18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> CINEMA
'ഒരു ദിവസം കണ്ടപ്പോള്‍ ശരിക്കും മനസ്സിന് വല്ലാതെ ആയിപ്പോയി, കുഞ്ഞുങ്ങള്‍ക്ക് പോലും ഭയങ്കര ബുദ്ധിമുട്ടായിരുന്നു' ആടുജീവിതത്തിലെ പൃഥ്വിയുടെ ട്രാന്‍സ്‌ഫോര്‍മേഷനെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സ്വന്തം ലേഖകൻ

Story Dated: 2024-10-04

ആഗോളതലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ആടുജീവിതം. ആടുജീവിതത്തിലെ നജീബ് ആകുന്നതിനു വേണ്ടി പൃഥ്വിരാജ് സുകുമാരന്‍ എടുത്ത കഷ്ടപ്പാടുകളും പ്രയത്നങ്ങളും എല്ലാം വലിയ ചര്‍ച്ചയും ആയിരുന്നു പൊതുസമൂഹത്തില്‍.

ഇപ്പോള്‍ ഇതാ പൃഥ്വിരാജിന്റെ സഹോദരന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ് പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്നത്. ആടുജീവിതത്തിനായി ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തുന്ന സമയത്ത് തങ്ങള്‍ക്കുണ്ടായ ആശങ്കകളെക്കുറിച്ചാണ് നടി പറയുന്നത്.

'രാജുവിനോട് എല്ലാവര്‍ക്കും ഉള്ള സമീപനം വെച്ച് അറിയാമല്ലോ.. രാജുവിന് നല്ല ക്ലാരിറ്റി ഉണ്ട്. ആ കാര്യത്തില്‍ രാജു ഉറച്ചു നില്‍ക്കുകയും ചെയ്യും. കാരണം അത്രയും വിശ്വാസമുണ്ട്. എനിക്കിത് ചെയ്യാന്‍ പറ്റും എന്നുള്ള ഒരു വിശ്വാസം ഉണ്ട്. പിന്നെ അത് കാലാകാലങ്ങളായി തെളിയിച്ചിട്ടും ഉണ്ടല്ലോ. അപ്പോള്‍ പിന്നെ നമുക്ക് വേറെ ഒരു ചിന്തയില്ല. പക്ഷേ ഫിസിക്കലി അതില്‍ കൂടെ പോകുമ്പോള്‍ ഇതിന് വേണ്ടിയിട്ട് തയ്യാറെടുക്കുന്നു എന്നൊക്കെ നമുക്കറിയാം, അതൊക്കെ നമുക്ക് സന്തോഷമുള്ള കാര്യമാണ്. അതിന് തയ്യാറെടുക്കുമ്പോള്‍ മാറ്റങ്ങള്‍ കാണുന്നു. അതും സന്തോഷമാണ്. പിന്നെ ഇത് പോയി പോയി അതിന്റെ അവസാന ഘട്ടത്തിലോട്ട് എത്തുമ്പോള്‍ ഒരു ദിവസം കണ്ടപ്പോള്‍ ശരിക്കും മനസ്സിന് വല്ലാതെ ആയിപ്പോയി. കുഞ്ഞുങ്ങള്‍ക്ക് പോലും ഭയങ്കര ഒരു ഇതായിരുന്നു, പേടിയല്ല, അവര്‍ക്കും ഇങ്ങനെ കൊച്ചച്ചന്‍ ഒക്കെയാണോ എന്നുള്ള ഒരു ഭയമുണ്ടായിരുന്നു.'

'അത് സ്നേഹമുള്ള എല്ലാവര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്. പക്ഷെ ഇതിനകത്ത് ഒരു കുടുംബാംഗം എന്നുള്ള രീതിയിലല്ല.. ഒരു വ്യക്തി എന്നുള്ള രീതിയില്‍ നോക്കുമ്പോള്‍, എന്തുമാത്രം എഫേര്‍ട്ട് ആണ് അവനവന്റെ ഡ്രീം അച്ചീവ് ചെയ്യാന്‍ വേണ്ടി ഒരാള്‍ എടുക്കുന്നത് എന്നതാണ് നമ്മള്‍ കാണുന്നത്. ആ യാത്രയില്‍ ഉണ്ടാകുന്ന വിശ്വാസം, പൃഥ്വിക്ക് അത്രയും ഉറപ്പുണ്ട്, അത്രയ്ക്ക് വിശ്വാസമുണ്ട് ഇതിലേക്ക് എനിക്ക് എത്താന്‍ പറ്റും അല്ലെങ്കില്‍ ഇതിലേക്ക് എത്താന്‍ മാക്സിമം എഫേര്‍ട്ട് എടുക്കണം എന്നുള്ളത്. നമ്മള്‍ കാണുമ്പോള്‍ അതാണ് ഏറ്റവും വലിയ എംപവറിങ് ആയിട്ട് എനിക്ക് തോന്നുന്നത്.'

'എനിക്ക് പേടിയുണ്ടായിരുന്നു, പല്ലൊക്കെ ഇളകുമോ ദൈവമേ എന്ന്. കാരണം അത്രയ്ക്ക് മെലിഞ്ഞു. ഞങ്ങള്‍ ഇങ്ങനെ വിളിക്കുമ്പോള്‍ അറിയാം ഇത്രയേ കഴിക്കാന്‍ പറ്റൂ എന്ന്.. അപ്പോള്‍ ആലോചിക്കാനേ പറ്റില്ല, നമ്മളുടെ ഹെഡ് സ്പേസ് മാറിപ്പോകും അങ്ങനത്തെ കാര്യങ്ങള്‍ വരുമ്പോള്‍. കാരണം നമുക്ക് നോര്‍മല്‍ ആയിട്ട് ചിന്തിക്കാന്‍ പറ്റില്ലല്ലോ. രണ്ടുദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ അറിയാം എങ്ങനെയാണ് നമ്മുടെ ചിന്ത മാറുന്നത് എന്ന്. ഭക്ഷണത്തിനും വെള്ളത്തിനും അത്രമാത്രം സ്വാധീനമുണ്ട് നമ്മുടെ കാര്യത്തില്‍. നമ്മള്‍ അത് ഇപ്പോള്‍ അറിയുന്നില്ല. പക്ഷെ അത് ഒരു ദിവസം ഇല്ലാതായാല്‍ അറിയാം, നമ്മള്‍ എന്ന വ്യക്തിത്വത്തിന് തന്നെ ഭയങ്കര മാറ്റം വരും. പക്ഷേ അതെല്ലാം കടിച്ചുപിടിച്ചാണ് രാജു മുന്നോട്ടുപോയത്.' പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.


More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്നു' വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമിത ബൈജു, 'എ മൊമെന്റ്' എന്ന് ചിത്രത്തിന് അടിക്കുറിപ്പ്
  • 'ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം, വിളിച്ച് വരുത്തിയുള്ള അപമാനം, കൂടെ വന്നവരും അപമാനിക്കപ്പെട്ടല്ലോ എന്നായിരുന്നു സങ്കടം' തുറന്ന് പറഞ്ഞ ബിബിന്‍ ജോര്‍ജ്ജ്
  • 'പറഞ്ഞ സമയം കഴിഞ്ഞിട്ടും ജഗതി അവിടേക്ക് എത്തിയില്ല, അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്..' സന്ദേശത്തിലേക്ക് മാള അരവിന്ദനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ശ്രീനിവാസന്‍
  • 'പുഷ്പയില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു, പക്ഷെ..' 24-ാമത്.ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറല്‍
  • 'ലോഹിതദാസിന്റെ ആ നോട്ടം ജീവിതം തന്നെ വഴിതിരിച്ചുവിട്ടു എന്ന് കീരിക്കാടന്‍ ജോസ്', കിരീടം സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മോഹന്‍രാജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
  • സെക്സ് ചോദിക്കുന്നത് പുരോഗമനമാണെന്ന് പറയുന്ന പുരുഷനോട്, നോ പറഞ്ഞാല്‍ നിങ്ങള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാണോ: പാര്‍വതി തിരുവോത്ത്
  • 'സ്ത്രീകളോടുള്ള ബഹുമാനം' അബുദാബിയില്‍ ഐഫ പുരസ്‌കാരച്ചടങ്ങില്‍ റാണി മുഖര്‍ജിയോട് നടന്‍ ഷാരൂഖ് ഖാന്‍ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
  • 'എന്റെ ലോകം എന്റെ ജീവിതം എന്റെ നിയമങ്ങള്‍, അതൊരു രഹസ്യമല്ല', സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍
  • 'ആ വഴിയില്‍ ഇപ്പോഴുള്ളത് പൃഥ്വിരാജ് ആണ്, കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം ഇന്റസ്ട്രിയില്‍ ഉണ്ട്' പൃഥ്വിരാജിനെ കുറിച്ച് മാധവ് സുരേഷ് പറയുന്നു
  • തെലുങ്ക് സൂപ്പര്‍ താരം രാംചരണിനും വളര്‍ത്ത് നായയ്ക്കും ലണ്ടനില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു, സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് അധികൃതര്‍
  • Most Read

    British Pathram Recommends