യുകെയിലെ നിരവധി മലയാളി കുടുംബാംഗങ്ങൾക്ക് പ്രയോജനപ്രദമാകുന്ന നിയമമാണ് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയത്. പുതിയ നിയമം അനുസരിച്ച് പങ്കാളികൾ മരണപ്പെടുന്ന വിദേശ കുടിയേറ്റക്കാർക്ക്, യുകെ സെറ്റിൽമെന്റിനായുള്ള ഭാരിച്ച അപേക്ഷാ ഫീസ് തുകയാണ് ഒഴിവായിക്കിട്ടുക
ഭർത്താവോ ഭാര്യയോ അല്ലെങ്കിൽ മറ്റുവിധത്തിലുള്ള ജീവിതപങ്കാളികളോ അകാലത്തിൽ മരണപ്പെടുന്നവർക്ക് ഈ നിയമമാറ്റം സാമ്പത്തികമായി വളരെ ആശ്വാസപ്രദമാകും. ഭാര്യ സോണിയയുടെ പെട്ടെന്നുള്ള മരണംമൂലം നാട്ടിലേക്ക് തിരികെ മക്കളുമായി പോകേണ്ടിവരുമെന്ന ആശങ്കയാണ് റെഡ്ഢിച്ച് മലയാളിയായ ഭർത്താവ് അനിൽ ചെറിയാനെ ഏതാനും ആഴ്ചകൾക്കുമുമ്പ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന വിവരം ഏവരെയും വേദനപ്പെടുത്തിയിരുന്നു.
പങ്കാളിയുടെ പെട്ടെന്നുള്ള മരണം മൂലം പ്രതിസന്ധിയിൽ ആയിട്ടുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരുമായ വിദേശ പൗരന്മാർക്ക് ഈ ആഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ്‌പത്രം ന്യൂസ് പുതിയ നിയമങ്ങൾ പ്രകാരം യുകെയിലെ സെറ്റിൽമെൻ്റിനുള്ള അപേക്ഷാ ഫീസ് ഒഴിവാക്കുന്നതിന് ഉടൻ അപേക്ഷിക്കാൻ കഴിയും.
നിലവിൽ, ബ്രിട്ടീഷ് പൗരനായ പങ്കാളിയുടെ മരണത്തെത്തുടർന്ന് യുകെയിൽ സെറ്റിൽമെൻ്റിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ, 2,885 പൗണ്ടാണ് അപേക്ഷാഫീസായി നൽകേണ്ടത്.
ഇത് പങ്കാളിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് കൂടുതൽ ആഘാതമാകുന്നുവെന്ന് മനസ്സിലാക്കിയാണ് നടപടിയെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ഇന്ത്യൻ വംശജ കൂടിയായ യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര പറഞ്ഞു.
യുകെയിൽ തുടരാൻ ആഗ്രഹിക്കുന്നവരും സാമ്പത്തിക പരാധീനതകൾ നേരിടുന്നവരോടുമുള്ള ബ്രിട്ടീഷ്‌പത്രം ന്യൂസ് ന്യായമായതും കൂടുതൽ അനുകമ്പയുള്ളതുമായ സമീപനത്തിൻ്റെ ഭാഗമായാണ് സർക്കാർ തീരുമാനം.
ഒക്ടോബർ 9 മുതൽ ഈ ഫീസ് ഒഴിവാക്കുമെന്നും ഇന്ത്യൻ വംശജയായ മൈഗ്രേഷൻ, പൗരത്വ മന്ത്രി സീമ മൽഹോത്ര ചൊവ്വാഴ്ച പാർലമെൻ്റിൽ പ്രഖ്യാപിച്ചു.
"പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് ആഴമേറിയതും സങ്കൽപ്പിക്കാനാവാത്തതുമായ വേദനയാണ്, അവശേഷിച്ചവർ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും കനത്തതാണ്. ഈഘട്ടത്തിൽ അവരെ സഹായിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്" സീമ മൽഹോത്ര വിശദീകരിച്ചു.
വിധവകൾ, ഒറ്റപ്പെടുന്ന തൊഴിൽരഹിതരായ ഭർത്താക്കന്മാർ, അവരുടെ ആശ്രിതരായ കുട്ടികൾ എന്നിവർക്ക്, യുകെയിൽ അവർ കെട്ടിപ്പടുത്ത ജീവിതം സ്ഥിരപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടി, ബ്രിട്ടീഷ്‌പത്രം ന്യൂസ് അവശത നേരിടുകയാണെങ്കിൽ ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്.
യുകെയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഭൂരിഭാഗവും നഴ്‌സുമാർ അടക്കം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഡിപെൻഡന്റ് വിസയിൽ ബ്രിട്ടീഷ്‌പത്രം ന്യൂസ് യുകെയിൽ എത്തിയവരാണ്. അവരിൽത്തന്നെ ഭൂരിഭാഗവും നഴ്സുമാരായ ഭാര്യമാരുടെ വിസയിൽ ആശ്രിതരായി എത്തിയിട്ടുള്ളവരാണ്.
ഇത്തരം കുടുംബങ്ങളിൽ സാധാരണ കാണുന്ന ഒരു പ്രത്യേകത, യോഗ്യത നേടിയാൽപ്പോലും പങ്കാളികളിൽ ഒരാൾ മാത്രമേ യുകെ പൗരത്വം എടുക്കാറുള്ളൂ എന്നതാണ്. ഇന്ത്യൻ പൗരത്വമുള്ളവരുടെ വിസയിൽ ഇന്ത്യയിലേക്ക് പോകാനും വരാനുമുള്ള എളുപ്പവും അവിടെ നിക്ഷപം ബ്രിട്ടീഷ്‌പത്രം ന്യൂസ് നടത്താനുമുള്ള സൗകര്യവും കണക്കിലെടുത്താണ് മിക്കവരും ഇത്തരമൊരു രീതി പിന്തുടരുന്നത്.
എന്നാൽ രോഗവും അപകടവും മറ്റും മൂലമുള്ള പങ്കാളികളുടെ പെട്ടെന്നുള്ള വിയോഗം ഇവരിൽ പലരേയും ഇന്ത്യയിലേക്ക് കുട്ടികളുമായി തിരിച്ചുപോകേണ്ട അവസ്ഥയിലുമെത്തിക്കുന്നു. പൗരത്വ അപേക്ഷാഫീസും നിയമപരമായ ബ്രിട്ടീഷ്‌പത്രം ന്യൂസ് പോരാട്ടങ്ങളും നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്. ഇവർക്കൊക്കെ സാമ്പത്തികമായി അൽപം ആശ്വാസം പകരുന്നതാണ് പുതിയ നിയമമാറ്റം.
അതേസമയം ഈ ഫീസിളവ് ലഭിക്കാനും സെറ്റിൽമെന്റ് ലഭിക്കാനും, ഇതിനായി നിലവിൽ യുകെ ഹോം ഓഫീസ് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർക്കാണ് ഫീസിളവ് ലഭിക്കുക.
ഫീസിളവിന് ആർക്കൊക്കെ യോഗ്യത നേടാം:
യോഗ്യത നേടുന്നവരിൽ ഫാമിൽ വിസയിലെ പങ്കാളികൾ ഉൾപ്പെടുന്നു. അവർ ഒന്നുകിൽ ബ്രിട്ടീഷ് പൗരനാണെങ്കിൽ, അല്ലെങ്കിൽ യുകെയിൽ തുടരാൻ ബ്രിട്ടീഷ്‌പത്രം ന്യൂസ് അനിശ്ചിതകാല അവധി (ഇൻഡെഫനിറ്റ് ലീവ്) ഉണ്ടായിരുന്നെങ്കിൽ ഫീസിളവിന് അപേക്ഷിക്കാനാകും.
യൂറോപ്യൻ യൂണിയൻ (EU), സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ് അല്ലെങ്കിൽ ലിച്ചെൻസ്റ്റൈൻ എന്നിങ്ങനെ പ്രീ-സെറ്റിൽഡ് പദവിയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് അപേക്ഷിക്കാം.
സായുധ സേനാംഗങ്ങൾ, ഗൂർഖകൾ അല്ലെങ്കിൽ ഹോങ്കോംഗ് മിലിട്ടറി യൂണിറ്റ് വെറ്ററൻസ് അംഗങ്ങളുടെ വൈധവ്യം പേറുന്ന പങ്കാളികൾ എന്നിവരും അർഹരാകും. ബ്രിട്ടീഷ്‌പത്രം ന്യൂസ് 1997 ജൂലൈയ്ക്ക് മുമ്പ് പിരിഞ്ഞുപോയവർക്കും അത്തരമൊരു ഫീസ് ഇളവിൻറെ പ്രയോജനം ലഭിക്കും.