18
MAR 2021
THURSDAY
1 GBP =111.95 INR
1 USD =83.71 INR
1 EUR =93.52 INR
breaking news : ബെല്‍ഫാസ്റ്റ് മലയാളി ജെയ്സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; ആദ്യകാല കുടിയേറ്റ മലയാളിയും പത്തനാപുരം സ്വദേശിയുമായ ജെയ്സന്റെ സംസ്‌കാരം നാട്ടില്‍ >>> യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം >>> അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു >>> ഈ വിന്ററില്‍ വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തുന്നതിനും പണം ലാഭിക്കുന്നതിനുമുള്ള അഞ്ച് കിടിലന്‍ ഐഡിയകള്‍ പരീക്ഷിക്കാം.... ഹോം ഹീറ്റിംഗ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി എനര്‍ജി എക്‌സ്‌പെര്‍ട്ട് >>> ഇംഗ്ലണ്ടും വെയില്‍സും വെള്ളപ്പൊക്കത്തെ നേരിടുമ്പോള്‍ ശക്തമായ കാറ്റ് മുന്നറിയിപ്പും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, കൂടെ പകര്‍ച്ചവ്യാധി ഭീഷണിയും >>>
Home >> ASSOCIATION
പ്രൗഢഗംഭീരമായി സര്‍ഗ്ഗം പൊന്നോണം: തൂശനിലയില്‍ 25 വിഭവ ഓണസദ്യ രുചിച്ച് മേയര്‍; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും, ഫാഷന്‍ ഷോയും, 'ബെല്‍ബോട്ടംസും' കലാവിരുന്നും

അപ്പച്ചന്‍ കണ്ണഞ്ചിറ

Story Dated: 2024-09-22

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച 'പൊന്നോണം 2024' പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലുകളില്‍ ഉള്‍പ്പെട്ട ദുരിതബാധിതര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു കൊണ്ട് 'പൊന്നോണം 2024'ന് ആരംഭമായി. സര്‍ഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നല്‍കിയിരുന്നു. തുടര്‍ന്ന് ഓണാനുബന്ധ ദൃശ്യാവിഷ്‌കാര പ്രദര്‍ശനം നടന്നു.

പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച് തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നന്‍ ആഗതനായപ്പോള്‍ ആര്‍പ്പോ വിളിച്ചും ഹര്‍ഷാരവം മുഴക്കിയും ആവേശോജ്ജ്വല സ്വീകരണമാണ് സദസ്സ് നല്‍കിയത്. തുടര്‍ന്ന് സര്‍ഗം ഭാരവാഹികള്‍ മാവേലിയോട് ചേര്‍ന്ന്  ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സര്‍ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.  


'തിരുവോണം' പ്രമേയമാക്കി നൃത്ത ശകലങ്ങള്‍ കോര്‍ത്തിണക്കിയും, കഥകളി സമന്വയിപ്പിച്ചും നടത്തിയ 'വെല്‍ക്കം ഡാന്‍സും', ഓണ വേഷ വിധാനങ്ങളുടെ കടല്‍ കടന്ന സൗന്ദര്യം ഒപ്പിയെടുത്ത് ചരിതം കുറിച്ച 'ഫാഷന്‍ ഷോ'യും, ഗാനാനുഭൂതിയും, സംഗീത സാന്ദ്രതയും പകര്‍ന്ന 'മെഡ്‌ലി'യും, 'മെഗാ തിരുവാതിര'യും 'പൊന്നോണം 2024' നെ വര്‍ണ്ണാഭമാക്കി. 'സ്റ്റീവനേജ് പയ്യന്‍സ്' അവതരിപ്പിച്ച നൃത്താഞ്ജലിയും, 'നൃത്തം ഡാന്‍സ് അക്കാദമി' ഒരുക്കിയ ഡാന്‍സുകളും, 'ജയന്‍'ഫാന്‍സൊരുക്കിയ 'ബെല്‍ബോട്ടംസ് ' സ്‌കിറ്റും ആഘോഷത്തിന്   കൊഴുപ്പേകി.



ഓണപ്പരിപാടികളുടെ ഏറ്റവും ഹൈലൈറ്റായ 25 ഇനം വിഭവങ്ങളുമായി തൂശനിലയില്‍ വിളമ്പിയ 'ഓണ സദ്യ' മുഖ്യാതിഥി സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണും, ഡെപ്യൂട്ടി മേയര്‍ പെന്നി ഷെങ്കലും അടക്കം ഏവരും ഏറെ ആസ്വദിച്ചു കഴിച്ചു. ഓണസദ്യയ്ക്ക് ശേഷം മുഖ്യാതിഥിയായ മേയര്‍ ജിം ബ്രൗണ്‍, അതിഥികളായ ഡെപ്യൂട്ടി മേയര്‍ പെന്നി ഷെങ്കല്‍, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരെ സര്‍ഗ്ഗം ഭാരവാഹികള്‍ സ്റ്റേജിലേക്ക് സ്വീകരിച്ചാനയിക്കുകയും തുടര്‍ന്ന് മേയറും, അഡ്വ.എബിയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.



അണ്ടര്‍ 17 ഷട്ടില്‍ ബാഡ്മിന്റണ്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ച ജെഫ് അനി ജോസഫ്, യുക്മ സംഘടിപ്പിച്ച നാഷണല്‍ അത്ലറ്റിക്ക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയ ടിന്റു മെല്‍വിന്‍, എ-ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ നിഗ്ഗി ജേക്കബ്, ജിസിഎസ്ഇ യില്‍ ഉയര്‍ന്ന ഗ്രേഡ് കിട്ടിയ ജോഷ് ജിസ്റ്റിന്‍, 'പുഷ്പരഹിത പൂക്കളം' ഒരുക്കിയ ബിജു തങ്കപ്പന്‍ എന്നിവര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും മേയര്‍ വിതരണം ചെയ്തു. സര്‍ഗ്ഗം ഭാരവാഹികള്‍ മേയര്‍ക്ക് 'കഥകളി മെമന്റോ' ഉപഹാരമായി നല്‍കുകയും ചെയ്തു. ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ കണ്ടും ആസ്വദിച്ചും മണിക്കൂറുകള്‍ക്കു ശേഷമാണ് അതിഥികള്‍ വേദി വിട്ടത്. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശനം നിര്‍വ്വഹിച്ചു.



സത്യന്‍ തമ്പി, ടെസ്സി ജെയിംസ് എന്നിവര്‍ അവതാരകരായി തിളങ്ങി. ദീപു ജോര്‍ജ്ജ് , റോബിന്‍ കോയിക്കര, ബോണി എന്നിവര്‍ പ്രോഗ്രാം ഫോട്ടോഗ്രാഫി &വിഡിയോഗ്രഫിക്കു നേതൃത്വം നല്‍കി. ആതിര ഹരിദാസ്, അനിതാ, ബെല്ലാ ജോര്‍ജ്ജ്, അല്‍ക്ക എന്നിവര്‍ കലാപരിപാടികള്‍ക്കുള്ള പരിശീലനങ്ങളിലും ഒരുക്കുന്നതിനും നേതൃത്വം വഹിച്ചു. മഹാബലിയായി ജെഫേഴ്‌സണ്‍, പുലിവേഷത്തില്‍ നോയല്‍ & ടീമും, ചെണ്ടമേളം ഫെയിം 'സര്‍ഗ്ഗ താളം സ്റ്റീവനേജ്', പ്രവേശന കവാടം അടക്കം ആകര്‍ഷകവും തനിമയാര്‍ന്നതുമായ അലങ്കാരങ്ങള്‍ ഒരുക്കി ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ആഘോഷത്തിന് ഊര്‍ജ്ജം പകര്‍ന്നു.

വൈസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ചില്‍ അറ്റ് ചില്ലീസ്, മലബാര്‍ ഫുഡ്‌സ്, സെവന്‍സ് ട്രേഡേഴ്‌സ്, കറി വില്ലേജ് എന്നിവര്‍ സര്‍ഗ്ഗം പൊന്നോണം 2024 നു പ്രായോജകരായിരുന്നു.



ലക്ഷ്മിത പ്രകാശിന്റെ കീബോര്‍ഡ്, ആന്റണി ടോം, ഇവാ അന്ന ടോം, ടിന തോംപ്‌സണ്‍ എന്നിവരുടെ ഗാനാലാപനവും, വൈഗാ വിവേകിന്റെ ഡാന്‍സിനും ശേഷം നൃത്തം ഡാന്‍സ് അക്കാദമിക്ക് വേണ്ടി ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി എന്നിവര്‍ ചുവടുവെച്ചു. അഞ്ജു ടോംമും നിസ്സി ജിബിയും ചേര്‍ന്ന് പാടിയ യുക്മ ഗാനം, ഇഷ ബിപിന്‍ നായര്‍ നടത്തിയ നൃത്തവും ആകര്‍ഷകമായി. നവ തലമുറയില്‍ നിന്നുള്ള മാത്യൂസ്, ഷെര്‍വിന്‍, ക്രിസ്, ജൊഹാന്‍, അദ്വൈത തുടങ്ങിയവര്‍ നേതൃത്വം നല്‍കി മുതിര്‍ന്നവരോടൊപ്പം തകര്‍ത്തടിച്ച 'സര്‍ഗ്ഗതാളം ചെണ്ടമേളം' ഏറെ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

ബെല്ലാ ജോര്‍ജ്ജ്, ഹൃദയ, ടെസ്സ, കഥകളി ആര്‍ട്ടിസ്റ്റ് ഷാനിക എന്നിവര്‍  തീം ഡാന്‍സിനു മിഴിവേകി.  നൃത്തം ഡാന്‍സ് അക്കാദമിക്ക് വേണ്ടി  സൈറാ സുനില്‍, മരിസ്സ ജോസഫ്, റീത്ത്, ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി, അസിന്‍ ജിനേഷ് എന്നിവര്‍ നൃത്തം ചെയ്തു. വേദിയില്‍ സംഗീതസാന്ദ്രത പകര്‍ന്ന മെഡ്ലിക്കായി തേജിന്‍ തോമസ്, ജോസ് ചാക്കോ, ജെസ്ലിന്‍ വിജോ, ആതിര ഹരിദാസ്, ഡോ.ആരോമല്‍ എന്നിവര്‍ ഗാന ശകലങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ചു. എല്‍ഇഡി സ്‌ക്രീനിലൂടെ പകര്‍ന്ന പശ്ചാത്തല ദൃശ്യ മാസ്മരികത ആഘോഷത്തിന് വശ്യത പകര്‍ന്നു.


ആദ്യ ആദര്‍ശ്, ഇവാ അന്ന,ആന്റണി ടോം  എന്നിവരും, അദ്വ്യത ആദര്‍ശ്, അക്ഷര സന്ദീപ് എന്നിവരും, ആതിര ഹരിദാസ്, ടെസ്സി ജെയിംസ്, ശാരിക, അനഘ എന്നിവര്‍ ചേര്‍ന്നും നടത്തിയ സംഘനൃത്തം വര്‍ണ്ണാഭമായി. ആന്‍ വര്‍ഗ്ഗീസ്, ആന്‍ മരിയ അജിമോന്‍, ദിയ സെബാസ്റ്റ്യന്‍, നിന ലൈജോണ്‍, നിയ ലൈജോണ്‍,  ക്രിസ്സി ജിസ്റ്റിന്‍, ജിഗിഷ മനോജ് ,ഡേവിഡ് വിജോ, ജെന്നി വിജോ, ലക്‌സ്മിത പ്രശാന്ത്, അമേയ എന്നിവരുടെ സംഘനൃത്തങ്ങള്‍ ആഘോഷത്തിന് മാറ്റേകി. ടിന തോംസണ്‍ അവതരിപ്പിച്ച ഡാന്‍സ് ആകര്‍ഷകമായി.



സരോ സജീവിന്റെ നേതൃത്വത്തില്‍ നടന്ന മെഗാ തിരവാതിര ശ്രദ്ധേയമായി. 'സ്റ്റീവനേജ് പയ്യന്‍സ്'നു വേണ്ടി നോയല്‍ മാത്യു, ജോഷ് ജിസ്റ്റിന്‍,ക്രിസ് ബോസ്, കൃഷ്ണ കുമാര്‍, ആല്‍ബി ഷൈന്‍,ജെഫ് അനി എന്നിവര്‍ നിറഞ്ഞാടി. സെമി ക്ലാസ്സിക്കല്‍ ഡാന്‍സുമായി ടെസ്സ അനിയും, ജോസ് ചാക്കോ, മരിയ അനി, തേജിന്‍ തോമസ്, ടാനിയ അനൂപ് എന്നിവര്‍  ഗാനങ്ങളുമായും വേദിയെ കീഴടക്കി. ജോസ് ചാക്കോ-ജെസ്ലിന്‍ വിജോ പാടിയ യുഗ്മ ഗാനം ഏറെ ഹൃദ്യമായി.



അഞ്ജലി ജേക്കബിന്റെ നേതൃത്വത്തില്‍ ക്രിസ് ബോസ്, ഷെര്‍വിന്‍ ഷാജി, അഖില്‍ ജേക്കബ്, പോള്‍ പ്രിന്‍സ്, മനു തോമസ്, ലിജിന്‍ റോക്കി അലീന ബോസ്, ജീത്ത് ജോസ്, ആന്‍ സൂസന്‍ പോല്‍, ബിയ മെറിന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഘ നൃത്തം വേദിയെ കോരിത്തരിപ്പിച്ചു. സദസ്സിനു ഹാസ്യരസം പകര്‍ന്ന ജയന്‍ ഫാന്‍സൊരുക്കിയ 'ബെല്‍ബോട്ടംസ്' സ്‌കിറ്റിനു പ്രിന്‍സണ്‍ പാലാട്ടി, ലൈജോണ്‍ ഇട്ടീര, ഡിക്സണ്‍ മാത്യു, തോംസണ്‍, ഹരിദാസ് തങ്കപ്പന്‍, ടെറീന ഷിജി, വില്‍സി പ്രിന്‍സണ്‍ അജീന എന്നിവര്‍ വേഷമണിഞ്ഞു.

 

പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരന്‍, ട്രഷറര്‍  ജെയിംസ് മുണ്ടാട്ട്, വൈസ് പ്രസിഡണ്ട് വില്‍സി പ്രിന്‍സണ്‍, ജോ.സെക്രട്ടറി പ്രവീണ്‍ തോട്ടത്തില്‍, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് തങ്കപ്പന്‍, അലക്‌സാണ്ടര്‍ തോമസ്, ചിന്ദു ആനന്ദന്‍, നന്ദു കൃഷ്ണന്‍, നീരജ പടിഞ്ഞാറയില്‍ എന്നിവര്‍ പൊന്നോണം 2024 നു നേതൃത്വം നല്‍കി.

More Latest News

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് തീപിടിച്ചപ്പോള്‍; മക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളം അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയില്‍ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയില്‍ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളില്‍ ആറു വയസുകാരന്റെ നില അതീവ ?ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ?ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനല്‍ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂര്‍ ജം?ഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയാണ്.    

അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: ഷിരൂരില്‍ മരണപ്പെട്ട അര്‍ജുന് സ്വന്തം വീട്ടില്‍ അന്ത്യവിശ്രമം. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത് ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു. അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു. പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം നാളം, ലിവര്‍പൂളില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും

ബിര്‍മിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച നടക്കും. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്, തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട് ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. മാത്യു പാലക്കരോട്ട് സിആര്‍എം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ എന്ന ലക്ഷ്യവുമായി 1947-ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റവ.സി. ലീന മേരി, ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ലിതര്‍ലാന്‍ഡ് ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കും.

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക്. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്. മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തില്‍ മോനിപ്പള്ളിക്കാരായ യുകെ ബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. വൈകിട്ട് ഒന്‍പത് മണി വരെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോണി ഇലവുംകുഴുപ്പില്‍, വിനോദ് ഇലവുങ്കല്‍, ജോയല്‍ പതിയില്‍, ലേഖ ഷിനു നായര്‍, ഷെറിന്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റിയും റെജി ശൗര്യംമാക്കില്‍, സന്തോഷ് കുറുപ്പന്തറ, സ്റ്റാന്‍ഡിന്‍ കുന്നക്കാട്ട്, അനീഷ് തോട്ടപ്ലാക്കിന്‍, ക്രിസ്റ്റി അരഞ്ഞാണ്‍ണിയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നതായി കമ്മിറ്റി അംഗങ്ങള്‍. സെക്രട്ടറി: ജോമോന്‍ തെക്കേക്കൂറ്റ് പ്രസിഡന്റ് : ജിജി വരിക്കാശ്ശേരി ട്രഷറര്‍: വികാസ് ശൗര്യ മാക്കില്‍

ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്സത്രജ്ഞര്‍, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ മരമാണിതെന്ന് കണ്ടെത്തല്‍

ആയിരം വര്‍ഷം പഴക്കമുള്ള, ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശാ്സത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള മരമാണെന്നും എന്നാല്‍ ഈ മരം ഇപ്പോള്‍ ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980 ല്‍ ഒരു ഗുഹയില്‍ നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010 ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു. 14 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. 'ഷെബ' എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളില്‍ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധ ശക്തിയുള്ള കുഴമ്പിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്. കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങള്‍ ആഫ്രിക്കയിലും മറ്റുചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.

Other News in this category

  • പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍
  • ഓണാഘോഷത്തിനായി ഒരുങ്ങി ബ്രിസ്റ്റോള്‍ മലയാളികളുടെ ബ്രിസ്‌ക, ബ്രിസ്റ്റോള്‍ കേരളലൈറ്റ്സ് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച; ആയിരത്തിലധികം പേര്‍ക്ക് സദ്യ
  • പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടന്‍ ടീം നേതൃത്വത്തില്‍ പതിനഞ്ചാമത് ഉഴവൂര്‍ സംഗമം ഒക്ടോബര്‍ 25, 26 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടില്‍, ഇനി ഒരു മാസത്തെ കാത്തിരിപ്പ്
  • തത്ത്വമസി കെറ്ററിംഗ് ഹിന്ദു സമാജം ഓണാഘോഷം അതിഗംഭീരമായി, ഓണ വിസ്മയം തീര്‍ത്ത നിമിഷങ്ങള്‍, ദീപം തെളിയിച്ച് തുടക്കം കുറിച്ച് നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍
  • ബാംഗര്‍ മലയാളി ഫാമിലിയുടെ ഓണാഘോഷം ഗംഭീരമായി, മഹാബലി മന്നനെ ആഘോഷപൂര്‍വ്വം ആനയിച്ച് തുടക്കം, പതിനെട്ടോളം ഓളം വിഭവങ്ങള്‍ അണിനിരന്ന ഓണസദ്യയും
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം 'ആവേശ'മായി സമാപിച്ചു; ചെണ്ട മേളവും, പുലികളിയും, കൊയ്ത്തുപാട്ടൂം നിറഞ്ഞ ആഘോഷം കാണികള്‍ക്ക് നവ്യാനൂഭവമായി
  • സ്‌നേഹപൂര്‍വ്വം അവര്‍ കുറിച്ചത് മാതൃരാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകള്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്ലബ്ബ് നടത്തിയ 'എന്റെ ഇന്ത്യാ' കവിതാ രചനാ മത്സരത്തിലെ വിജയികള്‍ക്ക് ആദരം
  • ആയിരത്തില്‍പരം ജനങ്ങള്‍ പങ്കെടുത്ത ലിവര്‍പൂള്‍ ലിംക ഓണം കെങ്കേമം, ജാതി-മത- സമുദായ ഭേദമില്ലാതെ ഉത്സവമായി മാറിയ ഓണാഘോഷം
  • യൂകെയിലെ സംഗീത-നൃത്ത പ്രതിഭകള്‍ക്കായി '7 ബീറ്റ്സ്' വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം സീസണ്‍ 8നൊപ്പം ചാരിറ്റി ഇവന്റും, കേംബ്രിഡ്ജില്‍ ഫെബ്രുവരി 22ന്
  • കെസി എഫ് വാഡ്‌ഫോഡിന്റെ 'പൊന്നോണം', ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നാളെ രാവിലെ മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും
  • Most Read

    British Pathram Recommends