാണോ? കാത്തിരിക്കുനന്ത് പ്രമേഹരോഗം!!! പഠനം ഇങ്ങനെ >>> സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ് >>>
Home >> HOT NEWS
ഋഷി സുനക്കിന്റെ യോര്‍ക്ക്‌ഷെയറിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന നാലുപേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ ഇസ്രയേല്‍ വിരുദ്ധ പ്രചാരണ ഗ്രൂപ്പ് അംഗങ്ങളെന്ന് സൂചന

സ്വന്തം ലേഖകൻ

Story Dated: 2024-06-26

യോര്‍ക്ക്‌ഷെയറിലെ പ്രധാനമന്ത്രിയുടെ നിയോജക മണ്ഡലത്തിലെ വസതിയില്‍ അതിക്രമിച്ച് കടന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ന് നോര്‍ത്തല്ലെര്‍ട്ടണിന് സമീപമുള്ള കിര്‍ബി സിഗ്സ്റ്റണിലുള്ള റിഷി സുനക്കിന്റെ വീടിന്റെ മുറ്റത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. ലണ്ടനില്‍ നിന്നുള്ള 52 കാരനും ബോള്‍ട്ടണില്‍ നിന്നുള്ള 43 കാരനും മാഞ്ചസ്റ്ററില്‍ നിന്നുള്ള 21 കാരനും ചിചെസ്റ്ററില്‍ നിന്നുള്ള 20 കാരനുമാണ്  പിടിയിലായതെന്ന് സേന അറിയിച്ചു. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയും അന്വേഷണം പുരോഗമിക്കുകയുമാണ്. 

ടോറികളും ലേബര്‍ പാര്‍ട്ടിയും ഇസ്രായേലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രായേലിനുള്ള എല്ലാ പുതിയ എണ്ണ, വാതക ലൈസന്‍സുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന ഒരു പ്രചാരണ ഗ്രൂപ്പായി സ്വയം വിശേഷിപ്പിക്കുന്ന യൂത്ത് ഡിമാന്‍ഡിന്റെ പ്രതിഷേധവുമായി ഈ അറസ്റ്റുകള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സേന അറിയിച്ചു. 

ഗവണ്‍മെന്റിനും ലേബറിന്റെ നിര്‍ദിഷ്ട നയങ്ങള്‍ക്കുമെതിരെ നിരവധി നടപടികള്‍ സംഘം മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നുവെന്നും നാലാമന്‍ ഒരു സ്വതന്ത്ര ഫോട്ടോഗ്രാഫറാണെന്നും ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍, ബക്കിംഗ്ഹാംഷെയറിലെ സുനക്കിന്റെ ഔദ്യോഗിക വസതിയായ ചെക്കേഴ്‌സിന്റെ ഗേറ്റില്‍ ഒരു വാഹനയാത്രികന്‍ ഇടിച്ചുകയറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വെളുത്ത ഫോക്സ്വാഗണ്‍ സിറോക്കോ പ്രവേശന കവാടത്തിലെബാരിക്കേഡില്‍ ഇടിക്കുകയായിരന്നു. 

ആ സമയത്ത് സുനക് സ്ഥലത്തുണ്ടായിരുന്നില്ല, ലണ്ടനിലെ ജാപ്പനീസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ കേടുപാടുകള്‍ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കൗണ്ടിയില്‍ നിന്നുള്ള 44 കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും കാറിലുണ്ടായിരുന്ന ഇയാള്‍ മാത്രമാണെന്നും തേംസ് വാലി പോലീസ് പറഞ്ഞു. ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

More Latest News

മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകര്‍ന്നു; 6 ജീവനക്കാരെ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അന്വേഷണത്തിനും ഉത്തരവ് 

രാമക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച വഴി തകര്‍ന്നതിനെത്തുടര്‍ന്ന് ആറു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകള്‍ക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു. വഴി തകര്‍ന്നതിനെത്തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുജ് ദേശ്വാള്‍, ജൂനിയര്‍ എന്‍ജിനീയര്‍ പ്രഭാത് പാണ്ടെ എന്നിവരെയും ജല്‍ നിഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആനന്ദ് കുമാര്‍ ദുബേ, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരുമാണ് സസ്‌പെന്‍ഷനിലായത്. റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂവന്‍ ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കേരളത്തില്‍ എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതര്‍ പതിനൊന്നായിരം കടന്നു, രോഗ പ്രതിരോധത്തിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും

കേരളം പനികിടക്കയില്‍.സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയര്‍ന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകര്‍ച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേര്‍ മരിച്ചു. ജൂണ്‍ 26ന് റിപ്പോര്‍ട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കില്‍, ഈ മാസം ഇതുവരെ 2013 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്ത്.കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിട്ടി എച്ച്1എന്‍1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതല്‍ ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചകള്‍, പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.ഒരാള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.ആഘോഷവേളകളിലെ വെല്‍ക്കം ഡ്രിങ്കുകളും ഹോട്ടലുകളില്‍ നല്‍കുന്നശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഒരാളില്‍ നിന്ന് കൂടുതാലുകളിലേക്ക് രോഗം പടരുന്നത് തടയുന്നതാണ് ലക്ഷ്യം. ഇതിനായി ഫീല്‍ഡ് സര്‍വേ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.അസുഖബാധിതര്‍ക്കൊപ്പവും, രോഗി സന്ദര്‍ശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയര്‍ന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം

ഒടുവില്‍ ഇന്ത്യ വീണ്ടും ലോക കിരീടത്തില്‍ മുത്തമിട്ടു. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ടി20 ലോക കിരീടം സ്വന്തമാക്കുന്നത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം പിടിച്ചത്. മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്. മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് റണ്‍സെടുക്കാനാനേ ആയുള്ളൂ. സ്പിന്നര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. ഇന്ത്യയുടെ 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക പോരാട്ടം 20 ഓവറില്‍ 169-8 എന്ന നിലയില്‍ അവസാനിച്ചു. ഹെന്റിച് ക്ലാസന്‍ 52 റണ്‍സുമായി പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോററായി. ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ക്വിന്റണ്‍ ഡികോക്ക് (39) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും അവസാന ഓവറില്‍ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കളിയിലെ താരമായി. ലോകകപ്പിലുടനീളം അത്യുഗ്രന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിലെ താരവുമായി.  

ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു, ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243

അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്ച്ചയാണ് പുതിയ അപ്ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ടൂളില്‍ വരുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ പുതിയ അപ്ഡേഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പാം 2 എല്‍എല്‍എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാര്‍വാര്‍ മേഖലയില്‍ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍. ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്ഡേഷന്‍. 2022 നവംബറിലായിരുന്നു ഗൂഗിള്‍ ഈ സ്വപ്നം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകള്‍ എഐ സഹായത്തോടെ ഉള്‍ക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 110 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തത് ഈ പദ്ധതിയിലെ വലിയ മുന്നേറ്റമാണ്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലെ പുതിയ 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാന്‍സ്ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ ട്രാന്‍സ്ലേറ്റിലേക്ക് ചേര്‍ക്കാന്‍ ഗൂഗിള്‍ വളണ്ടിയര്‍മാരുടെ സഹായം ഭാവിയില്‍ ഗൂഗിള്‍ തേടും. കൂടുതല്‍ ആളുകളിലേക്ക് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ എത്തിക്കാന്‍ പുതിയ നീക്കം വഴി കഴിയും എന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങുന്നു, പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള വര്‍ധന ജൂലൈ നാലിനു നിലവില്‍ വരും. പതിനൊന്നു മുതല്‍ 24 ശതമാനം വരെയാണ് വര്‍ധനയെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും പാദങ്ങളില്‍ 5ജി സര്‍വീസിനായി വലിയ തോതില്‍ മുതല്‍മുടക്കുമെന്ന് വിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി. രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന. രാജ്യത്ത് മൊബൈല്‍ നിരക്കു വര്‍ധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണു വിവിധ പ്ലാനുകളില്‍ വരുത്തിയത്.

Other News in this category

  • സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ്
  • അപകടത്തിന് കാരണമായത് രോഗാവസ്ഥ; വിംബിള്‍ഡനിലെ സ്‌കൂളില്‍ ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുകെ യുവതിക്ക് ശിക്ഷയില്ല
  • ബെഡ്ഫോര്‍ഡില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; ചങ്ങനാശേരി സ്വദേശിയായ ജോജോ ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ നടുങ്ങി യുകെ മലയാളികള്‍
  • സാന്‍ഡ് വിച്ചുകളില്‍ നിന്നും ഇ.കോളി ബാധിതരായി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അസ്ഡക്കും ടെസ്‌കോയ്ക്കും എതിരെ നിയമനടപടിയുമായി ഉപഭോക്താക്കള്‍
  • പുതിയ പ്രൈസ് ക്യാപ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍; എനര്‍ജി ബില്ലില്‍ പ്രതിവര്‍ഷം 360 പൗണ്ടിന്റെ കുറവ് വരും, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടം
  • നോര്‍ത്ത് ലണ്ടനില്‍ കുഴഞ്ഞുവീണ് മരിച്ചയാളില്‍ നിന്ന് മോഷണം: പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്, പോലീസിലെ കള്ളന് സസ്‌പെന്‍ഷനും
  • ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ മൂന്ന് ദശലക്ഷം വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ചെലവ് വര്‍ദ്ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 400,000 മോര്‍ട്ട്‌ഗേജുകളില്‍ 50% ത്തിലധികം വര്‍ദ്ധനവ് ഉണ്ടാകും
  • ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഗ്രേസ് പിരീഡ് നല്‍കാന്‍ സ്വകാര്യ കാര്‍ പാര്‍ക്കുകള്‍; അന്യായമായ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ കോഡ് അപര്യാപ്തമെന്ന് ഡ്രൈവര്‍മാര്‍
  • ഇംഗ്ലണ്ടില്‍ ജിപിയെ കാണാനായി അഞ്ച് മില്ല്യണ്‍ രോഗികള്‍ ഓരോ മാസവും കാത്തിരിക്കുന്നത് രണ്ടാഴ്ചയിലേറെ; അധികാരത്തിലെത്തിയാല്‍ 'എല്ലാം ശരിയാക്കാമെന്ന' വാഗ്ദാനവുമായി ലേബര്‍
  • നാറ്റ്വെസ്റ്റിനും ബാര്‍ക്ലേയ്സിനും പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്ക് കറച്ച് എച്ച്.എസ്. ബി.സിയും; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, നിരക്കുകളില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ട!
  • Most Read

    British Pathram Recommends