18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> EDITOR'S CHOICE
ഇതെന്താ മണ്ണിടയില്‍ മനുഷ്യന്റെ കൈ വിരലോ? പ്രകൃതി എന്ന വിസ്മയങ്ങള്‍ ഒളിപ്പിക്കുന്ന മാന്ത്രിക ലോകത്ത് നിന്നും ഞെട്ടിപ്പിക്കുന്ന ഒരു ചിത്രം

സ്വന്തം ലേഖകൻ

Story Dated: 2024-10-04

മനുഷ്യന് ഒരു പിടിയും കൊടുക്കാത്ത മാന്ത്രിക കാഴ്ചകളാണ് പലപ്പോഴും പ്രകൃതി പകര്‍ന്ന് നല്‍കാറ്. ചിലപ്പോഴെല്ലാം ഒറ്റ ക്ലിക്കിലൂടെ പുറത്ത് വരിക ഏറെ ഞെട്ടിക്കുന്ന കാഴ്ചകളാണ്.

കാണപ്പെടാത്ത പല തരത്തിലുളള വിസ്മയങ്ങള്‍ ഇപ്പോഴും ഭൂമിയുടെ മടിത്തട്ടില്‍ ഉണ്ട്. അത്തരത്തിലുള്ള വിസ്മയങ്ങളിലൊന്നാണ് മണ്ണില്‍നിന്ന് ഉയര്‍ന്നുവരുന്ന മനുഷ്യ വിരലുകളോട് സാമ്യമുള്ള ഒരുതരം ഫംഗസ്. കാണുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ചു പോകുന്ന ഒന്ന്. പക്ഷെ ഇതൊരു ഫംഗസ് ആണ്.

ജീര്‍ണിച്ച മരത്തടികളുടെ ചുറ്റുപാടുമായി മണ്ണില്‍നിന്ന് ഉയര്‍ന്നുവന്നുനില്‍ക്കുന്ന പേടിപ്പെടുത്തുന്ന കറുത്ത വിരലുകളുടെ രൂപത്തിലാണ് ഇവയെ കാണാന്‍ സാധിക്കുക. ആദ്യമായി കാണുമ്പോള്‍ ഭയപ്പെടുമെന്നതില്‍ സംശയമില്ല. ഇത് ലോകത്തില്‍ പലയിടങ്ങളിലുണ്ടെങ്കിലും അമേരിക്കയിലാണ് ഇവ കൂടുതലായും കാണപ്പെടാറുണ്ട്. സെലേറിയ പോളിഫോര്‍മ അഥവാ 'ഡെഡ്മാന്‍ ഫിംഗേഴ്‌സ്' എന്നാണ് ഇവ അറിയപ്പെടുന്നത്.

ഭൂമിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഈ കറുത്ത വിരലുകളുള്ള രൂപം പലപ്പോഴും സോമ്പികളോടൊക്കെ സാമ്യമുള്ളതാണ്. കറുത്തനിറമുളളതും നീളമേറിയതുമായ ചെടികള്‍ പോലെയുള്ളവയാണ്. കൂട്ടങ്ങളായാണ് നിലത്ത് പരന്ന് കിടക്കുന്നത്. 1.3 സെ.മീ വ്യാസമുള്ള സെലേറിയ പോളിഫോര്‍മ 3.8 സെ.മീ വരെ ഉയരത്തില്‍ വളരും. വളര്‍ന്നുവരുന്ന ഘട്ടത്തില്‍ വെളുത്ത നിറത്തിലാണ് ഉളളതെങ്കതിലും പിന്നീടതിന് കറുത്ത നിറം ഉണ്ടാവുകയും പേടിപ്പെടുത്തുന്ന രൂപമായി മാറുകയുമാണ്.

ദ്രവിച്ചുപോയതോ വീണുകിടക്കുന്നതോ ആയ മരത്തടികളുടെ അവശിഷ്ടങ്ങള്‍ക്കിടയിലോ ചെടികള്‍ക്ക് സമീപമോ ആണ് ഇവ കാണപ്പെടുന്നത്. ഈ സാപ്രോബിക് ഫംഗസ് തടികളുടെ ദ്രവീകരണ പ്രക്രീയയില്‍ ഒരു നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഇത് ദ്രവിച്ച തടികളുടെ അവശ്യ പോഷകങ്ങള്‍ മണ്ണിലേക്ക് തിരികെ എത്തിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഫംഗസ് അപകടകാരിയല്ല. പെട്ടെന്ന് ദ്രവിച്ചുപൊകുന്ന കൂണുകള്‍ പോലെയല്ല, ഇവ മാസങ്ങളോ വര്‍ഷങ്ങളോ ജീവിക്കുകയും പുനരുത്പാതനം നടത്തുകയും ചെയ്യുന്നു.

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • സണ്‍ഗ്ലാസ് വച്ച് നോക്കുന്ന വ്യക്തികളുടെ പേരും വിലാസവുമെല്ലാം ലഭിക്കും, വ്യത്യസ്തമായ സണ്‍ഗ്ലാസ് അവികസിപ്പിച്ചെടുത്ത് അമേരിക്കയിലെ രണ്ട് യുവാക്കള്‍
  • ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കിട്ടിയത് ലക്ഷങ്ങള്‍!!! 'സ്ലീപ്പ് ചാംപ്യനായി' മാറിയ യുവതി ഉറങ്ങി നേടയിത് ഒമ്പത് ലക്ഷം രൂപ
  • പച്ച നിറമുള്ള കല്ലില്‍ സര്‍പ്പത്തിന്റെ ആകൃതിയില്‍ പുരാതന കാലത്തെ ഐ ലൈനര്‍!!! 8000 വര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ഐലൈനര്‍ കണ്ടെത്തി ഗവേഷകര്‍
  • ദിനോസറുകളെക്കാള്‍ പഴക്കമുള്ള ജീവി, രക്തത്തിന് ലിറ്ററിന് 10 ലക്ഷം രൂപ വരെ വില, കടലിലെ ഈ ഞണ്ട് ഒരു 'സെലിബ്രറ്റി'യാണ്
  • കാഴ്ചയില്ലാത്തവര്‍ക്ക് കൃത്രിമ കണ്ണുകള്‍!!! ശാസ്ത്രലോകത്തിന്റെ വര്‍ഷങ്ങളായുള്ള പ്രയത്‌നത്തിനുള്ള ഫലം, ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ
  • ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്സത്രജ്ഞര്‍, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ മരമാണിതെന്ന് കണ്ടെത്തല്‍
  • 'വലിയ നീളന്‍ കൊമ്പുകളും കൈകാലുകളുമുള്ള ഒരു വലിയ സത്വം', പേടിപ്പിക്കുന്ന സത്വത്തിന്റെ ചിത്രവുമായി മാക്രോ ഫോട്ടോഗ്രാഫര്‍, പക്ഷെ ഇതെന്താണെന്ന് കേട്ടാല്‍ ഞെട്ടും
  • പതിപ്പിച്ചിരിക്കുന്ന വജ്രങ്ങളുടെ എണ്ണം 500, പതിനെട്ടാം നൂറ്റാണ്ടിലെ അതീവ മൂല്യമുള്ള നെക്ലേസ് ലേലത്തിന്, വില്‍പന തുക 24 കോടിയോളം രൂപ!!!
  • ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വാടാതെ നിലനില്‍ക്കുന്ന റോസാപ്പൂക്കളോ? ഞെട്ടണ്ട അത് സത്യമാണ്, സൂക്ഷിച്ച് ഉപയോഗിച്ചാല്‍ പൂവിന്റെ ആയുസ് 20 വര്‍ഷത്തോളം!!!
  • കണ്ടാല്‍ എണ്ണയില്‍ വറുത്തുകോരിയെടുത്ത നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കന്‍ ആണെന്ന് തോന്നും, പക്ഷെ ഇതൊരു കേക്കാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
  • Most Read

    British Pathram Recommends