18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി >>> 'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍ >>> 'നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ,പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ' ബിഗ്‌ബോസ് താരം ശാലിനി >>> ഇംഗ്ലണ്ടിനായി ചരിത്രം കുറിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജയായ എട്ട് വയസ്സുകാരി; യൂറോപ്യന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വനിതാ കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോധന ശിവാനന്ദന്‍ >>> 'എന്തെല്ലാം സൗകര്യങ്ങള്‍ ഉള്ള കാരവാന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂ' തുറന്ന് പറഞ്ഞ് നടന്‍ ബൈജു സന്തോഷ് >>>
Home >> BP SPECIAL NEWS
കാലിന് പരുക്ക് പറ്റി ഒമ്പതു വയസ്സുകാരന്‍ ശസ്ത്രക്രിയക്കെത്തി, ഓപ്പറേഷന്‍ തീയറ്ററില്‍ കുട്ടിയുടെ കാലിന് പകരം ഓപ്പറേഷന്‍ ചെയ്തത് ജനനേന്ദ്രിയത്തില്‍!!!

സ്വന്തം ലേഖകൻ

Story Dated: 2024-07-01

കാലിന് പരുക്ക് പറ്റി ശസ്ത്രക്രിയക്കെത്തിയ ഒമ്പതു വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ ഓപ്പറേഷന്‍ ചെയ്ത് ഡോക്ടര്‍. മഹാരാഷ്ട്ര ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ മാറി ചെയ്തത്.  

ഷഹാപൂര് സ്വദേശികളുടെ ഒമ്പതു വയസ്സുകാരനാണ് ഇത്തരത്തില്‍ ഇരയായത്. കഴിഞ്ഞ മാസം സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയുടെ കാലിനു സാരമായ പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഷഹാപൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ജൂണ് 15ന് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയും നടന്നു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് അവയവം മാറിയ വിവരം തിരിച്ചറിയുന്നത്. കാലിലെ ശസ്ത്രക്രിയയ്ക്കു പകരം ചേലാകര്‍മം നടത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ പരാതി നല്‍കി. അബദ്ധം മനസിലാക്കിയ ഡോക്ടര്‍മാര്‍ കാലില്‍ ശസ്ത്രക്രിയ നടത്തി തിരിച്ചയച്ചു. എന്നാല്‍, ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഷഹാപൂര്‍ പൊലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയില്‍ അന്വേഷണം നടത്തുമെന്നാണ് പൊലിസ് അറിയിച്ചത്. ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. കൈലാസ് പവാറും പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കാലിനു പുറമെ കുട്ടിയുടെ അഗ്രചര്‍മത്തിലും ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര് ഗജേന്ദ്ര പവാര് മാധ്യമങ്ങളോട് പ്രതികരിച്ചത്. അഗ്രചര്‍മം മുറുകിനില്‍ക്കുന്ന ഫിമോസിസ് എന്നു പേരുള്ള അസുഖം കുട്ടിക്കുണ്ടായിരുന്നുവെന്നാണ് ഓഫിസര്‍ വിശദീകരിച്ചത്. ഇതിനാല്‍ രണ്ടു ശസ്ത്രക്രിയയും നടത്തേണ്ടിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാന്‍ വിട്ടുപോയതാകാം. ഡോക്ടര്‍മാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ ചെയ്തിയെ ന്യായീകരിക്കുന്നു.

എന്നാല്‍, ഡോക്ടര്‍മാരുടെ വിശദീകരണം സ്വീകാര്യമല്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് കുട്ടിയുടെ കുടുംബം പറയുന്നത്. 

 

More Latest News

ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി

പതിനൊന്നാമത് ചാലക്കുടി ചങ്ങാത്ത വാര്‍ഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. രാവിലെ 11നു ആരംഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും. വൈകിട്ട് 4നു ചേര്‍ന്ന പൊതുസമ്മളനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ടോണി ചെറിയാന്‍ & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉല്‍ഘടനാ കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന്‍ പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു പ്രോഗ്രാം കണ്‍വീനര്‍ ബാബു തോട്ടാപ്പിള്ളി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ചങ്ങാത്തതിലെ കലാകാരന്‍മാരുടെ കലാവിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കിയ സംഗീത നിശയും ഒടുവില്‍ ആരവം ആഘോഷം കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് ഡിജെ എബി ആന്‍ഡ് ടീം. അങ്ങനെ ഈ വര്‍ഷത്തെ ചാലക്കുടി ചങ്ങാത്തം അതിഗംഭിരമായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്നു.  

'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍

ബിഗ്‌ബോസ് സീസണ്‍ ആറിലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. പക്ഷെ ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം കൂടിയാണ് ജാസ്മിന്‍. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെ ഏറെ സംശയച്ചിവരാണ് അകത്തുള്ളവരും പുറത്തുള്ളവരും. ഇപ്പോഴിതാ അതേ കുറിച്ചെല്ലാം പറയുകയാണ് ജാസ്മിന്‍. ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നോ ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജാസ്മിന്‍. സീസണ്‍ അവസാനിച്ച് ആഴചകള്‍ പിന്നിടുമ്പോഴാണ് ജാസ്മിന്‍ ഒരു അഭിമുഖം നല്‍കുന്നത്. അതിലൂടെ തനിക്കു നേരിട്ട എല്ലാ കാര്യത്തെ കുറിച്ചും പറയുകയാണ് ജാസ്മിന്‍. 'തുടക്കത്തില്‍ ഞാനും ഗബ്രിയുമായിരുന്നില്ല കൂട്ട്. ഞാന്‍, ഗബ്രി, നോറ, രതീഷ് ഇക്ക എന്നിവരായിരുന്നു കൂട്ട്. അതില്‍ നിന്നും നോറ, രതീഷ് ഇക്ക എന്നിവര്‍ പോയി. പിന്നെ ഞാനും ഗബ്രിയും മാത്രമായി. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹവും ബില്‍ഡായി തുടങ്ങിയത്. ഞാന്‍ പെട്ടന്ന് ആളുകളുമായി അടുക്കും. അതേ സ്വഭാവമാണ് ഗബ്രിക്കും. അവന്റെ വൈബുമായി ചേരുന്നവരുമായി അവന്‍ കണക്ടാകും. അങ്ങനെയാണ് തുടങ്ങുന്നത്. അതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ്. ഇത്രയൊക്ക സംഭവങ്ങള്‍ ഉണ്ടായിട്ടും അവന്‍ എന്നേയോ ഞാന്‍ അവനേയോ വിട്ട് കൊടുക്കാന്‍ തയ്യാറല്ല. അത് തന്നെയാണ് ഞങ്ങള്‍ ഫേക്കാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി. എനിക്ക് പ്രശ്‌നം വരുമ്പോള്‍ അവന്‍ മാത്രമെ ഒപ്പം നിന്നിട്ടുള്ളു. ഞാന്‍ അവന്റെ കാര്യത്തില്‍ ഇടപെടാതെ മാറി നിന്നാല്‍ എല്ലാവരും പറയും ഞങ്ങള്‍ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് അത്ത (പിതാവ് )എന്നോട് ഷോ കഴിഞ്ഞയുടന്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളുടേത് കോമ്പോയല്ല. ഇനി ഞാന്‍ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നു. ഗബ്രി എനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിര്‍ത്താലും ഞാന്‍ മാറ്റി പറയില്ല. എനിക്കും അവനും കണ്‍ഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം പറയാന്‍ പറ്റില്ല. അതുപോലെ ഹൗസില്‍ കയറിയപ്പോള്‍ തന്നെ പുറത്ത് റിലേഷന്‍ഷിപ്പുണ്ടെന്ന് ഗബ്രിയോട് പറഞ്ഞിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ല. ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷന്‍ഷിപ്പുള്ളതുകൊണ്ടാണ്. പിന്നെ ഗബ്രിയും ഞാനും രണ്ട് റിലീജിയണാണ്. വേറെയും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കല്യാണമെന്നത് നടക്കില്ല. ഇതാണ് സത്യം. ഗബ്രി എന്റെ കയ്യില്‍ ഉമ്മ വെക്കാറുണ്ടായിരുന്നു. ഗബ്രി മാത്രമല്ല ഞാനും ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ലസ്റ്റാണെന്ന് വരെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. സ്‌നേഹം കൂടുമ്പോള്‍ പിടിച്ച് കടിക്കുന്നത് എന്റെ ബേസിക്ക് നേച്ചറാണ്. അത് ഗബ്രിയോട് മാത്രമല്ല രസ്മിനോടും ശ്രീതുവിനോടുമെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ ലസ്റ്റല്ല. ബിഗ് ബോസില്‍ കണ്ടത് പച്ചയായ എന്നെയാണ്. ആണും പെണ്ണും ഫ്രണ്ട്ഷിപ്പിനിടയില്‍ കയ്യില്‍ പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യില്ലേ? ഞാനും ഗബ്രിയും എന്താണ് മോശമായി ഹൗസില്‍ ചെയ്തിട്ടുള്ളത്. ഞാന്‍ ഡ്രസ്സിങ് റൂമിലായിരുന്നപ്പോള്‍ ഗബ്രി വിളിക്കാന്‍ വന്നതിനെ ഞാന്‍ തുണിയഴിച്ച് അവന് കാണിച്ച് കൊടുക്കുന്നുവെന്ന തരത്തില്‍ മര്യാദയില്ലാതെയാണ് പലരും പറഞ്ഞത്. ഗബ്രിയോടുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ആള്‍ക്കാരെ പേടിച്ച് ഞങ്ങളുടെ സൗഹൃദം കട്ട് ചെയ്താലാണ് തെറ്റ് ചെയ്യാത്ത ഞങ്ങള്‍ തെറ്റുകാരാകുന്നത്... ' ജാസ്മിന്‍ പറയുന്നു. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ്സ് തുറന്നത്.

'നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ,പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ' ബിഗ്‌ബോസ് താരം ശാലിനി

ബിഗ്‌ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും വളരെ പെട്ടന്ന് തന്നെ താരം പുറത്തായി. പക്ഷെ ഷോയില്‍ നിന്ന ദിവസങ്ങളിലെല്ലാം വളരെ മികച്ച രീതിയില്‍ തന്നെ താരം കളിച്ചിരുന്നു.  ഷോയിലുള്ള സമയമെല്ലാം ശാലിന് തന്റെ മകനെ കുറിച്ച് പറയുമായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ ഉണ്ണിക്കുട്ടന്റെ പുതിയൊരു സന്തോഷത്തെ കുറിച്ചാണ് ശാലിനി പറയുന്നത്. ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ: 'ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്. ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നില്‍ക്കുന്ന സങ്കടം ഹോസ്റ്റല്‍ മുറിയിലെ ചകിരി കുത്തുന്ന കിടക്കയില്‍ മുഖമമര്‍ത്തി കരഞ്ഞു തീര്‍ത്തിട്ടുണ്ട് ഒരുപാട്. കുഞ്ഞിക്കാലുകള്‍ വച്ച് ഓടിക്കളിക്കുന്ന പ്രായത്തില്‍ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല. എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛന്‍ അച്ഛനും അങ്ങനെയാണത്രെ സ്‌കൂളിലും കൂട്ടുകാരോടും പറയാറ്, മൂന്ന് വയസ്സാവുന്നത് വരെ എന്നെ 'അച്ചേച്ചി'ന്ന് വിളിച്ചു. അവന് ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല. പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ 'മമ്മ'എന്ന് വിളിപ്പിച്ചു തുടങ്ങി. 4 വയസ്സായപ്പോഴേക്കും ആഴ്ചയില്‍ രണ്ട് ദിവസം നിന്ന് തിരിച്ച് ജോലിയില്‍ കയറാന്‍ തിങ്കളാഴ്ച കാലത്ത് ബാഗെടുത്ത് ഓടാന്‍ നിക്കുന്ന എന്നെ കണ്ണ് നിറച്ച് ഇളിഞ്ഞ ചിരിയോടെ റ്റാറ്റ തന്ന് യാത്രയാക്കാന്‍ തുടങ്ങി. കുഞ്ഞു കണ്ണുകള്‍ കലങ്ങിയ നിമിഷം അമ്മയുടെ നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു. മക്കളെ പിരിഞ്ഞ് ജീവിതത്തെ പൊരുതി ജയിക്കാന്‍ പെടാപാട്‌പെട്ട് വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി തിരിഞ്ഞു നോക്കാന്‍ വയ്യാതെ വേവുന്ന നെഞ്ചുമായി എന്നെ പോലെ തിരിച്ച് ജോലി സ്ഥലത്തേക്കോടുന്ന എല്ലാ അമ്മമാരേയും അച്ഛന്‍മാരേയും ഈ കുറിപ്പ് ഹൃദയത്തില്‍ സ്പര്‍ശിച്ചേക്കാം. നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ. പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ. സഹജീവികളോട് സ്‌നേഹമുള്ള മകനായി വളരണം'എന്നുമാണ് ശാലിനി കുറിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്പായിരുന്നു ശാലിനി വീണ്ടും വിവാഹിതയായത്. വളരെ ലളിതമായ രീതിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ശാലിനിയുടെ രണ്ടാം വിവാഹം. യാതൊരു ആഡംബരങ്ങളുമില്ലായിരുന്നു. സിംപിള്‍ കേരള സാരി ചുറ്റി കഴുത്തില്‍ ചെറിയൊരു മാലയും അണിഞ്ഞ് മുല്ലപ്പൂവും ചൂടി തനി നാടന്‍ സുന്ദരിയായാണ് ശാലിനി വധുവായി എത്തിയത്. വരന്‍ ദിലീപും ശാലിനിയെ പോലെ തന്നെ സിംപിള്‍ ലുക്കിലാണ് എത്തിയത്.  

'എന്തെല്ലാം സൗകര്യങ്ങള്‍ ഉള്ള കാരവാന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂ' തുറന്ന് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്

ഇന്ന് സിനിമാ ഷൂട്ടിങ്ങിന് എത്തുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും കാരവന്‍ കൊടുക്കുന്നത് സ്വാഭാവികമാണ്. കുറച്ച് കാലമായി കണ്ടുവരുന്ന ഒരു രീതിയാണിത്. താരങ്ങള്‍ക്ക് സ്വസ്ഥമായി മേക്കപ്പ് ചെയ്യാനും ഷൂട്ടിനിടയില്‍ വിശ്രമിക്കാനും ഉപയോഗപ്രദമാണ് കാരവാനുകള്‍. എന്നാല്‍ ഇതേ കുറിച്ച് പറയുകയാണ് പ്രശസ്ത നടന്‍ ബൈജു സന്തോഷ്. എന്ത് കാര്യത്തെ കുറിച്ചും തുറന്ന് പറയാന്‍ മിടിയില്ലാത്ത താരമാണ് ബൈജു. ബാലതാരമായി എത്തിയ ബൈദു നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമാണ് ബൈജു. എല്ലാ സൗകര്യങ്ങളും അടങ്ങിയ കാരവന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരു താരമേ ഉള്ളൂ എന്നാണ് ബൈജു പറയുന്നത്. 'പണ്ട് കാലത്ത് സിനിമകളുടെ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരു താരത്തിന് മേക്കപ്പ് ചെയ്യാന്‍ സെറ്റിലെ തന്നെ ഒതുങ്ങിയ ഒരു സ്ഥലമോ അതുമല്ലെങ്കില്‍ സമീപത്തെ ഒരു വീടോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാവര്‍ക്കും കാരവാനുകളാണ് സൗകര്യം. പണ്ട് കാലത്ത് മേക്കപ്പ് ചെയ്യാന്‍ സ്ഥലം അനുവദിച്ചിരുന്ന സമീപത്തെ വീടുകളിലുള്ളവര്‍ക്ക് തന്നെ പിന്നീട് ഈ സമ്മതം നല്‍കല്‍ ഒരു ബുദ്ധിമുട്ടായി മാറിയ നിരവധി സംഭവങ്ങളുണ്ട്. മേക്കപ്പ് ചെയ്യാനും ഡ്രസ് മാറാനും ഒക്കെ സൗകര്യം നല്‍കിയ ശേഷം പിന്നീട് ഒന്ന് വിശ്രമിക്കാന്‍ ഒരു മണിക്കൂര്‍ വരെ അനുവദിച്ച ശേഷം വീട്ടുകാര്‍ക്ക് കിടക്കാന്‍ പറ്റാത്ത സ്ഥിതിയായ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. കാരവാനുകള്‍ വ്യാപകമായപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. വിശ്രമക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്‌ക്രിപ്റ്റ് വരെ വായിക്കാം. എന്നാല്‍ ഈ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും കാരവാന്‍ നല്‍കിയാല്‍ വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂവെന്നും അത് ഇന്ദ്രന്‍സ് ആണെന്നും ബൈജു സന്തോഷ് പറയുന്നു.'

'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍

അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ യോഗത്തില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. മാത്രമല്ല യോഗത്തില്‍ സഹകരിക്കുന്ന താരങ്ങളെ കുറിച്ചും അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയുടെ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനുണ്ടായെന്നും എന്നാല്‍ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും അനൂപ് ചന്ദ്രന്‍ വിമര്‍ശിച്ചു. 'അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്‌ബോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്ബളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.' അനൂപ് ചന്ദ്രന്‍ പറയുന്നു. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്‌ബോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. എമ്ബുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബനെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. പുതിയ കമ്മിറ്റിയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണ്. ശ്രീമാന്‍ സിദ്ധീഖിനോടൊക്കെ പറയാനുള്ളത് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും നല്ലൊരു കമ്മിറ്റിയുണ്ട്. സ്വയം സന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്ന വിനു മോഹന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ചേര്‍ത്തല ജയന്‍, ടിനി ടോം തുടങ്ങിയവരൊക്കെയുണ്ട്. എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘടനയ്ക്ക് വേണ്ടി ശ്രേഷ്ഠമായ പ്രവര്‍ത്തികള്‍ ചെയ്ത ആളുകളാണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

Other News in this category

  • സൗന്ദര്യം കൂട്ടാന്‍ വേണ്ടി ചെയ്ത് കൂട്ടിയത് നിരവധി ശസ്ത്രക്രിയ, ചിലവാക്കിയത് 52 ലക്ഷം രൂപ!!! യുവതിയുടെ പ്രവര്‍ത്തിയില്‍ ആശങ്കപ്പെട്ട് സുഹൃത്തുക്കള്‍
  • രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി
  • ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
  • ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ കലാഭവന്‍ മണിയുടെ 'പൂവാടി പെണ്ണേ' എന്ന ഗാനം പ്ലേ ചെയ്തു, അമേരിക്കന്‍ ഗ്രൗണ്ടില്‍ മണിച്ചേട്ടന്റെ പാട്ട് ആരാ പ്ലേ ചെയ്തതെന്ന് തിരക്കി സോഷ്യല്‍ മീഡിയ
  • തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്
  • ബയോളജി പരീക്ഷയില്‍ ഹൃദയം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താന്‍ ചോദ്യം, ഹൃദയത്തിലെ ഓരോ കോണിലും ഉള്ള കാമുകിമാരെ കുറിച്ച് പറഞ്ഞ് വിദ്യാര്‍ത്ഥിയുടെ ഉത്തരം
  • ലൈംഗിക അതിക്രമം നടക്കുന്നതിനിടെ ഇര പ്രതികരിക്കാന്‍ 20 സെക്കന്‍ഡ് വൈകി, പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയന്‍ കോടതി
  • ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി, പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറില്‍, 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
  • 2000 വര്‍ഷം പഴക്കമുള്ള വൈന്‍, അപൂര്‍വ്വമായ വൈന്‍ കണ്ടെത്തി സ്പാനിഷ് കുടുംബം, അഞ്ച് വര്‍ഷം മുന്‍പുള്ള കണ്ടെത്തല്‍ വീണ്ടും ശ്രദ്ധ നേടുന്നു
  • വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയില്‍ ചത്ത തവള!!! സംഭവം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍, കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തു
  • Most Read

    British Pathram Recommends