18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം >>> അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു >>> ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍ >>> ഇപ്‌സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്: തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൈക്യാട്രി ഡോക്ടര്‍ രാമസ്വാമി ജയറാമിന്റെ മരണകാരണത്തെ കുറിച്ച് അവ്യക്തത തുടരുന്നു >>> 'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ് >>>
Home >> Channels
'എനിക്ക് കുണുവാവയുടെ ആ സോറി വേണ്ട, നീ എപ്പോഴും പറയാറുള്ള നിന്റെ മാന്‍ഷന്റെ അടിയില്‍ ഈ സോറി അങ്ങ് പൂഴ്ത്തി വെച്ചേക്ക്' റോക്കിക്കെതിരെ തുറന്നടിച്ച് സിജോ

സ്വന്തം ലേഖകൻ

Story Dated: 2024-07-01

ബിഗ്‌ബോസ് സീസണുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം പ്രശ്‌നമാണ് സിജോയ്ക്കും റോക്കിക്കും ഇടയില്‍ സംഭവിച്ചത്. സിജോയെ റോക്കി തല്ലിയതിന്റെ പേരില്‍ റോക്കി ഷോയില്‍ നിന്നും പുറത്താകുകയും ചെയ്തു. എന്നാല്‍ റോക്കിയോട് യാതൊരുവിഝ പ്രശ്‌നങ്ങളും ഇല്ലെന്നും. പക്ഷെ പഴയ സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്നും സിജോ പലപ്പോഴും പറഞ്ഞിട്ടണ്ട്. ഇപ്പോഴിതാ സിജോയോട് റോക്കി അടുത്തിടെ പറഞ്ഞ മാപ്പിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിജോ.

സിജോയുടെ വാക്കുകള്‍ ഇങ്ങനെ:

'റോക്കിയുടെ സോറിയെ പറ്റി സിജോയുടെ അഭിപ്രായം എന്താണെന്ന് എന്നോട് പലരും എന്റെ അഭിപ്രായമെന്താണെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ആദ്യം പ്രതികരിക്കേണ്ടെന്നാണ് വിചാരിച്ചിരുന്നത്. കാരണം അനാവശ്യമായി ഞാന്‍ എന്തിനാണ് വിവാദമുണ്ടാക്കുന്നത്. പക്ഷെ ഇനിയും പ്രതികരിക്കാതിരുന്ന് കഴിഞ്ഞാല്‍ ശരിയാവത്തില്‍. പുള്ളിക്കാരന്‍ വെളിവും വെള്ളിയാഴ്ചയുമില്ലാതെ ബോധവില്ലായ്മ വിവരമില്ലായ്മ, ഉളുപ്പില്ലായ്മ ഇങ്ങനെ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് എന്തായാലും രണ്ട് വാക്ക് പറയാമെന്ന് കരുതി. എന്റെ മോനെ നിനക്ക് കൃത്യമായിട്ട് അറിയാമായിരുന്നു 16ാം ദിവസം ആ ഹൗസില്‍ നിന്നും ഇറങ്ങിയിട്ട് എനിക്ക് ഒരു ഓപ്പറേഷന്‍ ഉണ്ടായിരുന്നുവെന്നത്.

കണ്‍ഫെഷന്‍ റൂമില്‍ കിടന്ന് കരഞ്ഞപ്പോള്‍ അറിയില്ലെങ്കിലും പുറത്തിറങ്ങിയപ്പോഴേക്കും അറിയാമായിരുന്നില്ലേ. നീ തന്നെ കാശ് കൊടുത്തല്ലേ എയര്‍പോട്ടില്‍ ആളുകളെ കൊണ്ടുവന്ന് മാലയിടിപ്പിച്ചത്. ആ മാലയ്ക്ക് എത്ര രൂപയാണ്? കാശ് കൊടുത്ത് മാലവെപ്പിച്ചതും കിരീടം വെപ്പിച്ചതുമൊക്കെ ആണല്ലോ. എന്തായാലും സംഭവമൊക്കെ കൊള്ളാം.

ഓപറേഷന് ശേഷം ഞാന്‍ ഹൗസില്‍ നിന്നും മാറി നിന്നും, പിന്നീട് തിരികെ എത്തി, ഈ സമയത്ത് ഉളുപ്പുണ്ടായിരുന്നുവെങ്കില്‍ മര്യാദയുടെ ഒരു അംശം ഉണ്ടായിരുന്നുവെങ്കില്‍ നീ എന്റെ വീട്ടുകാരെ കോണ്‍ടാക്ട് ചെയ്തിട്ട് അവരെ ഒന്ന് ആശ്വസിപ്പിക്കാം, അല്ലെങ്കില്‍ അറിയാതെ ചെയ്ത് പോയതാണെന്ന് ഒരു വാക്ക് അവരോട് പറയാം. കുണുവാവ അത് ചെയ്തിരുന്നോ?

എന്റെ ഫ്രണ്ട്‌സിനെയും ഈ കുണുവാവക്ക് നന്നായി അറിയാം. അവരേയും കോണ്‍ടാക്ട് ചെയ്തിട്ടില്ല. പിന്നെ 100 ദിവസം കഴിഞ്ഞ് ഫിനാലെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആരെയോ ബോധ്യപ്പെുത്താനുള്ള രീതിയില്‍ പൊറാട്ട് നാടകം കളിച്ച് ഉളുപ്പില്ലാത്ത സോറി പറച്ചില്‍ നടത്തുമ്പോഴേക്കും അത് സ്വീകരിച്ച് കഴിഞ്ഞ് ഞാന്‍ നിന്നെപോലെ മണ്ടനായിപ്പോവില്ലേ. അതുകൊണ്ട് എനിക്ക് കുണുവാവയുടെ ആ സോറി വേണ്ട. നീ എപ്പോഴും പറയാറുള്ള നിന്റെ മാന്‍ഷന്‍ ഇല്ലേ, അതിന്റെ അടിയില്‍ ഈ സോറി അങ്ങ് പൂഴ്ത്തി വെച്ചേക്ക്. പിന്നെ നിന്റെ കലാപരിപാടികള്‍ ഒന്നും നിര്‍ത്തരുത്. കിണ്ണന്‍ സാധനമാണ്.ചിരിക്കണമെന്ന് തോന്നുന്ന സമയത്തൊക്കെ ഞാന്‍ ഈ വീഡിയോസൊക്കെ കാണാറുണ്ട്. നീ ബിഗ് ബോസിലായിരുന്നില്ല ശരിക്കും വരേണ്ടിയിരുന്നത്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സിലായിരുന്നു. നീ ഓരോന്ന് കാണിക്കുമ്‌ബോള്‍ അത് നിനക്ക് ഭയങ്കര മാസായിരിക്കും, പക്ഷെ കാണുന്നവര്‍ക്ക് നല്ല ചിരിവരുന്നുണ്ട്.

മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിച്ച് കൂട്ടാന്‍ ഇന്ന് കേരളത്തില്‍ വേറെ ആളില്ല. ഈ വിവരക്കേട് നിര്‍ത്തരുത്. ഞങ്ങള്‍ക്ക് ചിരിക്കണം. വിവക്കേടും ബോധമില്ലായ്മയും ചെയ്യുന്നത് തുടരുക. സോറി അവിടെ മടക്കിവെച്ചേക്കെടാ കുണുവാവക്കുട്ടാ'

More Latest News

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം

നിര്‍മിത ബുദ്ധിയില്‍ പറക്കാന്‍ തയ്യാറെടുത്ത് എയര്‍ കാര്‍ഗോ. വന്‍ കുതിപ്പിന് ലക്ഷ്യമിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസിന്റെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ വിപുലീകരണത്തിനായി സോഫ്റ്റ്വെയര്‍ നല്‍കാന്‍ ഐബിഎസുമായി കരാര്‍ ഒപ്പുവച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 'ഐ-കാര്‍ഗോ സൊല്യൂഷന്‍' എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷന്‍. ഒന്‍പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ ചീഫ് കമേഴ്ഷ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം. അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍

മുബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരമായി അവതരിപ്പിച്ച ഇന്ത്യന്‍ ആപ്പായ 'കൂ' അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നതിന് മുമ്പ് തന്നെ കൂ ആപ്പ് സജീവമായിരുന്നു. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂ ആപ്പ് സജീമായിരുന്നത്.  സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് അടച്ചുപൂട്ടല്‍ നടപടി. കൂ ആപ്പിന്റെ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിന്റെ കാര്യം വെളിപ്പെടുത്തിയത്. വിവിധ കമ്പനികളുമായി കൂ ആപ്പിനെ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 2021ല്‍ ചില കണ്ടന്റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതല്‍ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേര്‍ ട്വിറ്റര്‍ വിട്ട് കൂ വില്‍ ചേക്കേറിയിരുന്നു.  എന്നാല്‍, 2023 ഏപ്രിലില്‍ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നുഎന്നാല്‍, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.

'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പലതരം രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡെങ്കിപ്പനിയെ പേടിക്കേണ്ട സമയമാണിത്. ഡെങ്കിപ്പനി നേരത്തെ വന്നിട്ടുള്ളവര്‍ വീണ്ടും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പില്‍ പറയുന്നത്. ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.  

'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് വധശിക്ഷയില്‍ നിന്നും മോചനം ലഭിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാമം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെ അബ്ദുല്‍ റഹീം ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ചു. നന്ദി അറിയിക്കാനാണ് റഹീം ബോച്ചെയെ വിളിച്ചത്.  അബ്ദുല്‍ റഹീമിന്റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.  

Other News in this category

  • കൊല്ലം സുധി മരിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഗന്ധം പെര്‍ഫ്യൂമാക്കി മാറ്റി, രേണുവിന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് അവതാരക ലക്ഷ്മി നക്ഷത്ര
  • 'കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും, എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' സോഷ്യല്‍ മീഡിയയില്‍ മകള്‍ക്ക് നേരെ വരുന്ന കമന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് പാര്‍വ്വതി
  • 'ദുരന്തത്തിന്റെയും അവസരത്തിന്റെയും മാറ്റത്തിന്റെയും കാറ്റ്' ബിഗ്‌ബോസ് താരം ജാസ്മിന്റെ ജാഫറിന്റെ പുതിയ സന്തോഷം ഇങ്ങനെ
  • 'നിലയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, പ്ലേ സ്‌കൂളിലേക്ക് നിലയെ ഒരുക്കുന്നതിനിടയില്‍ കരഞ്ഞ് പേളി, കൂളായിരിക്കാന്‍ ശ്രീനിഷ്,' ബിഗ്‌ബോസ് താരം പേളിയുടെ പുതിയ വിശേഷം ഇങ്ങനെ
  • സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ് ഇനി മുതല്‍ അര്‍ജുന് സ്വന്തം, സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ഒന്നിച്ചെത്തിയ ആ സന്തോഷ ദിവസത്തെ ചിത്രങ്ങള്‍ വൈറലാകുന്നു
  • ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 
  • ജിന്റോ കാശ് വാങ്ങിയാണോ ഇന്റര്‍വ്യൂ കൊടുക്കുന്നത്? ബിഗ്‌ബോസ് താരം റസ്മിന്‍ പറയുന്നത് ഇങ്ങനെ
  • ബിഗ്‌ബോസ് ജിന്റോയ്ക്ക് ലഭിച്ചത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ 50 ലക്ഷം മാത്രമല്ല, വേറെയും സര്‍പ്രൈസിങ് അവസരങ്ങള്‍ തന്നെ തേടിയെത്തി എന്ന് ജിന്റോ
  • 'സ്ത്രീകള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം, ആത്മാര്‍ത്ഥതയോടെ ഇരിക്കുക എന്നതാണ്' പുതിയ ചിത്രം പങ്കുവെച്ച് സാധിക വേണുഗോപാല്‍ 
  • 'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
  • Most Read

    British Pathram Recommends