18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കുമെന്ന് ഋഷി സുനക്; നികുതി വര്‍ദ്ധിപ്പിക്കുവാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുവാനുമുള്ള അധികാരം പാര്‍ട്ടിക്ക് നല്‍കരുതെന്നും പ്രധാനമന്ത്രി >>> ആവശ്യത്തിന് ബെഡുകളില്ലാതെ എന്‍എച്ച്എസിലെ എ&ഇയില്‍ ഗുരുതര കാന്‍സര്‍ രോഗി കിടന്നുറങ്ങിയത് വെറും നിലത്ത്! വിമര്‍ശനവുമായി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി >>> സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍  >>> വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ് >>> ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!! >>>
Home >> NAMMUDE NAADU
അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച: പണി പൂര്‍ത്തിയാകാത്തതു കൊണ്ടാണ് മഴ വെള്ളം ഒലിച്ചതെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്

സ്വന്തം ലേഖകൻ

Story Dated: 2024-06-28

അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുള്ളതായി കഴിഞ്ഞ ദിവസമാണ് പ്രധാന പുരോഹിതന്‍ പറഞ്ഞത്. എന്നാല്‍ ഇതേ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്.

പണി പൂര്‍ത്തിയാകാത്തതു കൊണ്ടാണ് മഴ വെള്ളം ഒലിച്ചതെന്നാണ് ട്രസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാമവിഗ്രഹം സ്ഥാപിച്ച ശ്രീകോവിനകത്തേക്ക് ഒരു തുള്ളി വെള്ളം കയറിയിട്ടില്ലെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെന്ന മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസിന്റെ പ്രതികരണത്തിലാണ് ട്രസ്റ്റിന്റെ വിശദീകരണം.

ഇതിനു പിന്നാലെ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. നിര്‍മാണത്തില്‍ അപാകമില്ലെന്നും ഇലക്ട്രിക് വയറുകള്‍ക്കായി സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് മഴവെള്ളം അകത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാം നിലയുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ മേല്‍ക്കൂര കഴിയുന്നതോടു കൂടി മഴവെള്ളം വീഴുന്നത് ഇല്ലാതാകും- മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ദര്‍ശനത്തിനെത്തുന്ന ഭക്തകര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു. മേല്‍ക്കൂരയില്‍ സുരക്ഷയ്ക്കായി പാളി നിര്‍മിച്ചിട്ടുണ്ട്. ഇത് താല്‍ക്കാലികമാണ്. രണ്ടാം നില പൂര്‍ത്തിയാകുന്ന വേളയില്‍ എടുത്തു കളയും. ആദ്യ നിലയിലെ ഇലക്ട്രിക്കല്‍ വാട്ടര്‍ പ്രൂഫിങ്, ഫ്‌ളോറിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മേല്‍ക്കൂര ചോരുന്നു എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. അതല്ല, പൈപ്പുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു - അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത്, ആറു മാസങ്ങള്‍ക്കകമാണ് രാമക്ഷത്രത്തില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. 'ആദ്യമഴ പെയ്തപ്പോള്‍ തന്നെ ക്ഷേത്രത്തിന് ഉള്ളിലേക്ക് വെള്ളം വന്നു. ജനുവരി 22നാണ് ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എഞ്ചിനീയര്‍മാര്‍ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോര്‍ച്ചയുണ്ടായത് ആശ്ചര്യകരമാണ്. മേല്‍ക്കൂരയില്‍നിന്ന് വെള്ളം ചോര്‍ന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല.' എന്നാണ് ചോര്‍ച്ചയെ കുറിച്ച് ആചാര്യ സത്യേന്ദ്ര ദാസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നത്.

More Latest News

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 

സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ മേയര്‍ ബേബി പെരേപ്പാടന്‍ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്.  സെപ്തംബര്‍ 21ന് പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് എംഐസിയുടെ പ്രഥമ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കല കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടന്‍ പാട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഗാനമേളയും ഉള്‍പ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്

സെന്റ് ഗബ്രിയേല്‍ സീറോ മലബാര്‍ മിഷനില്‍ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ ആദ്യ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന് ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് കൊടിയേറ്റ്, തുടര്‍ന്ന് ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയുമാണ് നടക്കുക. വൈകുന്നേരം 3.30ന് പ്രദക്ഷിണം, ബര്‍ട്ടണ്‍ ബോയിസിന്റെ ചെണ്ടമേളം, 4.30ന് ലദീഞ്ഞ്. 4.45ന് കഴുന്ന് എടുക്കല്‍, അഞ്ചുമണിയ്ക്ക് സ്നേഹവിരുന്ന് എന്നിവയും നടക്കും. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പിആര്‍ഒ സാബു മാത്യു അറിയിച്ചു.

ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!

വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ മോഷണം പോകുന്നത് 1987ല്‍ ആയിരുന്നു. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടിക്കപ്പെട്ട വാച്ച് തിരിച്ച് കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. റൂസ്വെല്‍റ്റ് 'വേനല്‍ക്കാല വൈറ്റ് ഹൗസ്' ആയി ഉപയോഗിച്ചിരുന്ന ഓയ്സ്റ്റര്‍ ബേയിലെ സാഗമോര്‍ ഹില്ലിലേക്ക് വാച്ച് ആണ് തിരികെ ലഭിച്ചത്. സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് ക്യൂബയിലേക്ക് പോവുന്നതിന് മുന്നേ തിയോഡര്‍ റൂസ്വെല്‍റ്റിന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 1898ല്‍ സമ്മാനിച്ചതായിരുന്നു ഈ സില്‍വര്‍ പോക്കറ്റ് വാച്ച്. വിലപിടിപ്പേറിയ സ്വത്തായി റൂസ്വെല്‍റ്റ് മരണം വരെ വാച്ച് ചേര്‍ത്ത് പിടിച്ചു. പ്രസിഡന്റായപ്പോഴും അതിന് മുന്നും ശേഷവുമെല്ലാം റൂസ്വെല്‍റ്റിനോടൊപ്പം വാച്ചും ലോകം കണ്ടു. പക്ഷെ വാച്ച് മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ഒരു ലേല വിപണിയിലെത്തിയ വാച്ച് ലേലം വിളിക്കാനെത്തിയ ആള്‍ തിരിച്ചറിയുകയായിരുന്നുവെന്ന് എഫ്ബിഐ പറയുന്നു. വാച്ചില്‍ തിയോഡര്‍ റൂസ്വെല്‍റ്റിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഒപ്പം വാച്ച് സമ്മാനിച്ച കോറിന്‍ റൂസ്വെല്‍റ്റിന്റെയും ഡഗ്ലസ് റോബിന്‍സണ്‍ ജൂനിയറിന്റേയും പേരുകളും വാച്ചില്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. തിരിച്ച് കിട്ടിയ വാച്ച് സാഗമോര്‍ ഹില്ലില്‍ പ്രദര്‍ശിപ്പിക്കും. തിയോഡര്‍ റൂസ്വെല്‍റ്റ് അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റാണ്. 1919ല്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്.

ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'

ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണ്ണം ധരിച്ച് ആളുകളെ ചിരിപ്പിക്കുകയും ആവേശം നിറയ്ക്കുകയും ചെയ്ത രംഗണ്ണന്‍ തരംഗം ആണ് ഇപ്പോള്‍. ആവേശം ചിത്രത്തിലെ ഫഹദിന്റെ ലുക്ക് അത്രത്തോളം ആരാധകരില്‍ ആവേശമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഗംഗണ്ണന്റെ ലുക്കിന് സമാനമായ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അങ്ങ് ബിഹാറില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. രംഗണ്ണന് പുതിയൊരു എതിരാളിയായി എത്തിയിരിക്കുന്നു എന്നതരത്തിലാണ് ' ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുടെ വീഡിയോ പുറത്ത് വരുന്നത്. ശരീരത്തില്‍ ആറ് കിലോ സ്വര്‍ണം ആണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്. പ്രേം സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കയ്യിലും കഴുത്തിലുമായി നല്ല ഒന്നാന്തരം 916 സ്വര്‍ണാഭരണങ്ങള്‍! സഞ്ചരിക്കാനായി സ്വര്‍ണം പൂശിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പ്രേം സിംഗിന്റെ പക്കലുണ്ട്. ഇതെല്ലാം കണ്ട് സോഷ്യല്‍ മീഡിയയുടെ കണ്ണ് തന്നെ തള്ളിയിരിക്കുകയാണ്. ബിഹാറിലെ വലിയ ജന്മിയായ പ്രേം സിംഗ് സ്വയം വിശേഷിപ്പിക്കുന്നത് തന്നെ 'ദ ഗോള്‍ഡ് മാന്‍ ഓഫ് ബിഹാര്‍' എന്നാണ്. ഭോജ്പൂര്‍ ജില്ലാക്കാരനായ പ്രേം സിംഗിന് ചെറുപ്പം മുതല്‍ തന്നെ സ്വര്‍ണം ഇഷ്ടമാണ്. വളര്‍ന്നപ്പോള്‍ കണ്ണട, ബെല്‍ട്ട് തുടങ്ങി കയ്യിലുണ്ടായിരുന്ന എല്ലാ വസ്തുക്കളിലും സ്വര്‍ണം പൂശി തുടങ്ങി. ബൈക്കിലും ശരീരത്തിലുമായി 4 കോടിയോളം വിലപിടിപ്പുള്ള സ്വര്‍ണവുമായിട്ടാണ് ഇദ്ദേഹം നാട് മൊത്തം കറങ്ങുന്നത്. ഇനി ഒരാഗ്രഹം കൂടി ബാക്കി നില്‍ക്കുണ്ടെന്ന് പ്രേം സിംഗ് പറയുന്നു. 'ദ ഗോള്‍ഡ് മാന്‍ ഓഫ് ഇന്ത്യ ആകണം.' കുറച്ചു സ്വര്‍ണം കൂടി ലഭിച്ചാല്‍ ആ പദവി സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഹാറിലെ സ്വര്‍ണ മനുഷ്യന്‍.

ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

സ്റ്റാര്‍ മാജിക്ക് വേദിയിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐശ്വര്യ രാജീവ്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ഐശുവിനെ അടുത്തറിഞ്ഞതും ഇഷ്ടപ്പെട്ടതും സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. യൂട്യൂബില്‍ സജീവമായ നടി ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമായിരുന്നു, എപ്പോള്‍ കല്യാണം എന്നത്. അതിനുള്ള ഉത്തരം കൂടെയാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്!  വിവാഹത്തോട് അനുബന്ധിച്ചുള്ള ഹല്‍ദി ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവാഹം ചെയ്യാന്‍ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊക്കെ മറ്റെല്ലാ കാര്യങ്ങളും ഐശു തന്റെ സോഷ്യല്‍ മീഡിയയിലൂടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്. സ്വര്‍ണവും ഡ്രസ്സും എടുക്കാന്‍ പോയതും, ഹല്‍ദി ആഘോഷവും എല്ലാം വന്നു കഴിഞ്ഞു. അവസാനം ഇന്ന് വിവാഹമാണ്, വിവാഹ ദിവസത്തെ മേക്കപ് ആണ് ഏറ്റവും ഒടുവില്‍ ഐശു പങ്കുവച്ചിരിയ്ക്കുന്ന വീഡിയോ  കല്യാണ ാെരുക്കങ്ങളായതുകൊണ്ട് കഴിഞ്ഞ രണ്ട് - മൂന്ന് ദിവസങ്ങളായി ഉറക്കമില്ല. കാലത്ത് 3.20 ന് മേക്കപ് ആരംഭിച്ചു. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് സിജയാണ് ഐശുവിനെ ഒരുക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ കണ്ടപ്പോള്‍ മുതല്‍ ഐശുവിനെ മേക്കപ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ ഈ സ്പെഷ്യല്‍ ഡേ തന്നെ അതിന് അവസരം കിട്ടിയതില്‍ സന്തോഷമുണ്ട് എന്ന് സിജ പറയുന്നു. മേക്കപ്പിന്റെ വീഡിയോ പുറത്തുവിട്ടെങ്കിലും, ഐശ്വുവിന്റെ ഫൈനല്‍ ലുക്ക് കാണിച്ചിട്ടില്ല. വധുവായി അണിഞ്ഞൊരുങ്ങിയാല്‍ ഐശ്വര്യ എങ്ങനെയായിരിക്കും, ആരാണ് ഐശ്വര്യയെ വിവാഹം ചെയ്യാന്‍ പോകുന്ന ആ അര്‍ജുന്‍ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിവാഹം ചെയ്യാന്‍ പോകുന്ന ആളുടെ പേര് അര്‍ജുന്‍ എന്നാണ്, ഐശുവിന്റെ അതേ വൈബാണ് എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ആ സസ്പെന്‍പ് പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

Other News in this category

  • പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും; 50 കാരന്റെ ക്രൂരത മദ്യവും ലഹരി പദാര്‍ഥങ്ങളും നല്‍കി
  • മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കു പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള വഴിയും തകര്‍ന്നു; 6 ജീവനക്കാരെ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, അന്വേഷണത്തിനും ഉത്തരവ് 
  • കേരളത്തില്‍ എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതര്‍ പതിനൊന്നായിരം കടന്നു, രോഗ പ്രതിരോധത്തിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നാളെ തുടങ്ങും
  • അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു
  • 'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍
  • അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി, ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു
  • 'ആഡംബരത്തിന്റെ പ്രതീകമായി ഫിറ്റ് ചെയ്ത ബാത്ത് റൂമിലെ വോള്‍മൗണ്ട് ക്ലോസറ്റ് ഭാര്യയുടെ ജീവനെടുത്തു, സ്വപ്‌ന ഭവനം പണിത് ഒരു വര്‍ഷം കഴിഞ്ഞതും അതേ വീട്ടില്‍ ആരുമറിയാതെ ഭാര്യയുടെ മരണം' അനുഭവം പറഞ്ഞ് ഒരു ഭര്‍ത്താവ്
  • അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍  രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയുടെ ചിത്രീകരണം, മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
  • കായംകുളത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 76 കാരിയെ പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍; സമാനമായ കേസില്‍ മുന്‍പും പ്രതി, മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ്
  • മേയറുടെ പെരുമാറ്റം പാര്‍ട്ടി വോട്ടുകള്‍ കുറയ്ക്കാന്‍ കാരണമായി, ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും: ആര്യ  രാജേന്ദ്രനെതിരെ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
  • Most Read

    British Pathram Recommends