18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> NEWS
ഇന്നുമുതൽ 2 പുതിയ നിയമമാറ്റങ്ങൾ! വൈദ്യുതി, ഗ്യാസ് വിലകളിൽ 10% വരെ വർദ്ധനവ് വരും, സാധാരണക്കാർ പാടുപെടും; കസ്റ്റമർ നൽകുന്ന ടിപ്പുകൾ സ്ഥാപനങ്ങൾ പൂർണ്ണമായും ജീവനക്കാർക്ക് നൽകണം; ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം കൂടും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-10-01

 

വിലവർധനവ് പിടിച്ചുനിർത്താൻ സർക്കാർ നൽകിവരുന്ന സാമ്പത്തിക പിന്തുണ പിൻവലിക്കുന്ന ചർച്ചകൾ തുടരുന്നതിനിടെ ഗാർഹിക വാതകത്തിൻ്റെയും വൈദ്യുതിയുടെയും വിലയിൽ 10% വർദ്ധനവ് ഇന്നുമുതൽ നിലവിൽ വന്നു.

 

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലാൻഡ് എന്നിവിടങ്ങളിലെ, സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന  ഒരു ശരാശരി കുടുംബം ഇന്നുമുതൽ പ്രതിവർഷം  £1,717 ബിൽ നൽകേണ്ടി വരും. അതായത് മുൻവർഷത്തെ അപേക്ഷിച്ച് എനർജി വാർഷിക ബില്ലിൽ  £149 പൗണ്ടിന്റെ വർധനവാണ് സാധാരണ കുടുംബങ്ങൾക്ക് വരിക.

 

ഏകദേശം 10 ദശലക്ഷം പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ പിൻവലിക്കുന്ന സാഹചര്യത്തിലാണ് വർദ്ധനവ്. കുറഞ്ഞ വരുമാനമുള്ളവർക്ക് സർക്കാരിന്റെ അധിക ജീവിതച്ചെലവ് പേയ്‌മെൻ്റുകൾ ഇല്ലാതെ ഈ വിന്റർ കടന്നുകൂടേണ്ടി വരും.

 

വില പരിധി മാറുന്നു

 

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലാൻഡ് എന്നിവിടങ്ങളിലെ ഏകദേശം 27 ദശലക്ഷം വീടുകളുടെ ഊർജ്ജ വില നിയന്ത്രിക്കുന്നത് ഊർജ്ജ നിയന്ത്രണ സ്ഥാപനമായ ഓഫ്‍ജെം ആണ്. ഓരോ മൂന്ന് മാസത്തിലും ഇത് വിലകൾ പരിഷ്‌കരിക്കുകയും ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും നൽകുന്ന വിലയെ ബാധിക്കുകയും ചെയ്യുന്നു.

ഏപ്രിൽ, ജൂലൈ മാസങ്ങളിൽ ഈ വർഷം രണ്ട് തവണ ഓഫ്‍ജെം പരിധി പരിഷ്കരണത്തിൽ  വില കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, ഒക്‌ടോബർ തുടക്കത്തിൽ, ഒരു സാധാരണ ഉപയോക്താവിന് പ്രതിമാസം ഏകദേശം £12 വർദ്ധിച്ചു!

 

പുതിയ ലേബർ സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് തിരിച്ചടി നൽകുന്നതാണ് വിന്ററിലെ  സാമ്പത്തിക സഹായങ്ങൾ പിൻവലിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ. എന്നാൽ സർക്കാർ  ചിലവുകുറയ്ക്കുന്ന  തീരുമാനത്തിൽ നിന്നും പിന്മാറേണ്ടതില്ലെന്നാണ് ലേബർ തീരുമാനം.

 

ഗ്യാസിനും വൈദ്യുതിക്കും സ്റ്റാൻഡിംഗ് ചാർജുകൾ പ്രതിദിനം ഒരുപൈസ വീതം വർധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനവും  പരിഷ്കരിക്കാൻ റെഗുലേറ്റർ ആലോചിക്കുന്നുണ്ട്. സാധാരണ അളവിലുള്ള ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബില്ലിൻ്റെ അടിസ്ഥാനത്തിൽ Ofgem ആണ് വില പരിധി ചിത്രീകരിച്ചിരിക്കുന്നത്.

 

പുതിയ വാർഷിക ബിൽ കഴിഞ്ഞ വിന്ററിലേതിനേക്കാൾ കുറവാണ്, എന്നാൽ ചാരിറ്റികൾ പറയുന്നത്, ചിലവ് കണ്ടെത്താൻ  പല കുടുംബങ്ങളും വ്യക്തികളും  പാടുപെടുമെന്നുതന്നെ.

 

നേരത്തെ എല്ലാ പെൻഷൻകാർക്കും, 300 പൗണ്ട് വരെ, സാർവത്രിക ശീതകാല ഇന്ധന പേയ്‌മെൻ്റ് ലഭിച്ചിരുന്നു. ഇനിമുതൽ ഇത് ചില ആനുകൂല്യങ്ങൾ ലഭിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് മാത്രമേ നൽകൂ.

 

വിന്റർ പേയ്‌മെൻ്റ്  പിൻവലിച്ച തീരുമാനം സ്കോട്ട്‌ലൻഡിലും വടക്കൻ അയർലൻഡിലും വലിയ ചർച്ചാവിഷയമാണ്. കൂടാതെ എല്ലാ പെൻഷൻകാർക്കും ഇനി ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ നൽകില്ലെന്ന് സ്കോട്ടിഷ് സർക്കാർ സ്ഥിരീകരിച്ചു.

 

സഹായത്തിന്റെ ചില മുൻ സ്വീകർത്താക്കൾ ഇത് ആവശ്യമില്ലെന്ന് പറയുമ്പോൾ, ചാരിറ്റികളും പല എംപിമാരും ഇപ്പോഴും താരതമ്യേന ചെറിയ വരുമാനമുള്ള പെൻഷൻകാർക്ക് പുതിയ നടപടി ആഘാതമാകുമെന്ന ആശങ്കയിലാണ്.

 

ജനുവരിയിൽ അടുത്ത പരിധി പ്രാബല്യത്തിൽ വരുമ്പോൾ ബില്ലുകളിൽ നേരിയ കുറവ് വന്നേക്കാം എന്നുള്ള വിദഗ്ദ്ധരുടെ പ്രവചനമാണ് ഇതിനിടയിലും അല്പമെങ്കിലും ആശ്വാസം പകരുന്ന കാര്യം.

 

കസ്റ്റമർ നൽകുന്ന ടിപ്പുകൾ മുഴുവൻ ഇന്നുമുതൽ ജീവനക്കാർക്ക് ലഭിക്കും 

 

ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ബിസിനസ്സ്  സ്ഥാപനങ്ങളെ അവരുടെ സ്റ്റാഫുകൾക്കായി ലഭിക്കുന്ന ടിപ്പുകളോ സേവന നിരക്കുകളോ തടഞ്ഞുവയ്ക്കുന്നത് നിരോധിച്ചിരിക്കുന്നു.

 

കഫേകൾ, പബ്ബുകൾ, റെസ്റ്റോറൻ്റുകൾ, ടാക്സി കമ്പനികൾ, ഹെയർഡ്രെസ്സർമാർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള നിയമമാറ്റമാണിത്.

 

എംപ്ലോയ്‌മെൻ്റ് (അലോക്കേഷൻ ഓഫ് ടിപ്‌സ്) നിയമം അനുസരിച്ചുള്ള പുതിയ നിയമമാറ്റം; ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക്, പണമായോ കാർഡ് മുഖേനയോ, ലഭിക്കുന്ന എല്ലാ ടിപ്പുകളും പുതിയ  നിയമപ്രകാരം ഇനിമുതൽ  തൊഴിലാളികൾക്കിടയിൽ പങ്കിടണം.

 

ഒരു തൊഴിലുടമ നിയമം ലംഘിക്കുകയും ടിപ്പുകൾ കൈവശപ്പെടുത്തുകയും ചെയ്‌താൽ, തൊഴിൽ ട്രിബ്യൂണലിൽ ക്ലെയിം നൽകി പരാതിപ്പെടാൻ ഇനിമുതൽ  തൊഴിലാളിക്ക് കഴിയും.

 

ഒരു സർക്കാർ റിപ്പോർട്ടിൽ മാറ്റം നിർദ്ദേശിച്ച് എട്ട് വർഷത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ടിപ്പുകൾ ലഭിക്കുന്നത് അടുത്ത മാസാവസാനത്തോടെ ജീവനക്കാർക്ക് കൈമാറണം എന്നാണ് ഇതിനർത്ഥം.

 

പുതിയ ടിപ്പിംഗ് നിയമത്തിലെ  പ്രാധാന

വ്യവസ്ഥകൾ: 

 

ഒരു ഭക്ഷണത്തിൻ്റെയോ ഒരു റൗണ്ട് പാനീയത്തിൻ്റെയോ അവസാനം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ബില്ലിൽ 10% ചേർക്കുന്നത് ഇപ്പോൾ പതിവാണ്. ഇതിനെ ഔദ്യോഗികമായി സർവ്വീസ് ചാർജ് എന്ന് വിളിക്കുന്നു, 

 

പുതിയ നിയമം കമ്പനികളെ സർവീസ് ചാർജ് ഈടാക്കുന്നതിൽ നിന്ന് തടയുന്നു. പകരം, ഏജൻസി ജീവനക്കാർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കിടയിലും ലഭിക്കുന്ന ടിപ്പുകൾ  ന്യായമായി വിതരണം ചെയ്യേണ്ടതുണ്ട്. 

 

കൂടാതെ സ്ഥാപന ഉടമകൾ മൂന്ന് വർഷത്തേക്ക് ജീവനക്കാർക്ക് നൽകിയ ടിപ്പുകളുടെ രേഖകൾ സൂക്ഷിക്കുകയും വേണം.

 

 

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി!
  • കെന്റിലെ ഫോർഡ്‌കോംബ് പ്രൈവറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് സ്വന്തമാക്കി, മലയാളി നഴ്‌സുമാരും കെയറർമാരും അടക്കം പ്രൈവറ്റ് ഹോസ്പിറ്റലിലെ 170 സ്റ്റാഫുകൾ എൻ എച്ച് എസ് ജീവനക്കാരായി മാറും; കെന്റിലെ രോഗികളുടെ ചികിത്സാ കാത്തിരിപ്പിനും താൽക്കാലിക ആശ്വാസം
  • ഗുരുവായൂരുപോലെ ഇംഗ്ലണ്ടിൽ ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്ന വേദി.. ഓൾഡ് മാരിൽബോൺ ടൗൺ ഹാളിൽ ചൊവ്വാഴ്ച്ച നടന്നത് 100 വിവാഹങ്ങൾ! ജാതിമത വർഗവംശ ഭേദമെന്യേ, മാരത്തോൺ കല്യാണം അരങ്ങേറിയത് ടൗൺ ഹാളിന്റെ നൂറാം വാർഷിക ആഘോഷത്തിൽ
  • ബ്രിട്ടീഷ് നഴ്‌സുമാരുടെ സംഘടന ആർസിഎന്നിന്റെ ആദ്യ മലയാളി പ്രസിഡന്റാകാൻ ബിജോയ് സെബാസ്റ്റ്യൻ.. യുകെയിലെ മലയാളി നഴ്‌സുമാർ ഒത്തുപിടിച്ചാൽ അത്ഭുതം സംഭവിക്കും! ആർസിഎൻ അംഗത്വം എടുക്കാത്തവർ ഉടൻ എടുക്കുക, നിരവധി ബെനഫിറ്റുകൾ ലഭിക്കും
  • ആസ്‌കെൻ 2024 ദേശീയ കോൺഫറൻസിന് മലയാളി നഴ്സുമാർക്കിടയിൽ നിന്നും മികച്ച പ്രതികരണം! യുകെയിലെ സീനിയർ മലയാളി നഴ്സുമാരുടെ സംശയങ്ങളും പ്രശ്നങ്ങളും തീർക്കുന്നു; എൻഎച്ച്എസ്, ആർസിഎൻ പ്രമുഖരുടെ ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ; ‘ഏർളി ബേർഡ്’ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
  • വിട്ടൊഴിയാതെ മഴയും കാറ്റും വെള്ളപ്പൊക്കവും.. തിങ്കളാഴ്‌ച രാവിലെവരെ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും സസ്സെക്‌സിലും സറേയിലും കനത്ത മഴയുടേയും കാറ്റിന്റേയും യെല്ലോ മുന്നറിയിപ്പ്; റോഡ്, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെടാം, ശക്തമായ കാറ്റിനും സാധ്യത
  • യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം
  • ട്രെയിൻ യാത്രക്കാരിൽ പരിഭ്രാന്തി പരത്തി തീവ്രവാദി ആക്രമണ മെസ്സേജുകൾ! യുകെയിലെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലും വൈഫൈ ഹാക്കർ ആക്രമണം; ഒരാൾ അറസ്റ്റിൽ! അതിനിടെ കൂടുതൽ മഴയുടേയും മിന്നൽ പ്രളയത്തിന്റെയും ആംബർ മുന്നറിയിപ്പും പുറപ്പെടുവിച്ചു
  • ഇംഗ്ലണ്ടിലും വെയിൽസിലും പെരുമഴയും മിന്നൽ പ്രളയവും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്, വ്യാഴം, വെള്ളി ദിനങ്ങളിൽ വാഹന യാത്രക്കാർക്കും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടും
  • രൂപയെ തരിപ്പണമാക്കി പൗണ്ടും ഡോളറും കുതിക്കുന്നു.. പ്രവാസികൾക്കിത് കൊയ്ത്തുകാലം, നാട്ടിലേക്ക് പണമയക്കാനും നിക്ഷേപിക്കാനും തിരക്കുകൂടി, ഏറ്റവും നല്ലസമയമെന്ന് വിദഗ്ദ്ധർ; ഇന്ത്യൻ ബാങ്കുകളിൽ നിന്നും ലോണെടുത്ത വിദ്യാർത്ഥികൾ ഫീസടയ്ക്കാൻ പാടുപെടും!
  • Most Read

    British Pathram Recommends