18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.47 INR
1 EUR =90.54 INR
breaking news : കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!! >>> ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍ >>> ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ >>> യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ് >>> ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും >>>
Home >> NEWS
ബ്രിട്ടൻ പോളിംഗ് ബൂത്തിൽ… ആഷ്‌ഫോർഡിലെ നഴ്‌സ് അടക്കം 3 യുകെ മലയാളികളും ചരിത്രം കുറിക്കാൻ മത്സരിക്കുന്നു! വൻ വിജയപ്രതീക്ഷയിൽ ലേബർ പാർട്ടി; അത്ഭുതം പ്രതീക്ഷിച്ച് ഋഷി സുനക്കും ടോറി ക്യാംപും; വോട്ടുചെയ്യാൻ പോകുന്നവർ ഫോട്ടോ ഐഡി കരുതണം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-07-04

യുകെയെ അടുത്ത അഞ്ചുവർഷം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനായുള്ള പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബ്രിട്ടീഷ് ജനത ഇന്ന് പോളിംഗ് ബൂത്തിൽ എത്തും. 

സർവ്വേകളിലെ ഭൂരിപക്ഷം വൻ തിരഞ്ഞെടുപ്പ് വിജയത്തിലേക്കും  നയിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി. അതേസമയം എട്ടുമാസം നേരത്തെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്,  വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന വിശ്വാസത്തിലാണ്  പ്രധാനമന്ത്രി ഋഷി സുനക്കും കൺസർവേറ്റീവുകളും.

ഇന്ത്യയിലെ പോലെ കവല പ്രസംഗങ്ങളോ ആളും ആരവങ്ങളുമുള്ള റോഡ് ഷോകളോ ഇല്ലാതെ, ടിവി സംവാദങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും അടക്കമുള്ള ഡിജിറ്റൽ പ്രചാരണ രീതിയാണ് യുകെയിൽ നടന്നത്. യുകെയിൽ പൗരത്വം നേടിയവരും വോട്ട് ചെയ്യാൻ അവകാശമുള്ളവരുമായ മലയാളികളും വോട്ടിങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു. 

ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 10 വരെ പോളിംഗ് ബൂത്തുകളിൽ എത്തി രജിസ്റ്റർ ചെയ്ത എല്ലാവർക്കും വോട്ടുകൾ രേഖപ്പെടുത്താൻ കഴിയും. പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകൾ വ്യാഴാഴ്ച 07:00 മുതൽ 22:00 BST വരെ തുറന്നിരിക്കും.

ഫോട്ടോ ഐഡി കൈയിൽ കരുതുക 

വോട്ടു ചെയ്യാൻ പോകുന്നവർ, ഏതെങ്കിലും രീതിയിലുള്ള ഫോട്ടോ ഐഡി അഥവാ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് എടുക്കാൻ മറക്കരുത്.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വോട്ടർമാർ നേരിട്ട് വോട്ടുചെയ്യുന്നതിന് ഫോട്ടോ ഐഡി കാണിക്കേണ്ട ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്.

പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പ്രായമായവരുടെയും അനാരോഗ്യം ഉള്ളവരുടേയും ബസ് പാസുകൾ, ഓയ്‌സ്റ്റർ 60+ കാർഡുകൾ എന്നിവയുൾപ്പെടെ 22 സ്വീകാര്യമായ ഐഡി കാർഡുകളുണ്ട്.

നോർത്തേൺ അയർലൻഡിൽ വോട്ടുചെയ്യാൻ ഒമ്പത് സാധുവായ ഐഡി രൂപങ്ങളുണ്ട്. 2003 മുതൽ വോട്ടർമാർ ഫോട്ടോ ഐഡി കാണിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ശരിയായ ഐഡി ഇല്ലാതെ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തവർക്ക് വോട്ടർ അതോറിറ്റി സർട്ടിഫിക്കറ്റ് എന്ന സൗജന്യ രേഖ കാണിക്കണം.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ വോട്ടർമാർക്ക് ഐഡി നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, സമയപരിധിക്കുശേഷം പോളിംഗ് ദിവസം 17:00 വരെ അടിയന്തര പ്രോക്‌സി വോട്ടിന് അപേക്ഷിക്കാം.

ആഷ്ഫോർഡിലെ മലയാളി നഴ്സ് അടക്കം മൂന്നു മലയാളികൾ ഇത്തവണ യുകെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ എംപിമാരാകാൻ മത്സരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. 

ആഷ്ഫോർഡിലെ സോജൻ ജോസഫിന്റെ സ്ഥാനാർത്ഥിത്വം ലേബർ പാർട്ടി കഴിഞ്ഞ മാർച്ച് മാസം തന്നെ നിശ്ചയിച്ചതാണ്. കോട്ടയത്തെ കൈപ്പുഴ ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ സോജൻ, 2002 മുതൽ ആഷ്ഫോർഡിലെ സ്ഥിര താമസക്കാരനാണ്.

മെന്റൽ ഹെൽത്ത്  നഴ്‌സായി എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന  സോജൻ, 49,  ലേബർ പാർട്ടിയുടെ ആദ്യത്തെ മലയാളി എംപി സ്ഥാനാർഥി എന്ന പദവി ഇതിനകം നേടിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടനിലെ ആദ്യത്തെ മലയാളി എംപിയുമായി മാറും.

സൗത്ത്ഗേറ്റ്, വുഡ് ഗ്രീൻ എന്നീസ്ഥലങ്ങൾ ചേർന്ന പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എറിക് സുകുമാരനാണ്  ജനശ്രദ്ധയാകർഷിച്ച  മറ്റൊരു മലയാളി സ്ഥാനാർഥി. കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിലാണ് എറിക് സുകുമാരന്റെ മത്സരം.

നോർത്ത്ഈസ്റ്റ് ലണ്ടനിൽ വളർന്ന എറിക്, ആറ്റിങ്ങൽ സ്വദേശി ജോണിയുടെയും വർക്കല സ്വദേശി അനിതാ സുകുമാരൻ്റെയും മകനാണ്. മുത്തച്ഛൻ നാരായണൻ വിശ്വംബരൻ, 1969 ജൂലൈ 20-ന്, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അതേദിവസം തന്നെ ഇംഗ്ലണ്ടിലെത്തിയ ആദ്യകാല കുടിയേറ്റക്കാരനാണെന്ന് എറിക് പറയുന്നു.

ഒരു മുൻ സിവിൽ സർവീസ് ഓഫീസർ എന്നനിലയിൽ, ഹൈ-സ്പീഡ് റെയിൽ പദ്ധതിയിൽ എറിക് പ്രവർത്തിച്ചു, പ്രാദേശിക തലത്തിൽ ആരോഗ്യ-സാമൂഹിക പരിചരണം, അന്താരാഷ്ട്ര കാലാവസ്ഥാ ഉടമ്പടികൾ, ബ്രെക്സിറ്റ് ചർച്ചകൾ എന്നിവപോലും സമന്വയിപ്പിച്ചു. പിന്നീട് എറിക് വേൾഡ് ബാങ്കിലേക്ക് മാറി.

തിരഞ്ഞെടുക്കപ്പെട്ടാൽ, ഹൗസ് ഓഫ് കോമൺസിൽ ഇരിക്കുന്ന ആദ്യ മലയാളി വംശജനായി ഈ  38-കാരൻ മാറും.

കോട്ടയത്തെ തിരുവല്ലക്കാർക്കും ഇത്തവണത്തെ യുകെ തിരഞ്ഞെടുപ്പിൽ അൽപം അധികം താല്പര്യമുണ്ടാകും.  കാരണം ബോൾട്ടൻ പട്ടണത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലേക്ക് മത്സരിക്കുന്ന ഫിലിപ്പ് കൊച്ചിട്ടി തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പിൽ കുടുംബാംഗമാണ്.

ബോൾട്ടൻ സൗത്ത് & വാക്ഡൻ മണ്ഡലത്തിൽ നിന്നും 'ഗ്രീൻ പാർട്ടി'യുടെ സ്ഥാനാർഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. ഗ്രീൻ പാർട്ടിക്ക് വിജയസാധ്യത കുറവാണെങ്കിലും ഒരു മലയാളി എന്നനിലയിൽ മത്സരിക്കാൻ കഴിഞ്ഞതിൽ ഫിലിപ്പ് അഭിമാനിക്കുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ മലയാളി എംപി എന്ന പദവിയും പ്രതീക്ഷിക്കുന്നു.

ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ഗ്രീൻ പാർട്ടി -  ഈ മൂന്നുപാർട്ടികളുടെയും സ്ഥാനാർത്ഥികളായാണ് മലയാളികൾ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ യുകെയിലേക്ക് ഇതിനകം കുടിയേറിയിട്ടുള്ള മലയാളികൾ എല്ലാവരും പാർട്ടി വ്യത്യാസമില്ലാതെ സ്വന്തം സ്ഥാനാർത്ഥിയായി തന്നെ ഇവരെ കാണേണ്ടതുണ്ട്.

ഇവരിൽ ആരെങ്കിലും തന്നെ പാർലമെന്റിൽ എത്തുകയാണെങ്കിൽ, യുകെയിലെ മലയാളി സമൂഹത്തിന് ഒന്നാകെ അത് അഭിമാനകരമാകും എന്നുമാത്രമല്ല മലയാളികളുടെ  ആവശ്യങ്ങളിൽ ഏറ്റവും ഉയർന്ന പരിഗണന അവർ നൽകും എന്നതും ബ്രിട്ടീഷ് പാർലമെൻറിൽ മലയാളി സമൂഹത്തിൻറെ ശബ്ദം പ്രകടിപ്പിക്കാൻ കഴിയും എന്നതും   പുതിയ ചരിത്രത്തിന് വഴിയൊരുക്കും.

പാർലമെൻ്റിലെ 650 അംഗങ്ങളെയാണ് ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ പാർട്ടികൾ 326 സീറ്റുകൾ നേടണം.  അല്ലാത്തപക്ഷം കൂട്ടുമന്ത്രിസഭയ്ക്കും സാധ്യതയുണ്ട്.

രണ്ടുപതിറ്റാണ്ടോളം പുറത്തുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ലേബർ പാർട്ടി എന്ന്  സർവ്വേഫലങ്ങൾ തെളിയിക്കുന്നു. അതേസമയം ഋഷി സുനക്കിന്റെ പുതിയ നിയമപരിഷ്കാരങ്ങൾ ബ്രിട്ടനെ  വിലക്കയറ്റത്തിൽ നിന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും കരകയറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് കാൻസർവേറ്റീവ് പാർട്ടി. 

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്,  നിലവിലെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങളെ അതിജീവിച്ച് വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അത് അതിശയകരമായ ഒരു സംഭവവും ആയിത്തീരും. ലേബറുകൾക്ക് തനിച്ച് ഭൂരിപക്ഷം ഇല്ലാതെ വരികയും ലിബറൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും റിഫോം യുകെയും പോലുള്ള ചെറു പാർട്ടികളും പിന്തുണയ്ക്കുകയും ചെയ്താൽ കൺസർവേറ്റുകൾ വീണ്ടും അധികാരത്തിൽ വരുവാനുള്ള വിദൂര സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം രാത്രി തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാത്തത് മൂലം മാനുഷികമായാണ് വോട്ടുകൾ എണ്ണുന്നത്. വെളുപ്പിനെയോടെ ഫലങ്ങൾ അറിവാകും. രാവിലെയോടെ  ബ്രിട്ടനെ ആരുഭരിക്കും എന്നകാര്യത്തിൽ ഏകദേശം ചിത്രം ലഭിക്കും.  ഉച്ചയോടെ തന്നെ ഏതാണ്ട് ഒട്ടുമിക്ക മണ്ഡലങ്ങളിലെയും ഫലങ്ങൾ അറിയുവാൻ കഴിയും.

വോട്ടിംഗ് കഴിഞ്ഞാൽ ഉടൻ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.  മുൻ തിരഞ്ഞെടുപ്പുകളിൽ എക്‌സിറ്റ്  പോൾ ഫലങ്ങളിൽ നിന്ന് അധികം വ്യത്യസ്തമായിരുന്നില്ല തിരഞ്ഞെടുപ്പ് ഫലം. 

More Latest News

കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!

ഏത് ആഘോഷത്തിനും കൊഴുപ്പ് കൂട്ടാന്‍ ഒരു ഗ്ലാസ്സ് വൈനിന് സാധിക്കും. സ്ത്രീ പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം വൈന്‍ ആരാധകരാണ്. എന്നാല്‍ ശുദ്ധമായതും ഗുണ നിലവാരത്തോടെയും ഉണ്ടാക്കുന്ന വൈനിനാണ് ഏറെ സ്വാദുള്ളതും ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതും. പക്ഷെ ഇവിടെ കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്.  കാല് കൊണ്ട് വൈന്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.  

ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍

ഇനി ഒരു ബിരിയാണിയോ ഇറച്ചിയോ കഴിക്കുമ്പോള്‍ മലപ്പുറം തെന്നല സ്വദേശിയായ 59കാരന്‍ ഒന്ന് പേടിക്കും എന്ന് തീര്‍ച്ചയാണ്. കാരണം ഒന്നര വര്‍ഷം മുന്‍പ് കഴിച്ച ഒരു സ്‌പെഷ്യല്‍ ബിരിയാണി ഇദ്ദേഹത്തിന് സമ്മാനിച്ചത് എട്ടിന്റെ പണിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നാസര്‍ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ കഴിച്ച സ്‌പെഷ്യല്‍ ബിരിയാണിയില്‍ ആണ് പണികിട്ടിയത്. അവിടെ അന്ന് വിളമ്പിയത് ലെഗോണ്‍ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി ആയിരുന്നു. ബിരിയാണി കഴിച്ചിറക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അബ്ദുള്‍ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു.  പിന്നീട് ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തില്‍ രക്തവും കാണപ്പെട്ടതോടെ സ്‌കാന്‍ ചെയ്തപ്പോഴാണ് അപകടം മനസിലായത്. ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടര്‍മാര്‍ അബ്ദുള്‍ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും അബ്ദുള്‍ നസീറും.  

ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ

മണ്ഡപത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വിവാഹം നടത്തുന്ന സങ്കല്‍പ്പത്തിനോട് വിട പറയാന്‍ തയ്യാറായിക്കോളൂ. ഇനി വിവാഹം ഇന്ത്യന്‍ റെയില്‍വേയിലും നടക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രെന്റായി മാറുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ റെയില്‍വേയും മുന്നോട്ട് വയ്ക്കുന്നത്. രാജകീയമായി തന്നെ വിവാഹം നടത്താം എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഓഫര്‍ നല്‍കുന്നത്. രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സാണ് ഓടുന്ന ട്രെയിനില്‍ വിവാഹം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓണ്‍ വീല്‍സ്. രാജസ്ഥാന്റെ മനോഹാരിതയില്‍ ഓടുന്ന ട്രെയിനില്‍ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കര്‍മ്മങ്ങളും നടത്താം.  ഈ മാസം 20 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൈതൃകത്തിനും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോദ്കപൂര്‍, ഭരത്പൂര്‍, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിന്‍ സഞ്ചരിക്കുക. ഡീലക്‌സ് ക്യാബിനുകള്‍, ഫൈന്‍ ഡൈനിംഗ്, ബാര്‍, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.

ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും

ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്നും നാളെയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ്. എം മീറ്റും, സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.  അതെ തുടര്‍ന്ന് ആശീര്‍വാദം, ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.

Other News in this category

  • ഒരു ദിനരാത്രത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും മാറി..! ബ്രിട്ടനിലെ അധികാരക്കൈമാറ്റം അതിവേഗതയിൽ, മന്ത്രിമാരെ പ്രഖ്യാപിച്ചു, രാവിലെതന്നെ നമ്പർ 10 ഒഴിഞ്ഞ് ഋഷിയും പത്നിയും; സോജൻ ജോസഫിന്റെ വിജയം ആഘോഷിച്ച് വീട്ടുകാരും യുകെയിലേയും നാട്ടിലേയും മലയാളികളും
  • ബ്രിട്ടീഷ് എംപിയാകുന്ന ആദ്യ മലയാളിയായി സോജൻ ജോസഫ്, ആഷ്‌ഫോർഡിലെ നഴ്‌സിനിത് പൊരുതിനേടിയ ചരിത്രവിജയം! മത്സരിച്ച മറ്റുമലയാളി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു; മൃഗീയ ഭുരിപക്ഷത്തോടെ ലേബറുകൾ ഭരണത്തിലേക്ക്; പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് ഋഷി സുനക്ക്
  • ബ്രിട്ടൻ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ യുകെ മലയാളികളെ ആശങ്കയിലാഴ്ത്തി ഇപ്സ്വിച്ചിലെ മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ കാണാതായി! സഹായം അഭ്യർത്ഥിച്ച് പോലീസ് നോട്ടീസ് പുറത്തിറക്കി; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!
  • യുകെ തിരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം ബാക്കി; പോസ്റ്റൽ വോട്ടുകളെ ചൊല്ലി വിവാദം! എമർജൻസി പ്രോക്‌സി വോട്ടുകൾക്ക് ഇനിയും അപേക്ഷിക്കാം; സർവ്വേകളിൽ ലേബറുകൾ മുന്നിൽ! ആർക്കൊക്കെ, എവിടെ, എങ്ങനെ വോട്ടുചെയ്യാമെന്ന് അറിയുക
  • പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ
  • ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!
  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • Most Read

    British Pathram Recommends